2016, ഏപ്രിൽ 28, വ്യാഴാഴ്‌ച

സ്‌തനാര്‍ബുദ നിര്‍ണയ രംഗത്ത്‌ പുതിയ സാങ്കേതികവിദ്യകള്‍ വികസിക്കുന്നു




കൊച്ചി: ഇന്ത്യന്‍ വനിതകളില്‍ ഏറ്റവും കൂടുതലായി കാണപ്പെടുന്ന കാന്‍സര്‍ സ്‌തനാര്‍ബുദമാണ്‌. ജനസംഖ്യാധിഷ്‌ഠിത കാന്‍സര്‍ രജിസ്‌ട്രി (പി.ബി.സി.ആര്‍.) പ്രകാരം ഇന്ത്യന്‍ നഗരങ്ങളിലെ വനിതകളില്‍ കാണുന്ന കാന്‍സറുകളില്‍ 25 മുതല്‍ 32 ശതമാനം വരെ സ്‌തനാര്‍ബുദമാണ്‌. വനിതകളിലെ കാന്‍സര്‍ ബാധയുടെ നാലിലൊന്ന്‌ സ്‌തനാര്‍ബുദമാണ്‌. അതു മൂന്നിലൊന്നിന്‌ അടുത്തു വരെ എത്തിക്കൊണ്ടിരിക്കുകയും ചെയ്യുന്നു.
ഇതിലേറെ ആശങ്കപ്പെടുത്തുന്ന വിഷയം ഇന്ത്യയില്‍ സ്‌തനാര്‍ബുദം നിര്‍ണയിക്കപ്പെടുന്ന വനിതകളില്‍ പകുതിയോളം പേര്‍ അതിനെ തുടര്‍ന്നു മരണത്തിനു കീഴ്‌പ്പെടുന്നു എന്നതാണ്‌. സ്‌തനാര്‍ബുദത്തെക്കുറിച്ചുള്ള ബോധവല്‍ക്കരണത്തിന്റെ അഭാവവും ഇതിനായുള്ള പരിശോധനയെക്കുറിച്ചുള്ള അവബോധമില്ലായ്‌മയുമാണ്‌ ഇന്ത്യയില്‍ ഈ രോഗം താരതമ്യേന വൈകിയ അവസ്ഥയില്‍ മാത്രം കണ്ടെത്തപ്പെടുന്നതിനിടയാക്കുന്ന പ്രധാന ഘടകങ്ങളെന്ന്‌ ബ്രെസ്റ്റ്‌ ഇമേജിങ്‌ ആന്റ്‌ ഇന്റര്‍വെന്‍ഷനില്‍ സ്‌പെഷലൈസു ചെയ്‌തിട്ടുള്ള റേഡിയോളജിസ്‌റ്റായ ഡോ. ശില്‍പ്പ ലാഡ്‌ ചൂണ്ടിക്കാട്ടുന്നു. 
സാധാരണമായിട്ടുള്ള ചില ലക്ഷണങ്ങളെക്കുറിച്ചു സ്‌ത്രീകളെ ബോധവല്‍ക്കരിക്കുകയാണ്‌ സ്‌തനാരോഗ്യ ബോധവല്‍ക്കരണത്തിലൂടെ ലക്ഷ്യമിടുന്നത്‌. സ്‌തനങ്ങളില്‍ വേദനയില്ലാതെ കാണപ്പെടുന്ന മുഴകള്‍, ഞെട്ടുകള്‍ വലിയല്‍, നിപ്പിളുകളില്‍ നിന്ന രക്തത്തോടു കൂടിയോ അല്ലാതെയോ പെട്ടെന്നുണ്ടാകുന്ന സ്രവങ്ങള്‍, സ്‌തനങ്ങളുടെ വലുപ്പത്തില്‍ ഉണ്ടാകുന്ന വ്യത്യാസങ്ങള്‍, ത്വക്കിലുണ്ടാകുന്ന ചുഴികള്‍ തുടങ്ങിയ ലക്ഷണങ്ങളെക്കുറിച്ച്‌ അവരെ ബോധവല്‍ക്കരിക്കും. അതു വഴി വൈകിയ വേളയിലെത്തുന്നതിനു മുന്നേ തന്നെ ഈ ലക്ഷണങ്ങള്‍ മനസ്സിലാക്കാന്‍ സ്‌ത്രീകള്‍ക്കു സാധ്യമാകും. 
ഈ ലക്ഷണങ്ങള്‍ അനുഭവപ്പെടുന്ന സ്‌ത്രീകള്‍ ഉടന്‍ തന്നെ ഡോക്ടറെ കാണുകയും മാമോഗ്രാഫിക്കു വിധേയയാകുകയും വേണം. ഈ മാമോഗ്രാമിന്റെ അടിസ്ഥാനത്തില്‍ അള്‍ട്രാ സൗണ്ട്‌ ശുപാര്‍ശ ചെയ്യപ്പെടുകയും തുടര്‍ന്ന്‌ സ്‌തനാര്‍ബുദം സ്ഥിരീകരിക്കാനായി ഇമേജിങ്‌ ഗൈഡഡ്‌ ബ്രസ്റ്റ്‌ ബയോപ്‌സി നടത്തുകയും ചെയ്യും. ഈ പതോളജി ഡയഗ്നോസിസ്‌ അല്ലെങ്കില്‍ ടിഷ്യൂ ഡയഗ്നോസിസ്‌ സ്‌തനാര്‍ബുദം കണ്ടെത്തുന്നതിനും കൈകാര്യം ചെയ്യുന്നതിലും വളരെ പ്രധാനപ്പെട്ടതാണ്‌. ഫൈന്‍ നീഡില്‍ ആസ്‌പിരേഷന്‍ ബയോപ്‌സി (എഫ്‌.എന്‍.എ.ബി.), ട്രൂകട്ട്‌ എന്ന കോര്‍ നീഡില്‍ ബയോപ്‌സി (സി.എന്‍.ബി.), വാക്വം അസിസ്റ്റഡ്‌ ബയോപ്‌സി (വി.എ.ബി.) തുടങ്ങി നിരവധി ബയോപ്‌സി രീതികള്‍ ലഭ്യമാണെന്ന്‌ ഡോ. ശില്‍പ്പ ലാഡ്‌ പറഞ്ഞു.
ഈ മികച്ച സാങ്കേതികവിദ്യകള്‍ ഇന്ന്‌ ഇന്ത്യയില്‍ ലഭ്യമാണ്‌. പരമാവധി നേരത്തെ, കൃത്യമായി സ്‌തനാര്‍ബുദം നിര്‍ണയിക്കുന്നതിനുള്ള പ്രാധാന്യത്തെ ആര്‍ക്കും ലഘൂകരിച്ചു കാണാനാവില്ലെന്നും ഡോ. ശില്‍പ്പ ചൂണ്ടിക്കാട്ടുന്നു. പൂര്‍ണമായും ഭേദമാകുന്ന അവസ്ഥയിലേക്കെത്താനുള്ള ഏക മാര്‍ഗ്ഗം നേരത്തെ തന്നെ രോഗ നിര്‍ണയം സാധ്യമാക്കുക എന്നതു മാത്രമാണ്‌. 
കാനഡയിലെ ടൊറൊണ്ടോയിലും ഒട്ടാവയിലും പരിശീലനം നേടുകയും പ്രവര്‍ത്തിക്കുയും ചെയ്‌തിട്ടുള്ള ഡോ. ശില്‍പ്പ ലാഡ്‌ മുംബൈയിലെ എന്‍.എം. മെഡിക്കല്‍ സെന്ററിലാണ്‌ നിലവില്‍ പ്രാക്ടീസു ചെയ്യുന്നത്‌. 


അങ്കിത കാരാട്ട്‌ മിസ്‌ ക്വീന്‍ ഓഫ്‌ ഇന്ത്യ




കൊച്ചി: മുംബൈയില്‍ നിന്നുള്ള അങ്കിത കാരാട്ട്‌ മിസ്‌ ക്വീന്‍ ഓഫ്‌ ഇന്ത്യ കിരീടം ചൂടി. ചിക്കമംഗളൂരുവില്‍ നിന്നുള്ള രശ്‌മിത ഗൗഡ ഫസ്റ്റ്‌ റണ്ണറപ്പും ബെംഗളൂരുവില്‍ നിന്നുള്ള ഐശ്വര്യ ദിനേശ്‌ സെക്കന്‍ഡ്‌ റണ്ണറപ്പുമായി. 

വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള 18 സുന്ദരികളാണ്‌ ഗ്രാന്റ്‌ ഫിനാലയില്‍ മാറ്റുരച്ചത്‌. മിസ്‌ ക്വീന്‍ ഓഫ്‌ ഇന്ത്യ വിജയിയെ മുന്‍ ജേതാവ്‌ കനിക കപൂറും ഫസ്റ്റ്‌ റണ്ണറപ്പിനെയും സെക്കന്റ്‌ റണ്ണറപ്പിനെയും മണപ്പുറം ഫിനാന്‍സ്‌ ലിമിറ്റഡ്‌ എംഡി വി.പി നന്ദകുമാറും, സുഷമ നന്ദകുമാറും കിരീടമണിയിച്ചു. 

ഒന്നര ലക്ഷം രൂപയാണ്‌ വിജയിക്കു ലഭിക്കുന്നത്‌. ഫസ്റ്റ്‌ റണ്ണറപ്പിന്‌ 60,000 രൂപയും സെക്ക?ഡ്‌ റണ്ണറപ്പിന്‌ 40,000 രൂപയും സമ്മാനം ലഭിച്ചു. കൊച്ചിയില്‍ നിന്നുള്ള അര്‍ച്ചന രവി മിസ്‌ പഴ്‌സനാലിറ്റിയായി തിരഞ്ഞെടുക്കപ്പെട്ടു. 

മറ്റു വിഭാഗങ്ങളിലെ വിജയികള്‍: മിസ്‌ സൗത്ത്‌ ഇന്ത്യ: മീര മിതുന്‍ (ചെന്നൈ), മിസ്‌ ബ്യൂട്ടിഫുള്‍ ഹെയര്‍: വൈനൈനം സിന്‍സണ്‍ (നാഗാലാന്റ്‌്‌), മിസ്‌ ബ്യൂട്ടിഫുള്‍ സ്‌മൈല്‍ പ്രാ?ഥന (കുടക്‌), മിസ്‌ ബ്യൂട്ടിഫുള്‍ സ്‌കിന്‍: അസ്‌മിത കൗശിക്‌ (ഡല്‍ഹി), മിസ്‌ ബ്യൂട്ടിഫുള്‍ ഐസ്‌: രശ്‌മിത ഗൗഡ, മിസ്‌ കന്‍ജീനിയാലിറ്റി: ഷിഫാലി അറോറ (ജയ്‌പുര്‍), മിസ്‌ കാറ്റ്‌ വാക്ക്‌: ദേവിക ധന്യുണി (വിശാഖപട്ടണം), മിസ്‌ പെര്‍ഫക്ട്‌ ടെന്‍: അങ്കിത കാരാട്ട്‌, മിസ്‌ ടാലന്റഡ്‌: രശ്‌മിത ഗൗഡ, മിസ്‌ ഫോട്ടോജനിക്‌: സ്റ്റൂടി ചോപ്ര (ഡല്‍ഹി), മിസ്‌ വ്യൂവേഴ്‌സ്‌ ചോയ്‌സ്‌: വൈനൈനം സിന്‍സണ്‍

ഡിസൈന? സാരി, ബ്ലാക്ക്‌ കോക്ക്‌ടെയി?, റെഡ്‌ ഗൗ? എന്നീ മൂന്ന്‌ റൗണ്ടുകളിലായാണ്‌ മത്സരങ്ങ? നടന്നത്‌. മോഡലുകളായ നൊയോനിത ലോധ്‌, നിയാതി ജോഷി, ദീപ ചാരി, നട? രാജീവ്‌ പിള്ള, റ്റോഷ്‌മ ബിജു എന്നിവരാണ്‌ വിജയികളെ കണ്ടെത്തിയത്‌. 

2016, ഏപ്രിൽ 16, ശനിയാഴ്‌ച

ആദിവാസി യുവാക്കളെ വിട്ടയക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ 19നു ഹൈക്കോടതിക്കു മുന്നില്‍ പൗരമഹാസഭ


ആദിവാസി യുവാക്കളെ വിട്ടയക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ 
19നു ഹൈക്കോടതിക്കു മുന്നില്‍ പൗരമഹാസഭ
കൊച്ചി: പോക്‌സോ നിയമത്തിന്റെ പേരില്‍ ജയിലിലടച്ച ആദിവാസി യുവാക്കളെ മോചിപ്പിക്കുക, ആദിവാസി-ദലിത്‌ വിഭാഗങ്ങളുടെ മനുഷ്യാവകാശം സംരക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച്‌ ഈ മാസം 19ന്‌ മൂന്നു മണിക്ക്‌ ഹൈക്കോടതിക്ക്‌ മുന്നില്‍ ചേരുന്ന പൗരാവകാശസഭ പ്രൊഫ .എം.കെ.സാനു മാസ്റ്റര്‍ ഉദ്‌ഘാടനം ചെയ്യും. ആദിവാസി ഗോത്രമഹാസഭയുടെ നേതൃത്വത്തില്‍ നടക്കുന്ന പരിപാടിയില്‍ വിവിധ ആദിവാസി-ദലിത്‌ -പരിസ്ഥിതി പ്രവര്‍ത്തകരും പൗരാവകാശ പ്രവര്‍ത്തകരും പങ്കെടുക്കും. 
ബാല്യവിവാഹം ഇന്നും നിലനില്‍ക്കുന്ന പണിയ വിഭാഗത്തില്‍പ്പെട്ട യുവാക്കളാണ്‌ ഈ നിയമത്തിന്റെ പേരില്‍ ജയിലില്‍ റിമാന്റ്‌ പ്രതികളായി കഴിയുന്നത്‌. 16 ഓളം ആദിവാസി യുവാക്കളാണ്‌ നിലവില്‍ ജയില്‍ കഴിയുന്നത്‌. 20ഓളം പേര്‍ക്കെതിരെ കേസുകളും നിലവിലുണ്ട്‌. കുട്ടികള്‍ക്കെതിരെ വര്‍ധിച്ചുവരുന്ന ലൈംഗികാതിക്രമം തടയാനുള്ള നിയമമാണ്‌ പോക്‌സോ.എന്നാല്‍ അതിനു ഇരയാകുന്നത്‌ ആദിവാസി യുവാക്കള്‍ മാത്രമാണ്‌. വിവാഹിതയാണെങ്കിലും പെണ്‍കുട്ടി പ്രായപൂര്‍ത്തിയായിട്ടില്ല എന്ന കാരണത്താല്‍ ബലാല്‍സംഗ കുറ്റവും പോക്‌സോ നിയമത്തിലെ കുറ്റങ്ങളും ചാര്‍ത്തി ഒന്‍പതു മുതല്‍ 40 വര്‍ഷം വരെ തടവ്‌ശിക്ഷ വാങ്ങിയാണ്‌ ഈ ആദിവാസി യുവാക്കള്‍ ജയിലില്‍ കഴിയുന്നത്‌
ഗര്‍ഭിണികളായി ആശുപത്രികളില്‍ എത്തുന്ന 15 വയസില്‍ താഴയെുള്ള പെണ്‍കുട്ടികളില്‍ നിന്നും വിവിരങ്ങള്‍ ശേഖരിച്ചു അതാത്‌ ആശുപത്രി അധികൃത്രര്‍ പോലീസിനു കൈമാറുന്നതിനെ തുടര്‍ന്നാണ്‌ സംഭവം പുറം ലോകം അറിയുന്നതും , ആദിവാസി ആചാരപ്രകാരം വിവാഹം കഴിച്ച യുവാവ്‌ പിടിയിലാകുന്നതും. ആദിവാസി യുവാക്കള്‍ക്കെതിരായ പോക്‌സോ കേസുകളില്‍ ജഡ്‌ജിമാര്‍ അത്യുത്സഹം കാണിക്കുന്നതായി ആദിവാസി ഗോത്രമഹാസഭ കോ-ഓര്‍ഡിനേറ്റര്‍ എം.ഗീതാനന്ദന്‍ പറഞ്ഞു. അതേസമയം ആയിരത്തിലേറെ അവിവാഹിത അമ്മമാരുടെ കേസുകള്‍ വയനാട്ടില്‍ ഉണ്ടെങ്കിലും ഒന്നില്‍പോലും പ്രതികളായ പുരുഷന്മാര്‍ക്കെതിരെ ബലാല്‍സംഗ കുറ്റം ചുമത്തിയട്ടില്ല. വയനാട്ടില്‍ ഏതാനും മാസം മുന്‍പ്‌ നടന്ന കെട്ടിയിട്ട്‌ പീഡിപ്പിച്ച കേസില്‍ പോലും പ്രധാന പ്രതിയെ അറസ്റ്റ്‌ ചെയ്‌തിട്ടില്ല. അതേസമയം ആദിവാസികളായവര്‌ക്ക്‌ എതിരെ കര്‍ക്കശമായ ജാമ്യവ്യവസ്ഥകള്‍ നിര്‍ദ്ദേശിക്കുന്നതിനാലും ആവശ്യമായ നിയമസഹായം ലഭിക്കാത്തതിനാലും നിരവധിപേര#്‌ കേരളത്തിലെ ജയിലുകളില്‍ റിമാന്റ്‌ പ്രതികളായി തുടരുന്നതായി ആദിവാസി ഗോത്രമഹാസഭ നേതാക്കളായ ഗീതാനന്ദന്‍, വി.ഡി.മജീന്ദ്രന്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു. 

