2015, മാർച്ച് 7, ശനിയാഴ്‌ച

വീട്‌ പണയത്തിനു നല്‍കിയ ഏഴ്‌ലക്ഷം രൂപ ഉടമതട്ടിയെടുത്തു


കൊച്ചി: വീട്‌ പണയം ലഭിക്കാന്‍ നല്‍കിയ ഏഴ്‌ലക്ഷം രൂപ മടക്കി നല്‍കാന്‍ ഉടമ വിസമ്മതിക്കുന്നതായി വീട്ടമ്മയുടെ പരാതി. തേവര ചാണിയമുറി വിനോദിന്‌ എതിരെയാണ്‌ മട്ടാഞ്ചേരി സ്വദേശിനി എച്ച്‌ തന്‍വീര്‍ പരാതിയുമായി രംഗത്ത്‌ എത്തിയത്‌. പണം മടക്കി ലഭിച്ചില്ലെങ്കില്‍ താനും മൂന്ന്‌ പെണ്‍മക്കളും വുദ്ധമാതാവും ജീവനൊടുക്കേണ്ടി വരുമെന്ന്‌ തന്‍വീര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കുടുംബ വിഹിതമായും മറ്റും ലഭിച്ച ഏഴ്‌ ലക്ഷം രൂപ വിനോദിന്‌ നല്‍കിയ ശേഷം അയാളുടെ ഉടമസ്ഥതയിലുള്ള വീട്‌ പണയത്തിന്‌ എടുത്തിരുന്നതായി തന്‍വീര്‍ പറഞ്ഞു. 2013 ഡിസംബര്‍ 5ന്‌ പതിനൊന്ന്‌ മാസത്തെ വാടക കാലാവധി കണക്കാക്കിയായിരുന്നു കാര്‍ ഉറപ്പിച്ചിരുന്നത്‌. കാലാവധി പൂര്‍ത്തിയായതിനെ തുടര്‍ന്ന്‌ പണം മടക്കി ആവശ്യപ്പെട്ടെങ്കിലും നല്‍കാന്‍ വിനോദ്‌ തയ്യാറായില്ലെന്നും വീട്ടമ്മ പറഞ്ഞു. പണം മടക്കി ചോദിച്ച തന്നെയും കുടുംബത്തെയും ഭീഷണിപ്പെടുത്തുന്നതായും കള്ളക്കേസില്‍ കുടുക്കിയതായും ഇവര്‍ കുറ്റപ്പെടുത്തി. തേവര പോലിസ്‌ സ്‌റ്റേഷനിലും വനിതാ കമ്മീഷനിലും പരാതി നല്‍കിയെങ്കിലും സാമ്പത്തിക ഇടപാടായതിനാല്‍ കോടതിയെ സമീപിക്കാന്‍ നിര്‍ദ്ദേശിക്കുകയായിരുന്നുവെന്ന്‌ ഇവര്‍ പറയുന്നു. സ്വകാര്യ സ്ഥാപനത്തില്‍ കുറഞ്ഞ വരുമാനത്തില്‍ ജോലി ചെയ്‌ത്‌ വരുന്ന തനിക്ക്‌ കേസ്‌ നടത്താനുള്ള സ്ഥിതി ഇല്ലെന്ന്‌ ഇവര്‍ പറഞ്ഞു. പത്താം തരത്തിലും പ്ലസ്‌ ടുവിനും എഞ്ചിനിയറിങിനും പഠിക്കുന്ന മൂന്ന്‌ പെണ്‍മക്കളും വുദ്ധമാതാവും അടങ്ങുന്ന കുടുംബം പോറ്റാന്‍ ബുദ്ധിമുട്ടുന്നതിനിടയില്‍ കോടതി കയറുന്ന കാര്യം തനിക്ക്‌ ആലോചിക്കാന്‍ പോലും കഴിയില്ലെന്നും രണ്‍വീണ്‍ വ്യക്തമാക്കുന്നു. താന്‍ നല്‍കിയ പണം കരാര്‍ പ്രകാരം മടക്കി നല്‍കാത്ത കെട്ടിട ഉടമയ്‌ക്ക്‌ എതിരെ പോലിസ്‌ നടപടി സ്വീകരിക്കണമെന്നാണ്‌ ഇവരുടെ ആവശ്യം. രാഷ്ട്രീയ സാമൂഹിക സംഘടനകള്‍ വിഷയത്തില്‍ ഇടപെടണമെന്നും വീട്ടമ്മ ആവശ്യപ്പെട്ടു. 

