2020, ജൂലൈ 18, ശനിയാഴ്‌ച

ശിവശങ്കറിന്‌ എല്ലാം അറിയാമായിരുന്നു




തിരുവനന്തപുരം: സ്വര്‍ണക്കടത്തിന്റെ കാര്യങ്ങള്‍ മുഖ്യമന്ത്രിയുടെ മു? പ്രി?സിപ്പ? സെക്രട്ടറി എം.ശിവശങ്കറിന്‌ അറിയാമായിരുന്നതായി മുഖ്യപ്രതി സരിത്‌ എന്‍ഐഎക്ക്‌ മൊഴി നല്‍കി. വസ്‌തുത പരിശോധിക്കാന്‍ എന്‍ഐഎ ശിവശങ്കറിനെ വീണ്ടും ചോദ്യം ചെയ്യും. സ്വപ്‌നയുടെ ഔദ്യോഗിക വാഹനവും സ്വ?ണക്കടത്തിന്‌ ഉപയോഗിച്ചു. അറ്റാഷെയുടെ കത്ത്‌ സ്വപ്‌നയുമായി ചേര്‍ന്ന്‌ വ്യാജമായി നിര്‍മിച്ചതാണെന്നും സരിതിന്‍റെ മൊഴിയിലുണ്ട്‌.

ഇതിനിടെ കേസിലെ മൂന്നാം പ്രതി ഫൈസല്‍ ഫരീദിനായി ഇന്റര്‍പോള്‍ ലൂക്ക്‌ ഔട്ട്‌ നേട്ടീസ്‌ പുറപ്പെടുവിച്ചു.എന്‍.ഐ.എ യുടെ അഭ്യര്‍ത്ഥന പ്രകാരമാണ്‌ നടപടി. 
സര്‍ക്കാര്‍ സംവിധാനങ്ങളെ ഈ വിധം പ്രതികള്‍ ദുരുപയോഗപ്പെടുത്തി എന്ന്‌ വ്യക്തമായ സാഹചര്യത്തിലാണ്‌ ഉടന്‍ തന്നെ ശിവശങ്കറിനെ ചോദ്യം ചെയ്യാനുള്ള എന്‍ഐഎയുടെ തീരുമാനം. ഇതിനിടെ റാക്കറ്റിലെ യുഎഇയിലെ സുപ്രധാന കണ്ണിയായ ഫൈസല്‍ ഫാരിദിനെ പിടികൂടാന്‍ അന്വേഷണ ഏജന്‍സികള്‍ ഇന്‍റര്‍പോളി?്‌റെ സഹായം തേടി. ഇയാളെ വിട്ടുകിട്ടാന്‍ വിദേശകാര്യമന്ത്രാലയം നടപടി തുടങ്ങിയതോടെ ഫൈസ? ഒളിവില്‍ പോയെന്നാണ്‌ വിവരം.

ഇയാളെ കണ്ടത്തുന്നതിന്‌ ബ്ലൂ കോര്‍ണര്‍നോട്ടീസ്‌ പുറപ്പെടുവിക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്‌. കള്ളക്കടത്തു ശൃംഖലയുമായി ബന്ധമുള്ള ജ്വല്ലറികള്‍ക്കെതിരെയുള്ള നടപടികളും പുരോഗമിക്കുകയാണ്‌. റാക്കറ്റിനെ ഉപയോഗിച്ച്‌ നയതന്ത്ര ചാനലിലൂടെ സ്വര്‍ണം കടത്തിയതിന്‌ കോഴിക്കോട്ടെ ഹെസ ഗോള്‍ഡ്‌ ആന്‌ഡറ്‌ ഡയമണ്ടസ്‌ പാര്‍ട്‌ണര്‍ മുഹമ്മദ്‌ അബ്ദു? ഷമീമിനെയും കൂട്ടാളി ജിഫ്‌സലിനെയും അറസ്റ്റ്‌ ചെയ്‌തു.

സ്വര്‍ണക്കടത്ത്‌ കേസ്‌ പ്രതികളുമായി തിരുവനന്തപുരത്ത്‌ എന്‍ഐഎ സംഘം തെളിവെടുപ്പ്‌ നടത്തി. സ്വപ്‌നയെയും സന്ദീപിനെയും വെവ്വേറെ വാഹനങ്ങളിലായാണ്‌ കൊണ്ടുപോയത്‌. തിരുവനന്തപുരത്തെ മൂന്നു ഫ്‌ലാറ്റുകളില്‍ ആദ്യം എത്തിച്ചു. ഇരുവരെയും വാഹനത്തില്‍ നിന്നിറക്കാതെയായിരുന്നു തെളിവെടുപ്പ്‌. അരുവിക്കരയിലെ വീട്ടിലെത്തിച്ചപ്പോ? സന്ദീപ്‌ നായരെ പുറത്തിറക്കി തെളിവെടുത്തു. അമ്പലമുക്കിലെ ഫ്‌ലാറ്റിലെത്തിച്ചപ്പോള്‍ സ്വപ്‌നയെയും ഫ്‌ലാറ്റിനുള്ളിലേക്ക്‌ കൊണ്ടുപോയാണ്‌ തെളിവെടുത്തത്‌.

ഇന്നലെ കസ്റ്റഡിയിലെടുത്ത കോഴിക്കോട്‌ കൊടുവള്ളി പാറമ്മ? സ്വദേശി കെ.വി.മുഹമ്മദ്‌ അബ്ദു ഷമീമിന്റെ വീട്ടി? കസ്റ്റംസ്‌ പരിശോധന നടത്തി. സ്വ?ണക്കടത്തു കേസി? കുടുത? തെളിവുക? തേടിയാണ്‌ കസ്റ്റംസിന്റെ പരിശോധന. ഷമീമിന്റെ ഉടമസ്ഥതയി? കോഴിക്കോട്‌ അരക്കിണറി? പ്രവ?ത്തിക്കുന്ന ഹെസ ജ്വല്ലറിയി? ഇന്നലെ പരിശോധന നടന്നിരുന്നു. രേഖകളില്ലാതെ ഇവിടെ വി?പനയ്‌ക്കു വച്ച 1.70 കോടി രൂപയുടെ സ്വ?ണം കസ്റ്റംസ്‌ പിടിച്ചെടുത്തിരുന്നു. കോഴിക്കോട്‌ ,മലപ്പുറം മേഖലകളില്‍ കൂടുതല്‍ ജ്വല്ലറികള്‍ കസ്റ്റംസ്‌ ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിവരികയാണ്‌.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