2011, മാർച്ച് 26, ശനിയാഴ്‌ച

കൊച്ചി ഐ പിഎല്‍ ടീമിന്റെ (കൊച്ചി ടസ്‌കേഴ്‌സ്‌ കേരള) പരിശീലനം ഫ്‌ളഡ്‌ലിറ്റില്‍ ആരംഭിച്ചു






കൊച്ചി
കൊച്ചി ഐപി എല്‍ ടീമിന്റെ പരിശീലനം ആരംഭിച്ചു. കോച്ച്‌ ജെഫ്‌ ലാവ്‌സണിന്റെ കീഴില്‍ 15ഓളം കളിക്കാരാണ്‌ ഇന്നലെ വൈകിട്ടും രാത്രിയുമായി കലൂര്‍ ജവഹര്‍#ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ പരിശീലനം നടത്തിയത്‌.
കൊച്ചി ഐപിഎല്‍ ടീമിനെ രൂപം നല്‍കിയതിനു ശേഷം നടക്കുന്ന ആദ്യ പരിശീലനം ആയിരുന്നു ഇത്‌.അതേപോലെ കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡയത്തില്‍ പുതിയ ഫ്‌ളഡ്‌ ലിറ്റ്‌ സ്ഥാപിച്ചതിനു ശേഷം നടക്കുന്ന ആദ്യ പരിശീലനവുമായിരുന്നു ഇന്നലത്തേത്‌.
ഓപ്പണര്‍ ഹേമന്ത്‌ മറാഠെ,.നന്ദഗോപാല്‍,രണ്‍ദീപ്‌ കുമാര്‍ രവീന്ദ്ര ജഡേജ,യശ്‌പാല്‍ സിംഗ്‌,വിനയ്‌ കുമാര്‍, രണ്‌ദീര്‍ ശ്രീവാസ്‌തവ,ആര്‍.പി സിംഗ്‌, ചന്ദന്‍ മദന്‍,ദീപക്‌ ചൗഗലെ,രമേഷ്‌ പവാര്‍ തുടങ്ങിയവരോട1പ്പം മലയാളി താരങ്ങളായ റൈഫി വിന്‍സെന്റ്‌ ഗോമസ്‌,പി.പ്രശാന്ത്‌ എന്നിവരും ഇന്നലെ പരിശീലനത്തിനുണ്ടായിരുന്നു
ഇന്നു ടീമിന്റെ ഓസ്‌ട്രേലിയക്കാരനായ ട്രെയ്‌നര്‍ ഗ്രെയ്‌ഗ്‌ റാന്‍സം മാരിയോ,ശ്രീലങ്കക്കാരന്‍ പരിശീലകന്‍ വില്ലാവിരായ എന്നിവരോടൊപ്പം ടീമിലെ മറ്റംഗങ്ങള്‍ കൂടിയെത്തും. കൊച്ചി ടീമിലെ ലോക കപ്പില്‍ കളിക്കുന്ന ഏഴു കളിക്കാര്‍ മത്സരം പൂര്‍ത്തിയായതിനു ശേഷമായിരിക്കും എത്തുക.
കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‌ ഫ്‌ളഡ്‌ലിറ്റ്‌ സ്ഥാപിച്ചതിനു ശേഷം മതിയായ പ്രകാശം ലഭിക്കുന്നുണ്ടോയെന്നു കൂടി ഇന്നലെ പരിശോധിച്ചു.നേരത്തെ ഉണ്ടായിരുന്ന ഫ്‌ളഡ്‌ലിറ്റ്‌ മുഴുവനും മാറ്റിയിട്ടുണ്ട്‌.നേരത്തെ 1200 ലക്‌സസ്‌ ആയിരുന്ന പ്രകാശ തീവ്രത ഇപ്പോള്‍ 3400 ലക്‌സസ്‌ ആയി ഉയര്‍ത്തിയിട്ടുണ്ട്‌.

