2012 ഓഗസ്റ്റ് 6, തിങ്കളാഴ്‌ച

നിലാവിന്റെ നിരം

നിലാവ്‌കാടിനെ കോണ്‍ക്രീറ്റിനെ ,പഞ്ചലോഹങ്ങളെ
മണ്ണിനെ, മനസ്സിനെ, മരവിക്കുമോര്‍മ്മയെ
പുളിയെ,പിലാവിനെ , നീലക്കടമ്പിനെ
യൗവന വാര്‍ധക്യങ്ങളെ
ഒന്നുപോലാശ്‌ളേഷിപ്പൂ , പടരുന്നൂ
വീഥിയില്‍, വാക്കില്‍,ജീവനില്‍
നിലാവിന്‍ തിളക്കം

നിലാവ്‌
പ്രേതങ്ങളുടെ പുതപ്പാകുന്നു
വിധവയ്‌ക്ക്‌ തുണയാകുന്നു
ശിലകളെ ശില്‌പങ്ങളാക്കും അഗ്നിയാകുന്നു.
ചിതയ്‌ക്ക്‌ മെഴുതിരി, നിലാവ്‌-
ഇരുളുന്ന കടലിന്റെ നന്മ

നിലാവ്‌
മഴയുടെ ചിരിയാകുന്നു
ജലത്തിന്റെ പ്രണയമാകുന്നു,വെറും ഭംഗിയാകുന്നു.
നിലാവ്‌ എന്റെ പൊള്ളും മനസ്സിന്റെ ഇത്തിരിയടങ്ങളില്‍
ഇത്തിരി നേരങ്ങളിലൊരു
തണുസ്‌പര്‍ശമാകുന്നു.

ഈ നിലാവില്‍ നഗ്നരായ്‌ നില്‌ക്കെ
ഈ നിലാവില്‍ ആഴ്‌നു നാം നില്‌ക്കെ
ഈ യുഗത്തിന്റെ ചോദ്യമൊരു-
വേതാളമായ്‌ വാ പിളര്‍ക്കുന്നു.
നിലാവിന്റെ നിറമേത്‌

വിലക്കുകള്‍ക്കപ്പുറം
കനികള്‍ ഭുജിച്ചവര്‍
വിക്രമാദിത്യനു പിന്മുറക്കാര്‍
ഞങ്ങള്‍ പതറാവതല്ല
വെയില്‍ തളര്‍ന്നു വെയിലാകും നിറം
മഴയിലലിഞ്ഞ്‌ മഴയാകും നിറം
മഞ്ഞിനേക്കാള്‍ മൂകമായ്‌
അമ്മപോള്‍ ആര്‍ദ്രയാകും നിറം
നിദ്രയിലെന്റെ കണ്ണിയെറിയും
ഉണര്‍ന്ന്‌ തേടുമ്പോഴെവിടെയോ മറയും
ഒരു നിറം
ഇനിയുമുയര്‍കൊള്ളേണ്ടൊരു
വാക്കിന്റെ വാഴ്‌വിന്റെ എട്ടാം നിറം

2011 സെപ്റ്റംബർ 19, തിങ്കളാഴ്‌ച

കൊച്ചി ടസ്‌കേഴ്‌സ്‌ ക്ലീന്‍ ബൗള്‍ഡ്‌


കേരളത്തിന്റെ ഐപിഎല്‍ ടീമായ കൊച്ചി ടസ്‌കേഴ്‌സ് കേരളയെ ഐപിഎല്ലിന്റെ അടുത്ത സീസണില്‍ നിന്നും പുറത്താക്കി. മുംബൈയില്‍ നടന്ന ബിസിസിഐ യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമുണ്ടായത്.

ബിസിസിഐ അധ്യക്ഷന്‍ എന്‍ ശ്രീനിവാസനാണ് ഇക്കാര്യം അറിയിച്ചത്. ബാങ്ക് ഗ്യാരണ്ടി നല്‍കാത്തതിന് ബിസിസിഐ ടസ്‌കേഴ്‌സിന് കാരണം കാണിക്കല്‍ നോട്ടീസ് അയച്ചിരുന്നു. ഇതിന് പിന്നാലെയാണ് പുറത്താക്കല്‍ വാര്‍ത്ത വന്നിരിക്കുന്നത്.

156 കോടിയുടെ ബാങ്ക് ഗ്യാരന്റി എല്ലാ വര്‍ഷവും നല്‍കണമെന്നതാണ് ഐപിഎല്‍ ഭരണസമിതിയുമായുള്ള കരാര്‍. 2011ലെ ഗ്യാരന്റി പുതുക്കാത്തതിനാണ് നടപടി. ടസ്‌കേഴ്‌സിന്റെ മത്സരങ്ങള്‍ ഗുജറാത്തിലേക്ക് മാറ്റാന്‍ നീക്കങ്ങള്‍ നടക്കുന്നതിനിടെയാണ് ഈ തിരിച്ചടിയുണ്ടായിരിക്കുന്നത്.

ഗ്യാരണ്ടി പുതുക്കുന്നതിനായി ഒട്ടേറെ തവണ ടീം ഉടമകള്‍ക്ക് അറിയിപ്പ് നല്‍കിയെങ്കിലും മറുപടി ലഭിച്ചില്ലെന്ന് ബിസിസിഐ അധികൃതര്‍ പറയുന്നു. 1550 കോടി രൂപയ്ക്കാണ് കൊച്ചി ടീം ലേലം കൊണ്ടത്.

ബിസിസിഐ നിബന്ധനകള്‍ പാലിച്ചാല്‍ കൊച്ചി ടസ്‌കേഴ്‌സിന്‌ അവസരം ലഭിക്കുമെന്ന്‌ ബിസിസിഐ നിര്‍വാഹകസമിയംഗം ടി.സി. മാത്യൂ. ബിസിസിഐയുടെ മുന്നറിയിപ്പുകള്‍ അവഗണിച്ചതാണ്‌ പ്രശ്‌നമായത്‌. പണം കൃത്യമായി അടച്ചാല്‍ ഇളവുകള്‍ ലഭിക്കുമെന്ന്‌ അദ്ദേഹം അറിയിച്ചു. എന്നാല്‍ ബിസിസിഐ നടപടിക്കെതിരെ കോടതിയെ സമീപിക്കുമെന്ന്‌ ടീമുടമകളിലൊരാളായ മുകേഷ്‌ പട്ടേല്‍ അറിയിച്ചു.

ടീമിനെതിരായ നടപടിയില്‍ നിരാശയുണ്ടെന്ന്‌ ടീമിനായി ശ്രമിച്ച്‌ മന്ത്രി സ്‌ഥാനം നഷ്‌ടമായ ശശി തരൂര്‍ എംപി പറഞ്ഞു. ടീമുടമകള്‍ക്കുണ്ടായ പാളിച്ചയാണ്‌ പ്രശ്‌നമെന്ന്‌ അദ്ദേഹം വ്യക്‌തമാക്കി.

ബിസിസിഐ നിര്‍വാഹക സമിതിയാണ്‌ ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കേണ്ടത്‌

കേരളത്തില്‍ പോര്‍ച്ചുഗീസുകാര്‍ വന്നില്ലാ.യിരുന്നുവെങ്കില്‍ -1








കേരളത്തില്‍ പോര്‍ച്ചുഗീസുകാര്‍ വന്നില്ലാ.യിരുന്നുവെങ്കില്‍

2011 ജൂൺ 1, ബുധനാഴ്‌ച

മരുന്നുകൊള്ള,തടയേണ്ടവര്‍ കാഴ്‌ചക്കാര്‍

ജീവന്‍ രക്ഷാ മരുന്നുകള്‍ക്ക്‌ അമിതലാഭം ഒഴിവാക്കി കുറഞ്ഞ വിലയില്‍ വില്‍പ്പന നടത്താന്‍ തയാറായ മരുന്നു കട ഉടമകളെ ഡ്രഗ്‌സ്‌ ആന്റ്‌ ഫാര്‍മസിസ്റ്റ്‌ അസോസിയേഷന്‍ നേതൃത്വം പീഡിപ്പിക്കുന്നതായി പരാതി.
അമിത ലാഭം ഒഴിവാക്കി വില്‍പന നടത്താന്‍ തയാറായ മരുന്നുകള്‍ നല്‍കാന്‍ തയാറായ മരുന്നു വ്യാപാരികള്‍ക്കു മരുന്നു നല്‍കാതെയാണ്‌ അസോസിയേഷന്‍ നേതൃത്വം പീഡിപ്പിക്കുന്നത്‌. സ്വന്തം നിലയില്‍ കുറഞ്ഞ വിലയ്‌ക്കു മരുന്നുവില്‍ക്കാന്‍ തയാറായ മരുന്നു വ്യാപാരികള്‍ ഇതില്‍ നിന്നും പിന്മാറുന്ന സ്ഥിതിയാണ്‌. കൊള്ളലാഭം കൊയ്യാന്‍ നിരന്ന നിരവധി മരുന്നുകടകളാണ്‌ ഇതിനു പിന്നലെന്നു കരുതുന്നു . 40ശതമാനം വരെ വിലക്കുറവില്‍ കുറഞ്ഞവിലയ്‌ക്കു മരുന്നു ലഭ്യമായതോടെ കൊള്ള ലാഭം എടുക്കുന്ന മരുന്നു കടകളില്‍ നിന്നും ജനങ്ങള്‍ അകലുകയായിരുന്നു.

മരുന്നുകടകള്‍ക്കു മുന്നില്‍ വിലക്കുറവ്‌ പ്രഖ്യാപിച്ചിരുന്ന സ്റ്റിക്കറുകള്‍ അസോസിയേഷന്‍ നേതൃത്വം പറിച്ചുകളഞ്ഞിട്ടുണ്ട്‌, മരുന്നുകള്‍ കിട്ടാത്ത അവസ്ഥ ഉണ്ടാായാല്‍ നടപടി സ്വീകരിക്കുമെന്നു ജില്ലാ അസിസ്‌റ്റന്റ്‌ ഡ്രഗ്‌സ്‌ കണ്‍ട്രോളര്‍ പറഞ്ഞു. മരുന്നു മിതമായ നിരക്കില്‍ ആവശ്യക്കാര്‍ക്കു ലഭ്യമാക്കുകയാണ്‌ ഡ്രഗ്‌സ്‌ കണ്‍ട്രോളറുടെ കര്‍ത്തവ്യം .ഇത്തരത്തില്‍ മരുന്നു കിട്ടാത്ത അവസ്ഥ വന്നാല്‍ ശക്തമായ നടപടി എടുക്കുമെന്നു അദ്ദേഹം വ്യക്തമാക്കി. മരുന്നിനു വിലകുറച്ചു നല്‍കുന്നുണ്ടെന്ന കാരണത്താല്‍ മരുന്നു കൊടുക്കാതിരുന്നാല്‍ അത്തരം കമ്പനികള്‍ സാാധാരണ നിലയില്‍ ഉല്‍പന്നങ്ങള്‍ വിലക്കൂട്ടി വില്‍പന നടത്തുന്നവരുടെ കടകളിലാണ്‌ സമരം നടത്തുന്നത്‌.
ജീവന്‍ രക്ഷാ മരുന്നുകള്‍ക്കു കൊള്ളലാഭം ഒഴിവാക്കി മരുന്നുവില്‍ക്കാന്‍ ശ്രമിച്ച വ്യാപാരികളെ പീഢിപ്പിക്കുന്ന സമീപനമാണ്‌ അസോസിയേഷന്‍ നേതൃത്വം സ്വീകരിച്ചിട്ടുള്ളതെന്ന്‌ കേരള ജനപക്ഷം ജനറല്‍ കണ്‍വീനര്‍ ബെന്നി ജോസഫ്‌ കുറ്റപ്പെടുത്തി.
കെമിസ്റ്റ്‌ ആന്റ്‌ ഡ്രഗ്‌സ്‌ അസോസിയേഷന്റെ സ്റ്റേറ്റ്‌ സെക്രട്ടറി അന്റണി തര്യനും ജില്ലാ പ്രസിഡന്റ്‌ ഹരിഹരപുത്രനുംകൂടി നടത്തിയ പത്രക്കുറിപ്പില്‍ മരുന്നു വിലകുറച്ചു നല്‍കിയാല്‍ തടയുമെന്നു വ്യക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വിലകൂട്ടികൊടുത്താല്‍ തടയുമെന്നാണ്‌ സാധാരണ പറയുന്നത്‌ എന്നാല്‍ ജീവന്‍രക്ഷാ മരുന്നുകള്‍ വിലകുറച്ചുനല്‍കുന്നതു തടയുമെന്നു പറയുന്നത്‌ മനുഷ്യജീവനു തരിപോലും വിലകല്‍പ്പിക്കാത്തവരാണെന്നു അദ്ദേഹം കുറ്റപ്പെടുത്തി.ഈ പത്രപ്രസ്‌താവനയ്‌്‌ക്കു പിന്നില്‍ അസോസിയേഷന്റെ രാഷ്ട്രീയ സ്വാധീ}വും ഗൂണ്ടാായിസവുമാണെന്നും അദ്ദേഹം ആരോപിച്ചു.
ജീവന്‍ രക്ഷാമരുന്നുകളുടെ കാര്യത്തില്‍ സര്‍ക്കാര്‍ ഇടപെടണമെന്നു കാണിച്ചു പത്മനല്‍കാനുള്ള മനസാക്ഷിപോലും കാണിച്ചില്ലെന്നും ജനപക്ഷം }േതാക്കള്‍ കുറ്റപ്പെടുത്തി.നൂറു രൂപ മാത്രം വിലവരുന്ന ജീവന്‍ രക്ഷാ മരുന്നുകള്‍ ആയിരം രൂപ വരെ വിലകൂട്ടിയാണ്‌ മരുന്നുകടക്കാര്‍ വാങ്ങുന്നത്‌.
കേരള മെഡിക്കല്‍സ്‌ ,സേവന മെഡിക്കല്‍സ്‌ ,തൃശൂര്‍ മെഡിക്കല്‍സ്‌ തുടങ്ങിയ സ്ഥാപ}ങ്ങളാണ്‌ മരുന്നുവിലകുറച്ചു നല്‍കുന്നകാര്യം അറിയിച്ചുകൊണ്ട്‌ സ്റ്റിക്കര്‍ ഒട്ടിച്ചു പരസ്യപ്പെടുത്തിയത്‌.എന്നാല്‍ ഇവരെക്കൊണ്ട്‌ മരുന്നു കൊടുപ്പിക്കാത്ത സ്ഥിതിയാണ്‌ സംജാതമായിരിക്കുന്നത്‌.ഇവര്‍ക്കുമരുന്നു കൊടുക്കരുതെന്നാണ്‌ അസോസിയേഷന്‍ ഉത്തരവ്‌ മരുന്നുകമ്പനികള്‍ക്കു അയിച്ചിരിക്കുന്നത്‌.
എന്നാല്‍ ഇതിനെതിരെ പ്രതികരിക്കാനും ഈ സ്ഥാപനങ്ങള്‍ക്കു കഴിയാനാവത്ത സ്ഥിതിയാണ്‌. കാരണം മരുന്നു നല്‍കുന്നത്‌ ഈ ഏജന്‍സിയാണ്‌.കേരളത്തില്‍ ഒരു മരുന്നു ലോഞ്ച്‌ ചെയ്യണമെങ്കില്‍ ഓള്‍ കേരള ഡ്രഗ്‌സ്‌ ആന്റ്‌ ഫാര്‍മസിസ്റ്റ്‌ അസോസിയേഷന്റെ അനുമതിയും അവരുടെ പ്രസിദ്ധീകരണങ്ങളില്‍ വരുകയും വേണം .
മരുന്നുകമ്പനികളുടെ അസോസിയേഷന്‍ നടത്തുന്ന ഇത്തരം ജനവിരുദ്ധനടപടികള്‍ക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ നടപടിയെടുക്കണമെന്നും അസോസിയേഷന്‍ ആവശ്യപ്പെട്ടു.നടപടി വരുന്നതുവരെ ഹൃദയതാളം പദ്ധതി നിര്‍ത്തിവെക്കാന്‍ തീരുമാനിച്ചതായും ജനപക്ഷം നേതാക്കള്‍ വ്യക്തമാക്കി.

