2017, ഏപ്രിൽ 30, ഞായറാഴ്‌ച

സന്ധിമാറ്റിവെയ്‌ക്കല്‍ ശസ്‌ത്രക്രിയയില്‍ അപൂര്‍വ്വ നേട്ടവുമായി എപി വര്‍ക്കി മിഷന്‍ ആശുപത്രി





കൊച്ചി: അഞ്ചാം വയസില്‍ ശൈശവ സന്ധിവാതത്തെ തുടര്‍ന്ന്‌ നടക്കാന്‍ പോലും കഴിയാതെ ജീവിത ദുരിതം പേറിയ യുവതി എപി വര്‍ക്കി മിഷന്‍ ആശുപത്രിയില്‍ നടന്ന സങ്കീര്‍ണ്ണമായ ശസ്‌ത്രക്രിയയിലൂടെ ജീവിതത്തിലേക്ക്‌. ഓര്‍ത്തോ വിഭാഗം മേധാവി ഡോ. സൂരജിന്റെ നേതൃത്വത്തില്‍ വിവിധ ഘട്ടങ്ങളിലായി നടന്ന സന്ധി മാറ്റിവെയ്‌ക്കല്‍ ശസ്‌ത്രക്രിയയിലൂടെയാണ്‌ സനിയത്ത്‌ എന്ന 25 കാരിയുടെ 18 വര്‍ഷം നീണ്ട വേദനയ്‌ക്കും ദുരിതത്തിനും അവസാനമായത്‌. 2014 ല്‍ മൂന്ന്‌ ഘട്ടമായി നടത്തിയ ശസ്‌ത്രക്രിയയിലൂടെ രണ്ട്‌ ഇടുപ്പ്‌ സന്ധികളും ഒരു കാല്‍മുട്ട്‌ സന്ധിയും മാറ്റിവെച്ചിരുന്നു. മുടന്തി നടന്നിരുന്ന സനിയത്ത്‌ കാല്‍മുട്ട്‌ ശസ്‌ത്രക്രിയയ്‌ക്കു ശേഷം ഏതാനും ആഴ്‌ചകള്‍ക്കുള്ളില്‍ നിവര്‍ന്നു നടന്നു തുടങ്ങി. ഇക്കഴിഞ്ഞ 24-ന്‌ നാലാംഘട്ട ശസ്‌ത്രക്രിയയിലൂടെ രണ്ടാമത്തെ കാല്‍മുട്ട്‌ വിജയകരമായി മാറ്റിവെയ്‌ക്കുകയും ചെയ്‌തു.ഒരാഴ്‌ച്ചത്തെ ആശുപത്രി വാസത്തിനുശേഷം സനിയത്ത്‌ ഇന്നലെ ആശുപത്രി വിട്ടു.

ആലുവ കടുങ്ങല്ലൂര്‍ സ്വദേശി അബ്ദുള്‍ കരീമിന്റെയും സല്‍മത്തിന്റെയും മകളായ സനിയത്ത്‌ അഞ്ചു വയസു മുതല്‍ വേദനകളുടെ ലോകത്തായിരുന്നു. സന്ധികളില്‍ വൈകല്യം, കടുത്ത വേദന, മുടന്ത്‌, വളര്‍ച്ചാ മരടിപ്പ്‌, തുടര്‍ച്ചയായ പനി തുടങ്ങി ഒട്ടേറെ വെല്ലുവിളികളാണ്‌ സനിയത്തിന്‌ നേരിടേണ്ടി വന്നത്‌. നിരവധി ചികിത്സ തേടിയെങ്കിലും ഫലമുണ്ടായില്ല. ഒടുവില്‍ വളരെ വിരളമായി കാണുന്ന ജുവനൈല്‍ ആര്‍ത്രൈറ്റിസ്‌ അഥവാ ശൈശവ സന്ധിവാതമാണ്‌ സനിയത്തിനെന്ന്‌ വിദഗ്‌ധ പരിശോധനയില്‍ തിരിച്ചറിഞ്ഞു. 16 വയസില്‍ താഴെയുള്ള കുട്ടികളെ ബാധിക്കുന്ന രോഗമാണിത്‌. ഇത്ര ചെറുപ്പത്തില്‍ രോഗം കാണുന്നത്‌ അപൂര്‍വ്വമാണ്‌. ചികിത്സയും കാര്യമായി ഉണ്ടായിരുന്നില്ല. ജീവിതം വഴിമുട്ടി നിന്നപ്പോഴാണ്‌ എപി വര്‍ക്കി മിഷന്‍ ആശുപത്രിയിലെ സന്ധിമാറ്റിവെയ്‌ക്കല്‍ വിദഗ്‌ധന്‍ ഡോ. സൂരജിനെപ്പറ്റി പത്ര വാര്‍ത്തയിലൂടെ അറിയുന്നത്‌. തുടര്‍ന്ന്‌ ഡോക്ടര്‍ സൂരജിനെ സമീപിച്ചു. സനിയത്തിനെ വിശദമായി പരിശോധിച്ച ഡോക്ടര്‍ ശസ്‌ത്രക്രിയ നടത്താന്‍ തീരുമാനിച്ചു. കേരളത്തിനകത്തും വിദേശത്തുമുള്ള നിരവധി ഡോക്ടര്‍മാരുമായി വിശദമായ ചര്‍ച്ചകള്‍ നടത്തിയ ശേഷമാണ്‌ ഡോക്ടര്‍ ഈ വെല്ലുവിളി ഏറ്റെടുത്തത്‌. വിവിധ ഘട്ടങ്ങളിലായി നടത്തിയ ശസ്‌ത്രക്രിയയിലൂടെ വികലമായ സന്ധികളെ സുഖപ്പെടുത്തിയപ്പോള്‍ അത്‌ സന്ധിവാത ചികിത്സയില്‍ വലിയ മുന്നേറ്റമായി. 

രോഗത്തിന്റെ സങ്കീര്‍ണ്ണതകളെ അവഗണിച്ച്‌ സനിയത്തിനെ സ്വന്തം ജീവിതത്തിലേക്ക്‌ ചേര്‍ത്ത ഭര്‍ത്താവ്‌ ജബ്ബാറിന്റെ പിന്തുണയും ചികിത്സയ്‌ക്കുണ്ടായിരുന്നു. വേദനകളില്‍ നിന്നു മോചനം നേടിയ സനിയത്ത്‌ ദൈവത്തിനും ഡോക്ടര്‍ സൂരജിനും, അമ്മ സല്‍മത്തിനും നന്ദി പറയുന്നു.

ക്യാപ്‌ഷന്‍
ശൈശവ സന്ധിവാതരോഗത്തെത്തുടര്‍ന്ന്‌ അപൂര്‍വ്വ ശസ്‌ത്രക്രിയിലൂടെ രണ്ട്‌ ഇടുപ്പു സന്ധികളും, രണ്ട്‌ കാല്‍മുട്ടുകളും മാറ്റിവെച്ച സനിയത്ത്‌, ചികിത്സിച്ച എ.പി.വര്‍ക്കി മിഷന്‍ ആശുപത്രിയിലെ സന്ധിമാറ്റിവെയ്‌ക്കല്‍ വിദഗ്‌ധന്‍ ഡോ. സൂരജ്‌, അമ്മ സല്‍മത്ത്‌ എന്നിവര്‍ക്കൊപ്പം.

യേശവിന്റെ സ്‌നേഹം ലോകത്തില്‍ പങ്കുവയ്‌ക്കാന്‍ വിളക്കപ്പെട്ടവരാണ്‌ ക്രിസ്‌ത്യാനികള്‍: മാത്യൂസ്‌ മാര്‍ തിമോത്തിയോസ്‌




കൊച്ചി: യേശുക്രിസ്‌തു പകര്‌ന്നു നല്‌കിതയ സ്‌നേഹം ലോകത്തില്‍ പങ്കുവയ്‌ക്കാന്‍ വിളക്കപ്പെട്ടവരാണ്‌ ക്രിസ്‌ത്യാനികളെന്ന്‌ യാക്കോമ്പായ സഭയുടെ ദമാസ്‌ക്കസ്‌ ഭദ്രസാനധിപന്‍ മാത്യൂസ്‌ മാര്‍ തിമോത്തിയോസ്‌.ഫിയാത്ത്‌ മിഷന്‍ അങ്കമാലി കറുകുറ്റി െ്രെകസ്റ്റ്‌ നഗറില്‍ സംഘടിപ്പിച്ച ജി.ജി.എം മിഷന്‍ കോണ്‌ഗ്ര്‌സില്‍ സിറിയിലെ െ്രെകസ്‌തവ പീഡനത്തെക്കുറിച്ചുള്ള അനുഭവം പങ്കുവയ്‌ക്കുകയായിരുന്നു അദ്ദേഹം. ക്രിസ്‌തുവിന്റെ സ്‌നേഹം ക്ഷമിക്കുന്ന സ്‌നേഹമാണ്‌.തന്നെ ദ്രോഹിച്ചവരെ സ്‌നേഹിക്കുന്ന ക്രിസ്‌തുവിന്റെ സ്‌നേഹമാണ്‌ നമ്മള്‍ പങ്കുവയ്‌ക്കുന്നത്‌.സിറിയില്‍ യാക്കോമ്പായ സഭയുടെ അലോപ്പോ ആര്‌ച്ച്‌ബി ഷപ്പ്‌ മാര്‍ ഗ്രിഗോറിയോസ്‌ യോഹന്നാന്‍ ഇബ്രാഹം ഗ്രീക്ക്‌ ഓര്‌ത്തേ ഡോകസ്‌ സഭയുടെ ആര്‌ച്ച്‌ോ ബിഷപ്പ്‌ പൗലോസ്‌ യാസിജി എന്നിവരെ 2013ല്‍ ഐ.എസ്‌ ഭീകരര്‍ തട്ടികൊണ്ടുപോയി.അവര്‌ക്ക്‌ ഒപ്പമുണ്ടായിരുന്ന ദൈവിക വിദ്യാര്‌ത്ഥിനയെ വെടിവച്ചു കൊന്നു. വര്‍ഷങ്ങളായി ഇരു അര്‌ച്ച്‌ി ബിഷപ്പമാരെ പറ്റി വിവരങ്ങളൊന്നും നമ്മുക്ക്‌ ലഭ്യമല്ല. മത പീഡനം വ്യാപിക്കുമ്പോഴും സിറിയില്‍ തുടരാന്‍ െ്രെകസ്‌തവര്‌ക്ക്യ ധൈര്യം പകരുന്നത്‌ ക്രിസ്‌തുവിനോടുള്ള തീവ്രമായ സ്‌നേഹമാണ്‌. കുര്‌ബാ നയില്‍ പങ്കുചേരാന്‍ അവസരം ലഭ്യമല്ലാത്ത വിശ്വാസികള്‍ സിറിയലുണ്ട്‌. യേശുവിനോട്‌ സ്‌നേഹം ഭയത്തെ ബഹിഷ്‌കരിക്കുന്നു.ഭീകരര്‍ ക്രൂരത പര്യാങ്ങളായി വര്‌ത്തിനക്കുമ്പോഴും നമ്മള്‍ പുലര്‌ത്തേ ണ്ടത്‌ ക്രിസ്‌തുവിന്റെ ക്ഷമിക്കുന്ന സ്‌നേഹത്തിന്റെ മനോഭാവമാണ്‌. വെറുപ്പില്‍ നിന്നാണ്‌ ക്രൂരത ഉള്ളവാകുന്നത്‌.വെറുപ്പ്‌ പിശാചാണ്‌ മനുഷ്യരില്‍ ഉള്ളവാക്കുന്നത്‌. ദൈവത്തിന്റെ മക്കള്‍ വെറുപ്പിനെ സ്‌നേഹം കൊണ്ടും പ്രാര്‌ത്ഥകന കൊണ്ടും കീഴടക്കണം. ആലോപ്പോ ആര്‌ച്ച്‌ബി ഷപ്പ്‌ മാര്‍ ഗ്രിഗോറിയോസ്‌ യോഹന്നാന്‍ ഇബ്രാഹമിനോട്‌ പലരും പറഞ്ഞു ഇവിടം വിട്ടു പോവുക.സിറിയ അദ്ദേഹത്തിനു സുരക്ഷിതമായ പ്രദേശമല്ല.എന്തു നിമഷവും ഐഎസ്‌ ഭീകരര്‍ ആക്രമിക്കാന്‍ സാധ്യതയുണ്ട്‌. അദ്ദേഹം അതിനു പറഞ്ഞിരുന്ന മറുപടി എന്റെ ആടുകളെ വിട്ടു ഞാന്‍ പോകില്ല.ഇന്നു അദ്ദേഹം ഭീകരുടെ പിടിയിലാണ്‌.പക്ഷേ മതം മാറനോ,സിറിയ വിട്ടു പോകനോ ആര്‌ച്ച്‌ബി ഷപ്പ്‌ മാര്‍ ഗ്രിഗോറിയോസ്‌ യോഹന്നാന്‍ ഇബ്രാഹം തയറാകാത്തതിനു കാരണം തന്റെ ദൗത്യത്തെ പറ്റിയുള്ള അവബോധമാണ്‌. ക്രിസ്‌തു നമ്മെ എല്‌പ്പിരച്ചിരിക്കുന്ന ദൗത്യം കൃപയുടെ സുവിശേഷത്തിനു സാക്ഷ്യം നല്‌കു വനാണ്‌. വചനത്തിനു സാക്ഷ്യം നല്‌കുേക എന്ന പറയുന്നത്‌ ക്രിസ്‌തുവിനെ പകര്‌ന്നു കൊടുക്കുക എന്നതു തന്നെയാണ്‌. ക്രിസ്‌തുവിനു വേണ്ടി ജീവിക്കാനും മരിക്കാനും തയാറാകുന്ന വ്യക്തികള്‌ക്ക്‌ മാത്രമാണ്‌ അതിനു സാധിക്കുക. യാക്കോബായ സഭയുടെ വിശ്വാസം പ്രകാരം മാതാവിന്റെ ഇടക്കെട്ട്‌ സൂക്ഷിച്ചിരുന്ന സിറിയിലെ ഹോമസ്‌ ദേവാലയം ഭീകരര്‍ തകര്‌ത്തു ..ആക്രമണങ്ങളും ക്രൂരതകളും ക്രിസ്‌തുവിനു വേണ്ടി ജീവിക്കുന്നതില്‍ നിന്നും സിറിയിലെ െ്രെകസ്‌തവ സമൂഹത്തെ തളര്‌ത്തു ന്നില്ല. സഭയില്‍ ര്‌കഷസാക്ഷികള്‍ രൂപംകൊള്ളുമ്പോള്‍ ആത്മാക്കളുടെ രക്ഷയക്കു ദൈവം അതിനെ ഉപയോഗിക്കുന്നു.ഓരോ െ്രെകസ്‌തവിന്റെയും കടമയാണ്‌ ആത്മാക്കളുടെ രക്ഷ.അതിനു വേണ്ടി പ്രാര്‌ത്ഥി്‌ക്കാനും പ്രവര്‌ത്തിരക്കാനും നമ്മള്‍ തയാറാകണം.യേശു ലോകത്തില്‍ വന്നത്‌ പാപികളെ രക്ഷിക്കനാണ്‌. ആ ര്‌കഷ മറ്റുള്ളവര്‌ക്ക്‌ം പകര്‌ന്നു കൊടുക്കുക ക്രിസ്‌തുവിനെ അറിഞ്ഞ നമ്മളാകാണമെന്നും അദ്ദേഹം കൂട്ടിച്ചേര്‌ത്തു .ചടങ്ങില്‍ ജൊവായി ബിഷപ്പ്‌ വിക്ടര്‍ ലിംഗ്‌ദോ,ഇറ്റാനഗര്‍ ബിഷപ്പ്‌ ജോണ്‍ തോമസ്‌ കട്രുകുടിയില്‍,ഫിയാത്ത്‌ മിഷന്‍ എം.ഡി സ്വീറ്റ്‌ലി ജോര്‌ജ്‌മ, ജി.ജി.എം മിഷന്‍ കോണ്‌ഗ്രംസ്‌ കോഓര്‌ഡികനേറ്റര്‍ സിംല പീറ്റര്‍, ജോസ്‌ ഓലിക്കന്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.



