2015 ഫെബ്രുവരി 3, ചൊവ്വാഴ്ച

അപ്പാര്‍ട്ട്‌മെന്റിന്‌ ജപ്‌തി നടപടിയെന്ന വാര്‍ത്ത അവാസ്‌തവം


കൊച്ചി: ഇന്റീരിയര്‍ ഡിസൈനിംഗ്‌ കമ്പനിയുടെ ഹര്‍ജിയില്‍ തങ്ങളുടെ അപ്പാര്‍ട്ട്‌മെന്റ്‌ ജപ്‌തി ചെയ്യാന്‍ എറണാകുളം ജില്ലാ കോടതി ഉത്തരവിട്ടു എന്ന വാര്‍ത്ത അവാസ്‌തവമാണെന്നു പ്രമുഖ നടി അസിന്‍ തോട്ടുങ്കലിന്റെ ഓഫിസ്‌ വ്യക്തമാക്കി. നിശ്ചിത സമയത്ത്‌ ഇന്റീരിയര്‍ ഡിസൈനിംഗ്‌ ജോലികള്‍ പൂര്‍ത്തിയാക്കാന്‍ കഴിയാതിരുന്ന കമ്പനിയെ തങ്ങള്‍ നിയമാനുസൃതം ഒഴിവാക്കുകയായിരുന്നുവെന്നും ആര്‍ബിട്രേഷന്‍ അടക്കമുള്ള മാര്‍ഗങ്ങളിലൂടെ പ്രശ്‌നപരിഹാരം സാധ്യമാണെന്നും അസിന്റെ കൊച്ചിയിലെ ഓഫീസ്‌ വാര്‍ത്താക്കുറിപ്പില്‍ വിശദീകരിച്ചു.
ഡിസൈനിംഗ്‌ കമ്പനിക്ക്‌ ആര്‍ബിട്രേഷന്‍ നടപടിയിലേക്കു പോകാനുള്ള അവസരമൊരുക്കാന്‍ 10 ലക്ഷം രൂപ കെട്ടിവയ്‌ക്കണമെന്നാണ്‌ കോടതി ഇടക്കാല ഉത്തരവിലൂടെ തങ്ങളോടു നിര്‍ദേശിച്ചിരിക്കുന്നത്‌. അപ്പാര്‍ട്ട്‌മെന്റ്‌ ജപ്‌തി ചെയ്യുക എന്ന നടപടി ഉണ്ടായിട്ടില്ല. കേസില്‍ സെക്യൂരിറ്റി നിക്ഷേപം എന്ന നിലയിലാണു തുക ജനുവരി 14നു മുന്‍പായി കെട്ടിവയ്‌ക്കേണ്ടത്‌ എന്നാണ്‌ ഉത്തരവില്‍ വ്യക്തമാക്കുന്നത്‌.
മറൈന്‍ ഡ്രൈവിലെ അപ്പാര്‍ട്ട്‌മെന്റിന്റെ ഇന്റീരിയര്‍ ഡിസൈനിംഗിനായി 2013 സെപ്‌തംബര്‍ 14നാണ്‌ കൊച്ചിയിലെ ഒരു സ്ഥാപനവുമായി കരാര്‍ ഒപ്പിട്ടത്‌. 40 ദിവസത്തിനുള്ളില്‍ വിശദമായ ഡിസൈന്‍ തയാറാക്കി നല്‍കണമെന്ന്‌ പത്തു സുപ്രധാന നിബന്ധനകളുള്ള കരാറില്‍ പറഞ്ഞിരുന്നു. ഡിസൈന്‍ തയാറാക്കല്‍ സംബന്ധിച്ച ആദ്യത്തെ എട്ടു നിബന്ധനകള്‍ തൃപ്‌തികരമായി പൂര്‍ത്തിയാക്കിയാല്‍ മാത്രമേ കരാര്‍ പ്രകാരമുള്ള തുക നല്‍കൂ എന്നും ഇരു കക്ഷികളും ഒപ്പിട്ട കരാറില്‍ വ്യക്തമാക്കിയിട്ടുണ്ട്‌. 
പക്ഷേ, 2014 ഏപ്രില്‍ മാസം വരെ പലവട്ടം സമയം നീട്ടിനല്‍കിയിട്ടും കമ്പനി അവരുടെ ജോലി പൂര്‍ത്തിയാക്കിയില്ല. തുടര്‍ന്നാണ്‌ കരാറില്‍ത്തന്നെ വ്യവസ്ഥ ചെയ്‌തതനുസരിച്ച്‌ കമ്പനിയെ ഒഴിവാക്കാന്‍ ജൂലൈ 10ന്‌ നിയമാനുസൃത നോട്ടീസ്‌ നല്‍കിയത്‌.
ഇരു കക്ഷികളും തമ്മില്‍ ഏതെങ്കിലും തരത്തിലുള്ള തര്‍ക്കമു|ായാല്‍ രണ്ടു കൂട്ടര്‍ക്കും ആര്‍ബിട്രേഷനിലൂടെ പരിഹാരം തേടാമെന്നും കരാറില്‍ വ്യവസ്ഥയുണ്ട്‌. എന്നാല്‍ ഡിസൈനിംഗ്‌ കമ്പനി തങ്ങള്‍ക്കു പത്തുലക്ഷം രൂപ കിട്ടാനുണ്ട്‌ എന്ന വ്യാജ പരാതിയുമായി കോടതിയെ സമീപിക്കുകയായിരുന്നു. ഈ കേസില്‍ ജില്ലാ കോടതി അപ്പാര്‍ട്ട്‌മെന്റ്‌ ജപ്‌തി ചെയ്‌തു എന്ന വാര്‍ത്ത തീര്‍ത്തും അടിസ്ഥാനരഹിതമാണ്‌. ആര്‍ബിട്രേഷനിലൂടെ തര്‍ക്കം പരിഹരിക്കാന്‍ തങ്ങള്‍ ഇപ്പോഴും സന്നദ്ധരുമാണ്‌- അസിന്റെ ഓഫീസ്‌ വ്യക്തമാക്കി.

2015 ജനുവരി 01

ന്യു ജനറേഷന്‍ സിനിമക്കാര്‍ സംശയത്തിന്റെ നിഴലില്‍



കൊച്ചി: ആഷിക്‌ അബുവിന്റെ ഇടുക്കി ഗോള്‍ഡാണ്‌ കഞ്ചാവിനു പുതിയ മാനം നല്‍കിയത്‌.കഞ്ചാവ്‌ പ്രകൃതിദത്തമാണെന്നും സിഗരറ്റ്‌,ബീഡി പോലെ അപകടമല്ലായെന്ന സന്ദേശം നല്‍കിയ സിനിമയാണിത്‌. നടന്‍ ശ്രീനിവാസന്‍ ന്യൂ ജനറേഷന്‍ സിനിമയിലെ ഒരു വിഭാഗം കഞ്ചാവ്‌ വലിക്കാരാണെന്നും അവരെ അറസ്റ്റ്‌ ചെയ്യണമെന്നും പരസ്യമായി പറഞ്ഞിരുന്നു. അത്‌ അടി വരയിടുന്ന തരത്തിലാണ്‌ നടനായ ഷൈന്‍ ടോം ചാക്കോ പൊലീസ്‌ പിടിയിലായത്‌.

ആഷിക്‌ അബുവിന്റെ സൗഹൃദത്തിലാണ്‌ ഷൈന്‍ സിനിമാതാരമായത്‌. ഒടുക്കം ലഹരിയുടെ ലോകത്ത്‌ വില്ലനായി കുടുങ്ങി. കമലിന്റെ അസിസ്റ്റന്റായി പ്ലസ്‌ ടുവിനു പഠിക്കുമ്പോഴായിരുന്നു ഷൈന്‍ സിനിമയില്‍ എത്തിയത്‌. പൊന്നാനിയാണ്‌ സ്വദേശം. എന്നാല്‍ തൃശുരായിരുന്നു തട്ടകം.

കമലിനെ വിട്ട്‌ ആഷിക്‌ അബുവിന്റെ സഹ സംവിധായകനായതോടെയാണ്‌ ഷൈന്റെ ദുശ്ശീലങ്ങള്‍ ഒന്നൊന്നായി പുറത്തു വന്നത്‌. നീട്ടി വളര്‍ത്തിയ മുടിയുമായി പ്രത്യേക രീതിയിലായിരുന്നു പിന്നീടുള്ള അയാളുടെ ജീവിതം. ആഷിക്‌ അബുവിന്റെ കാലം മുതല്‍ ഷൈനു മയക്കു മരുന്നു ലോബിയുമായി ബന്ധം തുടങ്ങി. നീട്ടിയ മുടി ഷൈനു സിനിമാഭിനയത്തിനു സഹായകമായി.തുടര്‍ന്ന്‌ ഗദ്ദാമയിലെ ആട്ടിടയനാകാന്‍ കമല്‍ ഷൈനെ വിളിച്ചു.തരക്കേടിലാതെ അയാള്‍ അഭിനയിക്കുകയു ചെയ്‌തു.രാജീവ്‌ രവിയുടെ അന്നയും റസൂലിലെ ഗുണ്ട അഭിനയ ജീവിതത്തിലെ വഴിത്തിരിവായിരുന്നു.പിന്നിട്‌ ഒരുപാട്‌ ചിത്രങ്ങള്‍. ഇതിഹാസയില്‍ നായകനായതോടെ ശ്രദ്ധേയനായി. അസീസിന്റെ വര്‍ത്തമാനം എന്ന സിനിമയിലും നായകനായിരുന്നു. ഷൂട്ടിങ്ങ്‌ തുടങ്ങുന്നതിനു മുന്‍പ്‌ അയാള്‍ അകത്തായി. 

പഞ്ചനക്ഷത്ര ഹോട്ടലുകളില്‍ നടക്കുന്ന ഡി ജെ പാര്‍ട്ടികളിലായിരുന്നു മയക്കു മരുന്നു ഉപയോഗം പൊലീസ്‌ കണ്ടെത്തിയത്‌. ഇപ്പോള്‍ ഫ്‌ളാറ്റുകളില്‍ സ്‌മോക്കര്‍ പാര്‍ട്ടിയെന്ന പേരിലാണ്‌ നടക്കുന്നത്‌. ഈ സ്‌മോക്കര്‍ പാര്‍ട്ടിയിലേക്ക്‌ താരങ്ങളും സംവിധായകരും തിരകഥാകൃത്തുക്കളും എത്തുന്നുണ്ട്‌.

ഷൈന്‍ ടോം ചാക്കോ താമസിച്ചിരുന്ന ഫ്‌ളാറ്റിലെ സിസി ടിവി ദൃശ്യങ്ങള്‍ പോലീസ്‌ പിടിച്ചെടുത്തു


കൊച്ചി
യുവനടന്‍ ഷൈന്‍ ടോം ചാക്കോ ഉള്‍പ്പെടെയുള്ള പ്രതികള്‍ മയക്കുമരുന്ന്‌ ഉപയോഗിച്ച ഫ്‌ളാറ്റിലെ സിസി ടിവി ദൃശ്യങ്ങള്‍ പോലീസ്‌ പിടിച്ചെടുത്തു.
സംഭവ ദിവസം ഏതെങ്കിലും പ്രമുഖ വ്യക്തികള്‍ ഫ്‌ളാറ്റില്‍ എത്തിയിട്ടുണ്ടോ എന്നു കണ്ടെത്തുകയാണ്‌ ലക്ഷ്യം.
സ്‌മോക്കേഴ്‌സ്‌ പാര്‍ട്ടിക്കായി യുവനടന്‍ ഷൈന്‍ ടോം ചാക്കോയെ സഹസംവിധായിക ആയിരുന്ന ബ്ലസി ഫ്‌ളാറ്റിലേക്കു വിളിച്ചു വരുത്തുകയായിരുന്നുവെന്ന്‌ പൊലീസ്‌ കരുതുന്നു. സിനിമ മോഡലിംഗ്‌ രംഗത്തുള്ള നിരവധി പേര്‍ പാര്‍ട്ടിയില്‍ പങ്കെടുക്കാന്‍ എത്തിയിട്ടുണ്ടായിരന്നുവെന്നും പൊലീസ്‌ പറഞ്ഞു.
കേസുമായി ബന്ധപ്പെട്ട്‌ ഫ്‌ളാറ്റ്‌ ഉടമ നിസാമിനെ കൊച്ചി പോലീസ്‌ നേരിട്ടു ചോദ്യം ചെയ്യും. 
ഇന്നലെ രാവിലെയാണ്‌ കടവന്ത്രയിലെ സ്‌കൈലൈന്‍ ടോപാസ്‌ അപ്പാര്‍ട്ട്‌മെന്റിലെ സിസി ടിവിദൃശ്യങ്ങള്‍ പിടിച്ചെടുത്തത്‌. സമൂഹത്തിലെ പ്രമുഖരും ഇവിടെ മയക്കുമരുന്ന്‌ ഉപയോഗിക്കാന്‍ എത്തിയിരുന്നതായി പോലീസ്‌ വിശ്വസിക്കുന്നു. പ്രതികള്‍ അറസ്റ്റിലായ ദിവസം ആരെല്ലാം വന്നു എന്നറിയാനാണ്‌ സിസി ടിവി ദൃശ്യങ്ങള്‍ പരിശോധിക്കുന്നത്‌. ഇതിന്റെ അടിസ്ഥാനത്തില്‍ ഈ വ്യക്തികളെ അന്വേഷണ പരിധിയില്‍ ഉള്‍പ്പെടുത്തി ചോദ്യം ചെയ്യും
മയ്‌ക്കുമരുന്നു ഇടപാടുമായി നിസാമിനുള്ള ബന്ധം കണ്ടെത്തുകയാണ്‌ ലക്ഷ്യം. സ്‌ത്രീകളെ ഉപയോഗിച്ച്‌ നിസാം കേരളത്തിലേക്കു മയക്കുമരുന്നു കടത്തുകയാണെന്നു പോലീസ്‌്‌ സംശയിക്കുന്നു.
നിസാമിനെ ചോദ്യം ചെയ്യുന്നതിനുവേണ്ടി കസ്‌റ്റഡിയില്‍ കിട്ടാന്‍ പോലീസ്‌ കോടതിയെ സമീപിക്കും. 
ന്യുജനറേഷന്‍ സിനിമാ രംഗത്ത്‌ മയക്കുമരുന്നിന്റെ ഉപയോഗം വ്യാപകമാണെന്നു പോലീസിനു അറിയമായിരുന്നു.പക്ഷേ ഇതാദ്യമായാണ്‌ മയക്കുമരുന്നുമായി കയ്യോടെ പിടികൂടുന്നത്‌. 
ഈ കേസിന്റെ ചുവട്‌ പിടിച്ച്‌ ഫ്‌ളാറ്റുകള്‍ കേന്ദ്രികരിച്ചുള്ള മയക്കുമരുന്ന്‌ ഉപയോഗവും സ്‌മോക്ക്‌ പാര്‍ട്ടികളെയും കുറിച്ച്‌ അന്വേഷിക്കാനാണ്‌ പോലീസിന്റെ തീരുമാനം. 
കൊച്ചിയില്‍ മയക്കുമരുന്ന്‌ എത്തിക്കുന്നതിന്റെ ഒരു പ്രധാന സിനിമാ നിര്‍മ്മാതാവാണെന്നു നേരത്തെ തന്നെ പോലീസിനു വിവരം ലഭിച്ചിരുന്നു. മറൈന്‍ഡ്രൈവിലെ ആഡംബര ബോട്ടില്‍ നിശാപര്‍ട്ടിക്കിടെ മയക്കുമരുന്നു പിടിച്ച കേസിലും ഇയാളെ പോലീസ്‌ സംശയിച്ചിരുന്നു. എന്നാല്‍ ശ്‌ക്തമായ തെളിവ്‌ ഇല്ലാത്തതിനാല്‍ പിടികൂടാന്‍ കഴിയുന്നില്ലെന്നാണ്‌ പോലീസിന്റെ ഭാക്ഷ്യം.
എറണാകുളം മഹാരാജാസ്‌ കോളേജിലെ പൂര്‍വ വിദ്യാര്‍ഥിയായ ഈ സിനിമാ നിര്‍മ്മാതാവ്‌ പഠിക്കുന്ന കാലം മുതല്‍ തന്നെ മയക്കുമരുന്നിനു അടിമയാണ്‌. ആവശ്യത്തിനു പണവും ആഡംബര വാഹനങ്ങളും ഒപ്പം സ്‌ത്രീകളുമായുള്ള ചങ്ങാത്തവുമാണ്‌ ഇയാള്‍ക്കു സിനിമാ രംഗത്തേക്കു വഴി തുറന്നത്‌. ഇപ്പോഴത്തെ സാഹചര്യത്തില്‍ ഈ നിര്‍മ്മാതാവിലേക്കുള്ള അന്വേഷണം ഊര്‍ജിതപ്പെടുത്തും. 