മയക്കുമരുന്നിന്റെ പണത്തില്‍ ആഡംബര ജീവിതം താമസിക്കാന്‍ പ്രതിദിനം കാല്‍ലക്ഷം രൂപ വാടകയുടെ വീട്‌



  1. കൊച്ചി: കൊക്കൈയ്‌ന്‍ കേസില്‍ അറസ്റ്റിലായ നൈജീരിയന്‍ സ്വദേശി ഒക്കോവ ചിഗോസി കോളിന്‍സിന്‌ കേരളത്തിലെ കൂടുതല്‍ പേരുമായി ബന്ധമുള്ളതായി പൊലീസ്‌. കൊച്ചിയിലെ സ്‌മോക്ക്‌ പാര്‍ട്ടികളിലും നിശാ പാര്‍ട്ടികളിലും മുന്തിയ ഇനം ലഹരി എത്തിച്ചിരുന്നത്‌ കോളിന്‍സിന്റെ സംഘമാണെന്ന്‌ ചോദ്യം ചെയ്യലില്‍ വ്യക്തമായി. അതേസമയം കേസില്‍ പിടിയിലായ രേഷ്‌മയും ബ്ലസി സില്‍വസ്റ്ററും നല്‍കിയ മൊഴിയില്‍ വൈരുദ്ധ്യങ്ങള്‍ ഉള്ളതായി പൊലീസിനു ബോധ്യമായിട്ടുണ്ട്‌. ഇരുവരെയും കൂടുതല്‍ ചോദ്യം ചെയ്യുന്നതിനാണ്‌ അന്വേഷണ സംഘത്തിന്റെ നീക്കം. 
  2. മുമ്പ്‌ നിരവധി തവണ കോളിന്‍സ്‌ കൊച്ചിയില്‍ എത്തിയതായി പൊലീസ്‌ സംശയിക്കുന്നുണ്ട്‌. കോളിന്‍സുമായി ബന്ധമുള്ളവരുടെ വിവരങ്ങള്‍ ശേകരിക്കുന്നതിനാണ്‌ അന്വേഷണ സംഘത്തിന്റെ ശ്രമം. അതേസമയം വെള്ളിയാഴ്‌ച്ച വൈകിട്ട്‌ കൊച്ചിയിലെത്തിച്ച പ്രതിയെ ചോദ്യം ചെയ്യാന്‍ തുടങ്ങവെ താന്‍ മാരക രോഗിയാണെന്നായിരുന്നു ഇയാളുടെ വെളിപെടുത്തല്‍. തുടര്‍ന്ന്‌ വിശദമായ പരിശോധന നടത്തിയെങ്കിലും ഇതിന്റെ റിസല്‍റ്റ്‌ വരാന്‍ വൈകും. 