കറന്റില്ലെങ്കില്‍ കെഎസ്‌ഇബി ജീവനക്കാര്‍ക്ക്‌ തല്ല്‌

കാലവര്‍ഷം തുടങ്ങി, വൈദ്യുതി വിതരണം നിലക്കുന്നതു പതിവായതോടെ ജനങ്ങള്‍ കെഎസ്‌ഇബി ഓഫിസിലേക്കു കൂട്ടത്തോടെ പ്രവഹിക്കുന്നതു പതിവായി. പാലാരിവട്ടം കെഎസ്‌ഇബി ഓഫിസിലെ ജീവനക്കാര്‍ ഇതോടെ ഭീതിയിലായി. തുടര്‍ച്ചയായി രണ്ടു ദിവസം മഴപെയ്‌തതോടെ മണിക്കൂറുകള്‍ വൈദ്യുതി നിലച്ചത്‌ ജ}ങ്ങളുടെ പ്രതിഷേധത്തിനു കാരണമായി .ജനങ്ങള്‍ കയ്യേറ്റം നടത്തുന്ന നിലയിലേക്കു വരെ കാര്യങ്ങള്‍ നീങ്ങി. ഇതു പതിവ്‌ കാഴ്‌ചയാകുകയാണ്‌.
ജീവന്‍ പണയം വെച്ചു വൈദ്യുത പോസ്റ്റുകളില്‍ കയറി പണിയെടുക്കുന്ന തങ്ങളുടെ യഥാര്‍ഥ അവസ്ഥ ജനങ്ങള്‍ മനസിലാക്കുന്നില്ലെന്നാണ്‌ കെഎസ്‌ഇബി ഉദ്യോഗസ്ഥരുടെ പരാതി.
മഴക്കാലമായതോടെ കെഎസ്‌ഇബി ഓഫിസിലേക്കു പരാതികളുടെ കുത്തൊഴുക്കായിരിക്കും.മഴയും കാറ്റും മറ്റ്‌ അടിസ്ഥാ} സൗകര്യങ്ങളുടെ അപര്യാപതതയും മൂലം പരാതികള്‍ ഉണ്ടായാല്‍ കെഎസ്‌ഇബി ജീവ}ക്കാര്‍ക്കു എപ്പോഴും ഓടിയെത്താനാവില്ല. ഇതിനുള്ള ജനങ്ങളുടെ പ്രതികരണം ഇപ്പോള്‍ വെറും പരാതിപറച്ചിലിലോ വാക്കേറ്റത്തിലോ ഒതുങ്ങി നില്‍ക്കാറില്ല. കറന്റില്ലെങ്കില്‍ മഴയെന്നോ കാറ്റെന്നോ നോക്കാതെ കെഎസ്‌ഇബി ഓഫിസ്‌ തല്ലിതകര്‍ക്കുന്നതിലേക്കും ജീവനക്കാരെ കയ്യേറ്റം ചെയ്യുന്നതിലേക്കും എത്തി നില്‍ക്കുകയാണ്‌ കാര്യങ്ങള്‍
കഴിഞ്ഞ വെളളി ,ശനി ദിവസങ്ങളില്‍ തുടര്‍ച്ചയായി രണ്ടു ദിവസം രാത്രി എട്ടുമണി മുതല്‍ ഒരുമണിവരെ കലൂര്‍ മുതല്‍ പാലാരിവട്ടം വരെ വൈദ്യുതി മുടങ്ങിയതിനെതുടര്‍ന്ന്‌ 30ഓളം പേര്‍ വരുന്ന സംഘം പാലാരിവട്ടം കെഎസ്‌ഇബി ഓഫിസ്‌ അടിച്ചു തകര്‍ത്തിരുന്നു.രാത്രി 12മണിയോടെയായിരുന്നു സംഭവം.ഈ സമയം ഓവര്‍സിയര്‍ സുരേഷ്‌ മാത്രമായിരുന്നു ഓഫിസില്‍ ഉണ്ടായിരുന്നത്‌.
അര്‍ധരാത്രി വൈദ്യുതി പോസ്റ്റുകളില്‍ കയറി അറ്റകുറ്റപ്പണി നിര്‍വഹിക്കുന്നതിന്റെ ഗൗരവം ജനങ്ങള്‍ മ}സിലാക്കുന്നില്ലെന്ന്‌ പാലാരിവട്ടം കെഎസ്‌ഇബി ഓഫിസിലെ അസിസ്റ്റന്റ്‌ എക്‌സിക്യൂട്ടീവ്‌ എഞ്ചിനിയര്‍ ഗോപി പറയുന്നു.
സൗത്ത്‌ ജനതാ റോഡില്‍ കമ്പി പൊട്ടി വീണ്‌ ഒരു സംഘം ജീവനക്കാര്‍ അവിടേക്കു പോകാനിരിക്കെയാണ്‌ കണ്ടാാലറിയാവുന്ന ഒരുകൂട്ടം ജനം എത്തി ഫിസിലെ ഗ്ലാസ്‌ ചില്ലുകള്‍ ,കംപ്യൂട്ടര്‍ ഉപകരണങ്ങളെല്ലാം തല്ലിതകര്‍ത്തിട്ടുപോയത്‌.അര്‍ധരാത്രി സപ്ലൈ പോയാല്‍ ജീവന്‍കൂടി പണയം വെച്ചാണ്‌ അവിടെയെത്തി പണി തീര്‍ക്കുന്നത്‌.അതിനിടെ ജനങ്ങള്‍ എത്തി കയ്യേറ്റം ചെയ്യുന്ന രീതിയാണിപ്പോള്‍.ഇത്‌ ഭീതിയോടെ ജോലി ചെയ്യാനുള്ള സഥിതിയാണ്‌ ഉണ്ടാക്കിയിരിക്കുന്നതെന്ന്‌ എഎക്‌സ്‌ഇ പറഞ്ഞു.
ഈ സാഹചര്യത്തില്‍ ജീവനക്കാരുടെും ഓഫിസിന്റെയും സുരക്ഷ ഉറപ്പാക്കാതെ പണി ചെയ്യാനാവില്ലെന്നു കെഎസ്‌ഇബി ജീവനക്കാര്‍ പറഞ്ഞു.

2011 ഏപ്രിൽ 18, തിങ്കളാഴ്‌ച

ചാറ്റല്‍മഴയില്‍ ക്രിക്കറ്റ്‌ ആവേശം നനഞ്ഞുകുളിച്ചു


ചാറ്റല്‍മഴയില്‍ ക്രിക്കറ്റ്‌ ആവേശം നനഞ്ഞുകുളിച്ചു. കഷ്ടിച്ചു അരമണിക്കൂറോളം ചെറുതായി പെയ്‌ത മഴമൂലം കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌്‌റു സ്റ്റേഡിയത്തിലെ കൊച്ചി ടാസ്‌കേഴ്‌സ്‌ കേരള-ചെന്നൈ സൂപ്പര്‍ കിംഗ്‌സ്‌ മത്സരത്തിനു നഷ്ടമായത്‌ ഒന്നേകാല്‍ മണിക്കൂര്‍.ചെന്നൈ രണ്ടു വിക്കറ്റുകളും നഷ്ടപ്പെട്ടു നില്‍ക്കുമ്പോള്‍ ആതിഥേയര്‍ക്കായിരുന്നു ഈ ഘട്ടത്തില്‍ മുന്‍തൂക്കം.പക്ഷേ മഴ കൊച്ചിയുടെ ആവേശത്തെ മഴ നനച്ചു .
സൂപ്പര്‍ കിംഗ്‌സിന്റെ ഇന്നിംഗ്‌സ്‌ ഒന്‍പതാം ഓവറില്‍ എത്തിനില്‍ക്കുമ്പോള്‍ 8.45ഓടെയാണ്‌ ചെറുതായി മഴയെത്തിയത്‌. മഴ കാര്യമായി പെയ്യാതെ തന്നെ അരമണിക്കൂറിനുള്ളില്‍ തന്നെ അവസാനിച്ചു.പക്ഷേ കളി വീണ്ടും തുടങ്ങിയത്‌ 10.20ഓടെ . കലൂര്‍ സ്റ്റേഡിയത്തിനു സമീപം പെയ്‌ത ചാറ്റല്‍ മഴയാകട്ടെ കലൂര്‍ ജംക്‌്‌ഷന്‍ മുതല്‍ ഹൈക്കോടതി ജംക്‌്‌ഷന്‍ വരെ എത്തിയില്ല.നഗരത്തിന്റെ മറ്റുഭാഗങ്ങളിലും മഴ എത്തിയതേയില്ല.
കഴിഞ്ഞ ബാംഗ്ലൂര്‍ ടീമുമായുള്ള മത്സരത്തിനേക്കാള്‍ ഇന്നലെ കാണികള്‍ കൂടുതലായിരുന്നു. ചെന്നൈയില്‍ നിന്നും നൂറുകണക്കിനുപേരാണ്‌ ടീമിനു ആവേശം പകരാന്‍ കൊച്ചിയിലെത്തിയത്‌. ഗാലറിയെ മഞ്ഞക്കടലില്‍ ആറാടിച്ചുകൊണ്ട്‌ എത്തിയ മഞ്ഞപ്പടയോടൊപ്പം ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ ഹോം ചിയര്‍ ഗേള്‍സും ചിയര്‍ ബോയ്‌സ്‌ എത്തിയിരുന്നു . സൂപ്പര്‍ കിംഗ്‌സിന്റെ പതാകകളുമേന്തി എത്തിയ മഞ്ഞപ്പട സ്റ്റേഡിയം ചുറ്റിയടിച്ചു.തമിഴ്‌നാട്ടില്‍ നിന്നു നൂറുകണക്കിനുപേരാണ്‌ കളികാണാന്‍ ഇന്നലെ എത്തിയത്‌.ഭൂരിഭാഗവും സ്വന്തം വാഹനങ്ങളിലാണ്‌ തമിഴ്‌നാട്ടില്‍ നിന്നെത്തിയത്‌. സ്റ്റേഡിയത്തിലെ പാര്‍ക്കിങ്ങ്‌ ഇതോടെ കുത്തഴിഞ്ഞു. അവസാന നിമിഷം ടിക്കറ്റ്‌ കൗണ്ടറിനു മുന്നില്‍ നീണ്ട ക്യുവും കാണാമായിരുന്നു.
ഇന്നലെ നിരവധി വിശിഷ്ടാതിഥികളും എത്തിയിരുന്നു സൂപ്പര്‍ താരം മോഹന്‍ലാല്‍,ലക്‌്‌ഷ്‌മി റായ്‌, സംവിധായകന്‍ പ്രിയദര്‍ശന്‍, ഗായകന്‍ ഹരിഹരന്‍ എന്നിവരും കൊച്ചി ടീമിനു ആവേശം പകരാന്‍ സ്റ്റേഡിയത്തിലെത്തി.
പക്ഷേ മഴ എല്ലാം കുഴപ്പത്തിലാക്കി. ഒരു വലിയ സൂപ്പര്‍ സോപ്പറും രണ്ടു ചെറിയ സോപ്പറുകളും ഉപയോഗിച്ചാണ്‌ മത്സരത്തിനു അനുയോജ്യമാക്കി മാറ്റിയത്‌. കെസിഎ ക്യൂറേറ്റര്‍ രാമചന്ദ്രന്‍ ,എഡ്വിന്‍ ജോസഫ്‌ എന്നിവര്‍ നേതൃത്വം നല്‍കി.

