2011, ഏപ്രിൽ 18, തിങ്കളാഴ്‌ച

ചാറ്റല്‍മഴയില്‍ ക്രിക്കറ്റ്‌ ആവേശം നനഞ്ഞുകുളിച്ചു


ചാറ്റല്‍മഴയില്‍ ക്രിക്കറ്റ്‌ ആവേശം നനഞ്ഞുകുളിച്ചു. കഷ്ടിച്ചു അരമണിക്കൂറോളം ചെറുതായി പെയ്‌ത മഴമൂലം കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌്‌റു സ്റ്റേഡിയത്തിലെ കൊച്ചി ടാസ്‌കേഴ്‌സ്‌ കേരള-ചെന്നൈ സൂപ്പര്‍ കിംഗ്‌സ്‌ മത്സരത്തിനു നഷ്ടമായത്‌ ഒന്നേകാല്‍ മണിക്കൂര്‍.ചെന്നൈ രണ്ടു വിക്കറ്റുകളും നഷ്ടപ്പെട്ടു നില്‍ക്കുമ്പോള്‍ ആതിഥേയര്‍ക്കായിരുന്നു ഈ ഘട്ടത്തില്‍ മുന്‍തൂക്കം.പക്ഷേ മഴ കൊച്ചിയുടെ ആവേശത്തെ മഴ നനച്ചു .
സൂപ്പര്‍ കിംഗ്‌സിന്റെ ഇന്നിംഗ്‌സ്‌ ഒന്‍പതാം ഓവറില്‍ എത്തിനില്‍ക്കുമ്പോള്‍ 8.45ഓടെയാണ്‌ ചെറുതായി മഴയെത്തിയത്‌. മഴ കാര്യമായി പെയ്യാതെ തന്നെ അരമണിക്കൂറിനുള്ളില്‍ തന്നെ അവസാനിച്ചു.പക്ഷേ കളി വീണ്ടും തുടങ്ങിയത്‌ 10.20ഓടെ . കലൂര്‍ സ്റ്റേഡിയത്തിനു സമീപം പെയ്‌ത ചാറ്റല്‍ മഴയാകട്ടെ കലൂര്‍ ജംക്‌്‌ഷന്‍ മുതല്‍ ഹൈക്കോടതി ജംക്‌്‌ഷന്‍ വരെ എത്തിയില്ല.നഗരത്തിന്റെ മറ്റുഭാഗങ്ങളിലും മഴ എത്തിയതേയില്ല.
കഴിഞ്ഞ ബാംഗ്ലൂര്‍ ടീമുമായുള്ള മത്സരത്തിനേക്കാള്‍ ഇന്നലെ കാണികള്‍ കൂടുതലായിരുന്നു. ചെന്നൈയില്‍ നിന്നും നൂറുകണക്കിനുപേരാണ്‌ ടീമിനു ആവേശം പകരാന്‍ കൊച്ചിയിലെത്തിയത്‌. ഗാലറിയെ മഞ്ഞക്കടലില്‍ ആറാടിച്ചുകൊണ്ട്‌ എത്തിയ മഞ്ഞപ്പടയോടൊപ്പം ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ ഹോം ചിയര്‍ ഗേള്‍സും ചിയര്‍ ബോയ്‌സ്‌ എത്തിയിരുന്നു . സൂപ്പര്‍ കിംഗ്‌സിന്റെ പതാകകളുമേന്തി എത്തിയ മഞ്ഞപ്പട സ്റ്റേഡിയം ചുറ്റിയടിച്ചു.തമിഴ്‌നാട്ടില്‍ നിന്നു നൂറുകണക്കിനുപേരാണ്‌ കളികാണാന്‍ ഇന്നലെ എത്തിയത്‌.ഭൂരിഭാഗവും സ്വന്തം വാഹനങ്ങളിലാണ്‌ തമിഴ്‌നാട്ടില്‍ നിന്നെത്തിയത്‌. സ്റ്റേഡിയത്തിലെ പാര്‍ക്കിങ്ങ്‌ ഇതോടെ കുത്തഴിഞ്ഞു. അവസാന നിമിഷം ടിക്കറ്റ്‌ കൗണ്ടറിനു മുന്നില്‍ നീണ്ട ക്യുവും കാണാമായിരുന്നു.
ഇന്നലെ നിരവധി വിശിഷ്ടാതിഥികളും എത്തിയിരുന്നു സൂപ്പര്‍ താരം മോഹന്‍ലാല്‍,ലക്‌്‌ഷ്‌മി റായ്‌, സംവിധായകന്‍ പ്രിയദര്‍ശന്‍, ഗായകന്‍ ഹരിഹരന്‍ എന്നിവരും കൊച്ചി ടീമിനു ആവേശം പകരാന്‍ സ്റ്റേഡിയത്തിലെത്തി.
പക്ഷേ മഴ എല്ലാം കുഴപ്പത്തിലാക്കി. ഒരു വലിയ സൂപ്പര്‍ സോപ്പറും രണ്ടു ചെറിയ സോപ്പറുകളും ഉപയോഗിച്ചാണ്‌ മത്സരത്തിനു അനുയോജ്യമാക്കി മാറ്റിയത്‌. കെസിഎ ക്യൂറേറ്റര്‍ രാമചന്ദ്രന്‍ ,എഡ്വിന്‍ ജോസഫ്‌ എന്നിവര്‍ നേതൃത്വം നല്‍കി.

