2018, ജൂൺ 4, തിങ്കളാഴ്‌ച

COAI expresses its deep concern over allegation of defamation by Reliance Jio


COAI expresses its deep concern over allegation of defamation by Reliance Jio

New Delhi, 3rd June 2018: COAI, the apex industry association representing the country’s major Telecom, Internet, Technology & Digital Services companies, expressed deep concerns over the allegations levied by Reliance Jio Infocomm, where it has accused the industry body of using disparaging remarks. COAI maintains that the allegations are patently misconceived as all communications were issued in good faith and in furtherance of its duty as an industry association, inter alia, to call attention to regulatory decisions that are detrimental to the growth and development of the telecom sector and to seek intervention of the Regulator.

“It is disappointing that one of our members has chosen to take legal action against the association. We believe the allegations are without merit and we intend to defend ourselves vigorously. COAI is well within its rights to hold and voice its views on regulatory and policy issues. The matter is currently sub judice and we are in the process of considering and evaluating our legal options.” said Rajan S. Mathews, Director General, COAI.

A clear, stable and predictable policy environment is the foremost requirement of anyregulatory regime that fosters industry growth and customer services. We hope that the legal authorities will take a more balanced view on this issue which may be impacting the relationship of the member and the association and also the entire industry.

About COAI:
Constituted in 1995 as a registered, non-governmental society. COAI’s vision is to establish India as the global leader of innovative mobile communications infrastructure, products and services and achieving a national teledensity of 100%, including broadband. The association is also dedicated to the advancement of modern communication and towards delivering the benefits of innovative and affordable mobile communication services to the people of India. 
W: www.coai.in; Facebook & Twitter: @ConnectCOAI

For Further Details, Please Contact:
Vikas Kumar: 9811054648/ 7290055909, vkumar@coai.in
Anshuman Dutta: 9971553969, anshuman.gunjan@adfactorspr.com
Animesh Biswas: 9891789639, animesh.biswas@adfactorspr.com

മത്സ്യബന്ധന തൊഴിലാളികള്‍ക്ക് സഹായഹസ്തമേകാന്‍ മറൈന്‍ ആംബുലന്‍സ്


മത്സ്യബന്ധന തൊഴിലാളികള്‍ക്ക് സഹായഹസ്തമേകാന്‍ 
മറൈന്‍ ആംബുലന്‍സ് 
കൊച്ചി: കടലില്‍ അപകടത്തില്‍പ്പെടുകയോ അസുഖം ഭാധിക്കുകയോ ചെയ്യുന്ന തൊഴിലാളികള്‍ക്ക് അടിയന്തര വൈദ്യസഹായം ലഭ്യമാക്കാനുള്ള മൂന്ന് മറൈന്‍ ആംബുലന്‍സ് നിര്‍മ്മിക്കുവാന്‍ കൊച്ചി കപ്പല്‍ശാല സംസ്ഥാന സര്‍ക്കാരുമായി ധാരണയായി. സംസ്ഥാന ഫിഷറീസ് വകുപ്പ് മന്ത്രി ജെ.മേഴ്സികുട്ടിയമ്മ, ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ എന്നിവരുടെ നേതൃത്വത്തില്‍ സെക്രട്ടറിയേറ്റിലെ ദര്‍ബാര്‍ ഹാളില്‍ നടന്ന ചടങ്ങില്‍ ഫിഷറീസ് വകുപ്പ് ഡയറക്ടര്‍ എസ്. വെങ്കിടേശപതിയും കൊച്ചി കപ്പല്‍ശാല ഡയറക്ടര്‍ എന്‍.വി സുരേഷും ധാരണാപത്രത്തില്‍ ഒപ്പുവച്ചു. 
22.5 മീറ്റര്‍ നീളവും 5.99 മീറ്റര്‍ വലിപ്പവുമുള്ള കപ്പലിന് 14 നോട്ടിക്കല്‍ വേഗതയുമുണ്ട്. കൊച്ചി കപ്പല്‍ശാലയുടെ ഇന്‍-ഹൗസ് ഡിസൈന്‍ ഡിപ്പാര്‍ട്മെന്‍റില്‍ ആധുനിക രീതിയില്‍ രൂപകല്പന ചെയ്യുന്ന ആംബുലന്‍സ് കൂടുതല്‍ ഇന്ധന ക്ഷമതയുള്ളതായിരിക്കും. വളരെ ഭാരക്കുറവുള്ള ബോട്ടുകളായതിനാല്‍ രൂപകല്പന ചെയ്തപ്പോള്‍ യാര്‍ഡിന് വെല്ലുവിളികള്‍ നേരിടേണ്ടി വന്നിരുന്നു. ഐ.ആര്‍.എസ് സ്റ്റാന്‍ഡേര്‍ഡ് അനുസരിച്ച് നിര്‍മ്മിക്കുന്ന ആംബുലന്‍സുകള്‍ക്ക് ഇരുവശവും വെള്ളത്തില്‍ നിന്ന് കരയിലേക്ക് രോഗിയെ വലിച്ചെടുക്കുവാന്‍ ഉതകുന്ന ഡെക്ക് ഫോള്‍ഡബില്‍ പ്ലാറ്റ്ഫോം ഉണ്ട്. 
ആംബുലന്‍സിന് 2 രോഗികളെയും പാരാമെഡിക്കല്‍ ജീവനക്കാരെയുമടക്കം 7 പേരെ വഹിക്കാന്‍ ശേഷി ഉണ്ടായിരിക്കും. പരിശോധന, നഴ്സിങ്ങ് റൂം, മെഡിക്കല്‍ ബെഡ്ഡുകള്‍, മോര്‍ച്ചറി ഫ്രീസ്സര്‍, റഫ്രിജറേറ്ററുകള്‍, മെഡിക്കല്‍ ലോക്കറുകള്‍ ഉള്‍പ്പടെയുള്ള പാരാമെഡിക്കല്‍ സംവിധാനങ്ങള്‍ ബോട്ടിലുണ്ടാകും. മത്സ്യത്തൊഴിലാളികള്‍ക്ക് അടിയന്തര വൈദ്യസഹായം ലഭ്യമാക്കാനുള്ള ആംബുലസ് ഒഖി പോലുള്ള ദുരന്തങ്ങളില്‍ സഹായകമാകുമായിരുന്നു.
കൊച്ചി കപ്പല്‍ശാലയില്‍ ആന്‍റമാന്‍ നിക്കോബര്‍ ഭരണകൂടത്തിന്നു വേണ്ടി 4 യാത്രാകപ്പലുകളുടെ നിര്‍മ്മാണവും പുരോഗമിക്കുകയാണ്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഈ വര്‍ഷം  2355 കോടി രൂപയുടെ വരുമാനം കപ്പല്‍ശാലയ്ക്ക് നേടാന്‍ സാധിച്ചു

