2021 ജൂലൈ 31, ശനിയാഴ്‌ച
വൈത്തിരി സംസ്ഥാനത്ത് സമ്പൂര്‍ണ വാക്സിനേഷന്‍ കൈവരിക്കുന്ന ആദ്യ ടൂറിസം കേന്ദ്രം
തിരിച്ചെത്തിയ പ്രവാസികൾക്ക് നഷ്ടപെട്ടത് 1180 കോടി രൂപ..!
കോവിഡ് പ്രതിസന്ധിയിൽ തിരിച്ചെത്തിയ പ്രവാസികൾക്ക് നഷ്ടപെട്ടത് 1180 കോടി രൂപ..!
ജൂലൈ മൂന്നിലെ നോർക്ക റൂട്സ് കണക്കു പ്രകാരം വിദേശത്ത് നിന്ന് ജോലി നഷ്ടപെട്ടു തിരികെ വന്നവരുടെ എണ്ണം 10,73,673 വരുമെന്ന് കണക്കാക്കിയിട്ടുണ്ട്. ഇതിൽ 118,000 ത്തോളം പേർക്ക് അവരുടെ ശമ്പള വേതന ആനുകൂല്യങ്ങൾ കിട്ടാനുണ്ടെന്നും അതിൽ ഒരാൾക്ക് ലഭിക്കാനുള്ളത് ശരാശരി വെറും ഒരു ലക്ഷമെന്ന് കണക്കാക്കി മൂല്യ നിർണയം നടത്തുമ്പോഴാണ് 1130 കോടിയുടെ തുകയിൽ എത്തി ചേരുന്നത്, എന്നാൽ യഥാർത്ഥ കണക്കുകളും ശരാശരി തുകയും ഇതിലും എത്രയോ കൂടുതലായിരിക്കും എന്നതാണ് വാസ്തവം. വന്ദേ ഭാരത് മിഷൻ വഴി നാട്ടിലെത്തിയ പ്രവാസ്സികളിൽ നിന്നും ഇതിന്റെ യഥാർത്ഥ ചിത്രം കണക്കാക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ അടിയന്തിരമായി ഇടപെടേണ്ടിയിരിക്കുന്നു. റീപാട്രിയേഷൻ (repatriation) സമയത്ത് തന്നെ തൊഴിൽ നഷ്ടപെടുത്തി നാട്ടിലേക്ക് ഹതാശരായി വിമാനം കയറുന്ന മനുഷ്യരിൽ നിന്നും വിവരം ശേഖരിക്കാനുള്ള സാഹചര്യത്തെ വിദേശ കാര്യ മന്ത്രാലയം നഷ്ടപ്പെടുത്തി..!
പതിനായിരക്കണക്കിന് പ്രവാസി കുടുംബങ്ങളിൽ പട്ടിണിയുടെ കരിനിഴൽ വീഴ്ത്തിയ വേതന നഷ്ടത്തെകുറിച്ച് പഠിക്കുവാനും പ്രവാസികളുടെ പുനരധിവാസത്തെ സംബന്ധിച്ച ശക്തമായ തീരുമാനങ്ങൾ സ്വീകരിക്കുവാനും കേന്ദ്ര - സംസ്ഥാന സർക്കാരുകൾ തയാറാകണെമന്നു ആവശ്യപ്പെട്ടുകൊണ്ട് രാജ്യത്തെ പ്രധാന തൊഴിലാളി യൂണിയനുകളുടെ പ്രതിനിധികളും പ്രവാസി മനുഷ്യാവകാശ പ്രവർത്തകരും സിംസും തമ്പാൻ തോമസ് ഫൗണ്ടേഷനും പ്രസ്സ് ക്ലബിൽ വെച്ച് ശനിയാഴ്ച്ച നടത്തുന്ന പത്ര സമ്മേളനത്തിൽ കാര്യങ്ങൾ വിശദീകരിക്കുകയും വേതന മോഷണത്തെ സംബന്ധിച്ച റിപ്പോർട് പ്രസിദ്ധീകരിക്കുകയും ചെയ്യും ..
