2016, സെപ്റ്റംബർ 12, തിങ്കളാഴ്‌ച

മുന്‍ മന്ത്രി കെ.ബാബുവിനെതിരെ ആദായ നികുതി വകുപ്പും പിടിമുറുക്കുന്നു




കൊച്ചി: അനധികൃത സ്വത്ത്‌ സമ്പാദനവുമായി ബന്ധപ്പെട്ട്‌ വിജിലന്‍സ്‌ അന്വേഷണം പുരോഗമിക്കുന്നതിനിടെ മുന്‍ മന്ത്രി കെ ബാബുവിന്റെ സ്വത്തിനെപ്പറ്റി ആദായനികുതി വകുപ്പും അന്വേഷണത്തിനൊരുങ്ങുന്നു. വിജിലന്‍സ്‌ അന്വേഷണം പൂര്‍ത്തിയായ ശേഷം ആദായനികുതി വകുപ്പിന്റെ അന്വേഷണങ്ങാനാണ്‌ തീരുമാനം.
ഇതിനായി കെ.ബാബു അടക്കമുള്ളവര്‍ക്ക്‌ നോട്ടീസ്‌ നല്‍കും. മുന്‍ എക്‌സൈസ്‌ മന്ത്രി കെ.ബാബു. അദ്ദേഹത്തിന്റെ മക്കള്‍,മരുമക്കള്‍,ബിനാമികള്‍ക്കെതിരെയാണ്‌ സംസ്ഥാന വിജിലന്‍സ്‌ ഇപ്പോള്‍ അന്വേഷിക്കുന്നത്‌. ഇതിന്റെ തുടര്‍ച്ചയായി അന്വേഷണം ആരംഭിക്കാനാണ്‌ ആദായ നികുതി ഇന്‍വെസ്‌റ്റിഗേഷന്‍ വിഭാഗം തീരുമാനിച്ചിരിക്കുന്നത്‌. 
ബാബുവിന്റെയും കുടുംബാംഗങ്ങളുടേയും സ്വത്തുവിവരങ്ങളും വരവ്‌ ചിലവ്‌ കണക്കുകളും എല്ലാം ഇപ്പോള്‍ വിജിലന്‍സിന്റെ പക്കലാണ്‌. അവരുടെ പ്രാഥമികാന്വേഷണം പൂര്‍ത്തിയായ ശേഷം ഔദ്യോഗികമായി രേഖകള്‍ ഏറ്റുവാങ്ങി ആദായനികുതി വകുപ്പ്‌ പരിശോധന തുടങ്ങും. 
വിജലന്‍സ്‌ ഉദ്യോഗസ്ഥരുടെ കണ്ടെത്തലുകള്‍ കൂടി അടിസ്ഥാനമാക്കിയായിരിക്കും ഇന്‍കംടാക്‌സ്‌ വിഭാഗം മുന്നോട്ട്‌ പോകുക. ഇതിനായി വിജിലന്‍സ്‌ ഉദ്യോഗസ്ഥരുമായി കൂടികാഴ്‌ച നടത്തും. വിവിധ കേന്ദ്ര സംസ്ഥാന അന്വേഷണഏജന്‍സികള്‍ തമ്മില്‍ ഇപ്പോള്‍ തന്നെ പരസ്‌പരം അന്വേഷണ വിവരങ്ങള്‍ കൈമാറുന്ന പതിവ്‌ ഉണ്ട്‌. കെ.ബാബു അടക്കമുള്ളവര്‍ സമര്‍പ്പിച്ച ആദായനികുതി റിട്ടേണുകളും വിജിലന്‍സ്‌ അന്വേഷണം കണ്ടെത്തുന്ന സ്വത്തുക്കളുടെ ആസ്‌തിയും കണക്കാക്കിയായിരിക്കും തങ്ങള്‍ മുന്നോട്ടു പോകുക എന്ന്‌ ഇന്‍കംടാക്‌സ്‌ ഇന്‍വെസ്‌റ്റിഗേഷന്‍ വിഭാഗം ഉന്നത ഉദ്യോഗസ്ഥര്‍ പറഞ്ഞു. 
ബാബുവിന്റെ സ്വത്തിന്റെ വിശദവിവരങ്ങള്‍ അന്വേഷിക്കുന്ന വിജിലന്‍സ്‌ തേനിയിലെ എസ്‌റ്റേറ്റിന്റെ രേഖകള്‍ പരിശോധിച്ചുവരികയാണിപ്പോള്‍. ഇതിനായി പ്രത്യേക അന്വേഷണസംഘം തമിഴ്‌നാട്ടില്‍ എത്തിയിരുന്നു.

ബാബുവിന്റെയും മക്കളുടെയും മറ്റു ബന്ധുക്കളുടെയും ബിനാമികള്‍ എന്ന്‌ സംശയിക്കപ്പെടുന്നവരുടേയുമെല്ലാം രേഖകള്‍ ഇപ്പോള്‍ വിജിലന്‍സിന്റെ കൈവശമാണ്‌.
ഈ കേസുമായി ബന്ധപ്പെട്ട്‌ വിജിലന്‍സ്‌ അന്വേഷിച്ച എല്ലാവരുടേയും സ്വത്തിന്റെ വിവരം ആദായനികുതി വകുപ്പും ശേഖരിച്ചു തുടങ്ങിയിട്ടുണ്ട്‌. നികുതി വകുപ്പിന്റെ കൊച്ചി യൂണിറ്റായിരിക്കും അന്വേഷണം നടത്തുക.
ബാബുവും ബന്ധുക്കളും ബിനാമികളെന്ന്‌ സംശയിച്ചവരും സമര്‍പ്പിച്ച ആദായനികുതി റിട്ടേണുകള്‍ ശരിയാണോ എന്ന പരിശോധനയാകും നടക്കുക. ഇതില്‍ പറഞ്ഞതിനപ്പുറത്ത്‌ കൂടുതല്‍ സ്വത്തുണ്ടെന്ന്‌ കണ്ടെത്തിയാല്‍ ആദായനികുതി വകുപ്പ്‌ നടപടി സ്വീകരിക്കും.
ദിവസങ്ങള്‍ക്കുമുമ്‌ബ്‌ വിജിലന്‍സ്‌ ബാബുവിന്റെ വീട്ടില്‍ റെയ്‌ഡ്‌ നടത്തി രേഖകള്‍ പിടിച്ചെടുക്കുകയും വന്‍തോതില്‍ അനധികൃത സ്വത്ത്‌ സമ്പാാദിച്ചെന്ന നിഗമനത്തില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുകയും ചെയ്‌തിരുന്നു.
ഇതിന്റെ ഭാഗമായി ചോദ്യംചെയ്യലുകളും അന്വേഷങ്ങളും പല സംഘങ്ങളായി തിരിഞ്ഞ്‌ നടക്കുകയാണ്‌. ബാബുവിന്‌ അനധികൃത സമ്പാദ്യമുണ്ടെന്ന നിഗമനം ഉറപ്പിക്കാനാവശ്യമായ തെളിവുകളും ശേഖരിച്ചുവരുന്നു. ഇതിന്റെ ഭാഗമായി ബാബുവിന്റെയും ബന്ധുക്കളുടേയും അക്കൗണ്ടുകള്‍ വിജിലന്‍സ്‌ മരവിപ്പിക്കുകയും ലോക്കറുകളില്‍ ഉണ്ടായിരുന്ന ആഭരണങ്ങള്‍ പിടിച്ചെടുക്കുകയും ചെയ്‌തിരുന്നു.
വീടുകളില്‍ നിന്ന്‌ നിരവധി രേഖകള്‍ കണ്ടെടുക്കുകയും ബിനാമിയെന്ന്‌ സംശയിക്കുന്ന ബാബുറാമിന്റെ പക്കല്‍ നിന്ന്‌ പലയിടത്തായി വാങ്ങിയ നിലങ്ങളുടെ ലിസ്റ്റും കണ്ടെടുത്തിരുന്നു. ഇവര്‍ ചെയ്യുന്ന തൊഴിലിലും ലഭിക്കുന്ന ശമ്പളം, ലാഭം എന്നിവയ്‌ക്കും അനുസൃതമായാണോ ഇവരുടെ സമ്പാദ്യം എന്ന വിലയിരുത്തലാകും ആദ്യഘട്ടത്തില്‍ നടത്തുക.

മരുന്നില്‍ വിഷാംശമില്ലെന്ന്‌ തെളിയിക്കാന്‍ മരുന്ന്‌ കഴിച്ച ഡോക്ടര്‍ 9 വര്‍ഷത്തിനുശേഷം മരിച്ചു




കൊച്ചി: 
മരുന്നില്‍ വിഷാംശമില്ലെന്ന്‌ തെളിയിക്കാനായി രോഗിക്ക്‌ കൊടുത്തുവിട്ട മരുന്ന്‌ കഴിച്ച്‌ അബോധാവസ്ഥയിലായ ഡോക്ടര്‍ ഒന്‍പത്‌ വര്‍ഷത്തിനുശേഷം മരിച്ചു. വിഷം കലര്‍ന്ന മരുന്നു രോഗിക്കു നല്‍കിയെന്ന ആരോപണം തെറ്റാണെന്ന്‌ തെളിയിക്കാന്‍ സ്വയം മരുന്നു കുടിച്ചു കാണിച്ച ആയുര്‍വേദ ഡോക്ടര്‍ പി.എ. ബൈജുവാണ്‌ മരിച്ചത്‌.