2011, മാർച്ച് 15, ചൊവ്വാഴ്ച

കൊച്ചി ഐ പി എല്‍ വേദി ഒരുങ്ങുന്നു

കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌്‌റു രാജ്യാന്തര സ്‌റ്റേഡിയത്തില്‍ ഐപിഎല്‍ മത്സരങ്ങളുടെ പ്രവര്‍ത്ത}ങ്ങള്‍ക്കു ഔദ്യോഗികമായ തുടക്കം.
ടൂര്‍ണമെന്റിന്റെ സംഘടകരായ ഐഎംജിയുടെ പ്രതിനിധികള്‍ ചടങ്ങില്‍ പങ്കെടുത്തു. ഐഎംജി സിഇഒ കാതറിന്‍ സിംപ്‌സണും കെസിഎ സെക്രട്ടറി ടി.സി മാത്യുവും ചേര്‍ന്നു ദീപശിഖ കൊളുത്തി . ഹോസ്‌പിറ്റാലിറ്റി മാനെജര്‍ വോണി സ്‌മിത്ത്‌,ടൂര്‍ണമെന്റ്‌ ഓപ്പറേഷന്‍സ്‌ മാനെജര്‍ മാക്‌സ്‌ ഹെഡി,ഹോസ്‌പിറ്



റാലിറ്റി കോഓര്‍ഡി}േറ്റര്‍ ഹാരിയറ്റ്‌ ജെന്നിംഗ്‌സ്‌, അക്രിഡിറ്റേഷന്‍ മാനെജര്‍ ജെയിന്‍ മൊറോണി, ഡിഎന്‍എ അക്രിഡിറ്റേഷന്‍ മാനെജര്‍ റാഹിസ്‌ എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.
കൊച്ചി ഐപിഎലിന്റെ ഫ്രഞ്ചൈസി സംഘം 15നും സെക്യുരിറ്റി സംഘം 17നും എത്തിച്ചേരും. സ്റ്റേഡിയത്തിന്റെ നവീകരണപ്രവര്‍ത്ത}ങ്ങളും പിച്ച്‌,ഔട്ട്‌ ഫീല്‍ഡ്‌ ,ഡ്രെയ്‌}േജ്‌ എന്നിവയുടെ പണികളും ഏറെക്കുറെ പൂര്‍ത്തിയായതായി ടി. സി മാത്യു ഐഎംജി സംഘത്തിനെ അറിയിച്ചു. എറണാകുളം ജില്ലാ ക്രിക്കറ്റ്‌ അസോസിയേഷന്‍ ഭാരവാഹികളും ചടങ്ങില്‍ പങ്കെടുത്തു.
ഫ്‌ളഡ്‌ലിറ്റ്‌ സംവിധാ}മാണ്‌ ഇനി പ്രധാനമായും സ്ഥാപിക്കേ|ത്‌. ഫിലിപ്‌സ്‌ ,ഇന്ത്യയ്‌ക്കാണ്‌ ഇതിന്റെ ചുമതല.3000 ലുമിറിന്‍ പ്രകാശ ശേഷിയുള്ള ലൈറ്റുകളാണ്‌ ടെലിവിഷന്‍ സംപ്രേഷണം കൂടി കണക്കിലെടുത്തു സ്ഥാപിക്കുന്നത്‌. ലൈറ്റുകളുടെ അലൈന്‍മെന്റ്‌ ശരിയാക്കുന്നതിനുള്ള പണികള്‍ 21നു തുടങ്ങും 25നകം ഇതും പൂര്‍ത്തിയാക്കാനാകും. ഡേ-നൈറ്റ്‌ ആയി നടക്കുന്ന പരിശീല} മത്സരങ്ങള്‍ കൂടി കഴിഞ്ഞാല്‍ മാത്രമെ ഫ്‌ളഡ്‌ലിറ്റിന്റെ പണികള്‍ പൂര്‍ത്തിയാക്കാനാകുയുളളു.