സച്ചിന്‍ ടെന്‍ഡുല്‍ക്കറിന്‍റെ സഹായ ഹസ്തം
ദീപ്തിയുടെ മെഡിക്കല്‍ കോളേജ് സ്വപ്നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കിക്കൊണ്ട്
രത്നഗിരിയിലെ സയാരെ ഗ്രാമത്തില്‍ നിന്ന് ഓണ്‍ലൈന്‍ പഠനത്തിനായുള്ള നെറ്റ് വര്‍ക്ക് കണക്ടിവിറ്റിക്കു വേണ്ടി മാത്രം ദിവസവും ഒരു കിലോമീറ്റര്‍ യാത്ര ചെയ്തിരുന്ന പത്തൊന്‍പതുകാരി ദീപ്തിക്ക് മെഡിക്കല്‍ കോളേജ് വിദ്യാഭ്യാസം എന്നത് സ്വപ്നങ്ങളില്‍ പോലും അസാധ്യമായിരുന്നു. സച്ചിന്‍ ടെന്‍ഡുല്‍ക്കറിന്‍റെ പിന്തുണയോടെ ഈ പത്തൊന്‍പതുകാരി ഇപ്പോള്‍ ഗ്രാമത്തിലെ ആദ്യ വനിതാ ഡോക്ടറാകാന്‍ ഒരുങ്ങുകയാണ്. മികച്ച രീതിയില്‍ ബോര്‍ഡ് പരീക്ഷ പാസാകുകയും നീറ്റ് വിജയകരമായി പൂര്‍ത്തിയാക്കുകയും ചെയ്തപ്പോഴും തന്‍റെ മുന്നിലുള്ളത് സുഗമമായ പാതയല്ലെന്ന് ദീപ്തിക്കറിയാമായിരുന്നു.
നീറ്റ് പരീക്ഷയിലെ യോഗ്യതയുടെ അടിസ്ഥാനത്തില്‍ ദീപ്തിക്ക് അകോല സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ പ്രവേശനവും ഉറപ്പായി. പക്ഷേ, ഇതു മാത്രം പോരായിരുന്നു. സാമ്പത്തിക പരാധീനതകള്‍ ദീപ്തിയെ മെഡിക്കല്‍ വിദ്യാഭ്യാസമെന്ന സ്വപ്നത്തില്‍ നിന്നു പിന്നോക്കം വലിക്കുകയായിരുന്നു. കുടുംബത്തിന്‍റെ പരിമിതമായ വരുമാനത്തിന് മെഡിക്കല്‍ കോളേജിലെ ഫീസും മറ്റു ചെലവുകളും താങ്ങാനാവുന്നതല്ലായിരുന്നു. ബന്ധുക്കള്‍ ചില്ലറ സഹായമൊക്കെ ചെയ്തപ്പോഴും ഹോസ്റ്റലിനും മറ്റ് ആവശ്യങ്ങള്‍ക്കുമായുള്ള പണം അപ്പോഴും തികയാതെ വന്നു.
ഡോക്ടറാകുക എന്നതു സ്വപ്നം മാത്രമായി അവശേഷിക്കുമെന്ന ഘട്ടത്തിലാണ് സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ സേവ സഹയോഗ് ഫൗണ്ടേഷനിലൂടെ ദീപ്തിയുടെ പഠനം ഉറപ്പാക്കാന്‍ മുന്നോട്ടു വരുന്നത്. ഗ്രാമത്തില്‍ നിന്നു ഡോക്ടറാകാന്‍ ഒരുങ്ങുന്ന ആദ്യ പെണ്‍കുട്ടിയായ ദീപ്തിയെ സച്ചിനും എസ്എസ്എഫ് ഭാരവാഹികളും സമീപിക്കുകയും വളരെ ചുരുങ്ങിയ സമയത്തിനുള്ളില്‍ തന്നെ ആവശ്യമായ തുക ലഭ്യമാക്കുകയും ചെയ്തു.
