2016, ഏപ്രിൽ 9, ശനിയാഴ്‌ച

ഉമ്മന്‍ചാണ്ടിയും സുധീരനും ഒന്നിക്കുന്നത്‌ മദ്യനയത്തില്‍ മാത്രം- കാനം രാജേന്ദ്രന്‍



കൊച്ചി:
മദ്യത്തിന്റെ കാര്യത്തില്‍ മാത്രമാണ്‌ ഉമ്മന്‍ചാണ്ടിയും സുധീരനും യോജിക്കുന്നതെന്ന്‌ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍
അഴിമതിയുടെ കാര്യത്തില്‍ ഉമ്മന്‍ചാണ്ടിക്കും സുധീരനും തമ്മില്‍ യോജിക്കാന്‍ പറ്റുന്നില്ല. സീറ്റുകളുടെ കാര്യത്തിലും ഇരുവര്‍ക്കും യോജിക്കാന്‍ കഴിയില്ല. അവര്‍ക്ക്‌ യോജിക്കാന്‍ പറ്റുന്നത്‌ മദ്യത്തിന്റെ കാര്യത്തില്‍ മാത്രമാണ്‌ . അതുകൊണ്ടാണ്‌ അതെടുത്തു തെരഞ്ഞെടുപ്പില്‍ മുഖ്യവിഷയമാക്കുന്നതെന്നും , .മറിച്ച്‌ എല്‍ഡിഎഫ്‌ ജനകീയ വിഷയങ്ങളാണ്‌ തെരഞ്ഞെടുപ്പില്‍ എടുത്തുകാണിക്കുന്നതെന്നും മദ്യത്തേക്കാള്‍ ജനങ്ങളുടെ ജീവിത പ്രശ്‌നങ്ങളാണ്‌ എല്‍ഡിഎഫിന്റെ മ്രുഖ്യവിഷയമെന്നും.അദ്ദേഹം പറഞ്ഞു
കേരളത്തില്‍ ബാര്‍ പൂട്ടിയെന്നു പ്രചരിപ്പിക്കുന്നത്‌ യുഡിഎഫ്‌ ആണ്‌. കേരളത്തില്‍ ഒരു ബാറും പൂട്ടിയിട്ടില്ല. ബാറില്‍ കൂടുതല്‍ വീര്യം കൂടിയ മദ്യം വില്‍ക്കുന്നില്ല എന്ന വ്യത്യാസം മാത്രമെയുള്ളു. സര്‍ക്കാര്‍ തന്നെയാണ്‌ ഈ ബാറുകളില്‍ ഇപ്പോഴും മദ്യം എത്തിക്കുന്നത്‌. ഒരുവര്‍ഷത്തിനിടെ ബിയറിന്റെ വില്‍പ്പന 98.8 ശതമാനം കൂടി. വൈനിന്റെ വില്‍പ്പന 131.78 ശതമാനവും കൂടി. ഇന്ത്യന്‍ നിര്‍മ്മിത മദ്യവില്‍പ്പനയില്‍ നിന്നും വരുമാനവും കൂടിയെന്നും സര്‍ക്കാര്‍ തന്നെ പറയുന്നു.ഒരു ബാര്‍ അടച്ചാല്‍ വേറെ ഒരിടത്തു തുറന്നിട്ടുണ്ട്‌ എന്നതാണ്‌ സത്യം. ഈ ഒരുവര്‍ഷം കൊണ്ട്‌ കേരളത്തില്‍ മദ്യത്തിന്റെ ഉപഭോഗം കുറച്ചുകൊണ്ടുവരാന്‍ .യുഡിഎഫ്‌ സര്‍ക്കാരിനു കഴിഞ്ഞിട്ടില്ലെന്നും കാനം ചൂണ്ടിക്കാട്ടി. യുഡിഎഫ്‌ സര്‍ക്കാര്‍ ഏപ്രില്‍ ഒന്നിനു 33 ക്ലബുകള്‍ക്കും 29 ഫൈവ്‌ സ്റ്റാര്‍ ഹോട്ടലുകള്‍ക്കും ബാര്‍ലൈസന്‍സ്‌ പുതുക്കിക്കൊടുത്തു. ഇതില്‍ അഞ്ച്‌ ഫൈവ്‌ സ്റ്റാറുകള്‍ക്കു പുതിയതായും ലൈസന്‍സ്‌ നല്‍കി. 

