2015, ഓഗസ്റ്റ് 16, ഞായറാഴ്‌ച

ഡോ.ബിജോയ്‌ നന്ദന്റെ റിപ്പോര്‍ട്ട്‌ തള്ളിക്കളയണം-ജനജാഗ്രത


കൊച്ചി
പെരിയാറിനെ ഗുരുതരമായി മലിനപ്പെടുത്തുന്ന രാസവസ്‌തുക്കള്‍ തള്ളുന്ന വ്യവസായ ശാലകളെ സംരക്ഷിക്കുന്നവിധം പഠന റിപ്പോര്‍ട്ട്‌ തയ്യാറാക്കിയ കൊച്ചി ശാസ്‌ത്ര സാങ്കേതിക സര്‍വകലാശാലയിലെ ഡോ.ബിജോയ്‌ നന്ദന്റെ കണ്ടെത്തലുകള്‍ വിചിത്രമാണെന്നും ,റിപ്പോര്‍ട്ട്‌ തള്ളിക്കളയണമെന്നും ഏലൂര്‍ നഗരസഭ കൗണ്‍സിലര്‍ സുബൈദ ഹംസ, കടുങ്ങല്ലൂര്‍ ഗ്രാമപഞ്ചായത്ത്‌ അംഗം കെ.ജി.ജോഷി ,പീപ്പിള്‍സ്‌ ഇനിഷ്യേറ്റീവ്‌ ഫോര്‍ എന്‍വയോണ്‍മെന്റല്‍ പ്രൊട്ടക്ഷന്‍ ആന്റ്‌ സോഷ്യല്‍ അവേര്‍നസ്‌ (ജനജാഗ്രത) പ്രവര്‍ത്തകരായ ഡോ.ജി.ഡി മാര്‍ട്ടിന്‍, പുരുഷന്‍ ഏലൂര്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
പൂര്‍ണമായും അശാസ്‌ത്രീയവും സാമാന്യനീതിക്ക്‌ നിരക്കാത്തതും ജനദ്രോഹപരവുമാണ്‌ ഈ റിപ്പോര്‍ട്‌ എന്ന്‌ ജനപ്രതിനിധികള്‍ പറഞ്ഞു. മലിനീകരണ നിയന്ത്രണ ബോര്‍ഡിലെ അംഗമായിരുന്ന ഡോ.ബിജോയ്‌ നന്ദന്റെ റിപ്പോര്‍ട്ട്‌ രാസമാലിന്യങ്ങള്‍ പെരിയാറിലേക്കു തള്ളുന്ന കമ്പനികളെ വെള്ളപൂശുന്നതും മലിനീകരണ നിയന്ത്രണ ബോര്‍ഡിനെ ന്യായീകരിക്കുന്നതുമായി മാറി.
ഓരോ മണിക്കൂറിലും വലിയ രീതിയില്‍ രാസജൈവമാറ്റങ്ങള്‍ക്കു വിധേയമായിക്കൊണ്ടിരിക്കുന്ന പെരിയാറില്‍ രണ്ടു മാസത്തിനിടെ കേവലം എട്ടുതവണ മാത്രമാണ്‌ ബിജോയ്‌ നന്ദന്‍ സാമ്പിളുകള്‍ ശേഖരിച്ചത്‌. എട്ടുലക്ഷം രൂപയാണ്‌ ഈ റിപ്പോര്‍ട്ട്‌ തയ്യാറാക്കുന്നതിനായി ചെലവഴിച്ചത്‌.
800ഓളം മത്സ്യക്കുരുതികള്‍ നടന്ന പെരിയാറില്‍ രാസമാലിന്യങ്ങള്‍ ഇല്ലെന്നു സ്ഥാപിക്കാനായിട്ടായിരുന്നു റിപ്പോര്‍ട്ടിലൂടെ ശ്രമിച്ചിരിക്കുന്നത്‌. ബണ്ട്‌ തുറന്നപ്പോള്‍ ജൈവമാലിന്യങ്ങല്‍ വ്യവസായ മേഖലയ്‌ക്കു സമീപം വന്നു പതിച്ചതാണ്‌ ഓക്‌സിജന്റെ അളവ്‌ കുറയുവാനുള്ള കാരണായി ചൂണ്ടിക്കാണിച്ചിരിക്കുന്നത്‌. എന്നാല്‍ ജൈവമാലിന്യങ്ങള്‍ കാരണം ഒരിടത്തും മത്സ്യങ്ങള്‍ കൂട്ടത്തോടെ ചത്തു പൊങ്ങിയട്ടില്ലെന്നു ജനജാഗ്രത പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടി.
രണ്ടു പതിറ്റാണ്ട്‌ മുന്‍പ്‌ പെരിയാറില്‍ ജീവിച്ചിരുന്ന 35 ഇനം മത്സ്യങ്ങളില്‍ ഇപ്പോള്‍ ബാക്കിയുള്ളത്‌ കേവലം 12 ഇനങ്ങള്‍ മാത്രമാണ്‌.ഡോ.മുധുസൂദനക്കുറുപ്പിന്റെ റിപ്പോര്‍ട്ടില്‍ ഇക്കാര്യം ചൂണ്ടിക്കാണിക്കുന്നുണ്ടെന്നും ജനജാഗ്രത പ്രവര്‍ത്തകര്‍ പറഞ്ഞു. 