2011 ഏപ്രിൽ 14, വ്യാഴാഴ്‌ച

കൊച്ചി ടസ്‌കേഴ്‌സ്‌ നഗരസഭയുടെ മുന്നില്‍ കൊമ്പുകുത്തുന്നു


കൊച്ചി ജവഹര്‍ലാല് നെഹ്‌്‌റു സ്റ്റേഡിയത്തില് നടക്കുന്ന ഐപിഎല് മത്സരങ്ങള് കാണുവാനും ടിക്കറ്റുകള് വാങ്ങുന്നതിനും ക്രിക്കറ്റ് പ്രേമികള് എത്താതിരിക്കുന്നതിന്റെ കാരണം കൊച്ചി നഗരസഭയുടേതല്ല.അക്കാര്യം സംഘാടകര് നോക്കേണ്ടതാണെന്ന് മേയര് ടോണി ചമ്മിണി.ടിക്കറ്റ് നിരക്കും മത്സരം നടക്കുന്ന സമയക്രമവും ആയിരിക്കാം പ്രതികൂല ഘടകളെന്ന് ടോണി ചമ്മിണി ചൂണ്ടിക്കാട്ടി.അക്കാര്യത്തില് നഗരസഭയ്‌ക്ക് ഒന്നും ചെയ്യാനില്ലെന്നും അദ്ദേഹം വ്യക്തമാക്കി
ഐപിഎലിനോട് ഏറ്റവും ഗുണപരമായ നിലപാടാണ് സ്വീകരിച്ചിട്ടുള്ളത്.നികുതിയി}ത്തില് ഇളവ് നല്‍കിയാണ് നഗരസഭ ഇതിനെ പ്രോത്സാഹിപ്പിച്ചിട്ടുള്ളത്.നഗരസഭ ചോദിച്ച ചില വിശദീകരണങ്ങള് അത് സമര്‍പ്പിക്കുന്ന മുറക്ക് ടിക്കറ്റ് സീലിങ്ങ് അനുവദിച്ചിട്ടുണ്ട് അത് സമര്‍പ്പിക്കാനുണ്ടായ കാലതാമസം അത് മസമര്‍പ്പിക്കുന്നവരുടെ ഭാഗത്തുനിന്നും ഉണ്‌്‌ടായിട്ടുള്ളതാണ്.നഗരസഭയുടെ ഭാഗത്തു }ിന്നും നകുതിയിളവ് }ല്‍കി ടിക്കറ്റുകള് വില്‍പ്പനയ്‌ക്കു നല്‍കുമ്പോള് അതിനെക്കുറിച്ച് വിശദീകരണം ചോദിക്കാ}ുള്ള }ിയമപരമായ കടമ കോര്‍പ്പറേഷനുണ്ടെന്നും ടോണി ചമ്മിണി ചൂണ്ടിക്കാട്ടി.
ഐപിഎലിനോട് ആദ്യം വളരെ അനുകൂലമായ }ിലപാടായിരുന്നു ഉണ്ടായിരുന്നതെന്നും അതനുസരിച്ചു 50 ശതമാനം ഇളവ് അനുവദിച്ചിരുന്നു.എന്നാല് അതിനുശേഷം കോംപ്ലിമെന്ററി ടിക്കറ്റുകള്‍ക്കു കൂടി }ികുതി അടയ്‌ക്കണമെന്ന നിലപാടാണ് പ്രശ്‌നങ്ങള്‍ക്കു കാരണമായത്,നേരത്തെ സംഘാടകര് ഇക്കാര്യം അറിഞ്ഞിരുന്നില്ലെന്നും ഇതാണ് പ്രശ്‌നങ്ങള്‍ക്കു കാരണമായതെന്നും മത്സരങ്ങളുടെ ചുമതല വഹിക്കുന്ന കെസിഎ ഫി}ാന്‍സ് കമ്മിറ്റി ഭാരവാഹി കാര്‍ത്തിക് വര്‍മ്മ പറഞ്ഞു.
അടുത്ത തിങ്കളാഴച നടക്കുന്ന ഇന്ത്യന് ക്യാപ്‌റ്റന് ധോണിയുടെ ചെന്നൈ സൂപ്പര് കിംഗ്‌്‌സിന്റെ മത്സരത്തി}ുള്ള ടിക്കറ്റുകളുടെ വില്‍പന കഴിഞ്ഞ രണ്ടു ദിവസമായി നടത്താന് കഴിഞ്ഞില്ല.
എന്നാല് കേരള മുന്‍സിപ്പില് എന്റര്‍ടെയ്‌ന്‍മെന്റ് ടാക്‌സ് റൂള് പ്രകാരം ഓരോ സെക്‌്‌ടറിലും നിശ്ചിത ശതമാനം ടിക്കറ്റുകള് മാത്രമെ കോംപ്ലിമെന്ററിയായി അനുവദിക്കാനാകൂവെന്നും,അഞ്ച് ശതമാനത്തില്‍കൂടുതല് ടിക്കറ്റുകള്‍ക്ക് നികുതി അടക്കണമെന്ന നിയമം ഐപിഎലി}ും ബാധകമാണെന്നും മേയര് വ്യക്തമാക്കി.നിശ്ചിത പരിധിയേക്കാള് കൂടുതല് കോംപ്ലിമെന്ററി ടിക്കറ്റുകള് }ല്‍കിയതി}െക്കുറിച്ചു വിശദീകരണം ചോദിച്ചിരുന്നു.ഇതി}ുള്ള മറുപടി നല്‍കാന് കൊച്ചി ടസ്‌കേഴ്‌സ് കാണിച്ച വീഴ്‌ചയാണ് ടിക്കറ്റ് വില്‍പനയ്‌ക്കു തടസമായെന്നും,അതേ പോലെ മത്സരതീയതികള് നേരത്തെ തന്നെ പ്രഖ്യാപിച്ചതാണ് ,അതുകൊണ്ടു തന്നെ ടിക്കറ്റ് സീല് ചെയ്യുന്നതിനു നേരത്തെ തന്നെ നഗരസഭയ്‌ക്കു നല്‍കാമായിരുന്നു.ഇതിനു കാരണക്കാര് സംഘാടകരാണെന്നും മേയര് കുറ്റപ്പെടുത്തി.
നഗരസഭ ഉദ്യോഗസ്ഥര്‍ക്ക് കോംപ്ലിമെന്ററി ടിക്കറ്റുകള് ലഭിക്കാത്തതാണ് ടിക്കറ്റ് വില്‍പനയ്‌ക്കു തടസം ഉണ്ടാകാനുള്ള കാരണമെന്ന വാദവും മേയര് തള്ളിക്കളഞ്ഞു.ഗുണപരമായ നടപടികള് സ്വീകരിച്ച നഗരസഭയെ മോശപ്പെടുത്താന് ചിലര് ശ്രമിക്കുകയാണെന്നും ടോണി ചമ്മിണി പറഞ്ഞു.ഇന്ത്യയിലെ ഒരു നഗരസഭയും നല്‍കാത്ത 50ശതമാനം നികുതിയിളവ് നല്‍കാന് കൊച്ചിന് കോര്‍പറേഷന് നല്‍കുന്നുണ്ടെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.നഗരസഭ വലിയ സാമ്പത്തിക പ്രതിസന്ധിയില് നില്‍ക്കുന്ന ഘട്ടത്തിലാണ് ഇത്തരം ഒരു നികുതിയിളവ് അനുവദിച്ചതെന്നും ,ഐപിഎല് മത്സരങ്ങള് കൊച്ചിയില് നടക്കണമെന്ന അഗ്രമം ഹം കൊണ്ടുമാത്രമാണ് ഇതനുവദിച്ചതെന്നും ടോണി ചമ്മിണി പറഞ്ഞു.
കൊച്ചി ടസ്‌കേഴ്‌സ്-ചെന്നൈ സൂപ്പര് കിംഗ്‌സ് മത്സരത്തിനുള്ള ടിക്കറ്റ് നഗരസഭയുടെ സീല് പതിപ്പിക്കാന് നഗരസഭയ്‌ക്കു നല്‍കിയത് കഴിഞ്ഞ ചൊവ്വാഴ്‌ചയായിരുന്നു.അതോടൊപ്പം ആദ്യ മത്സരത്തിന്റെ ടിക്കറ്റ് വില്‍പനയുടെ സ്റ്റേറ്റ്‌മെന്റും നല്‍കിയിരുന്നതായും സംഘാടകര് അറിയിച്ചു.
തിങ്കളാഴ്‌ച നഗരസഭ ജീവ}ക്കാര് എല്ലാവരും പോയതി}ുശേഷം 5.15നായിരുന്നു കോര്‍പ്പറേഷന് ആവശ്യപ്പെട്ട സ്‌റ്റേറ്റ്‌മെന്റ് കൊച്ചി ടസ്‌കേഴ്‌സ് നല്‍കിയത്. ചൊവ്വാഴ്‌ച മുഴുവ}ും എടുത്തു ഉദ്യോഗസ്ഥര് ടിക്കറ്റുകള് സീല് ചെയ്‌തു.എന്നാല് നഗരസഭ ആവശ്യപ്പെട്ട കഴിഞ്ഞ മത്സരത്തിനെക്കുറിച്ചുള്ള സ്‌റ്റേറ്റ്‌മെന്റുംനികുതിയായുള്ള തുകയും ലഭിക്കുന്നതിനു വേണ്ടി രാത്രി 9മണിവരെ കാത്തിരുന്നു.എന്നാല് മുംബൈയില് നിന്നും ചെക്ക് എത്തിയില്ല. ബുധനാഴ്‌ച രാവിലെ 11 മണിയോടെയാണ് ചെക്ക് എത്തിയത്.എന്നാല് തെരഞ്ഞെടുപ്പിന്റെ തിരക്കായതിനാല് ഉദ്യോഗസ്ഥര് തിരക്കിലായിരുന്നു. പോളിംഗ് ഡ്യുട്ടി കഴിഞ്ഞു വൈകിട്ട് അഞ്ചുമണിക്കു ശേഷം ഉദ്യോഗസ്ഥര് ജോലിചെയ്‌തു ടിക്കറ്റുകള് സീല് ചെയ്‌തു സംഘാടകര്‍ക്കു നല്‍കുകയായിരുന്നുവെന്നുംമേയര് വ്യക്തമാക്കി.കൊച്ചി ഐപിഎല്‍ ടീമി്‌ന്റെ ഒരു ഹോം മാച്ച്‌ മാത്രമെ ഇതിനകം നടന്നിട്ടുള്ളു. പക്ഷേ കൊച്ചിയില്‍ കഴിഞ്ഞ ഏകദിനങ്ങളുടെ അവേശം പോലും ഇതിനുണ്ടായില്ല. രണ്ടു മത്സരങ്ങള്‍ കൂടി കൊച്ചി ടീം തോറ്റ നിലയില്‍ സ്‌റ്റാര്‍ വാല്യു ഇല്ലാത്ത കൊച്ചി ടസ്‌കേഴ്‌സിനെ ക്രിക്കറ്റ്‌ പ്രേമികള്‍ കൈവിടാനാണ്‌ സാധ്യത.കൊച്ചി ടീമിന്റെ മത്സരങ്ങള്‍ അഹമ്മദാബാദിലേക്കു കൊണ്ടുപാകാനുള്ള വഴിയൊരുക്കലാകും പുതിയ സംഭവവികാസങ്ങളെന്നു സംശയിക്കാം. കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി ഐപിഎല് മത്സരങ്ങളുടെ ടിക്കറ്റു വില്പ}യില് ഉണ്ടായ അനിശ്ചിതത്വത്തിനു കാരണം നഗരസഭയല്ലെന്ന് മേയര് ടോണി ചമ്മിണി.

