2014, ഫെബ്രുവരി 27, വ്യാഴാഴ്‌ച

ആലുവ മഹാശിവരാത്രി ഇന്ന്; ആയിരങ്ങള്‍ ആലുവ മണപ്പുറത്തേക്ക് എത്തിത്തുടങ്ങി




ആലുവ മണപ്പുറത്ത് ഇന്ന് ഭക്തജനസഹസ്രങ്ങള്‍ ശിവപഞ്ചാക്ഷരീ മന്ത്രങ്ങള്‍ ഉരുവിട്ട് ഉറക്കമിളച്ചശേഷം ഭക്തജനങ്ങള്‍ മണ്‍മറഞ്ഞ പിതൃക്കളുടെ ദേഹികള്‍ക്ക് ശാന്തി പകരുന്ന ബലിതര്‍പ്പണം പെരിയാറിന്റെ ഓളപരപ്പില്‍ നടത്തി മടങ്ങും.മഹാശിവരാത്രി ആഘോഷങ്ങളില്‍ പങ്കുകൊള്ളാനും പിതൃതര്‍പ്പണം നടത്താനുമായി ആയിരക്കണക്കിനാളുകള്‍ നാടിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ആലുവയിലേയ്ക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. ഇന്ന് പുലര്‍ച്ചെ നാലിന് മണപ്പുറത്തെ മഹാദേവക്ഷേത്രത്തില്‍ ഉഷപൂജയോടെ ശിവരാത്രി മഹോത്സവ ചടങ്ങുകള്‍ ആരംഭിച്ചു. തുടര്‍ന്ന ലക്ഷാര്‍ച്ചന. രാവിലെ എട്ട് മുതല്‍ ആരംഭിച്ച ഇത് രാത്രി ഏഴുവരെ നീളും.വൈകിട്ട് 6.30ന് ദീപാരാധന രാത്രി 10.30ന് നവകാഭിഷേഖം തുടര്‍ന്ന് ശ്രീഭുതബലി, വിളക്കെഴുന്നള്ളിപ്പ്. ശിവരാത്രി വിളക്കിന് ശേഷം രാത്രി 12ന് ബലിതര്‍പ്പണത്തിനായി ഭക്തജനങ്ങള്‍ കൂട്ടമായി എത്തും.

ക്ഷേത്രം തന്ത്രികള്‍ ചേന്നാസ് പരമേശ്വരന്‍ തന്ത്രികളും മേല്‍ശാന്തി മുല്ലപ്പള്ളി സുബ്രഹ്മണ്യന്‍ നമ്പൂതിരിയും കര്‍മങ്ങള്‍ക്ക് നേതൃത്വം നല്‍കും. മണപ്പുറം മഹാദേവ ക്ഷേത്രത്തില്‍ അപ്പം, അരവണ, വെള്ളനിവേദ്യം എന്നിവ ഉണ്ടായിരിക്കും. വഴിപാടുകള്‍ക്ക് പ്രത്യേക സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്.  ഇന്ന് അര്‍ദ്ധരാത്രിയോടെ ആരംഭിക്കുന്ന തര്‍പ്പണ ചടങ്ങുകള്‍ ശനിയാഴ്ച ഉച്ചവരെ നീളും. ഇന്ന് ശിവരാത്രി ബലിയും നാളെയും മറ്റന്നാളും വാവു ബലിയുമാണ് നടത്തപ്പെടുക.

ഋഷിരാജ് സിംഗിനും വേഗപ്പൂട്ടു വീണു

             
            അനധികൃതമായി
ബീക്കണ്‍ ലൈറ്റും
സര്‍ക്കാര്‍ ബോര്‍ഡും വച്ച് ചീറിപ്പായുന്ന വാഹനങ്ങള്‍ സംസ്ഥാനത്ത് കൂടുന്നു. ഇതിനു തടയിടേണ്ട സര്‍ക്കാരോ മോട്ടോര്‍ വാഹന വകു പ്പോ അനങ്ങുന്നില്ല. നടപടിയെടുക്കുമെന്ന് പറഞ്ഞ ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ ഋഷിരാജ് സിംഗിന്റെ കാലുകളും കൈകളും അധികൃതര്‍ തളച്ചതോടെ ആര്‍ക്കും കൊടിയും ലൈറ്റും ഗവണ്‍മെന്റ് ഓഫ് കേരള എന്ന ബോര്‍ഡും വച്ച് എങ്ങനേയും സംസ്ഥാനത്ത് ചീറിപ്പായാമെന്ന അവസ്ഥയായി. എവിടെ തിരിഞ്ഞാലും ചുവപ്പും നീലയും ലൈറ്റ് ഘടിപ്പിച്ച സര്‍ക്കാര്‍ വാഹനങ്ങളേ ഉള്ളൂ. ഇതില്‍ ഘടിപ്പിച്ചിരിക്കുന്ന സര്‍ക്കാര്‍ ബോര്‍ഡിലെ പദവി വായിക്കുമ്പോഴാണ് അനര്‍ഹരായവര്‍ ചട്ടവിരുദ്ധവുമായാണ് ലൈറ്റ് ഘടിപ്പിച്ചിരിക്കുന്നതെന്ന് മനസിലാകുന്നത്.

