2020 ജൂലൈ 22, ബുധനാഴ്‌ച
ഡെയ്‌ലി മലയാളം : കൊച്ചി ജെയ്‌ന്‍ യൂണിവേഴ്‌സിറ്റി പ്രവര്‍ത്തനം നിയമാ...
ഡെയ്‌ലി മലയാളം : കൊച്ചി ജെയ്‌ന്‍ യൂണിവേഴ്‌സിറ്റി പ്രവര്‍ത്തനം നിയമാ...: കൊച്ചി ഓഫ് കാമ്പസ് പ്രവര്‍ത്തിക്കുന്നത് യുജിസി മാനദണ്ഡങ്ങള്‍ പാലിച്ച്- ജെയിന്‍ ഡീംഡ് ടു ബി യൂണിവേഴ്‌സിറ്റി ക...
കൊച്ചി ജെയ്‌ന്‍ യൂണിവേഴ്‌സിറ്റി പ്രവര്‍ത്തനം നിയമാനുസൃതം
കൊച്ചി ഓഫ് കാമ്പസ് പ്രവര്‍ത്തിക്കുന്നത് യുജിസി മാനദണ്ഡങ്ങള്‍ പാലിച്ച്- ജെയിന്‍ ഡീംഡ് ടു ബി യൂണിവേഴ്‌സിറ്റി
കൊച്ചി: തങ്ങളുടെ കൊച്ചി ഓഫ് കാമ്പസ് പ്രവര്‍ത്തിക്കുന്നത് യുജിസി മാനദണ്ഡങ്ങള്‍ക്ക് അനുസൃതമായിട്ടാണെന്ന് ജെയിന്‍ ഡീംഡ് ടു ബി യൂണിവേഴ്‌സിറ്റി വ്യക്തമാക്കി. അക്കാദമിക പ്രവര്‍ത്തനം മാനിച്ച് 2018 മാര്‍ച്ച് 20-ന് യുജിസി ജെയിന്‍ ഡീംഡ് ടി ബി യൂണിവേഴ്‌സിറ്റിക്ക് കാറ്റഗറി 2 സ്ഥാനം നല്‍കി ഗ്രേഡഡ് ഓട്ടോണമി അനുവദിച്ചിരുന്നു. 2018-ലെ യുജിസി (ഡീംഡ് ടു ബി യൂണിവേഴ്‌സിറ്റീസ്) നിയന്ത്രണ നിയമ
പ്രകാരം കാറ്റഗറി 2 നല്‍കിയിട്ടുള്ള ഡീംഡ് ടു ബി യൂണിവേഴ്‌സിറ്റികള്‍ക്ക് അഞ്ച് വര്‍ഷത്തില്‍ രാജ്യത്ത് എവിടെ വേണമെങ്കിലും രണ്ട് ഓഫ് കാമ്പസുകള്‍ ആരംഭിക്കാമെന്ന് വ്യവസ്ഥ ചെയ്തിട്ടുണ്ടെന്നും ജെയിന്‍ ഡീംഡ് ടു ബി യൂണിവേഴ്‌സിറ്റി പ്രോ-വൈസ് ചാന്‍സലര്‍ ഡോ. ജെ. ലത അറിയിച്ചു. ഇതിന് യുജിസിയുടെ യാതൊരു പരിശോധനയും ആവശ്യമില്ലെന്നും നിയമത്തില്‍ വ്യക്തമാക്കിയിട്ടുമുണ്ട്. ഇതൊക്കെ മറച്ചു വെച്ചാണ് തല്‍പര കക്ഷികള്‍ ജെയിന്‍ ഡീംഡ് ടു ബി യൂണിവേഴ്‌സിറ്റി വിദ്യാര്‍ഥികളെ വഞ്ചിക്കുകയാണെന്ന അടിസ്ഥാനരഹിതമായ പ്രചരണം അഴിച്ചുവിടുന്നതെന്നും ഡോ. ലത പറഞ്ഞു.
ഓഫ് കാമ്പസുകള്‍ ആരംഭിക്കുന്ന സ്ഥാപനങ്ങള്‍ അതിനുള്ള ലെറ്റര്‍ ഓഫ് ഇന്റന്റും സ്ഥാപിച്ച് കഴിഞ്ഞ സ്ഥാപനങ്ങള്‍ അതിന് അംഗീകാരം തേടിയുള്ള അപേക്ഷയും കേന്ദ്ര മാനവവിഭവശേഷി വികസന മന്ത്രാലയത്തിന് സമര്‍പ്പിക്കേണ്ടതാണെന്ന് 2018 ആഗസ്റ്റ് 31-ന് യുജിസി ഇറക്കിയ നോട്ടിഫിക്കേഷനില്‍ വിശദമാക്കിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ ജെയിന്‍ ഡീംഡ് ടു ബി യൂണിവേഴ്‌സിറ്റി കേന്ദ്ര മാനവവിഭവശേഷി വികസന മന്ത്രാലയത്തിന് അപേക്ഷ നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ 2019-ലെ പൊതുതെരഞ്ഞെടുപ്പ് വിജ്ഞാപനം വരികയും പെരുമാറ്റച്ചട്ടം നിലവില്‍ വരികയും ചെയ്തതിനെ തുടര്‍ന്ന് കാലതാമസം നേരിടുകയാണ് ഉണ്ടായത്. തെരഞ്ഞെടുപ്പിന് ശേഷം മന്ത്രാലയം തങ്ങളുടെ അപേക്ഷ സ്വീകരിക്കുകയും 2019-ലെ പുതുക്കിയ യുജിസി നിയന്ത്രണങ്ങള്‍ക്ക് അനുസൃതമായി വീണ്ടും അപേക്ഷ നല്‍കാന്‍ 2019 സെപ്തംബര്‍ 16-ന് ആവശ്യപ്പെടുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തില്‍ ജെയിന്‍ ഡീംഡ് ടു ബി യൂണിവേഴ്‌സിറ്റി പുതിയ അപേക്ഷ സമര്‍പ്പിച്ചു. ഇതേ തുടര്‍ന്ന് മന്ത്രാലയം കാമ്പസിലെ അടിസ്ഥാനസൗകര്യങ്ങള്‍ പരിശോധിക്കാനായി വിദഗ്ധ സമിതിയെ അയക്കാനായി അപേക്ഷ യുജിസിക്ക് കൈമാറി. എന്നാല്‍ കേരളത്തിലുണ്ടായ പ്രളയം കാരണം വിദഗ്ധ സമിതിയുടെ സന്ദര്‍ശനം നീണ്ടു പോവുകയായിരുന്നു.
2019 ഡിസംബര്‍ 8 മുതല്‍ 10 വരെ കൊച്ചി ഓഫ് കാമ്പസ് സന്ദര്‍ശിച്ച വിദഗ്ധ സമിതി യുജിസിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും കൊച്ചിയില്‍ ഓഫ് കാമ്പസ് ആരംഭിക്കാന്‍ അനുമതി നല്‍കാന്‍ 2020 മേയില്‍ നടന്ന യുജിസി യോഗം കേന്ദ്ര മാനവവിഭവശേഷി വികസന മന്ത്രാലയത്തിന് ശുപാര്‍ശ ചെയ്യുകയുമുണ്ടായി. ഇക്കാര്യം അറിയിച്ചുകൊണ്ട് യുജിസി ജോയിന്റ് സെക്രട്ടറിയുടെ കത്ത് കഴിഞ്ഞ മാസം ജെയിന്‍ ഡീംഡ് ടു ബി യൂണിവേഴ്‌സിറ്റിക്ക് ലഭിച്ചിട്ടുമുണ്ട്.
വസ്തുത ഇതായിരിക്കെ കാമ്പസില്‍ പ്രവേശനം ലഭിച്ച വിദ്യാര്‍ഥികളെയും അവരുടെ രക്ഷിതാക്കളെയും ആശങ്കയിലാഴ്ത്തുന്ന തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കരുതെന്നും ജെയിന്‍ ഡീംഡ് ടു ബി യൂണിവേഴ്‌സിറ്റി വാര്‍ത്താക്കുറിപ്പില്‍ ഡോ. ലത അഭ്യര്‍ഥിച്ചു.
ഡെയ്‌ലി മലയാളം : സുഡോസ്‌ക്കാന്‍ ടെസ്റ്റ് കേരളത്തിലാദ്യമായി ആസ്റ്റര്...
ഡെയ്‌ലി മലയാളം : സുഡോസ്‌ക്കാന്‍ ടെസ്റ്റ് കേരളത്തിലാദ്യമായി ആസ്റ്റര്...: ഈ നൂതന സാങ്കേതികവിദ്യയിലൂടെ കേവലം 3 മിനിറ്റുകള്‍ക്കുള്ളില്‍ പരിശോധനാഫലം ലഭിക്കും കൊച്ചി : പ്രമേഹരോഗം മൂലമുണ്ടാകാവുന്ന നാഡീരോഗങ്ങള്...
സുഡോസ്‌ക്കാന്‍ ടെസ്റ്റ് കേരളത്തിലാദ്യമായി ആസ്റ്റര്‍ മെഡ്‌സിറ്റിയില്‍ ആരംഭിച്ചു
- ഈ നൂതന സാങ്കേതികവിദ്യയിലൂടെ കേവലം 3 മിനിറ്റുകള്‍ക്കുള്ളില്‍ പരിശോധനാഫലം ലഭിക്കും
കൊച്ചി : പ്രമേഹരോഗം മൂലമുണ്ടാകാവുന്ന നാഡീരോഗങ്ങള്‍ ആരംഭത്തില്‍ തന്നെ കണ്ടെത്താന്‍ ഉപകരിക്കുന്ന സുഡോസ്‌ക്കാന്‍ ടെസ്റ്റ് ആസ്റ്റര്‍ മെഡ്‌സിറ്റിയില്‍ ആരംഭിച്ചു. രോഗിയെ സുഡോസ്‌കാന്‍ മെഷീനില്‍ കയറ്റിനിര്‍ത്തി കൈപ്പത്തിയും കാല്‍പാദവും സ്‌കാന്‍ ചെയ്താണ് രോഗസാധ്യതകള്‍ നിര്‍ണയിക്കുന്നത്. പ്രമേഹരോഗത്തിന്റെ പാര്‍ശ്വഫലങ്ങളായ നാഡികളുടെ തകരാറ് ( ന്യൂറോപതി), വൃക്കകളുടെ തകരാറ് (നെഫ്രോപതി), ഹൃദയസംബന്ധമായ തകരാറ് (കാര്‍ഡിയാക് ന്യൂറോപതി) തുടങ്ങിയ രോഗങ്ങള്‍ ഉണ്ടാകാനുള്ള സാധ്യതകള്‍ നേരത്തെ തന്നെ കണ്ടെത്താം. രോഗിയുടെ വിവരശേഖരണം, പരിശോധന, പരിശോധനാഫലം എന്നിവ കേവലം 3 മിനിറ്റിനുള്ളില്‍ പൂര്‍ത്തിയാക്കാമെന്നതും സുഡോസ്‌ക്കാന്‍ ടെസ്റ്റിന്റെ മേന്‍മയാണ്. രക്തപരിശോധനയ്ക്ക് പുറമെ നാഡീപരിശോധനയും നടത്തുന്നതിലൂടെ സൂക്ഷമ നാഡീ- ഞെരമ്പുകളെ സംരക്ഷിക്കാനും അതിലൂടെ വൃക്ക, ഹൃദയം തുടങ്ങിയ അവയവങ്ങളെയും സംരക്ഷിക്കാനാകുമെന്ന് ആസ്റ്റര്‍ മെഡ്‌സിറ്റി കണ്‍സല്‍ട്ടന്റ് ന്യൂറോളജിസ്റ്റ് ഡോ. ബോബി വര്‍ക്കി മാരാമറ്റം വിശദീകരിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക് -- 8111998076, 0484-66 99999
ഡെയ്‌ലി മലയാളം : 'മൂത്തൊൻ' ടെലിവിഷൻ പ്രീമിയർ ജൂലൈ 26ന്
ഡെയ്‌ലി മലയാളം : 'മൂത്തൊൻ' ടെലിവിഷൻ പ്രീമിയർ ജൂലൈ 26ന്: നിവിൻ പോളിയുടെ പത്ത് വർഷങ്ങൾ, ആദരവായി സീ കേരളത്തിൽ കൊച്ചി: മലയാളിയുടെ പ്രിയ താരം നിവിൻ പോളി തകർത്തഭിനയിച്ച ചിത്രമാണ് നടിയും...