മരുന്നു കുടിച്ചതോടെ ഓര്‍മ നഷ്ടപ്പെട്ട്‌ ഡോക്ടറുടെ ശരീരം പൂര്‍ണമായും തളര്‍ന്നിരുന്നു. 2007 ജനുവരി 25നാണ്‌ പായിപ്ര മാനാറി പണ്ടിരിപുത്തന്‍പുര എം. അയ്യപ്പന്റെയും, ലീലയുടെയും മകന്‍ ബൈജുവിന്റെ ജീവിതം തകര്‍ത്ത സംഭവമുണ്ടായത്‌. 

ബൈസണ്‍ വാലി ആയുര്‍വേദ ക്ലിനിക്കില്‍ ചികിത്സയ്‌ക്കെത്തിയ രോഗിക്ക്‌ കുറിച്ചു കൊടുത്ത മരുന്നില്‍ വിഷം കലര്‍ന്നിരുന്നുവെന്ന ആരോപണമുയര്‍ന്നിരുന്നു. ആരോപണത്തെ തുടര്‍ന്ന്‌ അസ്വസ്ഥതകളുമായി ക്ലിനിക്കിലെത്തിയ രോഗിയുടെയും ബന്ധുക്കളുടെയും മുന്നില്‍ വെച്ച്‌ ഡോക്ടര്‍ മരുന്ന്‌ കുടിച്ചു കാണിക്കുകയായിരുന്നു. മരുന്നില്‍ അസ്വാഭിവകമായി ഒന്നുമില്ലെന്ന്‌ ബോധ്യപ്പെടുത്തുകയായിരുന്നു ലക്ഷ്യം. എന്നാല്‍ മരുന്നു കുടിച്ച ഉടനെ ഡോക്ടര്‍ തളര്‍ന്നു വീണു. പിന്നീടൊരിക്കലും സംസാരിച്ചിട്ടില്ല. 

ശരീരത്തിന്റെ ചലനശേഷിയും നഷ്ടപ്പെട്ടു. അലോപ്പതിയില്‍ ഇനി മരുന്നൊന്നുമില്ലെന്ന്‌ ഡോക്ടര്‍മാര്‍ വിധിയെഴുതുകയും ചെയ്‌തു. പിന്നീട്‌ പലയിടങ്ങളിലായി ചികിത്സ തുടര്‍ന്നുവെങ്കിലും സുഖപ്പെടുത്താന്‍ കഴിഞ്ഞില്ല. ഏലത്തിനടിക്കുന്ന കീടനാശിനിയില്‍ അടങ്ങിയിട്ടുള്ള ഓര്‍ഗാനോ ഫോസ്‌ഫറസ്‌ എന്ന വിഷവസ്‌തുവിന്റെ സാന്നിധ്യമാണ്‌ ഡോക്ടര്‍ കുടിച്ച മരുന്നില്‍ അടങ്ങിയിരുന്നതെന്ന്‌ പിന്നീട്‌ തെളിഞ്ഞു. 
രോഗിക്കുള്ള മരുന്നില്‍ മറ്റാരോ കലര്‍ത്തിയ വിഷവസ്‌തുവാണ്‌ ഡോക്ടറുടെ ദുരന്തത്തിനു കാരണമായതെന്നു വ്യക്തമായിരുന്നു. മരുന്നുമായെത്തിയ രോഗിയുടെ ഭര്‍ത്താവിനെ മാസങ്ങള്‍ക്കുശേഷം പോലീസ്‌ അറസ്റ്റു ചെയ്‌തെങ്കിലും തുടരന്വേഷണം ഫലപ്രദമായില്ല.

കൊച്ചിയില്‍ ലാവണ്യം' കലാസന്ധ്യ ഇന്നു മുതല്‍





ഒന്‍പത്‌ വേദികള്‍, അഞ്ചു ദിനങ്ങള്‍

കൊച്ചി: ജില്ലാ ഭരണകൂടവും ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സിലും ചേര്‍ന്നൊരുക്കുന്ന 'ലാവണ്യം 2016' ഓണാഘോഷ പരിപാടികള്‍ക്ക്‌ ഇന്ന്‌ തുടക്കം. ദര്‍ബാര്‍ ഹാള്‍ ഓപ്പണ്‍ എയര്‍ ഓഡിറ്റോറിയത്തിലെ പ്രധാന വേദിയ്‌ക്ക്‌ പുറമെ നഗരത്തിലും ജില്ലയിലെ വിവിധ സ്ഥലങ്ങളിലുമായി മറ്റ്‌ എട്ട്‌ വേദികള്‍ കൂടി ഇത്തവണത്തെ ഓണാഘോഷത്തിന്‌ നിറവും താളവും പകരാനുണ്ടാകും. ടൂറിസം കേന്ദ്രങ്ങളിലാണ്‌ ഈ വേദികളെന്നതാണ്‌ മറ്റൊരു പ്രത്യേകത.
ഫോര്‍ട്ട്‌കൊച്ചി (വാസ്‌കോഡഗാമ സ്‌ക്വയര്‍), കുമ്പളങ്ങി (പാര്‍ക്ക്‌), ചെറായി (ബീച്ച്‌ ഓഡിറ്റോറിയം), ഇടപ്പള്ളി (ചങ്ങമ്പുഴ പാര്‍ക്ക്‌), കളമശേരി (കൊച്ചിന്‍ യൂണിവേഴ്‌സിറ്റി ഓപ്പണ്‍ എയര്‍ ഓഡിറ്റോറിയം), പെരുമ്പാവൂര്‍ (പെരിയാര്‍ ഗ്രൗണ്ട്‌, പാണംകുഴി, നെടുമ്പറച്ചിറ), മൂവാറ്റുപുഴ (കെ.എം ജോര്‍ജ്‌ മെമ്മോറിയല്‍ ടൗണ്‍ ഹാള്‍), ഭൂതത്താന്‍കെട്ട്‌ (പാര്‍ക്ക്‌) എന്നിവയാണ്‌ ദര്‍ബാര്‍ ഹാള്‍ മൈതാനത്തിന്‌ പുറമെയുള്ള മറ്റ്‌ വേദികള്‍.

ദര്‍ബാര്‍ ഹാള്‍ മൈതാനം

ഉത്രാടദിനമായ ഇന്ന്‌ (13) ദര്‍ബാര്‍ ഹാള്‍ ഓപ്പണ്‍ എയര്‍ തിയേറ്ററിലെ മുഖ്യ വേദിയില്‍ ഓണാഘോഷത്തിന്‌ ഔദ്യോഗികമായി തുടക്കം കുറിക്കും. വൈകുന്നേരം 5ന്‌ കോഴിക്കോട്‌ ശ്രീനിവാസന്‍ അവതരിപ്പിക്കുന്ന തെയ്യം, 6ന്‌ സുധ രഞ്‌ജിത്‌ അവതരിപ്പിക്കുന്ന കര്‍ണാടക സംഗീതം, 7.30ന്‌ വിഭിന്നശേഷിയുള്ള കലാകാരന്മാരെ അണിനിരത്തി പ്രത്യാശ ഫൗണ്ടേഷന്‍ അവതരിപ്പിക്കുന്ന ഫ്‌ളൈ വിംഗ്‌സ്‌ മെഗാഷോ എന്നിവ അരങ്ങേറും.
തിരുവോണദിനമായ നാളെ (14) വൈകുന്നേരം 5.30ന്‌ ദേവാനന്ദും സംഘവും (അരങ്ങ്‌, വൈക്കം) അവതരിപ്പിക്കുന്ന ഓണപ്പാട്ടുകളോടെയാണ്‌ മുഖ്യവേദി ഉണരുക. തുടര്‍ന്ന്‌ 8ന്‌ നേഹ നായരുടെ നേതൃത്വത്തില്‍ അസ്‌ത്ര 13 അവതരിപ്പിക്കുന്ന ഫ്യൂഷന്‍ ബാന്‍ഡും നടക്കും.അവിട്ടം ദിനമായ 15ന്‌ വൈകുന്നേരം 6ന്‌ 2016ലെ വേള്‍ഡ്‌ ഐക്കണ്‍ റെക്കോര്‍ഡ്‌ ജേതാവ്‌ പി.സി ചന്ദ്രബോസ്‌ നയിക്കുന്ന സിംഫണി ഓഫ്‌ കേരള ചെണ്ട അവതരണം. തുടര്‍ന്ന്‌ 7ന്‌ കുമാരനാശാന്റെ 'കരുണ'യെ ആസ്‌പദമാക്കി പ്രശസ്‌ത ചലച്ചിത്ര സംവിധായകന്‍ ലെനിന്‍ രാജേന്ദ്രന്‍ ഒരുക്കുന്ന ദൃശ്യാവിഷ്‌കാരമായ 'മ്യൂസിക്കല്‍ വിഷ്വല്‍ ഷോ'. മണ്‍മറഞ്ഞ പ്രഗത്ഭരായ കാവാലം നാരായണപ്പണിക്കര്‍, ഒ.എന്‍.വി, കലാഭവന്‍ മണി എന്നിവര്‍ക്കുള്ള ശ്രദ്ധാഞ്‌ജലിയും കൂടിയാവും ഈ 'മ്യൂസിക്കല്‍ വിഷ്വല്‍ ഷോ'. 
ചതയദിനമായ 16ന്‌ വൈകുന്നേരം 6ന്‌ ആര്‍.എല്‍.വി ജോളി മാത്യുവിന്റെ മോഹിനിയാട്ടവും തുടര്‍ന്ന്‌ എന്‍.എസ്‌ ഉഷ ആലപിക്കുന്ന പുള്ളുവന്‍പാട്ടും നടക്കും. 7.30ന്‌ വോയ്‌സ്‌ ഓഫ്‌ ആര്‍ച്ച്‌ ഏഞ്ചല്‍, കൊച്ചിയിലെ വാദ്യകലാകാരന്‍ മൈക്കിള്‍ ജോ ഫ്രാന്‍സിസിന്റെ നേതൃത്വത്തിലുള്ള ഫ്യൂഷന്‍ ബാന്‍ഡ്‌ / പെര്‍ക്കഷന്‍. 17ന്‌ ദര്‍ബാര്‍ ഹാള്‍ ഓപ്പണ്‍ എയര്‍ ഓഡിറ്റോറിയത്തിലെ ഓണാഘോഷങ്ങള്‍ക്ക്‌ സമാപനമാവും. വൈകുന്നേരം 6ന്‌ ആധുനിക കവിത്രയങ്ങളായ ആശാന്‍, ഉള്ളൂര്‍, വള്ളത്തോള്‍ എന്നിവര്‍ക്കുള്ള ശ്രദ്ധാഞ്‌ജലിയായി രേഷ്‌മ യു രാജ്‌ അവതരിപ്പിക്കുന്ന പ്രദക്ഷിണ (നൃത്തശില്‍പ്പം)വും തുടര്‍ന്ന്‌ പ്രശസ്‌ത സംഗീതസംവിധായകന്‍ ജെറി അമല്‍ദേവിനൊപ്പം സിംഗ്‌ ഇന്ത്യ വിത്ത്‌ ജെറി അമല്‍ദേവ്‌ എന്ന പ്രത്യേക സംഗീതപരിപാടിയും നടക്കും. മറ്റ്‌ പ്രധാന വേദികളും പരിപാടികളും ചുവടെ:

