2015, ജൂലൈ 26, ഞായറാഴ്‌ച

ഓര്‍ഗാനിക്‌ സാരി കേരള വിപണിയില്‍


ഗ്രാന്റ്‌ കേരള ഷോപ്പിങ്ങ്‌ ഫെസ്റ്റിവലും കോ-ഓപ്‌ടെക്‌സും കൈകോര്‍ക്കുന്നു


കൊച്ചി
സംസ്ഥാന ടൂറിസം വകുപ്പ്‌ സംഘടിപ്പിക്കുന്ന കേരള ഷോപ്പിംഗ്‌ ഫെസ്റ്റിവരും കോ-ഓപ്‌ടെക്‌സും ചേര്‍ന്നു പ്രവര്‌ത്തിക്കാന്‍ ധാരണയായി. ഇതിന്റെ അടിസ്ഥാനത്തില്‍ ഓണക്കാലത്തും ഷോപ്പിംഗ്‌ സീസണ്‍ കാലയളവിലും ഡിസ്‌കൗണ്ടും മറ്റു ആകര്‍ഷണീയമായ ആനുകൂല്യങ്ങളും നല്‍കും.
ഇതിന്റെ ഭാഗമായി കോ-ഓപ്‌ടെക്‌സിന്റെ ജൈവ വസ്‌ത്ര ഉല്‍പ്പന്നമായ ഓര്‍ഗാനിക്ക്‌ കോട്ടണ്‍ സാരി എറണാകുളം പ്രസ്‌ ക്ലബില്‍ നടന്ന ചടങ്ങില്‍ പുറത്തിറക്കി. ഇനി മുതല്‍ കോ-ഓപ്‌ടെക്‌സ്‌ ഷോറൂമുകളിലൂടെ ഉപഭോക്താക്കള്‍ക്ക്‌ ലഭ്യമാകും.
രാസവളങ്ങളും കീടനാശികളും ഉപയോഗിക്കാത്ത ജൈവ-പരുത്തി കൃഷിയിലൂടെ മൂന്നു വര്‍ഷം പാകമാകുന്ന ചെടികളില്‍ നിന്നുള്ള പരുത്തിയാണ്‌ ഓര്‍ഗാനിക്ക്‌ കോട്ടണ്‍ സാരിയുടെ നിര്‍മ്മാണത്തിനുപയോഗിക്കുന്നത്‌. കോയമ്പത്തൂര്‍ ജില്ലയിലെ വടമ്പച്ചേരിയിലെ നെയ്‌തുകാരാണ്‌ ഈ ഉത്‌പന്നം നിര്‍മ്മിക്കുന്നത്‌.. രാസവസ്‌തു ഉപയോഗിച്ചുള്ള ചായങ്ങള്‍ക്കു പകരം ചെടികളുടെ പൂവ്‌,ഇല,കായ, വിത്ത്‌ എന്നിവയില്‍ നിന്നുള്ള പ്രകൃതിജന്യമായ നിറങ്ങളിലൂടെയാണ്‌ ഇവയ്‌ക്ക്‌ ചായം പകരുന്നത്‌. ഒരു സാരി നെയ്‌തെടുക്കാന്‍ ഒരു തൊഴിലാളിയുടെ രണ്ടു ദിവസത്തെ പൂര്‍ണമായ അധ്വാനം ഒരു സാരി നെയ്യുന്നതിനു ആവശ്യമാണ്‌. 3000 രൂപ മുതലാണ്‌ സാരിയുടെ വില.
ഓണക്കാലത്ത്‌ ജൂലൈ 30 മുതല്‍ ഓഗസ്‌റ്റ്‌ 31 വരെയും ഗ്രാന്റ്‌ കേരള ഷോപ്പിങ്ങ്‌ ഫെസ്റ്റിവലില്‍ കോ-ഓപ്‌ടെക്‌സ്‌ ഉത്‌പന്നങ്ങള്‍ 30ശതമാനം വിലക്കിഴിവില്‍ ലഭ്യാകും. സീസണ്‍ ഒന്‍പതിന്റെ ഭാഗമായി ഓണക്കാലത്ത്‌ തിരുവനന്തപുരം,എറണാകുളം ,കോഴിക്കാട്‌ എന്നിവടങ്ങളില്‍ നടക്കുന്ന എക്‌സിബിഷന്‍ സ്‌റ്റാളുകളിലും ഈ ആനുകൂല്യം ലഭിക്കും. വ
ഈ വര്‍ഷത്തെ ഉത്സവ സീസണില്‍ ആറു കോടി രൂപയുടെ ലാഭം ആണ്‌ കോ-ഓപ്‌ടെക്‌സ്‌ ലക്ഷ്യമിടുന്നത്‌.
പരമ്പരാഗത ഉത്‌പന്നങ്ങളും കരകൗശല ഉത്‌പന്നങ്ങളും ആഗോള വിപണിയില്‍ എത്തിക്കുന്നതിന്‌ ദക്ഷിണ എന്ന പേരില്‍ ഒരു ബ്രാന്റ്‌ രൂപപ്പെടുത്തുന്നതിനു കേരള ,തമിഴ്‌നാട്‌,കര്‍ണാടക, ആന്ധ്ര,പോണ്ടിച്ചേരി, ലക്ഷദ്വീപ്‌ എന്നിവ ഉല്‍പ്പെടുത്തിക്കൊണ്ടുള്ള ഒരു പദ്ധതിക്കും രൂപം നല്‍കിയിട്ടുണ്ട്‌.ടൂറിസം വകുപ്പിന്റെ കരകൗശല നിര്‍മ്മാണ്‌ വിപണന സ്ഥാപനമായ സ്വര്‍ഗാലയയും ചേര്‍ന്ന്‌ കോഴിക്കോട്‌ ജില്ലയിലെ ഇരിങ്ങലില്‍ ലോക പ്രശസ്‌ത കൈത്തറിപട്ട്‌, കാഞ്ചിപുരം സാരിയുടെ നിര്‍മ്മാണ്‌ രീതി കോ-ഓപ്‌ടെക്‌സ്‌ അവതരിപ്പിക്കും
വാര്‍ത്താ സമ്മേളനത്തില്‍ കേരള മിനറല്‍സ്‌ ആന്റ്‌ മെറ്റല്‍സ്‌ എക്‌സിക്യട്ടീവ്‌ ഡയറക്ടര്‍ സി.ജെ.ജോര്‍ജ്‌ അധ്യക്ഷത വഹിച്ചു. ഷോപ്പിങ്ങ്‌ ഫെസ്റ്റിവല്‍ ഡയറക്ടര്‍ കെ.എം.അനില്‍ മുഹമ്മദ്‌,കോ-ഓപ്‌ടെക്‌സ്‌ എംഡി, ടി.എന്‍. വെങ്കിടേഷ്‌ ഐ.എ.എസ്‌, സ്റ്റേറ്റ്‌ കോ ഓര്‍ഡിനേറ്റര്‌ വിജയന്‍ എന്നിവര്‍ പങ്കെടുത്തു

2015, ജൂലൈ 22, ബുധനാഴ്‌ച

കേരള ഫുട്‌ബോളിനു പ്രൊഫഷണല്‍ മുഖം നല്‍കാന്‍ കര്‍മ്മ പദ്ധതികളുമായി എ.എഫ്‌.എഫ്‌.സംഘം









