2021, ജൂൺ 1, ചൊവ്വാഴ്ച

ഭവന നിര്‍മ്മാണ സഹായ ഫണ്ട്‌ 195.82 കോടി കേരളം നഷ്ടപ്പെടുത്തി;

 



കേന്ദ്ര സര്‍ക്കാരിന്‍റെ ഭവന നിര്‍മ്മാണ സഹായ ഫണ്ട്‌ 195.82 കോടി കേരളം നഷ്ടപ്പെടുത്തി; സി.എ.ജി റിപ്പോര്‍ട്ട്‌


ന്യൂഡല്‍ഹി : പ്രധാനമന്ത്രി ആവാസ്‌ യോജന പദ്ധതി നടപ്പാക്കുന്നതില്‍ കേരളത്തിന്‌ വീഴചയുണ്ടായതായി കണ്ട്രോളര്‍ ആന്‍ഡ്‌ ഓഡിറ്റര്‍ ജനറലിന്റെ റിപ്പോര്‍ട്ട്‌. 195.82 കോടി രൂപയുടെ ധനസഹായമാണ്‌ സംസ്ഥാനം നഷ്ടപ്പെടുത്തിയതെന്ന്‌ സി.എ.ജി നിയമസഭയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു

2019ല്‍ അവസാനിച്ച സാമ്‌ബത്തിക വര്‍ഷത്തെ സി.എ.ജി റിപ്പോര്‍ട്ടിലാണ്‌ ഭവന നിര്‍മാണ പദ്ധതിയിലെ വീഴ്‌ചകള്‍ ചൂണ്ടിക്കാണിച്ചിരിക്കുന്നത്‌. കേരളത്തില്‍ 42,431 ഗുണഭോക്താക്കള്‍ക്ക്‌ വീടുകള്‍ നിര്‍മിച്ചു നല്‍കാനായിരുന്നു പദ്ധതി ലക്ഷ്യമിട്ടിരുന്നത്‌. എന്നാല്‍ സ്ഥിരം മുന്‍ഗണന ലിസ്റ്റിലേക്ക്‌ അര്‍ഹമായ ഗുണഭോക്താക്കളെ തെരഞ്ഞെടുക്കുന്നതില്‍ ഗ്രാമപഞ്ചായത്തുകള്‍ക്ക്‌ വീഴ്‌ച പറ്റി.
വീടുനിര്‍മാണത്തില്‍ വയോജനങ്ങളെയും ദുര്‍ബലരേയും സഹായിക്കുക, ഭൂമി ഇല്ലാത്തവര്‍ക്ക്‌ ഭൂമി കണ്ടെത്തുക, അടിസ്ഥാന സൗകര്യങ്ങളുടെ ലഭ്യതയ്‌ക്കായി പദ്ധതികളെ സംയോജിപ്പിക്കുക എന്നിവ ഉറപ്പാക്കുന്നതില്‍ ഗ്രാമ പഞ്ചായത്തുകള്‍ പരാജയപ്പെട്ടതായും സി.എ.ജി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി.

കേരളത്തിലെ ആയിരം സമ്പന്നന്മാരെ എടുത്താല്‍ അതില്‍ 60 ശതമാനം പേരും മുസ്ലീങ്ങളാണ്‌

 



കേരളത്തിലെ ദളിത വിഭാഗത്തെക്കാള്‍ സാമ്‌ബത്തിക, സാമൂഹിക, വിദ്യാഭ്യാസ മേഖലകളില്‍ മുസ്ലീങ്ങള്‍ പിന്നാക്കമാണോ എന്നതാണ്‌ കാതലായ ചോദ്യം. അല്ല എന്നാണ്‌ വസ്‌തുതകളുടെ അടിസ്ഥാനത്തില്‍ ലഭിക്കുന്ന ഉത്തരം. കേരളത്തിലെ ആയിരം സമ്‌ബന്നരെ എടുത്താല്‍ അതില്‍ 60 ശതമാനം പേരും മുസ്ലീങ്ങളാണ്‌. ഒരു ദളിതന്‍ പോലും ആ പട്ടികയില്‍ ഉണ്ടാകില്ല എന്നകാര്യം മറക്കരുത്‌; ഡോ.കെഎസ്‌ രാധാകൃഷ്‌ണന്റെ കുറിപ്പ്‌


