2017 സെപ്റ്റംബർ 26, ചൊവ്വാഴ്ച

വേണമെങ്കില്‍ പഴങ്ങള്‍ ടെറസിലുംകായ്‌ക്കും







കൊച്ചി: മനസ്സുവെച്ചാല്‍ ഫലവൃക്ഷങ്ങള്‍ വീടിന്റെടെറസ്സിലും വളര്‍ത്താം. കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിന്‌ (സിഎംഎഫ്‌ആര്‍ഐ) കീഴിലുള്ള കൃഷിവിജ്ഞാന കേന്ദ്രം ഒരുക്കിയ പ്രദര്‍ശനം കണ്ടാല്‍ആര്‍ക്കും ഇത്‌ പെട്ടെന്ന്‌ ബോധ്യമാകും. വീടിന്റെ മട്ടുപ്പാവില്‍മാവും പ്ലാവും ഞാവലും നെല്ലിയുംതുടങ്ങി വേഗത്തില്‍കായ്‌ക്കുന്ന ഫലവൃക്ഷങ്ങള്‍ എങ്ങനെ വളര്‍ത്താമെന്ന്‌ പൊതുജനങ്ങളെ പരിചയപ്പെടുത്തുകയാണ്‌സിഎംഎഫ്‌ആര്‍ഐയില്‍ഒരുക്കിയ പ്രദര്‍ശനവും ഫലവൃകഷത്തൈ വിപണന മേളയും.

കൃഷിവിജ്ഞാന കേന്ദ്രത്തിലെ ഹോട്ടിക്കള്‍ച്ചര്‍ വിദഗ്‌ധര്‍ക്ക്‌ പുറമെ, മട്ടുപ്പാവ്‌കൃഷിയില്‍ ശ്രദ്ധേയമായ നേട്ടം കൈവരിച്ച ജൈവകര്‍ഷകനായജോസഫ്‌ ഫ്രാന്‍സിസും സന്ദര്‍ശകരുടെ സംശയങ്ങള്‍ക്ക്‌ മറുപടി നല്‍കുന്നുണ്ട്‌. ജോസഫ്‌ തന്റെവീടിന്റെടെറസില്‍ വളര്‍ത്തുന്ന ഫലവൃക്ഷങ്ങളും മേളയില്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്‌. മാവ്‌, പ്ലാവ്‌ എന്നിവയ്‌ക്ക്‌ പുറമെതായ്‌ലന്റ്‌സീതപ്പഴം, എളന്തപ്പഴം, ചാമ്പ തുടങ്ങിയവയുടെ വളര്‍ന്നു വലുതായ വൃക്ഷങ്ങളും മേളയിലുണ്ട്‌. 

വേഗത്തില്‍കായ്‌ക്കുന്ന 14 തരം ഫലവൃക്ഷങ്ങളുടെതൈകളാണ്‌ മേളയില്‍വില്‍പന നടത്തുന്നത്‌. തൈകള്‍ വാങ്ങാന്‍ നല്ല തിരക്കാണ്‌ അനുഭവപ്പെട്ടത്‌. 2000ത്തോളം തൈകളാണ്‌ ഇന്നലെ വിറ്റുപോയത്‌. രണ്ടര അടി പൊക്കമുള്ളതൈകളാണ്‌വില്‍പന നടത്തുന്നത്‌. മാവ്‌, കറിനാരകം, മാതളം എന്നിവയുടെതൈകള്‍ക്ക്‌ 140 രൂപയുംഞാവല്‍, സപ്പോട്ട എന്നിവയ്‌ക്ക്‌ 160 രൂപയുംചെറുനാരകം, പേര, നെല്ലി എന്നിവയ്‌ക്ക്‌ 110 രൂപയുമാണ്‌വില. സീതപ്പഴം 120രൂപ, ചാമ്പ 120രൂപ, പ്ലാവ്‌ (മുട്ടന്‍ വരിക്ക) 60രൂപ, ചെറി 50രൂപ പാഷന്‍ ഫ്രൂട്ട്‌ 35രൂപ എന്നിങ്ങനെയാണ്‌ മറ്റ്‌തൈകളുടെവിലനിലവാരം. 

മട്ടുപ്പാവില്‍ പഴത്തോട്ടം ഒരുക്കുമ്പോള്‍ വേരുകള്‍ അമിതമായി വളരുന്നത്‌ തടയണമെന്ന്‌ കെവികെയിലെവിദഗ്‌ധര്‍ പറയുന്നു. കൃത്യമായ ഇടവേളകളില്‍വേരുകളുടെ ഇടയിളക്കി അമിതവളര്‍ച്ച തടയാം. ശിഖരങ്ങളും അമിതമായി വളരുന്നത്‌ നിയന്ത്രണ വിധേയമാക്കേണ്ടതുണ്ട്‌. 200 ലിറ്ററിന്റെ പ്ലാസ്റ്റിക്‌ ഡ്രംമുറിച്ച്‌ അതില്‍ 25 കിലോ മണ്ണും പന്ത്രണ്ടര കിലോവീതംചാണകപ്പൊടിയുംചകിരിച്ചോറുംചേര്‍ത്താണ്‌തൈകള്‍ നട്ടുപിടിപ്പിക്കേണ്ടത്‌. ഇലകളില്‍ തളിക്കുന്ന വളങ്ങളാണ്‌ ഉപയോഗിക്കേണ്ടത്‌. രണ്ട്‌ വര്‍ഷം കഴിയുമ്പോഴേക്കും വൃക്ഷങ്ങള്‍ കായ്‌ക്കും. ഫലവൃക്ഷങ്ങള്‍ മട്ടുപ്പാവിലുംഅല്ലാതെയും വളര്‍ത്തുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ കെവികെയിലെ വിദഗ്‌ധര്‍ മേളയില്‍വിശദീകരിക്കുന്നുണ്ട്‌.

അമൃത ഫെര്‍ട്ടിലിറ്റി സെന്‍റര്‍ പ്രവര്‍ത്തനമാരംഭിച്ചു





കൊച്ചി: ്‌ ലോകോത്തര നിലവാരമുള്ള ചികിത്സ ഉറപ്പാക്കി അമൃത ഫെര്‍ട്ടിലിറ്റി സെന്‍റര്‍ തേവരയില്‍ പ്രവര്‍ത്തനമാരംഭിച്ചു. ചലച്ചിത്രതാരം ശാന്തി കൃഷ്‌ണ ഉദ്‌ഘാടനം ചെയ്‌തു. കെ ജെ മാക്‌സി എം എല്‍ എ യുടെ അധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ മാതാ അമൃതാനന്ദമയി മഠം ജനറല്‍ സെക്രട്ടറി സ്വാമി പൂര്‍ണാമൃതാനന്ദ പുരി അനുഗ്രഹപ്രഭാഷണം നടത്തി. അമൃത ഫെര്‍ട്ടിലിറ്റി സെന്‍റര്‍ കണ്‍സല്‍ട്ടന്‍റ്‌ ഡോ. ഫെസി ലൂയിസ്‌ ആമുഖ പ്രഭാഷണം നടത്തി. അമൃത മെഡിക്കല്‍ ഡയറക്ടര്‍ ഡോ. പ്രേം നായര്‍, പ്രൊഫ. വിശാല്‍ മര്‍വ, ഡോ. എം നാരായണന്‍, ഡോ. എസ്‌ വിനയചന്ദ്രന്‍, ഡോ. കെ. രാധാമണി, ഡോ. ഗ്രേസി തോമസ്‌ എന്നിവര്‍ സംസാരിച്ചു. ഡോ. ജയശ്രീ നായര്‍ സ്വാഗതവും ഡോ. ജ്യോതി പിള്ള നന്ദിയും പറഞ്ഞു.


രാജ്യത്തെ ഏറ്റവും വൃത്തിയുള്ള റൂം ലാബുകള്‍ ഉള്ള സെന്‍ററില്‍ ഐ വി എഫ്‌, ഐ സി എസ്‌ ഐ, ഐ യു എല്‍, ചികിത്സാ രീതികളും സെക്ഷ്വല്‍ ഡിസ്‌ഫങ്‌ഷന്‍, ടെസ്റ്റിക്കുലര്‍ ബയോപ്‌സി, ടെസ, മൈക്രോ ടെസി, തുടങ്ങിയ പരിശോധനകളും നടത്താന്‍ സൗകര്യമുണ്ട്‌. മെഡിക്കല്‍ കൗണ്‍സില്‍ അംഗീകരിച്ചിട്ടുള്ള റീപ്രൊഡക്ടീവ്‌ മെഡിസിന്‍ എം സി എച്ച്‌ പി ജി പ്രോഗ്രാമിനായുള്ള രാജ്യത്തെ മൂന്ന്‌ സെന്‍ററുകളില്‍ ഒന്നാണ്‌ അമൃത ഫെര്‍ട്ടിലിറ്റി സെന്‍റര്‍. എം ജി റോഡില്‍ തേവര അറ്റ്‌ലാന്‍റ്റിസ്‌ ജംഗ്‌ഷനിലാണ്‌ സെന്‍റര്‍ പ്രവര്‍ത്തനം ആരംഭിച്ചത്‌.

ക്യാപ്‌ഷന്‍--
അമൃത ഫെര്‍ട്ടിലിറ്റി സെന്‍റര്‍ ചലച്ചിത്രതാരം ശാന്തി കൃഷ്‌ണ ഉദ്‌ഘാടനം ചെയ്യുന്നു.ഡോ പ്രേ നായര്‍, ഡോ.വിശാല്‍ മാര്‍വാ, കെ.ജെ മാക്‌സി എംഎല്‍എ, സ്വാമി പൂര്‍ണമൃതാന്ദപുരി എന്നിവര്‍ സമീപം. 

ടൂറിസം പ്രോല്‍സാഹിപ്പിക്കുന്നതിനായി ഒല - കേരള ടൂറിസം സഹകരണം





ഒലയുടെ #GhoomoResponsibly കാമ്പയിന്‍ കേരളത്തിലെത്തുന്ന സഞ്ചാരികളോട്‌ ഉത്തരവാദിത്തപരമായ വിനോദസഞ്ചാരം, ഓഫ്‌ ബീറ്റ്‌ യാത്രകള്‍, ഇന്ത്യയിലുടനീളം അന്തര്‍ നഗര കാബ്‌ സര്‍വീസുകള്‍ എന്നിവ പ്രോത്സാഹിപ്പിക്കുന്നു.

� പ്രമുഖ നടിയും വിഡിയോ ബ്ലോഗറുമായ ഷെനാസ്‌ ട്രഷറിയുടെ 14 ദിവസത്തെ കേരള യാത്രയും, മറ്റ്‌ സംസ്ഥാനങ്ങളിലെ യാത്രകള്‍ക്കും ഇതോടൊപ്പം തുടക്കമായി 

� കേരളത്തിലെ സമുദ്രതീരങ്ങള്‍, കായലുകള്‍, ചരിത്രം, പാരമ്പര്യം എന്നിവയിലൂടെയുള്ള യാത്രകളാണ്‌ ഷെനാസിന്റെ കേരളയാത്രയുടെ സവിശേഷത 


തിരുവനന്തപുരം: ഐക്യ രാഷ്ട്ര സഭയുടെ ഈ വര്‍ഷത്തെ ലോക ടൂറിസം ദിന പ്രമേയത്തിന്‌ അനുബന്ധമായി പ്രമുഖ മൊബൈല്‍ ടാക്‌സി ആപ്പായ ഒലയും കേരള ടൂറിസം വകുപ്പും ഉത്തരവാദിത്ത ടൂറിസവും ഓഫ്‌ ബീറ്റ്‌ യാത്രയും പ്രോല്‍സാഹിപ്പിക്കുന്നതിനായി സഹകരിക്കുന്നു. കേരള ടൂറിസമിനെ കൂടാതെ ആന്ധ്ര പ്രദേശ്‌, കര്‍ണാടക, രാജസ്ഥാന്‍, മഹാരാഷ്ട്ര, ഗുജറാത്ത്‌, ആസാം തുടങ്ങിയ സംസ്ഥാനങ്ങളിലെ ടൂറിസം വകുപ്പുകളുമായും ഒല സഹകരിച്ച്‌ പ്രവര്‍ത്തിക്കുന്നുണ്ട്‌.
ഒല ഔട്ട്‌ സ്റ്റേഷന്റെ അന്തര്‍ നഗര യാത്രയുടെ 14 ദിവസം നീണ്ടു നില്‍ക്കുന്ന ഒരു പ്രചാരണത്തിനും തുടക്കം കുറിച്ചിട്ടുണ്ട്‌. ഏഴു സംസ്ഥാനങ്ങളിലെ 21 അറിയപ്പെടാത്ത ലൊക്കേഷനുകളിലൂടെ പ്രമുഖ നടി ഷെനാസ്‌ ട്രഷറി നടത്തുന്ന യാത്രയാണ്‌ പ്രചാരണത്തിന്‌ ഉപയോഗിക്കുന്നത്‌. കര്‍ണാടകയിലെ ബംഗളൂരുവില്‍ സെപ്‌റ്റംബര്‍ 16ന്‌ തുടക്കം കുറിച്ച പ്രചാരണം സെപ്‌റ്റംബര്‍ 23ന്‌ കേരളത്തില്‍ പ്രവേശിച്ചതോടെ അഞ്ചാം പാദത്തിലേക്ക്‌ കടന്നിരിക്കുകയാണ്‌. കേരളത്തില്‍ ഫോര്‍ട്ടുകൊച്ചി, കൊടുങ്ങല്ലൂര്‍ (മുസിരിസ്‌), കുമരകം തുടങ്ങിയ സ്ഥലങ്ങള്‍ സന്ദര്‍ശിച്ച ശേഷം ഷെനാസ്‌ മഹാരാഷ്ട്രയിലേക്ക്‌ തിരിക്കും.
വൈവിധ്യമാര്‍ന്ന സുന്ദരമായ കടല്‍ തീരങ്ങളും മലകളും കാപ്പി തോട്ടങ്ങളും നിറഞ്ഞ കേരളം റോഡ്‌ യാത്രയ്‌ക്ക്‌ ഏറ്റവും അനുയോജ്യമായ സ്ഥലമാണ്‌. ഒല ഔട്ട്‌ സ്റ്റേഷനിലൂടെ ഇപ്പോള്‍ അനായാസം എത്തിപ്പെടാവുന്ന അത്രയൊന്നും അറിയപ്പെടാത്ത കേരളത്തിലെ സ്ഥലങ്ങള്‍ റോഡ്‌ മാര്‍ഗം സന്ദര്‍ശിക്കുന്നതിന്‌ പ്രോല്‍സാഹിപ്പിക്കാനാണ്‌ ഒലയും കേരള ടൂറിസം വകുപ്പും ലോക ടൂറിസം ദിനത്തോടനുബന്ധിച്ച്‌ (സെപ്‌റ്റംബര്‍ 27) സഹകരിക്കുന്നത്‌. 
ബീച്ചുകളും ഉള്‍നാടന്‍ ജലാശയങ്ങളും പച്ചപ്പും നിറഞ്ഞ കേരളം ഇന്ത്യയിലെ പ്രമുഖ ടൂറിസം കേന്ദ്രങ്ങളിലൊന്നാണെന്നും ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ആളുകള്‍ ഇവിടെ എത്തുന്നതിനാല്‍ സൗകര്യപ്രദമായ യാത്രാ മാര്‍ഗങ്ങള്‍ ഒരുക്കേണ്ടത്‌ പ്രധാനകാര്യമാണെന്നും ഒലയെ പോലുള്ള കോര്‍പറേറ്റുകള്‍ ഇതിന്‌ സഹായിക്കുന്നതില്‍ സന്തോഷമുണ്ടെന്നും ഇതിന്റെ ഭാഗമായി ഒല നടത്തുന്ന പ്രചാരണങ്ങളെ അഭിനന്ദിക്കുകയാണെന്നും ഇതിന്റെ വിജയം സംസ്ഥാനത്തിന്‌ ഗുണം ചെയ്യുമെന്ന്‌ ഉറപ്പുണ്ടെന്നും ടൂറിസം വകുപ്പ്‌ അഡീഷണല്‍ ഡയറക്ടര്‍ ജാഫര്‍ മാലിക്‌ പറഞ്ഞു. 
ഏറ്റവും പ്രചാരമുള്ള മലനിരകളും കാപ്പി തോട്ടങ്ങളും നിറഞ്ഞ കേരളത്തിലേക്ക്‌ വര്‍ഷം മുഴുവന്‍ സന്ദര്‍ശകരെത്തുന്നതിനാല്‍ അവര്‍ക്ക്‌ ആവശ്യമായ യാത്രാ സൗകര്യം ഒരുക്കേണ്ടത്‌ അത്യാവശ്യമാണെന്നും ഒല ഔട്ട്‌ സ്റ്റേഷന്‍ പോലുള്ള സൗകര്യങ്ങള്‍ യാത്ര അനായാസമാക്കുന്നുവെന്നും ഇതിലൂടെ ടാക്‌സി അനുഭവം പുതിയൊരു തലത്തിലേക്ക്‌ ഉയരുന്നുവെന്നും ടൂറിസം വകുപ്പിന്റെ അംഗീകാരം വലിയ ബഹുമതിയായാണ്‌ കാണുന്നതെന്നും ഒല ഓപറേഷന്‍സ്‌ വിപി വിജയ്‌ ഘാഡ്‌ഗെ പറഞ്ഞു.
പല രാജ്യങ്ങളും സന്ദര്‍ശിച്ചിട്ടുണ്ടെങ്കിലും ഇന്ത്യയ്‌ക്ക്‌ എന്റെ മനസില്‍ പ്രത്യേക ഇടമുണ്ടെന്നും രാജ്യത്തിന്റെ സ്വാഭാവിക സൗന്ദര്യവും സംസ്‌കാരവും കാത്തു സൂക്ഷിക്കുവാന്‍ ആഹ്വാനം ചെയ്യുന്ന പ്രചാരണത്തിന്റെ ഭാഗമായതില്‍ അഭിമാനമുണ്ടെന്നും തീരങ്ങളും ഉള്‍നാടന്‍ ജലാശയങ്ങളും നിറഞ്ഞ കേരളത്തിലൂടെ ഒല ഔട്ട്‌ സ്റ്റേഷനില്‍ യാത്ര ചെയ്യുന്നതിന്റെ ആവേശത്തിലാണെന്നും റോഡ്‌ മാര്‍ഗമുള്ള യാത്രകളിലൂടെ യഥാര്‍ത്ഥ സൗന്ദര്യം ആസ്വദിക്കാന്‍ ആളുകളെ ക്ഷണിക്കുകയാണെന്നും ഷെനാസ്‌ ട്രഷറി പറഞ്ഞു. 
മൂന്നാര്‍, ആലപ്പുഴ, തേക്കടി, തിരുവനന്തപുരം തുടങ്ങിയ കേരളത്തിലെ പ്രമുഖ ടൂറിസ്റ്റ്‌ കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കാന്‍ ഒരുപാടു ടൂറിസ്റ്റുകളാണ്‌ എത്തുന്നത്‌. എത്തിപ്പെടാനുള്ള ബുദ്ധിമുട്ടും അജ്ഞതയും പലരെയും പല സ്ഥലങ്ങളില്‍ നിന്നും അകറ്റുന്നു. സഹകരണത്തോടെ ഈ സ്ഥലങ്ങള്‍ വെളിച്ചത്തു കൊണ്ടുവരാനാകുമെന്ന പ്രതീക്ഷയിലാണ്‌ ഒലയും കേരള ടൂറിസവും. 