'മൂത്തൊൻ' ടെലിവിഷൻ പ്രീമിയർ ജൂലൈ 26ന്
നിവിൻ പോളിയുടെ പത്ത് വർഷങ്ങൾ, ആദരവായി സീ കേരളത്തിൽ
കൊച്ചി: മലയാളിയുടെ പ്രിയ താരം നിവിൻ പോളി തകർത്തഭിനയിച്ച ചിത്രമാണ് നടിയും സംവിധായികയുമായ ഗീതു മോഹൻദാസ് മലയാളത്തിൽ ആദ്യമായി സംവിധാനം ചെയ്ത 'മൂത്തൊൻ'. ഈ വരുന്ന ജൂലൈ 26 ന് ഏഴു മണിക്ക് സിനിമ സീ കേരളത്തിൽ പ്രക്ഷേപണം ചെയ്യും. ടോറോന്റോ അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ ആദ്യ പ്രദർശനം നടത്തിയ സിനിമ മുംബൈയിലടക്കം ലോകപ്രശസ്തമായ പല മേളകളിലും പ്രദർശിപ്പിക്കപ്പെടുകയുണ്ടായി. മികച്ച തീയേറ്റർ വിജയം നേടിയ ചിത്രം നിരൂപകരുടെ കഴിഞ്ഞ വർഷത്തെ പ്രിയ ചിത്രങ്ങളിൽ ഒന്ന് കൂടിയാണ്. നിരവധി ദേശീയ-സംസ്ഥാന അവാർഡുകൾ പ്രതീക്ഷിക്കുന്ന ചിത്രത്തിന്റെ ആദ്യ ടെലിവിഷൻ പ്രീമിയർ ഒരുക്കുകയാണ് സീ കേരളം. മലയാള സിനിമയിൽ ഒരു പതിറ്റാണ്ട് പൂർത്തിയാക്കുന്ന നിവിൻ പൊളിക്ക് ആദരവ് കൂടിയാണ് ചിത്രത്തിന്റെ സംപ്രേഷണം എന്നാണ് സീ കേരളം പറയുന്നത്. നിവിൻ പോളി തന്നെ തന്റെ സോഷ്യൽ മീഡിയ പേജിലൂടെ ചിത്രം കാണണമെന്ന് ആരാധകരോട് അഭ്യർത്ഥിച്ചിരിക്കുകയാണ്. നിവിന്റെ അഭിനയവഴിയിലെ വേറിട്ട ഒരു വേഷം കൂടിയായിരുന്നു മൂത്തോനിലെ അക്ബർ എന്ന കഥാപാത്രം.
ദാരുണമായ ഒരു സംഭവത്തെത്തുടർന്ന് ഒരു മത്സ്യത്തൊഴിലാളിയെന്ന നിലയിൽ തന്റെ ദ്വീപ് ജീവിതം ഉപേക്ഷിച്ച് മുംബൈയിലെ ഇരുണ്ടയിടങ്ങളിൽ ഭായിയാകാൻ നിർബന്ധിതനായ അക്ബറിന്റെയും അയാളെ തേടി ദ്വീപിൽ നിന്ന് മുംബൈയിൽ എത്തുന്ന മുല്ല എന്ന 14-കാരൻ സഹോദരന്റെയും കഥയാണ് മൂത്തൊൻ. മുല്ല യഥാർത്ഥത്തിൽ ആരാണ് എന്ന് അക്ബർ കണ്ടെത്തുന്നുണ്ടോ എന്നതാണ് കഥ തേടുന്ന കൗതുകം.
ഇന്ത്യൻ ചലച്ചിത്ര സംവിധായകൻ അനുരാഗ് കശ്യപ് മലയാളത്തിൽ സഹയെഴുത്തുകാരനായി അരങ്ങേറ്റം കുറിച്ച സിനിമ കൂടിയാണ് മൂത്തൊൻ. മലയാളത്തിലും ഹിന്ദിയിലും പ്രാദേശിക ലക്ഷദ്വീപ് ഭാഷയായ ജെസാരിയിലുമായാണ് ഗീതു ചിത്രം ഒരുക്കിയിരിക്കുന്നത്. റോഷൻ മാത്യു, ശശാങ്ക് അറോറ, ശോഭിത ധൂളിപാല, മെലിസ രാജു തോമസ് തുടങ്ങി നിരവധി പേർ ഉൾപ്പെടുന്ന വൻ താരനിരയുണ്ട് ചിത്രത്തിൽ.
ഈ ഞായറാഴ്ച വൈകുന്നേരം 7 മണിക്ക് സീ കേരളത്തിൽ സംപ്രേഷണം ചെയ്യുന്നു.
ടിസിഎസ് ഇയോണ്‍ തൊഴില്‍, സംരംഭകത്വ പരിപാടി അവതരിപ്പിച്ചു
ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസിന്‍റെ പുതിയ പദ്ധതിയിലൂടെ വിദ്യാര്‍ത്ഥികള്‍ക്ക് തൊഴില്‍നൈപുണ്യവും വ്യവസായരംഗത്തെ മെന്‍റര്‍മാരില്‍നിന്നുള്ള മാര്‍ഗനിര്‍ദ്ദേശവും സ്വന്തമാക്കാം
കൊച്ചി: ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസിന്‍റെ (ടിസിഎസ്) സ്ട്രാറ്റജിക് യൂണിറ്റായ ടിസിഎസ് ഇയോണ്‍ വൊക്കേഷണല്‍ കോഴ്സുകള്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കായി തൊഴില്‍, സംരംഭകത്വ പരിപാടി (യൂത്ത് എംപ്ലോയബിലിറ്റി ആന്‍റ് എന്‍റര്‍പ്രണര്‍ഷിപ്പ് പ്രോഗ്രാം-വൈഇഇപി) അവതരിപ്പിച്ചു. ലോക യൂത്ത് സ്കില്‍സ് ഡേയോട് അനുബന്ധിച്ചാണിത്.
യുവാക്കളുടെ ജീവിതവും കരിയറും സംരംഭകത്വ നൈപുണ്യവും വളര്‍ത്തുന്നത് ലക്ഷ്യമിട്ടാണ് ഈ പദ്ധതി. ഡിപ്ലോമ, ഐടിഐ, മറ്റ് വോക്കേഷണല്‍ കോഴ്സുകള്‍ എന്നിവ പഠിക്കുന്നവരും പൂര്‍ത്തിയാക്കിയതുമായ യുവാക്കള്‍ക്ക് ഇത് പ്രയോജനപ്പെടുത്താം. ഗവേഷണത്തിലൂടെ ഉരുത്തിരിഞ്ഞ മികച്ച ഡിജിറ്റല്‍ ലേണിംഗ്, ഗ്രൂപ്പ് എക്സസൈസുകള്‍, സ്വയം മെച്ചപ്പെടുത്തുന്നതിനുള്ള ടൂളുകള്‍ എന്നിവയാണ് ഈ ഡിജിറ്റല്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. വിദ്യാര്‍ത്ഥികള്‍ക്ക് വിവിധ വ്യവസായങ്ങളിലെ തൊഴിലവസരങ്ങള്‍ മനസിലാക്കുന്നതിനും അപേക്ഷിക്കുന്നതിനും സ്വയംതൊഴില്‍ നേടുന്നതിനായി വിദഗ്ധരില്‍നിന്നും മെന്‍ററിംഗ് നേടുന്നതിനും ഇത് ഉപകരിക്കും.
സംരംഭകത്വ വിദ്യാഭ്യാസം, ഗവേഷണം, പരിശീലനം, സ്ഥാപനം കെട്ടിപ്പടുക്കല്‍ എന്നിവയ്ക്കായുള്ള ദേശീയ റിസോഴ്സ് ഇന്‍സ്റ്റിറ്റ്യൂട്ടായ അഹമ്മദാബാദിലെ എന്‍റര്‍പ്രണര്‍ഷിപ്പ് ഡവലപ്മെന്‍റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ (ഇഡിഐഐ) യുടെ സഹകരണത്തോടെയാണ് ഈ പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്. വൈഇഇപി വിദ്യാര്‍ത്ഥികള്‍ക്ക് സംരംഭകത്വം സംബന്ധിച്ചുള്ള സമഗ്രമായ വിവരശേഖരണത്തിനും പ്രാദേശിക മെന്‍റര്‍മാരുടെ സഹായത്തിനും ഇഡിഐഐ യുടെ പിന്തുണയും മേല്‍നോട്ടവും ലഭ്യമാണ്. ഈ പദ്ധതിയുടെ ഭാഗമാകാനും പരിശീലനത്തില്‍ പങ്കാളികളാകാനും ഐടിഐ, പോളിടെക്നിക് സ്ഥാപനങ്ങള്‍ക്ക് https://iur.ls/YEEP എന്ന ലിങ്കില്‍ രജിസ്റ്റര്‍ ചെയ്യാം.
ഇന്ത്യയിലെ യുവാക്കളെ സംരംഭകത്വ രംഗത്ത് പ്രാവീണ്യമുള്ളവരായിത്തീര്ക്കു ന്നതിനും സ്വയംതൊഴിലിനായി പ്രോത്സാഹിപ്പിക്കുകയും ചെയ്യുക എന്നതാണ് ഇപ്പോഴത്തെ ആവശ്യമെന്ന് ടിസിഎസ് ഇയോണ്‍ ഗ്ലോബല്‍ ഹെഡ് വേണുസ്വാമി രാമസ്വാമി ചൂണ്ടിക്കാട്ടി. സ്വയംപര്യാപ്തത നേടുന്നതിനും ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുന്നതിനും സ്വന്തം വിജയകഥ എഴുതുന്നതിനും ഈ പരിപാടി സഹായിക്കുമെന്ന കാര്യത്തില്‍ പ്രതീക്ഷയുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
ബിസിനസ് വിജയിക്കുന്നതിനായി വിജ്ഞാനവും പ്രാവീണ്യവും മനസ്ഥിതിയും വളര്‍ത്തിയെടുക്കേണ്ടതുണ്ടെന്ന് ഇഡിഐഐ ഡയറക്ടര്‍ ജനറല്‍ ഡോ. സുനില്‍ ശുക്ള പറഞ്ഞു. വെല്ലുവിളികളും കൊടുംവിപത്തുകളും നേരിടുന്നതിന് ഈ മൂന്നു കാര്യങ്ങള്‍ സഹായിക്കും.
ടിസിഎസ് ഇയോണ്‍ ഡിജിറ്റല്‍ ഗ്ലാസ്റൂംസ്, പതിനഞ്ച് ദിവസത്തെ സൗജന്യ സെല്‍ഫ് പേയ്സ്ഡ് കോഴ്സായ കരിയര്‍ എഡ്ജ്, ടിസിഎസ് ഇയോണ്‍ റിമോട്ട് അസസ്മെന്റ്സ്, വിദ്യാര്‍ത്ഥികള്‍ക്കായി റിമോട്ട് ഇന്‍റേണ്‍ഷിപ്പ് തുടങ്ങി സവിശേഷമായ ഒട്ടേറെ കോഴ്സുകള്‍ ടിസിഎസ് ഇയോണ്‍ അവതരിപ്പിച്ചിരുന്നു.
ഡെയ്‌ലി മലയാളം : മത്സ്യതൊഴിലാളി കുടുംബങ്ങള്‍ക്ക് ഫ്രഷ് ടു ഹോമിന്റ...
