2017, മേയ് 31, ബുധനാഴ്‌ച

കോഴിയിറച്ചിവില സാധാരണക്കാരന്റെ കീശ കാലിയാക്കുമെന്നുറപ്പായി


സുല്‍ത്താന്‍ബത്തേരി: നോമ്ബുകാലമെത്തിയതോടെ കോഴിയിറച്ചിവില സാധാരണക്കാരന്റെ കീശ കാലിയാക്കുമെന്നുറപ്പായി. ഒരാഴ്ചയായി കോഴിയിറച്ചിവില കുതിച്ചുയരുകയാണ്. വെള്ളിയാഴ്ച ഒരു കിലോ ഇറച്ചിക്ക് വില 220 രൂപയ്ക്ക് മുകളിലെത്തി. സമീപകാലത്തെ ഏറ്റവും ഉയര്‍ന്ന വിലയാണിത്. ഓരോ ദിവസവും വിലയില്‍ വന്‍ വര്‍ധനയാണുണ്ടാകുന്നത്. ജില്ലയിലെ പലസ്ഥലങ്ങളിലും പല വിലയാണ് ഈടാക്കുന്നത്.

ബത്തേരി, കല്പറ്റ ഇറച്ചി 220 രൂപ കോഴി-160 രൂപ

പുല്പള്ളി ഇറച്ചിക്ക്-210, കോഴിക്ക്-150

മാനന്തവാടി ഇറച്ചിക്ക്-200, കോഴി -140

അമ്ബലവയല്‍ ഇറച്ചി- 210, കോഴി-170 

കഴിഞ്ഞയാഴ്ചവരെ 180 രൂപയില്‍ താഴെയായിരുന്ന ഇറച്ചിവിലയാണ് ഒറ്റയടിക്ക് 200 രൂപയ്ക്ക് മുകളിലെത്തിയത്. കോഴിവിലയും ഗണ്യമായി ഉയര്‍ന്നിട്ടുണ്ട്. കിലോയ്ക്ക് 160 രൂപയാണ് ശരാശരിവില. വരുംദിവസങ്ങളില്‍ വില ഇനിയും ഉയരുമെന്നാണ് വിപണിയില്‍നിന്നുള്ള സൂചന. രണ്ടുദിവസത്തിനുള്ളില്‍ ഇറച്ചിക്ക് 270 രൂപവരെ വിലയെത്തുമെന്നാണ് ബത്തേരിയിലെ വ്യാപാരികള്‍ പറയുന്നത്. ജൂണ്‍ മാസം മുഴുവന്‍ വില ഉയര്‍ന്നുനില്‍ക്കും. പെരുന്നാള്‍ ആവുമ്ബോഴേക്കും മുന്നൂറിലെത്തിയാലും അദ്ഭുതപ്പെടാനില്ല. 

വിവാഹങ്ങള്‍ ഉള്‍പ്പെടെയുള്ള ആഘോഷങ്ങളുടെ സീസണായതിനാല്‍ ആവശ്യക്കാര്‍ കൂടുകയും ലഭ്യത കുറയുകയും ചെയ്തതോടെയാണ് വില വര്‍ധിച്ചത്. അന്യസംസ്ഥാനങ്ങളില്‍നിന്നുള്ള കോഴിവരവിലുണ്ടായ കുറവാണ് വിലകൂടാനുള്ള പ്രധാന കാരണമായി വ്യാപാരികള്‍ പറയുന്നത്. തമിഴ്നാട്ടിലും കര്‍ണാടകത്തിലും ചൂടുകൂടിയതും ജലക്ഷാമവും മൂലം കോഴിക്കുഞ്ഞുങ്ങള്‍ വ്യാപകമായി ചത്തൊടുങ്ങുന്ന അവസ്ഥയാണ്. കോഴി ഉത്പാദനം ഗണ്യമായി കുറഞ്ഞതിനാല്‍ ഫാമുടമകളും മൊത്തവിതരണക്കാരും വിലകൂട്ടിയെന്നാണ് കച്ചവടക്കാര്‍ പറയുന്നത്.

എന്നാല്‍, നോമ്ബുസീസണ്‍ മുതലെടുത്ത്, കൊള്ളലാഭം കൊയ്യുന്നതിനുവേണ്ടിയാണ് വിലവര്‍ധനയെന്നാണ് ഉപഭോക്താക്കളുടെ പരാതി. ജില്ലയില്‍ പ്രാദേശികമായ കോഴി ഉത്പാദനം വളരെ കുറവാണ്. വന്‍കിട ഫാമുകളും തമിഴ്നാട്, കര്‍ണാടക സംസ്ഥാനങ്ങളില്‍നിന്നുള്ള മൊത്തവിതരണക്കാരുമാണ് ജില്ലയിലെ കോഴിയിറച്ചി കച്ചവടക്കാരുടെ പ്രധാന ആശ്രയം. ഫാമുകളില്‍നിന്നും ഇതരസംസ്ഥാനങ്ങളില്‍നിന്നും കോഴി എത്തിച്ചുനല്‍കുന്നത് ഒരേ ഇടനിലക്കാരാണ്. ഇതിനാല്‍ മാര്‍ക്കറ്റിലെ വില നിയന്ത്രിക്കുന്നതും ഇവരാണ്. കോഴിയിറച്ചിവില കൊക്കിലൊതുങ്ങാതായതോടെ ഹോട്ടല്‍വ്യാപാരികളും വെട്ടിലായിരിക്കുകയാണ്. അടിക്കടിയുണ്ടാകുന്ന വിലവര്‍ധന, കോഴിയിറച്ചിവിഭവങ്ങളുടെ വില്പനയെയും സാരമായി ബാധിക്കുന്നുണ്ട്.

കോഴിയിറച്ചിയുടെ വില പ്രാദേശികമാര്‍ക്കറ്റുകളില്‍ ക്രമാതീതമായി വര്‍ധിച്ചെങ്കിലും ബ്രഹ്മഗിരി മലബാര്‍ മീറ്റ് കോഴിയിറച്ചിവില വര്‍ധിപ്പിക്കാത്തത് ഉപഭോക്താക്കള്‍ക്ക് ആശ്വാസമാകുന്നുണ്ട്. മലബാര്‍ മീറ്റിന്റെ സ്പെഷ്യല്‍ കോഴിയിറച്ചി 170 രൂപ വിലയ്ക്കാണ് വില്കുന്നത്.

സംസ്ഥാനത്ത് ഇറച്ചി വില കുതിച്ചു കയറുന്നു

അന്യസംസ്ഥാനങ്ങളില്‍ നിന്നുള്ള കന്നുകാലികളുടെ വരവ് കുറഞ്ഞതാണ് ഇതിന് പ്രധാന കാരണം
കോഴിക്കോട്: കന്നുകാലി വില്‍പനയ്ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി കൊണ്ടുള്ള കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനം വന്നതോടെ സംസ്ഥാനത്ത് ഇറച്ചി വില കുതിച്ചു കയറുന്നു.
വിജ്ഞാപനം വന്ന് രണ്ട് ദിവസത്തിനകം നാല്‍പ്പത് രൂപയുടെ വ്യത്യാസമാണ് ഇറച്ചി വിലയിലുണ്ടായത്.
എല്ലുള്ള ഇറച്ചിക്ക് 240 രൂപയും എല്ലില്ലാത്തതിന് 280 രൂപയുമാണ് നിലവിലെ വില
കേന്ദ്രസര്‍ക്കാര്‍ നിയന്ത്രണം കൊണ്ടു വന്നതോടെ അറവുമാടുകളുടെ വരവ് കുറഞ്ഞതാണ് വില കൂടാന്‍ കാരണമായി വ്യാപാരികള്‍ പറയുന്നത്.
റമദാന്‍ മാസമായതിനാല്‍ ഇറച്ചി വില ഇനിയും കൂടാനാണ് സാധ്യത.
സംസ്ഥാനത്തെ കാലിച്ചന്തകളില്‍ കന്നുകാലികള്‍ക്ക് ക്ഷാമം അനുഭവപ്പെടുന്നുണ്ടെന്ന് വ്യാപാരികള്‍ പറയുന്നത്.
മലബാറിലെ പ്രധാന കന്നുകാലിച്ചന്തകളായ പെരുമ്ബിലാവിലും കുഴല്‍മന്ദത്തും ക്ഷാമം അനുഭവപ്പെടുന്നുണ്ട്.
അന്യസംസ്ഥാനങ്ങളില്‍ നിന്നുള്ള കന്നുകാലികളുടെ വരവ് കുറഞ്ഞതാണ് ഇതിന് പ്രധാന കാരണം.
പ്രാദേശിക തലത്തില്‍ കന്നുകാലികളെ കിട്ടാനില്ലാത്തതും പ്രതിസന്ധി രൂക്ഷമാക്കുന്നു.
സാധാരണക്കാരാണ് മാട്ടിറച്ചിയുടെ പ്രധാന ഉപഭോക്താക്കള്‍. എന്നാല്‍ ഇറച്ചി വില കുത്തനെ ഉയര്‍ന്നതോടെ ആളുകള്‍ കോഴിയിറച്ചിയിലേക്കും മറ്റും തിരിഞ്ഞിരിക്കുകയാണെന്ന് ഇറച്ചി വ്യാപാരികള്‍ പറയുന്നു
കോഴിക്കോട്: കന്നുകാലി വില്‍പനയ്ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി കൊണ്ടുള്ള കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനം വന്നതോടെ സംസ്ഥാനത്ത് ഇറച്ചി വില കുതിച്ചു കയറുന്നു.
വിജ്ഞാപനം വന്ന് രണ്ട് ദിവസത്തിനകം നാല്‍പ്പത് രൂപയുടെ വ്യത്യാസമാണ് ഇറച്ചി വിലയിലുണ്ടായത്.
എല്ലുള്ള ഇറച്ചിക്ക് 240 രൂപയും എല്ലില്ലാത്തതിന് 280 രൂപയുമാണ് നിലവിലെ വില
കേന്ദ്രസര്‍ക്കാര്‍ നിയന്ത്രണം കൊണ്ടു വന്നതോടെ അറവുമാടുകളുടെ വരവ് കുറഞ്ഞതാണ് വില കൂടാന്‍ കാരണമായി വ്യാപാരികള്‍ പറയുന്നത്.
റമദാന്‍ മാസമായതിനാല്‍ ഇറച്ചി വില ഇനിയും കൂടാനാണ് സാധ്യത.
സംസ്ഥാനത്തെ കാലിച്ചന്തകളില്‍ കന്നുകാലികള്‍ക്ക് ക്ഷാമം അനുഭവപ്പെടുന്നുണ്ടെന്ന് വ്യാപാരികള്‍ പറയുന്നത്.
മലബാറിലെ പ്രധാന കന്നുകാലിച്ചന്തകളായ പെരുമ്ബിലാവിലും കുഴല്‍മന്ദത്തും ക്ഷാമം അനുഭവപ്പെടുന്നുണ്ട്.
അന്യസംസ്ഥാനങ്ങളില്‍ നിന്നുള്ള കന്നുകാലികളുടെ വരവ് കുറഞ്ഞതാണ് ഇതിന് പ്രധാന കാരണം.
പ്രാദേശിക തലത്തില്‍ കന്നുകാലികളെ കിട്ടാനില്ലാത്തതും പ്രതിസന്ധി രൂക്ഷമാക്കുന്നു.
സാധാരണക്കാരാണ് മാട്ടിറച്ചിയുടെ പ്രധാന ഉപഭോക്താക്കള്‍. എന്നാല്‍ ഇറച്ചി വില കുത്തനെ ഉയര്‍ന്നതോടെ ആളുകള്‍ കോഴിയിറച്ചിയിലേക്കും മറ്റും തിരിഞ്ഞിരിക്കുകയാണെന്ന് ഇറച്ചി വ്യാപാരികള്‍ പറയുന്നു
Dailyhunt

കന്നുകാലികളെ കശാപ്പ് ചെയ്യാനോ മാംസാഹാരം കഴിക്കാനോ നിരോധനമില്ലെന്ന് കോടതി

കൊച്ചി: കാലിചന്തകളില്‍ കശാപ്പിന് കന്നുകാലികളെ വില്‍ക്കുന്നതിന് നിരോധനം ഏര്‍പ്പെടുത്തിയ കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനത്തെ പിന്തുണച്ച് കേരളാ ഹൈക്കോടതി. കന്നുകാലികളെ കശാപ്പ് ചെയ്യാനോ മാംസാഹാരം കഴിക്കാനോ നിരോധനമില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. വിജ്ഞാപനം സ്റ്റേ ചെയ്ത മദ്രാസ് ഹൈക്കോടതി വിധി ആശ്ചര്യപ്പെടുത്തുന്നതായും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് അഭിപ്രായപ്പെട്ടു.
കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനത്തിനെതിരെ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി ടിഎസ് സജി സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി. വിജ്ഞാപനത്തിലെ ചട്ടങ്ങള്‍ വായിച്ചുനോക്കാതെയാണ് ആളുകള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുന്നതെന്ന് കോടതി പറഞ്ഞു.
മാംസാഹാരം കഴിക്കുന്നതോ കന്നുകാലികളെ കശാപ്പ് ചെയ്യുന്നതോ ആരും നിരോധിച്ചിട്ടില്ല. കന്നുകാലിച്ചന്തകളില്‍ കശാപ്പിനായി മാടുകളെ വില്‍ക്കുന്നത് മാത്രമാണ് നിരോധിച്ചിരിക്കുന്നത്. വീട്ടില്‍ വളര്‍ത്തുന്ന കന്നുകാലുകളെ കശാപ്പിനായി വില്‍ക്കുന്നതിന് തടസമില്ല. കോടതി ചൂണ്ടിക്കാട്ടി.
ഇതില്‍ എവിടെയാണ് മൗലികാവകാശ ലംഘനം, എവിടെയാണ് തൊഴിലെടുക്കാനുള്ള അവകാശം ഇല്ലാതാകുന്നത്. കോടതി ചോദിച്ചു. കോടതിയുടെ വിമര്‍ശനത്തെ തുടര്‍ന്ന് സജി ഹര്‍ജി പിന്‍വലിച്ചു. വിജ്ഞാപനത്തിനെതിരെ സമര്‍പ്പിക്കപ്പെട്ട മറ്റ് ഹര്‍ജികള്‍ സിംഗിള്‍ ബെഞ്ച് ഉച്ചയ്ക്ക് ശേഷം പരിഗണിക്കും.
കേന്ദ്രവിജ്ഞാപനത്തിനെതിരെ ഹൈക്കോടതിയെ സമീപിക്കാന്‍ സംസ്ഥാന മന്ത്രിസഭാ യോഗം തീരുമാനിച്ചിരുന്നു. എന്നാല്‍ ഇപ്പോഴത്തെ ഹൈക്കോടതിയുടെ നിലപാട് സര്‍ക്കാരിന് തിരിച്ചടിയായിരിക്കുകയാണ്.

ചോയ്‌സ്‌ സ്‌കൂളിന്‌ ഭാരത്‌ ബെന്‍സ്‌ ബസ്സുകള്‍ കൈമാറി



കൊച്ചി : ഭാരത്‌ ബെന്‍സിന്റെ 18 സ്‌കൂള്‍ ബസ്സുകള്‍ ചോയ്‌സ്‌ സ്‌കൂള്‍ സ്വന്തമാക്കി. ഈ ബസ്സുകളുടെ താക്കോല്‍ ചോയ്‌സ്‌ സ്‌കൂളില്‍ നടന്ന ചടങ്ങില്‍ ഓട്ടോബാന്‍ ട്രക്കിങ്‌ ചെയര്‍മാന്‍ എം.എ.എം. ബാബു മൂപ്പന്‍ ചോയ്‌സ്‌ സ്‌കൂള്‍ ചെയര്‍മാന്‍ ജോസ്‌ തോമസ്സിന്‌ കൈമാറി. സംസ്ഥാനത്തെ അംഗീകൃത ഭാരത്‌ ബെന്‍സ്‌ ഡീലറായ ഓട്ടോബാന്‍ ട്രക്കിങ്ങിന്‌ എറണാകുളം, ആലുവ, കോഴിക്കോട്‌, തിരുവനന്തപുരം, പാലക്കാട്‌, കണ്ണൂര്‍, കോട്ടയം, പത്തനംതിട്ട എന്നിവിടങ്ങളില്‍ ഷോറൂമുകളുണ്ട്‌.