  3. മയക്കു മുരുന്നു കച്ചവടത്തിലൂടെ സമ്പാദിക്കുന്ന പണം ഉപയോഗിച്ച്‌ കോളിന്‍സ്‌ ഗോവയില്‍ ആഡംബര ജീവിതം നയിക്കുകയായിരുന്നു. നൈജീരിയക്കാര്‍ തിങ്ങി പാര്‍ക്കുന്ന നോര്‍ത്ത്‌ ഗോവയില്‍ പ്രതിദിനം 25,000 രൂപക്കു മേല്‍ വാടക നല്‍കുന്ന വീട്ടിലായിരുന്നു ഇയാളുടെ താമസം. പ്രതിയെ കുറിച്ച്‌ വ്യക്തമായ വിവരം ലഭിച്ചതിനെ തുടര്‍ന്നാണ്‌ എറണാകുളം സെന്‍ട്രല്‍ സിഐ ഫ്രാന്‍സിസ്‌ ഷെല്‍ബിയും സംഘവും ഗോവയിലേക്ക്‌ തിരിച്ചത്‌. തുടര്‍ന്ന്‌ ലഹരി ആവശ്യമുണ്ടെന്നു പറഞ്ഞ്‌ കോളിന്‍സുമായി ബന്ധപ്പെടുകയായിരുന്നു. ഇതിനായി ലഹരി മാഫിയകള്‍ ഉപയോഗിക്കുന്ന കോഡ്‌ ഭാഷ അന്വേഷണ സംഘം നേരത്തെ പിടിയിലായ പ്രതികളില്‍ നിന്നും മനസിലാക്കിയിരുന്നു. തുടര്‍ന്ന്‌ ആവശ്യം അറിയിച്ചതനുസരിച്ച്‌ കോളിന്‍സ്‌ സ്‌കൂട്ടറില്‍ എത്തിയെങ്കിലും സംശയം തോന്നിയതോടെ വാഹനം ഉപേക്ഷിച്ച്‌ ഓടി രക്ഷപെടാന്‍ ശ്രമിച്ചു. പിന്തുടര്‍ന്നോടിയ പൊലീസ്‌ നോര്‍ത്ത്‌ ഗോവയിലെ ചേപ്പേടം എന്ന സ്ഥലത്തു നിന്നാണ്‌ കോളിന്‍സിനെ പിടികൂടിയത്‌. കോളനിയിലെ നൈജീരിയക്കാരെ നേരിടാന്‍ ഗോവ പൊലീസിലെ ആന്റി നാര്‍കോട്ടിക്‌ സെല്ലിന്റെ സഹായവും പൊലീസ്‌ തേടിയിരുന്നു. ഇയാളുടെ താമസ സ്ഥലത്തുനിന്നും 75000 രൂപയും പാസ്‌പോര്‍ട്ടും പൊലീസ്‌ കണ്ടെടുത്തിട്ടുണ്ട്‌ 

സര്‍ക്കാര്‍ തീയേറ്ററുകള്‍ ലാഭകച്ചവടത്തിനു മാത്രം - നടന്‍ സലീം കുമാര്‍



കൊച്ചി: സംസ്ഥാനത്തെ സര്‍ക്കാര്‍ തീയേറ്ററുകള്‍ ലാഭകച്ചവടത്തിനു വേണ്ടി മാത്രം പ്രവര്‍ത്തിക്കുന്നവയാണെന്ന്‌ ദേശീയ അവാര്‍ഡ്‌ ജേതാവ്‌ നടന്‍ സലിംകുമാര്‍. സലിംകുമാര്‍ സംവിധാനം ചെയ്‌ത കംപാര്‍ട്ട്‌മെന്റിന്റെ വിശേഷങ്ങള്‍ മാധ്യമ പ്രവര്‍ത്തകരോട്‌ പങ്കുവയ്‌ക്കുകയായിരുന്നു അദ്ദേഹം. നിലവാരമുള്ള മലയാള സിനിമകള്‍ക്ക്‌ സര്‍ക്കാര്‍ തീയേറ്ററുകളില്‍ പോലും അവസരം നല്‍കുന്നില്ല.
ലാഭകച്ചവടത്തിനായി തീയേറ്ററുകള്‍ ഇതര സിനിമകളെ തെരഞ്ഞെടുത്തതോടെ തന്റെ സിനിമയുടെ പ്രദര്‍ശനം തല്‍ക്കാലത്തേക്ക്‌ നിര്‍ത്തി വച്ചിരിക്കുകയാണ്‌. വിഷുവിനു ശേഷം സിനിമ വീണ്ടും തീയേറ്ററുകളില്‍ എത്തിക്കാനാണ്‌ ശ്രമിക്കുന്നത്‌. ഇത്‌ സാധ്യമായില്ലെങ്കില്‍ പ്രൊജക്‌റ്ററുമായി പറമ്പുകളില്‍ ഇറങ്ങി പ്രദര്‍ശനം നടത്താനും തനിക്ക്‌ മടിയില്ല. സലിംകുമാര്‍ എന്നു കേള്‍ക്കുമ്പോള്‍ 10 പേരെങ്കിലും കൂടുമെന്നും അദ്ദേഹം.