ഫോര്‍ട്ട്‌കൊച്ചി 

ഫോര്‍ട്ട്‌കൊച്ചി വാസ്‌കോഡഗാമ സ്‌ക്വയറില്‍ 15ന്‌ വൈകുന്നേരം 6ന്‌ അനിതാഷേയ്‌ക്‌ അവതരിപ്പിക്കുന്ന സൂഫിയാന ഗസല്‍ സന്ധ്യ. തുടര്‍ന്ന്‌ 7.30ന്‌ സഹൃദയ സൊസൈറ്റിക്കുവേണ്ടി സ്‌പര്‍ശന്‍ മെലഡീസ്‌ ഒരുക്കുന്ന വിഭിന്നശേഷിയുള്ളവരുടെ സംഗീത വിരുന്ന്‌. 16ന്‌ വൈകുന്നേരം 5ന്‌ പ്രമോദ്‌ അവതരിപ്പിക്കുന്ന തെയ്യം, 17ന്‌ വൈകുന്നേരം 5ന്‌ പനയില്‍ ഗോപാലകൃഷ്‌ണന്റെ വേലകളി, 6ന്‌ ഭാരത്‌ ഭവന്‍, തിരുവനന്തപുരം ഒരുക്കുന്ന ഭാരതീയ രംഗോത്സവം.

കുമ്പളങ്ങി

കുമ്പളങ്ങി പാര്‍ക്കില്‍ ഉത്രാടദിനമായ ഇന്ന്‌്‌ (13) വൈകുന്നേരം 6ന്‌ അരുണ്‍ ആര്‍ നായരുടെ ഓട്ടന്‍തുള്ളല്‍ അവതരണത്തോടെ ഓണാഘോഷങ്ങള്‍ക്ക്‌ തുടക്കമാവും. തുടര്‍ന്ന്‌ 7ന്‌ അശോകന്‍ ഭാഗവതരും സംഘവും അവതരിപ്പിക്കുന്ന നാടന്‍പാട്ടുകള്‍. തിരുവോണദിനമായ നാളെ (14) വൈകുന്നേരം 7ന്‌ ചലച്ചിത്രകോമഡിതാരം ലീലാ കൃഷ്‌ണനും സംഘവും അവതരിപ്പിക്കുന്ന എല്‍ ചാനല്‍ മെഗാ ഷോയും ഈ വേദിയില്‍ നടക്കും.

ഇടപ്പള്ളി

ചതയദിനമായ 16ന്‌ വൈകുന്നേരം 6ന്‌ ഇടപ്പള്ളി ചങ്ങമ്പുഴ പാര്‍ക്കിലെ വേദിയില്‍ സംഗീതസംവിധായകന്‍ ബേണിയുടെ നേതൃത്വത്തില്‍ ടീന്‍ ടാല്‍ സംഗീതവിരുന്ന്‌ അരങ്ങേറും. 


കളമശേരി

16നുവൈകുന്നേരം ആറു മുതല്‍ കളമശേരി കൊച്ചിന്‍ യൂണിവേഴ്‌സിറ്റി ഓപ്പണ്‍ എയര്‍ ഓഡിറ്റോറിയത്തിലും ഓണം കലാസന്ധ്യയ്‌ക്ക്‌ വേദിയൊരുങ്ങും. വൈകുന്നേരം 6ന്‌ അനില്‍ ഏകലവ്യയുടെ കഥാപ്രസംഗവും തുടര്‍ന്ന്‌ 7ന്‌ സംഗീതസംവിധായകന്‍ ആര്‍.സോമശേഖരനും സംഘവും അവതരിപ്പിക്കുന്ന ഗാനമേള.

പെരുമ്പാവൂര്‍

പെരുമ്പാവൂര്‍ പെരിയാര്‍ ഗ്രൗണ്ട്‌ പാണംകുഴി നെടുമ്പറച്ചിറയിലെ വേദിയില്‍ ഉത്രാടംനാളായ ഇന്ന്‌ വൈകുന്നേരം 7ന്‌ പ്രശസ്‌ത ഹാസ്യതാരം മനോജ്‌ ഗിന്നസും സംഘവും അവതരിപ്പിക്കുന്ന മെഗാഷോ. തിരുവോണദിനമായ നാളെ വൈകുന്നേരം 6ന്‌ തണല്‍ പാലിയേറ്റീവ്‌ പാരാപ്ലെജിക്‌ കെയര്‍ സൊസൈറ്റിയുടെ നേതൃത്വത്തില്‍ വിഭിന്നശേഷിയുള്ള കലാകാരന്മാര്‍ അവതരിപ്പിക്കുന്ന ഗാനമേളയും അരങ്ങേറും.


ഭൂതത്താന്‍കെട്ട്‌

ഭൂതത്താന്‍കെട്ട്‌ പാര്‍ക്കില്‍ 17ന്‌ വൈകുന്നേരം 6ന്‌ പ്രശസ്‌ത ഹാസ്യതാരം കെ.എസ്‌ പ്രസാദും സംഘവും അവതരിപ്പിക്കുന്ന ടൈം മെഷീന്‍ കോമഡി ഷോ. 18ന്‌ വൈകുന്നേരം 6ന്‌ ഹംസധ്വനി എന്ന പേരില്‍ ജോണ്‍സണ്‍ മാജിക്കല്‍ മെലഡി നൈറ്റും പാര്‍ക്കില്‍ ക്രമീകരിച്ചിട്ടുണ്ട്‌. 


ചെറായി

ചെറായി ബീച്ച്‌ ഓഡിറ്റോറിയത്തില്‍ 17ന്‌ വൈകുന്നേരം 6 മുതല്‍ നാടന്‍പാട്ടുകളും തുടര്‍ന്ന്‌ യുവജന ചവിട്ടുനാടക കലാസമിതിയുടെ ചവിട്ടുനാടകവും നടക്കും.


2016, സെപ്റ്റംബർ 9, വെള്ളിയാഴ്‌ച

യുവജനങ്ങളുടെയും ഭിന്നശേഷിക്കാരുടെയും തൊഴില്‍ക്ഷമത വര്‍ദ്ധിപ്പിക്കും -മുഹമ്മദ്‌ വൈ സഫിറുള്ള ഐ എ എസ്‌ (എറണാകുളം ജില്ലാ കളക്‌ടര്‍)

 എറണാകുളം ജില്ലാ കളക്‌ടര്‍ കെ മുഹമ്മദ്‌ വൈ സഫിറുള്ള കെ എം എ അംഗങ്ങളോടു സംസാരിക്കുന്നു. കെ എം എ പ്രോഗ്രാം കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ മരിയ അബ്രാഹം, കെ എം എ പ്രസിഡന്റ്‌ മാത്യു ഉറുമ്പത്ത്‌, സീനിയര്‍ വൈസ്‌ പ്രസിഡന്റ്‌ വിവേക്‌ കൃഷ്‌ണ ഗോവിന്ദ്‌, ഹോണററി സെക്രട്ടറി ആര്‍ മാധവ്‌ ചന്ദ്രന്‍ എന്നിവര്‍ സമീപം. 