ഗ്രാന്റ്‌ കേരള ഷോപ്പിങ്ങ്‌ ഫെസ്‌റ്റിവല്‍ പ്രഖ്യാപനം 24ന്‌


കൊച്ചി
ഈ വര്‍ഷത്തെ ഗ്രാന്റ്‌ കേരള ഷോപ്പിങ്ങ്‌ ഫെസ്റ്റിവലിന്റെ ഔദ്യോഗികപ്രഖ്യാപനം 24നു ടൂറിസം മന്ത്രി എ.പി. അനില്‍കുമാര്‍ നടത്തും. പതിവ്‌ പോലെ ഡിസംബര്‍ -ജനുവരി മാസങ്ങളിലായി 45 ദിവസം നീണ്ടുനില്‍ക്കും.

ഇത്തവണ . കൊമേഴ്‌സ്യല്‍, പരമ്പരാഗത വ്യവസായങ്ങള്‍, സോഷ്യല്‍ ട്രെന്‍ഡ്‌ എന്നീ വിഭാഗങ്ങളിലായിട്ടായിരിക്കും ഇത്തവണത്തെ ഗ്രാന്റ്‌ കേരള ഷോപ്പിങ്ങ്‌ ഫെസ്‌്‌റ്റിവല്‍. ഇത്തവണത്തെ ഷോപ്പിങ്ങ്‌ ഫെസ്റ്റിവലിന്റെ ലക്ഷ്യം തദ്ദേശിയ ഉല്‍പ്പന്നങ്ങളെ പ്രോത്സാഹിപ്പിക്കുക എന്നതായിരിക്കും. അതേപോലെ പരമ്പരാഗത വ്യവസായങ്ങള്‍്‌ക്കും കൂടുതല്‍ ഊന്നല്‍ നല്‍കുമെന്ന്‌ ഗ്രാന്റ്‌ കേരള ഷോപ്പിങ്ങ്‌ ഫെസ്റ്റിവല്‍ ഡയറക്ടര്‍ കെ.എം.മുഹമ്മദ്‌ അനില്‍ മീറ്റ്‌ ദി പ്രസില്‍ ്‌അറിയിച്ചു.
ഡിസംബര്‍ 20 മുതല്‍ ജനുവരി അഞ്ചുവരെ വടകരയില്‍ ഒരു അന്താരാഷ്ട്ര കരകൗശല മേള നടത്തും. അന്യസംസ്ഥാനങ്ങളില്‍ നിന്നുള്ള കരകൗശല സാധനങ്ങളും മേളയിലുണ്ടായിരിക്കും.
യുഎന്‍ പരമ്പരാഗത കരകൗശല വസ്‌തുക്കളുടെ ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയട്ടുള്ള പേറ്റന്റ്‌ കിട്ടിയ .തഴപ്പായ,ആറന്മുള കണ്ണാടി, പാലക്കാടന്‍ മട്ട തുടങ്ങിയവയുടെ വിപണനം കൂടി ഈ മേളയിലൂടെ ലക്ഷ്യമിടുന്നു.
കരകൗശല വര്‍ഷമായി 2016-17 നെ മാറ്റുന്നതിന്റെ ഭാഗമായി എക്‌സ്‌പോര്‍ട്ട്‌ പ്രമോഷന്‍ കൗണ്‍സില്‍ ഓഫ്‌ ആന്റി ക്രാഫ്‌റ്റിന്റെ പങ്കാളിത്തത്തോടെ ആയിരിക്കും മേള സംഘടിപ്പിക്കുക.