ഡെയ്‌ലി മലയാളം : മത്സ്യതൊഴിലാളി കുടുംബങ്ങള്‍ക്ക് ഫ്രഷ് ടു ഹോമിന്റ...: കൊച്ചി : കേരള പോലീസിന്റെ ഭാഗമായ ജനമൈത്രി പോലീസ് നടത്തുന്ന അമൃതം പദ്ധതിയും ഇന്ത്യയിലെ പ്രമൂഖ ഓണ്‍ലയിന്‍ മത്സ്യ-മാംസ വിതരണ സ്ഥാപനമായ...
ഡെയ്‌ലി മലയാളം : മത്സ്യതൊഴിലാളി കുടുംബങ്ങള്‍ക്ക് ഫ്രഷ് ടു ഹോമിന്റ...
ഡെയ്‌ലി മലയാളം : മത്സ്യതൊഴിലാളി കുടുംബങ്ങള്‍ക്ക് ഫ്രഷ് ടു ഹോമിന്റ...: കൊച്ചി : കേരള പോലീസിന്റെ ഭാഗമായ ജനമൈത്രി പോലീസ് നടത്തുന്ന അമൃതം പദ്ധതിയും ഇന്ത്യയിലെ പ്രമൂഖ ഓണ്‍ലയിന്‍ മത്സ്യ-മാംസ വിതരണ സ്ഥാപനമായ...
മത്സ്യതൊഴിലാളി കുടുംബങ്ങള്‍ക്ക് ഫ്രഷ് ടു ഹോമിന്റെ സഹായം
കൊച്ചി : കേരള പോലീസിന്റെ ഭാഗമായ ജനമൈത്രി പോലീസ് നടത്തുന്ന അമൃതം പദ്ധതിയും ഇന്ത്യയിലെ പ്രമൂഖ ഓണ്‍ലയിന്‍ മത്സ്യ-മാംസ വിതരണ സ്ഥാപനമായ ഫ്രഷ്‌ടു
ഹോമും ചേര്‍ന്ന് കൊറോണ മഹാമാരി മൂലം വിഷമിക്കുന്ന ചെല്ലാനം പഞ്ചായത്തിലെ
മത്സ്യതൊഴിലാളി കുടുംബങ്ങള്‍ക്ക് സൗജന്യ ഭക്ഷ്യസാധന കിറ്റുകള്‍ വിതരണം
ചെയ്യുന്നു.
എറണാകുളം സിറ്റി പോലീസ് കമ്മീഷണര്‍ ഓഫീസില്‍ നടന്ന ചടങ്ങില്‍
ഫ്രഷ് ടു ഹോം സി.ഒ.ഒ. മാത്യു ജോസഫില്‍ നിന്നും സിറ്റി പോലീസ് കമ്മീഷണര്‍ വിജയ്
സാഖറേ കിറ്റുകള്‍ ഏറ്റുവാങ്ങി. തുടര്‍ന്ന് ചെല്ലാനത്ത് വിതരണത്തിനുള്ള
കിറ്റുകളുമായി പോകുന്ന വാഹനങ്ങളുടെ ഫ്‌ളാഗ് ഓഫ് കമ്മീഷണര്‍ നിര്‍വ്വഹിച്ചു.
ചെല്ലാനം ഹാര്‍ബര്‍ ഉള്‍പ്പെടുന്ന 15,16,17 വാര്‍ഡുകളിലെ താമസക്കാരായ എല്ലാ
കുടുംബങ്ങള്‍ക്കും ഈ കിറ്റുകള്‍ ലഭിക്കും. ഇവിടെ 90 ശതമാനത്തിലധികവും
മത്സ്യതൊഴിലാളി കുടുംബങ്ങളാണ് താമസിക്കുന്നത്. 1100 രൂപയിലധികം വില വരുന്ന 1400
ല്‍ പരം കിറ്റുകളാണ് വിതരണം ചെയ്യുന്നതെന്ന് ഫ്രഷ് ടു ഹോം സി.ഒ.ഒ മാത്യു ജോസഫ്
പറഞ്ഞു. കടലുമായി മല്ലടിച്ച് പച്ചമീനുകള്‍ കരയില്‍ എത്തിക്കുന്ന
മത്സ്യതൊഴിലാളികളാണ് ഞങ്ങളുടെ ബിസിനസ്സിന്റെ കരുത്ത്. അത്തരക്കാര്‍ക്ക് ഒരു
ബുദ്ധിമുട്ട് വരുമ്പോള്‍ സഹായിക്കേണ്ടത് കമ്പനിയുടെ കടമയാണെന്നും അദ്ദേഹം
അഭിപ്രായപ്പെട്ടു. ഇന്ത്യയിലെ പ്രധാന നഗരങ്ങളിലെല്ലാം കെമിക്കലുകള്‍ ചേരാത്ത
മത്സ്യവും ആന്റിബയോട്ടിക്കുകള്‍ ഇല്ലാത്ത മാംസവും വിതരണം ചെയ്യുന്ന സ്ഥാപനമാണ്
ഫ്രഷ് ടു ഹോമെന്ന് കമ്പനി സി.ഇ.ഒ ഷാന്‍ കടവില്‍ അറിയിച്ചു. കേരളത്തിലെ വിവിധ
ഹാര്‍ബറുകളില്‍ നിന്നും മത്സ്യം ശേഖരിക്കുന്നുണ്ടെങ്കിലും ഏറ്റവും കൂടുതല്‍ മത്സ്യം
ശേഖരിക്കുന്നത് ചെല്ലാനം ഹാര്‍ബറില്‍ നിന്നാണെന്നും, അതിനാല്‍ ഇവിടത്തെ
കുടുംബങ്ങളുടെ കഷ്‌ടപ്പാടുകള്‍ കണ്ടിലെന്നു വയ്‌ക്കുവാന്‍ കമ്പനിക്ക് ആകില്ല. ഈ
പ്രദേശത്ത് ട്രിപ്പിള്‍ലോക്ക്‌ഡൗണ്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍
ഭക്ഷ്യകിറ്റുകളുടെ വിതരണം കാര്യക്ഷമമായി നടക്കുന്നതിനും കൃത്യമായ കൈകളില്‍ അവ
എത്തുന്നതിനുമാണ് പോലീസുമായി ഈ പദ്ധതിക്ക് കൈകോര്‍ക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
നഗരത്തിലെ ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥരായ അജയ് കെ മാത്യു, പൂങ്കുഴലി, ലാല്‍ജി,
ഫിലിപ്പ്. കെ.പി, രമേഷ്‌കുമാര്‍, വിജയ്‌കുമാര്‍, ഫ്രഷ് ടു ഹോം കേരള ചീഫ്
ഓപ്പറേറ്റിംഗ് മാനേജര്‍ അജിത്ത് നായര്‍ എന്നിവരും ചടങ്ങില്‍ സന്നിഹീതനായിരുന്നു.
ചെല്ലാനം ഹാര്‍ബര്‍ മേഖലയിലെ മത്സ്യതൊഴിലാളി കുടുംബങ്ങള്‍ക്ക് ജനമൈത്രി പോലീസിന്റെ
അമൃതം പദ്ധതിയിലൂടെ ഫ്രഷ് ടു ഹോം വിതരണം ചെയ്യുന്ന സൗജന്യ ഭക്ഷ്യ കിറ്റുകള്‍
കമ്പനി സി.ഒ.ഒ. മാത്യു ജോസഫ് സിറ്റി പോലീസ് കമ്മീഷണര്‍ വിജയ് സാഖറേക്ക്
കൈമാറുന്നു. എ.സി.പി കെ.ലാല്‍ജി, ഡി.സി.പി പൂങ്കുഴലി, ഡി.സി.പി രമേഷ് കുമാര്‍,
എ.സി.പി ഫിലിപ്പ് കെ.പി, ഫ്രഷ് ടു ഹോം കേരള ചീഫ് ഓപ്പറേറ്റിംഗ് മാനേജര്‍.
അജിത്ത് നായര്‍, അജയ് കെ മാത്യു എന്നിവര്‍ സമീപം.
ചെല്ലാനം ഹാര്‍ബര്‍ മേഖലയിലെ മത്സ്യതൊഴിലാളി കുടുംബങ്ങള്‍ക്ക് ജനമൈത്രി പോലീസിന്റെ
അമൃതം പദ്ധതിയിലൂടെ ഫ്രഷ് ടു ഹോം വിതരണം ചെയ്യുന്ന സൗജന്യ ഭക്ഷ്യ കിറ്റുകള്‍
വഹിച്ചുകൊണ്ട് പുറപ്പെടുന്ന വാഹനങ്ങളുടെ ഫ്‌ളാഗ് ഓഫ് സിറ്റി പോലീസ് കമ്മീഷണര്‍
വിജയ് സാഖറേ നിര്‍വ്വഹിക്കുന്നു. എ.സി.പി സുരേഷ് കുമാര്‍, സി.ഐ. ഷിജു, എ.സി.പി
വിജയ് കുമാര്‍, ഡി.സി.പി രമേഷ് കുമാര്‍, ഡി.സി.പി പൂങ്കുഴലി, എ.സി.പി കെ.ലാല്‍ജി,
എ.സി.പി ഫിലിപ്പ് കെ.പി, ഫ്രഷ് ടു ഹോം സി.ഒ.ഒ. മാത്യു ജോസഫ്, കേരള ചീഫ
ഓപ്പറേറ്റിംഗ് മാനേജര്‍ അജിത്ത് നായര്‍, അജയ് കെ. മാത്യു, അക്‌ബര്‍, ഗിരീഷ്
എന്നിവര്‍ സമീപം.
ഡെയ്‌ലി മലയാളം : കോവിഡ് ഇതര രോഗികളുടെ ചികിത്സ ഉറപ്പ് വരുത്തണം :
ഡെയ്‌ലി മലയാളം : കോവിഡ് ഇതര രോഗികളുടെ ചികിത്സ ഉറപ്പ് വരുത്തണം :: കൊച്ചി : കോവിഡ് ഇതര രോഗികളുടെ ചികിത്സ കൂടി ഉറപ്പ് വരുത്താൻ സർക്കാറും ആരോഗ്യ വകുപ്പും തയ്യാറാകണമെന്ന് എസ് ഡി പി ഐ എറണാകുളം ജില്ലാ വൈസ് പ്...
ഡെയ്‌ലി മലയാളം : വനിത ബിരുദധാരികള്‍ക്ക് നാനോ സ്റ്റാര്‍ട്ടപ്പ് അവസര...
ഡെയ്‌ലി മലയാളം : വനിത ബിരുദധാരികള്‍ക്ക് നാനോ സ്റ്റാര്‍ട്ടപ്പ് അവസര...: വനിത ബിരുദധാരികള്‍ക്ക് നാനോ സ്റ്റാര്‍ട്ടപ്പ് അവസരവുമായി കെഎസ്യുഎമ്മിന്‍റെ കെ-വിന്‍സ്2.0 കൊച്ചി : തൊഴില്‍പരിചയമുള്ള ബിരുദധാരികളായ...
വനിത ബിരുദധാരികള്‍ക്ക് നാനോ സ്റ്റാര്‍ട്ടപ്പ് അവസരവുമായി
വനിത ബിരുദധാരികള്‍ക്ക് നാനോ സ്റ്റാര്‍ട്ടപ്പ്
അവസരവുമായി കെഎസ്യുഎമ്മിന്‍റെ കെ-വിന്‍സ്2.0
കൊച്ചി: തൊഴില്‍പരിചയമുള്ള ബിരുദധാരികളായ വനിതകള്‍ക്കായി കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍റെ വനിതാശാക്തീകരണ പരിപാടിയായ കേരള വുമണ്‍ ഇന്‍ നാനോ-സ്റ്റാര്‍ട്ടപ്പ്സ് 2.0 (കെ-വിന്‍സ്)ന്‍റെ രണ്ടാം ലക്കത്തിലേക്ക് അപേക്ഷ ക്ഷണിച്ചു.