വനിതാ ജീവനക്കാരികളുടെ തുണിയുരിഞ്ഞ്‌ പരിശോധന-





കൊച്ചി
വനിതാ ജീവനക്കാരികളുടെ വസ്‌ത്രം ഉരിഞ്ഞ്‌ ദേഹപരിശോധന നടത്തിയ സംഭവത്തില്‍ കാക്കനാട്‌ സ്‌പെഷ്യല്‍ ഇക്കോണമിക്‌ സോണിലെ (സെസ്‌്‌) രണ്ടു പേര്‍ക്കെതിരെ പോലീസ്‌ കേസെടുത്തു.
വനിതാ സൂപ്രവൈസര്‍മാര്‍ക്കെതിരെയാണ്‌ തൃക്കാക്കര പോലീസ്‌ കേസെടുത്തിരിക്കുന്നത്‌. 
ഈ മാസം 10നായിരുന്നു സംഭവം. ഉപയോഗിച്ച നാപ്‌കിന്‍ ബാത്ത്‌റൂമില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയതിനെ തുടര്‍ന്നു നാപ്‌കിന്‍ ഉപേക്ഷിച്ച യുവതി ഏതാണെന്നു കണ്ടെത്താന്‍ വേണ്ടിയായിരുന്നു ദേഹപരിശോധന നടത്തിയത്‌. ഈ മാസം 10നു പ്രത്യേകസാമ്പത്തിക മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കയ്യുറ നിര്‍മ്മാണ യൂണിറ്റിലായിരുന്നു സംഭവം. ഓരോ യുവതിയേയും പ്രത്യേകം വിളിച്ചു മാറ്റിനിര്‍ത്തി പ്രത്യേകം വസ്‌ത്രപരിശോധന നടത്തി ഈ യുവതി ഏതാണെന്നു അറിയാനുള്ള ശ്രമമാണ്‌ കമ്പനി അധികൃതര്‍ നടത്തിയത്‌. 
സംഭവം സ്‌ത്രീത്വത്തിനെ അപമാനിക്കന്ന പ്രശ്‌നം ആണെന്നു ചൂണ്ടിക്കാട്ടി നാലു ദിവസം മുന്‍പു മാത്രമാണ്‌ സ്‌ത്രീകള്‍ പോലീസില്‍ പരാതി കൊടുക്കുവാന്‍ തയ്യാറായത്‌. അധികൃതരുടെ ഭീഷണിയെ തുടര്‍ന്നാണ്‌ ജീവനക്കാരികള്‍ ഇതുവരെ പരാതി നല്‍ക്കാന്‍ മടിച്ചു നിന്നത്‌. ശമ്പളം ഉള്‍പ്പെടെയുള്ള ആനൂകൂല്യങ്ങള്‍ തടയുമെന്നു ജീവനക്കാരികളെ കമ്പനി അധികൃതര്‍ ഭീഷണിപ്പെടുത്തിയിരുന്നു. ഇക്കാര്യം കൊണ്ടാണ്‌ ഇവര്‍ പരാതി നല്‍കുന്നതില്‍ നിന്നും ആദ്യം വിട്ടുനിന്നത്‌. 
ജീവനക്കാരികളുടെ എല്ലാം വസ്‌ത്രം മാറ്റി നടത്തിയ കൂട്ട തുണിയുരിയല്‍ പരിശോധന .സ്‌ത്രീത്വത്തിനെ അപമാനിക്കുന്നതാണെന്നും ഇതേതുടര്‍ന്നു ഐപിസി 304 -ാം വകുപ്പുപ്രകാരമാണ്‌ കേസെടുത്തിരിക്കുന്നത്‌്‌. ആദ്യം ഇക്കാര്യത്തില്‍ പോലീസ്‌ അനുകൂലമായ നിലപാട്‌ ആയിരുന്നില്ലെ സ്വീകരിച്ചിരുന്നത്‌. സ്‌ത്രീകളുടെ വസ്‌്‌ത്രങ്ങള്‍ സ്‌ത്രീകള്‍ ഉരിഞ്ഞാല്‍ എന്താണ്‌ കുഴപ്പം എന്ന നിലപാടിലായിരുന്നു പോലീസ്‌. പിന്നീട്‌ വനിതാ കമ്മീഷന്‍ അംഗം ലിസി ജോസ്‌ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ്‌ പോലീസ്‌ കേസ്‌ രജിസ്‌റ്റര്‍ ചെയ്യാന്‍ തയ്യാറായത്‌.


എന്നാല്‍ ഇക്കാര്യത്തില്‍കൂടുതല്‍ ശക്തമായ നിയമം നടപ്പാക്കുന്നതിനു ലേബര്‍ കമ്മീഷനും വനിതാ കമ്മീഷണര്‍ക്കും കഴിയില്ല. പ്രത്യേക സാമ്പത്തിക മേഖലയിലേക്കു പുറത്തുനിന്നുള്ളവര്‍ക്കു പ്രവേശിക്കാനാവില്ല. ഇക്കോണമിക്‌ സോണിലെ ഡെവലപ്പ്‌മെന്റ്‌ ഓഫീസറുടെ അനുമതി ഉണ്ടെങ്കില്‍ മാത്രമെ ഇത്തരത്തിലുള്ള തൊഴില്‍ സംബന്ധമായ പരിശോധനകള്‍ ഇവിടെ നടത്താന്‍ കഴിയുകയുള്ളു. 
സെസിനുള്ളില്‍ ഒന്നരമാസം മുന്‍പും അനധികൃതമായി സസ്‌പെന്‍ഷന്‍ ചെയ്‌ത നടപടിയെ ചൊല്ലി വന്‍ തോതില്‍ പ്രശ്‌നം ഉണ്ടായിരുന്നു. അത്‌ സമ്മര്‍ദ്ദനത്തിന തുടര്‍ന്നു പരാതി പിന്‍വലിക്കേണ്ടിവന്നു. സെസില്‍ മനുഷ്യാവകാശ പീഡനങ്ങള്‍ വര്‍ധിക്കുന്നതായി നിരന്തരം പരാതികള്‍ ഉണ്ടായിട്ടുണ്ട്‌.ഇതില്‍ ഏറ്റവും ഒടുവിലത്തെ സംഭവം ആണിത്‌. 
ഇവിടെയുള്ള തൊഴിലാളികളെക്കൊണ്ട്‌ മാക്‌സിമം പണിയെടുപ്പിക്കുന്ന രീതിയാണുള്ളത്‌. മാനുഷികമായ പരിഗണന പോലും നല്‍കാറില്ല. ടോയിലറ്റില്‍ പോകുവാന്‍ പോലും ടോക്കണ്‍ എടുക്കണം.
ഗര്‍ഭിണികളായ സ്‌ത്രീകള്‍ക്ക്‌ ഇത്‌ വളരെയേറെ ബുദ്ധിമുട്ട്‌ ഉണ്ടാക്കുന്നു. അതേപോലെ സ്‌ത്രീ തൊഴിലാളികള്‍ക്കു എട്ടുമണിക്കൂറും നിന്നു തന്നെ പണി എടുക്കേണ്ടി വരുന്നു. പരസ്‌പരം സംസാരിക്കുന്നതിനും ഒരുമിച്ചു ഭക്ഷണം കഴിക്കുന്നതിനും വിലക്ക്‌ ഏര്‍പ്പെടുത്തിയിട്ടുണ്ട്‌
ഇവിടെ ജോലിചെയ്യുന്നവരില്‍ ഭൂരിഭാഗവും സ്‌ത്രീകളാണെന്നതാണ്‌ ചൂഷണത്തിനു അനുകൂലമായ ഘടകം. കുറഞ്ഞ വേതനം നല്‍കിയാല്‍ മതി എന്ന കാരണത്തിലാണ്‌ ഇവിടെ സ്‌ത്രീ തൊഴിലാളികള്‍ക്കു മുന്‍തൂക്കം നല്‍കിയിരിക്കുന്നത്‌. പ്രധാനമായും ഇവിടെ എത്തുന്ന സ്‌ത്രീതൊഴിലാളികള്‍ ചേര്‍ത്തല ,അങ്കമാലി തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നുള്ളവരാണ്‌. ബസ്‌ അയച്ചാണ്‌ ഈ സ്‌ത്രീകളെ ഇവിടേക്കു കൊണ്ടുവരുന്നത്‌. 
്‌ സ്ഥിരം തൊഴിലാളികള്‍ ഇവിടെ വിരലില്‍ എണ്ണാവുന്നവരാണ്‌. കരാര്‍ കാലാവധി ആയ 11 മാസം ആകുമ്പോള്‍ പിരിച്ചുവിടും. പിന്നീട്‌ വീണ്ടും ജോലിക്ക്‌ തിരിച്ചെടുക്കുകയും ചെയ്യുന്ന നിരന്തരമായ പ്രക്രീയ ആണ്‌ ഇവിടെ നടക്കുന്നത്‌. 

ഏറ്റവും കൂടുതല്‍ വിദേശമൂലധനം ആകര്‍ഷിക്കാന്‍ വേണ്ടിയാണ്‌ കാക്കനാട്‌ പ്രത്യേക സാമ്പത്തിക മേഖലയ്‌ക്കു രൂപം നല്‍കിയത്‌. ഇവിടെ പ്രവര്‍ത്തിക്കുന്ന എല്ലാ കമ്പനികളും കയറ്റുമതി ലക്ഷ്യമാക്കിയാണ്‌ പ്രവര്‍ത്തിക്കുന്നത്‌. അതുകൊണ്ട്‌ ഇവിടെയുള്ള എല്ലാ കമ്പനികള്‍ക്കും സര്‍ക്കാരിന്റെ എല്ലാതരത്തിലുള്ള നികുതി ഇളവുകളും ലഭിക്കുന്നു. 
അതേപോലെ ഇവിടെയുള്ള കമ്പനികള്‍ക്കു അനുവദിച്ചിരിക്കുന്ന മറ്റൊരു ആനുകൂല്യം ട്രേഡ്‌ യുണിയന്‍ സംഘടനകള്‍ക്കൊന്നും ഇവിടെയുള്ള ഒരു കമ്പനിയിലും കാല്‍കുത്താനുള്ള സ്വാതന്ത്ര്യം ഇല്ല. എല്ലാ തൊഴില്‍ നിയമങ്ങളും ഇവിടെ ലംഘിക്കപ്പെടുമ്പോഴും അതുകൊണ്ടു തന്നെ സര്‍ക്കാരിനു ഇടപെടാന്‍ കഴിയുന്നില്ല. 
ഇവിടെ പ്രവര്‍ത്തിക്കുന്ന കമ്പനികള്‍ക്കു തൊഴിലാളികളെ സപ്ലൈ ചെയ്യുന്നത്‌ ഇടനിലക്കാരാണ്‌. കരാര്‍ അടിസ്ഥാനത്തില്‍ ഇവര്‍ തൊഴിലാളികളെ കൊണ്ടുവരുമ്പോഴും നിലവിലുള്ള കരാര്‍ തൊഴിലാളി നിയമം പോലും പരിപാലിക്കപ്പെടുന്നില്ല എന്നതാണ്‌ സത്യം.
പരാതി പുറത്തറിഞ്ഞാല്‍ ഇതേക്കുറിച്ചു അന്വേഷണത്തിനു തൊഴില്‍ വകുപ്പില്‍ നിന്നും ഉദ്യോഗസ്ഥര്‍ എത്തുന്നതിനു മുന്‍പു തന്നെ പ്രശ്‌നം കമ്പനി അധികൃതര്‍ കൈകാര്യം ചെയ്‌തിരിക്കും. അന്വേഷണ കമ്മീഷനോട്‌ എന്താണ്‌ പറയേണ്ടതെന്നു കമ്പനി അധികൃതര്‍ തൊഴിലാളികളെ ഭീഷണിപ്പെടുത്തി സമ്മതിപ്പിച്ചിരിക്കും. ഭൂരിഭാഗവും സ്‌ത്രീ തൊഴിലാളികള്‍ ആയതിനാല്‍ കാര്യമായ ഭീഷണി കൂടാതെ തന്നെ പരാതികള്‍ കുഴിച്ചുമൂടുകയാണ്‌ പതിവ്‌.
അതുകൊണ്ടു തന്നെ ഈ സംഭവത്തിലും വനിതാ കമ്മീഷന്‍ എത്തി തെളിവെടുപ്പ്‌ നടത്തിയാലും ഗുണമുണ്ടാകില്ലെന്നു വനിതാ സംഘടനകള്‍ പറയുന്നു. വലിയ തോതിലുള്ള ചൂഷണങ്ങള്‍ ഇവിടെ നടക്കുന്നുണ്ടെന്നും ചില കാര്യങ്ങള്‍ മാത്രമാണ്‌ പുറത്തുവരുന്നതെന്നും അടുത്തിടെ ഇവിടെ വനിതാ കമ്മീഷന്‍ പരിശോധന നടത്തിയെങ്കിലും ആരും പരാതിയുമായി വന്നില്ലെന്നും വനിതാ കമ്മീഷനംഗം ലിസി ജോസ ്‌പറഞ്ഞു.ഇക്കാര്യത്തില്‍ വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ടെന്നും ലിസി ജോസ്‌ പറഞ്ഞു.

കൊച്ചിയിലെ പ്രത്യേക സാമ്പത്തിക മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യ കമ്പനിയില്‍ സ്‌ത്രീകളെ ഉടുതുണിയുരിഞ്ഞ്‌ ദേഹപരിശോധന നടത്തിയെന്ന പരാതിയില്‍ സൂപ്പര്‍ വൈസര്‍ ഉള്‍പെടെ മൂന്നുപേരെ സസ്‌പെന്റ്‌ ചെയ്‌തു.
കാക്കനാട്‌ കൊച്ചിന്‍ എക്‌്‌സ്‌പോര്‍ട്ട്‌ സോണില്‍ പ്രവര്‍ത്തിക്കുന്ന അസ്‌്‌്‌്‌മ റബര്‍ പ്രോഡക്ട്‌ എന്ന കമ്പനിയിലെ സൂപ്പര്‍ വൈസര്‍ എ.എം.ബീന, അസിസ്‌റ്റന്റ്‌ സൂപ്രവൈസര്‍ ബിജി എം.പോള്‍,സ്വീപ്പര്‍ പ്രമീള
എന്നിവരേയാണ്‌ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ്‌ ചെയ്‌തത്‌. അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും അടുത്ത നടപടി.
ഉപയോഗിച്ച നാപ്‌കിന്‍ കമ്പനിയിലെ ടോയ്‌ലറ്റില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന്‌ ഇത്‌ ആരുടേതെന്ന്‌ തിരിച്ചറിയുന്നതിനായി ജീവനക്കാരായ സ്‌ത്രീകളെ വസ്‌ത്രമഴിച്ച്‌ പരിശോധന നടത്തിയെന്നായിരുന്നു പരാതി. കാക്കനാട്‌ പ്രത്യേക സാമ്പത്തിക മേഖലയില്‍ പ്രവര്‍ത്തിക്കുന്ന അസ്‌മ റബര്‍ ഇന്‍ഡസ്‌ട്രീസ്‌ പ്രശ്‌നം അവസാനിക്കുന്നത്‌ വരെ അടച്ചിടുന്നതിനും മാനേജ്‌മെന്റ്‌ തീരുമാനിച്ചു.വിവാദങ്ങള്‍ അവസാനിക്കുന്നതുവരെ സ്ഥാപനം അടച്ചിടാനാണ്‌ തീരുമാനം. സംഭവത്തില്‍ പോലീസ്‌ അന്വേഷണവും സെസ്‌ ഡെവലപ്പ്‌മെന്റ്‌ കമ്മീഷണര്‍ നിയമിച്ച നാലംഗ കമ്മീഷന്റെ അന്വേഷണവും പുരോഗമിക്കുകയാണ്‌. 
സെസ്‌ ഡെവലപ്പ്‌മെന്റ്‌ കമ്മീഷണരുടെ നിര്‍ദ്ദേശപ്രകാരമാണ്‌ ആരോപണ വിധേയരെ പുറത്താക്കിയത്‌.

അതേസമയം സംഭവത്തെക്കുറിച്ച്‌ ജീവനക്കാര്‍ രണ്ടു തട്ടിലാണെന്നു വരുത്താന്‍ കമ്പനി ശ്രമം നടത്തുന്നുണ്ട്‌. പരാതിനല്‍കിയ ഉടുതുണി ഉരിയേണ്ടിവന്ന പതിനഞ്ചുപേര്‍ ആരോപണത്തില്‍ ഉറച്ചുനില്‍ക്കുന്നു. 
ഒരുമിച്ചു ജോലി ചെയ്‌തവരില്‍ നിന്നും ഒരാളെ സൂപ്രവൈസര്‍ ആക്കിയതിലുള്ള വ്യക്തിവൈരഗ്യമാണ്‌ സംഭവത്തിനു പിന്നിലെന്നാണ്‌ ചിലര്‍ പറയുന്നത്‌. പരാതിയില്‍ നടപടി വേണമെന്നു ആവശ്യപ്പെട്ട്‌ പ്രത്യേക സാമ്പത്തിക മേഖയിലേക്ക്‌ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ മാര്‍ച്ച്‌ നടത്തി.

ഇടപ്പള്ളി-വൈറ്റില ദേശീയപാത സൗന്ദര്യവല്‍ക്കരണ പദ്ധതി


കൊച്ചി: ഇടപ്പള്ളി മുതല്‍ വൈറ്റില വരെയുള്ള ദേശീയപാത സൗന്ദര്യവല്‍ക്കരണ പദ്ധതിയുടെ സമര്‍പ്പണം ഇന്ന്‌ വൈകിട്ട്‌ 4.30ന്‌ മന്ത്രി എ പി അനില്‍ കുമാര്‍ നിര്‍വ്വഹിക്കുമെന്ന്‌ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കൊച്ചി കോര്‍പ്പറേഷന്റെ മിഷന്‍ കൊച്ചി പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ്‌ നാഷണല്‍ ഹൈവേയുടെ മീഡിയന്‍ പുഷ്‌പ്പിക്കുന്ന ചെടികള്‍ വെച്ച്‌ പരിപാലിക്കുന്നത്‌. എറണാകുളം മെഡിക്കല്‍ സെന്ററിന്‌ സമീപം നടക്കുന്ന ചടങ്ങില്‍ മേയര്‍ ടോണി ചമ്മണി അധ്യക്ഷനാകും. 
പ്രദേശത്തെ വാണിജ്യ-വ്യവസായ സ്ഥാപനങ്ങളുടെ പ്രതിനിധികള്‍ ഉള്‍പ്പെട്ട ഒരു `സ്‌റ്റോക്ക്‌ ഹോള്‍ഡേഴ്‌സ്‌ സൊസൈറ്റി' രൂപീകരിച്ചാണ്‌ പദ്ധതി നടത്തിപ്പിനുള്ള പണം കണ്ടെത്തിയത്‌. തുടര്‍ന്നുള്ള നടത്തിപ്പും പരിപാലനവും ഇവരുടെ ചുമതലയായിരിക്കും. ഏകദേശം 25,000ത്തോളം ചെടികളാണ്‌ നട്ടു പരിപാലിക്കുന്നത്‌.ഇതിനു പുറമെ വളര്‍ന്നുവലുതായ ചെടികല്‍ വെട്ടി ഒതുക്കുകയും ചെയ്യും.
ചെങ്കല്ല്‌ പൊടി അടിച്ചു നിലം ഒരുക്കുന്നതിനും കാടു വെട്ടിത്തെളിക്കുന്നതിനുമായി കൊച്ചി നഗരസഭ 37 ലക്ഷം രൂപ നല്‍കി.