2011, ഏപ്രിൽ 14, വ്യാഴാഴ്‌ച

കൊച്ചി ടസ്‌കേഴ്‌സ്‌ നഗരസഭയുടെ മുന്നില്‍ കൊമ്പുകുത്തുന്നു


കൊച്ചി ജവഹര്‍ലാല് നെഹ്‌്‌റു സ്റ്റേഡിയത്തില് നടക്കുന്ന ഐപിഎല് മത്സരങ്ങള് കാണുവാനും ടിക്കറ്റുകള് വാങ്ങുന്നതിനും ക്രിക്കറ്റ് പ്രേമികള് എത്താതിരിക്കുന്നതിന്റെ കാരണം കൊച്ചി നഗരസഭയുടേതല്ല.അക്കാര്യം സംഘാടകര് നോക്കേണ്ടതാണെന്ന് മേയര് ടോണി ചമ്മിണി.ടിക്കറ്റ് നിരക്കും മത്സരം നടക്കുന്ന സമയക്രമവും ആയിരിക്കാം പ്രതികൂല ഘടകളെന്ന് ടോണി ചമ്മിണി ചൂണ്ടിക്കാട്ടി.അക്കാര്യത്തില് നഗരസഭയ്‌ക്ക് ഒന്നും ചെയ്യാനില്ലെന്നും അദ്ദേഹം വ്യക്തമാക്കി
ഐപിഎലിനോട് ഏറ്റവും ഗുണപരമായ നിലപാടാണ് സ്വീകരിച്ചിട്ടുള്ളത്.നികുതിയി}ത്തില് ഇളവ് നല്‍കിയാണ് നഗരസഭ ഇതിനെ പ്രോത്സാഹിപ്പിച്ചിട്ടുള്ളത്.നഗരസഭ ചോദിച്ച ചില വിശദീകരണങ്ങള് അത് സമര്‍പ്പിക്കുന്ന മുറക്ക് ടിക്കറ്റ് സീലിങ്ങ് അനുവദിച്ചിട്ടുണ്ട് അത് സമര്‍പ്പിക്കാനുണ്ടായ കാലതാമസം അത് മസമര്‍പ്പിക്കുന്നവരുടെ ഭാഗത്തുനിന്നും ഉണ്‌്‌ടായിട്ടുള്ളതാണ്.നഗരസഭയുടെ ഭാഗത്തു }ിന്നും നകുതിയിളവ് }ല്‍കി ടിക്കറ്റുകള് വില്‍പ്പനയ്‌ക്കു നല്‍കുമ്പോള് അതിനെക്കുറിച്ച് വിശദീകരണം ചോദിക്കാ}ുള്ള }ിയമപരമായ കടമ കോര്‍പ്പറേഷനുണ്ടെന്നും ടോണി ചമ്മിണി ചൂണ്ടിക്കാട്ടി.
ഐപിഎലിനോട് ആദ്യം വളരെ അനുകൂലമായ }ിലപാടായിരുന്നു ഉണ്ടായിരുന്നതെന്നും അതനുസരിച്ചു 50 ശതമാനം ഇളവ് അനുവദിച്ചിരുന്നു.എന്നാല് അതിനുശേഷം കോംപ്ലിമെന്ററി ടിക്കറ്റുകള്‍ക്കു കൂടി }ികുതി അടയ്‌ക്കണമെന്ന നിലപാടാണ് പ്രശ്‌നങ്ങള്‍ക്കു കാരണമായത്,നേരത്തെ സംഘാടകര് ഇക്കാര്യം അറിഞ്ഞിരുന്നില്ലെന്നും ഇതാണ് പ്രശ്‌നങ്ങള്‍ക്കു കാരണമായതെന്നും മത്സരങ്ങളുടെ ചുമതല വഹിക്കുന്ന കെസിഎ ഫി}ാന്‍സ് കമ്മിറ്റി ഭാരവാഹി കാര്‍ത്തിക് വര്‍മ്മ പറഞ്ഞു.