കൊച്ചി ഐപിഎല്‍ കുത്തഴിയുന്നു,ടിക്കറ്റ്‌ വില്‍പന പാതിവഴിയില്‍

കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി ഐപിഎല്‍ മത്സരങ്ങളുടെ ടിക്കറ്റു വില്‍പ}യില്‍ ഉണ്ടായ അനിശ്ചിതത്വത്തിനു കാരണം നഗരസഭയല്ലെന്ന്‌ മേയര്‍ ടോണി ചമ്മിണി.
കൊച്ചി ജവഹര്‍ലാല്‍ നെഹ്‌്‌റു സ്റ്റേഡിയത്തില്‍ നടക്കുന്ന ഐപിഎല്‍ മത്സരങ്ങള്‍ കാണുവാനും ടിക്കറ്റുകള്‍ വാങ്ങുന്നതിനും ക്രിക്കറ്റ്‌ പ്രേമികള്‍ എത്താതിരിക്കുന്നതിന്റെ കാരണം കൊച്ചി നഗരസഭയുടേതല്ല.അക്കാര്യം സംഘാടകര്‍ നോക്കേണ്ടതാണെന്ന്‌ മേയര്‍ ടോണി ചമ്മിണി.ടിക്കറ്റ്‌ നിരക്കും മത്സരം നടക്കുന്ന സമയക്രമവും ആയിരിക്കാം പ്രതികൂല ഘടകളെന്ന്‌ ടോണി ചമ്മിണി ചൂണ്ടിക്കാട്ടി.അക്കാര്യത്തില്‍ നഗരസഭയ്‌ക്ക്‌ ഒന്നും ചെയ്യാനില്ലെന്നും അദ്ദേഹം വ്യക്തമാക്കി
ഐപിഎലിനോട്‌ ഏറ്റവും ഗുണപരമായ നിലപാടാണ്‌ സ്വീകരിച്ചിട്ടുള്ളത്‌.നികുതിയി}ത്തില്‍ ഇളവ്‌ നല്‍കിയാണ്‌ നഗരസഭ ഇതിനെ പ്രോത്സാഹിപ്പിച്ചിട്ടുള്ളത്‌.നഗരസഭ ചോദിച്ച ചില വിശദീകരണങ്ങള്‍ അത്‌ സമര്‍പ്പിക്കുന്ന മുറക്ക്‌ ടിക്കറ്റ്‌ സീലിങ്ങ്‌ അനുവദിച്ചിട്ടുണ്ട്‌ അത്‌ സമര്‍പ്പിക്കാനുണ്ടായ കാലതാമസം അത്‌ മസമര്‍പ്പിക്കുന്നവരുടെ ഭാഗത്തുനിന്നും ഉണ്‌്‌ടായിട്ടുള്ളതാണ്‌.നഗരസഭയുടെ ഭാഗത്തു }ിന്നും നകുതിയിളവ്‌ }ല്‍കി ടിക്കറ്റുകള്‍ വില്‍പ്പനയ്‌ക്കു നല്‍കുമ്പോള്‍ അതിനെക്കുറിച്ച്‌ വിശദീകരണം ചോദിക്കാ}ുള്ള }ിയമപരമായ കടമ കോര്‍പ്പറേഷനുണ്ടെന്നും ടോണി ചമ്മിണി ചൂണ്ടിക്കാട്ടി.
ഐപിഎലിനോട്‌ ആദ്യം വളരെ അനുകൂലമായ }ിലപാടായിരുന്നു ഉണ്ടായിരുന്നതെന്നും അതനുസരിച്ചു 50 ശതമാനം ഇളവ്‌ അനുവദിച്ചിരുന്നു.എന്നാല്‍ അതിനുശേഷം കോംപ്ലിമെന്ററി ടിക്കറ്റുകള്‍ക്കു കൂടി }ികുതി അടയ്‌ക്കണമെന്ന നിലപാടാണ്‌ പ്രശ്‌നങ്ങള്‍ക്കു കാരണമായത്‌,നേരത്തെ സംഘാടകര്‍ ഇക്കാര്യം അറിഞ്ഞിരുന്നില്ലെന്നും ഇതാണ്‌ പ്രശ്‌നങ്ങള്‍ക്കു കാരണമായതെന്നും മത്സരങ്ങളുടെ ചുമതല വഹിക്കുന്ന കെസിഎ ഫി}ാന്‍സ്‌ കമ്മിറ്റി ഭാരവാഹി കാര്‍ത്തിക്‌ വര്‍മ്മ പറഞ്ഞു.
അടുത്ത തിങ്കളാഴച നടക്കുന്ന ഇന്ത്യന്‍ ക്യാപ്‌റ്റന്‍ ധോണിയുടെ ചെന്നൈ സൂപ്പര്‍ കിംഗ്‌്‌സിന്റെ മത്സരത്തി}ുള്ള ടിക്കറ്റുകളുടെ വില്‍പന കഴിഞ്ഞ രണ്ടു ദിവസമായി നടത്താന്‍ കഴിഞ്ഞില്ല.
എന്നാല്‍ കേരള മുന്‍സിപ്പില്‍ എന്റര്‍ടെയ്‌ന്‍മെന്റ്‌ ടാക്‌സ്‌ റൂള്‍ പ്രകാരം ഓരോ സെക്‌്‌ടറിലും നിശ്ചിത ശതമാനം ടിക്കറ്റുകള്‍ മാത്രമെ കോംപ്ലിമെന്ററിയായി അനുവദിക്കാനാകൂവെന്നും,അഞ്ച്‌ ശതമാനത്തില്‍കൂടുതല്‍ ടിക്കറ്റുകള്‍ക്ക്‌ നികുതി അടക്കണമെന്ന നിയമം ഐപിഎലി}ും ബാധകമാണെന്നും മേയര്‍ വ്യക്തമാക്കി.നിശ്ചിത പരിധിയേക്കാള്‍ കൂടുതല്‍ കോംപ്ലിമെന്ററി ടിക്കറ്റുകള്‍ }ല്‍കിയതി}െക്കുറിച്ചു വിശദീകരണം ചോദിച്ചിരുന്നു.ഇതി}ുള്ള മറുപടി നല്‍കാന്‍ കൊച്ചി ടസ്‌കേഴ്‌സ്‌ കാണിച്ച വീഴ്‌ചയാണ്‌ ടിക്കറ്റ്‌ വില്‍പനയ്‌ക്കു തടസമായെന്നും,അതേ പോലെ മത്സരതീയതികള്‍ നേരത്തെ തന്നെ പ്രഖ്യാപിച്ചതാണ്‌ ,അതുകൊണ്ടു തന്നെ ടിക്കറ്റ്‌ സീല്‍ ചെയ്യുന്നതിനു നേരത്തെ തന്നെ നഗരസഭയ്‌ക്കു നല്‍കാമായിരുന്നു.ഇതിനു കാരണക്കാര്‍ സംഘാടകരാണെന്നും മേയര്‍ കുറ്റപ്പെടുത്തി.
നഗരസഭ ഉദ്യോഗസ്ഥര്‍ക്ക്‌ കോംപ്ലിമെന്ററി ടിക്കറ്റുകള്‍ ലഭിക്കാത്തതാണ്‌ ടിക്കറ്റ്‌ വില്‍പനയ്‌ക്കു തടസം ഉണ്ടാകാനുള്ള കാരണമെന്ന വാദവും മേയര്‍ തള്ളിക്കളഞ്ഞു.ഗുണപരമായ നടപടികള്‍ സ്വീകരിച്ച നഗരസഭയെ മോശപ്പെടുത്താന്‍ ചിലര്‍ ശ്രമിക്കുകയാണെന്നും ടോണി ചമ്മിണി പറഞ്ഞു.ഇന്ത്യയിലെ ഒരു നഗരസഭയും നല്‍കാത്ത 50ശതമാനം നികുതിയിളവ്‌ നല്‍കാന്‍ കൊച്ചിന്‍ കോര്‍പറേഷന്‍ നല്‍കുന്നുണ്ടെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.നഗരസഭ വലിയ സാമ്പത്തിക പ്രതിസന്ധിയില്‍ നില്‍ക്കുന്ന ഘട്ടത്തിലാണ്‌ ഇത്തരം ഒരു നികുതിയിളവ്‌ അനുവദിച്ചതെന്നും ,ഐപിഎല്‍ മത്സരങ്ങള്‍ കൊച്ചിയില്‍ നടക്കണമെന്ന അഗ്രമം ഹം കൊണ്ടുമാത്രമാണ്‌ ഇതനുവദിച്ചതെന്നും ടോണി ചമ്മിണി പറഞ്ഞു.
കൊച്ചി ടസ്‌കേഴ്‌സ്‌-ചെന്നൈ സൂപ്പര്‍ കിംഗ്‌സ്‌ മത്സരത്തിനുള്ള ടിക്കറ്റ്‌ നഗരസഭയുടെ സീല്‍ പതിപ്പിക്കാന്‍ നഗരസഭയ്‌ക്കു നല്‍കിയത്‌ കഴിഞ്ഞ ചൊവ്വാഴ്‌ചയായിരുന്നു.അതോടൊപ്പം ആദ്യ മത്സരത്തിന്റെ ടിക്കറ്റ്‌ വില്‍പനയുടെ സ്റ്റേറ്റ്‌മെന്റും നല്‍കിയിരുന്നതായും സംഘാടകര്‍ അറിയിച്ചു.
തിങ്കളാഴ്‌ച നഗരസഭ ജീവ}ക്കാര്‍ എല്ലാവരും പോയതി}ുശേഷം 5.15നായിരുന്നു കോര്‍പ്പറേഷന്‍ ആവശ്യപ്പെട്ട സ്‌റ്റേറ്റ്‌മെന്റ്‌ കൊച്ചി ടസ്‌കേഴ്‌സ്‌ നല്‍കിയത്‌. ചൊവ്വാഴ്‌ച മുഴുവ}ും എടുത്തു ഉദ്യോഗസ്ഥര്‍ ടിക്കറ്റുകള്‍ സീല്‍ ചെയ്‌തു.എന്നാല്‍ നഗരസഭ ആവശ്യപ്പെട്ട കഴിഞ്ഞ മത്സരത്തിനെക്കുറിച്ചുള്ള സ്‌റ്റേറ്റ്‌മെന്റുംനികുതിയായുള്ള തുകയും ലഭിക്കുന്നതിനു വേണ്ടി രാത്രി 9മണിവരെ കാത്തിരുന്നു.എന്നാല്‍ മുംബൈയില്‍ നിന്നും ചെക്ക്‌ എത്തിയില്ല. ബുധനാഴ്‌ച രാവിലെ 11 മണിയോടെയാണ്‌ ചെക്ക്‌ എത്തിയത്‌.എന്നാല്‍ തെരഞ്ഞെടുപ്പിന്റെ തിരക്കായതിനാല്‍ ഉദ്യോഗസ്ഥര്‍ തിരക്കിലായിരുന്നു. പോളിംഗ്‌ ഡ്യുട്ടി കഴിഞ്ഞു വൈകിട്ട്‌ അഞ്ചുമണിക്കു ശേഷം ഉദ്യോഗസ്ഥര്‍ ജോലിചെയ്‌തു ടിക്കറ്റുകള്‍ സീല്‍ ചെയ്‌തു സംഘാടകര്‍ക്കു നല്‍കുകയായിരുന്നുവെന്നുംമേയര്‍ വ്യക്തമാക്കി.

കൊച്ചി ഐപിഎല്‍ ടീമി്‌ന്റെ ഒരു ഹോം മാച്ച്‌ മാത്രമെ ഇതിനകം നടന്നിട്ടുള്ളു. പക്ഷേ കൊച്ചിയില്‍ കഴിഞ്ഞ ഏകദിനങ്ങളുടെ അവേശം പോലും ഇതിനുണ്ടായില്ല. രണ്ടു മത്സരങ്ങള്‍ കൂടി കൊച്ചി ടീം തോറ്റ നിലയില്‍ സ്‌റ്റാര്‍ വാല്യു ഇല്ലാത്ത കൊച്ചി ടസ്‌കേഴ്‌സിനെ ക്രിക്കറ്റ്‌ പ്രേമികള്‍ കൈവിടാനാണ്‌ സാധ്യത.കൊച്ചി ടീമിന്റെ മത്സരങ്ങള്‍ അഹമ്മദാബാദിലേക്കു കൊണ്ടുപാകാനുള്ള വഴിയൊരുക്കലാകും പുതിയ സംഭവവികാസങ്ങളെന്നു സംശയിക്കാം.

2011 ഏപ്രിൽ 10, ഞായറാഴ്‌ച

ആവേശം ഹൗസ്‌ ഫുള്‍ ആയില്ല

കൊച്ചി
കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌്‌റു സ്റ്റേഡിയത്തിലെ ആദ്യ ഐപിഎല്‍ മത്സരത്തിനു ആവേശം ഹൗസ്‌ ഫുള്‍ ആയില്ല. ലോക കപ്പിന്റെ ഹാങ്‌ ഓവര്‍ ആയതിനാല്‍ സ്റ്റേഡിയം നിറഞ്ഞു കവിയാതെ കിടന്നു.
ഇന്നലെ അരങ്ങേറിയ കൊച്ചി ടസ്‌കേഴ്‌സ്‌ കേരള ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സ്‌ മത്സരത്തിനു ഇതുവരെ കഴിഞ്ഞ കൊച്ചിയിലെ ഏകദിന മത്സരങ്ങളുമായി താരതമ്യം ചെയ്‌താല്‍ കാണികളുടെ എണ്ണം കുറവായി.ഏകദേശം കണക്കെടുത്താല്‍ 40,00

0 ല്‍ താഴെയായിരുന്നു. ഗാലറിയില്‍ പകുതിയിലേറെയും നേരത്തെ തന്നെ വീതം വെച്ചുകഴിഞ്ഞതിനാല്‍ ടിക്കറ്റ്‌ എടുത്തു കളികാണുവാന്‍ എത്തിയവരേക്കാള്‍ ഏറെ മറ്റുവിധത്തില്‍ ടിക്കറ്റ്‌ സൗജന്യമായി }േടിയവരായിരുന്നു ഏറെയും.
കൊച്ചിയില്‍ ഓസ്‌ പാസി}െക്കുറിച്ചു കെസിഎയുടെ പരാതി ഇത്തവണ ഉണ്ടാകില്ലെങ്കിലും സൗജന്യമായിട്ടാണ്‌ പകുതിയിലേറെയും കളികാണാനെത്തിയത്‌. ക്രിക്കറ്റ്‌ ക്ലബുകളുടെ പേരില്‍ ആയിരക്കണക്കിനു ഓസ്‌ ടിക്കറ്റുകളാണ്‌ സൗജ}്യമായി നല്‍കിയത്‌.അതേപോലെ സംഘാടകര്‍ക്കു വേണ്ടപ്പെട്ടവര്‍ക്കും ഓസ്‌ പാസുകള്‍ക്കു കുറവു|ായില്ല.
തപ്പു താളവാദ്യങ്ങളുമായി വൈകുന്നേരം നാലുമണി മുതല്‍ കാണികള്‍ സ്റ്റേഡിയത്തിലേക്കു ഒഴുകി . കൊച്ചി ടസ്‌കേഴ്‌സ്‌ കേരളയുടെ ജഴ്‌സിയും ദേശീയ പതാകയും ചൂടപ്പംപോലെ വിറ്റഴിഞ്ഞു. എന്നാല്‍ മുഖത്ത്‌ കൊച്ചി ടസ്‌കേഴ്‌സിന്റെ പതാകയുടെ നിറം പെയ്‌ന്റ്‌ ചെയ്യാനെത്തിയ വടക്കേ ഇന്ത്യയില്‍ നിന്നുള്ളവര്‍ക്കു ഡിമാന്റ്‌ കുറവായിരുന്നു.
മത്സരം രാത്രി എട്ടുമണിയ്‌ക്കായതി}ാല്‍ ഏകദിന മത്സരങ്ങളില്‍ ക|തുപോലെ സ്‌ത്രീകളുടേയും കുട്ടികളുടേയും എണ്ണം കുറഞ്ഞു. മഴമൂലം മുടങ്ങിയ ഇന്ത്യ-ഓസ്‌ട്രേലിയ മത്സരത്തിന്റെ അനുഭവമുള്ളതിനാല്‍ സ്റ്റേഡിയത്തിന്റെ പരിസരത്ത്‌ ഭക്ഷണ സാധ}ങ്ങളുടെ വില്‍പ}യും കുറവായിരുന്നു. സ്റ്റേഡിയത്തിനു സമീപം സംഘാടകര്‍ തന്നെ വിപുലമായ ഫുഡ്‌ കോര്‍ട്ട്‌ ഒരുക്കിയിരുന്നു.
കാണികളുടെ പിന്തുണ ഒരേപോലെ ആതിഥേയരായ കൊച്ചി ടീമിനും ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സിനും ലഭിച്ചു. കൊച്ചി ഐപിഎലില്‍ ആദ്യമായി ബാറ്റേന്തുവാന്‍ ഭാഗ്യം ലഭിച്ച മലയാളിയായ റൈഫി വിന്‍സെന്റ്‌ ഗോമസിനു നാട്ടുകാരുടെ പിന്തുണ കിട്ടി.പക്ഷേ 19ാം ഓവറില്‍ എത്തിയ റൈഫി ഡിര്‍ക്ക്‌ നാനസിന്റെ ആദ്യ പന്തില്‍ തന്നെ സിക്‌സറി}ു പൊക്കി തീവാരിയ്‌ക്കു ക്യാച്ച്‌ സമ്മാനിച്ചു മടങ്ങിയത്‌ നിരാശയായി.