2017 സെപ്റ്റംബർ 17, ഞായറാഴ്‌ച

സ്വച്ഛ്‌താ റാങ്കിങില്‍ അമൃത യൂണിവേഴ്‌സിറ്റിക്ക്‌ ഒന്നാം സ്ഥാനം





കൊച്ചി: എന്‍ഐആര്‍എഫ്‌ റാങ്കിങില്‍ ഇന്ത്യയില്‍ ഒന്നാം സ്ഥാനമുള്ള അമൃത യൂണിവേഴ്‌സിറ്റി സാങ്കേതിക സ്ഥാപന വിഭാഗത്തിനുള്ള സ്വച്ഛ്‌താ റാങ്കിങില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കിയതായി മനുഷ്യ വിഭവ ശേഷി വികസന മന്ത്രാലയം അറിയിച്ചു. 
ഇന്ത്യയിലെ 3500 ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ റാങ്കിങില്‍ പങ്കെടുത്തെന്നും ശുചിത്വം, മാലിന്യ സംസ്‌കരണ മാര്‍ഗങ്ങള്‍, കാമ്പസിന്റെ പച്ചപ്പ്‌, കാമ്പസിലെ ഹോസ്റ്റലുകളിലെയും അക്കാദമിക കെട്ടിടങ്ങളിലെയും മാലിന്യം തള്ളല്‍, ടോയ്‌ലറ്റുകള്‍, അടുക്കള ഉപകരണങ്ങള്‍, ശുദ്ധജല വിതരണ സംവിധാനം, ജലത്തിന്റെ ലഭ്യത തുടങ്ങിയ കാര്യങ്ങളെല്ലാം പരിഗണിച്ചാണ്‌ റാങ്കിങ്‌ നിശ്ചയിച്ചതെന്നും സച്ഛ്‌താ പ്രവര്‍ത്തനങ്ങളുടെ പ്രചാരണത്തിനും പ്രവര്‍ത്തനങ്ങള്‍ക്കുമായി സ്ഥാപനം ഏതെങ്കിലും പ്രദേശമോ ഗ്രാമമോ തെരഞ്ഞെടുത്തിട്ടുണ്ടോയെന്ന കാര്യവും പരിഗണിച്ചെന്നും അമൃത യൂണിവേഴ്‌സിറ്റി വൈസ്‌ ചാന്‍സലര്‍ വെങ്കട്ട്‌ രംഗന്‍ പറഞ്ഞു. 
അഖിലേന്ത്യ തലത്തില്‍ സാങ്കേതിക വിഭാഗം സ്ഥാപനങ്ങളില്‍ സ്വച്ഛ്‌താ റാങ്കിങില്‍ ഉന്നത സ്ഥാനം ലഭിച്ചത്‌ വലിയ അംഗീകാരം തന്നെയാണെന്നും ശുചിത്വത്തിലും പരിസ്ഥിതിയിലും പാലിച്ച ഉന്നത നിലവാരമാണ്‌ ഇത്‌ നേടിതന്നതെന്നും കാമ്പസില്‍ 1.6 ലക്ഷം മരങ്ങള്‍ നട്ടുപിടിപ്പിച്ചിട്ടുണ്ടെന്നും ഡ്രിപ്പ്‌ ഇരിഗേഷനും മഴവെള്ള സംഭരണവുമാണ്‌ ഇതിന്‌ ഉപയോഗിക്കുന്നതെന്നും ദിവസവും രണ്ടു നേരം ശേഖരിക്കുന്ന മാലിന്യം കാമ്പസിനകത്തുതന്നെയുള്ള റീസൈക്ലിങ്‌ സെന്ററിലേക്ക്‌ എത്തിക്കുകയും ദ്രാവക രൂപത്തിലുള്ള മാലിന്യം പൂര്‍ണമായും റീസൈക്കിള്‍ ചെയ്‌ത്‌ പൂന്തോട്ടത്തിന്‌ ഉപയോഗിക്കുകയാണെന്നും ഇവിടുത്തെ സ്വീവേജ്‌ സംവിധാനം 100 ശതമാനമാണെന്നും അദേഹം പറഞ്ഞു.
ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ഓരോ ഫ്‌ളോറിലും പ്രത്യേകം ടോയ്‌ലറ്റ്‌ സംവിധാനങ്ങളുണ്ട്‌. വാട്ടര്‍ പ്യൂരിഫയറുകളിലൂടെയാണ്‌ ശുദ്ധജല വിതരണം. അടുക്കളയിലും മെസ്‌ ഹാളിലും കര്‍ശന ശുചിത്വം പാലിക്കുന്നു. പച്ചക്കറികള്‍ അരിയാനും ചപ്പാത്തി ഉണ്ടാക്കാനും യന്ത്രങ്ങളുടെ സഹായമുണ്ട്‌. ഇവിടെയുണ്ടാകുന്ന വേസ്റ്റ്‌ വെര്‍മി കമ്പോസ്റ്റ്‌ ആക്കി മാറ്റുന്നു.
മാതൃ സ്ഥാപനമായ മാതാ അമൃതാനന്ദമയീ മഠം യൂണിവേഴ്‌സിറ്റിയുമായി ചേര്‍ന്ന്‌ വിവിധ സാമൂഹ്യ പ്രവര്‍ത്തനങ്ങളിലും ഏര്‍പ്പെടുന്നുണ്ട്‌. സ്ഥിരതയാര്‍ന്ന വികസനത്തിനായി മടം 101 ഗ്രാമങ്ങള്‍ ദത്തെടുത്തിട്ടുണ്ട്‌. അടുത്തുള്ള എല്ലാ ഗ്രാമങ്ങള്‍ക്കും സൗജന്യ ചികില്‍സാ സൗകര്യങ്ങളും ലഭ്യമാക്കുന്നു. ഹരിത പ്രവര്‍ത്തനങ്ങള്‍ക്കായി അമൃത യൂണിവേഴ്‌സിറ്റിക്ക്‌ നിരവധി ബഹുമതികള്‍ ലഭിച്ചിട്ടുണ്ട്‌. 2017 ജൂണില്‍ സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ അവാര്‍ഡ്‌ ലഭിച്ചു

2017 സെപ്റ്റംബർ 15, വെള്ളിയാഴ്‌ച

എന്‍ജിനീയം 2017- കോട്ടയം സെന്റ്‌ ഗിറ്റ്‌സ്‌ കോളേജിന്‌ അഖിലേന്ത്യാ അവാര്‍ഡ്‌



തിരുവനന്തപുരം : ടെക്‌നോപാര്‍ക്കിലെ ക്വസ്റ്റ്‌ ഗ്ലോബല്‍ കമ്പനി അഖിലേന്ത്യാ തലത്തില്‍ കോളേജ്‌ വിദ്യാര്‍ത്ഥികള്‍ക്കായി സംഘടിപ്പിച്ച എന്‍ജിനീയറിംഗ്‌ സാങ്കേതികവിദ്യാ ആശയങ്ങളുടെ മത്സരമായ എന്‍ജിനീയം 2017 ല്‍ കോട്ടയം സെന്റ്‌ ഗിറ്റ്‌സ്‌ കോളേജിന്‌ പുരസ്‌കാരം. തിരുവനന്തപുരത്ത്‌ താജ്‌ വിവാന്തയില്‍ സംഘടിപ്പിച്ച പ്രദര്‍ശനത്തില്‍ അവസാന ഘട്ടത്തിലെത്തിയിട്ടുള്ള പത്ത്‌ പ്രോജക്‌ടുകളില്‍ നിന്നാണ്‌ സെന്റ്‌ ഗിറ്റ്‌സ്‌ ഒന്നാമതെത്തിയത്‌. വിജയികളായ സെന്റ്‌ ഗിറ്റ്‌സ്‌ കോളേജ്‌ വിദ്യാര്‍ത്ഥികള്‍ക്ക്‌ ഒരു ലക്ഷം രൂപയുടെ ക്യാഷ്‌ അവാര്‍ഡും ട്രോഫിയും എയര്‍ബസ്‌ പ്രോജക്‌ട്‌ ലീഡര്‍ ബര്‍ക്‌ ഹാര്‍ഡ്‌ ഹെയ്‌ന്‍കെയില്‍ നിന്ന്‌ ഏറ്റുവാങ്ങി. ഇവര്‍ക്ക്‌ ജര്‍മ്മനിയിലെ എയര്‍ബസ്‌ നിര്‍മ്മാണശാല സന്ദര്‍ശിക്കാനുള്ള അവസരവും ഒരുങ്ങും.
റോഡിലെ സ്‌പീഡ്‌ ബ്രേക്കറുകളില്‍ കൂടി വാഹനങ്ങള്‍ കടന്നുപോകുമ്പോള്‍ ഉണ്ടാകുന്ന മര്‍ദ്ദത്താല്‍ സൃഷ്‌ടിക്കപ്പെടുന്ന ഊര്‍ജ്ജം വൈദ്യുതോര്‍ജ്ജമാക്കി മാറ്റാനുള്ള പദ്ധതിയാണ്‌ സെന്റ്‌ ഗിറ്റ്‌സ്‌ കോളേജിലെ മെക്കാനിക്കല്‍ എന്‍ജിനീയറിംഗ്‌ വിദ്യാര്‍ത്ഥികളായ ബോബി ജോര്‍ജ്ജും ജോസ്‌ ടോമും അവതരിപ്പിച്ചത്‌. യുദ്ധവിമാനങ്ങളുടെ ഗതിമാറ്റം അനായാസമാക്കാനായി ചിറകുകള്‍ ക്രമീകരിക്കുന്ന പദ്ധതി അവതരിപ്പിച്ച പാര്‍ക്ക്‌ കോളേജ്‌ ഓഫ്‌ എന്‍ജിനീയറിംഗ്‌ തമിഴ്‌നാടിനാണ്‌ രണ്ടാം സ്ഥാനം. ജൈവസാങ്കേതിക വിദ്യാധിഷ്‌ഠിതമായ കൃത്രിമകാലുകളുടെ സാദ്ധ്യതയെ പറ്റിയുള്ള പദ്ധതി അവതരിപ്പിച്ച വെല്ലൂര്‍ ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ ടെക്‌നോളജി തമിഴ്‌നാടിന്‌ മൂന്നാം സമ്മാനം ലഭിച്ചു