ക്യാപ്‌ക്ഷന്‍
ഫിയാത്ത്‌ മിഷന്റെ നേതൃത്വത്തില്‍ അങ്കമാലി കറുകുറ്റിയില്‍ നടക്കുന്ന ജി.ജി.എം മിഷന്‍ കോണ്‌ഗ്രിസില്‍ പങ്കെടുക്കാന്‍ വരുന്ന ബിഷപ്പ്‌ മാത്യൂസ്‌ മാര്‍ തിമോത്തിയോസ്‌.
ബിഷപ്പ്‌ മാത്യൂസ്‌ മാര്‍ തിമോത്തിയോസ്‌ അങ്കമാലി കറുകുറ്റിയില്‍ നടക്കുന്ന ജി.ജി.എം മിഷന്‍ കോണ്‌ഗ്രറസില്‍ സിറിയിലെ െ്രെകസ്‌തവപീഡനത്തെ പറ്റി സംസാരിക്കുന്നു. ബിഷപ്പ്‌ വിക്ടര്‍ ലിംഗ്‌ദോ സമീപം

അവധിക്കാലത്ത്‌ സ്വയം രക്ത പരിശോധന ശീലമാക്കി ഡയബറ്റീസ്‌ നിയന്ത്രിക്കാം




കൊച്ചി: ഡയബറ്റീസ്‌ രോഗികള്‍ക്കും ഇനി ഭയപ്പാടില്ലാതെ അവധിക്കാലം ആസ്വദിക്കാമെന്ന പ്രചാരണവുമായി ഇന്ത്യയിലെ പ്രമുഖ രക്ത പരിശോധന സംവിധാന സ്ഥാപനമായ റോഷ്‌ ഡയബറ്റീസ്‌ കെയര്‍ ഇന്ത്യ. റോഷ്‌ ഡയബറ്റീസ്‌ കെയര്‍ ഇന്ത്യയുടെ രക്ത പരിശോധന മീറ്ററായ അക്യു-ചെക്ക്‌ ആക്‌റ്റീവുണ്ടെങ്കില്‍ രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ്‌ സ്വയം പരിശോധിച്ച്‌ വേണ്ട മുന്‍കരുതലുകളെടുക്കാമെന്നാണ്‌ കമ്പനി പറയുന്നത്‌. 
ഡയബറ്റീസ്‌ രോഗികള്‍ക്ക്‌ ഏത്‌ ഘട്ടത്തിലും ആശ്വാസം നല്‍കുന്നതിനായി കമ്പനി www.managesugar.in എന്നൊരു മൈക്രോസൈറ്റും അവതരിപ്പിച്ചിട്ടുണ്ട്‌. രോഗികള്‍ക്ക്‌ വേണ്ട നിര്‍ദേശങ്ങളുടെ ലേഖനങ്ങളും രക്തത്തിലെ ഗ്ലൂക്കോസ്‌ സ്വയം പരിശോധിക്കുന്നതിനുള്ള വിവരങ്ങളും പൊതുവായുള്ള സൗഖ്യത്തെ കുറിച്ചുള്ള വിവരങ്ങളും സൈറ്റിലുണ്ട്‌. 
രക്തത്തിലെ പഞ്ചസാരയുടെ അളവ്‌ നിരീക്ഷിക്കുന്നതിനുള്ള ലോകത്തെ ഒന്നാം നമ്പര്‍ ബ്രാന്‍ഡായ അക്യു-ചെക്കിലൂടെ റോഷ്‌ ഡയബറ്റീസ്‌ കെയര്‍ വാഗ്‌ദാനം ചെയ്യുന്നത്‌ കൃത്യവും ഫലപ്രദവുമായ ഷുഗറിന്റെ അളവാണ്‌. അതുവഴി രോഗികള്‍ക്ക്‌ അപകട ഘട്ടത്തിലേക്ക്‌ കടക്കുന്നതില്‍ നിന്നും നിയന്ത്രണം ഏര്‍പ്പെടുത്താം. 
കഴിക്കുന്ന ഭക്ഷണത്തിന്റെ അളവ്‌, സമയം തുടങ്ങി ദിനചര്യകളെല്ലാം തെറ്റുന്ന സമയമാണ്‌ അവധിക്കാലമെന്നും ഇത്‌ ഡയബറ്റീസ്‌ രോഗികളില്‍ രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവില്‍ കാര്യമായ മാറ്റം വരുത്തുന്നുവെന്നും എന്നാല്‍ സൂക്ഷിച്ചാല്‍ ഇത്‌ ഫലപ്രദമായി തടയാമെന്നും റോഷ്‌ ഡയബറ്റീസ്‌ കെയര്‍ എപിഎസി സബ്‌ റീജണ്‍ ഒന്നിന്റെ മേധാവിയും ജനറല്‍ മാനേജറുമായ സിദ്ധാര്‍ത്ഥ്‌ റോയി പറഞ്ഞു.
ഡയബറ്റീസ്‌ രോഗികളുടെ എണ്ണത്തില്‍ ഇന്ത്യയ്‌ക്ക്‌ ഇന്ന്‌ ലോകത്ത്‌ മൂന്നാം സ്ഥാനമുണ്ട്‌. 2015ലെ കണക്കനുസരിച്ച്‌ ഏഴു കോടി പേര്‍ ഡയബറ്റീസ്‌ രോഗികളാണ്‌. 2030 ആകുമ്പോള്‍ ഈ സംഖ്യ 13 കോടിയായി ഉയരുമെന്നാണ്‌ കണക്കാക്കുന്നത്‌. നിരന്തര രക്ത പരിശോധനയിലൂടെ ഡയബറ്റീസ്‌ നിയന്ത്രണ വിധേയമാക്കാം. അതുവഴി ഹാര്‍ട്ട്‌ അറ്റാക്ക്‌, കിഡ്‌നി തകരാര്‍, അന്ധത, ഞരമ്പ്‌ തകരാര്‍, സ്‌ട്രോക്ക്‌ തുടങ്ങിയ രോഗങ്ങള്‍ ഒഴിവാക്കാം. 

വിപിഎസ്‌ ലേക്‌ഷോറില്‍ ട്രാന്‍സ്‌പ്ലാന്റ്‌ അപ്‌ഡേറ്റ്‌ പ്രോഗ്രാം സംഘടിപ്പിച്ചു




കൊച്ചി: വൃക്ക മാറ്റിവെയ്‌ക്കലിലെ വിവിധ പ്രശ്‌നങ്ങളെക്കുറിച്ച്‌ ചര്‍ച്ച ചെയ്യുന്നതിനായി വൃക്കരോഗ വിദഗ്‌ധര്‍ക്കും പോസ്‌റ്റ്‌ഗ്രാജ്വേറ്റ്‌ ട്രെയിനികള്‍ക്കുമായി വിപിഎസ്‌ ലേക്‌ഷോര്‍ ആശുപത്രിയില്‍ രണ്ട്‌ ദിവസത്തെ ട്രാന്‍സ്‌പ്ലാന്റ്‌ അപ്‌ഡേറ്റ്‌ പ്രോഗ്രാം സംഘടിപ്പിച്ചു. സംസ്ഥാനത്തിനകത്തും പുറത്തും നിന്നുള്ള പ്രമുഖ വൃക്കരോഗ വിദഗ്‌ധര്‍ പങ്കെടുത്ത പരിപാടി വിപിഎസ്‌ ലേക്‌ഷോര്‍ ഡയറക്ടര്‍ ഡോ. കെ.വി. ജോണി ഉദ്‌ഘാടനം ചെയ്‌തു. ചണ്ഡിഗഢ്‌ പോസ്‌റ്റ്‌ഗ്രാജ്വേറ്റ്‌ ഇന്‍സ്‌റ്റിറ്റിയൂട്ട്‌ ഓഫ്‌ മെഡിക്കല്‍ എഡ്യുക്കേഷന്‍ ആന്‍ഡ്‌ റിസര്‍ച്ച്‌ (പിജിഐഎംഇആര്‍) മുന്‍ ഡീന്‍ ഡോ. വിനയ്‌ സഖൂജ, വെല്ലൂര്‍ ക്രിസ്‌റ്റിയന്‍ മെഡിക്കല്‍ കോളേജിലെ വൃക്കരോഗ വിഭാഗം മേധാവി ഡോ. സന്തോഷ്‌ വര്‍ഗീസ്‌ തുടങ്ങിയവര്‍ സംസാരിച്ചു. 

വൃക്ക നിരാകരണം, അണുബാധ, അവയവ കൈമാറ്റം തുടങ്ങി വൃക്ക മാറ്റിവെയ്‌ക്കലില്‍ നേരിടുന്ന വിവിധ പ്രശ്‌നങ്ങളെക്കുറിച്ചും മാറ്റിവെച്ച വൃക്കയുടെ ആയുസ്‌ ദീര്‍ഘിപ്പിക്കാനുള്ള വിവിധ ചികിത്സാ സാധ്യതകളെക്കുറിച്ചും പരിപാടിയില്‍ വിപുലമായ ചര്‍ച്ച നടന്നു. പ്രായമായവരിലുള്‍പ്പെടെ വൃക്കയുടെ പ്രവര്‍ത്തനം പൂര്‍ണമായി നിലച്ച സാഹചര്യങ്ങളില്‍ ഏറ്റവും ഉചിതമായ ചികിത്സയായി വൃക്ക മാറ്റിവെയ്‌ക്കല്‍ മാറിക്കഴിഞ്ഞതായി വിപിഎസ്‌ ലേക്‌ഷോറിലെ വൃക്കരോഗ വിഭാഗം ഡയറക്ടര്‍ ഡോ. എബി എബ്രഹാം പറഞ്ഞു. വൃക്കകളുടെ ലഭ്യതക്കുറവും നിരാകരണവും അണുബാധയും വൃക്ക മാറ്റിവെയ്‌ക്കലില്‍ ഇപ്പോഴും പ്രധാന വെല്ലുവിളിയായി തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു. 

ഫോട്ടോ ക്യാപ്‌ഷന്‍: വിപിഎസ്‌ ലേക്‌ഷോര്‍ ആശുപത്രിയില്‍ നടന്ന ട്രാന്‍സ്‌പ്ലാന്റ്‌ അപ്‌ഡേറ്റ്‌ പ്രോഗ്രാം ആശുപത്രി ഡയറക്ടര്‍ ഡോ. കെ.വി. ജോണി ഉദ്‌ഘാടനം ചെയ്യുന്നു. (ഇടത്ത്‌ നിന്ന്‌) ഡോ. സന്തോഷ്‌ വര്‍ഗീസ്‌, ഡോ. ശിശിര്‍ ഗാംഗ്‌, ഡോ. എബി എബ്രഹാം, ഡോ. വിനയ്‌ സഖൂജ, ഡോ. ജോര്‍ജി കെ. നൈനാന്‍ എന്നിവര്‍ സമീപം. 

ഗൃഹോപകരണങ്ങളുടെ വേനല്‍ക്കാല സംരക്ഷണം




കൊച്ചി: എയര്‍ കണ്ടീഷണര്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന സമയമാണ്‌ വേനല്‍ക്കാലം. അതുകൊണ്ടു തന്നെ നല്ല തണുപ്പ്‌ ലഭിക്കാന്‍ എസി കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നുണ്ടെന്ന്‌ ഉറപ്പു വരുത്തണം. വേനല്‍ക്കാലത്തിന്‌ മുമ്പേ എസി സര്‍വീസ്‌ ചെയ്യുന്നതാണ്‌ നല്ലത്‌. എസി പ്രവര്‍ത്തനം കാര്യക്ഷമമാണെന്ന്‌ ഉറപ്പാക്കാനായി ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍: 
ഫലപ്രദമായ അളവില്‍ കുറഞ്ഞ ഊര്‍ജ ഉപയോഗത്തില്‍ വേണം എസി പ്രവര്‍ത്തിപ്പിക്കാന്‍ (സാധാരണ 24 ഡിഗ്രി). ഐസീര്‍ സര്‍ട്ടിഫിക്കേഷനുള്ള എസി പരമാവധി ഊര്‍ജം ലാഭിക്കുന്നതാണ്‌. 
സ്റ്റൗവില്‍ ഭക്ഷണം പാകം ചെയ്യുന്നതിനേക്കാള്‍ ഊര്‍ജം കുറവു മതി മൈക്രോവേവില്‍. മൈക്രോവേവില്‍ പെട്ടെന്ന്‌ കുക്കിങ്‌ നടക്കുന്നതിനാല്‍ കൂടുതല്‍ സമയം അടുക്കളയില്‍ ചെലവഴിക്കേണ്ടി വരുന്നില്ല. 
പലരും മൈക്രോവേവ്‌ ഉപയോഗിക്കുന്നത്‌ അതിന്റെ മെയിന്റനന്‍സിനെയോ തകരാറുകളെയോ കുറിച്ച്‌ ചിന്തിക്കാതെയാണ്‌. മൈക്രോവേവ്‌ എങ്ങനെ ഉപയോഗിക്കുന്നുവെന്നതിനെ ആശ്രയിച്ചിരിക്കും അതിന്റെ ആയുസ്‌. എസിയുടെയും മൈക്രോവേവിന്റെയും ആയുസ്‌ പരമാവധി വര്‍ധിപ്പിക്കുന്നതിനായി ചില പൊടിക്കൈകളുണ്ട്‌. 
എസിയുടെ ഫില്‍റ്ററുകള്‍ സ്ഥിരമായി വൃത്തിയാക്കുക- പൊടികളും അണുക്കളും തടയുന്നതില്‍ പ്രധാന പങ്കുവഹിക്കുന്നത്‌ ഫില്‍റ്ററുകളാണ്‌. മുറിയില്‍ ശുദ്ധമായ വായു നിലനിര്‍ത്തുന്നു. കുറച്ചു നാളുകള്‍കൊണ്ട്‌ ഫില്‍റ്ററുകളില്‍ പൊടി അടിഞ്ഞ്‌ കൂടുന്നു. അതുകൊണ്ടുതന്നെ ഫലപ്രദമായ പ്രവര്‍ത്തനത്തിന്‌ ഫില്‍റ്ററുകള്‍ ഇടയ്‌ക്കു വൃത്തിയാക്കേണ്ടത്‌ അത്യാവശ്യമാണ്‌. 
സര്‍വീസിങ്‌- വേനലില്‍ എസി കൂടുതല്‍ ഉപയോഗിക്കുമെന്നതിനാല്‍ അതിനു മുന്നോടിയായി സര്‍വീസ്‌ ചെയ്യുന്നതാണ്‌ ഉചിതം. ഇത്‌ നല്ല തണുപ്പ്‌ നല്‍കുന്ന കാര്യക്ഷമമായ പ്രവര്‍ത്തനത്തിന്‌ സഹായിക്കും. 
ഉചിതമായ ഓപറേഷന്‍ സെറ്റിങ്‌- ഉപഭോക്താവ്‌ എന്ന നിലയില്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്ന, ഊര്‍ജ്ജ ലാഭം ലഭിക്കുന്ന സെറ്റിങില്‍ എപ്പോഴും എസി പ്രവര്‍ത്തിക്കുന്നതാണ്‌ നല്ലത്‌ (24 ഡിഗ്രി ഉചിതം). 
ഫലപ്രദമായ പ്രവര്‍ത്തനത്തിന്‌ മൈക്രോവേവ്‌ അവ്‌ന്‍ കാവിറ്റി സ്ഥിരമായി വൃത്തിയാക്കണം. അധിക ശബ്‌ദം കുറയ്‌ക്കാനും ടേബിളിലെ ചാട്ടവും കുറയ്‌ക്കാന്‍ റോളര്‍ റിങും അവ്‌ന്‍ ഫ്‌ളോറും വൃത്തിയായിരിക്കണം.
കണ്‍ട്രോള്‍ പാനല്‍ നനയാന്‍ ഇടവരുത്തരുത്‌. കട്ടി കുറഞ്ഞ വൃത്തിയുള്ള തുണി ഉപയോഗിച്ച്‌ വൃത്തിയാക്കുക. വൃത്തിയാക്കുമ്പോള്‍ അവ്‌ന്‍ വാതിലുകള്‍ തുറന്നിടുക. അവ്‌ന്‍ അറിയാതെ ഓണ്‍ ആകാതിരിക്കാന്‍ ശ്രദ്ധിക്കുക.
ഗ്ലാസ്‌ അല്ലെങ്കില്‍ സെറാമിക്‌ പാത്രങ്ങളാണ്‌ അവ്‌നില്‍ ഉപയോഗിക്കാന്‍ ഏറ്റവും ഉചിതം. ഇത്‌ പാചകത്തിന്‌ വേണ്ട താപനില കുറയ്‌ക്കുന്നു.