അടുത്ത തിങ്കളാഴച നടക്കുന്ന ഇന്ത്യന് ക്യാപ്‌റ്റന് ധോണിയുടെ ചെന്നൈ സൂപ്പര് കിംഗ്‌്‌സിന്റെ മത്സരത്തി}ുള്ള ടിക്കറ്റുകളുടെ വില്‍പന കഴിഞ്ഞ രണ്ടു ദിവസമായി നടത്താന് കഴിഞ്ഞില്ല.
എന്നാല് കേരള മുന്‍സിപ്പില് എന്റര്‍ടെയ്‌ന്‍മെന്റ് ടാക്‌സ് റൂള് പ്രകാരം ഓരോ സെക്‌്‌ടറിലും നിശ്ചിത ശതമാനം ടിക്കറ്റുകള് മാത്രമെ കോംപ്ലിമെന്ററിയായി അനുവദിക്കാനാകൂവെന്നും,അഞ്ച് ശതമാനത്തില്‍കൂടുതല് ടിക്കറ്റുകള്‍ക്ക് നികുതി അടക്കണമെന്ന നിയമം ഐപിഎലി}ും ബാധകമാണെന്നും മേയര് വ്യക്തമാക്കി.നിശ്ചിത പരിധിയേക്കാള് കൂടുതല് കോംപ്ലിമെന്ററി ടിക്കറ്റുകള് }ല്‍കിയതി}െക്കുറിച്ചു വിശദീകരണം ചോദിച്ചിരുന്നു.ഇതി}ുള്ള മറുപടി നല്‍കാന് കൊച്ചി ടസ്‌കേഴ്‌സ് കാണിച്ച വീഴ്‌ചയാണ് ടിക്കറ്റ് വില്‍പനയ്‌ക്കു തടസമായെന്നും,അതേ പോലെ മത്സരതീയതികള് നേരത്തെ തന്നെ പ്രഖ്യാപിച്ചതാണ് ,അതുകൊണ്ടു തന്നെ ടിക്കറ്റ് സീല് ചെയ്യുന്നതിനു നേരത്തെ തന്നെ നഗരസഭയ്‌ക്കു നല്‍കാമായിരുന്നു.ഇതിനു കാരണക്കാര് സംഘാടകരാണെന്നും മേയര് കുറ്റപ്പെടുത്തി.
നഗരസഭ ഉദ്യോഗസ്ഥര്‍ക്ക് കോംപ്ലിമെന്ററി ടിക്കറ്റുകള് ലഭിക്കാത്തതാണ് ടിക്കറ്റ് വില്‍പനയ്‌ക്കു തടസം ഉണ്ടാകാനുള്ള കാരണമെന്ന വാദവും മേയര് തള്ളിക്കളഞ്ഞു.ഗുണപരമായ നടപടികള് സ്വീകരിച്ച നഗരസഭയെ മോശപ്പെടുത്താന് ചിലര് ശ്രമിക്കുകയാണെന്നും ടോണി ചമ്മിണി പറഞ്ഞു.ഇന്ത്യയിലെ ഒരു നഗരസഭയും നല്‍കാത്ത 50ശതമാനം നികുതിയിളവ് നല്‍കാന് കൊച്ചിന് കോര്‍പറേഷന് നല്‍കുന്നുണ്ടെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.നഗരസഭ വലിയ സാമ്പത്തിക പ്രതിസന്ധിയില് നില്‍ക്കുന്ന ഘട്ടത്തിലാണ് ഇത്തരം ഒരു നികുതിയിളവ് അനുവദിച്ചതെന്നും ,ഐപിഎല് മത്സരങ്ങള് കൊച്ചിയില് നടക്കണമെന്ന അഗ്രമം ഹം കൊണ്ടുമാത്രമാണ് ഇതനുവദിച്ചതെന്നും ടോണി ചമ്മിണി പറഞ്ഞു.