താത്പര്യമുള്ളവര്‍ക്ക് 2020 ജൂലായ് 26നു മുമ്പ് https:// startupmission.in/k-wins എന് ന വെബ്സൈറ്റിലൂടെ ഈ പരിപാടിയിലേക്ക് അപേക്ഷിക്കാം. സംസ്ഥാനത്തെ സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങളുടെ വികസനത്തിനും ഇന്‍കുബേഷനുമുള്ള സര്‍ക്കാര്‍ നോഡല്‍ ഏജന്‍സിയാണ് കെഎസ്യുഎം.
ആറുമാസം മുമ്പ് ആരംഭിച്ച കെ വിന്‍സ് പദ്ധതിക്ക് മികച്ച പ്രതികരണമാണ് ലഭിച്ചത്. ഫ്രീലാന്‍സ് ജോലികള്‍ ചെയ്യാന്‍ താത്പര്യമുള്ള ഏകാംഗ സംരംഭങ്ങളാണ് നാനോ സ്റ്റാര്‍ട്ടപ്പുകള്‍ എന്നറിയപ്പെടുന്നത്. ചെയ്തുകൊണ്ടിരിക്കുന്ന ജോലികളില്‍ നിന്ന് താത്കാലികമായി വിട്ടു നില്‍ക്കുന്നവര്‍ക്ക് അവരുടെ പ്രവര്‍ത്തന മികവിനനുസരിച്ച് ഫ്രീലാന്‍സ് ജോലി ലഭിക്കും.
കെ-വിന്‍സിന്‍റെ ആദ്യ ലക്കത്തില്‍ കേരളത്തിനകത്തു നിന്നുള്ള 200ല്‍പരം വനിതകള്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. കണ്ടെന്‍റ് ക്രിയേഷന്‍, എഐ-എംഎല്‍ ഡാറ്റ ക്രിയേഷന്‍, ബിടുബി സെയില്‍സ് ആന്‍ഡ് ഫ്രണ്ട് എന്‍ഡ് ഡെവലപ്മെന്‍റ് എന്നീ മേഖലകളില്‍ അര്‍ഹരായവര്‍ക്ക് നിശ്ചിതജോലികള്‍ നല്‍കാന്‍ സാധിച്ചു.
കൊവിഡ് പശ്ചാത്തലത്തെത്തുടര്‍ന്ന് താത്കാലിക ജോലികള്‍ക്ക് വലിയ ഡിമാന്‍ഡ് വര്‍ധിച്ചിരിക്കുന്ന കാലം ഉപയോഗപ്പെടുത്തുന്നതിനു വേണ്ടിയാണ് കെ-വിന്‍സ്-2.0 ഒരുക്കിയത്. ഐടി, സെയില്‍സ്-മാര്‍ക്കറ്റിംഗ്, ഫിനാന്‍സ്, ഗ്രാഫിക് ഡിസൈനിംഗ്, എച് ആര്‍ എന്നീ മേഖലകളില്‍ പ്രവര്‍ത്തന പരിചയമുള്ളവര്‍ക്ക് അപേക്ഷിക്കാനവസരമുണ്ടാകും.
ഡെയ്‌ലി മലയാളം : കോവിഡ് ഇതര രോഗികളുടെ ചികിത്സ ഉറപ്പ് വരുത്തണം :
ഡെയ്‌ലി മലയാളം : കോവിഡ് ഇതര രോഗികളുടെ ചികിത്സ ഉറപ്പ് വരുത്തണം :: കൊച്ചി : കോവിഡ് ഇതര രോഗികളുടെ ചികിത്സ കൂടി ഉറപ്പ് വരുത്താൻ സർക്കാറും ആരോഗ്യ വകുപ്പും തയ്യാറാകണമെന്ന് എസ് ഡി പി ഐ എറണാകുളം ജില്ലാ വൈസ് പ്...
ഡെയ്‌ലി മലയാളം : കോവിഡ് ഇതര രോഗികളുടെ ചികിത്സ ഉറപ്പ് വരുത്തണം :
ഡെയ്‌ലി മലയാളം : കോവിഡ് ഇതര രോഗികളുടെ ചികിത്സ ഉറപ്പ് വരുത്തണം :: കൊച്ചി : കോവിഡ് ഇതര രോഗികളുടെ ചികിത്സ കൂടി ഉറപ്പ് വരുത്താൻ സർക്കാറും ആരോഗ്യ വകുപ്പും തയ്യാറാകണമെന്ന് എസ് ഡി പി ഐ എറണാകുളം ജില്ലാ വൈസ് പ്...
കോവിഡ് ഇതര രോഗികളുടെ ചികിത്സ ഉറപ്പ് വരുത്തണം :
കൊച്ചി : കോവിഡ് ഇതര രോഗികളുടെ ചികിത്സ കൂടി ഉറപ്പ് വരുത്താൻ സർക്കാറും ആരോഗ്യ വകുപ്പും തയ്യാറാകണമെന്ന് എസ് ഡി പി ഐ എറണാകുളം ജില്ലാ വൈസ് പ്രസിഡൻ്റ് അജ്മൽ കെ മുജീബ് ആവശ്യപ്പെട്ടു.
നിലവിലുള്ള പൊതുജനാരോഗ്യ കേന്ദ്രങ്ങളുടെ പ്രവർത്തനത്തെ ബാധിക്കാത്ത തരത്തിലാവണം പഞ്ചായത്തുകളിൽ ആരംഭിക്കുന്ന കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെൻ്റ് സെൻ്ററുകൾ.
നേരത്തെ കോവിഡ് ചികിത്സക്ക് വേണ്ടി കളമശ്ശേരി മെഡിക്കൽ കോളേജ് പൂർണ്ണമായി സംവിധാനം ചെയ്തതോടെ പാവപ്പെട്ട കോവിഡിതര രോഗികൾ പ്രയാസപ്പെട്ടിരുന്നു.എറണാകുളം ജനറൽ ആശുപത്രിയിൽ പരിമിതമായി ഒരുക്കിയിരുന്ന ചികിത്സ കൂട്ടത്തോടെ ജീവനക്കാർ ക്വാറന്റൈനിൽ പോയതോടെ മുടങ്ങിയ സാഹചര്യമാണുള്ളത്.
വിദഗ്ദ ചികിത്സക്ക് സർക്കാർ ആശുപത്രികളെ മാത്രം ആശ്രയിക്കുന്ന സാധാരണക്കാർ ഇതുമൂലം വളരെയധികം പ്രയാസം നേരിടുകയാണ്. ഹൃദ്രോഗികൾ ഉൾപ്പടെയുള്ള കോവിഡ് ഇതര രോഗികൾക്ക് വേണ്ടി അടിയന്തിരമായി ചികിത്സാസൗകര്യം ഒരുക്കാൻ സർക്കാർ തയ്യാറാവണമെന്ന് എസ്ഡിപിഐ ആവശ്യപ്പെട്ടു.
കടൽ ക്ഷോഭം : ചെല്ലാനത്തെ
സുരക്ഷിത ജീവിതം
കൊച്ചി : കോവിഡ് മഹാമാരിയിൽ പ്രയാസപ്പെട്ടു കൊണ്ടിരിക്കുന്ന ചെല്ലാനം പ്രദേശത്തെ ജനങ്ങൾക്ക് കടൽ ക്ഷോഭം കൊണ്ടുണ്ടാകുന്ന പ്രയാസം അതി ഗുരുതരമാണെന്നും സർക്കാർ വേഗത്തിൽ സമഗ്രമായ പുനരധിവാസ പദ്ധതി ഒരുക്കണമെന്നും എസ് ഡി പി ഐ ജില്ലാ ജനറൽ സെക്രട്ടറി വി എം ഫൈസൽ ആവശ്യപ്പെട്ടു.
കാലങ്ങളായി ചെല്ലാനം പ്രദേശത്തുകാരുടെ ദുരിതത്തിന് പരിഹാരം കാണുന്നതിൽ ഇടതു വലതു സർക്കാറുകൾ വലിയ വീഴ്ചയാണ് വരുത്തിയിട്ടുള്ളത്.
കടലിനെ തടഞ്ഞു നിർത്താൻ പ്രാപ്തമായ നല്ല കടൽ ഭിത്തി പോലും ആ പ്രദേശത്തില്ല.ഫോർട്ട് കൊച്ചി മുതൽ പടിഞ്ഞാറെ ചെല്ലാനം വരെയുള്ള കടൽ ഭിത്തി തകർന്നു കിടക്കുകയാണ്.ജിയോ ബാഗ് പദ്ധതി കൊണ്ടുവന്നുവെങ്കിലും ഇപ്പോഴും പൂർത്തിയാക്കിയിട്ടില്ല. കടൽ ക്ഷോഭം ഉണ്ടായാൽ തിരമാലകൾ വീടുകളിൽ നേരിട്ട് ഇരച്ചു കയറുന്ന അവസ്ഥയുണ്ട്. അപ്രതീക്ഷിതമായി തിരമാലകൾ അപകടം വരുത്താൻ സാദ്ധ്യത ഉള്ളത് കൊണ്ട് തീരദേശത്തു കൂടി പോകുന്ന റോഡ് പലപ്പോഴും സഞ്ചാര യോഗ്യമല്ല. കുടിവെള്ളം പോലും ആവശ്യത്തിന് കിട്ടാത്ത സാഹചര്യം നിലനിൽക്കുന്നു. വര്ഷങ്ങളായി നിലനിൽക്കുന്ന ചെല്ലാനം നിവാസികളുടെ പ്രശ്നത്തിന് പരിഹാരം ഉണ്ടാകാത്തത് അവഗണന കൊണ്ട് തന്നെയാണ്.
ചെല്ലാനം, കൊച്ചി,വൈപ്പിൻ ഉൾപ്പെടെയുള്ള തീരദേശ മേഖലകളിൽ ഭീതിയിലാണ് ജനങ്ങൾ കഴിയുന്നത്.ഈ വിഷയത്തിൽ കഴിഞ്ഞ വർഷം ന്യൂനപക്ഷ കമ്മീഷൻ ഇടപെട്ട് വിദഗ്ധ സമിതി രൂപീകരിക്കാനും സമഗ്ര പദ്ധതി ആവിഷ്‌കരിക്കാനും നിർദേശം നൽകിയിരുന്നു. പക്ഷെ ഇതുവരെ ഒരു നടപടിയും എടുത്തിട്ടില്ല.
ഇപ്പോൾ കോവിഡ് രൂക്ഷമായ സാഹചര്യത്തിൽ ഭയപ്പെട്ട ജനങ്ങൾ വീടുകൾക്ക് മുകളിൽ കൂട്ടമായി അഭയം പ്രാപിച്ചിരുക്കുകയാണ്.ഇത് ആ ജനത നേരിടുന്ന പ്രയാസം ബോധ്യപ്പെടുത്താൻ പര്യാപ്തമാണ്.താൽക്കാലിക പദ്ധതികൾക്കപ്പുറം സമഗ്രമായ ഒരു അതിജീവന പദ്ധതി തീരദേശ ജനതക്ക് വേണ്ടി തയ്യാറാക്കണമെന്ന് എസ്ഡിപിഐ സർക്കാറിനോടാവശ്യപ്പെട്ടു.
കടൽ ക്ഷോഭം : ചെല്ലാനത്തെ
സുരക്ഷിത ജീവിതം
കൊച്ചി : കോവിഡ് മഹാമാരിയിൽ പ്രയാസപ്പെട്ടു കൊണ്ടിരിക്കുന്ന ചെല്ലാനം പ്രദേശത്തെ ജനങ്ങൾക്ക് കടൽ ക്ഷോഭം കൊണ്ടുണ്ടാകുന്ന പ്രയാസം അതി ഗുരുതരമാണെന്നും സർക്കാർ വേഗത്തിൽ സമഗ്രമായ പുനരധിവാസ പദ്ധതി ഒരുക്കണമെന്നും എസ് ഡി പി ഐ ജില്ലാ ജനറൽ സെക്രട്ടറി വി എം ഫൈസൽ ആവശ്യപ്പെട്ടു.