മത്സ്യങ്ങളില്‍ രാസവസ്‌തു കലര്‍ത്തുന്നതിനെതിരെ കര്‍ശന നടപടി: മുഖ്യമന്ത്രി



കൊച്ചി: മത്സ്യങ്ങള്‍ കേടുകൂടാതെ സൂക്ഷിക്കുന്നതിനെന്ന പേരില്‍ വിഷമയമായ രാസവസ്‌തുക്കള്‍ കലര്‍ത്തുന്നതിനെതിരെ സര്‍ക്കാര്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയന്‍. മത്സ്യങ്ങളില്‍ വിഷാംശം കണ്ടെത്തുന്ന റിപ്പോര്‍ട്ടുകള്‍ സംസ്ഥാനത്തിന്റെ പല ഭാഗത്തു നിന്നും ലഭിക്കുന്നതിനെ സര്‍ക്കാര്‍ ഗൗരവത്തോടെയാണ്‌ കാണുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ അഗ്രിക്കള്‍ച്ചറല്‍ റിസര്‍ച്ചിന്‌ കീഴിലുള്ള സെന്‍ട്രന്‍ ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ ഫിഷറീസ്‌ ടെക്‌നോളജിയുടെ വജ്രജൂബിലി ദിനാഘോഷം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കടലില്‍ നിന്നും കായലില്‍ നിന്നും പിടിച്ചെടുക്കുന്ന മത്സ്യം വില്‍പനയ്‌ക്കെത്തുന്നതു വരെ വിവിധ തലങ്ങളില്‍ കൈമാറ്റം ചെയ്യുന്നതിനിടയില്‍ മത്സ്യത്തൊഴിലാളികള്‍ക്ക്‌ നഷ്ടം സംഭവിക്കുന്നുമുണ്ട്‌. മത്സ്യങ്ങള്‍ ശീതീകരിച്ച്‌ സൂക്ഷിക്കുന്നതിനുള്ള കോള്‍ഡ്‌ സ്‌റ്റോറേജാണ്‌ ഇതിന്‌ പ്രതിവിധി. നിലവില്‍ കോള്‍ഡ്‌ സ്‌റ്റോറേജുകള്‍ സംസ്ഥാനത്ത്‌ ആവശ്യത്തിനില്ല. ഈ പരിമിതി പരിഹരിക്കുന്നതിന്‌ നടപടി സ്വീകരിക്കും. മത്സ്യം സംഭരിക്കല്‍, കേടു കൂടാതെ സൂക്ഷിക്കല്‍ എന്നിവ അടക്കം മത്സ്യബന്ധനവുമായി ബന്ധപ്പെട്ട എല്ലാ മേഖലകളിലും നിലവിലെ ശോച്യാവസ്ഥ പരിഹരിക്കണമെന്നാണ്‌ സര്‍ക്കാരിന്റെ കാഴ്‌ച്ചപ്പാട്‌. ആരോഗ്യദായകമായ സാഹചര്യം എല്ലാടിയത്തും ഉണ്ടാകണം മുഖ്യമന്ത്രി പറഞ്ഞു.
അങ്ങേയറ്റം പാവപ്പെട്ടവരാണ്‌ മത്സ്യമേഖലയില്‍ പണിയെടുക്കുന്ന തൊഴിലാളികള്‍. ആദിവാസികള്‍ക്ക്‌ സമാനമായ ജീവിതം നയിക്കേണ്ടി വരുന്നവര്‍ പോലും നാട്ടിലുണ്ട്‌. അവരുടെ ജീവിതോപാധി മത്സ്യമാണ്‌. മത്സ്യലഭ്യതയില്‍ കുറവുണ്ടാകുന്നത്‌ അവരുടെ ജീവിതത്തെ ബാധിക്കും. മത്സ്യത്തൊഴിലാളികളുടെ ജീവിത നിലവാരം വര്‍ധിപ്പിക്കാന്‍ സിഫ്‌റ്റ്‌ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ സഹായിക്കും. മത്സ്യബന്ധനം, സംസ്‌കരണം തുടങ്ങി എല്ലാ മേഖലകളിലും കാര്യമായ സംഭാവനകള്‍ നല്‍കിയിട്ടുള്ള സിഫ്‌റ്റ്‌ നാടിന്റെ യശസ്‌ ഉയര്‍ത്തുന്ന സ്ഥാപനമാണെന്ന്‌ മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
മത്സ്യബന്ധന യാനങ്ങളുടെ മേഖലയില്‍ സാങ്കേതികവും പ്രായോഗികവുമായ പ്രശ്‌നങ്ങള്‍ മനസിലാക്കി അവയെ കൂടുതല്‍ ഗുണപ്രദമാക്കാനുള്ള ശ്രമങ്ങള്‍ നടക്കണം. നാട്ടില്‍ സുലഭമായി ലഭിക്കുന്ന തെങ്ങ്‌, റബര്‍ തടികള്‍ ഉപയോഗിച്ച്‌ യാനങ്ങള്‍ നിര്‍മിക്കാന്‍ സിഫ്‌റ്റ്‌ നടപടി ആരംഭിച്ചിട്ടുണ്ട്‌. യാനങ്ങളുടെ ചെലവ്‌ കുറയുന്നത്‌ മത്സ്യമേഖലയ്‌ക്ക്‌ ഗുണകരമാകുമെന്ന്‌ മുഖ്യമന്ത്രി പറഞ്ഞു.
മത്സ്യബന്ധന, മത്സ്യ സംസ്‌കരണമേഖലകളുമായുള്ള സഹവര്‍ത്തിത്വം സിഫ്‌റ്റ്‌ കൂടുതല്‍ കാര്യക്ഷമമായി മുന്നോട്ടു കൊണ്ടുപോകണണെന്ന്‌ ചടങ്ങില്‍ അധ്യക്ഷത വഹിച്ച ഫിഷറീസ്‌ വകുപ്പ്‌ മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു. ഇന്ധനക്ഷമതയുള്ള മത്സ്യബന്ധന യാനങ്ങള്‍, ഉത്തരവാദപൂര്‍ണമായ മത്സ്യബന്ധനോപകരണങ്ങള്‍, പരിസ്ഥിതി സൗഹൃദ സാങ്കേതിക വിദ്യ എന്നിവ പരമ്പരാഗത മത്സ്യമേഖലയ്‌ക്കായി വികസിപ്പിച്ചെടുക്കണം. ശുചിത്വ പൂര്‍ണമായ മത്സ്യബന്ധനം, സംഭരണം, സംസ്‌കരണം എന്നിവയ്‌ക്ക്‌ വഴികാട്ടാനും സിഫ്‌റ്റിന്‌ കഴിയണമെന്ന്‌ മന്ത്രി പറഞ്ഞു.
മത്സ്യത്തില്‍ ഫോര്‍മലിനും അമോണിയയും പോലുള്ള രാസവസ്‌തുക്കള്‍ കലര്‍ത്തുന്നത്‌ കണ്ടെത്താന്‍ പേപ്പര്‍ സ്‌ട്രിപ്പ്‌ സാങ്കേതികവിദ്യ വികസിപ്പിക്കാന്‍ സിഫ്‌റ്റിന്‌ കഴിഞ്ഞിട്ടുണ്ട്‌. പ്രാദേശികമായി ഇതിന്‌ പ്രചാരം നല്‍കുന്നതിനും പേപ്പര്‍ സ്‌ട്രിപ്പുകള്‍ മെഡിക്കല്‍ ഷോപ്പുകള്‍ വഴി ലഭ്യമാക്കുന്നതിനും സര്‍ക്കാര്‍ പിന്തുണ നല്‍കുമെന്ന്‌ മന്ത്രി അറിയിച്ചു. കൃഷിവകുപ്പ്‌ മന്ത്രി വി.എസ്‌. സുനില്‍കുമാര്‍, മേയര്‍ സൗമിനി ജയിന്‍, എം.എല്‍.എമാരായ കെ.ജെ. മാക്‌സി, ഹൈബി ഈഡന്‍, സബ്‌ കളക്ടര്‍ ഡോ. അദീല അബ്ദുള്ള, ഐ.സി.എ.ആര്‍ ഡയറക്ടര്‍ ജനറല്‍ ഡോ. ടി. മൊഹാപാത്ര, ഡോ. സി.എന്‍. രവിശങ്കര്‍, ഡോ. സുശീല മാത്യു തുടങ്ങിയവര്‍ പ്രസംഗിച്ചു


കഞ്ചാവും മയക്കുമരുന്ന്‌ 
ഗുളികകളുമായി യുവാക്കള്‍ പോലീസ്‌ പിടിയില്‍

കൊച്ചി: ഒന്നേക്കാല്‍ കിലോ കഞ്ചാവും പത്തോളം നൈട്രോസന്‍ ഇനത്തില്‍പെട്ട ഗുളികകളുമായി കൊച്ചിയില്‍ യുവാക്കള്‍ പോലീസ്‌ പിടിയിലായി. കോഴിക്കോട്‌ സ്വദേശി പയ്യപ്പിള്ളി വീട്ടില്‍ തോമസ്‌ ജോസ്‌ (19), ആന്ധ്രപ്രദേശ്‌ ഗുണ്ടൂര്‍ സ്വദേശി സൂര്യകിരണ്‍(29) കൊല്ലം ആലുംകടവില്‍ അഷര്‍ മന്‍സിലിലെ അഷര്‍ (18) എന്നിവരാണ്‌ പിടിയിലായിത്‌. ഷാഡോ പോലീസിന്റെ നിരീക്ഷണത്തിലായിരുന്ന ഇവര്‍ എറണാകുളം സെന്‍ട്രല്‍ പോലീസ്‌ സ്‌റ്റേഷനിലാണ്‌ പിടിയിലായത്‌. പിടിയിലായ ഇവരുടെ ഫോണില്‍ നിന്ന്‌ ലഭിച്ച സന്ദേശങ്ങളുടെ അടിസ്ഥാനത്തില്‍ കഞ്ചാവ്‌ എത്തിച്ചു കൊടുക്കുന്നതിന്റെയും അവ ഉപയോഗിക്കാന്‍ പഠിപ്പിക്കുന്നതിന്റെയും ദൃശ്യങ്ങള്‍ പോലീസിന്‌ ലഭിച്ചു. എറണാകുളം സെന്‍ട്രല്‍ പോലീസ്‌ സബ്‌ ഇന്‍സ്‌പെക്ടര്‍ നിതീഷിന്റെ നേതൃത്വത്തില്‍ പ്രതികളെ അറസ്റ്റ്‌ ചെയ്‌ത#ു. അസിസ്റ്റന്റ്‌ സബ്‌ ഇന്‍സ്‌പെക്ടര്‍ നിത്യാനന്ദപൈ, സിവില്‍ പോലീസ്‌ ഓഫീസര്‍മാരായ അഫ്‌സല്‍ ഹരിമോന്‍, വിശാല്‍, യൂസഫ്‌, സുനില്‍, രാഹുല്‍ എന്നിവര്‍ റെയ്‌ഡില്‍ പങ്കെടുത്തു. 

കഞ്ചാവും മയക്കുമരുന്ന്‌ ഗുളികകളുമായി യുവാക്കള്‍ പോലീസ്‌ പിടിയില്‍



കൊച്ചി: ഒന്നേക്കാല്‍ കിലോ കഞ്ചാവും പത്തോളം നൈട്രോസന്‍ ഇനത്തില്‍പെട്ട ഗുളികകളുമായി കൊച്ചിയില്‍ യുവാക്കള്‍ പോലീസ്‌ പിടിയിലായി. കോഴിക്കോട്‌ സ്വദേശി പയ്യപ്പിള്ളി വീട്ടില്‍ തോമസ്‌ ജോസ്‌ (19), ആന്ധ്രപ്രദേശ്‌ ഗുണ്ടൂര്‍ സ്വദേശി സൂര്യകിരണ്‍(29) കൊല്ലം ആലുംകടവില്‍ അഷര്‍ മന്‍സിലിലെ അഷര്‍ (18) എന്നിവരാണ്‌ പിടിയിലായിത്‌. ഷാഡോ പോലീസിന്റെ നിരീക്ഷണത്തിലായിരുന്ന ഇവര്‍ എറണാകുളം സെന്‍ട്രല്‍ പോലീസ്‌ സ്‌റ്റേഷനിലാണ്‌ പിടിയിലായത്‌. പിടിയിലായ ഇവരുടെ ഫോണില്‍ നിന്ന്‌ ലഭിച്ച സന്ദേശങ്ങളുടെ അടിസ്ഥാനത്തില്‍ കഞ്ചാവ്‌ എത്തിച്ചു കൊടുക്കുന്നതിന്റെയും അവ ഉപയോഗിക്കാന്‍ പഠിപ്പിക്കുന്നതിന്റെയും ദൃശ്യങ്ങള്‍ പോലീസിന്‌ ലഭിച്ചു. എറണാകുളം സെന്‍ട്രല്‍ പോലീസ്‌ സബ്‌ ഇന്‍സ്‌പെക്ടര്‍ നിതീഷിന്റെ നേതൃത്വത്തില്‍ പ്രതികളെ അറസ്റ്റ്‌ ചെയ്‌ത#ു. അസിസ്റ്റന്റ്‌ സബ്‌ ഇന്‍സ്‌പെക്ടര്‍ നിത്യാനന്ദപൈ, സിവില്‍ പോലീസ്‌ ഓഫീസര്‍മാരായ അഫ്‌സല്‍ ഹരിമോന്‍, വിശാല്‍, യൂസഫ്‌, സുനില്‍, രാഹുല്‍ എന്നിവര്‍ റെയ്‌ഡില്‍ പങ്കെടുത്തു. 