ഫൗണ്ടേഷനിലൂടേയും അതിന്‍റെ പദ്ധതിയായ വിദ്യാര്‍ത്ഥി വികാസ് യോജനയിലൂടേയുമുള്ള സഹായം ലഭിക്കുന്ന നിരവധി പേരിലൊരാളാണ് ദീപ്തി. താഴേക്കിടയിലുള്ള വിദ്യാര്‍ത്ഥികള്‍ക്ക് തങ്ങളുടെ ഉന്നത വിദ്യാഭ്യാസം സാധ്യമാക്കാനുള്ള സാമ്പത്തിക പിന്തുണയാണ് ഈ പദ്ധതിയിലൂടെ നല്‍കുന്നത്. വിദൂര മേഖലകളിലുള്ള സ്ക്കൂളുകള്‍ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ ലഭ്യമാക്കാനും സഹായം നല്‍കുന്നുണ്ട്. കഴിഞ്ഞ 12 വര്‍ഷങ്ങളിലായി നാലു സംസ്ഥാനങ്ങളിലെ 24 ജില്ലകളിലായി 883 വിദ്യാര്‍ത്ഥികള്‍ക്കാണ് സേവ സഹയോഗ് ഫൗണ്ടേഷന്‍ പിന്തുണ എത്തിച്ചത്.
തനിക്ക് ഈ സ്ക്കോളര്‍ഷിപ്പ് നല്‍കിയതിനു സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ ഫൗണ്ടേഷനോടു നന്ദിയുണ്ടെന്ന് സേവ സവയോഗ് ഫൗണ്ടേഷന്‍റെ ഹാന്‍ഡിലില്‍ ദീപ്തി പോസ്റ്റു ചെയ്ത വീഡിയോ സന്ദേശത്തില്‍ പറയുന്നു. തന്‍റെ എല്ലാ സാമ്പത്തിക ബുദ്ധിമുട്ടുകളും ഇല്ലാതാക്കിയ ഈ സഹായം പഠനത്തില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുവാന്‍ സഹായിച്ചു എന്നും ദീപ്തി ചൂണ്ടിക്കാട്ടുന്നു. ഒരു ഡോക്ടറാകുക എന്ന തന്‍റെ ജീവിതാഭിലാഷം അകോല സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ ഇപ്പോള്‍ യാഥാര്‍ത്ഥ്യമാകുകയാണ്. താന്‍ കഠിനമായി പ്രയത്നിക്കുമെന്നും മിടുക്കരായ മറ്റു കുട്ടികളെ അവരുടെ സ്വപ്നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കാന്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ ഫൗണ്ടേഷന്‍ ചെയ്തതു പോലെ സഹായിക്കാന്‍ ഒരു നാള്‍ തനിക്കാവുമെന്നും ദീപ്തി പ്രത്യാശ പ്രകടിപ്പിച്ചു.
2021 ജൂലൈ 30, വെള്ളിയാഴ്‌ച
യാത്രാ വേളയില്‍ കണക്‌റ്റഡായിരിക്കാന്‍ 'ജോയ് ഇ കണക്‌റ്റ്'
വിദ്യാര്‍ത്ഥികള്‍ക്ക് വെര്‍ച്വല്‍ പ്രദര്‍ശനമൊരുക്കി കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍
2021 ജൂൺ 1, ചൊവ്വാഴ്ച
ഭവന നിര്‍മ്മാണ സഹായ ഫണ്ട് 195.82 കോടി കേരളം നഷ്ടപ്പെടുത്തി;
കേന്ദ്ര സര്‍ക്കാരിന്‍റെ ഭവന നിര്‍മ്മാണ സഹായ ഫണ്ട് 195.82 കോടി കേരളം നഷ്ടപ്പെടുത്തി; സി.എ.ജി റിപ്പോര്‍ട്ട്
കേരളത്തിലെ ആയിരം സമ്പന്നന്മാരെ എടുത്താല്‍ അതില്‍ 60 ശതമാനം പേരും മുസ്ലീങ്ങളാണ്