കേരളത്തിലെ ദളിത വിഭാഗത്തെക്കാള്‍ സാമ്‌ബത്തിക, സാമൂഹിക, വിദ്യാഭ്യാസ മേഖലകളില്‍ മുസ്ലീങ്ങള്‍ പിന്നാക്കമല്ലെന്ന്‌ ഡോ കെഎസ്‌ രാധാകൃഷ്‌ണന്‍. കേരളത്തിലെ ആയിരം സമ്‌ബന്നരെ എടുത്താല്‍ അതില്‍ 60 ശതമാനം പേരും മുസ്ലീങ്ങളാണ്‌. ഒരു ദളിതന്‍ പോലും ആ പട്ടികയില്‍ ഉണ്ടാകില്ല എന്നകാര്യം മറക്കരുതെന്ന്‌ അദ്ദേഹം ഫെയ്‌സ്‌ബുക്കില്‍ കുറിച്ചു.

കുറിപ്പ്‌ ഇങ്ങനെ

ഇന്ത്യയില്‍ ചിലയിടങ്ങളില്‍ മുസ്ലീം ജനവിഭാഗത്തിന്‍റെ സാമ്‌ബത്തിക, സാമൂഹിക, വിദ്യാഭ്യാസ മേഖലകളിലെ അവസ്ഥ ദളിത ജനവിഭാഗങ്ങളുടെ അവസ്ഥയെക്കാള്‍ പരിതാപകരമാണെന്ന്‌ സച്ചാര്‍ കമ്മിറ്റി കണ്ടെത്തിയിരുന്നു. അവിടങ്ങളില്‍ മുസ്ലീം ജനതയുടെ പുരോഗതിക്കാവശ്യമായ ആശ്വാസ നടപടികള്‍ ഉണ്ടാകണമെന്ന്‌ കമ്മീഷന്‍ നിര്‍ദേശിച്ചു.
ഈ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ ഇടതുപക്ഷ സര്‍ക്കാര്‍ നിയോഗിച്ച പാലൊളി മുഹമ്മദ്‌ കുട്ടി കമ്മീഷനാണ്‌ മുസ്ലീങ്ങള്‍ക്ക്‌ വിദ്യാഭ്യാസം നിര്‍വഹിക്കാനായി സാമ്‌ബത്തിക സഹായം നല്‍കണമെന്ന്‌ ശുപാര്‍ശ ചെയ്‌തത്‌. ആ ശുപാര്‍ശ നടപ്പിലാക്കിയപ്പോഴാണ്‌ 80:20 എന്ന അനുപാതത്തില്‍ മുസ്ലീങ്ങള്‍ക്കും ക്രിസ്‌ത്യാനികള്‍ക്കും വിദ്യാഭ്യാസത്തിനായി സാമ്‌ബത്തിക സഹായം നല്‍കാന്‍ തീരുമാനിച്ചത്‌.
കേരളത്തിലെ ദളിത വിഭാഗത്തെക്കാള്‍ സാമ്‌ബത്തിക, സാമൂഹിക, വിദ്യാഭ്യാസ മേഖലകളില്‍ മുസ്ലീങ്ങള്‍ പിന്നാക്കമാണോ എന്നതാണ്‌ കാതലായ ചോദ്യം. അല്ല എന്നാണ്‌ വസ്‌തുതകളുടെ അടിസ്ഥാനത്തില്‍ ലഭിക്കുന്ന ഉത്തരം. കേരളത്തിലെ ആയിരം സമ്‌ബന്നരെ എടുത്താല്‍ അതില്‍ 60 ശതമാനം പേരും മുസ്ലീങ്ങളാണ്‌.
ഒരു ദളിതന്‍ പോലും ആ പട്ടികയില്‍ ഉണ്ടാകില്ല എന്നകാര്യം മറക്കരുത്‌. എന്നിട്ടും മുസ്ലീങ്ങള്‍, സച്ചാര്‍ കമ്മീഷന്‍ കണ്ടെത്തിയ പോലെ, ദളിതരെക്കാള്‍ പിന്നാക്കമാണെന്നും അവര്‍ക്ക്‌ വിദ്യാഭ്യാസത്തിനായി സാമ്‌ബത്തിക സഹായം നല്‍കണമെന്നും പാലൊളി കമ്മീഷന്‍ കണ്ടെത്തി എന്നത്‌ അതിശയകരം തന്നെ.
