2014, ഡിസംബർ 18, വ്യാഴാഴ്‌ച

പ്ലസ്‌ വണ്‍ വിദ്യാര്‍ഥിനിയെ യുവാവ്‌ വെട്ടിക്കൊന്നു


പ്രേമനൈരാശ്യമായിരുന്നു കാരണം

തൃപ്പൂണിത്തുറ: പ്‌ളസ്‌ വണ്‍ വിദ്യാര്‍ഥിനിയെ അയല്‍വാസിയായ യുവാവ്‌ വെട്ടിക്കൊന്നു. ഉദയംപേരൂര്‍ മാങ്കായി കടവ്‌ ഭാഗത്ത്‌ മീന്‍കടവില്‍ ധര്‍മ ദൈവക്ഷേത്രത്തിന്‌ സമീപം പള്ളിപ്പറമ്പില്‍ ബാബുവിന്‍െറയും പുഷ്‌പയുടെയും മകള്‍ നീതുവാണ്‌ (17) വ്യാഴാഴ്‌ച രാവിലെ വീട്ടിലെ ടെറസില്‍ വെട്ടേറ്റ്‌ മരിച്ചത്‌. തലക്കും കഴുത്തിനും വാക്കത്തിക്ക്‌ വെട്ടേറ്റ നീതു സംഭവസ്ഥലത്തുതന്നെ മരിച്ചു.
മീന്‍കടവില്‍ പരേതനായ രാജുവിന്‍െറ മകന്‍ കുഞ്ഞുകുട്ടന്‍ എന്ന ബിനുരാജിനെ (30) പൊലീസ്‌ കസ്റ്റഡിയിലെടുത്തു. വെട്ടിക്കൊലപ്പെടുത്താന്‍ ഉപയോഗിച്ച വാക്കത്തി ഇയാളുടെ വീടിന്‌ സമീപം റോഡരികില്‍നിന്ന്‌ കണ്ടെടുത്തിട്ടുണ്ട്‌. പ്രണയ നൈരാശ്യമാണ്‌ കാരണമെന്നാണ്‌ പ്രാഥമിക നിഗമനം.
ബിനുരാജ്‌ നിരന്തരം വിവാഹാഭ്യര്‍ഥന നടത്തിയിരുന്നു. എന്നാല്‍, പ്രായപൂര്‍ത്തിയാകാത്ത മകളെ വിവാഹം ചെയ്‌ത്‌ നല്‍കില്‌ളെന്ന്‌ ബാബുവും പുഷ്‌പയും നിലപാടെടുത്തു. പിന്നീട്‌ വീട്ടിലത്തെി ഇതേച്ചൊല്ലി വഴക്കുണ്ടാക്കിയതിനത്തെുടര്‍ന്ന്‌ ബാബു പൊലീസില്‍ പരാതിപ്പെട്ടിരുന്നു. തുടര്‍ന്ന്‌ എട്ടുമാസം കഴിഞ്ഞ്‌ വിവാഹം നടത്താമെന്ന്‌ മാതാപിതാക്കള്‍ വാക്ക്‌ നല്‍കി. അതിനിടെ നീതു പഠനം നിര്‍ത്തിയത്‌ തന്നില്‍ നിന്നകലാനാണെന്ന്‌ ബിനുരാജ്‌ സംശയിച്ചു.
വ്യാഴാഴ്‌ച രാവിലെ എട്ടോടെ പെണ്‍കുട്ടിയുടെ വീട്ടിലത്തെിയ ബിനുരാജ്‌ എന്തോ സംസാരിക്കാനുണ്ടെന്ന്‌ പറഞ്ഞ്‌ നീതുവിനെയും കൂട്ടി ടെറസിലേക്ക്‌ പോയി. ഒളിപ്പിച്ചുവെച്ച ആയുധവുമായാണ്‌ ഇയാള്‍ എത്തിയത്‌. ഇരുവരും ടെറസില്‍ നില്‍ക്കുന്നത്‌ സമീപവാസികളായ ചിലര്‍ കണ്ടിരുന്നു. പെണ്‍കുട്ടിയുടെ നിലവിളികേട്ട്‌ അയല്‍ക്കാര്‍ ഓടിയത്തെുമ്പോള്‍ തലക്കും കഴുത്തിനുമൊക്കെ വെട്ടേറ്റ്‌ മരിച്ച നിലയിലായിരുന്നു പെണ്‍കുട്ടി.
പെയ്‌ന്‍റിങ്‌ ജോലിയും മത്സ്യബന്ധനവുമാണ്‌ ബിനുരാജിന്‍െറ തൊഴില്‍. ചമ്പക്കര സെന്‍റ്‌ ജോര്‍ജ്‌ ഹൈസ്‌കൂളില്‍ ബസ്‌ െ്രെഡവറാണ്‌ ബാബു. ഭാര്യ: പുഷ്‌പ ഇതേസ്‌കൂളില്‍ പ്യൂണ്‍ ആണ്‌. ബാബുവിന്‍െറ മൂത്തമകന്‍ ഓട്ടോെ്രെഡവര്‍ നിബിന്‍ മുളന്തുരുത്തിയിലാണ്‌ താമസം. രണ്ടാമത്തെ മകന്‍ ടൂറിസ്റ്റ്‌ വാഹന െ്രെഡവറായ നോബിനും തൃപ്പൂണിത്തുറ എന്‍.എസ്‌.എസ്‌ കോളജ്‌ പ്‌ളസ്‌ വണ്‍ വിദ്യാര്‍ഥിനിയായ നീതുവുമാണ്‌ ഇവര്‍ക്കൊപ്പം വീട്ടില്‍ താമസിച്ചിരുന്നത്‌.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