ജിഎസ്‌ടി: ജനങ്ങളെ ബോധവാന്മാരാക്കാന്‍ ശ്രമം തുടങ്ങി- നിലേഷ്‌ വികാംസെ






കൊച്ചി: രാജ്യത്ത്‌ ഏകീകൃത ചരക്കുസേവന നികുതി (ജിഎസ്‌ടി) നിലവില്‍ വരുന്നതോടെ സങ്കീര്‍ണമായ രീതിയിലുള്ള വിവിധ നികുതികളുടെ കുത്തൊഴുക്ക്‌ നിയന്ത്രിക്കാനാവുമെന്ന്‌ ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ ചാര്‍ട്ടേഡ്‌ അക്കൗണ്ടന്റ്‌സ്‌ ഓഫ്‌ ഇന്ത്യ (ഐസിഎഐ) ദേശീയ പ്രസിഡന്റ്‌ നിലേഷ്‌ എസ്‌. വികാംസെ. ഐസിഎഐ എറണാകുളം ശാഖയുടെ നേതൃത്വത്തില്‍ ജിഎസ്‌ടിയെപ്പറ്റി സംഘടിപ്പിച്ച സെമിനാര്‍ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഒരു രാജ്യത്തിന്‌ ഒരു നികുതി എന്ന സങ്കല്‍പത്തില്‍ രൂപപ്പെടുത്തിയ ജിഎസ്‌ടി ജൂലൈ ഒന്നിനാണു രാജ്യത്തു നിലവില്‍ വരിക. രാജ്യത്തെ ഏറ്റവും വലിയ ഫെഡറല്‍ നികുതി പരിഷ്‌കരണമാണിത്‌. സ്വാതന്ത്ര്യത്തിനു ശേഷം രാജ്യം കണ്ട സുപ്രധാന നികുതിനയമാണ്‌ത്‌. ഇത്‌ സമ്പദ്‌ഘടനയിലേക്കു മുന്നേറുമ്പോള്‍ എല്ലാ വിഭാഗം ജനങ്ങളെയും ഇതെപ്പറ്റി അറിവുള്ളവരാക്കണം. മാറ്റത്തിന്‌ അവരെ സജ്ജരാക്കണം. ഇതിനായി ഐസിഎഐ രാജ്യത്തുടനീളം വിവിധ പദ്ധതികള്‍ ആസൂത്രണം ചെയ്‌തു നടപ്പാക്കിവരികയാണ്‌- നിലേഷ്‌ വികാംസെ ചൂണ്ടിക്കാട്ടി.
ഇന്‍സ്റ്റിറ്റിയൂട്ടിനു കീഴിലുള്ള പ്രാക്‌റ്റീസിങ്‌ ചാര്‍ട്ടേഡ്‌ അക്കൗണ്ടന്റുമാര്‍ക്കുള്ള പരിഷ്‌കരിച്ച വിദ്യാഭ്യാസ പാഠ്യപദ്ധതിക്കും പരിശീലന പരിപാടിക്കും കേന്ദ്ര കോര്‍പ്പറേറ്റ്‌ അഫയേഴ്‌സ്‌ മന്ത്രാലയത്തിന്റെ അംഗീകാരത്തിനായി സമര്‍പ്പിച്ചിരിക്കുകയാണ്‌. അതു ലഭിച്ചാല്‍ 1988ലെ ഭേദഗതിപ്രകാരം നടപ്പാക്കും. പരിഷ്‌കരിച്ച സിഎ പാഠ്യപദ്ധതിയുടെ പഠനോപകരണങ്ങള്‍ തയാറാക്കിവരികയാണ്‌- അദ്ദേഹം വ്യക്തമാക്കി.
കേന്ദ്ര കമ്മിറ്റിയംഗം ബാബു ഏബ്രഹാം കള്ളിവയലില്‍ ആശംസകള്‍ നേര്‍ന്നു. എറണാകുളം ശാഖ ചെയര്‍മാന്‍ ലൂക്കോസ്‌ ജോസഫ്‌ സ്വാഗതവും സെക്രട്ടറി ജേക്കബ്‌ കോവൂര്‍ നന്ദിയും പറഞ്ഞു. 
ഐസിഎഐ മുന്‍ പ്രസിഡ്‌ ആര്‍ ഭൂപതിയുടെ (ചെന്നൈ) നേതൃത്വത്തില്‍ ജിഎസ്‌ടിയുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങള്‍ ഡോ. ഗിരീഷ്‌ അഹൂജ (ന്യൂഡല്‍ഹി), അഡ്വ. ജി. ശിവദാസ്‌ (ബംഗളൂരു) എന്നിവര്‍ വിശകലനം ചെയ്‌തു. തുടര്‍ന്നു നടന്ന ചര്‍ച്ചകള്‍ക്കു ചാര്‍ട്ടേഡ്‌ അക്കൗണ്ടന്റുമാരായ വി. രാജശേഖരന്‍, എന്‍.എല്‍. സോമന്‍, ജെ. സിര്‍ജോവി, റാസി മൊയ്‌തീന്‍ എന്നിവര്‍ നേതൃത്വം നല്‍കി. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി അഞ്ഞൂറോളം ചാര്‍ട്ടേഡ്‌ അക്കൗണ്ടന്റുമാര്‍ സെമിനാറുകളില്‍ സംബന്ധിച്ചു.

ഫോട്ടോ- 1
ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ ചാര്‍ട്ടേഡ്‌ അക്കൗണ്ടന്റ്‌സ്‌ ഓഫ്‌ ഇന്ത്യ എറണാകുളം ശാഖ കൊച്ചിയില്‍ സംഘടിപ്പിച്ച സെമിനാര്‍ ദേശീയ പ്രസിഡന്റ്‌ നിലേഷ്‌ എസ്‌. വികാംസെ ഉദ്‌ഘാടനം ചെയ്യുന്നു. ജേക്കബ്‌ ഏബ്രഹാം, ആര്‍. ഭൂപതി, ലൂക്കോസ്‌ ജോസഫ്‌, ബാബു ഏബ്രഹാം കള്ളിവയലില്‍, ഡോ. ഗിരീഷ്‌ അഹൂജ, എന്‍. ജേക്കബ്‌ കോവൂര്‍ എന്നിവര്‍ സമീപം.

ഫോട്ടോ- 2
ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ ചാര്‍ട്ടേഡ്‌ അക്കൗണ്ടന്റ്‌സ്‌ ഓഫ്‌ ഇന്ത്യ എറണാകുളം ശാഖ കൊച്ചിയില്‍ സംഘടിപ്പിച്ച സെമിനാര്‍ ദേശീയ പ്രസിഡന്റ്‌ നിലേഷ്‌ എസ്‌. വികാംസെ ഉദ്‌ഘാടനം ചെയ്യുന്നു. പൗലോസ്‌ പോള്‍, പി.ടി. ജോയ്‌, പി.ആര്‍. ശ്രീനിവാസന്‍, രഞ്‌ജിത്ത്‌ ആര്‍. വാരിയര്‍, ബാബു ഏബ്രഹാം കള്ളിവയലില്‍, ആര്‍. ഭൂപതി, ലൂക്കോസ്‌ ജോസഫ്‌, ഡോ. ഗിരീഷ്‌ അഹൂജ, എന്‍. ജേക്കബ്‌ കോവൂര്‍, ടി.എന്‍. സുരേഷ്‌, റോയ്‌ വര്‍ഗീസ്‌ എന്നിവര്‍ സമീപം. 

2017, ഏപ്രിൽ 29, ശനിയാഴ്‌ച

ഗുണനിലവാരമില്ലാത്ത സ്‌പീഡ്‌ ഗവെര്‍ണറുകള്‍ അപകടത്തിന്‌ കാരണമാകുന്നു



ഗുണനിലവാരമില്ലാത്ത സ്‌പീഡ്‌ ഗവെര്‍ണറുകള്‍
അപകടത്തിന്‌ കാരണമാകുന്നു-
ഡോ. കമല്‍ സോയി



കൊച്ചി: ഗുണനിലവാരമില്ലാത്ത സ്‌പീഡ്‌ ഗവെര്‍ണറുകളുടെ ഉപയോഗം കേരളത്തില്‍ വര്‍ധിക്കുന്നതായും ഇത്‌ അപകട മരണത്തിന്‌ കാരണമാകുന്നതായും ദേശീയ റോഡ്‌ സേഫ്‌റ്റി കൗണ്‍സില്‍ അംഗവും രാജ്യാന്തര റോഡ്‌ സുരക്ഷാ വിദഗ്‌ധനുമായ ഡോ. കമല്‍ സോയി. യാതൊരുവിധ അംഗീകാരവും ഗുണമേന്മ സര്‍ട്ടിഫിക്കറ്റുമില്ലാത്ത സ്‌പീഡ്‌ ഗവെര്‍ണറുകളുടെ ഉപയോഗം സംസ്‌ഥാനത്തെ വാഹനങ്ങളില്‍ വര്‍ധിച്ചു വരുന്നു. സീരിയല്‍ നമ്പറോ മോഡല്‍ നമ്പറോ ഒന്നുമില്ലാതെയാണ്‌ വാഹനങ്ങളില്‍ ഇത്തരം വ്യാജ സ്‌പീഡ്‌ ഗവെര്‍ണറുകള്‍ ഘടിപ്പിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. മാര്‍ഗനിര്‍ദേശങ്ങളെ കുറിച്ചുള്ള അജ്ഞത മൂലം വ്യാജ സ്‌പീഡ്‌ ഗവെര്‍ണര്‍ ഘടിപ്പിച്ച വാഹനങ്ങള്‍ക്ക്‌ പോലും യദേഷ്ടം ഫിറ്റ്‌നസ്‌ സര്‍ട്ടിഫിക്കറ്റ്‌ ലഭിക്കുന്നു. 


ദേശീയ ക്രൈം റെക്കോഡ്‌സ്‌ ബ്യൂറോയുടെ കണക്കനുസരിച്ച്‌ കേരളത്തിലെ അപകട മരണങ്ങളുടെ എണ്ണം ഗണ്യമായി ഉയര്‍ന്നിട്ടുണ്ട്‌. 2014 ല്‍ 4000 അപകടമരണങ്ങളാണ്‌ കേരളത്തില്‍ റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ടതെങ്കില്‍ 2015 ല്‍ ഇത്‌ 4196 ആയി. അമിതവേഗമാണ്‌ ഈ അപകടങ്ങള്‍ക്കെല്ലാം കാരണമായതെന്നും 40 മുതല്‍ 50 ശതമാനം വരെ അപകടങ്ങള്‍ക്ക്‌ കാരണം അമിതവേഗമാണെന്നും കണക്കുകള്‍ തെളിയിക്കുന്നു.


ബസ്‌, ട്രക്ക്‌ തുടങ്ങിയ വാഹനങ്ങളുടെ അമിതവേഗമാണ്‌ ഒട്ടുമിക്ക അപകടങ്ങള്‍ക്കും കാരണമെന്ന്‌ ബോധ്യപ്പെട്ടതിന്‍റെ അടിസ്‌ഥാനത്തിലാണ്‌ സ്‌പീഡ്‌ ഗവെര്‍ണര്‍ ശക്തമായി നടപ്പാക്കാന്‍ കേന്ദ്രം തീരുമാനിച്ചത്‌. ഇക്കാര്യത്തില്‍ സുപ്രീം കോടതിയുടെ ശക്തമായ നിര്‍ദേശങ്ങളും മാനദണ്ഡങ്ങളും നിലനില്‍ക്കുന്നുണ്ട്‌. സംസ്‌ഥാനങ്ങളില്‍ സ്‌പീഡ്‌ ഗവെര്‍ണര്‍ കാര്യക്ഷമമായി നടപ്പാക്കുന്നത്‌ സംബന്ധിച്ച്‌ ത്രൈമാസ റിപ്പോര്‍ട്ട്‌ സമര്‍പ്പിക്കണമെന്നും സുപ്രീം കോടതി നിര്‍ദേശിച്ചിട്ടുണ്ടെന്ന്‌ ഡോ. കമല്‍ ചൂണ്ടിക്കാട്ടി. വാഹനത്തിന്‍റെ വിശദശാംശങ്ങള്‍ക്കൊപ്പം സ്‌പീഡ്‌ ഗവെര്‍ണര്‍ വിവരങ്ങള്‍ കൂടി ഉള്‍പ്പെടുത്തണമെന്നും കോടതി ണ്‌ നിര്‍ദേശിച്ചിരുന്നു. കേന്ദ്ര ഗതാഗത വകുപ്പിന്‍റെ ഉത്തരവ്‌ അനുസരിച്ച്‌ സ്‌പീഡ്‌ നിയന്ത്രണ ഉപകരണം കൃത്യമായ മാനദണ്ഡങ്ങള്‍ പാലിക്കുന്നതും ഇതിന്‍റെ സീരിയല്‍ നമ്പര്‍ അടക്കം വാഹന വിശദശാംശങ്ങളോടൊപ്പം ചേര്‍ക്കണമെന്ന്‌ ഉത്തരവിറക്കിയിരുന്നു. എന്നാല്‍ വേണ്ടത്ര ഗുണനിലവാരമില്ലാത്ത കമ്പനികള്‍ പുറത്തിറക്കുന്ന വേഗ നിയന്ത്രണ ഉപകരണങ്ങള്‍ ഇതൊന്നും കൃത്യമായി പാലിക്കുന്നില്ലെന്ന്‌ അദ്ദേഹം കുറ്റപ്പെടുത്തി. 


റോഡ്‌ സുരക്ഷയ്‌ക്ക്‌ നിര്‍ണായകമായ സ്‌പീഡ്‌ ഗവെര്‍ണര്‍ നയം നടപ്പാക്കുന്നതില്‍ കേരളം തുടര്‍ച്ചയായി വീഴ്‌ച വരുത്തുകയാണെന്ന്‌ ഡോ. കമല്‍ കുറ്റപ്പെടുത്തി. യാതൊരു അംഗീകാരവും ഗുണനിലവാരവും ഇല്ലാത്ത വേഗ നിയന്ത്രണങ്ങള്‍ സംസ്‌ഥാനത്ത്‌ വ്യാപകമായി ഉപയോഗിക്കുന്നു. സ്‌പീഡ്‌ ഗവെര്‍ണറുകളില്‍ തട്ടിപ്പ്‌ നടത്തുന്നതിനായി എം ഐ എസ്‌ സംവിധാനത്തില്‍ രജിസ്റ്റര്‍ ചെയ്യാതിരിക്കുന്നത്‌ മൂലം ക്രമക്കേട്‌ പരിശോധിക്കാന്‍ ഗതാഗത വകുപ്പ്‌ അധികൃതര്‍ക്ക്‌ കഴിയുന്നില്ല. സീരിയല്‍ നമ്പറും മോഡല്‍ നമ്പറും ഒന്നും സൂക്ഷിക്കാറുമില്ല. അംഗീകാരമില്ലാത്ത വേഗ നിയന്ത്രണ സംവിധാനത്തിന്‌ ഔദ്യോഗിക മുദ്ര ചാര്‍ത്തുകയാണ്‌ സംസ്‌ഥാന ഗതാഗത വകുപ്പ്‌ ചെയ്യുന്നത്‌. 


