2018 ഫെബ്രുവരി 4, ഞായറാഴ്‌ച

കടലറിവിന്റെ അറിയാക്കാഴ്‌ചകള്‍ തുറന്നിട്ട്‌ സിഎംഎഫ്‌ആര്‍ഐ







കൊച്ചി- ആഴിയറിവിന്റെ അറിയാക്കാഴ്‌ചകള്‍ തുറന്നിട്ട്‌ കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സി.എം.എഫ്‌.ആര്‍.ഐ.) ഒരുക്കിയ പ്രദര്‍ശനം ശ്രദ്ധേയമായി. സിഎംഎഫ്‌ആര്‍ഐയുടെ 71-ാമത്‌ സ്ഥാപകദിനത്തിന്റെ ഭാഗമായി നടത്തിയ പ്രദര്‍ശനത്തില്‍ കടലറിവിന്റെ അദ്‌ഭുതങ്ങളും സമുദ്രജൈവവൈവിധ്യങ്ങളുടെ വിസ്‌മയങ്ങളും കാണാന്‍ വിദ്യാര്‍ത്ഥികളുടെയും പൊതുജനങ്ങളുടെയും വന്‍തിരക്കായിരുന്നു. കൗതുകമുണര്‍ത്തുന്നതും വിജ്ഞാനപ്രദവുമായ കാഴചകളും അറിവുകളുമാണ്‌ സന്ദര്‍ശകര്‍ക്ക്‌ മുന്നില്‍ അനാവരണം ചെയ്‌തത്‌.

വിലകൂടിയ മുത്തുകളും, മുത്തുചിപ്പി കൃഷി ചെയ്‌ത്‌ അവ വേര്‍തിരിച്ചെടുക്കുന്ന രീതികളും പ്രദര്‍ശനത്തില്‍ ഏറെ ശ്രദ്ധ പിടിച്ചുപറ്റി. സിഎംഎഫ്‌ആര്‍ഐയിലെ കക്കവര്‍ഗ്ഗ ഗവേഷണ വിഭാഗം കൃഷി ചെയ്‌ത്‌ വേര്‍തിരിച്ചെടുത്ത, ഒരു ഗ്രാമിന്‌ 1500 രൂപ വരെ വിലയുള്ള മുത്തുകളാണ്‌ പ്രദര്‍ശിപ്പിച്ചത്‌. അവയുടെ വില്‍പനയുമുണ്ടായിരുന്നു. സിഎംഎഫ്‌ആര്‍ഐയിലെ വിവിധ ഗവേഷണ വിഭാഗങ്ങളുടെ നേതൃത്വത്തിലാണ്‌ പ്രദര്‍ശനം നടന്നത്‌. ആനത്തിരണ്ടി, ഗിത്താര്‍ മത്സ്യം, വിവിധയിനം സ്രാവുകള്‍ തുടങ്ങി 54 ഇനം അടിത്തട്ട്‌ മത്സ്യങ്ങളും 52 ഇനം ഉപരിതല മത്സ്യങ്ങളും 30 ഇനം ചെമ്മീന്‍-ഞെണ്ട്‌ വര്‍ഗ്ഗങ്ങളും പ്രദര്‍ശനത്തില്‍ കാഴ്‌ചക്കാരെ ആകര്‍ഷിച്ചു. സമുദ്ര ജൈവവൈവിധ്യ മ്യൂസിയത്തില്‍ ഒരുക്കിയ കടല്‍പശു, കടല്‍വെള്ളരി, കടല്‍ക്കുതിര, ഏറ്റവും വലിയ മത്സ്യമായ തിമിംഗല സ്രാവ്‌ എന്നിവ കാഴ്‌ചക്കാരില്‍ കൗതുകമുണര്‍ത്തി.

മീനുകളുടെ വയസ്സ്‌ കണ്ടെത്തുന്നതിന്‌ വേണ്ടിയുള്ള പരീക്ഷണ ശാല സന്ദര്‍ശകര്‍ക്ക്‌ വേറിട്ട അനുഭവമായിരുന്നു. മീനുകളുടെ പ്രായം തിട്ടപ്പെട്ടുത്തുന്നതിന്റെ വിവിധ പ്രവര്‍ത്തനങ്ങളും അതിനുപയോഗിക്കുന്ന ഉപകരണങ്ങളും ഗവേഷകര്‍ പൊതുജനങ്ങള്‍ക്ക്‌ പരിചയപ്പെടുത്തി. ഇന്ത്യന്‍ തീരങ്ങളില്‍ നിന്ന്‌ പിടിക്കപ്പെടുന്ന മത്തിയുടെ ശരാശരി പ്രായം ഒരു വയസ്സില്‍ താഴെയും അയലയുടേത്‌ ഒരുവര്‍ഷവുമാണ്‌ പഠനത്തില്‍ കണ്ടെത്താനായതെന്ന്‌ ശാസ്‌ത്രസംഘം വിശദീകരിച്ചു.

സി.എം.എഫ്‌.ആര്‍.ഐ.യിലെ സമുദ്രമത്സ്യകൃഷി വിഭാഗം ഒരുക്കിയ വിവിധ മത്സ്യകൃഷിരീതികളുടെ മാതൃകകള്‍ ആളുകളെ കൃഷി ചെയ്യാന്‍ പ്രേരിപ്പിക്കുന്നതായിരുന്നു. അക്വാപോണിക്‌സ്‌, കൂടുമത്സ്യകൃഷി, അലങ്കാര മത്സ്യകൃഷി എന്നിവയുടെ മാതൃകകള്‍ക്ക്‌ പുറമെ, കുറഞ്ഞ തോതില്‍ മാത്രം ജലം ഉപയോഗിച്ച്‌ ചെയ്യാവുന്ന നൂതന ജലകൃഷി സംവിധാനമായ റീസര്‍ക്കുലേറ്റിംഗ്‌ അക്വാകള്‍ച്ചര്‍ സിസ്റ്റത്തിന്റെ (റാസ്‌) പ്രവര്‍ത്തന മാതൃക വിദ്യാര്‍ത്ഥികളെയടക്കം ആകര്‍ഷിച്ചു.

കൂടാതെ, കടല്‍ വെള്ളത്തിന്‌ നിറം നല്‍കുന്ന സൂക്ഷ്‌മ ആല്‍ഗകള്‍, കടലിലെ വര്‍ണമത്സ്യങ്ങളുടെ ശേഖരമായ മറൈന്‍ അക്വേറിയം എന്നിവയും സന്ദര്‍ശകരുടെ മനം കവര്‍ന്നു. സി.എം.എഫ.ആര്‍.ഐ. വികസിപ്പിച്ച സാങ്കേതിക വിദ്യകള്‍ പ്രദര്‍ശിപ്പിച്ച ആറ്റിക്‌, ഹാച്ചറി, വിവിധ ലബോറട്ടറികള്‍ എന്നിവിടങ്ങളിലും സന്ദര്‍ശകരുടെ തിരക്കനുഭവപ്പെട്ടു. വിവിധയിനം കണ്ടല്‍ച്ചെടികള്‍, കടല്‍പ്പായലുകള്‍ തുടങ്ങിയവയുടെ പ്രദര്‍ശനവും കടലില്‍ പ്ലാസ്റ്റിക്‌ മാലിന്യം അടിഞ്ഞുകൂടുന്നതിന്റെ പ്ര്‌ത്യാഘാതങ്ങള്‍ വിവരിക്കുന്ന സ്റ്റാളുകളുമുണ്ടായിരുന്നു.

കാലാവസ്ഥാ വ്യതിയാനം മത്സ്യമേഖലയില്‍ ഏതൊക്കെ രീതിയില്‍ ബാധിക്കുന്നുവെന്നത്‌ വിശദീകരിക്കുന്നതായിരുന്നു സിഎംഎഫ്‌ആര്‍ഐയിലെ നാഷണല്‍ ഇന്നൊവേഷന്‍സ്‌ ഓണ്‍ ക്ലൈമറ്റ്‌ റെസിലിയന്റ്‌ അഗ്രികള്‍ച്ചര്‍ (നിക്ര) പദ്ധതിയുടെ സ്റ്റാള്‍. കാലാവസ്ഥാ വ്യിതനായനം കാരണമായി സമുദ്രജല ഊഷ്‌മാവ്‌ വര്‍ധിച്ചതും മത്സ്യങ്ങളുടെ പ്രജനന-ആവാസവ്യവസ്ഥകളില്‍ വന്ന മാറ്റവും മീനുകളുടെ പാലായനവും സിഎംഎഫ്‌ആര്‍ഐയിലെ നിക്ര ഗവേഷണ പദ്ധതിയില്‍ പ്രവര്‍ത്തിക്കുന്ന ഗവേഷകര്‍ സന്ദര്‍ശകരോട്‌ വിശദീകരിച്ചു. കാലാവസ്ഥാവ്യതിയാനവുമായി ബന്ധപ്പെട്ട പഠനങ്ങള്‍ നടത്തുന്ന പദ്ധതിയാണ്‌ നിക്ര.

2018 ജനുവരി 4, വ്യാഴാഴ്‌ച

റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസില്‍ 30 മിനിറ്റിനുളളില്‍ സേവനം



കൊച്ചി: എറണാകുളം റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസില്‍ വാഹന ഉടമകള്‍ക്കും ലൈസന്‍സ് ഉടമകള്‍ക്കും നേരിട്ട് വരുന്നവര്‍ക്കും 30 മിനിറ്റിനുളളില്‍ സേവനം നല്‍കി വരുന്നു.
ലൈസന്‍സ് സംബന്ധിച്ചും രജിസ്റ്റ്രേഷന്‍ സംബന്ധിച്ചുമുള്ള സേവനങ്ങളാണ് മുപ്പത് മിനിറ്റിനുള്ളില്‍ നല്കുന്നത്. ലൈസന്‍സ് പുതുക്കല്‍, ലൈസന്‍സ് പര്‍ട്ടിക്കുലേഴ്‌സ്, അഡ്രസ് മാറ്റുക, ഡ്യൂപ്ലിക്കേറ്റ് ലൈസന്‍സ്, ഹസാഡഡ് ലൈസന്‍സ് ചേര്‍ക്കുക എന്നിവ സംബന്ധിച്ച സേവനങ്ങളും പ്രൈവറ്റ് വാഹനങ്ങളുടെ ഉടമസ്ഥാവകാശം മാറ്റുക, എല്ലാ വാഹനങ്ങളുടെയും ഹൈപ്പോത്തിക്കേഷന്‍ ചേര്‍ക്കല്‍, രജിസ്‌ട്രേഷന്‍ രേഖകളുടെ കോപ്പി, ഓട്ടോറിക്ഷയുടെടെയും, ടാക്‌സി വാഹനങ്ങളുടെയും പെര്‍മിറ്റ് പുതുക്കല്‍, ഉടമസ്ഥന്റെ അഡ്രസ് മാറ്റുക തുടങ്ങിയ സേവനങ്ങളും ഇതിലുള്‍പ്പെടുന്നു. വാഹന ഉടമകള്‍ ഈ സര്‍വ്വീസുകള്‍ പരമാവധി ഉപയോഗപ്പെടുത്തണമെന്ന് എറണാകുളം ഡപ്യൂട്ടി ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ അറിയിച്ചു

2017 നവംബർ 29, ബുധനാഴ്‌ച

വരിക്കാര്‍ക്ക്‌ നേട്ടങ്ങള്‍ ഉറപ്പുനല്‍കി വോഡഫോണിന്റെ പുതിയ റെഡ്‌ ടുഗഥര്‍



കൊച്ചി: ഒന്നിക്കുന്നത്‌ നല്ലതാണ്‌, പ്രത്യേകിച്ച്‌ വോഡഫോണ്‍ പോസ്റ്റ്‌ പെയ്‌ഡ്‌ ആണെങ്കില്‍. ഇന്ത്യയിലെ പ്രമുഖ ടെലികമ്മ്യൂണിക്കേഷന്‍ സേവന ദാതാക്കളായ വോഡഫോണ്‍ ഇന്ത്യ പോസ്റ്റ്‌ പെയ്‌ഡ്‌ വരിക്കാര്‍ക്കായി `റെഡ്‌ ടുഗഥര്‍' എന്നൊരു പ്ലാന്‍ പ്രഖ്യാപിച്ചു. സവിശേഷവും, സൗകര്യപ്രദമായ ഫീച്ചര്‍ ഉപഭോക്താക്കളെ തങ്ങളുടെ റെഡ്‌ പോസ്റ്റ്‌ പെയ്‌ഡ്‌ പ്ലാനില്‍ ഒന്നിച്ചു വരാനും വരിക്കാര്‍ക്ക്‌ ഗ്രൂപ്പിന്റെ മൊത്തം പ്രതിമാസ വാടകയില്‍ 20 ശതമാനം ലാഭവും, 20 ജിബി അധിക ഡാറ്റയും ഉറപ്പു ലഭിക്കുമെന്നതാണ്‌ നൂതനമായ പ്ലാനിന്റെ സവിശേഷത.