ഈ വര്‍ഷം മുതല്‍ കരകൗശല ശില്‍പ്പികള്‍ക്ക്‌ അവാര്‍ഡ്‌ നല്‍കും. സംസ്ഥാനതലത്തില്‍ 14 ജില്ലകളിലെയും ഏറ്റവും മികച്ച കരകൗശല ഉല്‍പ്പന്നങ്ങള്‍ ,ടൂറിസം സാധ്യത കൂടി പരിഗണിച്ചായിരിക്കും അവാര്‍ഡ്‌ നല്‍കുക.
മുന്‍വര്‍ഷങ്ങളിലെപ്പോലെ വ്യപാരി വ്യവസായി സമൂഹം ഷോപ്പിങ്ങ്‌ ഫെസ്റ്റിവലിനെ സര്‍ക്കാരുമായി വിലപേശാനുള്ള അവസരമായി കാണരുതെന്നും അനില്‍ മുഹമ്മദ്‌ പറഞ്ഞു.
എട്ടുവര്‍ഷം മുന്‍പ്‌ 2600 ഷോപ്പുകളുമായി ആരംഭിച്ച ഗ്രാന്റ്‌ കേരള ഷോപ്പിങ്ങ്‌ ഫെസ്റ്റിവല്‍ ഇപ്പോള്‍ 7000 ആയി ഉയര്‍ന്നു. കൂപ്പണുകളുടെ എണ്ണത്തിലും ഇതേ രീതിയില്‍ വര്‍ധന ഉണ്ടായി ഒന്നര ലക്ഷത്തില്‍ നിന്നും കഴിഞ്ഞ സീസണില്‍ 55 ലക്ഷം കൂപ്പണുകളായി വര്‍ധിച്ചു. 15 കോടി രൂപയോളമാണ്‌ ഇപ്പോള്‍ മൊത്തം സമ്മാനത്തുക.
ആദ്യ സീസണില്‍ 241 കോടി രൂപയുടെ കച്ചവടം നടന്നിരുന്നുവെങ്കില്‍ എട്ടുവര്‍ഷം കഴിയുമ്പോള്‍ അത്‌ 2400 കോടിരൂപയായി വര്‍ധിച്ചു. സര്‍ക്കാരിനു നികുതിയായി ലഭിക്കാതെ പോയിരുന്ന കച്ചവടങ്ങള്‍ ഇതോടെ ഈ സീസണില്‍ ഒഴിവാക്കാനായി എന്നതാണ്‌ മറ്റൊരു നേട്ടം.

ഷോപ്പിങ്ങ്‌ മേഖല ഇന്നു നേരിടുന്ന പ്രധാന വെല്ലുവിളി ഓണ്‍ലൈന്‍ മാര്‍ക്കറ്റിങ്ങ്‌ ആണ്‌. കേരളത്തില്‍ 12 ശതമാനം വരെ വ്യാപാരം ഓണ്‍ലൈനിലൂടെ നടക്കുന്നു. പുതിയ തലമുറയാണ്‌ പ്രധാനമായും ഇതിനു പിന്നാലെ പോകുന്നത്‌.എന്നാല്‍ ഇത്‌ അത്രനാള്‍ നീണ്ടുനില്‍ക്കില്ലെന്നും എറണാകുളം പ്രസ്‌ ക്ലബില്‍ നടന്ന മീറ്റ്‌ ദി പ്രസില്‍ കെ.എം.മുഹമ്മദ്‌ അനില്‍പറഞ്ഞു. 