തൃണമൂല്‍ കോണ്‍ഗ്രസ്‌ 124 നിയമസഭാ മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു


തൃണമൂല്‍ കോണ്‍ഗ്രസ്‌ 124 നിയമസഭാ മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു

കൊച്ചി തൃണമൂല്‍ കോണ്‍ഗ്രസ്‌ നിയമസഭാ തെരഞ്ഞെടുപ്പില്‍ 124 നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. ദേശീയ കമ്മിറ്റിയുടെ അംഗീകാരത്തോടെ സ്‌ത്രീകള്‍ക്കും, യുവാക്കള്‍ക്കും, പിന്നോക്ക വിഭാഗക്കാര്‍ക്കും പ്രധാന്യം നല്‍കുന്ന പട്ടികയ്‌ക്കാണ്‌ രൂപം നല്‍കിയിരിക്കുന്നതെന്ന്‌ തൃണമൂല്‍ കോണ്‍ഗ്രസ്‌ സംസ്ഥാന അധ്യക്ഷന്‍ മനോജ്‌ ശങ്കരനെല്ലൂര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കേരളത്തിലെ തെരഞ്ഞെടുപ്പ്‌ പ്രചരണത്തിന്‌ മമത ബാനര്‍ജി ഉണ്ടാകുമെന്നും കൃത്യമായ തിയതി നിശ്ചയിച്ചിട്ടില്ലെന്നും വ്യക്തമാക്കി. 124 നിയോജക മണ്ഡലങ്ങളില്‍ നാദാപുരത്ത്‌ ആണ്‌ പ്രധാന പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. 

തിരുവനന്തപുരം ജില്ല 

ഷേര്‍ളി സക്കറിയാന്‍ ( തിരുവനന്തപുരം സെന്‍ട്രല്‍), ബേബി ജയരാജ്‌ (വട്ടിയൂര്‍കാവ്‌), വി.പി. സെല്‍വം (പാറശാല), എസ്‌. ആര്‍. സാജു (ചിറയിന്‍കീഴ്‌), കെ. ശശികുമാര്‍ (കാട്ടാക്കട), എ.പി. കക്കാട്‌ (അരുവിക്കര), എ. സില്‍വെസ്റ്റര്‍ (കോവളം), അനില്‍കുമാര്‍ (നെയ്യാറ്റിന്‍കര), ബിനുമോന്‍ മാടത്തറ (വാണപുരം), തങ്കപ്പന്‍ ചാളിമുക്ക്‌ ( നെടുമങ്ങാട്‌), സുനില്‍ കുമാര്‍ (വര്‍ക്കല), ഷംലജ ബീവി (നേമം), ശശികല (കഴക്കൂട്ടം).

കൊല്ലം ജില്ലയിലെ സ്ഥാനാര്‍ഥികള്‍ 

അനു (കരുനാഗപ്പിള്ളി), അയ്യപ്പന്‍ (ചാവറ), സുന്ദരേശന്‍ (കുന്നത്തൂര്‍), സതീഷ്‌ (കൊട്ടാരക്കര), ചന്ദ്രശേഖര പിള്ള (എം.ജി. പത്തനാപുരം), നവാസ്‌ (പുനലൂര്‍), എസ്‌. സന്തോഷ്‌ കുമാര്‍ (ചടയമംഗലം), പി.എസ്‌. പ്രദീപ്‌ രാജ്‌ (കുണ്ടറ), എച്ച്‌. ഷര്‍മിള മന്‍ഹാര്‍ (കൊല്ലം), അരുണ്‍ കൃഷ്‌ണന്‍ (ഇരവിപുരം), അഡ്വ. വി.ബി. മജ്ഞു (ചാത്തന്നൂര്‍).

പത്തനംതിട്ട സ്ഥാനാര്‍ഥികള്‍

മോഹനന്‍ ചോരക്കോട്‌ (അടൂര്‍), ജെ. സുധാകരന്‍ (കോന്നി), സി.ടി. ശശിധരന്‍ നായര്‍ (ആറന്‍മുള), വര്‍ഗീസ്‌ തോമസ്‌ (റാന്നി), ഷാജി ജേക്കബ്‌ (തിരുവല്ല). 

ആലപ്പുഴ ജില്ല

കെ.പി. പ്രേംജി (ആലപ്പുഴ), സതീഷ്‌ കുമാര്‍ (ഹരിപ്പാട്‌), അജേഷ്‌ കുമാര്‍ (മാവേലിക്കര), ജയദേവന്‍ (ചെങ്ങന്നൂര്‍), ടി. ഘോഷ്‌ (അരൂര്‍), ജോസഫ്‌ (അമ്പലപ്പുഴ), ജി. വീണ (കായംകുളം).

കോട്ടയം ജില്ല

പ്രാന്‍സി (ചങ്ങനാശേരി), കെ.കെ. മനോജ്‌ (വൈക്കം), ടി.എം. ജോസഫ്‌ (പുതുപ്പള്ളി), സിയാം പി. അഷ്‌റഫ്‌ (പൂഞ്ഞാര്‍), ജോണ്‍ (കാഞ്ഞിരപ്പിള്ളി), പി.എസ്‌. ഹസന്‍കുഞ്ഞ്‌ (പാല), സുഭാഷ്‌ കുമാര്‍ (കടുത്തുരുത്തി), പി.ആര്‍. റെജിമോന്‍ (കോട്ടയം), മിനേഷ്‌ കുമാര്‍ (ഏറ്റുമാനൂര്‍).

ഇടുക്കി ജില്ല

ഫ്രാന്‍സിസ്‌ (ഉടുമ്പന്‍ചോല), രവി (ഇടുക്കി), ബിജു ജോസഫ്‌ (തൊടുപുഴ).

എറണാകുളം ജില്ല

ജോയ്‌ (തൃക്കാക്കര), ജോണ്‍ വര്‍ഗീസ്‌ (അങ്കമാലി), അജി ബാലാജി (തൃപ്പൂണിത്തുറ), എ. രാജന്‍ (പിറവം), ജസ്റ്റിന്‍ (മൂവാറ്റുപുഴ), ഇന്ദു ഗോപി (പറവൂര്‍), സതീഷ്‌ കുമാര്‍ (വൈപ്പിന്‍), പീറ്റര്‍ ക്ലീറ്റസ്‌ ഗോണ്‍സാല്‍വസ്‌ (എറണാകുളം), പി.എം. അബ്ദുള്‍ സമദ്‌ (കൊച്ചി), എം.എം. യൂസഫ്‌ (പെരുമ്പാവൂര്‍), കെ.കെ. ഗോപാലകൃഷ്‌ണന്‍ (കോതമംഗലം), ഷാം സുധീന്‍ (ആലുവ), എ.എം. സയിദ്‌ (കളമശേരി).

തൃശൂര്‍ ജില്ല

ഡേവീസ്‌ (ഇരിങ്ങാലക്കുട), രമേശ്‌ ചെന്തിക്കാട്ട്‌ (മണലൂര്‍), ജോഷി കുമാര്‍ (കൊടുങ്ങല്ലൂര്‍), അശോകന്‍ (ഒല്ലൂര്‍), സബീറ (ചാലക്കുടി), കൃഷ്‌ണന്‍ മാസ്റ്റര്‍ (പുതുക്കാട്‌), ജോസഫ്‌ പുല്‍പാറില്‍ (വടക്കാഞ്ചേരി), കെ.ബി. നിനു (നാട്ടിക), വി.കെ. പ്രകാശന്‍ (കയ്‌പമംഗലം), ഡോ. ആന്റണി ജെ. മാളിയേക്കല്‍ (തൃശൂര്‍), പി.എം. അഷ്‌റഫ്‌ (ഗുരുവായൂര്‍), അനിലന്‍ (കുന്ദംകുളം).

പാലക്കാട്‌ ജില്ല

രാജന്‍ (ചിറ്റൂര്‍), ഭാസ്‌കരന്‍ (കൊങ്ങാട്‌), സൈദാലവി (പട്ടാമ്പി), കെ.വി. ഷിജു (തൃത്താല), മുഹമ്മദ്‌ ഹാരിസ്‌ (ഷൊര്‍ണൂര്‍), സുരേഷ്‌ വേലായുധന്‍ (ഒറ്റപ്പാലം), ജോര്‍ജ്‌കുട്ടി (മനയ്‌ക്കാട്‌), ഗോപിനാഥന്‍ (പാലക്കാട്‌), ഫാത്തിമ (നെന്മാറ), ഹിബാത്ത്‌ റഹ്മാന്‍ (ആലത്തൂര്‍).

മലപ്പുറം ജില്ല

സോണി പിന്റു (താവാനൂര്‍), സിന്ദു കുമാരി (പൊന്നാനി), വി.പി. പത്മകുമാര്‍ (വള്ളിക്കുന്ന്‌), ഹനീഫ (തിരൂരങ്ങാടി), അബ്ദുള്‍ ഖാദര്‍ ബാപ്പു (തിരൂര്‍), പി.ടി. ഉണ്ണി (താനൂര്‍), പി.എം. വിനീദ്‌ (വേങ്ങര), സുധീര്‍ (മഞ്ചേരി), പി. രാമന്‍ (വണ്ടൂര്‍), സിദേഖ്‌ (നിലമ്പൂര്‍), സജദ്‌ ഷഹീര്‍ (പെരിന്തല്‍മണ്ണ), ബീരാന്‍ (കോട്ടക്കല്‍), അബ്ദുള്‍ ഷഫീക്ക്‌ (മങ്കട), സദാശിവന്‍ (മലപ്പുറം), ഖദീജ (കൊണ്ടോട്ടി), മുഹമ്മദ്‌ (ഏറണാട്‌).

കോഴിക്കോട്‌ ജില്ല

സുരേന്ദ്രന്‍ കക്കോടി (കോഴിക്കോട്‌ നോര്‍ത്ത്‌), യൂസഫലി (എല്‍ത്തൂര്‍), നൗഷാദ്‌ (കൊയിലാണ്ടി), സത്താര്‍ (കോഴിക്കോട്‌ സൗത്ത്‌), രഞ്‌ജിത്‌ (പേരാമ്പ്ര), സയിദ്‌ ഹുസൈന്‍ ഗിഫ്രിതങ്ങള്‍ (കൊടുവള്ളി), പി.കെ. സുബൈര്‍ (കുന്ദമംഗലം), അഷ്‌റഫ്‌ (തിരുവമ്പാടി), കെ.എം. ബീവി (ബേപ്പൂര്‍), അബ്ദു റഹിമാന്‍ അമ്പലക്കണ്ടി (നാദാപുരം), അബ്ദുള്‍ ഖാദര്‍ (കുറ്റിയാടി).

വയനാട്‌ ജില്ല

സന്ധ്യ (കല്‍പ്പറ്റ), മണി നാരായണന്‍ (സുല്‍ത്താന്‍ ബത്തേരി), ഉഷ (മാനന്തവാടി).

കണ്ണൂര്‍ ജില്ല

പി.വി. അനില്‍ (അഴീക്കോട്‌), പ്രസീദ്‌ തോമസ്‌ ബേബി (തലശേരി), അഭിലാഷ്‌ ( കൂത്തുപറമ്പ്‌), നൗഷാദ്‌ അലി (കണ്ണൂര്‍ ടൗണ്‍), അനില്‍ കുമാര്‍ (തളിപ്പറമ്പ്‌), എ.വി.. രവീന്ദ്രന്‍ (ഇരിക്കൂര്‍), ഉസ്‌മാന്‍ (പേരാവൂര്‍).

കാസര്‍കോട്‌ ജില്ല

മുനീര്‍ മുനമ്പം (കാസര്‍കോട്‌), പി.പി. പുരുഷോത്തമന്‍ (തൃക്കരിപ്പൂര്‍), കെ.യു. കൃഷ്‌ണകുമാര്‍ (കാഞ്ഞങ്ങാട്‌), അബ്ബാസ്‌ ബിവിക്കാനം (ഉതുമ). വാര്‍ത്താസമ്മേളനത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസ്‌ സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ സുരേന്ദ്രന്‍ കക്കോടി, ലോനപ്പന്‍ ചക്കച്ചാംപറമ്പില്‍, സംസ്ഥാന സെക്രട്ടറി എ.എം. സെയ്‌ദ്‌, ഐഎന്‍ടിയുസി സംസ്ഥാന പ്രസിഡന്റ്‌ സുഭാഷ്‌ കുണ്ടന്നൂര്‍ എന്നിവര്‍ പങ്കെടുത്തു. 