കൂടാതെ റെഡ്‌ ടുഗഥര്‍ വരിക്കാര്‍ക്ക്‌ ഗ്രൂപ്പിന്റെ മൊത്തം പേയ്‌മെന്റ്‌ ഒരു ബില്ലില്‍ ഒറ്റ തവണയായി അടയ്‌ക്കാനുള്ള സൗകര്യവുമുണ്ട്‌. റെഡ്‌ ടുഗഥര്‍ കുടുംബാഗങ്ങള്‍ക്കു മാത്രമായി പരിമിതപ്പെടുത്തിയിട്ടില്ല. വരിക്കാര്‍ക്ക്‌ കൂട്ടുകാരെയും/ഡിവൈസുകളും ഈ പ്ലാനില്‍ ഉള്‍പ്പെടുത്താം. റെഡിന്റെ അടിസ്ഥാന പ്ലാനായ 399 രൂപ മുതലുള്ള ഏത്‌ റെഡ്‌ പോസ്റ്റ്‌ പെയ്‌ഡ്‌ പ്ലാനിലും ഈ ആനുകൂല്യങ്ങള്‍ നേടാം.

റെഡ്‌ ടുഗഥറിനു കീഴിലുള്ള ഓരോ വരിക്കാര്‍ക്കും അവരവരുടെ റെഡ്‌ പോസ്റ്റ്‌ പെയ്‌ഡ്‌ പ്ലാനിന്‌ അനുസരിച്ചുള്ള നേട്ടങ്ങള്‍ ലഭിക്കും.

തങ്ങളുടെ വരിക്കാര്‍ക്ക്‌ പരമാവധി ലാഭം ഉറപ്പുനല്‍കുന്ന പ്രയോജനകരമായ പ്രൊപ്പോസ്സിഷനാണ്‌ റെഡ്‌ ടുഗഥറെന്നും വോഡഫോണിന്റെ ഈയിടെ അവതരിപ്പിച്ച റെഡ്‌ പോസ്റ്റ്‌ പെയ്‌ഡ്‌ പ്ലാനുകള്‍കളില്‍ മാത്രം ലഭ്യമായ റെഡ്‌ ടുഗഥര്‍, വോഡഫോണ്‍ റെഡിനെ ഇന്ത്യയിലെ ഏറ്റവും മികച്ച പോസ്റ്റ്‌ പെയ്‌ഡ്‌ പ്ലാന്‍ എന്ന സ്ഥാനത്തെ കൂടുതല്‍ കരുത്തുളളതാക്കുകയും ചെയ്യുന്നുവെന്ന്‌ റെഡ്‌ ടുഗഥര്‍ അവതരണത്തെ കുറിച്ച്‌ സംസാരിക്കവെ വോഡാഫോണ്‍ ഇന്ത്യ കണ്‍സ്യൂമര്‍ ബിസിനസ്‌ അസോസിയേറ്റ്‌ ഡയറക്‌ടര്‍ അവ്‌നീഷ്‌ ഖോസ്‌ല പറഞ്ഞു.

ഇന്ത്യയില്‍ എവിടെ നിന്നും എവിടേക്കും വിളിക്കുന്നതിന്‌ വരിക്കാരില്‍ നിന്നും ചാര്‍ജൊന്നും ഈടാക്കില്ല. ദേശീയ റോമിങ്‌ തീര്‍ത്തും സൗജന്യമായിരിക്കും. വരിക്കാര്‍ക്ക്‌ അവര്‍ ഉപയോഗിക്കാത്ത ഡാറ്റ ഒരിക്കലും നഷ്‌ടമാകില്ല. ഡാറ്റ റോള്‍ ഓവര്‍ സൗകര്യത്തിലൂടെ 200 ജിബി ഡാറ്റവരെ ക്യാരി ഫോര്‍വേര്‍ഡ്‌ ചെയ്യാം. നെറ്റ്‌ഫ്‌ളിക്‌സ്‌, വോഡഫോണ്‍ പ്ലേ, മാഗ്‌സ്റ്റര്‍ എന്നിവ കൂടി ലഭിക്കുന്നതിനാല്‍ 12 മാസംവരെ വിനോദങ്ങളും ആസ്വദിക്കാം. വരിക്കാരുടെ സ്‌മാര്‍ട്ട്‌ഫോണുകള്‍ റെഡ്‌ ഷീല്‍ഡിന്റെ സഹായത്താല്‍ സംരക്ഷിക്കപ്പെടുന്നു. മോഷണം, കേടു വരിക തുടങ്ങിയവയില്‍ നിന്നും ഹാന്‍ഡ്‌സെറ്റിനെ സംരക്ഷിക്കുന്ന ഫീച്ചറാണ്‌ റെഡ്‌ ഷീല്‍ഡ്‌, എന്നീ ഫീച്ചറുകള്‍ റെഡ്‌ ടുഗഥറിനു പുറമേ പുതിയ വോഡഫോണ്‍ റെഡ്‌ പോസ്റ്റ്‌ പെയ്‌ഡ്‌ പ്ലാനുകള്‍ ഉറപ്പു നല്‍കുന്നു. 

വനിതകള്‍ക്കായി കിറ്റ്‌കോയുടെ സൗജന്യ വ്യവസായ സംരംഭകത്വ പരിശീലനം കൊച്ചിയില്‍

വനിതകള്‍ക്കായി കിറ്റ്‌കോയുടെ സൗജന്യ വ്യവസായ സംരംഭകത്വ പരിശീലനം കൊച്ചിയില്‍

കൊച്ചി: കേന്ദ്ര ശാസ്‌ത്രസാങ്കേതിക വകുപ്പും പൊതുമേഖല കണ്‍സള്‍ട്ടന്‍സി സ്ഥാപനമായ കിറ്റ്‌കോയും ചേര്‍ന്ന്‌ അഹമ്മദാബാദിലെ എന്റപ്രിണര്‍ഷിപ്പ്‌ ഡവലപ്‌മെന്റ്‌ ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ ഇന്ത്യ (ഇഡിഐഐ) യുടെ സഹകരണത്തോടെ കൊച്ചിയില്‍ വനിതകള്‍ക്കായി നാലാഴ്‌ചത്തെ സൗജന്യ വ്യവസായ സംരംഭകത്വ വികസന പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. ഡിസംബര്‍ജനുവരി മാസത്തില്‍ എന്‍എച്ച്‌ ബൈപ്പാസിലുള്ള വൈഎംസിഎ ഹാളില്‍ സംഘടിപ്പിക്കുന്ന പരിപാടിയിലേക്ക്‌ സ്വന്തമായി സംരംഭം ആരംഭിക്കാന്‍ ആഗ്രഹിക്കുന്ന സയന്‍സിലോ എഞ്ചിനീയറിംഗിലോ ബിരുദമോ ഡിപ്ലോമയോയുള്ളവര്‍ക്ക്‌ അപേക്ഷിക്കാം. താല്‍പര്യമുള്ളവര്‍ ഡിസംബര്‍ 5 ചൊവ്വാഴ്‌ച രാവിലെ 10ന്‌ എന്‍എച്ച്‌ ബൈപ്പാസിലുള്ള വൈഎംസിഎ ഹാളില്‍ നടക്കുന്ന അഭിമുഖത്തിന്‌ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെയും ആധാറിന്റേയും കോപ്പികള്‍ സഹിതം ഹാജരാകേണ്ടതാണ്‌.

സംരംഭങ്ങള്‍ തെരഞ്ഞെടുക്കേണ്ട വിധം, സാമ്പത്തിക വായ്‌പാ മാര്‍ഗങ്ങള്‍, മാര്‍ക്കറ്റ്‌ സര്‍വേ, ബിസിനസ്‌ പ്ലാനിങ്ങ്‌, മാനേജ്‌മെന്റ്‌, വിജയം വരിച്ച സംരംഭകരുടെ അനുഭവങ്ങള്‍, പേഴ്‌സണാലിറ്റി ഡെവലപ്‌മെന്റ്‌, ആശയവിനിമയപാടവം, മോട്ടിവേഷന്‍ തുടങ്ങിയ വിവിധ വിഷയങ്ങള്‍ ഈ പരിശീലന പരിപാടിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്‌. പ്രായപരിധി 18നും 40 വയസിനുമിടയില്‍.

വിശദവിവരങ്ങള്‍ക്ക്‌ ബന്ധപ്പെടുക: 04844129000/ 2805066

സിഎംഎഫ്‌ആര്‍ഐയുടെ വിന്റര്‍സ്‌കൂള്‍ നാളെ (വെള്ളി) തുടങ്ങും



കൊച്ചി:കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സിഎംഎഫ്‌ആര്‍ഐ) നടത്തുന്ന വിന്റര്‍സ്‌കൂള്‍ നാളെ (വെള്ളി) തുടങ്ങും. ഉപഗ്രഹ സാങ്കേതികവിദ്യ മത്സ്യമേഖലയുടെ പുരോഗതിക്കായി ഉപയോഗപ്പെടുത്തുന്നതിന്റെ ഭാഗമായാണ്‌ 21 ദിവസം നീണ്ടു നില്‍ക്കുന്ന വിന്റര്‍സ്‌കൂള്‍സിഎംഎഫ്‌ആര്‍ഐയില്‍ നടക്കുന്നത്‌. ഇന്ത്യയുടെവിവിധ ഭാഗങ്ങളില്‍സ്ഥിതിചെയ്യുന്ന ഗവേഷണ സ്ഥാപനങ്ങളിലെയുംകാര്‍ഷിക സര്‍വകലാശാലകളിലെയും ഗവേഷകരും അധ്യാപകരുമായ 25 പേര്‍ക്കാണ്‌സിഎംഎഫ്‌ആര്‍ഐ പരിശീലനം നല്‍കുന്നത്‌.

ഉപഗ്രഹങ്ങളില്‍ നിന്നുള്ള വിവരങ്ങള്‍ ഉപയോഗപ്പെടുത്തി മത്സ്യമേഖലയില്‍ വന്‍ മുന്നേറ്റംസൃഷ്ടിക്കാനുള്ള സിഎംഎഫ്‌ആര്‍ഐയുടെ ശ്രമങ്ങളുടെ ഭാഗമായാണ്‌വിന്റര്‍സ്‌കൂള്‍ നടത്തുന്നത്‌. ഇന്ത്യന്‍ കാര്‍ഷിക ഗവേഷണ കേന്ദ്രത്തിന്റെ (ഐസിഎആര്‍) സാമ്പത്തിക സഹായത്തോടെയാണ്‌ പരിപാടി.