അത്യാധുനിക സുരക്ഷാ ക്രമീകരണങ്ങളോടുകൂടിയവയാണ്‌ ഭാരത്‌ ബെന്‍സ്‌ സ്‌കൂള്‍ ബസ്സുകളെന്ന്‌ ഓട്ടോബാന്‍ ട്രക്കിങ്‌ മാനേജിങ്‌ ഡയറക്‌റ്റര്‍ മുഹമ്മദ്‌ ഫര്‍സാദ്‌ പറഞ്ഞു. ഈ ബസ്സുകളുടെ ഉള്‍ഭാഗം കുട്ടികള്‍ക്കനുയോജ്യമായ വിധത്തിലാണ്‌ രൂപകല്‍പന ചെയ്‌തിരിക്കുന്നത്‌

ലൂര്‍ദ്‌ ആശുപത്രിയുടെ പുതിയ ഡയറക്‌ടറായി ഫാ. ഷൈജു തോപ്പില്‍ സ്ഥാനമേറ്റു




കൊച്ചി : ആതുരശുശ്രൂഷാ രംഗത്ത്‌ അഞ്ച്‌ പതിറ്റാണ്ടിലേറെയായി സൗഖ്യത്തിന്റെ നിറസ്‌പര്‍ശമായി നിലകൊളളുന്ന എറണാകുളം ലൂര്‍ദ്‌ ആശുപത്രിയുടെ ഏഴാമത്തെ ഡയറക്‌ടറായി റവ. ഫാ. ഷൈജു തോപ്പില്‍ സ്ഥാനമേറ്റു. മെയ്‌ 31 ബുധനാഴ്‌ച ഉച്ചയ്‌ക്ക്‌ 12.30ന്‌ ആശുപത്രി ചാപ്പലില്‍ നടന്ന ചടങ്ങില്‍ വരാപ്പുഴ അതിരൂപതാ വികാരി ജനറല്‍ ഫാ. മാത്യൂ കല്ലിങ്കലിന്റെ മഹനീയ സാന്നിധ്യത്തിലായിരുന്നു സ്ഥാനമേറ്റത്‌. 1998 മുതല്‍ 17 വര്‍ഷക്കാലം ലൂര്‍ദ്‌ ആശുപത്രിയുടെ ഡയറക്‌ടറും മാര്‍ഗ്ഗദര്‍ശിയായും ശ്രേഷ്‌ഠസേവനമനുഷ്‌ഠിച്ച ബഹുമാനപ്പെട്ട മുന്‍ ഡയറക്‌ടര്‍ ഫാ. സാബു നെടുനിലത്തിന്റെ സ്‌തുത്യര്‍ഹമായ സേവനങ്ങളെ വികാരി ജനറല്‍ ഫാ. മാത്യൂ കല്ലിങ്കലില്‍ അഭിനന്ദിച്ചു. 

എന്‍. എ. ബി.എച്ച്‌. ദേശീയ അംഗീകാരം, മികച്ച ഓപ്പറേഷന്‍ തിയറ്ററിനുള്ള അന്തര്‍ ദേശീയ പുരസ്‌ക്കാരം, ലൂര്‍ദ്‌ ഹാര്‍ട്ട്‌ ഇന്‍സ്റ്റ്‌ിറ്റിയൂട്ട്‌ ആന്റ്‌ ന്യൂറോ സെന്റര്‍, റേഡിയോളജി ആന്റ്‌ ഇമേജിംഗ്‌ സെന്റര്‍ , സിദ്ധി സദന്‍ - ലൂര്‍ദ്‌ കോളേജ ്‌ ഓഫ്‌ നഴ്‌സിംഗ്‌, ക്രിസ്‌തു ജയന്തി ആയുര്‍വേദ സെന്റര്‍, സോളാര്‍ പവര്‍ പ്ലാന്റ്‌ തുടങ്ങി നിരവധി പ്രധാന സംരംഭങ്ങള്‍ക്ക്‌ നേതൃത്വം നല്‍കിയ ഫാ. സാബു നെടുനിലത്തിന്റെ ത്യാഗപൂര്‍ണ്ണമായ സേവനങ്ങള്‍ വാക്കുകള്‍ക്ക്‌ അതീതമാണെന്ന്‌ പുതിയ ഡയറക്‌ടര്‍ ഫാ. ഷൈജു തോപ്പില്‍ സ്ഥാനാരോഹണ ചടങ്ങില്‍ പറഞ്ഞു. ഉന്നതസ്ഥാനത്തെങ്കിലും ചെറിയ കാര്യങ്ങള്‍ പോലും അദ്ദേഹം ശ്രദ്ധാപൂര്‍വ്വം നോക്കി കാണുമായിരുന്നുവെന്നും, ആതുരശുശ്രൂഷാരംഗത്തെക്കുറിച്ച്‌ വളരെ വലിയ ദീര്‍ഘ വീക്ഷണമാണ്‌ അദ്ദേഹത്തിനുണ്ടായിരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ലൂര്‍ദ്‌ ആശുപത്രിയുടെ അസ്സോസിയേറ്റ്‌ ഡയറക്‌ടറായി ഒമ്പത്‌ വര്‍ഷക്കാലം സേവനമനുഷ്‌ഠിച്ച ഫാ. ഷൈജു തോപ്പിലിന്റെ കൈകളില്‍ ലൂര്‍ദ്‌ ആശുപത്രി വരുംനാളുകളിലും ഭദ്രമായിരിക്കുമെന്ന്‌ ഫാ. സാബു നെടുനിലത്ത്‌ പറഞ്ഞു. സാമൂഹ്യശുശ്രൂഷാരംഗത്ത്‌ ലൂര്‍ദ്‌ ആശുപത്രി അര്‍പ്പിച്ചിട്ടുളള സേവനങ്ങള്‍ മഹിത മാതൃകകളായി ഇനിയും നിലകൊളളുവാന്‍ സാധിക്കട്ടെയെന്നും അദ്ദേഹം ആശംസിച്ചു. ഫാ. നവീന്‍ തേങ്ങാപ്പുരക്കല്‍ അസിസ്റ്റന്റ്‌ ഡയറക്‌ടറായും, ഫാ. മേരിദാസ്‌ കോച്ചേരി ക്രിസ്‌തു ജയന്തി ആശുപത്രി അഡ്‌മിനിസ്‌ട്രേറ്ററായും ചുമതല എടുക്കുമെന്നും അദ്ദേഹം അറിയിച്ചു.
ആശുപത്രി ചാപ്പലില്‍ വച്ച്‌ നടത്തിയ ചടങ്ങില്‍ അസിസ്റ്റന്റ്‌ ഡയറക്‌ടര്‍ ഫാ. വിബിന്‍ ചൂതംപറമ്പില്‍, മോണ്‍സിഞ്ഞോര്‍ ജോസഫ്‌ എട്ടുരുത്തില്‍, ആശുപത്രി മെഡിക്കല്‍ സൂപ്രണ്ട്‌ ഡോ. പോള്‍ പുത്തൂരാന്‍, ഡെപ്യൂട്ടി മെഡിക്കല്‍ സൂപ്രണ്ട്‌ ഡോ. സന്തോഷ്‌ ജോണ്‍ എബ്രഹാം, നഴ്‌സിംഗ്‌ സൂപ്രണ്ട്‌ സി. സെറിറ്റ, മറ്റു ഡോക്‌ടര്‍മാരും, ആശുപത്രി ജീവനക്കാരും പങ്കെടുത്തു.

2017, മേയ് 28, ഞായറാഴ്‌ച

ബംഗ്ലാദേശ്‌ സൈന്യവും അമൃത ആശുപത്രിയും കരാര്‍ ഒപ്പുവച്ചു




കൊച്ചി: ബംഗ്ലാദേശ്‌ ആംഡ്‌ ഫോഴ്‌സിലുള്ളവര്‍ക്കും (ബിഎഎഫ്‌) സൈന്യത്തില്‍ നിന്നും വിരമിച്ചവര്‍ക്കും കുടുംബാംഗങ്ങള്‍ക്കും ഉന്നത നിലവാരത്തിലുള്ള സ്‌പെഷ്യാലിറ്റി മെഡിക്കല്‍ ശുശ്രൂഷ ലഭ്യമാക്കുന്നതു സംബന്ധിച്ച്‌ കൊച്ചിയിലെ അമൃത ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ മെഡിക്കല്‍ സയന്‍സസും ബംഗ്ലാദേശ്‌ സൈന്യവും തമ്മില്‍ ധാരണ പത്രത്തില്‍ ഒപ്പുവച്ചു. 
രോഗി ശുശ്രൂഷ, മെഡിക്കല്‍ വിദ്യാഭ്യാസം, ഗവേഷണം, പരിശീലനം, ആരോഗ്യ ശുശ്രൂഷ രംഗത്തെ പ്രൊഫഷണലുകളുടെ കൈമാറ്റം തുടങ്ങി നിരവധി മേഖലകളില്‍ സഹകരണത്തിനുള്ള കരാറില്‍ ബംഗ്ലാദേശ്‌ ആംഡ്‌ ഫോഴ്‌സ്‌ മെഡിക്കല്‍ സര്‍വീസസ്‌ ഡയറക്‌ടര്‍ ജനറല്‍ മേജര്‍ ജനറല്‍ എസ്‌.എം. മൊതാഹാര്‍ ഹൊസൈനും കൊച്ചി അമൃത ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ മെഡിക്കല്‍ സയന്‍സസ്‌ മെഡിക്കല്‍ ഡയറക്‌ടര്‍ പ്രേം നായരും ചേര്‍ന്നാണ്‌ ഒപ്പുവച്ചത്‌. ദക്ഷിണേഷ്യയിലെ എടുത്തു പറയേണ്ട രാജ്യാന്തര സൗഹൃദ സംഭവമാണിതെന്നും സൗഖ്യം മാത്രമല്ല, ഒരേ സംസ്‌കാരവും പാമ്പര്യവും പങ്കുവയ്‌ക്കുന്ന രണ്ട്‌ ജനതകളുടെ ബന്ധം ശക്തിപ്പെടുത്തുക കൂടിയാണ്‌ ഈ കരാറെന്ന്‌ പ്രേം നായര്‍ പറഞ്ഞു. ബംഗ്ലാദേശ്‌ ആംഡ്‌ ഫോഴ്‌സുമായി ബൃഹത്തായ ആരോഗ്യ സംരക്ഷണ കരാറാണ്‌ ഒപ്പുവച്ചതെന്നും ബംഗ്ലാദേശ്‌ സൈനികരെ അമൃതയില്‍ ചികില്‍സയ്‌ക്കു അഡ്‌മിറ്റ്‌ ചെയ്യുമെന്നും ഡോക്‌ടര്‍മാര്‍ക്കും നഴ്‌സുമാര്‍, ബിഎഎഫില്‍ നിന്നുള്ള പാരാമെഡിക്കല്‍ അംഗങ്ങള്‍ തുടങ്ങിയവര്‍ക്ക്‌ അമൃതയില്‍ ഹ്രസ്വ കാല പരിശീലന സൗകര്യം ഏര്‍പ്പെടുത്തുമെന്നും പ്രേം നായര്‍ കൂട്ടിചേര്‍ത്തു. അടുത്തു കിടക്കുന്ന രണ്ടു രാജ്യങ്ങല്‍ തമ്മിലുള്ള സഹകരണമാണിതെന്നും ബംഗ്ലാദേശ്‌ സൈനികര്‍ക്ക്‌ അമൃതയിലെ മികച്ച ചികില്‍സ ലഭ്യമാകുമെങ്കിലും ധാക്കയിലെ സൈനിക ആശുപത്രിയില്‍ ടെലി മെഡസിന്‍, ടെലി റേഡിയോളജി സൗകര്യങ്ങല്‍ ഒരുക്കുകയാണെന്നും ഇത്‌ അമൃതയിലെ ഡോക്‌ടര്‍മാരെ ബംഗ്ലാദേശിലെ രോഗികളുമായി ബന്ധപ്പെടുത്തുന്നതിന്‌ സഹായകമാകുമെന്നും മൊതാഹാര്‍ ഹൊസൈന്‍ പറഞ്ഞു. ബംഗ്ലാദേശ്‌ ഹൈക്കമ്മീഷന്‍ ഡിഫന്‍സ്‌ ഉപദേഷ്‌ടാവ്‌ ബ്രിഗേഡിയര്‍ ജനറല്‍ അബ്‌ദുല്‍ ഹമീദിന്റെ സാന്നിദ്ധ്യത്തിലാണ്‌ കരാര്‍ ഒപ്പുവച്ചത്‌.
ദക്ഷിണേഷ്യയില്‍ നിന്നും മിഡില്‍ ഈസ്റ്റ്‌, മധ്യ ആഫ്രിക്ക തുടങ്ങിയ മേഖലകളില്‍ നിന്നും നിരവധി രോഗികള്‍ മിതമായ നിരക്കിലെ ചികില്‍സ തേടി അമൃതയില്‍ എത്തുന്നുണ്ട്‌. മഡഗാസ്‌ക്കര്‍ സര്‍ക്കാരിന്റെ റഫറല്‍ ആസുപത്രിയാണ്‌ അമൃത

പ്രതിവിഷമരുന്നുകള്‍ കണ്ടുപിടിക്കണമെന്ന്‌ ദേശീയ ഇന്റേണല്‍ മെഡിസിന്‍ കോണ്‍ഫറന്‍സ


പുതിയ പ്രതിവിഷമരുന്നുകള്‍ കണ്ടുപിടിക്കണമെന്ന്‌ ദേശീയ ഇന്റേണല്‍ മെഡിസിന്‍ കോണ്‍ഫറന്‍സ


കൊച്ചി: വിഷ ചികിത്സാരംഗത്ത്‌ ഇന്ത്യയില്‍ സമഗ്രമായ ഗവേഷണങ്ങള്‍ നടത്തി പുതിയ പ്രതിവിഷമരുന്നുകള്‍ കണ്ടുപിടിക്കണമെന്ന്‌ ദേശീയ ഇന്റേണല്‍ മെഡിസിന്‍ കോണ്‍ഫറന്‍സ്‌ ആവശ്യപ്പെട്ടു. വിഷ ചികിത്സയിലെ അതികായനും ഓക്‌സ്‌ഫോര്‍ഡ്‌ ടെക്‌സ്റ്റ്‌ ബുക്ക്‌ ഓഫ്‌ മെഡിസിന്റെ ചീഫ്‌ എഡിറ്ററും റോയല്‍ കോളേജിന്റെ മുന്‍ ഇന്റര്‍നാഷണല്‍ ഡയറക്‌ടറുമായ പ്രൊഫ. ഡേവിഡ്‌ വാറലിന്റെ നേതൃത്വത്തിലായിരുന്നു സമ്മേളനത്തില്‍ ചര്‍ച്ചകള്‍ നടന്നത്‌. 
ഒരേ ഇനത്തില്‍പ്പെട്ട പാമ്പുകള്‍ക്കുപോലും വിവിധ പ്രദേശങ്ങളില്‍ വിവിധ രീതിയിലുള്ള വിഷങ്ങളാണ്‌ ഉള്ളത്‌. ഓരോ വിഷത്തിനും അനുയോജ്യമായ മരുന്നുകളാണ്‌ രോഗികള്‍ക്ക്‌ നല്‍കേണ്ടത്‌. എന്നാല്‍ നിരവധി വര്‍ഷങ്ങള്‍ക്കുമുമ്പ്‌ കണ്ടുപിടിച്ച മരുന്നുകളാണ്‌ ഇപ്പോഴും ഇന്ത്യയിലെ മുഴുവന്‍ പ്രദേശത്തും ചികിത്സയ്‌ക്കായി ഉപയോഗിക്കുന്നത്‌. അതുകൊണ്ടുതന്നെ ഇവിടെ വിഷമേല്‍ക്കുന്നതുമൂലമുള്ള മരണനിരക്ക്‌ വളരെ കൂടുതലാണ്‌. മണ്ണില്‍ പണിയെടുക്കുകയും പ്രകൃതിയോട്‌ ഇണങ്ങി ജീവിക്കുകയും ചെയ്യുന്ന പാവപ്പെട്ടവര്‍ക്കാണ്‌ വിഷചികിത്സ കൂടുതല്‍ ആവശ്യമായി വരാറുള്ളത്‌. എന്നാല്‍ ഈ പ്രശ്‌നം മുഖ്യധാരയിലൂടെ ശ്രദ്ധയിലേക്ക്‌ എത്തുന്നില്ല. ഇത്‌ ഒരു വലിയ സാമൂഹ്യവിപത്തായി കണക്കാക്കി ഇന്ത്യയിലെ ഓരോ സംസ്ഥാനത്തും പ്രത്യേക പഠനങ്ങള്‍ നടത്തി പ്രതിവിഷ നിര്‍മ്മാണ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തണമെന്നും അതിനായി അധികാരപ്പെട്ടവര്‍ പ്രത്യേകം ശ്രദ്ധചെലുത്തണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.
മൂന്നു ദിവസമായിട്ടാണ്‌ ലേ മെറിഡിയന്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ ബ്രിട്ടനിലെ റോയല്‍ കോളേജിന്റെ നേതൃത്വത്തില്‍ സമ്മേളനം നടന്നത്‌. വിദേശത്തുനിന്ന്‌ ഉള്‍പ്പെടെയുള്ള അറുന്നൂറോളം പേരാണ്‌ ഇതില്‍ പങ്കെടുത്തത്‌. സമാപന സമ്മേളനത്തില്‍ റോയല്‍ കോളേജ്‌ പ്രതിനിധികളെ ആദരിച്ചു. സമ്മേളനം വലിയ വിജയമായിരുന്നുവെന്നും ഇതുപോലുള്ള സമ്മേളനങ്ങള്‍ ഇന്ത്യയിലെ വൈദ്യശാസ്‌ത്രരംഗത്തിന്‌ മുതല്‍ക്കൂട്ടായിരിക്കുമെന്നും ഓര്‍ഗനൈസിംഗ്‌ സെക്രട്ടറി ഡോ. ജാബിര്‍ അബ്‌ദുള്ളക്കുട്ടി പറഞ്ഞു. 