ഉടുതുണിക്ക്‌ മറുതുണിയില്ലാതെ ദളിതന്‍ ഉപ്പും മുളകും മേടിക്കുമ്‌ബോള്‍ നല്‍കുന്ന നികുതിപ്പണമാണ്‌ പൊതുഖജനാവില്‍ എത്തുന്നത്‌. പൊതുപ്പണം അനര്‍ഹര്‍ക്ക്‌ വിതരണം നടത്തുന്നത്‌ പൊതുപ്പണം കൊള്ളയടിക്കുന്നത്തിന്‌ തുല്യമാണ്‌.
ഒരുവന്‍ അര്‍ഹിക്കുന്നത്‌ അവന്‌ കൊടുക്കാതിരിക്കുകയും അനര്‍ഹന്‌ കൊടുക്കുകയും ചെയ്യുന്ന സത്യവിശ്വാസി ദൈവത്തിന്‍റെ മുന്നില്‍ കണക്ക്‌ പറയേണ്ടി വരും എന്ന ഖുര്‍ആന്‍ വാക്യം ഖുര്‍ആന്‍ വായിച്ചിട്ടുള്ള പാലൊളിക്ക്‌ ഓര്‍മ്മയുണ്ടാകും എന്നു കരുതാം.
കേരളത്തിലെ മറ്റേതൊരു ജനവിഭാഗവുമായി താരതമ്യം ചെയ്യുമ്‌ബോള്‍ സമ്‌ബന്നരായ മുസ്ലീങ്ങളെ കൂടുതല്‍ സമ്‌ബന്നരാക്കാനായി അങ്ങ്‌ നല്‍കിയ ശുപാര്‍ശ മുസ്ലീം പ്രീണനത്തിനു വേണ്ടിയാണെന്നു ഞാന്‍ ആക്ഷേപിക്കുന്നില്ല.
മതവിശ്വാസത്തില്‍ അങ്ങ്‌ മുസ്ലീമാണെങ്കിലും കമ്മ്യൂണിസ്റ്റായത്‌ കൊണ്ട്‌ അങ്ങ്‌ സെക്യുലറിസ്റ്റാണെന്ന്‌ വിശ്വസിക്കാനാണ്‌ എനിക്ക്‌ താല്‌പര്യം.അതുപോലെ, മതത്തിന്റെ അടിസ്ഥാനത്തില്‍ ജോലി സംവരണം നല്‍കാന്‍ ഭരണഘടനയുടെ സമ്മതമുണ്ടോ എന്ന കാര്യവും പരിശോധിക്കേണ്ടതാണ്‌.
ജാതി വ്യവസ്ഥയാണ്‌ ഹിന്ദുക്കളിലെ മഹാഭൂരിപക്ഷത്തിന്റേയും സാമൂഹിക സാമ്‌ബത്തിക വിദ്യാഭ്യാസ പിന്നാക്കാവസ്ഥയ്‌ക്ക്‌ കാരണമെന്ന കണ്ടെത്തലാണ്‌ ജാതി സംവരണം ഏര്‍പ്പെടുത്താന്‍ ഭരണഘടനയില്‍ വ്യവസ്ഥയുണ്ടായത്‌.
അറുന്നൂറ്‌ കൊല്ലം ഇന്ത്യ ഭരിച്ച ഇസ്ലാംമതവും ഇരുന്നൂറ്‌ കൊല്ലം ഭരണ ഭാരം നിര്‍വഹിച്ച ക്രിസ്‌തുമതവും പിന്നാക്കാവസ്ഥക്ക്‌ കാരണം ആണോ? 80:20 അനുപാതത്തിന്‍റെ അപ്പീല്‍ ഹര്‍ജിയുടെ പരിഗണനാ വേളയില്‍ ഇക്കാര്യവും പരിഗണനയ്‌ക്ക്‌ വരുമെന്ന്‌ പ്രതീക്ഷിക്കാം.
(ഡോ. കെ. എസ്‌. രാധാകൃഷ്‌ണന്‍)