കൊച്ചി ടസ്‌കേഴ്‌സ്-ചെന്നൈ സൂപ്പര് കിംഗ്‌സ് മത്സരത്തിനുള്ള ടിക്കറ്റ് നഗരസഭയുടെ സീല് പതിപ്പിക്കാന് നഗരസഭയ്‌ക്കു നല്‍കിയത് കഴിഞ്ഞ ചൊവ്വാഴ്‌ചയായിരുന്നു.അതോടൊപ്പം ആദ്യ മത്സരത്തിന്റെ ടിക്കറ്റ് വില്‍പനയുടെ സ്റ്റേറ്റ്‌മെന്റും നല്‍കിയിരുന്നതായും സംഘാടകര് അറിയിച്ചു.
തിങ്കളാഴ്‌ച നഗരസഭ ജീവ}ക്കാര് എല്ലാവരും പോയതി}ുശേഷം 5.15നായിരുന്നു കോര്‍പ്പറേഷന് ആവശ്യപ്പെട്ട സ്‌റ്റേറ്റ്‌മെന്റ് കൊച്ചി ടസ്‌കേഴ്‌സ് നല്‍കിയത്. ചൊവ്വാഴ്‌ച മുഴുവ}ും എടുത്തു ഉദ്യോഗസ്ഥര് ടിക്കറ്റുകള് സീല് ചെയ്‌തു.എന്നാല് നഗരസഭ ആവശ്യപ്പെട്ട കഴിഞ്ഞ മത്സരത്തിനെക്കുറിച്ചുള്ള സ്‌റ്റേറ്റ്‌മെന്റുംനികുതിയായുള്ള തുകയും ലഭിക്കുന്നതിനു വേണ്ടി രാത്രി 9മണിവരെ കാത്തിരുന്നു.എന്നാല് മുംബൈയില് നിന്നും ചെക്ക് എത്തിയില്ല. ബുധനാഴ്‌ച രാവിലെ 11 മണിയോടെയാണ് ചെക്ക് എത്തിയത്.എന്നാല് തെരഞ്ഞെടുപ്പിന്റെ തിരക്കായതിനാല് ഉദ്യോഗസ്ഥര് തിരക്കിലായിരുന്നു. പോളിംഗ് ഡ്യുട്ടി കഴിഞ്ഞു വൈകിട്ട് അഞ്ചുമണിക്കു ശേഷം ഉദ്യോഗസ്ഥര് ജോലിചെയ്‌തു ടിക്കറ്റുകള് സീല് ചെയ്‌തു സംഘാടകര്‍ക്കു നല്‍കുകയായിരുന്നുവെന്നുംമേയര് വ്യക്തമാക്കി.കൊച്ചി ഐപിഎല്‍ ടീമി്‌ന്റെ ഒരു ഹോം മാച്ച്‌ മാത്രമെ ഇതിനകം നടന്നിട്ടുള്ളു. പക്ഷേ കൊച്ചിയില്‍ കഴിഞ്ഞ ഏകദിനങ്ങളുടെ അവേശം പോലും ഇതിനുണ്ടായില്ല. രണ്ടു മത്സരങ്ങള്‍ കൂടി കൊച്ചി ടീം തോറ്റ നിലയില്‍ സ്‌റ്റാര്‍ വാല്യു ഇല്ലാത്ത കൊച്ചി ടസ്‌കേഴ്‌സിനെ ക്രിക്കറ്റ്‌ പ്രേമികള്‍ കൈവിടാനാണ്‌ സാധ്യത.കൊച്ചി ടീമിന്റെ മത്സരങ്ങള്‍ അഹമ്മദാബാദിലേക്കു കൊണ്ടുപാകാനുള്ള വഴിയൊരുക്കലാകും പുതിയ സംഭവവികാസങ്ങളെന്നു സംശയിക്കാം. കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി ഐപിഎല് മത്സരങ്ങളുടെ ടിക്കറ്റു വില്പ}യില് ഉണ്ടായ അനിശ്ചിതത്വത്തിനു കാരണം നഗരസഭയല്ലെന്ന് മേയര് ടോണി ചമ്മിണി.