വിനോദസഞ്ചാരകേന്ദ്രത്തിനുള്ള അവാര്‍ഡ്‌ കേരളത്തിന്‌


പ്രണയത്തിനു യോജിച്ച മികച്ച വിനോദസഞ്ചാരകേന്ദ്രത്തിനുള്ള 
അവാര്‍ഡ്‌ കേരളത്തിന്‌


മുംബൈ: ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിന്‌ പ്രണയത്തിനായുള്ള മികച്ച വിനോദസഞ്ചാരകേന്ദ്രത്തിനുള്ള ബഹുമതിയും. പ്രണയത്തിനു യോജിച്ച മികച്ച വിനോദസഞ്ചാരകേന്ദ്രത്തിനുള്ള ലോണ്‍ലി പ്ലാനറ്റ്‌ മാഗസിന്‍ ഇന്ത്യ ട്രാവല്‍ അവാര്‍ഡ്‌ 2017 മൂന്നാര്‍ സ്വന്തമാക്കി. ലോണ്‍ലി പ്ലാനറ്റ്‌ ഇന്ത്യ ട്രാവല്‍ അവാര്‍ഡ്‌സ്‌ ആറാം പതിപ്പിന്റെ ചടങ്ങില്‍ വെച്ച്‌ കേരള ടൂറിസം ഡയറക്ടര്‍ പി ബാലകിരണ്‍ ഐഎഎസ്‌ ബോളിവുഡ്‌ നടി ഡയാന പെന്റിയില്‍ നിന്ന്‌ പുരസ്‌കാരം ഏറ്റുവാങ്ങി. 2017ല്‍ കേരള ടൂറിസം സ്വന്തമാക്കുന്ന പ്രമുഖ അവാര്‍ഡുകളിലൊന്നാണിത്‌. 
കേരള ടൂറിസം വകുപ്പിന്‌ ഇത്‌ അഭിമാനകരമായ നിമിഷമാണെന്നും രാജ്യത്തിനുള്ളില്‍ നിന്നുള്ള സഞ്ചാരികള്‍ക്ക്‌ ഏറ്റവും പ്രിയപ്പെട്ട കേന്ദ്രമായി കേരളം മാറുന്നുവെന്ന്‌ അറിയുന്നതില്‍ അതിയായ സന്തോഷമുണ്ടെന്നും കേരള ടൂറിസം ഡയറക്ടര്‍ പി ബാലകിരണ്‍ ചടങ്ങില്‍ പറഞ്ഞു. കേരള ടൂറിസം വകുപ്പ്‌ ഇപ്പോള്‍ കൈവരിച്ചുകൊണ്ടിരിക്കുന്ന ഈ വളര്‍ച്ച എക്കാലത്തും തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇത്തരത്തിലുള്ള അവാര്‍ഡുകളുടെ മേന്മ കൂടുതല്‍ സഞ്ചാരപ്രേമികളെ ആകര്‍ഷിക്കാന്‍ കഴിയുമെന്നതും അധികം കണ്ടിട്ടില്ലാത്ത കേന്ദ്രങ്ങളിലേയ്‌ക്ക്‌ എത്താന്‍ ആളുകളെ പ്രേരിപ്പിക്കുമെന്നതുമാണ്‌. 2011 മുതല്‍ രാജ്യത്തിനകത്തു നിന്നും പുറത്തുനിന്നും കേരളത്തിലെത്തുന്ന സഞ്ചാരികളുടെ എണ്ണത്തില്‍ തുടര്‍ച്ചയായ വര്‍ദ്ധനയാണ്‌ രേഖപ്പെടുത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. 
മുന്‍വര്‍ഷത്തെ അപേക്ഷിച്ച്‌ കേരളത്തിലെത്തുന്ന വിദേശവിനോദസഞ്ചാരികളുടെ എണ്ണത്തില്‍ 6.23%വും രാജ്യത്തിനകത്തുനിന്നുള്ള സഞ്ചാരികളുടെ എണ്ണത്തില്‍ 5.67%വും വര്‍ദ്ധന രേഖപ്പെടുത്തിയിട്ടുണ്ട്‌. ടൂറിസം മന്ത്രി ശ്രീ കടകംപള്ളി സുരേന്ദ്രന്റെ നേതൃത്വത്തില്‍ ടൂറിസം ഇന്‍ഫ്രാസ്‌ട്രക്‌ചര്‍ രംഗത്ത്‌ മികച്ച വളര്‍ച്ചയാണ്‌ നേടുന്നതെന്നും പുതിയ ടൂറിസം നയം ഉടന്‍ അവതരിപ്പിക്കുമെന്നും പി ബാലകിരണ്‍ ഐഎഎസ്‌ കൂട്ടിേേച്ചര്‍ത്തു.
മനോഹരമായ കോട്ടേജുകളും മഞ്ഞു മൂടിയ മലനിരകളും തേയിലക്കാടുകളും പച്ചപ്പുനിറഞ്ഞ താഴ്‌വരകളും സുഖകരമായ കാലാവസ്ഥയുമാണ്‌ മൂ്‌ന്നാറിനെ രാജ്യത്തെ ഏറ്റവും മികച്ച ഹണിമൂണ്‍ കേന്ദ്രമാക്കുന്നത്‌. ആലപ്പുഴയിലെ കായലുകളും തേക്കടിയിലെ വന്യജീവിസങ്കേതങ്ങളും കോവളത്തെ ബീച്ചുകളും ഇതിനോടു കിടപിടിക്കുന്നവയാണ്‌.
അന്താരാഷ്ട്രവിനോദസഞ്ചാരകേന്ദ്രങ്ങളെ ബഹുദൂരം പിന്നിലാക്കിയാണ്‌ സാംസ്‌കാരികവും പ്രകൃദിദത്തവുമായ പാരമ്പര്യത്തിന്റെ കേന്ദ്രമായ കേരളം വിവാഹ, ഹണിമൂണ്‍ കേന്ദ്രമെന്ന നിലയില്‍ പേരെടുക്കുന്നത്‌. ഇന്ത്യന്‍ വിവാഹങ്ങള്‍ക്ക്‌ ഇന്ന്‌ ഏറ്റവും യോജിച്ച കേന്ദ്രങ്ങളാണ്‌ കേരളത്തിലെ ആഡംബരഹോട്ടലുകളും റിസോര്‍ട്ടുകളും ബീച്ചുകളും. കഴിഞ്ഞ രണ്ടു വര്‍ഷങ്ങളായി വിവാഹടൂറിസത്തില്‍ സംസ്ഥാനത്ത്‌ വന്‍ വളര്‍ച്ചയാണ്‌ ഉണ്ടായിരിക്കുന്നത്‌. വിദേശികളുടെയും വിദേശഇന്ത്യക്കാരുടെയും പ്രിയപ്പെട്ട വിവാഹകേന്ദ്രമാണ്‌ ഇന്നു കേരളമെന്നു പറയുന്നതില്‍ തെറ്റില്ല. സംസ്ഥാനത്തെ മനോഹരമായ ബീച്ചുകള്‍, സ്‌പാകള്‍, ആയുര്‍വേദകേന്ദ്രങ്ങള്‍, ഹില്‍സ്റ്റേഷനുകള്‍, വഞ്ചിവീടുകള്‍ തുടങ്ങിയവ അവധിക്കാലം ആഘോഷിക്കാനെത്തുന്ന സഞ്ചാരികള്‍ക്ക്‌ പ്രിയപ്പെട്ടതാണ്‌.
മികച്ച ദേശീയ, അന്തര്‍ദേശീയ വിനോദസഞ്ചാരകേന്ദ്രങ്ങളെ കണ്ടെത്തുന്ന പ്രമുഖ ടൂറിസം പുരസ്‌കാരമാണ്‌ ലോണ്‍ലി പ്ലാനറ്റ്‌ മാഗസിന്‍ ഇന്ത്യ ട്രാവല്‍ അവാര്‍ഡ്‌ 2017. തങ്ങളുടെ യാത്രാനുഭവത്തിന്റെ അടിസ്ഥാനത്തില്‍ സഞ്ചാരികള്‍ വിവിധ തരത്തിലുള്ള മികച്ച വിനോദസഞ്ചാരകേന്ദ്രങ്ങളെ തെരഞ്ഞെടുക്കുന്നു. വിദഗ്‌ധസമിതി പ്രത്യേകമാനദണ്ഡപ്രകാരം തെരഞ്ഞെടുത്ത കേന്ദ്രങ്ങളില്‍ നിന്ന്‌ ഓണ്‍ലൈന്‍ വഴി നടത്തിയ വോട്ടെടുപ്പ്‌ വഴിയാണ്‌ അവാര്‍ഡ്‌ ജേതാക്കളെ തെരഞ്ഞെടുത്തത്‌. 

ദേശീയ ഇന്റേര്‍ണല്‍ മെഡിസിന്‍ കോണ്‍ഫറന്‍സിന്‌ തുടക്കം




കൊച്ചി: ബ്രിട്ടനിലെ റോയല്‍ കോളേജ്‌ ഓഫ്‌ ഫിസിഷ്യന്‍സിന്റെ നേതൃത്വത്തില്‍ നടക്കുന്ന ദേശീയ ഇന്റേര്‍ണല്‍ മെഡിസിന്‍ കോണ്‍ഫറന്‍സിന്‌ തുടക്കമായി. ലേ മെറിഡിയന്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ റോയല്‍ കോളേജ്‌ ഇന്റര്‍നാഷണല്‍ ഡയറക്‌ടര്‍ പ്രൊഫ. അലി ജാവേദ്‌ സമ്മേളനത്തിന്റെ ഉദ്‌ഘാടനം നിര്‍വഹിച്ചു.
ജനറല്‍ മെഡിസിന്‍, കാര്‍ഡിയോളജി, ട്രോപിക്കല്‍ മെഡിസിന്‍, ന്യൂറോളജി, പള്‍മണോളജി, റുമറ്റോളജി, കാന്‍സര്‍, ക്രിട്ടിക്കല്‍ കെയര്‍, ഹെമറ്റോളജി തുടങ്ങിയ വിവിധ വിഭാഗങ്ങളിലെ ലോക പ്രശസ്‌തരായ ഡോക്‌ടര്‍മാര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കുകയും ക്ലാസുകള്‍ നയിക്കുകയും ചെയ്യും. കൂടാതെ വിവിധ ശില്‍പശാലകളും പരിശീലനങ്ങളും സമ്മേളനത്തോടനുബന്ധിച്ച്‌ നടത്തുന്നതാണ്‌. ഓക്‌സ്‌ഫോര്‍ഡ്‌ ടെക്‌സ്റ്റ്‌ ബുക്ക്‌ ഓഫ്‌ മെഡിസിന്റെ ചീഫ്‌ എഡിറ്റിര്‍ പ്രൊഫ. ഡേവിഡ്‌ വാറലിന്റെ നേതൃത്വത്തിലുള്ള മെഡിക്കല്‍ സംഘമാണ്‌ ക്ലാസുകളും പരിശീലനങ്ങളും നയിക്കുന്നത്‌. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നും 600-ഓളം ഡോക്‌ടര്‍മാരാണ്‌ സമ്മേളനത്തില്‍ പങ്കെടുക്കുന്നത്‌.
സമ്മേളനത്തോടനുബന്ധിച്ച്‌ ബ്രിട്ടനില്‍ വിദഗ്‌ധ പരിശീലനത്തിന്‌ ഡോക്‌ടര്‍മാരെ തെരഞ്ഞെടുക്കുന്നതിനുള്ള അഭിമുഖം ലിസി ആശുപത്രിയില്‍വച്ച്‌ നടന്നു. റോയല്‍ കോളേജില്‍ നിന്നെത്തിയ പ്രത്യേക സംഘം ആണ്‌ അഭിമുഖം നടത്തിയത്‌. സാധാരണയായി ബ്രിട്ടനില്‍ വൈദ്യശാസ്‌ത്രരംഗത്ത്‌ പ്രവര്‍ത്തിക്കണമെങ്കില്‍ അവര്‍ നടത്തുന്ന പ്ലാബ്‌ പരീക്ഷയില്‍ വിജയിച്ചിരിക്കണം. എന്നാല്‍ ഈ അഭിമുഖത്തില്‍നിന്നും തെരഞ്ഞെടുക്കുന്ന ഡോക്‌ടര്‍മാര്‍ക്ക്‌ ഈ പരീക്ഷ എഴുതേണ്ട ആവശ്യമില്ല.
ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുമെത്തുന്ന അതതുരംഗത്തെ വിദഗ്‌ധരില്‍നിന്നും ലഭിക്കുന്ന അറിവുകള്‍ യുവതലമുറയിലെ ഡോക്‌ടര്‍മാര്‍ക്കും അതുവഴി രോഗികള്‍ക്കും വളരെയധികം പ്രയോജനം ചെയ്യുമെന്ന്‌ സയന്റിഫിക്‌ കമ്മറ്റി ചെയര്‍മാന്‍ ഡോ. റോണി മാത്യു അഭിപ്രായപ്പെട്ടു. സമ്മേളനത്തിന്റെ വിജയത്തിനായി വിപുലമായ ഒരുക്കങ്ങളാണ്‌ നടത്തിയിരിക്കുന്നതെന്ന്‌ ഓര്‍ഗനൈസിംഗ്‌ സെക്രട്ടറി ഡോ. ജാബിര്‍ അബ്‌ദുള്ളക്കുട്ടി പറഞ്ഞു. 

2017, മേയ് 23, ചൊവ്വാഴ്ച

CMFRI Scientist Wins Best Biodiversity Researcher Award




Kochi: Dr K K Joshi, Head, Marine Biodiversity Division and Principal Scientist at the Central Marine Fisheries Research Institute (CMFRI) has won the prestigious Best Biodiversity Researcher Award for the year 2016 instituted by the Kerala State Biodiversity Board (KSBB). The award is in recognition of his contributions to research and development in the field of taxonomy of fishes and marine biodiversity valuation related to Kerala.
Chief Minister Pinarayi Vijayan presented the award during the International Biodiversity Day celebrations organised by the KSBB in Thiruvananthapuram. The award includes certificate, citation and an amount of Rs 50,000.
Dr Joshi had carried out research project on biodiversity valuation of the marine ecosystems of the south west coast of India with special reference to Kerala. As the principal investigator of the taxonomy projects in 2004, he made revisions of the fishes of the family Carangidae, Leiognathidae, Balistidae and Scombridae. 

ആജീവനാന്ത വിലക്കിനെതിരെ ക്രിക്കറ്റ് താരം ശ്രീശാന്ത്


കൊച്ചി : ആജീവനാന്ത വിലക്കിനെതിരെ ക്രിക്കറ്റ് താരം ശ്രീശാന്ത് നൽകിയ ഹർജിയിൽ ബി.സി.സി.ഐയുടെ ഇടക്കാല അദ്ധ്യക്ഷൻ വിനോദ് റായ് അടക്കമുള്ളവർക്ക് നോട്ടീസ് നൽകാൻ ഹൈക്കോടതി നിർദേശിച്ചു. ഹർജി ജൂൺ 19 ന് വീണ്ടും പരിഗണിക്കും. 
ഒത്തുകളി വിവാദത്തെത്തുടർന്ന് രജിസ്റ്റർ ചെയ്ത കേസിൽ കോടതി തന്നെ കുറ്റവിമുക്തനാക്കിയിട്ടും ബി.സി.സി.ഐ ആജീവനാന്ത വിലക്ക് നീക്കാത്തതു ചോദ്യം ചെയ്താണ് ശ്രീശാന്ത് ഹൈക്കോടതിയെ സമീപിച്ചിട്ടുള്ളത്. നേരത്ത ഈ ഹർജിയിൽ ശ്രീശാന്തിന്റെ അപേക്ഷ പരിഗണിച്ച്  ഇടക്കാല അദ്ധ്യക്ഷൻ വിനോദ് റായ്, സമിതിയംഗങ്ങളായ വിക്രം ലിമായേ, ഡോ. രാമചന്ദ്ര ഗുഹ, ഡയാന എഡുൾജി എന്നിവരെ കേസിൽ കക്ഷിയാക്കിയിരുന്നു. തുടർന്നാണ് ഇവർക്ക് നോട്ടീസ് നൽകി നിലപാടു തേടാൻ ഇന്നലെ ഹൈക്കോടതി നിർദേശിച്ചത്. 
എൻ. ശ്രീനിവാസൻ ബി.സി.സി.ഐ പ്രസിഡന്റായിരുന്ന കാലത്താണ് ശ്രീശാന്തിന് വിലക്ക് ഏർപ്പെടുത്തിയത്. പിന്നീട് സുപ്രീം കോടതി ബി.സി.സി.ഐയുടെ ഭരണസമിതി പിരിച്ചു വിട്ട് വിനോദ് റായിയുടെ നേതൃത്വത്തിലുള്ള ഇടക്കാല സമിതിയെ നിയോഗിച്ചു. ‌ ഈ സാഹചര്യത്തിൽ ഇടക്കാല സമിതിയുടെ നിലപാടിന് പ്രാധാന്യമുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ഇവരെ കക്ഷി ചേർക്കാൻ ശ്രീശാന്ത് അപേക്ഷ നൽകിയത്.