ഉപഗ്രഹ-റിമോട്ട്‌ സെന്‍സിംഗ്‌ വിവരങ്ങള്‍ മത്സ്യമേഖലയില്‍ ഉപയോഗിക്കുന്നതിനെ കുറിച്ച്‌ വിന്റര്‍സ്‌കൂളില്‍ പ്രായോഗിക പരിശീലനം നല്‍കും. പരിസ്ഥിതിക്ക്‌ പ്രാധാന്യം നല്‍കി സമുദ്രവിഭവങ്ങള്‍ സംരക്ഷിക്കുന്നതിനായി ഏറ്റവും പുതിയ സാങ്കേതികവിദ്യകള്‍ യുവഗവേഷകരെ പരിചയപ്പെടുത്തും. മറൈന്‍ ഒപ്‌റ്റിക്‌സ്‌, വിവിധ പരിസ്ഥിതിസൗഹൃദ മോഡലിംഗുകള്‍ തുടങ്ങിയ മേഖലകളിലും പരിശീലനം നല്‍കും.

കേരള ബാംബൂ ഫെസ്റ്റ്‌ 2017, ഡിസംബര്‍ 1മുതല്‍ 5വരെ



കൊച്ചി

വിപണന ശ്യംഖല മെച്ചപ്പെടുത്തുവാനായി സംസ്ഥാന ബാംബൂ മിഷന്റെ 14-ാമത്‌ കേരള ബാംബൂ ഫെസ്റ്റ്‌ 2017 ഡിസംബര്‍ 1 മുതല്‍ 5 വരെ എറണാകുളം മറൈന്‍ ഡ്രൈവില്‍ ഡിസംബര്‍ ഒന്നിനു വൈകുന്നേരം 5 മണിക്ക്‌ ബഹു. വ്യവസായ, കായിക, യുവജനകാര്യ വകുപ്പ്‌ മന്ത്രി . എ.സി.മൊയ്‌തീന്‍ ഉത്‌ഘാടനം ചെയ്യും. വൈകുന്നേരം 6 മണി മുതല്‍ രാത്രി 9 മണി വരെയും, ഡിസംബര്‍ 2 മുതല്‍ 5 വരെ രാവിലെ 11 മണി മുതല്‍ രാത്രി 9 മണി വരെയുമാണ്‌ ഫെസ്റ്റ്‌ നടക്കുന്നത്‌.
കേരളത്തില്‍ നിന്നും ഇരുന്നൂറോളം കരകൗശല തൊഴിലാളികള്‍ ബാംബൂ ഫെസ്റ്റില്‍ നൂറോളം സ്റ്റാളുകളില്‍ പ്രദര്‍ശനം ഒരുക്കുന്നുണ്ട്‌. ഇതിന്‌ പുറമേ നാഗാലാന്റ്‌, മേഘാലയ, തമിഴ്‌നാട്‌, മണിപ്പൂര്‍, മധ്യപ്രദേശ്‌, ത്രിപുര, ആസ്സാം, കര്‍ണാടക, സിക്കിം, അരുണാചല്‍ പ്രദേശ്‌ മുതലായ സംസ്ഥാനങ്ങളില്‍ നിന്ന്‌ അറുപതിലകം കരകൗശല തൊഴിലാളികളും ഉള്‍പ്പെടെ നൂറ്റിനാല്‍പതോളം എ.സി സ്റ്റാളുകളില്‍ പ്രദര്‍ശനം ഉണ്ടായിരിക്കുന്നതാണ്‌. വിവിധ സംസ്ഥാനങ്ങളില്‍ നിന്നും മുള മേഖലയുമായി ബന്ധപ്പെട്ട്‌ പ്രവര്‍ത്തിക്കുന്ന ഗവേഷണ സ്ഥാപനങ്ങളും ഈ ഫെസ്റ്റില്‍ പങ്കെടുക്കും.

മുളയും അനുബന്ധ മേഖലകളിലുമുള്ള സംരംഭകത്വ പ്രക്രിയയും, പുതുമയും ത്വരിതപ്പെടുത്തുന്നതിനുവേണ്ടി 2003 ല്‍ സംസ്ഥാന ബാംബൂ മിഷന്‍ വ്യവസായ വാണിജ്യ വകുപ്പിന്‌ കീഴില്‍ രൂപീകരിച്ച്‌, കേരള ബ്യൂറോ ഓഫ്‌ ഇന്‍ഡസ്‌ട്രിയല്‍ പ്രൊമോഷനില്‍ (കെ-ബിപ്പ്‌) പ്രവര്‍ത്തിച്ചു വരുന്നു.
മുള മേഖലയിലെ സാങ്കേതികമായ പോരായ്‌മ, ഉറവിടത്തെ കുറിച്ചും, വിപണന സാധ്യതകളെ കുറിച്ചുമുള്ള ധാരണകുറവ്‌, നൈപുണ്യ വികസനത്തിന്റെ അഭാവം തുടങ്ങിയ പ്രശ്‌നങ്ങളെ അഭിമുഖീകരിക്കാന്‍ വേണ്ടിയാണ്‌ ബാംബൂ മിഷന്‍ രൂപം കൊണ്ടത്‌. കേരള സംസ്ഥാന ബാംബൂ മിഷന്‍ രൂപീകരിച്ചതിനുശേഷം, നൈപുണ്യ വികസനം, കരകൗശല തൊഴിലാളികള്‍ക്ക്‌ പരിശീലനം നല്‍കല്‍, സ്ഥാപനങ്ങള്‍ തമ്മില്‍ പരസ്‌പരം ബന്ധം സ്ഥാപിക്കല്‍, ട്രേഡ്‌ ഫെയറുകളില്‍ പങ്കെടുപ്പിക്കല്‍, പരിശീലകര്‍ക്ക്‌ പരിശീലനം നല്‍കല്‍, മുളയുടെ പ്രജനനം പ്രോത്സാഹിപ്പിക്കുക തുടങ്ങിയവ നടപ്പിലാക്കുവാനും ലക്ഷ്‌്യമാക്കിയാണ്‌ ബാംബു ഫോസ്‌റ്റ്‌ സംഘടിപ്പിക്കുന്നത്‌ ു.

മിഷന്‍ പരിശീലനം നല്‍കി രൂപപ്പെടുത്തിയ ഉത്‌പന്നങ്ങളും പ്രദര്‍ശിപ്പിക്കുന്നുണ്ട്‌. കൂടാതെ കുടുംബശ്രീയുടെ നേത്യത്വത്തില്‍ ഒരു ഫുഡ്‌ കോര്‍ട്ടും സജ്ജീകരിക്കുന്നുണ്ട്‌.

ഓരോ കേരള ബാംബൂ ഫെസ്റ്റും, മിഷനും ഗുണഭോക്താക്കളും തമ്മില്‍ പരസ്‌പരം വിവരങ്ങള്‍ പങ്കുവയ്‌ക്കുവാനും പഠിക്കുവാനും സഹായിക്കുകയും, സംസ്ഥാനത്തിന്‌ പുറത്ത്‌ നിന്നും പങ്കെടുക്കുന്ന കരകൗശലക്കാരിലൂടെ കേരളത്തിലെ കരകൗശലക്കാര്‍ക്ക്‌ പുതിയ അറിവുകള്‍ ലഭിക്കുവാനും അവസരം ലഭിക്കുന്നു. 

കേരള ജെം ആന്‍ഡ്‌ ജ്വല്ലറി പ്രദര്‍ശനത്തിന്‌ വേദിയൊരുങ്ങി





കൊച്ചി: രത്‌നങ്ങളുടെയും ആഭരണങ്ങളുടെയും കാഴ്‌ചാവിസ്‌മയമൊരുക്കി രാജ്യമെമ്പാടുമുള്ള ആഭരണ ആര്‍ട്ടിസന്‍മാരും ഉല്‍പാദകരും വ്യാപാരികളും കയറ്റുമതിക്കാരും അതിനൂതന ജ്വല്ലറി സാങ്കേതികവിദ്യാ വിദഗ്‌ദ്ധരും അണിനിരക്കുന്ന എട്ടാമത്‌ കേരള ജെം ആന്‍ഡ്‌ ജ്വല്ലറി ഷോ (KGJS 2017) കൊച്ചി രാജ്യന്തര എയര്‍പോര്‍ട്ടിനടുത്തുള്ള സിയാല്‍ എക്‌സിബിഷന്‍ സെന്ററില്‍ ഡിസംബര്‍ 2 മുതല്‍ 4 വരെ തീയതികളിലായി നടക്കും.

ജ്വല്ലറി രംഗത്ത്‌ പ്രവര്‍ത്തിക്കുന്നവരുടെ ഏറ്റവും വലിയ വ്യാപാര വ്യവസായ സമ്മേളനമാണിത്‌. മീഡിയ, ജ്വല്ലറി വ്യാപാര കണ്‍സള്‍ട്ടേഷന്‍ രംഗത്ത്‌ പ്രശസ്‌തമായ പിവിജെ എന്‍ഡേവേഴ്‌സ്‌, പ്രശസ്‌ത എക്‌സിബിഷന്‍ സംഘാടകരായ കെഎന്‍സി സര്‍വീസസ്‌ എന്നിവരാണ്‌ വ്യാപാര മേളയുടെ സംഘാടകര്‍. കേരളത്തിലും വിവിധ സംസ്ഥാനങ്ങളിലും ജ്വല്ലറി രംഗത്ത്‌ പ്രവര്‍ത്തിക്കുന്ന സംഘടനകളുടെയും അന്താരാഷ്ട്ര സംഘടനകളുടെയും പിന്തുണയോടെയാണ്‌ മേള സംഘടിപ്പിക്കുന്നത്‌.

ലോകത്തിന്റെ വിവിധ വിഭാഗങ്ങളില്‍ നിന്നെത്തുന്ന സ്വര്‍ണാഭരണങ്ങള്‍, രത്‌നാഭരണങ്ങള്‍, എന്നിവ കേരളത്തിലെ ആഭരണ നിര്‍മ്മാതാക്കള്‍ക്കും വ്യാപാരികള്‍ക്കും നേരില്‍ കാണാനും വിലയിരുത്താനുമുള്ള അവസരമാണ്‌ സമ്മേളനം ഒരുക്കുന്നതെന്ന്‌ കെജിജെഎസ്‌ ഡയറക്ടറും കെഎന്‍സി സര്‍വീസസ്‌ സിഇഒയുമായ ക്രാന്തി നഗ്‌വേക്കര്‍ പറഞ്ഞു. കേരളത്തിന്റെ തനതായ പരമ്പരാഗത ആഭരണങ്ങള്‍ക്ക്‌ വലിയ വിപണികള്‍ കണ്ടെത്താനുള്ള കൂട്ടായ്‌മകള്‍ക്കും സമ്മേളനം സഹായകമാകും. 

സംസ്ഥാനത്തെ ആഭരണ നിര്‍മ്മാതാക്കള്‍ക്കായി നൂതന നിര്‍മ്മാണ സാമഗ്രഹികളുടെയും യന്ത്രങ്ങളുടെയും കൂട്ടുകളുടെയും സോഫ്‌റ്റുവേയറുകളുടെയും പ്രത്യേക പവലിയനുകളും ഒരുക്കിയിട്ടുണ്ട്‌. ഈ മേഖലയിലെസാങ്കേതിക വികാസങ്ങളെ പറ്റി അറിയാനും പഠിക്കാനും പവലിയനകളും, സെമിനാറുകളും, ശില്‍പശാലകളും ഉള്‍ക്കൊള്ളുന്ന വിശാലമായ സൗകര്യങ്ങളാണ്‌ മേളയിലുള്ളതെന്ന്‌്‌ കെജിജെഎസ്‌ ഡയറക്ടറും പിവിജെ എന്‍ഡേവേഴ്‌സ്‌ ചെയര്‍മാനുമായ പി.വി ജോസ്‌ പറഞ്ഞു.