ഫിറ്റ്‌നസ്‌ സര്‍ട്ടിഫിക്കറ്റ്‌ നല്‍കാന്‍ ഒട്ടും യോഗ്യതയില്ലാത്ത വാഹനങ്ങള്‍ക്ക്‌ പോലും വ്യാപകമായി ഫിറ്റ്‌നസ്‌ സര്‍ട്ടിഫിക്കറ്റ്‌ നല്‍കുന്നതായി തന്‍റെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്‌. ആര്‍ ടി ഓഫീസുകളില്‍ എത്തിക്കാന്‍ ധപോലും കഴിയാത്ത വാഹനങ്ങള്‍ക്ക്‌ പോലും ഫിറ്റ്‌നസ്‌ സര്‍ട്ടിഫിക്കറ്റ്‌ നല്‍കുന്നു. ഇത്തരം തട്ടിപ്പുകളും അഴിമതികളും ചൂണ്ടിക്കാട്ടി കഴിഞ്ഞ മാര്‍ച്ച്‌, സെപ്‌തംബര്‍ മാസങ്ങളില്‍ സംസ്‌ഥാന സര്‍ക്കാരിന്‌ കത്ത്‌ നല്‍കിയിരുന്നെങ്കിലും ഗതാഗത വകുപ്പ്‌ ഒരു നടപടിയും സ്വീകരിച്ചില്ല. ഇതേ തുടര്‍ന്ന്‌ നിയമലംഘകരായ ചില കമ്പനികള്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട്‌ ഈ മാസം 14 ന്‌ ഔദ്യോഗികമായി പരാതി തന്നെ നല്‍കി. എന്നാല്‍ ഇത്‌ വരെ എന്തെങ്കിലും നടപടി സ്വീകരിച്ചതായി അറിയില്ല. ഗുണമേന്‍മ ഇല്ലാത്ത ഉപകരണങ്ങള്‍ പുറത്തിറക്കി തട്ടിപ്പ്‌ നടത്തുന്ന ഇത്തരം കമ്പനികള്‍ പ്രവര്‍ത്തനം ശക്തമായി താനെ മുന്നോട്ട്‌ കൊണ്ട്‌ പോവുകയും ചെയ്യുന്നു. ഇത്തരം കമ്പനികള്‍ ഖജനാവില്‍ നിന്ന്‌ പണം ചോര്‍ത്തുന്നത്‌ അവസാനിപ്പിക്കണമെന്നും റോഡ്‌ സുരക്ഷയുടെ കാര്യത്തില്‍ സംസ്‌ഥാന സര്‍ക്കാര്‍ ആല്‍മഭാവം വെടിയണമെന്നും ഡോ. കമല്‍ സോയി ആവശ്യപ്പെട്ടു. 




ഡോ.ജോസ്‌ ചാക്കോ പെരിയപ്പുറത്തിന്‌ ഹൃദയം നിറഞ്ഞ ജന്മദിനം




കൊച്ചി
നന്ദിയും സ്‌നേഹവും നിറഞ്ഞ ഹൃദയങ്ങള്‍ എപ്രകാരം പ്രവര്‍ത്തിക്കുമെന്ന്‌ മുന്‍കൂട്ടി കാണാന്‍ ഡോ. ജോസ്‌ ചാക്കോ പെരിയപ്പുറത്തിനും കഴിഞ്ഞില്ല. ഹൃദയത്തിന്റെ `ബയോളജി' കാണാപാഠമായ ഡോക്‌ടര്‍ക്കും അതിന്റെ `കെമിസ്‌ട്രി' പിടികിട്ടിയില്ല! രണ്ടാമത്തെ ബൈപ്പാസ്‌ ശസ്‌ത്രക്രിയയും കഴിഞ്ഞ്‌ തീയേറ്ററില്‍നിന്ന്‌ ഇറങ്ങിയപ്പോഴാണ്‌ കുറച്ചുപേര്‍ കാണാന്‍ വന്നിരിക്കുന്ന വിവരം ഡോക്‌ടര്‍ അറിഞ്ഞത്‌. വാതില്‍ തുറന്ന്‌ തന്റെ മുറിയിലേക്ക്‌ കടന്നുവന്നവരെ കണ്ടപ്പോള്‍ അദ്ദേഹത്തിന്‌ ആശ്ചര്യമായി. പൂച്ചെണ്ടുകള്‍ നീട്ടി അവര്‍ ഒന്നുചേര്‍ന്ന്‌ പാടി: `ഹാപ്പി ബര്‍ത്ത്‌ഡേ ടു യൂ'
ഡോ. ജോസ്‌ ചാക്കോ പെരിയപ്പുറം ഹൃദയം മാറ്റിവച്ചവരില്‍ പത്തുപേരും അവരുടെ കുടുംബാംഗങ്ങളുമാണ്‌ തങ്ങളുടെ പ്രിയ ഡോക്‌ടറുടെ പിറന്നാളാഘോഷത്തിനായി ലിസി ആശുപത്രിയില്‍ ഒത്തുചേര്‍ന്നത്‌. കേക്ക്‌ മുറിച്ച്‌ ഡോക്‌ടര്‍ക്കു നല്‍കിയാണ്‌ ആഘോഷങ്ങള്‍ തുടങ്ങിയത്‌. തുടര്‍ന്ന്‌ അവര്‍ പത്തുപേരും ചേര്‍ന്ന്‌ ഡോക്‌ടര്‍ക്ക്‌ സദ്യ വിളമ്പി. സമര്‍പ്പണവും പ്രതിഭയും കൊണ്ട്‌ മറ്റുള്ളവരെ അത്ഭുതപ്പെടുത്തുന്ന ഡോക്‌ടറെപ്പോലും അത്ഭുതപ്പെടുത്തിയ പിറന്നാളാഘോഷം.
തന്റെ മൂന്നാമത്തെ ഹൃദയവുമായി ജീവിക്കുന്ന ഗിരീഷ്‌കുമാര്‍ ആണ്‌ ഇങ്ങനെ ഒരാശയം മറ്റുള്ളവരുമായി പങ്കുവച്ചത്‌. ആശുപത്രി അധികൃതരുമായി ആലോചിച്ചശേഷം ഡോക്‌ടര്‍ അറിയാതെ അവര്‍ ഒരുക്കങ്ങള്‍ നടത്തുകയായിരുന്നു. പെട്ടെന്ന്‌ തീരുമാനിച്ച കാര്യമായതിനാല്‍ ഹൃദയം മാറ്റിവച്ച എല്ലാവര്‍ക്കും എത്താന്‍ കഴിഞ്ഞില്ല. മിക്കവരും ഇപ്പോള്‍ സ്വയം ജോലിചെയ്‌ത്‌ കുടുംബം പുലര്‍ത്തുകയാണ്‌. തങ്ങളുടെ പിതാവിന്റെ സ്ഥാനമാണ്‌ ഡോക്‌ടര്‍ക്കുള്ളതെന്നും അദ്ദേഹത്തിന്റെ ജന്മദിനം ഒന്നിച്ച്‌ ആഘോഷിക്കാന്‍ സാധിച്ചത്‌ വലിയ ഭാഗ്യമാണെന്നും അവര്‍ പറഞ്ഞു. തങ്ങള്‍ക്ക്‌ ഹൃദയം ദാനം ചെയ്‌തവരേയും അവരുടെ കുടുംബാംഗങ്ങളെയും സ്‌മരിച്ചുകൊണ്ടാണ്‌ അവര്‍ ആഘോഷങ്ങള്‍ ആരംഭിച്ചത്‌.
നിരവധി വര്‍ഷങ്ങളായി കുടുംബത്തോടൊപ്പം പിറന്നാള്‍ ആഘോഷിക്കുവാന്‍ സാധിച്ചിട്ടില്ലെന്നും ഇപ്പോള്‍ ആ സങ്കടമെല്ലാം മാറിയെന്നും ഇവരെല്ലാം സ്വന്തം കുടുംബാംഗങ്ങള്‍ തന്നെയാണെന്നും ഡോ. ജോസ്‌ ചാക്കോ പറഞ്ഞു. ഒരു പിറന്നാള്‍ ആഘോഷം എന്നതിലുപരി ഇത്തരം ഒത്തുചേരലുകള്‍ എല്ലാവര്‍ക്കും മുന്നോട്ടുള്ള ജീവിതത്തില്‍ ആത്മവിശ്വാസം പകരുമെന്ന്‌ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഫാ. തോമസ്‌ വൈക്കത്തുപറമ്പിലിന്റെ നേതൃത്വത്തിലുള്ള വൈദികരും സഹപ്രവര്‍ത്തകരായ ഡോക്‌ടേഴ്‌സും മറ്റു സ്റ്റാഫ്‌ അംഗങ്ങളും ഡോക്‌ടര്‍ക്ക്‌ പിറന്നാള്‍ ആശംസകള്‍ നേരാന്‍ എത്തിയിരുന്നു. 

2017, ഏപ്രിൽ 24, തിങ്കളാഴ്‌ച

സ്വിച്ച് ബോര്‍ഡ് ഓപ്പറേറ്ററെ ആവശ്യമുണ്ട്

സ്വിച്ച് ബോര്‍ഡ് ഓപ്പറേറ്ററെ ആവശ്യമുണ്ട്
കൊച്ചി: ജില്ലയിലെ ഒരു കേന്ദ്ര അര്‍ധ സര്‍ക്കാര്‍ സ്ഥാപനത്തില്‍ സ്വിച്ച് ബോര്‍ഡ് ഓപ്പറേറ്റര്‍ തസ്തികയില്‍ എസ്.സി പ്രയോരിറ്റി, എസ്.ടി പ്രയോരിറ്റി വിഭാഗങ്ങളിലെ പുരുഷന്മാര്‍ക്കു മാത്രമായി സംവരണം ചെയ്തിട്ടുളള രണ്ട് സ്ഥിരം ഒഴിവുകള്‍ നിലവിലുണ്ട്. യോഗ്യത ഇലക്ട്രീഷ്യന്‍ ട്രേഡില്‍ നേടിയിട്ടുളള ഐ.ടി.ഐ/ഐ.റ്റി.സി, പ്രസ്തുത ട്രേഡില്‍ ലഭിച്ചിട്ടുളള രണ്ട് വര്‍ഷ പ്രവൃത്തി പരിചയം. (സ്വിച്ച് ബോര്‍ഡ് സംബന്ധമായ ജോലികളില്‍ പ്രശസ്തമായ സ്ഥാപനത്തില്‍ നിന്നും നേടിയത്). ഗവ:സ്ഥാപനങ്ങളില്‍ നിന്നും ലഭിച്ച പ്രവൃത്തി പരിചയം അഭിലഷണീയം. പ്രായം 2017 ഏപ്രില്‍ 12-ന് 18-35 (നിശ്ചിത വയസിളവ് ഉള്‍പ്പെടെ). ശമ്പള സ്‌കെയില്‍ 16300-38200. നിശ്ചിത യോഗ്യതയുളളവര്‍ ബന്ധപ്പെട്ട എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ എല്ലാ അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി മെയ് 10-നകം നേരിട്ട് ഹാജരായി പേര് രജിസ്റ്റര്‍ ചെയ്യണം.




ഇലക്ട്രീഷ്യന്‍ തസ്തികയില്‍ ജോലി ഒഴിവ്
കൊച്ചി: ജില്ലയിലെ ഒരു കേന്ദ്ര അര്‍ധ സര്‍ക്കാര്‍ സ്ഥാപനത്തില്‍ ഇലക്ട്രീഷ്യന്‍ തസ്തികയില്‍ എസ്.സി പ്രയോരിറ്റി, എസ്.ടി പ്രയോരിറ്റി വിഭാഗങ്ങള്‍ക്കായി സംവരണം ചെയ്തിട്ടുളള രണ്ട് സ്ഥിരം ഒഴിവ് നിലവിലുണ്ട്. ഇലക്ട്രീഷ്യന്‍ ട്രേഡില്‍ നേടിയിട്ടുളള ഐ.ടി.ഐ/ഐ.റ്റി.സിയും പ്രസ്തുത തസ്തികയില്‍  ജോലി ചെയ്തുളള  രണ്ട് വര്‍ഷ പ്രവൃത്തി പരിചയവുമാണ് യോഗ്യത. ഗവ: സ്ഥാപനങ്ങളില്‍ നിന്നും ലഭിച്ച പ്രവൃത്തി പരിചയം അഭിലഷണീയം. പ്രായം 2017 ഏപ്രില്‍ 12-ന് 18-35(നിശ്ചിത വയസിളവ് ഉള്‍പ്പെടെ). ശമ്പള സ്‌കെയില്‍ 16300-38200. നിശ്ചിത യോഗ്യതയുളളവര്‍ ബന്ധപ്പെട്ട എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ എല്ലാ അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി മെയ് 10-നകം നേരിട്ട് ഹാജരായി പേര് രജിസ്റ്റര്‍ ചെയ്യണം.

വാഹനം കണ്ടുകെട്ടല്‍: പരാതി ബോധിപ്പിക്കാം


കൊച്ചി: ഏലൂര്‍ പോലീസ് സ്റ്റേഷനിലെ അബ്കാരി ക്രൈം 209/2016 കേസില്‍ ഉള്‍പ്പെട്ട കെ.എ-10-ബി-1179 അശോക് ലൈലാന്റ് ലോറി സര്‍ക്കാരിലേക്ക് കണ്ടുകെട്ടാന്‍ നടപടിയായി. ഏതെങ്കിലും തരത്തിലുളള പരാതി ഉള്ളവര്‍ 15 ദിവസത്തിനകം എറണാകുളം എക്‌സൈസ് ഡപ്യൂട്ടി കമ്മീഷണര്‍ മുമ്പാകെ ബോധിപ്പിക്കേണ്ടതാണെന്ന് എക്‌സൈസ് ഡപ്യൂട്ടി കമ്മീഷണര്‍ അറിയിച്ചു.

ഹൈസ്‌കൂള്‍ അദ്ധ്യാപകര്‍ക്കായി പരിശീലന പരിപാടി
കൊച്ചി: കൊച്ചിന്‍ യൂണിവേഴ്‌സിറ്റി എംപ്ലോയ്‌മെന്റ് ഇന്‍ഫര്‍മേഷന്‍ & ഗൈഡന്‍സ് ബ്യൂറോ പ്ലസ് ടു, ഹൈസ്‌കൂള്‍ അദ്ധ്യാപകര്‍ക്കായി പരിശീലന പരിപാടി  സംഘടിപ്പിക്കുന്നു. ആധുനിക കാലഘട്ടത്തില്‍ അദ്ധ്യാപകന്‍ ക്ലാസ്സ് റൂമില്‍ എങ്ങിനെ ആയിരിക്കണം, അദ്ധ്യാപനം മികവുറ്റതാക്കാനുള്ള ക്ലാസ്സ് റൂം മാനേജ്‌മെന്റ് ടൂള്‍സ് എന്നീ വിഷയങ്ങള്‍ കേന്ദ്രീകരിച്ചായിരിക്കും ഈ പരിശീലനം.  സ്‌കൂളുകള്‍ കേന്ദ്രീകരിച്ചും ഈ പരിശീലനം നല്‍കുന്നതാണ്.  ഫോണ്‍: 0484 25767568547627291