സ്‌പുട്‌നിക്‌ ഢ വാക്‌സിന്‍! ഇന്ത്യയിലെത്തി;

 



റഷ്യ!യില്‍ നിന്നും സ്‌പുട്‌നിക്‌ ഢ വാക്‌സിന്‍! ഇന്ത്യയിലെത്തി; 30 ലക്ഷം ഡോസ്‌ എത്തിയത്‌ ഹൈദരാബാദില്‍, രാജ്യത്തെ ഏറ്റവും വലിയ വാക്‌സിന്‍ ഇറക്കുമതി


ഹൈദരാബാദ്‌: റഷ്യയില്‍ നിന്നുള്ള സ്‌പുട്‌നിക്‌ ഢ വാക്‌സിന്‍ ഇന്ത്യയിലെത്തി. ഇന്ന്‌ പുലര്‍ച്ചെ 3.43 ഓടെ 56.6 ടണ്ണോളം വരുന്ന 30 ലക്ഷം ഡോസാണ്‌ ഹൈദരാബാദില്‍ എത്തിയത്‌. രാജ്യത്തേക്കുള്ള കൊവിഡ്‌ വാക്‌സിനുകളുടെ ഏറ്റവും വിലയ ഇറക്കുമതിയാണിത്‌.

സ്‌പുട്‌നിക്‌ ഢ വാക്‌സിനുകള്‍ പ്രത്യേക രീതിയില്‍ കൈകാര്യം ചെയ്യുകയും സംഭരിക്കലും ആവശ്യമാണ്‌. 20 ഡിഗ്രി സെല്‍ഷ്യസിലാണ്‌ വാക്‌സിന്‍ സൂക്ഷിക്കുകയെന്നാണ്‌ അധികൃതര്‍ പറയുന്നത്‌. വാക്‌സിനുകളുടെ ഇറക്കുമതിയും കയറ്റി അയക്കലും സുഗമമായ നടത്തുന്നതിന്‌ ആവശ്യമായ എല്ലാ സൗകര്യങ്ങളും സജ്ജമാക്കിയിട്ടുണ്ടെന്ന്‌ ഹൈദരാബാദ്‌ വിമാനത്താവള അധികൃതര്‍ വ്യക്തമാക്കി.

സിറം ഇന്‍സ്റ്റിറ്റിയൂട്ടിന്റെ കോവിഷീല്‍ഡിനും ഭാരത്‌ ബയോടെകിന്റെ കോവാക്‌സിനും ശേഷം ഇന്ത്യയില്‍ ആദ്യമായി വിതരണം ചെയ്യാന്‍ അനുമതി ലഭിച്ചത്‌ സ്‌പുട്‌നിക്‌ വാക്‌സിനാണ്‌

ബിജെപിക്കെതിരെ കലാപത്തിന്‌ ആഹ്വാനം ചെയ്‌ത്‌ സിപിഎം

 ബിജെപിക്കെതിരെ കലാപത്തിന്‌ ആഹ്വാനം ചെയ്‌ത്‌ സിപിഎം നേതാവ്‌; ആയുധങ്ങള്‍ സജ്ജമാക്കാന്‍ നിര്‍ദ്ദേശം