സാധാരണക്കാരെല്ലെന്ന് ജനത്തിന് മുമ്പില്‍ വീമ്പിളക്കാനായി ലൈറ്റ് ഘടിപ്പിച്ച് നടക്കുന്നതില്‍ ബോര്‍ഡ് കോര്‍പറേഷന്‍ ചെയര്‍മാന്‍മാര്‍ വരെയുണ്ടെന്നതാണ് വിരോധാഭാസം.  1989ലെ മോട്ടാര്‍ വാഹന നിയമപ്രകാരം ചുവന്ന ലൈറ്റ് വാഹനത്തില്‍ ഘടിപ്പിക്കാന്‍ ഗവര്‍ണര്‍, മുഖ്യമന്ത്രി, മന്ത്രിമാര്‍, സ്പീക്കര്‍, ഡെപ്യൂട്ടി സ്പീക്കര്‍, ചീഫ് വിപ്പ്, പ്രതിപക്ഷ നേതാവ്, ഹൈക്കോടതി ചീഫ് ജസ്റ്റിസ്, ഹൈക്കോടതി ജഡ്ജിമാര്‍, ലോകായുക്ത,ഉപലോകായുക്ത, ചീഫ് സെക്രട്ടറി, പ്ലാനിംഗ് ബോര്‍ഡ് വൈസ് ചെയര്‍മാന്‍, കേന്ദ്ര അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണല്‍ വൈസ് ചെയര്‍മാ ന്‍, അഡ്വക്കേറ്റ് ജനറല്‍, മുഖ്യ വിവരാവകാശ കമ്മീഷണര്‍, പി. എസ്.സി ചെയര്‍മാന്‍, ഹൈക്കോടതി ജഡ്ജിയുടെ പദവിയുള്ള ട്രിബ്യൂണല്‍ അധ്യക്ഷന്‍മാര്‍ക്കും വിവിധ കമ്മീഷനുകളുടെ ചെയര്‍മാന്‍മാര്‍ക്കും അനുമതിയുണ്ട്. നീല ലൈറ്റ് പോലീസ് വാഹനങ്ങള്‍, അഡീഷണല്‍ ചീഫ് സെക്രട്ടറി, പ്രിന്‍സിപ്പല്‍ സെക്രട്ടറി, ലോ സെക്രട്ടറി, വൈസ്ചാന്‍സിലേഴ്‌സ്, മേയര്‍മാര്‍, പോലീസ് ഉദ്യോഗസ്ഥര്‍, ആര്‍.ഡി.ഒ തുടങ്ങിയവര്‍ക്ക് ഉപയോഗിക്കാം.

നീലയും ചുവന്നതും വെള്ളയും കലര്‍ന്ന ലൈറ്റുകള്‍ പോലീസ്, ആംബുലന്‍സ്, മൊബൈല്‍ എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ്, എക്‌സൈസ് എന്നീ വാഹനങ്ങള്‍ക്കും ബീക്കണ്‍ ലൈറ്റായി ഉപയോഗിക്കാം. മുന്നോക്ക കോര്‍പറേഷന്‍ ചെയര്‍മാന്‍ ആര്‍ ബാലകൃഷ്ണപിള്ളയ്ക്ക് ക്യാബിനറ്റ് റാങ്ക് നല്‍കിയതിനാല്‍ ചുവന്ന ലൈറ്റ് ഉപയോഗിക്കാം. എന്നാല്‍ മറ്റു പല കോര്‍പറേഷനുകളുടേയും ചെയര്‍മാന്‍മാര്‍ ബീക്കണ്‍ ലൈറ്റ് ഉപയോഗിക്കുന്നുണ്ട്.

  സംസ്ഥാന യൂത്ത് കമ്മീഷന്‍ ചെയര്‍മാന്‍ ആര്‍.വി രാജേഷിന്റെ വെള്ള ഇന്നോവ കാറില്‍ നീല ബീക്കണ്‍ ലൈറ്റ് ഉപയോഗിക്കുന്നുണ്ട്. നീല  ബീക്കണ്‍ ലൈറ്റ് ഉപയോഗിക്കുന്നതിന് രാജേഷിന് സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടില്ലെന്നാണ് പൊതുഭരണ വകുപ്പില്‍ അന്വേഷിച്ചപ്പോള്‍ ലഭിച്ച മറുപടി. ഇതുപോല മറ്റു ചില ചെയര്‍മാന്‍മാരും ഇപ്പോള്‍ ബീക്കണ്‍ ലൈറ്റ് ഉപയോഗിച്ചു തുടങ്ങിയിട്ടുണ്ട്. കൂടാതെ സെക്രട്ടറിയേറ്റിലെ സെക്രട്ടറിമാരും അവരുടെ വാഹനത്തില്‍ നീല ബീക്കണ്‍ ലൈറ്റ് ഉപയോഗിക്കുകയാണ്. കൂടാതെ ചില സ്വകാര്യ വാഹനങ്ങളിലും ബീക്കണ്‍ ലൈറ്റുകള്‍ ഉപയോഗിക്കുന്നുണ്ട്.