സ്വര്‍ണ്ണം, രത്‌നാഭരണങ്ങള്‍, ആഭരണ നിര്‍മ്മാണ സാങ്കേതിക വിദ്യകള്‍ എന്നിവയ്‌ക്ക്‌ പ്രത്യേക പവലിയനുകളിലായി ഇരുന്നൂറോളം സ്റ്റാളുകളാണ്‌ തയ്യാറാക്കുന്നത്‌. ഇറ്റാലിയന്‍ ടര്‍ക്കി, സിംഗപ്പൂര്‍, മലേഷ്യ ഡിസൈനുകളുടെ സ്റ്റാളുകളും, ദക്ഷിനേന്ത്യയിലേയും ഉത്തരേന്ത്യയിലേയും ടെമ്പിള്‍ കളക്ഷനുകളും വ്യാപാര മേളയുടെ മനം കവരുന്ന കാഴ്‌ചകളാകുമെന്ന്‌ കെജിജെഎസ്‌ ഡയറക്ടറും, എഒജെ മീഡിയ മാനേജിംഗ്‌ ഡയറക്ടറുമായ സുമേഷ്‌ വദേര പറഞ്ഞു

2017 നവംബർ 27, തിങ്കളാഴ്‌ച

നേവി മാരത്തണ്‍ :ജെയറേഷ്‌ യാദവ്‌. മല്‍കീത്‌ സിംഗ്‌ ജേതാക്കള്‍


കൊച്ചി: പ്രഥമ കൊച്ചി നേവി മാരത്തണില്‍ 21 കിലോമീറ്റര്‍ വിഭാഗത്തില്‍ സീ വണ്‍ സീമാന്‍ ജയറേഷ്‌ യാദവും, 10 കി.മി വിഭാഗത്തില്‍ മല്‍കീത്‌ സിംഗും ചേതാക്കളായി. ജയറേഷ്‌ ഒരു മണിക്കൂര്‍ 23 മിനിറ്റ്‌ 53 സെക്കന്റിനും മല്‍കീത്‌ 34മിനിറ്റ്‌ 43 സെക്കന്റിലും ഫിനീഷ്‌ ചെയ്‌തു.
വനിതാ വിഭാഗത്തില്‍ മരീന മാത്യുവും (ഒരു മണിക്കൂര്‍ 54 മിനിറ്റ്‌ 44 സെക്കന്റ്‌ ) പ്രീയ ഗംഗാധരനും ( 48.മിനിറ്റ്‌ .03 സെക്കന്റ്‌) യഥാക്രമം ജേതാക്കളായി .
ഗരുഡ റണ്ണില്‍ സര്‍ദാര്‍ സിംഗും വനിതാ വിഭാഗത്തില്‍ ഇഷിക ബരാക്കും ജേതാക്കളായി.
വിവിധ പ്രായവിഭാഗങ്ങളിലായി രണ്ടായിരത്തിലേറെ പേര്‍ പങ്കെടുത്തു. വൈസ്‌ അഡ്‌മിറല്‍ എ.ആര്‍.കാര്‍വെ മാരത്തണിന്റെ ഫ്‌ളാഗ്‌ ഓഫ്‌ നിര്‍വഹിച്ചു . നാവികസേനാ ആസ്ഥാനത്ത്‌ നടന്ന ചടങ്ങില്‍ പത്മശ്രീ പി.ടി . ഉഷ മെഡലുകള്‍ വിതരണം ചെയ്‌തു 

കൊച്ചിയുടെ സുന്ദരി ഡോ. സേബ എസ്‌ ഗന







കൊച്ചിയുടെ സുന്ദരി ഡോ. സേബ എസ്‌ ഗന


കൊച്ചി കൊച്ചിയുടെ സുന്ദരി ഡോ. സേബ എസ്‌ ഗനി ഈ വര്‍ഷത്തെ ഈ വര്‍ഷത്തെ ലുലു ബ്യൂട്ടി ക്വീന്‍. ലുലു മാള്‍ ആട്രിയത്തില്‍ നടന്ന ആവേശഭരിതമായ ഫൈനലില്‍ ഓണ്‍ലൈന്‍ വോട്ടെടുപ്പിലൂടെയാണ്‌ കൊച്ചി സ്വദേശിയായ സേബ സൗന്ദര്യ കിരീടം ചൂടിയത്‌. സിനിമാ താരം പ്രയാഗാ മാര്‍ട്ടിന്‍ സേബയെ കിരീടമണിയിച്ചു. ബന്‍ജാരാസ്‌ സ്‌പോണ്‍സര്‍ ചെയ്യുന്ന 50,000 രൂപയുടെ ക്യാഷ്‌ അവാര്‍ഡും ലുലു ഹാപ്പിനസ്‌ പ്രത്യേക സമ്മാനവും ലുലു ബ്യൂട്ടി ക്വീന്‌ പ്രയാഗ മാര്‍ട്ടിന്‍ സമ്മാനിച്ചു.
തൃശൂരില്‍ നിന്നുള്ള ജിയ ഫസ്റ്റ്‌ റണ്ണറപ്പായും ടിമി സൂസന്‍ തോമസ്‌ സെക്കന്‍ഡ്‌ റണ്ണറപ്പായും തിരഞ്ഞെടുക്കപ്പെട്ടു. മിസ്സിസ്‌ ഇന്ത്യ സൗത്ത്‌ ലക്ഷ്‌മി അതുല്‍, നടന്‍ വിഷ്‌ണു വിനയ്‌, ആനി ലിപു എന്നിവരടങ്ങിയ ജഡ്‌ജിംഗ്‌ പാനല്‍ നല്‍കിയ പോയിന്റുകളും ഓണ്‍ലൈന്‍ വോട്ടെടുപ്പില്‍ ലഭിച്ച പോയിന്റുകളും പരിഗണിച്ചാണ്‌ വിജയികളെ നിശ്ചയിച്ചത്‌.
കഴിഞ്ഞ നാല്‌ ദിവസങ്ങളിലായി നടത്തിയ മേക്കോവര്‍ സെഷനിലും ഫോട്ടോ സെഷനിലും തിരഞ്ഞെടുക്കപ്പെട്ട മീനാക്ഷി ആര്‍, മീനാക്ഷി സുധീര്‍, ശ്രുതി ഭദ്രന്‍, സിന്‍ഡ പേഴ്‌സി, അഞ്‌ജലി, അഞ്‌ജന സുരേഷ്‌, അജ്‌നബി, വിദ്യ വിജയകുമാര്‍ എന്നിവരാണ്‌ ഫൈനല്‍ വേദിയില്‍ മാറ്റുരച്ചത്‌. ഫാഷന്‍ കൊറിയോഗ്രാഫര്‍ ദാലുവിന്റെ നേതൃത്വത്തില്‍ നടന്ന ഹെയര്‍ ആന്റ്‌ ബ്യൂട്ടി ട്രെന്‍ഡ്‌്‌സ്‌ ഫാഷന്‍ ഷോ ഫൈനല്‍ മത്സരവേദിയില്‍ അരങ്ങേറി.
സമ്മാദാന ചടങ്ങില്‍ ലുലു റീട്ടെയ്‌ല്‍ ജനറല്‍ മാനേജര്‍ സുധീഷ്‌ നായര്‍, ലുലു റീട്ടെയ്‌ല്‍ ബയിംഗ്‌ ഹെഡ്‌ ദാസ്‌ ദാമോദരന്‍, സീനിയര്‍ ബയര്‍ സി എ റഫീക്ക്‌, ഫാഷന്‍ കൊറിയോഗ്രാഫര്‍ ദാലു, മേക്കപ്‌ ആര്‍ടിസ്റ്റ്‌ ലക്ഷ്‌മി മേനോന്‍ എന്നിവരും സംബന്ധിച്ചു.
ലുലു ഹൈപ്പര്‍മാര്‍ക്കറ്റ്‌ അവതരിപ്പിക്കുന്ന രണ്ടാമത്‌ ലുലു ബ്യൂട്ടി ഫെസ്റ്റ്‌ ഡിസംബര്‍ മൂന്നു വരെ തുടരും,. പ്രമുഖ ബ്രാന്‍ഡുകളുടെ സൗന്ദര്യവര്‍ധക വസ്‌തുക്കള്‍ 50 ശതമാനം വരെ വിലക്കുറവില്‍ ഈ ദിവസങ്ങളില്‍ ലുലു ഹൈപ്പര്‍ മാര്‍ക്കറ്റില്‍ ലഭ്യമായിരിക്കും. 

ഇന്‍ഷുറന്‍സ്‌ തട്ടിപ്പുകള്‍ക്കെതിരെ ബോധവല്‍ക്കരണവുമായി




കൊച്ചി: ബജാജ്‌ അലയന്‍സ്‌ ബോധവല്‍ക്കരണത്തിലൂടെ ഇന്‍ഷുറന്‍സ്‌ രംഗത്തെ തട്ടിപ്പുകള്‍ക്കെതിരായ പ്രതിബദ്ധത ഊട്ടി ഉറപ്പിക്കുന്നു. ഇന്‍ഷുറന്‍സ്‌ നേരിടുന്ന വലിയ വെല്ലുവിളിയാണ്‌ ഈ രംഗത്തെ തട്ടിപ്പുകള്‍. ഇന്‍ഷുററെയും ഉപഭോക്താവിനെയും ഇത്‌ ഒരുപോലെ ബാധിക്കുന്നു. അതുകൊണ്ടുതന്നെ ഇന്‍ഷുറന്‍സ്‌ കമ്പനികള്‍ ഇതിന്‌ വലിയ പ്രാധാന്യം നല്‍കുന്നു. 

മൂന്നു വര്‍ഷം പിന്നിട്ട ഒരു പോളിസിയെ (തട്ടിപ്പ്‌ ഉള്‍പ്പടെ) ചോദ്യം ചെയ്യുന്നതില്‍ നിന്നും ഇന്‍ഷുറന്‍സുകാരെ പരിമിതപ്പെടുത്തുന്ന 2015ലെ ഇന്‍ഷുറന്‍സ്‌ നിയമ ഭേദഗതി ബില്‍ ഈ വര്‍ഷം പാസാക്കിയത്‌ തട്ടിപ്പുകള്‍ വര്‍ധിക്കുന്നതിനാണ്‌ വഴിയൊരുക്കിയത്‌.

പ്രധാനമായും മൂന്നു തരം തട്ടിപ്പുകളാണ്‌ ഇന്‍ഷുറന്‍സ്‌ രംഗം നേരിടുന്നത്‌. ഉപഭോക്താക്കള്‍ തെറ്റായ വിവരങ്ങള്‍ നല്‍കുക, ആരോഗ്യപരമായ പ്രശ്‌നങ്ങള്‍ മറച്ചുവയ്‌ക്കുക, മരണമടഞ്ഞ വ്യക്തികള്‍ക്കു വേണ്ടി ഇന്‍ഷുറന്‍സ്‌ ക്ലെയിം ചെയ്യുക എന്നിവയാണ്‌ പ്രധാന തട്ടിപ്പുകള്‍. 