കൊച്ചി. 
കേരള ഫുട്‌ബോളിനു പ്രൊഫഷണല്‍ മുഖം നല്‍കുന്നതിനു ഏഷ്യന്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍ കര്‍മ്മ പദ്ധതികള്‍ തയ്യാറാക്കുന്നു.
19നു കൊച്ചിയില്‍ എത്തിയ നാലംഗ സംഘം നാളെ മടങ്ങും. കഴിഞ്ഞ ദിവസങ്ങളില്‍ സംസ്ഥാന സര്‍ക്കാരിന്റെ പ്രതിനിധികള്‍, കളിക്കാര്‍, കേരള ഫുട്‌ബോള്‍ അസോസിയേഷന്‍ ഭാരവാഹികള്‍, ക്ലബ്‌ ഒഫീഷ്യലുകള്‍,റഫ്‌്‌റീസ്‌ അസോസിയേഷന്‍,മാധ്യ പ്രവര്‍ത്തകര്‍ തുടങ്ങിയ ഫുട്‌ബോളുമായി ബന്ധപ്പെട്ട വിവിധ തലത്തിലുളളവരുമായി ഏതൊക്കെ മേഖലകളിലാണ്‌ മാറ്റം വരുത്തേണ്ടതെന്നു സംഘം വിശദമായി ചര്‍ച്ചചെയ്‌തു.
ഫിഫ ഡെവലപ്പ്‌മെന്റ്‌ ഓഫീസര്‍ ഷാജി പ്രഭാകരന്‍, ടെക്‌നിക്കല്‍ ഡെവലപ്പ്‌മെന്റ്‌ ഓഫീസര്‍ വിന്‍സെന്റ്‌ സുബ്രഹ്മണ്യന്‍,എഐഎഫ്‌എഫ്‌ ടെക്‌നിക്കല്‍ ഡയറക്ടര്‍ സ്‌കോട്ട്‌ ഒ ഡോണല്‍, ഐ ലീഗ്‌ സി.ഇ.ഒ സുനന്ദോ ദാര്‍ എന്നിവരാണ്‌ സംഘത്തിലുള്ളത്‌. .
കേരള ഫുട്‌ബോളിന്റെ ഭാവിയും പുരോഗതിയും സംഘം വിലയിരുത്തി. ഫുട്‌ബോളിന്റെ വളര്‍ച്ചയും പുരോഗതിയും ലക്ഷ്യമാത്തി ഏഷ്യന്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍ നടത്തുന്ന സന്ദര്‍ശനത്തിന്റെ ഭാഗമായി എത്തിയതാണ്‌ നാലംഗ സംഘം.

അണ്ടര്‍- 17 ലോകകപ്പിനു ആതിഥേയത്വം വഹിക്കാനുള്ള നഗരങ്ങളുടെ പട്ടികയില്‍ വരുന്ന കൊച്ചിയില്‍ അതിന്റെ ഭാഗമായി കൂടെയായിരുന്നു സന്ദര്‍ശനം. ഏഷ്യന്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍ നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന വികസന പ്രവര്‍ത്തനങ്ങളെ സംബനധിച്ചു രണ്ടുവര്‍ഷം മുന്‍പു തന്നെ പ്രവര്‍ത്തന റിപ്പോര്‍ട്ട്‌ സമര്‍പ്പിച്ചിരുന്നു. രാജ്യത്തെ ഏഴു സംസ്ഥാനങ്ങളിലാണ്‌ അഖിലേന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്‍ ഫുട്‌ബോള്‍ വികസനങ്ങളുടെ ഭാഗമായുള്ള പദ്ധതി നടപ്പിലാക്കുന്നത്‌. സംസ്ഥാന തലത്തില്‍ താഴെ തട്ട്‌ മുതല്‍ ഫുട്‌ബോളിന്റെ നിലവാരം ഉയര്‍്‌ത്തുവാനുള്ള പദ്ധതികളാണ്‌ തയ്യാറാക്കുന്നത്‌.
നാലംഗ സംഘം കഴിഞ്ഞയാഴ്‌ച ബംഗാളിലാണ്‌ ആദ്യ സന്ദര്‍ശനം നടത്തിയത്‌. കൊച്ചിയില്‍ നിന്നും ഇന്ന്‌്‌ മുംബൈയിലേക്കു തിരിക്കും. തുടര്‍ന്നു ഗോവ,ഡല്‍ഹി അസാം,മിസോറാം തുടങ്ങിയ സംസ്ഥാനങ്ങളും സംഘം സന്ദര്‍ശിക്കും. ഓഗസ്‌റ്റ്‌ 14നു പര്യടനം പൂര്‍ത്തിയാക്കി ഏഴും സംസ്ഥാനങ്ങളില്‍ നിന്നും ശേഖരിച്ചു വിവരങ്ങള്‍ എഎഫ്‌എഫിനു കൈമാറും.
തുടര്‍ന്നു ഓരോ സംസഥാനങ്ങളും സ്വീകരിക്കേണ്ട അടിയന്തര പ്രവര്‍ത്തനങ്ങള്‍ അഖിലേന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്‍ അതാത്‌ ഫെഡറേഷനുകളെ ധരിപ്പിക്കും. ഫിഫയുടെ നേരിട്ടുള്ള വികസന പ്രവര്‍ത്തനങ്ങള്‍ ലഭ്യമാക്കുന്നതിനായി ഈ നിര്‍ദ്ദേശങ്ങള്‍ പടിപടിയായി കെഎഫ്‌എ അടക്കമുള്ള സംസ്ഥാന ഫുട്‌ബോള്‍ അസോസിയേഷനുകള്‍ക്കു പാലിക്കേണ്ടിവരും. 

2015, ജൂലൈ 16, വ്യാഴാഴ്‌ച

ഏഴിക്കര സ്‌കൂളിലെ പുതിയ കെട്ടിടം മന്ത്രി ബാബു ഉദ്ഘാടനം ചെയ്തു



കൊച്ചി: മത്സ്യഗ്രാമങ്ങളിലെ സര്‍ക്കാര്‍ സ്‌കൂളുകളില്‍ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിന്റെ ഭാഗമായി സംസ്ഥാന തീരദേശ വികസന കോര്‍പ്പറേഷന്‍ ഏഴിക്കര ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നിര്‍മ്മിച്ച പുതിയ അക്കാദമിക് ബ്ലോക്ക് ഫിഷറീസ്, തുറമുഖ, എക്‌സൈസ് വകുപ്പു മന്ത്രി ശ്രീ കെ ബാബു ഉദ്ഘാടനം ചെയ്തു.  വടക്കേക്കര കൊട്ടുവള്ളിക്കാട് എസ് എന്‍ എം ഗവ.എല്‍ പി സ്‌കൂളിലെ പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനവും മന്ത്രി നിര്‍വ്വഹിച്ചു.

സംയോജിത മത്സ്യഗ്രാമ പദ്ധതിയിലുള്‍പ്പെടുത്തി നിര്‍മ്മിച്ച ഏഴിക്കര സ്‌കൂളിലെ കെട്ടിടത്തിന് 26.50 ലക്ഷം രൂപയാണ് ചെലവ്. കൊട്ടുവള്ളിക്കാട് സ്‌കൂളിലെ ഇരുനില അക്കാദമിക് ബ്ലോക്കിന് 59.55 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്. 

തീരദേശ സ്‌കൂളുകളിലെ അടിസ്ഥാന സൗകര്യവികസനത്തിന് 54.72 കോടി രൂപ ചെലവില്‍ 55 പദ്ധതികളാണ് തീരദേശ വികസന കോര്‍പ്പറേഷന്‍ നടപ്പാക്കുന്നത്. ഇതില്‍ 4.83 കോടി രൂപയുടെ പദ്ധതികള്‍ എറണാകുളം ജില്ലയിലാണ്. ജില്ലയിലെ 13 വിദ്യാഭ്യാസ അടിസ്ഥാന സൗകര്യ വികസന പദ്ധതികളില്‍ 11 പദ്ധതികള്‍ പൂര്‍ത്തീകരിച്ചു.

അംഗന്‍വാടികള്‍, സ്‌കൂള്‍ കെട്ടിടങ്ങള്‍, പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങള്‍, കുടിവെള്ള വിതരണം തുടങ്ങി നിരവധി പദ്ധതികള്‍ സംയോജിത മത്സ്യഗ്രാമപദ്ധതിയിലുള്‍പ്പെടുത്തി കോര്‍പ്പറേഷന്‍ നടപ്പാക്കുന്നുണ്ട്. കേരളമൊട്ടുക്ക് നടപ്പാക്കുന്ന 580 കോടിയുടെ പദ്ധതികളില്‍ 94.63 കോടി രൂപയുടെ പദ്ധതികള്‍ പൂര്‍ത്തിയായി. 
ശ്രീ വിഡി സതീശന്‍ എംഎല്‍എ അധ്യക്ഷത വഹിച്ച ചടങ്ങില്‍ തീരദേശ വികസന കോര്‍പ്പറേഷന്‍ റീജിയണല്‍ മാനേജര്‍ ഡോ പി ടി മാത്യു പദ്ധതി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. വിവിധ രാഷ്ട്രീയകക്ഷി നേതാക്കളും തദ്ദേശ ഭരണസ്ഥാപനങ്ങളുടെ പ്രതിനിധികളും  പങ്കെടുത്തു. 