അഗര്‍ത്തല: ബിജെപിക്കെതിരെ പരസ്യമായി കലാപത്തിന്‌ ആഹ്വാനം ചെയ്‌ത്‌ സിപിഎം നേതാവ്‌. ത്രിപുരയിലെ മുതിര്‍ന്ന കമ്മ്യൂണിസ്റ്റ്‌ നേതാവും മുന്‍ ധനമന്ത്രിയുമായ ഭാനു ലാല്‍ സാഹയാണ്‌ ബിജെപിക്കെതിരെ കലാപം നടത്തണമെന്ന്‌ ത്രിപുരയിലെ ജനങ്ങളോട്‌ ആഹ്വാനം ചെയ്‌തത്‌. ഫേസ്‌ബുക്ക്‌ പോസ്റ്റിലൂടെയാണ്‌ ഭാനു ലാല്‍ സാഹ വിദ്വേഷം പരത്തുന്ന പോസ്റ്റ്‌ പങ്കുവെച്ചത്‌.

ബിജെപിയെ നേരിടാന്‍ എല്ലാ വിഭാഗം ജനങ്ങളും മണ്‍വെട്ടികളും വടികളും ഇരുമ്‌ബ്‌ ദണ്ഡുകളും തയ്യാറാക്കിയിരിക്കണമെന്ന്‌ ഭാനു ലാല്‍ സാഹ ആഹ്വാനം ചെയ്‌തു. ബാഹ്യശക്തികളെ നേരിടാന്‍ ജനങ്ങള്‍ ധൈര്യം സംഭരിക്കണം. ഇതിനായി സ്വയംപര്യാപ്‌തത കൈവരിക്കണമെന്നും സ്വയരക്ഷയ്‌ക്ക്‌ ആയുധങ്ങള്‍ കൈവശം വെയ്‌ക്കുന്നത്‌ ഒരിക്കലും കുറ്റകരമാകില്ലെന്നും ഭാനു ലാല്‍ പറഞ്ഞു.
ശക്തമായ പോരാട്ടം നടത്തിയാല്‍ ജീവനും സ്വത്തും സംരക്ഷിക്കപ്പെടണമെന്നില്ലെന്നാണ്‌ ഭാനു ലാല്‍ പറയുന്നത്‌. അതിനാല്‍ യുവാക്കള്‍ സജ്ജരായിരിക്കണം. ബിജെപിയെ ധൈര്യപൂര്‍വ്വം നേരിടാന്‍ യുവാക്കള്‍ മുന്നിട്ടിറങ്ങണം. ബിജെപിക്കെതിരായ പ്രക്ഷോഭത്തില്‍ അയല്‍ക്കാരെയും പങ്കാളികളാക്കി അതൊരു വന്‍ ജനകീയ പ്രക്ഷോഭമാക്കി മാറ്റണമെന്നും ഭാനു ലാല്‍ സാഹ ആഹ്വാനം ചെയ്‌തു. ത്രിപുരയിലെ ജനങ്ങളുടെ ജീവന്‌ ഭീഷണിയുണ്ടാകാന്‍ ഇടയുണ്ടെന്ന്‌ ആരോപിച്ചാണ്‌ സിപിഎം നേതാവ്‌ കലാപത്തിന്‌ ആഹ്വാനം ചെയ്‌തിരിക്കുന്നത്‌.