2017 സെപ്റ്റംബർ 1, വെള്ളിയാഴ്‌ച

20000 ട്രക്ക്‌ ഡ്രൈവര്‍മാര്‍ക്ക്‌ വിദഗ്‌ധ പരിശീലനം നല്‍കും


എന്‍എസ്‌ഡിസിയും എഎസ്‌ആര്‍ടിയും ചേര്‍ന്ന്‌ 


കൊച്ചി: വൈദഗ്‌ധ്യ വികസന, സംരംഭകത്വ മന്ത്രാലയത്തിനു കീഴിലുള്ള നാഷണല്‍ സ്‌കില്‍ ഡെവലപ്‌മെന്റ്‌ കോര്‍പറേഷന്‍ (എന്‍എസ്‌ഡിസി) സ്റ്റേറ്റ്‌ റോഡ്‌ ട്രാന്‍സ്‌പോര്‍ട്ട്‌ അണ്ടര്‍ടേക്കിങ്‌സ്‌ അസോസിയേഷനുമായി (എഎസ്‌ആര്‍ടിയു) ചേര്‍ന്ന്‌ വലിയ വാണിജ്യ വാഹനങ്ങള്‍ ഓടിക്കുന്നതിന്‌ വര്‍ഷന്തോറും 20,000 ഡ്രൈവര്‍മാര്‍ക്ക്‌ പരിശീലനം നല്‍കും. 
ഇതിനായി അസോസിയേഷനു കീഴിലുള്ള സമിതികള്‍ വഴി ഇന്ത്യയിലുടനീളം ആധുനിക സൗകര്യങ്ങളോടെ ഡ്രൈവര്‍ ട്രെയിനിങ്‌ ഇന്‍സ്റ്റിറ്റിയൂട്ടുകള്‍ (ഡിടിഐ) സ്ഥാപിക്കും. എഎസ്‌ആര്‍ടിയു അംഗങ്ങളിലൂടെ 70 ഇന്‍സ്റ്റിറ്റിയൂട്ടുകളാണ്‌ സ്ഥാപിക്കുന്നത്‌. 
എന്‍എസ്‌ഡിസി-എഎസ്‌ആര്‍ടിയു കരാര്‍ അനുസരിച്ച്‌ പ്രധാനമന്ത്രി കൗശല്‍ വികാസ്‌ യോജനയുടെ കീഴിലായിരിക്കും പ്രത്യേക പദ്ധതിയായി പരിശീലനം നല്‍കുക. തൊഴില്‍ രഹിതരായ യുവജനങ്ങള്‍ക്കും എഎസ്‌ആര്‍ടിയുകള്‍ക്കു കീഴിലുള്ള തൊഴിലാളികള്‍ക്കുമായിരിക്കും പരിശീലനം നല്‍കുക.
ആധുനിക സാങ്കേതിക വിദ്യകളായ ജിപിഎസ്‌ പോലുള്ളവ ഉപയോഗിക്കാന്‍ അറിയാവുന്ന പ്രൊഫഷണല്‍ ഡ്രൈവര്‍മാര്‍ക്ക്‌ വലിയ ഡിമാന്‍ഡുള്ള കാലമാണിതെന്നും ഡ്രൈവര്‍മാര്‍ക്ക്‌ ആവശ്യമായ അടിസ്ഥാന വൈദഗ്‌ധ്യം ലഭ്യമാക്കേണ്ടതുണ്ടെന്നും ഈ കരാറിലുടെ ഡ്രൈവര്‍മാര്‍ക്ക്‌ വലിയ വാഹനങ്ങള്‍ ഉപയോഗിക്കുന്നതിനുള്ള പരിശീലനം നല്‍കി ഈ രംഗത്തെ വിടവു നികത്തുകയാണ്‌ ലക്ഷ്യമിടുന്നതെന്നും എഎസ്‌ആര്‍ടിയുമായുള്ള ധാരണാ പത്രം കൈമാറികൊണ്ട്‌ എന്‍എസ്‌ഡിസി എംഡിയും സിഇഒയുമായ മനീഷ്‌ കുമാര്‍ പറഞ്ഞു.
വാണീജ്യ വാഹനങ്ങളുടെ ഉപയോഗം ഗണ്യമായി വര്‍ധിച്ചതോടെ വിദഗ്‌ധ ട്രക്ക്‌ ഡ്രൈവര്‍മാരെയും മെക്കാനിക്കല്‍ സ്റ്റാഫിനെയും ഇന്ന്‌ ഏറെ ആവശ്യമുണ്ടെന്നും എന്‍എസ്‌ഡിസിയുമായി ചേര്‍ന്ന്‌ ഈ കുറവ്‌ പരിഹരിക്കുന്നതിലും കൂടുതല്‍ പേര്‍ക്ക്‌ തൊഴില്‍ അവസരം ഒരുക്കുന്നതിലും സന്തോഷമേയുള്ളുവെന്നും എഎസ്‌ആര്‍ടിയു, ഇഡി, പി. ആനന്ദ്‌ റാവു പറഞ്ഞു.
കണക്കനുസരിച്ച്‌ രാജ്യത്ത്‌ ഡ്രൈവര്‍മാരുടെ 22 ശതമാനം കുറവുണ്ടെന്നും അത്‌ മാസം തോറും വര്‍ധിച്ചുകൊണ്ടിരിക്കുകയാണെന്നും വ്യക്തമാണ്‌. ഒരു വര്‍ഷം ഒരു ലക്ഷം ട്രക്ക്‌ ഡ്രൈവര്‍മാരെയെങ്കിലും ആവശ്യമായി വരുമെന്നാണ്‌ ലോജിസ്റ്റിക്‌സ്‌ കമ്പനികള്‍ പറയുന്നത്‌. 2020ല്‍ 50 ശതമാനം ഡ്രൈവര്‍മാരുടെ കുറവുണ്ടാകുമെന്നും കണക്കാക്കുന്നു. 

2017 ഓഗസ്റ്റ് 9, ബുധനാഴ്‌ച

കമ്പ്യൂട്ടറിനെപ്പോലെ വിദ്യാര്‍ത്ഥികള്‍ക്കും ചിന്തിക്കാം - ആദ്യസംഗമം കൊച്ചിയില്‍ നടന്നു




� ഇന്നത്തെ വിദ്യാര്‍ത്ഥികളെ ഭാവിയിലേയ്‌ക്ക്‌ സജ്ജമാക്കുന്നതിന്‌ ലക്ഷ്യമിട്ട്‌ സ്‌മാര്‍ട്‌ക്ലാസ്‌ എഡ്യുക്കേഷനല്‍ അവതരിപ്പിച്ച ഇരുപത്തൊന്നാം നൂറ്റാണ്‍ിന്റെ സിടിഐ ലാബ്‌ നഗരത്തിലെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അധികൃതര്‍ക്ക്‌ പരിചയപ്പെടുത്തി

� കൊച്ചി സ്‌കൂളുകളിലെ അമ്പതോളം പ്രിന്‍സിപ്പല്‍മാരും അധ്യാപകരും സംഗമത്തില്‍ പങ്കെടുത്തു

കൊച്ചി: വിദ്യാഭ്യാസ സാങ്കേതികവിദ്യാരംഗത്തെ സ്റ്റാര്‍ട്ടപ്പായ സ്‌മാര്‍ട്‌ക്ലാസ്‌ എഡ്യുക്കേഷനല്‍ സംഘടിപ്പിച്ച ആദ്യത്തെ സ്‌മാര്‍ട്‌ ലേണിംഗ്‌ സ്‌കൂള്‍സ്‌ കോണ്‍ക്ലേവ്‌ കൊച്ചിയിലെ ക്രൗണ്‍ പ്ലാസ ഹോട്ടലില്‍ നടന്നു. പുതിയ വൈദഗ്‌ധ്യങ്ങളും നൈപുണ്യങ്ങളും വിദ്യാര്‍ത്ഥികളെ പരിശീലിപ്പിക്കുന്നതില്‍ വിദ്യാലയങ്ങള്‍ നേരിടുന്ന വെല്ലുവിളികള്‍ കോണ്‍ക്ലേവ്‌ ചര്‍ച്ച ചെയ്‌തു. നഗരത്തിലും ചുറ്റുമുള്ള അമ്പതിലേറെ വിദ്യാലയങ്ങളില്‍ നിന്നുള്ള പ്രിന്‍സിപ്പല്‍മാര്‍, അധ്യാപകര്‍, മാനേജ്‌മെന്റ്‌ പ്രതിനിധികള്‍ എന്നിവര്‍ സംബന്ധിച്ച കോണ്‍ക്ലേവില്‍ സ്‌മാര്‍ട്‌ക്ലാസ്‌ എഡ്യുക്കേഷന്റെ സിടിഐ ലാബ്‌ അവതരണവും നടന്നു. നിലവിലുള്ള അധ്യായന നിലവാരം ഗണ്യമായി ഉയര്‍ത്തുന്നതിനും വിദ്യാര്‍ത്ഥികളെ ഭാവിയിലേയ്‌ക്ക്‌ സജ്ജമാക്കുന്നതിനും ലക്ഷ്യമിട്ടുള്ള കമ്പ്യൂട്ടേനല്‍ ചിന്ത ഉപയോഗപ്പെടുത്തുന്ന നൂതന സംവിധാനമാണ്‌ സിടിഐ ലാബ്‌.

പ്രശ്‌നങ്ങളെയും പരീക്ഷകളേയും മാനസിക പ്രാവീണ്യമുപയോഗിച്ച്‌ മുഴുവനായോ ഭാഗങ്ങളാക്കിയോ പരിഹരിക്കാനും പഠിക്കുന്ന വിഷയങ്ങള്‍ ശാസ്‌ത്രീയമായി വിശകലനം ചെയ്യാനും ഓര്‍മയില്‍ സൂക്ഷിക്കാനും സാങ്കേതികവിദ്യയുടെ പ്രയോഗങ്ങള്‍ ലളിതമായി പഠിക്കാനും സഹായിക്കുന്നതാണ്‌ സിടിഐ. 

പരീക്ഷകളില്‍ ഉയര്‍ന്ന മാര്‍ക്കുകള്‍ വാങ്ങുന്നതിലുപരി അറിവിന്റെ മികച്ച സംസ്‌കരണം ഉറപ്പുവരുത്തുന്നതിനു കൂടി ലക്ഷ്യമിട്ട ടെസ്റ്റിംഗ്‌ ടൂളായ എന്‍-കാറ്റും കോണ്‍ക്ലേവില്‍ അവതരിപ്പിക്കപ്പെട്ടു. അധ്യാപനരീതി വിദ്യാര്‍ത്ഥിക്കാവശ്യമായ വിധം പരിഷ്‌കരിക്കുന്നതിനും എന്‍-കാറ്റ്‌ ഉപയോഗപ്പെടുത്താമെന്നതില്‍ അധ്യാപകര്‍ക്ക്‌ ഏറെ പ്രയോജനപ്രദമാണ്‌ ഇതെന്ന്‌ കൃഷ്‌ണമൂര്‍ത്തി പറഞ്ഞു.

സ്‌മാര്‍ട്‌ക്ലാസ്‌ എഡ്യുക്കേഷനല്‍ സംഘടിപ്പിക്കുന്ന സ്‌മാര്‍ട്‌ ലേണിംഗ്‌ സ്‌കൂള്‍ കോണ്‍ക്ലേവുകളില്‍ രാജ്യമൊട്ടാകെയായി അയ്യായിരത്തിലേറെ വിദ്യാലയങ്ങള്‍ പങ്കെടുക്കുമെന്നാണ്‌ കണക്കാക്കപ്പെടുന്നത്‌. ജൂലൈ മുതല്‍ സെപ്‌തംബര്‍ വരെയുള്ള കാലയളവില്‍ 80 നഗരങ്ങളിലാണ്‌ കോണ്‍ക്ലേവുകള്‍ അരങ്ങേറുന്നത്‌. ഈ സംവിധാനങ്ങളുടെ പ്രചാരം ലക്ഷ്യമിട്ട്‌ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക്‌ വായ്‌പ നല്‍കുന്ന വെര്‍സുറ ശിക്ഷ എന്ന സ്ഥാപനവുമായി സ്‌മാര്‍ട്‌ക്ലാസ്‌ എഡ്യുക്കേഷനല്‍ സഹകരണകരാറിലെത്തിയിട്ടുണ്‍്‌. 

സ്‌കൂള്‍ജീവിതം ആരംഭിക്കുമ്പോള്‍ത്തന്നെ ഇന്നത്തെ കുട്ടികള്‍ പരിശീലിക്കേണ്‍ ഇരുപത്തൊന്നാം നൂറ്റാിന്റെ പ്രാവീണ്യമാണ്‌ കമ്പ്യൂട്ടേഷനല്‍ ചിന്തനമെന്ന്‌ കോണ്‍ക്ലേവില്‍ സംസാരിച്ച സ്‌മാര്‍ട്‌ക്ലാസ്‌ എഡ്യുക്കേഷനല്‍ സീനിയര്‍ വൈസ്‌ പ്രസിഡന്റ്‌ എം. ആര്‍. കൃഷ്‌ണമൂര്‍ത്തി പറഞ്ഞു. സാങ്കേതികവിദ്യകള്‍ നിറഞ്ഞ ഇന്നത്തെ നിത്യജീവിതത്തിന്‌ അവരെ സജ്ജമാക്കുന്നതില്‍ ഈ രീതി നിര്‍ണായകമാണ്‌. സാങ്കേതികവിദ്യയുടെ നിഷ്‌ക്രിയരായ ഉപഭോക്താക്കള്‍ മാത്രമാകുന്നതിനു പകരം കണ്‍ുപിടുത്തക്കാരും നൂതന പ്രവണതകളുടെ മുന്‍നിരക്കാരുമാക്കാന്‍ പുതുതലമുറയെ ഈ രീതി സജ്ജമാക്കും.

എന്‍സിഇആര്‍ടി ചട്ടക്കൂടിനനുസരിച്ചുള്ള കമ്പ്യൂട്ടേഷനല്‍ ചിന്തനം അടിസ്ഥാനമാക്കിയാണ്‌ സിടിഐ ലാബിന്റെ രൂപകല്‍പ്പന. വിദ്യാര്‍ത്ഥികളെ കേന്ദ്രീകരിച്ച്‌ തയ്യാറാക്കിയിട്ടുള്ള ഈ സംവിധാനം 1 മുതല്‍ 8 വരെ ക്ലാസുാര്‍ക്ക്‌ കമ്പ്യൂട്ടര്‍ സയന്‍സിലും 1 മുതല്‍ 4 വരെയുള്ളവര്‍ക്ക്‌ റോബോട്ടിക്‌സിലും 2 മുതല്‍ 4 വരെയുള്ളവര്‍ക്ക്‌ ക്രിയേറ്റര്‍ ഉപയോഗിച്ച്‌ കഥകള്‍ ഉണ്‍ാക്കുന്നതിനും സഹായിക്കുന്ന 4-5 ലാബ്‌ സെഷനുകളാണ്‌ വിഭാവനം ചെയ്യുന്നത്‌.

2017 ജൂലൈ 29, ശനിയാഴ്‌ച

പിണറായിയെ പുലി മുരുനെന്നു പുകഴ്‌ത്തിയതിനു നല്‍കിയ സമ്മാനമെന്നു സാമൂഹ്യമാധ്യമങ്ങള്‍




കൊച്ചി
അന്തരിച്ച എന്‍സിപി സംസ്ഥാന അധ്യക്ഷന്‍ ഉഴവൂര്‍ വിജയന്റെ കുടുംബത്തിന്‌ ധനസഹായം ന?കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരെ സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം. വിജയന്റെ കുടുംബത്തിന്‌ 25 ലക്ഷം രൂപയുടെ ധനസഹായം നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ച സാഹചര്യത്തിലാണ്‌ ഇത്‌. മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലായിരുന്നു ഈ തീരുമാനം എടുത്തത്‌. 

കേരളം ഭരിക്കുന്ന മുന്നണിയായ എല്‍ഡി എഫിലെ കക്ഷിയായ പാര്‍ട്ടിയാണ്‌ എന്‍ സി പി. ആ പാര്‍ട്ടിയുടെ പ്രസിഡണ്ട്‌ എന്നതല്ലതെ ഉഴവൂര്‍ വിജയന്‍ ഒരു എം എ്‌ല്‍ എ പോലും അല്ലല്ലോ എന്നാണ്‌ ചോദിക്കുന്നത്‌. പാര്‍ട്ടി നോക്കി സഹായിക്കാനാണെങ്കില്‍ പിണറായി വിജയനോ സി പി എമ്മോ സഹായിക്കട്ടെ, അതിനെന്തിനാണ്‌ പൊതുഖജനാവിലെ പണം എന്നാണ്‌ ചോദ്യം

്‌ ഏത്‌ നിയമത്തിന്റെ പിന്‍ബലത്തിലാണെന്ന്‌ മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും ഒരാള്‍ ചെയ്യുന്ന ഒരു മണ്ടത്തരം പിന്നെ കീഴവഴക്കമായിമാറുമ്പോള്‍ നഷ്ടം ജനങ്ങള്‍ക്കാണ്‌. . ധനസഹായം ആവശ്യമുളള എത്രയോ പാവപ്പെട്ട രോഗികള്‍ അപേക്ഷയും സമര്‍പ്പിച്ച്‌ വേഴാമ്പലിനെപ്പോലെ കാത്തിരിക്കുന്നു. . സോഷ്യ? മീഡിയ കത്തുന്നു! ്‌ ന?കിയ സംഭാവന. ധനസഹായം ആവശ്യമുളള എത്രയോ പാവപ്പെട്ട രോഗിക? അപേക്ഷയുീ സമ?പ്പിച്ച്‌ വേഴാമ്പലിനെപ്പോലെ കാത്തിരിക്കുന്നു. 
ഒരുപാട്‌ ആളുക?ള്‍ സാമ്പത്തിക ക്ലേശത്തില്‍പ്പെട്ട്‌ ആത്മഹത്യയുടെ വക്കി?ല്‍ നി?ക്കുന്ന കേരളത്തില്‍ ഇങ്ങനെ ഒരു സംഭവം നടന്നിട്ടു അതിനെതിരെ ആരും പ്രതികരിക്കാത്തതെന്താണെന്നും ജനങ്ങളുടെ നികുതിപ്പണമെടുത്ത്‌ മരണത്തെ പോലും ചീഞ്ഞുനാറിയ രാഷ്ട്രീയ മുതലെടുപ്പിനുള്ള കളിയരങ്ങാക്കുന്നുചിലര്‍ ആത്മരോക്ഷം പ്രകടിപ്പിക്കുന്നു
പിണറായി വിജയനെ പുലിമുരുകന്‍ എന്നൊക്കെ പുകഴ്‌ത്തിയതിന്‌ കേരളസര്‍ക്കാര്‍ കൊടുത്ത സമ്മാനമായിട്ടാണ്‌ ഈ ധനസഹായത്തിനെ ചിലര്‍ ചിത്രീകരിക്കുന്നത്‌. . , നാട്ടുകാ? മുഴുവന്‌ പരട്ട ചങ്കനെന്നും പിണുങ്ങനെന്നും പിണുവടിയെന്നും ഒക്കെ കളിയാക്കുമ്പോ?ള്‍ പുലിമുരുകനെന്നും പറഞ്ഞു വാഴ്‌ത്തിയവനെ മറന്നു കളയാനാവുമോ ഇങ്ങനെ പോകുന്നു പ്രതികരണങ്ങള്‍



ജിഷ വധക്കേസിലെ മഹസര്‍ സാക്ഷി മരിച്ച നിലയില്‍.