2015, ജൂലൈ 15, ബുധനാഴ്‌ച

ഗാനങ്ങളിലൂടെ മനസുകള്‍ക്ക് മരുന്നുമായി രമ്യ




കൊച്ചി: ജനറലാശുപത്രിയിലെ പുല്‍ത്തകിടിയിലൊരുക്കിയ തുറന്ന വേദിയില്‍ തങ്ങള്‍ക്ക്  സാന്ത്വനവുമായെത്തിയ  രമ്യ നമ്പീശനെ കണ്ടപ്പോള്‍ രോഗികള്‍  തിക്കിതിരക്കി. കൂട്ടിരിപ്പുകാരും വഴിപോക്കരും വെള്ളിത്തിരയിലെ നക്ഷത്രത്തെ കാണാന്‍ കൂടിയപ്പോള്‍ അതൊരു വലിയ സദസായി. 

അവര്‍ക്ക് സംഗീത വിരുന്നു നല്‍കിയ രമ്യയും  നിരാശപ്പെടുത്തിയില്ല. താന്‍ സ്‌കൂളില്‍ പാടിയിരുന്ന പ്രാര്‍ഥനാഗാനവും തന്റെ സൂപ്പര്‍ഹിറ്റ് 'ആണ്ട ലോണ്ടെ' എന്നു തുടങ്ങുന്ന ഗാനവും ആലപിച്ച് താരം ശ്രോതാക്കളുടെ കണ്ണും കരളും കവര്‍ന്നു. കൊച്ചി ബിനാലെ ഫൗണ്ടേഷന്റെ ആര്‍ട്‌സ് ആന്‍ഡ് മെഡിസിന്‍ പരിപാടിയിലെ എഴുപത്തിമൂന്നാമത്തെ സദസാണ് രമ്യയ്ക്ക് ലഭിച്ചത്. മെഹ്ബൂബ് മെമ്മോറിയല്‍ ഓര്‍ക്കസ്ട്ര, ലേക്‌ഷോര്‍ ഹോസ്പിറ്റല്‍  ആന്‍ഡ് റിസര്‍ച്ച് സെന്റര്‍ എന്നിവയുമായി സഹകരിച്ചാണ് പരിപാടി സംഘടിപ്പിച്ചത്. 

ആശുപത്രികളില്‍ എന്നും വിഷാദമയമായ അന്തരീക്ഷമാണ് താന്‍ കണ്ടിട്ടുള്ളതെന്നും അതിന് മാറ്റം വരുത്തുന്നതാണ് ഇത്തരം പരിപാടികളെന്നും രമ്യ പറഞ്ഞു. സംഗീതം എന്നും ഇഷ്ടവിഷയമായതുകൊണ്ട് ആര്‍ട്‌സ് ആന്‍ഡ് മെഡിസിന്‍ പദ്ധതിയില്‍ സഹകരിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും രമ്യ കൂട്ടിച്ചേര്‍ത്തു. 

'പ്രേമം' എന്ന ചിത്രത്തില്‍ സംഗീതാസ്വാദകരെ ഹരം പിടിപ്പിച്ച 'മലരേ നിന്നെ..' എന്ന ഗാനം സംഗീത സംവിധായകനായ രാഹുല്‍ സുബ്രഹ്മണ്യന്‍ ആലപിച്ചപ്പോള്‍ എല്ലാം മറന്ന് സദസ് കരഘോഷം മുഴക്കി. യുവപിന്നണി ഗായകന്‍ അരുണ്‍ ആലാട്ടും പിന്നിലായില്ല. 'ബെസ്റ്റ് ആക്ടര്‍' എന്ന ചിത്രത്തിലെ 'സ്വപ്നം ഒരു ചാക്ക്..' ആയിരുന്നു അരുണിന്റെ മാസ്റ്റര്‍പീസ്. 'പ്രണയ'ത്തിലെ 'പാട്ടില്‍ ഈ പാട്ടില്‍...' എന്ന ഗാനവുമായി ഹരിത ബാലകൃഷ്ണനും തന്റെ റോള്‍ ഭംഗിയാക്കി. 'കാനന ഛായയില്‍...,' 'സുറുമ എഴുതിയ..' തുടങ്ങിയ  പാടിപ്പതിഞ്ഞ ഗാനങ്ങളിലൂടെയും ഇവര്‍ സദസിനെ ഹരം കൊള്ളിച്ചു. 

അന്തരിച്ച പ്രശസ്ത സംഗീതജ്ഞന്‍ എം.എസ്. വിശ്വനാഥന്‍, കീബോര്‍ഡ് ആര്‍ട്ടിസ്റ്റ് കണ്ണന്‍ സൂരജ് എന്നിവര്‍ക്ക് ചടങ്ങില്‍ ആദരാഞ്ജലികളര്‍പ്പിച്ചു. 

2015, ജൂലൈ 8, ബുധനാഴ്‌ച

ബിഎസ്‌എന്‍എലിനു 484 കോടിയുടെ വരുമാനം


കേന്ദ്രസര്‍ക്കാറിന്റെ ഡിജിറ്റല്‍ ഇന്ത്യ വാരാചരണത്തിന്റെ ഭാഗമായി BSNL കൊച്ചിയില്‍ ജൂലായ്‌ 1 മുതല്‍ 7 വരെ വിപുലമായ പരിപാടികള്‍ സംഘടിപ്പിച്ചു. ഇതോടനുബന്ധിച്ച്‌ പുതിയ ജനറേഷനെ ആധുനിക ടെലികോം വിവരസാങ്കേതികവിദ്യ പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ സെമിനാറുകള്‍, ടെലിഫോണ്‍ എക്‌സ്‌ചേഞ്ച്‌ / Transmission Station സന്ദര്‍ശനം എന്നീ പരിപാടികള്‍ നടത്തി. കൂടാതെ ജില്ലയിലെ സ്‌ക്കൂള്‍/കോളേജുകളില്‍ നിന്നും തെരഞ്ഞെടുത്ത കുട്ടികള്‍ക്കായി DIGITIZATION FOR DEVELOPMENT എന്ന വിഷയത്തില്‍ പ്രസംഗമത്സരം നടത്തി. ഡിജിറ്റല്‍ ഇന്ത്യയുടെ സന്ദേശം പൊതുജനങ്ങളില്‍ എത്തിക്കുക എന്ന ലക്ഷ്യത്തോടെ എറണാകുളം സിറ്റിയില്‍ സ്ഥാപിച്ച Wifi Hot Spot കളില്‍ VIDEO/PHOTOGRAPHY മത്സരങ്ങള്‍ നടത്തി. 
ഡിജിറ്റല്‍ ഇന്ത്യ വാരാചരണത്തിന്റെ ഭാഗമായി BSNL Kochi യില്‍ പ്രധാനമായും മൂന്ന്‌ പുതിയ സംരംഭങ്ങളായ NOFN, NGN, Wi Fi Hot Spot എന്നിവയ്‌ക്ക്‌ തുടക്കം കുറിക്കുവാന്‍ സാധിച്ചുവെന്നത്‌ വലിയ നേട്ടമാണ്‌. 