ചിലര്‍ ലൈറ്റില്ലാതെ ഗവണ്‍മെന്റ് ഓഫ് കേരളയെന്നും ഗവണ്‍മെന്റ് ഓഫ് ഇന്ത്യയെന്നും ബോര്‍ഡ് വച്ച് വണ്ടി ഓടിക്കുന്നുണ്ട്. സംസ്ഥാനത്തിന് പുറത്തേയ്ക്ക് യാത്ര പോകുമ്പോള്‍ സര്‍ക്കാര്‍ ബോര്‍ഡ് ഉണ്ടെങ്കില്‍ ചെക്ക് പോസ്റ്റിലടക്കം പരിശോധന ഉണ്ടാകാറില്ല.  എന്തു നിയമ വിരുദ്ധ പ്രവര്‍ത്തനവും സര്‍ക്കാര്‍ ബോര്‍ഡുണ്ടെങ്കില്‍ കണ്ടുപിടിക്കാതിരിക്കും. ഇതിനായി ബോര്‍ഡ് ഉപയോഗിക്കുന്നുവെന്ന റിപ്പോര്‍ട്ട് മുമ്പ് ഇന്റലിജന്‍സ് വിഭാഗം തന്നെ സര്‍ക്കാരിന് നല്‍കിയതാണ്. അടുത്തിടെ ഇത്തരം വാഹനങ്ങളുടെ എണ്ണം ക്രമാതീതമായി കൂടിയിട്ടുണ്ട്. ഇതിനെതിരെ നടപടിയെടുക്കേണ്ടവര്‍ കണ്ടില്ലെന്ന് നടിക്കുകയാണ്.

ബീക്കണ്‍ ലൈറ്റ് ഘടിപ്പിച്ച വാഹനങ്ങള്‍ ഹോണ്‍മുഴക്കി അമിത വേഗത്തില്‍ ചീറിപ്പായുന്നത് പൊതുജനത്തിന് ഏറെ ബുദ്ധിമുട്ടാണ് ഉണ്ടാക്കുന്നത്. അനധികൃതമായി ബീക്കണ്‍ ലൈറ്റ് ഉപയോഗിക്കുന്ന വാഹനങ്ങള്‍ക്കെതിരെ നടപടിയെടുക്കുമെന്ന് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ ഋഷിരാജ് സിംഗ് പ്രഖ്യാപിച്ചതാണ്. എന്നാല്‍ ഇതുവരെ ഒരു അനക്കവുമില്ല. പഴയതുപോലെ ഋഷിരാജ് സിംഗിന് ഇപ്പോള്‍ ഒന്നിനും ചൂടില്ല. ട്രാന്‍സ്‌പോര്‍ട്ട് മന്ത്രി മാറിയതോടെ അദ്ദേഹത്തിന്റെ കൈയ്ക്കും കാലിനും ചങ്ങലയിട്ടുവെന്നാണ് സംസാരം.     

എന്നാല്‍ ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ സ്ഥാനം മടുത്ത അദ്ദേഹം പോലീസിലെ ലോ ആന്‍ഡ് ഓര്‍ഡര്‍ ചുമതലയിലേയ്ക്ക് മാറാന്‍ ശ്രമിക്കുന്നതായും വാര്‍ത്തകളുണ്ട്. ഇതാണ് ഋഷിരാജ് സിംഗ് പഴയതുപോലെ ഉണര്‍ന്നു പ്രവര്‍ത്തിക്കാത്തതെന്ന വാദമാണ് ശക്തമായി നിലനില്‍ക്കുന്നത്.

രാഹുല്‍ ഗാന്ധിയെ അസമിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകരായ സ്ത്രീകള്‍ വരവേറ്റത് ചുംബനപ്പൂക്കള്‍ കൊണ്ട് മൂടി.