15പേരാണ്‌ ഇപ്പോള്‍ സൊസൈറ്റിയില്‍ അംഗമായിട്ടുള്ളത്‌. സൊസൈറ്റിയുടെ ചെയര്‍മാന്‍ കൊച്ചൗസേപ്പ്‌ ചിറ്റിലപ്പിള്ളി, സെക്രട്ടറി എം ഇ മുഹമ്മദ്‌, ട്രഷറര്‍ പി സി ജോണ്‍ എന്നിവരാണ്‌. കൂടുതല്‍ പേരെ ചേര്‍ക്കാനും ആലോചനയുണ്ട്‌. ഇടപ്പള്ളി മുതല്‍ വൈറ്റില വരെയുള്ള ആറു കിലോമീറ്റര്‍ മീഡിയന്‍ സൗന്ദര്യവല്‍ക്കരിക്കുന്നതിനും മൂന്നു വര്‍ഷത്തേക്ക്‌ പരിപാലിക്കുന്നതിനും ഉള്ള അനുമതിയാണ്‌ ദേശീയപാത അതോറിറ്റി ഇപ്പോള്‍ നല്‍കിയിരിക്കുന്നത്‌. ഇപ്പോള്‍ ഒരു കോടി രൂപ ചെലവായ പദ്ധതില്‍ തുടര്‍ന്നുകൊണ്ടുപോകാന്‍ ഒരു വര്‍ഷം 40ലക്ഷം രൂപ ചിലവ്‌ പ്രതീക്ഷിക്കുന്നുണ്ട്‌. 
രണ്ടാം ഘട്ടമായി സൈഡ്‌ മീഡിയനുകളുടെ സൗന്ദര്യ വല്‍ക്കരണവും ആലോചിക്കുന്നുണ്ട്‌. ഫോര്‍ട്ട്‌കൊച്ചിയിലും ബ്രോഡ്‌വേയിലും സമാനമായി സൗന്ദര്യവല്‍ക്കരണം നടത്തുമെന്ന്‌ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്ത മേയര്‍ ടോണി ചമ്മണി പറഞ്ഞു. കൊച്ചൗസേപ്പ്‌ ചിറ്റിലപ്പിള്ളി, ടി ജെ വിനോദ്‌ തുടങ്ങിയവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

ആദ്യ സമുദ്ര ശാസ്‌ത്ര കോണ്‍ഗ്രസിന്‌ ഫെബ്രുവരി അഞ്ചിന്‌ കൊച്ചിയില്‍ തുടക്കം


കൊച്ചി: ആഗോളതലത്തിലുള്ള പ്രമുഖ സമുദ്ര വൈജ്ഞാനികരും പരിസ്ഥിതി ശാസ്‌ത്രജ്ഞരും നാവിക സൈദ്ധാന്തികരും സാമുദ്രിക വ്യാപാരികളും പങ്കെടുക്കുന്ന ലോകത്തെ ആദ്യ ചതുര്‍ദിന ലോക സമുദ്ര ശാസ്‌ത്ര കോണ്‍ഗ്രസിന്‌ നാളെ കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു ഇന്റര്‍നാഷണല്‍ സ്‌റ്റേഡിയത്തില്‍ രാവിലെ 10 മണിക്ക്‌ തുടക്കമാകും. 

സമുദ്രത്തിനും സമുദ്രജൈവികതയ്‌ക്കും കോട്ടം തട്ടാതെ സമുദ്രവിഭവങ്ങളുടെ സുസ്ഥിര ഉപയോഗത്തെപ്പറ്റി ചര്‍ച്ച ചെയ്യുന്ന പരിപാടി സംസ്ഥാന ഗവര്‍ണര്‍ ജസ്റ്റിസ്‌ പി.സദാശിവം ഉദ്‌ഘാടനം ചെയ്യും. കേന്ദ്ര കൃഷിവകുപ്പ്‌ സഹമന്ത്രി മോഹന്‍ഭായ്‌ കല്യാണ്‍ജിഭായ്‌ കുന്ദരിയ പരിപാടിയില്‍ പങ്കെടുക്കും.

മല്‍സ്യബന്ധന, തുറമുഖ, എക്‌സൈസ്‌ വകുപ്പു മന്ത്രി കെ.ബാബു ചടങ്ങില്‍ അധ്യക്ഷത വഹിക്കും. ദേശീയ മല്‍സ്യബന്ധന വികസന ബോര്‍ഡ്‌ ചീഫ്‌ എക്‌സിക്യൂട്ടീവ്‌ ഡോ. എം.വി. റാവു ഉദ്‌ഘാടനച്ചടങ്ങില്‍ പങ്കെടുക്കും. സ്വദേശി ശാസ്‌ത്ര പ്രസ്ഥാനവും കൊച്ചിയിലെ കേരള മല്‍സ്യബന്ധന സമുദ്ര പഠന സര്‍വ്വകലാശാലയും ചേര്‍ന്നു സംഘടിപ്പിക്കുന്ന പരിപാടിയില്‍ നാല്‌ ആമുഖ സെഷനുകളും 13 സാങ്കേതിക സെഷനുകളും ഉണ്ടാകും. അതോടൊപ്പം പ്രദര്‍ശനം, ഷിപ്പിംഗിനെയും സമുദ്ര ഗവേഷണത്തെയും പറ്റി വട്ടമേശ സമ്മേളനം എന്നിവയും ദേശീയതലത്തിലുള്ള മല്‍സ്യബന്ധന സംഗമവും നടക്കും. 
ഇന്ത്യയില്‍ നിന്നും വിദേശത്തു നിന്നുമായി ആയിരത്തോളം പ്രതിനിധികള്‍ പങ്കെടുക്കുമെന്നാണ്‌ കരുതുന്നതെന്ന്‌ സമുദ്ര ശാസ്‌ത്ര കോണ്‍ഗ്രസ്‌ 2015ന്റെ സെക്രട്ടറി ജനറല്‍ ഡോ. വി.എന്‍.സജീവന്‍ പറഞ്ഞു. സമുദ്ര ജൈവികതയും പരിസ്ഥിതിയും തകരാതെ നമ്മുടെ ജിഡിപി വര്‍ധിപ്പിക്കാനുതകുംവിധത്തില്‍ സമുദ്ര വിഭവങ്ങള്‍ എപ്രകാരം ഉപയോഗിക്കാമെന്നതിനെപ്പറ്റി ചര്‍ച്ച ചെയ്യുകയാണ്‌ ലക്ഷ്യമെന്ന്‌ അദ്ദേഹം വ്യക്തമാക്കി. 
സമുദ്രശാസ്‌ത്രജ്ഞരുടെയും സാങ്കേതികവിദഗ്‌ദ്ധരുടെയും പണ്ഡിതരുടെയും വ്യവസായികളുടെയും കയറ്റുമതിക്കാരുടെയും മല്‍സ്യബന്ധന പ്രതിരോധ മേഖലകളിലെ വിദഗ്‌ദ്ധരുടെയും നയരൂപകര്‍ത്താക്കളുടെയും നിയമവിദഗ്‌ദ്ധരുടെയും ഷിപ്പിംഗ്‌ കമ്പനികളുടെയും ഒരു കൂടിച്ചേരലായിരിക്കും ഈ പരിപാടിയെന്ന്‌ കെയുഎഫ്‌ഒഎസ്‌ വൈസ്‌ ചാന്‍സലറും കോണ്‍ഗ്രസിന്റെ അധ്യക്ഷനുമായ ഡോ. ബി.മധുസൂദന കുറുപ്പ്‌ പറഞ്ഞു. 
മല്‍സ്യബന്ധനതൊഴിലാളികളുടെ സംഘങ്ങള്‍, ഐഎസ്‌ആര്‍ഒയുടെ ഗവേഷണ വികസന വിഭാഗങ്ങള്‍, കൗണ്‍സില്‍ ഓഫ്‌ സയന്റിഫിക്‌ ആന്‍ഡ്‌ ഇന്‍ഡസ്‌ട്രിയല്‍ റിസര്‍ച്ച്‌, ഇന്‍ഡ്യന്‍ കൗണ്‍സില്‍ ഓഫ്‌ അഗ്രിക്കള്‍ച്ചറല്‍ റിസര്‍ച്ച്‌, ഡിഫന്‍സ്‌ റിസര്‍ച്ച്‌ ആന്‍ഡ്‌ ഡെവലപ്‌മെന്റ്‌ ഓര്‍ഗനൈസേഷന്‍, ഭൗമശാസ്‌ത്ര മന്ത്രാലയം എന്നിവയും ഇന്ത്യന്‍ നാവികസേന, തീരദേശ സേന, സമുദ്രോല്‍പന്ന വികസന അതോറിറ്റി എന്നിവയും ഷിപ്പിംഗ്‌ കമ്പനികളും പരിപാടിയുടെ പങ്കാളികളാണ്‌

ഇലക്‌ട്രോണിക്‌സ്‌ മാലിന്യ സംസ്‌കരണംഃ തിദിന ഫെസ്റ്റ്‌ യുസി കോളേജില്‍


ആലുവ : യൂണിയന്‍ ക്രിസ്‌ത്യന്‍ കോളേജ്‌ എം.സി.എ വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ പ്ലാന്‍ അറ്റ്‌ എര്‍ത്ത്‌ എന്ന സംഘടനയുടെ സഹകരണത്തോടെ ഇലക്‌ട്രോണിക്‌സ്‌ മാലിന്യ സംസ്‌കരണ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്ന ഇന്റര്‍ കൊളീജിയേറ്റ്‌ ത്രിദിന ഫെസ്റ്റ്‌ ഫെബ്രുവരി 5,6,7 തീയതികളില്‍ കോളേജില്‍ നടക്കും. 
വിദ്യാര്‍ത്ഥികളുടെ കലാ,സാങ്കേതിക കഴിവുകള്‍ തെളിയിക്കുന്നതിനുള്ള വേദികൂടിയാണിത്‌. 

`റിതിക-15' എന്ന്‌ നാമകരണം ചെയ്‌തിരിക്കുന്ന ഫെസ്റ്റില്‍ ഉപയോഗ ശൂന്യമായ ടെലിവിഷനുകള്‍,കമ്പ്യൂട്ടറുകള്‍ തുടങ്ങിയ ഇലക്‌ട്രോണിക്‌സ്‌ ഉപകരണങ്ങള്‍ ശരിയായ രീതിയില്‍ സംസ്‌കരിച്ച്‌, പരിസ്ഥിതി സംരക്ഷിക്കുന്നതിനുള്ള സാമൂഹിക അവബോധം വിദ്യര്‍ത്ഥികളില്‍ വളര്‍ത്തുകയാണ്‌ ലക്ഷ്യമെന്ന്‌ ഫെസ്റ്റിന്റെ സുവനീറും സ്‌റ്റുഡന്‍സ്‌ മാസികയും പ്രകാശനം നിര്‍വ്വഹിച്ച്‌ എം.സി.എ ഡയറക്ടര്‍ ഡോ.എ.വി. അലക്‌സ്‌ പറഞ്ഞു. 

ഫെബ്രുവരി 5,6 തീയതികളില്‍ കേരളമൊട്ടാകെയുള്ള കോളേജ്‌ വിദ്യാര്‍ത്ഥികള്‍ക്കായി കലാ,സാങ്കേതിക മല്‍സരങ്ങളും, വിവിധ പരിസ്ഥിതി പ്രശ്‌നങ്ങളും, അതിനുള്ള പരിഹാരമാര്‍ഗ്ഗങ്ങളും ചര്‍ച്ച ചെയ്യപ്പെടുന്നതിനും ഉതകുന്ന മല്‍സരങ്ങളും സംഘടിപ്പിച്ചിട്ടുണ്ട്‌. 

ഫെസ്റ്റിന്റെ അവസാന ദിവസമായ 7-ന്‌, ഇന്നത്തെ ഐടി യുഗത്തില്‍ ഉപയോഗ ശൂന്യമായ ഇലക്‌ട്രോണിക്‌സ്‌ ഉപകരണങ്ങള്‍ മൂലം പരിസ്ഥിതിക്കുണ്ടായിക്കൊണ്ടിരിക്കുന്ന പ്രത്യാഘാതങ്ങളെ വിലയിരുത്തുംഇലക്‌ട്രോണിക്‌ വേസ്റ്റ്‌ മാനേജ്‌മെന്റ്‌' എന്ന വിഷയത്തില്‍ സെമിനാറും സംഘടിപ്പിച്ചിട്ടുണ്ട്‌്‌്‌.്‌്‌


വാര്‍ത്താസമ്മേളനത്തില്‍ എം.സി.എ ഡയറക്ടര്‍ ഡോ.എ.വി. അലക്‌സിനു പുറമെ, ഫെഡറല്‍ ബാങ്ക്‌ അസിസ്റ്റന്റ്‌ ജനറല്‍ മാനേജറും റീജണല്‍ ഹെഡുമായ ജേക്കബ്‌ പണിക്കര്‍, ചീഫ്‌ മാനേജര്‍ പോള്‍ ജോസ്‌ മാത്യൂ, എം.സി.എ എച്ച്‌.ഒ.ഡി. ഷൈന്‍ കെ ജോര്‍ജ്‌, പ്ലാന്‍ അറ്റ്‌ എര്‍ത്ത്‌ സെക്രട്ടറി സൂരജ്‌ എബ്രാഹം, മാഗസിന്‍ സ്‌റ്റാഫ്‌ ഇന്‍ചാര്‍ജ്‌ ദിവ്യ പി.ബി , സ്റ്റുഡന്റ്‌ മാഗസിന്‍ എഡിറ്റര്‍ ഐശ്വര്യ എസ്‌ എന്നിവരും പങ്കെടുത്തു.

കൊച്ചി നഗരസഭയിലെ നാല്‌ അംഗങ്ങള്‍ അധികാരത്തില്‍ തുടരുന്നത്‌ നിയമലംഘനം -ആം ആദ്‌മി പാര്‍ട്ടി


കൊച്ചി: കൊച്ചി നഗരസഭയില്‍ നിയമാനുസൃതമായി വാര്‍ഡ്‌സഭകള്‍ വിളിച്ചു കൂട്ടാത്തതിന്റെ പേരില്‍ ഇലക്ഷന്‍ കമ്മീഷന്‍ വിശദീകരണം ആവശ്യപ്പെട്ട കൗണ്‍സിലര്‍മാര്‍ അധികാരത്തില്‍ തുടരുന്നത്‌ അധികാരവികേന്ദ്രീയണമെന്ന ഭരണഘടനാ ലക്ഷ്യത്തിന്റെ ലംഘനമാണെന്ന്‌ ആംആദ്‌മി പാര്‍ട്ടി സംസ്ഥാന എക്‌സിക്യൂട്ടീവ്‌ അംഗം സി.ആര്‍ നീലകണ്‌ഠന്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. 
നഗരസഭാ ഒന്നാം വാര്‍ഡ്‌ അംഗം ആന്റണി കൂരീത്തറ, രണ്ടാം വാര്‍ഡ്‌ അംഗം പി.കെ. അഷ്‌റഫ്‌, മൂന്നാം വാര്‍ഡ്‌ അംഗം കെ.എം റഹീം , ഇരുപത്തിയെട്ടാം വാര്‍ഡ്‌ അംഗം പി.എസ്‌ രാജം എന്നിവരോടാണ്‌ ഇലക്ഷന്‍ കമ്മീഷന്‍ ഫെബ്രുവരി 10നു മുമ്പായി വിശദീകരണം നല്‍കണമെന്ന്‌ ആവശ്യപ്പെട്ടിരിക്കുന്നത്‌. അഡ്വ.ഡി.ബി. ബിനുവിന്‌ വിവരാവകാശ നിയമപ്രകാരം ലഭിച്ച രേഖകളുടെ അടിസ്ഥാനത്തില്‍ ആംആദ്‌മി പാര്‍ട്ടി പ്രവര്‍ത്തകരായ ഷക്കീര്‍ അലി, ഷാജി.കെ.പൗലോസ്‌, എന്നിവര്‍ നല്‍കിയ പരാതിയിന്മേലാണ്‌ ഇലക്ഷന്‍ കമ്മീഷന്‍ കൗണ്‍സിലര്‍മാര്‍ക്ക്‌ അന്ത്യശാസനം നല്‍കിയിരിക്കുന്നത്‌. 
ആറുമാസത്തിലൊരിക്കല്‍ വാര്‍ഡ്‌ കമ്മറ്റികള്‍ വിളിച്ചു കൂട്ടണമെന്നാണ്‌ മുന്‍സിപ്പാലിറ്റി നിയമം അനുശാസിക്കുന്നത്‌. പക്ഷേ നഗരസഭാംഗങ്ങളില്‍ നിരവധി പേരും ഈ നിയമം പാലിക്കുന്നില്ലെന്നാണ്‌ വിവരാവകാശനിയമപ്രകാരം വ്യക്തമായിരിക്കുന്നത്‌. സംസ്ഥാനത്തെ അഞ്ചു കോര്‍പ്പറേഷനുകളിലും 60 മുന്‍സിപ്പാലിറ്റികളിലും നിയമപ്രകാരം വാര്‍ഡ്‌ സഭകള്‍ വിളിച്ചു കൂട്ടാത്തവരെ അയോഗ്യരാക്കുന്നതിനുള്ള ആദ്യ പടി എന്നനിലയില്‍ കൊച്ചി നഗരസഭയിലെ കൗണ്‍സിലര്‍മാര്‍ക്കെതിരെ പരാതി നല്‍കിയതെന്ന്‌ ആംആദ്‌മി പാര്‍ട്ടി സംസ്ഥാന കമ്മറ്റി ഭാരവാഹികള്‍ വ്യക്തമാക്കി. അടുത്ത ഘട്ടമെന്ന നിലയില്‍ കൊച്ചി കോര്‍പ്പറേഷനിലെ 10 കൗണ്‍സിലര്‍മാര്‍ക്കെതിരെ ഈ മാസം 10നകം അതാതു വാര്‍ഡിലെ മെമ്പര്‍മാര്‍ മുഖേന കമ്മീഷന്‌ പരാതി നല്‍കാനാണ്‌ തീരുമാനം. നിയമാനുസൃതമായി വാര്‍ഡ്‌ സഭകള്‍ വിളിച്ചു കൂട്ടാത്തവര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ ആക്‌റ്റിങ്ങ്‌ ചീഫ്‌ ജസ്റ്റിസ്‌ അശോക്‌ ഭൂഷണ്‍ അധ്യക്ഷനായ ഹൈക്കോടതി ഡിവിഷന്‍ ബഞ്ച്‌ ഉത്തരവിട്ടിട്ടും അതനുസരിക്കാന്‍ സര്‍ക്കാര്‍ ഇനിയും തയ്യാറായിട്ടില്ലെന്നും ഇവര്‍ ആരോപിച്ചു.ആം ആദ്‌മി സംസ്ഥാന ജോയിന്റ്‌ കണ്‍വീനര്‍ മനോജ്‌ പദ്‌മനാഭന്‍, ഷക്കീര്‍അലി ഫോര്‍ട്ട്‌കൊച്ചി, ഷാജി.കെ.പൗലോസ്‌ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