പ്ളസ് വൺ പ്രവേശനത്തിന്

കൊച്ചി : പ്ളസ് വൺ പ്രവേശനത്തിന് അപേക്ഷിക്കാനുള്ള അവസാന തീയതി ജൂൺ അഞ്ചുവരെ നീട്ടിയ സിംഗിൾബെഞ്ച് ഉത്തരവിനെതിരെ സർക്കാർ നൽകിയ അപ്പീൽ ഹൈക്കോടതി ഇന്നു പരിഗണിക്കും.
കോഴിക്കോട് കോടഞ്ചേരി സെന്റ് മേരീസ് ഇംഗ്ളീഷ് മീഡിയം സ്കൂൾ, കൈതപ്പൊയിൽ എം.ഇ.എസ് ഫാത്തിമ റഹീം സെൻട്രൽ സ്കൂൾ എന്നിവിടങ്ങളിലെ പി.ടി.എ അധികൃതർ നൽകിയ ഹർജികളിലാണ് സിംഗിൾബെഞ്ച് അപേക്ഷിക്കാനുള്ള അവസാന തീയതി നീട്ടിയത്. മേയ് 22 വരെയായിരുന്ന സർക്കാർ സമയം നൽകിയിരുന്നത്. എന്നാൽ സി.ബി.എസ്.ഇ പത്താം ക്ളാസ് പരീക്ഷാഫലം വൈകുന്നതിനാൽ അവർക്കു കൂടി അപേക്ഷിക്കാൻ അവസരം ലഭിക്കുന്നതിനാണ് ഹൈക്കോടതി തീയതി നീട്ടിയത്. സംസ്ഥാനത്തെ സി.ബി.എസ്.ഇ വിദ്യാർത്ഥികളുടെ എണ്ണം വളരെ കുറവാണെന്നും ഇവർക്കു വേണ്ടി തീയതി നീട്ടുന്നതിലൂടെ   പ്ളസ് വൺ പ്രവേശന നടപടികൾ താളം തെറ്റുമെന്നും സർക്കാർ നൽകിയ അപ്പീലിൽ പറയുന്നു. മാത്രമല്ല, പ്രവേശനം വൈകുന്നത് അദ്ധ്യയന ദിനങ്ങളുടെ എണ്ണം കുറയാനിടയാകുമെന്നും അപ്പീലിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. 

മുത്തലാഖ്‌ അനുവദിക്കരുതെന്നു ജമാഅത്ത്‌ കൗണ്‍സില്‍



കൊച്ചി നഗരസഭയുടെ കരാര്‍ 
പണികള്‍ നിര്‍ത്തിവെക്കുന്നു
കൊച്ചി : കരാര്‍ കുടിശിക നല്‍കാത്തതില്‍ പ്രതിഷേധിച്ച്‌ 29 മുതല്‍ കോര്‍പറേഷന്റെ എല്ലാ പണികളും നിര്‍ത്തിവയ്‌ക്കുമെന്ന്‌ കരാറുകാര്‍. 21 മാസത്തെ കുടിശികയായ 50 കോടിയോളം രൂപ കുടിശികയുണ്ടെന്ന്‌ കൊച്ചിന്‍ കോര്‍പര്‍േഷന്‍ കോണ്‍ട്രാക്ടേഴ്‌സ്‌ അസോസിയേഷന്‍ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 2015 ഓഗസ്‌ത്‌ മുതലുള്ള ബില്ലുകള്‍ കുടിശികയാണ്‌. 2016-17 വര്‍ഷത്തെ ജനകീയാസൂത്രണ പദ്ധതിപ്രകാരം പൂര്‍ത്തിയാക്കിയ 93 പ്രവര്‍ത്തികളുടെ എട്ടുകോടിയോളം രൂപ ട്രഷറിയില്‍നിന്ന്‌ ലഭിക്കാനുണ്ട്‌.
നഗരസഭയുടെ ഖജനാവില്‍ ആവശ്യത്തിനു പണം നീക്കിയിരിപ്പുള്ളപ്പോഴാണ്‌ കരാറുകാര്‍ക്ക്‌ പണം നല്‍കാത്തത്‌. എല്ലാവര്‍ഷവും മാര്‍ച്ചില്‍ കരാറുകാര്‍ക്ക്‌ ലഭിക്കുന്ന കുടിശിക പണം മെയ്‌ അവസാനമായിട്ടും ലഭിച്ചിട്ടില്ല. ഇക്കാര്യം ചൂണ്ടിക്കാട്ടി സെക്രട്ടറിക്ക്‌ നിരവധി തവണ നിവേദനം നല്‍കിയിട്ടും നടപടിയുണ്ടാകുന്നില്ല. സെക്രട്ടറി വല്ലപ്പോഴും ഒപ്പിടുന്ന ബില്ലുകള്‍ സീനിയോറിട്ട്‌ മറികടന്നുമാണ്‌. ഈ സാഹര്യത്തിലാണ്‌ പണി നിര്‍ത്തിവയ്‌ക്കാന്‍ തീരുമാനിച്ചതെന്നും അസോസിയേഷന്‍ പ്രസിഡന്റ്‌ എം സെയ്‌തുകുഞ്ഞ്‌, സെക്രട്ടറി കെ എ ഡേവിഡ്‌ എന്നിവര്‍ പറഞ്ഞു.

മുത്തലാഖ്‌ അനുവദിക്കരുതെന്നു ജമാഅത്ത്‌ കൗണ്‍സില്‍ 

കൊച്ചി : ഒരു കാരണവശാലും മുത്തലാഖ്‌ അനുവദിക്കരുതെന്ന്‌ കേരള മുസ്ലീം ജമാ അത്ത്‌ കൗണ്‍സില്‍. മുത്തലാഖ്‌ അംഗീകരിച്ച്‌ നടപ്പാക്കാന്‍ മഹല്ല്‌ ജമാ അത്തുകള്‍ തയ്യാറാകരുതെന്നും ഇക്കാര്യം അറിയിച്ച്‌ ജമാ അത്തുകള്‍ക്ക്‌ സര്‍ക്കുലര്‍ അയച്ചിട്ടുണ്ടെന്നും സംസ്ഥാന പ്രസിഡന്റ്‌ അഡ്വ. എ.പൂക്കുഞ്ഞ്‌ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
വിവാഹം, അടിയന്തര സാഹചര്യങ്ങളിലെ വിവാഹമോചനം എന്നിവ ശരീഅത്ത്‌ നിയമത്തിന്റെ അടിസ്ഥാനത്തില്‍മാത്രം നടത്താന്‍ മഹല്ല്‌ കമ്മിറ്റികള്‍ തയ്യാറാകണം. ചില ഖാസിമാര്‍ ശരീഅത്ത്‌ നിയമത്തിന്റെ മറവില്‍ മുത്തലാഖ്‌ അനുവദിക്കുന്നത്‌ അംഗീകരിക്കാനാകില്ല. ഓള്‍ ഇന്ത്യ മുസ്ലീം വ്യക്തിനിയമ ബോര്‍ഡിന്റെ സുപ്രീംകോടതിയിലെ വാദഗതികളെ കേരള മുസ്ലീം ജമാഅത്ത്‌ കൗണ്‍സില്‍ പിന്താങ്ങുന്നു. എന്നാല്‍, മുത്തലാഖിന്റെ പേരില്‍ ഭരണഘടന അനുശാസിക്കുന്ന വ്യക്തിനിയമം ഭേദഗതി ചെയ്യാനാണ്‌ ഫാസിസ്‌റ്റ്‌ ശക്തികള്‍ ശ്രമിക്കുന്നതെന്നും ഇതിനെ ശക്തമായി എതിര്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു. 
സുപ്രീകോടതിയുടെ ചില നിര്‍ദേശങ്ങള്‍ രാജ്യത്തെ 20 കോടിയോളംവരുന്ന മുസ്ലീങ്ങളുടെ വിശ്വാസത്തെയും ഭരണഘടന ഉറപ്പുനല്‍കുന്ന അവകാശങ്ങളെയും ഹനിക്കുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ട്രഷറര്‍ മാവുടി മുഹമ്മദ്‌ ഹാജി, ജില്ലാ സെക്രട്ടി സിഐ പരീത്‌, കാരോത്തുകുഴി ഹൈദ്രോസ്‌ ഹാജി എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.


കിക്ക്‌ ബോക്‌സിങ്ങ്‌ ഫുള്‍ കോണ്ടാക്ട്‌ 
പ്രവര്‍ത്തനം ആരംഭിക്കുന്നു 

കൊച്ചി: സമുറായ്‌ മാര്‍ഷ്യല്‍ ആര്‍ട്ട്‌സ്‌ അക്കാദമിയുടെ പ്രവര്‍ത്തനം വ്യാഴാഴ്‌ച മുതല്‍ കാക്കനാട്‌ ആരംഭിക്കുമെന്ന്‌ ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. വ്യാഴാഴ്‌ച വൈകിട്ട്‌ 4.30ന്‌ അക്കാദമിയുടെ ഉദ്‌ഘാടനം കൊച്ചി സിറ്റി റേഞ്ച്‌ ഐ.ജി. പി. വിജയന്‍ നിര്‍വഹിക്കും. സ്‌പോര്‍ട്ട്‌സ്‌ രീതിയിലുള്ള പോയിന്റ്‌ സിസ്റ്റത്തില്‍ നിന്ന്‌ വ്യതസ്യസ്‌തമായ റിയല്‍ ഫൈറ്റിങ്ങാണ്‌ സമുറായില്‍ പരിശീലിപ്പിക്കുന്നത്‌. ഷിഡോകോണ്‍ ഫുള്‍ കോണ്ടാക്ട്‌ കരാട്ടേ, ജപ്പാന്‍ കിക്ക്‌ ബോക്‌സിങ്ങ്‌ എന്നിവയ്‌ക്കായി ദിവസവും രണ്ട്‌ ബാച്ചുകളിലായി പരിശീലനം നല്‌കുമെന്ന്‌ സെന്‍സെയ്‌ അഹമ്മദ്‌ മൂസ പറഞ്ഞു. കൂടാതെ താത്‌പര്യമുള്ളവര്‍ക്ക്‌ അവര്‍ക്ക്‌ അനുയോജ്യമായ സമയത്ത്‌ പ്രത്യേക പരിശീലനവും കൊടുക്കുന്നതാണെന്ന്‌ അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. 

പെപ്‌ ടോക്‌ സീരിയസിനു തുടക്കം 
കൊച്ചി: സ്‌മാര്‍ട്ട്‌ സ്‌കൂള്‍ ഓഫ്‌ എന്‍ട്രപ്രണേര്‍സ്‌ കുസാറ്റുമായി സഹകരിച്ചു നടത്തുന്ന പെപ്‌ ടോക്‌ സീരിയസ്‌ ജൂലൈ മുന്നിന്‌ ആരംഭിക്കും. നാലു സെഷനുകളായി നടത്തുന്ന പരിശീലനത്തിലൂടെ എങ്ങനെ മികച്ച സംരംഭകരാകാമെന്നുള്ളതില്‍ പ്രാവീണ്യം ലഭിക്കുമെന്നു സ്‌മാര്‍ട്ട്‌ ചെയര്‍മാന്‍ സന്തോഷ്‌ നായര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. കേരളത്തില്‍ കൊച്ചിക്കു പുറമെ കണ്ണൂരിലും കോഴിക്കോടുമാണ്‌ സ്‌മാര്‍ട്ട്‌ പ്രവര്‍ത്തിക്കുന്നത്‌. 

ഇന്ത്യയോടുള്ള ഒപ്പെക്‌ സമീപനം ഉദാരമാക്കണം : കേന്ദ്രമന്ത്രി ധര്‍മേന്ദ്ര പ്രധാന്‍




ഒപ്പെക്‌ രാജ്യങ്ങള്‍ ഇന്ത്യയോടുള്ള സമീപനത്തില്‍ കൂടുതല്‍ ഉദാരത പുലര്‍ത്തണമെന്ന്‌ പെട്രോളിയം പ്രകൃതിവാതക വകുപ്പിന്റെ സ്വതന്ത്ര ചുമതലയുള്ള കേന്ദ്ര സഹമന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ ആവശ്യപ്പെട്ടു. മെയ്‌ 25 ന്‌ ആസ്‌ട്രിയയിലെ വിയന്നയില്‍ നടക്കുന്ന ഒപ്പെക്‌ മന്ത്രിതല യോഗത്തിനു മുന്നോടിയായി വിയന്ന നടന്ന രണ്ടാമത്‌ ഇന്ത്യ-ഒപ്പെക്‌ ഇന്‍സ്റ്റിറ്റിയൂഷണല്‍ ഡയലോഗില്‍ ആണ്‌ കേന്ദ്രമന്ത്രി ഈ ആവശ്യം ഉന്നയിച്ചത്‌. ഡയലോഗിന്റെ സഹ അദ്ധ്യക്ഷനാണ്‌ ഇന്ത്യ.
ഇന്ത്യ-ഒപ്പെക്‌ ഇന്‍സ്റ്റിറ്റിയൂഷണല്‍ ഡയലോഗിന്റെ അടുത്ത സമ്മേളനത്തിന്‌ 2018-ല്‍ ഇന്ത്യയാണ്‌ ആതിഥേയത്വം വഹിക്കുക. ഒപ്പെക്‌ സെക്രട്ടറി ജനറല്‍ സാന്‍സുയി ബാര്‍ക്കിന്തോയുമായി നടത്തിയ ഉഭയകക്ഷി ചര്‍ച്ചകളിലും കേന്ദ്രമന്ത്രി ഈ ആവശ്യം ഉന്നയിച്ചു.
ഇന്ത്യയുടെ ക്രൂഡ്‌ ഓയില്‍ ഇറക്കുമതിയുടെ 86 ശതമാനവും പ്രകൃതിവാതകത്തിന്റെ 70 ശതമാനവും പാചകവാതകത്തിന്റെ 95 ശതമാനവും ഒപ്പെക്‌ രാജ്യങ്ങളില്‍ നിന്നാണെന്ന്‌ ധര്‍മേന്ദ്ര പ്രധാന്‍, ഒപ്പെക്‌ സെക്രട്ടറി ജനറലിനെ അറിയിച്ചു.
ഇന്ത്യയുടെ വര്‍ധിപ്പിച്ച എണ്ണ ശുദ്ധീകരണ ശേഷിയും ഇന്ത്യയിലെ വികസിച്ചുകൊണ്ടിരിക്കുന്ന പെട്രോ-കെമിക്കല്‍ മേഖലയുടെ സമഗ്രചിത്രവും അദ്ദേഹം ഒപ്പെക്‌ സെക്രട്ടറി ജനറലിനോട്‌ വിശദീകരിച്ചു. 
പടിഞ്ഞാറന്‍ രാജ്യങ്ങള്‍ക്ക്‌ ഏഷ്യന്‍ രാജ്യങ്ങളുടെ ചെലവിലാണ്‌ ഒപ്പെക്‌സ്‌ സബ്‌സിഡി നല്‍കുന്നതെന്ന്‌ ധര്‍മേന്ദ്ര പ്രധാന്‍ ആരോപിച്ചു. ഇന്ത്യയ്‌ക്കാണ്‌ ഏറ്റവും കൂടുതല്‍ ഇളവുകള്‍ക്ക്‌ അര്‍ഹത. ഇന്ത്യയുടെ സാമൂഹ്യ സാമ്പത്തിക വികസനപരമായ ആവശ്യങ്ങള്‍ കണക്കിലെടുത്ത്‌ ഉത്തരവാദപൂര്‍ണ്ണമായ ഒരു വിലയെപറ്റി ഒപ്പെക്‌ കൂട്ടായ ചര്‍ച്ച നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പെട്രോളിയം സെക്രട്ടറി, വിയന്നയിലെ ഇന്ത്യന്‍ അംബാസഡര്‍, ഐഒസി, എച്ച്‌പിസി, ബിപിസി, എംആര്‍പി, എച്ച്‌എംഇ, റിലയന്‍സ്‌, എസ്‌ആര്‍ എന്നീ പൊതുമേഖലയിലും സ്വകാര്യമേഖലയിലും പെട്ട ഏഴ്‌ വലിയ എണ്ണ ശുദ്ധീകരണ കമ്പനികളുടെ സിഇഒ-മാര്‍ എന്നിവര്‍ മന്ത്രിയോടൊപ്പം ചര്‍ച്ചകളില്‍ പങ്കെടുത്തു.
ഇന്ത്യയിലെ എനര്‍ജി മിക്‌സ്‌ വലിയ പരിവര്‍ത്തന ദിശയിലാണ്‌. പ്രകൃതിദത്ത ഊര്‍ജ്ജസ്രോതസ്സുകള്‍ കൂടുതലായി ഉപയോഗപ്പെടുത്തുന്നുണ്ട്‌. സൗരോര്‍ജ്ജത്തിന്റെ വില യൂണിറ്റിന്‌ 4 സെന്റായി കുറഞ്ഞെന്നും മന്ത്രി ചൂണ്ടിക്കാട്ടി. കാറ്റ്‌, ബയോമാസ്‌ തുടങ്ങിയവയെല്ലാം ഉദാഹരണങ്ങളുമാണെന്ന്‌ മന്ത്രി പറഞ്ഞു.