ചെറുമീനുകളെ പിടിക്കുന്നത് മത്സ്യമേഖലയ്ക്ക് കനത്ത നഷ്ടമുണ്ടാക്കുന്നു- സിഎംഎഫ്ആർഐ

ചെറുമീനുകളെ പിടിക്കുന്നത് മത്സ്യമേഖലയ്ക്ക് കനത്ത നഷ്ടമുണ്ടാക്കുന്നു- സിഎംഎഫ്ആർഐ 

മറ്റ് സംസ്ഥാനങ്ങളിലും ചെറുമീനുകളെ പിടിക്കുന്നത് തടയാനുള്ള നിയമം കൊണ്ട് വരണമെന്ന് മത്സ്യത്തൊഴിലാളികൾ 

കൊച്ചി: അനിയന്ത്രിതമായ രീതിയിൽ ചെറുമീനുകളെ പിടിക്കുന്നത്  കേരളത്തിന്റെ മത്സ്യമേഖലയിൽ കനത്ത നഷ്ടമാണ് ഉണ്ടാകുന്നതെന്ന് കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിന്റെ (സിഎംഎഫ്ആർഐ) പഠനം.  കഴിഞ്ഞ വർഷം ഏറ്റവും കൂടുതൽ ചെറുമീനുകൾ പിടിക്കപ്പെട്ടത് കിളിമീനിന്റേതാണ്. ഇത് കൊണ്ട് മാത്രം 221 കോടി രൂപയാണ് സംസ്ഥാനത്തിന്റെ മത്സ്യമേഖലയ്ക്കുണ്ടായ നഷ്ടമെന്ന് പഠനം ചൂണ്ടിക്കാട്ടുന്നു. 

