2017, ഏപ്രിൽ 30, ഞായറാഴ്‌ച

യേശവിന്റെ സ്‌നേഹം ലോകത്തില്‍ പങ്കുവയ്‌ക്കാന്‍ വിളക്കപ്പെട്ടവരാണ്‌ ക്രിസ്‌ത്യാനികള്‍: മാത്യൂസ്‌ മാര്‍ തിമോത്തിയോസ്‌




കൊച്ചി: യേശുക്രിസ്‌തു പകര്‌ന്നു നല്‌കിതയ സ്‌നേഹം ലോകത്തില്‍ പങ്കുവയ്‌ക്കാന്‍ വിളക്കപ്പെട്ടവരാണ്‌ ക്രിസ്‌ത്യാനികളെന്ന്‌ യാക്കോമ്പായ സഭയുടെ ദമാസ്‌ക്കസ്‌ ഭദ്രസാനധിപന്‍ മാത്യൂസ്‌ മാര്‍ തിമോത്തിയോസ്‌.ഫിയാത്ത്‌ മിഷന്‍ അങ്കമാലി കറുകുറ്റി െ്രെകസ്റ്റ്‌ നഗറില്‍ സംഘടിപ്പിച്ച ജി.ജി.എം മിഷന്‍ കോണ്‌ഗ്ര്‌സില്‍ സിറിയിലെ െ്രെകസ്‌തവ പീഡനത്തെക്കുറിച്ചുള്ള അനുഭവം പങ്കുവയ്‌ക്കുകയായിരുന്നു അദ്ദേഹം. ക്രിസ്‌തുവിന്റെ സ്‌നേഹം ക്ഷമിക്കുന്ന സ്‌നേഹമാണ്‌.തന്നെ ദ്രോഹിച്ചവരെ സ്‌നേഹിക്കുന്ന ക്രിസ്‌തുവിന്റെ സ്‌നേഹമാണ്‌ നമ്മള്‍ പങ്കുവയ്‌ക്കുന്നത്‌.സിറിയില്‍ യാക്കോമ്പായ സഭയുടെ അലോപ്പോ ആര്‌ച്ച്‌ബി ഷപ്പ്‌ മാര്‍ ഗ്രിഗോറിയോസ്‌ യോഹന്നാന്‍ ഇബ്രാഹം ഗ്രീക്ക്‌ ഓര്‌ത്തേ ഡോകസ്‌ സഭയുടെ ആര്‌ച്ച്‌ോ ബിഷപ്പ്‌ പൗലോസ്‌ യാസിജി എന്നിവരെ 2013ല്‍ ഐ.എസ്‌ ഭീകരര്‍ തട്ടികൊണ്ടുപോയി.അവര്‌ക്ക്‌ ഒപ്പമുണ്ടായിരുന്ന ദൈവിക വിദ്യാര്‌ത്ഥിനയെ വെടിവച്ചു കൊന്നു. വര്‍ഷങ്ങളായി ഇരു അര്‌ച്ച്‌ി ബിഷപ്പമാരെ പറ്റി വിവരങ്ങളൊന്നും നമ്മുക്ക്‌ ലഭ്യമല്ല. മത പീഡനം വ്യാപിക്കുമ്പോഴും സിറിയില്‍ തുടരാന്‍ െ്രെകസ്‌തവര്‌ക്ക്യ ധൈര്യം പകരുന്നത്‌ ക്രിസ്‌തുവിനോടുള്ള തീവ്രമായ സ്‌നേഹമാണ്‌. കുര്‌ബാ നയില്‍ പങ്കുചേരാന്‍ അവസരം ലഭ്യമല്ലാത്ത വിശ്വാസികള്‍ സിറിയലുണ്ട്‌. യേശുവിനോട്‌ സ്‌നേഹം ഭയത്തെ ബഹിഷ്‌കരിക്കുന്നു.ഭീകരര്‍ ക്രൂരത പര്യാങ്ങളായി വര്‌ത്തിനക്കുമ്പോഴും നമ്മള്‍ പുലര്‌ത്തേ ണ്ടത്‌ ക്രിസ്‌തുവിന്റെ ക്ഷമിക്കുന്ന സ്‌നേഹത്തിന്റെ മനോഭാവമാണ്‌. വെറുപ്പില്‍ നിന്നാണ്‌ ക്രൂരത ഉള്ളവാകുന്നത്‌.വെറുപ്പ്‌ പിശാചാണ്‌ മനുഷ്യരില്‍ ഉള്ളവാക്കുന്നത്‌. ദൈവത്തിന്റെ മക്കള്‍ വെറുപ്പിനെ സ്‌നേഹം കൊണ്ടും പ്രാര്‌ത്ഥകന കൊണ്ടും കീഴടക്കണം. ആലോപ്പോ ആര്‌ച്ച്‌ബി ഷപ്പ്‌ മാര്‍ ഗ്രിഗോറിയോസ്‌ യോഹന്നാന്‍ ഇബ്രാഹമിനോട്‌ പലരും പറഞ്ഞു ഇവിടം വിട്ടു പോവുക.സിറിയ അദ്ദേഹത്തിനു സുരക്ഷിതമായ പ്രദേശമല്ല.എന്തു നിമഷവും ഐഎസ്‌ ഭീകരര്‍ ആക്രമിക്കാന്‍ സാധ്യതയുണ്ട്‌. അദ്ദേഹം അതിനു പറഞ്ഞിരുന്ന മറുപടി എന്റെ ആടുകളെ വിട്ടു ഞാന്‍ പോകില്ല.