2017, മേയ് 22, തിങ്കളാഴ്‌ച

ആധാർ കാർഡിലെ തെറ്റുകൾ തിരുത്താൻ പോസ്റ്റ് ഓഫീസുകൾ വഴി സംവിധാനം

ആധാർ കാർഡിലെ തെറ്റുകൾ തിരുത്താൻ പോസ്റ്റ് ഓഫീസുകൾ വഴി സംവിധാനം ഒരുങ്ങുന്നു.
ഇതിനായി യുണീക് ഐഡന്റിഫിക്കേഷൻ അഥോറിറ്റി ഓഫ് ഇന്ത്യയുടെ അനുമതി പോസ്റ്റ് ഓഫീസിന് ലഭിച്ചിട്ടുണ്ട്. കേരളത്തിലെ 99 ശതമാനം ആളുകളും ആധാർ കെെവശമുള്ളവരാണ്.
പൊതുജനങ്ങൾക്ക് സൗകര്യപ്രദമായ രീതിയിൽ തിരഞ്ഞെടുത്ത പോസ്റ്റ് ഓഫീസുകളിൽ ആധാർ കാർഡ് തെറ്റുതിരുത്തൽ കേന്ദ്രങ്ങൾ ഒരുക്കും. ഇതിന്റെ നടപടിക്രമങ്ങൾ പുരോഗമിക്കുകയാണ്

പണ്ഡിറ്റ്‌ കറുപ്പന്‍ പുരസ്‌ക്കാരം ഡോ.പി.കെ അരവിന്ദന്‌



കൊച്ചി : കവിതിലകന്‍ പണ്ഡിറ്റ്‌ കറുപ്പന്‍ പുരസ്‌ക്കാരത്തിന്‌ അദ്ധ്യാപകനും ഗവേഷകനും സ്‌ട്രക്‌ച്ചറല്‍ കണ്‍സള്‍ട്ടന്റുമായി ഡോ.പി.കെ അരവിന്ദന്‍ അര്‍ഹനായി. 25,000 രൂപയും ഫലകവും അടങ്ങുന്നതാണ്‌ അവാര്‍ഡ്‌. 24 ന്‌ പാവക്കുളം ക്ഷേത്ര ഓഡിറ്റോറിയത്തില്‍ നടക്കുന്ന പണ്ഡിറ്റ്‌ കറുപ്പന്‍ 133-ാമത്‌ ജന്മദിനാചരണത്തോടനുബന്ധിച്ച്‌ വിദ്യാഭ്യാസ ഡയറക്ട,ര്‍ കെ.വി മദനന്‍ അവാര്‍ഡ്‌ സമര്‍പ്പിക്കും. രാവിലെ 10 മണിക്കു നടക്കുന്ന പൊതുസമ്മേളനം പ്രോഫ.റിച്ചാര്‍ഡ്‌ ഹെ എം.പി ഉദ്‌ഘാടനം ചെയ്യും. എ ഗോപാലകൃഷ്‌ണന്‍ ചടങ്ങില്‍ മുഖ്യപ്രാഭാഷണം നടത്തും. ജനറല്‍ സെക്രട്ടറി വി.സുന്ദരം, പ്രസിഡന്റ്‌ എം.കെ ചന്ദ്രബോസ്‌, സെക്രട്ടറി സി.ജി രാജഗോപാല്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

റിമാന്‍ഡുപ്രതിയുടെ അക്രമണം കെ.ജി.എം.ഒ.എ പ്രതിഷേധിച്ചു.



കൊച്ചി : പോലീസിന്റെ സുരക്ഷാ വീഴ്ച്ചയെത്തുടര്‍ന്ന്  നിരന്തതരം റിമാന്‍ഡുപ്രതികളുടെ അക്രമത്തിന്  ഡോക്ടര്‍മാര്‍ ഇരയാകുന്നതില്‍ കെ.ജി.എം.ഒ.എ പ്രതിഷേധിച്ചു. ഈ മാസം എട്ടിന് കോതമംഗലം താലൂക്ക് ആശുപത്രിയില്‍ വൈദ്യപരിശോധനയ്ക്ക് ഹാജരാക്കിയ രാജു എന്ന റിമാന്‍ഡുപ്രതി അത്യാഹിത വിഭാഗത്തില്‍ ഡ്യൂട്ടിയിലായിരുന്ന ഡോക്ടറെ മര്‍ദ്ദിക്കുകയുണ്ടായി. അതില്‍ കോതമംഗലം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളതാണ്. ഇതേ തുടര്‍ന്ന് അക്രമ സ്വഭാവം കാണിക്കുന്ന പ്രതികളെ വൈദ്യ പരിശോധനകള്‍ക്ക്   ഹാജരാക്കുമ്പോള്‍  മതിയായ സുരക്ഷ ഒരുക്കണമെന്ന് കെ.ജി.എം.ഒ.എ പോലീസിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇന്നലെ (22.5.17) ഇതേ പ്രതിയെ കോടതിയില്‍ ഹാജരാക്കിയപ്പോള്‍, മറ്റൊരു കേസിന്റെ ആവശ്യത്തിന് ഡ്യൂട്ടിക്കെത്തിയ വനിതാ ഡോക്ടറെ  കോടതിയില്‍ അസഭ്യം പറയുകയും മുഖത്തടിക്കുകയും ചെയ്തു. അടിയുടെ ആഘാതത്തില്‍ തലകറക്കവും, കേള്‍വിക്കുറവും അനുഭവപ്പെട്ട വനിതാ ഡോക്ടര്‍ ഇപ്പോള്‍ കോതമംഗലം താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്. ഈ സംഭവത്തില്‍ പോലീസിന്റെ ഭാഗത്തുനിന്നുള്ള അലംഭാവം വ്യക്തമാണ്. ഇത്തരം അക്രമ സ്വഭാവമുള്ള പ്രതികളെ പോലീസ് വൈദ്യപരിശോധനയ്ക്ക് കൊണ്ടുവരുമ്പോള്‍ മതിയായ സുരക്ഷാ ക്രമീകരണങ്ങള്‍ ഇല്ലാത്തപക്ഷം പരിശോധനയില്‍ നിന്നും സ്വരക്ഷയെ കരുതി ഡോക്ടര്‍മാര്‍ക്ക് വിട്ടുനില്‍ക്കേണ്ടിവരുമെന്നും കെ.ജി.എം.ഒ.എ അറിയിച്ചു. 

ബിപിസിഎല്‍ തൊഴിലാളികള്‍ അവകാശ പ്രഖ്യാപന സമ്മേളനം നടത്തും




കൊച്ചി: കേന്ദ്രസര്‍ക്കാരിന്റെ തൊഴില്‍ നിയമ ഭേദഗതിക്കെതിരെയും ബിപിസിഎല്‍ കൊച്ചിന്‍ റിഫൈനറി മാനേജ്‌മെന്റിന്റെ തൊഴിലാളി വിരുദ്ധ നടപടികള്‍ക്കെതിരെയും ബിപിസിഎല്‍ ജനറല്‍ കോണ്‍ട്രാക്‌ട്‌ മസ്‌ദൂര്‍ സംഘിന്റെ (എഐടിയുസി) നേതൃത്വത്തില്‍ കരാര്‍ തൊഴിലാളികള്‍ അവകാശ പ്രഖ്യാപന സമ്മേളനം നടത്തും. 25ന്‌ രാവിലെ ഏഴിന്‌ കൊച്ചി റിഫൈനറി മുഖ്യഗേറ്റിനു സമീപം നടത്തുന്ന അവകാശ പ്രഖ്യാപനസമ്മേളനം സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ ഉദ്‌ഘാടനം ചെയ്യുമെന്ന്‌ ബിപിസിഎല്‍ ജനറല്‍ കോണ്‍ട്രാക്‌ട്‌ മസ്‌ദൂര്‍ സംഘ്‌ ജനറല്‍ സെക്രട്ടറി ഗോപാല കൃഷ്‌ണന്‍ നായര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കുടിയിറക്കപ്പെട്ടവര്‍ക്കും തദ്ദേശ വാസികള്‍ക്കും നിലവിലുള്ള കരാര്‍ പ്രകാരം ജോലി ചെയ്യുക, ഇതരസംസ്ഥാന തൊഴിലാളികളെ അടിമപ്പണിയില്‍ നിന്ന്‌ മോചിപ്പിച്ച്‌ തുല്യ ജോലിക്ക്‌ തുല്യവേതനം നടപ്പാക്കുക, റീജണല്‍ ലേബര്‍ കമ്മീഷണര്‍ കോണ്‍ട്രാക്‌ടേഴ്‌സ്‌ അസോസിയേഷന്‍, തൊഴിലാളി യൂണിയനുകള്‍ എന്നിവര്‍ ബിപിസിഎല്‍ മാനേജ്‌മെന്റിന്റെ മധ്യസ്ഥതയില്‍ ഒപ്പിട്ട കരാര്‍ പ്രകാരമുള്ള വേതനവും മറ്റു ആനുകൂല്യങ്ങളും വിവേചനമില്ലാതെ എല്ലാ തൊഴിലാളികള്‍ക്കും നല്‍കുക എന്നീ ആവശ്യങ്ങളാണ്‌ ജനറല്‍ കോണ്‍ട്രാക്‌ട്‌ മസ്‌ദൂര്‍ സംഘ്‌ (എഐടിയുസി) ഉന്നയിക്കുന്നത്‌. കൂടാതെ റിഫൈനറിയുടെ മലിനീകരണം മൂലം പൊറുതി മുട്ടിയ തദ്ദേശവാസികള്‍ക്ക്‌ നിര്‍മ്മാണ മേഖലയില്‍ തൊഴില്‍ നല്‍കും എന്ന്‌ പ്രസിദ്ധപ്പെടുത്തി ഫോറങ്ങള്‍ വിതരണം ചെയ്‌തെങ്കിലും തുടര്‍നടപടികളൊന്നുമുണ്ടായില്ല. ബിപിസിഎല്‍ മാനേജ്‌മെന്റിന്റെ ഇത്തരം തൊഴിലാളി വിരുദ്ധ സമീപനങ്ങളില്‍ മാറ്റം വരേണ്ടതുണ്ടെന്ന്‌ എഐടിയുസി ജില്ലാജോയിന്റ്‌ സെക്രട്ടറി ടി സി സന്‍ജിത്ത്‌ പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ ബിപിസിഎല്‍ ജനറല്‍ കോണ്‍ട്രാക്‌ട്‌ മസ്‌ദൂര്‍ സംഘ്‌ ഭാരവാഹികളായ പി ഡി അജിത്‌കുമാര്‍, ബാബുപോള്‍, ജോര്‍ജ്ജ്‌ വി കുര്യന്‍, എം ടി തങ്കച്ചന്‍ എന്നിവരും പങ്കെടുത്തു


സാക്ഷി മഹാരാജ്‌ 27 ന്‌ കൊച്ചിയില്‍




കൊച്ചി : ബി.ജെ.പി ഇന്റലക്‌ച്വല്‍ സെല്ലിന്റെ ആഭിമുഖ്യത്തില്‍ 27ന്‌ കലൂര്‍ എ.ജെ ഹാളില്‍ 
സമ്മേളനം നടത്തും. വൈകിട്ട്‌ 4.30ന്‌ നടക്കുന്ന സമ്മേളനം ബി.ജെ.പി അഖിലേന്ത്യാ ഉപാധ്യക്ഷന്‍ സുബ്രഹ്മണ്യന്‍ സ്വാമി എം.പി ഉദ്‌ഘാടനം ചെയ്യും. സാക്ഷി മഹാരാജ്‌ എം.പി മുഖ്യപ്രഭാഷണം നടത്തും. ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ അധ്യഷത വഹിക്കും. സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍ രാധാകൃഷ്‌ണന്‍, പി.പി മുകുന്ദന്‍, ജില്ല പ്രസിഡന്റ്‌ എന്‍.കെ മോഹന്‍ദാസ്‌ എന്നിവര്‍ പങ്കെടുക്കും.

പരാജയങ്ങള്‍ക്കിടയിലെ വിജയം കൂടുതല്‍ സന്തോഷം പകരുന്നതാണെന്ന്‌ നടന്‍ ജയറാം


പരാജയങ്ങള്‍ക്കിടയിലെ വിജയം കൂടുതല്‍ സന്തോഷം പകരുന്നതാണെന്ന്‌ നടന്‍ ജയറാം. 

കൊച്ചി : പരാജയങ്ങള്‍ക്കിടയിലെ വിജയം കൂടുതല്‍ സന്തോഷം പകരുന്നതാണെന്ന്‌ നടന്‍ ജയറാം. അച്ചായന്‍സ്‌ സിനിമയുടെ പ്രചാരണാര്‍ഥം കൊച്ചിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 
കരിയറില്‍ ഒരുപാട്‌ ഏറ്റകുറച്ചിലിലൂടെ സഞ്ചരിക്കുന്ന വ്യക്തിയാണ്‌ താന്‍. തുടര്‍ച്ചയായ പരാജയങ്ങള്‍ക്കുശേഷമുള്ള വിജയം കൂടുതല്‍ സന്തോഷം തരും. രണ്ടുവര്‍ഷത്തെ കഠിനാധ്വാനത്തിന്റെ ഫലമായി ചെയ്‌ത അച്ചായന്‍സ്‌ പ്രേക്ഷകര്‍ ഏറ്റെടുത്തു എന്നതില്‍ സന്തോഷമുണ്ട്‌. ബാഹുബലിപോലുള്ള വമ്പന്‍ ചിത്രങ്ങള്‍ ചെറിയ സിനിമകളെ ബാധിക്കുമെങ്കിലും ഇന്ത്യന്‍ സിനിമയുടെ അഭിമാനമാണ്‌ അത്തരം ചിത്രങ്ങളെന്നും ലോകം രാജ്യത്തെ ഉറ്റുനോക്കുകയാണെന്നും ജയറാം പറഞ്ഞു. വനിതകള്‍ക്കായുള്ള സിനിമാസംഘടന ആദ്യമായി മലയാളത്തിലാണ്‌ ഉണ്ടായതെന്നത്‌ അഭിമാനകരമാണ്‌. മട്ടന്നൂര്‍ ശങ്കരന്‍കുട്ടിക്കൊപ്പം പാണ്ടിമേളം പഠിക്കുകയാണെന്നും അരങ്ങേറ്റം 26ന്‌ കോട്ടയം പനച്ചിക്കാട്‌ നടക്കുമെന്നും അദ്ദേഹം പറഞ്ഞു. 
മമ്മൂട്ടിക്കും മോഹന്‍ലാലിനൊപ്പം അഭിനയിക്കാന്‍ കഴിഞ്ഞെങ്കിലും ജയറാമിനൊപ്പം അഭിനയിക്കുക എന്നത്‌ ആഗ്രഹമായിരുന്നെന്നും അത്‌ സാധിച്ചുവെന്നും നടന്‍ ഉണ്ണി മുകുന്ദന്‍ പറഞ്ഞു. ചിത്രത്തില്‍ ആദ്യമായി ഒരു പാട്ടു പാടാന്‍ കഴിഞ്ഞുവെന്നും ഉണ്ണി മുകുന്ദന്‍ പറഞ്ഞു. 
മള്‍ട്ടി പ്ലക്‌സുകളില്‍ സിനിമയില്ലാത്തത്‌ വരുമാനത്തെ ബാധിച്ചെന്ന്‌ സംവിധായകന്‍ കണ്ണന്‍ താമരക്കുളം പറഞ്ഞു. നടന്‍ സഞ്‌ജു ശിവറാം, നടി ശിവദ, സഹനിര്‍മാതാവ്‌ സി.കെ പദ്‌മകുമാര്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