ചെറുമീനുകളെ വൻതോതിൽ പിടിക്കുന്നത് മൂലം, മത്സ്യത്തിന്റെ മൊത്ത ലഭ്യത, ഉൽപാദനം, വംശസംഖ്യാവർദ്ധനവ്, പ്രജനനം എന്നിവ താളം തെറ്റുന്നതായും സിഎംഎഫ്ആർഐ പഠനം വ്യക്തമാക്കുന്നു. കേരളത്തിന്റെ മത്സ്യമേഖലയുടെ പുരഗതി ലക്ഷ്യമാക്കി പരിപാലന മാതൃകകൾ രൂപപ്പെടുത്തുന്നതിനുള്ള സിഎംഎഫ്ആർഐയുടെ ഗവേഷണ പദ്ധതിയുടെ ഭാഗമായാണ് പഠനം. സിഎംഎഫ്ആർഐയിൽ നടന്ന ഗുണഭോക്തൃ ശിൽപശാലയിൽ പദ്ധതിയുടെ മുഖ്യഗവേഷകനായ ഡോ ടി എം നജ്മുദ്ധീൻ പഠനഫലങ്ങൾ അവതരിപ്പിച്ചു. 

മത്സ്യത്തൊഴിലാളികൾ, ട്രേഡ് യൂണിയൻ പ്രതിനിധികൾ, സമുദ്രഭക്ഷ്യോൽപ്പന്ന കയറ്റുമതി വിതരണക്കാർ, വൈൽഡ് ലൈഫ് ട്രസ്റ്റ് ഓഫ് ഇന്ത്യ പ്രതിനിധികൾ, ഫിഷറീസ് വകുപ്പ് ഉദ്യോഗസ്ഥർ എന്നിവരാണ് ശിൽപശാലയിൽ സംബന്ധിച്ചത്. സിഎംഎഫ്ആർഐ കഴിഞ്ഞ വർഷം നടത്തിയ ഗവേഷണ ഫലങ്ങൾ ചർച്ച ചെയ്യുന്നതിനായിരുന്നു സംയുക്ത യോഗം. 

എൽ-നിനോയെ തുടർന്ന് കാലാവസ്ഥയിലുണ്ടായ മാറ്റമാണ് കഴിഞ്ഞ വർഷങ്ങളിൽ മത്തി കുറയാനുണ്ടായ കാരണമെന്ന് ഡോ ഇ എം അബ്ദുസ്സമദ് പറഞ്ഞു. കാലാവസ്ഥാ പ്രതികൂലമായതിനാൽ മത്തിയുടെ പ്രജനനത്തിൽ കുറവ് വരികയും വളർച്ചയിൽ മുരടിപ്പ് സംഭവിക്കുകയും ചെയ്‌തെന്ന് അദ്ദേഹം വ്യക്തമാക്കി. എന്നാൽ മത്തിയുടെ ലഭ്യതയിൽ കഴിഞ്ഞ വർഷം (2017) മുൻ വർഷത്തേക്കാൾ ഗണ്യമായ വർധനവ് ഉണ്ടായിട്ടുണട്്. 176 ശതമാനമാണ് വർധനവ്. 

ചെറുമീനുകളെ പിടിക്കുന്നത് തടയുന്നതിന് കേരളത്തിന്റെ മാതൃകയിൽ മറ്റ് സംസ്ഥാനങ്ങളിലും നിയമം കൊണ്ട് വരണമെന്ന് മത്സ്യത്തൊഴിലാളികൾ ശിൽപശാലയിൽ ആവശ്യപ്പെട്ടു. അടിത്തട്ട് മത്സ്യങ്ങളുടെ പാലായന സ്വഭാവം സിഎംഎഫ്ആർഐ പഠനവിധേയമാക്കണം. ലഭ്യത കുറഞ്ഞുവരുന്ന പരവ പോലുള്ള മത്സ്യങ്ങളെക്കുറിച്ച് പ്രത്യേകമായി പഠനം നടത്തണം. മത്സ്യബന്ധന യാനങ്ങൾ അളവ് കുറയ്ക്കുന്നതിനുള്ള നടപടികൾക്ക് സിഎംഎഫ്ആർഐ നേതൃത്വം നൽകകണമെന്നും മത്സ്യത്തൊഴിലാളി പ്രതിനിധികൾ ആവശ്യപ്പെട്ടു. 

മീൻപിടിത്തത്തിൽ ഏർപ്പെടുത്തുന്ന നിയന്ത്രണങ്ങൾ ദേശീയതലത്തിൽ ഒരുപോലെ നടത്തിയാൽ മാത്രമേ ഫലപ്രദമാകൂവെന്നും യോഗത്തിൽ അഭിപ്രായമുയർന്നു. 