2017, ഏപ്രിൽ 18, ചൊവ്വാഴ്ച

ഇഎസ്ഐ ആശുപത്രിയെ സൂപ്പർ സ്പെഷ്യാലിറ്റി പദവിയിലേക്ക്: കേന്ദ്ര മന്ത്രി





കളമശേരി: ഏലൂർ പാതാളത്തെ ഇഎസ്ഐ ആശുപത്രിയെ ഒന്നര വർഷത്തിനുള്ളിൽ സൂപ്പർ  സ്പെഷ്യാലിറ്റി ആശുപത്രിയായി ഉയർത്തുമെന്ന്
കേന്ദ്ര തൊഴിൽ മന്ത്രി ബന്ദാരു ദത്താത്രേയ പറഞ്ഞു.  നവജാത ശിശുക്കൾക്കായുള്ള യൂണിറ്റ് ഉദ്ഘാടനം ചെയ്ത ശേഷം  ചേർന്ന യോഗത്തിൽ സംസാരിക്കുകയായിരുന്നു കേന്ദ്ര മന്ത്രി.
കാർഡിയോളജി, നെഫ്രോളജി, ഗൈനിക് വിഭാഗം തുടങ്ങിയവ ഉൾപ്പെടുന്ന സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്കിൽ 200 കിടക്കകളണ് ഉണ്ടായിരിക്കുക . കൂടാതെ
കാത്ത് ലാബ്, ഡയാലിസിന് കേന്ദ്രം, ബ്ലഡ് ബാങ്ക്, ഓങ്കോളജി, തീീപ്പൊള്ളൽ ചികിത്സാ കേന്ദ്രം , എന്നിവയും ഉണ്ടാകുമെന്നും മന്ത്രി അറിയിച്ചു.
ഇതുമായി ബന്ധപ്പെട്ട് വിശദമായ പദ്ധതി രേഖ തയ്യാറാക്കാൻ ആശുപത്രി സൂപ്രണ്ടിനെ സമിതി ചുമതലയേൽപ്പിച്ചു. ഈ എസ് ഐ ഡിസ്പെൻസറികളെ 6 കിടക്കക്കുള്ള ആശുപത്രിയായി ഉയർത്തുമെന്നും മന്ത്രി പറഞ്ഞു.
ഡെപ്യൂട്ടി മെഡിക്കൽ സൂപ്രണ്ട് ഡോ. നീന , ബോർഡംഗം രാധാകൃഷ്ണൻ ; ജോസഫ് എന്നിവർ പങ്കെടുത്തു. 
ആശുപത്രിയിലെത്തിയ രോഗികളോടും വളരെ സൗഹാർദ്ദപരമായി സംസാരിച്ചാണ് മന്ത്രി വാർഡുകൾ സന്ദർശിച്ചത്. ഉദ്ഘാടന ചടങ്ങിനോടനുബന്ധിച്ച് ലഡു വിതരണം ചെയ്ത നഴ്സുമാർക്ക് മന്ത്രി മധുരം(മിട്ടായി) നൽകി. പരിപാടികൾ വിജയിപ്പിച്ചത് നിങ്ങളെന്ന് മന്ത്രി പറഞ്ഞു. ശമ്പളം കൂടുതൽ വേണമെന്നാവശ്യ ദിവസവേതന ജീവനക്കാരിയോട്  എത്ര കൂടുതൽ വേണമെന്നാണ് മന്ത്രി തിരിച്ചു ചോദിച്ചത്. 
കേന്ദ്ര തൊഴിൽ മന്ത്രി ബന്ദാരു ദത്താത്രേയ
ഇന്നലെ രാവിലെ 11നാണ് ഏലൂർ പാതാളത്തെ ഇഎസ്ഐ ആശുപത്രിയിൽ എത്തിയത്.  ബി 
ജെ പി ജില്ലാ വൈസ് പ്രസിഡന്റുമാരായ ഗിരിജ ലെന ന്ദ്രൻ , ചന്ദ്രിക രാജൻ എന്നിവർ
  ആരതി ഉഴിഞ്ഞ് സ്വീകരിച്ചു.  സേവന വേതന വ്യവസ്ഥകൾ പരിഷ്ക്കരിക്കണമെന്നാവശ്യപ്പെട്ട് ഈ എസ് ഐ ആശുപത്രി ജീവനക്കാർ മന്ത്രിക്ക് നിവേദനം നൽകി.

ബി ജെ പി ജില്ലാ പ്രസിഡന്റ് എൻ കെ. മോഹൻ ദാസ് , ബി ജെ പി മധ്യമേഖല ജന. സെക്രട്ടറി എൻ കെ ശങ്കരൻ കുട്ടി, ബി ജെ പി ജില്ലാ സെക്രട്ടറി കെ എസ് ഉദയകുമാർ , ബിഎംഎസ് ജില്ലാ സെക്രട്ടറി മധുകുമാര്‍,  ബിഎംഎസ് മേഖലസെക്രട്ടറി ശ്രീവിജി, ബി ജെ പി ഏലൂർ നഗരസഭാ കൗൺസിലർമാരായ ഗീതാ രാജു, ബിന്ദു മുരളി,  കളമശ്ശേരി മണ്ഡലം ജനറല്‍സെക്രട്ടറി  എ .സുനിൽകുമാർ ബി ജെ പി ഏലൂര്‍ മുനസിപാല്‍ ജനറല്‍സെക്രട്ടറി വി.വി. പ്രകാശൻ, ബി ജെ പി ഏലൂര്‍ മുനസിപാല്‍ പ്രസിഡന്റ് ഷാജി എസ്, കളമശ്ശേരി മണ്ഡലം സെക്രട്ടറി കെ. ആര്‍   കൃഷ്ണപ്രസാദ്, ബിഎംഎസ് മുനസിപാല്‍ പ്രസിഡന്റ്  ബി ശിവദാസ്  , കരഷക മോര്‍ച്ച സംസ്ഥാന വൈസ് പ്രസിഡന്റ്   ആര്‍ .സജികുമാര്‍ എന്നിവർ ചേർന്നാണ് കേന്ദ്ര മന്ത്രിയ്ക്ക് സ്വീകരണം നൽകിയത്. 

അണ്ടര്‍ 17 ലോക കപ്പ്‌ വേദി : ടെന്‍ഡറുകളിലെ അഴിമതി വിജിലന്‍സ്‌ അന്വേഷണം ആവശ്യപ്പെട്ടു




കൊച്ചി: അടുത്ത ഒക്ടോബറില്‍ ഇന്ത്യയിലെ ആറ്‌ വേദികളിലായി നടക്കുവാന്‍ പോകുന്ന അണ്ടര്‍ 17 ലോക കപ്പിന്റെ വേദികളില്‍ ഒന്നായ കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തിന്റെ നവീകരണം സംബന്ധിച്ചു നടത്തിയ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ വന്‍ തോതില്‍ അഴിമതി നടന്നതായും, ഇതു സംബന്ധിച്ചു വിജിലന്‍സ്‌ അന്വേഷണം നടത്തണമെന്നും ആവശ്യമുയര്‍ന്നു.
ജിസിഡിഎയുടെ ഉടമസ്ഥതയിലുള്ള കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തിലെ നവീകരണ പ്രവര്‍ത്തനങ്ങള്‍ക്കു വേണ്ടി വഴിവിട്ട്‌ ടെന്‍ഡറുകള്‍ സ്വീകരിച്ചതായി കേരള ഗവണ്മന്റ്‌ കോണ്‍ട്രാക്ടേഴ്‌സ്‌ അസോസിയേഷന്‍ ഭാരവാഹികള്‍ ആരോപിച്ചു. 
സ്‌റ്റേഡിയത്തിന്റെ നവീകരണ പ്രവര്‍ത്തനങ്ങളുടെ കരാറുകള്‍ ജിസിഡിഎ സ്വന്തം ഇഷ്ടക്കാര്‍ക്ക്‌ നിലവിലുള്ള ടെന്‍ഡര്‍ മര്യാദകള്‍ എല്ലാം ലംഘിച്ചു നല്‍കുകയായിരുന്നു. കുറഞ്ഞ ടെന്‍ഡര്‍ വിളിച്ച കരാറുകാരനെ തന്ത്രപൂര്‍വം ഒഴിവാക്കി പകരം ഉയര്‍ന്ന നിരക്കിലാണ്‌ കരാര്‍ നല്‍കിയിരിക്കുന്നത്‌. ഏറ്റവും ഒടുവില്‍ സ്‌റ്റേഡിയത്തിന്റെ ബക്കറ്റ്‌ സീറ്റുകള്‍ സംബന്ധിച്ചാണ്‌ വിവാദം. നിലവിലുള്ള സീറ്റുകള്‍ എല്ലാം മാറ്റി പുതിയ ബക്കറ്റ്‌ സീറ്റുകള്‍ സ്ഥാപിക്കണമെന്ന ഫിഫയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന്‌ 40,000 സീറ്റുകളാണ്‌ സ്ഥാപിക്കേണ്ടത്‌.
ഏഷ്യന്‍ ഗെയിംസ്‌ അഴിമതിയെ വെല്ലുന്ന അഴിമതിയാണ്‌ ജിസിഡിഎ നടത്തിയതെന്ന്‌ കേരള ഗവണ്മന്റ്‌ കോണ്‍ട്രാക്ടേഴ്‌സ്‌ അസോസിയേഷന്‍ ആരോപിച്ചു.നിശ്ചിത യോഗ്യതയുള്ള കരാറുകാര്‍ ടെന്‍ഡര്‍ സമര്‍പ്പിച്ചു കഴിഞ്ഞാല്‍ കുറഞ്ഞ നിരക്ക്‌ അംഗീകരിക്കണമെന്ന വ്യവസ്ഥപോലും ലംഘിക്കപ്പെടുന്നു. ടെന്‍ഡര്‍ തുറന്നതിനു ശേഷമുള്ള വിലപേശല്‍ നിയമവിരുദ്ധമാണ്‌.അതുപോലെ ടെണ്ടര്‍ ഒഴിവാക്കി ഇഷ്ടക്കാര്‍ക്ക്‌ പ്രവര്‍ത്തികള്‍ നല്‍കുന്നതും തുടരുകയാണ്‌. നീതിരഹിതമായ ഇത്തരം നടപടികള്‍ യഥാസമയം കോടതികളില്‍ ചോദ്യം ചെയ്യുന്നതിനു പലപ്പോഴും ഇരകളാകുന്ന കരാറുകാര്‍ക്ക്‌ കഴിയുന്നില്ല. കരാര്‍ ഉറപ്പിച്ച്‌ പണി ആരംഭിച്ചതിനു ശേഷം കോടതിയുടെ പരിഗണനയ്‌ക്കു വന്നുവെന്ന പേരിലാണ്‌ ജിസിഡിഎയുടെ ടെന്‍ഡര്‍ അഴിമതിയില്‍ ഇടപെടാന്‍ കഴിയാതെ പോയത്‌.
ഇത്തരം അഴിമതികള്‍ ക്രിമിനല്‍ കുറ്റങ്ങളുടെ പരിധിയില്‍ വരണമെന്നും കുറ്റക്കാരെ ശിക്ഷിക്കുന്നതിനും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ അടിയന്തിര നിയമനിര്‍മാണം നടത്തമെന്ന്‌ കേരള ഗവണ്മന്റ്‌ കോണ്‍ട്രാക്ടേഴ്‌സ്‌ അസോസിയേഷന്‍ ഭാരവാഹികള്‍ ആവശ്യപ്പെട്ടു. ഈ ആവശ്യം ഉന്നയിച്ച്‌ ഒരു ലക്ഷം പേര്‍ ഒപ്പിട്ട്‌ മെയ്‌ മൂന്നിനു മുഖ്യമന്ത്രിക്ക്‌ ഭീമ ഹര്‍ജി നല്‍കും.മെയ്‌ അവസാനം പ്രധാനമന്ത്രിക്കും നിവേദനം നല്‍കും. വാര്‍ത്താ സമ്മേളനത്തില്‍ അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ്‌ വര്‍ഗീസ്‌ കണ്ണമ്പിള്ളി, ജില്ലാ പ്രസിഡന്റ്‌ കെ.ഡി.ജോര്‍ജ്‌, ബില്‍ഡേഴ്‌സ്‌ അസോസിയേഷന്‍ ഓഫ്‌ ഇന്ത്യ ഭാരവാഹി ക്യാപ്‌റ്റന്‍ ജോര്‍ജ്‌ തോമസ്‌, കെ.എ.പരീത്‌, കെ.എ. ജന്‍സണ്‍,വിനോദ്‌ തമ്പി എന്നിവര്‍ പങ്കെടുത്തു.

ഇടപ്പളളി സെന്റ്‌ ജോര്‍ജ്ജ്‌ പള്ളിയില്‍ പുന:പ്രതിഷ്‌ഠ



കൊച്ചി: ഇടപ്പള്ളി സെന്റ്‌ ജോര്‍ജ്‌ ഫൊറോന ദേവാലയത്തില്‍ നവീകരിച്ച പഴയ പള്ളിയുടെ പുന:പ്രതിഷ്‌ഠയും നാല്‍പതു മണി ആരാധനയും വെള്ളി, ശനി, ഞായര്‍ ദിവസങ്ങളില്‍ നടക്കും. പുതുക്കി നിര്‍മ്മിച്ച പള്ളിയുടെ പുന: പ്രതിഷ്‌ഠ മാര്‍ ജോര്‍ജ്‌ ആലഞ്ചേരി നടത്തുമെന്ന്‌ പള്ളി വികാരി ഫാ. കുര്യാക്കോസ്‌ ഇരവിമംഗലം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സുവിശേഷ പ്രചാരകനായി എത്തിയ തോമസ്‌ ശ്രീഹ സ്ഥാപിച്ച ഏഴുപള്ളികള്‍ കഴിഞ്ഞാല്‍ കൂടുതല്‍ പ്രാചീനവും പ്രാധാന്യവും ഉള്ള പള്ളികളിലൊന്നാണ്‌ ഇടപ്പള്ളി പള്ളി. ഏകദേശം ഒന്നര കോടി രൂപയോളം ചെലവഴിച്ചാണ്‌ പഴയ പള്ളിയുടെ നവീകരണം പൂര്‍ത്തിയാക്കിയത്‌. 
ഇടപ്പള്ളി പള്ളിയിലെ പ്രസിദ്ധമായ ഗീവര്‍ഗീസ്‌ സഹദയുടെ തിരുനാളിനു ഈ മാസം 25നു വൈകിട്ട്‌ 5.30നു കൊടികയറും. മെയ്‌ ഒന്നിനു വൈകിട്ട്‌ 4.30നു തിരുസ്വരൂപം പഴയ ദേവാലയത്തില്‍ നിന്നും എഴുന്നുള്ളിക്കും. മെയ്‌ 4നു തിരുനാളും കൊണ്ടാടും. തിരുനാള്‍ ദിനത്തില്‍ രാവിലെ അഞ്ചിനു തിരുസ്വരൂപം പന്തലിലേക്കു എഴുന്നുള്ളിച്ചുവെക്കും. തുടര്‍ന്നു ആഘോഷമായ തിരുനാള്‍ കുര്‍ബാനയു ഉണ്ടായിരിക്കും. മെയ്‌ 15നു രാവിലെ 10നു വിശുദ്ധന്റെ തിരുസ്വരൂപം അള്‍ത്താരയിലേക്ക്‌ എടുത്തുവെക്കുന്നതിനോടൊപ്പം കൊടിയിറക്കവും നടത്തും

കായല്‍ സമ്മേളന അനുസ്‌മരണം 21ന്‌



കൊച്ചി: ഫെഡറേഷന്‍ ഓഫ്‌ എസ്‌.സി, എസ്‌.ടിയുടെ ആഭിമുഖ്യത്തില്‍ 21ന്‌ കായല്‍ സമ്മേളന അനുസ്‌മരണ ഘോഷയാത്രയും സമ്മേളനവും സംഘടിപ്പിക്കുമെന്ന്‌ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. വൈകിട്ട്‌ മൂന്നിന്‌ ഉനാ സമരനായകന്‍ ജിഗ്‌നേഷ്‌ മോവാനി സമ്മേളനം ഉദ്‌ഘാടനം ചെയ്യും. കീഴ്‌ജാതിക്കാര്‍ക്ക്‌ വഴി നടക്കാന്‍ പോലും അനുവാദമില്ലാതിരുന്ന കാലത്താണ്‌്‌ 1931 ഏപ്രില്‍ 21ന്‌ കൊച്ചി കായലില്‍ വള്ളങ്ങള്‍ കൂട്ടി സമ്മേളനം സംഘടിപ്പിച്ചത്‌. വൈകിട്ട്‌ മൂന്നിന്‌ വള്ളങ്ങളുടെ അകമ്പടിയോടെ മുളവുകാട്‌നിന്ന്‌ ആരംഭിക്കുന്ന ഘോഷയാത്ര മറൈന്‍െ്രെഡവില്‍ സമാപിക്കും. ഫെഡറേഷന്‍ ഭാരവാഹികളായ കെ.ഗോപാലന്‍, വി.കമലാക്ഷന്‍ മാസ്റ്റര്‍, എ.ശശിധരന്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു. 