കൊച്ചി
യുവജനങ്ങളുടെ തൊഴില്‍ക്ഷമത വര്‍ദ്ധിപ്പിക്കുന്നതിനുള്ള പരിശീലനകേന്ദ്രങ്ങള്‍ തുടങ്ങുന്നതിന്‌ കെ എം എ പോലുള്ള സംഘടനകളുമായി ചേര്‍ന്നു പ്രവര്‍ത്തിക്കുമെന്ന്‌ എറണാകുളം ജില്ലാ കളക്‌ടര്‍ മുഹമ്മദ്‌ വൈ സഫിറുള്ള ഐ എ എസ്‌ പ്രസ്‌താവിച്ചു. കായിക ഭിന്നശേഷി വിഭാഗങ്ങള്‍ക്ക്‌ മതിയായ പരിശീലനം നല്‍കി അവരെ വിവിധ മേഖലകളില്‍ തൊഴിലെടുക്കുന്നതിനു പ്രാപ്‌തരാക്കും. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക്‌ പുരോഗതി നേടുന്നതിനുള്ള പദ്ധതികളും ആസൂത്രണം ചെയ്യും. -കളക്‌ടര്‍ വിശദീകരിച്ചു. കെ എം എ സംഘടിപ്പിച്ച സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കളക്‌ടറായി ചുമതലയേറ്റതിനു ശേഷം അദ്ദേഹം ഒരു പ്രൊഫഷണല്‍ സംഘടനയുടെ വേദിയില്‍ സംസാരിക്കുന്ന ആദ്യ പരിപാടികളിലൊന്നായിരുന്നു ഇത്‌. സദസ്യരുടെ ചോദ്യങ്ങള്‍ക്കും അദ്ദേഹം ഉത്തരം നല്‍കി. നഗരവാസികളും മാധ്യമപ്രവര്‍ത്തകരും പ്രമുഖ മാനേജ്‌മെന്റ്‌ വിദ്യാഭ്യാസസ്ഥാപനങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളും യോഗത്തിനെത്തിയിരുന്നു.
ഖരമാലിന്യ നിര്‍മാര്‍ജനം, ഗതാഗതകുരുക്ക്‌ തുടങ്ങിയ വിഷയങ്ങള്‍ക്കും മതിയായ ശ്രദ്ധ കൊടുക്കുമെന്ന്‌ കളക്‌ടര്‍ വ്യക്തമാക്കി. മെട്രോ, ജലഗതാഗതസംവിധാനം, സ്‌മാര്‍ട്‌ സിറ്റി തുടങ്ങിയ പദ്ധതികളുള്ള കൊച്ചിയ്‌ക്ക്‌ ഇന്ത്യയിലെ മറ്റു പല മെട്രോകളേക്കാളും ഉയര്‍ന്ന സ്ഥിതി കൈവരിക്കുന്നതിനുള്ള സാദ്ധ്യതകകളുണ്ട്‌. ഇ-ഓഫീസ്‌, ഭൂരേഖകളുടെ ഡിജിറ്റൈസേഷന്‍ തുടങ്ങിയ നടപടികളിലൂടെ സുതാര്യതയും കാര്യക്ഷമതയും ഭരണത്തില്‍ കൊണ്ടു വരാന്‍ ശ്രമിക്കും. ഡിജിറ്റൈസേഷന്‍ രംഗത്തു നേരിടുന്ന വെല്ലുവിളി സാങ്കേതികമല്ല മറിച്ചു മനുഷ്യരുമായി ബന്ധപ്പെട്ടതാണ്‌. ഗതാഗതപ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനു റോഡ്‌ ഗതാഗത അതോറിറ്റിയുടെ സഹായം തേടും. ബാലതൊഴില്‍ ഇല്ലാതാക്കുന്നതിനു തൊഴില്‍മേഖലകളെ ബോധവത്‌കരിക്കണം. കളക്‌ടര്‍ വിശദീകരിച്ചു.
വിദ്യാര്‍ത്ഥികളുടെ വ്യക്തിപരമായ ചോദ്യങ്ങള്‍ക്കും കളക്‌ടര്‍ തുറന്ന മറുപടികള്‍ നല്‍കി. എന്‍ജിനീയറിംഗിനും എം ബി എ യ്‌ക്കും ശേഷം സിവില്‍ സര്‍വീസ്‌ തിരഞ്ഞെടുത്തത്‌ സാമ്പത്തികനേട്ടങ്ങളേക്കാള്‍ പ്രധാനമാണ്‌ വ്യക്തിപരമായ സംതൃപ്‌തി എന്നു കരുതുന്നതുകൊണ്ടാണെന്ന്‌ അദ്ദേഹം വ്യക്തമാക്കി. ഈ കോഴ്‌സുകളിലെ തന്റെ സഹപാഠികള്‍ ഇന്നു വളരെ നല്ല നിലയിലാണ്‌. പക്ഷേ ആന്തരികമായ സംതൃപ്‌തിയുടെ തലങ്ങള്‍ ഓരോരുത്തരിലും വ്യത്യാസപ്പെട്ടിരിക്കും. കൊച്ചി നഗരത്തിനകത്തും പുറത്തുമുള്ള ജനങ്ങളുടെ ജീവിതനിലവാരം വര്‍ദ്ധിപ്പിക്കുന്നതിനു സംയുക്തമായ പരിശ്രമങ്ങളാണാവശ്യമെന്നും വലിയ കാര്യങ്ങള്‍ ചെയ്യുന്നതല്ല, ചെറിയ കാര്യങ്ങള്‍ വലിയ സ്‌നേഹത്തോടെ ചെയ്യുന്നതാണു പ്രധാനമെന്നും അദ്ദേഹം വിശദീകരിച്ചു.
കെ എം എ യുടെ പ്രോഗ്രാം കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ മരിയ അബ്രാഹം അതിഥിയെ പരിചയപ്പെടുത്തി. മാത്യു ഉറുമ്പത്ത്‌ അദ്ധ്യക്ഷത വഹിച്ചു. ഹോണററി സെക്രട്ടറി ആര്‍ മാധവ്‌ ചന്ദ്രന്‍ നന്ദി പറഞ്ഞു.




മ്യൂസിക്‌ അവാര്‍ഡുകള്‍ വിതരണം ചെയ്‌തു






കൊച്ചി: ദേശീയ തലത്തിലെ മുന്‍നിരയിലുള്ളതും ദക്ഷിണേന്ത്യയില്‍ ഏറ്റവും ശക്തമായതുമായ റേഡിയോ ശൃംഖലയുടെ ആദ്യ റെഡ്‌ എഫ്‌.എം. മലയാളം മ്യൂസിക്‌ അവാര്‍ഡുകള്‍ കൊച്ചിയിലെ അഡ്‌ലക്‌സ്‌ ഇന്റര്‍നാഷണല്‍ കവെന്‍ഷന്‍ സെന്ററില്‍ നട ചടങ്ങില്‍ വിതരണം ചെയ്‌തു. സംഗീതലോകം ഏറെ പ്രതീക്ഷയോടെ കാത്തിരു ഈ പുരസ്‌ക്കാര വിതരണ ചടങ്ങ്‌ മെഗാസ്റ്റാര്‍ പത്മശ്രീ മമ്മൂട്ടി` ഉദ്‌ഘാടനം ചെയ്‌തു. മലയാള ചലച്ചിത്ര രംഗത്തെ പ്രമുഖ താരങ്ങളായ ദുല്‍ഖര്‍ സല്‍മാന്‍, ദിലീപ്‌. കുഞ്ചാക്കോ ബോബന്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സജീവമായി പങ്കെടുത്ത്‌ പുരസ്‌ക്കാര വിതരണ ആഘോഷത്തെ ആകര്‍ഷകമാക്കി. മലയാള ചലച്ചിത്ര രംഗത്തെ ഏറെ ആദരിക്കപ്പെടു എം.കെ. അര്‍ജുനന്‍ മാസ്റ്റര്‍ക്കുള്ള ലൈഫ്‌ ടൈം അച്ചീവ്‌മെന്റ്‌ അവാര്‍ഡ്‌ പ്രമുഖ താരവും പാര്‍ലമെന്റ്‌ അംഗവുമായ സുരേഷ്‌ ഗോപി സമ്മാനിച്ചു. 
മലയാള ചലച്ചിത്രഗാന രംഗത്തെ പ്രമുഖ വ്യക്തിത്വങ്ങളെല്ലാം അണി നിര ചടങ്ങില്‍ ഗോപി സുന്ദര്‍, വാണി ജയറാം, രമേഷ്‌ നാരായണന്‍, രാജേഷ്‌ മുരുഗേശന്‍, വിജയ്‌ യേശുദാസ്‌, രഞ്‌ജിനി ജോസ്‌ തുടങ്ങിയവര്‍ സദസ്സിന്‌ ആവേശം നല്‍കി പ്രദര്‍ശനത്തിലും പങ്കാളികളായി. പത്തു വ്യത്യസ്ഥ വിഭാഗങ്ങളിലായാണ്‌ ചലച്ചിത്രഗാന പുരസ്‌ക്കാരങ്ങള്‍ നല്‍കിയത്‌. 
ഇഷാ തല്‍വാര്‍, നടാഷ, സുരായു, നീരവ്‌, സ്റ്റീഫന്‍ ദേവസ്സി, കരുണാ മൂര്‍ത്തി, ഗിരിധര്‍, ഉദുപ്പ, തിരുവിഴ ജയശങ്കര്‍, ഫ്രാന്‍സിസ്‌ സേവ്യര്‍, അരു കുമാര്‍ തുടങ്ങിയവര്‍ വിനോദ പരിപാടികള്‍ക്കു കൊഴുപ്പേകി. .

മോളിവുഡ്‌ വ്യവസായത്തിലെ കഴിവുകളെ പ്രോല്‍സാഹിപ്പിക്കാനായി ഇത്തരത്തിലുള്ള കൂടുതല്‍ ചടങ്ങുകള്‍ സംഘടിപ്പിക്കാന്‍ റെഡ്‌ എഫ്‌.എം. ഉദ്ദേശിക്കുുണ്ട്‌.


2016, സെപ്റ്റംബർ 7, ബുധനാഴ്‌ച

സിന്ധുവിന്‌ കീര്‍ത്തിലാല്‍സിന്റെ ആദരം


കൊച്ചി : ഒളിംപിക്‌സ്‌ ബാഡ്‌മിന്റണ്‍ വെള്ളി മെഡല്‍ ജേതാവ്‌ പി.വി. സിന്ധുവിനെ കീര്‍ത്തിലാല്‍സ്‌ ആദരിച്ചു.

ബങ്കളൂരുവില്‍ നടന്ന ചടങ്ങില്‍ സ്വര്‍ണം, വജ്രം എന്നിവ കൊണ്ട്‌ രൂപകല്‍പന ചെയ്‌ത മിനി ബാഡ്‌മിന്റണ്‍ റാക്കറ്റ്‌ കീര്‍ത്തിലാല്‍സ്‌ ഡയറക്‌റ്റര്‍ (ബിസിനസ്‌ സ്റ്റ്രാറ്റജി) സുരാജ്‌ ശാന്തകുമാര്‍ സിന്ധുവിന്‌ സമ്മാനിച്ചു.