11 മാസം മാത്രം പ്രായമുള്ള പെണ്‍കുഞ്ഞിന്‌ കേരളത്തിലാദ്യമായി കരള്‍മാറ്റ ശസ്‌ത്രക്രിയ




11 മാസം മാത്രം പ്രായമുള്ള പെണ്‍കുഞ്ഞിന്‌ കേരളത്തിലാദ്യമായി കരള്‍മാറ്റ ശസ്‌ത്രക്രിയ വിജയകരമായി നടത്തി
ആസ്റ്റര്‍ മെഡ്‌സിറ്റിയില്‍ വെറും 5.5 കിലോഗ്രാം തൂക്കമുള്ള ശിശുവിന്റെ കരളാണ്‌ മാറ്റിവച്ചത്‌
കൊച്ചി: വിജയത്തിന്റെ പുതിയ നാഴികക്കല്ലുമായി 11 മാസം മാത്രം പ്രായമുള്ള കുഞ്ഞിന്‌ ആസ്റ്റര്‍ മെഡ്‌സിറ്റിയില്‍ വിജയകരമായി കരള്‍ മാറ്റിവച്ചു. ജന്മനാലുള്ള 'ബൈലിയറി അട്രീഷ്യ' എന്ന രോഗംമൂലം കരളില്‍നിന്നും പിത്തരസത്തിന്റെ പിത്തസഞ്ചിയിലേക്കുള്ള ഒഴുക്ക്‌ തടസ്സപ്പെടുകയും പിത്തരസം കരളില്‍ കെട്ടിക്കിടന്ന്‌ വടുക്കള്‍ (സിറോസിസ്‌) രൂപപ്പെടുകയുമായിരുന്നു. സിറോസിസിന്‌ ശരിയായ ചികിത്സ ലഭിക്കാതിരുന്നാല്‍ കുഞ്ഞിന്റെ കരള്‍ പ്രവര്‍ത്തനരഹിതമാവുമായിരുന്നു. 
ഏതാനും മാസങ്ങള്‍ക്കുമുമ്പ്‌ ഫോര്‍ട്ട്‌ കൊച്ചി സ്വദേശിനി ഷിനി കോശിയുടെ മകളായി ഹേസല്‍ മറിയം ജനിച്ചപ്പോള്‍ത്തന്നെ തൊലിപ്പുറമേയുള്ള മഞ്ഞ നിറം ശ്രദ്ധയില്‍പെട്ടിരുന്നു. കുഞ്ഞിന്റെ വിശപ്പു കുറവും കറുത്ത നിറത്തിലുള്ള മൂത്രവും അസ്വസ്ഥതകള്‍ കൂട്ടി. സ്വകാര്യ ആശുപത്രിയിലെ ശിശുരോഗ വിദഗ്‌ധനെ കാണിച്ച്‌ നിരവധി രക്തപരിശോധനകളും സ്‌കാനിംഗുകളും കരളിന്റെ ബയോപ്‌സി പരിശോധനയും നടത്തി. ആറുമാസത്തിനുശേഷമാണ്‌ മറിയത്തിന്‌ ജന്മനാലുള്ള രോഗാവസ്ഥയാണെന്ന്‌ തിരിച്ചറിഞ്ഞത്‌. തുടര്‍ന്ന്‌ വിദഗ്‌ധ ചികിത്സക്കായി ആസ്‌റ്റര്‍ മെഡ്‌സിറ്റിയിലെത്തിച്ച കുഞ്ഞിനെ സെന്റര്‍ ഓഫ്‌ എക്‌സലന്‍സ്‌ ഇന്‍ ചൈല്‍ഡ്‌ കെയര്‍ വിഭാഗവും ആസ്റ്റര്‍ ഇന്റഗ്രേറ്റഡ്‌ ലിവര്‍ കെയര്‍ വിഭാഗവും വിശദമായ പരിശോധനകള്‍ നടത്തി. 
രോഗം മൂലം കുഞ്ഞിന്റെ വളര്‍ച്ച സാധാരണയിലും വളരെ സാവധാനത്തിലാണെന്ന്‌ പരിശോധനയിലൂടെ മനസിലായെന്ന്‌ ആസ്‌റ്റര്‍ ഇന്റഗ്രേറ്റഡ്‌ ലിവര്‍ കെയര്‍ കണ്‍സള്‍ട്ടന്റ്‌ ഡോ. മാത്യു ജേക്കബ്‌ പറഞ്ഞു. കരളിന്റെ പ്രവര്‍ത്തനത്തകരാര്‍ മൂലം കുഞ്ഞ്‌ രക്തം ചര്‍ദ്ദിക്കുന്ന അവസ്ഥയില്‍ മാതാപിതാക്കള്‍ ഏറെ ഭയപ്പാടിലായിരുന്നു. രോഗനിര്‍ണ്ണയം വൈകിയതിനാല്‍ ജീവഹാനി സംഭവിക്കാവുന്ന രീതിയില്‍ കുഞ്ഞിന്റെ കരളിന്റെ പ്രവര്‍ത്തനം മോശമാകുകയും ചെയ്‌തിരുന്നു. കരള്‍ മാറ്റിവയ്‌ക്കല്‍ മാത്രമായിരുന്നു പരിഹാരമെന്നും അദ്ദേഹം വ്യക്തമാക്കി. 
കരള്‍ മാറ്റ ശസ്‌ത്രക്രിയയ്‌ക്കായി കുഞ്ഞിനെ തയ്യാറാക്കുക എന്നതായിരുന്നു ആദ്യ പ്രതിസന്ധി. പോഷകാംശമില്ലാതെ അവശനിലയിലായിരുന്ന കുഞ്ഞിന്‌ കരള്‍ മാറ്റിവയ്‌ക്കലിന്‌ ശേഷം അപകടസാധ്യത ഏറെയായിരുന്നു. ശിശുരോഗ വിദഗ്‌ധരും ഡയറ്റീഷ്യന്മാരും അടങ്ങിയ മള്‍ട്ടി സ്‌പെഷാലിറ്റി സംഘം വിശദമായ പദ്ധതിയിലൂടെ കുഞ്ഞിനെ ശസ്‌ത്രക്രിയയ്‌ക്കു സജ്ജയാക്കി. 
കുഞ്ഞിന്റെ മൂക്കിലൂടെ ഫീഡിംഗ്‌ ട്യൂബിന്റെ സഹായത്തോടെയാണ്‌ ആവശ്യമായ പോഷകങ്ങളും കലോറിയും ലഭ്യമാക്കിയിരുന്നതെന്ന്‌ നിയോനേറ്റോളജി കണ്‍സള്‍ട്ടന്റ്‌ ഡോ. രാജപ്പന്‍ പിള്ള പറഞ്ഞു. കരള്‍രോഗം അതിവേഗം വര്‍ദ്ധിച്ചുവന്നിരുന്നതിനാല്‍ സമയത്തിനെതിരേയുള്ള പോരാട്ടമാണ്‌ നടത്തിയതെന്ന്‌ അദ്ദേഹം ചൂണ്ടിക്കാട്ടി. 
ആവശ്യത്തിനുള്ള സമയം തങ്ങള്‍ക്കില്ലായിരുന്നുവെന്ന്‌ ഡോ. മാത്യു ജേക്കബ്‌ പറഞ്ഞു. ഒരു ദാതാവിനെ എത്രയും പെട്ടെന്ന്‌ കണ്ടെത്തേണ്ടിയിരുന്നു. ഭാഗ്യവശാല്‍ കുഞ്ഞിന്റെ അമ്മ തന്നെ കരള്‍ ദാനം ചെയ്യാന്‍ മുന്നോട്ടു വരികയും അത്‌ കുഞ്ഞിന്‌ അനുയോജ്യമാവുകയും ചെയ്‌തു. കുഞ്ഞിന്റെ മാതാപിതാക്കള്‍ക്കും കുടുംബത്തിനും ശസ്‌ത്രക്രിയാരീതികളെക്കുറിച്ചും അതിനുശേഷം കഴിക്കേണ്ട മരുന്നുകളേക്കുറിച്ചും വ്യക്തമായ കൗണ്‍സിലിംഗ്‌ നല്‌കിയിരുന്നു. കുഞ്ഞിന്റെ നില വഷളായി തുടര്‍ന്നതിനാല്‍ കരള്‍മാറ്റ ശസ്‌ത്രക്രിയയുമായി മുന്നോട്ടുപോകാന്‍ തന്നെ തീരുമാനിച്ചു. ഹേസല്‍ മറിയമാണ്‌ കേരളത്തില്‍ കരള്‍മാറ്റ ശസ്‌ത്രക്രിയയ്‌ക്ക്‌ വിധേയയാകുന്ന ഏറ്റവും തൂക്കം കുറഞ്ഞയാള്‍ എന്ന്‌ ഡോ. മാത്യു പറഞ്ഞു. 
ആസ്റ്റര്‍ ഇന്റഗ്രേറ്റഡ്‌ ലിവര്‍ കെയറിലെ പ്രത്യേക ട്രാന്‍സ്‌പ്ലാന്റ്‌ സര്‍ജന്മാരാണ്‌ കരള്‍മാറ്റ ശസ്‌ത്രക്രിയ നടത്തിയത്‌. കുഞ്ഞിന്റെ അമ്മ വേഗത്തില്‍ സുഖം പ്രാപിച്ചുവെങ്കിലും ശസ്‌ത്രക്രിയ്‌ക്കു മുമ്പ്‌ പോഷകാഹാരം ലഭിക്കാതിരുന്ന ഹേസല്‍ മറിയം സാധാരണ ജീവിതത്തിലേയ്‌ക്ക്‌ മടങ്ങിയെത്താന്‍ ഏറെ സമയമെടുത്തു. മള്‍ട്ടി സ്‌പെഷ്യാലിറ്റി വിഭാഗത്തിലെ വിദഗ്‌ധ ഡോക്ടര്‍മാര്‍ രാവും പകലും എന്ന പോലെ പ്രവര്‍ത്തിച്ച്‌ കുഞ്ഞിന്‌ പൂര്‍ണമായ രോഗമുക്തി ഉറപ്പാക്കി. 
ഹേസല്‍ മറിയം ഇപ്പോള്‍ വീട്ടില്‍ തിരിച്ചെത്തിയിരിക്കുന്നു. കുഞ്ഞിന്‌ ആവശ്യത്തിന്‌ തൂക്കംവയ്‌ക്കുകയും ചെയ്‌തു. കളിയും ചിരിയുമായി കുഞ്ഞ്‌ സജീവമാണ്‌. സാധാരണ കുഞ്ഞുങ്ങളേപ്പോലെ ഹേസല്‍ മറിയത്തിന്‌ ജീവിക്കാന്‍ കഴിയുമെന്ന്‌ ഡോക്‌ടര്‍മാര്‍ അറിയിച്ചു. 
ഷിനി കോശിയുടെയും അബുദാബിയില്‍ ജോലി നോക്കുന്ന ജിബിന്‍ കോശി വൈദ്യന്റെയും ആദ്യത്തെ കുഞ്ഞാണ്‌ ഹേസല്‍ മറിയം. കരളിന്റെ പ്രശ്‌നം കണ്ടെത്തി കൃത്യസമയത്ത്‌ വിദഗ്‌ധ ചികിത്സ നല്‍കാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്ന്‌ മാതാപിതാക്കള്‍ ചൂണ്ടിക്കാട്ടി. ആയിരക്കണക്കിന്‌ കുഞ്ഞുങ്ങളാണ്‌ ഇതേ പ്രശ്‌നവുമായി ജനിക്കുന്നത്‌. എന്നാല്‍, അവ കൃത്യസമയത്ത്‌ കണ്ടെത്തുന്നില്ല. അതുകൊണ്ടുതന്നെ മാതാപിതാക്കള്‍ക്ക്‌ കുഞ്ഞിനെ നഷ്ടമാകുന്നു. സമയത്തുതന്നെ രോഗം കണ്ടെത്തി ചികിത്സ നേടണമെന്നാണ്‌ എല്ലാ യുവമാതാപിതാക്കളോടും പറയാനുള്ളതെന്ന്‌ അവര്‍ പറഞ്ഞു. 
കൊച്ചി ആസ്‌റ്റര്‍ മെഡ്‌സിറ്റിയിലെ ഇന്റഗ്രേറ്റഡ്‌ ലിവര്‍ കെയര്‍ വിഭാഗം കണ്‍സള്‍ട്ടന്റ്‌ ഡോക്ടര്‍മാരായ ഡോ. മാത്യു ജേക്കബ്‌, ഡോ. നവീന്‍ ഗഞ്ചു, ഡോ. രഹാന്‍ സെയ്‌ഫ്‌, ഡോ. ചാള്‍സ്‌ പനക്കല്‍, പീഡിയാട്രിക്‌ ഇന്റന്‍സീവ്‌ കെയറിലെ കണ്‍സള്‍ട്ടന്റ്‌ ഡോ. രാജപ്പന്‍ പിള്ള, അനസ്‌തേഷ്യോളജിസ്‌റ്റ്‌ ഡോ. സുരേഷ്‌ ജി. നായര്‍, സീനിയര്‍ സ്‌പെഷ്യലിസ്റ്റും അനസ്‌തേഷ്യോളജിസ്‌റ്റുമായ ഡോ. പി.എസ്‌. സംഗീത്‌ എന്നിവരടങ്ങിയ ടീമാണ്‌ കരള്‍മാറ്റ ശസ്‌ത്രക്രിയ നടത്തിയത്‌. 
2015 നവംബറില്‍ ആദ്യത്തെ കരള്‍മാറ്റ ശസ്‌ത്രക്രിയ നടത്തിയതുമുതല്‍ ഏറ്റവും ചെറിയ കുഞ്ഞില്‍ കരള്‍മാറ്റശസ്‌ത്രക്രിയ നടത്തിയതുവരെ ആസ്‌റ്റര്‍ മെഡ്‌സിറ്റി നേട്ടങ്ങളുടെ നാഴികക്കല്ലുകളാണ്‌ പിന്നിട്ടിരിക്കുന്നതെന്ന്‌ ആസ്റ്റര്‍ മെഡ്‌സിറ്റി ചീഫ്‌ എക്‌സിക്യൂട്ടീവ്‌ ഓഫീസര്‍ ഡോ. ഹരീഷ്‌ പിള്ള പറഞ്ഞു. അന്താരാഷ്ട്ര രംഗത്ത്‌ പരിശീലനം ലഭിച്ച 22 ഡോക്ടര്‍മാരുടെ സംഘത്തിന്‌ കൂട്ടായി 2500 കരള്‍മാറ്റ ശസ്‌ത്രക്രിയകള്‍ നടത്തിയ പരിചയമുണ്ട്‌. ഭാവിയില്‍ കരള്‍മാറ്റ ശസ്‌ത്രക്രിയയില്‍ ഏറെ ശ്രദ്ധേയമായ നേട്ടങ്ങള്‍ കൈപ്പിടിയിലാക്കാന്‍ കഴിയുമെന്ന്‌ അദ്ദേഹം പറഞ്ഞു. 



കൊച്ചി ആസ്‌റ്റര്‍ മെഡ്‌സിറ്റിയിലെ ഡോ. രാജപ്പന്‍ പിള്ള, ഡോ. ചാള്‍സ്‌ പനക്കല്‍, ഡോ. രഹാന്‍ സെയ്‌ഫ്‌, ഡോ. നവീന്‍ ഗഞ്ചു എന്നിവരോടൊപ്പം ഷിനി കോശിയും മകള്‍ ഹേസല്‍ മറിയം കോശിയും

2016, ഏപ്രിൽ 15, വെള്ളിയാഴ്‌ച

മൂന്നാര്‍ പുഷ്‌പമേള 23 മുതല്‍



കൊച്ചി: മൂന്നാര്‍ ഹോട്ടല്‍സ്‌ ആന്റ്‌ റിസോര്‍ട്ട്‌സ്‌ അസോസിയേഷന്‍ (എംഎച്ച്‌ആര്‍എ) ന്റെ നേതൃത്വത്തിലുള്ള രണ്ടാമത്‌്‌ മൂന്നാര്‍ പുഷ്‌പമേള 23 മുതല്‍ മെയ്‌ 3 വരെ നടക്കും. പഴയ മൂന്നാറിലെ നവീകരിച്ച ഹൈഡല്‍ ഉദ്യാനത്തിലാണ്‌ പുഷ്‌പമേള നടത്തുന്നതെന്ന്‌ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഫല്‍വര്‍ ഡിസ്‌പ്ലേ, ഫല്‍വര്‍ അറേഞ്ച്‌മെന്റ്‌, ചെടികള്‍ കൊണ്ടുള്ള സ്‌തൂപങ്ങള്‍, സ്‌റ്റേജ്‌ ഷോകള്‍, സാഹസിക ഇനങ്ങള്‍, ട്രേഡ്‌ ഷോ, ഭക്ഷ്യ സ്റ്റാളുകള്‍, അക്വാപെറ്റ്‌ പ്രദര്‍ശനങ്ങള്‍ എന്നിവയാണ്‌ പുഷ്‌പമേളയിലെ പ്രധാന ഇനങ്ങള്‍. ഫല്‍വര്‍ ഷോയുടെ പ്രചരണാര്‍ത്ഥം 16ന്‌ കൊച്ചിയില്‍ നിന്നും മൂന്നാറിലേയ്‌ക്ക്‌ വാഹന റാലി സംഘടിപ്പിച്ചിട്ടുണ്ട്‌. രാവിലെ 10ന്‌ ദര്‍ബാര്‍ഹാള്‍ ഗ്രൗണ്ടില്‍ നിന്നും ആരംഭിക്കുന്ന വാഹനറാലി കളക്ടര്‍ എം ജി രാജമാണിക്യം ഫ്‌ളാഗ്‌ ഓഫ്‌ ചെയ്യും. മൂന്നാറിന്‍രെ വിനോദ സഞ്ചാര സാധ്യതകള്‍ പുറം ലോകത്തെത്തിക്കാനും അതുവഴി ടൂറിസം മേഖലയുടെ വളര്‍ച്ച ലക്ഷ്യമിട്ടുമാണ്‌ എംഎച്ച്‌ആര്‍എ രാജ്യാന്തര നിലവാരത്തിലുള്ള പുഷ്‌പമേള സംഘടിപ്പിക്കുന്നത്‌. ഒരാള്‍ക്ക്‌്‌ 50 രൂപയാണ്‌ പ്രവേശനഫീസ്‌. വാര്‍ത്താസമ്മേളനത്തില്‍ എംഎച്ച്‌ആര്‍എ പ്രസിഡന്റ്‌ ദിലീപ്‌ പെട്ടംകുളം, സെക്രട്ടറി അനീഷ്‌ പി വര്‍ഗാസ്‌ പങ്കെടുത്തു