1. National Optic Fibre Network (NOFN)
എല്ലാ ബ്ലോക്ക്‌/ ഗ്രാമപഞ്ചായത്തുകളും ജില്ലാഭരണകേന്ദ്രവുമായി High Speed Optical Fibre മുഖാന്തരം കണക്‌ട്‌ ചെയ്‌തിരിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ ജില്ലയാണ്‌ ഇടുക്കി. 
ഡിജിറ്റല്‍ ഇന്ത്യ സംരഭത്തിന്റെ ഭാഗമായി ഇന്ത്യയില്‍ ആദ്യമായി കേരളത്തിലെ മുഴുവന്‍ ബ്ലോക്ക്‌ /ഗ്രാമപഞ്ചായത്ത്‌ ഓഫീസുകളും തമ്മില്‍ Optical Fibre മുഖാന്തരം കണക്‌ട്‌ ചെയ്‌തു.
2. NGN (Next Generation Network)
ഇന്ത്യയിലെ പ്രധാന ടെലിഫോണ്‍ എക്‌സ്‌ചേഞ്ചുകള്‍ എല്ലാം പുതിയ IP based technology ആയ NGN ലേക്ക്‌ മാറുന്നതിന്റെ ആദ്യ ഘട്ടമായി എറണാകുളം SSA യില്‍ കുമ്പളങ്ങി , ഇടക്കൊച്ചി, പള്ളുരുത്തി ടെലിഫോണ്‍ എക്‌സ്‌ചേഞ്ചുകള്‍ ഈ സംവിധാനത്തിലേക്ക്‌ മാറിക്കഴിഞ്ഞു. വൈറ്റില ടെലിഫോണ്‍ എക്‌സ്‌ചേഞ്ച്‌ ഈ സംവിധാനത്തിലേക്ക്‌ മാറുന്നതിനുള്ള നടപടികള്‍ അവസാനഘട്ടത്തിലാണ്‌. അടുത്തപടിയായി 13 എക്‌സ്‌ചേഞ്ചുകള്‍ കൂടി ഈ സംവിധാനത്തിലേക്ക്‌ മാറ്റുന്നതാണ്‌. 
3. Wi -Fi Hot Spot
Quadgen Wireless solutions ന്റെ സഹായത്തോടെ കൊച്ചി കോര്‍പറേഷന്റെ ആഭിമുഖ്യത്തില്‍ BSNL 10 കേന്ദ്രങ്ങളില്‍ Wi -Fi Hot Spot കള്‍ ആരംഭിച്ചു. ഡിജിറ്റല്‍ ഇന്ത്യ പ്രോഗ്രാമിന്റെ ഉദ്‌ഘാടന ചടങ്ങില്‍ ബഹുമാനപ്പെട്ട പ്രധാനമന്ത്രി ഈ സംരംഭം രാഷ്‌ട്രത്തിന്‌ സമര്‍പ്പിച്ചു. ഇതിന്റെ ആദ്യ കൂപ്പണ്‍ വിതരണം ബഹുമാന്യ കൊച്ചി കോര്‍പ്പറേഷന്‍ മേയര്‍ ശ്രീ ടോണി ചമ്മിണി നിര്‍വഹിച്ചു. ഈ പദ്ധതിയില്‍ ഉപഭോക്താക്കള്‍ക്ക്‌ Recharge coupon ഉപയോഗിച്ച്‌ ഓണ്‍ലൈനായി Wifi network access ചെയ്യാവുന്നതാണ്‌. ഈ Wi -Fi Hot Spot കളില്‍ ഒരു ദിവസത്തെ ആദ്യത്തെ 30 മിനിറ്റ്‌ സൗജന്യ ഉപയോഗം ഉണ്ട്‌. പ്രസ്‌തുത സൗജന്യം മാസത്തില്‍ 3 പ്രാവശ്യം മാത്രം ഉപയോഗിക്കാവുന്നതാണ്‌. ആദ്യഘട്ടമെന്നനിലയില്‍ താഴെപ്പറയുന്ന കേന്ദ്രങ്ങളിലാണ്‌ Wi -Fi Hot Spot കള്‍ പ്രവര്‍ത്തനമാരംഭിച്ചിരിക്കുന്നത്‌. 
1. Mattanchery 2. Fort Kochi 3. Corporation Office 
4.Durbar Hall Ground 5. District Court Complex 6. High Court 
7. Kaloor 8. Edappally Junction 9. Marine Drive 10. Subhash Park 
Digital India യുടെ ഭാഗമായി നടപ്പാക്കിയ ഉപഭോക്തൃ സേവനങ്ങള്‍
1. ബ്രോഡ്‌ബാന്റ്‌
ജനപ്രീതിയാര്‍ജ്ജിച്ച ബ്രോഡ്‌ബാന്റ്‌ പ്ലാനുകളായ ULD 545, ULD 675, ULD 845, ULD 999 എന്നിവ നിലവിലുണ്ട്‌. ഓരോ മേഖലയിലുള്ള വ്യക്തികളുടെ ആവശ്യാനുസരണം വിവിധ പ്ലാനുകള്‍ ലഭ്യമാണ്‌. 545 രൂപ മുതല്‍ unlimited plan കള്‍ ലഭ്യമാണ്‌. എല്ലാ retail combo plan കളിലും ഇന്ത്യയിലെ ഏതു network ലേക്കും രാത്രികാല ( 9 pm to 7am )ഫോണ്‍കോളുകള്‍ സൗജന്യമാണ്‌. പ്രതിമാസം കേവലം 1745/ രൂപക്ക്‌ 8Mbps പരമാവധി വേഗതയിലുള്ള unlimited internet plan ഉം ലഭിക്കും. 
2. Free Roaming Facility ( BSNL / MTNL ഉപഭോക്താക്കള്‍ക്ക്‌ മാത്രം)
ഇപ്പോള്‍ MTNL സേവനദാതാവായ ദല്‍ഹി, മുംബൈ എന്നീ പ്രദേശങ്ങള്‍ സഹിതം BSNL ന്റെ എല്ലാ പ്രീപെയ്‌ഡ്‌ ,പോസ്റ്റ്‌ പെയ്‌ഡ്‌ ഉപഭോക്താക്കള്‍ക്കും ഇന്ത്യയിലൊട്ടാകെ സൗജന്യ Roaming ലഭ്യമാണ്‌. ഇതിനായി പ്രത്യേകം വൗച്ചറുകള്‍ ഉപയോഗിക്കേണ്ടതില്ല. 
3. National Mobile Number Portability 
ഒരു ഇന്ത്യ ഒരേ നമ്പര്‍ എന്ന സുന്ദര സ്വപ്‌നം സാര്‍ത്ഥകമാക്കിക്കൊണ്ട്‌ BSNL ഇന്ത്യയൊട്ടുക്കും സൗജന്യ Roaming സൗകര്യവും National MNP സൗകര്യവും ഏര്‍പ്പെടുത്തി. ഇപ്പോള്‍ ഇന്ത്യയിലെ ഏതു network ലെ ഏതു ഉപഭോക്താവിനും BSNL നോടു ചേര്‍ന്ന്‌ സേവനങ്ങളും സൗജന്യങ്ങളും ആസ്വദിക്കാനാവും.
4. Unlimited Night Calling Facility 
ഇപ്പോള്‍ BSNL Landphone ഉപഭോക്താക്കള്‍ക്ക്‌ ഇന്ത്യയിലെ ഏതു നെറ്റ്‌ വര്‍ക്കിലേക്കും രാത്രി 9 മണിമുതല്‍ രാവിലെ 7 മണിവരെ തികച്ചും സൗജന്യമായി വിളിക്കാം. കൂടാതെ എല്ലാ Retail Broadband Combo Plan ലുള്ള ഉപഭോക്താക്കള്‍ക്കും ഈ സൗകര്യം ലഭിക്കും. ഉപഭോക്താവിന്‌ ഈ സൗകര്യം ലഭ്യമാണോ എന്നറിയാന്‍ 1800 425 1176 വിളിക്കണം. 
കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലെ നേട്ടങ്ങള്‍
കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ BSNL Ernakulam 484 കോടിയുടെ വരുമാനം ഉണ്ടാക്കി. ഇത്‌ മുന്‍വര്‍ഷത്തെ അപേക്ഷിച്ച്‌ 8% കൂടുതലാണ്‌. Land Line വിഭാഗത്തില്‍ പുതിയതായി 15,383 കണക്ഷനുകളും 22102 ബ്രോഡ്‌ബാന്‍ഡ്‌ കണക്ഷനുകളും, 3592 Wi-Max കണക്ഷനുകളും നല്‍കുവാന്‍ സാധിച്ചു. BSNLനോടുള്ള ജനങ്ങളുടെ അംഗീകാരം ഊട്ടിയുറപ്പിച്ചുകൊണ്ട്‌ മറ്റു സേവന ദാതാക്കളില്‍നിന്നും 2 ലക്ഷത്തിലധികം Mobile connection നുകള്‍ എറണാകുളം SSA ക്ക്‌ MNP വഴിയായി ഇതുവരെ ലഭിച്ചുവെന്നത്‌ ഏറെ പ്രശംസാര്‍ഹമാണ്‌. BSNL ന്‌ എറണാകുളത്ത്‌ 12.1 ലക്ഷത്തില്‍പരം Mobile കണക്ഷനുകള്‍ നിലവിലുണ്ട്‌. പുതിയായി 1.7 ലക്ഷം മൊബൈല്‍ കണക്ഷനുകളാണ്‌ കഴിഞ്ഞ സാമ്പത്തിക വര്‍ഷം നല്‌കിയത്‌. Ernakulam SSA യില്‍ 2306 ഉപഭോക്താക്കള്‍ BSNL ന്റെ FTTH സേവനം പ്രയോജനപ്പെടുത്തി. 2G/3G മൊബൈല്‍ സര്‍വീസിന്റെ Coverage നായി 858 2G ടവറുകളും 347 3G ടവറുകളും പ്രവര്‍ത്തനനിരതമാണ്‌. ഈ വര്‍ഷം പുതിയതായി 288 3G ടവറുകള്‍ തുടങ്ങുന്നുണ്ട്‌. അതില്‍ 18 എണ്ണം ഉടന്‍ തന്നെ commission ചെയ്യുന്നതാണ്‌.
മറ്റു ഉപഭോക്തൃസേവനങ്ങള്‍
I. Village Broadband Kiosk ( Broadband സേവനങ്ങള്‍ ഗ്രാമീണ മേഖലയില്‍)
കാലടി, കോലഞ്ചേരി, മുളന്തുരുത്തി, ഞാറയ്‌ക്കല്‍, നെട്ടൂര്‍, കട്ടപ്പന, നെടുംകണ്ടം, മുരിക്കാശ്ശേരി, കുമളി, പീരുമേട്‌, അഗത്തി, കില്‍ത്താന്‍, കടമത്ത്‌ എന്നീ BSNL ഓഫീസുകളില്‍ നിലവിലുള്ള Kiosk കളില്‍ നിന്നും ഈ പദ്ധതി പ്രകാരം ഒരു മണിക്കൂര്‍ internet ഉപയോഗത്തിന്‌ കേവലം 5 രൂപ മാത്രം നല്‍കിയാല്‍ മതി.
2. On-line Bill Payment
നിലവിലുള്ള മാര്‍ഗങ്ങളായ BSNL Customer Care, Post Office, Akshaya Centre, Franchise shops, retailers shops എന്നിവ കൂടാതെ ഉപഭോക്താക്കളുടെ സൗകര്യാര്‍ത്ഥം On-line ( Credit card/Debit card/Internet Banking) വഴിയായും Bill Payment നടത്തുന്നതിന്‌ ഇപ്പോള്‍ സാധിക്കുന്നതാണ്‌. ഇതിന്‌ BSNL Portal സന്ദര്‍ശിച്ച്‌ Quick payment Option Click ചെയ്‌താല്‍ മതി.
On-line Bill Payment പ്രോത്സാഹിപ്പിക്കുന്നതിനായി On-line Payment Experience Centre ഉം On-line recharge Experience Centre ഉം കളത്തിപ്പറമ്പിലുള്ള BSNL Bhavan, CTO Bldg, ബോട്ട്‌ ജെട്ടി ടെലിഫോണ്‍ എക്‌സ്‌ചേഞ്ച്‌ എന്നീ Customer Care Centre കളിലും ആരംഭിച്ചിട്ടുണ്ട്‌.
3. Link Your Mobile Number with land line 
ഉപഭോക്താക്കളുടെ Landline ല്‍ നിന്നും Toll Free number ആയ 1800 425 1177 dial ചെയ്‌ത്‌ BSNL സിസ്റ്റത്തിലേക്ക്‌ തങ്ങളുടെ Mobile Number Register ചെയ്യാവുന്നതാണ്‌. ഇങ്ങനെ ചെയ്‌താല്‍ Landline, Broadband Bill details, Fault Docket & Fault status എന്നിവ SMS ആയി ലഭിക്കുന്നതാണ്‌.
4. Customer Care Centres
എറണാകുളം SSAയില്‍ ഇപ്പോള്‍ മെച്ചപ്പെട്ട ഉപഭോക്തൃസേവനങ്ങള്‍ നല്‍കുന്നതിനായി ഇതുവരെ 60 ഉപഭോക്തൃസേവന കേന്ദ്രങ്ങള്‍ ആരംഭിച്ചിട്ടുണ്ട്‌. 7 എണ്ണം അടുത്ത രണ്ടാഴ്‌ചക്കുള്ളില്‍ തുടങ്ങാനുള്ള നടപടികള്‍ പൂര്‍ത്തിയായി. മറ്റു 10 CSC കള്‍ തുടങ്ങുന്നതിനുള്ള കാര്യങ്ങള്‍ പുരോഗമിക്കുന്നു.