2011 ഏപ്രിൽ 7, വ്യാഴാഴ്‌ച

കൊച്ചി ഐപിഎല്‍ ക്രിക്കറ്റ്‌ പ്രേമികള്‍ക്കു വിലക്ക്‌

കൊച്ചി ഐപിഎല്‍ ടീമിന്റെ ആദ്യ പരിശീലനമത്സരം കാണുന്നതിനു ക്രിക്കറ്റ്‌ പ്രേമികള്‍ക്കു വിലക്ക്‌. ക്രിക്കറ്റ്‌ പ്രേമികള്‍ക്കു പരിശീലന മത്സരം കാണുവാന്‍ അനുവാദം നല്‍കുമെന്നു നേരത്തെ അറിയിച്ചിരുന്നുവെങ്കിലും സംഘാടകര്‍ വാക്കുപാലിച്ചില്ല.മത്സരം കാണുവാന്‍ എത്തിയനൂറുകണക്കിനു ക്രിക്കറ്റ്‌ പ്രേമികളെ സെക്യുരിറ്റിക്കാര്‍ തടഞ്ഞുനിര്‍ത്തി. ടെലിവിഷന്‍ ചാനലുകളെ ഗ്രൗണ്ടിനകത്തു കയറുന്നതില്‍ നിന്നും വിലക്കേര്‍പ്പെടുത്തിയിരിക്കുകയാണ്‌. മത്സരത്തിന്റെ ഔദ്യോഗ സംപ്രേഷണ അവകാശം സോണിയ്‌ക്കായതിനാലാണ്‌ പ്രാദേശിക ചാനലുകളെ അകത്തുകയറുന്നതില്‍ നിന്നും വിലക്കിയിരിക്കുന്നത്‌
മറ്റു മാധ്യമപ്രവര്‍ത്തകര്‍ക്കു പോലും സ്റ്റേഡിയത്തില്‍ പ്രവേശിക്കുന്നതിനു വിലക്കേര്‍പ്പെടുത്തിയിരുന്നു. സെക്യുരിറ്റി ജീവനക്കാരുടെയും ക്രിക്കറ്റ്‌ അസോസിയേഷന്റെയും വേണ്ടപ്പെട്ടവര്‍ക്കുമാത്രമായിരുന്നു ഇന്നലെ മത്സരം കാണുവാന്‍ അവസരം ലഭിച്ചത്‌.
സംഘാടകരുടെ പിഴവുകള്‍ തുടക്കം തന്നെ വ്യക്തമായി.മാധ്യമപ്രവര്‍ത്തകര്‍ക്കു മത്സരം റിപ്പോര്‍ട്ട്‌ ചെയ്യാന്‍ വേണ്ട സൗകര്യംപോലും ചെയ്യാന്‍ സംഘാടകര്‍ക്കു കഴിഞ്ഞിട്ടില്ല. കളിക്കാരുടെ കാര്യത്തിലും അവ്യക്തത വ്യക്തമാണ്‌. ശ്രീലങ്കന്‍ കളിക്കാര്‍നാളെ എത്തുമെന്നാണ്‌ ആദ്യം അറിയിച്ചിരുന്നതെങ്കിലും ഇനയും അവ്യക്തത ബാക്കി നില്‍ക്കുകയാണ്‌. ലോകകപ്പ്‌ നേടിയ ഇന്ത്യന്‍ ടീമില്‍ അംഗമായ ശ്രീശാന്ത്‌ ഇന്ന്‌ ടീമിനൊപ്പം ചേരുമെന്നു അറിയിച്ചിട്ടുണ്ട്‌
കൊച്ചി ടസ്‌കേഴ്‌സ്‌ കേരളയുടെ ഹോം മാച്ചുകളായതിനാല്‍ ഔദ്യോഗികമായി ടസ്‌കേഴ്‌സ്‌ ആണ്‌ സംഘാടകര്‍. കേരള ക്രിക്കറ്റ്‌ അസോസിയേഷനും ജില്ലാ ക്രിക്കറ്റ്‌ അസോസിയേഷ}ും ഇതോടെ കാര്യമായ റോള്‍ ഇല്ലാത്തതും വീഴ്‌ചകള്‍ക്കു കാരണമായിട്ടുണ്ട്‌.
മത്സരങ്ങള്‍ എല്ലാം ഡേ നൈറ്റ്‌ ആയിട്ടു നടക്കുന്നതിനാല്‍ നാലോളം ജനറേറ്ററുകളാണ്‌ ഉപയോഗിക്കുന്നത്‌.ഇന്നലെ പുതിയ ജനറേറ്റര്‍ പ്രവര്‍ത്ത}ം ആരംഭിച്ചിട്ടുണ്ട്‌ നാലു ജനറേറ്ററുകളില്‍ ഏതെങ്കിലും തകരാറിലായാല്‍ പകരം ഒരു ജനറേറ്ററും ഒരുക്കിയിട്ടുണ്ട്‌

2011 മാർച്ച് 26, ശനിയാഴ്‌ച

കൊച്ചി ഐ പിഎല്‍ ടീമിന്റെ (കൊച്ചി ടസ്‌കേഴ്‌സ്‌ കേരള) പരിശീലനം ഫ്‌ളഡ്‌ലിറ്റില്‍ ആരംഭിച്ചു






കൊച്ചി
കൊച്ചി ഐപി എല്‍ ടീമിന്റെ പരിശീലനം ആരംഭിച്ചു. കോച്ച്‌ ജെഫ്‌ ലാവ്‌സണിന്റെ കീഴില്‍ 15ഓളം കളിക്കാരാണ്‌ ഇന്നലെ വൈകിട്ടും രാത്രിയുമായി കലൂര്‍ ജവഹര്‍#ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ പരിശീലനം നടത്തിയത്‌.
കൊച്ചി ഐപിഎല്‍ ടീമിനെ രൂപം നല്‍കിയതിനു ശേഷം നടക്കുന്ന ആദ്യ പരിശീലനം ആയിരുന്നു ഇത്‌.അതേപോലെ കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡയത്തില്‍ പുതിയ ഫ്‌ളഡ്‌ ലിറ്റ്‌ സ്ഥാപിച്ചതിനു ശേഷം നടക്കുന്ന ആദ്യ പരിശീലനവുമായിരുന്നു ഇന്നലത്തേത്‌.
ഓപ്പണര്‍ ഹേമന്ത്‌ മറാഠെ,.നന്ദഗോപാല്‍,രണ്‍ദീപ്‌ കുമാര്‍ രവീന്ദ്ര ജഡേജ,യശ്‌പാല്‍ സിംഗ്‌,വിനയ്‌ കുമാര്‍, രണ്‌ദീര്‍ ശ്രീവാസ്‌തവ,ആര്‍.പി സിംഗ്‌, ചന്ദന്‍ മദന്‍,ദീപക്‌ ചൗഗലെ,രമേഷ്‌ പവാര്‍ തുടങ്ങിയവരോട1പ്പം മലയാളി താരങ്ങളായ റൈഫി വിന്‍സെന്റ്‌ ഗോമസ്‌,പി.പ്രശാന്ത്‌ എന്നിവരും ഇന്നലെ പരിശീലനത്തിനുണ്ടായിരുന്നു
ഇന്നു ടീമിന്റെ ഓസ്‌ട്രേലിയക്കാരനായ ട്രെയ്‌നര്‍ ഗ്രെയ്‌ഗ്‌ റാന്‍സം മാരിയോ,ശ്രീലങ്കക്കാരന്‍ പരിശീലകന്‍ വില്ലാവിരായ എന്നിവരോടൊപ്പം ടീമിലെ മറ്റംഗങ്ങള്‍ കൂടിയെത്തും. കൊച്ചി ടീമിലെ ലോക കപ്പില്‍ കളിക്കുന്ന ഏഴു കളിക്കാര്‍ മത്സരം പൂര്‍ത്തിയായതിനു ശേഷമായിരിക്കും എത്തുക.
കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‌ ഫ്‌ളഡ്‌ലിറ്റ്‌ സ്ഥാപിച്ചതിനു ശേഷം മതിയായ പ്രകാശം ലഭിക്കുന്നുണ്ടോയെന്നു കൂടി ഇന്നലെ പരിശോധിച്ചു.നേരത്തെ ഉണ്ടായിരുന്ന ഫ്‌ളഡ്‌ലിറ്റ്‌ മുഴുവനും മാറ്റിയിട്ടുണ്ട്‌.നേരത്തെ 1200 ലക്‌സസ്‌ ആയിരുന്ന പ്രകാശ തീവ്രത ഇപ്പോള്‍ 3400 ലക്‌സസ്‌ ആയി ഉയര്‍ത്തിയിട്ടുണ്ട്‌.

2011 മാർച്ച് 15, ചൊവ്വാഴ്ച

കൊച്ചി ഐ പി എല്‍ വേദി ഒരുങ്ങുന്നു

കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌്‌റു രാജ്യാന്തര സ്‌റ്റേഡിയത്തില്‍ ഐപിഎല്‍ മത്സരങ്ങളുടെ പ്രവര്‍ത്ത}ങ്ങള്‍ക്കു ഔദ്യോഗികമായ തുടക്കം.
ടൂര്‍ണമെന്റിന്റെ സംഘടകരായ ഐഎംജിയുടെ പ്രതിനിധികള്‍ ചടങ്ങില്‍ പങ്കെടുത്തു. ഐഎംജി സിഇഒ കാതറിന്‍ സിംപ്‌സണും കെസിഎ സെക്രട്ടറി ടി.സി മാത്യുവും ചേര്‍ന്നു ദീപശിഖ കൊളുത്തി . ഹോസ്‌പിറ്റാലിറ്റി മാനെജര്‍ വോണി സ്‌മിത്ത്‌,ടൂര്‍ണമെന്റ്‌ ഓപ്പറേഷന്‍സ്‌ മാനെജര്‍ മാക്‌സ്‌ ഹെഡി,ഹോസ്‌പിറ്



റാലിറ്റി കോഓര്‍ഡി}േറ്റര്‍ ഹാരിയറ്റ്‌ ജെന്നിംഗ്‌സ്‌, അക്രിഡിറ്റേഷന്‍ മാനെജര്‍ ജെയിന്‍ മൊറോണി, ഡിഎന്‍എ അക്രിഡിറ്റേഷന്‍ മാനെജര്‍ റാഹിസ്‌ എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.
കൊച്ചി ഐപിഎലിന്റെ ഫ്രഞ്ചൈസി സംഘം 15നും സെക്യുരിറ്റി സംഘം 17നും എത്തിച്ചേരും. സ്റ്റേഡിയത്തിന്റെ നവീകരണപ്രവര്‍ത്ത}ങ്ങളും പിച്ച്‌,ഔട്ട്‌ ഫീല്‍ഡ്‌ ,ഡ്രെയ്‌}േജ്‌ എന്നിവയുടെ പണികളും ഏറെക്കുറെ പൂര്‍ത്തിയായതായി ടി. സി മാത്യു ഐഎംജി സംഘത്തിനെ അറിയിച്ചു. എറണാകുളം ജില്ലാ ക്രിക്കറ്റ്‌ അസോസിയേഷന്‍ ഭാരവാഹികളും ചടങ്ങില്‍ പങ്കെടുത്തു.
ഫ്‌ളഡ്‌ലിറ്റ്‌ സംവിധാ}മാണ്‌ ഇനി പ്രധാനമായും സ്ഥാപിക്കേ|ത്‌. ഫിലിപ്‌സ്‌ ,ഇന്ത്യയ്‌ക്കാണ്‌ ഇതിന്റെ ചുമതല.3000 ലുമിറിന്‍ പ്രകാശ ശേഷിയുള്ള ലൈറ്റുകളാണ്‌ ടെലിവിഷന്‍ സംപ്രേഷണം കൂടി കണക്കിലെടുത്തു സ്ഥാപിക്കുന്നത്‌. ലൈറ്റുകളുടെ അലൈന്‍മെന്റ്‌ ശരിയാക്കുന്നതിനുള്ള പണികള്‍ 21നു തുടങ്ങും 25നകം ഇതും പൂര്‍ത്തിയാക്കാനാകും. ഡേ-നൈറ്റ്‌ ആയി നടക്കുന്ന പരിശീല} മത്സരങ്ങള്‍ കൂടി കഴിഞ്ഞാല്‍ മാത്രമെ ഫ്‌ളഡ്‌ലിറ്റിന്റെ പണികള്‍ പൂര്‍ത്തിയാക്കാനാകുയുളളു.
ജിസിഡിഎയുടെ ഉടമസ്ഥതതിയുലുള്ള സ്റ്റേഡിയത്തിന്റെ സിവില്‍ വര്‍ക്കുകളും കെസിഎയാണ്‌ നടത്തുന്നത്‌. ഗാലറിയില്‍ നിലവിലുള്ള ടോയിലറ്റ്‌ സംവിധാനം നവീകരിക്കുകയും പുതുതായി സ്‌ത്രികള്‍ക്കു വേ|ിയുള്ളതടക്കം ഏഴോളം പുതിയ ടോയിലറ്റുകളും നിര്‍മിച്ചിട്ടുണ്ട്‌
തെരഞ്ഞെടുപ്പു കൂടി നടക്കുന്നതിനാല്‍ ഐഎംജിയുടെ സെക്യുരിറ്റി സംഘം കേരള പൊലീസുമായി ഇക്കാര്യം ചര്‍ച്ചചെയ്യും. സ്‌റ്റേഡിയത്തിനകത്തു പ്രത്യേക ക്ലോസ്‌ഡ്‌ സര്‍ക്യുട്ട്‌ ക്യാമറകള്‍ ഇതിനകം സ്ഥാപിച്ചു കഴിഞ്ഞു.24 മണിക്കൂര്‍ പ്വവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമും പ്രവര്‍ത്തന സജ്ഞമാക്കും.സ്റ്റേഡിയത്തിലെ മെഡിക്കല്‍ സംഘത്തിന്റെ ചുമതല എറണാകുളം മെഡിക്കല്‍ ട്രസ്റ്റ്‌ ഹോസ്‌പിറ്റലിനാണ്‌. പ്രത്യേക മെഡിക്കല്‍ സംഘം മത്സരദിവസങ്ങളില്‍ സ്റ്റേഡിയത്തിലുണ്ടാകും. ഇവര്‍ക്കുവേണ്ടി പ്രത്യേക എയര്‍കണ്ടീഷന്‍ മുറികള്‍ സജ്ജീകരിക്കും. ആദ്യമായി മള്‍ട്ടി ജിംനേഷ്യവും കളിക്കാര്‍ക്കു വേണ്ടിി ഒരുക്കുന്നുണ്ട്‌ . ചിയര്‍ഗേള്‍സ്‌,മാച്ച്‌ റഫ്‌റി,തേര്‍ഡ്‌ അംപയര്‍ എന്നിവര്‍ക്കും പ്രത്യേക മുറികള്‍ ഒരുക്കുന്നുണ്ട്‌ ഏപ്രില്‍ ഒന്‍പതി}ാണു കൊച്ചിയിലെ ആദ്യ മത്സരം. രണ്ടാം മത്സരം ഏപ്രില്‍ 18നും.അതുകൊണ്ടു തന്നെ തെരഞ്ഞെടുപ്പു ഡ്യൂട്ടികളെ മത്സരഷെഡ്യുള്‍ ബാധിക്കില്ലെന്നു ടി.സി മാത്യു അറിയിച്ചു.അതേപോലെ ടിക്കറ്റിന്റെ നികുതി സംബന്ധിച്ചു അടുത്ത ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ സംസ്ഥാന സര്‍ക്കാരുമായി ഇക്കാര്യത്തില്‍ ചര്‍ച്ചനടത്തിവരുകയാണെന്നും കെസിഎ സെക്രട്ടറി അറിയിച്ചു.