അറബി അധ്യാപകരുടെ സംഗമവും 
കലാസാഹിത്യ മത്സരവും

കൊച്ചി: സംസ്ഥാന അറബി അധ്യാപകരുടെ സംഗമവും അധ്യാപക കലാസാഹിത്യ മത്സരവും വെള്ളി, ശനി ദിവസങ്ങളില്‍ എറണാകുളം ദാറുല്‍ ഉലൂം വിഎച്ച്‌എസ്‌എസിലും കെഎംഇഎ ഹാളിലുമായി നടക്കുമെന്ന്‌ സംഘാടകര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. വെള്ളിയാഴ്‌ച രാവിലെ 9.30ന്‌ അറബിക്‌ സ്‌പെഷ്യല്‍ ഓഫീസര്‍ എം. ഇമാമുദ്ദീന്‍ പതാക ഉയര്‍ത്തും. കെഎംഇഎ ഹാളില്‍ രാവിലെ 10ന്‌്‌ മന്ത്രി അനൂപ്‌ ജേക്കബ്‌ ഉദ്‌ഘാടനം നിര്‍വഹിക്കും. ഹൈബി ഈഡന്‍ എംഎല്‍എ അധ്യക്ഷനാവും. സുവനീര്‍ പ്രകാശനം മേയര്‍ ടോണി ചമ്മണി നിര്‍വഹിക്കും. ആദ്യപ്രതി ദാറുല്‍ ഉലൂം വിഎച്ച്‌എസ്‌എസ്‌ പ്രിന്‍സിപ്പല്‍ മുഹമ്മദ്‌ ബാബുസേട്ട്‌ ഏറ്റ്‌ വാങ്ങും.11ന്‌ ഭാഷാ സെമിനാര്‍ നടക്കും. പുല്ലേപ്പടി ഡി.യു.എ കോളേജ്‌ പ്രിന്‍സിപ്പല്‍ ഷമീര്‍ സ്വലാഹി ഉദ്‌ഘാടന നിര്‍വഹിക്കും. 2.30ന്‌ തലമുറ സംഗമവും യാത്രയയപ്പും നടക്കും. എല്‍ദോസ്‌ കുന്നപ്പിള്ളി ഉദ്‌ഘാടനം നിര്‍വഹിക്കും. എഡിപിഐ അക്കാമിക്ക്‌ എം.ഡി മുരളി അധ്യക്ഷനാവും.
ശനിയാഴ്‌ച രാവിലെ 9ന്‌ അധ്യാപകരുടെ കലാസാഹിത്യമത്സരങ്ങള്‍ ആരംഭിക്കും. നാല്‌ വേദികളിലായാണ്‌ മത്സരം നടക്കുന്നത്‌. വൈകിട്ട്‌ മൂന്നിന്‌ നടക്കുന്ന സമാപന സമ്മേളനം മന്ത്രി കെ.ബാബു ഉദ്‌ഘാടനം ചെയ്യും. പ്രൊഫ. കെ.വി തോമസ്‌ എം.പി സമ്മാനദാനം നിര്‍വഹിക്കും. കെ.എം.ഇ.എ ജനറല്‍ സെക്രട്ടറി റിയാസ്‌ അഹമ്മദ്‌ സേഠ്‌ മുഖ്യാതിഥിയായിരിക്കും.
സ്വാഗത സംഘം ജനറല്‍ കണ്‍വീനര്‍ എം.കെ അബൂബക്കര്‍, ജോയിന്റ്‌ ജനറല്‍ കണ്‍വീനര്‍ എന്‍.എ സലിം ഫാറൂഖി, പബ്ലിസിറ്റി കണ്‍വീനര്‍ പി.എം സുബൈര്‍, ചെയര്‍മാന്‍ എം. സിദ്ദിഖ്‌, പബ്ലിസിറ്റി കണ്‍വീനര്‍ പി.എം സുബൈര്‍, സ്വാഗത സംഘം കണ്‍വീനര്‍ കെ.യു അബ്ദുള്‍ റഹിം ഫാറൂഖി എന്നിവര്‍ പങ്കെടുക്കും. 



ഹാജി ടി.ഒ ബാവ സാഹിബ്‌ അവാര്‍ഡ്‌
തമ്പി സുബ്രഹ്മണ്യത്തിന്‌

കൊച്ചി: വോയ്‌സ്‌ ഓഫ്‌ ജസ്റ്റിസ്‌ ഏര്‍പ്പെടുത്തിയ ഹാജി ടി.ഒ ബാവ സാഹിബ്‌ അവാര്‍ഡിന്‌ യൂത്ത്‌ കോണ്‍ഗ്രസ്‌ സംസ്ഥാന സെക്രട്ടറി തമ്പി സുബ്രഹ്മണ്യം അര്‍ഹനായി. ഞായറാഴ്‌ച വൈകിട്ട്‌ മൂന്നിന്‌ കുട്ടികളുടെ പാര്‍ക്ക്‌ ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ ജസ്റ്റിസ്‌ എം.രാമചന്ദ്രന്‍ പുരസ്‌ക്കാരം സമ്മാനിക്കും. വോയ്‌സ്‌ ഓഫ്‌ ജസ്റ്റിസ്‌ സംസ്ഥാന പ്രസിഡന്റ്‌ ഹാജി മൊയ്‌തീന്‍ ഷാ അധ്യക്ഷനാവും. വോയ്‌സ്‌ ഓഫ്‌ ജസ്റ്റിസ്‌ സംസ്ഥാന പ്രസിഡന്റ്‌ ഹാജി മൊയ്‌തീന്‍ ഷാ, സെക്രട്ടറി സിയാദ്‌ ചെമ്പറക്കി എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

അരുക്കുറ്റി പാദുവാപുരം തീര്‍ത്ഥാടന കേന്ദ്രത്തില്‍ തിരുനാള്‍ 11 മുതല്‍
കൊച്ചി: അരുക്കുറ്റി പാദുവാപുരം തീര്‍ത്ഥാടന കേന്ദ്രത്തില്‍ വിശുദ്ധ അന്തോനീസിന്റെ തിരുനാള്‍ ആഘോഷങ്ങള്‍ 11 മുതല്‍ 15 വരെ നടക്കുമെന്ന്‌ സംഘാടകര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. 11ന്‌ വൈകിട്ട്‌ 6ന്‌ എറണാകുളം അങ്കമാലി രൂപത സഹായമെത്രാന്‍ മാര്‍ ജോസ്‌ പുത്തന്‍ വീട്ടില്‍ കൊടിയേറ്റ്‌ കര്‍മ്മം നിര്‍വിക്കും. തിരുനാളിന്‌ മുന്നോടിയായി 8,9,10 തീയതികളില്‍ തിരുനാള്‍ ഒരുക്ക ധ്യാനം നടക്കും. വൈകിട്ട്‌ 5 മുതല്‍ 9 വരെയാണ്‌ ധ്യാനം നടക്കുന്നത്‌. ഫാ. ആന്റണി കാനപ്പിള്ളി നേതൃത്വം വഹിക്കും. 14ന്‌ രാത്രി 8 മുതല്‍ നേര്‍ച്ച പായ വിതരണം, കുഞ്ഞുങ്ങള്‍ക്ക്‌ ചോറൂട്ട്‌, പിടിയരി സമര്‍പ്പണം, കുഞ്ഞുതൊട്ടില്‍ സമര്‍പ്പണം, താലി ചരട്‌ കെട്ടല്‍ എന്നിവയുണ്ടായിരിക്കും. വികാരി ഫാ. ആന്റണി തമ്പി, പ്രസുദേന്തി സെബാസ്റ്റ്യന്‍ വെള്ളശ്ശേരി, പാസറ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി മാത്യു മാളിയക്കല്‍, കൈക്കാരന്‍ തോമസ്‌ വെളുത്താറ, പബ്ലിസിറ്റി കണ്‍വീനര്‍ ജിജിക്കുട്ടന്‍ കണ്ടത്തിപ്പറമ്പ്‌ എന്നിവര്‍ പങ്കെടുത്തു.

ഹാജി ടി.ഒ ബാവ സാഹിബ്‌ അവാര്‍ഡ്‌
തമ്പി സുബ്രഹ്മണ്യത്തിന്‌

കൊച്ചി: വോയ്‌സ്‌ ഓഫ്‌ ജസ്റ്റിസ്‌ ഏര്‍പ്പെടുത്തിയ ഹാജി ടി.ഒ ബാവ സാഹിബ്‌ അവാര്‍ഡിന്‌ യൂത്ത്‌ കോണ്‍ഗ്രസ്‌ സംസ്ഥാന സെക്രട്ടറി തമ്പി സുബ്രഹ്മണ്യം അര്‍ഹനായി. ഞായറാഴ്‌ച വൈകിട്ട്‌ മൂന്നിന്‌ കുട്ടികളുടെ പാര്‍ക്ക്‌ ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ ജസ്റ്റിസ്‌ എം.രാമചന്ദ്രന്‍ പുരസ്‌ക്കാരം സമ്മാനിക്കും. വോയ്‌സ്‌ ഓഫ്‌ ജസ്റ്റിസ്‌ സംസ്ഥാന പ്രസിഡന്റ്‌ ഹാജി മൊയ്‌തീന്‍ ഷാ അധ്യക്ഷനാവും. വോയ്‌സ്‌ ഓഫ്‌ ജസ്റ്റിസ്‌ സംസ്ഥാന പ്രസിഡന്റ്‌ ഹാജി മൊയ്‌തീന്‍ ഷാ, സെക്രട്ടറി സിയാദ്‌ ചെമ്പറക്കി എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

അരുക്കുറ്റി പാദുവാപുരം തീര്‍ത്ഥാടന കേന്ദ്രത്തില്‍ തിരുനാള്‍ 11 മുതല്‍
കൊച്ചി: അരുക്കുറ്റി പാദുവാപുരം തീര്‍ത്ഥാടന കേന്ദ്രത്തില്‍ വിശുദ്ധ അന്തോനീസിന്റെ തിരുനാള്‍ ആഘോഷങ്ങള്‍ 11 മുതല്‍ 15 വരെ നടക്കുമെന്ന്‌ സംഘാടകര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. 11ന്‌ വൈകിട്ട്‌ 6ന്‌ എറണാകുളം അങ്കമാലി രൂപത സഹായമെത്രാന്‍ മാര്‍ ജോസ്‌ പുത്തന്‍ വീട്ടില്‍ കൊടിയേറ്റ്‌ കര്‍മ്മം നിര്‍വിക്കും. തിരുനാളിന്‌ മുന്നോടിയായി 8,9,10 തീയതികളില്‍ തിരുനാള്‍ ഒരുക്ക ധ്യാനം നടക്കും. വൈകിട്ട്‌ 5 മുതല്‍ 9 വരെയാണ്‌ ധ്യാനം നടക്കുന്നത്‌. ഫാ. ആന്റണി കാനപ്പിള്ളി നേതൃത്വം വഹിക്കും. 14ന്‌ രാത്രി 8 മുതല്‍ നേര്‍ച്ച പായ വിതരണം, കുഞ്ഞുങ്ങള്‍ക്ക്‌ ചോറൂട്ട്‌, പിടിയരി സമര്‍പ്പണം, കുഞ്ഞുതൊട്ടില്‍ സമര്‍പ്പണം, താലി ചരട്‌ കെട്ടല്‍ എന്നിവയുണ്ടായിരിക്കും. വികാരി ഫാ. ആന്റണി തമ്പി, പ്രസുദേന്തി സെബാസ്റ്റ്യന്‍ വെള്ളശ്ശേരി, പാസറ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി മാത്യു മാളിയക്കല്‍, കൈക്കാരന്‍ തോമസ്‌ വെളുത്താറ, പബ്ലിസിറ്റി കണ്‍വീനര്‍ ജിജിക്കുട്ടന്‍ കണ്ടത്തിപ്പറമ്പ്‌ എന്നിവര്‍ പങ്കെടുത്തു.

അഴിമതി മാഫിയ ഭരണത്തിനെതിരെ 
ജനകീയ പ്രക്ഷോഭം സംഘടിപ്പിക്കും 


കൊച്ചി: അഴിമതി മാഫിയ ഭരണത്തിനെതിരെ ജനകീയ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന്‌ സിപിഐഎംഎല്‍(റെഡ്‌ സ്റ്റാര്‍) ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. ബാര്‍ കോഴ കേസില്‍ പ്രതിക്കൂട്ടിലായ മാണിക്കെതിരെ കര്‍ശനമായ നടപടി സ്വീകരിക്കുക, ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ ഭരണം അവസാനിപ്പിക്കുക, പ്രതിപക്ഷത്തിന്റെ ചുമതല നിറവേറ്റാന്‍ പ്രാപ്‌തിയില്ലാത്ത പ്രതിപക്ഷ എംഎല്‍എമാര്‍ രാജിവെയ്‌ക്കുക, മതജാതി ശക്തികളെ വര്‍ജ്ജിക്കുക എന്നീ ആവശ്യങ്ങളും അവര്‍ ഉന്നയിച്ചു. മാവോയിസത്തിന്റെ പേരില്‍ ജനകീയ സമരങ്ങളേയും ജനകീയ പ്രവര്‍ത്തകരേയും അടിച്ചമര്‍ത്താനുള്ള ശ്രമങ്ങള്‍ അംഗീകരിക്കാന്‍ കഴിയില്ലെന്നും അവര്‍ പറഞ്ഞു.
പോളിറ്റ്‌ ബ്യൂറോ അംഗം പി.ജെ ജെയിംസ്‌, കേന്ദ്രകമ്മിറ്റിയംഗം പി.എന്‍ പ്രോവിന്റ്‌, സംസ്ഥാന സെക്രട്ടറി എം.കെ ദാസന്‍, എക്‌സിക്ക്യൂട്ടീവ്‌ കമ്മിറ്റിയംഗം രാജേഷ്‌ അപ്പാട്ട്‌, ജില്ലാ സെക്രട്ടറി സി.ജി ബിജു എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു. 

വിഷ്‌ണു പി. ഉണ്ണിയുടെ കുടുംബത്തിനു നഷ്ടപരിഹാരം ലഭിക്കാന്‍ ഇടപെടണം



കൊച്ചിആത്മഹത്യയ്‌ക്കു ശ്രമിച്ച യുവതിയെ രക്ഷിക്കാന്‍ കായലില്‍ ചാടി കാണാതായ നാവികസേനാ ഉദ്യോഗസ്‌ഥന്‍ വിഷ്‌ണു പി. ഉണ്ണിയുടെ കുടുംബത്തിനു നഷ്‌ടപരിഹാരം ലഭ്യമാക്കാന്‍ സര്‍ക്കാര്‍ എത്രയും വേഗം ഇടപെടണമെന്നു മനുഷ്യാവകാശ കമ്മിഷന്‍. 

വിഷ്‌ണുവിന്റെ കുടുംബത്തിനു 10 ലക്ഷം രൂപ നഷ്‌ടപരിഹാരം നല്‍കണമെന്നാവശ്യപ്പെട്ടു മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ജോമോന്‍ പുത്തന്‍പുരയ്‌ക്കല്‍ മുഖ്യമന്ത്രിക്കു നല്‍കിയ അപേക്ഷയില്‍ നടപടി സ്വീകരിക്കാനാണു കമ്മിഷന്‍ അധ്യക്ഷന്‍ ജസ്‌റ്റിസ്‌ ജെ.ബി. കോശിയുടെ നിര്‍ദേശം. 