ജിസിഡിഎയുടെ ഉടമസ്ഥതതിയുലുള്ള സ്റ്റേഡിയത്തിന്റെ സിവില്‍ വര്‍ക്കുകളും കെസിഎയാണ്‌ നടത്തുന്നത്‌. ഗാലറിയില്‍ നിലവിലുള്ള ടോയിലറ്റ്‌ സംവിധാനം നവീകരിക്കുകയും പുതുതായി സ്‌ത്രികള്‍ക്കു വേ|ിയുള്ളതടക്കം ഏഴോളം പുതിയ ടോയിലറ്റുകളും നിര്‍മിച്ചിട്ടുണ്ട്‌
തെരഞ്ഞെടുപ്പു കൂടി നടക്കുന്നതിനാല്‍ ഐഎംജിയുടെ സെക്യുരിറ്റി സംഘം കേരള പൊലീസുമായി ഇക്കാര്യം ചര്‍ച്ചചെയ്യും. സ്‌റ്റേഡിയത്തിനകത്തു പ്രത്യേക ക്ലോസ്‌ഡ്‌ സര്‍ക്യുട്ട്‌ ക്യാമറകള്‍ ഇതിനകം സ്ഥാപിച്ചു കഴിഞ്ഞു.24 മണിക്കൂര്‍ പ്വവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമും പ്രവര്‍ത്തന സജ്ഞമാക്കും.സ്റ്റേഡിയത്തിലെ മെഡിക്കല്‍ സംഘത്തിന്റെ ചുമതല എറണാകുളം മെഡിക്കല്‍ ട്രസ്റ്റ്‌ ഹോസ്‌പിറ്റലിനാണ്‌. പ്രത്യേക മെഡിക്കല്‍ സംഘം മത്സരദിവസങ്ങളില്‍ സ്റ്റേഡിയത്തിലുണ്ടാകും. ഇവര്‍ക്കുവേണ്ടി പ്രത്യേക എയര്‍കണ്ടീഷന്‍ മുറികള്‍ സജ്ജീകരിക്കും. ആദ്യമായി മള്‍ട്ടി ജിംനേഷ്യവും കളിക്കാര്‍ക്കു വേണ്ടിി ഒരുക്കുന്നുണ്ട്‌ . ചിയര്‍ഗേള്‍സ്‌,മാച്ച്‌ റഫ്‌റി,തേര്‍ഡ്‌ അംപയര്‍ എന്നിവര്‍ക്കും പ്രത്യേക മുറികള്‍ ഒരുക്കുന്നുണ്ട്‌ ഏപ്രില്‍ ഒന്‍പതി}ാണു കൊച്ചിയിലെ ആദ്യ മത്സരം. രണ്ടാം മത്സരം ഏപ്രില്‍ 18നും.അതുകൊണ്ടു തന്നെ തെരഞ്ഞെടുപ്പു ഡ്യൂട്ടികളെ മത്സരഷെഡ്യുള്‍ ബാധിക്കില്ലെന്നു ടി.സി മാത്യു അറിയിച്ചു.അതേപോലെ ടിക്കറ്റിന്റെ നികുതി സംബന്ധിച്ചു അടുത്ത ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ സംസ്ഥാന സര്‍ക്കാരുമായി ഇക്കാര്യത്തില്‍ ചര്‍ച്ചനടത്തിവരുകയാണെന്നും കെസിഎ സെക്രട്ടറി അറിയിച്ചു.