മറ്റു സേവനങ്ങള്‍
I. Training for Engineering students
Telecommunication മേഖലയെക്കുറിച്ച്‌ വിദ്യാര്‍ത്ഥികളില്‍ അവബോധം ഉണ്ടാക്കുന്നതിന്‌ One Week In-plant Training നല്‍കുന്നുണ്ട്‌. Modern Technology യില്‍ ഊന്നല്‍ നല്‍കുന്ന ഈ Training ല്‍ Electronics & Communications, IT, Computer Science വിഭാഗത്തില്‍ പഠിക്കുന്ന second year and third year BTech. വിദ്യാര്‍ത്ഥികള്‍ക്ക്‌ അപേക്ഷിക്കാവുന്നതാണ്‌. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ 800 വിദ്യാര്‍ത്ഥികള്‍ക്ക്‌ Training നല്‍കി. നടപ്പു വര്‍ഷത്തില്‍ ഇതുവരെ 509 വിദ്യാര്‍ത്ഥികള്‍ക്ക്‌ Training നല്‍കിയിട്ടുണ്ട്‌. 

2. ന്യൂ മിത്രം പ്രീപെയ്‌ഡ്‌ പ്ലാന്‍ 
ജനപ്രീതിയാര്‍ജ്ജിച്ച മിത്രം പ്ലാന്‍ ഇപ്പോള്‍ ന്യൂ മിത്രം പ്രീപെയ്‌ഡ്‌ പ്ലാന്‍ എന്ന പേരില്‍ ലഭ്യമാണ്‌. നല്‍കുന്ന വിലക്കുള്ള മുഴുവന്‍ സംസാര സമയം ലഭിക്കുന്ന 200/500/1000 രൂപയുടെ Top up ചെയ്യുന്ന സമയത്തു തന്നെ കാലാവധി നീട്ടിക്കിട്ടുന്ന സൗകര്യം ഉള്ളതു കൊണ്ട്‌ പ്രത്യേകം recharge voucher ഉപയോഗിക്കേണ്ടതില്ല. 5 നമ്പറുകളിലേക്ക്‌ BSNL 20 ps/minute നും മറ്റു network ല്‍ 40ps/minute നും വിളിക്കുന്നതിനുള്ള reduced call rate സൗകര്യവും ഉള്‍പ്പെടുത്തിയുട്ടുണ്ട്‌. കോള്‍ റേറ്റ്‌ BSNL നെറ്റ്‌ വര്‍ക്കിലേക്ക്‌ 1.2 ps /sec ഉം മറ്റു നെറ്റ്‌ വര്‍ക്കിലേയ്‌ക്ക്‌ 1.5 ps/sec ഉം ആണ്‌.