ഇന്നു അദ്ദേഹം ഭീകരുടെ പിടിയിലാണ്‌.പക്ഷേ മതം മാറനോ,സിറിയ വിട്ടു പോകനോ ആര്‌ച്ച്‌ബി ഷപ്പ്‌ മാര്‍ ഗ്രിഗോറിയോസ്‌ യോഹന്നാന്‍ ഇബ്രാഹം തയറാകാത്തതിനു കാരണം തന്റെ ദൗത്യത്തെ പറ്റിയുള്ള അവബോധമാണ്‌. ക്രിസ്‌തു നമ്മെ എല്‌പ്പിരച്ചിരിക്കുന്ന ദൗത്യം കൃപയുടെ സുവിശേഷത്തിനു സാക്ഷ്യം നല്‌കു വനാണ്‌. വചനത്തിനു സാക്ഷ്യം നല്‌കുേക എന്ന പറയുന്നത്‌ ക്രിസ്‌തുവിനെ പകര്‌ന്നു കൊടുക്കുക എന്നതു തന്നെയാണ്‌. ക്രിസ്‌തുവിനു വേണ്ടി ജീവിക്കാനും മരിക്കാനും തയാറാകുന്ന വ്യക്തികള്‌ക്ക്‌ മാത്രമാണ്‌ അതിനു സാധിക്കുക. യാക്കോബായ സഭയുടെ വിശ്വാസം പ്രകാരം മാതാവിന്റെ ഇടക്കെട്ട്‌ സൂക്ഷിച്ചിരുന്ന സിറിയിലെ ഹോമസ്‌ ദേവാലയം ഭീകരര്‍ തകര്‌ത്തു ..ആക്രമണങ്ങളും ക്രൂരതകളും ക്രിസ്‌തുവിനു വേണ്ടി ജീവിക്കുന്നതില്‍ നിന്നും സിറിയിലെ െ്രെകസ്‌തവ സമൂഹത്തെ തളര്‌ത്തു ന്നില്ല. സഭയില്‍ ര്‌കഷസാക്ഷികള്‍ രൂപംകൊള്ളുമ്പോള്‍ ആത്മാക്കളുടെ രക്ഷയക്കു ദൈവം അതിനെ ഉപയോഗിക്കുന്നു.ഓരോ െ്രെകസ്‌തവിന്റെയും കടമയാണ്‌ ആത്മാക്കളുടെ രക്ഷ.അതിനു വേണ്ടി പ്രാര്‌ത്ഥി്‌ക്കാനും പ്രവര്‌ത്തിരക്കാനും നമ്മള്‍ തയാറാകണം.യേശു ലോകത്തില്‍ വന്നത്‌ പാപികളെ രക്ഷിക്കനാണ്‌. ആ ര്‌കഷ മറ്റുള്ളവര്‌ക്ക്‌ം പകര്‌ന്നു കൊടുക്കുക ക്രിസ്‌തുവിനെ അറിഞ്ഞ നമ്മളാകാണമെന്നും അദ്ദേഹം കൂട്ടിച്ചേര്‌ത്തു .ചടങ്ങില്‍ ജൊവായി ബിഷപ്പ്‌ വിക്ടര്‍ ലിംഗ്‌ദോ,ഇറ്റാനഗര്‍ ബിഷപ്പ്‌ ജോണ്‍ തോമസ്‌ കട്രുകുടിയില്‍,ഫിയാത്ത്‌ മിഷന്‍ എം.ഡി സ്വീറ്റ്‌ലി ജോര്‌ജ്‌മ, ജി.ജി.എം മിഷന്‍ കോണ്‌ഗ്രംസ്‌ കോഓര്‌ഡികനേറ്റര്‍ സിംല പീറ്റര്‍, ജോസ്‌ ഓലിക്കന്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.



ക്യാപ്‌ക്ഷന്‍
ഫിയാത്ത്‌ മിഷന്റെ നേതൃത്വത്തില്‍ അങ്കമാലി കറുകുറ്റിയില്‍ നടക്കുന്ന ജി.ജി.എം മിഷന്‍ കോണ്‌ഗ്രിസില്‍ പങ്കെടുക്കാന്‍ വരുന്ന ബിഷപ്പ്‌ മാത്യൂസ്‌ മാര്‍ തിമോത്തിയോസ്‌.
ബിഷപ്പ്‌ മാത്യൂസ്‌ മാര്‍ തിമോത്തിയോസ്‌ അങ്കമാലി കറുകുറ്റിയില്‍ നടക്കുന്ന ജി.ജി.എം മിഷന്‍ കോണ്‌ഗ്രറസില്‍ സിറിയിലെ െ്രെകസ്‌തവപീഡനത്തെ പറ്റി സംസാരിക്കുന്നു. ബിഷപ്പ്‌ വിക്ടര്‍ ലിംഗ്‌ദോ സമീപം

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