ഡോ ടി വി സത്യാനന്ദൻ, ഡോ കെ സുനിൽ മുഹമ്മദ്, ഡോ പി യു സക്കറിയ, ഡോ എൻ അശ്വതി, എസ് മഹേഷ്, ചാൾസ് ജോർജ്ജ്, ജോസഫ് സേവിയർ കളപ്പുരക്കൽ തുടങ്ങിയവർ സംസാരിച്ചു. ചർച്ചയിൽ ഡോ ശ്യാം എസ് സലീം മോഡറേറ്ററായിരുന്നു. 


കല്ലുമ്മക്കായ-കടൽമുരിങ്ങ കൃഷി: സ്ത്രീകൂട്ടായ്മയിൽ നൂറുമേനി വിളവെടുപ്പ്

കല്ലുമ്മക്കായ-കടൽമുരിങ്ങ കൃഷി:
സ്ത്രീകൂട്ടായ്മയിൽ നൂറുമേനി വിളവെടുപ്പ്

സിഎംഎഫ്ആർഐയുടെ നേതൃത്വത്തിൽ മൂത്തകുന്നത്ത് കല്ലുമ്മക്കായ-കടൽമുരിങ്ങ കൃഷി വിളവെടുത്തു 

കൊച്ചി: സ്ത്രീ കൂട്ടായ്മയിൽ നൂറുമേനി വിളവെടുപ്പുമായി കടൽമുരിങ്ങ (ഓയിസ്റ്റർ), കല്ലുമ്മക്കായ കൃഷി. കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിന്റെ (സിഎംഎഫ്ആർഐ) നേതൃത്വത്തിൽ എറണാകുളം ജില്ലയിലെ മൂത്തകുന്നത്ത് വിവിധ കർഷക സംഘങ്ങളിലായി 40ഓളം സ്ത്രീകളാണ് കടൽമുരിങ്ങയും കല്ലുമ്മക്കായയും കൃഷി ചെയ്ത് മികവ് തെളിയിച്ചത്. 

കഴിഞ്ഞ നവംബറിൽ തുടങ്ങിയ കൃഷി ഏഴ് മാസത്തിന് ശേഷമാണ് വിളവെടുപ്പ് നടത്തിയത്. അഞ്ച് മീറ്റർ വീതം നീളവും വീതിയുമുള്ള മുള കൊണ്ട് നിർമ്മിച്ച 13 കൃഷിയിടങ്ങളിലാണ് കടൽമുരിങ്ങ (ഓയിസ്റ്റർ) കൃഷിയിറക്കിയത്. ഓരോ യൂണിറ്റിലും 250-ഓളം കയറുകളിലായി നടത്തിയ കൃഷിയിൽ ഒന്നര ടൺവരെ കടൽമുരിങ്ങയാണ് ഓരോ യൂണിറ്റിൽ നിന്നും ലഭിച്ചത്. 13 യൂണിറ്റുകളിൽ നിന്നായി മൊത്തം 20-ഓളം ടൺ. അഞ്ച് മീറ്റർ വീതം നീളവും വീതിയുമുള്ള മൂന്ന് കൃഷിയിടങ്ങളിലാണ് കല്ലുമ്മക്കായ വിത്ത് കൃഷിയിറക്കിയത്. ഓരോ യൂണിറ്റിലും 100 വീതം കയറുകളിലാണ് കല്ലുമ്മക്കായ വിത്തുകൾ നിക്ഷേപിച്ചിരുന്നത്. ഓരോ യൂണിറ്റിൽ നിന്നും ഒന്നേക്കാൽ ടൺ വീതം കല്ലുമ്മക്കായയാണ് വിളവെടുത്തത്. മറ്റ് ജോലികൾക്ക് പുറമെയാണ് സത്രീകളുടെ നേതൃത്വത്തിലുള്ള സംഘങ്ങൾ കല്ലുമ്മക്കായ-കടൽ മുരിങ്ങ കൃഷിക്ക് മുന്നിട്ടിറങ്ങിയത്. 

സിഎംഎഫ്ആർഐയുടെ സാങ്കേതികവിദ്യ ഉപയോഗിച്ചാണ് കർഷക സംഘങ്ങൾ കൃഷിയിറക്കിയത്. സിഎംഎഫ്ആർഐയിലെ മൊളസ്‌കൻ ഫിഷറീസ് ഡിവിഷനാണ് കൃഷിക്ക് ആവശ്യമായ നിർദ്ദേശങ്ങൾ നൽകിവരുന്നത്. വിളവെടുപ്പിന് ശേഷം സിഎംഎഫ്ആർഐ തന്നെ വികസിപ്പിച്ച ശാസത്രീയ ശുദ്ധീകരണ പ്രക്രിയക്ക് ശേഷമാണ് വിൽപന നടത്തുന്നത്. 