 


കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ അസമിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകരായ സ്ത്രീകള്‍ വരവേറ്റത് ചുംബനപ്പൂക്കള്‍ കൊണ്ട് മൂടി.! രാഹുലിന്റെ രണ്ടു ദിവസം നീണ്ട അസം സന്ദര്‍ശനത്തിന്റെ അവസാന ദിവസമായ ഇന്നലെ സമൂഹത്തിന്റെ വിവിധ തുറകളില്‍നിന്ന് എത്തിയ അറുനൂറോളം വരുന്ന സ്ത്രീകളെ അഭിസംബോധന ചെയ്യാന്‍ എത്തിയപ്പോഴാണ് അവിവാഹിതനായ രാഹുലിനെ ലജ്ജിപ്പിച്ച സ്‌നേഹപ്രകടനമുണ്ടായത്.


രാഹുലിനെ കണ്ട് ആവേശഭരിതരായ സ്ത്രീകളില്‍ ചിലര്‍ മുന്നോട്ടു വന്ന് അദ്ദേഹത്തെ കെട്ടിപ്പിടിച്ച് കവിളുകളിലും നെറ്റിയിലും ചുംബിക്കുകയായിരുന്നു. രാഹുലാകട്ടെ ചിരിച്ചുകൊണ്ട് സ്‌നേഹം ഏറ്റുവാങ്ങുകയും ചെയ്തു. സ്ത്രീ ശാക്തീകരണം, സ്ത്രീകളുടെ സുരക്ഷ, വികസനം, വനിതാ സംവരണം തുടങ്ങിയ വിഷയങ്ങളെക്കുറിച്ച് സ്ത്രീകള്‍ രാഹുല്‍ ഗാന്ധിയോടു ചോദ്യങ്ങളുന്നയിച്ചു. കോണ്‍ഗ്രസ് സ്ത്രീകള്‍ക്ക് എക്കാലവും പ്രാധാന്യം നല്‍കുന്ന പാര്‍ട്ടിയാണെന്ന് രാഹുല്‍ ചൂണ്ടിക്കാട്ടി. ൃ

പ്രസിഡന്റ്, പ്രധാനമന്ത്രി, മുഖ്യമന്ത്രി, എംപി, എംഎല്‍എ തുടങ്ങിയ സ്ഥാനങ്ങളിലേക്ക് ഏറ്റവും കൂടുതല്‍ സ്ത്രീകള്‍ക്ക് അവസരം നല്‍കിയതും കോണ്‍ഗ്രസാണെന്ന് രാഹുല്‍ ചൂണ്ടിക്കാട്ടി. സ്ത്രീകള്‍ മുന്നോട്ടുവരണമെന്നും രാഷ്ട്രത്തിന്റെ വികസനത്തില്‍ പങ്കാളിത്തം വഹിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സ്ത്രീകള്‍ക്ക് തുല്യമായ പരിഗണന ലഭിച്ചിരുന്നെങ്കില്‍ ഇന്ത്യ ഇതിനോടകം വികസിത രാഷ്ട്രമാകുമായിരുന്നു എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

അതിനിടെ മോഡിയെ 'ഷണ്ഡനെ'ന്നു വിശേഷിപ്പിച്ച സല്‍മാന്‍ ഖുര്‍ഷിദിന്റെ പരാമര്‍ശത്തിനെതിരേ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് രംഗത്തുവന്നു. ഇത്തരത്തിലുള്ള ഭാഷാപ്രയോഗങ്ങള്‍ അംഗീകരിക്കാന്‍ കഴിയില്ലെന്ന് രാഹുല്‍ ഗാന്ധി വ്യക്തമാക്കി. യുപിയിലെ ഫറൂഖാബാദ് മണ്ഡലത്തില്‍ തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യുമ്പോഴാണ് ഖുര്‍ഷിദ് മോഡിയെ 'ഷണ്ഡന്‍' എന്നു വിശേഷിപ്പിച്ചത്. പ്രയോഗത്തിനെതിരേ ബിജെപി ശക്തമായി രംഗത്തുവന്നിരുന്നു. കോണ്‍ഗ്രസിന് പരാജയഭീതിയില്‍ സമനില നഷ്ടമായെന്നും നേതാക്കളെ നിലയ്ക്കു നിര്‍ത്താന്‍ സോണിയയും രാഹുലും തയാറാകണമെന്നും ബിജെപി ആവശ്യപ്പെട്ടിരുന്നു.

മുന്‍പ് മണി ശങ്കര്‍ അയ്യരുടെ മോഡിക്കെതിരേയുള്ള 'ചായക്കടക്കാരന്‍' പ്രയോഗം കോണ്‍ഗ്രസിന് തിരിച്ചിടയായിരുന്നു. മോഡി ചായക്കടക്കാരനാണെന്നും ചായക്കടക്കാരന് ഇന്ത്യയുടെ പ്രധാനമന്ത്രിയാകാന്‍ കഴിയില്ലെന്നുമായിരുന്നു മണി ശങ്കര്‍ പരിഹസിച്ചത്. വേണമെങ്കില്‍ എഐസിസി സമ്മേളനം നടക്കുന്ന സ്ഥലത്ത് മോഡിക്ക് ചായക്കട തുടങ്ങാന്‍ അനുമതി നല്‍കാമെന്നും അയ്യര്‍ പറഞ്ഞിരുന്നു. ബിജെപിയാകട്ടെ ഇതു പ്രചാരണ ആയുധമാക്കി രാജ്യമെമ്പാടും 'നമോ ചായക്കട'കളും ചായക്കട ചര്‍ച്ചയും തുടങ്ങുകയും ചെയ്തു.