2016, ഏപ്രിൽ 11, തിങ്കളാഴ്‌ച

ജി സി ഡി എ കണിവെള്ളരി വിളവെടുപ്പ്‌ നടത്തി








കൊച്ചി: വിശാലകൊച്ചി വികസന അതോറിറ്റിയുടെ കണിവെള്ളരി വിളവെടുപ്പ്‌ 
ചലച്ചിത്ര നടി കാവ്യാ മാധവന്‍ ഉദ്‌ഘാടനം ചെയ്‌തു. പി എസ്‌ സി ചെയര്‍മാന്‍ ഡോ. കെ എസ്‌ രാധാകൃഷ്‌ണന്‍, പ്രൊഫ.എം.കെ. സാനു എന്നിവര്‍ സംബന്ധിച്ചു.വിളവെടുപ്പിന്‌ ശേഷം പൊതുജനങ്ങ?ക്ക്‌ കണിവെള്ളരി നല്‍കി. നാലായിരത്തോളം കണിവെള്ളരിയാണ്‌ വിളവെടുത്തത്‌. 
നഗരവാസിക?ക്ക്‌ ഇത്തവണ `വിഷുവിന്‌ വിഷരഹിത പച്ചക്കറി` കിറ്റുകള്‍ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്തുമായി സഹകരിച്ച്‌ ജൈവ പച്ചക്കറി ലഭ്യമാക്കുന്നു. കണിവെള്ളരി വിളവെടുപ്പിന്‌ ശേഷം 10 പ്രമുഖ വ്യക്തിക?ക്ക്‌ സൗജന്യമായി കിറ്റ്‌ നല്‍കി പദ്ധതി ആരംഭിച്ചു. 11,12 തീയതികളി? ജി സി ഡി എ യുടെ പടിഞ്ഞാറ്‌ വശത്ത്‌ മെട്രോ റയിലുമായി ബന്ധപ്പെട്ട സ്ഥലത്ത്‌ പ്രത്യേകം തയാറാക്കുന്ന വാഹനത്തിലായിരിക്കും പച്ചക്കറി കിറ്റ്‌ വിതരണം. കിറ്റിലെ ജൈവ പച്ചക്കറിയുടെ അളവും തൂക്കവും നോക്കി അന്നേ ദിവസം വില നിശ്ചയിക്കും. എല്ലാ പച്ചക്കറികളും കിറ്റിലുണ്ടാകുമെന്ന്‌ ജി സി ഡി എ ചെ.യര്‍മാന്‍ എന്‍. വേണുഗോപാല്‍ അറിയിച്ചു. 

ഈസ്‌റ്റേണ്‍ ചെമ്മീന്‍ പ്രഥമ രാജ്യാന്തര ഹ്രസ്വചിത്ര പുരസ്‌കാരം കൊച്ചിയില്‍





കൊച്ചി,: ഈസ്‌റ്റേണ്‍ ചെമ്മീന്‍ രാജ്യാന്തര ഹ്രസ്വചിത്ര പുരസ്‌കാരത്തിന്‌ സൃഷ്ടികള്‍ ക്ഷണിച്ചു. ഗ്ലോബല്‍ കെ മാഗസിന്റെ പ്രസാധകരായ ഗ്ലോബല്‍ 
ഇനിഷ്യേറ്റീവ്‌ ഫോര്‍ എക്‌സലന്‍സ്‌ ആണ്‌ സംഘാടകര്‍. ലോകത്തെമ്പാടുമുള്ള 
യുവാക്കള്‍ക്കും മുതിര്‍ന്നവര്‍ക്കുമിടയില്‍ ഹ്രസ്വചിത്രങ്ങള്‍ ആവേശമായി മാറിക്കൊണ്ടിരിക്കുകയാണ്‌. ട്രാന്‍സ്‌ജെന്റര്‍ പ്രശ്‌നങ്ങളും ഇക്കാലത്ത്‌ ഹ്രസ്വചിത്രങ്ങളില്‍ 
ആഗോളതലത്തില്‍ പ്രത്യേക വിഷയമായി ശ്രദ്ധയാകര്‍ഷിച്ച്‌ കൊണ്ടിരിക്കുന്നു. ഇത്‌ 
പരിഗണിച്ച്‌ ഈസ്‌റ്റേണ്‍ ചെമ്മീന്‍ ഹ്രസ്വചിത്ര പുരസ്‌കാരത്തില്‍ ഫോക്കസ്‌ കാറ്റഗറി വിഭാഗമായി ഇത്തവണ ട്രാന്‍സ്‌ജെന്റര്‍ ചിത്രങ്ങളെ ഉള്‍പ്പെടുത്തിയിട്ടുണ്ട്‌.മെയ്‌ 9വരെയാണ്‌ എന്‍ട്രികള്‍ സ്വീകരിക്കുക. 25 മിനിറ്റ്‌ ആണ്‌ പരമാവധി ദൈര്‍ഘ്യം. ജൂണില്‍ പത്മയില്‍ ചിത്രങ്ങള്‍ സ്‌ക്രീന്‍ ചെയ്യും

നിലവില്‍ ദേശീയ ശ്രദ്ധയാകര്‍ഷിക്കുന്ന ചുരുക്കം ചില ഹ്രസ്വചിത്ര മേളകള്‍ മാത്രമേ ഇന്ത്യയിലുള്ളു. ഇന്ത്യയിലും രാജ്യാന്തര തലത്തിലും ഹ്രസ്വചിത്ര കലണ്ടറില്‍ മികച്ചൊരു പേരായി മാറുകയെന്നതാണ്‌ ഈസ്‌റ്റേണ്‍ ചെമ്മീന്‍ രാജ്യാന്തര 
ഹ്രസ്വചിത്ര പുരസ്‌കാരത്തിന്റെ ലക്ഷ്യം. ഇന്ത്യന്‍ ചലച്ചിത്ര ചരിത്രത്തിലെ ക്ലാസിക്കുകളിലൊന്നായ ചെമ്മീന്‍ സിനിമയുടെ സുവര്‍ണജൂബിലി ആഘോഷവേളയില്‍ 
അതിന്റെ സ്‌മരണാര്‍ഥംകൂടിയാണ്‌ പുരസ്‌കാരത്തിന്‌ ചെമ്മീന്‍ എന്നു 
പേര്‌ നല്‍കിയിരിക്കുന്നത്‌. 
സിനിമയുടെ വിവിധ മേഖലകളില്‍ കഴിവുതെളിയിച്ച ഒരുസംഘം വിദഗ്‌ദ്ധരാണ്‌ പുരസ്‌കാരങ്ങള്‍ നിര്‍ണയിക്കുക. ദേശീയ പുരസ്‌കാര ജേതാവായ സംവിധായകന്‍ ഡോ. ബിജു, ബോളിവുഡ്‌ സിങ്ക്‌ സൗണ്ട്‌ വിദഗ്‌ദ്ധനും സൗണ്ട്‌ എന്‍ജിനീയറുമായ ജയദേവന്‍ ചക്കാടത്ത്‌, ആറു തവണ സംസ്ഥാന സര്‍ക്കാരിന്റെ പുരസ്‌കാരം 
നേടിയിട്ടുള്ള പ്രശസ്‌ത ഛായാഗ്രാഹകന്‍ എം.ജെ.രാധാകൃഷ്‌ണന്‍, 2015ല്‍ 'ഇവിടെ'യിലൂടെ മികച്ച ചിത്രസംയോജകനുള്ള പുരസ്‌കാരം നേടിയ മനോജ്‌, കേരള സര്‍വ്വകലാശാല സാംസ്‌കാരിക പഠന കേന്ദ്രം മേധാവിയും നിരൂപകയുമായ ഡോ. മീന ടി. പിള്ള, രാജ്യാന്തര തിയേറ്റര്‍ ആക്ടിവിസ്റ്റും ചെന്നൈയില്‍ നിന്നുള്ള ട്രാന്‍സ്‌ജെന്‍ഡര്‍ ആക്ടിവിസ്റ്റുമായ എയ്‌ഞ്ചല്‍ ഗ്ലാഡി എന്നിവരാണ്‌ ജൂറി അംഗങ്ങള്‍. 
പ്രമുഖ പത്രപ്രവര്‍ത്തകനായ സിറാജ്‌ ഷാ ആണ്‌ ആര്‍ട്ടിസ്റ്റിക്‌ ഡയറക്ടര്‍. മികച്ച ചിത്രത്തിന്‌ ഒരു ലക്ഷം രൂപയാണ്‌ സമ്മാനം. നടന്‍/നടി, സംവിധായകന്‍, ചിത്രസംയോജകന്‍, തിരക്കഥ, ജനപ്രിയ ചിത്രം എന്നീ വിഭാഗങ്ങളിലും പുരസ്‌കാരങ്ങളുണ്ട്‌. സോഷ്യല്‍ മീഡിയയില്‍ ഓഡിയന്‍സ്‌ പോളിലൂടെയായിരിക്കും ജനപ്രിയ ചിത്രം തെരഞ്ഞെടുക്കുക. വിജയിക്കുന്ന സംവിധായകന്‌ ജൂറി അംഗങ്ങളിലൊരാളുടെ അടുത്ത ചിത്രത്തില്‍ സഹായി ആകാന്‍ അവസരം ലഭിക്കുമെന്നതാണ്‌ സവിശേഷത. 
വാര്‍ത്താ സമ്മേളനത്തില്‍ നവാസ്‌ മീരാന്‍, വിവേക്‌ പോള്‍,മന്‍സൂര്‍ പിമന്‍, എന്നിവര്‍ പങ്കെടുത്തു. 

2016, ഏപ്രിൽ 10, ഞായറാഴ്‌ച

കേരളം നടുങ്ങി

വെടിക്കെട്ട്‌ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 109

പരവൂര്‍ വെടിക്കെട്ട്‌ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 109 ആയി. പള്ളിപ്പുറം സ്വദേശി വിനോദ്‌ , നെടുങ്ങോലം സ്വദേശി പ്രസന്ന?, തിരുവനന്തപുരം സ്വദേശി വിശ്വനാഥന്‍ എന്നിവരാണ്‌ മരണത്തിനു കീഴടങ്ങിയത്‌. രണ്ടുപേരും തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയി? ചികി?സയിലായിരുന്നു. ദുരന്തത്തി? പരുക്കേറ്റ മുന്നൂറ്റിയന്‍പതില്‍ പരം ആളുകളില്‍ ഒട്ടേറെ പേരുടെ നില അതീവ ഗുരുതരമായി തുടരുകയാണ്‌. കൊല്ലത്തും തിരുവനന്തപുരത്തും ചികി?സയിലുളളവരില്‍ പലരും ഇതുവരേയും അപകടനില തരണം ചെയ്‌തിട്ടില്ല.

വെടിക്കെട്ട്‌ ദുരന്തത്തില്‍ മരിച്ച പതിനാലുപേരെ ഇതുവരെയും തിരിച്ചറിഞ്ഞിട്ടില്ല. തിരിച്ചറിയപ്പെട്ട മൃതദേഹങ്ങള്‍ പോസ്റ്റുമോ?ട്ടത്തിനുശേഷം ബന്ധുക്ക?ക്ക്‌ വിട്ടുന?കി. പരുക്കേറ്റവര്‍ക്ക്‌ വിദഗ്‌ധ ചികി?സ ആവശ്യമാണെങ്കില്‍ ഡ?ഹി, മുംബൈ അടക്കമുളള സ്ഥലങ്ങളി? അതിനായുള്ള സൌകര്യം ഒരുക്കാമെന്ന്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിച്ചിരുന്നു. ഏറെപ്പേ?ക്കും 60 ശതമാനത്തിലധികം പൊളളല്‍ ഉളളതിനാല്‍ ഇവരെ മറ്റു ആശുപത്രികളിലേക്ക്‌ മാറ്റാനാകില്ലെന്ന്‌ ഡോക്ടര്‍മാര്‍ അറിയിച്ചു.

കൊല്ലത്തും തിരുവനന്തപുരത്തുമാണ്‌ പരുക്കേറ്റവരില്‍ ഏറെപേരും ചികി?സയിലുളളത്‌. ഈ ആശുപത്രികളില്‍ വിദഗ്‌ധചികില്‍സയ്‌ക്കുളള സൗകര്യം വ?ധിപ്പിക്കും. വിദഗ്‌ധ ഡോക്ട?മാരുടെ സംഘം ഇന്ന്‌ വീണ്ടും സ്ഥിതി വിലയിരുത്തുന്നുണ്ട്‌. നടപടികള്‍ ഏകോപിപ്പിക്കാന്‍ കേന്ദ്ര ആരോഗ്യമന്ത്രി ജെ പി നഡ്ഡേ സംസ്ഥാനത്ത്‌ ഇന്നും തുടരുകയാണ്‌.



മരണം വിതച്ചത്‌ 'സൂര്യകാന്തി'