2011, മാർച്ച് 5, ശനിയാഴ്‌ച

ബാനര്‍ജി റോഡ്‌ കുത്തിപ്പൊളിക്കലിനെതിരെ ജനങ്ങള്‍ സംഘടിച്ചു

കഴിഞ്ഞ രണ്ടാഴ്‌ചയായി തുടരുന്ന ബാനര്‍ജി റോഡ്‌ കുത്തിപ്പൊളിക്കലിനെതിരെ ജനങ്ങള്‍ സംഘടിച്ചു. മാസങ്ങളായി പൊട്ടിപ്പൊളിഞ്ഞു കിടന്നിരുന്ന ബാനര്‍ജി റോഡ്‌ അടുത്തിടെയാണ്‌ ടാര്‍ചെയ്‌തു ഗതാഗത യോഗ്യമാക്കിയത്‌.അതിനു തൊട്ടുപിന്നാലെയാണ്‌ ഇപ്പോഴത്തെ ഈ കുത്തിപ്പൊളിക്കല്‍ . ഇതോടെ ഗതികെട്ട ജ}ം കഴഞ്ഞദിവസം പണി നിര്‍ത്തിവെപ്പിച്ചു.
നോര്‍ത്ത്‌ റെയ്‌ല്‍വെ സ്റ്റേഷനു സമീപം ജെസിബികള്‍ നിരനിരായി കിടന്നാണ്‌ റോഡ്‌ കുത്തിപ്പൊളിച്ചത്‌.ഇതു കണ്ടതോടെനാട്ടുകാരും ഓട്ടോ റിക്ഷാതൊഴിലാളികളും ഒത്തുചേര്‍ന്നു . ഉടനടി രംഗത്തെത്തിയ കരാറുകാര്‍ ജ}ങ്ങളെ സമാധാനിപ്പിച്ചു പ്രതിഷേധത്തിനു തടയിടുകയായിരുന്നു.
കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌്‌റു സ്റ്റേഡിയം മുതല്‍ ഹൈക്കോടതി വരെയാണ്‌ ആദ്യ ഘട്ടത്തില്‍ അണ്ടര്‍ ഗ്രൗണ്ട്‌ കേബിളിങ്ങിന്റെ പണികള്‍ നടത്തുന്നത്‌.
ഇന്ത്യന്‍ റെയ്‌്‌ല്‍വെ കണ്‍സ്‌ട്രക്‌്‌ഷന്‍ കമ്പ}ിയ്‌ക്കാണ്‌ കരാര്‍ .റോഡ്‌ കുത്തിപ്പൊളിക്കാതെ തന്നെ അണ്ടര്‍ ഗ്രൗണ്ട്‌ കേബിളിങ്ങ്‌ നടത്താന്‍ നിരവധി മാര്‍ഗങ്ങളുണ്ട്‌ പക്ഷേ ഇര്‍കോണ്‍ ആധുനിക സംവിധാനങ്ങള്‍ ഉപയോഗിക്കാതെ പഴഞ്ചന്‍ മട്ടില്‍ റോഡ്‌ കുത്തിപ്പൊളിച്ചു ചെയ്യുന്നതാണ്‌ ലക്ഷങ്ങളുടെ നഷ്ടത്തിനും ജനങ്ങളുടെ ബുദ്ധിമുട്ടിനും കാരണമായിരിക്കുന്നത്‌. ആറോളം ജെസിബികളും 200 ഓളം ജോലിക്കാരെയും ഉപയോഗിച്ചാണു രണ്ടാഴ്‌ചയായി കുത്തിപ്പൊളിക്കല്‍ നടന്നുവരുന്നത്‌.ഒരു ഭാഗത്തു റോഡ്‌ പൊളിക്കുന്നതോടെ വാഹ}ങ്ങള്‍ ഗതിമാറ്റി തിരിച്ചുവിടുകയാണ്‌ ഇതോടെ ഗതാഗതം വണ്‍വേ ആയി നിയന്ത്രിച്ചിരിക്കുകയാണ്‌. വേഗത്തില്‍ വരുന്ന വാഹനങ്ങള്‍ക്കു യാതൊരു മുന്നറിയിപ്പും നല്‍കാതെയാണ്‌ ഈ ഗതിമാറ്റം. നിരവധി വാഹനങ്ങളാണു ഇക്കാരണത്താല്‍ അപകടത്തില്‍പ്പെടുന്നത്‌.
ഇതിനു പുറമെ റോഡ്‌ പൊളിക്കുന്നതോടെ ഉയരുന്ന പൊടിപടലവും ആഴ്‌ചകളായി പാലാരിവട്ടം മുതല്‍ ഹൈക്കോര്‍ട്ട്‌ ജംക്‌്‌ഷന്‍ വരെയുള്ള വഴിയാത്രക്കാര്‍ക്കും സമീപത്തെ വ്യാപാര സ്ഥാപനങ്ങള്‍ക്കും ദുരിതം സൃഷ്ടിക്കുകയാണ്‌.
ഇന്നു പണികള്‍ പൂര്‍ത്തിയാക്കുവാനുള്ള അവസാന തീയതിയാണ്‌.പക്ഷേ കരാറുകാര്‍ പണികള്‍ പൂര്‍ത്തിയാക്കുന്നതിലുള്ള അസൗകര്യം കെസിഇബിയെ അറിയിച്ചതിനെ തുടര്‍ന്നു നീട്ടിക്കൊടുത്തിട്ടുണ്ട്‌.
നൂലാമാലകള്‍ പോലെ നഗരത്തില്‍ തലങ്ങുംവിലങ്ങും കിടക്കുന്ന കേബിളുകള്‍ അണ്ടര്‍ഗ്രൗണ്ട്‌ ആക്കുന്നതിന്റെ ഭാഗമായിട്ടാണ്‌ കെഎസ്‌ഇബിയുടെ കരാര്‍ പ്രകാരം ഈ കുത്തിപ്പൊളിക്കല്‍ അരങ്ങേറുന്നത്‌

2011, മാർച്ച് 1, ചൊവ്വാഴ്ച

പൊതുജനത്തെ കഴുതകളാക്കി വൈറ്റില ബസ്‌്‌ ടെര്‍മിനല്‍ അടച്ചു


പൊതുജനത്തെ കഴുതകളാക്കിയ ഉദ്‌ഘാടന മാമാമാങ്കത്തിനുശേഷം വൈറ്റില ബസ്‌്‌ ടെര്‍മിനല്‍ അടച്ചു