സ്വര്‍ണവും വജ്രവും കൊണ്ടു പണിതീര്‍ത്ത ചെറു ബാഡ്‌മിന്റണ്‍ റാക്കറ്റ്‌ പി.വി. സിന്ധുവിന്‌ കീര്‍ത്തിലാല്‍സ്‌ ഡയറക്‌റ്റര്‍ (ബിസിനസ്‌ സ്റ്റ്രാറ്റജി) സുരാജ്‌ ശാന്തകുമാര്‍ സമ്മാനിക്കുന്നു. കീര്‍ത്തിലാല്‍സ്‌ ഡയറക്‌റ്റര്‍ സീമാമേത്ത സമീപം. 

കൊച്ചി സ്‌മാര്‍ട്‌സിറ്റിയില്‍ ഓണാഘോഷം





കൊച്ചി: സ്‌മാര്‍ട്‌സിറ്റിയുടെ ആഭിമുഖ്യത്തില്‍ ഓണാഘോഷം സംഘടിപ്പിച്ചു. സ്‌മാര്‍ട്‌സിറ്റി അങ്കണത്തില്‍ നടന്ന ആഘോഷപരിപാടിയില്‍ സ്‌മാര്‍ട്‌സിറ്റി വൈസ്‌ ചെയര്‍മാന്‍ ജാബിര്‍ ബിന്‍ ഹാഫിസ്‌, തൃക്കാക്കര മുനിസിപ്പാലിറ്റി ചെയര്‍പെഴ്‌സണ്‍ കെ. കെ. നീനു, സ്‌മാര്‍ട്‌സിറ്റി ഇടക്കാല സിഇഒ ഡോ. ബാജു ജോര്‍ജ്‌ തുടങ്ങിയവരും സ്‌മാര്‍ട്‌സിറ്റിയിലെ വിവിധ ഐടി കമ്പനികളിലെനാനൂറോളം ജീവനക്കാരും പങ്കെടുത്തു. ആഘോഷത്തിന്റെ ഭാഗമായി പൂക്കളം, വടംവലി, ആര്‍പ്പുവിളി മത്സരങ്ങളും സംഘിപ്പിച്ചിരുന്നു. മത്സരങ്ങള്‍ക്ക്‌ പുറമേ തിരുവാതിരക്കളിയും ലിറ്റില്‍ ജെംസിലെ കുട്ടികളുടെ നൃത്തപരിപാടിയും അരങ്ങേറി. ഉച്ചയ്‌ക്ക്‌ വിഭവ സമൃദ്ധമായ സദ്യയോടെ ആഘോഷപരിപാടികള്‍ അവസാനിച്ചു.
ഓണാഘോഷത്തില്‍ പങ്കെടുക്കാനായതില്‍ അതിയായ സന്തോഷമുണ്ടെന്ന്‌ ജാബിര്‍ ബിന്‍ ഹാഫിസ്‌ പറഞ്ഞു. കേരളത്തില്‍ ഇതാദ്യമായാണ്‌ ഓണാഘോഷത്തില്‍ പങ്കെടുക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. മത്സരങ്ങളിലെ വിജയികള്‍ക്കുള്ള സമ്മാനങ്ങളും അദ്ദേഹം വിതരണം ചെയ്‌തു.

കസവുമുണ്ടുടുത്ത്‌ കേരളീയ ശൈലിയില്‍ സച്ചിന്‍ കൊച്ചിയില്‍; ആവേശത്തേരില്‍ ആരാധകര്‍, നിവിന്‍ പോളി ബ്രാന്‍ഡ്‌ അംബാസിഡര്‍





കൊച്ചി : മലയാളി ഫുട്‌ബോള്‍ ആരാധകരെ ആവേശത്തിലാഴ്‌ത്തി ക്രിക്കറ്റ്‌ സൂപ്പര്‍താരം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ കൊച്ചിയിലെത്തി. ഐ.എസ.്‌എല്‍ മൂന്നാം സീസണിന്‌ മുന്നോടിയായി ടീമിനെയും ടീമിന്റെ പുതിയ പ്രമോട്ടര്‍മാരെയും പരിചയപ്പെടുത്തുന്നതിനായാണ്‌ ടീം ഉടമകളിലൊരാള്‍കൂടിയായ സച്ചിന്‍ കൊച്ചിയിലെത്തിയത്‌.
സീസണിന്‌ മുന്നോടിയായുള്ള വിദേശ പരിശീലനത്തിനായി കേരള ബ്ലാസ്‌റ്റേഴ്‌സ്‌ ഇന്നു തായ്‌ലന്‍ഡിലേക്കു പറക്കും.
ടീമിന്റെ ബ്രാന്‍ഡ്‌ അംബാസഡറായി നിവിന്‍പോളിയെയും ചടങ്ങില്‍ പരിചയപ്പെടുത്തി.

ടീമംഗങ്ങള്‍ക്കൊപ്പം ടീമിന്റെ പുതിയ സഹഉടമകളായ നിമ്മഗഡ്ഡ, പ്രസാദ്‌, ചിരഞ്‌ജീവി, നാഗാര്‍ജുന, അല്ലു അരവിന്ദ്‌ എന്നിവരെയും സച്ചിന്‍ ആരാധകര്‍ക്ക്‌ പരിചയപ്പെടുത്തി.
കഴിഞ്ഞ വര്‍ഷം ഐ.എസ്‌.എല്‍ രണ്ടാം സീസണില്‍ വിദേശ പരിശീലനം നടത്താത്ത ഏക ടീമെന്ന വിശേഷണവുമായി കളത്തിലിറങ്ങി നിലംപരിശായതിന്റെ ക്ഷീണം മറന്നാണു ബ്ലാസ്‌റ്റേഴ്‌സ്‌ ഇന്നു രാത്രി തായ്‌ലന്‍ഡിലേക്കു പറക്കുന്നത്‌.
മലയാളികളുടെ ഓണാഘോഷവേളയില്‍ ഐ.എസ്‌.എല്ലിന്‌ വേണ്ടി സച്ചിന്‍ കൊച്ചിയിലെത്തിയത്‌ ആരാധകരെ ഏറെ ആവേശത്തിലാക്കിയിട്ടുണ്ട്‌

കെ.ബാബുവിന്റെ മകളുടെ ലോക്കറില്‍ 120 പവന്‍ സ്വര്‍ണം കണ്ടെത്തി



കൊ1ച്ചി
മുന്‍ എക്‌സൈസ്‌ മന്ത്രി കെ.ബാബുവിന്റെ മകള്‍ ഐശ്വര്യയുടെ ബാങ്ക്‌ ലോക്കറില്‍ നിന്ന്‌ 120 പവന്‍ വിജിലന്‍സ്‌ കണ്ടെത്തി. ഐശ്വര്യയുടെ പേരിലുള്ള പൊന്നുരുന്നിയിലെ യൂണിയന്‍ ബാങ്ക്‌ ശാഖയിലെ ലോക്കറില്‍ നിന്നാണ്‌ ഈ സ്വര്‍ണം കണ്ടെത്തിയത്‌. 
നേരത്തെ മറ്റു രണ്ട്‌ ബാങ്ക്‌ ലോക്കറുകളില്‍ നിന്നായി 170പവന്‍ കണ്ടെത്തിയിരുന്നു. എന്നാല്‍ ഇത്‌ തങ്ങളുടെ കുടുംബസ്വത്ത്‌ ആണെന്നാണ്‌ കെ.ബാബുവിന്റെ കുടുംബാംഗങ്ങളുടെ നിലപാട്‌. 35 വര്‍ഷമായി ബിസിനസ്‌ ചെയ്യുന്നവരാണ്‌ തങ്ങള്‍ എന്നാണ്‌ ബാബുവിന്റെ മകന്‍ വിപിന്റെ വിശദീകരണം. പ്രാഥമിക പരിശോധനയില്ലാതെയാണു വിജിലന്‍സ്‌ ലോക്കര്‍ പരിശോധിച്ചതെന്നും വിപിന്‍ ആരോപിച്ചു. എന്നാല്‍, ലോക്കറുകള്‍ പരിശോധിക്കുമെന്ന കാര്യം വിജിലന്‍സ്‌ മുന്‍കൂട്ടി അറിയിച്ചിരുന്നു. 
ഇതോടെ മൂന്നു ദിവസം നീണ്ട പരിശോധനയില്‍ എകദേശം മൂന്നൂറോളം പവന്‍ സ്വര്‍ണം വിജിലന്‍സ്‌ കണ്ടുെത്തു. തമ്മനം പൊന്നുരുന്നിയിലെ യൂണിയന്‍ ബാങ്ക്‌ ശാഖയിലെ ലോക്കര്‍ പരിശോധിച്ചപ്പോഴാണ്‌ നൂറിലേറെ പവന്‍ സ്വര്‍ണം കൂടി കണ്ടെടുത്തത്‌. കഴിഞ്ഞ ദിവസം തമ്മനത്തെ പഞ്ചാബ്‌ നാഷണല്‍ ബാങ്ക്‌ ശാഖയിലെ ഐശ്വര്യയുടെ ലോക്കറില്‍നിന്ന്‌ 117 പവന്‍ കണ്ടെടുത്തിരുന്നു. 

ഇതു കൂടാതെ മൂത്തമകള്‍ ആതിരയ്‌ക്ക്‌ തൊടുപുഴ ഇന്ത്യന്‍ ഓവര്‍സീസ്‌ ബാങ്ക്‌ ശാഖയിലുള്ള ലോക്കറില്‍നിന്ന്‌ 39 പവനും കിട്ടിയിരുന്നു. 