കൊച്ചി ഐപിഎല്‍ കുത്തഴിയുന്നു,ടിക്കറ്റ്‌ വില്‍പന പാതിവഴിയില്‍

കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി ഐപിഎല്‍ മത്സരങ്ങളുടെ ടിക്കറ്റു വില്‍പ}യില്‍ ഉണ്ടായ അനിശ്ചിതത്വത്തിനു കാരണം നഗരസഭയല്ലെന്ന്‌ മേയര്‍ ടോണി ചമ്മിണി.
കൊച്ചി ജവഹര്‍ലാല്‍ നെഹ്‌്‌റു സ്റ്റേഡിയത്തില്‍ നടക്കുന്ന ഐപിഎല്‍ മത്സരങ്ങള്‍ കാണുവാനും ടിക്കറ്റുകള്‍ വാങ്ങുന്നതിനും ക്രിക്കറ്റ്‌ പ്രേമികള്‍ എത്താതിരിക്കുന്നതിന്റെ കാരണം കൊച്ചി നഗരസഭയുടേതല്ല.അക്കാര്യം സംഘാടകര്‍ നോക്കേണ്ടതാണെന്ന്‌ മേയര്‍ ടോണി ചമ്മിണി.ടിക്കറ്റ്‌ നിരക്കും മത്സരം നടക്കുന്ന സമയക്രമവും ആയിരിക്കാം പ്രതികൂല ഘടകളെന്ന്‌ ടോണി ചമ്മിണി ചൂണ്ടിക്കാട്ടി.അക്കാര്യത്തില്‍ നഗരസഭയ്‌ക്ക്‌ ഒന്നും ചെയ്യാനില്ലെന്നും അദ്ദേഹം വ്യക്തമാക്കി
ഐപിഎലിനോട്‌ ഏറ്റവും ഗുണപരമായ നിലപാടാണ്‌ സ്വീകരിച്ചിട്ടുള്ളത്‌.നികുതിയി}ത്തില്‍ ഇളവ്‌ നല്‍കിയാണ്‌ നഗരസഭ ഇതിനെ പ്രോത്സാഹിപ്പിച്ചിട്ടുള്ളത്‌.നഗരസഭ ചോദിച്ച ചില വിശദീകരണങ്ങള്‍ അത്‌ സമര്‍പ്പിക്കുന്ന മുറക്ക്‌ ടിക്കറ്റ്‌ സീലിങ്ങ്‌ അനുവദിച്ചിട്ടുണ്ട്‌ അത്‌ സമര്‍പ്പിക്കാനുണ്ടായ കാലതാമസം അത്‌ മസമര്‍പ്പിക്കുന്നവരുടെ ഭാഗത്തുനിന്നും ഉണ്‌്‌ടായിട്ടുള്ളതാണ്‌.നഗരസഭയുടെ ഭാഗത്തു }ിന്നും നകുതിയിളവ്‌ }ല്‍കി ടിക്കറ്റുകള്‍ വില്‍പ്പനയ്‌ക്കു നല്‍കുമ്പോള്‍ അതിനെക്കുറിച്ച്‌ വിശദീകരണം ചോദിക്കാ}ുള്ള }ിയമപരമായ കടമ കോര്‍പ്പറേഷനുണ്ടെന്നും ടോണി ചമ്മിണി ചൂണ്ടിക്കാട്ടി.
ഐപിഎലിനോട്‌ ആദ്യം വളരെ അനുകൂലമായ }ിലപാടായിരുന്നു ഉണ്ടായിരുന്നതെന്നും അതനുസരിച്ചു 50 ശതമാനം ഇളവ്‌ അനുവദിച്ചിരുന്നു.എന്നാല്‍ അതിനുശേഷം കോംപ്ലിമെന്ററി ടിക്കറ്റുകള്‍ക്കു കൂടി }ികുതി അടയ്‌ക്കണമെന്ന നിലപാടാണ്‌ പ്രശ്‌നങ്ങള്‍ക്കു കാരണമായത്‌,നേരത്തെ സംഘാടകര്‍ ഇക്കാര്യം അറിഞ്ഞിരുന്നില്ലെന്നും ഇതാണ്‌ പ്രശ്‌നങ്ങള്‍ക്കു കാരണമായതെന്നും മത്സരങ്ങളുടെ ചുമതല വഹിക്കുന്ന കെസിഎ ഫി}ാന്‍സ്‌ കമ്മിറ്റി ഭാരവാഹി കാര്‍ത്തിക്‌ വര്‍മ്മ പറഞ്ഞു.
അടുത്ത തിങ്കളാഴച നടക്കുന്ന ഇന്ത്യന്‍ ക്യാപ്‌റ്റന്‍ ധോണിയുടെ ചെന്നൈ സൂപ്പര്‍ കിംഗ്‌്‌സിന്റെ മത്സരത്തി}ുള്ള ടിക്കറ്റുകളുടെ വില്‍പന കഴിഞ്ഞ രണ്ടു ദിവസമായി നടത്താന്‍ കഴിഞ്ഞില്ല.