ഉദ്‌ഘാടനത്തിനു വേണ്ടി കെട്ടിയ കൊടി തോരണങ്ങള്‍ എടുത്തു
മാറ്റുന്നതിനു മുന്‍പു തന്നെ വൈറ്റില ബസ്‌ ടെര്‍മിനല്‍ അടച്ചു പൂട്ടി. ഇനി അടുത്തെങ്ങും ഹബ്‌ തുറക്കാന്‍ സാധ്യതയില്ല.
പ്രാഥമിക പണികള്‍ പോലും പൂര്‍ത്തിയാക്കാത്തതാണു ഹബ്‌ അടച്ചുപൂട്ടാനുള്ള കാരണം. ഇനി പണി പൂര്‍ത്തിയാക്കി കഴിഞ്ഞാല്‍ വീണ്ടും ഒരു ഉദ്‌ഘാടനം കൂടി വേണ്ടി വന്നേക്കാം.
ശനിയാഴ്‌ച മുഖ്യമന്ത്രി വിഎസ്‌ അച്യുതാനന്ദന്‍ ഉദ്‌ഘാടനം ചെയ്യുമെന്നറിയിച്ചിരുന്നുങ്കൈിലും ഗതാഗത മന്ത്രി ജോസ്‌ തെറ്റയില്‍ ആയിരുന്നു ആദ്യ ബസ്‌ സര്‍വീസ്‌ ഫ്‌ളാഗ്‌ ഓഫ്‌ ചെയ്‌തത്‌. കൊച്ചിയിലേക്കു വീണ്ടും എത്തുന്ന ഡബിള്‍ ഡെക്കര്‍ ഉള്‍പ്പെടെ നിരവധി കെഎസ്‌ ആര്‍ടി ബസുകള്‍ ഹബില്‍ ഉദ്‌ഘാടനത്തിനു വേണ്ടി ഒരുക്കിയിരുന്നു.ഇതെല്ലാം കെഎസ്‌ആര്‍ടിസി യുടെ ശനിയാഴ്‌ച രാത്രി തന്നെ മാറ്റിയിരുന്നു. അതിനു പിന്നാലെയാണ്‌ ഇന്നലെ രാവിലെ ഷീറ്റുകള്‍ വെച്ചു ഹബിലേക്കുള്ള പ്രവേശനവും അടച്ചത്‌.
കൊച്ചി നഗരത്തിന്റെ വികസനത്തിലെ മുഖമുദ്രകളിലൊന്നായി വിശേഷിപ്പിക്കുന്ന വൈറ്റില മൊബിലിറ്റി ഹബ്‌ കാണാനെത്തിയ നിരവധി പേര്‍ക്കും അടച്ചു പൂട്ടിയ ഹബ്‌ ആണു കാണാനായത്‌.
പകുതി പോലും പണികള്‍ പൂര്‍ത്തിയാക്കാതെ ധൃതി പിടിച്ചാണ്‌ മൊബിലിറ്റി ഹബ്‌ ഉദ്‌ഘാടനം ചെയ്‌തിരിക്കുന്നത്‌. വൈറ്റില ജംക്‌്‌ഷനില്‍ നിന്നും മൊബിലിറ്റി ഹബിലേക്കുള്ള റോഡ്‌ ടാര്‍പോലും ചെയ്‌തിട്ടില്ല.അതേപോലെ ഹബിലെ ഏഴു സ്റ്റാന്‍ഡുകളില്‍ നാലെണ്ണത്തിന്റെ പെയിന്റിങ്ങു പോലും കഴിഞ്ഞിട്ടുള്ളു. ഒന്നാംഘട്ടത്തലെ പകുതി പണികള്‍ മാത്രമാണ്‌ പൂര്‍ത്തിയാക്കിയിട്ടുള്ളു.കണിയാമ്പുഴ പാലം വഴിയുള്ള ഹബിലേക്കു വരുന്ന റോഡ്‌ കഴിഞ്ഞ ആറുമാസമായി പലഭാഗത്തും പൊളിച്ചിട്ടിരിക്കുകയാണ്‌. മൊബിലിറ്റി ഹബിനു സമീപമുള്ള കലുങ്കിന്റെ പണികളും നടന്നു വരുകയാണ്‌. അതിനുശേഷം മാത്രമെ കണിയാമ്പുഴ പാലം വീതികൂട്ടുന്നതടക്കമുള്ള മറ്റുപ്രധാന പണികള്‍ ആരംഭിക്കുകയുള്ളു.
മൊബിലിറ്റി ഹബിനുവേണ്ടി റോഡ്‌ പൊളിച്ചതോടെ കഴിഞ്ഞ ആറുമാസമായി ദുരിതത്തിലാണെന്ന്‌ }ാട്ടുകാര്‍ പറഞ്ഞു. തൃപ്പൂണിത്തുറ,എരൂര്‍ ഭാഗത്തേക്കു പോകാന്‍ ജനങ്ങള്‍ പ്രധാനമായും ആശ്രയിക്കുന്ന റോഡ്‌ ആണിത്‌.