കൊച്ചി: ജിഷ വധക്കേസിലെ മഹസര്‍ സാക്ഷി മരിച്ച നിലയില്‍.
ജിഷയുടെ അയല്‍വാസി സാബുവിനെയാണ്‌ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്‌.
ജിഷ വധക്കേസുമായി ബന്ധപ്പെട്ട്‌ ആദ്യഘട്ടത്തില്‍ സാബുവിനെ ചോദ്യം ചെയ്‌തിരുന്നു.
ജിഷ മരിച്ചതിന്‌ പിന്നാലെ സാബു പിന്നാലെ നടന്ന ശല്യം ചെയ്‌തിരുന്നുവെന്ന്‌ ജിഷയുടെ അമ്മ പൊലീസിന്‌ മൊഴി നല്‍കിയിരുന്നു. ഇതിനെ തുടര്‍ന്നാണ്‌ പൊലീസ്‌ ഇയാളെ കസ്റ്റഡിയില്‍ എടുത്ത്‌ ചോദ്യം ചെയ്‌തിരുന്നത്‌.
ജിഷ മരിച്ചതിന്‌ ശേഷം അമ്മ പൊലീസിന്‌ നല്‍കിയ മൊഴിയിലാണ്‌ സാബുവിനെ ചോദ്യം ചെയ്‌തത്‌. പിന്നീട്‌ പോലീസ്‌ അന്വേഷണത്തില്‍ ജിഷയുടെ ശരീരത്ത്‌ കണ്ട പല്ലിന്റെ പാട്‌ തെളിവായി മാറി. പല്ലുകളില്‍ വിടവുള്ളയാരോയാണ്‌ ആക്രമണത്തിന്‌ പിന്നിലെന്നായിരുന്നു പൊലീസിന്റെ നിഗമനം.
ജിഷയുടെ അമ്മയുടെ മൊഴിയും സാബുവിന്റെ പല്ലുകളിലുണ്ടായിരുന്ന വിടവും ചോദ്യം ചെയ്യാന്‍ കസ്റ്റഡിയിലെടുക്കുന്നതിന്‌ കാരണമായി. പിന്നീട്‌ പ്രതി അമിറുള്‍ ഇസ്ലാമിനെ അറസ്റ്റ്‌ ചെയ്‌തതിനെ തുടര്‍ന്ന്‌ സാബുവിനെ വിട്ടയയ്‌ക്കുകയായിരുന്നു.

ചിത്രക്ക്‌ വൈല്‍ഡ്‌ കാര്‍ഡ്‌ എന്‍ട്രി നല്‍കണമെന്ന്‌ മുഖ്യമന്ത്രി



കൊച്ചി: പി യു ചിത്രക്ക്‌ ലോക അത്‌ലറ്റിക്‌ മീറ്റില്‍ പങ്കെടുക്കാന്‍ വൈല്‍ഡ്‌ കാര്‍ഡ്‌ എന്‍ട്രി നല്‍കണമെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയന്‍.
ചിത്രയെ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുപ്പിക്കുന്നതായി കേന്ദ്ര കായിക വകുപ്പ്‌ മന്ത്രി വിജയ്‌ ഗോഖല്‍ ഇടപെടണമെന്നും ഇന്നുതന്നെ ഇക്കാര്യത്തില്‍ തീരുമാനമുണ്ടാകണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
ഇതിനിടെ ചിത്രക്ക്‌ ലോക അത്‌ലറ്റിക്‌ മീറ്റില്‍ പങ്കെടുക്കാനാന്‍ കഴിയില്ലെന്ന്‌ അത്‌ലറ്റിക്‌ ഫെഡറേഷന്‍ അറിയിച്ചിരുന്നു.
ഹൈക്കോടതി വിധി തങ്ങളുടെ വാദം കേള്‍ക്കാതെയാണ്‌. ലോക അത്‌ലറ്റിക്‌ മീറ്റ്‌ എന്‍ട്രിക്കുള്ള സമയപരിധി കഴിഞ്ഞു. ഇക്കാര്യങ്ങള്‍ തിങ്കളാഴ്‌ച ഹൈക്കോടതിയെ അറിയിക്കുമെന്ന്‌ അത്‌ലറ്റിക്‌ ഫെഡറേഷന്‍ വ്യക്തമാക്കി.
എന്നാല്‍ ചാമ്പ്യന്‍ഷിപ്പിനുള്ള ടീമില്‍ ചിത്രയെ ഉള്‍പ്പെടുത്തണമെന്ന്‌ ഹൈക്കോടതി വെള്ളിയാഴ്‌ച ഉത്തരവിട്ടിരുന്നു.
യോഗ്യത നേടിയിട്ടും സാധ്യതാപട്ടികയില്‍നിന്ന്‌ ഒഴിവാക്കിയ നടപടിക്കെതിരേ ചിത്ര നല്‍കിയ ഹര്‍ജിയിലായിരുന്നു ഹൈക്കോടതിയുടെ ഇടപെടല്‍.
ചിത്രയുടെ മത്സര ഇനമായ 1500 മീറ്ററില്‍ ചിത്രയുടെ പങ്കാളിത്തം ഉറപ്പുവരുത്തേണ്ടത്‌ കേന്ദ്ര സര്‍ക്കാരിന്റെയും അത്‌ലറ്റിക്‌ ഫെഡറേഷന്റെയും ഉത്തരവാദിത്തമാണെന്നും ഹൈക്കോടതി ഉത്തരവില്‍ പറയുന്നു.
ഇക്കാര്യത്തില്‍ തിങ്കളാഴ്‌ച കോടതി വിശദമായ വാദം കേള്‍ക്കും.
എന്നാല്‍ ചിത്രയെ ഒഴിവാക്കിയ സംഭവത്തില്‍ ഇടപെടാന്‍ കഴിയില്ലെന്ന്‌ കേന്ദ്രസര്‍ക്കാര്‍ ഹൈക്കോടതിയില്‍ അറിയിച്ചിരുന്നു.
അത്‌ലറ്റിക്‌ ഫെഡറേഷന്‍ സ്വതന്ത്ര സ്ഥാനമാണ്‌, അതിന്റെ പ്രവര്‍ത്തനങ്ങളില്‍ ഇടപെടാന്‍ സര്‍ക്കാറിന്‌ കഴിയില്ലന്നും കേന്ദ്രം അറിയിച്ചു.
ഫെഡറേഷന്റെ യോഗ്യതാ മാനദണ്ഡങ്ങളും സെലക്ഷന്‍ വിശദാംശങ്ങളും ഹാജരാക്കി വിശദീകരണം നല്‍കണമെന്ന്‌ കോടതി കേന്ദ്രസര്‍ക്കാറിന്‌ നിര്‍ദേശം നല്‍കിയിരുന്നു.
പി.ടി. ഉഷ, ഷൈനി വില്‍സണ്‍, രാധാകൃഷ്‌ണന്‍ നായര്‍ എന്നീ മലയാളികള്‍ ഉള്‍പ്പെടുന്ന ഏഴംഗ കമ്മിറ്റിയാണ്‌ ചിത്രയെ മത്സരത്തിന്‌ അയക്കേണ്ടെന്ന തീരുമാനത്തിലെത്തിയത്‌.

ഇടവേള ബാബുവിനെ ചോദ്യം ചെയ്യുന്നത്‌ പൂര്‍ത്തിയായി



കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട്‌ ഇടവേള ബാബുവിനെ ചോദ്യം ചെയ്യുന്നത്‌ പൂ?ത്തിയായി. ഇന്നലെ ആലുവ പോലീസ്‌ ക്ലബില്‍ വിളിച്ചു വരുത്തിയാണ്‌ പോലീസ്‌ ഇടവേള ബാബുവിനെ ചോദ്യം ചെയ്‌തത്‌. ചോദ്യം ചെയ്യല്‍ ഒന്നരമണിക്കൂ? നീണ്ടു നിന്നു.
അമ്മ സംഘടിപ്പിച്ച താരനിശയുമായി ബന്ധപ്പെട്ടായിരുന്നു ചോദ്യം ചെയ്യല്‍ എന്ന്‌ ഇടവേള ബാബു വ്യക്തമാക്കി. റിഹേഴ്‌സല്‍ സമയത്തെ കാര്യങ്ങള്‍ ചോദിച്ചു. ഇതിന്റെ ചില രേഖകള്‍ അന്വേഷണ സംഘത്തിനു കൈമാറിയെന്നും അദ്ദേഹം അറിയിച്ചു 

നാവിക സേനയില്‍ ഓഫീസര്‍മാര്‍ പാസിങ്ങ്‌ ഔട്ട്‌ പൂര്‍ത്തിയാക്കി



കൊച്ചി: തീരദേശസേനയുടെയും ഇന്ത്യന്‍ നാവിക സേനയുടേയം 14,3 എയര്‍ബോണ്‍ ടാക്ടീഷ്യന്‍ എയര്‍ഫ്‌ളീറ്റില്‍ നിന്ന്‌ 17 ഓഫീസര്‍മാര്‍ ഇന്നലെ പാസിങ്ങ്‌ ഔട്ട്‌ പൂര്‍ത്തിയാക്കി. പെര്‍മനന്റ്‌ കമ്മീഷന്‍, ഷോര്‍ട്ട്‌ സര്‍വീസ്‌ കമ്മീഷന്‍ എന്നിവയിലേക്കാണ്‌ ഇവരുടെ നിയമനം. ഐഎന്‍എസ്‌ ഗരുഡയില്‍ നടന്ന വര്‍ണാഭമായ ചടങ്ങില്‍ റയല്‍ അഡ്‌മിറല്‍ സത്യനാരായണ അലമാന്‍ഡാ പരേഡില്‍ വെച്ചു പാസിങ്ങ്‌ ഔട്ട്‌ പൂര്‍ത്തിയാക്കിയ സൈനികര്‍ക്കുള്ള ബഹുമതിയായ വിംഗ്‌സ്‌ സമ്മാനിച്ചു. ലഫ്‌റ്റനന്റ്‌ തപന്‍ പണ്ഡിറ്റ്‌, സബ്‌ ലഫ്‌റ്റന്റ്‌ ദിശ ആശ്ര,ജസ്‌്‌ലീന്‍ കൗര്‍, എന്നിവര്‍ മികച്ച പ്രകടനത്തിനുള്ള അവാര്‍ഡുകള്‍ ഏറ്റുവാങ്ങി. ക്യാപ്‌റ്റന്‍ അരുപനാനന്ദ ഘോഷ്‌, കമ്മഡോര്‍ ആര്‍.ആര്‍. അയ്യര്‍, എന്നിവരുടെ കീഴിലാണ്‌ ഓഫീസര്‍മാര്‍ വിജയകരമായി പരിശീലനം പൂര്‍ത്തിയാക്കിയത്‌. 






പാസിങ്ങ്‌ ഔട്ട്‌ പരേഡിനു ശേഷം ലഫ്‌റ്റനന്റ്‌ ദിശ ആശ്ര റിയര്‍ അഡ്‌മിറല്‍ സത്യനാരായണ അലമാന്‍ഡയില്‍ നിന്നും ബെസ്റ്റ്‌ ഫ്‌ളൈയിങ്ങ്‌, ഓര്‍ഡര്‍ ഓഫ്‌ മെരിറ്റ്‌ എന്നിയവക്കുള്ള പുരസ്‌കാരം ഏറ്റുവാങ്ങുന്നു. 

കേരള ലളിതകലാ അക്കാദമി സംസ്ഥാന ചിത്രശില്‍പ പുരസ്‌ക്കാരങ്ങള്‍ പ്രഖ്യാപിച്ചു











കൊച്ചി: കേരള ലളിതകലാ അക്കാദമിയുടെ ഈ വര്‍ഷത്തെ സംസ്ഥാന ചിത്രശില്‍പ പുരസ്‌ക്കാരങ്ങള്‍ പ്രഖ്യാപിച്ചു. കേരള ലളിതകലാ അക്കാദമി ചെയര്‍മാന്‍ ടി.എ. സത്യപാലാണ്‌ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചത്‌. പുരസ്‌കാരത്തിനായി ചിത്രകല, ശില്‍പകല എന്നീ വിഭാഗങ്ങളില്‍ ഈ വര്‍ഷം 243 എന്‍ട്രികളാണ്‌ ജൂറിയുടെ പരിഗണനയ്‌ക്കായി വന്നത്‌. ആന്ധ്രയില്‍ നിന്നുള്ള രാമകൃഷ്‌ണ വേതാള, മധ്യപ്രദേശ്‌ സ്വദേശി യൂസഫ്‌, ചെന്നൈയില്‍ നിന്നുള്ള അസ്‌മ മേനോന്‍ എന്നിവരായിരുന്നു ജൂറിയംഗങ്ങള്‍. 

ചിത്രകലയില്‍ സജിത്‌ പുതുക്കലവട്ടം, സിന്ധു ദിവാകരന്‍, ജഗേഷ്‌ എടക്കാട്‌, സൂരജ കെ.എസ്‌, ശില്‍പകലയില്‍ സജിന്‍ എസ്‌.എസ്‌ എന്നിവരാണ്‌ സംസ്ഥാന അവാര്‍ഡിന്‌ അര്‍ഹരായത്‌. സജിത്‌ പുതുക്കലവട്ടത്തിനെ 'വിങ്‌സ്‌ ഓഫ്‌ സ്‌പ്രൗട്ടിങ്‌ എര്‍ത്ത്‌വേംസ്‌' എന്ന ചിത്രവും ജഗേഷ്‌ എടക്കാടിനെ 'ഗ്ലാന്‍സ്‌ ഫ്രം പാസ്റ്റ്‌ 7' എന്ന രചനയുമാണ്‌ അവാര്‍ഡിനര്‍ഹരാക്കിയത്‌. മറ്റുള്ളവരുടേത്‌ ശീര്‍ഷകമില്ലാത്ത രചനകളാണ്‌. 50,000/ രൂപയും പ്രശസ്‌തിപത്രവും നമ്പൂതിരി രൂപകല്‍പന ചെയ്‌ത ശില്‍പവും അടങ്ങുന്നതാണ്‌ സംസ്ഥാന അവാര്‍ഡ്‌.
കലാവിദ്യാര്‍ഥികള്‍ക്കുള്ള അക്കാദമിയുടെ പ്രത്യേക പരാമര്‍ശത്തിന്‌ കാലടി ശ്രീ ശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാലയിലെ അരുണ്‍ രവി, തൃശൂര്‍ ഗവ. കോളേജ്‌ ഓഫ്‌ ഫൈന്‍ ആര്‍ട്‌സിലെ വിവേക്‌ ദാസ്‌ എം.എം, തൃപ്പൂണിത്തുറ ആര്‍.എല്‍.വി. കോളേജ്‌ ഓഫ്‌ മ്യൂസിക്‌ ആന്‍ഡ്‌ ഫൈന്‍ ആര്‍ട്‌സിലെ റിങ്കു അഗസ്റ്റിന്‍ പി.എ എന്നിവരുടെ ചിത്രങ്ങളും മാവേലിക്കര രാജാ രവിവര്‍മ കോളേജ്‌ ഓഫ്‌ ഫൈന്‍ ആര്‍ട്‌സിലെ ഹെല്‍ന മെറിന്‍ ജോസഫ്‌, തൃശൂര്‍ ഗവ. കോളേജ്‌ ഓഫ്‌ ഫൈന്‍ ആര്‍ട്‌സിലെ ഷാന്‍ കെ.ആര്‍ എന്നിവരുടെ ശില്‍പങ്ങളും ബഹുമതിക്ക്‌ അര്‍ഹമായി. 20,000 രൂപയാണ്‌ പുരസ്‌കാരത്തുക. 