എന്നാല്‍ കേരള മുന്‍സിപ്പില്‍ എന്റര്‍ടെയ്‌ന്‍മെന്റ്‌ ടാക്‌സ്‌ റൂള്‍ പ്രകാരം ഓരോ സെക്‌്‌ടറിലും നിശ്ചിത ശതമാനം ടിക്കറ്റുകള്‍ മാത്രമെ കോംപ്ലിമെന്ററിയായി അനുവദിക്കാനാകൂവെന്നും,അഞ്ച്‌ ശതമാനത്തില്‍കൂടുതല്‍ ടിക്കറ്റുകള്‍ക്ക്‌ നികുതി അടക്കണമെന്ന നിയമം ഐപിഎലി}ും ബാധകമാണെന്നും മേയര്‍ വ്യക്തമാക്കി.നിശ്ചിത പരിധിയേക്കാള്‍ കൂടുതല്‍ കോംപ്ലിമെന്ററി ടിക്കറ്റുകള്‍ }ല്‍കിയതി}െക്കുറിച്ചു വിശദീകരണം ചോദിച്ചിരുന്നു.ഇതി}ുള്ള മറുപടി നല്‍കാന്‍ കൊച്ചി ടസ്‌കേഴ്‌സ്‌ കാണിച്ച വീഴ്‌ചയാണ്‌ ടിക്കറ്റ്‌ വില്‍പനയ്‌ക്കു തടസമായെന്നും,അതേ പോലെ മത്സരതീയതികള്‍ നേരത്തെ തന്നെ പ്രഖ്യാപിച്ചതാണ്‌ ,അതുകൊണ്ടു തന്നെ ടിക്കറ്റ്‌ സീല്‍ ചെയ്യുന്നതിനു നേരത്തെ തന്നെ നഗരസഭയ്‌ക്കു നല്‍കാമായിരുന്നു.ഇതിനു കാരണക്കാര്‍ സംഘാടകരാണെന്നും മേയര്‍ കുറ്റപ്പെടുത്തി.
നഗരസഭ ഉദ്യോഗസ്ഥര്‍ക്ക്‌ കോംപ്ലിമെന്ററി ടിക്കറ്റുകള്‍ ലഭിക്കാത്തതാണ്‌ ടിക്കറ്റ്‌ വില്‍പനയ്‌ക്കു തടസം ഉണ്ടാകാനുള്ള കാരണമെന്ന വാദവും മേയര്‍ തള്ളിക്കളഞ്ഞു.ഗുണപരമായ നടപടികള്‍ സ്വീകരിച്ച നഗരസഭയെ മോശപ്പെടുത്താന്‍ ചിലര്‍ ശ്രമിക്കുകയാണെന്നും ടോണി ചമ്മിണി പറഞ്ഞു.ഇന്ത്യയിലെ ഒരു നഗരസഭയും നല്‍കാത്ത 50ശതമാനം നികുതിയിളവ്‌ നല്‍കാന്‍ കൊച്ചിന്‍ കോര്‍പറേഷന്‍ നല്‍കുന്നുണ്ടെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.നഗരസഭ വലിയ സാമ്പത്തിക പ്രതിസന്ധിയില്‍ നില്‍ക്കുന്ന ഘട്ടത്തിലാണ്‌ ഇത്തരം ഒരു നികുതിയിളവ്‌ അനുവദിച്ചതെന്നും ,ഐപിഎല്‍ മത്സരങ്ങള്‍ കൊച്ചിയില്‍ നടക്കണമെന്ന അഗ്രമം ഹം കൊണ്ടുമാത്രമാണ്‌ ഇതനുവദിച്ചതെന്നും ടോണി ചമ്മിണി പറഞ്ഞു.
കൊച്ചി ടസ്‌കേഴ്‌സ്‌-ചെന്നൈ സൂപ്പര്‍ കിംഗ്‌സ്‌ മത്സരത്തിനുള്ള ടിക്കറ്റ്‌ നഗരസഭയുടെ സീല്‍ പതിപ്പിക്കാന്‍ നഗരസഭയ്‌ക്കു നല്‍കിയത്‌ കഴിഞ്ഞ ചൊവ്വാഴ്‌ചയായിരുന്നു.അതോടൊപ്പം ആദ്യ മത്സരത്തിന്റെ ടിക്കറ്റ്‌ വില്‍പനയുടെ സ്റ്റേറ്റ്‌മെന്റും നല്‍കിയിരുന്നതായും സംഘാടകര്‍ അറിയിച്ചു.
തിങ്കളാഴ്‌ച നഗരസഭ ജീവ}ക്കാര്‍ എല്ലാവരും പോയതി}ുശേഷം 5.15നായിരുന്നു കോര്‍പ്പറേഷന്‍ ആവശ്യപ്പെട്ട സ്‌റ്റേറ്റ്‌മെന്റ്‌ കൊച്ചി ടസ്‌കേഴ്‌സ്‌ നല്‍കിയത്‌. ചൊവ്വാഴ്‌ച മുഴുവ}ും എടുത്തു ഉദ്യോഗസ്ഥര്‍ ടിക്കറ്റുകള്‍ സീല്‍ ചെയ്‌തു.എന്നാല്‍ നഗരസഭ ആവശ്യപ്പെട്ട കഴിഞ്ഞ മത്സരത്തിനെക്കുറിച്ചുള്ള സ്‌റ്റേറ്റ്‌മെന്റുംനികുതിയായുള്ള തുകയും ലഭിക്കുന്നതിനു വേണ്ടി രാത്രി 9മണിവരെ കാത്തിരുന്നു.എന്നാല്‍ മുംബൈയില്‍ നിന്നും ചെക്ക്‌ എത്തിയില്ല. ബുധനാഴ്‌ച രാവിലെ 11 മണിയോടെയാണ്‌ ചെക്ക്‌ എത്തിയത്‌.എന്നാല്‍ തെരഞ്ഞെടുപ്പിന്റെ തിരക്കായതിനാല്‍ ഉദ്യോഗസ്ഥര്‍ തിരക്കിലായിരുന്നു. പോളിംഗ്‌ ഡ്യുട്ടി കഴിഞ്ഞു വൈകിട്ട്‌ അഞ്ചുമണിക്കു ശേഷം ഉദ്യോഗസ്ഥര്‍ ജോലിചെയ്‌തു ടിക്കറ്റുകള്‍ സീല്‍ ചെയ്‌തു സംഘാടകര്‍ക്കു നല്‍കുകയായിരുന്നുവെന്നുംമേയര്‍ വ്യക്തമാക്കി.