ഭിന്നശേഷിയുള്ളവരുടെ കഥപറയുന്ന ചിത്രത്തില്‍ പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്‌തിരിക്കുന്നതും ഭിന്നശേഷിയുള്ളവര്‍ തന്നെയാണ്‌. എന്നാല്‍ ചിത്രം റീലീസ്‌ ചെയ്‌തതിനു പിന്നാലെ തമിഴിലെ എട്ടോളം സിനിമകളും മലയാളത്തിലെ മൂന്നോളം സിനിമകളും തീയേറ്ററിലെത്തിയതോടെ കംപാര്‍ട്ട്‌മെന്റ്‌ ശ്രദ്ധിക്കപ്പെടാതെ പോകുകയായിരുന്നു. സര്‍ക്കാര്‍ തീയേറ്ററുകളില്‍ പോലും പ്രദര്‍ശനം വെട്ടിച്ചുരുക്കി.
തന്റെ അവസാനത്തെ സംരഭമാണ്‌ കംപാര്‍ട്ട്‌മെന്റ്‌. ഭിന്ന ശേഷിയുള്ള 200 പേരെ അണിനിരത്തിയാണ്‌ സനിമ പൂര്‍ത്തിയാക്കിയത്‌. ഇത്തരക്കാരുടെ മാതാപിതാക്കള്‍ക്കായിട്ടാണ്‌ സിനിമ സമര്‍പ്പിച്ചതെങ്കിലും അവര്‍ പോലും സിനിമയെ നിരസിക്കുകയായിരുന്നു. ചിലര്‍ സിനിമ കാണുക പോലും ചെയ്യാതെ വിമര്‍ശിക്കുന്നുമുണ്ട്‌. തനിക്ക്‌ ദേശീയ അവാര്‍ഡ്‌ നേടിത്തന്ന `അദാമിന്റെ മകന്‍ അബു' താന്‍ തന്നെയാണ്‌ വിതരണത്തിനെടുത്തത്‌. ചിത്രത്തിന്‌ ദേശീയ അവാര്‍ഡ്‌ ലഭിച്ചെങ്കിലും നിര്‍മാതാവിന്‌ നഷ്ടം മാത്രമേ ഉണ്ടായിട്ടുള്ളു. ഇത്തരം സിനിമകളെ പ്രോത്സാഹിപ്പിക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ യാതൊരു സംവിധാനങ്ങളും നിലവിലില്ല.
കംപാര്‍ട്ട്‌മെന്റിന്റെ കഥ, തിരക്കഥ, സംഭാഷണം, നിര്‍മാണം എന്നിവയും സലിംകുമാര്‍ തന്നെയാണ്‌ നിര്‍വഹിച്ചിരിക്കുന്നത്‌. 70-75 ലക്ഷം രൂപ മാത്രമാണ്‌ ചിത്രത്തിനായി ചെലവായതെന്നും അദ്ദേഹം.
മമ്മൂട്ടിയുടെ ഫയര്‍മാന്‍ എന്ന ചിത്രത്തിലെ വില്ലന്‍ കഥാപാത്രത്തിന്‌ അവ്യക്തതയുണ്ടെന്ന ആരോപണത്തില്‍ തനിക്ക്‌ പങ്കില്ല. താന്‍ ഒരു അഭിനേതാവ്‌ മാത്രമാണ്‌. തനിക്ക്‌ ലഭിച്ച കഥാപാത്രം അവതരിപ്പിക്കുക മാത്രമാണ്‌ താന്‍ ചെയ്‌തിരിക്കുന്നത്‌. ചിലര്‍ നല്ല അഭിപ്രായം പറയുമ്പോള്‍ മറ്റു ചിലര്‍ വിരുദ്ധമായും പറയുന്നുണ്ടെന്നും അദ്ദേഹം 

ശീമാട്ടിയ്‌ക്കു മുന്നില്‍ തലകുനിച്ച ജില്ലാഭരണകൂടം 19കുടുംബങ്ങള്‍ക്ക്‌ അന്ത്യശാസനം നല്‍കി




കൊച്ചി മെട്രോയ്‌ക്കുവേണ്ടി ശീമാട്ടിയുടെ സ്ഥലം ഏറ്റഎടുക്കാന്‍ അമാന്തിക്കുന്ന ജില്ലാഭരണകൂടം പാവപ്പെട്ട 19ഓളം കുടുംബങ്ങളെ പച്ചാളം റെയില്‍വേ മേല്‍പ്പാലത്തിന്റെ പേരില്‍ കുടിയിറക്കാന്‍ അന്ത്യശാസനം നല്‍കി.