ബജാജ്‌ അലയന്‍സ്‌ ഇന്‍ഷുറന്‍സ്‌ കമ്പനി കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി തട്ടിപ്പുകള്‍ക്കെതിരെ നടപടികള്‍ സ്വീകരിച്ചു വരുന്നുണ്ട്‌. തട്ടിപ്പുകള്‍ തടയുന്നതിനായി കമ്പനി ആന്റി ഫ്രോഡ്‌ നയം രൂപീകരിച്ചിട്ടുണ്ട്‌. ബോര്‍ഡ്‌ എല്ലാ വര്‍ഷവും ഇത്‌ പുതുക്കുന്നു. ഫൊറെന്‍സിക്‌, അനലിറ്റിക്‌സ്‌, മെഡിക്കല്‍, ഇന്‍വസ്റ്റിഗേഷന്‍ തുടങ്ങിയവയില്‍ വൈദഗ്‌ധ്യവും പരിചയുമുള്ള ഒരു ആന്റി ഫ്രോഡ്‌ ടീമിനെ തട്ടിപ്പുകള്‍ കണ്ടെത്തുന്നതിനായി ചുമതലപ്പെടുത്തിയിട്ടുണ്ട്‌. തട്ടിപ്പിനുള്ള സാധ്യതകള്‍ വാര്‍ഷന്തോറും പരിശോധിച്ചു വരുന്നു. സ്ഥാപനത്തില്‍ തന്നെ എന്തെങ്കിലും റിസ്‌ക്‌ ഉണ്ടോയെന്ന്‌ തിരിച്ചറിയാനാണിത്‌. ജീവനക്കാരെയും ഇടനിലക്കാരെയും തട്ടിപ്പുകളെ കുറിച്ച്‌ ബോധവല്‍ക്കരിക്കുന്നതിനായി പ്രത്യേക പരിശീലന പരിപാടികള്‍ സംഘടിപ്പിക്കുന്നു. തട്ടിപ്പുകളെ കുറിച്ച്‌ വിവരം നല്‍കുന്ന ജീവനക്കാരെയും ഇടനിലക്കാരെയും പ്രോല്‍സാഹിപ്പിക്കുന്നതിനുള്ള നടപടികളുമുണ്ട്‌. സ്ഥാപന തലത്തിലുള്ള ക്രമീകരണങ്ങളാണ്‌ ഇവയെല്ലാം. പ്രോസസിങ്‌ തലത്തില്‍ തട്ടിപ്പു കണ്ടെത്താന്‍ ഡാറ്റ അനാലിറ്റിക്‌സ്‌ ഉപയോഗിക്കുന്നുണ്ട്‌. പശ്ചാത്തല പരിശോധന, മെഡിക്കല്‍ സെന്റര്‍ നെറ്റ്‌വര്‍ക്ക്‌ സ്‌കാന്‍, അപ്രതീക്ഷിത ഓഡിറ്റ്‌, തുടര്‍ച്ചയായ സെയില്‍സ്‌ നിരീക്ഷണത്തിനായി സാങ്കേതിക വിദ്യ തുടങ്ങിയവയും പ്രയോജനപ്പെടുത്തുന്നു. 

തട്ടിപ്പു നടത്തുന്ന ജീവനക്കാര്‍, ഇടനിലക്കാര്‍, നോമിനികള്‍ തുടങ്ങിയവര്‍ക്കെതിരെ പോലീസ്‌ പരാതിയുള്‍പ്പടെയുള്ള നടപടികള്‍ സ്വീകരിക്കുന്നു. ഈ രംഗത്തെ മറ്റു കമ്പനികളുമായുള്ള സഹകരണത്തിലൂടെ കുഴപ്പക്കാരനായ ഉപഭോക്താക്കളെ കുറിച്ചുള്ള എല്ലാ വിവരങ്ങളും പ്രമുഖ ഇന്‍ഷുറന്‍സ്‌ കമ്പനികള്‍ക്കു ലഭിക്കുന്നു. 

2017 നവംബർ 21, ചൊവ്വാഴ്ച

ഗതാഗതം മുടക്കി റോഡില്‍ പാര്‍ക്കിങ്ങ്‌ തുടരുന്നു


കളമശേരി: ഇടപ്പള്ളി ടോള്‍ ജംഗ്‌ഷനില്‍ നടുറോഡില്‍ കാറുകളുടെയും ഇരുചക്രവാഹനങ്ങളുടെയും പാര്‍ക്കിങ്ങ്‌, കണ്ണടച്ച്‌ തൊട്ടടുത്ത ട്രാഫിക്‌ പോലീസ്‌ സ്‌റ്റേന്‍?. ഗതാഗതക്കുരുക്ക്‌ കൊണ്ട്‌ യാത്രക്കാ? നട്ടം തിരിയുമ്പോഴാണ്‌ പട്ടാപ്പകല്‍ നടുറോഡില്‍ അമ്പതോളം വാഹനങ്ങ? ഉപേക്ഷിച്ച്‌ പോയിട്ടും കളമശേരി നഗരസഭയോ പോലീസോ ഇടപെടാന്‍ തയ്യാറാകുന്നുമില്ല.

ടോള്‍ കവലയില്‍ നിന്ന്‌ ഉണ്ണിച്ചിറ വഴി പുക്കാട്ടുപടിയിലേക്ക്‌ പോകാന്‍ ഈ റോഡാണ്‌ ഉപയോഗിക്കുന്നത്‌. ഉണ്ണിച്ചിറയി? നിന്ന്‌ വരുന്ന വാഹനങ്ങ? തിരിഞ്ഞ്‌ കളമശേരിക്ക്‌ പോകുന്നത്‌ നിരോധിച്ചിരിക്കുകയാണ്‌. പകരം ഇടപ്പള്ളി ബൈപ്പാസ്‌ കവലയി? എത്തിയ ശേഷമാണ്‌ കളമശേരിക്ക്‌ തിരിയേണ്ടത്‌. അവിടെയാണ്‌ അനധികൃത പാ?ക്കിംഗ്‌ വ?ധിച്ചിരിക്കുന്നത്‌.

ജില്ലാ കളക്ടറുടെ അധ്യക്ഷതയില്‍ ചേ?ന്ന ജില്ലാ ട്രാഫിക്‌ സുരക്ഷാസമിതി യോഗത്തി?ല്‍ ടോളില്‍ യു ടേ? അനുവദിക്കേണ്ടതില്ലെന്നും തീരുമാനിച്ചിരുന്നു. ഇടപ്പള്ളി മേല്‍പ്പാലം വന്നെങ്കിലും ഗതാഗതക്കുരുക്ക്‌ തുടരുന്നതിനാ?ല്‍ ഇവിടെ പാ?ക്കിംഗും നിരോധിച്ചിട്ടുണ്ട്‌. ഇതൊന്നും വകവയ്‌ക്കാതെയാണ്‌ ദേശീയ പാതയോട്‌ ചേര്‍ന്ന്‌ പാര്‍ക്കിംഗ്‌ തുടരുന്നത്‌

ഇന്ത്യ - റഷ്യ സൗഹൃദ സ്‌മരണയുണര്‍ത്തി ലുലു മാളില്‍ റഷ്യന്‍ ചിത്രരചനാ മത്സരം






കൊച്ചി: ഇന്ത്യ റഷ്യ സൗഹൃദ ബന്ധത്തിന്റെ ഊഷ്‌മളത ഊട്ടിയുറപ്പിച്ച്‌ ലുലു മാളില്‍ റഷ്യന്‍ കുട്ടികളുടെ ചിത്രരചനാ പ്രദര്‍ശനം. ഇന്ത്യയില്‍ താമസിക്കുന്ന റഷ്യക്കാരുടെ സംഘടനയായ ദി ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ്‌ റഷ്യന്‍ കൊംപാട്രിയട്‌സും ഡല്‍ഹിയിലെ റഷ്യന്‍ സെന്റര്‍ ഓഫ്‌ സയന്‍സ്‌ ആന്റ്‌ കള്‍ച്ചറും സംയുക്തമായി സംഘടിപ്പിച്ച പെയ്‌ന്റിംഗ്‌ ആന്റ്‌ ഡ്രോയിംഗ്‌ എക്‌സിബിഷനില്‍ റഷ്യന്‍ കുട്ടികള്‍ക്കൊപ്പം ഇന്ത്യന്‍ കുട്ടികളും പങ്കെടുത്തു. അഞ്ച്‌ വയസില്‍ താഴെയുള്ളവര്‍ക്കും ആറ്‌ മുതല്‍ എട്ട്‌ വയസ്‌ വരെയുള്ളവര്‍ക്കും ഒമ്പത്‌ മുതല്‍ 13 വയസ്‌ വരെയുള്ളവര്‍ക്കും 14 മുതല്‍ 19 വരെയുള്ളവര്‍ക്കും പ്രത്യേകം മത്സരങ്ങള്‍ നടന്നു.
'റഷ്യ ലൗ ബിയോണ്ട്‌ ബോര്‍ഡേഴ്‌സ്‌' എന്നതായിരുന്നു പ്രമേയം. പങ്കെടുത്ത മുഴുവന്‍ കുട്ടികള്‍ക്കും ലുലു മാള്‍ ബിസിനസ്‌ ഹെഡ്‌ ഷിബു ഫിലിപ്‌സ്‌, മീഡിയാ ഹെഡ്‌ എന്‍ ബി സ്വരാജ്‌, സംഘാടകയായ അല്യോണ ഏറത്ത്‌ എന്നിവര്‍ ചേര്‍ന്ന്‌ സര്‍ട്ടിഫിക്കറ്റുകള്‍ സമ്മാനിച്ചു. മികച്ച പ്രകടനം കാഴ്‌ചവെച്ചവര്‍ക്ക്‌ സമ്മാനങ്ങളും സര്‍ട്ടിഫിക്കറ്റുകളും നല്‍കി. ഡല്‍ഹിയില്‍ നടക്കുന്ന ഫൈനലിലായിരിക്കും മികച്ച രചനകളില്‍ നിന്ന്‌ സമ്മാനാര്‍ഹരെ തിരഞ്ഞെടുക്കുക. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടന്ന ചിത്രരചനാ മത്സരങ്ങളില്‍ നിന്ന്‌ തിരഞ്ഞെടുത്ത മികച്ച ചിത്രങ്ങള്‍ ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ്‌ റഷ്യന്‍ കോംപാട്രിയട്‌സിന്റെ ശമൃരശിറശമ.ീൃഴ എന്ന വെബ്‌സൈറ്റില്‍ പ്രദര്‍ശിപ്പിക്കും.
ഇന്ത്യയില്‍ താമസിക്കുന്ന റഷ്യക്കാര്‍ക്കിടയില്‍ റഷ്യന്‍ സംസ്‌കാരം പ്രചരിപ്പിക്കുക, മിശ്രവിവാഹിതരുടെ കുട്ടികളില്‍ റഷ്യന്‍ ഭാഷക്ക്‌ പ്രാമുഖ്യം നല്‍കുക തുടങ്ങിയ ലക്ഷ്യങ്ങള്‍ക്കു വേണ്ടി പ്രവര്‍ത്തിക്കുന്ന ദി ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ്‌ റഷ്യന്‍ കംപാട്രിയട്‌സ്‌ 2013ലാണ്‌ രൂപീകൃതമായത്‌. ഇന്ത്യയും റഷ്യയും തമ്മിലുള്ള നയതന്ത്ര ബന്ധത്തിന്റെ എഴുപതാം വാര്‍ഷിക വേളയില്‍ റഷ്യന്‍ കുടുംബങ്ങളെയും ഇന്ത്യന്‍ കുടുംബങ്ങളെയും ഒരേ വേദിയില്‍ അണിനിരത്തിക്കൊണ്ട്‌ ഇരുരാജ്യക്കാരും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിനാണ്‌ ഈ പരിപാടിയിലൂടെ ശ്രമിച്ചതെന്ന്‌ സംഘാടകര്‍ അറിയിച്ചു.

ഫോട്ടോ അടിക്കുറിപ്പ്‌

ദി ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ്‌ റഷ്യന്‍ കൊംപാട്രിയട്‌സ്‌ ലുലു മാളില്‍ സംഘടിപ്പിച്ച ചിത്രരചനാ മത്സരത്തില്‍ പങ്കെടുക്കുന്ന കുരുന്നുകള്‍.

ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ കമ്പനി സെക്രട്ടറീസ്‌ സുവര്‍ണ ജൂബിലി കണ്‍വെന്‍ഷന്‍ തിരുവനന്തപുരത്ത്‌


തിരുവനന്തപുരം
ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ കമ്പനി സെക്രട്ടറീസ്‌ ഓഫ്‌ ഇന്ത്യയുടെ സുവര്‍ണ ജൂബിലി ദേശീയ കോണ്‍ഫറന്‍സ്‌ നവംബര്‍ 22 മുതല്‍ 24 വരെ തിരുവനന്തപുരത്തു നടക്കും. ഇന്‍സ്റ്റിറ്റിയൂട്ടിന്റെ 45 മതു ദേശീയ കോണ്‍ഫറന്‍സ്‌ ആണ്‌ ഈ സുവര്‍ണ ജൂബിലി വര്‍ഷത്തില്‍ നടത്തുന്നത്‌. 'മികച്ച ഭരണത്തിലൂടെ 2022 ല്‍ പുതിയൊരു ഇന്ത്യയ്‌ക്കു രൂപം നല്‍കുന്ന കമ്പനി സെക്രട്ടറിമാര്‍' എന്നതാണ്‌ ഇത്തവണത്തെ കോണ്‍ഫറന്‍സിന്റെ പ്രമേയം.