2014, ഫെബ്രുവരി 25, ചൊവ്വാഴ്ച

അമൃതാന്ദമയി മഠത്തിനു നികുതി ഇല്ല. സര്‍ക്കാര്‍ അറിവോടെ ലക്ഷങ്ങളുടെ വെട്ടിപ്പ്‌




കൊല്ലം
അമൃതാന്ദമയി മഠത്തിന്റെ കൊല്ലം വള്ളിക്കാവിലുള്ള ഭൂരിഭാഗവും സ്ഥാപനങ്ങളും പ്രവര്‍ത്തിക്കുന്നത്‌ പഞ്ചായത്തിന്റെ ഉടമസ്ഥ അവകാശം വാങ്ങാതെ.
ക്ലാപ്പന പഞ്ചായത്തിലെ മഠത്തിന്റെ ഉടമസ്ഥതിയിലുള്ള സ്ഥാപനങ്ങളില്‍ നിന്നും നികുതി ഇനത്തില്‍ ലഭിക്കാനുള്ളത്‌ ലക്ഷങ്ങളാണ്‌. പഞ്ചായത്തിന്റെ അനുമതി വാങ്ങാതെയായിരുന്നു കെട്ടിട നിര്‍മ്മാണങ്ങള്‍ നടത്തിയതെന്നും രേഖകള്‍ വ്യക്തമാക്കുന്നു.
തദ്ദേശ സ്വയംഭരണ വകുപ്പിന്റെ സാങ്കേതിക വിഭാഗം തയ്യാറാക്കിയ കണക്കനുസരിച്ച്‌ 49 കെട്ടിടങ്ങളാണ്‌ ക്ലാപ്പന പഞ്ചായത്തില്‍ മഠത്തിനു കീഴിലുള്ളത്‌. ഓംബുഡ്‌സ്‌മാന്റെ നിര്‍ദ്ദേശപ്രകാരം നടത്തിയ പരിശോധനയില്‍ ഇത്രയും കെട്ടിടങ്ങള്‍ നികുതി അടക്കാതെ പ്രവര്‍ത്തിക്കുന്നതായി കണ്ടെത്തി. കെട്ടിട നിര്‍മ്മാണത്തിനു അനുമതി വാങ്ങിയട്ടില്ലെന്നും ക്ലാപ്പന പഞ്ചായത്തിലെ രേഖകളും വ്യക്തമാക്കുന്നു.
വിവാദങ്ങളെ തുടര്‍ന്നു മഠത്തിന്റെ നിയന്ത്രണത്തിലുള്ള കെട്ടിടങ്ങള്‍ റഗുലേറ്റിറി ചെയ്യാനായി രേഖകള്‍ ഹാജരാക്കാന്‍ ക്ലാപ്പന പഞ്ചായത്ത്‌ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ എഞ്ചിനിയറിംഗ്‌ കോളേജ്‌ ഉള്‍പ്പെടെ അഞ്ച്‌ സ്ഥാപനങ്ങളുടെ രേഖകള്‍ മാത്രമാണ്‌ മഠം ഹാജരാക്കിയത്‌.നിയമ നടപടികളില്‍ നിന്നും ഒഴിവാകാനായി ഈ കെട്ടിടങ്ങളുടെ നികുതി ഇനത്തില്‍ ഒരു സാമ്പത്തിക വര്‍ഷത്തിലെ നികുതിയായ 17ലക്ഷം രൂപയും മഠം അടച്ചു. ഇതേ തുടര്‍ന്നു ബാക്കിയുള്ള സ്‌ഥാപനങ്ങളുടെ നികുതി മഠം അടക്കാന്‍ തയ്യാറായിരുന്നില്ലെ എന്നു കാണിച്ച്‌ ഓംബൂഡ്‌സ്‌മാന്‌ ഡിവൈഎഫ്‌ഐ നേതാക്കള്‍ പരാതി നല്‍കി.
49ഓളം സ്ഥാപനങ്ങളുടെ നികുതിയായി ഒന്നര കോടിയോളം രൂപയാണ്‌ മഠത്തിന്റെ പേരില്‍ ഒരു സാമ്പത്തികവര്‍ഷം അടക്കേണ്ടത്‌.
വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഇനത്തില്‍ പെടുത്തി മഠത്തിന്റെ ഉടമസ്ഥതയിലുള്ള വിവിധ സ്‌ഥാപനങ്ങളുടെ നികുതി ഒഴിവാക്കാന്‍ ഉദ്യോഗസ്ഥര്‍ ശ്രമിച്ചതായും രേഖകള്‍ തെളിയിക്കുന്നു.
പഞ്ചായത്ത്‌ രാജ്‌ നിയമത്തിന്റെ 1999ലെ ഭേദഗതി പ്രകാരം സര്‍ക്കാരില്‍ നിന്നും ആനൂകൂല്യങ്ങള്‍ വാങ്ങുന്ന എയ്‌ഡഡ്‌ സ്ഥാപനങ്ങള്‍ക്കാണ്‌ നികുതി ഇളവിനു അര്‍ഹതയുള്ളത്‌. എന്നാല്‍ മഠത്തിനു കീഴിലുള്ള സ്ഥാപനങ്ങളുടെ കാര്യത്തില്‍ ഇത്‌ കണക്കിലെടുക്കാന്‍ ഉദ്യോഗസ്ഥര്‍ തയ്യാറാകുന്നില്ല.
പൊതുഖജനാവില്‍ ലഭിക്കാനുള്ള ലക്ഷക്കണക്കിനു രൂപയാണ്‌ ഈ വിധത്തില്‍ നഷ്‌ടപ്പെടുന്നത്‌. നടപടി എടുക്കേണ്ട ഉദ്യോഗസ്ഥര്‍ ഉറക്കം നടിക്കുകയാണെന്നു കരുതേണ്ടി വരും.
അമൃതാന്ദമയി മഠത്തിനു നികുതി ഇല്ല.
സര്‍ക്കാര്‍ അറിവോടെ ലക്ഷങ്ങളുടെ വെട്ടിപ്പ്‌