പരവൂര്‍: വെടിക്കെട്ട്‌ അപകടങ്ങളില്‍ കനത്ത ദുരന്തങ്ങളിലൊന്നായി മാറിയിട്ടുള്ള പുറ്റിങ്ങല്‍ ക്ഷേത്രവുമായി ബന്ധപ്പെട്ട സംഭവത്തില്‍ മരണം വിതച്ചത്‌ 'സൂര്യകാന്തി' എന്ന്‌ വിളിപ്പേരുള്ള അമിട്ട്‌. കണ്ണിന്‌ കുളിര്‍മ്മ നല്‍കി സൂര്യകാന്തിപാടം ഓര്‍മ്മിപ്പിച്ച്‌ മഞ്ഞനിറം വാരി വിതറുന്ന അമിട്ട്‌ പക്ഷേ ഞായറാഴ്‌ച പുലര്‍ച്ചെ വിതച്ചത്‌ മരണം.
ശനിയാഴ്‌ച രാത്രി വളരെ വൈകി തുടങ്ങിയ വെടിക്കെട്ട്‌ ഞായറാഴ്‌ച പുലര്‍ച്ചെ ക്‌ളൈമാക്‌സിലേക്ക്‌ നീങ്ങുമ്പോള്‍ അമിട്ടുകള്‍ സൂക്ഷിച്ചിരുന്ന കമ്പപ്പുരയ്‌ക്ക് സമീപം അമിട്ടുകള്‍ നിറച്ച്‌ ഒരു മിനിവാന്‍ പാര്‍ക്ക്‌ ചെയ്‌തിരുന്നതായി ദൃക്‌സാക്ഷികള്‍ പറഞ്ഞു. പകുതി പൊട്ടിവിരിഞ്ഞ സൂര്യകാന്തികളില്‍ ഒന്ന്‌ ഇതിനുള്ളിലേക്ക്‌ വീഴുകയും കമ്പപ്പുര പെട്ടെന്ന്‌ തീപിടിച്ച്‌ പൊട്ടിത്തകരുകയും കോണ്‍ക്രീറ്റ്‌ എല്ലായിടത്തും ചിതറി വീഴുകയും ആയിരുന്നു.
വന്‍ സ്‌ഫോടനം നടക്കുന്നതിന്‌ തൊട്ടുമുമ്പ്‌ പടക്കങ്ങള്‍ ഓരോന്നായി പൊട്ടിയിരുന്നു. പൈപ്പിലാണ്‌ സാധാരണഗതിയില്‍ പടക്കങ്ങള്‍ ലോഡ്‌ ചെയ്‌തിരുന്നത്‌. പൊട്ടുമ്പോള്‍ അമിട്ടുകള്‍ ദിശമാറി പോകാതിരിക്കാനാണ്‌ ഇങ്ങിനെ ചെയ്യുന്നത്‌. എന്നാല്‍ വെടിക്കെട്ട്‌ അവസാന ഘട്ടത്തിലായിരുന്നതിനാല്‍ എല്ലാം തിടുക്കത്തിലായിരുന്നതിനാല്‍ പൈപ്പുകളില്‍ ഒന്ന്‌ ചരിഞ്ഞുപോയിരുന്നെന്ന്‌ സംഭവത്തില്‍ തലയില്‍ കോണ്‍ക്രീറ്റ്‌ കഷ്‌ണം വന്നുവീണ്‌ പരിക്കേറ്റ്‌ ആശുപത്രിയിലായ ദൃക്‌സാക്ഷികളില്‍ ഒരാള്‍ പറഞ്ഞു.
തുടക്കത്തില്‍ ഒരു വലിയ പ്രകാശവും പിന്നാലെ വന്‍ സ്‌ഫോടനശബ്‌ദവും മാത്രമാണ്‌ ചിലരുടെ ഓര്‍മ്മ. എന്താണ്‌ സംഭവിച്ചതെന്ന്‌ മനസ്സിലാക്കാന്‍ അല്‍പ്പം സമയം തന്നെ വേണ്ടിവന്നു. തൊട്ടുപിന്നാലെ അലര്‍ച്ചയും രോദനവും ആള്‍ക്കാരുടെ ഓട്ടവും സഹായത്തിന്‌ വേണ്ടിയുള്ള നിലവിളികളും ഉണ്ടായതോടെയാണ്‌ സംഭവിച്ച ദുരന്തത്തിന്റെ യാഥാര്‍ത്ഥ്യത്തിലേക്ക്‌ എല്ലാവരും എത്തിയതെന്ന്‌ മറ്റൊരാള്‍ പറയുന്നു.
മതിയായ ബാരിക്കേഡുകളുടെ അഭാവവും വെടിക്കെട്ട്‌ തൊട്ടടുത്ത്‌ കാണാന്‍ ചെറിയ സ്‌ഥലത്ത്‌ ജനങ്ങള്‍ തിങ്ങിക്കൂടിയതും ദുരന്തത്തിന്റെ മുഖം കൂടുതല്‍ ഭീകരമാക്കി. വെടിക്കെട്ട്‌ നടക്കുന്ന സ്‌ഥലത്തിന്‌ തൊട്ടടുത്തായിട്ടും കമ്പപ്പുരയ്‌ക്ക് സമീപത്ത്‌ നിന്നും ആള്‍ക്കാരെ നീക്കി നിര്‍ത്തുന്നതില്‍ ശ്രദ്ധ വെയ്‌ക്കാതിരുന്നതും കുഴപ്പമായി. കമ്പപ്പുരയ്‌ക്ക് പുറമേ ഉപക്ഷേത്രങ്ങള്‍ക്കും സമീപത്തെ വീടുകള്‍ക്കും കേടുപാടുകള്‍ പറ്റി. ചില വീടുകളുടെ ഓടുകളും മേല്‍ക്കൂരകളും തകര്‍ന്നുവീണു.
വെടിക്കെട്ട്‌ നടന്ന സ്‌ഥലത്തിന്‌ തൊട്ടടുത്തുള്ള വീട്ടുകാര്‍ അപകടഭീതിയില്‍ പല തവണ ഇക്കാര്യത്തില്‍ പരാതി നല്‍കിയിരുന്നെങ്കിലും ക്ഷേത്രം ഭാരവാഹികള്‍ അതൊന്നും ചെവിക്കൊണ്ടിരുന്നില്ല. എന്നതിന്‌ പുറമേ ദേവീകോപം പറഞ്ഞ്‌ ക്ഷേത്രം ഭാരവാഹികള്‍ ഈ വീട്ടുകാരെ പരാതിയില്‍ നിന്നും പിന്തിരിപ്പിക്കുകയും ചെയ്‌തിരുന്നു. കുടുംബങ്ങളില്‍ ചിലതിന്‌ വീട്‌ പുലര്‍ത്തിയിരുന്ന ഉറ്റവരെ നഷ്‌ടപ്പെട്ടതിനൊപ്പം കയറിക്കിടക്കാനുള്ള വീടുകളും ദുരന്തത്തില്‍ ഇല്ലാതായി.

വെടിക്കെട്ടിന്‌ അനുമതി നല്‍കിയ ചാത്തന്നൂര്‍എസ്‌പി യുടെ കത്ത്‌ മാധ്യമങ്ങള്‍ക്ക്‌ ലഭിച്ചു


പരവൂര്‍ പുറ്റിംഗല്‍ ദേവീക്ഷേത്രത്തില്‍ വെടിക്കെട്ടിനു അനുമതി നല്‍കാമെന്ന്‌ കാണിച്ച്‌ ചാത്തനൂര്‍ എസിപി കൊല്ലം സിറ്റി കമ്മീഷണര്‍ക്ക്‌ നല്‍കിയ കത്ത്‌ മാധ്യമങ്ങള്‍ക്ക്‌ ലഭിച്ചു. ക്ഷേത്രത്തില്‍ വെടിക്കെട്ട്‌ നടത്താന്‍ അനുമതി നല്‍കാമെന്ന്‌ കൊല്ലം ജില്ലാ കളക്ടര്‍ എ.ഷൈനമോള്‍ റിപ്പോര്‍ട്ട്‌ നല്‍കിയത്‌ ചാത്തനൂര്‍ അസി. സിറ്റി പോലീസ്‌ കമ്മീഷണര്‍ എം.എസ്‌. സന്തോഷിന്റെ ശുപാര്‍ശ പ്രകാരമാണെന്ന്‌ തെളിയിക്കുന്നതാണ്‌ കത്തെന്നാണ്‌ റിപ്പോര്‍ട്ട്‌.


ക്ഷേത്രത്തില്‍ സ്ഥലപരിമിതിയുള്ളതിനാല്‍ കമ്പം വെടിക്കെട്ട്‌ നടത്താന്‍ അനുമതി നല്‍കരുതെന്ന്‌ കഴിഞ്ഞ ആറാം തീയതി പോലീസ്‌ റിപ്പോര്‍ട്ട്‌ നല്‍കിയിരുന്നു. പിന്നീടാണ്‌ ചാത്തനൂര്‍ എസിപിയുടെ ശിപാര്‍ശ പ്രകാരം പോലീസ്‌ റിപ്പോര്‍ട്ട്‌ തിരുത്തിയതെന്നാണ്‌ ഇപ്പോള്‍ പുറത്തായ കത്തില്‍നിന്നു അനുമാനിക്കാന്‍.

പോലീസ്‌ റിപ്പോര്‍ട്ടില്‍ എങ്ങനെ മാറ്റം വന്നെന്നതിനെക്കുറിച്ച്‌ ജില്ലാ കളക്ടര്‍ എ.ഷൈനമോള്‍ വിശദീകരണം ചോദിച്ചിട്ടുണ്‌  

പോലീസിന്റെ അനാസ്ഥയെന്ന്‌ കൊല്ലം ജില്ലാ കളക്ടര്‍ എ.ഷൈനമോള്‍. 


പരവൂര്‍ പുറ്റിങ്ങല്‍ ദേവീക്ഷേത്രത്തിലെ ഉത്സവത്തിനിടെ നടന്ന വെടിക്കെട്ട്‌ ദുരന്തത്തിന്‌ ഇടയാക്കിയത്‌ പോലീസിന്റെ അനാസ്ഥയെന്ന്‌ കൊല്ലം ജില്ലാ കളക്ടര്‍ എ.ഷൈനമോള്‍. ജില്ലാ ഭരണകൂടം അനുമതി നിഷേധിച്ച കമ്പ വെടിക്കെട്ടിന്‌ പോലീസ്‌ എങ്ങനെയാണ്‌ അനുമതി നല്‍കിയത്‌. പോലീസിന്റെ മറുപടി ബാലിശമാണെന്നും ജില്ലാ കളക്‌ടറായ തന്റെ നിര്‍ദേശം നടപ്പാക്കുന്നതില്‍ പോലീസ്‌ കാണിച്ച അനാസ്ഥയാണ്‌ അപകടത്തിലേക്ക്‌ നയിച്ചതെന്നും കളക്ടര്‍ എ.ഷൈനമോള്‍ പറഞ്ഞു.


ക്ഷേത്രത്തില്‍ സ്ഥലപരിമിതിയുള്ളതിനാല്‍ കമ്പം വെടിക്കെട്ട്‌ നടത്താന്‍ അനുമതി നല്‍കരുതെന്ന്‌ പോലീസ്‌ റിപ്പോര്‍ട്ട്‌ നല്‍കിയിരുന്നു. അതനുസരിച്ച്‌ ക്ഷേത്രത്തില്‍ വെടിക്കെട്ട്‌ നടത്തുന്നതിനു ജില്ലാ ഭരണകൂടം അനുമതി നല്‍കിയിരുന്നില്ല. രണ്‌ടുദിവസങ്ങള്‍ക്കുശേഷം വെടിക്കെട്ട്‌ നടത്താന്‍ അനുവദിക്കുന്നതില്‍ തെറ്റില്ലെന്ന്‌ കാട്ടി പോലീസ്‌ മറ്റൊരു റിപ്പോര്‍ട്ട്‌ സമര്‍പ്പിച്ചു. എന്നാല്‍ കാര്യങ്ങളില്‍ എങ്ങനെ വന്നെന്നറിയാത്തതിനാല്‍ നിരോധനവുമായി മുന്നോട്ടു പോകാന്‍ തീരുമാനിക്കുകയായിരുന്നെന്നും കളക്‌ടര്‍ പറഞ്ഞു. പോലീസ്‌ റിപ്പോര്‍ട്ടില്‍ എങ്ങനെ മാറ്റം വന്നെന്നതിനെക്കുറിച്ച്‌ വിശദീകരണം ചോദിച്ചിട്ടുണ്‌ടെന്നും എ.ഷൈനമോള്‍ പറഞ്ഞു.

ക്ഷേത്രത്തില്‍ വെടിക്കെട്ട്‌ നടത്തുന്നതിനു ജില്ലാ ഭരണകൂടം അനുമതി നല്‍കിയിരുന്നില്ല. പിന്നീട്‌ വാക്കാലുള്ള അനുമതി ലഭിച്ചു എന്നു പറഞ്ഞാണ്‌ വെടിക്കെട്ട്‌ നടത്തിയതെന്ന്‌ പോലീസ്‌ പറഞ്ഞിരുന്നു. 

ശ്രീനാരയണഗുരുവിന്റെ പ്രതിമനിന്ന സ്ഥാനം മണ്‍തിട്ടയായി


പരവൂര്‍: വെടിക്കെട്ടപകടത്തില്‍ ക്ഷേത്രപരിസരത്തെയും സമീപ പ്രദേശങ്ങളിലെയും നാനൂറോളം വീടുകള്‍ക്ക്‌ കേടുപാടുകള്‍ പറ്റി. ക്ഷേത്രപരിസരത്തെ ഓടിട്ട വീടുകളുടെ മേല്‍ക്കൂരകള്‍ പൂര്‍ണമായും തകര്‍ന്നു.

കോണ്‍ക്രീറ്റ്‌ വീടുകളുടെ സണ്‍ഷേഡുകളും പാരപ്പറ്റുകളും ഉഗ്രസ്‌ഫോടനത്തില്‍ തകര്‍ന്നു. നിരവധി വീടുകളുടെ ജനലുകള്‍ പൊട്ടിത്തകര്‍ന്നു. വീടുകളുടെ വാതിലുകളിലും ഭിത്തികളിലും വിള്ളല്‍ വീണു.

ക്ഷേത്രപരിസരത്തെ കോണ്‍ക്രീറ്റ്‌ പാളി തെറിച്ച്‌ കുറുമണ്‌ടല്‍ ഭാഗത്തെ രണ്‌ടു വീടുകളില്‍ പതിച്ചും കേടുപാടുണ്‌ടായി. ക്ഷേത്രത്തിനു സമീപത്തെ ഗുരുമന്ദിരവും പൂര്‍ണമായി തകര്‍ന്നു. ശ്രീനാരയണഗുരുവിന്റെ പ്രതിമനിന്ന സ്ഥാനം മണ്‍തിട്ടയായി മാറി.

ക്ഷേത്രവുമായി ബന്ധപ്പെട്ട കൊട്ടാരത്തിന്റെ കെട്ടിടത്തിനും വന്‍ കേടുപാടുകള്‍ സംഭവിച്ചു. ക്ഷേത്രത്തിനും ഭാഗികമായ തകര്‍ച്ചയുണ്‌ട്‌. ക്ഷേത്ര കമ്മിറ്റി ഓഫീസിന്റെ ഗ്രില്ലുകളും ചില്ലുകളും തകര്‍ന്നു.

ക്ഷേത്രപരിസരത്തു താത്‌കാലികമായി നിര്‍മിച്ച അലങ്കാര ഗോപുരങ്ങളും സ്റ്റേജുകളുമെല്ലാം അഗ്നിക്കിരയായി. സ്‌ഫോടനത്തിന്റെ പ്രകമ്പനം അഞ്ച്‌ കിലോമീറ്റര്‍ വരെ അനുഭവപ്പെട്ടതായാണ്‌ അനുഭവസ്ഥര്‍ പറയുന്നത്‌.


ക്ഷേത്രമുറ്റത്തു കരള്‍പിളര്‍ക്കും കാഴ്‌ച



സ്‌ഫോടനത്തെത്തുടര്‍ന്നു ക്ഷേത്രമുറ്റത്ത്‌ എത്തിയ നാട്ടുകാര്‍ക്കും രക്ഷാപ്രവര്‍ത്തകര്‍ക്കും കാണാനായത്‌ കരള്‍പിളര്‍ക്കും കാഴ്‌ചകള്‍. മൂന്നു മിനിറ്റു നേരം ആകാശത്തെ ചുംബിച്ച അഗ്നിഗോളങ്ങള്‍ അമര്‍ന്നപ്പോഴായിരുന്നു അതിശക്തമായ കല്ലുവീഴ്‌ചയെന്ന്‌ ദൃക്‌സാക്ഷികള്‍ പറയുന്നു.

എല്ലാം മൂന്നു മിനിറ്റുകൊണ്‌ട്‌ അവസാനിച്ചു. നിമിഷങ്ങള്‍ക്കകം വൈദ്യുതി ബന്ധവും വിഛേദിക്കപ്പെട്ടു. ക്ഷേത്രപരിസരത്ത്‌ ഏര്‍പ്പെടുത്തിയ ബദല്‍ ലൈറ്റ്‌ സംവിധാനങ്ങളും തകരാറിലായി. ഇരുട്ടില്‍ എങ്ങും നിലവിളികളും രോദനങ്ങളും. പ്രാണരക്ഷാര്‍ഥം പലരും ഓടുന്നു. ചിലര്‍ നിലത്തു വീണു. ക്ഷേത്രപരിസരം നിമിഷനേരംകൊണ്‌ടു ചോരച്ചാലായി.

ഓടിയെത്തിയ നാട്ടുകാരും പോലീസും ഫയര്‍ഫോഴ്‌സും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കു തുടക്കമിട്ടു. പലരും ജീവനുവേണ്‌ടി കേഴുന്നു. കൊണ്‌ടുപോകാന്‍ വാഹനങ്ങള്‍ കുറവ്‌.

ക്ഷേത്രപരിസരത്ത്‌ ഉണ്‌ടായിരുന്ന ഓട്ടോറിക്ഷകളിലും ആംബുലന്‍സുകളിലും പരിക്കേറ്റവരെ ആശുപത്രികളില്‍ എത്തിച്ചു. വാഹനങ്ങളുടെ കുറവ്‌ അനുഭവപ്പെട്ടെങ്കിലും ബന്ധപ്പെട്ടവര്‍ ഇടപെട്ട്‌ രണ്‌ടു സ്വകാര്യ ബസുകള്‍ ഉടന്‍ എത്തിച്ചത്‌ അനുഗ്രഹമായി.