അതേസമയം 89വയസുള്ള അമ്മൂമ്മയടക്കം നൂറുകണക്കിനു പേര്‍ ഇതിനെ ചെറുക്കുമെന്ന്‌്‌ ജനകീയ സമരസമിതി അറിയിച്ചു. സമരം ശക്തമാക്കുന്നതിന്റെ ഭാഗമായി ഇന്ന്‌ ഉച്ചതിരിഞ്ഞ്‌ മൂന്നരമണിക്ക്‌ പച്ചാളംക്രിസ്‌ ഹാളില്‍ സമരസമിതി യോഗം ചേരും.
അടുത്ത 48മണിക്കൂറിനകെ സ്ഥലം സ്വമേധയാ ഒഴിഞ്ഞുകൊടുത്തില്ലെങ്കില്‍ ജി്‌ല്ലാ ഭരണകൂടത്തിന്റെ പ്രത്യേക അധികാരം ഉപയോഗിച്ചു പിടിച്ചെടുക്കുമെന്നാണ്‌ മുന്നറിയിപ്പ്‌ നല്‍കിയിരിക്കുന്നത്‌.. ഡപ്യുട്ടി ജില്ലാ കലക്ടര്‍ പി.ശോഭനയാണ്‌ രേഖാമൂലം ഈ 19 നിര്‍ദ്ദനരായ കുടുംബങ്ങളെ അറിയിച്ചിരിക്കുന്നത്‌.ഒരു സെന്റിനു 15 ലക്ഷം രൂപ വീതം ജില്ലാതലത്തിലുള്ള പര്‍ച്ചേസ്‌ കമ്മിറ്റി നിശ്ചയിച്ചിട്ടുണ്ടെന്നും അതു ലഭിക്കുമെന്നുമാണ്‌ ഉത്തരവില്‍ പറയുന്നത്‌.
ഈ ഉത്തരവിനെതിരെ സമരസമിതി ഇന്നലെ കോടതിയില്‍ പരാതി സമര്‍പ്പിച്ചു. കോടതി തിങ്കളാഴ്‌ച ഇതില്‍ വിധി പറയും.
പച്ചാളത്ത്‌ നിലവില്‍ 18-25സക്ഷം രൂപവരെ വിലയുണ്ട്‌. എന്നാല്‍ സര്‍ക്കാര്‍ വിലയിട്ടിരിക്കുന്നത്‌ കേവലം 15ലക്ഷവും. അതേസമയം ശീമാട്ടിയ്‌ക്ക്‌ സെന്റിനു 72 ലക്ഷം രൂപ ജില്ലാതല പര്‍ച്ചേസ്‌ കമ്മിറ്റി വാഗ്‌ദാനം ചെയ്‌തിട്ടും വഴങ്ങിയട്ടില്ല. സെന്റിനു ഒരു കോടിരൂപയുടെ അടുത്താണ്‌ ശീമാട്ടി ആവശ്യപ്പെടുന്നത്‌്‌.അതിനു പുറമെ മെട്രോ റെയിലിന്റെ തൂണിനടയില്‍ പാര്‍ക്കിങ്ങ്‌ സൗകര്യം അടക്കം നിരവധി ഡിമാന്‍ുകളാണ്‌ ശീമാട്ടി മുന്നോട്ടുവെച്ചിരിക്കുന്നത്‌.