3. പ്രീപെയ്‌ഡ്‌ 3G Data Plan
അധിക തുക ഈടാക്കാതെ 2G Plan ന്റെ ചാര്‍ജ്‌ നിരക്കില്‍ത്തന്നെ BSNL 3G ഡാറ്റ നല്‍കുന്നു. 14/ രൂപ മുതല്‍ തുടങ്ങുന്ന ( 90MB data for two days) 3G Data Planകളും, 68 / രൂപ ക്ക്‌ 1GB data നല്‍കുന്ന 3G Data Planകളും ലഭ്യമാണ്‌. ഏതു നെറ്റ്‌ വര്‍ക്കിലേക്കും 177 മിനിറ്റ്‌ സംസാരസമയവും 200 MB data ഉപയോഗവും 100 sms സൗകര്യവുമുള്ള മറ്റൊരു ആകര്‍ഷകമായ കോംബോ പ്ലാന്‍ BSNL പ്രതി മാസം വെറും 125/ രൂപക്ക്‌ നല്‍കുന്നു. 60 ദിവസത്തെ 2GB data ഉപയോഗത്തിനോടൊപ്പം 100 രൂപയുടെ സംസാര സമയവും നല്‍കുന്ന Long Validity Plan ന്‌ 451/ രൂപ മാത്രമാണുള്ളത്‌. ഒരു വര്‍ഷത്തേക്കുള്ള 3G data ഉപയോഗത്തിന്‌ ( 365 ദിവസ ത്തേക്ക്‌ പ്രതിമാസം 750 MB ) 1251/രൂപയാണ്‌. 
4.പോസ്റ്റ്‌പെയ്‌ഡ്‌ 3G Data Plan 
പ്രതിമാസം വെറും 75 രൂപയില്‍ തുടങ്ങുന്ന ആകര്‍ഷകമായ 3G Data Plan കള്‍ പോസ്റ്റ്‌ പെയ്‌ഡ്‌ മൊബൈല്‍ വരിക്കാര്‍ക്കായി ഒരുക്കിയിട്ടുണ്ട്‌. ഇപ്പോള്‍ പ്രതിമാസം 240/ രൂപയുടെ Unlimited data plan സൗകര്യവും നല്‍കുന്നു. 
5.WiMax (വയര്‍ലസ്‌ ബ്രോഡ്‌ബാന്‍ഡ്‌ )
ചെന്നെത്താന്‍ പോലും സാധിക്കാത്തതും, വയര്‍ കണക്ഷനുകള്‍ നല്‍കാന്‍ പ്രയാസമേറിയതുമായ പ്രദേശങ്ങളിലെ ഉപഭോക്താക്കള്‍ക്ക്‌ BSNL നല്‍കിവരുന്ന WiMax (വയര്‍ലസ്‌ ബ്രോഡ്‌ബാന്‍ഡ്‌ ) സൗകര്യം ഉപയോഗിക്കാവുന്നതാണ്‌. ഇപ്പോള്‍ പ്രതിമാസം 750/ രൂപയുടെ Unlimited data plan വയര്‍ലസ്‌ ഇന്റര്‍നെറ്റ്‌ സൗകര്യം നല്‍കുന്നു. 
6. FTTH
Optical fibre, customer premise വരെ എത്തിച്ചാണ്‌ ഈ സംവിധാനം. ഇതിന്റെ സഹായത്തോടെ ഉപഭോക്താവിന്‌ അത്യധികം സ്‌പീഡുള്ള ആധുനിക ഇന്റര്‍നെറ്റ്‌ സൗകര്യം ലഭ്യമാക്കുന്നു. Limited പ്ലാനുകള്‍ കേവലം 375/രൂപ മുതലും Unlimited പ്ലാനുകള്‍ 545/- രൂപ മുതലും ലഭ്യമാണ്‌. FTTH പ്ലാനുകളില്‍ രാത്രികാല സൗജന്യ Unlimited call സൗകര്യവും ഉണ്ടായിരിക്കുന്നതാണ്‌. 
7. ആകര്‍ഷകമായ WLL CDMA Prepaid പ്ലാനുകള്‍
a).BSNL Joy Plan
ഇതിന്റെ പ്ലാന്‍ചാര്‍ജായ 85 രൂപ മുടക്കുമ്പോള്‍ 250 മിനിറ്റ്‌ BSNL Local call, 50 MB Data, 100 SMS എന്നിവ ആദ്യത്തെ 30 ദിവസത്തേക്ക്‌ സൗജന്യം. Happy hours ല്‍ ( 8 PM to 10 PM) ലോക്കല്‍ കോളുകള്‍ക്ക്‌ മിനിറ്റിന്‌ 10 പൈസയാണ്‌ നിരക്ക്‌. BSNL നെറ്റ്‌ വര്‍ക്കിലേക്ക്‌ Local/STD കോളുകള്‍ക്ക്‌ 1 PS/2 Sec. ഉം മറ്റ്‌ നെറ്റ്‌ വര്‍ക്കിലേക്ക്‌ 1 Paise/Sec ഉം ആണ്‌ കോള്‍റേറ്റ്‌. 
b)CDMA Prepaid പ്ലാന്‍ 900
മുടക്ക്‌ മുതലിന്‌ മുഴുവന്‍ ലാഭവും കിട്ടുന്ന ഒരു പ്ലാനാണിത്‌. ഈ പ്ലാനില്‍ ടെലിഫോണ്‍ സെറ്റിന്‌ 985/ രൂപ മുടക്കുമ്പോള്‍ ആദ്യത്തെ 9 മാസം 100 രൂപയുടെ സൗജന്യ കോളുകള്‍ ലഭിക്കുന്നു. ഇതില്‍ ആദ്യത്തെ മാസത്തില്‍ ഏത്‌ നെറ്റ്‌ വര്‍ക്കിലേക്കും പിന്നീടുള്ള മാസങ്ങളില്‍ BSNL നെറ്റ്‌ വര്‍ക്കിലേക്ക്‌ മാത്രം സൗജന്യ കോളുകള്‍ ലഭിക്കുന്നതാണ്‌. കോള്‍റേറ്റ്‌ BSNL നെറ്റ്‌ വര്‍ക്കിലേക്ക്‌ മിനിറ്റിന്‌ 45 പൈസയും മറ്റ്‌ നെറ്റ്‌ വര്‍ക്കിലേക്ക്‌ മിനിറ്റിന്‌ 60 പൈസയുമാണ്‌.

എന്റെ ശരീരം എന്റെ അവകാശം

ആറാമത്‌ ലൈഗിംക ഘോഷയാത്രയ്‌ക്ക്‌ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു ക്വിയര്‍ െ്രെപഡ്‌ കേരളം പ്രവര്‍ത്തകരുടെ ആഭിമുഖ്യത്തില്‍ കൊച്ചിയില്‍ റാലി നടന്നു. എന്റെ ശരീരം എന്റെ അവകാശം, എന്റെ ലൈംഗികത എന്റെ അവകാശം, സ്വവര്‍ഗ ലൈംഗികത കുറ്റമല്ല, സ്വവര്‍ഗ പ്രേമം മാനസിക രോഗമല്ല എന്നീ മുദ്രാവാക്യങ്ങളുയര്‍ത്തിയാണ്‌ റാലി സംഘടിപ്പിച്ചത്‌. ഐപിസി 377 നിയമം പിന്‍വലിക്കണം. ലൈംഗിക ന്യൂനപക്ഷങ്ങളോട്‌ കേരളജനത പിന്‍തിരിപ്പന്‍ നിലപാടാണ്‌ സ്വീകരിക്കുന്നത്‌. ഈ നിലപാടില്‍ മാറ്റമുണ്ടാകണമെന്നും അവര്‍ ആവശ്യപ്പെട്ടു. മഴവില്‍ നിറങ്ങളില്‍ പലതരം പ്രേമങ്ങളുണ്ടാകണം. ആണും പെണ്ണും പ്രേമിക്കുന്നതുപോലെ ആണിനെ ആണും പെണ്ണിനെ പെണ്ണും പ്രേമിക്കാന്‍ അനുവദിക്കണമെന്നും കൂട്ടിച്ചേര്‍ത്തു. റാലിയില്‍ നവാസ്‌, അഡ്വ. നന്ദിനി എന്നിങ്ങനെ 50തിലധികം പ്രവര്‍ത്തകര്‍ പങ്കെടുത്തു