പിന്നീട്‌ ജില്ലയിലെ വിവിധ ആശുപത്രികളില്‍നിന്ന്‌ ആംബുലന്‍സുകള്‍ എത്തി. തുടര്‍ന്നങ്ങോട്ട്‌ ആംബുലന്‍സുകള്‍ തലങ്ങും വിലങ്ങും പായുകയായിരുന്നു. രാവിലെ ആറോടെയാണ്‌ ഇതവസാനിച്ചത്‌. അപകടഭീതിയില്‍ ആളുകള്‍ വാഹനങ്ങളില്‍ രക്ഷപ്പെടാന്‍ ശ്രമിച്ചതു മൂലം റോഡുകളില്‍ ഗതാഗതക്കുരുക്കും അനുഭവപ്പെട്ടു.

നേരം വെളുത്തപ്പോള്‍ ക്ഷേത്രപരിസരം പോരാട്ടം കഴിഞ്ഞ യുദ്ധക്കളത്തിനു സമാനമായിരുന്നു. മണ്ണിലെങ്ങും ചോരപ്പാടുകള്‍. ആയിരക്കണക്കിനു ചെരുപ്പുകള്‍ ചിതറിക്കിടക്കുന്നു. അവിടവിടെ ശരീരാവശിഷ്ടങ്ങള്‍. വസ്‌ത്രവും ബാഗും മൊബൈല്‍ ഫോണുകളുമൊക്കെ മൈതാനത്തു ചോരയില്‍ പുരണ്‌ടു കിടക്കുന്നു.

പോലീസും ഫയര്‍ഫോഴ്‌സും ഇതൊക്കെ ശേഖരിച്ച്‌ ഉദ്യോഗസ്ഥര്‍ക്കു കൈമാറി. ബന്ധുക്കളെ കാണാനില്ലെന്നു കരഞ്ഞ്‌ പലരും പോലീസിനു മുന്നിലെത്തി. എല്ലാവരെയും ആശ്വസിപ്പിച്ച്‌ അതിനുള്ള ഏര്‍പ്പാടുകള്‍ ചെയ്‌ത്‌ ചാത്തന്നൂര്‍ എസിപിയുടെ നേതൃത്വത്തിലുള്ള സംഘം സജീവമായിരുന്നു.

അപകടം നടന്ന സ്ഥലം രാവിലെ 11ഓടെ പോലീസ്‌ വടം കെട്ടി തിരിച്ചു. ഇവിടെ പൊതുജനങ്ങള്‍ക്ക്‌ പ്രവേശനം അനുവദിച്ചില്ല. ഇതു പലപ്പോഴും പോലീസും നാട്ടുകാരും തമ്മിലുള്ള വാക്കേറ്റത്തിനു കാരണമായി.

വന്‍ ജനപ്രവാഹം

അപകട വിവരം പുറത്തുവന്നയുടന്‍ പരവൂരിലേക്കു നിലയ്‌ക്കാത്ത ജനപ്രവാഹമായിരുന്നു. പുലര്‍ച്ചെ ആരംഭിച്ച ജനങ്ങളുടെ ഒഴുക്ക്‌ രാത്രി വൈകിവരെ നീണ്‌ടു.

സാധാരണ പരവൂരില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ എത്തുന്നത്‌ പുറ്റിംഗല്‍ ക്ഷേത്രത്തിലെ മീനഭരണി ഉത്സവത്തിന്റെ ഭാഗമായി കുറെ നാളുകളായി നടന്നുവരുന്ന വെടിക്കെട്ട്‌ ദര്‍ശിക്കാനാണ്‌. ആയിരക്കണക്കിന്‌ ആള്‍ക്കാരാണ്‌ വെടിക്കെട്ട്‌ കാണാന്‍ അന്യജില്ലകളില്‍നിന്നുപോലും ഇവിടെയെത്തുന്നത്‌. ഇതിന്റെ എത്രയോ മടങ്ങ്‌ ആളുകളാണ്‌ ഇന്നലെ പരവൂരിലെ ദുരന്തഭൂമി കാണാനെത്തിയത്‌. ഇവരെ നിയന്ത്രിക്കാന്‍ പോലീസ്‌ നന്നേ ബുദ്ധിമുട്ടി.

സംസ്ഥാനത്തെ ഉന്നത പോലീസ്‌ ഉദ്യോഗസ്ഥര്‍ മിക്കവരും പരവൂരില്‍ എത്തി. കൊല്ലം, തിരുവനന്തപുരം, പത്തനംതിട്ട ജില്ലകളില്‍നിന്നുള്ള ഫയര്‍ഫോഴ്‌സ്‌ സംഘവും ഉണ്‌ടായിരുന്നു. സാമൂഹിക-സാംസ്‌കാരിക രംഗത്തെ പ്രമുഖരടക്കമുള്ളവരും പരവൂര്‍ സന്ദര്‍ശിച്ചു. പ്രമുഖരുടെ സന്ദര്‍ശനം പ്രമാണിച്ച്‌ പോലീസ്‌ കനത്ത സുരക്ഷാ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു.

പ്രതിപക്ഷ നേതാവ്‌ വി.എസ്‌. അച്യുതാനന്ദന്‍, സിപിഎം സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്‌ണന്‍, കെപിസിസി പ്രസിഡന്റ്‌ വി.എം. സുധീരന്‍, കൊടിക്കുന്നില്‍ സുരേഷ്‌, നടനും സ്ഥാനാര്‍ഥിയുമായ മുകേഷ്‌, ഡോ. ശൂരനാട്‌ രാജശേഖരന്‍, ഡോ.എ. യൂനുസ്‌കുഞ്ഞ്‌, ആനത്തലവട്ടം ആനന്ദന്‍, എം.വിജയകുമാര്‍, പി.കെ. ഗുരുദാസന്‍, പി. ഐഷാ പോറ്റി, എം.എ. ബേബി, കെ. പ്രകാശ്‌ബാബു, സി.വി. പദ്‌മരാജന്‍, ഒ. രാജഗോപാല്‍, രാജ്‌മോഹന്‍ ഉണ്ണിത്താന്‍ തുടങ്ങി രാഷ്‌ട്രീയരംഗത്തെ നിരവധി പ്രമുഖര്‍ പരവൂരില്‍ എത്തി.


അപകടത്തില്‍ അന്യസംസ്ഥാന തൊഴിലാളികളും; തിരിച്ചറിയാന്‍ ഡിഎന്‍എ പരിശോധന

പരവൂര്‍: ഇന്നലത്തെ വെടിക്കെട്ടപകടത്തില്‍ അന്യസംസ്ഥാന തൊഴിലാളികളും മരിച്ചതായി സ്ഥിരീകരണം. എന്നാല്‍, ഇവരെ തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ല. അന്യസംസ്ഥാന തൊഴിലാളികളെ തിരിച്ചറിയുന്നതിന്‌ ഡിഎന്‍എ പരിശോധന വേണ്‌ടിവരുമെന്നാണ്‌ പോലീസ്‌ നല്‍കുന്ന സൂചന.

വെടിക്കെട്ട്‌ വീക്ഷിക്കാന്‍ നിരവധി അന്യസംസ്ഥാന തൊഴിലാളികളും ക്ഷേത്ര മൈതാനിയില്‍ എത്തിയിരുന്നതായി പോലീസ്‌ പറയുന്നു. ഇവരില്‍ ആരെങ്കിലും അപകടത്തില്‍ പെടാനുള്ള സാധ്യത പോലീസ്‌ തള്ളിക്കളയുന്നില്ല. ഉത്സവസീസണിലെ കച്ചവടത്തിനായി നിരവധി ഉത്തരേന്ത്യന്‍ സംഘങ്ങളും കൊടിയേറ്റ്‌ ദിവസം മുതല്‍ ഇവിടെ തമ്പടിച്ചിരുന്നു. എന്നാല്‍, ഇവരില്‍ ആരെയെങ്കിലും കാണാതായെന്ന പരാതിയുമായി ആരും പോലീസിനെ സമീപിച്ചിട്ടില്ല. പരവൂരിന്റെ വിവിധ പ്രദേശങ്ങളിലായി നൂറുകണക്കിന്‌ അന്യസംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്നുണ്‌ട്‌.

അനൗണ്‍സ്‌മെന്റുമായി പോലീസ്‌

അപകടത്തില്‍ മരിച്ച പലരെയും തിരിച്ചറിയാന്‍ കഴിയാതെ വന്നപ്പോള്‍ പോലീസ്‌ നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ മൈക്ക്‌ അനൗണ്‍സ്‌മെന്റ്‌ നടത്തി. വെടിക്കെട്ട്‌ വീക്ഷിക്കാന്‍ എത്തിയവരില്‍ ആരെങ്കിലും മരിച്ചതായി വിവരം ലഭിച്ചാലോ ആരെയെങ്കിലും കാണാതായതായി സൂചന ലഭിച്ചാലോ ഉടന്‍ സ്റ്റേഷനില്‍ ബന്ധപ്പെടണം എന്നായിരുന്നു പോലീസിന്റെ അഭ്യര്‍ഥന.

ഇതിനായി സ്റ്റേഷനില്‍ കൂടുതല്‍ സംവിധാനങ്ങളും പോലീസ്‌ ഏര്‍പ്പെടുത്തിയിരുന്നു. ഫോണ്‍: 0474-2512344, 9497987032, 9497980200.

അറുപതാണ്‌ട്‌ മുമ്പും ദുരന്തം വിതച്ച്‌ അപകടം

പരവൂര്‍: പുറ്റിംഗല്‍ ക്ഷേത്രത്തില്‍ മീനഭരണി ഉത്സവത്തിന്റെ ഭാഗമായി അറുപതാണ്‌ട്‌ മുമ്പും വെടിക്കെട്ടപകടം നടന്നിട്ടുണ്‌ട്‌. അന്നു മത്സരക്കമ്പമാണ്‌ അരങ്ങേറിയത്‌.

വെടിക്കെട്ടിന്‌ ഇന്നത്തേതു പോലുള്ള സംവിധാനങ്ങള്‍ ഇല്ലായിരുന്നു. കമുക്‌കൊണ്‌ടുണ്‌ടാക്കിയ തത്‌കാലിക കലായക്കോട്ട തകര്‍ന്നാണ്‌ അപകടം ഉണ്‌ടായത്‌. തീപിടിത്തത്തില്‍ നൂറിലധികം പേര്‍ മരണപ്പെട്ടതായി പഴയ തലമുറക്കാര്‍ പറയുന്നത്‌.

1955-യിരുന്നു സംഭവം. നിരവധി പ്പേര്‍ക്ക്‌ പരിക്കേല്‍ക്കുകയും ചെയ്‌തു. കമ്പക്കാരന്‍ ബാലന്‍പിള്ളയുടെ കലായമാണ്‌ തകര്‍ന്നത്‌. ഇതേത്തുടര്‍ന്ന്‌ കുറേ വര്‍ഷം വെടിക്കെട്ട്‌ നിര്‍ത്തിവച്ചെങ്കിലും 1966 മുതല്‍ പുനരാരംഭിക്കുകയായിരുന്നു.

കേരളത്തെ നടുക്കിയ ഏറ്റവും വലിയ വെടിക്കെട്ടപകടം

തിരുവനന്തപുരം: പരവൂര്‍ പുറ്റിംഗല്‍ ക്ഷേത്രത്തിലുണ്‌ടായത്‌ കേരളം കണ്‌ടതില്‍വച്ച്‌ ഏറ്റവും വലിയ വെടിക്കെട്ടപകടം. ഇതിനു മുമ്പ്‌ 1952ല്‍ ശബരിമലയിലുണ്‌ടായ അപകടമാണ്‌ ഇതിനുമുമ്പ്‌ ഏറ്റവുമധികം പേര്‍ മരിച്ച ദുരന്തം. 68 പേര്‍ക്കായിരുന്നു അന്നു ജീവന്‍ നഷ്ടപ്പെട്ടത്‌. കേരളം കണ്‌ട പ്രധാന വെടിക്കെട്ട്‌ അപകടങ്ങള്‍ ഇവയാണ്‌:

1952 ജനുവരി 14: ശബരിമല ക്ഷേത്രത്തില്‍ കരിമരുന്നു സ്‌ഫോടനം. 68 പേര്‍ മരിച്ചു.

1978 ഏപ്രില്‍ 20: തൃശൂര്‍ പൂരം വെടിക്കെട്ടില്‍ കുഴിയമിട്ട്‌ ആള്‍ക്കൂട്ടത്തില്‍ പതിച്ച്‌ എട്ടുപേര്‍ മരിച്ചു.

1984 ജനുവരി 8: തൃശൂര്‍ കണ്‌ടശാംകടവ്‌ പള്ളിയില്‍ തിരുനാളിനോടനുബന്ധിച്ചു ചന്തയില്‍ നടന്ന വെടിക്കെട്ടില്‍ അപകടം. മരണം 20.

1987: തൃശൂര്‍ വേലൂര്‍ വെള്ളാറ്റണ്‌ടൂര്‍ കുട്ടമ്മല്‍ ക്ഷേത്രത്തില്‍ വെടിക്കെട്ടപകടം. 20 പേര്‍ മരിച്ചു.

1987: തലശേരി ജഗന്നാഥ ക്ഷേത്രത്തില്‍ വെടിക്കെട്ടു കാണാന്‍ റെയില്‍പാളത്തില്‍ ഇരുന്നവര്‍ക്കിടയിലേക്കു ട്രെയിന്‍ ഇടിച്ചുകയറി 27 പേര്‍ മരിച്ചു.

1988: തൃപ്പൂണിത്തുറയില്‍ വെടിക്കെട്ട്‌ മരുന്നു പുരയ്‌ക്കു തീപിടിച്ച്‌ അപകടം. മരണം 10.

1990 മാര്‍ച്ച്‌ 23: കൊല്ലം മലനട പോരുവഴി പെരുവിരുത്തി ക്ഷേത്രത്തില്‍ വെടിക്കെട്ട്‌ ഷെഡില്‍ ദുരന്തം. 26 പേര്‍ മരിച്ചു.

1997 നവംബര്‍ 16: തൃശൂര്‍ ചിയ്യാരത്തു പടക്കനിര്‍മാണശാലയില്‍ പൊട്ടിത്തെറി. ആറു പേര്‍ മരിച്ചു.

1998 ഫെബ്രുവരി 20: കുന്നംകുളം പഴഞ്ഞി അരുവായിപ്പാടത്ത്‌ പടക്കനിര്‍മാണശാലയില്‍ പൊട്ടിത്തെറി. നാലു മരണം.

1998 ഏപ്രില്‍ 16: പാലക്കാട്‌ കഞ്ചിക്കോട്ട്‌ വെടിക്കോപ്പ്‌ നിര്‍മാണശാലയില്‍ സ്‌ഫോടനം. 13 മരണം.

1999: പാലക്കാട്‌ ആളൂരില്‍ താലപ്പൊലി ഉത്സവത്തിനിടെ വെടിക്കെട്ടപകടം. മരണം എട്ട്‌.

2004 ജനുവരി 27: മലപ്പുറം എടപ്പാള്‍ ചേകന്നൂരില്‍ വെടിമരുന്നുശാലയില്‍ സ്‌ഫോടനം. മൂന്നു മരണം.

2006: തൃശൂര്‍ പൂരത്തിനുള്ള വെടിക്കെട്ടു സാമഗ്രികള്‍ സൂക്ഷിപ്പു സ്ഥലത്തു പൊട്ടിത്തെറിച്ചു. ഏഴു മരണം.

2007 മാര്‍ച്ച്‌ 31: മലപ്പുറം വളാഞ്ചേരി എടയൂര്‍ പുല്ലന്‍പറമ്പില്‍ വെടിക്കെട്ടുനിര്‍മാണശാലയില്‍ പൊട്ടിത്തെറി. ഏഴു പേര്‍ മരിച്ചു.

2007 ഏപ്രില്‍ അഞ്ച്‌: കോഴിക്കോട്‌ മിഠായിത്തെരുവിനോടു ചേര്‍ന്ന പടക്കക്കടയില്‍ സ്‌ഫോടനം, അഗ്നിബാധ. മരണം എട്ട്‌.

2008 ഫെബ്രുവരി 20: കൊച്ചി മരട്‌ കൊട്ടാരം ഭഗവതിക്ഷേത്രത്തില്‍ വെടിക്കെട്ട്‌ അപകടം. മൂന്നു മരണം.