വെണ്ടുരുത്തി പാലത്തില്‍നിന്നു കൈക്കുഞ്ഞുമായി കായലില്‍ ചാടിയ യുവതിയെ രക്ഷിക്കാനുള്ള ശ്രമത്തിലാണു വിഷ്‌ണുവിനെ കാണാതായത്‌. അമ്മയെ രക്ഷിച്ചെങ്കിലും കുഞ്ഞ്‌ മരിച്ചു. കഴിഞ്ഞ ഒക്‌ടോബര്‍ മൂന്നിനായിരുന്നു സംഭവം. യുവതിയെ രക്ഷിക്കാന്‍ കായലില്‍ ചാടി കാണാതായ നാവികസേനാ ഉദ്യോഗസ്‌ഥന്‍ വിഷ്‌ണു പി. ഉണ്ണിയുടെ കുടുംബത്തിനു നഷ്‌ടപരിഹാരം ലഭ്യമാക്കാന്‍ സര്‍ക്കാര്‍ എത്രയും വേഗം ഇടപെടണമെന്നു മനുഷ്യാവകാശ കമ്മിഷന്‍. 
വിഷ്‌ണുവിന്റെ കുടുംബത്തിനു 10 ലക്ഷം രൂപ നഷ്‌ടപരിഹാരം നല്‍കണമെന്നാവശ്യപ്പെട്ടു മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ജോമോന്‍ പുത്തന്‍പുരയ്‌ക്കല്‍ മുഖ്യമന്ത്രിക്കു നല്‍കിയ അപേക്ഷയില്‍ നടപടി സ്വീകരിക്കാനാണു കമ്മിഷന്‍ അധ്യക്ഷന്‍ ജസ്‌റ്റിസ്‌ ജെ.ബി. കോശിയുടെ നിര്‍ദേശം. 

വെണ്ടുരുത്തി പാലത്തില്‍നിന്നു കൈക്കുഞ്ഞുമായി കായലില്‍ ചാടിയ യുവതിയെ രക്ഷിക്കാനുള്ള ശ്രമത്തിലാണു വിഷ്‌ണുവിനെ കാണാതായത്‌. അമ്മയെ രക്ഷിച്ചെങ്കിലും കുഞ്ഞ്‌ മരിച്ചു. കഴിഞ്ഞ ഒക്‌ടോബര്‍ മൂന്നിനായിരുന്നു സംഭവം.കൊച്ചി * ആത്മഹത്യയ്‌ക്കു ശ്രമിച്ച യുവതിയെ രക്ഷിക്കാന്‍ കായലില്‍ ചാടി കാണാതായ നാവികസേനാ ഉദ്യോഗസ്‌ഥന്‍ വിഷ്‌ണു പി. ഉണ്ണിയുടെ കുടുംബത്തിനു നഷ്‌ടപരിഹാരം ലഭ്യമാക്കാന്‍ സര്‍ക്കാര്‍ എത്രയും വേഗം ഇടപെടണമെന്നു മനുഷ്യാവകാശ കമ്മിഷന്‍. 

വിഷ്‌ണുവിന്റെ കുടുംബത്തിനു 10 ലക്ഷം രൂപ നഷ്‌ടപരിഹാരം നല്‍കണമെന്നാവശ്യപ്പെട്ടു മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ജോമോന്‍ പുത്തന്‍പുരയ്‌ക്കല്‍ മുഖ്യമന്ത്രിക്കു നല്‍കിയ അപേക്ഷയില്‍ നടപടി സ്വീകരിക്കാനാണു കമ്മിഷന്‍ അധ്യക്ഷന്‍ ജസ്‌റ്റിസ്‌ ജെ.ബി. കോശിയുടെ നിര്‍ദേശം. 

വെണ്ടുരുത്തി പാലത്തില്‍നിന്നു കൈക്കുഞ്ഞുമായി കായലില്‍ ചാടിയ യുവതിയെ രക്ഷിക്കാനുള്ള ശ്രമത്തിലാണു വിഷ്‌ണുവിനെ കാണാതായത്‌. അമ്മയെ രക്ഷിച്ചെങ്കിലും കുഞ്ഞ്‌ മരിച്ചു. കഴിഞ്ഞ ഒക്‌ടോബര്‍ മൂന്നിനായിരുന്നു സംഭവം.

പെട്രോളിന്റെയും ഡീസലിന്റെയും വിലയില്‍ കുറവ്‌ വരുത്താന്‍ തീരുമാനിച്ചു.




ആഗോളവിപണിയില്‍ ക്രൂഡ്‌ ഓയില്‍ വില കുറയുന്ന പശ്ചാത്തലത്തില്‍ പെട്രോളിന്റെയും ഡീസലിന്റെയും വിലയില്‍ കുറവ്‌ വരുത്താന്‍ എണ്ണക്കമ്പനികള്‍ തീരുമാനിച്ചു. പെട്രോള്‍ ലിറ്ററിന്‌ രണ്ടു രൂപ 42 പൈസയും ഡീസല്‍ ലിറ്ററിന്‌ രണ്ടു രൂപ 25 പൈസയുമാണ്‌ കുറച്ചിട്ടുള്ളത്‌. ചൊവ്വാഴ്‌ച അര്‍ദ്ധരാത്രി മുതല്‍ പുതുക്കിയ വില നിലവില്‍ വരും. ഇതോടെ രാജ്യത്താകെ പെട്രോള്‍ വില 60 രൂപയിലും ഡീസല്‍ വില 50 രൂപയിലും കുറവായിരിക്കും. ദില്ലിയില്‍ പെട്രോളിന്‌ 56.49 രൂപയും ഡീസലിന്‌ 46.10 രൂപയുമായിരിക്കും. നിലവില്‍ ഇത്‌ യഥാക്രമം 58.91 രൂപയും 48.26 രൂപയുമാണ്‌.

അന്താരാഷ്ട്ര വിപണിയില്‍ ഇപ്പോള്‍ ക്രൂഡ്‌ ഓയില്‍ വില ബാരലിന്‌ 50 ഡോളറില്‍ താഴെയാണ്‌. 100 ഡോളറില്‍ നിന്നുമാണ്‌ ഈ കൂപ്പുകുത്തല്‍. അന്താരാഷ്ട്രവിപണിക്കനുസരിച്ച്‌ എണ്ണ വിലയില്‍ കുറവുവരുത്തിയിരുന്നെങ്കിലും കേന്ദ്ര സര്‍ക്കാര്‍ നാലു തവണ എക്‌സൈസ്‌ ഡ്യൂട്ടി വര്‍ധിപ്പിച്ചതിനാല്‍ ഈ കുറവ്‌ ജനങ്ങളിലേക്കെത്തിയിരുന്നില്ല. വര്‍ധിപ്പിച്ച എക്‌സൈസ്‌ ഡ്യൂട്ടിയിലൂടെ ധനകമ്മി നികത്താനുള്ള ശ്രമങ്ങളാണ്‌ സര്‍ക്കാര്‍ നടത്തിയത്‌. അധികം ലഭിച്ച 20000ഓളം കോടി രൂപ ദേശീയ പാതകളുടെ വികസനത്തിനും പുതിയ റോഡുകള്‍ നിര്‍മിക്കാനും ഉപയോഗിക്കുമെന്ന്‌ സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. 

രേഷ്‌മ രംഗസ്വാമി ഒന്നാം പ്രതി.



കൊച്ചി
കൊക്കെയ്‌ന്‍ കേസില്‍ യുവനടന്‍ ഷൈന്‍ ടോം ചാക്കോയെ മുന്നാം പ്രതിയാക്കി പോലീസ്‌ കേസ്‌ രജിസ്‌റ്റര്‍ ചെയ്‌തു. മോഡലായ രേഷ്‌മ രംഗസ്വാമിയാണ്‌ ഒന്നാം പ്രതി. സഹസംവിധായക ബ്ലെസി സില്‍വെസ്റ്ററാണ്‌ രണ്ടാം പ്രതി. ടിന്‍സി ബാബു,സ്‌നേഹ ബാബു എന്നിവര്‍ നാലും അഞ്ചും പ്രതികളാണ്‌.
കൊക്കെയ്‌നിന്റെ ഉറവിടം മനസിലാക്കണമെങ്കില്‍ പ്രതികളെ കൂടുതല്‍ ചോദ്യം ചെയ്യണമെന്നു കാട്ടി എറണാകുളം പ്രിന്‍സിപ്പള്‍ സെഷന്‍സ്‌ കോടതിയില്‍ പോലീസ്‌ കസ്‌റ്റഡി അപേക്ഷ നല്‍കി. അഞ്ചു പ്രതികള്‍ക്കും കൂട്ടുത്തരവാദിത്തമുണ്ടെന്നു അന്വേഷണ സംഘം കസ്റ്റഡി അപേക്ഷയില്‍ പറുന്നു.
പോലീസ്‌ നല്‍കിയ കസ്‌റ്റഡി അപേക്ഷ കോടതി ഇന്ന്‌ പരിഗണിക്കുമെന്നു കരുതുന്നു. മൂന്നാം പ്രതിയായ ഷൈന്‍ ടോം ചാക്കോയെ ഫ്‌ളാറ്റിലേക്കു വിളിച്ചുവരുത്തിയത്‌ സഹസംവിധായകയായ ബ്ലെസിയാണെന്നു നേരത്തെ പോലീസിനു മൊഴി നല്‍കിയിരുന്നു. രേഷ്‌മയുടെ കൈവശത്തു നിന്നാണ്‌ കൊക്കെയ്‌ന്‍ കണ്ടെത്തിയത്‌. അ്‌ഞ്ചു പ്രതികളും ഫ്‌ളാറ്റില്‍ ഉണ്ടായിരുന്നു അവര്‍ പരസ്‌പര സഹകരണത്തോടെ കൊക്കെയ്‌ന്‍ ഉപയോഗി്‌ക്കുകയാിരുന്നുവെന്നും പോലീസ്‌ പറയുന്നു.അതുകൊണ്ട്‌ കൊക്കെയ്‌നിന്റെ ഉരവിടം അറിയണമെങ്കില്‍ പ്രതികളെ എല്ലാവരെയും ചോദ്യം ചെയ്യണമെന്നും അവരെ അതിനുവേണ്ടി 10 ദിവസത്തേക്കു കസ്‌റ്റഡയില്‍ വിട്ടുതരണമെന്നുമാണ്‌ പോലീസ്‌ ആവശ്യപ്പെടുന്നത്‌. 
അതേസമയം പ്രതികള്‍ക്കുവേണ്ടി ഹാജരാകുന്ന അഭിഭാഷകന്‍ കൊക്കെയ്‌നിന്റെ ഉറവിടം അറിയാന്‍ എല്ലാവരെയും ചോദ്യം ചെയ്യേണ്ട ആവശ്യമില്ലെന്നും രേഷ്‌മ രംഗസ്വാമിയെ മാത്രം ചോദ്യം ചെയ്‌താല്‍ മതിയെന്നുമായിരിക്കും വാദിക്കുക. അതോടെ മറ്റുള്ളവര്‍ക്കു ജാമ്യം ലഭിക്കാനുള്ള അവസരം ലഭിക്കും. രേഷ്‌മയുടെ ജീന്‍സിന്റെ പോക്കറ്റില്‍ നിന്നാണ്‌ 7.75 ഗ്രാം കൊക്കെയ്‌ന്‍ ലഭിച്ചത്‌. 
പലസ്ഥലങ്ങളില്‍ നി്‌ന്നും രേഷമ വഴി ലഹരിമരുന്നു കടത്തിയിരുന്നതായി പോലീസിനു വിവരം ലഭിച്ചിട്ടുണ്ട്‌്‌്‌്‌. സിനിമാ രംഗത്തെ പല്‍ക്കും രേഷ്‌മ മയക്കുമരുന്നുകള്‍ എത്തിച്ചുകൊടുത്തിട്ടുണ്ടെന്നാണ്‌ കേസിലെ മറ്റുപ്രതികളെ ചോദ്യം ചെയ്‌തതില്‍ നിന്നും വ്യ്‌ക്തമായത്‌. ബാംഗ്ലൂരിലും ഗോവയിലും സ്ഥിരമായി യാത്രചെയ്‌തിരുന്ന രേഷ്‌മ ഇവിടത്തെ മയക്കുമരുന്നു ലോബിയുടെ ഏജന്റ്‌ ആണോ എന്നതും പോലീസ്‌ അന്വേഷിക്കുന്നുണ്ട്‌്‌. 
ഗോവയിലെ ഒരു ബീച്ചില്‍ വച്ചുപരിചയപ്പെട്ട ഫ്രാങ്കോ എന്നയാളില്‍ നിന്നാണ്‌ കൊക്കെയ്‌ന്‍ വാങ്ങിയതെന്നാണ്‌ രേഷ്‌മയുടെ മൊഴി. എന്നാല്‍ ഇത്‌ പോലീസ്‌ പൂര്‍ണമായും വിശ്വാസത്തില്‍ എടുത്തിട്ടില്ല. ഇതേക്കുറിച്ചു കൂടുതല്‍ അന്വേഷണം ആവശ്യമാണെന്നു സെന്‍ട്രല്‍ പോലീസ്‌ അറിയിച്ചു. 
കേസിലെ മറ്റുപ്രതികളായ ഷൈന്‍ ടോം ചാക്കോ ഉള്‍പ്പടെയുള്ളവര്‍ മുന്‍പും നഗരത്തിലെ നിശാപാര്‍ട്ടികളില്‍ അംഗങ്ങളായിരുന്നുവെന്നും ഇവര്‍ നേരത്തെയും മയക്കുമരുന്നുകള്‍ ഉപയോഗിച്ചിട്ടുണ്ടെന്നും അന്വേഷണത്തില്‍ വ്യ്‌ക്തമായിട്ടുണ്ട്‌്‌്‌. 

കൈക്കുലി വാങ്ങിയ രജിസ്‌ട്രാറെ രക്ഷിച്ചുകൊണ്ട്‌ അന്വേഷണ റിപ്പോര്‍ട്ട്‌


കൊച്ചി
കൈക്കൂലി വാങ്ങിയതിനു സസ്‌പെന്‍ഷനിലായ ആരോഗ്യ സര്‍വകലാശാല രജിസ്‌ട്രാര്‌ ഡോ.ഐപ്പ്‌്‌ വര്‍ഗീസിനെ രക്ഷിച്ചുകൊണ്ട്‌ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട്‌.
ഒരു പ്രമുഖ മലയാളം വാര്‍ത്താ ചാനല്‍ ഡോ.ഐപ്പ്‌ വര്‍ഗീസ്‌ അര ലക്ഷം രൂപയോളം കൈക്കുലി വാങ്ങുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവിട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഗവര്‍ണര്‍ വിശദീകരണം ചോദിച്ചിരുന്നു. തുടര്‍ന്നു പ്രാഥമിക അന്വേഷണം നടത്തിയ 
അച്ചടി കരാറിനു ഡോ.ഐപ്പ്‌ വര്‍ഗീസ്‌ അരലക്ഷം രൂപയോളം വാങ്ങുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നതിനെ തുടര്‍ന്നു വൈസ്‌ ചാന്‍സലറാണ്‌ പരീക്ഷാ കണ്‍ട്രോളറെ പ്രാഥമിക അന്വേഷണത്തിനു ചുമതലപ്പെടുത്തിയത്‌. എന്നാല്‍ ഡോ.ഐപ്പ്‌ പണം വാങ്ങിയത്‌ തെറ്റാണെന്നു അന്വേഷണ റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നില്ല. ഐപ്പിനെ ന്യായീകരിച്ചുകൊണ്ട്‌ ഏഴുകാര്യങ്ങളാണ്‌ റിപ്പോര്‍ട്ടിലുള്ളത്‌. സര്‍ക്കാരിന്റെ സ്‌റ്റോര്‍ പര്‍ച്ചേസ്‌ കാര്യങ്ങളില്‍ പ്രോ വൈസ്‌ ചാന്‍സലര്‍ അധ്യക്ഷനായ സമിതിക്കാണ്‌ എല്ലാ കരാറുകളിലും അന്തിമ തീരുമാനം എടുക്കുന്നതെന്നും അതുകൊണ്ട്‌ ഡോ.ഐപ്പിനു സ്വന്തം നിലയില്‍ ഇക്കാര്യത്തില്‍ തീരുമാനം എടുക്കാനാവില്ലെന്നാണ്‌ പ്രധാന കണ്ടെത്തല്‍. 
നിലവില്‍ പുതിയ കാരാര്‌ വിളിക്കേണ്ട കാര്യമില്ലെന്നും ഡോ.ഐപ്പ്‌ ജൂലൈ 31നു ജോലിയില്‍ നിന്നും വിരിമിക്കുകയാണെന്നും അതുകൊണ്ട്‌ അദ്ദേഹത്തിനു ഇളവ്‌ അനുവദിക്കണമെന്ന സൂചനയും റിപ്പോര്‍ട്ടിലുണ്ട്‌്‌. ഡോ.ഐപ്പ്‌ കൈക്കൂലി വാങ്ങിയതിനെക്കുറിച്ചു ഒന്നും പറയാതെ അദ്ദേഹത്തിനെ രക്ഷി്‌കകാനുള്ള ശ്രമമാണ്‌ നടന്നിരിക്കുന്നതെന്നും ആരോപണം ഉയര്‍ന്നിരിക്കുകയാണ്‌. 
അതേസമയം ഡോ.ഐപ്പ്‌ വര്‍ഗീസിനെതിരെ റോഡ്‌ നിര്‍മ്മാണവുമായി ബന്ധപ്പെട്ട്‌ വിജിലന്‍സ്‌ കേസും ചാര്‍ജ്‌ ചെയ്‌തിട്ടുണ്ട്‌. പൊതുമരാമത്തിന്റെ കണക്കില്‍ 1.80 കോടി ചെലവ്‌ വരുന്ന 2.26 കി. മീറ്റര്‍ റോഡ്‌ നിര്‍മാണത്തിന്‌ ആരോഗ്യ സര്‍വകലാശാല ്‌ 18.82 കോടി ചെലവാക്കിയെന്നാണ്‌ കേസ്‌. ആരോഗ്യ സര്‍വകലാശാല മുന്‍ ഡോ.വി.സി മോഹന്‍ദാസ്‌, ഡോ.ഐപ്പ്‌ എന്നിവരുള്‍പ്പെടെ ഏഴ്‌ പേര്‍ക്കെതിരെയാണ്‌ കേസ്‌. 2010ല്‍ 2.24 കോടി രൂപയ്‌ക്ക്‌ 2300 മീറ്റര്‍ റോഡ്‌ പണിയാന്‍ നല്‍കിയ കരാര്‍ സര്‍വകലാശാല അധികാരികളുടെ നിലപാടിനെ തുടര്‍ന്ന്‌ പൊതുമരാമത്ത്‌ വകുപ്പ്‌ അധികാരികള്‍ തന്നെ പിന്നീട്‌ റദ്ദാക്കുകയായിരുന്നു.