2015, ജൂലൈ 1, ബുധനാഴ്‌ച

വ്യാജ സിഡി തടയാന്‍ നടപടിയില്ല: , അന്‍വര്‍ റഷീദ്‌ രാജിവെയ്‌ക്കുന്നു



കൊച്ചി:പ്രേമം സിനിമയുടെ വ്യാജ സിഡി നാടാകെ പ്രചരിക്കുമ്പോഴും ഇതിനെതിരെ ഒരു നടപടിയും എടുക്കാന്‍ തയ്യാറാകാത്ത സിനിമാ സംഘടനകളില്‍ നിന്ന്‌ പ്രേമത്തിന്റെ നിര്‍മാതാവും പ്രമുഖ സംവിധായകനുമായ അന്‍വര്‍ റഷീദ്‌ രാജി വെക്കുന്നു. അദ്ദേഹം അംഗമായ ഫെഫ്‌ക, പ്രൊഡ്യൂസേഴ്‌സ്‌ അസോസിയേഷന്‍, ഡിസ്‌ട്രിബ്യൂട്ടേഴ്‌സ്‌ അസോസിയേഷന്‍ എന്നീ സംഘടനകളില്‍നിന്ന്‌ രാജിവെക്കുകയാണെന്നും സംഘടനകളില്ലാതെ സിനിമാ പ്രവര്‍ത്തനവുമായി മുന്നോട്ടു പോകാനാണ്‌ തീരുമാനമെന്നും അന്‍വര്‍ റഷീദ്‌ പറഞ്ഞു. 
തിയറ്ററുകളില്‍ തംരംഗം സൃഷ്ടിക്കുന്ന പ്രേമം സിനിമയുടെ ഒറിജിനലിനെ വെല്ലുന്ന വ്യാജനാണ്‌ ഇപ്പോള്‍ വീഡിയോ വിപണിയില്‍ നിറഞ്ഞോടുന്നത്‌. സെന്‍സര്‍കോപ്പി എന്ന പേരില്‍ ഇന്റര്‍നെറ്റില്‍ അപ്‌്‌ലോഡ്‌ ചെയ്യപ്പെട്ട സിനിമ ഡൗണ്‍ലോഡ്‌ ചെയ്‌തെടുത്തവര്‍ ഇത്‌ വ്യാപകമായി പ്രചരിപ്പിക്കുകയാണ്‌. പ്രേമം സിനിമ തിയറ്ററുകളില്‍ വൈറലായതു പോലെ തന്നെയാണ്‌ വ്യാജ വീഡിയോ വിപണിയിലും തംരംഗം സൃഷ്‌ടിച്ചത്‌. സ്‌കൂള്‍ വിദ്യാര്‍ഥികള്‍ വരെ പെന്‍ഡ്രൈവുകളില്‍ നിന്ന്‌ പെന്‍ഡ്രൈവുകളിലെക്ക്‌ ചിത്രം പ്രചരിപ്പിക്കുന്നത്‌ സിനിമയുടെ കളക്ഷനെ ബാധിക്കുകയും ചെയ്‌തു. വ്യാജ വീഡിയോ പ്രചരിച്ചതോടെ തീയറ്ററുകളില്‍ സിനിമ കാണാന്‍ എത്തുന്നവരുടെ എണ്ണത്തില്‍ വലിയ കുറവുണ്ടായി. 
വ്യാജ സിഡി അപ്‌്‌ലോഡ്‌ ചെയ്‌തയാള്‍ വിദേശത്ത്‌ പിടിയിലായതായി വാര്‍ത്ത വന്നെങ്കിലും ഡൗണ്‍ലോഡ്‌ ചെയ്‌ത്‌ എടുത്ത്‌ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കേരളത്തില്‍ ഒരു നടപടിയും ഉണ്ടായിട്ടില്ല. സിനിമാ സംഘടനകള്‍ക്ക്‌ അന്‍വര്‍ റഷീദ്‌ പരാതി നല്‍കിയെങ്കിലും ഒരു ഫലവുമുണ്ടായില്ല. ഈ സാഹചര്യത്തിലാണ്‌ പ്രതിഷേധ സൂചകമായി സംഘടനകളില്‍ നിന്ന്‌ രാജിവെക്കുമെന്ന്‌ അന്‍വര്‍റഷീദ്‌ സൂചന നല്‍കിയത്‌.

കണ്‍സ്യമര്‍ഫെഡില്‍ സമഗ്രമായ അന്വേഷണം വേണം

കണ്‍സ്യൂമര്‍ഫെഡില്‍ സമീപകാലത്ത്‌ ഉയര്‍ന്ന ആരോപണങ്ങള്‍ സമഗ്രമായി അന്വേഷിക്കണമെന്നു ഭരണസമിതി യോഗം സഹകരണ സെക്രട്ടറിയോട്‌ ആവശ്യപ്പെട്ടു. ഏത്‌ അന്വേഷണവും നേരിടാന്‍ സന്നദ്ധനാണെന്നു പ്രസിഡന്റ്‌ ജോയ്‌ തോമസ്‌ യോഗത്തെ അറിയിച്ചു. സ്ഥാപനത്തെ തകര്‍ച്ചയില്‍ നിന്നു രക്ഷപ്പെടുത്താന്‍ വിശദമായ റിപ്പോ?ട്ട്‌ ന?കാ? സഹകരണ സെക്രട്ടറി പി. വേണുഗോപാല്‍ എംഡി ടോമിന്‍ ജെ. തച്ചങ്കരിയോട്‌ ആവശ്യപ്പെട്ടു.

എംഡിയെ മാറ്റണമെന്നു പ്രസിഡന്റ്‌ ആവശ്യപ്പെട്ടാ?, പ്രസിഡന്റിനെ മാറ്റണമെന്ന്‌ ആവശ്യപ്പെടാ? ബോ?ഡ്‌ അംഗങ്ങളി? ഒരു വിഭാഗം തീരുമാനിച്ചിരുന്നു. ഇടഞ്ഞുനി?ക്കുന്ന ടോമി? ജെ. തച്ചങ്കരി, ജോയ്‌ തോമസ്‌ എന്നിവരെ തിരുവനന്തപുരത്തേക്കു വിളിച്ചു മന്ത്രി രമേശ്‌ ചെന്നിത്തല കഴിഞ്ഞ ദിവസം ഒത്തുതീ?പ്പു ച?ച്ച നടത്തിയിരുന്നു. ക?സ്യൂമ?ഫെഡിന്റെയും സ?ക്കാരിന്റെയും പ്രതിഛായ തക?ക്കുമെന്നതിനാ? പരസ്യ ആരോപണങ്ങളുമായി മുന്നോട്ടുപോകരുതെന്നായിരുന്നു നി?ദേശം. സ്ഥാനമൊഴിയാ? തച്ചങ്കരി സന്നദ്ധത അറിയിച്ചെങ്കിലും ബോ?ഡിനോട്‌ ആലോചിച്ചു തീരുമാനങ്ങളെടുക്കാ? എംഡിയോടും, എംഡിക്കു പ്രവ?ത്തന സ്വാതന്ത്ര്യം ന?കാ? പ്രസിഡന്റിനോടും രമേശ്‌ നി?ദേശിച്ചിരുന്നു. ഈ സാഹചര്യത്തി? ഇന്നലത്തെ യോഗത്തി? വലിയ പൊട്ടിത്തെറി പ്രതീക്ഷിക്കപ്പെട്ടിരുന്നില്ല.


ബോ?ഡ്‌ യോഗത്തിനു മു?പു പതിവുള്ള കോ?ഗ്രസ്‌ ഡയറക്ട?മാരുടെ യോഗം ചേരാതെയാണു ഭരണസമിതി യോഗം ചേ?ന്നത്‌. ക?സ്യൂമ?ഫെഡിനെ സാമ്പത്തികമായി രക്ഷപ്പെടുത്താനുള്ള കരട്‌ റിപ്പോ?ട്ട്‌ തച്ചങ്കരി അവതരിപ്പിച്ചു. എന്നാ?, സ?ക്കാരിനു സമ?പ്പിക്കാനുള്ള വിശദമായ റിപ്പോ?ട്ട്‌ തയാറാക്കാ? സഹകരണ സെക്രട്ടറി നി?ദേശിച്ചു. ക?സ്യൂമ?ഫെഡി? ഉയ?ന്ന ആരോപണങ്ങളും പുറത്തുവന്ന വാ?ത്തകളും സ്ഥാപനത്തിന്റെ വിശ്വാസ്യത തക?ത്തെന്നും അതു വീണ്ടെടുക്കണമെന്നും അദ്ദേഹം പറഞ്ഞു.

സ്വീകാര്യത വീണ്ടെടുക്കാ? മാധ്യമങ്ങളുടെ വായ്‌ മൂടിക്കെട്ടുകയല്ല, അഴിമതി ആരോപണങ്ങ? അന്വേഷിക്കുകയും ജനങ്ങ?ക്കിടയി? സ്ഥാപനത്തിന്റെ സ്വീകാര്യത വ?ധിപ്പിക്കുകയുമാണു വേണ്ടതെന്നു കെപിസിസി ജനറ? സെക്രട്ടറി കൂടിയായ ഡയറക്ട? സതീശ? പാച്ചേനി നി?ദേശിച്ചു. പ്രസിഡന്റിനെതിരെ ഉയ?ന്ന ആരോപണങ്ങളും അന്വേഷിക്കണമെന്ന്‌ ഒരു വിഭാഗം ആവശ്യപ്പെട്ടു. സഹകരണ റജിസ്‌ട്രാ? എസ്‌. ലളിതാംബികയും യോഗത്തി? പങ്കെടുത്തു.