2011 മാർച്ച് 5, ശനിയാഴ്‌ച

ബാനര്‍ജി റോഡ്‌ കുത്തിപ്പൊളിക്കലിനെതിരെ ജനങ്ങള്‍ സംഘടിച്ചു

കഴിഞ്ഞ രണ്ടാഴ്‌ചയായി തുടരുന്ന ബാനര്‍ജി റോഡ്‌ കുത്തിപ്പൊളിക്കലിനെതിരെ ജനങ്ങള്‍ സംഘടിച്ചു. മാസങ്ങളായി പൊട്ടിപ്പൊളിഞ്ഞു കിടന്നിരുന്ന ബാനര്‍ജി റോഡ്‌ അടുത്തിടെയാണ്‌ ടാര്‍ചെയ്‌തു ഗതാഗത യോഗ്യമാക്കിയത്‌.അതിനു തൊട്ടുപിന്നാലെയാണ്‌ ഇപ്പോഴത്തെ ഈ കുത്തിപ്പൊളിക്കല്‍ . ഇതോടെ ഗതികെട്ട ജ}ം കഴഞ്ഞദിവസം പണി നിര്‍ത്തിവെപ്പിച്ചു.
നോര്‍ത്ത്‌ റെയ്‌ല്‍വെ സ്റ്റേഷനു സമീപം ജെസിബികള്‍ നിരനിരായി കിടന്നാണ്‌ റോഡ്‌ കുത്തിപ്പൊളിച്ചത്‌.ഇതു കണ്ടതോടെനാട്ടുകാരും ഓട്ടോ റിക്ഷാതൊഴിലാളികളും ഒത്തുചേര്‍ന്നു . ഉടനടി രംഗത്തെത്തിയ കരാറുകാര്‍ ജ}ങ്ങളെ സമാധാനിപ്പിച്ചു പ്രതിഷേധത്തിനു തടയിടുകയായിരുന്നു.
കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌്‌റു സ്റ്റേഡിയം മുതല്‍ ഹൈക്കോടതി വരെയാണ്‌ ആദ്യ ഘട്ടത്തില്‍ അണ്ടര്‍ ഗ്രൗണ്ട്‌ കേബിളിങ്ങിന്റെ പണികള്‍ നടത്തുന്നത്‌.
ഇന്ത്യന്‍ റെയ്‌്‌ല്‍വെ കണ്‍സ്‌ട്രക്‌്‌ഷന്‍ കമ്പ}ിയ്‌ക്കാണ്‌ കരാര്‍ .റോഡ്‌ കുത്തിപ്പൊളിക്കാതെ തന്നെ അണ്ടര്‍ ഗ്രൗണ്ട്‌ കേബിളിങ്ങ്‌ നടത്താന്‍ നിരവധി മാര്‍ഗങ്ങളുണ്ട്‌ പക്ഷേ ഇര്‍കോണ്‍ ആധുനിക സംവിധാനങ്ങള്‍ ഉപയോഗിക്കാതെ പഴഞ്ചന്‍ മട്ടില്‍ റോഡ്‌ കുത്തിപ്പൊളിച്ചു ചെയ്യുന്നതാണ്‌ ലക്ഷങ്ങളുടെ നഷ്ടത്തിനും ജനങ്ങളുടെ ബുദ്ധിമുട്ടിനും കാരണമായിരിക്കുന്നത്‌. ആറോളം ജെസിബികളും 200 ഓളം ജോലിക്കാരെയും ഉപയോഗിച്ചാണു രണ്ടാഴ്‌ചയായി കുത്തിപ്പൊളിക്കല്‍ നടന്നുവരുന്നത്‌.ഒരു ഭാഗത്തു റോഡ്‌ പൊളിക്കുന്നതോടെ വാഹ}ങ്ങള്‍ ഗതിമാറ്റി തിരിച്ചുവിടുകയാണ്‌ ഇതോടെ ഗതാഗതം വണ്‍വേ ആയി നിയന്ത്രിച്ചിരിക്കുകയാണ്‌. വേഗത്തില്‍ വരുന്ന വാഹനങ്ങള്‍ക്കു യാതൊരു മുന്നറിയിപ്പും നല്‍കാതെയാണ്‌ ഈ ഗതിമാറ്റം. നിരവധി വാഹനങ്ങളാണു ഇക്കാരണത്താല്‍ അപകടത്തില്‍പ്പെടുന്നത്‌.
ഇതിനു പുറമെ റോഡ്‌ പൊളിക്കുന്നതോടെ ഉയരുന്ന പൊടിപടലവും ആഴ്‌ചകളായി പാലാരിവട്ടം മുതല്‍ ഹൈക്കോര്‍ട്ട്‌ ജംക്‌്‌ഷന്‍ വരെയുള്ള വഴിയാത്രക്കാര്‍ക്കും സമീപത്തെ വ്യാപാര സ്ഥാപനങ്ങള്‍ക്കും ദുരിതം സൃഷ്ടിക്കുകയാണ്‌.
ഇന്നു പണികള്‍ പൂര്‍ത്തിയാക്കുവാനുള്ള അവസാന തീയതിയാണ്‌.പക്ഷേ കരാറുകാര്‍ പണികള്‍ പൂര്‍ത്തിയാക്കുന്നതിലുള്ള അസൗകര്യം കെസിഇബിയെ അറിയിച്ചതിനെ തുടര്‍ന്നു നീട്ടിക്കൊടുത്തിട്ടുണ്ട്‌.
നൂലാമാലകള്‍ പോലെ നഗരത്തില്‍ തലങ്ങുംവിലങ്ങും കിടക്കുന്ന കേബിളുകള്‍ അണ്ടര്‍ഗ്രൗണ്ട്‌ ആക്കുന്നതിന്റെ ഭാഗമായിട്ടാണ്‌ കെഎസ്‌ഇബിയുടെ കരാര്‍ പ്രകാരം ഈ കുത്തിപ്പൊളിക്കല്‍ അരങ്ങേറുന്നത്‌

2011 മാർച്ച് 1, ചൊവ്വാഴ്ച

പൊതുജനത്തെ കഴുതകളാക്കി വൈറ്റില ബസ്‌്‌ ടെര്‍മിനല്‍ അടച്ചു


പൊതുജനത്തെ കഴുതകളാക്കിയ ഉദ്‌ഘാടന മാമാമാങ്കത്തിനുശേഷം വൈറ്റില ബസ്‌്‌ ടെര്‍മിനല്‍ അടച്ചു

ഉദ്‌ഘാടനത്തിനു വേണ്ടി കെട്ടിയ കൊടി തോരണങ്ങള്‍ എടുത്തു
മാറ്റുന്നതിനു മുന്‍പു തന്നെ വൈറ്റില ബസ്‌ ടെര്‍മിനല്‍ അടച്ചു പൂട്ടി. ഇനി അടുത്തെങ്ങും ഹബ്‌ തുറക്കാന്‍ സാധ്യതയില്ല.
പ്രാഥമിക പണികള്‍ പോലും പൂര്‍ത്തിയാക്കാത്തതാണു ഹബ്‌ അടച്ചുപൂട്ടാനുള്ള കാരണം. ഇനി പണി പൂര്‍ത്തിയാക്കി കഴിഞ്ഞാല്‍ വീണ്ടും ഒരു ഉദ്‌ഘാടനം കൂടി വേണ്ടി വന്നേക്കാം.
ശനിയാഴ്‌ച മുഖ്യമന്ത്രി വിഎസ്‌ അച്യുതാനന്ദന്‍ ഉദ്‌ഘാടനം ചെയ്യുമെന്നറിയിച്ചിരുന്നുങ്കൈിലും ഗതാഗത മന്ത്രി ജോസ്‌ തെറ്റയില്‍ ആയിരുന്നു ആദ്യ ബസ്‌ സര്‍വീസ്‌ ഫ്‌ളാഗ്‌ ഓഫ്‌ ചെയ്‌തത്‌. കൊച്ചിയിലേക്കു വീണ്ടും എത്തുന്ന ഡബിള്‍ ഡെക്കര്‍ ഉള്‍പ്പെടെ നിരവധി കെഎസ്‌ ആര്‍ടി ബസുകള്‍ ഹബില്‍ ഉദ്‌ഘാടനത്തിനു വേണ്ടി ഒരുക്കിയിരുന്നു.ഇതെല്ലാം കെഎസ്‌ആര്‍ടിസി യുടെ ശനിയാഴ്‌ച രാത്രി തന്നെ മാറ്റിയിരുന്നു. അതിനു പിന്നാലെയാണ്‌ ഇന്നലെ രാവിലെ ഷീറ്റുകള്‍ വെച്ചു ഹബിലേക്കുള്ള പ്രവേശനവും അടച്ചത്‌.
കൊച്ചി നഗരത്തിന്റെ വികസനത്തിലെ മുഖമുദ്രകളിലൊന്നായി വിശേഷിപ്പിക്കുന്ന വൈറ്റില മൊബിലിറ്റി ഹബ്‌ കാണാനെത്തിയ നിരവധി പേര്‍ക്കും അടച്ചു പൂട്ടിയ ഹബ്‌ ആണു കാണാനായത്‌.
പകുതി പോലും പണികള്‍ പൂര്‍ത്തിയാക്കാതെ ധൃതി പിടിച്ചാണ്‌ മൊബിലിറ്റി ഹബ്‌ ഉദ്‌ഘാടനം ചെയ്‌തിരിക്കുന്നത്‌. വൈറ്റില ജംക്‌്‌ഷനില്‍ നിന്നും മൊബിലിറ്റി ഹബിലേക്കുള്ള റോഡ്‌ ടാര്‍പോലും ചെയ്‌തിട്ടില്ല.അതേപോലെ ഹബിലെ ഏഴു സ്റ്റാന്‍ഡുകളില്‍ നാലെണ്ണത്തിന്റെ പെയിന്റിങ്ങു പോലും കഴിഞ്ഞിട്ടുള്ളു. ഒന്നാംഘട്ടത്തലെ പകുതി പണികള്‍ മാത്രമാണ്‌ പൂര്‍ത്തിയാക്കിയിട്ടുള്ളു.കണിയാമ്പുഴ പാലം വഴിയുള്ള ഹബിലേക്കു വരുന്ന റോഡ്‌ കഴിഞ്ഞ ആറുമാസമായി പലഭാഗത്തും പൊളിച്ചിട്ടിരിക്കുകയാണ്‌. മൊബിലിറ്റി ഹബിനു സമീപമുള്ള കലുങ്കിന്റെ പണികളും നടന്നു വരുകയാണ്‌. അതിനുശേഷം മാത്രമെ കണിയാമ്പുഴ പാലം വീതികൂട്ടുന്നതടക്കമുള്ള മറ്റുപ്രധാന പണികള്‍ ആരംഭിക്കുകയുള്ളു.
മൊബിലിറ്റി ഹബിനുവേണ്ടി റോഡ്‌ പൊളിച്ചതോടെ കഴിഞ്ഞ ആറുമാസമായി ദുരിതത്തിലാണെന്ന്‌ }ാട്ടുകാര്‍ പറഞ്ഞു. തൃപ്പൂണിത്തുറ,എരൂര്‍ ഭാഗത്തേക്കു പോകാന്‍ ജനങ്ങള്‍ പ്രധാനമായും ആശ്രയിക്കുന്ന റോഡ്‌ ആണിത്‌.

ദീര്‍ഘദൂര ബസുകള്‍ക്ക്‌ ഈ ഹബ്ബില്‍നിന്നും സര്‍വീസ്‌ തുടങ്ങാ}ും അവസാനിപ്പിക്കാനും ഉദ്ദേശിച്ചുകൊ|ുള്ള ഹബിനു മൊത്തം 400 കോടിരൂപയാണ്‌ ചെലവ്‌ പ്രതീക്ഷിക്കുന്നത്‌. സിറ്റി സര്‍വീസുകളും ഹബില്‍ നിന്നും ആരംഭിക്കുമെന്നായിരുന്നു അറിയിച്ചിരുന്നത്‌. വാഹനങ്ങള്‍ക്കു പാര്‍ക്കിങ്ങ്‌ സൗകര്യം,ഫുഡ്‌കോര്‍ട്ട്‌,ടോയിലറ്റ്‌ ബ്ലോക്ക്‌ എന്നിവയാണ്‌ ഒന്നാം ഘട്ടത്തില്‍ പൂര്‍ത്തിക്കു.ഒന്നാം ഘട്ടത്തില്‍ ഏഴു ബസ്‌ ബേകള്‍ പൂര്‍ത്തിയാക്കുമെന്നറിയിച്ചത്‌ .ഇതില്‍ നലെണ്ണത്തിന്റെ പെയിന്റ്‌ ജോലികള്‌ മാത്രമാണ്‌ പൂര്‍ത്തിയാക്കിയിട്ടുള്ളത്‌. 13എണ്ണമാണ്‌ ഇതില്‍ തീര്‍ക്കേണ്ടത്‌. ഒരേസമയം 35 ബസുകള്‍ക്കുള്ള പാര്‍ക്കിങ്ങ്‌ സൗകര്യമാണ്‌ ഏര്‍പ്പെടുത്തേണ്ടത്‌
75 ദിവസത്തിനകം പണി പൂര്‍ത്തിയാക്കാമെന്ന വ്യവസ്ഥയിലാണ്‌ ഡിസംബര്‍ 16നു നിര്‍മാണ പ്രവര്‍ത്തനം തുടങ്ങിയത്‌. ഈ തീയതി അവസാനിക്കുന്നതി}ു മുന്‍പു തന്നെ പണിപൂര്‍ത്തിയാക്കാതെ തന്നെ ഉദ്‌ഘാടനം നടത്തുകയായിരുന്നു. 75 ഏക്കര്‍ പ്രദേശശത്തുയരുന്ന മൊബിറ്റി ഹബില്‍ ആറേക്കറിലാണ്‌ ഒന്നാംഘട്ടം നടപ്പിലാക്കുന്നത്‌
പ്രാഥമിക ടെര്‍മി}ല്‍ .മൂന്നുഘട്ടങ്ങളിലായി 400 കോടി രൂപ ചെലവുള്ള പദ്ധതിയുടെ പ്രാഥമിക ടെര്‍മിനല്‍ നിര്‍മാണമുള്‍പ്പെടെയുള്ള ആദ്യ രണ്ടു ഘട്ടത്തിനു 200 കോടി രൂപയാണ്‌ ചെലവു പ്രതീക്ഷിക്കുന്നത്‌.
ഉദ്‌ഘാടനം കഴിഞ്ഞതോടെ ഇനി പണികള്‍ മന്ദഗതിയിലാകുമെന്നാണ്‌ ആശങ്ക.ഇങ്ങനെവന്നാല്‍ പലതവണ ഉദ്‌ഘാടനം ചെയ്‌ത എറണാകുളംബോട്ട്‌ ജെട്ടിയ്‌ക്കു സമീപത്തെ റവന്യു ടവറിന്റെ ഗതിയാകും.കൊട്ടിഘോഷിച്ചു ഉദ്‌ഘാടനം നടത്തിയ വൈറ്റില ബസ്‌ ടെര്‍മിനലിനും.