തിരുവനന്തപുരം അല്‍ സാജ്‌ കണ്‍വെന്‍ഷന്‍ സെന്ററില്‍ നവംബര്‍ 22 ന്‌ മുഖ്യമന്ത്രി പിണറായി വിജയന്‍ കണ്‍വെന്‍ഷന്‍ ഉദ്‌ഘാടനം ചെയ്യും. ഇഷാ ഫൗണ്ടേഷന്‍ സ്ഥാപകന്‍ സദ്‌ഗുരു, സ്‌മാര്‍ട്ട്‌ ഗ്രൂപ്പ്‌ സ്ഥാപക ചെയര്‍മാന്‍ ബി. കെ. മോദി എന്നിവര്‍ ചടങ്ങില്‍ സംബന്ധിക്കും. ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ കമ്പനി സെക്രട്ടറീസ്‌ പ്രസിഡന്റ്‌ ഡോ. ശ്യാം അഗ്രവാള്‍, വൈസ്‌ പ്രസിഡന്റ്‌ മക്രാന്ത്‌ ലേലേ, ഐ.സി.എസ്‌.ഐ. കൗണ്‍സില്‍ അംഗവും സംഘാടക സമിതി ചെയര്‍മാനുമായ സി. രാമസുബ്രഹ്മണ്യം, ഐ.സി.എസ്‌.ഐ. കൗണ്‍സില്‍ അംഗവും സംഘാടക സമിതി സഹ ചെയര്‍മാനുമായ സി.എസ്‌. ഗോപാലകൃഷ്‌ണ ഹെഗ്‌ഡെ, ഐ.സി.എസ്‌.ഐ. കൗണ്‍സില്‍ അംഗവും സംഘാടക സമിതി സഹ ചെയര്‍മാനുമായ വി അഹലാഡ റാവു, ഐ.സി.എസ്‌.ഐ. സെക്രട്ടറി ദിനേശ്‌ സി. അറോറ തുടങ്ങിയവരും മൂന്നു ദിവസത്തെ കണ്‍വെന്‍ഷനില്‍ സന്നിഹിതരായാരിക്കും.

കമ്പനി സെക്രട്ടറിമാരെ വളര്‍ത്തിയെടുക്കുന്നതിനും നിയന്ത്രിക്കുന്നതിനും അംഗീകാരമുള്ള ഇന്ത്യയിലെ ഏക സ്ഥാപനമായ ഐ.സി.എസ്‌.ഐ.യില്‍ ഇപ്പോള്‍ 52,000 അംഗങ്ങളും നാലു ലക്ഷത്തിലേറെ വിദ്യാര്‍ത്ഥികളുമാണുള്ളത്‌. കോര്‍പ്പറേറ്റ്‌ ഭരണ രംഗത്തു മികച്ച ശീലങ്ങള്‍ വളര്‍ത്തിയെടുക്കുവാന്‍ ഇന്‍സ്റ്റിറ്റിയൂട്ട്‌ തുടര്‍ച്ചയായ ശ്രമങ്ങള്‍ നടത്തി വരികയാണ്‌.
ജി.എസ്‌.ടി., ഇന്‍സോള്‍വെന്‍സി ആന്റ്‌ ബാങ്ക്‌റപ്‌ട്‌ കോഡ്‌ , പുതിയ ഇന്ത്യയില്‍ ഐ.സി.എസ്‌.ഐ.ക്കു വഹിക്കാനുള്ള പങ്ക്‌ തുടങ്ങി നിരവധി വിഷയങ്ങള്‍ കോണ്‍ഫറന്‍സില്‍ ചര്‍ച്ച ചെയ്യും. വിവിധ മേഖലകളില്‍ നിന്നുള്ള നിരവധി വിദഗ്‌ദ്ധര്‍ ശില്‍പ്പശാലകളില്‍ പങ്കെടുക്കും

നേരിട്ടറിയാന്‍ കെഎഫ്‌സി കിച്ചണ്‍ ടൂര്‍ സംഘടിപ്പിച്ചു



കൊച്ചി:തുറന്ന അടുക്കള സംവിധാനത്തെ നേരിട്ടറിയുന്നതിനായി കെഎഫ്‌സി കിച്ചണ്‍ ടൂര്‍ സംഘടിപ്പിച്ചു. ഓപ്പണ്‍ കിച്ചണ്‍ വഴി കെഎഫ്‌സി ഉപഭോക്താക്കള്‌ക്ക്‌ ഷെഫിനെ കാണാനും വിവിധ പ്രക്രിയയിലൂടെ സ്വാദിഷ്ടമായ കെഎഫ്‌സി ചിക്കന്‍ തയ്യാറാക്കുന്നത്‌ കാണാനും അവസരമൊരുക്കുന്നു. ഇതിലൂടെ കെഫ്‌സി ചിക്കന്‍ തയ്യാറാക്കുന്നതില്‍ പാലിക്കുന്ന ശുചിത്വ മാനദണ്ഡങ്ങള്‍ മനസ്സിലാക്കാന്‍ ഉപഭോക്താവിന്‌ സാധിക്കുന്നു. ലോകത്തെല്ലായിടത്തുമുള്ള കെഎഫ്‌സി റെസ്‌റ്റോറന്റുകളില്‍ ഏത്‌ സമയത്തും ഉപഭോക്താക്കള്‌ക്ക്‌എ ഗൈഡഡ്‌ കിച്ചണ്‍ ടൂറിന്‌ റെസ്‌റ്റോറന്റ്‌ മാനേജരോട്‌ ആവശ്യപ്പെടാവുന്നതാണ്‌.

അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ പാലിക്കുന്ന സുഗുണ, വെങ്കീസ്‌, ഗോദ്‌റെജ്‌ എന്നിവരില്‍ നിന്നാണ്‌ ഗ്രേഡ്‌ എ നിലവാരത്തിലുള്ള ചിക്കന്‍ കെഎഫ്‌സി സംഭരിക്കുന്നത്‌.

2ദശാബ്ദമായി ഇന്ത്യയില്‍ പ്രവര്‌ത്തിനക്കുന്ന കെഎഫ്‌സിയുടെ ഹോട്ട്‌ ആന്റ്‌ ക്രിസ്‌പി ചിക്കന്‍, സ്‌മോക്കി ഗ്രില്‌ഡ്‌ന ചിക്കന്‍, ചിക്കന്‍ സിങ്കര്‍ ബര്‌ഗരര്‍, 5 ഇന്‍ 1മീല്‍ ബോക്‌സ്‌ എന്നിവക്ക്‌ പ്രിയമേറി വരികയാണ്‌.

ഇന്ത്യയില്‍ 86 നഗരങ്ങളിലായി 300ലേറെ കെഎഫ്‌സി റെസ്‌റ്റോറന്റുകളുണ്ട്‌. കൊച്ചിയില്‍ ഗോള്‌ഡ്‌ള സൂക്ക്‌ ഗ്രാന്‌ഡ്‌0 മാള്‍, ലുലു മാള്‍, സെന്റര്‍ സ്‌ക്വയര്‍ മാള്‍, നോയല്‍ ഫോക്കസ്‌ മാള്‍ എന്നിവിടങ്ങളിലാണ്‌ കെഎഫ്‌സി റെസ്‌റ്റോറന്റ്‌.

2017 നവംബർ 12, ഞായറാഴ്‌ച

മത്സ്യമേഖലയില്‍ ഇന്‍ഷുറന്‍സ്‌ കാര്യക്ഷമമല്ലെന്ന്‌ സി.എം.എഫ്‌.ആര്‍.ഐ





കൊച്ചി:ഇന്‍ഷുറന്‍സ്‌ പരിരക്ഷ രാജ്യത്തെ മത്സ്യമേഖലയില്‍ഒട്ടുംകാര്യക്ഷമമല്ലെന്ന്‌ പഠനം. മത്സ്യത്തൊഴിലാളികളും മത്സ്യകര്‍ഷകരും അനുഭവിക്കുന്ന ഭീമമായ സാമ്പത്തിക നഷ്ടത്തിലേക്ക്‌ വിരല്‍ ചൂണ്ടുന്നതാണ്‌ കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിന്റെ (സിഎംഎഫ്‌ആര്‍ഐ) ഏറ്റവും പുതിയ പഠന റിപ്പോര്‍ട്ട്‌. 

മറ്റ്‌കാര്‍ഷിക മേഖലകളെ അപേക്ഷിച്ച്‌ മത്സ്യമേഖലയില്‍ ഇന്‍ഷുറന്‍സ്‌ പോളിസികള്‍ വളരെകുറവാണെന്നാണ്‌ പഠനം. കടലില്‍ മീന്‍പിടിക്കുന്നവര്‍ക്കുള്ള ആക്‌സിഡന്റ്‌ ഇന്‍ഷുറന്‍സ്‌ പരിരക്ഷ മാത്രമാണ്‌ ഈ മേഖലയില്‍ പ്രചാരത്തിലുള്ളത്‌. എന്നാല്‍, മീന്‍പിടിത്ത ബോട്ടുകള്‍ക്കും ഉപകരണങ്ങള്‍ക്കുമുള്ള കേടുപാട്‌, തീരദേശജംഗമവസ്‌തുക്കള്‍ക്ക്‌ സംഭവിക്കുന്ന നാശനഷ്ടംതുടങ്ങിയവയ്‌ക്ക്‌ കേരളത്തിലുള്‍പ്പെടെ വളരെ പരിമിതമായ അളവില്‍ മാത്രമാണ്‌ ഇന്‍ഷുറന്‍സ്‌ പരിരക്ഷ നിലവിലുള്ളത്‌. മത്സ്യങ്ങള്‍ വന്‍തോതില്‍ ഇല്ലാതാകുന്നതുകൊണ്ടുള്ള നഷ്ടം, കടലില്‍കൃഷിചെയ്യാനുപയോഗിക്കുന്ന കൂടുകള്‍ക്ക്‌ സംഭവിക്കുന്ന കേടുപാട്‌, മത്സ്യകൃഷിയില്‍ സംഭവിക്കുന്ന നഷ്ടം എന്നിവയ്‌ക്ക്‌ രാജ്യത്തെവിടെയും ഇന്‍ഷുറന്‍സ്‌ സംരക്ഷണം ഇല്ലെന്നും പഠനം വ്യക്തമാക്കുന്നു. 

സി.എം.എഫ്‌.ആര്‍.ഐ.യിലെ സാമൂഹിക സാമ്പത്തിക അവലോകന വിഭാഗം ശാസ്‌ത്രജ്ഞനായഡോഷിനോജ്‌ പാറപ്പുറത്താണ്‌ പഠനത്തിന്‌ നേതൃത്വം നല്‍കിയത്‌. 

കേരളം, തമിഴ്‌നാട്‌, ആന്ധ്രപ്രദേശ്‌, ഗുജറാത്ത്‌, ഒഡീഷ എന്നീ സംസ്ഥാനങ്ങളിലെ 14 മീന്‍പിടിത്ത കേന്ദ്രങ്ങളിലുംകേരളത്തിലെയും തമിഴ്‌നാട്ടിലെയും മത്സ്യകര്‍ഷകര്‍ക്കിടയിലുമാണ്‌സിഎംഎഫ്‌ആര്‍ഐ പഠനം നടത്തിയത്‌. ഇന്‍ഷുറന്‍സ്‌ കമ്പനികളില്‍ നിന്നുംസര്‍ക്കാര്‍ തലങ്ങളില്‍ നിന്നുമുള്ള വിവരങ്ങള്‍ പഠനത്തിനായി ഉപയോഗപ്പെടുത്തി. 