കാലങ്ങളായി ചെല്ലാനം പ്രദേശത്തുകാരുടെ ദുരിതത്തിന് പരിഹാരം കാണുന്നതിൽ ഇടതു വലതു സർക്കാറുകൾ വലിയ വീഴ്ചയാണ് വരുത്തിയിട്ടുള്ളത്.
കടലിനെ തടഞ്ഞു നിർത്താൻ പ്രാപ്തമായ നല്ല കടൽ ഭിത്തി പോലും ആ പ്രദേശത്തില്ല.ഫോർട്ട് കൊച്ചി മുതൽ പടിഞ്ഞാറെ ചെല്ലാനം വരെയുള്ള കടൽ ഭിത്തി തകർന്നു കിടക്കുകയാണ്.ജിയോ ബാഗ് പദ്ധതി കൊണ്ടുവന്നുവെങ്കിലും ഇപ്പോഴും പൂർത്തിയാക്കിയിട്ടില്ല. കടൽ ക്ഷോഭം ഉണ്ടായാൽ തിരമാലകൾ വീടുകളിൽ നേരിട്ട് ഇരച്ചു കയറുന്ന അവസ്ഥയുണ്ട്. അപ്രതീക്ഷിതമായി തിരമാലകൾ അപകടം വരുത്താൻ സാദ്ധ്യത ഉള്ളത് കൊണ്ട് തീരദേശത്തു കൂടി പോകുന്ന റോഡ് പലപ്പോഴും സഞ്ചാര യോഗ്യമല്ല. കുടിവെള്ളം പോലും ആവശ്യത്തിന് കിട്ടാത്ത സാഹചര്യം നിലനിൽക്കുന്നു. വര്ഷങ്ങളായി നിലനിൽക്കുന്ന ചെല്ലാനം നിവാസികളുടെ പ്രശ്നത്തിന് പരിഹാരം ഉണ്ടാകാത്തത് അവഗണന കൊണ്ട് തന്നെയാണ്.
ചെല്ലാനം, കൊച്ചി,വൈപ്പിൻ ഉൾപ്പെടെയുള്ള തീരദേശ മേഖലകളിൽ ഭീതിയിലാണ് ജനങ്ങൾ കഴിയുന്നത്.ഈ വിഷയത്തിൽ കഴിഞ്ഞ വർഷം ന്യൂനപക്ഷ കമ്മീഷൻ ഇടപെട്ട് വിദഗ്ധ സമിതി രൂപീകരിക്കാനും സമഗ്ര പദ്ധതി ആവിഷ്‌കരിക്കാനും നിർദേശം നൽകിയിരുന്നു. പക്ഷെ ഇതുവരെ ഒരു നടപടിയും എടുത്തിട്ടില്ല.
ഇപ്പോൾ കോവിഡ് രൂക്ഷമായ സാഹചര്യത്തിൽ ഭയപ്പെട്ട ജനങ്ങൾ വീടുകൾക്ക് മുകളിൽ കൂട്ടമായി അഭയം പ്രാപിച്ചിരുക്കുകയാണ്.ഇത് ആ ജനത നേരിടുന്ന പ്രയാസം ബോധ്യപ്പെടുത്താൻ പര്യാപ്തമാണ്.താൽക്കാലിക പദ്ധതികൾക്കപ്പുറം സമഗ്രമായ ഒരു അതിജീവന പദ്ധതി തീരദേശ ജനതക്ക് വേണ്ടി തയ്യാറാക്കണമെന്ന് എസ്ഡിപിഐ സർക്കാറിനോടാവശ്യപ്പെട്ടു.
അജ്മൽ കെ മുജീബ്
മീഡിയ ഇൻചാർജ്
7510986046
2020 ജൂലൈ 18, ശനിയാഴ്‌ച
ശിവശങ്കറിന് എല്ലാം അറിയാമായിരുന്നു
തിരുവനന്തപുരം: സ്വര്‍ണക്കടത്തിന്റെ കാര്യങ്ങള്‍
മുഖ്യമന്ത്രിയുടെ മു? പ്രി?സിപ്പ? സെക്രട്ടറി എം.ശിവശങ്കറിന് അറിയാമായിരുന്നതായി
മുഖ്യപ്രതി സരിത് എന്‍ഐഎക്ക് മൊഴി നല്‍കി. വസ്‌തുത പരിശോധിക്കാന്‍ എന്‍ഐഎ
ശിവശങ്കറിനെ വീണ്ടും ചോദ്യം ചെയ്യും. സ്വപ്‌നയുടെ ഔദ്യോഗിക വാഹനവും
സ്വ?ണക്കടത്തിന് ഉപയോഗിച്ചു. അറ്റാഷെയുടെ കത്ത് സ്വപ്‌നയുമായി ചേര്‍ന്ന്
വ്യാജമായി നിര്‍മിച്ചതാണെന്നും സരിതിന്‍റെ മൊഴിയിലുണ്ട്.
ഇതിനിടെ കേസിലെ
മൂന്നാം പ്രതി ഫൈസല്‍ ഫരീദിനായി ഇന്റര്‍പോള്‍ ലൂക്ക് ഔട്ട് നേട്ടീസ്
പുറപ്പെടുവിച്ചു.എന്‍.ഐ.എ യുടെ അഭ്യര്‍ത്ഥന പ്രകാരമാണ് നടപടി.
സര്‍ക്കാര്‍
സംവിധാനങ്ങളെ ഈ വിധം പ്രതികള്‍ ദുരുപയോഗപ്പെടുത്തി എന്ന് വ്യക്തമായ
സാഹചര്യത്തിലാണ് ഉടന്‍ തന്നെ ശിവശങ്കറിനെ ചോദ്യം ചെയ്യാനുള്ള എന്‍ഐഎയുടെ തീരുമാനം.
ഇതിനിടെ റാക്കറ്റിലെ യുഎഇയിലെ സുപ്രധാന കണ്ണിയായ ഫൈസല്‍ ഫാരിദിനെ പിടികൂടാന്‍
അന്വേഷണ ഏജന്‍സികള്‍ ഇന്‍റര്‍പോളി?്‌റെ സഹായം തേടി. ഇയാളെ വിട്ടുകിട്ടാന്‍
വിദേശകാര്യമന്ത്രാലയം നടപടി തുടങ്ങിയതോടെ ഫൈസ? ഒളിവില്‍ പോയെന്നാണ്
വിവരം.
ഇയാളെ കണ്ടത്തുന്നതിന് ബ്ലൂ കോര്‍ണര്‍നോട്ടീസ്
പുറപ്പെടുവിക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. കള്ളക്കടത്തു ശൃംഖലയുമായി
ബന്ധമുള്ള ജ്വല്ലറികള്‍ക്കെതിരെയുള്ള നടപടികളും പുരോഗമിക്കുകയാണ്. റാക്കറ്റിനെ
ഉപയോഗിച്ച് നയതന്ത്ര ചാനലിലൂടെ സ്വര്‍ണം കടത്തിയതിന് കോഴിക്കോട്ടെ ഹെസ ഗോള്‍ഡ്
ആന്‌ഡറ് ഡയമണ്ടസ് പാര്‍ട്‌ണര്‍ മുഹമ്മദ് അബ്ദു? ഷമീമിനെയും കൂട്ടാളി
ജിഫ്‌സലിനെയും അറസ്റ്റ് ചെയ്‌തു.
സ്വര്‍ണക്കടത്ത് കേസ് പ്രതികളുമായി
തിരുവനന്തപുരത്ത് എന്‍ഐഎ സംഘം തെളിവെടുപ്പ് നടത്തി. സ്വപ്‌നയെയും സന്ദീപിനെയും
വെവ്വേറെ വാഹനങ്ങളിലായാണ് കൊണ്ടുപോയത്. തിരുവനന്തപുരത്തെ മൂന്നു ഫ്‌ലാറ്റുകളില്‍
ആദ്യം എത്തിച്ചു. ഇരുവരെയും വാഹനത്തില്‍ നിന്നിറക്കാതെയായിരുന്നു തെളിവെടുപ്പ്.
അരുവിക്കരയിലെ വീട്ടിലെത്തിച്ചപ്പോ? സന്ദീപ് നായരെ പുറത്തിറക്കി തെളിവെടുത്തു.
അമ്പലമുക്കിലെ ഫ്‌ലാറ്റിലെത്തിച്ചപ്പോള്‍ സ്വപ്‌നയെയും ഫ്‌ലാറ്റിനുള്ളിലേക്ക്
കൊണ്ടുപോയാണ് തെളിവെടുത്തത്.
ഇന്നലെ കസ്റ്റഡിയിലെടുത്ത കോഴിക്കോട്
കൊടുവള്ളി പാറമ്മ? സ്വദേശി കെ.വി.മുഹമ്മദ് അബ്ദു ഷമീമിന്റെ വീട്ടി? കസ്റ്റംസ്
പരിശോധന നടത്തി. സ്വ?ണക്കടത്തു കേസി? കുടുത? തെളിവുക? തേടിയാണ് കസ്റ്റംസിന്റെ
പരിശോധന. ഷമീമിന്റെ ഉടമസ്ഥതയി? കോഴിക്കോട് അരക്കിണറി? പ്രവ?ത്തിക്കുന്ന ഹെസ
ജ്വല്ലറിയി? ഇന്നലെ പരിശോധന നടന്നിരുന്നു. രേഖകളില്ലാതെ ഇവിടെ വി?പനയ്‌ക്കു വച്ച
1.70 കോടി രൂപയുടെ സ്വ?ണം കസ്റ്റംസ് പിടിച്ചെടുത്തിരുന്നു. കോഴിക്കോട് ,മലപ്പുറം
മേഖലകളില്‍ കൂടുതല്‍ ജ്വല്ലറികള്‍ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പരിശോധന
നടത്തിവരികയാണ്.
കൊറോണ വ്യാപനം ഭീതിജനകം
രാജ്യത്ത് കൊവിഡ്
സമ്പര്‍ക്ക വ്യാപനം ആരംഭിച്ചു, സ്ഥിതി വളരെ ഗുരുതരം; ഐ.എം.എ
രാജ്യത്ത് കൊവിഡ്
സമ്‌ബര്‍ക്ക വ്യാപനം ആരംഭിച്ചതായി ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍. കൊവിഡ്
വ്യാപനം രൂക്ഷമായതോടെ ദിനംപ്രതി 30,000 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്.
ഇത് രാജ്യത്തിന് വളരെ മോശം അവസ്ഥയാണെന്ന് ഐ.എം.എ ചെയര്‍മാന്‍ ഡോ.വി.കെ മോംഗ
പറഞ്ഞു. രാജ്യത്ത് ഇതുവരെ 10,38,716 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതില്‍
6,53,751 പേര്‍ രോഗമുക്തി നേടി. 26,273 പേര്‍ കൊവിഡ് ബാധിച്ച് ഇതുവരെ
മരണപ്പെടുകയും ചെയ്‌തു. അതേസമയം 3,58,629 സജീവ കൊവിഡ് കേസുകളാണ്
നിലവിലുളളത്.
തമിഴ്‌നാട്ടില്‍ കൊവിഡ് ബാധിതരുടെ എണ്ണം 1.65 ലക്ഷം
പിന്നിട്ടു; 24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചത് 4807 പേര്‍ക്ക്
ചെന്നൈ:
തമിഴ്‌നാട്ടില്‍ കൊവിഡ് ബാധിതരുടെ എണ്ണം 165714 ആയി. 24 മണിക്കൂറിനിടെ 4807
കൊവിഡ് പോസിറ്റീവ് കേസുകളും 88 മരണവും സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്‌തു.