2011 ജനുവരി 3, തിങ്കളാഴ്‌ച

അവശ്യസാധനവില കുതിച്ചു കയറുന്നു,ഹോട്ടല്‍ മേഖല പ്രതിസന്ധിയില്‍







വശ്യസാധന വില കുതിച്ചു കയറുന്നതോടെ ഹോട്ടല്‍ വ്യവസായ മേഖല പ്രതിസന്ധിയിലായി.ഭക്ഷണസാധനങ്ങളുടെ വില വര്‍ധിപ്പിക്കാതെ പിടിച്ചു ില്‍ക്കാനാവില്ലെന്നാണ്‌ ഈ രംഗത്തു പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നത്‌.നഗരത്തിലെ ചെറുകിട ഇടത്തരം ഹോട്ടലുകളും അടച്ചു പൂട്ടല്‍ ഭീഷണിയിലാണ്‌.
അവശ്യ സാധനങ്ങളുടേയും മാംസ മത്സ്യാദികളുടേയും വില കുതിച്ചുയരുന്നതോടെയാണ്‌ ഹോട്ടലുകള്‍ പ്രതിസന്ധിയിലായിരിക്കുന്നത്‌.പാചക വാതകത്തിന്റെയും അരിയുടേയും പഞ്ചസാരയുടേയും സവാളയുടേയും വെളുത്തുള്ളിയുടേയും വില കുതിച്ചുയര്‍ന്നതോടെയാണ്‌ സാധ} വില വര്‍ധിപ്പിക്കേണ്ട സാഹചര്യം ഉണ്ടാായിരിക്കുന്നത്‌.
എന്നാല്‍ സാധാരണക്കാര്‍ ഉപഭോക്താക്കളായുള്ള ഇടത്തരം ചെറുകിട ഹോട്ടലുകള്‍ക്ക്‌ വില വര്‍ധിപ്പിക്കാനാവാത്ത സാഹചര്യമാണുള്ളത്‌. 2008-2009ല്‍ 1041 ആയിരുന്ന പാചക വാതകത്തിന്റെ വില 2010 ഡിസംബര്‍ ആകുമ്പോള്‍ 1120ല്‍ എത്തി. പഞ്ചാസാര വല 16.50രൂപയില്‍ നിന്നും 35.50 രൂപയിലെത്തി.തേയില വില 105ല്‍ നിന്നും 160 ആയി.സവാള വില 10 രൂപയില്‍ നിന്നും 59 രൂപയില്‍ എത്തി നില്‍ക്കുന്നു.ഇതിനെല്ലാം ആനുപാതികമായി വില വര്‍ധിപ്പിക്കാതെ നിലനില്‍ക്കാനാവില്ലെന്നു ഹോട്ടലുടമകള്‍ പറഞ്ഞു. എന്നാല്‍ ഇതനുസരിച്ചു ഉപഭോക്താക്കളുടെ നില കണക്കിലെടുത്തു വില വര്‍ധിപ്പിക്കാനാവാത്ത നിലയിലായി. എത്ര വില വര്‍ധിപ്പിച്ചാലും ഹോട്ടലുകള്‍ക്ക്‌ നിലനില്‍ക്കാന്‍ പാടുപെടുകയാണെന്നു അദ്ദേഹം പറഞ്ഞു.ഈ വില വര്‍ധ} കാരണം ഹോട്ടലുകള്‍ അടച്ചുപൂട്ടേണ്ട ഗതികേടിലാണ്‌.
അവശ്യസാധ}ങ്ങള്‍ ന്യായവിലക്കു ലഭിക്കാന്‍ നടപടി സ്വീകരിക്കണമെന്നതാണ്‌ ഹോട്ടല്‍ ആന്റ്‌ റസ്റ്റോറന്റ്‌ അസോസിയേഷന്റെ ആവശ്യം . ആവശ്യങ്ങളുന്നയിച്ചു കടയടപ്പു സമരം ഉള്‍പ്പെടെയുള്ള സമരമാര്‍ഗങ്ങള്‍ സ്വീകരിക്കാ}ാണ്‌ അസോസിയേഷന്റെ തീരുമാനം. ഇനിയും പച്ചക്കറികള്‍,പലവ്യഞ്‌ജ}ങ്ങള്‍ ,മാംസം ,മത്സ്യം എന്നിവയ്‌ക്കു വില കൂടിയാല്‍ പല ഹോട്ടലുകളും അടച്ചുപൂട്ടേണ്ടി വരും.
വിലക്കയറ്റത്തിന്റെ ഭാഗമായുള്ള ഹോട്ടല്‍ ഭക്ഷണവില വര്‍ധന സാധാരണക്കാര്‍ക്കും താങ്ങാനാകുന്നില്ല. ചായക്ക്‌ അഞ്ചു രൂപ മുതല്‍ ഏഴു രൂപവരെയാണ്‌ ഇപ്പോഴത്തെ വില. വെജിറ്റേറിയന്‍ ഊണിനു 37 രൂപ വരെ ഈടാക്കുമ്പോള്‍ }ോണ്‍ വെജിറ്റേറിയന്‍ ഊണിനു 60 രൂപ വരെ നല്‍കണം.ദോശ വില 15 രൂപ വരെയും മസാല ദോശ വില 37 രൂപവരെയുമാണ്‌.
ഈ നില തുടര്‍ന്നാല്‍ ഭക്ഷണ സാധന വില കുതിക്കുകയും സാധാരണക്കാര്‍ക്ക്‌ ഹോട്ടലുകളില്‍ കയറാനാവാത്ത നിലയുമാകും.

ദേശീയ പാതവികസനത്തിന്റ മറവില്‍ കോടികളുടെ വെട്ടിപ്പ്‌ നീക്കം






ദേശീയ പാത വികസനത്തിന്റെ പേരില്‍ അണിയറയില്‍ കോടിക്കണക്കിനു രൂപയുടെ അഴിമതിക്കു ഒരുക്കം .ദേശീയ പാത 47ന്റെയും 17ന്റെയും വീതികൂട്ടിയുള്ള നിര്‍മാണം ബിഒടി വ്യവസ്ഥയില്‍ സ്വകാര്യ കമ്പ}ികളെ ഏല്‍പിച്ച്‌ ചുങ്കപ്പിരിവിന്റെ മറവില്‍ ജനങ്ങളെ കൊള്ളയടിക്കാനുള്ള അവസരം ഒരുക്കുകയാണ്‌.
ബിഒടി വ്യവസ്ഥയില്‍ വികസന പദ്ധതികള്‍ നടപ്പിലാക്കാന്‍ സ്വകാര്യ കോര്‍പറേറ്റുകളെ ഏല്‍പ്പിച്ചു 30വര്‍ഷത്തേക്കു ചുങ്കം പിരിക്കാനുള്ള അവകാശം നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്ന അനുമതിയാണ്‌ കോടികളുടെ വെട്ടിപ്പിന്റെ പിന്നാമ്പുറം. പാലക്കാട്‌ വാളയാര്‍ മുതല്‍ തിരുവനന്തപുരം കളിയിക്കാവിള വരെയുള്ള എന്‍എച്ച്‌ 47ന്റെയും കാസര്‍ഗോഡ്‌ മഞ്ചേശ്വരത്തു തുടങ്ങി എറണാകുളം ഇടപ്പള്ളിയില്‍ അവസാനിക്കുന്ന എന്‍എച്ച്‌ 17ന്റെയും വികസന പ്രവര്‍ത്തനങ്ങളാണ്‌ വിവാദത്തിലായിരിക്കുന്നത്‌.
കേരള റോഡ്‌ നയം അ}ുസരിച്ച്‌ നാലുവരി പാത }ിര്‍മാണത്തി}ു ഒരു കിലോമീറ്റര്‍ നിര്‍മാണത്തിനു അഞ്ചു കോടി രൂപ വേണ്ടി വരുമെന്നണ്‌ എസ്റ്റിമേറ്റ്‌ എന്നാല്‍ ബിഒടി വ്യവസ്ഥയില്‍ ദേശീയ പാതനിര്‍മാണം ഏറ്റെടുക്കുന്ന സ്വകാര്യ കോര്‍പറേറ്റ്‌ കമ്പ}ികള്‍ കണക്കാക്കുന്ന എസ്റ്റിമേറ്റ്‌ 22 കോടി രൂപയാണ്‌. ഇത്തരത്തില്‍ പല മടങ്ങ്‌ അധിക തുക കാണിച്ച്‌ കേന്ദ്ര സര്‍ക്കാരില്‍ നിന്നും ആകെ എസ്റ്റിമേറ്റ്‌ തുകയുടെ 40ശതമാ}ം ഗ്രാന്റ്‌ കൈവശപ്പെടുത്തുകയാണ്‌ ലക്ഷ്യം. ഇത്തരത്തില്‍ കിലോമീറ്ററിനു എട്ടു കോടി രൂപവരെ ഗ്രാന്റ്‌ ലഭിക്കും.
കിലോമീറ്ററിനു കേരള റോഡ്‌ പോളിസി അനുസരിച്ചു കണക്കാക്കിയതി}േക്കാളും പലമടങ്ങ്‌ അധികം തുക }േടിയെടുക്കുന്നതിനു പുറമെയാണ്‌ 30വര്‍ഷത്തേക്ക്‌ ടോള്‍ പിരിവ്‌ നടത്തുന്നത്‌. ദേശീയ പാതകളെ സ്വകാര്യവത്‌കരിച്ച്‌ ടോള്‍ പാതകളാക്കാനുള്ള നീക്കങ്ങളാണ്‌ അണിയറയില്‍ നടക്കുന്നതെന്നു ഇത്തരം കണക്കുകള്‍ വ്യക്തമാക്കുന്നു.
വികസ}ത്തിന്റെ പേരില്‍ ജ}ിച്ച മണ്ണില്‍ നിന്നും കുടിയൊഴിപ്പിച്ചവരെ വീണ്ടും കുടിയൊഴിപ്പിച്ചും തുഛമായ നഷ്ടപരിഹാരം }ല്‍കി മാത്രം ഭൂമി ഏറ്റെടുത്തും കൊണ്‌
ുള്ള ദേശീയ പാത വികസന നടപടികളിലൂടെ ലക്ഷ്യമിടുന്നത്‌ വന്‍ അഴിമതിയാണെന്നു ദേശീയ പാത സംയുക്തസമര സമിതി ചൂണ്ടിക്കാട്ടുന്നു.
കേരളത്തിലെ ദേശീയ പാത വികസനത്തിന്റെ മറവില്‍ രാജ്യത്ത്‌ അരങ്ങേറുന്നത്‌ ഇതുവരെ കണ്ട ഏറ്റവും വലിയ അഴിമതിയായ 2ജി സ്‌പെക്ട്രം അഴിമതിയേക്കാള്‍ ഭീകരമായ അഴിമതിയാണ്‌ കേരളത്തില്‍ നടക്കാന്‍ പോകുകയാണെന്ന്‌ മുന്നിറിയിപ്പ്‌ നല്‍കുന്നു.
കേന്ദ്ര റോഡ്‌ ഗതാഗത വികസന മന്ത്രി കമല്‍}ാഥ്‌ റോഡ്‌ വികസ}പദ്ധതികളിലൂടെ കോടികളുടെ അഴിമതിക്കു പങ്കു പറ്റുന്നതായി തെളിഞ്ഞിട്ടെണ്ടെന്നു സംയുക്ത സമരസമിതി ആരോപിച്ചു.
ദേശീയ പാതയ്‌ക്ക്‌ ബിഒടി എന്ന കെണിയൊരുക്കി കോടികള്‍ കൊയ്യുന്നവര്‍ ടോള്‍ പിരിവിലൂടെ 30 വര്‍ഷത്തേക്കാണ്‌ പോതുജ}ങ്ങളെ പിഴിയുക. ഓരോ 50 കിലോമീറ്ററിലും ടോള്‍ബൂത്തുകള്‍ സ്ഥാപിച്ചു വാഹ}ങ്ങള്‍ക്കു വലുപ്പമനുസരിച്ചു വ്യത്യസ്ഥമായ ടോള്‍ പിരിച്ചെടുക്കും.ടോള്‍ ബൂത്ത്‌ കടന്നു പത്ത്‌ കിലോമീറ്റര്‍ മാത്രം യാത്രചെയ്യേവര്‍ വരെ 50 കിലോമീറ്ററിന്റെ ടോള്‍ നല്‍കേണ്ട സാഹചര്യത്തിലേക്കാണ്‌ സ്ഥിതിഗതികള്‍ നീങ്ങുന്നത്‌. ചരക്കുവാഹ}ങ്ങള്‍ വിവിധ ബൂത്തുകളില്‍ ടോള്‍ കൊടുക്കേണ്ടി വരുമ്പോള്‍ അവശ്യ സാധന വില എല്ലാ പരിധിയും ലംഘിച്ചു കുതിക്കും.
30വര്‍ഷം എന്ന കാലാവധിയുമായി ടോള്‍ പിരിവ്‌ ആരംഭിക്കുന്നവര്‍ പിന്നീട്‌ ഒരിക്കലും ടോള്‍ പിരിവ്‌ അവസാ}ിപ്പിക്കാറില്ല എന്നതാണ്‌ ഇതുവരെയുള്ള അ}ുഭവം. ബിഒടി ലോബിയുടെ ചട്ടുകങ്ങളായി രാഷ്ട്രീയ -ഉദ്യോഗസ്ഥ ലോബി മാറുമ്പോള്‍ വരാനിരിക്കുന്ന ദേശീയ പാത വികസനം അഴിമതിയിലേക്കുള്ള പാതകളായ ഇരുണ്ട പാതകള്‍ ആയിമാറും.
ദേശീയ പാതകളെ അഴിമതി പാതകളാക്കിക്കൊണ്ട്‌ ദേശീയ പാത വികസ}ം വന്‍ അഴിമതിയിലേക്കു നീങ്ങുന്നതിന്റെ സൂചനകളാണ്‌ പുറത്തുവന്നുകൊണ്ടിരിക്കുന്നത്‌. എന്‍എച്ച്‌ 47ന്റൈയും എന്‍എച്ച്‌ 17ന്റെയും നിര്‍മാണം സ്വകാര്യ കമ്പ}ികളെ ബിഒടി വ്യവസ്ഥയില്‍ ഏല്‍പിച്ചുകൊണ്ടാണ്‌ ഈ അഴിമതി നടക്കുന്നത്‌.30വര്‍ഷം കൊണ്ടു ബിഒടി വ്യവസ്ഥയില്‍ ഏര്‍പ്പെടുന്ന കമ്പനികള്‍ക്കു 75,000 കോടി വരെ സാധാരണ ജനങ്ങളില്‍ നിന്നും പിരിച്ചെടുക്കാവുന്ന വിധത്തിലാണ്‌ കാര്യങ്ങള്‍ നീങ്ങുന്നത്‌. 17ലക്ഷം ജ}ങ്ങളെയാണ്‌ ഈ റോഡ്‌ വികസനത്തിലൂടെ കുടിയൊഴിപ്പിക്കപ്പെടുന്നത്‌. സ്വന്തം ഭൂമി നഷ്ടപ്പെടുന്ന ഈ പാവങ്ങള്‍ക്കു ചുങ്കം കൊടുത്തുവേണം നഷ്ടപ്പെട്ട സ്വന്തം ഭൂമിയിലൂടെ ഇനി ജീവിതകാലം മുഴുവനും സഞ്ചരിക്കാന്‍.