കെ എം മാണിയുടെ ദുര്‍ഗതി മറ്റൊരു ധനമന്ത്രിക്കും വരുത്തരുത്‌ - ഡോ. തോമസ്‌ ഐസക്‌


കൊച്ചി: കെ എം മാണിയുടെ ദുര്‍ഗതി ഭാവിയില്‍ മറ്റൊരു ധനമന്ത്രിക്കും വരുത്തരുതെന്നാണ്‌ തന്റെ ആഗ്രഹമെന്ന്‌ സിപിഐ എം കേന്ദ്രകമ്മിറ്റിയംഗം ഡോ. തോമസ്‌ ഐസക്‌ പറഞ്ഞു. ബാര്‍ കോഴക്കേസില്‍ ആരോപണവിധേയനായ മന്ത്രി കെ എം മാണി രാജിവയ്‌ക്കണമെന്നാവശ്യപ്പെട്ട്‌ എല്‍ഡിഎഫ്‌ നടത്തിയ കണയന്നൂര്‍ താലൂക്ക്‌ ഓഫീസ്‌ മാര്‍ച്ച്‌ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 
ഇന്ത്യയിലെ മറ്റൊരു ധനമന്ത്രിയും ഇത്തരമൊരു ആരോപണം നേരിട്ടിട്ടില്ല. യുഡിഎഫുണ്ടെങ്കില്‍ കെ എം മാണി തന്നെ ബജറ്റ്‌ അവതരിപ്പുക്കുമെന്ന പ്രഖ്യാപനം കേരളത്തിലെ ജനങ്ങളോടും യുഡിഎഫിനോടുമുള്ള വെല്ലുവിളിയാണ്‌. കെ എം മാണിയെ ധനമന്ത്രിയായി നിലനിര്‍ത്തിയില്ലെങ്കില്‍ യുഡിഎഫ്‌ ഉണ്ടാകില്ലെന്നാണ്‌ വെല്ലുവിളി. ബജറ്റ്‌ വതരിപ്പിക്കാനുള്ള ധാര്‍മ്മികമായ അവകാശം മാണിക്ക്‌ നഷട്‌പ്പെട്ടു. ബജറ്റ്‌ മേശപ്പുറത്ത്‌ വച്ചിട്ട്‌ ഓടിപ്പോകാമെന്നാണ്‌ മാണിയുടെ വിചാരം. മാണി എവിടെ വരെ ഓടുമെന്ന്‌ ജനങ്ങള്‍ തീരുമാനിക്കും. ഓടിയാലും തട്ടിതടഞ്ഞു വീഴും. അതുപോലത്തെ ചെയ്‌ത്താണ്‌ ചെയ്‌തിരിക്കുന്നത്‌. മാണിയെ ജനങ്ങള്‍ വിചാരണ ചെയ്യും. കെ എം മാണി ബജറ്റ്‌ അവതരിപ്പിക്കുന്ന ദിവസം എല്‍ഡിഎഫിന്റെ കരുത്ത്‌ എന്തെന്ന്‌ മുഖ്യമന്ത്രിയും ധനമന്ത്രിയും അറിയും. അവര്‍ പേടിക്കുന്ന തരത്തിലുള്ള പ്രതിഷേധങ്ങളുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
നിയമസഭയുടെ സബ്‌ജക്ട്‌ കമ്മിറിയില്‍ പ്രതിപക്ഷത്തിന്റെ സാന്നിധ്യത്തില്‍ നികുതി വര്‍ധിപ്പിക്കുന്നില്ലെന്ന്‌ തീരുമാനമെടുക്കുകയും അതു ബജറ്റ്‌ പ്രസംഗത്തില്‍ ഉള്‍പ്പെടുത്താതെ നികുതി വര്‍ധിപ്പിക്കുകയും ചെയ്‌താണ്‌ അഴിമതി നടത്തിയിട്ടുള്ളത്‌. ബജറ്റ്‌ പാസാക്കാന്‍ എടുക്കുന്ന മൂന്നുമാസത്തെ സമയത്തിനുള്ളില്‍ നികുതി വര്‍ധന ബാധിക്കുന്നവരുമായി ചര്‍ച്ച നടത്തി നികുതിയിളവ്‌ നല്‍കി കോഴ കൈപ്പറ്റുകയാണുണ്ടായത്‌. മാണിക്കെതിരെ ബിജു രമേശ്‌ ഉന്നയിച്ച ആരോപണങ്ങള്‍ വ്യാജമാണെങ്കില്‍ അയാള്‍ക്കെതിരെ കേസ്‌ എടുക്കണം. 
ദേശീയഗെയിംസിന്റെ നടത്തിപ്പില്‍ വന്‍അഴിമതിയാണുള്ളത്‌. കമഴ്‌ന്ന്‌ വീണാല്‍ കാപ്പണം എന്ന നിലയ്‌ക്കാണ്‌ മന്ത്രിമാര്‍ പെരുമാറുന്നത്‌. അനധികൃതമായി ചെലവാക്കിയ പണം തിരിച്ചടച്ച്‌ രക്ഷപെടാമെന്ന്‌ കരുതേണ്ട. മോഹന്‍ലാലിനോട്‌ യാതൊരു വൈരാഗ്യവുമില്ല. നാറികളെ തൊട്ടാല്‍ തൊട്ടവനും നാറുമെന്ന്‌ മനസ്സിലാക്കണം. കോമല്‍വെല്‍ത്ത്‌ ഗെയിംസില്‍ അഴിമതി നടത്തിയവര്‍ ജയിലില്‍ പോയതുപോലെ ഇവരും ജയിലില്‍ പോകേണ്ടിവരും. മുഖ്യമന്ത്രിയും മറ്റു മന്ത്രിമാരും രക്ഷപെട്ടുവെന്ന്‌ കരുതേണ്ട. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പ്രതിയല്ലാത്ത കേസുകളില്ല. സോളാര്‍ തട്ടിപ്പുകേസിലെ പ്രതിയായ സരിതയെ അറിയില്ലെന്നാണ്‌ ഉമ്മന്‍ചാണ്ടി പറയുന്നത്‌. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ കാണാന്‍ സരിതയോടൊപ്പമെത്തിയെന്ന്‌ പറയുന്ന ക്വാറി ഉടമകളുടെ മൊബൈല്‍ഫോണ്‍ സിഗ്‌നല്‍ പരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 
സിപിഐ ജില്ലാ എക്‌സിക്യുട്ടീവ്‌ അംഗം അഡ്വ. ഇ എം സനില്‍കുമാര്‍ അധ്യക്ഷനായി. എല്‍ഡിഎഫ്‌ നേതാക്കളായ പി രാജീവ്‌ എംപി, പി രാജു, ജോര്‍ജ്ജ്‌ ഇടപ്പരത്തി, പി എന്‍ സീനുലാല്‍, കെ എന്‍ ഉണ്ണിക്കൃഷ്‌ണന്‍, എന്‍ സതീഷ്‌, വി ജി രവീന്ദ്രന്‍, മനോജ്‌ പെരുമ്പിള്ളി, അഡ്വ. ടി വി വര്‍ഗീസ്‌, കുമ്പളം രവി, ടി കെ സുരേഷ്‌, കെ യു എബ്രഹാം, അഡ്വ. കെ കെ ജയരാജ്‌, കലാം എന്നിവര്‍ സംസാരിച്ചു. എല്‍ഡിഎഫ്‌ കണ്‍വീനര്‍ സാബു ജോര്‍ജ്ജ്‌ സ്വാഗതവും എം പി രാധാകൃഷ്‌ണന്‍ നന്ദിയും പറഞ്ഞു. 
എല്‍ഡിഎഫ്‌ നേതാക്കളായ സി എന്‍ സുന്ദരന്‍, ടു എസ്‌ ഷണ്‍മുഖദാസ്‌, സി കെ പരീത്‌, എം സി സുരേന്ദ്രന്‍, ടി സി ഷിബു, സന്തോഷ്‌പീറ്റര്‍, ബോസ്‌കോ വടുതല, ഷാജന്‍ ആന്റണി, അഗലാഷ്യസ്‌ കൊളളാനൂര്‍, പി ജെ കുഞ്ഞുമോന്‍, കെ കെ ജയപ്രകാശ്‌, സി എഫ്‌ ജോയി, വി വി സന്തോഷ്‌, ബി എ അഷ്‌റഫ്‌, സുരേഷ്‌, സി വി ജൂഡി എന്നിവര്‍ മാര്‍ച്ചിന്‌ നേതൃത്വം നല്‍കി. 
ആശിശവേമ ഉല്‌മ്യൈ

2014 ഡിസംബർ 21, ഞായറാഴ്‌ച

കൊച്ചി തുറമുഖം ഉപരോധിക്കാന്‍ 
മത്സ്യതൊഴിലാളികള്‍ ഒരുങ്ങുന്നു

കൊച്ചി: കേന്ദ്ര സര്‍ക്കാരിന്റെ പുതിയ ആഴക്കടലല്‍ മത്സ്യബന്ധന നയം മത്സ്യമേഖലയെ അരാജകത്വത്തിലേക്ക്‌ തള്ളിവിടുമെന്ന്‌ സ്വതന്ത്ര മത്സ്യതൊഴിലാളി സെന്റര്‍ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സംസ്ഥാന ടെറിട്ടോറിയല്‍ അതിര്‍ത്തി (12 നോട്ടിക്കല്‍ മൈല്‍) വരെ വിദേശ കപ്പലുകള്‍ക്ക്‌ മത്സ്യബന്ധനം നടത്തുന്നതിനാണ്‌ മീനാകുമാരി കമ്മിറ്റിയുടെ റിപ്പോര്‍ട്ടില്‍ പറഞ്ഞിരിക്കുന്നത്‌. ഇന്ത്യയുടെ കടലില്‍ 3000 കോടി രൂപയുടെ ചൂര സമ്പത്ത്‌ പിടിക്കപ്പെടാതെ പോകുന്നു എന്നതാണ്‌ റിപ്പോര്‍ട്ടിലെ ന്യായം. എന്നാല്‍ ഇതിനായി ആധികാരികമായ ഒരു പഠനവും കമ്മിറ്റി നടത്തിയിട്ടില്ല. ഒരു കിലോ ചൂരക്ക്‌ 300 കണക്കാക്കിയാല്‍ തന്നെ 3000 കോടി രൂപയുടെ ചൂര സമ്പത്ത്‌ എന്നു പറയുന്നത്‌ കേവലം ഒരു ലക്ഷം ടണ്‍ ചൂര മാത്രമാണ്‌. ഇതിനായിട്ടാണ്‌ 270 ആഴക്കടല്‍ മത്സ്യബന്ധന കപ്പലിനു കൂടി ലൈസന്‍സ്‌ നല്‍കണമെന്ന്‌ മീനാകുമാരി കമ്മിഷന്‍ പറയുന്നത്‌. വിദേശ കപ്പലുകള്‍ക്ക്‌ ലൈസന്‍സ്‌ കൊടുക്കുന്നു എന്ന മറവില്‍ തീരക്കടലില്‍ ഇന്നു ലഭിക്കുന്ന മത്സ്യ സമ്പത്തു വരെ നമുക്ക്‌ നഷ്ടപ്പെടും. ഈ സാഹചര്യത്തില്‍ മീനാകുമാരി കമ്മിറ്റി റിപ്പോര്‍ട്ട്‌ പൂര്‍ണമായും തള്ളിക്കളയുകയും ഇന്ത്യന്‍ മത്സ്യതൊഴിലാളി സമൂഹത്തിനും രാജ്യത്തിനും നേട്ടമുണ്ടാക്കാവുന്നതുമായ ടേംസ്‌ ഒഫ്‌ റഫറന്‍സ്‌ വച്ച്‌ പുതിയൊരു കമ്മിറ്റിയെ നിയമിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. റിപ്പോര്‍ട്ടുമായി മുന്നോട്ട്‌ പോകാനാണ്‌ കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനമെങ്കില്‍ ശക്തമായ സമരപരിപാടികള്‍ക്ക്‌ തുടക്കമിടുമെന്നും അവര്‍. വാര്‍ത്താസമ്മേളനത്തില്‍ മത്സ്യതൊഴിലാളി സെന്റര്‍ പ്രസിഡന്റ്‌ ലാല്‍ കോയില്‍പ്പറമ്പില്‍, ജനറല്‍ സെക്രട്ടറി സ്റ്റീഫന്‍ കണിയാപറമ്പില്‍, പി.ഡി. ആനന്ദ്‌, കെ.എം. റോബര്‍ട്ട്‌ എന്നിവര്‍ പങ്കെടുത്തു. 

ഏകഹാര്യ പെര്‍ഫോമന്‍സ്‌ ഫെസ്റ്റിവല്‍ 25 മുതല്‍


കൊച്ചി: രാജീവ്‌ വര്‍മ മെമ്മോറിയല്‍ ട്രസ്റ്റ്‌ സംഘടിപ്പിക്കുന്ന ഏകഹാര്യ പെര്‍ഫോമന്‍സ്‌ ഫെസ്റ്റിവല്‍ 25 മുതല്‍ 28 വരെ തൃപ്പൂണിത്തുറ കളിക്കോട്ട പാലസില്‍ നടക്കുമെന്ന്‌ അണിയറ പ്രവര്‍ത്തകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 25ന്‌ വൈകിട്ട്‌ അഞ്ചിന്‌ നടക്കുന്ന ചടങ്ങില്‍ പത്മഭൂഷണ്‍ ഡോ: തീജന്‍ ഭായ്‌, ആര്‍ട്ടിസ്റ്റ്‌്‌ നമ്പൂതിരി, പത്മശ്രീ മട്ടന്നൂര്‍ ശങ്കരന്‍കുട്ടിമാരാര്‍, കഥകളിയാചാര്യന്‍ ഫാക്‌റ്റ്‌ പത്മനാഭന്‍, സംഗീതജ്ഞന്‍ ഡോ. ശ്രീവത്സന്‍. ജെ. മേനോന്‍ എന്നിവര്‍ചേര്‍ന്ന്‌ മേളക്ക്‌ തിരിതെളിക്കും. 
ഉദ്‌ഘാടന ചടങ്ങില്‍, മട്ടന്നൂര്‍ ശങ്കരന്‍കുട്ടിമാരാരുടെ ചെണ്ടയുടെ അകമ്പടിയോടെ, ശ്രീവത്സന്‍ ജെ. മേനോന്‍ സ്വാതി തിരുനാളിന്റെ സുരുട്ടി രാഗത്തിലുള്ള അലര്‍ശര പരിതാപം എന്ന പദം ആലപിക്കും. അതേ സമയം, പദത്തെ ആസ്‌പദമാക്കി ആര്‍ട്ടിസ്റ്റ്‌ നമ്പൂതിരിയുടെ ചിത്രീകരണവും നടക്കും. ചടങ്ങില്‍ അഡ്വ: എസ്‌. മധുസൂദനന്‍ സ്വാഗതം പറയും. 
നാല്‌ ദിവസം നീണ്ടു നില്‍ക്കുന്ന പെര്‍ഫോമന്‍സ്‌ ഫെസ്റ്റിവലില്‍ 15 ഏകാംഗ നാടകങ്ങളാണ്‌ അവതരിപ്പിക്കുന്നത്‌. ഉദ്‌്‌ഘാടന ദിവസം, പത്മഭൂഷണ്‍ ഡോ. തീജന്‍ ഭായിയുടെ പാണ്ഡുവാനി, മാനവേന്ദ്രകുമാര്‍ ത്രിപാഠിയുടെ സംജോക്ത, ചോയ്‌ത്തി ഘോഷിന്റെ എ ബേര്‍ഡ്‌സ്‌ഐവ്യൂ എന്നീ ഏകാംഗ നാടകങ്ങള്‍ അവതരിപ്പിക്കും. പ്രവേശനം പാസ്‌മൂലം. വാര്‍ത്താസമ്മേളനത്തില്‍ ഫാക്‌റ്റ്‌ പത്മനാഭന്‍, ഡോ. അഭിലാഷ്‌പിള്ള, ശങ്കര്‍ എന്നിവര്‍ പങ്കെടുത്തു.

നെഹ്‌റു സ്റ്റേഡിയത്തില്‍ ചിക്കന്‍ താറാവ്‌ ഭക്ഷ്യമേള ....സൗജന്യം



കൊച്ചി: പക്ഷിപ്പനിഭീതിയകറ്റാന്‍ കേരളാ പോള്‍ട്രി ഡവലപ്പ്‌മെന്റ്‌ കോര്‍പ്പറേഷന്റെ സൗജന്യ കോഴി, താറാവ്‌ ഭക്ഷ്യമേള. നാളെ വൈകിട്ട്‌ നാലിന്‌ കലൂര്‍ സ്‌റ്റേഡിയം ഗ്രൗണ്ടിലാണ്‌ പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്‌. പക്ഷിപ്പനി വാര്‍ത്തകള്‍ പരന്നതോടെ ദുരിതത്തിലായ കര്‍ഷകരെ സഹായിക്കുന്നതിനാണ്‌ പരിപാടി സംഘടിപ്പിക്കുന്നതെന്ന്‌ പോള്‍ട്രി ഫാര്‍മേഴ്‌സ്‌ ആന്‍ഡ്‌ ട്രേഡേഴ്‌സ്‌ സമിതി ജോയിന്റ്‌ സെക്രട്ടറി ടി.എസ്‌. പ്രമോദ്‌ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 70 ഡിഗ്രി ചൂടില്‍ വേവിച്ചാല്‍ അസുഖം പകരില്ല. ഇക്കാര്യം ജനങ്ങളെ ബോധ്യപ്പെടുത്തുകയാണ്‌ തങ്ങളുടെ ലക്ഷ്യമെന്നും അദ്ദേഹം. വൈകിട്ട്‌ നാലിന്‌ മന്ത്രി കെ. ബാബു മേള ഉദ്‌ഘാടനം ചെയ്യും. മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞ്‌ ഉള്‍പ്പെടെയുള്ളവര്‍ മേളയില്‍ പങ്കെടുക്കും. സര്‍ക്കാരിന്റെയും, കര്‍ഷകരുടെയും സഹകരണത്തോടെയാണ്‌ പരിപാടി സംഘടിപ്പിക്കുന്നത്‌. വാര്‍ത്താസമ്മേളനത്തില്‍ ഡോ. പോള്‍ ടി. കുന്നത്ത്‌, കെപ്‌കോ മാനേജിങ്‌ ഡയറക്‌റ്റര്‍ ഡോ. നൗഷാദലി, കേരളാ ഐക്യ താറാവ്‌ കര്‍ഷക സംഘം പ്രസിഡന്റ്‌ അഡ്വ. രാജശേഖരന്‍ എന്നിവര്‍ പങ്കെടുത്തു.