സര്‍വ്വേ നടത്തിയതില്‍കേരളത്തില്‍ ഒരുസ്ഥലത്ത്‌ മാത്രമാണ്‌ മത്സ്യബന്ധന ഉപകരണങ്ങള്‍ക്ക്‌ ഇന്‍ഷുറന്‍സ്‌ പോളിസി എടുത്തിട്ടുള്ളതെന്ന്‌ കണ്ടെത്തി. സര്‍വേയോട്‌ പ്രതികരിച്ചവരില്‍, തീരദേശ മേഖലയില്‍ വസിക്കുന്നവരുടെ പുരയിടം, മറ്റ്‌ജംഗമവസ്‌തുക്കള്‍ എന്നിവയ്‌ക്കുള്ള ഇന്‍ഷുറന്‍സ്‌ പരിരക്ഷ നേടിയിട്ടുള്ളത്‌ തമിഴ്‌നാട്ടിലെ 14 ശതമാനം പേര്‍ മാത്രമാണ്‌. മത്സ്യസമ്പത്തിലെ കുറവ്‌, വിപണിയിലെ വിലവ്യത്യാസം മൂലമുള്ള നഷ്ടം, മത്സ്യകൃഷിയിലെ നഷ്ടം എന്നിവയ്‌ക്ക്‌ സര്‍വേയില്‍ പങ്കാളികളായ ആരും തന്നെ ഇന്‍ഷുറന്‍സ്‌ പരിരക്ഷ നേടിയിട്ടില്ലെന്ന്‌ പഠനം വെളിപ്പെടുത്തുന്നു. 

മത്സ്യബന്ധന ബോട്ടുകള്‍ക്ക്‌ കേരളം, തമിഴ്‌നാട്‌, ആന്ധ്രപ്രദേശ്‌ എന്നീ സംസ്ഥാനങ്ങളില്‍വളരെകുറഞ്ഞ അളവില്‍ മാത്രമാണ്‌ ഇന്‍ഷുറന്‍സ്‌ പരിരക്ഷയുള്ളത്‌. എന്നാല്‍, വ്യക്തിഗത ആക്‌സിഡന്റ്‌ ഇന്‍ഷുറന്‍സ്‌ പരിരക്ഷ കേരളത്തില്‍ നിന്ന്‌ സര്‍വേയില്‍ പങ്കാളികളായ 80 ശതമാനം പേരും ഉറപ്പുവരുത്തിയിട്ടുണ്ട്‌. ശുദ്ധജല-ഓരുജലാശയങ്ങളില്‍ മത്സ്യകൃഷിചെയ്യുന്ന ആരും തന്നെ ഇന്‍ഷുറന്‍സ്‌ പരിരക്ഷ നേടിയതായി റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ടിട്ടില്ല. 

ഇന്‍ഷുറന്‍സ്‌ പരിരക്ഷയുടെ ആവശ്യകതയെക്കുറിച്ച്‌ മത്സ്യമേഖലയില്‍ നിലനില്‍ക്കുന്ന അജ്ഞതയാണ്‌ ഇത്തരമൊരവസ്ഥയ്‌ക്ക്‌ കാരണമെന്ന്‌ പഠനം ചൂണ്ടിക്കാട്ടുന്നു. ഇന്‍ഷുറന്‍സ്‌ പോളിസികള്‍ മത്സ്യത്തൊഴിലാളി സമൂഹത്തില്‍ പ്രചരിപ്പിക്കുന്നതിന്‌ സ്വകാര്യ ഇന്‍ഷുറന്‍സ്‌ കമ്പനികള്‍ താല്‍പര്യമെടുക്കാത്തതും ഈ രണ്ട്‌ വിഭാഗവും തമ്മിലുള്ള വിശ്വാസക്കുറവും മറ്റ്‌കാരണങ്ങളാണ്‌. കൂടാതെ, ഉയര്‍ന്ന പ്രീമിയവും ഭാഗികമായ കേടുപാടുകള്‍ക്ക്‌ ഇന്‍ഷുറന്‍സ്‌ പരിരക്ഷ ലഭിക്കാത്തതും നടപടിക്രമങ്ങളിലെ സങ്കീര്‍ണതയുംമത്സ്യത്തൊഴിലാളി സമൂഹത്തെ ഇന്‍ഷുറന്‍സ്‌ പരിരക്ഷ നേടുന്നതില്‍ നിന്ന്‌ പിന്നോട്ടടിപ്പിക്കുന്നു. ഉചിതമായ ഇന്‍ഷുറന്‍സ്‌ പോളിസികള്‍ ഈ മേഖലയില്‍ ലഭ്യമല്ലാത്തതുംമത്സ്യത്തൊഴിലാളികളെ ഇതില്‍ നിന്ന്‌ അകറ്റുന്നതായി പഠനം ചൂണ്ടിക്കാട്ടുന്നു. 

ഉ 

ടൈക്കോണ്‍ കേരള 2017; സംരംഭക സമ്മേളനം സമാപിച്ചു.




വ്യവസായ ലക്ഷ്യങ്ങളോടെയുള്ള ഗവേഷണങ്ങളും 
അന്താരാഷ്ട്രവത്‌ക്കരണവും സാധ്യമാകണം- ടി.പി ശ്രീനിവാസന്‍ 

കൊച്ചി: ഉന്നത വിദ്യാഭ്യാസ രംഗത്ത്‌ മെച്ചപ്പെട്ട അടിസ്ഥാന സൗകര്യങ്ങളും സാങ്കേതിക വിദ്യകളുടെ ഉപയോഗവും വ്യവസായ ലക്ഷ്യങ്ങളോടെയുള്ള ഗവേഷണങ്ങളും അന്താരാഷ്ട്രവത്‌ക്കരണവും സാധ്യമായാല്‍ മാത്രമേ സംസ്ഥാനത്ത്‌ ഉത്തമമായ സംരംഭക കാലാവസ്ഥ രൂപപ്പെടുകയുള്ളുവെന്ന്‌ മുന്‍ നയതന്ത്രജ്ഞനും , സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ വൈസ്‌ ചെയര്‍മാനുമായ ടി.പി ശ്രീനിവാസന്‍ പറഞ്ഞു. ലെ മെറിഡിയന്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കുന്ന ടൈക്കോണ്‍ കേരള 2017 സംരംഭക സമ്മേളനത്തിന്റെ രണ്ടാം ദിവസം യുവ സംരംഭകരെ അഭിസംബോധന ചെയ്‌ത്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പോയ നാള്‍വഴികളില്‍ സംരംഭക സാഹചര്യങ്ങളൊരുക്കുന്നതിന്‌ തടസം സൃഷ്ടിച്ച വിദ്യാഭ്യാസ രംഗത്തെ ഘടകങ്ങള്‍ വിശകലനം ചെയ്‌തു കൊണ്ട്‌ അനുകൂലമായ കാലാവസ്ഥ ഒരുക്കാന്‍ വരുത്തേണ്ട മാറ്റങ്ങള്‍ അദ്ദേഹം വിശദീകരിച്ചു. ഉന്നത വിദ്യാഭ്യാസ രംഗം സംരംഭക രംഗത്ത്‌ കര്‍മ്മോത്സുകത കാണിക്കാന്‍ ഇനിയും വൈകരുത്‌. വ്യാവസായിക ലക്ഷ്യങ്ങളോടെയുള്ള ഗവേഷണങ്ങളും പേറ്റന്റുകളും സര്‍വ്വകലാശാലകള്‍ പ്രോത്സാഹിപ്പിക്കണം. ആഗോള വിപണിയില്‍ മത്സരിക്കുന്ന രാജ്യമെന്ന നിലയില്‍ വിജ്ഞാനത്തിന്റെ ഒഴുക്കും പ്രോത്സാഹിപ്പിക്കപ്പെടണം. ഉന്നത വിദ്യാഭ്യാസ രംഗത്തെ അന്താരാഷ്ട്രവത്‌ക്കരണം തടയുന്നത്‌, കണ്ടെത്തിയത്‌ തന്നെ വീണ്ടും വീണ്ടും കണ്ടെത്തുന്ന തരത്തിലുള്ള സ്‌തഭനാവസ്ഥയാണ്‌ സൃഷ്ടിക്കുക. ഇത്‌ സംരംഭക രംഗത്തെ മുന്നേറ്റം സാധ്യമല്ലാതാക്കുമെന്നും ടി.പി ശ്രീനിവാസന്‍ അഭിപ്രായപ്പെട്ടു. സര്‍വ്വകലാശാലകളെ സംരംഭക ഭ്രമണ പഥത്തിലെത്തിക്കേണ്ടത്‌ സംരംഭകര്‍ തന്നെയാണ്‌. ഏതു തരത്തിലുള്ള സംരംഭകരെയാണ്‌ തങ്ങള്‍ക്കാവശ്യമെന്ന്‌ ഉന്നത വിദ്യാഭ്യാസ അധികൃതരെ ബോധ്യപ്പെടുത്തണം. വ്യവസ്ഥയുടെ അകത്ത്‌ ചെന്ന്‌ വേണം പരിഹാര നടപടികള്‍ നിര്‍ദ്ദേശിക്കാന്‍അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മുന്‍ സംസ്ഥാന പ്ലാനിങ്‌ ബോര്‍ഡ്‌ അംഗം ജി.വിജയരാഘവന്‍, അഹമ്മദാബാദ്‌ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ മാനേജ്‌മെന്റ്‌ പ്രൊഫ. എബ്രഹാം കോശി, ഫോര്‍ത്ത്‌ ആമ്പിറ്റ്‌ ടെക്‌നോളജീസ്‌ സി.ഇ.ഒ രാഹുല്‍ ദാസ്‌, എ.സി.ടി അക്കാദമി സി.ഇ.ഒ സന്തോഷ്‌ കുറുപ്പ്‌ എന്നിവര്‍ സംസാരിച്ചു. 

ഗ്രാമീണ സംരംഭക മേഖല നേരിടുന്ന വെല്ലുവിളികള്‍ ചര്‍ച്ച ചെയ്യുന്ന പ്രത്യേക സമ്മേളന വേദിയില്‍ സംസാരിച്ച സ്‌റ്റെര്‍ലിങ്‌ ഗ്രൂപ്പ്‌ എം.ഡി ശിവദാസ്‌ ബി മേനോന്‍ ഗ്രാമീണ ഉത്‌പന്നങ്ങള്‍ക്ക്‌ ശ്രദ്ധ ആകര്‍ഷിക്കാന്‍ കഴിയാത്ത സാഹചര്യങ്ങള്‍, ചരക്ക്‌ ഗതാഗതത്തിലെ പോരായ്‌മകള്‍, കാര്‍ഷിക രംഗത്തെ ഉത്‌പാദന വിതരണ ശൃംഖലകളെ പൂര്‍ണമായും സംയോജിപ്പിച്ചു കൊണ്ടുള്ള കൂട്ടുകെട്ടുകളുടെ അഭാവം തുടങ്ങിയ അടിസ്ഥാന പ്രശ്‌നങ്ങളിലേക്ക്‌ ശ്രദ്ധ ക്ഷണിച്ചു. വെസ്‌റ്റേണ്‍ ഇന്ത്യ കാഷ്യൂ കമ്പനി പ്രസിഡന്റ്‌ ഹരികൃഷ്‌ണന്‍ നായര്‍, ഈസ്‌റ്റേണ്‍ ഗ്രൂപ്പ്‌ ചെയര്‍മാന്‍ നവാസ്‌ മീരാന്‍, കെസിപിഎംസി എം.ഡി ജോജോ ജോര്‍ജ്ജ്‌ പുത്തംകുളം, കേരള എഞ്ചല്‍ നെറ്റ്‌വര്‍ക്ക്‌ സി.ഇ.ഒ എം.എസ്‌.എ കുമാര്‍ തുടങ്ങിയവര്‍ പ്രായോഗിക പരിഹാരങ്ങള്‍ നിര്‍ദ്ദേശിച്ചു കൊണ്ടുള്ള ചര്‍ച്ചകളില്‍ പങ്കെടുത്തു. 