2014, ഫെബ്രുവരി 18, ചൊവ്വാഴ്ച

ഗ്ലോബല്‍ ആയൂര്‍വേദ ഫെസ്റ്റിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.



കൊച്ചി
നാല്‌ ദിവസം നീണ്ടു നില്‍ക്കുന്ന ഗ്ലോബല്‍ ആയൂര്‍വേദ ഫെസ്റ്റിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.
20നു മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി മേള ഉദ്‌ഘാടനം ചെയ്യും. മൗറീഷ്യസ്‌ പ്രസിഡന്റ്‌രാജ്‌കേശ്വര്‍ പുര്യാഗ്‌ ചടങ്ങില്‍ മുഖ്യാതിഥി ആകും. രാജ്യത്തിനു അകത്തും പുറത്തുനിന്നുമായി നാലായിരത്തോളം പ്രതിനിധികളാണ്‌ മേളയില്‍ പങ്കെടുക്കുന്നത്‌.

്‌ ഇത്‌ രണ്ടാം തവണയാണ്‌ കേരളം ഗ്ലോബല്‍ ആയുര്‍വേദ ഫെസ്റ്റിനു ആതിഥ്യം വഹിക്കുന്നത്‌.. കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു അന്താരാഷ്‌ട്ര സ്റ്റേഡിയത്തിനു സമീപം പ്രത്യേകം തയ്യാറാക്കിയ പവലിയനിലാണ്‌ ഗ്ലോബല്‍ ആയുര്‍വേദ ഫെസ്റ്റിനു വേദിയാകുക. ,അമേരിക്ക,ബ്രിട്ടന്‍,ജര്‍മനി, ബ്രസീല്‍ , അര്‍ജന്റീന, ഇറ്റലി, ഓസ്‌ട്രിയ, റഷ്യ, ശ്രീലങ്ക, ഗ്രീസ്‌, മലേഷ്യ , സിംഗപ്പൂര്‍, യുഎഇ, ഓസ്‌ട്രേലിലിയ, ഹംഗറി തുടങ്ങിയ 35 ഓളം രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ മേളയില്‍ പങ്കെടുക്കും.
മളേയില്‍ പങ്കെടുക്കാനായി ശ്രീലങ്കയില്‍ നിന്നുള്ള പ്രതിനിധികള്‍ ഇന്നലെ കൊച്ചിയില്‍ എത്തി. ശ്രീലങ്കയിലെ വിവിധ ആയുര്‍വേദ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നുള്ള പത്ത്‌ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ 42 പ്രതിനിധികളാണ്‌ ശ്രീലങ്കയില്‍ നിന്നുള്ള സംഘത്തിലുള്ളത്‌. പൊതുജന ആരോഗ്യരംഗത്ത്‌ ആയുര്‍വേദത്തിനു മികച്ച നേട്ടം ഉണ്ടാക്കക എന്നതാണ്‌ ഗ്ലോബല്‍ ആയുര്‍വേദ ഫെസ്റ്റ്‌ മുഖ്യമായും ലക്ഷ്യമിടുന്നത്‌.
വിദ്യാഭ്യാസത്തിലും ബിസിനസിലും ആയുര്‍വേദത്തിനുള്ള പങ്ക്‌ വ്യക്തമാക്കുന്ന വിഷയങ്ങള്‍ ഉള്‍പ്പെടുന്ന സെമിനാറുകളും മേളയില്‍ നടക്കും. ആയുര്‍വേദത്തിന്റെ പ്രാധാന്യം വ്യക്തമാക്കുന്ന എക്‌സിബിഷനുകളും ക്ലിനിക്കുകളും മേളയുടെ ഭാഗമായി സംഘടിപ്പിച്ചിട്ടുണ്ട്‌.