കെ ബാബുവിന്റെയും ബിനാമികളുടെയും കൊച്ചിയിലെ വീടുകളിലും മക്കളുടെ കൊച്ചിയിലെയും തൊടുപുഴയിലെയും വീടുകളിലും നടത്തിയ പരിശോധനയില്‍ വേറെ സ്വര്‍ണവും പണവും കിട്ടിയിരുന്നു. അന്വേഷണത്തിന്റെ ഭാഗമായി ബാബുവിന്റെയും ഭാര്യയുടെയും മക്കളുടെയും ബാങ്ക്‌ അക്കൌണ്ടുകള്‍ മരവിപ്പിച്ചിരിക്കുകയാണ്‌. കഴിഞ്ഞദിവസം പഞ്ചാബ്‌ നാഷണല്‍ ബാങ്ക്‌ ശാഖയിലെ ലോക്കറില്‍നിന്നു പല സ്വത്തുരേഖകളും കണ്ടെത്തിയിട്ടുണ്ട്‌. 
കെ ബാബുവിന്റെ വീട്ടില്‍ വിജിലന്‍സ്‌ നടത്തിയപരിശോധനയില്‍ ഒന്നരലക്ഷം രൂപയും ബിനാമികളുടെ വീടുകളില്‍നിന്നു ആറരലക്ഷം രൂപയും പിടിച്ചെടുത്തിരുന്നു. 


കെ.ബാബുവിന്റെ പേരില്‍ തമിഴ്‌നാട്ടിലെ തേനിയില്‍ 170 ഏക്കര്‍ ഭൂമി ഉണ്ടെന്ന വിജിലന്‍സ്‌ എഫ്‌ഐആറിലെ പരാമര്‍ശങ്ങള്‍ക്കെതിരെ കോടതിയെ സമീപിക്കാനും കുടുംബാംഗങ്ങള്‍ തീരുമാനിച്ചു.  

ഇടപ്പള്ളി ഫ്‌ളൈ ഓവര്‍ 11നു ഉദ്‌ഘാടനം


കൊച്ചി
ഇടപ്പള്ളിയിലെ ഗതാഗതക്കുരുക്ക്‌ അഴിയും. ഏറെ നാളത്തെ കാത്തിരിപ്പിനു ഒടുവിന്‍ ഇടപ്പള്ളി ഫ്‌ളൈ ഓവര്‍ 11നു മന്ത്രി ജി.സുധാകരന്‍ ഉദ്‌ഘാടനം ചെയ്യും. വൈകിട്ട്‌ അഞ്ചിനു നടക്കുന്ന ചടങ്ങില്‍ കെ.വി.തോമസ്‌ എം.പി. എംഎല്‍എ മാര്‍ എന്നിവര്‍ പങ്കെടുക്കും

ഡ്രൈവിങ്ങ്‌ ലൈസന്‍സും വാഹന രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റും ഇനി മൊബൈല്‍ ആപ്പിലൂടെയും



ന്യൂഡല്‍ഹി: 
ഡിജി ലോക്കറിലേക്ക്‌ ഡ്രൈവിങ്ങ്‌ ലൈസന്‍സുകളും വാഹന രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റുകളും സംയോജിപ്പിക്കുന്ന പുതിയ സേവനം കേന്ദ്ര റോഡ്‌ ഗതാഗത, ദേശീയപാത, ഷിപ്പിങ്ങ്‌ വകുപ്പ്‌ മന്ത്രി നിതിന്‍ ഗഡ്‌കരിയും കേന്ദ്ര ഇലക്‌ട്രോണിക്‌സ്‌, ഐടി വകുപ്പ്‌ മന്ത്രി ശ്രീ രവി ശങ്കര്‍ പ്രസാദും ചേര്‍ന്ന്‌ ഉദ്‌ഘാടനം ചെയ്‌തു. ഇതോടെ ജനങ്ങള്‍ക്ക്‌ ഡ്രൈവിങ്ങ്‌ ലൈസന്‍സും വാഹന രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റും കയ്യില്‍ കൊണ്ടു നടക്കുന്നതിനു പകരം ഡിജിലോക്കര്‍ മൊബൈല്‍ ആപ്പിലൂടെ എപ്പോള്‍ വേണമെങ്കിലും അവയുടെ ഡിജിറ്റല്‍ കോപ്പികളെടുക്കാം. ഈ ഡിജിറ്റല്‍ കോപ്പികള്‍ ഐഡന്റിറ്റി, മേല്‍വിലാസ രേഖകളായി മറ്റു വകുപ്പുകളുമായി ആവശ്യാനുസരണം പങ്കുവയ്‌ക്കാന്‍ സാധിക്കും. ട്രാഫിക്ക്‌ പോലീസ്‌ പോലുള്ള നിയമപാലകര്‍ക്ക്‌ പൗരന്റെ മൊബൈലിലൂടെ ഉടനടി വേരിഫിക്കേഷന്‍ നടത്താനുള്ള സൗകര്യവും ഇതിലൂടെ ലഭിക്കും. സുതാര്യത ഉറപ്പാക്കുന്നതിനും അഴിമതിയും ചുവപ്പുനാടയും കുറയ്‌ക്കുന്നതിനും ഈ പ്ലാറ്റ്‌ഫോം പ്രധാന ചുവടുവയ്‌പ്പാണെന്ന്‌ നിതിന്‍ ഗഡ്‌കരി പറഞ്ഞു

450 കോടി രൂപയുടെ പദ്ധതികള്‍ക്ക്‌ ടൂറിസം മന്ത്രാലയം അനുമതി



ന്യൂഡല്‍ഹി: 
കേന്ദ്ര ടൂറിസം മന്ത്രാലയത്തിലെ സ്വദേശ്‌ ദര്‍ശന്‍ പദ്ധതിക്കു വേണ്ടിയുള്ള സെന്‍ട്രല്‍ സാങ്‌ഷനിങ്ങ്‌ & മോണിറ്ററിങ്ങ്‌ കമ്മിറ്റി 450 കോടി രൂപയുടെ ടൂറിസം വികസന പദ്ധതികള്‍ക്ക്‌ അംഗീകാരം നല്‍കി. മധ്യപ്രദേശിലും ഉത്തരാഖണ്‌ഡിലും ഹെറിറ്റേജ്‌ സര്‍ക്യൂട്ട്‌, ഉത്തര്‍ പ്രദേശില്‍ രാമായണ സര്‍ക്യൂട്ട്‌, സിക്കിമില്‍ വടക്കു കിഴക്കന്‍ സര്‍ക്യൂട്ട്‌, തമിഴ്‌നാട്ടില്‍ തീരദേശ സര്‍ക്യൂട്ട്‌ എന്നിവയ്‌ക്കാണ്‌ അനുമതി നല്‍കിയത്‌. 100 കോടി രൂപയാണ്‌ ഗ്വാളിയോര്‍-ഓര്‍ച്ച-ഖജുരാഹോ-ചന്ദേരി-ഭിംഭേഡ്‌ക-മണ്‌ഡു എന്നിവ ഉള്‍പ്പെട്ട ഹെറിറ്റേജ്‌ സര്‍ക്യൂട്ടിന്റെ വികസനത്തിന്‌ അനുവദിച്ചിരിക്കുന്നത്‌. ഉത്തരാഖണ്‌ഡിലെ ജഗേശ്വര്‍-ദേവിധുര-ബൈജ്‌നാഥ്‌ ഹെറിറ്റേജ്‌ സര്‍ക്യൂട്ടിന്റെ വികസനത്തിന്‌ 83 കോടി രൂപ ലഭിക്കും. ചെന്നൈ-മാമല്ലപുരം-രാമേശ്വരം-മണ്‍പടു-കന്യാകുമാരി എന്നിവ ഉള്‍പ്പെടുന്ന തമിഴ്‌നാട്ടിലെ തീരദേശ സര്‍ക്യൂട്ട്‌ വികസനത്തിന്‌ 100 കോടി രൂപയുടെ പദ്ധതിക്ക്‌ അനുമതി ലഭിച്ചു. കന്യാകുമാരിയിലെ വിവേകാനന്ദ സ്‌മാരകത്തെ തിരുവള്ളുവര്‍ പ്രതിമയുമായി ബന്ധിപ്പിക്കുന്ന നടപ്പാലത്തിന്റെ നിര്‍മ്മാണം ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്‌. ചിത്രകൂട്‌, ശ്രിംഗ്വേര്‍പൂര്‍ എന്നിവയുടെ വികസനമാണ്‌ ഉത്തര്‍പ്രദേശിലെ രാമായണ സര്‍ക്യൂട്ട്‌ പദ്ധതിയില്‍ ഉള്‍പ്പെട്ടിരിക്കുന്നത്‌. 70 കോടി രൂപയാണ്‌ പദ്ധതി ചെലവ്‌. അയോധ്യയുടെ വികസനവും രാമായണ സര്‍ക്യൂട്ടില്‍ ഉള്‍പ്പെട്ടിട്ടുണ്ട്‌. 95.50 കോടി രൂപയാണ്‌ സിക്കിമിലെ വടക്കു കിഴക്കന്‍ സര്‍ക്യൂട്ടിനായി അനുവദിച്ചിരിക്കുന്നത്‌. 