2016 ജൂണില്‍ കൊച്ചി മെട്രോ ഓടിക്കണമെങ്കില്‍ പ്രധാനമായും ശീമാട്ടിയുടെ മാധവഫാര്‍മസിക്കു മുന്നിലുള്ള 32 സെന്റ്‌ സ്ഥലം ലഭിച്ചേ മതിയാകൂ. എന്നാല്‍ ഇതുവരെ ഈ സ്ഥലം ഏറ്റെടുക്കാന്‍ കഴിയാത്തതിനാല്‍ മെട്രോ റെയിലിന്റെ പണകള്‍ ശീമാട്ടിയുടെ മുന്നില്‍ വരെ എത്തി തടസപ്പെട്ട നിലയില്‍ നില്‍ക്കുകയാണ്‌.
കഴിഞ്ഞ രണ്ടര വര്‍ഷമായിട്ടും ശീമാട്ടിയുടെ ഒരിഞ്ചു സ്ഥലം പോലും ഏറ്റെടുക്കുന്നതിനു ജില്ലാ ഭരണകൂടത്തിനു കഴിഞ്ഞിട്ടില്ല.
അതേസമയം 32ഓളം കുടുംബങ്ങളുടെ ഉപജീവനത്തിനുള്ള ചെറിയ കടകളും അവര്‍ താമസിക്കുന്ന വീടുകളും പച്ചാളം മേല്‍പ്പാലത്തിനുവേണ്ടി അടിയന്തിരമായി ഒഴിഞ്ഞുകൊടുക്കാനാണ്‌ ഡപ്യൂട്ടി കലക്ടറുടെ നിര്‍ദ്ദേശം. ജില്ലാ ഭരണകൂടത്തിനെ ഭയന്ന്‌ 13ഓളം പേര്‍ ഒഴിഞ്ഞുകൊടുക്കാമെന്നു സമ്മതിച്ചു. എന്നാല്‍ മറ്റെങ്ങും പോകാന്‍ ഇടമില്ലാത്ത 19ഓളം കുടുംബങ്ങള്‍ ഉറച്ചുനില്‍ക്കുകയാണ്‌.
ശീമാട്ടിയ്‌ക്കു വാഗ്‌ദാനം ചെയ്‌തിരിക്കുന്ന തുകയുമായി താരതമ്യം ചെയ്‌താല്‍ ശീമാട്ടിയുടെ കേവലം രണ്ടു സെന്റിനു നല്‍കുമെന്നു വ്യക്തമാക്കിയിരിക്കുന്ന രണ്ട്‌ കോടിരൂപയാണ്‌ പാവപ്പെട്ട 32 കുടുംബങ്ങളുടെ 62 സെന്റ്‌ സ്ഥലത്തിനായി വീതം വെച്ചു ആദ്യഗഡൂവായി നല്‍കുക.കടകള്‍ നഷ്ടപ്പെട്ടവര്‍ക്ക്‌ പകരം കടകള്‍ ഇനിയും രൂപരേഖ പോലൂം വരയ്‌ക്കാത്ത പച്ചാളത്തെ പുതിയ മാര്‍ക്കറ്റില്‍ നല്‍കുമന്നാണ്‌ മറ്റൊരു വാഗ്‌ദാനം. അത്രയും നാള്‍ അവരുടെ ജീവിതം പെരുവഴിയിലും.
15 കോടിരൂപയാണ്‌ പച്ചാളം മേല്‍പ്പാലത്തിനു വേണ്ടി ആകെ മാറ്റിവെച്ചിരിക്കുന്നത്‌. അതേസമയം ശീമാട്ടിയ്‌ക്ക്‌ നല്‍കുവാന്‍ നിശ്ചയിച്ചിരിക്കുന്നത്‌ 30 കോടിയും . ആദ്യഗഡുവെന്ന നിലയില്‍ പച്ചാളത്ത്‌െ സ്ഥലം വിട്ടുകൊടുക്കുന്നവര്‍ക്ക്‌ 3.5കോടിയും കടഉടമകള്‍ക്ക്‌ നാല്‌ കോടിയും നല്‍കും. ഉടനടി ബലംപ്രയോഗിച്ചു ഇവരെ എല്ലാം ഒഴിപ്പിക്കാനാണ്‌ ജില്ലാ ഭരണകൂടത്തിന്റെ തീരുമാനം. ബാക്കി എന്നെങ്കിലും വര്‍ഷങ്ങളോളം പുറകെ നടന്നാല്‍ കിട്ടും.