ഓഗസ്റ്റ്‌ 19ന്‌ വൈകീട്ട്‌ 4ന്‌ ദര്‍ബാര്‍ ഹാളില്‍ നടക്കുന്ന ചടങ്ങില്‍ സാംസ്‌കാരിക വകുപ്പ്‌ മന്ത്രി എ.കെ. ബാലന്‍ പുരസ്‌കാരങ്ങള്‍ സമ്മാനിക്കും. ലളിതകലാ അക്കാദമി സെക്രട്ടറി പൊന്ന്യം ചന്ദ്രനും ജൂറിയംഗങ്ങളും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.


2017 ജൂലൈ 28, വെള്ളിയാഴ്‌ച

Cochin Shipyard files papers for Rs 1,400-1,500 crore IPO


State-owned Cochin Shipyard today filed draft papers with capital markets regulator Sebi to raise an estimated Rs 1,400-1,500 crore through an initial public offering.
The company -- the largest public sector shipyard in India in terms of dock capacity -- caters to the defence sector as well as commercial sector worldwide.
The initial public offer (IPO) comprises fresh issuance of 22,656,000 equity shares and an offer for sale of 11,328,000 equity scrips by the government, the company said in a statement.
The equity shares will have a face value of Rs 10 and the price band will be decided in consultation with the Book Running Lead Managers (BRLMs).
According to sources, the company is expected to garner Rs 1,400-1,500 crore.
Proceeds from the fresh issue will be utilised towards setting up of a new dry dock within the existing premises of the company, setting up of an international ship repair facility at Cochin Port Trust area and for other general corporate purposes.
SBI Capital Markets, Edelweiss Financial Services, JM Financial Institutional Securities will manage the IPO.







കൊച്ചി
ഏറെ കോളിളക്കം ഉണ്ടാക്കിയ കൊച്ചിന്‍ ഷിപ്പ്‌ യാര്‌ഡിന്റെ ഓഹരി വില്‍പ്പനയ്‌ക്ക്‌ ഇന്നലെ ഔദ്യോഗികമായ തുടക്കം കുറിച്ചു. ഓഗസ്‌റ്റ്‌ ഒന്നിന്‌ ഇഷ്യു ഓപ്പണ്‍ ചെയ്യും. ഓഗസ്‌റ്റ്‌ മൂന്നിനു ക്ലോസ്‌ ചെയ്യും. 
ഓഹരി വില്‍പ്പനയിലൂടെ 1400-1500 കോടി രൂപവരെ സമാഹരിക്കാനാണ്‌ ലക്ഷ്യമിടുന്നത്‌

ഇന്ത്യയിലെ ഏറ്റവും വലിയ പൊതുമേഖല കപ്പല്‍
നിര്‍മ്മാണശാലയായ കൊച്ചിന്‍ ഷിപ്പ്‌ യാര്‍ഡ്‌ ലിമിറ്റഡ്‌ വികസന പ്രവര്‍ത്തനങ്ങളുടെ ഭാഗമായിട്ടാണ്‌ ഓഹരിവില്‍പ്പന നടത്തുന്നത്‌. 
വലിയ കപ്പലുകള്‍ നിര്‍മ്മിക്കാനാവാശ്യമായ ഡ്രൈ ഡോക്ക്‌, ്‌അതോടൊപ്പം സമുദ്രയാനങ്ങളുടെ റിപ്പയറിങ്ങ്‌ പ്രവര്‍ത്തനങ്ങളുടെ വ്യാപ്‌തികൂട്ടുക എന്നിവയാണ്‌ ഓഹരി വില്‍പ്പനയിലൂടെ ലക്ഷ്യമിടുന്നതെന്ന്‌ സിഎസ്‌എല്‍ ചെയര്‍മാന്‍ മധു നായര്‍ പറഞ്ഞു.
ഓഹരി ഇറക്കുന്നതില്‍ നിന്ന്‌ ലഭിക്കുന്ന മൂലധനം കമ്പനിയുടെ നിലവിലുള്ള പരിസരങ്ങളില്‍ പുതിയ െ്രെഡ ഡോക്ക്‌ സ്ഥാപിക്കുക,കൊച്ചിന്‍ പോര്‍ട്ട്‌ ട്രസ്റ്റ്‌ ഏരിയയില്‍ ('ഐ എസ്‌ ആര്‍ എഫ്‌) ഒരു അന്താരാഷ്ട്ര നിലവാരമുള്ള കപ്പല്‍ റിപ്പയര്‍ കേന്ദ്രം സജ്ജമാക്കുക, പൊതു കോര്‍പ്പറേറ്റ്‌ ആവശ്യങ്ങള്‍ക്കായി വിനിയോഗിക്കുക എന്നിങ്ങനെയുള്ള ആവശ്യങ്ങ?ക്ക്‌ ഉപയോഗിക്കാനാണ്‌ തീരുമാനിച്ചിരിക്കുന്നത്‌.
കമ്പനി ഒരു പുതിയ ഡോക്ക്‌ , ഒരു 'സ്‌റ്റെപ്പ്‌ഡ്‌' െ്രെഡ ഡോക്ക്‌ ('െ്രെഡ ഡോക്ക്‌') നിര്‍മിക്കുന്ന പ്രക്രിയയിലാണ്‌. ഈ സ്‌റ്റെപ്പ്‌ഡ്‌ ഡോക്ക്‌ നീളമേറിയ കപ്പലുകളെ ഉ?ക്കൊള്ളാ? സഹായിക്കും. ഡോക്കിന്റെ വീതിയുള്ള ഭാഗത്ത്‌ നീളം കുറഞ്ഞതും വീതി കൂടിയതുമായ വെസ്സലുകളും റിഗ്ഗുകളും നി?മ്മിക്കാനും അറ്റകുറ്റപ്പണികള്‍ നടത്താനും സാധിക്കും. കമ്പനി ഇപ്പോള്‍ ഷിപ്പ്‌ ലിഫ്‌റ്റ്‌, ട്രാന്‍സ്‌ഫര്‍ സിസ്റ്റങ്ങള്‍ ഉള്ള ഒരു അന്താരാഷ്ട്ര കപ്പല്‍ നി?മാണ ശാല ('ഐഎസ്‌ആര്‍എഫ്‌') സ്ഥാപിക്കുന്നതിനുമുള്ള നടപടിക്രമങ്ങളിലാണ്‌.
കമ്പനിയുടെ ഇക്വിറ്റി ഷെയര്‍ ഒന്നിന്‌ 10 രൂപ മുഖവിലയും 424-432 രൂപ പ്രൈസ്‌ ബാന്‍ഡും നിശ്ചയിച്ചു. 
10 രൂപ മുഖവിലയുള്ള 33,984,000 ഓഹരികളാണ്‌ പ്രാഥമിക പൊതു ഓഹരി വിപണയില്‍ (ഐ.പി.ഒ)യില്‍
ഉള്‍പ്പെടുത്തുന്നത്‌. ഈ ഇഷ്യുവില്‍ റീട്ടെയിലേഴ്‌സിനും എംപ്ലോയിസിനും പ്രതി ഷെയര്‍ 21 രൂപ വീതം ഇളവ്‌ ലഭിക്കുന്നതാണ്‌. 
മറ്റൊരു പ്രത്യേകത ഈ ഇഷ്യവില്‍ 22,656,000 പുതിയ ഇക്വിറ്റി ഷോയറുകളും ഷിപ്പിങ്ങ്‌ മന്ത്രാലയത്തിലൂടെയുള്ള പ്രവര്‍ത്തനത്തിലൂടെ ഇന്ത്യന്‍ പ്രസിഡന്റ്‌ നടപ്പാക്കുന്ന 11,328,000 ഓഹരികളുടെ വില്‍പ്പനക്കുള്ള ഷെയറുകളും ഉള്‍പ്പെടുന്നു. 
കുറഞ്ഞത്‌ 30 ഇക്വിറ്റി ഷെയറുകള്‍ക്കും അതിനുശേഷം 30 ഇക്വിറ്റി ഷെയറുകളുടെ ഗുണിതങ്ങളും ആയി അപേക്ഷിക്കാം. മുഖവിലയുടെ 42.4 മടങ്ങാണ്‌ ഫ്‌ളോര്‍ വാല്യു ആയി നിശ്ചയിച്ചിരിക്കുന്നത്‌. ക്യാപ്‌ പ്രൈസ്‌ 43.2 മടങ്ങാണ്‌. 
ബുക്ക്‌ ബി?ഡിംഗ്‌ പ്രോസസ്‌ മുഖേനയാണ്‌ ഇഷ്യു പുറത്തിറക്കുന്നത്‌. ഇതി? നെറ്റ്‌ ഇഷ്യൂ വിന്റെ 50% ക്വാളിഫൈഡ്‌ ഇ?സ്റ്റിട്യൂഷണ? ബയേഴ്‌സിന്‌ (ക്യൂ ഐ ബി) ('ക്യൂ ഐ ബി ഭാഗം') അനുവദിക്കാനായി ലഭ്യമായിരിക്കും. ക്യൂ ഐ ബി ഭാഗത്തിന്റെ 5% ആനുപാതിക അടിസ്ഥാനത്തി?, മ്യൂച്വ? ഫണ്ടുക?ക്ക്‌ മാത്രമേ അനുവദിക്കൂ, കൂടാതെ ക്യൂ ഐബി ഭാഗത്തിന്റെ ബാക്കി, മ്യൂച്ച്വ? ഫണ്ടുക? ഉ?പ്പെടെ, എല്ലാ ക്യൂ ഐബി ബിഡ്ഡേഴ്‌സിനും ആനുപാതിക അടിസ്ഥാനത്തി? അനുവദിക്കും, ഇതി? ഇഷ്യു വിലയിലോ അതിലധികമോ ഉള്ള സാധുവായ ബിഡ്‌ ലഭിക്കുന്നതിനു അനുസരിച്ചായിരിക്കും ഇത്‌ നിശ്ചയിക്കുക.

മാത്രമല്ല, നെറ്റ്‌ ഇഷ്യൂവിന്റെ 15 ശതമാനത്തില്‍ കുറയാതെ നോണ്‍ ഇന്‍സ്റ്റിട്യൂഷണല്‍ ബിഡ്ഡേഴ്‌സിന്‌ ആനുപാതികമായ അടിസ്ഥാനത്തില്‍ അലോക്കേഷന്‍ നടത്താന്‍ ലഭ്യമാക്കും. നെറ്റ്‌ ഇഷ്യൂവിന്റെ 35% ത്തില്‍ കുറയാതെ സെബി ഐ സിഡിആര്‍ ചട്ടങ്ങള്‍ അനുസരിച്ച്‌ റീട്ടെയില്‍ ഇന്‍ഡിവിജ്വല്‍ ബിഡ്ഡേഴ്‌സിന്‌ അനുവദിക്കുന്നതിനായി ലഭിക്കും, ഇതില്‍ ഇഷ്യു വിലയിലോ അതിലധികമോ ഉള്ള സാധുവായ ബിഡ്‌ ലഭിക്കുന്നതിനു അനുസരിച്ചായിരിക്കും ഇത്‌ നിശ്ചയിക്കുക. കൂടാതെ, ഇഷ്യു വിലയിലോ അതിനു മുകളിലോ ലഭിച്ചിട്ടുള്ള സാധുവായ ബിഡ്‌ അനുസരിച്ച്‌ യോഗ്യതയുള്ള ജീവനക്കാ?ക്ക്‌ അനുവദിക്കുന്നതിന്‌ 824,000 ഇക്വിറ്റി ഷെയറുകള്‍ സംവരണം ചെയ്‌തിരിക്കുന്നതാണ്‌. എല്ലാ ബിഡ്ഡേഴ്‌സും നിര്‍ബന്ധമായും അപ്ലിക്കേഷ?ന്‍ സപ്പോര്‍ട്ടഡ്‌ ബൈ ബ്ലോക്കിംഗ്‌ എമൗണ്ട്‌ (എ എസ്‌ ബി എ) പ്രോസസ്സിലൂടെ അവരവരുടെ ബന്ധപ്പെട്ട ബാങ്ക്‌ അക്കൗണ്ടുകളുടെ വിശദാംശങ്ങള്‍ നല്‍കേണ്ടതാണ്‌ അത്‌ സെല്‍ഫ്‌ സര്‍ട്ടിഫൈഡ്‌ സിന്‍ഡിക്കേറ്റ്‌ ബാങ്ക്‌സ്‌ (എസ്സി എസ്‌ ബി) മുഖേന തുക ബ്ലോക്ക്‌ ചെയ്യുന്നതുമാണ്‌. 



 





കൊച്ചിന്‍ ഷിപ്പ്‌ യാര്‍ഡിന്റെ ഓഹരികളുടെ ഇഷ്യു ഉദ്‌ഘാടനം ചെയ്‌തുകൊണ്ട്‌ കൊച്ചിന്‍ ഷിപ്പ്‌ യാര്‍ഡ്‌ സിഎംഡി മധു എസ്‌ നായര്‍ സംസാരിക്കുന്നു.ജനറല്‍ മാനേജര്‍ രാജേഷ്‌ ഗോപാലകൃഷ്‌ണന്‍, പോള്‍ രാജന്‍, സുരേഷ്‌ ബാബു, സണ്ണി തോമസ്‌ എന്നിവര്‍ സമീപം.

2017 ജൂലൈ 11, ചൊവ്വാഴ്ച

'മധുരിക്കും ഓര്‍മ്മകളു'മായി ആര്‍ട്‌സ് ആന്‍ഡ് മെഡിസിന്‍


കൊച്ചി: കാളിദാസ കലാകേന്ദ്രത്തിന്റെ 'മധുരിക്കും ഓര്‍മ്മകളെ' എന്ന അനശ്വര ഗാനം ഒഎന്‍വി കുറുപ്പ്  24-ാം വയസില്‍ എഴുതിയതാണ്. അര നൂറ്റാണ്ട് പഴക്കമുള്ള ഈ ഗാനം ഇന്നും മലയാളിയുടെ മനസില്‍ ഗതകാല സ്മരണകള്‍ ഉണര്‍ത്തുന്നതുമാണ്. പ്രസിദ്ധമായ ഈ നാടകഗാനം പാടിക്കൊണ്ടാണ് ഒ.യു ബഷീര്‍ ആര്‍ട്‌സ് ആന്‍ഡ് മെഡിസിന്റെ 177-ാമത് ലക്കം തുടങ്ങിയത്.

കൊച്ചി ബിനാലെ ഫൗണ്ടേഷന്‍, മെഹബൂബ് മെമ്മോറിയല്‍ ഓര്‍ക്കസ്ട്ര, കാസിനോ എയര്‍കേറ്ററേഴ്‌സ് ആന്‍ഡ് ഫ്‌ളൈറ്റ് സര്‍വീസസ് എന്നിവ സംയുക്തമായാണ് എറണാകുളം ജനറല്‍ ആശുപത്രിയില്‍ ആര്‍ട്‌സ് ആന്‍ഡ് മെഡിസിന്‍ പരിപാടി സംഘടിപ്പിച്ചു വരുന്നത്. രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും മാനസികോല്ലാസം ലഭിക്കുന്നതിനും അതുവഴി രോഗത്തിന്റെ കാഠിന്യം കുറയ്ക്കുന്നതിനും ഉദ്ദേശിച്ചാണ് ഈ സംഗീത സാന്ത്വന പരിപാടി.