കൊച്ചി ഐപിഎല്‍ ടീമി്‌ന്റെ ഒരു ഹോം മാച്ച്‌ മാത്രമെ ഇതിനകം നടന്നിട്ടുള്ളു. പക്ഷേ കൊച്ചിയില്‍ കഴിഞ്ഞ ഏകദിനങ്ങളുടെ അവേശം പോലും ഇതിനുണ്ടായില്ല. രണ്ടു മത്സരങ്ങള്‍ കൂടി കൊച്ചി ടീം തോറ്റ നിലയില്‍ സ്‌റ്റാര്‍ വാല്യു ഇല്ലാത്ത കൊച്ചി ടസ്‌കേഴ്‌സിനെ ക്രിക്കറ്റ്‌ പ്രേമികള്‍ കൈവിടാനാണ്‌ സാധ്യത.കൊച്ചി ടീമിന്റെ മത്സരങ്ങള്‍ അഹമ്മദാബാദിലേക്കു കൊണ്ടുപാകാനുള്ള വഴിയൊരുക്കലാകും പുതിയ സംഭവവികാസങ്ങളെന്നു സംശയിക്കാം.

2011, ഏപ്രിൽ 10, ഞായറാഴ്‌ച

ആവേശം ഹൗസ്‌ ഫുള്‍ ആയില്ല

കൊച്ചി
കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌്‌റു സ്റ്റേഡിയത്തിലെ ആദ്യ ഐപിഎല്‍ മത്സരത്തിനു ആവേശം ഹൗസ്‌ ഫുള്‍ ആയില്ല. ലോക കപ്പിന്റെ ഹാങ്‌ ഓവര്‍ ആയതിനാല്‍ സ്റ്റേഡിയം നിറഞ്ഞു കവിയാതെ കിടന്നു.
ഇന്നലെ അരങ്ങേറിയ കൊച്ചി ടസ്‌കേഴ്‌സ്‌ കേരള ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സ്‌ മത്സരത്തിനു ഇതുവരെ കഴിഞ്ഞ കൊച്ചിയിലെ ഏകദിന മത്സരങ്ങളുമായി താരതമ്യം ചെയ്‌താല്‍ കാണികളുടെ എണ്ണം കുറവായി.ഏകദേശം കണക്കെടുത്താല്‍ 40,00

0 ല്‍ താഴെയായിരുന്നു. ഗാലറിയില്‍ പകുതിയിലേറെയും നേരത്തെ തന്നെ വീതം വെച്ചുകഴിഞ്ഞതിനാല്‍ ടിക്കറ്റ്‌ എടുത്തു കളികാണുവാന്‍ എത്തിയവരേക്കാള്‍ ഏറെ മറ്റുവിധത്തില്‍ ടിക്കറ്റ്‌ സൗജന്യമായി }േടിയവരായിരുന്നു ഏറെയും.
കൊച്ചിയില്‍ ഓസ്‌ പാസി}െക്കുറിച്ചു കെസിഎയുടെ പരാതി ഇത്തവണ ഉണ്ടാകില്ലെങ്കിലും സൗജന്യമായിട്ടാണ്‌ പകുതിയിലേറെയും കളികാണാനെത്തിയത്‌. ക്രിക്കറ്റ്‌ ക്ലബുകളുടെ പേരില്‍ ആയിരക്കണക്കിനു ഓസ്‌ ടിക്കറ്റുകളാണ്‌ സൗജ}്യമായി നല്‍കിയത്‌.അതേപോലെ സംഘാടകര്‍ക്കു വേണ്ടപ്പെട്ടവര്‍ക്കും ഓസ്‌ പാസുകള്‍ക്കു കുറവു|ായില്ല.
തപ്പു താളവാദ്യങ്ങളുമായി വൈകുന്നേരം നാലുമണി മുതല്‍ കാണികള്‍ സ്റ്റേഡിയത്തിലേക്കു ഒഴുകി . കൊച്ചി ടസ്‌കേഴ്‌സ്‌ കേരളയുടെ ജഴ്‌സിയും ദേശീയ പതാകയും ചൂടപ്പംപോലെ വിറ്റഴിഞ്ഞു. എന്നാല്‍ മുഖത്ത്‌ കൊച്ചി ടസ്‌കേഴ്‌സിന്റെ പതാകയുടെ നിറം പെയ്‌ന്റ്‌ ചെയ്യാനെത്തിയ വടക്കേ ഇന്ത്യയില്‍ നിന്നുള്ളവര്‍ക്കു ഡിമാന്റ്‌ കുറവായിരുന്നു.
മത്സരം രാത്രി എട്ടുമണിയ്‌ക്കായതി}ാല്‍ ഏകദിന മത്സരങ്ങളില്‍ ക|തുപോലെ സ്‌ത്രീകളുടേയും കുട്ടികളുടേയും എണ്ണം കുറഞ്ഞു. മഴമൂലം മുടങ്ങിയ ഇന്ത്യ-ഓസ്‌ട്രേലിയ മത്സരത്തിന്റെ അനുഭവമുള്ളതിനാല്‍ സ്റ്റേഡിയത്തിന്റെ പരിസരത്ത്‌ ഭക്ഷണ സാധ}ങ്ങളുടെ വില്‍പ}യും കുറവായിരുന്നു. സ്റ്റേഡിയത്തിനു സമീപം സംഘാടകര്‍ തന്നെ വിപുലമായ ഫുഡ്‌ കോര്‍ട്ട്‌ ഒരുക്കിയിരുന്നു.
കാണികളുടെ പിന്തുണ ഒരേപോലെ ആതിഥേയരായ കൊച്ചി ടീമിനും ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സിനും ലഭിച്ചു. കൊച്ചി ഐപിഎലില്‍ ആദ്യമായി ബാറ്റേന്തുവാന്‍ ഭാഗ്യം ലഭിച്ച മലയാളിയായ റൈഫി വിന്‍സെന്റ്‌ ഗോമസിനു നാട്ടുകാരുടെ പിന്തുണ കിട്ടി.പക്ഷേ 19ാം ഓവറില്‍ എത്തിയ റൈഫി ഡിര്‍ക്ക്‌ നാനസിന്റെ ആദ്യ പന്തില്‍ തന്നെ സിക്‌സറി}ു പൊക്കി തീവാരിയ്‌ക്കു ക്യാച്ച്‌ സമ്മാനിച്ചു മടങ്ങിയത്‌ നിരാശയായി.