സൈന്‍സ്‌ ചലച്ചിത്രമേള ഒക്ടോ.21 മുതല്‍ 25 വരെ കൊച്ചിയില്‍



കൊച്ചി: ഇന്ത്യന്‍ ഫിലിം സൊസൈറ്റി ഫെഡറേഷന്‍ കേരള ഘടകം കൊച്ചി ബിനാലെ ഫൗണ്ടേഷന്റെ പങ്കാളിത്തത്തോടെ സംഘടിപ്പിക്കുന്ന ഒന്‍പതാമത്‌ സൈന്‍സ്‌ ചലച്ചിത്രമേള ഒക്ടോബര്‍ 21 മുതല്‍ 25 വരെ കൊച്ചിയില്‍ നടക്കും. എറണാകുളം ടൗണ്‍ഹാള്‍ വേദിയാകുന്ന അഞ്ചുദിവസത്തെ മേളയില്‍ ദേശീയ തലത്തിലെ മികച്ച ഹ്രസ്വചിത്രങ്ങളും ഡോക്കുമെന്ററികളും പ്രദര്‍ശിപ്പിക്കും. മികച്ച ചിത്രതത്തിന്‌ ജോണ്‍ എബ്രഹാം പുരസ്‌കാരം സമ്മാനിക്കും.

സംസ്ഥാന ഫിലിം സൊസൈറ്റി പ്രസ്ഥാനത്തിന്റെ അന്‍പതുവര്‍ഷത്തെ പ്രവര്‍ത്തനങ്ങളുടെ ഓര്‍മപുതുക്കലാകും സൈന്‍സ്‌ ഒന്‍പതാം പതിപ്പെന്ന്‌ പ്രശസ്‌ത ചലച്ചിത്ര നിരൂപകനും മേളയുടെ ആര്‍ട്ടിസ്റ്റിക്‌ ഡയറക്ടറുമായ സിഎസ്‌ വെങ്കിടേശ്വരന്‍ പറഞ്ഞു. പരീക്ഷണാത്മക സിനിമകള്‍ക്കും (സിനിമ എക്‌സ്‌പിരിമെന്റാ) ചെറുത്തുനില്‍പ്പിന്റെ കഥപറയുന്ന സിനിമകള്‍ക്കുമാണ്‌ (സിനിമാ ഓഫ്‌ റെസിസ്റ്റന്‍സ്‌) ഇത്തവണ പ്രാമുഖ്യം നല്‍കുന്നത്‌. ഫിലിം സൊസൈറ്റികളുടേയും സ്ഥാപനങ്ങളുടേയും പ്രവര്‍ത്തനത്തിലെ രാഷ്ട്രീയ ഇടപെടലുകളെക്കുറിച്ചുള്ള ചര്‍ച്ചകളും മേളയില്‍ സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കൊച്ചി മുസിരിസ്‌ ബിനാലെ സമൂഹത്തിന്റെ പ്രതിഫലനമാണെന്നും ചലച്ചിത്രമേഖലയില്‍ സാമൂഹിക പ്രതികരണം ഉളവാക്കി സമാന്തര പ്രസ്ഥാനമായി വളര്‍ന്നുവന്നതുകൊണ്ടാണ്‌ സൈന്‍സ്‌ ചലച്ചിത്രമേളയുമായി സഹകരിക്കുന്നതെന്നും കൊച്ചി ബിനാലെ ഫൗണ്ടേഷന്‍ സെക്രട്ടറി റിയാസ്‌ കോമു പറഞ്ഞു.
അനശ്വര മലയാള ചലച്ചിത്ര സംവിധായകന്‍ ജോണ്‍ എബ്രഹാമിന്റെ സ്‌മരണാര്‍ത്ഥം 1999 മുതലാണ്‌ പുരസ്‌കാരങ്ങള്‍ ഏര്‍പ്പെടുത്തിയത്‌. ഹ്രസ്വചിത്രങ്ങള്‍ക്കും ഡോക്കുമെന്ററികള്‍ക്കും പ്രധാന്യം നല്‍കി 2005 മുതല്‍ മത്സരം ദേശീയതലത്തിലാക്കുകയും സൈന്‍സ്‌ എന്ന്‌ പേരുമാറ്റുകയുമായിരുന്നു.