അതേസമയം പച്ചാളത്തിന്റെ ഗതാഗത പ്രശ്‌നങ്ങള്‍ ഇപ്പോള്‍ പണിയുന്ന നിശ്ചിത കുഞ്ഞന്‍#മേല്‍പ്പാലം കൊണ്ടു പരിഹാരമാകുകയില്ല എന്നതാണ്‌ യാഥാര്‍ത്ഥ്യം.
പച്ചാളം ഔര്‍ ലേഡി ഓഫ്‌ മൗണ്ട്‌ കാര്‍മ്മല്‍ പള്ളിവരെ എത്തിയിരിക്കുന്ന ഗോശ്രീ റോഡ്‌ മാമംഗം വരെ എത്തിക്കുന്ന വിധം റൗണ്ട്‌ എബൗട്ട്‌ ആയി കിറ്റ്‌കോ രൂപകല്‍പ്പന ചെയ്‌ത രീതിയിലുള്ള പാലം ആയിരുന്നു ഗതാഗത പ്രശ്‌നങ്ങള്‍ക്കുണ്ടായിരുന്ന ഏക പരിഹാര മാര്‍ഗം .എ്‌ന്നാല്‍ അതിനു പകരം ചില രാഷ്ട്രീയ താല്‍പ്പര്യങ്ങള്‍ കാരണം പാലം പണി ധൃതിപിടിച്ച്‌ ലോകസഭ തിരഞ്ഞെടുപ്പിനു മുന്‍പ്‌ തന്നെ ആരംഭിക്കുകയായിരുന്നു. പാലം പണിക്ക്‌്‌ കെ.വിതോമസ്‌ എംപി തറക്കല്ലിടുമ്പോള്‍ അപ്രൂവ്‌ഡ്‌ പ്ലാനോ, വര്‌ക്ക്‌ ഡിസൈനോ,ടെക്‌നിക്കല്‍ സപ്പോര്‍ട്ടോ ഒന്നും ഉണ്ടായില്ല. അതിനുശേഷം പച്ചാളം റെയില്‍വേ ഗേറ്റ്‌ തുറന്നിട്ടില്ല.
രാഷ്ട്രീയ പിടിവാശി ഉപേക്ഷിച്ചാല്‍ ജനങ്ങളുടെ താല്‍പ്പര്യം കൂടി കണക്കിലെടുത്ത്‌ പച്ചാളം മേല്‍പ്പാലം എല്ലാവര്‍ക്കും ബുദ്ധിമുട്ട്‌ ഇല്ലാത്തവിധം പൂര്‍ത്തിയാക്കാനാകുമെന്ന്‌ ജനകീയ സമരസമിതി ചൂണ്ടിക്കാട്ടുന്നു.
കിറ്റ്‌കോയുടെ ഡിസൈനിലുള്ള പാലം അട്ടിമറിച്ച്‌ ഇപ്പോഴത്തെ ഡിഎംആര്‍സിയുടെ പാലം പണിത്‌ റോഡ്‌ വീതികൂട്ടുന്നതിലൂടെ 700ഓളം വര്‍ഷം പഴക്കമുള്ള കാട്ടുങ്കല്‍ ക്ഷേത്രം, എന്‍.കെ ശ്രീധരന്‍ റോഡ്‌, പൊറ്റക്കുഴി റോഡ്‌ ഇവയ്‌ക്ക ഇരുവശത്തുമുള്ള 400ഓളം ആളുകളെ ഭാഗികമായോ പൂര്‍ണമായോ കുടിയൊഴിപ്പിക്കേണ്ടിവരും.