ഒ.യു ബഷീറും ബിബിന ബാബുവുമാണ് പരിപാടി അവതരിപ്പിച്ചത്. മധുരിക്കും ഓര്‍മ്മകളുണര്‍ത്തുന്ന 15 ഗാനങ്ങളാണ് ഇരുവരും പാടിയത്. പത്തു പാട്ടുകള്‍ ബഷീറും നാലു പാട്ടുകള്‍ ബിബിനയും ആലപിച്ചു. വാല്‍ക്കണ്ണെഴുതി വനപുഷ്പം ചൂടി എന്ന യുഗ്മഗാനവും ഇവരുടേതായുണ്ടായിരുന്നു. 

ചലച്ചിത്ര പിന്നണി ഗായകന്‍ കൂടിയാണ് ഒ.യു ബഷീര്‍. മിനുക്കം, ഈ ഭാര്‍ഗവി നിലയം, കിസാന്‍, കുട്ടിസ്രാങ്ക്, ആനമയില്‍ ഒട്ടകം, കാപ്പിരിത്തുരുത്ത് എന്നീ സിനിമകളില്‍ അദ്ദേഹം പാടിയിട്ടുണ്ട്. ആര്‍എല്‍വി കോളേജില്‍നിന്ന് സംഗീതത്തില്‍ ബിരുദമെടുത്ത ബിബിന നിരവധി ആല്‍ബങ്ങളിലും ഹ്രസ്വചിത്രങ്ങളിലും ഗായികയാണ്

2017 ജൂലൈ 2, ഞായറാഴ്‌ച

‘Ink Salon’ held today at the Biennale Pavilion



KMB 2016: When INKtalks came to the Biennale
Four KMB 2016 artists participated at an ‘Ink Salon’ held today at the Biennale Pavilion   

Kochi, Dec 17: The stories of four artists participating in the ongoing third edition of the Kochi-Muziris Biennale (KMB) will be featured in INKtalks, after the innovative public platform organised a ‘Salon’ on the sidelines of the international contemporary art festival today.

INKtalks founder Lakshmi Pratury who calls herself a “curator of stories” organised the INK event with KMB 2016 curator Sudarshan Shetty and artists Abhishek Hazra, Desmond Lazaro, Dia Mehta Bhupal and Pedro Gómez-Egaña, at the Biennale Pavilion in Cabral Yard, Fort Kochi.

The INKtalks are inspired by the famed TED talks. They are personal narratives that get to the heart of issues in 18 minutes or less and capture and share breakthrough ideas, uplifting stories and surprising perspectives. They are available to view for free on the Internet. Over the last six years, the talks have covered 400 stories.
“I believe that when these stories are told, it leads to action. So, I am excited to be partnered with the Biennale this year to tell you the stories of four artists. When this goes on the Internet and is viewed by millions of people, we will get a peek into the story behind the Biennale’s journey. But what is most powerful is the journey itself,” Pratury said.

Pratury commended Shetty on his curatorial vision and likened his role as a good coach who knows when to take the work of art away from the creator. During the conversation with Pratury, Shetty said he was initially confused after reading a lot on curating. But he then settled down to the “opportunity to go out there and look for things”.
“I was interested in how to sidestep the role of curator of knowledge and culture and look at it as a host,” said Shetty, who added that it would be a great idea to keep changing the title of the Biennale: ‘Forming in the pupil of the eye’.

“Maybe it is an opportunity to write another curatorial statement to sum it all up. But there are more such beginnings to come throughout the Biennale,” he said.
ENDS


പത്രക്കുറിപ്പ് 17.12.2016

പ്രമുഖ സംഭാഷണ വേദിയായ 
ഇങ്ക് ടോക്ക് കൊച്ചി ബിനാലെയില്‍

കൊച്ചി: പ്രശസ്ത സംഭാഷണ വേദിയായ ഇങ്ക് ടോക്ക് കൊച്ചി-മുസിരിസ് ബിനാലയില്‍ എത്തി. ആദ്യ പരിപാടിയില്‍ ക്യൂറേറ്റര്‍ സുദര്‍ശന്‍ ഷെട്ടിയുള്‍പ്പെടെ അഞ്ച് ആര്‍ട്ടിസ്റ്റുകളാണ് പങ്കെടുത്തത്.

കബ്രാള്‍ യാര്‍ഡിലുള്ള പവലിയനിലായിരുന്നു പരിപാടി. ലക്ഷ്മി പ്രതുരിയാണ് ഇങ്ക് ടോക്കിന്റെ ആതിഥേയ. ബിനാലെയെന്നത് തുടര്‍ന്നു പോകുന്ന പരിപാടിയാണെന്ന് ക്യൂറേറ്റര്‍ സുദര്‍ശന്‍ ഷെട്ടി പറഞ്ഞു. ബിനാലെ അവസാനിക്കുമ്പോള്‍ ക്യൂറേറ്റര്‍ പ്രമേയത്തില്‍ പോലും പരിണാമം ഉണ്ടായേക്കാമെന്ന് അദ്ദേഹം പറഞ്ഞു.

തന്റെ കുടുംബത്തിന്റെ മൂന്നു തലമുറയുടെ കഥ പറയുന്ന സൃഷ്ടികളാണ് ബിനാലെയില്‍ ഒരുക്കിയിരിക്കുന്നതെന്ന് ആര്‍ട്ടിസ്റ്റ് ഡെസ്മണ്ട് ലസാരോ പറഞ്ഞു. തന്റെ ജീവിതത്തില്‍ ഉണ്ടായ ഓരോ അനുഭവവും അതുണ്ടായ സാഹചര്യവുമെല്ലാം ഉള്‍പ്പെടുത്തിയാണ് ഈ സൃഷ്ടി നടത്തിയിട്ടുള്ളതെന്ന് അദ്ദേഹം പറഞ്ഞു.
ബിനാലെയില്‍ ഏറെ സന്ദര്‍ശകരെ ആകര്‍ഷിച്ച കടലാസു ബാത്‌റൂമിന്റെ സൃഷ്ടാവ് ദിയമേത്ത ഭൂപാല്‍ തന്റെ അനുഭവങ്ങള്‍ വിവരിച്ചു. ഫോട്ടോഗ്രാഫിയില്‍ നിന്നും ഇന്‍സറ്റലേഷനില്ക്ക് വരാന്‍ കാരണം വിവിധ സ്‌പേസുകള്‍ തമ്മിലുള്ള അന്തരമാണെന്ന് അവര്‍ പറഞ്ഞു. നിരവധി കടലാസുകള്‍ പിരിച്ചെടുത്താണ് ദിയ ഈ സൃഷ്ടി നടത്തിയിട്ടുള്ളത്.

സൃഷ്ടികള്‍ക്ക് ദൃക്‌സാക്ഷി വിവരണം നടത്തുന്ന അഭിഷേക് ഹസ്ര തന്റെ ശാസ്ത്ര വീക്ഷണങ്ങളാണ് പങ്കു വച്ചത്. ഐന്‍സ്റ്റീന്റെയും എസ് എന്‍ ബോസിന്റെയും കണ്ടു പിടുത്തങ്ങള്‍ക്ക് കാലാതീതമായ പ്രാധാന്യമുണ്ടെന്ന് തെളിയിക്കുന്ന സംഭവങ്ങള്‍ അദ്ദേഹം വിശദീകരിച്ചു.

വിവിധ തലങ്ങളിലെ പ്രത്യേകതകള്‍ കലയില്‍ എങ്ങിനെ സമന്വയിപ്പിക്കാമെന്നതായിരുന്നു പെഡ്രോ ഗോമസ് എഗാനയുടെ സംഭാഷണ വിഷയം. ബിനാലെ വേദികളുടെ ഓരോ പ്രദേശങ്ങളിലൂടെ കടന്നു പോകുന്നതായി സങ്കല്‍പ്പിക്കാന്‍ ശ്രോതാക്കളോട് ആവശ്യപ്പെട്ടു കൊണ്ടുള്ള അദ്ദേഹത്തിന്റെ സംഭാഷണം ശ്രദ്ധേയമായി.

സി എസ് വെങ്കിടേശ്വരന്‍ ക്യൂറേറ്റ് ചെയ്ത ചിത്രങ്ങള്‍


ബിനാലെ ആര്‍ട്ടിസ്റ്റ്‌സ് സിനിമ വിഭാഗത്തില്‍ 
സി എസ് വെങ്കിടേശ്വരന്‍ ക്യൂറേറ്റ് ചെയ്ത ചിത്രങ്ങള്‍

കൊച്ചി: കൊച്ചി-മുസിരിസ് ബിനാലെ ആര്‍ട്ടിസ്റ്റ്‌സ് സിനിമ വിഭാഗത്തില്‍  പ്രമുഖ ചലച്ചിത്ര ഗവേഷകനായ ഡോ സി.എസ് വെങ്കിടേശ്വരന്‍ ക്യൂറേറ്റ് ചെയ്ത നാലു ദിവസത്തെ സിനിമ പാക്കേജിന് തുടക്കമായി. എഴുത്തുകാര്‍, ചിന്തകര്‍, സംവിധായകര്‍ എന്നിവരെ ആസ്പദമാക്കിയുള്ള ഡോക്യുമന്ററികളാണ് ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

ബുധനാഴ്ച തുടങ്ങിയ സിനിമ പാക്കേജ് മാര്‍ച്ച് 25 ശനിയാഴ്ച വരെ നീളും. ബിനാലെ വേദിയായ ഫോര്‍ട്ട് കൊച്ചി കബ്രാള്‍ യാര്‍ഡില്‍ വൈകീട്ട് 5.30-നാണ് ആദ്യ മൂന്നു ദിവസവും പ്രദര്‍ശനം ആരംഭിക്കുക. അവസാന ദിവസത്തെ പ്രദര്‍ശനം വൈകീട്ട് 5 മണിക്ക് തുടങ്ങും.

കേരളത്തില്‍ നിന്ന് കലയെ രാജ്യാന്തര തലത്തില്‍ എത്തിച്ച എഴുത്തുകാരെയും ചിന്തകരെയും കുറിച്ചുള്ള അറിവ് നല്‍കുന്ന ഇടമാണ് ബിനാലെയെന്ന് സി.എസ് വെങ്കിടേശ്വരന്‍ പറഞ്ഞു.  കേരളത്തിലെ ബൗദ്ധിക തലത്തിന് അടിസ്ഥാനശില പാകിയ നാല് പ്രതിഭകളെക്കുറിച്ചുള്ള ഡോക്യുമന്ററികളാണ് ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

പെരുമ്പടവം ശ്രീധരനെക്കുറിച്ച് ഷൈനി ജേക്കബ് ബെഞ്ചമിന്‍ സംവിധാനം ചെയ്ത ഇന്‍ റിട്ടേണ്‍ ജസ്റ്റ് എ ബുക്ക് എന്ന ഡോക്യുമന്ററിയാണ് പാക്കേജിന്റെ ആദ്യ ദിനം പ്രദര്‍ശിപ്പിക്കുന്നത്. സഖറിയ തിരക്കഥയെഴുതിയ ഈ ചിത്രം  കേരളത്തിലും റഷ്യയിലെ സെന്റ് പീറ്റേഴ്‌സ്ബര്‍ഗിലുമാണ് ചിത്രീകരിച്ചിട്ടുള്ളത്. ദസ്‌തേവിയസ്‌കിയില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ട് പെരുമ്പടവം എഴുതിയ ഒരു സങ്കീര്‍ത്തനം പോലെ എന്ന നോവലിനെ അടിസ്ഥാനമാക്കിയാണ് ഡോക്യുമന്ററി. ദസ്‌തേവിയസ്‌കി ജിവിച്ച സെന്റ് പീറ്റേഴ്‌സ്ബര്‍ഗ് കാണാന്‍ പോയ പെരുമ്പടവത്തിന്റെ കഥയാണ് ഉള്ളടക്കം.

ആധുനിക കവിതയില്‍ കേരളത്തിലെ പ്രമുഖനായ ആറ്റൂര്‍ രവിവര്‍മ്മയെക്കുറിച്ച് അന്‍വര്‍ അലി സംവിധാനം ചെയ്ത മറുവിളി, കെജി ജോര്‍ജിനെക്കുറിച്ച് ലിജിന്‍ ജോസ്, ഷാഹിന റഫീഖ് എന്നിവര്‍ ചേര്‍ന്ന് സംവിധാനം ചെയ്ത ലൈഫ് ആന്‍ഡ് ഫിലിംസ് ഓഫ് കെ.ജി ജോര്‍ജ്, കേസരി ബാലകൃഷ്ണപിള്ളയെക്കുറിച്ച് കെ.ആര്‍ മനോജ് സംവിധാനം ചെയ്ത കേസരി, എന്നിവയാണ് മറ്റ് ഡോക്യുമന്ററികള്‍. അവസാനദിനം പ്രദര്‍ശനത്തിനു ശേഷം പ്രശസ്ത ചരിത്രകാരന്‍ ദിലീപ് മേനോനുമായി സംഭാഷണവും സംഘടിപ്പിച്ചിട്ടുണ്ട്.

2017 ജൂലൈ 1, ശനിയാഴ്‌ച

"Cyber Crime and Cyber Law" സെമിനാര്‍




മരട് നഗരസഭ അധ്യക്ഷ സുനീല ഷെറി "Cyber Crime and Cyber Law" സെമിനാര്‍ ഉല്‍ഘാടനം ചെയുന്നു. പ്രൊഫ്‌ ഷൈന്‍ ആന്റണി, പ്രൊഫ്‌ ഹാരി ക്ലീറ്റസ്, പ്രിന്‍സിപ്പല്‍ ഡോ എം എല്‍ ജോസഫ്‌, ഫ്രാന്‍സിസ് പെരേര, ഡോ. Titus Correya, ഡോ. വിജയ്‌ ജോണ്‍ കണ്ണിക്കള്‍ എന്നിവിര്‍ സമീപം.

2017 ജൂൺ 28, ബുധനാഴ്‌ച

സമൂഹത്തില്‍ ഒരു നല്ല മാറ്റത്തിന്‌ തുടക്കമിട്ട്‌ �ജാഗോ രേ ക്യാമ്പയിന്‍�



കൊച്ചി: ഇന്നത്തെ കാലഘട്ടത്തില്‍ സ്‌ത്രീകള്‍ അനുഭവിക്കുന്ന ശാരീരികവും മാനസികവുമായ പീഡനങ്ങള്‍ക്കെതിരെ പ്രതികരിക്കുക, ഇന്ത്യയില്‍ വേണ്ടത്ര ശ്രദ്ധ ലഭിക്കാതെ പോകുന്ന സ്‌പോര്‍ട്ട്‌സ്‌ മേഖലയ്‌ക്ക്‌ കൂടുതല്‍ പരിഗണന നല്‍കി യുവതലമുറയ്‌ക്ക്‌ പ്രചോദനമാവുക തുടങ്ങിയ ലക്ഷ്യങ്ങളോടെ സംഘടിപ്പിക്കുന്ന ജാഗോ രേ 2.0 ക്യാമ്പയിന്‌ തുടക്കമായി.
ആക്ടീവിസത്തിന്‌ പുതിയ രൂപം നല്‍കി, പ്രീ-ആക്ട്രീവിസം പ്രോത്സാഹിപ്പിക്കുകയും ആളുകളുടെ പ്രതികരണ സ്വഭാവം പ്രകടിപ്പിക്കുകയുമായിരുന്നു ആദ്യഘട്ടം. എന്നാല്‍ സ്‌ത്രീ സുരക്ഷയും സ്‌്‌പോര്‍ട്ട്‌സ്‌ പ്രോത്സാഹനവും ഉറപ്പാക്കുന്നതിന്‌ നിവേദനം തയ്യാറാക്കി ഒപ്പിട്ടു ശേഖരിക്കുകയാണ്‌ ക്യാമ്പയിനിന്റെ രണ്ടാം ഘട്ട പ്രവര്‍ത്തനങ്ങള്‍. 
�നിവേദനത്തില്‍ ഒപ്പു ശേഖരിച്ചും പ്രതിജ്ഞയെടുത്തും ശരിയായ മാറ്റം സാധ്യമാക്കുന്നതിനായി ഒരു മില്ല്യണ്‍ പ്രീ-ആക്ടീവിസ്റ്റുകളെ സൃഷ്ടിക്കുകയും സ്‌പോര്‍ട്ട്‌സിനെ മികച്ച കരിയര്‍ ഓപ്‌ഷനായി മാറ്റിയെടുക്കാനുമാണ്‌ ക്യാമ്പയിനിന്റെ രണ്ടാം ഘട്ടം ലക്ഷ്യമിടുന്നതെന്ന്‌�ടിജിബിഎല്‍-ഇന്ത്യ റീജിയണല്‍ പ്രസിഡന്റ്‌ സുശാന്ത്‌ ഡാഷ്‌ അറിയിച്ചു. 
ക്യാമ്പയിനില്‍ പങ്കെടുക്കുന്നതിന്‌ https://www.jaagore.com/ വെബ്‌സൈറ്റില്‍ ലോഗ്‌ ഓണ്‍ ചെയ്യുക അല്ലെങ്കില്‍ +91 7815966666 എന്ന നമ്പറിലേക്ക്‌ മിസ്‌ഡ്‌കോള്‍ ചെയ്യുക 