കേരളത്തിലെ ദളിത വിഭാഗത്തെക്കാള്‍ സാമ്‌ബത്തിക, സാമൂഹിക, വിദ്യാഭ്യാസ മേഖലകളില്‍ മുസ്ലീങ്ങള്‍ പിന്നാക്കമാണോ എന്നതാണ് കാതലായ ചോദ്യം. അല്ല എന്നാണ് വസ്‌തുതകളുടെ അടിസ്ഥാനത്തില്‍ ലഭിക്കുന്ന ഉത്തരം. കേരളത്തിലെ ആയിരം സമ്‌ബന്നരെ എടുത്താല്‍ അതില്‍ 60 ശതമാനം പേരും മുസ്ലീങ്ങളാണ്. ഒരു ദളിതന്‍ പോലും ആ പട്ടികയില്‍ ഉണ്ടാകില്ല എന്നകാര്യം മറക്കരുത്; ഡോ.കെഎസ് രാധാകൃഷ്‌ണന്റെ കുറിപ്പ്
സ്‌പുട്‌നിക് ഢ വാക്‌സിന്‍! ഇന്ത്യയിലെത്തി;
റഷ്യ!യില്‍ നിന്നും സ്‌പുട്‌നിക് ഢ വാക്‌സിന്‍! ഇന്ത്യയിലെത്തി; 30 ലക്ഷം ഡോസ് എത്തിയത് ഹൈദരാബാദില്‍, രാജ്യത്തെ ഏറ്റവും വലിയ വാക്‌സിന്‍ ഇറക്കുമതി
ബിജെപിക്കെതിരെ കലാപത്തിന് ആഹ്വാനം ചെയ്‌ത് സിപിഎം
ബിജെപിക്കെതിരെ കലാപത്തിന് ആഹ്വാനം ചെയ്‌ത് സിപിഎം നേതാവ്; ആയുധങ്ങള്‍ സജ്ജമാക്കാന്‍ നിര്‍ദ്ദേശം
ഇപ്പോഴിതാ മറ്റൊരു വൈറസ് ബാധ കൂടി
സ്വര്‍ണക്കടത്ത് കേസില്‍ അതീവ നിര്‍ണായക നീക്കവുമായി കസ്റ്റംസ്.
ഗള്‍ഫിലേക്ക് കടന്ന യുഎഇ കോണ്‍സുലേറ്റ് ജനറലിനെയും അറ്റാഷയെയും കേസില്‍ പ്രതികളാക്കാനുള്ള തീരുമാനമാണത്.
കോണ്‍സുല്‍ ജനറല്‍ ആയിരുന്ന ജമാല്‍ ഹുസൈന്‍ അല്‍ സാബിയും അറ്റാഷെ റാഷിദ് ഖമീസ് അലിയും സ്വര്‍ണം പിടിച്ചതിന് പിന്നാലെ ഗള്‍ഫിലേക്ക് കടന്നിരുന്നു.
ഇതിന്റെ ഭാഗമായി യുഎഇ കോണ്‍സല്‍ ജനറലിന് കസ്റ്റംസ് കാരണം കാണിക്കല്‍ നോടിസ് അയച്ചു. നോടിസിന് മറുപടി ലഭിച്ചാലും ഇല്ലെങ്കിലും ഇരുവരും പ്രതികളാകും. ആറുമാസം മുമ്ബാണ് ഇരുവരെയും പ്രതികളാക്കാനുള്ള അപേക്ഷ കസ്റ്റംസ് സമര്‍പിച്ചത്. ഇതുമായി ബന്ധപ്പെട്ടുള്ള അനുമതി വിദേശകാര്യമന്ത്രാലയം കൊച്ചി കസ്റ്റംസിന് കഴിഞ്ഞ ദിവസമാണ് നല്‍കിയത്. ജൂണ്‍ 30നാണ് ഡിപ്ലോമാറ്റിക് ബാഗേജ് തിരുവനന്തപുരം വിമാനത്താവളത്തിലെത്തുന്നത്. ജൂലൈ അഞ്ചിന് ഇതില്‍ പതിനാലരകോടി രൂപയുടെ സ്വര്‍ണം ഉണ്ടെന്നു കണ്ടെത്തുന്നു. ഈ ബാഗ് കോണ്‍സല്‍ ജനറലിന്റെ പേരില്‍ വന്ന നയതന്ത്ര ബാഗാണ്. അതിനാല്‍ തന്നെ ബാഗ് തുറക്കുന്നത് തടയാന്‍ അറ്റാഷയും കോണ്‍സുല്‍ ജനറലും കസ്റ്റംസിന്റെ മേല്‍ സമ്മര്‍ദം ചൊലുത്തിയിരുന്നു. പക്ഷേ ഈ ശ്രമം പരാജയപ്പെട്ടതോടെ ഇരുവരും വിദേശത്തേക്ക് കടക്കുകയായിരുന്നു.
