2017, ഓഗസ്റ്റ് 9, ബുധനാഴ്‌ച

കമ്പ്യൂട്ടറിനെപ്പോലെ വിദ്യാര്‍ത്ഥികള്‍ക്കും ചിന്തിക്കാം - ആദ്യസംഗമം കൊച്ചിയില്‍ നടന്നു




� ഇന്നത്തെ വിദ്യാര്‍ത്ഥികളെ ഭാവിയിലേയ്‌ക്ക്‌ സജ്ജമാക്കുന്നതിന്‌ ലക്ഷ്യമിട്ട്‌ സ്‌മാര്‍ട്‌ക്ലാസ്‌ എഡ്യുക്കേഷനല്‍ അവതരിപ്പിച്ച ഇരുപത്തൊന്നാം നൂറ്റാണ്‍ിന്റെ സിടിഐ ലാബ്‌ നഗരത്തിലെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അധികൃതര്‍ക്ക്‌ പരിചയപ്പെടുത്തി

� കൊച്ചി സ്‌കൂളുകളിലെ അമ്പതോളം പ്രിന്‍സിപ്പല്‍മാരും അധ്യാപകരും സംഗമത്തില്‍ പങ്കെടുത്തു

കൊച്ചി: വിദ്യാഭ്യാസ സാങ്കേതികവിദ്യാരംഗത്തെ സ്റ്റാര്‍ട്ടപ്പായ സ്‌മാര്‍ട്‌ക്ലാസ്‌ എഡ്യുക്കേഷനല്‍ സംഘടിപ്പിച്ച ആദ്യത്തെ സ്‌മാര്‍ട്‌ ലേണിംഗ്‌ സ്‌കൂള്‍സ്‌ കോണ്‍ക്ലേവ്‌ കൊച്ചിയിലെ ക്രൗണ്‍ പ്ലാസ ഹോട്ടലില്‍ നടന്നു. പുതിയ വൈദഗ്‌ധ്യങ്ങളും നൈപുണ്യങ്ങളും വിദ്യാര്‍ത്ഥികളെ പരിശീലിപ്പിക്കുന്നതില്‍ വിദ്യാലയങ്ങള്‍ നേരിടുന്ന വെല്ലുവിളികള്‍ കോണ്‍ക്ലേവ്‌ ചര്‍ച്ച ചെയ്‌തു. നഗരത്തിലും ചുറ്റുമുള്ള അമ്പതിലേറെ വിദ്യാലയങ്ങളില്‍ നിന്നുള്ള പ്രിന്‍സിപ്പല്‍മാര്‍, അധ്യാപകര്‍, മാനേജ്‌മെന്റ്‌ പ്രതിനിധികള്‍ എന്നിവര്‍ സംബന്ധിച്ച കോണ്‍ക്ലേവില്‍ സ്‌മാര്‍ട്‌ക്ലാസ്‌ എഡ്യുക്കേഷന്റെ സിടിഐ ലാബ്‌ അവതരണവും നടന്നു. നിലവിലുള്ള അധ്യായന നിലവാരം ഗണ്യമായി ഉയര്‍ത്തുന്നതിനും വിദ്യാര്‍ത്ഥികളെ ഭാവിയിലേയ്‌ക്ക്‌ സജ്ജമാക്കുന്നതിനും ലക്ഷ്യമിട്ടുള്ള കമ്പ്യൂട്ടേനല്‍ ചിന്ത ഉപയോഗപ്പെടുത്തുന്ന നൂതന സംവിധാനമാണ്‌ സിടിഐ ലാബ്‌.

പ്രശ്‌നങ്ങളെയും പരീക്ഷകളേയും മാനസിക പ്രാവീണ്യമുപയോഗിച്ച്‌ മുഴുവനായോ ഭാഗങ്ങളാക്കിയോ പരിഹരിക്കാനും പഠിക്കുന്ന വിഷയങ്ങള്‍ ശാസ്‌ത്രീയമായി വിശകലനം ചെയ്യാനും ഓര്‍മയില്‍ സൂക്ഷിക്കാനും സാങ്കേതികവിദ്യയുടെ പ്രയോഗങ്ങള്‍ ലളിതമായി പഠിക്കാനും സഹായിക്കുന്നതാണ്‌ സിടിഐ. 