2017 ജൂൺ 23, വെള്ളിയാഴ്‌ച

വേറിട്ട ആശയങ്ങളുള്ള സ്റ്റാര്‍ട്ടപ്പുകള്‍ നിക്ഷേപം ആകര്‍ഷിക്കും സീഡിംഗ്‌ കേരള



കൊച്ചി: വേറിട്ട ആശയങ്ങളുള്ള സ്റ്റാര്‍ട്ടപ്പുകളിലാണ്‌ നിക്ഷേപകര്‍ കൂടുതല്‍ താത്‌പര്യം കാണിക്കുകയെന്ന്‌ കൊച്ചിയില്‍ നടക്കുന്ന സീഡിംഗ്‌ കേരളയിലെ ചര്‍ച്ചയില്‍ അഭിപ്രായമുയര്‍ന്നു. കഴിഞ്ഞ കാലങ്ങളിലുണ്ടായവ ഒരേ ഉത്‌പന്നത്തിന്റെ പകര്‍പ്പുകളായിരുന്നു. അത്തരം സ്റ്റാര്‍ട്ടപ്പുകളുടെ കാലം കഴിഞ്ഞെന്നാണ്‌ പങ്കെടുത്തവരുടെ പൊതു അഭിപ്രായം. സ്റ്റാര്‍ട്ടപ്പുകളില്‍ നിക്ഷേപം ആകര്‍ഷിക്കുന്നതിന്റെ മാര്‍ഗങ്ങളാരായാന്‍ കേരള സ്റ്റാര്‍ട്ടപ്പ്‌ മിഷനാണ്‌ കൊച്ചിയില്‍ ദ്വിദിന സമ്മേളനം സംഘടിപ്പിച്ചത്‌.

രണ്ടാം ദിവസത്തില്‍ പ്രധാനചര്‍ച്ച എങ്ങനെ സ്റ്റാര്‍ട്ടപ്പുകള്‍ തുടങ്ങി അതിലേക്ക്‌ നിക്ഷേപം ആകര്‍ഷിക്കാമെന്നുമുള്ളതായിരുന്നു. എസ്‌ ഇ എ ഫണ്ട്‌ സഹ സ്ഥാപകന്‍ മയൂരേഷ്‌ റൗത്ത്‌, യൂണികോണ്‍ വെഞ്ച്വര്‍ െ്രെപവറ്റ്‌ ലിമിറ്റഡ്‌ ഡയറക്ടര്‍ അനില്‍ ജോഷി, കോര്‍പറേറ്റ്‌ 360 സിഇഒ വരുണ്‍ ചന്ദ്രന്‍ എന്നിവരായിരുന്നു പങ്കെടുത്തത്‌.

വിദേശ മാര്‍ക്കറ്റിലുള്ള കമ്പനികളുടെ പകര്‍പ്പാണ്‌ 2015 വരെ ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പ്‌ വിപണിയെ നിയന്ത്രിച്ചിരുന്നതെന്ന്‌ മയൂരേഷ്‌ റൗത്ത്‌ പറഞ്ഞു. എന്നാല്‍ അത്തരം പകര്‍പ്പുകളുടെ കാലം കഴിഞ്ഞു. ഇനി വേറിട്ട ആശയങ്ങള്‍ക്കാണ്‌ സാധ്യതയുള്ളത്‌. 2016 മുതല്‍ സ്റ്റാര്‍ട്ടപ്പ്‌ നിക്ഷേപങ്ങളില്‍ കുറവു വരുന്നതിന്റെ കാര്യവും മറ്റൊന്നല്ല. അതു കൊണ്ട്‌ തന്നെ ഭാവിയെ മുന്നില്‍കണ്ട്‌ വികസിപ്പിക്കാന്‍ സാധ്യതയുള്ള എല്ലാ സ്റ്റാര്‍ട്ടപ്പുകള്‍ക്കും സാധ്യതയുണ്ടെന്ന്‌ അദ്ദേഹം പറഞ്ഞു.

ഇന്ത്യയില്‍ വമ്പന്‍ സാധ്യതകളുണ്ടായിട്ടും വിദേശ കമ്പനികള്‍ ഇവിടെ ആധിപത്യമുറപ്പിച്ചത്‌ വേറിട്ട വഴികള്‍ തെരഞ്ഞെടുക്കാത്തതിനാലാണെന്ന്‌ വരുണ്‍ ചന്ദ്രന്‍ ചൂണ്ടിക്കാട്ടി. രാജ്യത്തെ ആദ്യകാല സ്റ്റാര്‍ട്ടപ്പുകള്‍ പലതും ഇന്ന്‌ ആഗോള ഭീമന്മാരായി കഴിഞ്ഞു. ഇന്ത്യയില്‍ നിന്ന്‌ വ്യത്യസ്‌തമായ വാണിജ്യ സ്റ്റാര്‍ട്ടപ്പുകള്‍ വന്നെങ്കില്‍ മാത്രമേ ഫലവത്തായ നിക്ഷേപം ഇത്തരം സംരംഭങ്ങളിലേക്ക്‌ ആകര്‍ഷിക്കാന്‍ കഴിയൂവെന്നും അദ്ദേഹം പറഞ്ഞു.

വേറിട്ട സംരംഭങ്ങള്‍ക്ക്‌ തന്നെയാണ്‌ എയ്‌ഞ്‌ജല്‍ നിക്ഷേപകനെന്ന നിലയില്‍ പ്രഥമ പരിഗണന നല്‍കുന്നതെന്ന്‌ അനില്‍ ജോഷി പറഞ്ഞു. ഭാവിയില്‍ വികസന സാധ്യതയുള്ള ആശയങ്ങളിലാണ്‌ ഇനിയങ്ങോട്ട്‌ സ്റ്റാര്‍ട്ടപ്പുകള്‍ ലക്ഷ്യം വയ്‌ക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

പര്‍വതീകരിച്ച വരുമാനത്തിന്റെ കണക്കു മുന്‍നിര്‍ത്തി നിക്ഷേപം ആകര്‍ഷിക്കാന്‍ ശ്രമിക്കുന്ന സംരംഭങ്ങളും നാട്ടില്‍ കുറവല്ലെന്ന്‌ മയൂരേഷ്‌ ചൂണ്ടിക്കാട്ടി. എന്നാല്‍ ഇത്തരം സ്റ്റാര്‍ട്ടപ്പുകള്‍ക്ക്‌ അല്‍പായുസ്സാണ്‌. വിപുലമായ തോതിലുള്ള ഗവേഷണങ്ങളാണ്‌ സ്റ്റാര്‍ട്ടപ്പുകളുടെ കാര്യത്തില്‍ നിക്ഷേപകര്‍ നടത്തിക്കൊണ്ടിരിക്കുന്നത്‌. സത്യസന്ധതയില്‍ വിട്ടുവീഴ്‌ച ചെയ്യുന്ന സംരംഭങ്ങള്‍ക്ക്‌ നിലനില്‍ക്കാന്‍ പ്രയാസമായിരിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ്‌ നല്‍കി.

ലെറ്റ്‌സ്‌ വെഞ്ച്വര്‍ ഡയറക്ടര്‍ സുനിത രാമസ്വാമി നയിച്ച പരിശീലന കളരിയോടെയാണ്‌ രണ്ടാം ദിനത്തിലെ പരിപാടികള്‍ ആരംഭിച്ചത്‌. നിക്ഷേപകരുമൊത്തുള്ള കൂടിക്കാഴ്‌ച, അവതരണം, തുടങ്ങിയ കാര്യങ്ങളിലെ വിശദാംശങ്ങള്‍ അവര്‍ സദസ്സിനു മുന്നില്‍ വച്ചു. 

തെരഞ്ഞെടുക്കപ്പെട്ട ആറു സ്റ്റാര്‍ട്ടപ്പുകള്‍ നിക്ഷേപകര്‍ക്കു മുന്നില്‍ തങ്ങളുടെ ഉത്‌പന്നങ്ങള്‍ അവതരിപ്പിച്ചതോടെയാണ്‌ സീഡിംഗ്‌ കേരളയ്‌ക്ക്‌ വിരാമമായത്‌. കൈന്‍മാക്‌, ഐറോവ്‌, എന്‍ഗേജ്‌സ്‌പോട്ട്‌, ടൂട്ടിഫ്രൂട്ടി, പുഷ്‌പകേവ്‌, ഹഗ്ഗാമ എന്നീ സ്റ്റാര്‍ട്ടപ്പുകളാണ്‌ അവതരണം നടത്തിയത്‌.

യുവനടി ആക്രമിക്കപ്പെട്ട സംഭവത്തിനു പിന്നില്‍ ആരാണ്‌ ? എഡിജിപി സന്ധ്യയുടെ തെളിവെടുപ്പ്‌ നിര്‍ണായകമാകും


കൊച്ചി: യുവനടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ഞെട്ടിപ്പിക്കുന്ന വഴിത്തിരിവുകള്‍. നടിയെ ആക്രമിച്ചതിന്‌ പിന്നിലെ ഗൂഢാലോചനയെ സംബന്ധിച്ച്‌ പോലീസിന്‌ വ്യക്തമായ തെളിവുകള്‍ ലഭിച്ചുകഴിഞ്ഞു എന്നാണ്‌ സൂചനകള്‍. അതിനിടെ കേസന്വേഷണം എഡിജിപി ബി സന്ധ്യയുടെ നേതൃത്വത്തില്‍ ഊര്‍ജ്ജിതമാക്കി. ആക്രമിക്കപ്പെട്ട നടിയുടെ മൊഴി വീണ്ടും രേഖപ്പെടുത്തി. മലയാള സിനിമയെ തന്നെ ഞെട്ടിപ്പിക്കുന്ന വിവരങ്ങളായിരിക്കും വരും ദിവസങ്ങളില്‍ പുറത്ത്‌ വരിക എന്നാണ്‌ റിപ്പോര്‍ട്ട്‌. പള്‍സര്‍ സുനി സഹതടവുകാരനോട്‌ വെളിപ്പെടുത്തി എന്ന്‌ പറയുന്ന കാര്യങ്ങള്‍ സത്യമായാല്‍ മലയാള സിനിമ ലോകം തന്നെ ഞെട്ടിവിറക്കും.

ആക്രമിക്കപ്പെട്ട നടിയുടെ മൊഴി എഡിജിപി ബി സന്ധ്യ സന്ധ്യയുടെ നേതൃത്വത്തില്‍ വീണ്ടും രേഖപ്പെടുത്തി. ആലുവ പോലീസ്‌ ക്ലബ്ബില്‍ വച്ചായിരുന്നു ജൂണ്‍ 23 ന്‌ മൊഴി രേഖപ്പെടുത്തിയത്‌. മഞ്‌ജു വാര്യരുമൊന്നിച്ച്‌ വിദേശത്ത്‌ പോകുന്നതിനാല്‍ നടിയുടെ മൊഴി അതിവേഗം രേഖപ്പെടുത്തുകയായിരുന്നു. കേസ്‌ അട്ടിമറിക്കാന്‍ അണിയറയില്‍ കോടികള്‍ ഒഴുക്കുന്നത്‌ തിരിച്ചറിഞ്ഞായിരുന്നു പോലീസിന്റെ നീക്കം എന്നാണറിയുന്നത്‌. വിദേശത്ത്‌ പോകുന്ന നടിയെ ഇനിയാര്‍ക്കും ബന്ധപ്പെടാന്‍ അവസരമുണ്ടാകില്ലെന്നതും പോലീസ്‌ പ്രതീക്ഷയോടെയാണ്‌ കാണുന്നത്‌.

അതീവ രഹസ്യമായാണ്‌ കേസ്‌ അന്വേഷണം പുരോഗമിക്കുന്നത്‌. പഴുതുകള്‍ അടയ്‌ക്കുന്ന തെളിവുകള്‍ കിട്ടിയാല്‍ ഉടന്‍ ആരോപണ വിധേയരെ പോലീസ്‌ അറസ്റ്റ്‌ ചെയ്യും. അതിന്‌ മുമ്പ്‌ നടനേയും സംവിധായകനേയും പോലീസ്‌ ചോദ്യം ചെയ്യാനും സാധ്യതയുണ്ട്‌. മൊഴി കൊടുത്ത നടിയുടെ വിദേശ യാത്ര മഞ്‌ജുവിനൊപ്പമാണെന്നത്‌ നടനേയും കൂട്ടരേയും അലോസരപ്പെടുത്തുന്നുണ്ട്‌. സ്വകാര്യ ചടങ്ങിന്‌ പോകുന്ന ഇവര്‍ക്കൊപ്പം മലയാള സിനിമയിലെ പ്രമുഖരും ഉണ്ട്‌. ഈ യാത്രയോടെ സിനിമാ ലോകം മുഴുവന്‍ നടിക്ക്‌ പിന്നില്‍ അണിനിരക്കുമോ എന്ന സംശയവും നടനും ആരോപണ വിധേയനനായ സംവിധായകനും വച്ചു പുലര്‍ത്തുന്നു. അതുണ്ടായാല്‍ അന്വേഷണം അട്ടിമറിക്കാനുള്ള നീക്കവും പൊളിയും. പള്‍സര്‍ സുനി തുറന്നു പറച്ചിലുകളില്‍ ഉറച്ചു നിന്നാല്‍ നടന്‍ കുടുങ്ങുമെന്ന്‌ ഉറപ്പാണ്‌. ഇക്കാര്യം ചലിച്ചിത്ര ലോകവും തിരിച്ചറിയുന്നു. അതിനാല്‍ ആരോപണ വിധേയരില്‍ നിന്നും അകലം പാലിക്കാനാണ്‌ ഏവരുടേയും തീരുമാനം.

നടിക്കും മഞ്‌ജു വാര്യര്‍ക്കുമൊപ്പം മോഹന്‍ലാലും യുകെയില്‍ പരിപാടിക്ക്‌ പങ്കെടുക്കേണ്ടതായിരുന്നു. എന്നാല്‍ അവസാന നിമിഷം പിന്മാറി. കേസുമായി ബന്ധപ്പെട്ട്‌ മഞ്‌ജുവിന്‌ പിന്തുണ നല്‍കുന്നത്‌ മോഹാന്‍ലാലാണെന്ന പ്രചരണം ശക്തമായിരുന്നു. ഈ സാഹചര്യത്തിലാണ്‌ വിവാദങ്ങളും മറ്റും ഒഴിവാക്കാന്‍ മോഹന്‍ലാല്‍ യുകെ യാത്ര ഒഴിവാക്കിയതെന്നും സൂചനയുണ്ട്‌. ഏതായാലും എഡിജിപി സന്ധ്യയുടെ അന്വേഷണത്തെ ഗൗരവത്തോടെയാണ്‌ സിനിമാ ലോകം കാണുന്നത്‌. ഒരു തരത്തിലുമുള്ള സമ്മര്‍ദ്ദങ്ങള്‍ക്കും വഴങ്ങേണ്ടതില്ലെന്ന്‌ ഡിജിപി സെന്‍കുമാര്‍, സന്ധ്യക്ക്‌ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്‌. മുഖ്യമന്ത്രിയും ഉറച്ച നിലപാടിലാണ്‌. ഈ സാഹചര്യത്തിലായിരുന്നു മൊഴിയെടുക്കല്‍

കല്യാണത്തിനും മറ്റു വ്യക്തിപരമായ ചടങ്ങുകള്‍ക്കും ഇനി മദ്യം വിളമ്പാം



കൊച്ചി: സ്വകാര്യ ചടങ്ങുകളില്‍ മദ്യമാകാമെന്ന്‌ ഹൈക്കോടതി. സ്വകാര്യ ചടങ്ങുകളില്‍ മദ്യം വിളമ്പാന്‍ എക്‌സൈസ്‌ അനുമതി വേണ്ടെന്ന്‌ ഹൈക്കോടതി പറഞ്ഞു. വീടുകളിലെ ചടങ്ങുകളില്‍ മദ്യം വിളമ്പിയാല്‍ ഉദ്യോഗസ്ഥര്‍ ഇടപെടരുതെന്നും കോടതി നിര്‍ദ്ദേശിച്ചു. സ്വകാര്യ വ്യക്തിയുടെ ഹര്‍ജി പരിഗണിക്കുന്നതിനിടയിലാണ്‌ കോടതി നി?ദേശം മുന്നോട്ട്‌ വെച്ചത്‌.
നിലവില്‍ സ്വകാര്യ ചടങ്ങുകളില്‍ മദ്യം വിളമ്പാനും ലൈസന്‍സ്‌ വേണം. വിവാഹം, മാമോദീസ, പാര്‍ട്ടികള്‍ തുടങ്ങിയ ചടങ്ങുകളില്‍ മദ്യം വിളമ്പാം എന്ന്‌ ഹൈക്കോടതി നിരീക്ഷിച്ചു. തന്റെ മകളുടെ മാമോദീസയ്‌ക്ക്‌ മദ്യം വിളമ്പാന്‍ അനുവദിക്കണമെന്ന്‌ ആവശ്യപ്പെട്ടാണ്‌ സ്വകാര്യ വ്യക്തി കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്‌.