എല്‍ഡിഎഫിന്റെ നയം മദ്യവര്‍ജനം തന്നെയാണ്‌. സിപിഐയ്‌ക്കും സിപിഎമ്മിനും അങ്ങനെ പ്രത്യേകം നയമില്ലെന്നും കാനം വ്യക്തമാക്കി. . എല്‍ഡിഎഫ്‌ മദ്യവര്‍ജനത്തെക്കുരിച്ചു പറഞ്ഞാല്‍ കത്തോലിക്ക സഭയ്‌ക്കു വിശ്വാസമില്ല. വേറെ ചിലര്‍ മദ്യവര്‍ജനം എന്നു പറഞ്ഞാല്‍ വിശ്വാസമാണ്‌ എന്നു പറയുന്നതിന്റെ ലോജിക്ക്‌ മാത്രം മനസിലാകുന്നില്ലെന്നും കാനം പറഞ്ഞു 
യുഡിഎഫിന്റെ കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിലെ പ്രകടന പത്രികയില്‍ പറഞ്ഞിരിക്കുന്നത്‌ ഉദയഭാനു കമ്മീഷന്‍ റിപ്പോര്‍ട്ട്‌ പൂര്‍ണമായും നടപ്പിലാക്കുമെന്നായിരുന്നു. അതു തന്നെയാണ്‌ എല്‍ഡിഎഫിന്റെയും നയം. ഇപ്പോഴും എല്‍ഡിഎഫ്‌ പ്രകടന പത്രകയില്‍ പറയുന്നത്‌ മദ്യത്തിന്റെ ഉപഭോഗം ഘട്ടം ഘട്ടമായി കുറച്ചുകൊണ്ടുവരുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്നു തന്നെയാണ്‌ . മദ്യനിരോധനം നടപ്പിലാക്കിയ ഗുജറാത്തില്‍ ഇപ്പോള്‍ ജില്ലതിരിച്ച്‌ മദ്യനിരോധനം മാറ്റിക്കൊണ്ടിരിക്കുകയാണന്നും കാനം ഓര്‍മ്മിപ്പിച്ചു.
യുഡിഎഫ്‌ സര്‍ക്കാര്‍ തിടുക്കത്തില്‍ എടുത്ത തീരുമാനങ്ങള്‍ എല്ലാം തന്നെ അധികാരത്തില്‍എത്തിയാല്‍ എല്‍ഡിഎഫ്‌ പുനഃപരിശോധയ്‌ക്കു വിധേയമാക്കുകയും തുടര്‍ നടപടികള്‍ സ്വീകരിക്കുകയും ചെയ്യുമെന്നും കാനം പറഞ്ഞു. സീറ്റുകളുടെ കാര്യത്തില്‍ സിപിഎം നീതിപുലര്‍ത്തയതായും കഴിഞ്ഞ തവണ 93 സീറ്റില്‍ മത്സരിച്ച സിപിഎം ഇത്തവണ 92 സീറ്റുകളില്‍ മാത്രമാണ്‌ മത്സരിക്കുന്നതെന്നും കാനം ചൂണ്ടിക്കാട്ടി..
യുഡിഎഫിന്റെയും കോണ്‍ഗ്രസിന്റെയും ചെലവിലാണ്‌ പ്രേമചന്ദ്രന്റെ ആര്‍എസ്‌പി മത്സരിക്കുന്നത്‌. ബിജെപി മുന്നണി ശക്തമായാല്‍ അത്‌ കോണ്‍ഗ്രസിനെയായിരിക്കും ബധിക്കുക എംഎല്‍എയെ തന്നാല്‍ അത്രയും കേന്ദ്രമന്ത്രിമാരെ തരാമെന്ന ബിജെപിയുടെ വാഗ്‌ദാനം കേരളത്തിലെ ജനങ്ങള്‍ ചെവികൊള്ളില്ലെന്നും കാനം പറഞ്ഞു.
നിയമസഭയ്‌്‌ക്ക്‌ അകത്തും പുറത്തും എല്‍ഡിഎഫിനെ നയിക്കാന്‍ വി.എസ്‌ അച്യുതാനന്ദനു ഒരു അയോഗ്യതയും കാണുന്നില്ലെന്നു പറഞ്ഞത്‌ ്‌ മാധ്യമങ്ങള്‍ ്‌ എല്‍ഡിഎഫിനെ അച്യുതാന്ദന്‍ നയിക്കണമെന്നു നിലയില്‍ വളച്ചൊടിച്ചതായും കാനം രാജേന്ദ്രന്‍ ആരോപിച്ചു.
കര്‍ഷകരുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിച്ചുകൊണ്ട്‌ പശ്ചിമഘട്ടം സംരക്ഷിക്കണമെന്നതാണ്‌ എല്‍ഡിഎഫിന്റെ നയം. പ്രകടന പത്രകയില്‍ നിരവധി പരിസ്ഥിത സംരക്ഷണത്തിനുള്ള നിര്‍ദ്ദേശങ്ങള്‍ പ്രകടന പത്രകയില്‍ ഉണ്ടാകുമെന്നും കാനം പറഞ്ഞു. 
യുഡിഎഫിന്റെ അഞ്ചുവര്‍ഷക്കാലം കേരളത്തിനെ സാമ്പത്തികമയാി തകര്‍ത്തതായും സംസ്ഥാന ത്തിന്റെ പൊതുകടം 1,41,937 കോടി രൂപ ആയി മാറിയിരിക്കുന്നു. ഇതില്‍ 47,700 കോടി രൂപ വരുന്ന ഏഴ്‌ വര്‍ഷക്കാലം കൊണ്ട്‌ മുതലും പലിശയുമായി തിരിച്ച്‌ അടക്കണം. ബജറ്റില്‍ നിര്‍ദ്ദേശിച്ച നികുതികള്‍ ഒന്നും പിരിച്ചെടുക്കാത്തതാണ്‌ ഈ കടം കൂടിവരുന്നതിനു കാരണം. കഴിഞ്ഞ ഇടതുമുന്നണി അധികാരം ഒഴിയുമ്പോള്‍ 3000 കോടിയിലേറെ രൂപ ഖജനാവില്‍ ഉണ്ടായിരുന്നു . 30,000 കോടി രൂപയാണ്‌ സര്‍ക്കാര്‍ നികുതിയിനത്തില്‍ പിരിച്ചെടുക്കാനുള്ളത്‌. ഇക്കാര്യത്തില്‍ യുഡിഎഫ്‌ സര്‍ക്കാര്‍ വന്‍പരാജയമാണെന്നും കാനം പറഞ്ഞു. ഇടതുമുന്നണി അധികാരത്തില്‍ ഇരിക്കുമ്പോള്‍ ലാഭത്തിലായിരുന്ന 96 പോതുമേഖല സ്ഥാപനങ്ങളുടെ നഷ്ടം 2000 കോടി കവിഞ്ഞതായും കാനം രാജേന്ദ്രന്‍ പറഞ്ഞു.  

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