120ഓളം ആയൂര്‍വേദ ഡോക്ടര്‍മാര്‍ വിവിധ വിഷയങ്ങളില്‍ ക്ലാസുകളെടുക്കും. ആയുര്‍വേദ വിദ്യാര്‍ഥികള്‍ക്കു പുറമെ പൊതുജനങ്ങള്‍ക്കും പങ്കെടുക്കാനുള്ള ക്ലാസുകള്‍ മേളയുടെ ഭഭാഗമായി ഉണ്ടാകും.ആയുര്‍വേദ ഫെസ്റ്റിനോടു അനുബന്ധിച്ചു 350ഓളം സ്‌റ്റാളുകല്‍ വേദിയില്‍ ഒരുക്കിയിട്ടുണ്ട്‌.. ആയുര്‍വേദ പുസ്‌ത്‌കങ്ങള്‍ അടങ്ങുന്ന ബുക്ക്‌ ഫെയര്‍ , ആയുര്‍വേദ ഫുഡ്‌ കോര്‍ട്ട്‌ എന്നിവയും സ്‌റ്റാളില്‍ ഉണ്ടാകും. പ്രത്യേക ആയുര്‍വേദ ക്ലിനിക്കുകള്‍, വര്‍ക്ക്‌്‌ ഷോപ്പ്‌, ബിസിനസ്‌ മീറ്റ്‌, ആയുര്‍വേദ -ആരോഗ്യ എക്‌സിബിഷന്‍, ഔഷധ സസ്യപ്രദര്‍ശനം, നേത്രചികിത്സ, പഞ്ചകര്‍മ്മ, സാംസ്‌കാരിക പരിപാടികള്‍ ,ഡോക്കുമെന്ററി ഫിലിം ഫെസ്റ്റിവല്‍, റോഡ്‌ ഷോ, ആയുര്‍വേദ കേന്ദ്രങ്ങളിലേക്കുള്ള ടൂര്‍ ,എന്നിവയും ഫെസ്റ്റിന്റെ ഭാഗമായി ഉണ്ടാകും.
ബിസിനനസ്‌ മീറ്റ്‌ ആഭ്യന്തരമന്ത്രി രമേശ്‌ ചെന്നിത്തലയും സോളിഡാരിറ്റി മീറ്റ്‌ കേന്ദ്രമന്ത്രി കെ.സി വേണുഗോപാലും ഉദ്‌ഘാടനം ചെയ്യും. മന്ത്രിമാരായ വി.എസ്‌ ശിവകുമാര്‍ ,കെ.ബാബു, എ.പി അനില്‍കുമാര്‍ എന്നിവരും പങ്കെടുക്കും.
സമാപനചടങ്ങില്‍ മന്ത്രി അടൂര്‍ പ്രകാശ്‌ അധ്യക്ഷത വഹിക്കും. ചടങ്ങില്‍ കേന്ദ്രമന്ത്രി കെ.വി തോമസ്‌ , മന്ത്രി ഇബ്രാഹിംകുഞ്ഞ്‌ എന്നിവരും പങ്കെടുക്കും. 

കൊതുകിനെ തുരത്താന്‍ ആരോഗ്യശുചിത്വ സേന



കൊച്ചി നഗരസഭ ബജറ്റില്‍ നഗര-ഗതാഗത വികസനപദ്ധതികളുംകൊതുകിനെ തുരത്താന്‍ ആരോഗ്യശുചിത്വ സേനയും

ബ്രഹ്മപുരത്തും ഐലന്റിലും സീവേജ്‌ ട്രീറ്റ്‌മെന്റ്‌ പ്ലാന്റ്‌ബസുകളുടെ റൂട്ട്‌ മാറ്റും,നോണ്‍ മോട്ടോറൈസ്‌ഡ്‌ ട്രാന്‍സ്‌പോര്‍ട്ട്‌ സിസ്റ്റവുംഇ-റിക്ഷകള്‍ മൂന്നു മാസത്തിനകം എത്തുംവെണ്ണലയിലും ചക്കരപ്പറമ്പിലുമായി ന്യു കൊച്ചി ടൗണ്‍ഷിപ്പ്‌
റോഡുകളുടെ പാലങ്ങളുടെ നിര്‍മ്മണത്തിനുമായി 50 കോടി
കൊതുകു നശീകരണത്തിനായി 10 കോടി രൂപആധുനിക പരസ്യബോര്‍ഡുകളെത്തുംമുഴുവന്‍ തെരുവുവിളക്കുകളും എല്‍ഇഡിയിലേക്ക്‌