പരീക്ഷകളില്‍ ഉയര്‍ന്ന മാര്‍ക്കുകള്‍ വാങ്ങുന്നതിലുപരി അറിവിന്റെ മികച്ച സംസ്‌കരണം ഉറപ്പുവരുത്തുന്നതിനു കൂടി ലക്ഷ്യമിട്ട ടെസ്റ്റിംഗ്‌ ടൂളായ എന്‍-കാറ്റും കോണ്‍ക്ലേവില്‍ അവതരിപ്പിക്കപ്പെട്ടു. അധ്യാപനരീതി വിദ്യാര്‍ത്ഥിക്കാവശ്യമായ വിധം പരിഷ്‌കരിക്കുന്നതിനും എന്‍-കാറ്റ്‌ ഉപയോഗപ്പെടുത്താമെന്നതില്‍ അധ്യാപകര്‍ക്ക്‌ ഏറെ പ്രയോജനപ്രദമാണ്‌ ഇതെന്ന്‌ കൃഷ്‌ണമൂര്‍ത്തി പറഞ്ഞു.

സ്‌മാര്‍ട്‌ക്ലാസ്‌ എഡ്യുക്കേഷനല്‍ സംഘടിപ്പിക്കുന്ന സ്‌മാര്‍ട്‌ ലേണിംഗ്‌ സ്‌കൂള്‍ കോണ്‍ക്ലേവുകളില്‍ രാജ്യമൊട്ടാകെയായി അയ്യായിരത്തിലേറെ വിദ്യാലയങ്ങള്‍ പങ്കെടുക്കുമെന്നാണ്‌ കണക്കാക്കപ്പെടുന്നത്‌. ജൂലൈ മുതല്‍ സെപ്‌തംബര്‍ വരെയുള്ള കാലയളവില്‍ 80 നഗരങ്ങളിലാണ്‌ കോണ്‍ക്ലേവുകള്‍ അരങ്ങേറുന്നത്‌. ഈ സംവിധാനങ്ങളുടെ പ്രചാരം ലക്ഷ്യമിട്ട്‌ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക്‌ വായ്‌പ നല്‍കുന്ന വെര്‍സുറ ശിക്ഷ എന്ന സ്ഥാപനവുമായി സ്‌മാര്‍ട്‌ക്ലാസ്‌ എഡ്യുക്കേഷനല്‍ സഹകരണകരാറിലെത്തിയിട്ടുണ്‍്‌. 

സ്‌കൂള്‍ജീവിതം ആരംഭിക്കുമ്പോള്‍ത്തന്നെ ഇന്നത്തെ കുട്ടികള്‍ പരിശീലിക്കേണ്‍ ഇരുപത്തൊന്നാം നൂറ്റാിന്റെ പ്രാവീണ്യമാണ്‌ കമ്പ്യൂട്ടേഷനല്‍ ചിന്തനമെന്ന്‌ കോണ്‍ക്ലേവില്‍ സംസാരിച്ച സ്‌മാര്‍ട്‌ക്ലാസ്‌ എഡ്യുക്കേഷനല്‍ സീനിയര്‍ വൈസ്‌ പ്രസിഡന്റ്‌ എം. ആര്‍. കൃഷ്‌ണമൂര്‍ത്തി പറഞ്ഞു. സാങ്കേതികവിദ്യകള്‍ നിറഞ്ഞ ഇന്നത്തെ നിത്യജീവിതത്തിന്‌ അവരെ സജ്ജമാക്കുന്നതില്‍ ഈ രീതി നിര്‍ണായകമാണ്‌. സാങ്കേതികവിദ്യയുടെ നിഷ്‌ക്രിയരായ ഉപഭോക്താക്കള്‍ മാത്രമാകുന്നതിനു പകരം കണ്‍ുപിടുത്തക്കാരും നൂതന പ്രവണതകളുടെ മുന്‍നിരക്കാരുമാക്കാന്‍ പുതുതലമുറയെ ഈ രീതി സജ്ജമാക്കും.

എന്‍സിഇആര്‍ടി ചട്ടക്കൂടിനനുസരിച്ചുള്ള കമ്പ്യൂട്ടേഷനല്‍ ചിന്തനം അടിസ്ഥാനമാക്കിയാണ്‌ സിടിഐ ലാബിന്റെ രൂപകല്‍പ്പന. വിദ്യാര്‍ത്ഥികളെ കേന്ദ്രീകരിച്ച്‌ തയ്യാറാക്കിയിട്ടുള്ള ഈ സംവിധാനം 1 മുതല്‍ 8 വരെ ക്ലാസുാര്‍ക്ക്‌ കമ്പ്യൂട്ടര്‍ സയന്‍സിലും 1 മുതല്‍ 4 വരെയുള്ളവര്‍ക്ക്‌ റോബോട്ടിക്‌സിലും 2 മുതല്‍ 4 വരെയുള്ളവര്‍ക്ക്‌ ക്രിയേറ്റര്‍ ഉപയോഗിച്ച്‌ കഥകള്‍ ഉണ്‍ാക്കുന്നതിനും സഹായിക്കുന്ന 4-5 ലാബ്‌ സെഷനുകളാണ്‌ വിഭാവനം ചെയ്യുന്നത്‌.