കണ്‍സ്‌ട്രക്ഷന്‍ മാനേജ്‌മെന്റില്‍ സര്‍ട്ടിഫിക്കറ്റ്‌ കോഴ്‌സുമായി കിറ്റ്‌കോ




കൊച്ചി: പൊതുമേഖലാ കണ്‍സള്‍ട്ടന്‍സി സ്ഥാപനമായ കിറ്റ്‌കോ സിവില്‍ എഞ്ചിനീയറിങ്‌ ബിരുദ-ഡിപ്ലോമധാരികള്‍ക്കായി കണ്‍സ്‌ട്രക്ഷന്‍ മാനേജ്‌മെന്റില്‍ സര്‍ട്ടിഫിക്കറ്റ്‌ കോഴ്‌സ്‌ സംഘടിപ്പിക്കുന്നു. ബില്‍ഡേഴ്‌സ്‌ അസോസിയേഷന്‍ ഓഫ്‌ ഇന്ത്യ (ബിഎഐ), കോണ്‍ഫെഡറേഷന്‍ ഓഫ്‌ റിയല്‍ എസ്റ്റേറ്റ്‌ ഡെവലപ്പേഴ്‌സ്‌ അസോസിയേഷന്‍ ഓഫ്‌ ഇന്ത്യ (ക്രെഡായ്‌) എന്നിവയുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന കോഴ്‌സ്‌ മെയ്‌ 15 മുതല്‍ ജൂണ്‍ 16 വരെ കൊച്ചിയിലാണ്‌ സംഘടിപ്പിക്കുക. ടെക്‌നിക്കല്‍ ബിരുദധാരികളെ വിവിധ ജോലികള്‍ക്ക്‌ പ്രാപ്‌തരാക്കാന്‍ ലക്ഷ്യമിട്ടുള്ള പരിശീലന പരിപാടികളുടെ ഭാഗമായാണ്‌ കോഴ്‌സ്‌ സംഘടിപ്പിക്കുന്നത്‌. പരീക്ഷാഫലം കാത്തിരിക്കുന്നവര്‍ക്കും കോഴ്‌സിന്‌ അപേക്ഷിക്കാം. കണ്‍സ്‌ട്രക്ഷന്‍ മാനേജ്‌മെന്റിലെ വിവിധ വശങ്ങളെക്കുറിച്ചും അടിസ്ഥാനസൗകര്യ വികസന പദ്ധതികളുടെ മേല്‍നോട്ടത്തിലുമുള്ള പ്രായോഗിക ജ്ഞാനം പകരാന്‍ ലക്ഷ്യമിടുന്നതാണ്‌ കിറ്റ്‌കോയുടെ പരിശീലനപരിപാടി. മെയ്‌ 10 ആണ്‌ അപേക്ഷ അയക്കാനുള്ള അവസാന തീയതി. കൂടുതല്‍ വിവരങ്ങള്‍ക്കും രജിസ്‌ട്രേഷനുമായി ബന്ധപ്പെടുക: 97448 87569/ 0484-4129000 ഇമെയില്‍: sumeera.ashraf@kitco.in 

ശബരിമലയില്‍ നിന്ന്‌ ദീപജ്യോതി രഥം പുറപ്പെട്ടു

എറണാകുളം ശ്രീ അയ്യപ്പന്‍ കോവിലില്‍
അഷ്ടബന്ധ നവീകരണം:


കൊച്ചി: ശ്രീനാരായണ ധര്‍മ സമാജത്തിന്റെ ശ്രീ അയ്യപ്പന്‍ കോവിലില്‍ ഈ മാസം 24 മുതല്‍ മെയ്‌ ഒന്നു വരെ നടക്കുന്ന അഷ്ടബന്ധ നവീകരണം, സഹസ്രകലശം, ലക്ഷാര്‍ച്ചന, അഷ്ടമംഗല പ്രശ്‌നപരിഹാരകര്‍മങ്ങള്‍ എന്നിവയുടെ ഭാഗമായുള്ള ദീപജ്യോതി രഥയാത്ര ശബരിമലയില്‍ നിന്ന്‌ പുറപ്പെട്ടു.
ശബരിമല തന്ത്രി കണ്‌ഠരര്‌ രാജീവര്‌, മേല്‍ശാന്തി ടി.എം. ഉണ്ണികൃഷ്‌ണന്‍ നമ്പൂതിരി എന്നിവര്‍ സന്നിധാനത്തു നിന്നു ദീപജ്യോതി പകര്‍ന്നു നല്‍കി. ക്ഷേത്രം മേല്‍ശാന്തി ചെറായി പി.എ. സുധി, പ്രസിഡന്റ്‌ സി.എം. ശോഭനന്‍, സെക്രട്ടറി പി.ഐ. രാജീവ്‌ തുടങ്ങിയവര്‍ ദീപം ഏറ്റുവാങ്ങി.
രണ്ടുദിവസം വിവിധ ക്ഷേത്രങ്ങളില്‍ സ്വീകരണം ഏറ്റുവാങ്ങി 20ന്‌ രഥയാത്ര എറണാകുളത്തെത്തും. അന്നു വൈകിട്ട്‌ അയ്യപ്പന്‍കാവ്‌ ക്ഷേത്ര ശ്രീകോവിലില്‍ ദീപം പകരും.
24നു വൈകിട്ടു നാലുമണിക്കു മാതാ അമൃതാനന്ദമയീ മഠം ജനറല്‍ സെക്രട്ടറി സ്വാമി പൂര്‍ണാമൃതാനന്ദപുരി ക്ഷേത്രത്തിനു മുന്നിലെ യജ്ഞശാല സമര്‍പ്പിക്കും. 25നാണ്‌ അഷ്ടമംഗലപ്രശ്‌ന പരിഹാരകര്‍മങ്ങള്‍. 26 മുതല്‍ 28 വരെ ലക്ഷാര്‍ച്ചന. 29നു രാത്രി അത്താഴപൂജയ്‌ക്കു പിന്നാലെ 12,008 നാളീകേരം ഉടയ്‌ക്കല്‍ ലിംക ഗിന്നസ്‌ ജേതാവും യുആര്‍എഫ്‌ ഏഷ്യന്‍ റെക്കോഡ്‌ ജേതാവുമായ പന്തീരായിര രത്‌നം കാരൂര്‍മഠം രാമചന്ദ്രന്‍ നിര്‍വഹിക്കും. മെയ്‌ ഒന്നിനു രാവിലെയാണ്‌ അഷ്ടബന്ധ നവീകരണവും മഹാനിവേദ്യവും. അന്നു വൈകിട്ടു നാലിനു കാഴ്‌ചപ്പൂരം.


ക്യാപ്‌ഷന്‍
എറണാകുളം ശ്രീ അയ്യപ്പന്‍ കോവിലിലെ അഷ്ടബന്ധ നവീകരണത്തിന്റെ ഭാഗമായുള്ള ദീപജ്യോതി രഥയാത്രയ്‌ക്കുള്ള ദീപം ശബരിമല സന്നിധാനത്ത്‌ തന്ത്രി കണ്‌ഠരര്‌ രാജീവര്‌, മേല്‍ശാന്തി ടി.എം. ഉണ്ണികൃഷ്‌ണന്‍ നമ്പൂതിരി എന്നിവര്‍ ക്ഷേത്രം മേല്‍ശാന്തി ചെറായി പി.എ. സുധി, പ്രസിഡന്റ്‌ സി.എം. ശോഭനന്‍, സെക്രട്ടറി പി.ഐ. രാജീവ്‌ എന്നിവര്‍ക്കു കൈമാറുന്നു.

ഇതിഹാസം കൊച്ചിയില്‍' സ്‌മരണിക പ്രകാശനം ചെയ്‌തു

'
കൊച്ചി: ഖസാക്കിന്റെ ഇതിഹാസം നാടകാവതരണത്തിന്റെ ഭാഗമായി പ്രസിദ്ധീകരിച്ച 'ഇതിഹാസം കൊച്ചിയില്‍' എന്ന സ്‌മരണിക പ്രകാശനം ചെയ്‌തു. എറണാകുളം പ്രസ്‌ ക്ലബില്‍ നടന്ന ചടങ്ങില്‍ പ്രൊഫ. എം.കെ. സാനുവാണ്‌ സ്‌മരണികയുടെ പ്രകാശനം നിര്‍വഹിച്ചത്‌. ഒ.വി. വിജയനെയും ഖസാക്കിന്റെ ഇതിഹാസം നോവലിനെയും നാടകാവിഷ്‌കരണത്തെയും കുറിച്ചുള്ള പ്രമുഖരുടെ ഓര്‍മകളും അനുഭവങ്ങളും അടങ്ങുന്നതാണ്‌ സ്‌മരണിക. 
പ്രൊഫ. എം.കെ. സാനു, ഡോ. എം.ജി.എസ്‌. നാരായണന്‍, ഒ.വി. വിജയന്റെ സഹോദരിയും കവിയുമായ ഒ.വി. ഉഷ, എഴുത്തുകാരന്‍ കെ.എല്‍. മോഹനവര്‍മ, സംവിധായകന്‍ ലാല്‍ ജോസ്‌, സംഗീത സംവിധായകന്‍ ബിജിബാല്‍, നാടക രംഗത്ത്‌ നിന്ന്‌ ടി.എം. എബ്രഹാം, ചന്ദ്രദാസന്‍, ശശിധരന്‍ നടുവില്‍ തുടങ്ങിയവരുടെ അനുഭവങ്ങള്‍ ഉള്‍കൊള്ളുന്ന സ്‌മരണികയുടെ എഡിറ്റര്‍ നടനും എഴുത്തുകാരനുമായ മദന്‍ ബാബുവാണ്‌. 
ഖസാക്കിന്റെ ഇതിഹാസത്തിന്‌ പശ്ചാത്തലമായ പാലക്കാടന്‍ ഗ്രാമം തസ്രാക്കിലൂടെയുള്ള യാത്രാനുഭവവും നാടകത്തെയും നോവലിനെയും ചേര്‍ത്തുവെയ്‌ക്കുന്ന പഠനവും സ്‌മരണികയിലുണ്ട്‌. 
ഇന്ത്യന്‍ നാടകവേദിയില്‍ ഇതിനകം ഏറെ ചര്‍ച്ച ചെയ്യപ്പെട്ട വ്യത്യസ്‌ത രംഗാവതരണമായ, ദീപന്‍ ശിവരാമന്‍ സംവിധാനം നിര്‍വഹിച്ചിട്ടുള്ള 'ഖസാക്കിന്റെ ഇതിഹാസം' ഈ മാസം 21, 22, 23 തീയതികളില്‍ തേവര സേക്രഡ്‌ ഹാര്‍ട്ട്‌ കോളേജ്‌ മൈതാനിയിലാണ്‌ അരങ്ങേറുക. വൈകീട്ട്‌ 6.30-നാണ്‌ നാടകം ആരംഭിക്കുക. റോട്ടറി കൊച്ചി യുണൈറ്റഡിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന നാടകാവതരണത്തിലൂടെ സമാഹരിക്കുന്ന തുക എറണാകുളം ജനറല്‍ ആശുപത്രിയിലെ റീകണ്‍സ്‌ട്രക്‌റ്റിവ്‌ ശസ്‌ത്രക്രിയ വിഭാഗത്തിലേക്കുള്ള ഉപകരണങ്ങള്‍ വാങ്ങുന്നതിനാണ്‌ വിനിയോഗിക്കുക. റോട്ടറി കൊച്ചി യുണൈറ്റഡിന്റെ സാമൂഹ്യ സേവന - ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ്‌ നാടകാവതരണത്തിന്‌ മുന്‍കൈയെടുക്കുന്നത്‌. തൃക്കരിപ്പൂരിലെ കെ.എം.കെ. സ്‌മാരക കലാസമിതിയിലെ അറുപതോളം വരുന്ന അഭിനേതാക്കളാണ്‌ ഖസാക്കിന്റെ ഇതിഹാസം നാടകത്തില്‍ വേഷമിടുന്നത്‌. നാടകം കാണാനുള്ള ഡോണര്‍ പാസുകള്‍ www.khasakkochiyil.in എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്‌.


ഫോട്ടോ ക്യാപ്‌ഷന്‍: ഖസാക്കിന്റെ ഇതിഹാസം നാടകാവതരണത്തിന്റെ ഭാഗമായി പ്രസിദ്ധീകരിച്ച 'ഇതിഹാസം കൊച്ചിയില്‍' എന്ന സ്‌മരണിക പ്രൊഫ. എം.കെ. സാനു പ്രകാശനം ചെയ്യുന്നു. (ഇടത്ത്‌ നിന്ന്‌) അരബിന്ദ്‌ ചന്ദ്രശേഖര്‍, സ്‌മരണിക എഡിറ്റര്‍ മദന്‍ ബാബു, ഖസാക്ക്‌ കൊച്ചിയില്‍ പ്രോഗ്രാം ഡയറക്ടര്‍ ഹബീബ്‌ തങ്ങള്‍ എന്നിവര്‍ സമീപം.


2017, ഏപ്രിൽ 17, തിങ്കളാഴ്‌ച

മുട്ടാർ പുഴയിൽ ശുചീകരണ പ്രവർത്തനങ്ങൾ പാതിവഴിയിലായി

കളമശേരി: പെരിയാറിൻെറ കൈവഴിയായ മുട്ടാർ പുഴയിൽ ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ ആരംഭിച്ച  ശുചീകരണ പ്രവർത്തനങ്ങൾ പാതിവഴിയിലായി. കളമശേരി മേഖലയിൽ പൂർത്തിയാകും മുമ്പേ ഏലൂർ മേഖലയിലേക്ക് പോയെങ്കിലും യന്ത്രഭാഗങ്ങൾ കേടായതോടെ പ്രവർത്തനം നിലച്ചിരിക്കുകയാണ്. ഇപ്പോൾ കളമശേരിയിലും ഏലൂരിലും  ശുചീകരണം എങ്ങുമെത്താത്ത അവസ്ഥയിലാണ്.


ഇതിനെ തുടർന്ന് മുട്ടാർ പുഴ കടന്നു പോകുന്ന കളമശേരി, ഏലൂർ നഗരസഭകളിലെ കയ്യേറ്റവും  മാലിന്യക്കുഴലുകൾ സ്ഥാപിച്ചിരിക്കുന്നതും നിർബാധം തുടരുകയാണ്. നിലവിൽ മുട്ടാർ പുഴയുടെ 30 ശതമാനം മാത്രമാണ് വൃത്തിയാക്കൽ ഇതുവരെ നടന്നിട്ടുള്ളത്. ഉദ്ഘാടന ചടങ്ങ് കഴിഞ്ഞതോടെ തുടർപ്രവർത്തനങ്ങൾക്ക് ഇരു നഗരസഭകളും താത്പര്യം കാണിക്കുന്നില്ലെന്നാണ് പ്രദേശവാസികളുടെ ആരോപണം.

കളമശേരി വ്യവസായ മേഖല വരെയാണ് ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ രണ്ടാഴ്ച മുമ്പ് പുഴയെ ശുചിയാക്കൽ ആരംഭിച്ചത്. മൂന്ന് ദിവസം നീണ്ടു നിന്ന പ്രവർത്തനത്തിൽ പുഴയുടെ സ്വാഭാവിക ഒഴുക്ക് തടഞ്ഞ പായലും പുല്ലുകളും പ്ലാസ്റ്റിക് മാലിന്യങ്ങളും ഫ്ലോട്ടിംഗ് ജെസിബിയുടെ സഹായത്തോടെ എടുത്ത് മാറ്റിയിരുന്നു. മൂന്നോളം കടവുകളും വൃത്തിയായി.