ബിസിനസ്‌ ബാങ്കിങ്ങിലെ പുതിയ പ്രവണതകളെക്കുറിച്ച്‌ സെമിനാര്‍ നടന്നു

 കേരള ചേംബര്‍ ഓഫ്‌ കോമേഴ്‌സ്‌ ആന്‍ഡ്‌ ഇന്‍ഡസ്‌ട്രി (കെസിസിഐ) ഐസിഐസിഐ ബാങ്കുമായി ചേര്‍ന്ന്‌ ബിസിനസ്‌ ബാങ്കിങ്ങിലെ പുതിയ പ്രവണതകളും ധനവിനിയോഗ സേവനങ്ങളും എന്ന വിഷയത്തില്‍ സംഘടിപ്പിച്ച സെമിനാര്‍ കെസിസിഐ ചെയര്‍മാന്‍ രാജാ സേതുനാഥ്‌ ഉദ്‌ഘാടനം ചെയ്യുന്നു. (ഇടത്ത്‌ നിന്ന്‌) കെസിസിഐ സെക്രട്ടറി എ.ജെ. രാജന്‍, ഐസിസിഐ ബാങ്ക്‌ കൊച്ചി ബ്രാഞ്ച്‌ ചീഫ്‌ മാനേജര്‍ രാംദാസ്‌ നായര്‍, ബാംഗളൂര്‍ ഐസിഐ ബാങ്ക്‌ ക്യാഷ്‌ മാനേജ്‌മെന്റ്‌ സര്‍വീസസ്‌ വിഭാഗം റീജിണല്‍ മാനേജര്‍ വിവേക്‌ കദം എന്നിവര്‍ സമീപം


കൊച്ചി: കേരള ചേംബര്‍ ഓഫ്‌ കോമേഴ്‌സ്‌ ആന്‍ഡ്‌ ഇന്‍ഡസ്‌ട്രി (കെസിസിഐ) ഐസിഐസിഐ ബാങ്ക്‌, ഇടപ്പള്ളിയുമായി ചേര്‍ന്ന്‌ ബിസിനസ്‌ ബാങ്കിങ്ങിലെ പുതിയ പ്രവണതകളും ധനവിനിയോഗ സേവനങ്ങളും (എമേര്‍ജിംഗ്‌ ട്രെന്‍ഡ്‌സ്‌ ഇന്‍ ബിസിനസ്‌ ബാങ്കിങ്‌ ആന്‍ഡ്‌ ക്യാഷ്‌ മാനേജ്‌മെന്റ്‌) എന്ന വിഷയത്തില്‍ സെമിനാര്‍ സംഘടിപ്പിച്ചു. ചേംബര്‍ ഹാളില്‍ നടന്ന സെമിനാര്‍ കെസിസിഐ ചെയര്‍മാന്‍ രാജാ സേതുനാഥ്‌ ഉദ്‌ഘാടനം ചെയ്‌തു. ബാംഗളൂര്‍ ഐസിഐസിഐ ബാങ്ക്‌ ക്യാഷ്‌ മാനേജ്‌മെന്റ്‌ സര്‍വീസസ്‌ വിഭാഗം റീജിണല്‍ മാനേജര്‍ വിവേക്‌ കദം മുഖ്യപ്രഭാഷണം നടത്തി. കെസിസിഐ സെക്രട്ടറി എ.ജെ. രാജന്‍, ഐസിസിഐ ബാങ്ക്‌ കൊച്ചി ബ്രാഞ്ച്‌ ചീഫ്‌ മാനേജര്‍ രാംദാസ്‌ നായര്‍, കെസിസിഐ യൂത്ത്‌ ഫോറം എക്‌സിക്യൂട്ടിവ്‌ കമ്മിറ്റിയംഗം രാജേഷ്‌ നായര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

.  

2016, സെപ്റ്റംബർ 1, വ്യാഴാഴ്‌ച

ഭാരതസഭാ ചരിത്രത്തിലേക്കു വാതില്‍ തുറന്ന്‌ 'ദുക്‌സ്‌ ആദ്‌ ഹിസ്റ്റോറിയാം'

എറണാകുളം-അങ്കമാലി അതിരൂപത രേഖാലയത്തിന്റെ ആര്‍ക്കെവിസ്റ്റും ക്യുറേറ്ററുമായ റവ.ഡോ. ഇഗ്നേഷ്യസ്‌ പയ്യപ്പിള്ളി തയാറാക്കിയ �ദുക്‌സ്‌ ആദ്‌ ഹിസ്റ്റോറിയാം� എന്ന ഗ്രന്ഥം മേജര്‍ ആര്‍ച്ച്‌ബിഷപ്‌ കര്‍ദിനാള്‍ മാര്‍ ജോര്‍ജ്‌ ആലഞ്ചേരി പ്രകാശനം ചെയ്യുന്നു. ഗ്രന്ഥകാരന്‍, സിജോ പൈനാടത്ത്‌, ബിഷപ്‌ മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്ത്‌ എന്നിവര്‍ സമീപം.)

കൊച്ചി: രണ്ടു സഹസ്രാബ്‌ദം പഴക്കമുള്ള ഭാരത കത്തോലിക്കാ സഭയുടെ ചരിത്രത്തിലേക്കു വാതില്‍ തുറന്നൊരു ബൃഹദ്‌ഗ്രന്ഥം ചരിത്രാന്വേഷികളുടെയും സഭാസ്‌നേഹികളുടെയും ശ്രദ്ധനേടുന്നു. കേരളസഭയിലെ പ്രധാനപ്പെട്ട രേഖാലയങ്ങളിലൊന്നായ (ആര്‍ക്കൈവ്‌സ്‌) എറണാകുളം - അങ്കമാലി അതിരൂപത രേഖാലയത്തില്‍ സൂക്ഷിച്ചിട്ടുള്ള ചരിത്രരേഖകളിലേക്കും അതു സംബന്ധിക്കുന്ന ചരിത്രവഴികളിലേക്കുമാണു 'ദുക്‌സ്‌ ആദ്‌ ഹിസ്റ്റോറിയാം' (Dux Ad Historiam- ചരിത്രത്തിലേക്കു വഴികാട്ടി) എന്ന പേരിലുള്ള ഇംഗ്ലീഷ്‌ ഗ്രന്ഥം വെളിച്ചം വീശുന്നത്‌. ഭാരതസഭയുടെയും പ്രത്യേകമായി സുറിയാനി ക്രൈസ്‌തവരുടെയും ചരിത്രത്തിലേക്കു വാതില്‍ തുറക്കുന്ന അപൂര്‍വ ഗ്രന്ഥങ്ങളുടെ പട്ടികയില്‍ ഇടം നേടുകയാണു സഭാചരിത്രകാരനും എറണാകുളം-അങ്കമാലി അതിരൂപത രേഖാലയത്തിന്റെ ആര്‍ക്കെവിസ്റ്റും ക്യുറേറ്ററുമായ റവ.ഡോ. ഇഗ്നേഷ്യസ്‌ പയ്യപ്പിള്ളി തയാറാക്കിയ 'ദുക്‌സ്‌ ആദ്‌ ഹിസ്റ്റോറിയാം' . 
സഭയിലെ രേഖാലയങ്ങളിലെയും പുരാതന ദേവാലയങ്ങളിലെയും പുരാതനനിര്‍മിതികള്‍, എഴുത്തുകള്‍, ചരിത്രവസ്‌തുതകള്‍ എന്നിവയെല്ലാം നശിപ്പിക്കപ്പെടാതെ അതുസംബന്ധിച്ച അറിവുകള്‍ ആധുനികലോകത്തിനു പകര്‍ന്നു നല്‍കുകയാണു പുസ്‌തകം ലക്ഷ്യമിട്ടിട്ടുള്ളത്‌. 
സഭാചരിത്രത്തിനു പുറമേ, സോഷ്യല്‍ ഹിസ്‌റ്ററി, എക്കണോമിക്‌ ഹിസ്‌റ്ററി, പ്രാദേശിക ചരിത്രം, കുടുംബങ്ങളുടെ ചരിത്രം, ഡെമോഗ്രഫി, ജീനിയോളജി, കല, കൃഷി, ആര്‍ക്കിടെക്‌ചര്‍, കുടിയേറ്റം, സ്‌ത്രീപഠനം തുടങ്ങിയ പൊതു വിഷയങ്ങളില്‍ ഗവേഷണം നടത്തുന്നവര്‍ക്കു രേഖാലയങ്ങള്‍ എത്തരത്തിലാണു വഴികാട്ടിയാവുന്നതെന്നു ഗ്രന്ഥത്തില്‍ പ്രദിപാദനമുണ്ട്‌. 
പുരാതന ക്രിസ്‌തീയ ദേവാലയങ്ങളില്‍ കണ്ടെത്തുന്ന താളിയോലകളെയും അവയുടെ പ്രാധാന്യത്തെയും 'ദുക്‌സ്‌ ആദ്‌ ഹിസ്റ്റോറിയാം' ചൂണ്ടിക്കാട്ടുന്നു. താളിയോലകള്‍, ചുരുളുകള്‍, താളിയോലഗ്രന്ഥങ്ങള്‍, കോപ്പര്‍ പ്ലേറ്റുകള്‍ (ചെപ്പേടുകള്‍), ഗ്രാനൈറ്റ്‌ ഇന്‍സ്‌ക്രിപ്‌ഷനുകള്‍, വുഡന്‍ ഇന്‍സ്‌പ്രിക്ഷനുകള്‍ എന്നിവയെക്കുറിച്ചുള്ള പഠനം ഗവേഷകര്‍ക്ക്‌ സഹായകമാണ്‌. താളിയോലകളുടെ നിര്‍മിതി, അതില്‍ എഴുതുന്ന രീതി, സൂക്ഷിക്കുന്ന രീതികള്‍, അതില്‍ കാണപ്പെടുന്ന വിഷയങ്ങള്‍, വിവിധ വിഭാഗങ്ങള്‍, ഗവേഷണ സാധ്യതകള്‍ എന്നിവ ഗ്രന്ഥത്തില്‍ പ്രതിപാദിച്ചിട്ടുണ്ട്‌. 
എറണാകുളം - അങ്കമാലി അതിരൂപതയുടെ രേഖാലയത്തില്‍ ചരിത്രപ്രധാനമായ 40000 താളിയോലകള്‍ സൂക്ഷിച്ചിട്ടുണ്ട്‌. ഇതിനൊപ്പം ഡിജിറ്റല്‍ രൂപത്തിലാക്കിയ 60000 താളിയോലകളും രേഖാലയത്തിന്റെ പ്രത്യേകതയാണ്‌. തിരുവനന്തപുരത്തെ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള രേഖാലയം കഴിഞ്ഞാല്‍ താളിയോലകള്‍ ഏറ്റവുമധികം ശേഖരിച്ചിട്ടുള്ള രേഖാലയവും ഇതുതന്നെ. 
രണ്ടു സഹസ്രാബ്‌ദം പഴക്കമുള്ള ഭാരതസഭയുടെ ചരിത്രവും കടന്നുപോയ കാലഘട്ടത്തിലെ സംഭവങ്ങളും രേഖകളും ഇന്നത്തെ തലമുറയ്‌ക്കെന്നപോലെ വരും കാലത്തിനുവേണ്ടിക്കൂടി പകര്‍ന്നു നല്‍കേണ്ടതുണ്ടെന്ന ബോധ്യത്തില്‍ നിന്നാണു 'ദുക്‌സ്‌ ആദ്‌ ഹിസ്റ്റോറിയാം' തയാറാക്കിയിട്ടുള്ളതെന്നു റവ.ഡോ. ഇഗ്നേഷ്യസ്‌ പയ്യപ്പിള്ളി പറഞ്ഞു. 
സീറോ മലബാര്‍ സഭ ആസ്ഥാനമായ കാക്കനാട്‌ മൗണ്ട്‌ സെന്റ്‌ തോമസില്‍ നടന്ന ചടങ്ങില്‍ മേജര്‍ ആര്‍ച്ച്‌ബിഷപ്‌ കര്‍ദിനാള്‍ മാര്‍ ജോര്‍ജ്‌ ആലഞ്ചേരി 'ദുക്‌സ്‌ ആദ്‌ ഹിസ്റ്റോറിയാം' പ്രകാശനം ചെയ്‌തു. തൃശൂര്‍ ആര്‍ച്ച്‌ബിഷപ്‌ മാര്‍ ആന്‍ഡ്രൂസ്‌ താഴത്ത്‌ ആദ്യപ്രതി ഏറ്റുവാങ്ങി. അതിരൂപത സഹായമെത്രാന്മാരായ മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്ത്‌്‌, മാര്‍ ജോസ്‌ പുത്തന്‍വീട്ടില്‍, മെല്‍ബണ്‍ ബിഷപ്‌ മാര്‍ ബോസ്‌കോ പുത്തൂര്‍, റവ.ഡോ. ഇഗ്നേഷ്യസ്‌ പയ്യപ്പിള്ളി, പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി സിജോ പൈനാടത്ത്‌ എന്നിവര്‍ പങ്കെടുത്തു. 