2009 ഫെബ്രുവരി 26: പാലക്കാട്‌ തൃത്താല പണ്‌ടാരക്കണ്‌ടില്‍ പടക്കനിര്‍മാണശാലയില്‍ പൊട്ടിത്തെറി. ഏഴു മരണം.

2009 നവംബര്‍ 11: പാലക്കാട്‌ അരീക്കരയ്‌ക്കടുത്തു പടക്കനിര്‍മാണശാലയില്‍ സ്‌ഫോടനം. മൂന്നു മരണം.

2010 ഓഗസ്റ്റ്‌ 4: ആലപ്പുഴ ഹരിപ്പാട്ട്‌ അനധികൃത പടക്കനിര്‍മാണ കേന്ദ്രത്തില്‍ പൊട്ടിത്തെറി. നാലു മരണം.

2011 ഫെബ്രുവരി 1: ഒറ്റപ്പാലം മാന്നനൂരിനടുത്ത്‌ ത്രാങ്ങലില്‍ അനധികൃത പടക്കനിര്‍മാണ ശാലയ്‌ക്കു തീപിടിച്ച്‌ 13 മരണം.

2011 ഡിസംബര്‍ 28: അത്താണിയില്‍ പടക്കനിര്‍മാണശാല കത്തി ഉടമയും അഞ്ചു തൊഴിലാളികളും മരിച്ചു.
2013 ജനുവരി 20: കൊല്ലം പത്തനാപുരത്തു പടക്കനിര്‍മാണശാലയില്‍ തീപിടിത്തം. മൂന്നു മരണം.

2013 മാര്‍ച്ച്‌ 2: പാലക്കാട്‌ പന്നിയംകുറിശി കുളങ്കുന്നത്ത്‌ പടക്കനിര്‍മാണശാലയില്‍ പൊട്ടിത്തെറി. ഏഴു മരണം.

2014 നവംബര്‍ 19: ചേര്‍ത്തലയില്‍ പടക്കനിര്‍മാണശാലയില്‍ പൊട്ടിത്തെറി. രണ്‌ടു മരണം.
2015 ഫെബ്രുവരി 7: തിരുവനന്തപുരം പാലോട്‌ പടക്കനിര്‍മാണശാലയില്‍ സ്‌ഫോടനം. മരണം രണ്‌ട്‌.

കണ്‍ട്രോള്‍ റൂം നമ്പരുകള്‍

വെടിക്കെട്ട്‌ ദുരന്തത്തില്‍ മരിച്ചവരെക്കുറിച്ചോ കാണാതായവരെക്കുറിച്ചോ വിവരം ലഭിച്ചാല്‍ അറിയിക്കേണ്‌ട കണ്‍ട്രോള്‍ റൂം നമ്പരുകള്‍.

തിരുവനന്തപുരം - 0471 2528300
കൊല്ലം - 0474 2794002
ടോള്‍ ഫ്രീ നമ്പര്‍ - 1077













SNC MARSHALS RESOURCES FOR KOLLAM TRAGEDY

      A major fire was reported at  the Puttingal Devi Temple in Kollam in the early hours of Sunday, 10 Apr 16 following which the Southern Naval Command at Kochi pressed into action medical team along with equipment and materials using ships and aircraft.
Six Aircraft (Two Dornier fixed wing aircraft, two ALH helicopters and two Chetak helicopters) and three IN ships namely Kabra, Kalpeni and Sunayna were earmarked for the requirement. Two ALH with a nine member medical team along with three doctors, paramedics, supplies and equipment was rushed to the scene at 1130 hrs. The helicopters landed at the Ashramam Ground, Kollam at 1200 hrs. One Dornier aircraft from Kochi was positioned at AF Stn Trivandrum since noon.  The rest of aircraft were stand by at Kochi foe any emergent need.
IN ships Sunayna, Kabra and Kalpeni were sailed immediately from Kochi with 200 KGs of medical supplies and medical team. INS Kabra and Kalpeni reached alongside Kollam jetty at 1600 hrs while INS Sunayna is off Kollam awaiting instructions as per situation. The medical supplies have been handed over to the local administration. Ships have kept blood donors ready to meet emerging requirements of Blood.
A relief camp has been set up at Kollam to co-ordinate all relief activities by the Navy, which was visited by the Hon’ble  CM of Kerala.
Regular contact is being maintained with state officials. Ships as well as medical teams have been directed to remain at Kollam for rendering assistance.


സഹകരണമന്ത്രി സി.എന്‍. ബാലകൃഷ്‌ണന്റെ പേഴ്‌സണല്‍ സ്‌റ്റാഫ്‌ 



നൂറിലേറെ പേരുടെ മരണത്തിനിടയാക്കിയ ദുരന്തത്തിനു കൊല്ലം കലക്‌ടറും കമ്മിഷണറും അനുമതി നിഷേധിച്ചപ്പോള്‍ സഹകരണമന്ത്രി സി.എന്‍. ബാലകൃഷ്‌ണന്റെ പേഴ്‌സണല്‍ സ്‌റ്റാഫ്‌ അംഗം ഇടപെട്ട്‌ ലോക്കല്‍ പോലീസില്‍ നിന്നു അനുമതി നേടിയെടുക്കുകയായിരുന്നു. സംഭവത്തെക്കുറിച്ച്‌ എ.ഡി.ജി.പി തലത്തില്‍ അന്വേഷണമാരംഭിച്ചു.
മത്സര കമ്പമായതിനാലും ടണ്‍ കണക്കിനു സ്‌ഫോടക വസ്‌തുക്കള്‍ ഉപയോഗിക്കാവുന്നതിനാലും അനുമതി നല്‍കാനാവില്ലെന്നു കലക്‌ടര്‍ എ. ഷൈനാമോളും കമ്മിഷണര്‍ പി. പ്രകാശും വ്യക്‌തമാക്കിയപ്പോള്‍ ആചാരവെടിക്കെട്ടുമാത്രമേ നടത്തുന്നുള്ളൂവെന്നു പറഞ്ഞ്‌ തെറ്റിദ്ധരിപ്പിച്ചായിരുന്നു പേഴ്‌സണല്‍ സ്‌റ്റാഫ്‌ അംഗത്തിന്റെ ഇടപെടല്‍. കൊല്ലം അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റും (എ.ഡി.എം), ചാത്തന്നൂര്‍ പോലീസ്‌ അസിസ്‌റ്റന്റ്‌ കമ്മീഷണറു(എ.സി.പി)മാണ്‌ നിയമപ്രകാരം വെടിക്കെട്ടിന്‌ അനുമതി നല്‍കേണ്ടത്‌. മത്സര കമ്പമായതിനാല്‍ എ.ഡി.എം. നേരത്തെതന്നെ അനുമതി നിഷേധിച്ചു. തുടര്‍ന്ന്‌ സംഘാടകസമിതിയുടെ നേതൃത്വം ഏറ്റെടുത്ത്‌ പേഴ്‌സണല്‍ സ്‌റ്റാഫ്‌ അംഗം കമ്മിഷണര്‍ പ്രകാശിനെ സമീപിക്കുകയായിരുന്നു. അനുമതി നല്‍കാന്‍ ചുമതലയുള്ള എ.സി.പിയുടെ ശിപാര്‍ശയില്ലാതെ ഇക്കാര്യത്തിലൊന്നും തനിക്ക്‌ ചെയ്യാനാവില്ലെന്ന്‌ കമ്മിഷണര്‍ വ്യക്‌തമാക്കി. മാത്രമല്ല മത്സര കമ്പം നടത്തിയാല്‍ ജയിലില്‍ പോകേണ്ടിവരുമെന്നും കമ്മിഷണര്‍ മുന്നറിയിപ്പു നല്‍കി.
സംഭവത്തിന്റെ ഗുരുതരാവസ്‌ഥ മനസിലാക്കിയ എ.സി.പി, മുകളില്‍ നിന്നു നിര്‍ദേശം ലഭിച്ചാല്‍ അനുമതി നല്‍കാമെന്ന്‌ അറിയിച്ചു. ദുരന്തത്തിന്റെ തലേ ദിവസംവരെ അനുമതിക്കുവേണ്ടി പേഴ്‌സണല്‍ സ്‌റ്റാഫ്‌ അംഗം കിണഞ്ഞു ശ്രമിക്കുകയും ആഭ്യന്തര മന്ത്രിയുടെ ഓഫീസിനെ സമീപിക്കുകയും ചെയ്‌തെങ്കിലും ഫലമുണ്ടായില്ല. പിന്നീട്‌ മുഖ്യമന്ത്രിയുടെ ഓഫീസിലെത്തിയ പേഴ്‌സണല്‍ സ്‌റ്റാഫ്‌ അംഗം, വെടിക്കെട്ടിന്‌ അനുമതി നല്‍കിയില്ലെങ്കില്‍ യു.ഡി.എഫ്‌. സ്‌ഥാനാര്‍ഥികള്‍ക്കു തെരഞ്ഞെടുപ്പില്‍ വോട്ടു കിട്ടില്ലെന്നു ധരിപ്പിച്ചു. എന്നാല്‍, ആഭ്യന്തര വകുപ്പ്‌ ഇടപെട്ടാല്‍ മാത്രമേ പ്രശ്‌നത്തിനു പരിഹാരം കാണാനാവൂവെന്ന്‌ മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉന്നതന്‍ പേഴ്‌സണല്‍ സ്‌റ്റാഫ്‌ അംഗത്തിനോടു പറഞ്ഞു. പിന്നീട്‌ ലോക്കല്‍ പോലീസിലെ ചിലരുമായി നടത്തിയ രഹസ്യ ചര്‍ച്ചകളുടെ ഭാഗമായി ആചാരപ്രകാരമുള്ള വെടികെട്ട്‌ നടത്താന്‍ അനുമതി നേടിയെടുക്കുകയായിരുന്നു.
പക്ഷേ, ഇതു ലംഘിച്ചു മത്സര കമ്പം തന്നെയാണ്‌ നടത്തിയത്‌. രണ്ടു സംഘങ്ങളാണ്‌ മത്സരം നടത്തിയത്‌. മത്സര കമ്പത്തിന്‌ അനുമതി നല്‍കാന്‍ ഒത്താശ ചെയ്‌ത ഡിവൈ.എസ്‌.പി. അടക്കമുള്ള പത്തുപേര്‍ക്കെതിരേ നടപടിയുണ്ടാകുമെന്ന്‌ സൂചനയുണ്ട്‌.

2016, ഏപ്രിൽ 9, ശനിയാഴ്‌ച

ഉമ്മന്‍ചാണ്ടിയും സുധീരനും ഒന്നിക്കുന്നത്‌ മദ്യനയത്തില്‍ മാത്രം- കാനം രാജേന്ദ്രന്‍



കൊച്ചി:
മദ്യത്തിന്റെ കാര്യത്തില്‍ മാത്രമാണ്‌ ഉമ്മന്‍ചാണ്ടിയും സുധീരനും യോജിക്കുന്നതെന്ന്‌ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍
അഴിമതിയുടെ കാര്യത്തില്‍ ഉമ്മന്‍ചാണ്ടിക്കും സുധീരനും തമ്മില്‍ യോജിക്കാന്‍ പറ്റുന്നില്ല. സീറ്റുകളുടെ കാര്യത്തിലും ഇരുവര്‍ക്കും യോജിക്കാന്‍ കഴിയില്ല. അവര്‍ക്ക്‌ യോജിക്കാന്‍ പറ്റുന്നത്‌ മദ്യത്തിന്റെ കാര്യത്തില്‍ മാത്രമാണ്‌ . അതുകൊണ്ടാണ്‌ അതെടുത്തു തെരഞ്ഞെടുപ്പില്‍ മുഖ്യവിഷയമാക്കുന്നതെന്നും , .മറിച്ച്‌ എല്‍ഡിഎഫ്‌ ജനകീയ വിഷയങ്ങളാണ്‌ തെരഞ്ഞെടുപ്പില്‍ എടുത്തുകാണിക്കുന്നതെന്നും മദ്യത്തേക്കാള്‍ ജനങ്ങളുടെ ജീവിത പ്രശ്‌നങ്ങളാണ്‌ എല്‍ഡിഎഫിന്റെ മ്രുഖ്യവിഷയമെന്നും.അദ്ദേഹം പറഞ്ഞു
കേരളത്തില്‍ ബാര്‍ പൂട്ടിയെന്നു പ്രചരിപ്പിക്കുന്നത്‌ യുഡിഎഫ്‌ ആണ്‌. കേരളത്തില്‍ ഒരു ബാറും പൂട്ടിയിട്ടില്ല. ബാറില്‍ കൂടുതല്‍ വീര്യം കൂടിയ മദ്യം വില്‍ക്കുന്നില്ല എന്ന വ്യത്യാസം മാത്രമെയുള്ളു. സര്‍ക്കാര്‍ തന്നെയാണ്‌ ഈ ബാറുകളില്‍ ഇപ്പോഴും മദ്യം എത്തിക്കുന്നത്‌. ഒരുവര്‍ഷത്തിനിടെ ബിയറിന്റെ വില്‍പ്പന 98.8 ശതമാനം കൂടി. വൈനിന്റെ വില്‍പ്പന 131.78 ശതമാനവും കൂടി. ഇന്ത്യന്‍ നിര്‍മ്മിത മദ്യവില്‍പ്പനയില്‍ നിന്നും വരുമാനവും കൂടിയെന്നും സര്‍ക്കാര്‍ തന്നെ പറയുന്നു.ഒരു ബാര്‍ അടച്ചാല്‍ വേറെ ഒരിടത്തു തുറന്നിട്ടുണ്ട്‌ എന്നതാണ്‌ സത്യം. ഈ ഒരുവര്‍ഷം കൊണ്ട്‌ കേരളത്തില്‍ മദ്യത്തിന്റെ ഉപഭോഗം കുറച്ചുകൊണ്ടുവരാന്‍ .യുഡിഎഫ്‌ സര്‍ക്കാരിനു കഴിഞ്ഞിട്ടില്ലെന്നും കാനം ചൂണ്ടിക്കാട്ടി. യുഡിഎഫ്‌ സര്‍ക്കാര്‍ ഏപ്രില്‍ ഒന്നിനു 33 ക്ലബുകള്‍ക്കും 29 ഫൈവ്‌ സ്റ്റാര്‍ ഹോട്ടലുകള്‍ക്കും ബാര്‍ലൈസന്‍സ്‌ പുതുക്കിക്കൊടുത്തു. ഇതില്‍ അഞ്ച്‌ ഫൈവ്‌ സ്റ്റാറുകള്‍ക്കു പുതിയതായും ലൈസന്‍സ്‌ നല്‍കി. 