2011, ഏപ്രിൽ 7, വ്യാഴാഴ്‌ച

കൊച്ചി ഐപിഎല്‍ ക്രിക്കറ്റ്‌ പ്രേമികള്‍ക്കു വിലക്ക്‌

കൊച്ചി ഐപിഎല്‍ ടീമിന്റെ ആദ്യ പരിശീലനമത്സരം കാണുന്നതിനു ക്രിക്കറ്റ്‌ പ്രേമികള്‍ക്കു വിലക്ക്‌. ക്രിക്കറ്റ്‌ പ്രേമികള്‍ക്കു പരിശീലന മത്സരം കാണുവാന്‍ അനുവാദം നല്‍കുമെന്നു നേരത്തെ അറിയിച്ചിരുന്നുവെങ്കിലും സംഘാടകര്‍ വാക്കുപാലിച്ചില്ല.മത്സരം കാണുവാന്‍ എത്തിയനൂറുകണക്കിനു ക്രിക്കറ്റ്‌ പ്രേമികളെ സെക്യുരിറ്റിക്കാര്‍ തടഞ്ഞുനിര്‍ത്തി. ടെലിവിഷന്‍ ചാനലുകളെ ഗ്രൗണ്ടിനകത്തു കയറുന്നതില്‍ നിന്നും വിലക്കേര്‍പ്പെടുത്തിയിരിക്കുകയാണ്‌. മത്സരത്തിന്റെ ഔദ്യോഗ സംപ്രേഷണ അവകാശം സോണിയ്‌ക്കായതിനാലാണ്‌ പ്രാദേശിക ചാനലുകളെ അകത്തുകയറുന്നതില്‍ നിന്നും വിലക്കിയിരിക്കുന്നത്‌
മറ്റു മാധ്യമപ്രവര്‍ത്തകര്‍ക്കു പോലും സ്റ്റേഡിയത്തില്‍ പ്രവേശിക്കുന്നതിനു വിലക്കേര്‍പ്പെടുത്തിയിരുന്നു. സെക്യുരിറ്റി ജീവനക്കാരുടെയും ക്രിക്കറ്റ്‌ അസോസിയേഷന്റെയും വേണ്ടപ്പെട്ടവര്‍ക്കുമാത്രമായിരുന്നു ഇന്നലെ മത്സരം കാണുവാന്‍ അവസരം ലഭിച്ചത്‌.
സംഘാടകരുടെ പിഴവുകള്‍ തുടക്കം തന്നെ വ്യക്തമായി.മാധ്യമപ്രവര്‍ത്തകര്‍ക്കു മത്സരം റിപ്പോര്‍ട്ട്‌ ചെയ്യാന്‍ വേണ്ട സൗകര്യംപോലും ചെയ്യാന്‍ സംഘാടകര്‍ക്കു കഴിഞ്ഞിട്ടില്ല. കളിക്കാരുടെ കാര്യത്തിലും അവ്യക്തത വ്യക്തമാണ്‌. ശ്രീലങ്കന്‍ കളിക്കാര്‍നാളെ എത്തുമെന്നാണ്‌ ആദ്യം അറിയിച്ചിരുന്നതെങ്കിലും ഇനയും അവ്യക്തത ബാക്കി നില്‍ക്കുകയാണ്‌. ലോകകപ്പ്‌ നേടിയ ഇന്ത്യന്‍ ടീമില്‍ അംഗമായ ശ്രീശാന്ത്‌ ഇന്ന്‌ ടീമിനൊപ്പം ചേരുമെന്നു അറിയിച്ചിട്ടുണ്ട്‌
കൊച്ചി ടസ്‌കേഴ്‌സ്‌ കേരളയുടെ ഹോം മാച്ചുകളായതിനാല്‍ ഔദ്യോഗികമായി ടസ്‌കേഴ്‌സ്‌ ആണ്‌ സംഘാടകര്‍. കേരള ക്രിക്കറ്റ്‌ അസോസിയേഷനും ജില്ലാ ക്രിക്കറ്റ്‌ അസോസിയേഷ}ും ഇതോടെ കാര്യമായ റോള്‍ ഇല്ലാത്തതും വീഴ്‌ചകള്‍ക്കു കാരണമായിട്ടുണ്ട്‌.
മത്സരങ്ങള്‍ എല്ലാം ഡേ നൈറ്റ്‌ ആയിട്ടു നടക്കുന്നതിനാല്‍ നാലോളം ജനറേറ്ററുകളാണ്‌ ഉപയോഗിക്കുന്നത്‌.ഇന്നലെ പുതിയ ജനറേറ്റര്‍ പ്രവര്‍ത്ത}ം ആരംഭിച്ചിട്ടുണ്ട്‌ നാലു ജനറേറ്ററുകളില്‍ ഏതെങ്കിലും തകരാറിലായാല്‍ പകരം ഒരു ജനറേറ്ററും ഒരുക്കിയിട്ടുണ്ട്‌