കൂടുതല്‍ വിവരങ്ങള്‍ ആവശ്യമെങ്കില്‍ വിളിക്കുക
റവ.ഡോ. ഇഗ്നേഷ്യസ്‌ പയ്യപ്പിള്ളി
9847566722  

ഇടനിലക്കാരെ ഒഴിവാക്കി അവശ്യസാധനങ്ങള്‍ നേരിട്ട് സംഭരിക്കും

ഇടനിലക്കാരെ ഒഴിവാക്കി ഉത്പാദനകേന്ദ്രങ്ങളില്‍ നിന്ന് അവശ്യസാധനങ്ങള്‍ നേരിട്ട് സംഭരിക്കും: ഭക്ഷ്യമന്ത്രി


പൊതുജനങ്ങള്‍ക്ക് ന്യായവിലയ്ക്ക് സാധനങ്ങള്‍ ലഭ്യമാക്കുന്നതിന്റെ ഭാഗമായി ഇടനിലക്കാരെ ഒഴിവാക്കി ഉത്പാദനകേന്ദ്രങ്ങളില്‍ നിന്ന് അവശ്യസാധനങ്ങള്‍ നേരിട്ട് സംഭരിക്കാനുള്ള നടപടികള്‍ എടുത്തു വരികയാണെന്ന് ഭക്ഷ്യ-പൊതുവിതരണമന്ത്രി പി തിലോത്തമന്‍ പറഞ്ഞു. സപ്‌ളൈകോയുടെ എറണാകുളം ജില്ലാ ഓണം-ബക്രീദ് ഫെയര്‍ കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു അന്താരാഷ്ട്ര സ്‌റ്റേഡിയത്തില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 

ഉത്‌സവസീസണുകളില്‍ വില വര്‍ദ്ധിപ്പിച്ച് ജനങ്ങളെ കൊള്ളയടിക്കുന്ന കച്ചവടക്കാരുടെ രീതി അവസാനിപ്പിക്കാനായി സാധ്യമായ എല്ലാ നടപടികളും എടുക്കും. ജയ അരിയുടെ വില ആന്ധ്രയിലെ മില്ലുകാര്‍ വര്‍ദ്ധിപ്പിച്ചതിനെത്തുടര്‍ന്ന് മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് തത്തുല്യമായ അരി സംഭരിക്കാന്‍ സര്‍ക്കാര്‍ ശ്രമിച്ചു. ഇതേത്തുടര്‍ന്ന് വിതരണക്കാര്‍ ജയ അരിയുടെ വില കുറയ്ക്കാമെന്ന് സമ്മതിച്ച് മുന്നോട്ടു വന്നിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.

സംസ്ഥാനത്തെ പൊതുവിതരണശൃംഖല കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നതുകൊണ്ടാണ് ഉപഭോക്തൃസംസ്ഥാനമായിട്ടുപോലും കേരളത്തിലെ വിലക്കയറ്റം ഒരു പരിധി വരെ തടഞ്ഞുനിര്‍ത്താന്‍ കഴിയുന്നത്. പൊതുവിപണിയെക്കാള്‍ 25 മുതല്‍ 65 ശതമാനം വരെ വില കുറച്ച് സാധനങ്ങള്‍ വില്‍ക്കുന്ന സപ്‌ളൈകോ സാധാരണക്കാരന് ആശ്രയമാണെന്നും അതുകൊണ്ടു തന്നെ സര്‍ക്കാര്‍ സപ്‌ളൈകോയുടെ പ്രവര്‍ത്തനങ്ങള്‍ക്കായി ഇപ്പോള്‍ നല്കിയ 150 കോടിക്ക് പുറമെ ഇനിയും തുക നീക്കി വയ്ക്കാന്‍ തയ്യാറാണെന്നും മന്ത്രി പറഞ്ഞു. 

എപിഎല്‍ വിഭാഗക്കാര്‍ക്ക് റേഷന്‍കടകളിലൂടെ നല്കി വരുന്ന അരിയുടെ അളവ് വര്‍ദ്ധിപ്പിക്കുമെന്നും ഭക്ഷ്യസുരക്ഷാനിയമം നടപ്പാക്കാന്‍ നടപടികളെടുക്കുമെന്നും മന്ത്രി തിലോത്തമന്‍ അറിയിച്ചു.

പൊതുവിപണിയിലെ കാര്യക്ഷമമായ ഇടപെടല്‍ ജനങ്ങള്‍ക്ക് ആശ്വാസകരമാണെന്നും ഇതില്‍ സപ്‌ളൈകോയുടെ പങ്ക് എടുത്തു പറയത്തക്കതാണെന്നും ചടങ്ങില്‍ അദ്ധ്യക്ഷനായിരുന്ന പി റ്റി തോമസ് എംഎല്‍എ പറഞ്ഞു.

മാവേലി ഉത്പന്നങ്ങളുടെയും പച്ചക്കറിയുടെയും ആദ്യവില്പന കെ ജെ മാക്‌സി എംഎല്‍എ നിര്‍വഹിച്ചു. സപ്‌ളൈകോ ചെയര്‍മാന്‍ & മാനേജിംഗ് ഡയറക്ടര്‍ ഡോ ആഷതോമസ്, ജനറല്‍ മാനേജര്‍ കെ വേണുഗോപാല്‍, വിവിധരാഷ്ട്രീയകക്ഷിനേതാക്കള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

സെപ്തംബര്‍ 13 വരെ രാവിലെ 9 മുതല്‍ വൈകീട്ട് 8 വരെ ഓണം-ബക്രീദ് ഫെയര്‍ പ്രവര്‍ത്തിക്കും

300 രൂപയുടെ ശബരി ഉത്പന്നങ്ങളുള്‍പ്പെടെ 2000 രൂപയ്ക്ക് സാധനങ്ങള്‍ വാങ്ങുന്ന ഉപഭോക്താക്കള്‍ക്ക് സപ്‌ളൈകോ ഒരു ഗിഫ്റ്റ് കൂപ്പണ്‍ നല്‍കും  2000 രൂപയ്ക്കു മുകളിലുള്ള ഓരോ ആയിരം മറ്റൊരു ഗിഫ്റ്റ് കൂപ്പണ്‍ വീതം ഉപഭോക്താവിന് ലഭിക്കും. ഈ ഗിഫ്റ്റ് കൂപ്പണുകള്‍ നറുക്കെടുത്ത് വിജയിക്ക് അഞ്ചു പവന്‍ സ്വര്‍ണനാണയവും ഓരോ ജില്ലയിലെയും വിജയികള്‍ക്ക് ഒരു പവന്‍ സ്വര്‍ണനാണയം വീതവും വിതരണം ചെയ്യും