മേളയിലെ ഹ്രസ്വ ചിത്ര, ഡോക്കുമെന്ററി മത്സരങ്ങള്‍ക്ക്‌ എന്‍ട്രികള്‍ അയക്കാവുന്നതാണ്‌. വിശദവിവരങ്ങള്‍ ംംം.ശെഴിളെലേെശ്‌മഹ.രീാ വെബ്‌സൈറ്റില്‍ ലഭിക്കും. മികച്ച ഡോക്കുമെന്ററിക്കും ഹ്രസ്വ ചിത്രത്തിനും 50,000 രൂപയും പ്രശസ്‌തി പത്രവും ശില്‍പവും ലഭിക്കും. സിനിമാ എക്‌സിപിരിമെന്റാ, സിനിമാ ഓഫ്‌ റെസിസ്റ്റന്‍സ്‌ വിഭാഗത്തിലെ മികച്ച ചിത്രങ്ങള്‍ക്ക്‌ 25,000 രൂപ വീതവും ലഭിക്കും.

റിയാസ്‌ കോമു ക്യുറേറ്റ്‌ ചെയ്‌ത വീഡിയോ ആര്‍ട്ടിനെക്കുറിച്ചുള്ള ചിത്രങ്ങളായിരുന്നു കഴിഞ്ഞവര്‍ഷം മെയില്‍ നടന്ന എട്ടാമത്‌ സൈന്‍സ്‌ മേളയില്‍ ആര്‍ട്ടിസ്റ്റ്‌ സിനിമാ വിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ചത്‌. ഫീറ്റര്‍ ഫിഷിലി, ഡേവിഡ്‌ വീസ്‌, ബില്‍ വിയോല തുടങ്ങിയ 21 സംവിധായകരുടെ രാജ്യാന്തര വീഡിയോ ആര്‍ട്ടുകളായിരുന്നു ഈ വിഭാഗത്തില്‍ പ്രദര്‍ശനത്തിനെത്തിയത്‌.