ഇപ്പോഴിതാ മറ്റൊരു വൈറസ്‌ ബാധ കൂടി




ബീജിംഗ്‌: കൊവിഡ്‌ മഹാമാരിയുടെ വ്യാപനം കാരണം ലോകം അനുഭവിക്കുന്ന ബുദ്ധിമുട്ടുകള്‍ക്ക്‌ ഒരു കുറവുമില്ല. ഇപ്പോഴിതാ മറ്റൊരു വൈറസ്‌ ബാധ കൂടി കൊവിഡ്‌ പൊട്ടിപ്പുറപ്പെട്ട ചൈനയില്‍നിന്ന്‌ കണ്ടെത്തിയിരിക്കുന്നു. എച്ച്‌10എന്‍3 ഇന്‍ഫ്‌ളുവന്‍സ എന്ന പ്രത്യേകതരം പക്ഷിപ്പനിയാണ്‌ ആദ്യമായി രാജ്യത്ത്‌ നിന്നും മനുഷ്യനില്‍ റിപ്പോര്‍ട്ട്‌ ചെയ്‌തിരിക്കുന്നത്‌.
രാജ്യത്തെ കിഴക്കന്‍ പ്രവിശ്യയായ ജിയാങ്‌സുവില്‍ ഒരു 41കാരനാണ്‌ പക്ഷിപ്പനി സ്ഥിരീകരിച്ചിരിക്കുന്നത്‌. ലോകത്ത്‌ ആദ്യമായാണ്‌ പക്ഷിപ്പനി ഒരു മനുഷ്യന്‌ കണ്ടെത്തുന്നത്‌. ദേശീയ ആരോഗ്യ കമ്മിഷന്‍ (എന്‍.എച്ച്‌.സി) വിവരം സ്ഥിരീകരിച്ചു.
പനിയും മറ്റ്‌ അസുഖങ്ങളുമായി ഏപ്രില്‍ 28നാണ്‌ ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്‌. മേയ്‌ 28നാണ്‌ പക്ഷിപ്പനിയാണ്‌ ബാധിച്ചതെന്ന്‌ കണ്ടെത്തിയത്‌. ഇദ്ദേഹത്തിന്റെ സ്ഥിതി ഇപ്പോള്‍ മെച്ചപ്പെട്ടതായും വൈകാതെ ആശുപത്രി വിടാനാകുമെന്നുമാണ്‌ വിവരം.
ചൈനയിലെ വളര്‍ത്ത്‌ താറാവുകളില്‍ 2012ലാണ്‌ രോഗം കണ്ടെത്തിയത്‌. ഇവ എലികളില്‍ അതീവ ഗുരുതരമാകാറുണ്ട്‌. വാത്തകള്‍, വളര്‍ത്തുനായ്‌ക്കള്‍ എന്നിവയിലും രോഗാണുക്കള്‍ കണ്ടെത്തിയിട്ടുണ്ടെങ്കിലും മനുഷ്യരില്‍ ആദ്യമാണ്‌. മനുഷ്യര്‍ക്ക്‌ രോഗം ഗുരുതരമാകാനുളള സാദ്ധ്യത കുറവാണ്‌. രോഗബാധിതനായ ആളുമായി സമ്‌ബര്‍ക്കം വന്നവരെ നിരീക്ഷിച്ചെങ്കിലും ഇവര്‍ക്ക്‌ രോഗമില്ല. അതിനാല്‍ പടര്‍ന്നുപിടിക്കില്ല എന്ന്‌ ആശങ്ക വേണ്ടെന്ന്‌ മെഡിക്കല്‍ വിദഗ്‌ദ്ധര്‍ പറയുന്നു.
മുന്‍പും പലതരം പക്ഷിപ്പനി വകഭേദങ്ങള്‍ ചൈനയില്‍ റിപ്പോര്‍ട്ട്‌ ചെയ്‌തിട്ടുണ്ട്‌. എന്നാല്‍ അവ മനുഷ്യരില്‍ കണ്ടെത്തുക വിരളമാണ്‌. എച്ച്‌5എന്‍8 എന്ന ഇന്‍ഫ്‌ളുവന്‍സ എ വൈറസിന്റെ വകഭേദമാണ്‌ പക്ഷിപ്പനി എന്നറിയപ്പെടുന്നത്‌. ഇത്‌ പക്ഷികളെ വ്യാപകമായി കൊന്നൊടുക്കിയെങ്കിലും മനുഷ്യരില്‍ ബാധിച്ചിരുന്നില്ല. വളര്‍ത്തുപക്ഷികളെയാണ്‌ പ്രധാനമായും രോഗം ബാധിച്ചത്‌.

സ്വര്‍ണക്കടത്ത് കേസില്‍ അതീവ നിര്‍ണായക നീക്കവുമായി കസ്റ്റംസ്.