ലുലു മാളിലെ സോച്ചില്‍ റെഡ്‌ ഡോട്‌ വില്‍പന ആരംഭിച്ചു



കൊച്ചി : ഇന്ത്യയുടെ തനത്‌ വസ്‌ത്ര ബ്രാന്‍ഡായ സോച്ചിന്റെ റെഡ്‌ ഡോട്‌ സെയില്‍ ആരംഭിച്ചു. കൊച്ചി ലുലുമാള്‍ ഉള്‍പ്പെടെ 49 സോച്ച്‌ സ്റ്റോറുകളില്‍ റെഡ്‌ ഡോട്‌ വില്‍പനയില്‍ 50 ശതമാനം വരെ വിലക്കിഴിവാണ്‌ നല്‍കുന്നത്‌. ചാരുതയാര്‍ന്ന സാരികള്‍, സാല്‍വാര്‍ കമീസ്‌, കുര്‍ത്തീസ്‌, ബോട്ടം തുടങ്ങിയവ അവിശ്വസനീയമായ വിലക്കുറവില്‍ റെഡ്‌ ഡോട്‌ വില്‍പന കാലയളവില്‍ ലഭിക്കും.
പൈതൃക ഡിസൈനര്‍ വസ്‌ത്രങ്ങളുടെ വിപുലമായ ശേഖരമാണ്‌ സോച്ചില്‍ ഒരുക്കിയിട്ടുള്ളത്‌. സീസണിലെ ബെസ്റ്റ്‌ സെല്ലേഴ്‌സ്‌ എന്ന്‌ വിശേഷിപ്പിക്കാവുന്ന ടുലിപ്‌, ജാസ്‌മിന്‍, ഓറ, പേള്‍, ബെല്ലാ, അഹന, അഡാ ശേഖരങ്ങള്‍ക്ക്‌ റെഡ്‌ ഡോട്‌ വില്‍പന കാലത്ത്‌ വന്‍ ഇളവുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്‌. സമാനതകളില്ലാത്ത ഡിസൈനും ത്രസിപ്പിക്കുന്ന നിറങ്ങളുമാണ്‌ ഇവയുടെ പ്രത്യേകത.
മായ, ഗിയാ ബ്രാന്‍ഡിലെ കുര്‍ത്തീസും സാരികളും എംആര്‍പി നിരക്കില്‍ ലഭ്യമാണ്‌. ംംം.ീെരവേൌറശീ.രീാ എന്ന ഇ-കൊമേഴ്‌സ്‌ പ്ലാറ്റ്‌ഫോമിലും റെഡ്‌ ഡോട്‌ സെയില്‍ ഉണ്ട്‌.

ഐഎസ്‌എല്‍ ഫൈനല്‍







കുറ്റവിചാരണ നടത്തി


പ്രിന്റ്‌ പാക്ക്‌ എക്‌സ്‌പോയിലൂടെ മേക്ക്‌ ഇന്‍ ഇന്ത്യയില്‍ പങ്കുചേരാന്‍ കേരളത്തിന്‌ ഐപിഎഎംഎയുടെ ക്ഷണം

 

കൊച്ചി: കൊച്ചി: പ്രിന്റ്‌ പാക്ക്‌ ഇന്ത്യ 2015 എക്‌സ്‌പോയില്‍ പങ്കു ചേര്‍ന്ന്‌ മേക്ക്‌ ഇന്‍ ഇന്ത്യയുടെ ആവേശം ആഗോള തലത്തിലെത്തിക്കാന്‍ പാന്‍ ഇന്ത്യ പ്രിന്റിങ്‌, പാക്കേജിങ്‌ ആന്‍ഡ്‌ ഗ്രാഫിക്‌സ്‌ വ്യവസായങ്ങളുടെ ഉന്നതാധികാര സമിതിയായ ഐപിഎഎംഎ (ഇന്ത്യന്‍ പ്രിന്റിങ്‌ - പാക്കിങ്‌ ആന്‍ഡ്‌ അലൈഡ്‌ മെഷിനറി മാനുഫാക്‌ചറേഴ്‌സ്‌ അസോസിയേഷന്‍) കേരളത്തിലെ പ്രിന്റിങ്‌ -ഗ്രാഫിക്‌സ്‌ വ്യവസായങ്ങളോട്‌ ആഹ്വാനം ചെയ്‌തു. 
അച്ചടി രംഗത്ത്‌ ലോകത്തെ ഏറ്റവും വലിയ വ്യവസായങ്ങളിലൊന്നായ ഇന്ത്യന്‍ പ്രിന്റിങ്‌ ആന്‍ഡ്‌ പാക്കിങ്‌ ഇന്‍ഡസ്‌ട്രി പ്രധാനമന്ത്രിയുടെ `മേക്ക്‌ ഇന്‍ ഇന്ത്യ' യാഥാര്‍ത്ഥ്യമാക്കുന്നതില്‍ നിര്‍ണായക പങ്കു വഹിക്കാനൊരുങ്ങുന്നു. 16000 മില്ല്യന്‍ യുഎസ്‌ ഡോളര്‍ വരുന്ന ഇന്ത്യന്‍ പ്രിന്റിങ്‌ ആന്‍ഡ്‌ പാക്കിങ്‌ വ്യവസായ രംഗത്ത്‌ ആധിപത്യം പുലര്‍ത്തുന്ന ഇടത്തരം-ചെറുകിട സംരംഭകരാണ്‌ നിര്‍ണായക ചുവടുവെപ്പിന്‌ ഒരുങ്ങുന്നത്‌. ഈ രംഗത്തെ പ്രശസ്‌തമായ പ്രിന്റ്‌ പാക്ക്‌ 2015 പ്രദര്‍ശനത്തോടെയാണ്‌ ആദ്യ ചുവടുവയ്‌ക്കുന്നതെന്ന്‌ ഐപിഎഎംഎ ജനറല്‍ സെക്രട്ടറി സി.പി. പോള്‍ കൊച്ചിയില്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഇന്ത്യന്‍ അച്ചടി വ്യവസായം മേക്ക്‌ ഇന്‍ ഇന്ത്യ എന്ന വിപ്ലവകരമായ കുതിപ്പിന്‌ ഒരുങ്ങുമ്പോള്‍ എല്ലാം ഒരു കുടക്കീഴില്‍ കൊണ്ടുവരികയാണ്‌ പ്രാഥമിക ആവശ്യം. പ്രിന്റ്‌ പാക്ക്‌ 2015ലൂടെ ഇത്‌ സാധ്യമാകുമെന്ന്‌ പോള്‍ പറഞ്ഞു. പ്രിന്റിങ്‌, പാക്കേജിങ്‌, ഗ്രാഫിക്‌സ്‌ തുടങ്ങിയവയും അനുബന്ധ വ്യവസായങ്ങളും ഒത്തുചേരുമ്പോള്‍ പ്രിന്റ്‌ പാക്ക്‌ 2015 ആഗോള തലത്തിലെ ഏറ്റവും വലിയ പ്ലാറ്റ്‌ഫോമാകുമെന്നും അദേഹം കൂട്ടിചേര്‍ത്തു.
കേരളം, തമിഴ്‌നാട്‌, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങള്‍ ഏറ്റവും വേഗത്തില്‍ വളരുന്ന പ്രിന്റിങ്‌ ഹബുകളായികൊണ്ടിരിക്കുകയാണ്‌. ഏറ്റവും മികച്ച സാങ്കേതിക വിദ്യയുടെ ലഭ്യതയാണ്‌ ഈ നേട്ടങ്ങള്‍ സാധ്യമാകുന്നതിന്‌ സഹായിച്ചതെന്നും ദക്ഷിണേന്ത്യയിലെ ഈ വ്യവസായത്തിന്റെ വളര്‍ച്ച വിലയിരുത്തിയ ഈസ്റ്റ്‌ ഐപിഎഎംഎ ജോയിന്റ്‌ സെക്രട്ടറി ഷെഫീഖ്‌ അഹമദ്‌ പറഞ്ഞു. പ്രിന്റ്‌ പാക്ക്‌ 2015 ലൂടെ, ഈ വളര്‍ച്ച തുടരുന്നതിനായി ഉല്‍പ്പാദകരെയും ഉപയോക്താക്കളെയും ഒരു പ്ലാറ്റ്‌ഫോമില്‍ കൊണ്ടുവരികയാണ്‌ ലക്ഷ്യമിടുന്നത്‌. അനുകൂലമായ നയങ്ങളും മേക്ക്‌ ഇന്‍ ഇന്ത്യ പോലുള്ള പ്രചാരണങ്ങളും വഴി ദക്ഷിണേന്ത്യയില്‍ ആധുനിക പ്രിന്റിങ്‌-പാക്കിങ്‌ യൂണിറ്റുകള്‍ കൊണ്ടുവരാന്‍ സാധിക്കും. 10-15 ശതമാനം വളര്‍ച്ചാ നിരക്ക്‌ രേഖപ്പെടുത്തുന്ന ഇന്ത്യന്‍ പ്രിന്റിങ്‌ ആന്‍ഡ്‌ പാക്കേജിങ്‌ വ്യവസായത്തിന്‌ ലോകത്ത്‌ രണ്ടാം സ്ഥാനമുണ്ട്‌. പ്രിന്റിങ്‌ വ്യവസായവുമായി ബന്ധപ്പെട്ട എല്ലാ മേഖലകളെയും പ്രിന്റ്‌ പാക്കിലൂടെ ഒരുമിപ്പിക്കുമ്പോള്‍ ഉയര്‍ന്ന വളര്‍ച്ച മാത്രമല്ല,ആഭ്യന്തര ഉല്‍പ്പാദകര്‍ക്ക്‌ പുതിയ വിപണികളും സാധ്യതകളും കണ്ടെത്തി `മേക്ക്‌ ഇന്‍ ഇന്ത്യ' എന്ന ലക്ഷ്യത്തിനായി സഹായിക്കാനുമാകുമെന്നും അഹമ്മദ്‌ അറിയിച്ചു. പ്രീ-പ്രെസ്‌, പോസ്റ്റ്‌ പ്രെസ്‌ രംഗത്ത്‌ സാങ്കേതിക മുന്നേറ്റമുണ്ടായതോടെ വന്‍ വിപണിയും വിഭവങ്ങളുമായി ഇന്ത്യയ്‌ക്കു മുന്‍ നിരയിലെത്താനാകും. അതുകൊണ്ടു തന്നെ, ചെറുകിട-ഇടത്തരം മേഖലയിലുള്ളവര്‍ ഇതിന്‌ കൂടുതല്‍ പ്രധാന്യം നല്‍കി ഈ വിപ്ലവത്തില്‍ പങ്കാളികളാവണം. ഇതിന്‌ ഏറ്റവും നല്ല അവസരമാണ്‌ പ്രിന്റ്‌ പാക്ക്‌ എക്‌സ്‌പോ. അതുകൊണ്ടു തന്നെയാണ്‌ ഈ വര്‍ഷത്തെ എക്‌സ്‌പോയുടെ തീം `മേക്ക്‌ഇന്‍ ഇന്ത്യ' എന്നിട്ടിരിക്കുന്നത്‌. ഇന്ത്യന്‍ ഉല്‍പ്പാദകരുടെ നൂതനാശയങ്ങള്‍ക്കും ഡിസൈനുകള്‍ക്കും ഉല്‍പ്പന്നങ്ങള്‍ക്കുമായിരിക്കും എക്‌സ്‌പോയില്‍ പ്രഥമ പരിഗണന. ആഭ്യന്തര താല്‍പ്പര്യങ്ങള്‍ സംരക്ഷിച്ചു കൊണ്ട്‌ ഇവയെ ആഗളോ വിപണിക്ക്‌ പരിചപ്പെടുത്താന്‍ എക്‌സ്‌പോയ്‌ക്കു സാധിക്കും. പാക്കേജിങ്‌ രംഗത്തുള്ള 700 ഓളം കമ്പനികളില്‍ 95 ശതമാനവും ചെറുകിട-ഇടത്തരം മേഖലയില്‍ നിന്നാണ്‌. ഇവരുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനൊപ്പം ഉല്‍പ്പന്നങ്ങള്‍ പ്രദര്‍ശിപ്പിക്കാന്‍ അവസരവും നല്‍കേണ്ടതുണ്ടെന്ന്‌ സി.പി.പോള്‍ പറഞ്ഞു. കൊച്ചിക്ക്‌ ഈ രംഗത്തെ നിര്‍ണായക ഹബ്‌ എന്ന നിലയില്‍ പ്രിന്റ്‌ സൊല്യുഷനിലെയും സാങ്കേതിക രംഗത്തെ മുന്നേറ്റവും പ്രിന്റ്‌ പാക്ക്‌ 2015 എക്‌സ്‌പോയില്‍ പ്രദര്‍ശിപ്പിക്കാന്‍ സാധിക്കുമെന്നും പോള്‍ കൂട്ടിച്ചേര്‍ത്തു. 
2013ല്‍ നടന്ന മുന്‍ എക്‌സ്‌പോയില്‍ 75,000 പേരാണ്‌ സന്ദര്‍ശിച്ചത്‌. 2015 ഫെബ്രുവരി 11 മുതല്‍ 15 വരെ ഗ്രെയിറ്റര്‍ നോയിഡ എക്‌സ്‌പോ മാര്‍ട്ടില്‍ നടക്കുന്ന പ്രിന്റ്‌ പാക്ക്‌ എക്‌സ്‌പോയുടെ 12-ാം പതിപ്പിലേക്ക്‌ ഒന്നര ലക്ഷം പേരെയാണ്‌ പ്രതീക്ഷിക്കുന്നത്‌. പത്തിലധികം രാജ്യങ്ങളില്‍ നിന്നുള്ള സന്ദര്‍ശകര്‍ രജിസ്‌ട്രേഷന്‍ ആരംഭിച്ചു കഴിഞ്ഞു. കൂടാതെ വിവിധ രാജ്യങ്ങളിലെ പ്രിന്റിങ്‌ അസോസിയേഷന്‍, പ്രസ്ഥാനങ്ങള്‍ എന്നിവ പ്രതിനിധികളെ അയക്കും. 
കൂടുതല്‍ വിവരങ്ങള്‍ക്ക്‌ : Vivek Sood@9818276782. Visit http://www.printpackipama.com/ 

ബയോസിമിലര്‍ തെറാപ്പി ഇന്ത്യയിലുമെത്തി


കൊച്ചി : റുമാറ്റോയ്‌ഡ്‌ ആര്‍ത്രൈറ്റിസും മറ്റ്‌ ഓട്ടോ ഇമ്യൂണ്‍ തകരാറുകളും മൂലം ക്ലേശിക്കുന്ന ദശലക്ഷക്കണക്കിന്‌ രോഗികള്‍ക്ക്‌ ആശ്വാസമായി അഡാലിമുമാബിന്റെ ലോകത്തെ ആദ്യത്തെ ബയോസിമിലര്‍ തെറാപ്പി, സൈഡസ്‌ ഇന്ത്യയില്‍ എത്തിച്ചു. അഡാലിമുമാബിന്റെ ബയോസിമിലര്‍ തെറാപ്പി ഇന്ത്യയില്‍ എത്തിക്കുന്ന ഏക കമ്പനിയാണ്‌ സൈഡസ്‌ കാഡില. 
എക്‌സംപ്‌റ്റിയേറ്റോ എന്ന ബ്രാന്‍ഡ്‌ നാമത്തില്‍ അറിയപ്പെടുന്ന ബയോസിമിലറിന്‌ ഡ്രഗ്‌ കണ്‍ട്രോള്‍ ഓഫ്‌ ഇന്ത്യയുടെ അംഗീകാരം ലഭിച്ചിട്ടുണ്ട്‌. 
റുമാറ്റോയ്‌ഡ്‌ ആര്‍ത്രൈറ്റിസ്‌, ജുവനൈല്‍ ഇഡിയോപതിക്‌ ആര്‍ത്രൈറ്റിസ്‌, സോറിയാറ്റിക്‌ ആര്‍ത്രൈറ്റിസ്‌, ആങ്കിലോസിംഗ്‌ സ്‌പോണ്‍ഡിലൈറ്റിസ്‌ എന്നിവയ്‌ക്ക്‌ ബയോസിമിലര്‍ തെറാപ്പി ഫലപ്രദമാണ്‌. ഇന്ത്യയില്‍ 12 ദശലക്ഷത്തില്‍ അധികം പേര്‍ ഇത്തരം രോഗങ്ങള്‍ മൂലം ക്ലേശിക്കുന്നുണ്ട്‌.
ബയോസിമിലര്‍ തെറാപ്പിവഴി വേദനയില്‍ നിന്ന്‌ മോചനവും ആരോഗ്യകരമായ ജീവിതവും ലഭ്യമാക്കാന്‍ കഴിയുമെന്ന്‌ സൈഡസ്‌ കാഡില ഡെപ്യൂട്ടി മാനേജിംഗ്‌ ഡയറക്‌ടര്‍ ഡോ. ഷാര്‍വില്‍ വി പട്ടേല്‍ പറഞ്ഞു.
യൂറോപ്യന്‍ മെഡിസിന്‍ ഏജന്‍സി (ഇഎംഎ) ഫുഡ്‌ ആന്‍ഡ്‌ ഡ്രഗ്‌ അഡ്‌മിനിസ്‌ട്രേഷന്‍ യുഎസ്‌എ (എഫ്‌ഡിഎ) സിഡിഎസ്‌സിഒ എന്നിവയുടെ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കുന്ന ബയോളജിക്കല്‍ ഉല്‍പന്നങ്ങളാണ്‌ ബയോസിമിലറുകള്‍.
രോഗികള്‍ക്ക്‌ ഒന്നിടവിട്ട ആഴ്‌ചകളില്‍ 40 മിലിഗ്രാം വീതം ചര്‍മത്തിനടിയില്‍ എക്‌സംപ്‌റ്റിയേറ്റൊ കുത്തിവയ്‌ക്കുകയാണ്‌ ബയോസിമിലര്‍ തെറാപ്പി. ഇത്‌ തുടര്‍ച്ചയായി ആറു മാസം ചെയ്യേണ്ടതാണ്‌. രോഗിക്ക്‌ ചികിത്സയ്‌ക്ക്‌ ശേഷം വേദനരഹിതമായ ജീവിതം നയിക്കാന്‍ കഴിയുമെന്നാണ്‌ കമ്പനി അവകാശപ്പെടുന്നത്‌.