തച്ചങ്കരിയുടെ പൊലീസ്‌ രാജ്‌ അവസാനിപ്പിക്കണം എന്നതടക്കമുള്ള ആവശ്യങ്ങളുയ?ത്തി സിഐടിയു ജീവനക്കാരുടെ സംഘടന ക?സ്യൂമ?ഫെഡ്‌ ആസ്ഥാനത്തു സമരം നടത്തുന്നതിനിടെയായിരുന്നു യോഗം. തച്ചങ്കരി കണ്ടെത്തിയ അഴിമതിക? അന്വേഷിക്കണമെന്നു നിയമസഭയി? വി.എസ്‌. അച്യുതാനന്ദ? ആവശ്യപ്പെട്ട സമയത്തുതന്നെയായിരുന്നു കെ. ചന്ദ്ര?പിള്ളയുടെ നേതൃത്വത്തി? സമരം നടത്തിയെന്നതു കൗതുകമായി.

!

കൊച്ചി കൊക്കെയ്‌ന്‍കേസ്‌ അന്വേഷണം പോലീസ്‌ അവസാനിപ്പിക്കുന്നു




കൊച്ചി: യുവ സിനിമാതാരം ഉള്‍പ്പെടെയുള്ളവര്‍ പിടിയിലായ കൊക്കെയ്‌ന്‍ കേസില്‍ പൊലീസ്‌ അന്വേഷണം അവസാനിപ്പിക്കുന്നു. കേസില്‍ വിചാരണ നടപടികള്‍ തുടങ്ങാനിരിക്കെ അന്വേഷണം അവസാനിപ്പിച്ച്‌ എത്രയും വേഗം ചാര്‍ജ്‌ ഷീറ്റ്‌ കൈമാറാനാണ്‌ പൊലിസിന്റെ ശ്രമം. അതേ സമയം കേസുമായി ബന്ധപ്പെട്ട പ്രമുഖര്‍ക്ക്‌ ക്ലീന്‍ ചിറ്റ്‌ നല്‍കിക്കൊണ്ടാണ്‌ പൊലീസിന്റെ കുറ്റപത്രം ഒരുങ്ങുന്നത്‌. സിനിമാതാരം ഷൈന്‍ ടോം ചാക്കോ ഉള്‍പ്പെടെ എട്ട്‌ പേരാണ്‌ കടവന്തറയിലെ ഫ്‌ളാറ്റില്‍ നിന്നും സ്‌മോക്ക്‌ പാര്‍ട്ടിക്കിടെ പിടിയിലായത്‌. ജനുവരി 31നായിരുന്നു സംഭവം. കേസില്‍ ഷൈന്‍ ടോം ചാക്കോ മൂന്നാം പ്രതിയും മോഡലും നടിയുമായ രേഷ്‌മ രംഗസ്വാമി ഒന്നാം പ്രതിയുമാണ്‌. സഹസംവിധായികയായ ബ്ലസി, മോഡലുകളായ സ്വപ്‌ന ബാബു, ടിന്‍സി എന്നിവരാണ്‌ ഒപ്പം പ്രതിചേര്‍ക്കപ്പെട്ടിട്ടുള്ള മറ്റുള്ളവര്‍. തുടര്‍ അന്വേഷണത്തില്‍ അറസ്റ്റിലായ തമിഴ്‌നാട്‌ സ്വദേശി പൃഥ്വിരാജ്‌, നൈജീരിയന്‍ സ്വദേശി ഒക്കോവ ചിഗോസി പഞ്ചാബ്‌ സ്വദേശി ജസ്‌ബീര്‍ സിങ്ങ്‌ എന്നിവര്‍ക്കെതിരെയുള്ള കുറ്റപത്രം ഇതുവരെ പൊലീസ്‌ കോടതിയില്‍ സമര്‍പ്പിച്ചിട്ടില്ല.
പൃഥ്വിരാജിനെ മാപ്പുസാക്ഷിയാക്കുന്നതിനാണ്‌ അന്വേഷണ സംഘം ലക്ഷ്യമിടുന്നത്‌. നേരത്തെ മയക്കു മരുന്ന്‌ ഉപയോഗിച്ചിരുന്ന ഇയാള്‍ ഇപ്പോള്‍ ലഹരി ഉപയോഗിക്കാറില്ലെന്നും അതിനാല്‍ മാപ്പു സാക്ഷിയാക്കി മറ്റു പ്രതികള്‍ക്കെതിരെ സാക്ഷി പറയിക്കാനാകുമെന്നും പൊലീസ്‌ കരുതുന്നു. 
അതേ സമയം കേസിലെ പ്രധാന പ്രതിയായ ഒക്കോവയുടെ യഥാര്‍ഥ വിലാസം കണ്ടെത്താന്‍ പൊലീസിന്‌ ഇതുവരെ കഴിഞ്ഞിട്ടില്ല. ഗോവയില്‍ നിന്നാണ്‌ നൈജീരിയന്‍ സ്വദേശി ഒക്കോവ ചിഗോസി പൊലീസിന്റെ വലയിലായത്‌. കൊച്ചിയിലെ സ്‌മോക്ക്‌ പാര്‍ട്ടിയിലേക്ക്‌ കൊക്കൈന്‍ എത്തിച്ചു കൊടുത്തത്‌ ഇയാളായിരുന്നു. റെയ്‌ല്‍വെ സ്റ്റേഷനിലെ സിസി ടിവി ദൃശ്യങ്ങളിലൂടെയാണ്‌ ഒക്കോവയെ പൊലീസ്‌ തിരിച്ചറിഞ്ഞത്‌. എന്നാല്‍ പിടിയിലാകുമ്പോള്‍ പെട്രൊസ്‌ എന്ന പേരിലുള്ള വ്യാജ പാസ്‌പോര്‍ട്ടാണ്‌ ഇയാളില്‍ നിന്നും ലഭിച്ചത്‌. തുടര്‍ന്ന്‌ു നടന്ന ചോദ്യം ചെയ്യലില്‍ പരസ്‌പര വിരുദ്ധമായ മറുപടിയാണ്‌ ഇയാള്‍ നല്‍കുന്നത്‌. ഇയെളുടെ യഥാര്‍ഥ പേരും മേല്‍വിലാസവും കണ്ടെത്താന്‍ എംബസിയുടെ സഹായം തേടിയിരിക്കുകയാണ്‌ പൊലീസ്‌. വിവരങ്ങള്‍ ലഭിച്ചെങ്കില്‍ മാത്രമേ ഒക്കോവക്കെതിരെയുള്ള കുറ്റപത്രം സമര്‍പ്പിക്കാന്‍ പൊലീസിനു കഴിയു. 
തൃശൂരിലെ വിവാധ വ്യവസായി നിസാമിന്റെ ഫ്‌ളാറ്റില്‍ നിന്നാണ്‌ താരങ്ങള്‍ ഉള്‍പ്പെടെയുള്ള സംഘം പിടിയിലാകുന്നത്‌. കേസില്‍ സിനിമാ, സീരിയല്‍ രംഗത്തെ ഉന്നതര്‍ക്ക്‌ ബന്ധമുണ്ടെന്ന്‌ ആദ്യം തന്നെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. പാര്‍ട്ടി നടന്ന കടവന്ത്രയിലെ ഫ്‌ളാറ്റില്‍ ആരൊക്കെ വന്നു എന്നതു സംബന്ധിച്ച അന്വേഷണങ്ങളും മുന്നോട്ടു പോയില്ല. അന്വേഷണത്തിന്റെ തുടക്കം മുതല്‍ പ്രമുഖരെ അന്വേഷണ പരിധിയില്‍ നിന്നും മാറ്റി നിര്‍ത്തുന്നതിനായിരുന്നു പൊലീസിന്റെ ശ്രമം. പാര്‍ട്ടി നടത്തിയത്‌ നിസാമിന്റെ അറിവോടെയാണോ എന്ന കാര്യത്തിലും ഇതുവരെ വ്യക്തത വരുത്താനായിട്ടില്ല. ഫ്‌ളാറ്റിലെ സിസി ടിവി ദൃശ്യങ്ങള്‍ പരിശോധിച്ച പൊലീസ്‌ ഇതും പുറത്തു വിട്ടില്ല. വിചാരണ നടപടികള്‍ തുടങ്ങാനിരിക്കെ അശക്തമായ തെളിവുകള്‍ മാത്രമാണ്‌ അന്വേഷണ സംഘത്തിന്റെ പക്കലുള്ളത്‌. പ്രതികള്‍ക്ക്‌ അനായാസം രക്ഷപെടുന്നതിനാണ്‌ ഇത്തരത്തില്‍ കേസ്‌ അവസാനിപ്പിക്കുന്നതെന്നും ആക്ഷേപമുണ്ട്‌.