2017, മേയ് 8, തിങ്കളാഴ്‌ച

ഡി.പി. വേള്‍ഡ്‌ ഇന്ത്യന്‍ അടിസ്ഥാന സൗകര്യ വികസനത്തിന്‌ പങ്കാളിയാകും



ദുബായ്‌ : ഇന്ത്യയിലെ ലോജിസ്റ്റിക്‌സ്‌ മേഖല വികസിപ്പിക്കുന്നതിനായി 
ഡി.പി. വേള്‍ഡും ദേശീയ അടിസ്ഥാന സൗകര്യ നിക്ഷേപ ഫണ്ടും ധാരണാപത്രത്തില്‍ ഒപ്പിട്ടു. അബുദാബിയുടെ കിരീടാവകാശി ഷെയ്‌ക്ക്‌ മുഹമ്മദ്‌ ബിന്‍ സയ്യീദ്‌ അല്‍ നഹ്യാന്‍ കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ ഇന്ത്യ സന്ദര്‍ശിച്ചപ്പോള്‍ തുടക്കമിട്ട ചര്‍ച്ചകള്‍ക്കൊടുവിലാണിത്‌.
ഇന്ത്യയുടെ വികസനയാത്രയില്‍ രണ്ടു ദശകത്തോളമായി കൂടെയുള്ള തങ്ങള്‍ പങ്കാളിത്തം കൂടുതല്‍ ശക്തിപ്പെടുത്തുന്നതില്‍ സന്തോഷിക്കുന്നുവെന്ന്‌ 
ഡി.പി. വേള്‍ഡ്‌ ഗ്രൂപ്പ്‌ ചെയര്‍മാനും സി.ഇ.ഒ.യുമായ സുല്‍ത്താന്‍ അഹമ്മദ്‌ ബിന്‍ സുലായേം പറഞ്ഞു.
കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ കേടു കൂടാതെ സൂക്ഷിക്കുവാനുള്ള സംവിധാനങ്ങളും കുറഞ്ഞ ചെലവില്‍ കയറ്റുമതി ചെയ്യുവാന്‍ സാധിക്കുന്ന ഉള്‍നാടന്‍ ജലഗതാഗത വികസനവും സാഗര്‍മാല പോലുള്ള തുറമുഖ ശൃംഖലയും പ്രധാന പരിഗണന ലഭിക്കുന്നവയായിരിക്കും.

സി.എസ്‌.ഐ ഇമ്മാനുവല്‍ പള്ളി കൊച്ചി മഹായിടവകയിലെ ആദ്യ കത്ത്രീഡല്‍




കൊച്ചി: ബ്രോഡ്‌വേ സി.എസ്‌.ഐ ഇമ്മാനുവല്‍ പള്ളിയെ സി.എസ്‌.ഐ കൊച്ചി മഹായിടവകയിലെ ആദ്യ കത്ത്രീഡലായി ഉയര്‍ത്തി. 110 വര്‍ഷത്തെ ആത്മീയ പാരമ്പര്യത്തിനും സുസ്ഥിര സാമൂഹിക സേവനത്തിനുമുള്ള അംഗീകാരമായി 2017 മാര്‍ച്ച്‌ 14ന്‌ നടന്ന മൂന്നാമത്‌ മഹായിടവക കൗണ്‍സിലില്‍ ബിഷപ്‌ ബേക്കര്‍ നൈനാന്‍ ഫെന്നാണ്‌ ഇക്കാര്യം പ്രഖ്യാപിച്ചിരുന്നത്‌. തുടര്‍ന്ന്‌ പള്ളിയങ്കണത്തില്‍ നടന്ന ചടങ്ങില്‍ ദക്ഷിണേന്ത്യന്‍ പള്ളികളുടെ മോഡറേറ്റര്‍ റവ. തോമസ്‌ കെ. ഉമ്മന്‍ തിരുമേനി, സി.എസ്‌.ഐ ഇമ്മാനുവല്‍ പള്ളിയെ കത്ത്രീഡലായി ഉയര്‍ത്തുന്ന ചടങ്ങുകള്‍ക്ക്‌ നേതൃത്വം നല്‍കി. തുടര്‍ന്നു നടന്ന പൊതുസമ്മേളനത്തില്‍ റവ. ബേക്കര്‍ നൈനാന്‍ ഫെന്‍ അധ്യക്ഷത വഹിച്ചു.

ഓരോ ഇടവകകളും വിശ്വാസിയും അറിഞ്ഞിരിക്കേണ്ടതായ ചില കാര്യങ്ങളുണ്ടെന്ന്‌ റവ. ബേക്കര്‍ നൈനാന്‍ ഫെന്‍ സദസിനെ ഓര്‍മ്മിപ്പിച്ചു. മനസ്സില്‍ നന്മയുള്ളവന്റെയൊപ്പമാണ്‌ ദൈവം. ചെറുതില്‍നിന്നും കത്ത്രീഡല്‍ പദവിയുള്ള വലിയൊരു പള്ളിയായി സി.എസ്‌.ഐ ഇമ്മാനുവല്‍ ചര്‍ച്ച്‌ മാറുമ്പോള്‍ ബൗദ്ധികവും ആത്മീയവുമായി വിശ്വാസികള്‍ക്ക്‌ ഇതുവരെ നല്‍കിവന്നിരുന്ന ഒരു കാര്യത്തിലും കുറവുണ്ടാകാതിരിക്കാന്‍ നാം എന്നും ശ്രദ്ധിക്കണമെന്നും അദ്ദേഹം പറഞ്ഞു. മനുഷ്യര്‍ കാത്തുസൂക്ഷിക്കേണ്ട മതസൗഹാര്‍ദത്തിന്റെ ആവശ്യകത റവ. തോമസ്‌ കെ. ഉമ്മന്‍ തിരുമേനി ഉദ്‌ഘാടന പ്രസംഗത്തില്‍ വ്യക്തമാക്കി. വിവിധ മതസ്രേഷ്‌ഠന്മാര്‍ സമ്മേളനത്തില്‍ പങ്കാളിത്തമറിയുക്കുകവഴി മത സൗഹാര്‍ദത്തിന്റെ സന്ദേശം ജനങ്ങളിലേക്ക്‌ എത്തിക്കുവാന്‍ സാധിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പൂര്‍വ്വികര്‍ പിന്തുടര്‍ന്ന മതസൗഹാര്‍ദ്ദം സമൂഹത്തില്‍ തുടര്‍ന്നും അനിവാര്യമാണെന്ന്‌ സ്വാമി സുരേന്ദ്ര നാഥ്‌(നെച്ചിമേ ആശ്രമം) വ്യക്തമാക്കി. കത്ത്രീഡല്‍ പദവി ആഘോഷം ഒരു മതത്തിന്റേത്‌ മാത്രമായി ഒതുക്കാതിരുന്ന സംഘാടന മികവ്‌ വരുംതലമുറയ്‌ക്കുള്ള മാതൃകയാണെന്ന്‌ ഹുസൈന്‍ ബാദ്രി(അറബിക്‌ അക്കാദമി, എഫ്‌.എഫ്‌.ഐ.ഡി എറണാകുളം) പറഞ്ഞു. റവ. ഡോ. വി. പ്രസാദ റാവു (സി.എസ്‌.ഐ ഡെപ്യൂട്ടി മോഡറേറ്റര്‍, ദ്രോണക്കല്‍ ഇടവക ബിഷപ്‌), റവ. ഡോ. ഡി. രത്‌നാകര സദാനന്ദ (ജനറല്‍ സെക്രട്ടറി, സി.എസ്‌.ഐ), അഡ്വ. റി റോബര്‍ട്ട്‌ ബ്രൂസ്‌ (ട്രഷറര്‍), റവ. ഡോ. കെ.ജി ഡാനിയേല്‍ (സി.എസ്‌.ഐ കിഴക്കന്‍ കേരള ഇടവക ബിഷപ്‌), റവ. ഡോ. പി.ജി കുരുവിള (മുന്‍ ബിഷപ്‌, സി.എസ്‌.ഐ വടക്കന്‍ കേരള ഇടവക), റവ. തോമസ്‌ സാമുവല്‍ (സി.എസ്‌.ഐ മധ്യകേരള മുന്‍ ബിഷപ്‌), പ്രൊഫ. കെ.വി തോമസ്‌ എം.പി, ഹൈബി ഈഡന്‍ എം.എല്‍.എ തുടങ്ങി സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖരും വിവിധ മതപണ്ഡിതന്മാരും ചടങ്ങില്‍ പങ്കെടുത്തു.


ചിത്രത്തില്‍: സി.എസ്‌.ഐ ഇമ്മാനുവല്‍ ചര്‍ച്ച്‌ കത്ത്രീഡല്‍ പദവി ആഘോഷങ്ങളോട്‌ അനുബന്ധിച്ചുനടന്ന പൊതുസമ്മേളനം റവ. തോമസ്‌ കെ. ഉമ്മന്‍ തിരുമേനി ഉദ്‌ഘാടനം ചെയ്യുന്നു.

ഇടത്തുനിന്ന്‌: റവ. പ്രദീപ്‌ ജോര്‍ജ്ജ്‌, ഹുസൈന്‍ ബാദ്രി, ഹൈബി ഈഡന്‍ എം.എല്‍.എ, പ്രൊഫ. കെ.വി തോമസ്‌ എം.പി, റവ. ബേക്കര്‍ നൈനാന്‍ ഫെന്‍, റവ. ഡോ. പ്രസാദ്‌ റാവു, റവ. ഡോ. സദാനന്ദ, അഡ്വ സി. റോബര്‍ട്ട്‌ ബ്രൂസ്‌, റവ. ജേക്കബ്‌ ജോണ്‍, ജിബു ജോസ്‌ തുടങ്ങിയവര്‍ സമീപം.

ശ്രീകുറുംബ ട്രസ്റ്റിന്റെ സ്‌ത്രീധനരഹിത സമൂഹവിവാഹത്തില്‍ 21 യുവതികള്‍ക്ക്‌ മാംഗല്യം






വടക്കഞ്ചേരി: ശോഭാ ലിമിറ്റഡിന്റെ സാമൂഹ്യസേവന വിഭാഗമായ ശ്രീകുറുംബ എഡ്യുക്കേഷനല്‍ ആന്‍ഡ്‌ ചാരിറ്റബ്‌ള്‍ ട്രസ്റ്റിന്റെ ഈ വര്‍ഷത്തെ ആദ്യഘട്ട സ്‌ത്രീധനരഹിത സമൂഹവിവാഹം മൂലങ്കോട്‌ ശ്രീകുറുംബ കല്യാണ മണ്ഡപത്തില്‍ നടന്നു. 19ാമത്‌ വര്‍ഷത്തെ സമൂഹവിവാഹത്തില്‍ 21 യുവതികളാണ്‌ സുമംഗലികളായത്‌. ഇതോടെ 2003 മുതല്‍ ട്രസ്റ്റ്‌ നടത്തി വരുന്ന സമൂഹവിവാഹങ്ങളിലൂടെ വിവാഹിതരായ യുവതികളുടെ എണ്ണം 550 ആയി. ടസ്റ്റ്‌ ദത്തെടുത്തിട്ടുള്ള വടക്കഞ്ചേരി, കിഴക്കഞ്ചേരി പഞ്ചായത്തുകളിലെ 2500ലേറെ വരുന്ന ബിപിഎല്‍ കുടുംബങ്ങളില്‍ നിന്നാണ്‌ ഓരോ സമൂഹവിവാഹത്തിനും യുവതികളെ തെരഞ്ഞെടുക്കുന്നത്‌. 

ഓരോ യുവതിക്കും നാലരപ്പവന്‍ സ്വര്‍ണാഭരണങ്ങള്‍, വസ്‌ത്രങ്ങള്‍, പാത്രങ്ങള്‍ എന്നിവയും ട്രസ്റ്റ്‌ നല്‍കി. അതത്‌ വധൂവരന്മാരുടെ വിശ്വാസമനുസരിച്ചുള്ള ചടങ്ങുകളാണ്‌ ഒരുക്കിയിരുന്നത്‌. ഓരോ ദമ്പതിമാരുടേയും ഭാഗത്തു നിന്നും 50 പേരെ വീതം ക്ഷണിച്ചിരുന്നു. കൂടാതെ വിവാഹസദ്യയും ഒരുക്കിയിരുന്നു. വിവാഹത്തിന്‌ മുമ്പ്‌ യുവതികള്‍ക്കും അവരുടെ മാതാപിതാക്കള്‍ക്കും ആരോഗ്യം, ശുചിത്വം, പെരുമാറ്റം എന്നിവയ്‌ക്ക്‌ ഊന്നല്‍ നല്‍കികൊണ്ടുള്ള കൗണ്‍സലിങ്ങും ട്രസ്റ്റ്‌ ഒരുക്കുന്നു. വിവാഹശേഷം ഇവരുടെ മുന്നോട്ടുള്ള ജീവിതവും ഇടവേളകളില്‍ ട്രസ്‌റ്റ്‌ നിരീക്ഷിക്കുകയും അവര്‍ക്ക്‌ ആവശ്യമുള്ള സഹായങ്ങള്‍ നല്‍കുകയും ചെയ്യുന്നു. 

ശോഭാ ലിമിറ്റഡ്‌ ചെയര്‍മാന്‍ എമറിറ്റസും ട്രസ്റ്റിന്റെ മുഖ്യ രക്ഷാധികാരിയുമായ പി.എന്‍.സി. മേനോന്റെ കുടുംബാംഗങ്ങള്‍ക്കും ട്രസ്‌റ്റംഗങ്ങള്‍ക്കും പുറമേ സി.എന്‍.ജയദേവന്‍ എംപി, കെ.ഡി. പ്രസേനന്‍ എംഎല്‍എ, മുന്‍ മന്ത്രിമാരായ കെ.ഇ. ഇസ്‌മയില്‍, വി.സി. കബീര്‍, കിഴക്കഞ്ചേരി പഞ്ചായത്ത്‌ പ്രസിഡന്റ്‌ കവിതാ മാധവന്‍, വടക്കഞ്ചേരി പഞ്ചായത്ത്‌ പ്രസിഡന്റ്‌ അനിതാ പോള്‍സണ്‍ തുടങ്ങി രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരികരംഗത്തെ പ്രമുഖര്‍ പങ്കെടുത്തു. 