ദീര്‍ഘദൂര ബസുകള്‍ക്ക്‌ ഈ ഹബ്ബില്‍നിന്നും സര്‍വീസ്‌ തുടങ്ങാ}ും അവസാനിപ്പിക്കാനും ഉദ്ദേശിച്ചുകൊ|ുള്ള ഹബിനു മൊത്തം 400 കോടിരൂപയാണ്‌ ചെലവ്‌ പ്രതീക്ഷിക്കുന്നത്‌. സിറ്റി സര്‍വീസുകളും ഹബില്‍ നിന്നും ആരംഭിക്കുമെന്നായിരുന്നു അറിയിച്ചിരുന്നത്‌. വാഹനങ്ങള്‍ക്കു പാര്‍ക്കിങ്ങ്‌ സൗകര്യം,ഫുഡ്‌കോര്‍ട്ട്‌,ടോയിലറ്റ്‌ ബ്ലോക്ക്‌ എന്നിവയാണ്‌ ഒന്നാം ഘട്ടത്തില്‍ പൂര്‍ത്തിക്കു.ഒന്നാം ഘട്ടത്തില്‍ ഏഴു ബസ്‌ ബേകള്‍ പൂര്‍ത്തിയാക്കുമെന്നറിയിച്ചത്‌ .ഇതില്‍ നലെണ്ണത്തിന്റെ പെയിന്റ്‌ ജോലികള്‌ മാത്രമാണ്‌ പൂര്‍ത്തിയാക്കിയിട്ടുള്ളത്‌. 13എണ്ണമാണ്‌ ഇതില്‍ തീര്‍ക്കേണ്ടത്‌. ഒരേസമയം 35 ബസുകള്‍ക്കുള്ള പാര്‍ക്കിങ്ങ്‌ സൗകര്യമാണ്‌ ഏര്‍പ്പെടുത്തേണ്ടത്‌
75 ദിവസത്തിനകം പണി പൂര്‍ത്തിയാക്കാമെന്ന വ്യവസ്ഥയിലാണ്‌ ഡിസംബര്‍ 16നു നിര്‍മാണ പ്രവര്‍ത്തനം തുടങ്ങിയത്‌. ഈ തീയതി അവസാനിക്കുന്നതി}ു മുന്‍പു തന്നെ പണിപൂര്‍ത്തിയാക്കാതെ തന്നെ ഉദ്‌ഘാടനം നടത്തുകയായിരുന്നു. 75 ഏക്കര്‍ പ്രദേശശത്തുയരുന്ന മൊബിറ്റി ഹബില്‍ ആറേക്കറിലാണ്‌ ഒന്നാംഘട്ടം നടപ്പിലാക്കുന്നത്‌
പ്രാഥമിക ടെര്‍മി}ല്‍ .മൂന്നുഘട്ടങ്ങളിലായി 400 കോടി രൂപ ചെലവുള്ള പദ്ധതിയുടെ പ്രാഥമിക ടെര്‍മിനല്‍ നിര്‍മാണമുള്‍പ്പെടെയുള്ള ആദ്യ രണ്ടു ഘട്ടത്തിനു 200 കോടി രൂപയാണ്‌ ചെലവു പ്രതീക്ഷിക്കുന്നത്‌.
ഉദ്‌ഘാടനം കഴിഞ്ഞതോടെ ഇനി പണികള്‍ മന്ദഗതിയിലാകുമെന്നാണ്‌ ആശങ്ക.ഇങ്ങനെവന്നാല്‍ പലതവണ ഉദ്‌ഘാടനം ചെയ്‌ത എറണാകുളംബോട്ട്‌ ജെട്ടിയ്‌ക്കു സമീപത്തെ റവന്യു ടവറിന്റെ ഗതിയാകും.കൊട്ടിഘോഷിച്ചു ഉദ്‌ഘാടനം നടത്തിയ വൈറ്റില ബസ്‌ ടെര്‍മിനലിനും.