2017 ജൂൺ 22, വ്യാഴാഴ്‌ച

ഫ്യൂച്ചര്‍ കേരള എജുക്കേഷന്‍ കോണ്‍ക്ലേവ്‌ ഗവര്‍ണര്‍ ഉദ്‌ഘാടനം ചെയ്‌തു






കൊച്ചി: വിദ്യാഭ്യാസമേഖലയില്‍ മാറിവരുന്ന ട്രെന്‍ഡുകളെകുറിച്ചും ഈ മേഖലയ്‌ക്ക്‌ സംസ്ഥാനത്തിന്റെ വികസനത്തില്‍ നല്‍കാന്‍ കഴിയുന്ന സംഭാവനകളെ കുറിച്ചും ചര്‍ച്ച ചെയ്യുന്ന ഫ്യൂച്ചര്‍ കേരള എജുക്കേഷന്‍ കോണ്‍ക്ലേവ്‌ നടന്നു. കേരളത്തിന്റെ വിദ്യാഭ്യാസ രംഗത്ത്‌ നിര്‍ണ്ണായക സംഭാവനകള്‍ നല്‍കിയ സംരംഭകരെയും വിദ്യാഭ്യാസവിചക്ഷണരേയും ആദരിക്കുന്ന ചടങ്ങില്‍ കേരള ഗവര്‍ണറും കേരളത്തിലെ സര്‍വകലാശാലകളുടെ ചാന്‍സലറുമായ ജസ്റ്റിസ്‌ (റിട്ട.) പി സദാശിവം മുഖ്യാതിഥിയായിരുന്നു.
ക്രൗണ്‍ പ്ലാസ ഹോട്ടലില്‍ നടന്ന മുഴുദിന സമ്മേളനത്തില്‍ കേരളത്തിലെ വിവിധ സര്‍വകലാശാലകളുടെ വൈസ്‌ ചാന്‍സലര്‍മാരും വിദ്യാഭ്യാസ വിദഗ്‌ധരും പങ്കെടുത്തു. 

്‌ നാലാം വ്യവസായ വിപ്ലവം പടിവാതില്‍ക്കല്‍ എത്തിനില്‍ക്കുമ്പോള്‍ 2021 ആകുമ്പോഴേക്കും കേരളത്തിലെയും ഇന്ത്യയിലെയും വിദ്യാഭ്യാസരംഗം എങ്ങനെ മാറണം എന്ന വിഷയത്തെകുറിച്ച്‌ സംസാരിച്ചു. കൃത്രിമ ബുദ്ധി(ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്‌) വിദ്യാഭ്യാസത്തെ ഏത്‌ രീതിയില്‍ പൊളിച്ചെഴുതും എന്നതിനെക്കുറിച്ചും സെഷനുകള്‍ നടന്ന കോണ്‍ക്ലേവില്‍ കേരളത്തിലെ പ്രൊഫഷണല്‍ വിദ്യാഭ്യാസരംഗത്ത്‌ മികച്ച സംഭാവനകള്‍ നല്‍കിയ 15ഓളം പ്രമുഖ വ്യക്തികളെ ആദരിച്ചു. 

വിദ്യാഭ്യാസ രംഗത്ത്‌ മാറ്റങ്ങള്‍ സൃഷ്ടിക്കുന്ന തരത്തില്‍ സേവനങ്ങള്‍ നല്‍കിയ സ്ഥാപനങ്ങള്‍ക്കും വ്യക്തികള്‍ക്കുമാണ്‌ അവാര്‍ഡ്‌ നല്‌കിയത്‌. 

2017 ജൂൺ 21, ബുധനാഴ്‌ച

നഴ്‌സുമാരുടെ മിനിമം വേതനം; ഹൈക്കോടതിയില്‍ 26ന്‌ ചര്‍ച്ച



കൊച്ചി: സുപ്രീം കോടതി നിര്‍ദ്ദേശപ്രകാരം കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ച കമ്മിറ്റിയുടെ ശിപാര്‍ശ പ്രകാരം നഴ്‌സുമാര്‍ക്ക്‌ മിനിമം വേതനം നിശ്ചയിച്ചു നല്‍കണമെന്ന യുണൈറ്റഡ്‌ നഴ്‌സസ്‌ അസോസിയേഷന്‍(യുഎന്‍എ) നല്‍കിയ ഹരജിയില്‍ ഹൈക്കോടതി 26ന്‌ ചര്‍ച്ച നടത്തുന്നു. യുഎന്‍എ സംസ്ഥാന പ്രസിഡന്റ്‌ ജാസ്‌മിന്‍ഷയും അങ്കമാലി ലിറ്റില്‍ ഫ്‌ളവര്‍ ആശുപത്രിയിലെ യുഎന്‍എ ഭാരവാഹികളും അഡ്വ.മനു ഗോവിന്ദ്‌ മുഖാന്തിരം ഫയല്‍ ചെയ്‌ത ഹരജിയിലാണ്‌ കോടതിയുടെ അതിവേഗ ഇടപെടല്‍.
കേന്ദ്രം നിയോഗിച്ച കമ്മിറ്റി 2016 ല്‍ റിപ്പോര്‍ട്ട്‌ നല്‍കി. കോടതിയുടെ കൂടി നിരീക്ഷണത്തോടെ ഇത്‌ കഴിഞ്ഞ വര്‍ഷം തന്നെ കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക്‌ കൈമാറുകയും ചെയ്‌തു. അത്‌ നടപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ബാധ്യസ്ഥരാണെങ്കിലും നടപടിയുണ്ടായില്ല. ഇതോടെയാണ്‌ യുഎന്‍എ ഹൈക്കോടതിയെ സമീപിച്ചത്‌. 26ന്‌ ഹൈക്കോടതിയുടെ മധ്യസ്ഥതയില്‍ നടക്കുന്ന ചര്‍ച്ചയില്‍ ഹരജിക്കാരെയും സ്വകാര്യ ആശുപത്രി മാനേജ്‌മെന്റ്‌ പ്രതിനിധികളെയുമാണ്‌ വിളിച്ചിട്ടുള്ളത്‌.

2017 ജൂൺ 20, ചൊവ്വാഴ്ച

കന്നിയാത്രയില്‍ ഉമ്മന്‍ചാണ്ടിക്കു ട്രെയിന്‍ മിസ്‌ അണികളുടെ ഇടയില്‍പ്പെട്ട്‌ കാലിടറി വീണു,നിസാര പരുക്ക്‌


ഉമ്മന്‍ചാണ്ടിയുടെയും ചെന്നിത്തലയുടേയും
നേതൃത്വത്തില്‍ ജനകീയ മെട്രോ യാത്ര, 
അണികളുടെ ആവേശത്തള്ളില്‍ ഉമ്മന്‍ ചാണ്ടിക്കു അടിതെറ്റി,കാലിനു പരുക്കേറ്റു
കൊച്ചി
മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടേയും പ്രതിപക്ഷനേതാവ്‌ രമേശ്‌ ചെന്നിത്തലയുടേയും കെപിസിസി പ്രസിഡന്റ്‌ എം.എം.ഹസന്റെയും നേതൃത്വത്തില്‍ ജനകീയ മെട്രോ യാത്ര നടത്തി.ആലുവ സ്‌റ്റേഷനില്‍ നിന്നും ടിക്ക്‌റ്റ്‌ വാങ്ങി പാലാരിവട്ടത്തേക്കാണ്‌ നേതാക്കള്‍ യാത്ര നടത്തിയത്‌. പാലാരിവട്ടം മെട്രോ സ്‌റ്റേഷനു മുന്നില്‍ യുഡിഎഫ്‌ ജില്ലാ കമ്മിറ്റി നേതാക്കളെ സ്വീകരിച്ചു .തുടര്‍ന്ന പാലാരിവട്ടം ജംഗ്‌ഷനില്‍ സംസാരിച്ചു
മെട്രോ ഉദ്‌ഘാടന ചടങ്ങ്‌ രാഷ്ട്രീയവല്‍ക്കരിച്ചതില്‍ പ്രതിഷേധിച്ചായിരുന്നു യുഡിഎഫ്‌ നേതാക്കളുടെ ജനകീയ യാത്ര.
എന്നാല്‍ ഈ യാത്ര ആന്റി ക്ലൈമാക്‌സ്‌ ആയി . നേതാക്കളോടൊപ്പം കയാറാനുള്ള അണികളുടെ ശ്രമം ഉമ്മന്‍ ചാണ്ടിയുടെ യാത്രയ്‌ക്കു പാരയായി. അണികള്‍ ഇടിച്ചു കയറിയതോടെ ഉമ്മന്‍ചാണ്ടി ട്രെയിനിനു പുറത്തായി. അതോടെ ഉമ്മന്‍ ചാണ്ടിയെയും മകന്‍ ചാണ്ടി ഉമ്മനും നോക്കി നില്‍ക്കെ മെട്രോ അതിന്റെ വഴിക്കു പോയി . തുടര്‍ന്നു അടുത്ത ട്രെയിന്‍ വരുവാന്‍ ഉമ്മന്‍ചാണ്ടിക്കു കാത്തു നില്‍ക്കേണ്ടിവന്നു.
മെട്രോയില്‍ കയറാനുള്ള ശ്രമം പോലെ ഇറങ്ങാനുള്ള ശ്രമത്തിലും ഉമ്മന്‍ചാണ്ടിക്ക പിഴച്ചു. അണികളുടെ ആവേശത്തള്ളലില്‍ ഉണ്ടായ തിക്കിലും തിരിക്കിലും പെട്ട്‌ ഉമ്മന്‍ചാണ്ടി കാല്‍ തെറ്റിവീഴുകയും ചെയ്‌തു. ഉമ്മന്‍ ചാണ്ടി ,രമേശ്‌ ചെന്നിത്തല, എം.എം ഹസന്‍ എന്നിവരോടൊപ്പം മെട്രോയില്‍ കയറിയ എം.എല്‍എ മാരായ പി.ടി.തോമസ്‌, ഹൈബി ഈഡന്‍, അന്‍വര്‍ സാദത്ത്‌, എന്നിവര്‍ക്കു പുറമെ ആര്യാടന്‍ മുഹമ്മദ്‌, പി.സി.വിഷ്‌ണുനാഥ്‌, കെയബാബു, ബെന്നി ബഹ്‌്‌നാന്‍, എന്നിവര്‍ക്കും അണികളുടെ ആവേശത്തിന്റെ ദുര്യോഗം അനുഭവിക്കേണ്ടിവന്നു.അണികളുടെ ആവേശതിരതല്ലിലിനും സെല്‍ഫി എടുക്കാനുള്ള ശ്രമങ്ങള്‍ക്കിടെ നിന്നും വളരെ കഷ്ടിച്ചാണ്‌ ഉമ്മന്‍ ചാണ്ടിയെ പ്ലാറ്റ്‌ ഫോമില്‍ എത്തിച്ചത്‌.ആലുവ സ്‌റ്റേഷനില്‍ തടിച്ചുകൂടിയ കോണ്‍ഗ്രസി പ്രവര്‍ത്തകര്‍ മെട്രോ അധികൃതര്‍ക്കും തലവേദന സൃഷ്ടിച്ചു. അപകടകരമായ വിധം വൈദ്യുതി പ്രവഹിക്കുന്ന ലൈന്‍ കടന്നുപോകുന്നതിന്റെ മുന്നറിയിപ്പായ മഞ്ഞവര ലംഘിച്ചും കോണ്‍ഗ്രസ്‌ പ്രവര്‍ത്തകര്‍ ഇടിച്ചു കയറാന്‍ തുടങ്ങിയതോടെ അന്‍വര്‍ സാദത്ത്‌ ,ബെന്നി ബെഹ്‌്‌നാന്‍ എന്നിവര്‌ ഇടപെട്ടാണ്‌ ഇവരെ നീക്കിയത്‌.ഇതിനിടിയിലാണ്‌ പാലാരിവട്ടത്തേക്കുള്ള ട്രെയിന്‍ പ്ലാറ്റ്‌ ഫോമില്‍ എത്തിയത്‌. അതോടെ കൂട്ടയിടിയായി. അണികള്‍ കൂട്ടത്തോടെ കയറിയതോടെ ഉമ്മന്‍ചാണ്ടി പുറത്തും. കോണ്‍ഗ്രസ്‌ പ്രവര്‍ത്തകരുമായി ട്രെയിന്‍ പാലാരിവട്ടത്തേക്കുംതിരിച്ചു. തുടര്‍ന്നു അടുത്ത ട്രെയിനിലാണ്‌ ഉമ്മന്‍ചാണ്ടിക്ക കയറിപ്പറ്റാനായത്‌
ഉമ്മന്‍ചാണ്ടിയുടെ കന്നി മെട്രോ യാത്രയും ദുരിതത്തിലായി. ആദ്യത്തെ കുറച്ചു സ്‌റ്റേഷനുകള്‍ പിന്നിട്ട ശേഷമാണ്‌ ഉമ്മന്‍ ചാണ്ടിക്കു സീറ്റ്‌ കിട്ടിയത്‌ . മെട്രോയില്‍ നിന്നു യാത്ര ചെയ്യേണ്ടിവന്ന ഉമ്മന്‍ ചാണ്ടി വളരെ ക്ലേശിച്ചാണ്‌ പാലാരിവട്ടത്ത്‌ ഇറങ്ങിയത്‌. ഈ സമയം പാലാരിവട്ടം സ്റ്റേഷനില്‍ തടിച്ചുകൂടിയ പ്രവര്‍ത്തകര്‍ക്കിടയില്‍ ഉണ്ടായ തിരക്കിനിടെ അദ്ദേഹം കാല്‍തെറ്റിവീണു. നിലത്ത്‌ വീഴാതെ അണികള്‍ രക്ഷിച്ചുവെങ്കിലും അദ്ദേഹത്തിന്റെ കാലിനു നിസാര പരുക്കേറ്റു
മെട്രോയുടെ പ്രവര്‍ത്തനങ്ങളില്‍ തുടക്കം മുതല്‍ സജീവമായി ഉണ്ടായിരുന്ന ഉമ്മന്‍ചാണ്ടിയ്‌ക്ക്‌ ഉദ്‌ഘാടന ചടങ്ങില്‍ പങ്കെടുക്കാന്‍ അവസരം ലഭിക്കാതെ പോയ നിയോഗം പോലെ കന്നിയാത്രയും അദ്ദേഹത്തിനു മറ്റൊരു വേദനിക്കുന്ന ഓര്‍മ്മയായി.