ഫോട്ടോ ക്യാപ്‌ഷന്‍: ശോഭാ ലിമിറ്റഡിന്റെ സാമൂഹ്യസേവന വിഭാഗമായ ശ്രീകുറുംബ എഡ്യുക്കേഷനല്‍ ആന്‍ഡ്‌ ചാരിറ്റബ്‌ള്‍ ട്രസ്റ്റിന്റെ സമൂഹവിവാഹത്തില്‍ വിവാഹിതരായ ദമ്പതിമാര്‍

2017, മേയ് 5, വെള്ളിയാഴ്‌ച

മത്സ്യക്ഷാമ പാക്കേജ്‌വേണമെന്ന്‌ മത്സ്യത്തൊഴിലാളികള്‍





കൊച്ചി:കഴിഞ്ഞ വര്‍ഷങ്ങളില്‍ മത്സ്യലഭ്യതയില്‍ ഗണ്യമായ കുറവുണ്ടായത്‌ പരിഗണിച്ച്‌ മത്സ്യക്ഷാമ പാക്കേജ്‌ പ്രഖ്യാപിക്കണമെന്ന്‌ മത്സ്യത്തൊഴിലാളികള്‍ആവശ്യപ്പെട്ടു. കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തില്‍ (സിഎംഎഫ്‌ആര്‍ഐ) നടന്ന മത്സ്യത്തൊഴിലാളി-മത്സ്യകര്‍ഷക സംഗമത്തില്‍ കേന്ദ്ര കൃഷി സഹമന്ത്രി സുദര്‍ശന്‍ ഭഗതുമായി നടന്ന ചര്‍ച്ചയിലാണ്‌മത്സ്യത്തൊഴിലാളികള്‍ ഈ ആവശ്യമുന്നയിച്ചത്‌. 2012 ന്‌ ശേഷംകേരളത്തില്‍ മത്സ്യ ലഭ്യതയില്‍ വന്‍ ഇടിവാണ്‌ സംഭവിച്ചത്‌. മത്സ്യത്തൊഴിലാളികള്‍ക്ക്‌ കൂടുതല്‍ മെച്ചം ലഭിച്ചിരുന്ന മത്തിയുടെ വന്‍തോതിലുള്ളകുറവ്‌ മത്സ്യമേഖലയില്‍ദുരിതംവിതച്ചിട്ടുണ്ട്‌. കഴിഞ്ഞ മൂന്ന്‌ വര്‍ഷത്തിനുള്ളില്‍ ഏകദേശം പതിനായിരംകോടിയുടെ നഷ്ടം സംഭവിച്ചതായാണ്‌ പഠനങ്ങളിലുള്ളത്‌. ഇതുമൂലംദുരിതത്തിലായ മത്സ്യത്തൊഴിലാളികളെ സഹായിക്കുന്നതിന്‌ മത്സ്യക്ഷാമ പാക്കേജ്‌വേണമെന്ന്‌ മത്സ്യത്തൊഴിലാളിഐക്യവേദി സംസ്ഥാന പ്രസിഡണ്ട്‌ ചാള്‍സ്‌ജോര്‍ജ്ജ്‌ പറഞ്ഞു. മത്സ്യമേഖലയ്‌ക്ക്‌ മാത്രമായികേന്ദ്രത്തില്‍ പ്രത്യേക മന്ത്രാലയംരൂപീകരിക്കണമെന്നും ചര്‍ച്ചയില്‍മത്സ്യത്തൊഴിലാളികള്‍ ആവശ്യമുന്നയിച്ചു. 
പെരിയാര്‍ മലിനീകരണം തടഞ്ഞ്‌ കൃഷിയോഗ്യമാക്കുന്നതിന്‌ പദ്ധതികള്‍ വേണമെന്ന്‌ മത്സ്യകര്‍ഷക പ്രതിനിധികള്‍ പറഞ്ഞു. പ്രധാനമന്ത്രിയുടെമുദ്ര വായ്‌പ പദ്ധതിയ്‌ക്ക്‌ കീഴില്‍കൂടുമത്സ്യകൃഷി സംരംഭങ്ങളെയും ഉള്‍പ്പെടുത്തണമെന്ന്‌ ചേറ്റുവയില്‍ നിന്നുള്ള മത്സ്യകര്‍ഷകന്‍ രാജീവ്‌ പറഞ്ഞു. കായലുകളില്‍ വന്‍തോതില്‍ കൂടുകൃഷി നടത്തുന്നതിന്‌ അനുമതിവേണം. ഇതിനായികേന്ദ്ര സര്‍ക്കാര്‍കൂടുമത്സ്യകൃഷി നയംരൂപീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു. 
മറ്റ്‌കാര്‍ഷിക വിളകള്‍ക്ക്‌ നിലവിലുള്ളത്‌ പോലെ കൂടുമത്സ്യകൃഷിക്കും ഇന്‍ഷുറന്‍സ്‌ പരിരക്ഷവേണമെന്ന്‌ മത്സ്യകര്‍ഷകര്‍ ആവശ്യപ്പെട്ടു. 
വൈപ്പിന്‍കരയില്‍ പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ക്ക്‌ സ്വതന്ത്രമായിഹാര്‍ബര്‍ വേണമെന്നും ചര്‍ച്ചയില്‍ആവശ്യമുയര്‍ന്നു. വല്ലാര്‍പാടത്ത്‌ എല്‍ എന്‍ ജിടെര്‍മിനല്‍ വന്നതോടെ മീന്‍പിടുത്തം നിരോധിച്ചിരിക്കുകയാണെന്നും അഭിപ്രായമുയര്‍ന്നു. 
മത്സ്യത്തൊഴിലാളികളുടെയും കര്‍ഷകരുടെയും ആവശ്യങ്ങള്‍ പരിശോധിച്ച്‌ ആവശ്യമായ തീരുമാനങ്ങള്‍ കൈക്കൊള്ളുമെന്ന്‌ കേന്ദ്ര മന്ത്രി അറിയിച്ചു. സംസ്ഥാന സര്‍ക്കാറുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ നിറവേറ്റുന്നതിന്‌ കേരള സര്‍ക്കാറിനോട്‌ ആവശ്യപ്പെടുമെന്നും മന്ത്രി ഉറപ്പ്‌ നല്‍കി. പെരിയാര്‍ മലിനീകരണമടക്കം മത്സ്യത്തൊഴിലാളികളും മത്സ്യകര്‍ഷകരും നേരിടുന്ന പ്രശ്‌നങ്ങള്‍ വിശദമായിവിലയിരുത്തുന്നതിന്‌ സിഎംഎഫ്‌ആര്‍ഐയില്‍യോഗം വിളിച്ചു ചേര്‍ക്കുമെന്നും മന്ത്രി പറഞ്ഞു. 
കൂടുമത്സ്യകൃഷി ജനകീയമാക്കുന്നതിന്‌ ദേശീയ തലത്തില്‍ മാരികള്‍ച്ചര്‍ നയംരൂപപ്പെടുത്തുന്നതിന്‌ സിഎംഎഫ്‌ആര്‍ഐ പ്രവര്‍ത്തിച്ചുവരികയാണെന്ന്‌ ഡയറക്ടര്‍ ഡോ എ ഗോപാലകൃഷ്‌ണന്‍ പറഞ്ഞു.





ഫോട്ടോക്യാപ്‌ഷന്‍: സിഎംഎഫ്‌ആര്‍ഐയില്‍ നടന്ന മത്സ്യത്തൊഴിലാളി-മത്സ്യകര്‍ഷക പ്രതിനിധികളുമായുള്ള ചര്‍ച്ചയില്‍കേന്ദ്ര കൃഷി സഹമന്ത്രി സുദര്‍ശന്‍ ഭഗത്‌ മത്സ്യത്തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ കേള്‍ക്കുന്നു

എം.പി. പുരുഷോത്തമനും കെ.സി. ചന്ദ്രഹാസനും ടൂറിസം പുരസ്‌കാരം


..

ഇന്ത്യാ ട്രാവല്‍ അവാര്‍ഡ്‌സ്‌ സംഘടിപ്പിച്ച നാലാമത്‌ ദക്ഷിണമേഖലാ വിനോദ സഞ്ചാര പുരസ്‌കാരദാനച്ചടങ്ങ്‌ സ്‌പൈസസ്‌ ബോര്‍ഡ്‌ ചെയര്‍മാന്‍ ഡോ. എ. ജയതിലക്‌ ഉദ്‌ഘാടനം ചെയ്യുന്നു. യു.സി. റിയാസ്‌, എം.പി. പുരുഷോത്തമന്‍, കെ.സി. ചന്ദ്രഹാസന്‍, കെ. സന്‍ജീത്‌ എന്നിവര്‍ സമീപം.
കൊച്ചി : ന്യൂഡെല്‍ഹി കേന്ദ്രമായ ഇന്ത്യാ ട്രാവല്‍ അവാര്‍ഡ്‌സിന്റെ നാലാമത്‌ ദക്ഷിണമേഖലാ പുരസ്‌കാരങ്ങള്‍ ചെന്നൈയിലെ എംപി ഗ്രൂപ്പ്‌ ചെയര്‍മാനും മാനേജിങ്‌ ഡയറക്‌റ്ററുമായ എം.പി. പുരുഷോത്തമന്‍, തിരുവനന്തപുരത്തെ കേരളാ ട്രാവല്‍സ്‌ ഇന്റര്‍സര്‍വ ്‌ മാനേജിങ്‌ ഡയറക്‌റ്റര്‍ കെ.സി. ചന്ദ്രഹാസന്‍, സ്‌പൈസ്‌ലാന്റ്‌ ഹോളിഡേയ്‌സ്‌ മാനേജിങ്‌ ഡയറക്‌റ്റര്‍ യു.സി. റിയാസ്‌, കൊച്ചി ക്രൗണ്‍ പ്ലാസ ജനറല്‍ മാനേജര്‍ ഷുവേന്ദു ബാനര്‍ജി, ബങ്കളൂരു ഷാം-ഗ്രില ഹോട്ടല്‍ ഡയറക്‌റ്റര്‍ (സെയില്‍സ്‌ ആന്റ്‌ മാര്‍ക്കറ്റിങ്‌) രാജന്‍ മല്‍ഹോത്ര, ബാംഗ്ലൂര്‍ വൈറ്റ്‌ ഫീല്‍ഡിലെ അലോഫ്‌റ്റ്‌ ജനറല്‍ മാനേജര്‍ പങ്കജ്‌ ഗുപ്‌ത എന്നിവര്‍ക്ക്‌ ലഭിച്ചു. വിനോദ സഞ്ചാര മേഖലയ്‌ക്ക്‌ നല്‍കിയ മികച്ച സംഭാവന പരിഗണിച്ചുള്ള പുരസ്‌കാരങ്ങള്‍ കൊച്ചിയില്‍ നടന്ന ചടങ്ങില്‍ സ്‌പൈസസ്‌ ബോര്‍ഡ്‌ ചെയര്‍മാന്‍ ഡോ. എ. ജയതിലക്‌ സമ്മാനിച്ചു.

വിവിധ മേഖലകളിലായി വേറെ 39 സ്ഥാപനങ്ങള്‍ക്കും പുരസ്‌കാരങ്ങള്‍ വിതരണം ചെയ്യപ്പെട്ടു.

രാജ്യത്തിന്റെ പൂര്‍വ, പശ്ചിമ, ഉത്തര മേഖലകളിലും എല്ലാ വര്‍ഷവും അവാര്‍ഡ്‌ ദാനച്ചടങ്ങ്‌ നടത്തിവരുന്നു. കേന്ദ്ര വിനോദ സഞ്ചാര മന്ത്രാലയത്തിന്റെ സഹായത്തോടെ സംഘടിപ്പിക്കപ്പെടുന്ന ഇന്ത്യാ ട്രാവല്‍ അവാര്‍ഡ്‌സില്‍ പുരസ്‌കാര ജേതാക്കളെ തെരഞ്ഞെടുക്കുന്നത്‌ വിനോദ സഞ്ചാര വ്യവസായവുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്നവരുടെ ഇടയില്‍ നടത്തപ്പെടുന്ന അഭിപ്രായ വോട്ടെടുപ്പിലൂടെയും വിദഗ്‌ധരടങ്ങുന്ന വിധി കര്‍ത്താക്കളുടെ അഭിപ്രായങ്ങള്‍ കണക്കിലെടുത്തുമാണ്‌.

പുരസ്‌കാര ദാനച്ചടങ്ങില്‍ മുഖ്യാതിഥി ഡോ. എ. ജയതിലക്‌, ഇന്ത്യാ ട്രാവല്‍ അവാര്‍ഡ്‌ മെന്റര്‍ കെ. സന്‍ജിത്‌, കെ.സി. ചന്ദ്രഹാസന്‍, എം.പി. പുരുഷോത്തമന്‍, യു.സി. റിയാസ്‌ എന്നിവര്‍ പ്രസംഗിച്ചു.

--------------------------------------------------------------------------------------
 

മത്സ്യമേഖലയില്‍ ജിഐ എസ്‌ സാങ്കേതികവിദ്യ വേണം- കേന്ദ്ര മന്ത്രി സുദര്‍ശന്‍ ഭഗത്‌


 
കൊച്ചി
മത്സ്യമേഖലയില്‍ ജിഐ എസ്‌ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തണമെന്ന്‌ സിഎംഎഫ്‌ആര്‍ഐയില്‍ നടന്ന മത്സ്യത്തൊഴിലാളി-മത്സ്യകര്‍ഷക സംഗമത്തില്‍കേന്ദ്ര മന്ത്രി സുദര്‍ശന്‍ ഭഗത്‌ പറഞ്ഞു. മീന്‍പിടുത്ത ചിലവ്‌ ഗണ്യമായികുറയക്കാന്‍ ഈ സാങ്കേതികവിദ്യകൊണ്ട്‌ സാധിക്കും. മത്സ്യങ്ങള്‍ ധാരാളമായുള്ള സ്ഥലങ്ങള്‍ അടയാളപ്പെടുത്താനുംമത്സ്യത്തൊഴിലാളികള്‍ക്ക്‌ കൈമാറാനുംജിഐ എസ്‌ സാങ്കേതികവിദ്യകൊണ്ട്‌ സാധിക്കുമെന്ന്‌ മന്ത്രി പറഞ്ഞു.
കാലാവസ്ഥാവ്യതിയാനം മത്സ്യമേഖലയെ സാരമായി ബാധിച്ചിട്ടുണ്ട്‌. ഇക്കാര്യം പഠനവിധേയമാക്കി ആവശ്യമായ ബദല്‍മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കാന്‍ ശാസ്‌ത്ര സമൂഹംരംഗത്തുവരണം. സിഎംഎഫ്‌ആര്‍ഐ ആവിഷ്‌കരിച്ച സമുദ്ര കൂടുകൃഷിമാതൃക മത്സ്യോല്‍പാദനം വര്‍ധിപ്പിക്കാന്‍ ഇന്ത്യയെ സഹായിക്കും. കൂടുമത്സ്യകൃഷികൂടുതല്‍ ജനകീയമാക്കാന്‍ വാണിജ്യപ്രധാനമായ മത്സ്യങ്ങളുടെവിത്തുല്‍പാദന സാങ്കേതികവിദ്യ ഇനിയുംവികസിപ്പിക്കേണ്ടതുണ്ട്‌. മത്സ്യമേഖലയുടെ പുരോഗതിക്ക്‌ കേന്ദ്ര സര്‍ക്കാര്‍കൂടുതല്‍ ഊന്നല്‍ നല്‍കും. വൈകാതെ തന്നെ ഇതിന്റെഗുണഫലംമത്സ്യത്തൊഴിലാളികള്‍ക്ക്‌ അനുഭവിക്കാനാകുമെന്നുംകേന്ദ്ര മന്ത്രി പറഞ്ഞു. 
സിഎംഎഫ്‌ആര്‍ഐ ഡയറക്ടര്‍ ഡോ എ ഗോപാലകൃഷ്‌ണന്‍, ഡോജി മഹേശ്വരുഡു എന്നിവര്‍സംസാരിച്ചു. വിവിധയിനം വറ്റ മത്സ്യങ്ങളെ തിരിച്ചറിയുന്നതിന്‌ വേണ്ടി സിഎംഎഫ്‌ആര്‍ഐയിലെ ഉപരിതമത്സ്യ ഗവേഷണ വിഭാഗം പുറത്തിറക്കിയകൈപ്പുസ്‌തകംകേന്ദ്ര മന്ത്രി പ്രകാശനം ചെയ്‌തു. 
ഇന്നലെ നടന്ന ചടങ്ങില്‍ വിവാഹ വാര്‍ഷിക ദിനത്തില്‍ ഇന്ത്യയിലെ ആദ്യത്തെ മത്സ്യത്തൊഴിലാളി ദമ്പതികളെ കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സിഎംഎഫ്‌ആര്‍ഐ) ആദരിച്ചു. തൃശൂര്‍ജില്ലയിലെ കുണ്ടഴിയൂര്‍സ്വദേശികളായ കരാട്ട്‌ വീട്ടില്‍കെവികാര്‍ത്തികേയനെയും ഭാര്യ കെസിരേഖയെയുമാണ്‌സിഎംഎഫ്‌ആര്‍ഐയില്‍ നടന്ന ചടങ്ങില്‍കേന്ദ്ര കൃഷി സഹമന്ത്രി സുദര്‍ശന്‍ ഭഗത്‌ പൊന്നാടയും ഉപഹാരവും നല്‍കി ആദരിച്ചത്‌. 
കടലില്‍ ഔട്ട്‌ ബോഡ്‌ വള്ളത്തില്‍ ഒരുമിച്ച്‌ മത്സ്യബന്ധനം നടത്തുന്ന ദമ്പതികള്‍ക്ക്‌ കൂടുമത്സ്യകൃഷി നടത്തുന്നതിന്‌ കാളാഞ്ചി മീന്‍ കുഞ്ഞുങ്ങളുംമന്ത്രി ദമ്പതികള്‍ക്ക്‌ കൈമാറി. കടല്‍ മീന്‍പിടുത്തത്തോടൊപ്പം അധികവരുമാനം നേടുന്നതിനായിസിഎംഎഫ്‌ആര്‍ഐയുടെ സാമ്പത്തിക-സാങ്കേതിക സഹായത്തിലാണ്‌കാര്‍ത്തികേയനുംരേഖയും കടലില്‍കൂടുകൃഷിതുടങ്ങുന്നത്‌. 
കടലില്‍ബോട്ടുപയോഗിച്ച്‌ മീന്‍പിടുത്തം നടത്തുന്ന ഇന്ത്യയിലെ ആദ്യ വനിതയാണ്‌രേഖ.

ഫോട്ടോക്യാപ്‌ഷന്‍: രാജ്യത്തെ ആദ്യമത്സ്യത്തൊഴിലാളി ദമ്പതികളായ കെവികാര്‍ത്തികേയനും ഭാര്യ കെസിരേഖയ്‌ക്കുംസിഎംഎഫ്‌ആര്‍ഐയില്‍ നടന്ന ആദരിക്കല്‍ ചടങ്ങില്‍കേന്ദ്ര മന്ത്രി സുദര്‍ശന്‍ ഭഗത്‌ മീന്‍കുഞ്ഞുങ്ങളെ നല്‍കുന്നു.