പാര്‍ലമെന്റ്‌ സ്‌തംഭിപ്പിച്ചെതിനെതിരെ 25 മുതല്‍ ബിജെപി പ്രചരണം ആരംഭിക്കും


കൊച്ചി
പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനം കോണ്‍ഗ്രസും ഇടതുപാര്‍ട്ടികളും ചേര്‍ന്നു സ്‌തംഭിപ്പിച്ചതിനെതിരെ ജനവികാരം ഉണര്‍ത്താന്‍ ബിജെപിയുടെ നേതൃത്വത്തില്‍ എന്‍ഡിഎ പ്രചരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നു.
ഓഗസ്‌റ്റ്‌ 25 മുതല്‍ ഗാന്ധിജയന്തി ദിനമായ ഒക്ടോബര്‍ രണ്ടുവരെ നീളുന്ന പ്രചരണപരിപാടികള്‍ക്കു ബിജെപി തയ്യാറെടുക്കുന്നു.
പ്രതിപക്ഷ എം.പിമാര്‍ പ്രതിനിധാനം ചെയ്യുന്ന 53 പാര്‍ലമെന്റ്‌ നിയോജക മണ്ഡലങ്ങള്‍ കേന്ദ്രീകരിച്ചായിരിക്കും പ്രചരണമെന്ന്‌ മുംബേയില്‍ നിന്നുള്ള മുതിര്‍ന്ന ബിജെപി നേതാവും എംപിയുമായ ഡോ. കിരിത്‌ സോമയ്യ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. പ്രതിപക്ഷത്തിനു ഏറ്റവും കൂടുതല്‍ എംപിമാരുള്ള കേരളത്തില്‍ കേന്ദ്രീകരിച്ചായിരിക്കും കൂടുതല്‍ പ്രചരണ പ്രവര്‍ത്തനങ്ങള്‍ നടത്തുക. മുതിര്‍ന്ന ബിജെപി നേതാക്കള്‍ കേരളത്തില്‍ എത്തിച്ചേരുമെന്നും അദ്ദേഹം അറിയിച്ചു. മറ്റു സംസ്ഥാനങ്ങളുടെ തലസ്ഥാനങ്ങളിലും പ്രധാന നഗരങ്ങളിലും ബിജെപി പ്‌ചരണപരിപാടികള്‍ നടത്തും. ഓരോ കേന്ദ്രങ്ങളിലും കേന്ദ്രമന്ത്രിമാരുടെ നേതൃത്വത്തിലായിരിക്കും ഓഗസ്‌റ്റ്‌ 25 മുതല്‍ ഒക്ടോബര്‍ രണ്ട്‌്‌ വരെ നടക്കുന്ന ക്യാമ്പയിന്‍.
പ്രതിപക്ഷ ബഹളത്തെ തുടര്‍ന്നു മണ്‍സൂണ്‍ കാല സമ്മേളനം തുടരെ നിര്‍ത്തിവെക്കേണ്ടി വന്നു. രാജ്യത്തിന്റെ രണ്ടുലക്ഷം കോടിയുടെ വികസന പ്രവര്‍ത്തനങ്ങളാണ്‌ മുടങ്ങിയത്‌. വര്‍ഷകാല സമ്മേളനത്തില്‍ പാസാക്കേണ്ടിയിരുന്ന നിരവധി ബില്ലുകള്‍ പാസാക്കാന്‍ സാധിക്കാനായില്ല. അതേപോലെ വര്‍ഷകാല സമ്മേളനത്തിനു മുടക്കിയ 259 കോടിരൂപയാണ്‌ പാഴായത്‌. ഇതിനു കോണ്‍ഗ്രസ്‌ മറുപടി പറയണം. ബിജെപി രാജ്യത്തു നടപ്പാക്കുന്ന വികസന പ്രവര്‍ത്തനങ്ങള്‍ തടഞ്ഞു രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ച മുരടിപ്പിക്കാനാണ്‌ പ്രതിപക്ഷം ശ്രമിച്ചതെന്നും വര്‍ഷകാല സമ്മേളനത്തില്‍ എന്താണ്‌ സംഭവിച്ചതെന്നു ജനങ്ങളെ പറഞ്ഞു മനസിലാക്കുന്നതിനു ബിജെപിക്കു ചുമതലയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ലളിത്‌ മോദിയുടെ വിഷയത്തില്‍ കോണ്‍ഗ്രസിനു ഇരട്ടത്താപ്പാണെന്നു അദ്ദേഹം സൂചിപ്പിച്ചു. സാമ്പത്തിക കുറ്റവാളിയായ ലളിത്‌ മോദിയെ വഴിവിട്ടു സഹായിച്ച വിദേശകാര്യമന്ത്രി സുഷമ സ്വരാജിന്റെ രാജി ആവശ്യപ്പെട്ടു നടത്തിയ പ്രതിപക്ഷ ബഹളം അനാവശ്യമായിരുന്നു. ലളിത്‌ മോദിക്കെതിരെ കഴിഞ്ഞ യുപിഎ സര്‍ക്കാരിന്റെ കാലഘട്ടത്തില്‍ നടന്ന സംഭവം ഇപ്പോള്‍ വലിച്ചിഴക്കുന്നതില്‍ കാര്യമില്ല. കോണ്‍ഗ്രസിനു അന്ന്‌ തന്നെ അന്വേഷണം നടത്താമായിരുന്നു. എന്നാല്‍ ഒരു ചെറുവിരല്‍ പോലും ഇക്കാര്യത്തില്‍ കോണ്‍ഗ്രസ്‌ ഗവണ്മന്റ്‌ എടുത്തില്ല. ഐപിഎല്‍ വാതുവെപ്പ്‌ കേസുമായി ബന്ധപ്പെട്ട്‌ ഐപിഎല്‍ അധ്യക്ഷന്‍ ലളിത്‌ മോദി രാജ്യം വിടുന്നതിനു തടസമായി ബ്ലു കോര്‍ണര്‍ നോട്ടീസ്‌ ഉണ്ടായിരുന്നു എന്ന ആരോപണം തെറ്റിദ്ധരിപ്പിക്കപ്പെട്ടതാണ്‌. ഒരു ക്രിമിനല്‍കേസു പോലും എന്‍ഡിഎ സര്‍ക്കാര്‍ 2014ല്‍ അധികാരത്തില്‍ വന്നതിനു ശേഷം ഇതുവരെ ലളിത്‌ മോദിക്കെതിരെ ഉണ്ടായിരുന്നില്ല.
ലളിത്‌ മോദി വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി മറുപടി പറയാന്‍ സന്നദ്ധനായിരുന്നു. എന്നാല്‍ പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനം സ്‌തംഭിപ്പിക്കുമെന്ന ദൃഡനിശ്ചയത്തിലായിരുന്നു കോണ്‍ഗ്രസ്‌ എന്നും ഡോ. കിരിത്‌ സോമയ്യ ആരോപിച്ചു.