2014 ഡിസംബർ 18, വ്യാഴാഴ്‌ച

സലിംകുമാറിന്റെ നിലയില്‍ ആശങ്കവേണ്ടെന്ന്‌ നാദിര്‍ഷാ


കൊച്ചി: ചലച്ചിത്ര നടന്‍ സലീം കുമാര്‍ ഗുരുതരാവസ്ഥയിലെന്ന്‌ റിപ്പോര്‍ട്ടുകള്‍. എറണാകുളം പി വി എസ്‌ ആശുപത്രിയില്‍ സലീം കുമാര്‍ ചികിത്സയിലാണെന്നാണ്‌ വാര്‍ത്തകള്‍. ലിവര്‍ സിറോസിന്‌ ചികിത്സയില്‍ കഴിയുകയായിരുന്നു നടന്‍. എന്നാല്‍ സലീം കുമാറിന്‌ കാര്യമായ കുഴപ്പമൊന്നുമില്ലെന്ന്‌ നാദിര്‍ഷ ഫേസ്‌ബുക്കില്‍ പോസ്റ്റ്‌ ചെയ്‌തു. അല്‌പം ഷുഗര്‍ കൂടിയിരുന്നു. അത്‌ ചെക്ക്‌ ചെയ്യാന്‍ വേണ്ടിയാണ്‌ അഡ്‌മിറ്റ്‌ ചെയ്‌തത്‌. ഇന്ന്‌്‌ ഡിസ്‌ചാര്‍ജ്‌ ചെയ്യുമെന്ന്‌ നാദിര്‍ഷയുടെ പോസ്റ്റില്‍ പറയുന്നു
സലീം കുമാര്‍, സലീം അഹമ്മദ്‌ സംവിധാനം ചെയ്‌ത 'ആദാമിന്റെ മകന്‍ അബു' എന്ന ചിത്രത്തിലൂടെ മികച്ച നടനുള്ള സംസ്ഥാന ദേശീയ പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്‌. ഓസ്‌കാര്‍ പുരസ്‌കാരത്തിനും ആദാമിന്റെ മകന്‍ നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടിരുന്നു. ക്യാറക്ടര്‍ റോളുകള്‍ തനിക്ക്‌ വഴങ്ങുമെന്ന്‌ തെളിയിച്ച നടന്‍ അടുത്തിടെ സിനിമകള്‍ തിരഞ്ഞെടുക്കുന്നതില്‍ വളരെ ശ്രദ്ധപുലര്‍ത്തിയിരുന്നു. പുരസ്‌കാരലബ്ധിയ്‌ക്ക്‌ ശേഷം നടത്തിയ പലപ്രസ്‌താവനകളും വിമര്‍ശിക്കപ്പെട്ടു. 1989 മുതല്‍ സിനിമാഭിനയം തുടങ്ങിയ സലീം കുമാറിന്റേതായി ഒടുവില്‍ റിലീസ്‌ ചെയ്‌ത ചിത്രം അനീഷ്‌ ഉപാസന സംവിധാനം ചെയ്‌ത 'സെക്കന്റ്‌സ്‌' ആണ്‌. അതിനിടയില്‍ 'മരിയാന്‍' എന്ന ധനുഷ്‌ ചിത്രത്തിലൂടെ തമിഴിലും അരങ്ങേറ്റം കുറിച്ചു. മമ്മൂട്ടി നായകനാകുന്ന 'ഫയര്‍മാന്‍' എന്ന ചിത്രത്തില്‍ അഭിനയിച്ചുകൊണ്ടിരിക്കെയാണ്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത

പ്ലസ്‌ വണ്‍ വിദ്യാര്‍ഥിനിയെ യുവാവ്‌ വെട്ടിക്കൊന്നു


പ്രേമനൈരാശ്യമായിരുന്നു കാരണം

തൃപ്പൂണിത്തുറ: പ്‌ളസ്‌ വണ്‍ വിദ്യാര്‍ഥിനിയെ അയല്‍വാസിയായ യുവാവ്‌ വെട്ടിക്കൊന്നു. ഉദയംപേരൂര്‍ മാങ്കായി കടവ്‌ ഭാഗത്ത്‌ മീന്‍കടവില്‍ ധര്‍മ ദൈവക്ഷേത്രത്തിന്‌ സമീപം പള്ളിപ്പറമ്പില്‍ ബാബുവിന്‍െറയും പുഷ്‌പയുടെയും മകള്‍ നീതുവാണ്‌ (17) വ്യാഴാഴ്‌ച രാവിലെ വീട്ടിലെ ടെറസില്‍ വെട്ടേറ്റ്‌ മരിച്ചത്‌. തലക്കും കഴുത്തിനും വാക്കത്തിക്ക്‌ വെട്ടേറ്റ നീതു സംഭവസ്ഥലത്തുതന്നെ മരിച്ചു.
മീന്‍കടവില്‍ പരേതനായ രാജുവിന്‍െറ മകന്‍ കുഞ്ഞുകുട്ടന്‍ എന്ന ബിനുരാജിനെ (30) പൊലീസ്‌ കസ്റ്റഡിയിലെടുത്തു. വെട്ടിക്കൊലപ്പെടുത്താന്‍ ഉപയോഗിച്ച വാക്കത്തി ഇയാളുടെ വീടിന്‌ സമീപം റോഡരികില്‍നിന്ന്‌ കണ്ടെടുത്തിട്ടുണ്ട്‌. പ്രണയ നൈരാശ്യമാണ്‌ കാരണമെന്നാണ്‌ പ്രാഥമിക നിഗമനം.
ബിനുരാജ്‌ നിരന്തരം വിവാഹാഭ്യര്‍ഥന നടത്തിയിരുന്നു. എന്നാല്‍, പ്രായപൂര്‍ത്തിയാകാത്ത മകളെ വിവാഹം ചെയ്‌ത്‌ നല്‍കില്‌ളെന്ന്‌ ബാബുവും പുഷ്‌പയും നിലപാടെടുത്തു. പിന്നീട്‌ വീട്ടിലത്തെി ഇതേച്ചൊല്ലി വഴക്കുണ്ടാക്കിയതിനത്തെുടര്‍ന്ന്‌ ബാബു പൊലീസില്‍ പരാതിപ്പെട്ടിരുന്നു. തുടര്‍ന്ന്‌ എട്ടുമാസം കഴിഞ്ഞ്‌ വിവാഹം നടത്താമെന്ന്‌ മാതാപിതാക്കള്‍ വാക്ക്‌ നല്‍കി. അതിനിടെ നീതു പഠനം നിര്‍ത്തിയത്‌ തന്നില്‍ നിന്നകലാനാണെന്ന്‌ ബിനുരാജ്‌ സംശയിച്ചു.
വ്യാഴാഴ്‌ച രാവിലെ എട്ടോടെ പെണ്‍കുട്ടിയുടെ വീട്ടിലത്തെിയ ബിനുരാജ്‌ എന്തോ സംസാരിക്കാനുണ്ടെന്ന്‌ പറഞ്ഞ്‌ നീതുവിനെയും കൂട്ടി ടെറസിലേക്ക്‌ പോയി. ഒളിപ്പിച്ചുവെച്ച ആയുധവുമായാണ്‌ ഇയാള്‍ എത്തിയത്‌. ഇരുവരും ടെറസില്‍ നില്‍ക്കുന്നത്‌ സമീപവാസികളായ ചിലര്‍ കണ്ടിരുന്നു. പെണ്‍കുട്ടിയുടെ നിലവിളികേട്ട്‌ അയല്‍ക്കാര്‍ ഓടിയത്തെുമ്പോള്‍ തലക്കും കഴുത്തിനുമൊക്കെ വെട്ടേറ്റ്‌ മരിച്ച നിലയിലായിരുന്നു പെണ്‍കുട്ടി.
പെയ്‌ന്‍റിങ്‌ ജോലിയും മത്സ്യബന്ധനവുമാണ്‌ ബിനുരാജിന്‍െറ തൊഴില്‍. ചമ്പക്കര സെന്‍റ്‌ ജോര്‍ജ്‌ ഹൈസ്‌കൂളില്‍ ബസ്‌ െ്രെഡവറാണ്‌ ബാബു. ഭാര്യ: പുഷ്‌പ ഇതേസ്‌കൂളില്‍ പ്യൂണ്‍ ആണ്‌. ബാബുവിന്‍െറ മൂത്തമകന്‍ ഓട്ടോെ്രെഡവര്‍ നിബിന്‍ മുളന്തുരുത്തിയിലാണ്‌ താമസം. രണ്ടാമത്തെ മകന്‍ ടൂറിസ്റ്റ്‌ വാഹന െ്രെഡവറായ നോബിനും തൃപ്പൂണിത്തുറ എന്‍.എസ്‌.എസ്‌ കോളജ്‌ പ്‌ളസ്‌ വണ്‍ വിദ്യാര്‍ഥിനിയായ നീതുവുമാണ്‌ ഇവര്‍ക്കൊപ്പം വീട്ടില്‍ താമസിച്ചിരുന്നത്‌.

2014 ഡിസംബർ 1, തിങ്കളാഴ്‌ച

ലത്തീഫിന്റെ പുതിയ സിനിമ വാഗമണില്‍ ഷൂട്ട്‌ ആരംഭിച്ചു



ഭരത്‌ ജെയിന്റെ സംവിധാന സ്വപ്‌നം സഫലമായി, `6-5 = 2' തിയറ്ററുകളില്‍





കൊച്ചി: പ്രമുഖ നിര്‍മാതാവായ ഭരത്‌ ജെയിന്‍ സംവിധാനം ചെയ്‌ത ആദ്യ ചിത്രമായ `6-5 = 2' നവംബര്‍ 14ന്‌ തിയറ്ററുകളിലെത്തി. മുസാഞ്‌ജെ മധു, ചിരു, നിനഗോസ്‌കര, പ്രീതിസ്ലെബകു, ബഹാദ്ദുര്‍ തുടങ്ങിയ ചിത്രങ്ങളുടെ നിര്‍മാതാവും 90ലധികം ചിത്രങ്ങളുടെ വിതരണക്കാരക്കാരനുമായ ജെയിന്‍ സംഗീതം രംഗത്തും സാന്നിദ്ധ്യമറിയിച്ചിട്ടുണ്ട്‌. ജങ്കര്‍ മ്യൂസിക്കിന്റെ സൃഷ്‌ടി കര്‍ത്താവ്‌ ജെയിനാണ്‌. 1500ലധികം ചിത്രങ്ങളുടെയും 30,000ത്തിലധികം മറ്റ്‌ ഗാനങ്ങളുടെയും സംഗീതം അദേഹം നിര്‍വഹിച്ചിട്ടുണ്ട്‌. 
ബീഭത്സതയില്‍ അവസാനിക്കുന്ന ഒരു കൂട്ടം ചെറുപ്പാക്കാരുടെ സാഹസികതയാണ്‌ `6-5 = 2' ലൂടെ അനാവരണം ചെയ്യുന്നത്‌. ഭരത്‌ ജെയിന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പ്രശാന്ത്‌ ഗുപ്‌ത, അഷ്‌റുത്‌ ജെയിന്‍, ഗൗരവ്‌ പസ്‌വാല, ഗൗരവ്‌ കോഥാരി, ദിഷ കപൂര്‍, നിഹാരിക റെയ്‌സാദ എന്നിവരാണ്‌ പ്രധാന അഭിനേതാക്കള്‍. സത്യ ഹെഗ്‌ഡെ ക്യാമറ ചലിപ്പിക്കുന്നു. ചലച്ചിത്ര രംഗത്തെ എല്ലാ മേഖലകളിലും പ്രവര്‍ത്തിച്ച താന്‍ ഇതുവരെ ചെയ്യാതിരുന്നത്‌ സംവിധാനം മാത്രമായിരുന്നു, ഇപ്പോള്‍ അതിന്‌ സമയമായെന്ന്‌ തോന്നിയെന്നാണ്‌ സംവിധാന രംഗത്തേക്കുള്ള ചുവടുവയ്‌പ്പിനെ കുറിച്ച്‌ ജെയിന്‍ അഭിപ്രായപ്പെട്ടത്‌. ജങ്കര്‍ മ്യൂസിക്‌ എന്റെ സ്വന്തം ലേബലാണ്‌. മറ്റൊരു സംരംഭമായ മാഴ്‌സ്‌ ഫിലിം ഹൗസിലാണ്‌ സൗണ്ട്‌ സ്റ്റുഡിയോ, എഡിറ്റിങ്‌, ഗ്രാഫിക്‌, കളര്‍ ഗ്രേഡിങ്‌ തുടങ്ങിയ മേഖലകളുമായി പരിചയപ്പെട്ടതെന്നും ജെയിന്‍ അറിയിച്ചു.
ഇത്രയും കാലം താന്‍ അവതരിപ്പിച്ചിട്ടുള്ളതില്‍ നിന്നും തികച്ചും വ്യത്യസ്‌തമായ ഒരു ചിത്രമാണ്‌ `6-5 = 2' എന്നും ജെയിന്‍ പറഞ്ഞു. എന്നെ സംബന്ധിച്ചിടത്തോളം മറ്റൊരു ചിത്രം എന്നതിനേക്കാള്‍ കാണികളുമായി അനുഭവങ്ങള്‍ പങ്കുവയ്‌ക്കുകയാണ്‌ ഈ ചിത്രത്തിലൂടെയെന്നും അദേഹം കൂട്ടിചേര്‍ത്തു. ഇതിനുള്ള ധൈര്യം സംഭരിക്കുകയായിരുന്നു ആദ്യ ഘട്ടത്തില്‍ ചെയ്‌തത്‌. പിന്നെ ഏറ്റവും സ്വീകാര്യമായ തരത്തിലേക്ക്‌ സ്‌ക്രിപ്‌റ്റ്‌ പൊളിച്ചെഴുത്ത്‌ തുടങ്ങി. മുംബൈയിലെത്തി 300 ഓളം ചെറുപ്പക്കാരുടെ ഓഡിഷന്‍ നടത്തി. അതില്‍നിന്നും ആറു പേരെ തെരഞ്ഞെടുത്തു. പക്ഷെ അതൊരു ചെറിയ തുടക്കം മാത്രമായിരുന്നു. പിന്നെ 10 ദിവസത്തോളം മറ്റുള്ളവര്‍ക്കൊപ്പം ലൊക്കേഷനുകളില്‍ എത്തി. 30 ദിവസത്തോളം ഷൂട്ടിങ്‌ നടക്കേണ്ട 10 കീലോമീറ്ററോളം വരുന്ന സ്ഥലം കാണിച്ചു കൊടുത്തു. അധികം സൗകര്യങ്ങളൊന്നുമില്ലാത്ത പ്രദേശത്ത്‌ കൂട്ടിന്‌ കൊതുകുകള്‍ ധാരാളമുണ്ടായിരുന്നു. അങ്ങിനെ ഞങ്ങള്‍ ചിത്രം തുടങ്ങി- ജെയിന്‍ ചിത്രീകരണ വിശേഷങ്ങള്‍ പറഞ്ഞു. 
നല്ലൊരു പാട്ടുണ്ടെങ്കില്‍ ചിത്രം 50 ശതമാനം ഹിറ്റാണെന്ന്‌ അറിയാമായിരുന്നിട്ടും ഈ ചിത്രത്തിന്റെ പശ്ചാത്തലം കണക്കിലെടുത്ത്‌ വിട്ടുവീഴ്‌ചയൊന്നും ചെയ്‌തില്ലെന്നും ജെയിന്‍ പറഞ്ഞു. പശ്ചാത്തല ശബ്‌ദങ്ങള്‍ പലതും ഒറിജിനലാണ്‌. പല ചിത്രങ്ങളും പ്രേമവും ആക്ഷനും നിറഞ്ഞതാണ്‌. എന്നാല്‍ ഇത്‌ യഥാര്‍ത്ഥ സംഭവത്തെ അടിസ്ഥാനമാക്കിയുള്ള കഥയാണെന്നും വ്യക്തമാക്കി. ജെയിന്റെ അടുത്ത ചിത്രം റൊമാന്റിക്കായിരിക്കുമെന്നും അദേഹം സൂചിപ്പിച്ചു.