ഇതുവരെ 2403 പേരാണ് തമിഴ്‌നാട്ടില്‍ കൊവിഡ് ബാധിച്ച് മരിച്ചത്.
3049
പേര്‍ ശനിയാഴ്‌ച തമിഴ്‌നാട്ടില്‍ കൊവിഡ് മുക്തരായി. ഇതുവരെ 113856 പേരുടെ രോഗം
ഭേദമായിട്ടുണ്ട്. 49455 പേര്‍ നിലവില്‍ ചികിത്സയിലാണ്.
പുതിയതായി 1221
പോസിറ്റീവ് കേസുകളും 31 മരണവും ചെന്നൈയില്‍ റിപ്പോര്‍ട്ട് ചെയ്‌തു. ഇതോടെ
ചെന്നൈയിലെ രോഗബാധിതരുടെ എണ്ണം 84598 ആയും മരണസംഖ്യ 1404 ആയും
ഉയര്‍ന്നു.
വൈറസ് വ്യാപനം പട്ടണങ്ങളിലേക്കും ഗ്രാമങ്ങളിലേക്കും
പടരുന്നു.ഡല്‍ഹിയിലെ പോലെ ഗ്രാമങ്ങളില്‍ വൈറസ് വ്യാപനം ഉണ്ടായാല്‍ നിയന്ത്രിക്കുക
എളുപ്പമാവില്ല. മഹാരാഷ്ട്ര, കര്‍ണാടക, കേരളം, ഗോവ, മദ്ധ്യപ്രദേശ് തുടങ്ങിയ
സംസ്ഥാനങ്ങളിലെ ഗ്രാമ പ്രദേശങ്ങളില്‍ സമൂഹ വ്യാപനം നടന്നാല്‍ എന്തു ചെയ്യുമെന്നും
വി.കെ മോംഗ ചോദിച്ചു.സ്ഥിതി വളരെ ഗുരുതരമാണെന്നും സംസ്ഥാന സര്‍ക്കാരുകള്‍ കര്‍ശന
നടപടികള്‍ കൈക്കൊളളണമെന്നും ആവശ്യമെങ്കില്‍ കേന്ദ്രത്തിന്റെ സഹായം തേടണമെന്നും
അദ്ദേഹം പറഞ്ഞു.
ഇതുവരെ 1,34,33,742 സാമ്‌ബിളുകളാണ് രാജ്യത്ത്
പരിശോധിച്ചിട്ടുളളത്. ഐ.സി.എം.ആര്‍ കൊവിഡ് പരീശോധനകള്‍ വളരെ
വേഗത്തിലാക്കുന്നുണ്ട്. ഇതിനായി 885 സര്‍ക്കാര്‍ പരിശോധന ലാബുകളും 368 സ്വകാര്യ
ലാബുകളുമാണ് സജ്ജീകരിച്ചിട്ടുളളത്. കൊവിഡ് വാക്‌സിന്‍ കണ്ടെത്തുകയെന്നതാണ്
ഏറ്റവും വലിയ പ്രതീക്ഷയെന്നും ഇതിനായി ഇന്ത്യയിലെ രണ്ട് തദ്ദേശ വാക്‌സിന്‍
നിര്‍മാതാക്കള്‍ ഉടന്‍ തന്നെ പരീക്ഷണങ്ങള്‍ ആരംഭിക്കുമെന്നും അദ്ദേഹം
പറഞ്ഞു.
സ്വര്‍ണകടത്ത് സംഘം ആദ്യം പരീക്ഷിച്ചത് ഈന്തപ്പഴവും മിഠായിയും
സ്വര്‍ണക്കടത്തു സംഘം ദുബായില്‍ നിന്ന് നയതന്ത്ര പാഴ്‌സലില്‍ ആദ്യം അയച്ചത് എമര്‍ജന്‍സി ലൈറ്റും മിഠായിയും ഈത്തപ്പഴവുമടങ്ങിയ 'ടെസ്റ്റ് ഡോസ് പായ്‌ക്കറ്റ്' : പദ്ധതി വിജയിച്ചതോടെ പല തവണകളായി 200 കിലോയിലേറെ സ്വര്‍ണം : വെളിപ്പെടുത്തല്‍ കേട്ട് അന്വേഷണ സംഘം ഞെട്ടി
: സ്വര്‍ണക്കടത്തു സംഘം ദുബായില്‍ നിന്ന് നയതന്ത്ര പാഴ്‌സലില്‍ ആദ്യം അയച്ചത് എമര്‍ജന്‍സി ലൈറ്റും മിഠായിയും ഈത്തപ്പഴവുമടങ്ങിയ 'ടെസ്റ്റ് ഡോസ് പായ്‌ക്കറ്റ്' . പദ്ധതി വിജയിച്ചതോടെ പല തവണകളായി 200 കിലോയിലേറെ സ്വര്‍ണം കേരളത്തിലേയ്‌ക്ക് ഒഴുകി. വെളിപ്പെടുത്തല്‍ കേട്ട് അന്വേഷണ സംഘം ഞെട്ടി. ജൂണില്‍ തന്നെ 3.5 കിലോഗ്രാം സ്വര്‍ണം കടത്തി. പിന്നീട് 5 കിലോ, 7 കിലോ വീതം 2 തവണ. 2 തവണയായി മുഹമ്മദ് ഷാഫിക്ക് 42 കിലോ, 26 കിലോഗ്രാം എന്നിങ്ങനെ സ്വര്‍ണം കൊണ്ടുവന്നതായും കസ്റ്റംസിനു ലഭിച്ച മൊഴികളിലുണ്ട്. ഏറ്റവും കൂടുതല്‍ (30 കിലോ) സ്വര്‍ണം അയച്ച പാഴ്‌സലാണു കസ്റ്റംസ് പിടികൂടിയത്. ഇതടക്കം ലോക്‌ഡൗണ്‍ കാലത്തയച്ച അവസാനത്തെ 3 പാഴ്‌സലുകളിലായി 70 കിലോ ആണു കടത്തിയത്. ഇങ്ങനെ ഇരുപതോളം തവണയായി 200 കിലോ സ്വര്‍ണം ആണു കടത്തിയത്. ഈ മൊഴി കസ്റ്റംസ് പൂര്‍ണമായി വിശ്വസിച്ചിട്ടില്ല.
2014 ല്‍ തിരുവനന്തപുരം വിമാനത്താവളത്തില്‍ 3.5 കിലോ സ്വര്‍ണം പിടികൂടിയ കേസില്‍ കൂട്ടുപ്രതികളാണു കെ.ടി. റമീസും സന്ദീപ് നായരും. നയതന്ത്ര ചാനല്‍ ഉപയോഗിക്കാനുള്ള ആശയം സന്ദീപിന്റേതാണ്. 2019 മേയിലാണ് ആസൂത്രണം ആരംഭിച്ചത്. സന്ദീപും സരിത്തും നേരത്തെ സ്വകാര്യ സ്ഥാപനത്തില്‍ ഒരുമിച്ചു ജോലി ചെയ്‌തിട്ടുണ്ട്. സരിത് വഴിയാണു സ്വപ്‌നയെ പരിചയപ്പെടുന്നത്. സ്വപ്‌നയുടെ കോണ്‍സുലേറ്റ് ബന്ധങ്ങള്‍ സംഘം ദുരുപയോഗിച്ചു. റമീസ് വഴി ജലാല്‍ മുഹമ്മിലേക്കും ജലാല്‍ വഴി ദുബായിലുള്ള ഫൈസല്‍ ഫരീദിലേക്കും എത്തി. തിരുവനന്തപുരത്തെ ഫ്‌ലാറ്റുകളിലും ഹോട്ടല്‍ മുറികളിലുമാണു ആലോചനകള്‍ നടന്നത്.
2020 ജൂലൈ 17, വെള്ളിയാഴ്‌ച
രാമചന്ദ്രൻ ടെക്സ്റൈൽ സിനെതിരെ കേസെടുക്കണം
തിരുവനന്തപുരം: ജില്ലയില്‍ കോവിഡ് രോഗവ്യാപനം അതിരൂക്ഷമാകുന്ന സാഹചര്യത്തില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാതെ പ്രവര്‍ത്തിച്ച് ജീവനക്കാര്‍ക്ക് കോവിഡ് ബാധ ഉണ്ടാക്കാന്‍ ഇടയാക്കിയ സംഭവത്തില്‍ രാമചന്ദ്രന്‍ ടെക്‌സ്റ്റൈല്‍സ് മാനേജ്‌മെന്റിനെതിരെ പകര്‍ച്ചവ്യാധി ഓര്‍ഡിനന്‍സ് പ്രകാരം കേസെടുക്കണമെന്ന് ശിവസേന സിറ്റി കമ്മറ്റി ആവശ്യപ്പെട്ടു.
മാനദണ്ഡങ്ങള്‍ പാലിക്കാതെ ആരോഗ്യവകുപ്പിന്റെ നിര്‍ദ്ദേശങ്ങള്‍ അനുസരിക്കാതെ പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന രാമചന്ദ്രന്‍ ടെക്‌സ്റ്റൈല്‍സിനെതിരായി ജില്ലാ ഭരണകൂടത്തിനും പൊലീസ് മേധാവികള്‍ക്കും ശിവസേന രേഖാമൂലം പരാതി നല്‍കിയിട്ടും പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിച്ചിട്ടും യാതൊരു നടപടിയും സ്വീകരിക്കാതെ ബന്ധപ്പെട്ടവരുടെ ഭാഗത്ത് നിന്നുണ്ടായ അനാസ്ഥയാണ് രാമചന്ദ്രനില്‍ 61 ജീവനക്കാര്‍ക്ക് ഉണ്ടായ രോഗവ്യാപനം.
2020 ജൂലൈ 9, വ്യാഴാഴ്‌ച
സ്‌റ്റെഫിയുടെ ആരോപണങ്ങളെല്ലാം വളച്ചൊടിച്ചത്, ഐഷയ്‌ക്ക് മൂത്തോനുമായി ബന്ധമില്ല; ?ഗീതു മോഹ?ദാസ്
കോസ്റ്റ്യൂം ഡിസൈനര്‍ സ്‌റ്റെഫി
സേവ്യറും അസോസിയേറ്റ് സംവിധായിക ഐഷ സുല്‍ത്താനയും തനിക്കെതിരേ ഉന്നയിച്ച
ആരോപണങ്ങ?ക്ക് മറുപടിയുമായി നടിയും സംവിധായികയുമായ ഗ.സ്‌റ്റെഫിയുടെ ആരോപണങ്ങളില്‍
പറഞ്ഞ സംഭവങ്ങള്‍ വളച്ചൊടിച്ചതാണെന്നും അവരോട് നേരത്തെ തന്നെ ഇത് സംസാരിച്ച്
ഒത്തുതീര്‍പ്പാക്കിയിരുന്നെന്നും ഗീതു പറഞ്ഞു..
മുഴുവന്‍ സിനിമയും മാക്‌സിമ
ബസുവാണ് വസ്‌ത്രാലങ്കാരം ചെയ്‌തിരിക്കുന്നതെന്നും ഇടക്ക് അവര്‍ പ്രസവാവധിക്ക്
പോയപ്പോള്‍ ഒരു ചെറിയ ഭാഗം ചെയ്യാനാണ് സ്‌റ്റെഫിയോട് ആവശ്യപ്പെട്ടതെന്നും ഗീതു
പറഞ്ഞു.
മൂത്തോന്റെ അണിയറ പ്രവര്‍ത്തകരാരും തന്നെ ഐഷ സുല്‍ത്താന എന്ന വ്യക്തിയെ
ബന്ധപ്പെടാന്‍ ശ്രമിച്ചിട്ടില്ല. ഈ സിനിമയുമായി ഒരു തരത്തിലും ഇടപെടാത്ത
ആളുകള്‍ക്ക്.. എങ്ങനെയാണ് ഇത്തരം വിലകുറഞ്ഞ ആരോപണം ഉന്നയിക്കാന്‍ കഴിയുന്നതെന്നും
ഗീതു ഫെയ്‌സ് ബുക്കില്‍ കുറിച്ചു
ഗീതു മോഹന്‍ദാനിസിന്റെ പോസ്‌റ്റിന്റെ
പൂര്‍ണരൂപം...