രാജ്യത്തെ അപൂര്‍വ ദമ്പതികളെ സി.എം.എഫ്‌.ആര്‍.ഐ. ആദരിച്ചു

ഒരുമിച്ച്‌ കടലില്‍ മത്സ്യബന്ധനത്തിനിറങ്ങുന്ന തൃശൂര്‍ജില്ലയിലെ ചേറ്റുവക്കടുത്ത്‌ കുണ്ടഴിയൂര്‍സ്വദേശികളായ കരാട്ട്‌ വീട്ടില്‍കെവികാര്‍ത്തികേയനെയും ഭാര്യ കെസിരേഖയും മീന്‍പിടുത്തത്തിനുള്ള വല പരിശോധിക്കുന്നു

ഒരുമിച്ച്‌ കടലില്‍ മത്സ്യബന്ധനത്തിനിറങ്ങുന്ന തൃശൂര്‍ജില്ലയിലെ ചേറ്റുവക്കടുത്ത്‌ കുണ്ടഴിയൂര്‍സ്വദേശികളായ കരാട്ട്‌ വീട്ടില്‍കെവികാര്‍ത്തികേയനെയും ഭാര്യ കെസിരേഖയും തങ്ങളുടെ മത്സ്യബന്ധന ബോട്ടിനൊപ്പം.




കൊച്ചി:കടല്‍ മത്സ്യബന്ധനം ഉപജീവനമാര്‍ഗ്ഗമാക്കിയ രാജ്യത്തെ അപൂര്‍വ ദമ്പതികളെ കേന്ദ്ര സമുദ്ര മത്സ്യ ഗവേഷണ സ്ഥാപനം (സിഎംഎഫ്‌ആര്‍ഐ) ആദരിച്ചു. വിവാഹം കഴിഞ്ഞത്‌ മുതല്‍ ഒരുമിച്ച്‌ കടലില്‍ മത്സ്യബന്ധനത്തിനിറങ്ങുന്ന തൃശൂര്‍ജില്ലയിലെ ചേറ്റുവക്കടുത്ത്‌ കുണ്ടഴിയൂര്‍സ്വദേശികളായ കരാട്ട്‌ വീട്ടില്‍കെവികാര്‍ത്തികേയനെയും ഭാര്യ കെസിരേഖയെയുമാണ്‌സിഎംഎഫ്‌ആര്‍ഐ ആദരിക്കുന്നത്‌. ഇന്നലെ സിഎംഎഫ്‌ആര്‍ഐയില്‍വെച്ച്‌ നടക്കുന്ന മത്സ്യത്തൊഴിലാളി സംഗമത്തില്‍കേന്ദ്ര മന്ത്രി സുദര്‍ശന്‍ ഭഗത ഇരുവരെയും പൊന്നാട അണിയിച്ച്‌ ആദരിച്ചു സിഎംഎഫ്‌ആര്‍ഐയുടെ ഒരുവര്‍ഷം നീണ്ടുനില്‍ക്കുന്ന പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായാണ്‌ പരിപാടി.

കടലില്‍ബോട്ടുപയോഗിച്ച്‌ മീന്‍പിടുത്തം നടത്തുന്ന ഇന്ത്യയിലെ ആദ്യ വനിതയാണ്‌രേഖ. ദമ്പതികള്‍ ഒരുമിച്ച്‌ കടലില്‍ മത്സ്യബന്ധനിറങ്ങുന്നത്‌ ലോകത്തില്‍ തന്നെ അപൂര്‍വ സംഭവമാണ്‌. കായല്‍ മത്സ്യബന്ധനത്തില്‍സ്‌ത്രീകളുടെ സാന്നിധ്യം നിലവിലുണ്ടെങ്കിലും കടലില്‍ മീന്‍പിടിക്കാന്‍ സ്‌ത്രീകള്‍ പോകുന്നതായി ഇതുവരെറിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ടിട്ടില്ല. മത്സ്യബന്ധനത്തിലൂടെ ലഭിക്കുന്ന വരുമാനം കൊണ്ടാണ്‌ ഈ ദമ്പതികള്‍ കുട്ടികളുടെ പഠനം നടത്തുന്നതും മറ്റ്‌ചിലവുകള്‍ വഹിക്കുന്നതും. നാല്‌പെണ്‍മക്കളില്‍മൂത്തയാള്‍ പ്ലസ്‌ടുവിന്‌ പഠിക്കുകയാണ്‌. 

ഇരുവരേയും ആദരിക്കുന്നതിന്റെ ഭാഗമായി, കടലില്‍കൂടുമത്സ്യകൃഷി നടത്തുന്നതിനുള്ള എല്ലാ സഹായവുംസിഎംഎഫ്‌ആര്‍ഐ നല്‍കുന്നുണ്ട്‌. കൂടുകൃഷി നടത്തുന്നതിനുള്ള കാളാഞ്ചി മത്സ്യക്കുഞ്ഞുങ്ങള്‍ നാളത്തെ ചടങ്ങില്‍കേന്ദ്ര മന്ത്രി ഇവര്‍ക്ക്‌ സമ്മാനിക്കും. കൃഷി നടത്തുന്നതിനുള്ള കൂട്‌, അനുബന്ധ സംവിധാനങ്ങള്‍, മത്സ്യത്തീറ്റ എന്നിവസിഎംഎഫ്‌ആര്‍ഐ ഇതിനകംകൈമാറിയിട്ടുണ്ട്‌. 




എറണാകുളം സിഎസ്‌ഐ ഇമ്മാനുവല്‍ ഇടവകയ്‌ക്ക്‌ കത്തീഡ്രല്‍ പദവി





കൊച്ചി:
110 വര്‍ഷത്തെ ആത്മീയ പാരമ്പര്യത്തിനും സുസ്ഥിര സാമൂഹിക സേവനത്തിനുമുള്ള അംഗീകാരമായി എറണാകുളം സിഎസ്‌ഐ ഇമ്മാനുവല്‍ ഇടവകയെ കൊച്ചി മഹായിടവകയിലെ ആദ്യത്തെ കത്തീഡ്രലായി ഉയര്‍ത്തുന്നു. 
്‌ മൂന്നാമത്‌ മഹായിടവക കൗണ്‍സിലില്‍ ബിഷപ്‌ ബേക്കര്‍ നൈനാന്‍ ഫെന്നാണ്‌ പ്രഖ്യാപനം നടത്തിയത്‌. ഇടവക നേതൃത്വം നല്‍കുന്ന ദൈവികവും സാമൂഹികവുമായ പ്രവര്‍ത്തനങ്ങള്‍ കണക്കിലെടുത്താണ്‌ തീരുമാനമെന്ന്‌ അദ്ദേഹം പറഞ്ഞു. കേരളത്തിലെ ക്രൈസ്‌തവചരിത്രത്തിന്റെ ഭാഗമായി കൊച്ചി തുറമുഖത്തിന്‌ അഭിമുഖമായി 1908ലാണ്‌ ഇമ്മാനുവല്‍ ഇടവക സ്ഥാപിതമായത്‌. അന്നത്തെ തിരുവിതാംകൂര്‍ കൊച്ചി സിഎംഎസ്‌ വൈദികന്‍ റവ. ജെ. എച്ച്‌. ബിഷപ്‌ നിര്‍മാണത്തിന്‌ ചുക്കാന്‍ പിടിച്ചു. പ്രമുഖ വൈദികരായിരുന്ന റവ. എഡ്‌വേര്‍ഡ്‌ ബച്ചലസ്‌ റസല്‍, റവ. ആല്‍ഫ്രഡ്‌ ഫോര്‍ബ്‌സ്‌ സിയലി എന്നിവരുടെ സ്‌മരണാര്‍ഥം നിര്‍മിക്കപ്പെട്ട ദൈവാലയം റസല്‍ സിയലി മെമ്മോറിയല്‍ ചര്‍ച്ച്‌ എന്ന പേരിലും അറിയപ്പെടുന്നു. 1908ല്‍ ഇടവകയെ ദൈവാരാധനയ്‌ക്കായി സമര്‍പ്പിച്ചത്‌ വൈസ്രോയി ആയിരുന്ന കഴ്‌സന്‍ പ്രഭുവിന്റെ സുഹൃത്തും ഇന്ത്യസിലോണ്‍ മെത്രാപ്പൊലീത്തയുമായ റവ. ആര്‍. എസ്‌. കോംപ്ലെസ്റ്റനാണ്‌. ഇടവകയുടെ 100ാം വാര്‍ഷികാഘോഷം 2006 ഡിസംബര്‍ ആറിന്‌ അന്നത്തെ പ്രസിഡന്റ്‌ ഡോ. എപിജെ അബ്ദുല്‍ കലാം നിര്‍വഹിച്ചു. 

വിശ്വാസപരമായ പ്രവര്‍ത്തനങ്ങള്‍ക്കപ്പുറം ഇടവക സാമൂഹിക പ്രവര്‍ത്തനങ്ങള്‍ക്കും ചുക്കാന്‍ പിടിച്ചു. ഇടവകയിലെ യുവജനങ്ങളുടെ നേതൃത്വത്തില്‍ എല്ലാ വെള്ളിയാഴ്‌ചകളിലും ഇരുന്നൂറോളം പേര്‍ക്ക്‌ പ്രഭാതഭക്ഷണം നല്‍കുന്നുണ്ട്‌. ബിപിഎല്‍ കുടുംബാംഗങ്ങള്‍ക്ക്‌ ഓണസദ്യ, ഓണക്കിറ്റ്‌ വിതരണം എല്ലാ വര്‍ഷവും നല്‍കിപ്പോരുന്നു. നിര്‍ധനരായ വിദ്യാര്‍ഥികള്‍ക്ക്‌ പഠനോപകരണങ്ങള്‍, എച്ച്‌ഐവി ബാധിതര്‍ക്ക്‌ സാമ്പത്തിക സഹായം, ആദിവാസി വിഭാഗത്തിലെ കുട്ടികള്‍ക്ക്‌ താമസസൗകര്യത്തോടെ വിദ്യാഭ്യാസം, സൗജന്യ രക്തദാനചികില്‍സാക്യാംപുകള്‍, വൃദ്ധസദനത്തിലെ അംഗങ്ങള്‍ക്കൊപ്പവും പിന്നാക്ക വിഭാഗങ്ങള്‍ക്കൊപ്പവും ക്രിസ്‌മസ്‌ ആഘോഷം, സൗജന്യ കൗണ്‍സലിങ്‌ സെന്റര്‍, ഭവനരഹിതകരെ സംരക്ഷിക്കുന്ന പദ്ധതി തുടങ്ങിയ സേവനപ്രവര്‍ത്തനങ്ങള്‍ക്ക്‌ ഇടവക നേതൃത്വം നല്‍കുന്നു. സാമൂഹികപദ്ധതിയുടെ ഭാഗമായി നിര്‍ധനര്‍ക്ക്‌ വീടു നിര്‍മിച്ചുകൊടുക്കാനും സാധിച്ചു. 

ഇടവക കത്തീഡ്രലായി ഉയര്‍ത്തുന്നതിന്റെ ചടങ്ങുകള്‍ ഞായാഴ്‌ച വൈകിട്ട്‌ മൂന്നിന്‌ പളളിയങ്കണത്തില്‍ നടക്കും. മോഡറേറ്റര്‍ റവ. തോമസ്‌ കെ ഉമ്മന്‍ നേതൃത്വം നല്‍കും. തുടര്‍ന്ന്‌ അഞ്ചിന്‌ പൊതുസമ്മേളനവും മോഡറ്റേറ്റര്‍ റവ. തോമസ്‌ കെ ഉമ്മനും മറ്റ്‌ സിനഡ്‌ ഭാരവാഹികള്‍ക്കും സ്വീകരണവും നല്‍കുമെന്ന്‌ സിഎസഐ കൊച്ചി മഹായിടവക ക്ലര്‍ജി സെക്രട്ടറി റവ. ജേക്കബ്‌ ജോണ്‍, ട്രഷറര്‍ പി. ജെ. ജേക്കബ്‌, ലേ സെക്രട്ടറി ഏബ്രഹാം സൈമണ്‍, ഇടവക സെക്രട്ടറി ബാബു ഏബ്രഹാം, റവ. പ്രദീപ്‌ ജോര്‍ജ്‌, പ്രോഗ്രാം കോഓഡിനേറ്റര്‍ ജിബു ജോസ്‌ എന്നിവര്‍ അറിയിച്ചു.

സമരിറ്റന്‍ പ്രൊജക്ട്‌ ട്രോമ & എമര്‍ജന്‍സി കെയര്‍ പ്രോഗ്രാമിന്‌ തുടക്കം




കൊച്ചി: അപകടങ്ങളില്‍പ്പെട്ട്‌ പരിക്കേല്‍ക്കുന്നവര്‍ക്ക്‌ കൃത്യസമയത്ത്‌ അടിയന്തിര പരിചരണം ലഭ്യമാക്കി ജീവന്‍ രക്ഷിക്കുന്നതുമായി ബന്ധപ്പെട്ട ബോധവത്‌കരണം നടത്തുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിക്കുന്ന ട്രോമ & എമര്‍ജന്‍സി കെയര്‍ പ്രോഗ്രാം-പ്രൊജക്ട്‌ സമരിറ്റന്റെ ട്രയല്‍ ഒാറിയന്റേഷന്‍ പ്രോഗ്രാമിനു തുടക്കമായി.
പരിക്ക്‌ മൂലമുണ്ടാകുന്ന ആരോഗ്യപ്രശ്‌നങ്ങള്‍ ലോകത്തുടനീളം വര്‍ധിക്കുകയാണ്‌. റോഡ്‌ അപകടങ്ങള്‍, ഉയരമുള്ള കെട്ടിടത്തില്‍ നിന്നു വീഴുക, ശാരീരികവും ലൈംഗികവുമായ അതിക്രമം, പ്രകൃതി ദുരന്തം, യുദ്ധം, പാമ്പു കടിയേല്‍ക്കല്‍, വൈദ്യുതാഘാതം, പൊള്ളല്‍ തുടങ്ങിയ സാഹചര്യങ്ങളില്‍ ഗുരുതര പരിക്കുകളേല്‍ക്കുന്നവരെ രക്ഷിക്കുന്നതിനായി അടിയന്തിര പരിചരണം ലഭ്യമാക്കുന്നതിനെക്കുറിച്ച്‌ ബോധവത്‌കരണം നടത്തുകയാണ്‌ പരിപാടിയിലൂടെ ലക്ഷ്യമിടുന്നത്‌. അപകടങ്ങള്‍ ഒഴിവാക്കാനായില്ലെങ്കിലും അതിന്റെ അനന്തര ഫലങ്ങളുടെ കാഠിന്യം കുറയ്‌ക്കാന്‍ കഴിയും. കുട്ടികളിലും യുവാക്കളിലും തീവ്രപരിചരണം ലഭ്യമാക്കുന്നതിന്‌ പ്രത്യേക ആസൂത്രണവും ബോധവത്‌കരണവും ആവശ്യമാണ്‌. 

ഇത്തരം സാഹചര്യങ്ങളില്‍ കൃത്യസമയത്തുള്ള ഇടപെടല്‍ വഴി ഒരു ജീവന്‍ രക്ഷിക്കാന്‍ കഴിയും. ഈ സന്ദേശം സമൂഹത്തില്‍ പ്രത്യേകിച്ചും യുവജനങ്ങള്‍ക്കിടയില്‍ പ്രചരിപ്പിക്കുകയാണ്‌ പരിപാടി. 



റോട്ടറി ക്ലബ്ബ്‌ കൊച്ചിന്‍ വെസ്‌റ്റ്‌ സംഘടിപ്പിക്കുന്ന ട്രോമ ആന്റ്‌ എമര്‍ജന്‍സി കെയര്‍ പ്രോഗ്രാം പ്രൊജക്ട്‌ സമരിറ്റന്റെ ഉദ്‌ഘാടന വേളയില്‍ സി.എസ്‌.കര്‍ത്ത,അജിത്‌ ഗോപിനാഥ്‌, ഡോ.അരുണ്‍ ഉമ്മന്‍, വി.പി.എസ്‌ ലേക്‌ഷേര്‍ നഴ്‌സിംഗ്‌ സൂപ്രണ്ട്‌ ലൈല, ബെന്നി ജോര്‍ജ്‌, ആര്‍ ടി ഒ ആദര്‍ശ്‌, ഡോ.ലാസര്‍ ചാണ്ടി, എം.കെ.രഞ്‌ജിത്‌, ഡോ.മുഹമ്മദ്‌ എന്നിവര്‍ സമീപം.