2017, മേയ് 5, വെള്ളിയാഴ്‌ച

രാജ്യത്തെ അപൂര്‍വ ദമ്പതികളെ സി.എം.എഫ്‌.ആര്‍.ഐ. ആദരിച്ചു

ഒരുമിച്ച്‌ കടലില്‍ മത്സ്യബന്ധനത്തിനിറങ്ങുന്ന തൃശൂര്‍ജില്ലയിലെ ചേറ്റുവക്കടുത്ത്‌ കുണ്ടഴിയൂര്‍സ്വദേശികളായ കരാട്ട്‌ വീട്ടില്‍കെവികാര്‍ത്തികേയനെയും ഭാര്യ കെസിരേഖയും മീന്‍പിടുത്തത്തിനുള്ള വല പരിശോധിക്കുന്നു

ഒരുമിച്ച്‌ കടലില്‍ മത്സ്യബന്ധനത്തിനിറങ്ങുന്ന തൃശൂര്‍ജില്ലയിലെ ചേറ്റുവക്കടുത്ത്‌ കുണ്ടഴിയൂര്‍സ്വദേശികളായ കരാട്ട്‌ വീട്ടില്‍കെവികാര്‍ത്തികേയനെയും ഭാര്യ കെസിരേഖയും തങ്ങളുടെ മത്സ്യബന്ധന ബോട്ടിനൊപ്പം.




കൊച്ചി:കടല്‍ മത്സ്യബന്ധനം ഉപജീവനമാര്‍ഗ്ഗമാക്കിയ രാജ്യത്തെ അപൂര്‍വ ദമ്പതികളെ കേന്ദ്ര സമുദ്ര മത്സ്യ ഗവേഷണ സ്ഥാപനം (സിഎംഎഫ്‌ആര്‍ഐ) ആദരിച്ചു. വിവാഹം കഴിഞ്ഞത്‌ മുതല്‍ ഒരുമിച്ച്‌ കടലില്‍ മത്സ്യബന്ധനത്തിനിറങ്ങുന്ന തൃശൂര്‍ജില്ലയിലെ ചേറ്റുവക്കടുത്ത്‌ കുണ്ടഴിയൂര്‍സ്വദേശികളായ കരാട്ട്‌ വീട്ടില്‍കെവികാര്‍ത്തികേയനെയും ഭാര്യ കെസിരേഖയെയുമാണ്‌സിഎംഎഫ്‌ആര്‍ഐ ആദരിക്കുന്നത്‌. ഇന്നലെ സിഎംഎഫ്‌ആര്‍ഐയില്‍വെച്ച്‌ നടക്കുന്ന മത്സ്യത്തൊഴിലാളി സംഗമത്തില്‍കേന്ദ്ര മന്ത്രി സുദര്‍ശന്‍ ഭഗത ഇരുവരെയും പൊന്നാട അണിയിച്ച്‌ ആദരിച്ചു സിഎംഎഫ്‌ആര്‍ഐയുടെ ഒരുവര്‍ഷം നീണ്ടുനില്‍ക്കുന്ന പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായാണ്‌ പരിപാടി.

കടലില്‍ബോട്ടുപയോഗിച്ച്‌ മീന്‍പിടുത്തം നടത്തുന്ന ഇന്ത്യയിലെ ആദ്യ വനിതയാണ്‌രേഖ. ദമ്പതികള്‍ ഒരുമിച്ച്‌ കടലില്‍ മത്സ്യബന്ധനിറങ്ങുന്നത്‌ ലോകത്തില്‍ തന്നെ അപൂര്‍വ സംഭവമാണ്‌. കായല്‍ മത്സ്യബന്ധനത്തില്‍സ്‌ത്രീകളുടെ സാന്നിധ്യം നിലവിലുണ്ടെങ്കിലും കടലില്‍ മീന്‍പിടിക്കാന്‍ സ്‌ത്രീകള്‍ പോകുന്നതായി ഇതുവരെറിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ടിട്ടില്ല. മത്സ്യബന്ധനത്തിലൂടെ ലഭിക്കുന്ന വരുമാനം കൊണ്ടാണ്‌ ഈ ദമ്പതികള്‍ കുട്ടികളുടെ പഠനം നടത്തുന്നതും മറ്റ്‌ചിലവുകള്‍ വഹിക്കുന്നതും. നാല്‌പെണ്‍മക്കളില്‍മൂത്തയാള്‍ പ്ലസ്‌ടുവിന്‌ പഠിക്കുകയാണ്‌. 

ഇരുവരേയും ആദരിക്കുന്നതിന്റെ ഭാഗമായി, കടലില്‍കൂടുമത്സ്യകൃഷി നടത്തുന്നതിനുള്ള എല്ലാ സഹായവുംസിഎംഎഫ്‌ആര്‍ഐ നല്‍കുന്നുണ്ട്‌. കൂടുകൃഷി നടത്തുന്നതിനുള്ള കാളാഞ്ചി മത്സ്യക്കുഞ്ഞുങ്ങള്‍ നാളത്തെ ചടങ്ങില്‍കേന്ദ്ര മന്ത്രി ഇവര്‍ക്ക്‌ സമ്മാനിക്കും. കൃഷി നടത്തുന്നതിനുള്ള കൂട്‌, അനുബന്ധ സംവിധാനങ്ങള്‍, മത്സ്യത്തീറ്റ എന്നിവസിഎംഎഫ്‌ആര്‍ഐ ഇതിനകംകൈമാറിയിട്ടുണ്ട്‌. 




അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