2011, സെപ്റ്റംബർ 19, തിങ്കളാഴ്‌ച

കൊച്ചി ടസ്‌കേഴ്‌സ്‌ ക്ലീന്‍ ബൗള്‍ഡ്‌


കേരളത്തിന്റെ ഐപിഎല്‍ ടീമായ കൊച്ചി ടസ്‌കേഴ്‌സ് കേരളയെ ഐപിഎല്ലിന്റെ അടുത്ത സീസണില്‍ നിന്നും പുറത്താക്കി. മുംബൈയില്‍ നടന്ന ബിസിസിഐ യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമുണ്ടായത്.

ബിസിസിഐ അധ്യക്ഷന്‍ എന്‍ ശ്രീനിവാസനാണ് ഇക്കാര്യം അറിയിച്ചത്. ബാങ്ക് ഗ്യാരണ്ടി നല്‍കാത്തതിന് ബിസിസിഐ ടസ്‌കേഴ്‌സിന് കാരണം കാണിക്കല്‍ നോട്ടീസ് അയച്ചിരുന്നു. ഇതിന് പിന്നാലെയാണ് പുറത്താക്കല്‍ വാര്‍ത്ത വന്നിരിക്കുന്നത്.

156 കോടിയുടെ ബാങ്ക് ഗ്യാരന്റി എല്ലാ വര്‍ഷവും നല്‍കണമെന്നതാണ് ഐപിഎല്‍ ഭരണസമിതിയുമായുള്ള കരാര്‍. 2011ലെ ഗ്യാരന്റി പുതുക്കാത്തതിനാണ് നടപടി. ടസ്‌കേഴ്‌സിന്റെ മത്സരങ്ങള്‍ ഗുജറാത്തിലേക്ക് മാറ്റാന്‍ നീക്കങ്ങള്‍ നടക്കുന്നതിനിടെയാണ് ഈ തിരിച്ചടിയുണ്ടായിരിക്കുന്നത്.

ഗ്യാരണ്ടി പുതുക്കുന്നതിനായി ഒട്ടേറെ തവണ ടീം ഉടമകള്‍ക്ക് അറിയിപ്പ് നല്‍കിയെങ്കിലും മറുപടി ലഭിച്ചില്ലെന്ന് ബിസിസിഐ അധികൃതര്‍ പറയുന്നു. 1550 കോടി രൂപയ്ക്കാണ് കൊച്ചി ടീം ലേലം കൊണ്ടത്.

ബിസിസിഐ നിബന്ധനകള്‍ പാലിച്ചാല്‍ കൊച്ചി ടസ്‌കേഴ്‌സിന്‌ അവസരം ലഭിക്കുമെന്ന്‌ ബിസിസിഐ നിര്‍വാഹകസമിയംഗം ടി.സി. മാത്യൂ. ബിസിസിഐയുടെ മുന്നറിയിപ്പുകള്‍ അവഗണിച്ചതാണ്‌ പ്രശ്‌നമായത്‌. പണം കൃത്യമായി അടച്ചാല്‍ ഇളവുകള്‍ ലഭിക്കുമെന്ന്‌ അദ്ദേഹം അറിയിച്ചു. എന്നാല്‍ ബിസിസിഐ നടപടിക്കെതിരെ കോടതിയെ സമീപിക്കുമെന്ന്‌ ടീമുടമകളിലൊരാളായ മുകേഷ്‌ പട്ടേല്‍ അറിയിച്ചു.

ടീമിനെതിരായ നടപടിയില്‍ നിരാശയുണ്ടെന്ന്‌ ടീമിനായി ശ്രമിച്ച്‌ മന്ത്രി സ്‌ഥാനം നഷ്‌ടമായ ശശി തരൂര്‍ എംപി പറഞ്ഞു. ടീമുടമകള്‍ക്കുണ്ടായ പാളിച്ചയാണ്‌ പ്രശ്‌നമെന്ന്‌ അദ്ദേഹം വ്യക്‌തമാക്കി.

ബിസിസിഐ നിര്‍വാഹക സമിതിയാണ്‌ ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കേണ്ടത്‌

കേരളത്തില്‍ പോര്‍ച്ചുഗീസുകാര്‍ വന്നില്ലാ.യിരുന്നുവെങ്കില്‍ -1








കേരളത്തില്‍ പോര്‍ച്ചുഗീസുകാര്‍ വന്നില്ലാ.യിരുന്നുവെങ്കില്‍