കേസ് രജിസ്റ്റര്‍ ചെയ്തതോടെ കസ്റ്റംസ് നടത്തിയ അന്വേഷണത്തിലാണ് സ്വപ്നയും സരിത്തും സന്ദീപും റമീസും അടക്കം 24 ലോളം പേരെ പ്രതികളാക്കിയത്. നയതന്ത്ര ബാഗുവഴി വരുന്ന സ്വര്‍ണത്തിന് ഇരുവരും കൈക്കൂലി വാങ്ങിയിരുന്നതായി മറ്റ് പ്രതികളുടെ ചോദ്യം ചെയ്യലില്‍ വ്യക്തമായിരുന്നു. സ്വപ്നയും സരിത്തും സന്ദീപും ഇരുവര്‍ക്കും എതിരെ മൊഴി നല്‍കുകയും ചെയ്തിരുന്നു.
ഇരുവര്‍ക്കുമുള്ള നയതന്ത്ര പരിരഷയും യുഎഇ സര്‍കാരുമായുള്ള നയതന്ത്ര ബന്ധവും കണക്കിലെടുത്ത് കസ്റ്റംസ് കേന്ദ്രസര്‍കാരിന്റെ അനുമതിയ്ക്കായി കാത്തുനില്‍ക്കുകയായിരുന്നു.
2021 മേയ് 26, ബുധനാഴ്‌ച
2021 മേയ് 22, ശനിയാഴ്‌ച
കോവിഡ് രോഗികൾക്കായി ‘ഓസ ഓട്ടോ ആംബുലൻസ്’ സേവനം
ജനകീയ അടുക്കളകളിൽ മധുരക്കനി പദ്ധതി വഴി രണ്ടര ടൺ കപ്പ
2021 മേയ് 1, ശനിയാഴ്‌ച
ഓക്സിജന്‍ സിലിണ്ടറുകള്‍ സംഭരിക്കാന്‍ നിര്‍ദ്ദേശം
ഇടിമിന്നൽ – ജാഗ്രത നിർദ്ദേശങ്ങൾ
മെയ് 2 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ 30 - 40 കി.മി. വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനും ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
രക്തദാനവുമായി സഹൃദയ സമരിറ്റൻസ്
മള്‍ട്ടിലെവല്‍ മാര്‍ക്കറ്റിംഗിന് ഏജന്‍സിക്ക് അനുമതി നല്‍കിയിട്ടില്ല: മില്‍മ
കോവിഡ് മൃതസംസ്‌കാരത്തിന് സമരിറ്റൻസ് നേതൃത്വം നൽകി
കൊവിഡ് രോഗികള്‍ക്ക് 370 അധിക കിടക്കകള്‍ ഏര്‍പ്പെടുത്തണം; എഎച്ച്പിഐ
വാക്സിന്‍ ചലഞ്ച്; മില്‍മ 15 ലക്ഷം രൂപ നല്‍കി
2021 മാർച്ച് 3, ബുധനാഴ്‌ച
ജാമ്യത്തിനായി കോടതിയെ കബളിപ്പിച്ചതായി തോന്നുന്നു';ഹൈക്കോടതി
ധര്‍മ്മജനെ നേരിടാന്‍ ബാലുശ്ശേരിയില്‍ സച്ചിന്‍ ദേവ്, റിയാസിന് ബേപ്പൂര്‍, പേരാമ്പ്രയില്‍ പി മോഹനന്‍
ഓര്‍ത്തഡോക്‌സ് സഭ -ആര്‍എസ്.എസ് ചര്‍ച്ച തെരഞ്ഞെടുപ്പ് നയം വ്യക്തമാക്കും
2021 ഫെബ്രുവരി 26, വെള്ളിയാഴ്‌ച
സ്റ്റാര്‍ലിങ്ക് ബ്രോഡ്‌ബാന്റ് അടുത്തവര്‍ഷം ഇന്ത്യയിലേക്ക്
99 ഡോളര്‍ നല്‍കി
ബുക്ക് ചെയ്യാം