![]() |
| സ്‌റ്റെഫി |
എന്റെ സഹപ്രവര്‍ത്തകയുടെ ഈ കുറിപ്പ് എന്നെയും എന്റെ ഫിലിം
ടീമിനെയും വല്ലാതെ വിഷമത്തിലാക്കിയിട്ടുണ്ട്, ഞങ്ങള്‍ക്കെല്ലാവര്‍ക്കും വേണ്ടിയാണു
ഇതിവിടെ കുറിക്കുന്നത് . മാത്രമല്ല ഈ പ്രശ്‌നം എങ്ങനെ വായിക്കാമെന്ന്
മനസിലാക്കേണ്ടത് ഞങ്ങളുടെ തുടര്‍ന്നുള്ള എല്ലാ പ്രവര്‍ത്തനങ്ങളിലും പ്രധാനമാണ്.
തികച്ചും പ്രൊഫഷണല്‍ ആയ കാര്യം ഒരു പൊതു കാര്യം കൂടി ആയ
സ്ഥിതിക്ക്.
നിങ്ങളുടെ ആരോപണങ്ങള്‍ക്ക് മറുപടി എഴുതുന്നതി? നിന്ന് ഞാന്‍
എന്നെ തന്നെ വിലക്കിയിരിക്കുകയായിരുന്നു ഇത് വരെ . കാരണം ഒരു വ്യക്തിയെന്ന
നിലയിലും ചലച്ചിത്ര പ്രവര്‍ത്തക എന്ന നിലയിലും ഞാന് പറയുന്ന വാക്കുകള്‍,
ജോലിസ്ഥലത്ത് ഒരു തരത്തിലും നിങ്ങളെ ബുദ്ധിമുട്ടിക്കരുത് എന്ന് കരുതിയാണ്.
എന്നാല്‍ നമ്മ? ജീവിക്കുന്ന പുരുഷാധിപത്യ സമൂഹത്തിന്റെ നമുക്ക് മേലുള്ള
ഇടപെടലുകള്‍ വളരെ ശക്തമാണ്.
ഇല്ലെങ്കില്‍, ഒരു സഹപ്രവര്‍ത്തകയെ അഭിസംബോധന
ചെയ്യാന്‍ ഞാന്‍ ഇവിടെ ശ്രമിക്കുമായിരുന്നില്ല.
വളച്ചൊടിക്കപ്പെട്ട
സംഭവത്തിലെ യഥാര്‍ത്ഥ വസ്‌തുതകള്‍ ഞാന്‍ നിങ്ങളെ ഓര്‍മപ്പെടുത്താന്‍
ആഗ്രഹിക്കുന്നു. കാരണം എന്റെ വീട്ടില്‍ വെച്ച് നടന്ന നമ്മളുടെ അവസാനത്തെ
കൂടിക്കാഴ്‌ചയില്‍ നമ്മള്‍ രമ്യതയില്‍ പിരിഞ്ഞത് ഞാന്‍ ഓ?ക്കുന്നു.
ഒരു
സംവിധായകയെന്ന നിലയില്‍ എന്റെ വര്‍ക്കിലുള്ള പ്രതീക്ഷകള്‍ നിങ്ങള്‍ നല്‍കിയതില്‍
നിന്ന് തികച്ചും വ്യത്യസ്‌തമായിരുന്നു, ഇത് ഞാന്‍ നിങ്ങളുമായി നേരിട്ട്
ആശയവിനിമയം നടത്തിയതുമാണ്. ഒരു പക്ഷെ,
മികച്ചത് നല്‍കാന്‍ നിങ്ങളെ
പ്രേരിപ്പിക്കുന്നതില്‍ ഞാന്‍ പരാജയപ്പെട്ടിട്ടുണ്ടാവാം, അല്ലെങ്കില്‍ അത് നിങ്ങളെ
മനസ്സിലാക്കിക്കുന്നതില്‍ പരാജയപ്പെട്ടിട്ടുമുണ്ടാവാം, അത് എന്റെ തെറ്റാണെന്ന്
തന്നെ ഞാന്‍ വിശ്വസിക്കുന്നു.
![]() |
| ഐഷ സുല്‍ത്താന |
മുഴുവന്‍ സിനിമയും മാക്‌സിമ ബസുവാണ്
വസ്‌ത്രാലങ്കാരം ചെയ്‌തിരിക്കുന്നത്, ഇടക്ക് അവര്‍ പ്രസവാവധിക്ക് പോയപ്പോള്‍ ഒരു
ചെറിയ ഭാഗം ചെയ്യാനാണ് നിങ്ങളോട് ആവശ്യപ്പെട്ടതാണ്. നമ്മളുടെ കൂട്ടുകെട്ട്
ഫലപ്രദമായിരുന്നില്ല, നിങ്ങള്‍ വന്നതിന് ശേഷവും പോയതിന് ശേഷവും സംഭവിച്ച
കാര്യങ്ങള്‍ എന്റെ മുഴുവന്‍ അഭിനേതാക്കളും അണിയറപ്രവര്‍ത്തകരും വ്യക്തമായി
അറിയുന്നതുമാണ്..
ഒരു സംവിധായകയെന്ന നിലയില്‍ എന്റെ പ്രതീക്ഷകള്‍ നിങ്ങള്‍
നല്‍കിയതില്‍ നിന്ന് തികച്ചും വ്യത്യസ്‌തമായിരുന്നു, ഇത് ഞാന്‍ നിങ്ങളുമായി
നേരിട്ട് ആശയവിനിമയം നടത്തിയതുമാണ്.
നിങ്ങ? എടുത്തുപറഞ്ഞ ഡയലോഗ് എന്നെ
അടുത്ത് അറിയുന്ന ആളുക?ക്ക് അറിയാം ഞാ? അനാവശ്യ കോപത്തിന് പാത്രമാകാറുണ്ടെന്ന്,
അതി? ഞാന്‍ തീര്‍ച്ചയായും അഭിമാനിക്കുന്നില്ല. ഒരു പക്ഷേ നിങ്ങള്‍
സൂചിപ്പിച്ചതിനേക്കാള്‍ കഠിനം ആയി ഞാന്‍ സംസാരിച്ചിട്ടുണ്ടാവാം, പക്ഷേ ആ
സംഭാഷണത്തിന്റെ സാഹചര്യങ്ങളും നിങ്ങള്‍ പറഞ്ഞതും തീ?ത്തും തെറ്റാണ്. നിങ്ങളുടെ
വ്യാഖ്യാനത്തില്‍ ധാരാളം വസ്‌തുതാവിരുദ്ധതക? ഉണ്ട്.,നിങ്ങ? പോയ ശേഷമാണ് എന്റെ
ഡിസൈനന്‍ മാക്‌സിമ ചെയ്‌ത വസ്‌ത്രങ്ങള്‍ ഞങ്ങളുടെ സ്റ്റുഡിയോയി? നിന്ന് ഞങ്ങളുടെ
അറിവില്ലാതെ നിങ്ങള്‍ എടുത്തുകൊണ്ടുപോയതായി എന്റെ ടീം എന്നെ അറിയിച്ചത്.അത്
തിരിച്ചു തരാതിരുന്നപ്പോള്‍ നിങ്ങളുടെ അസിസ്റ്റന്റിനോടാണ് മേല്‍ പറഞ്ഞ സംഭാഷാണം
നടത്തിയത്. നിങ്ങളുടെ അസിസ്റ്റന്റ് നിങ്ങളുടെ മുഴുവന്‍ പേയ്‌മെന്റും നല്‍കി
തീര്‍പ്പാക്കുന്നതുവരെ വസ്‌ത്രങ്ങള്‍ മടക്കിനല്‍കില്ലെന്ന് ഞങ്ങളെ
അറിയിക്കുകയായിരുന്നു ഷൂട്ടിങ്ങിന് രണ്ടു ദിവസം മാത്രമാണ് ശേഷിച്ചിരുന്നത്.
നിങ്ങളുടെ സഹായി ന?കിയ സമയത്തിനുള്ളില്‍ തന്നെ, എന്റെ നിര്‍മ്മാതാവ് എല്ലാ
പേയ്‌മെന്റുകളും നല്‍കിയതുമാണ്. സംസാരിക്കാനായി ഞാന്‍ നിങ്ങളെ ആവര്‍ത്തിച്ച്
വിളിച്ചെങ്കിലും നിങ്ങള്‍ പ്രതികരിച്ചില്ല.. നിങ്ങളുടെ ആരോപണങ്ങളില്‍ എന്തെങ്കിലും
സത്യമുണ്ടെങ്കില്‍ കഴിഞ്ഞ വ?ഷം സിനിമ റിലീസ് ചെയ്യുന്നതിന് മുമ്പ് നിങ്ങള്‍
എന്തുകൊണ്ട് പരാതി രജിസ്റ്റ? ചെയ്‌തില്ല? ഈ ആരോപണത്തിന്റെ പിന്നിലെ
ഉദ്ദേശ്യത്തെയാണ് ഞാന്‍ ഇപ്പോള്‍ ചോദ്യം ചെയ്യുന്നത് .പറ്റിയ സമയം കാത്തിരുന്നത്
പോലെ തോന്നുന്നു. സ്‌ത്രീകളള്‍ സ്‌ത്രീകള്‍ക്കു ഉപദ്രവമാകരുതെന്നു വിശ്വസിക്കുന്ന
ആളാണ് ഞാന്‍.അതുകൊണ്ടു തന്നെ നമ്മള്‍ തമ്മില്‍ ചര്‍ച്ചക്ക് സാധ്യത ഇനിയും
ഉണ്ടെന്നു തന്നെയാണ് ഞാന്‍ കരുതുന്നത്.അതുകൊണ്ട് ദയവായി കാര്യങ്ങള്‍
പരിശോധിക്കു,. എന്റെ പ്രവര്‍ത്തനങ്ങള്‍ നിങ്ങളെ വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍, ഒരു
സംഭാഷണത്തിനായി നിങ്ങളെ കാണാന്‍ ഞാന്‍ ഇപ്പോഴും തയ്യാറാണ്.
സിനിമാ
മേഖലയിലുള്ള എന്റെ എല്ലാ സുഹൃത്തുക്കളോടും ഒരു പ്രത്യേക അഭ്യ?ത്ഥന ദയവായി എന്നോട്
ഐക്യദാ?ഡ്യം പ്രഖാപിച്ച് ഈ കുറിപ്പ് ഷെയര്‍ ചെയ്യരുത്, കാരണം ഈ വെര്‍ച്വല്‍
സ്‌പേസില്‍ കൂട്ടമായി ആളുകളെ ഒറ്റപ്പെടുത്തുന്ന സ്വഭാവം നമ്മള്‍ ഒരുമിച്ച് നിന്നു
അവസാനിപ്പിക്കേണ്ടതുണ്ട്. ഈ പോസ്റ്റ് ശരിയായ ആളുകളി? ശരിയായി എത്തുമെന്ന് ഞാന്‍
കരുതുന്നു. ഞാ്‌ന്‍ നിങ്ങള്‍ക്ക് നന്മ നേരുന്നു.
മൂത്തോന്റെ അണിയറ
പ്രവര്‍ത്തകര്‍ക്കും തന്നെ ഐഷ സുല്‍ത്താന എന്ന വ്യക്തിയെ അറിയുകയോ ബന്ധപ്പെടാന്‍
ശ്രമിച്ചിട്ടോ ഇല്ല.ഈ സിനിമയുമായി ഒരു തരത്തിലും ഇടപെടാത്ത ആളുകള്‍ക്ക്
എങ്ങനെയാണ് ഇത്തരം വില കുറഞ്ഞ ആരോപണം ഉന്നയിക്കുവാന്‍ കഴിയുന്നത്!