കൊച്ചി

നഗര വികസനം ഗതാഗതമേഖലയുടെ വികാസത്തിലൂടെ എന്ന മുദ്രാവക്യവുമായി കൊച്ചി നഗരസസഭയുടെ 2014-15 വര്‍ഷത്തെ ബജറ്റ്‌ പ്രഖ്യാപിച്ചു.
857 കോടി രൂപ വരവും 826 കോടി രൂപ ചെലവും പ്രതീക്ഷിക്കുന്ന ബജറ്റ്‌ നഗരസഭ ഡപ്യുട്ടി മേയര്‍ ബി.ഭദ്ര അവതരിപ്പിച്ചു.
കൊച്ചിയുടെ പ്രധാന പ്രശ്‌നമായ കൊതുകു ശല്യം നിയന്ത്രിക്കുക ലക്ഷ്യമാക്കി ഓരോ വാര്‍ഡിലെയും കൊതുകുനശീരകരണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ വാര്‍ഡ്‌ കൗണ്‍സിലറുടെ നേതൃതത്തില്‍ അഞ്ചംഗ ആരോഗ്യശുചിത്വ സേന രൂപീകിരിക്കും. കൊതുകുശല്യം നിയന്തിക്കുന്ന കാര്യത്തില്‍ വിദഗ്‌ധ ഉപദേശം നല്‍കാന്‍ മൈസുരില്‍ നിന്നുള്ള സംഘം എത്തുമെന്ന്‌ ബജറ്റ്‌ അവതരിപ്പിച്ചതിനു ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ മേയര്‍ ടോണി ചമ്മിണി പറഞ്ഞു.
നഗരസഭയുടെ കൊതുകു നശീകരണ പദ്ധതിയ്‌ക്കായി 19 കോടി രൂപ നീക്കിവെച്ചു.എന്നാല്‍ നഗരസഭയുടെ കൊതുകു നശീകരണ യജ്ഞം ലക്ഷ്യം കാണുന്നില്ലെന്നാരോപിച്ച്‌ പ്രതിപക്ഷകൗണ്‍സിലര്‍മാര്‍ ബഹളം വെച്ചു.

നഗരഗതാഗതത്തിനു മുന്‍തൂക്കം കൊടുക്കാന്‍ പോതുംഗതാഗത സംവിധാനത്തില്‍ മാറ്റം വരുത്തും. റെയില്‍-ജല-റോഡ്‌ ഗതാഗത മാര്‍ഗങ്ങള്‍ ഏകോപിക്കുന്നതിന്റെ ഭാഗമായി കൊച്ചിന്‍ യൂണൈഫേഡ്‌ മെട്രോപോളീറ്റന്‍ ട്രാന്‍സ്‌പോര്‍ട്ട്‌ അതോറിറ്റി യാഥാര്‍ത്ഥ്യമാക്കും. പോതുഗതാഗത സംവിധാനങ്ങളുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്ക്‌ അഞ്ച്‌ കോടി രൂപ നീക്കിവെച്ചു. കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡുമായി ചേര്‍ന്നായിരിക്കും പദ്ധതി നടപ്പിലാക്കുക.
പ്രധാന റോഡുകളുടേയും ഇടറോഡുകളുടേയും നിര്‍മ്മാണത്തിനും പാലങ്ങള്‍ നിര്‍മ്മിക്കുന്നതിനും ഗതാഗതക്രമീകരണത്തിനുമാണ്‌ ബജറ്റില്‍ പ്രാധാന്യം നല്‍കിയിരിക്കുന്നത്‌. ഇതിനായി മാത്രം 50 കോടി രൂപയാണ്‌ മാറ്റിവെച്ചിരിക്കുന്നത്‌. ജനങ്ങള്‍ പൊതുഗതാഗത സംവിധാനം കൂടുതല്‍ പ്രയോനപ്പെടുത്താന്‍ ബസുകളുടെ ക്രമീകരണം നടത്തും. 

2014, ഫെബ്രുവരി 16, ഞായറാഴ്‌ച

സിസിഎല്‍ ധമാക്ക


















സിസിഎല്‍ - കൊച്ചി ജവഹര്‍ലാല്‍ നെഹ്‌്‌റു സ്റ്റേഡിയം- ഫെബ്രുവരി ഒന്‍പത്‌
















സെലിബ്രിറ്റി ക്രിക്കറ്റ്‌ - വേലിക്ക്‌ പുറത്തെ കാഴ്‌ചകള്‍