2010 ഡിസംബർ 14, ചൊവ്വാഴ്ച

ആകാശ നീലിമയില്‍ മറയാത്ത ഓര്‍മകള്‍









ആകാശനീലിമയില്‍ ഓര്‍മകള്‍ നല്‍കി രാഹുല്‍ നായര്‍ മറഞ്ഞു. ഹൈദരാബാദിലെ വ്യോമാഭ്യാസ പ്രകടനത്തിനിടെ ഉണ്ടായ അപകടം കൊച്ചിക്കും ഞെട്ടലാണു സമ്മാനിച്ചത്‌. രണ്ടുവര്‍ഷം മുന്‍പ്‌ കൊച്ചിയിലെത്തിയ സാഗര്‍ പവന്‍ ടീമിലെ രണ്ടു മലയാളികളില്‍ ഒരാളായിരുന്നു അപകടത്തില്‍ മരിച്ച ലഫ്‌റ്റനന്റ്‌ കമാന്‍ഡര്‍ രാഹുല്‍നായര്‍.
2008 ഡിസംബര്‍ അഞ്ചിനു നാവികദിനത്തോടു ബന്ധപ്പെട്ടു ദക്ഷിണനാവികസേന കമാന്‍ഡ്‌ അവതരിപ്പിച്ച വ്യോമാഭ്യാസ പ്രകടനത്തില്‍ നിറഞ്ഞുനിന്നതു എട്ടംഗ ടീമിലുണ്ടായിരുന്ന രണ്ടു മലയാളികളായ സീനിയര്‍ കമാന്‍ഡര്‍ ജെ.ജെ ജോസും ലഫ്‌റ്റന്റ്‌ കമാന്‍ഡര്‍ രാഹുല്‍ നായരും .അന്നത്തെ പ്രകടനത്തിനു ശേഷം കൊച്ചിയിലെ മാധ്യമപ്രവര്‍ത്തകരുമായി അനുഭവങ്ങള്‍ പങ്കുവെച്ചു കൊണ്ടായിരു്‌ന്നു രാഹുലും ജോസും വിടപറഞ്ഞത്‌. അന്നു തിരിച്ച സംഘത്തില്‍ നിന്നും തൃശൂര്‍ ആമ്പല്ലൂര്‍ സ്വദേശി ജെ.ജെ ജോസ്‌ പിന്നീട്‌ പിന്മാറി.
. രാഹുല്‍ മാന്നാനത്തുകാരനാണെങ്കിലും പിതാവിനൊപ്പം സ്‌കൂള്‍ ജിവിതകാലം മുതല്‍ ഡല്‍ഹിയിലായിരുന്നു സ്ഥിരതാമസം. ഒരു എന്‍ഡിഎ പ്രൊഡക്‌റ്റ്‌. . രാഹുലിന്റെ ഭാര്യ ലക്ഷ്‌മി. ഏക മകന്‍ നാലു വയസുകാരന്‍ രോഹന്‍.മൂന്നു നാലു വര്‍ഷമായി ജോസും രാഹുലും ഒരേടീമിലായിരുന്നു . ടീമിലെ സീനിയര്‍ അംഗമായിരു ജോസ്‌ രംഗത്തു നിന്നും പിന്നീടു പിന്മാറി.
ആകാശനീലിമയില്‍ വിസ്‌മയം സൃഷ്ടിക്കുന്ന തിരക്കില്‍ രണ്ടുപേര്‍ക്കും ബന്ധുക്കളോടുപോലും സംസാരിക്കാന്‍ സമയം കിട്ടാാത്ത ദുഖമാണു പങ്കിട്ടത്‌. രാഹുലിന്റെ ജേഷ്‌ഠന്‍ അജിത്‌ ഏറണാകുളത്തു മറൈന്‍ഡ്രൈവില്‍ ഒരു ഫ്‌ളാറ്റിലാണു താമസം. പിതാവിന്റെ സഹോദരന്‍ തേവരയിലും താമസം. പക്ഷെ,തെട്ടടുടുത്തെിയിട്ടും വീട്ടുകാരെയും ബന്ധുക്കളെയും കാണാനായില്ലെന്നും രാഹുല്‍ പരാതിപ്പെട്ടിരുന്നു. .ഡല്‍ഹിയലെ മയൂര്‍ വിഹാറിലാണു രാഹുലിന്റെ കുടുംബാംഗങ്ങള്‍. പക്ഷെ രാഹുല്‍ അവിടെയും അതിഥിയുടെ റോളിലായിരുന്നു. .ഗോവയിലെ ഹാന്‍സയിലെ ഡബോളിനിിലെ നേവല്‍ എയര്‍ സ്റ്റേഷനിലായിരുന്നു താമസം.
ഇന്ത്യയില്‍ ഗോവ,പൂനെ. ചെന്നൈ ,വിശാഖപട്ടണം എിവടങ്ങളിലാണു പതിവായി സാഗര്‍ പവന്‍ ടീം എയര്‍ഷോ പതിവായി കാണിച്ചിരുന്നത്‌.ഇതില്‍ കൊച്ചിയിലെ കാലവസ്ഥ എയര്‍ഷോയ്‌ക്കു വളരെ യോജിച്ചതായിരു ടീമംഗങ്ങള്‍. ഇതേപോലെ പച്ചപ്പും മറ്റ്‌ ഒരിടത്തും കാണാന്‍ കഴിയില്ലെ കാര്യത്തില്‍ ജോസിന്റെയും രാഹുലിന്റെയും അഭിപ്രായത്തോടു ടീമിന്റെ ലീഡര്‍ കമാന്‍ഡര്‍ പൂനെയില്‍ നിുള്ള സത്യന്‍ വാര്‍ത്തക്കിനും പൂര്‍ണയോജിപ്പായിരു്‌നു.
ഡിസംബറിലെ കാര്‍മേഘങ്ങളില്ലാത്ത തെളിഞ്ഞ ആന്തരീക്ഷമായിരു്‌ന്നതും കൊച്ചിയിലെ പ്രകട}ത്തിനു അനുകൂലഘടകമായി .അഞ്ചുകിലോമീറ്റര്‍ വരെ ദൃശ്യങ്ങള്‍ വ്യക്തായിക്കാണുവാനായാല്‍ മാത്രമെ അപകടരഹിതമായി അഭ്യാസങ്ങള്‍ നടത്താനാകൂ. അതേപോലെ മേഘങ്ങള്‍ രണ്ടു കിലോമീറ്റര്‍ എങ്കിലും അകലെയായിരിക്കണം .ടീമംഗങ്ങള്‍ പരസ്‌പരം കണ്ടുുകൊണ്ടാണു വളഞ്ഞും തിരിഞ്ഞും തലകീഴായി മറിഞ്ഞും ഒിന്നിനുമീതേ ഒന്നായി അടുത്തുവരുന്നതും അകന്നുമാറുന്നതും.ഇന്ത്യയില്‍ എയര്‍ഷോയ്‌ക്കു അനുകൂലമായ കാലാവസ്ഥ നവംബര്‍ മുതല്‍ ഏപ്രില്‍ വരെ നീളും.2003ല്‍ ഗോള്‍ഡന്‍ ജൂബിലിയുടെ ഭാഗമായി കൊച്ചിയിലായിരുന്ന നാവികസേനാ പൈലറ്റുമാരുടെ എയര്‍ഷോയ്‌ക്കു തുടക്കം.അ്‌ സാഗര്‍കിര എപേരിലായിരുു. 2001ല്‍ ഇതിനുള്ള തുടക്കം ആരംഭിച്ചിരുന്നു കൊച്ചിയിലെ അരങ്ങേറ്റത്തില്‍ മൂ്‌ന്നു വിമാനങ്ങള്‍ മാത്രമായിരുന്നു.ഇ്‌ന്ന്‌ അത്‌ 16 അംഗടീമായി ഉയര്‍ിന്നിരിക്കുന്നു. ഇതിനകം 70ലേറെ ഷോകള്‍ നടത്തിക്കഴിഞ്ഞു.്‌ പാന്തേഴ്‌സ്‌ എറിയപ്പെടുന്ന സ്‌ക്വാഡ്രന്‍ 303 ടീമാണു ഇപ്പോള്‍ സാഗര്‍ പവന്‍ ടീമിനെ നയിക്കുത്‌.
സാഗര്‍ പവന്‍ ടീമിന്റെ വ്യോമാഭ്യാസ പ്രകടനം ശരാശരി 17 മിനിറ്റാണ്‌. കൂടിയാല്‍ 20 മിനിറ്റുവരെ . പ്രധാനമായും നാലു വിമനങ്ങള്‍ ചേര്‍ുന്നള്ള `ഡയമണ്ട്‌ എന്നു വിളിക്കു ഫോര്‍മേഷനാണു ചെയ്യുന്നത്‌. ഇംഗ്ലീഷ്‌ അക്ഷരമാലയിലെ വൈ ആകൃതിയില്‍ ``യാങ്കി എുവിളിക്കു മറ്റൊരു ഫോര്‍മേഷനാണു രൂന്നാമത്തേത്‌. ടാങ്കോ,സ്റ്റാര്‍ ബഴ്‌സ്റ്റ്‌,എിവയാണു മറ്റു ഫോര്‍മേഷനുകള്‍.അമേരിക്കന്‍ നേവി കഴിഞ്ഞാല്‍ സിക്‌സ്‌ സ്‌ട്രിങ്‌ എയറോബാറ്റിക്‌ ടീമുള്ള ഏകനാവികസേനയാണു ഇന്ത്യയുടേത്‌.നാലു ടീമുകള്‍ ഇന്ത്യന്‍ നേവിക്കുണ്ട്‌.
എയര്‍ഫോഴ്‌സിനും എയര്‍ഷോ ടീമുണ്ട്‌ സൂര്യകിരണ്‍ എന്നുപേരിട്ടിരിക്കു ടീം നടത്തു വ്യോമാഭ്യാസ പ്രകടനത്തനു ഒന്‍പതു എയര്‍ക്രാഫ്‌റ്റുകള്‍ ഉപയോഗിച്ചുവരുന്നു. കൂടുതല്‍ വിമാനങ്ങള്‍ ഉപയോഗിക്കുമ്പോള്‍ ടീമംഗങ്ങള്‍ക്കു അടുത്ത ഘട്ടത്തിലേക്കു കടക്കാന്‍ കൂടുതല്‍ ഗ്യാപ്പ്‌ കിട്ടുും.മുംബൈ,വിശാഖപട്ടണം,ചെന്നൈ, കൊല്‍ക്കത്ത,ഡബോളിന്‍ (ഗോവ),പൂനഎിവടങ്ങള്‍ക്കു പുറമെ അടുത്തിടെ ബീഗംപേട്ടില്‍ വരെ ഏയര്‍ഷോ ചെയ്‌തുകഴിഞ്ഞു.
.പനാജിയിലെ ഇന്റര്‍നാഷ}ല്‍ ഫിലിംഫെസ്‌റ്റിവല്‍ , മുംബൈയിലെ വേള്‍ഡ്‌ മിലിറ്ററി ഗെയിംസ്‌ എിവയിലും സാഗര്‍ പവന്‍ കാണികളെ ആകാംഷയുടെ മുള്‍മുനയില്‍ നിര്‍ത്തിയ വിസ്‌മയക്കാഴ്‌ചകള്‍ ഒരുക്കിയിരുു.വിമാനം പറത്തുതിലെ പരിചയസമ്പത്താണു എയ്‌റോബാറ്റിക്‌സിലെ നിര്‍ണായ ഘടകം.വിമാനത്തിന്റെ ഉയര്‍ച്ചയിലും താഴ്‌ചയിലും ഭൂഗുരുത്വം അഞ്ചിരട്ടിയോളം ഒറ്റയടിക്കു നേരിടേണ്ടിവരും . ഇതും തരണം ചെയ്യാനുള്ള ശാരീരികമായ കരുത്തും ആര്‍ജിക്കേിവരും.കര്‍ശനമായ പരിശീലനവും ശാരീരിക-മാ}സിക ഫിറ്റ്‌നസ്‌ കടമ്പയും കടന്നാല്‍ മാത്രമെ വ്യോമാഭ്യാസത്തിനുള്ള കോക്ക്‌പിറ്റില്‍ ഇടംലഭിക്കുകയുള്ളു.
കിരണ്‍ മാര്‍ക്ക്‌ -2 വിമാനം ആയിരുന്ന രണ്ടു
ുവര്‍ഷം മുന്‍പ്‌ കൊച്ചിയിലെത്തിയപ്പോല്‍ നേവി ആഭ്യാസ പ്രകടനത്തിനു ഉപയോഗിച്ചിരുന്നത്‌.എാല്‍ അടുത്തിടെ ഈ വിമാനങ്ങള്‍ മാറ്റി ഏറ്റവും ആധുനിക വിമാനമായ മിഗ്‌ -29 കെയിലേക്കു മാറി മണിക്കൂറില്‍200 കിലോമീറ്റര്‍ മുതല്‍ 1000 കിലോമീറ്റര്‍ വേഗതവരെ അഭ്യാസത്തിനിടെ ഈ വിമാനങ്ങള്‍ക്കു കൈവരിക്കാനാകും. മൂന്നു ഡോര്‍ണിയറുകളും ഒരു ചേതക്‌ ഹെലികോപ്‌റ്ററും കൂടി ഉള്‍പ്പെടുതാണു സാഗര്‍ പവന്‍ ടീം.
ഇന്ത്യന്‍ നാവികസേനയുടെ കരുത്തും അര്‍പ്പണബോധവും വ്യക്തമാക്കുകയും പൊതുജനങ്ങളെ നാവികസേനയുമായി കൂടുതല്‍ അടുപ്പിക്കുകയും നാവിക സേനയില്‍ ചേരാന്‍ പ്രേരിപ്പിക്കുകയുമാണു വ്യോമാഭ്യസപ്രകടനത്തിലൂടെ ലക്ഷ്യമാക്കുതെും രാഹുല്‍ ആവേശത്തോടെ കൊച്ചിയില്‍ വെച്ചു വിശദീകരിച്ചിരുു. അധികം വൈകാതെ വിദേശത്തും ചെയ്യാന്‍ അവസരം കിട്ടുമെന്ന പ്രതീക്ഷയിലായിരുന്നു രാഹുല്‍ കൊച്ചിയില്‍ നിന്നും തിരിച്ചത്‌.


1