ഗീതു
മോഹന്‍ദാസ്
2020 ജൂലൈ 5, ഞായറാഴ്‌ച
ആസ്റ്റര്‍ ഹോംസ് പദ്ധതിധാരണാപത്രം ഒപ്പുവെച്ചു
കൊച്ചി: ആസ്റ്റര്‍ ഡിഎം ഫൗണ്ടേഷന്‍ 2018-ലെ മഹാപ്രളയത്തില്‍ വീട് നഷ്ടപ്പെട്ടവര്‍ക്കായി റീബില്‍ഡ് കേരള മിഷന്റെ ഭാഗമായി നടപ്പാക്കുന്ന ഭവനനിര്‍മാണ പദ്ധതിയായ ആസ്റ്റര്‍ ഹോംസ് പദ്ധതിയുടെ രണ്ടാംഘട്ടത്തിന് റോട്ടറി ഡിസ്ട്രിക്റ്റ് 3201-ഉമായി ധാരണാപത്രം ഒപ്പുവെച്ചു. ആസ്റ്റര്‍ ഡിഎം ഫൗണ്ടേഷന്‍ ആസ്റ്റര്‍ ഹോംസ് പദ്ധതിയുടെ രണ്ടാംഘട്ടത്തില്‍ നിര്‍മിക്കുന്ന 150 വീടുകളില്‍ 100 വീടുകളാണ് റോട്ടറി ഡിസ്ട്രിക്റ്റ് 3201-ഉമായി ചേര്‍ന്ന് നിര്‍മിക്കുന്നത്. കൊച്ചി മാരിയറ്റ് ഹോട്ടലില്‍ യെസ് ഷെല്‍ട്ടര്‍ പ്രോജക്ട് ജില്ലാ കോര്‍ഡിനേറ്റര്‍ വൈസ് അഡ്മിറല്‍ എം.പി. മുരളീധരന്റെ സാന്നിധ്യത്തില്‍ നടന്ന ചടങ്ങില്‍ ആസ്റ്റര്‍ ഡിഎം ഫൗണ്ടേഷന് വേണ്ടി സീനിയര്‍ മാനേജര്‍ ലത്തീഫ് കാസിം, റോട്ടറി ഡിസ്ട്രിക്റ്റ് 3201 ഗവര്‍ണര്‍ ജോസ് ചാക്കോ എന്നിവര്‍ ധാരണാപത്രത്തില്‍ ഒപ്പുവെച്ചു.
രണ്ടാംഘട്ടത്തിലെ 100 വീടുകളില്‍ 40 വീടുകള്‍ സംഭാവനയായി ലഭിച്ച ഭൂമിയില്‍ രണ്ട് ക്ലസ്റ്ററുകളിലായാണ് നിര്‍മിക്കുക. ബാക്കിയുള്ള 60 വ്യക്തിഗത വീടുകള്‍ റോട്ടറി ഡിസ്ട്രിക്റ്റ് 3201-ന്റെ പരിധിയില്‍ വരുന്ന എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട് എന്നീ ജില്ലകളിലാണ് നിര്‍മിക്കുക. എറണാകുളം ജില്ലയില്‍ നെടുമ്പാശ്ശേരി, പെരുമ്പാവൂര്‍ എന്നിവിടങ്ങളിലാണ് ക്ലസ്റ്റര്‍ വീടുകള്‍ നിര്‍മിക്കുന്നത്. റീബില്‍ഡ് കേരള മിഷന് കീഴില്‍ ആസ്റ്റര്‍ ഡിഎം ഫൗണ്ടേഷന്‍ ആദ്യഘട്ടത്തില്‍ നിര്‍മിച്ച് നല്‍കിയ 100 വീടുകളില്‍ 75 വീടുകള്‍ റോട്ടറിയുമായി ചേര്‍ന്നാണ് നിര്‍മിച്ചത്.
ധാരണാപത്രം ഒപ്പുവെയ്ക്കല്‍ ചടങ്ങിനെ വീഡിയോ കോണ്‍ഫറന്‍സിംഗ് വഴി അഭിസംബോധന ചെയ്ത ആസ്റ്റര്‍ ഡിഎം ഫൗണ്ടേഷന്‍ മാനേജിംഗ് ട്രസ്റ്റി ഡോ. ആസാദ് മൂപ്പന്‍ ആസ്റ്റര്‍ ഹോംസ് പദ്ധതിയുടെ രണ്ടാംഘട്ടത്തിലും റോട്ടറിയുമായുള്ള സഹകരണം തുടരുന്നതില്‍ അതിയായ സന്തോഷം രേഖപ്പെടുത്തി. രണ്ടാംഘട്ടത്തിലെ വീടുകള്‍ ഒരു വര്‍ഷത്തിനകം നിര്‍മാണം പൂര്‍ത്തിയാക്കി അര്‍ഹരായവര്‍ക്ക് കൈമാറാനാണ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു.
ആസ്റ്റര്‍ ഡിഎം ഫൗണ്ടേഷന്‍ റോട്ടറി ഡിസ്ട്രിക്റ്റ് 3201-ഉമായി ചേര്‍ന്ന് പ്രളയബാധിതര്‍ക്കായി 100 വീടുകള്‍ നിര്‍മിക്കുന്നതിനായി ഒപ്പുവെച്ച ധാരണാപത്രം ആസ്റ്റര്‍ ഡിഎം ഫൗണ്ടേഷന്‍ സീനിയര്‍ മാനേജര്‍ ലത്തീഫ് കാസിം, റോട്ടറി ഡിസ്ട്രിക്റ്റ് 3201 ഗവര്‍ണര്‍ ജോസ് ചാക്കോ എന്നിവര്‍ കൈമാറുന്നു. ആസ്റ്റര്‍ ഡിഎം ഫൗണ്ടേഷന്‍ അസിസ്റ്റന്റ് മാനേജര്‍ അബ്ദുള്‍ സലാം മൂപ്പന്‍, ജോസ് ചാക്കോയുടെ പത്‌നി, യെസ് ഷെല്‍ട്ടര്‍ പ്രോജക്ട് ജില്ലാ കോര്‍ഡിനേറ്റര്‍ വൈസ് അഡ്മിറല്‍ എം.പി. മുരളീധരന്‍ എന്നിവര്‍ സമീപം.
എസ്ഡിപിഐ പ്രകൃതി ജാഗ്രത കാംപയിൻ സംഘടിപ്പിച്ചു.
നോർത്ത് പറവൂർ: മഴക്കാലക്കെടുതികളും പ്രളയ സാധ്യതകളും മുൻനിർത്തി എസ്ഡിപിഐ (SDPI) കോട്ടുവള്ളി പഞ്ചായത്ത് വാണിയക്കാട് അഞ്ചാം വാർഡിൽ പ്രകൃതി ജാഗ്രത കാംപയിൻ സംഘടിപ്പിച്ചു.കാംപയിൻ്റെ ഔപചാരിക ഉദ്ഘാടനം എസ്ഡിപിഐ (SDPI) അഞ്ചാം വാർഡ് ജനസേവന കേന്ദ്രത്തിൽ പഞ്ചായത്ത് കൃഷി ഓഫീസർ സരിത മോഹൻ നിർവ്വഹിച്ചു. കാംപയിൻ്റെ ഭാഗമായി ബോധവൽക്കരണ ലഘുലേഖ വിതരണം, പരിസര ശുചീകരണം, റോഡരികിൽ മരം വച്ചു പിടിപ്പിക്കൽ, വാർഡിലെ വീടുകളിൽ വൃക്ഷത്തൈ വിതരണം എന്നിവ സംഘടിപ്പിച്ചു.വാർഡ് കൺവീനർ സി.എ.ഷിഹാബുദ്ധീൻ, ഭാരവാഹികളായ യാസീൻ, നഫ്സൽ, സംജാദ്, സുധീർ, ഷിഹാബ്, ഉബൈദ്, നിസാർ എന്നിവർ നേതൃത്വം നൽകി.
2020 ജൂലൈ 3, വെള്ളിയാഴ്‌ച
വെള്ളാപ്പള്ളിയെ ഇന്ന് ചോദ്യം ചെയ്യും
കണിച്ചുകുളങ്ങര എസ്.എന്‍.ഡി.പി യൂണിയന്‍ സെക്രട്ടറി കെ.കെ. മഹേശന്റെ മരണവുമായി ബന്ധപ്പെട്ട് യോഗം ജനറല്‍ സെക്രട്ടറി വെ
ള്ളാപ്പള്ളി നടേശന്റെ സഹായി കെ.എല്‍. അശോകന്റെ മൊഴിയെടുക്കല്‍ പൂര്‍ത്തിയായി. ബുധനാഴ്ച തുടങ്ങിയ മൊഴിയെടുക്കല്‍ വ്യാഴാഴ്ചയോടെയാണ് പൂര്‍ത്തിയായത്. ഇന്ന് വെള്ളാപ്പള്ളിയെ മാരാരിക്കുളം സി.ഐ എസ്. രാജേഷിന്റെ നേതൃത്വത്തില്‍ ചോദ്യംചെയ്യും. ദുരൂഹ സാഹചര്യത്തിലുള്ള മഹേശന്റെ മരണത്തില്‍ പ്രതിഷേധിച്ച് വ്യാഴാഴ്ച ദേശീയപാത കണിച്ചുകുളങ്ങര കവല മുതല്‍ പൊക്ലാശേരിയിലെ മഹേശന്റെ വീടുവരെ ജനകീയ സമിതിയുടെ നേതൃത്വത്തില്‍ ഫോട്ടോയും നിലവിളക്കുംവെച്ച് പ്രാര്‍ഥന നടത്തി. മഹേശന്‍ 15 കോടി ക്രമക്കേട് നടത്തിയാല്‍ ആ പണം എവിടെ, അക്കൗണ്ടിലോ വീട്ടിലോ പൈസ ഉണ്ടാവേണ്ടേ, തുഷാര്‍ പറയുന്ന 15 കോടി എവിടെനിന്ന് വന്നു, അടുത്തിടെ കോളജുകളിലും സ്‌കൂളുകളിലുമായി 50 നിയമനങ്ങള്‍ നടത്തിയതിലുള്ള കോഴപ്പണം എവിടെയാണുള്ളതെന്നതടക്കം പൊലീസ് കണ്ടുപിടിക്കട്ടെയെന്ന് മഹേശന്റെ അനന്തരവന്‍ പറഞ്ഞു. കണിച്ചുകുളങ്ങര-ചേര്‍ത്തല യൂനിയനുകളില്‍നിന്നായി ഒരു കോടി മൂന്നര ലക്ഷം രൂപ 23 വ്യാജ ഗ്രൂപ്പുകളുണ്ടാക്കി തട്ടാന്‍ മഹേശന്‍ ശ്രമിച്ചിരുന്നതായും ജനറല്‍ സെക്രട്ടറിയെ ഭീഷണിപ്പെടുത്തി സാമ്ബത്തിക ക്രമക്കേടില്‍ നിന്നൊഴിയാനാണ് മഹേശന്‍ ശ്രമിച്ചെതെന്നും അത് നടക്കാതെ വന്നപ്പോഴാണ് ആത്മഹത്യ ചെയ്തതെന്നുമാണ് തുഷാര്‍ വെള്ളാപ്പള്ളിയുടെ വെളിപ്പെടുത്തല്‍.
എന്നാല്‍, മഹേശന്‍ ഒരുരൂപയുടെ പോലും ക്രമക്കേട് നടത്തിയിട്ടില്ലെന്നാണ് മാധ്യമങ്ങളോട് വെള്ളാപ്പള്ളി പറഞ്ഞത്. ജൂണ്‍ 24നാണ് മഹേശനെ യൂനിയന്‍ ഓഫിസില്‍ സെക്രട്ടറിയുടെ കാബിനിലുള്ളിലെ ഫാനില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)