എന്നാൽ വ്യവസായ മേഖലയുടെ സമീപത്തെത്തിയപ്പോൾ പ്രവർത്തനം നിർത്തി ഏലൂർ നഗരസഭയിലേക്ക് യന്ത്രങ്ങൾ കൊണ്ടുപോയി. ഏലൂരിലും ശുചീകരണ പ്രവർത്തനങ്ങൾ ആരംഭിക്കണമെന്ന് ഏലൂർ ചെയർപേഴ്സൺ കളമശേരിയിലെത്തി ആവശ്യപ്പെട്ട പ്രകാരമാണ് ഏലൂരിൽ എല്ലാം എത്തിച്ചത്.

പായലുകൾ നീക്കാൻ പ്രത്യേകതരം യന്ത്രം വേണമെന്ന ആവശ്യത്തെ തുടർന്ന് ഏലൂരിൽ ആലപ്പുഴയിൽ നിന്ന് മറ്റൊരു യന്ത്രവും എത്തിച്ചു. പക്ഷെ ഡീസൽ ഇല്ലായെന്ന പേരിൽ ശുചീകരണ പ്രവർത്തനങ്ങൾ ഇടയ്ക്ക് മുടങ്ങുന്നതായാണ് ജനങ്ങളുടെ പരാതി. കളമശേരിയിലേയും ഏലൂരിലേയും പുഴ വൃത്തിയാക്കൽ പുന:രാരംഭിക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം.



ഫോട്ടോ: കളമശേരി വ്യവസായ മേഖലയിൽ നിന്ന് മുട്ടാർ പുഴയിലേക്ക് തുറന്നു വച്ചിരിക്കുന്ന മാലിന്യക്കുഴൽ. പുഴയിൽ മണ്ണിട്ട് വാഴകൾ നട്ടിരിക്കുന്നതും കാണാം. 

2017, ഏപ്രിൽ 9, ഞായറാഴ്‌ച

അമൃത യൂണിവേഴ്‌സിറ്റി കണ്ടുപിടുത്തങ്ങളുടെ വന്‍ ശേഖരങ്ങളുമായി രംഗത്ത്‌



കോയമ്പത്തൂര്‍:
ഭാരരഹിത ബുള്ളറ്റ്‌ പ്രൂഫുകള്‍ മുതല്‍ കാര്‍ഷിക ആരോഗ്യ രംഗത്ത്‌ നിര്‍ണായക കണ്ടുപിടുത്തങ്ങളുമായി അമൃത സര്‍വകലാശാല രംഗത്ത്‌.
മെയ്‌ക്ക്‌ ഇന്‍ ഇന്ത്യ പദ്ധതിയ്‌ക്കു കരുത്തേകാന്‍ ഒരു ഡസനിലേറെ കണ്ടുപിടുത്തങ്ങളാണ്‌ അമൃത വിശ്വവിദ്യാപീഠം അവതരിപ്പിക്കുന്നത്‌. ഇതിലേറെ കണ്ടുപിടുത്തങ്ങളുടെയും പ്രോട്ടോ ടൈപ്പുകള്‍ തയ്യാറായി കഴിഞ്ഞു. 
ഡോ. അജീഷ്‌ മണ്ണാടിയാറിന്റെ നേതൃത്വത്തില്‍ വികസിപ്പിച്ചെടുത്ത ബുള്ളറ്റ്‌ പ്രൂഫ്‌ ജാക്കറ്റിനു നിലവിലുള്ള ജാക്കറ്റുകളെ ബഹുദൂരം പിന്തള്ളുവാനാകും. നിലവില്‍ സ്‌റ്റീലും അലൂമിനിയം എന്നിവ കൊണ്ടു നിര്‍മ്മിക്കുന്നവയാണ്‌ ബുള്ളറ്റ്‌ പ്രൂഫ്‌ ജാക്കറ്റുകള്‍ 
ഇവയടെ ഭാരം ഏകദേശം 13 കിലോഗ്രാം വരും. എന്നാല്‍ അമൃത യൂണിവേഴ്‌സിറ്റിയുടെ ഗവേഷണവിഭാഗം തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ലൈറ്റ്‌ വെയ്‌റ്റ്‌ ഹൈ ടെംപറേച്ചര്‍ തെര്‍മോപ്ലാസ്റ്റിക്‌ പോളിമര്‍ ഉപയോഗിച്ചുള്ള ജാക്കറ്റുകളിലേക്കു മാറുമ്പോള്‍ അവയുടെ ഭാരം വെറും 1.5 കിലോഗ്രാം ആയി കുറക്കുവാന്‍ കഴിയും. ഇതിന്റെ ആദ്യഘട്ടം പിന്നിട്ടു. ഇന്ത്യന്‍ സൈന്യത്തിനുവേണ്ടി ഇവ കൈമാറുന്നതിന്റെ പ്രതിരോധ വകുപ്പിന്റെ പരീക്ഷണങ്ങള്‍ കൂടി പൂര്‍ത്തിയാക്കാനുണ്ട്‌. നിലവില്‍ ഒരു ബുള്ളറ്റ്‌ പ്രൂഫ്‌ ജാക്കറ്റിനു 1.2 ലക്ഷം രൂപയോളം വിലവരും എന്നാല്‍ അമൃതയുടെ ഗവേഷണ വിഭാഗം വികസിപ്പിച്ചെടുത്ത ജാക്കറ്റിനു 30,000 രൂപമാത്രമെ വരുകയുള്ളു.
ആഭ്യന്തര വകുപ്പിന്റെ സഹായത്തിനെത്തുന്ന ഹൈ ആക്യുറസി സ്‌പീക്ക്‌ റെകഗ്നീഷ്യന്‍ സംവിധാനമാണ്‌ മറ്റൊരു നിര്‍ണായക കണ്ടുപിടുത്തം. ഏത്‌ ശബ്ദവും കൃത്യമായി ഏത്‌ വ്യക്തിയുടേതാണെന്നു സെക്കന്റുകള്‍ക്കുള്ളില്‍ തിരിച്ചറിയാന്‍ ഇതിലൂടെ കഴിയും. ഭീകരവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ റോ ഉള്‍പ്പെടുയുള്ള കേന്ദ്ര ഇന്റലിജന്‍സ്‌ ഏജന്‍സികള്‍ക്കു സഹായമാകുന്ന ഈ കണ്ടുപിടുത്തത്തിനു നേതൃത്വം വഹിക്കുന്നത്‌ മലയാളിയായ ഡോ.സന്തോഷ്‌ കുമാറാണ്‌. 
ഇന്ത്യന്‍ റെയില്‍വേയുടെ സഹായത്തിനെത്തുന്ന മാലിന്യസംസ്‌കരണ യൂണിറ്റാണ്‌ മറ്റൊരു സംഭാവന. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കക്കൂസ്‌ മാലിന്യങ്ങള്‍ അടിഞ്ഞു കൂടുന്നത്‌ റെയില്‍വേ ട്രാക്കുകളിലാണ്‌. നിലവില്‍ 1.5 കോടി രൂപ ചെലവില്‍ രാജ്യത്തെ പ്രധാന റെയില്‍വേ സ്റ്റേഷനുകളില്‍ നിലവിലുള്ള ഈ ശുചീകരണ യൂണിറ്റിന്റെ കാല്‍ ഭാഗത്തോളം മാത്രമെ ഡോശ്രീറാമും സംഘവും രൂപകല്‍പ്പന ചെയ്‌ത റെയില്‍വേ ട്രാക്ക്‌ ക്ലീനിങ്ങ്‌ മെക്കാനിസത്തിനു വേണ്ടിവരുകയുള്ളു. അതേപോലെ വളരെയേറെ വിപുലമായി റെയില്‍വെ ട്രാക്കിനു സമീപത്തെ മാലിന്യങ്ങള്‍ കൂടി ശുചിയാക്കാനാകും. കക്കൂസ്‌ മാലിന്യങ്ങള്‍്‌കു പുറമെ ഖര മാലിന്യങ്ങളും പ്ലാസ്റ്റിക്‌ മാലിന്യങ്ങളും പ്രത്യേകമായി ശേഖരിക്കുവാനും അതിനുശേഷം ട്രാക്ക്‌ മാലിന്യവിമുക്ത ലായനിയും വെള്ളവും ഉപയോഗിച്ചു വൃത്തിയാക്കുവാനും കഴിയുന്ന സംവിധാനവും ഇതോടൊപ്പമുണ്ട്‌. അടുത്ത മൂന്നു നാല്‌ മാസങ്ങള്‍ക്കുള്ളില്‍ ഇതിന്റെ പ്രോട്ടോ ടൈപ്പ്‌ അവതരിപ്പിക്കാന്‍ കഴിയും. 
ആരോഗ്യ പരിപാലന രംഗത്ത്‌ നോണ്‍ എന്‍സൈമാറ്റിക്‌ ഗ്ലൂക്കോസ്‌ സെന്‍സര്‍ ആന്റ്‌ ഗ്ലൂക്കോ മീറ്ററിന്റെ കണ്ടുപിടുത്തമാണ്‌ ശ്രദ്ധേയം. വിപ്രോയുടെ സഹായത്തോടെ ഇത്‌ പുറത്തിറക്കാനുള്ള ശ്രമത്തിലാണ്‌. നിലവില്‍ 250 രൂപ വരുന്ന ഗ്ലൂക്കോ മീറ്ററിന്റെ വില ഇതോടെ കേവലം 30 രൂപയാക്കി മാറ്റുവാന്‍ കഴിയും. സാമൂഹ്യസേവന രംഗത്ത്‌ അമൃത സര്‍വകലാശാലയുടെ സഹകരണത്തോടെ ആദിവാസി മേഖലയില്‍ പൂല്‍ത്തൈലം നിര്‍മ്മിക്കുന്നതിനുള്ള ആധൂനിക സംവിധാനം തയ്യാറാക്കിയട്ടുണ്ട്‌. വിറക്‌ ഉപയോഗിച്ചു പൂല്‍ത്തൈലം വാറ്റി എടുക്കുന്നതിനു പകരം സൗരോര്‍ജ്ജത്തിന്റെ സഹായത്തോടെയാണ്‌ നിര്‍മ്മാണം.. കൂടുതല്‍ തൈലം ലഭിക്കുന്നതിനോടൊപ്പം നിര്‍മ്മാണ ചെലവും കുറക്കുവാനാകും. ഒരു വര്‍ഷം എട്ട്‌ ലക്ഷം രൂപയുടെ ലാഭം ഇതിലൂടെ മാത്രം ലഭിക്കും. കോയമ്പത്തൂരിനു അടുത്ത ശിരുവാണിമലയിലെ 70ഓളം ആദിവാസികള്‍ക്ക്‌ ജീവിത മാര്‍ഗം ഒരുക്കുന്ന ഫര്‍ണിച്ചര്‍ നിര്‍മ്മാണത്തിലും അമൃത വിപ്ലവത്തിനു തുടക്കം കുറിച്ചു. ചൂരല്‍ ഉല്‍പ്പന്നങ്ങള്‍ക്കു സമാനമായ ഗൂണമേന്മയോടെയുളള ലാന്റാന കമാറ എന്ന കാട്ടുചെടിയാണ്‌ ഇതിനുപയോഗിക്കുന്നത്‌. ഡോ . മായാ മഹാജന്‍ നേതൃത്വം നല്‍കി തമിഴ്‌നാട്‌ വനംവകുപ്പിന്റെ സാഹയത്തോടെ ആദിവാസികള്‍ തയ്യാറാക്കിയ വിവിധ ഫര്‍ണച്ചറുകള്‍ ഇതിനകം വിപണയില്‍ ലഭ്യമായിട്ടുണ്ട്‌. കൂടുതല്‍ ആദിവാസി മേഖലയിലേക്കും ഇതിന്റെ പ്രചാരം നേടുവാനുള്ള ശ്രമത്തിലാണ്‌ അമൃത സര്‍വകലാശാല. 
അമൃത സര്‍വകലാശാല പ്രൊവൈസ്‌ ചാന്‍സലര്‍ ബ്രഹ്മചാരി അഭയാമൃത ചൈതന്യ, വൈസ്‌ ചാന്‍സലര്‍ ഡോ.വെങ്കട്‌ രംഗന്‍, പ്രൊഫ.പ്രശാന്ത്‌ ആര്‍ നായര്‍,സ്‌കൂള്‍ ഓഫ്‌ എന്‍ജിനിയറിങ്ങ്‌ ഡീന്‍ ഡോ. ശശാങ്കന്‍ രാമനാഥന്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു. 

2017, ഏപ്രിൽ 3, തിങ്കളാഴ്‌ച

മോഷണം നടത്തിയ പത്തൊമ്പതുകാരുടെ മൂന്നംഗ സംഘം






കളമശേരി: ജില്ലയിൽ 23 ഓളം ആരാധനാലയങ്ങളുടെ  ഭണ്ഡാരങ്ങൾ തകർത്ത് മോഷണം നടത്തിയ പത്തൊമ്പതുകാരുടെ മൂന്നംഗ സംഘം കളമശേരി പോലീസിൻെറ പിടിയിലായി. ആലങ്ങാട് തിരുവാല്ലൂർ അമ്പലത്തിനു സമീപം കുണ്ടേലി പറമ്പിൽ അഭിജിത്ത് രാജീവ് (19), ആലുവ യു സി കോളേജിന് സമീപം മില്ലുപടി തേർക്കാട്ടിൽ വീട്ടിൽ അഖിൽ ജോൺസൺ (19), കുഞ്ഞുണ്ണിക്കര ഉളിയന്നൂർ പെരുന്തേലിൽ വീട്ടിൽ ത്വാഹ  (19) എന്നിവരാണ് പിടിയിലായത്.

കളമശേരി, ഏലൂർ, ബിനാനി പുരം, ആലുവ സ്റ്റേഷനുകളുടെ പരിധിയിൽ വരുന്ന അമ്പലങ്ങളും പള്ളികളും കേന്ദ്രീകരിച്ചാണ് പ്രതികൾ മോഷണം നടത്തുന്നത്. പിടികൂടുമ്പോൾ ഇവരുടെ കൈയ്യിൽ നിന്ന് രൂപയും ഉപകരണങ്ങളും കണ്ടെടുത്തു.

 നോട്ടുകളും ചില്ലറകളും അടങ്ങുന്ന 2249 രൂപ കണ്ടെടുത്തതായി എസ് ഐ ഷിബു അറിയിച്ചു. ഏലൂരിലെ സീനത്തുൽ ഇസ്ലാം മദ്രസ കുത്തിതുറന്നെടുത്തതാണീ തുക. യമഹ റേ സ്കൂട്ടർ, മങ്കി സ്പിന്നർ, ഹാക്സൗ ബ്ലേഡ്, വെട്ടിരുമ്പ്, സ്ക്രൂ ഡ്രൈവർ എന്നിയാണ് പിടിച്ചെടുത്തത്. പോലീസിനെ വെട്ടിച്ചു കടക്കാൻ ശമിച്ച ഇവരെ ഓടിച്ചിട്ടാണ് പിടികൂടിയത്.  സീനിയർ സി പി ഒ സുനിൽ, സുരേഷ് , സി പി ഒ സുമേഷ് എന്നിവരാണ് പോലീസ് സംഘത്തിൽ ഉണ്ടായിരുന്നത്.  കളമശേരി കോടതി പ്രതികളെ റിമാൻഡ് ചെയ്തു.