  ഗള്‍ഫിലേക്ക് കടന്ന യുഎഇ കോണ്‍സുലേറ്റ് ജനറലിനെയും അറ്റാഷയെയും കേസില്‍ പ്രതികളാക്കാനുള്ള തീരുമാനമാണത്. 



കോണ്‍സുല്‍ ജനറല്‍ ആയിരുന്ന ജമാല്‍ ഹുസൈന്‍ അല്‍ സാബിയും അറ്റാഷെ റാഷിദ് ഖമീസ് അലിയും സ്വര്‍ണം പിടിച്ചതിന് പിന്നാലെ ഗള്‍ഫിലേക്ക് കടന്നിരുന്നു.


ഇതിന്റെ ഭാഗമായി യുഎഇ കോണ്‍സല്‍ ജനറലിന് കസ്റ്റംസ് കാരണം കാണിക്കല്‍ നോടിസ് അയച്ചു. നോടിസിന് മറുപടി ലഭിച്ചാലും ഇല്ലെങ്കിലും ഇരുവരും പ്രതികളാകും. ആറുമാസം മുമ്ബാണ് ഇരുവരെയും പ്രതികളാക്കാനുള്ള അപേക്ഷ കസ്റ്റംസ് സമര്‍പിച്ചത്. ഇതുമായി ബന്ധപ്പെട്ടുള്ള അനുമതി വിദേശകാര്യമന്ത്രാലയം കൊച്ചി കസ്റ്റംസിന് കഴിഞ്ഞ ദിവസമാണ് നല്‍കിയത്. ജൂണ്‍ 30നാണ് ഡിപ്ലോമാറ്റിക് ബാഗേജ് തിരുവനന്തപുരം വിമാനത്താവളത്തിലെത്തുന്നത്. ജൂലൈ അഞ്ചിന് ഇതില്‍ പതിനാലരകോടി രൂപയുടെ സ്വര്‍ണം ഉണ്ടെന്നു കണ്ടെത്തുന്നു. ഈ ബാഗ് കോണ്‍സല്‍ ജനറലിന്റെ പേരില്‍ വന്ന നയതന്ത്ര ബാഗാണ്. അതിനാല്‍ തന്നെ ബാഗ് തുറക്കുന്നത് തടയാന്‍ അറ്റാഷയും കോണ്‍സുല്‍ ജനറലും കസ്റ്റംസിന്റെ മേല്‍ സമ്മര്‍ദം ചൊലുത്തിയിരുന്നു. പക്ഷേ ഈ ശ്രമം പരാജയപ്പെട്ടതോടെ ഇരുവരും വിദേശത്തേക്ക് കടക്കുകയായിരുന്നു.

കേസ് രജിസ്റ്റര്‍ ചെയ്തതോടെ കസ്റ്റംസ് നടത്തിയ അന്വേഷണത്തിലാണ് സ്വപ്നയും സരിത്തും സന്ദീപും റമീസും അടക്കം 24 ലോളം പേരെ പ്രതികളാക്കിയത്. നയതന്ത്ര ബാഗുവഴി വരുന്ന സ്വര്‍ണത്തിന് ഇരുവരും കൈക്കൂലി വാങ്ങിയിരുന്നതായി മറ്റ് പ്രതികളുടെ ചോദ്യം ചെയ്യലില്‍ വ്യക്തമായിരുന്നു. സ്വപ്നയും സരിത്തും സന്ദീപും ഇരുവര്‍ക്കും എതിരെ മൊഴി നല്‍കുകയും ചെയ്തിരുന്നു.

ഇരുവര്‍ക്കുമുള്ള നയതന്ത്ര പരിരഷയും യുഎഇ സര്‍കാരുമായുള്ള നയതന്ത്ര ബന്ധവും കണക്കിലെടുത്ത് കസ്റ്റംസ് കേന്ദ്രസര്‍കാരിന്റെ അനുമതിയ്ക്കായി കാത്തുനില്‍ക്കുകയായിരുന്നു.