ചിലവ് കുറഞ്ഞ കൃഷി
തീറ്റ നൽകേണ്ടതില്ലെന്നതിനാൽ മത്സ്യകൃഷിയെ അപേക്ഷിച്ച് ചിലവ് കുറഞ്ഞതാണ് കല്ലുമ്മക്കായ, കടൽമുരിങ്ങ കൃഷി. കൃഷിയുടെ ആരംഭത്തിൽ മുളകൊണ്ടുള്ള കൃഷിയിടം ഒരുക്കാനും കൃഷിയിറക്കുന്നതിനുള്ള കയറുകളുമാണ് കടൽമുരിങ്ങ കൃഷിക്കുള്ള ചിലവ്. കൃഷിക്കായി വിത്ത് പ്രത്യേകം ശേഖരിക്കേണ്ട എന്നതാണ് കടൽമുരിങ്ങ കൃഷിയുടെ പ്രത്യേകത.  എന്നാൽ, വിത്തു ശേഖരിച്ചാണ് കല്ലുമ്മക്കായ കൃഷി ചെയ്യുന്നത്. ഒരു യൂണിറ്റിൽ കല്ലുമ്മക്കായ കൃഷിചെയ്യുന്നതിന് ഏകദേശം 125 കിലോ വിത്ത് ആവശ്യമായിവരും. കൃഷിയിറക്കിയതിന് ശേഷം മറ്റ് കൃഷികളെ അപേക്ഷിച്ച് കുറഞ്ഞ പരിചരണവും ശ്രദ്ധയും മാത്രമേ കടൽമുരിങ്ങ-കല്ലുമ്മക്കായ കൃഷിയിൽ ആവശ്യമുള്ളൂവെന്ന പ്രത്യേകതയുമുണ്ട്. സ്വാഭാവികമായ ഒഴുക്കുള്ള ഉപ്പുജലാശയങ്ങളിലാണ് ഇവ കൃഷി ചെയ്യേണ്ടത്. അഴിമുഖങ്ങളോട് ചേർന്ന് നിൽക്കുന്ന സ്ഥലങ്ങളാണ് ഇതിന് ഏറ്റവും അഭികാമ്യം. 



പോഷക സമ്പുഷ്ടം 
ഏറെ ഔഷധമൂല്യമുള്ളതും കുട്ടികളുടെ ബുദ്ധിവളർച്ചയ്ക്ക് ഏറ്റവും ആവശ്യമായ ഒമേഗ-3 ഫാറ്റി ആസിഡിനാൽ സമ്പുഷ്ടവുമാണ് കടൽ മുരിങ്ങയും കല്ലുമ്മക്കായയും. അത്യപൂർവമായ ധാതുലവണമായ സെലീനിയവും, സിങ്ക്, കാത്സ്യം, അയേൺ, ഫോസ്ഫറസ്, സോഡിയം, പൊട്ടാസ്യം, മഗ്നീഷ്യം, കോപ്പർ, തുടങ്ങിയവയും ഇവയിൽ അടങ്ങിയിട്ടുണ്ട്. 

സിഎംഎഫ്ആർഐയിൽ ലഭിക്കും 
പഞ്ചനക്ഷത്ര ഹോട്ടലുകളാണ് വിളവെടുത്ത് കടൽമുരിങ്ങയുടെയും കല്ലുമ്മക്കായയുടെയും പ്രധാന ഉപഭോക്താക്കൾ. എന്നാൽ, പൊതുജനങ്ങൾക്ക് വാങ്ങുന്നതിനായി ഇവ സിഎംഎഫ്ആർഐയിൽ ലഭ്യമാണ്. ശുദ്ധീകരിച്ച ശേഷം തോട് കളഞ്ഞ ഇവയുടെ ഇറച്ചി സിഎംഎഫ്ആർഐയിലെ കാർഷിക സാങ്കേതികവിദ്യാ വിവര കേന്ദ്രത്തിൽ (ആറ്റിക്) വിൽപന നടത്തുന്നത്.  കടൽ മുരിങ്ങ കിലോയ്ക്ക് 600 രൂപയും കല്ലുമ്മക്കായ കിലോയ്ക്ക് 660 രൂപയുമാണ് വില. പ്രവൃത്തി ദിവസങ്ങളിൽ രാവിലെ 10നും വൈകീട്ട് 4നുമിടയിൽ വാങ്ങാം. ഫോൺ 0484 2394867 (എക്‌സ്റ്റൻഷൻ 406).