എല്‍ഡിഎഫിന്റെ നയം മദ്യവര്‍ജനം തന്നെയാണ്‌. സിപിഐയ്‌ക്കും സിപിഎമ്മിനും അങ്ങനെ പ്രത്യേകം നയമില്ലെന്നും കാനം വ്യക്തമാക്കി. . എല്‍ഡിഎഫ്‌ മദ്യവര്‍ജനത്തെക്കുരിച്ചു പറഞ്ഞാല്‍ കത്തോലിക്ക സഭയ്‌ക്കു വിശ്വാസമില്ല. വേറെ ചിലര്‍ മദ്യവര്‍ജനം എന്നു പറഞ്ഞാല്‍ വിശ്വാസമാണ്‌ എന്നു പറയുന്നതിന്റെ ലോജിക്ക്‌ മാത്രം മനസിലാകുന്നില്ലെന്നും കാനം പറഞ്ഞു 
യുഡിഎഫിന്റെ കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിലെ പ്രകടന പത്രികയില്‍ പറഞ്ഞിരിക്കുന്നത്‌ ഉദയഭാനു കമ്മീഷന്‍ റിപ്പോര്‍ട്ട്‌ പൂര്‍ണമായും നടപ്പിലാക്കുമെന്നായിരുന്നു. അതു തന്നെയാണ്‌ എല്‍ഡിഎഫിന്റെയും നയം. ഇപ്പോഴും എല്‍ഡിഎഫ്‌ പ്രകടന പത്രകയില്‍ പറയുന്നത്‌ മദ്യത്തിന്റെ ഉപഭോഗം ഘട്ടം ഘട്ടമായി കുറച്ചുകൊണ്ടുവരുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്നു തന്നെയാണ്‌ . മദ്യനിരോധനം നടപ്പിലാക്കിയ ഗുജറാത്തില്‍ ഇപ്പോള്‍ ജില്ലതിരിച്ച്‌ മദ്യനിരോധനം മാറ്റിക്കൊണ്ടിരിക്കുകയാണന്നും കാനം ഓര്‍മ്മിപ്പിച്ചു.
യുഡിഎഫ്‌ സര്‍ക്കാര്‍ തിടുക്കത്തില്‍ എടുത്ത തീരുമാനങ്ങള്‍ എല്ലാം തന്നെ അധികാരത്തില്‍എത്തിയാല്‍ എല്‍ഡിഎഫ്‌ പുനഃപരിശോധയ്‌ക്കു വിധേയമാക്കുകയും തുടര്‍ നടപടികള്‍ സ്വീകരിക്കുകയും ചെയ്യുമെന്നും കാനം പറഞ്ഞു. സീറ്റുകളുടെ കാര്യത്തില്‍ സിപിഎം നീതിപുലര്‍ത്തയതായും കഴിഞ്ഞ തവണ 93 സീറ്റില്‍ മത്സരിച്ച സിപിഎം ഇത്തവണ 92 സീറ്റുകളില്‍ മാത്രമാണ്‌ മത്സരിക്കുന്നതെന്നും കാനം ചൂണ്ടിക്കാട്ടി..
യുഡിഎഫിന്റെയും കോണ്‍ഗ്രസിന്റെയും ചെലവിലാണ്‌ പ്രേമചന്ദ്രന്റെ ആര്‍എസ്‌പി മത്സരിക്കുന്നത്‌. ബിജെപി മുന്നണി ശക്തമായാല്‍ അത്‌ കോണ്‍ഗ്രസിനെയായിരിക്കും ബധിക്കുക എംഎല്‍എയെ തന്നാല്‍ അത്രയും കേന്ദ്രമന്ത്രിമാരെ തരാമെന്ന ബിജെപിയുടെ വാഗ്‌ദാനം കേരളത്തിലെ ജനങ്ങള്‍ ചെവികൊള്ളില്ലെന്നും കാനം പറഞ്ഞു.
നിയമസഭയ്‌്‌ക്ക്‌ അകത്തും പുറത്തും എല്‍ഡിഎഫിനെ നയിക്കാന്‍ വി.എസ്‌ അച്യുതാനന്ദനു ഒരു അയോഗ്യതയും കാണുന്നില്ലെന്നു പറഞ്ഞത്‌ ്‌ മാധ്യമങ്ങള്‍ ്‌ എല്‍ഡിഎഫിനെ അച്യുതാന്ദന്‍ നയിക്കണമെന്നു നിലയില്‍ വളച്ചൊടിച്ചതായും കാനം രാജേന്ദ്രന്‍ ആരോപിച്ചു.
കര്‍ഷകരുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിച്ചുകൊണ്ട്‌ പശ്ചിമഘട്ടം സംരക്ഷിക്കണമെന്നതാണ്‌ എല്‍ഡിഎഫിന്റെ നയം. പ്രകടന പത്രകയില്‍ നിരവധി പരിസ്ഥിത സംരക്ഷണത്തിനുള്ള നിര്‍ദ്ദേശങ്ങള്‍ പ്രകടന പത്രകയില്‍ ഉണ്ടാകുമെന്നും കാനം പറഞ്ഞു. 
യുഡിഎഫിന്റെ അഞ്ചുവര്‍ഷക്കാലം കേരളത്തിനെ സാമ്പത്തികമയാി തകര്‍ത്തതായും സംസ്ഥാന ത്തിന്റെ പൊതുകടം 1,41,937 കോടി രൂപ ആയി മാറിയിരിക്കുന്നു. ഇതില്‍ 47,700 കോടി രൂപ വരുന്ന ഏഴ്‌ വര്‍ഷക്കാലം കൊണ്ട്‌ മുതലും പലിശയുമായി തിരിച്ച്‌ അടക്കണം. ബജറ്റില്‍ നിര്‍ദ്ദേശിച്ച നികുതികള്‍ ഒന്നും പിരിച്ചെടുക്കാത്തതാണ്‌ ഈ കടം കൂടിവരുന്നതിനു കാരണം. കഴിഞ്ഞ ഇടതുമുന്നണി അധികാരം ഒഴിയുമ്പോള്‍ 3000 കോടിയിലേറെ രൂപ ഖജനാവില്‍ ഉണ്ടായിരുന്നു . 30,000 കോടി രൂപയാണ്‌ സര്‍ക്കാര്‍ നികുതിയിനത്തില്‍ പിരിച്ചെടുക്കാനുള്ളത്‌. ഇക്കാര്യത്തില്‍ യുഡിഎഫ്‌ സര്‍ക്കാര്‍ വന്‍പരാജയമാണെന്നും കാനം പറഞ്ഞു. ഇടതുമുന്നണി അധികാരത്തില്‍ ഇരിക്കുമ്പോള്‍ ലാഭത്തിലായിരുന്ന 96 പോതുമേഖല സ്ഥാപനങ്ങളുടെ നഷ്ടം 2000 കോടി കവിഞ്ഞതായും കാനം രാജേന്ദ്രന്‍ പറഞ്ഞു.  

2016, ഏപ്രിൽ 6, ബുധനാഴ്‌ച

മദ്യനിരോധനം പ്രായോഗികമല്ലെന്ന്‌ കോടിയേരി



കൊച്ചി: 
കേരളത്തില്‍ മദ്യനിരോധനം പ്രായോഗികമല്ലെന്ന്‌ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‍. ഇടതുപക്ഷം അധികാരത്തില്‍ വന്നതിനു ശേഷം മദ്യനയം സംബന്ധിച്ച തീരുമാനം എടുക്കും. ഒരു പോളിസിയാണ്‌ എല്‍ഡിഎഫ്‌ നടപ്പാക്കുന്നത്‌.അത്‌ മദ്യവര്‍ജ്ജനമാണ്‌ മദ്യനിരോധനം നടപ്പിലാക്കിയ ഒരു പ്രദേശം കേരളത്തില്‍ ഉണ്ട്‌. അട്ടപ്പാടി.അട്ടപ്പാടിയില്‍ പോയാല്‍ ഏത്‌ മദ്യം വേണമെങ്കിലും സുലഭമായിട്ടു കിട്ടും. പല പേരിലാണ്‌ അത്‌ അറിയപ്പെടുന്നത്‌ എന്നു മാത്രമെയുള്ളു. ഇപ്പോള്‍ ബാറുകള്‍ പൂട്ടിയിട്ടു.എന്നിട്ടു കുടിയന്മാര്‍ കുടി നിര്‍ത്തിയോ എന്നും അദ്ദേഹം ചോദിച്ചു. ബാറില്‍ നിന്നും രണ്ട്‌ പെഗ്‌ കഴിച്ചയാള്‍ ഇന്ന്‌ ഒരു കുപ്പി വാങ്ങി വീട്ടില്‍ പോയി കുടിക്കുകയാണ്‌. 1967ല്‍ കേരളത്തില്‍ മദ്യനിരോധനം എടുത്തുകളഞ്ഞതാണ്‌ മദ്യനിരോധനം പ്രായോഗികമല്ല എന്നു കണ്ടുകൊണ്ടാണ്‌ അന്ന്‌ നിരോധനം എടുത്തുകളഞ്ഞത്‌. 

യുഡിഎഫ്‌ അധികാരത്തില്‍ വന്ന ഉടനെ അഞ്ചാം മന്ത്രിയെക്കുറിച്ചുള്ള തര്‍ക്കമായി. മുസ്ലിംലീഗും കോണ്‍ഗ്രസും തമ്മിലുള്ള തര്‍ക്കം . ഭരണത്തിന്റെ നേതൃത്വം കോണ്‍ഗ്രസിനാണോ മുസ്ലിംലീഗിനാണോ എന്ന നിലായിലായി അത്‌ കലാശിച്ചു. അവസാനം പാണക്കാട്ടെ തങ്ങള്‍ നിര്‍ദ്ദേശിച്ച അഞ്ചാം മന്ത്രിയാക്കാന്‍ കോണ്‍ഗ്രസ്‌ നിര്‍ബന്ധിതമായി. ഇങ്ങനെ ഓരോ പ്രശ്‌നങ്ങളായിരുന്നു ഈ സര്‍ക്കാരിനെ നേരിട്ടത്‌. ഭരണത്തിന്റെ നിയന്ത്രണം കേരള കോണ്‍ഗ്രസിനും മുസ്ലിംലീഗിനുമാണെന്നു ഉമ്മന്‍ചാണ്ടിക്കു സമ്മതിച്ചുകൊടുക്കേണ്ടിവന്നു. ഒരു ്‌എംഎല്‍എയ്‌ക്കു പോലും സമ്മര്‍ദ്ദം ചെലുത്താന്‍ കഴിയുന്ന മന്ത്രിസഭ ആയിരുന്നു ഉമ്മാന്‍ ചാണ്ടിയുടെ മന്ത്രിസഭ. അഞ്ച്‌ വര്‍ഷക്കാലം ഇഴഞ്ഞുനീങ്ങിയ ഒരു ഭരണമാണ്‌. എങ്ങനെയോ കാലാവധി ഒപ്പിക്കുകയാണ്‌ ചെയ്‌തിട്ടുള്ളത്‌. ഇങ്ങനെ ഒരു സര്‍ക്കാര്‍ ഉണ്ടായിട്ടു ഒരു കാര്യവും ഇല്ലെന്നു ജനങ്ങള്‍ക്കു അനുഭവത്തില്‍ കൂടി മനസിലായി. ഈ സാഹചര്യത്തില്‍ തീരുമാനങ്ങള്‍ എടുക്കാന്‍ ഇഛാശക്തിയുള്ള ഒരു ഭരണമാണ്‌ വേണ്ടത്‌ 
നിയമസഭ തെരഞ്ഞെടുപ്പില്‍ ഇത്തവണ 2006 ആവര്‍ത്തിക്കുമെന്നും 100ല്‍ അധികം സീറ്റുകള്‍ നേടി ഇടതുമുന്നണി ചരിത്രജയം നേടുമെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിലെ യുഡിഎഫ്‌ ഭരണം ജനങ്ങള്‍ക്ക്‌ ശാപമായി മാറിയിരിക്കുന്നു. ഭൂരിപക്ഷം മന്ത്രിമാരും അഴിമതിക്കാരായി. മുഖ്യമന്ത്രി അടക്കം 18 മന്ത്രിമാര്‍ അഴിമതിക്കാരാണ്‌.മനസാക്ഷിയാണ്‌ വലുത്‌, ധാര്‍മികതയല്ല, ആദര്‍ശമല്ല എന്ന പ്രഖ്യാപനം തന്നെ പരസ്യമായി നടത്തിയാണ്‌ മുഖ്യമന്ത്രിയുടെ അഴിമതി രാജ്‌ മുന്നോട്ടു പോകുന്നത്‌. 2,800 ഏക്കര്‍ ഭൂമി സര്‍ക്കാര്‍ സ്വന്തക്കാ?ക്കും ഇഷ്ടക്കാ?ക്കുമായി പതിച്ചു കൊടുത്തു. ഇതെല്ലാം പിന്നീട്‌ വിവാദമായപ്പോള്‍ സര്‍ക്കാരിനു തന്നെ പിന്‍വലിക്കേണ്ടി വന്നു.
യുഡിഎഫ്‌ സര്‍ക്കാര്‍ വാഗ്‌ദാനം ചെയ്‌ത പദ്ധതികളില്‍ 10ശതമാനം പോലും നടപ്പാക്കിയില്ല. അതിവേഗ റെയില്‍പാത, മലയോരപാത, തീരദേശ പാത, എയര്‍സ്‌ട്രിപ്പ്‌ ഇങ്ങനെ നിരവധി പ്രഖ്യാപനങ്ങള്‍. അതെല്ലാം പ്രഖ്യാപനങ്ങള്‍ മാത്രമായി ഒതുങ്ങിയെന്നും കോടിയേരി പറഞ്ഞു.
ഇത്തവണ അക്കൌണ്ട്‌ തുറക്കുമെന്ന്‌ ബിജെപി പ്രഖ്യാപിച്ചിരിക്കുന്നത്‌ കോണ്‍ഗ്രസ്‌ - ബിജെപി അവിശുദ്ധ കൂട്ടുകെട്ടിന്റെ ഉറപ്പിലാണെന്നും ഇതിനു നേതൃത്വം കൊടുക്കുന്നത്‌ ഉമ്മന്‍ചാണ്ടിയും കുമ്മനവും കൂടിയാണെന്നും കോടിയേരി ബാലകൃഷ്‌ണന്‍ പറഞ്ഞു. ഇതിന്റെ ഭാഗമായാണ്‌ ഉദുമയില്‍ മത്സരിക്കുന്ന കെ സുധാകരനും മഞ്ചേശ്വരത്ത്‌ മത്സരിക്കുന്ന കെ സുരേന്ദ്രനും തമ്മില്‍ ധാരണയാണ്‌. ഉദുമയിലെ ബിജെപി വോട്ട്‌ സുധാകരനും മഞ്ചേശ്വരത്ത്‌ കോണ്‍ഗ്രസ്‌ വോട്ട്‌ സുരേന്ദ്രനും നല്‍കാനാണ്‌ ധാരണ. തിരുവനന്തപുരത്ത്‌ ശിവകുമാറിനെ ജയിപ്പിക്കാന്‍ വേണ്ടിയാണ്‌ ബിജെപിക്കാര്‍ ആരും അംഗീകരിക്കാത്ത ശ്രീശാന്തിനെ സ്ഥാനാര്‍ത്ഥിയാക്കിയത്‌. . നേമത്ത്‌ രാജഗോപാലിനെ വിജയിപ്പിക്കാന്‍ സുരേന്ദ്രന്‍പിള്ളയെ മത്സരിപ്പിക്കാന്‍ ഒരുങ്ങുന്നു.എങ്ങനെയെങ്കിലും അക്കൗണ്ട്‌ തുറക്കണമെന്ന്‌ ആഗ്രഹിക്കുന്ന ബിജെപിയും എങ്ങനെയെങ്കിലും ഭരണം തുടരണമെന്ന്‌ ആഗ്രഹിക്കുന്ന ഉമ്മന്‍ചാണ്ടിയും തമ്മിലുള്ള ഒരു അവിശുദ്ധ കൂട്ടുകെട്ട്‌ രൂപം കൊണ്ടുവരുകയാണെന്നും കോടിയേരി പറഞ്ഞു.

മതനിരപേക്ഷത കാത്തുസൂക്ഷിക്കുക എന്നതാണ്‌ ഈ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ്‌ മുന്നോട്ടു വയ്‌ക്കുന്നത്‌. അഴിമതി വിമുക്തമായ വികസിത കേരളമാണ്‌ ലക്ഷ്യം. ബിജെപി കേന്ദ്രത്തില്‍ അധികാരത്തില്‍ എത്തിയ ശേഷം ഉണ്ടായ കാര്യങ്ങളാണ്‌ തെരഞ്ഞെടുപ്പിനെ ശ്രദ്ധേയമാക്കുന്നത്‌. എല്‍ഡിഎഫ്‌ എല്ലാ സീറ്റിലും സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നേരത്തെ പൂര്‍ത്തിയാക്കി. പ്രകടനപത്രിക 22ാം തിയതിക്കു മുമ്പ്‌ പ്രസിദ്ധീകരിക്കും.പ്രകടനപത്രിക പ്രസിദ്ധികരിച്ചു കഴിഞ്ഞാല്‍ എല്ലായിടത്തും ചര്‍ച്ചകള്‍ സംഘടിപ്പിക്കുമെന്നും പൊതുജന അഭിപ്രായം കൂടി പരിഗണിക്കുവാന്‍ എല്‍ഡിഎഫ്‌ തയ്യാറാകുമെന്നും കോടിയേരി പറഞ്ഞു