2017 നവംബർ 10, വെള്ളിയാഴ്‌ച

ആന്റിബയോട്ടിക് അമിത ഉപയോഗം: ഗവേഷകര്‍ പ്രകൃതിയിലേയ്ക്ക്



കൊച്ചി: ആന്റിബയോട്ടിക്കുകളുടെ അമിത ഉപയോഗം ശരീരത്തിന്റെ പ്രതിരോധ ശേഷി നശിപ്പിക്കുന്ന സാഹചര്യം കണക്കിലെടുത്ത് പ്രകൃതി വിഭവങ്ങളില്‍നിന്ന്  രോഗസംഹാരികളെ കണ്ടെത്തുന്ന ഗവേഷണം  രാജ്യത്തെ ബയോടെക്‌നോളജി മേഖലയില്‍  കുതിച്ചു ചാട്ടമുണ്ടാക്കുമെന്ന് ശാസ്ത്രജ്ഞര്‍. 

ഈ ഗവേഷണം  പുതിയ മരുന്നുകള്‍ കണ്ടുപിടിക്കുന്നതിനും പ്രതിരോധമരുന്നുകളുടെ വികസനത്തിനും സഹായിക്കുമെന്ന് കൊച്ചിയില്‍ നടന്ന പതിനാലാമത് ഏഷ്യന്‍ കോണ്‍ഫറന്‍സ് ഓണ്‍ ഡയേറിയല്‍ ഡിസീസസ് ആന്‍ഡ് ന്യൂട്രീഷന്‍(അസ്‌കോഡ്) രാജ്യാന്തര സമ്മേളനത്തില്‍ മണിപ്പാല്‍ സര്‍വകലാശാലയില്‍നിന്നെത്തിയ ഗവേഷകരും ശാസ്ത്രജ്ഞരും  നടത്തിയ അവതരണത്തില്‍ പറയുന്നു.

തിരുവനന്തപുരത്തെ രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്‌നോളജിയാണ് അസ്‌കോഡ് സമ്മേളനം സംഘടിപ്പിച്ചത്.
രോഗാണുപ്രതിരോധ പ്രവര്‍ത്തനങ്ങളെക്കുറിച്ച് മണിപ്പാല്‍ സര്‍വകലാശാല പോസ്റ്റര്‍ അവതരണം നടത്തി. നാളികേരത്തിന്റെ ശൈശവ രൂപമായ മച്ചിങ്ങയില്‍ നിന്നും വൈബ്രയോ കോളറയ്ക്കുള്ള മരുന്ന് ഉണ്ടാക്കാമെന്നതായിരുന്നു അവതരണത്തിന്റെ ഇതിവൃത്തം.

ആന്റിബയോട്ടിക്കുകളുടെ നിരന്തരമായ ഉപയോഗത്തിലൂടെ രോഗാണുക്കള്‍ക്ക് പ്രതിരോധശേഷി കൈവരുന്നത് ചികിത്സാമേഖലയിലെ പ്രധാന തിരിച്ചടിയാണ്. ഈ സാഹചര്യമാണ്  പ്രകൃതിവിഭവങ്ങളില്‍ ഗവേഷണം നടത്താന്‍ തങ്ങളെ പ്രേരിപ്പിച്ചതെന്ന് മണിപ്പാല്‍ സര്‍വകലാശാലയിലെ മൈക്രോബയോളജി വിഭാഗം പ്രൊഫസര്‍ ഡോ. മമത ബല്ലാല്‍ പറഞ്ഞു. മച്ചിങ്ങയില്‍ നിന്നെടുത്ത സൂക്ഷ്മകണം വൈബ്രയോ കോളറ രോഗാണുവിനെ പ്രതിരോധിക്കുന്നുവെന്ന് കണ്ടെത്തി.


വരും കാലങ്ങളില്‍ പരമ്പരാഗ ഔഷധങ്ങള്‍  ആന്റിബയോട്ടിക്കുകളെ പിന്തള്ളാന്‍ സാധ്യതയുണ്ടെന്ന് അവര്‍ പറഞ്ഞു. കാലാകാലങ്ങളായി ഉപയോഗിച്ച് വരുന്നവയാണ് ഈ മരുന്നുകള്‍. പാര്‍ശ്വഫലങ്ങളോ വിഷകണങ്ങളോ ഇവയിലില്ല.  പ്രകൃതി വിഭവങ്ങളിലെ രാസപദാര്‍ഥങ്ങളെക്കുറിച്ചുള്ള  ഗവേഷണങ്ങളാണ് ആരോഗ്യമേഖലയില്‍ വരാന്‍ പോകുന്ന വമ്പന്‍ മാറ്റമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

രാജ്യത്തെ വിദഗ്ധ ഡോക്ടര്‍മാര്‍ക്കും ശാസ്ത്രജ്ഞര്‍ക്കും  പുറമെ ബ്രിട്ടന്‍, അമേരിക്ക, ജര്‍മനി, ഫ്രാന്‍സ്, സ്വീഡന്‍, ബംഗ്ലദേശ് എന്നിവിടങ്ങളില്‍നിന്നുമായി 61 ചികില്‍സകര്‍ സമ്മേളനത്തില്‍ പ്രബന്ധാവതരണം നടത്തി. ഈ മേഖലയിലെ പ്രശസ്തമായ ബംഗ്ലദേശിലെ ഇന്റര്‍നാഷനല്‍ ഡയേറിയല്‍ ഡിസീസ് റിസര്‍ച്ച് സെന്റര്‍(ഐസിഡിഡിആര്‍), ഫരീദാബാദിലെ ട്രാന്‍സ്‌ലേഷനല്‍ ഹെല്‍ത്ത് സയന്‍സ് ആന്‍ഡ് ടെക്‌നോളജി ഇന്‍സ്റ്റിറ്റ്യൂട്ട്(ടിഎച്ച്എസ്ടിഐ), ഇന്‍ക്ലെന്‍ ട്രസ്റ്റ് ഇന്റര്‍നാഷനല്‍(ഇന്‍ക്ലെന്‍ ഇന്റ്), കൊല്‍ക്കത്ത നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോളറ ആന്‍ഡ് എന്‍ട്രിക് ഡിസീസസ് എന്നിവയും  ബില്‍ ആന്‍ഡ് മെലിന്‍ഡ ഗേറ്റ്‌സ് ഫൗണ്ടേഷനുമാണ് സമ്മേളനവുമായി  സഹകരിക്കുന്നത്.

2017 നവംബർ 9, വ്യാഴാഴ്‌ച

മണ്ണില്ലാതെ കൃഷി ചെയ്യാം സാങ്കേതിക വിദ്യ കൈമാറി




കൊച്ചി:മണ്ണിന്‌ പകരമായി ഉപയോഗിക്കാവുന്ന മണ്ണില്ലാ നടീല്‍ മിശ്രിതംവാണിജ്യാടിസ്ഥാനത്തില്‍ ഉല്‍പാദിപ്പിക്കാന്‍ കൂടുതല്‍ പേര്‍ രംഗത്ത്‌. മിശ്രിതംവിപണിയിലെത്തിക്കുന്നതിന്‌ സ്വയംസംരംഭകരാകാന്‍ തയ്യാറായിമുന്നോട്ട്‌ വന്നവര്‍ക്ക്‌ എറണാകുളംകൃഷിവിജ്ഞാന കേന്ദ്രം (കെ.വി.കെ.) സാങ്കേതിക വിദ്യകൈമാറി. 

കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിന്‌ (സി.എം.എഫ്‌.ആര്‍.ഐ.) കീഴില്‍ പ്രവര്‍ത്തിക്കുന്ന കെ.വി.കെ. മാസങ്ങള്‍ക്ക്‌ മുമ്പ്‌ വികസിപ്പിച്ച മിശ്രിതംകൊച്ചി നഗരത്തില്‍ ഏറെ പ്രചാരം നേടിയിരുന്നു. 

കെ.വി.കെ. യുടെമേല്‍നോട്ടത്തില്‍ സംഘങ്ങളായുംഒറ്റയ്‌ക്കും ഉല്‍പാദന യൂണിറ്റുകള്‍ തുടങ്ങുന്നതിന്‌ സി.എം.എഫ്‌.ആര്‍.ഐ.യില്‍ വെച്ച്‌ നടന്ന പരിശീലനപരിപാടിയില്‍ മലപ്പുറം, തൃശൂര്‍, എറണാകുളം, ആലപ്പുഴ, കോട്ടയം, തിരുവനന്തപുരം എന്നീ ജില്ലകളില്‍നിന്നുള്ളവര്‍ പങ്കെടുത്തു. സംരഭകത്വ പരിശീലനത്തോടൊപ്പം മണ്ണില്ലാ നടീല്‍ മിശ്രിതം നിര്‍മ്മിക്കുന്നതിന്റെവിവിധ രീതികളുടെ പ്രദര്‍ശനവുമുണ്ടായിരുന്നു. 

പഞ്ചസാര മില്ലുകളില്‍ നിന്നും പുറംതള്ളുന്ന പ്രസ്‌മഡ്‌ എന്ന ഉപോല്‍പ്പന്നം കമ്പോസ്‌റ്റ്‌ ചെയ്‌താണ്‌ മണ്ണിന്‌ പകരമായിഉപയോഗിക്കാവുന്ന ഈ മിശ്രിതം നിര്‍മ്മിക്കുന്നത്‌. അഞ്ച്‌ കിലോ പ്രസ്‌മഡ്‌, 2.5 കിലോചാണകപ്പൊടി, 2.5 കിലോ ചകിരിച്ചോര്‍, ഡോളമൈറ്റ്‌, സ്യൂഡോമൊണാസ്‌, വേപ്പിന്‍ പിണ്ണാക്ക്‌ എന്നിവചേര്‍ത്തുണ്ടാക്കുന്ന ഈ മിശ്രിതം പോഷക സമ്പുഷ്ടവും പലതവണ ഉപയോഗിക്കാവുതുമാണ്‌. കെ.വി.കെ. നേരത്തെ നടത്തിയവിപണന മേളയില്‍ മിശ്രിതംവാങ്ങാന്‍ വന്‍ തിരക്കാണ്‌ അനുഭവപ്പെട്ടത്‌. 

വാണിജ്യാടിസ്ഥാനത്തില്‍ ഉല്‍പാദിപ്പിക്കാന്‍ കൂടുതല്‍ പേര്‍രംഗത്തെത്തിയതോടെ മണ്ണില്ലാ നടീല്‍ മിശ്രിതം സംസ്ഥാനത്തിന്റെവിവിധ ഭാഗങ്ങളില്‍ ലഭ്യമാകും. 

താല്‍പര്യമുള്ളവര്‍ക്ക്‌ മണ്ണില്ലാ നടീല്‍ മിശ്രിതം ഉല്‍പാദിപ്പിക്കുന്നതിനുള്ള സാങ്കേതികവിദ്യയും പരിശീലനവുംതുടര്‍ന്നും നല്‍കുമെന്ന്‌ കെ.വി.കെ. മേധാവിഡോഷിനോജ്‌സുബ്രമണ്യന്‍ അറിയിച്ചു. 8281757450 എന്ന നമ്പരില്‍ പേര്‌ രജിസ്റ്റര്‍ ചെയ്യാവുന്നതാണ്‌. 

ഫോട്ടോക്യാപ്‌ഷന്‍: മണ്ണില്ലാ നടീല്‍ മിശ്രിതംവാണിജ്യാടിസ്ഥാനത്തില്‍ ഉല്‍പാദിപ്പിക്കുന്നതിനായിസി.എം.എഫ്‌.ആര്‍.ഐ.യില്‍ നടന്ന സംരംഭകത്വ പരിശീലന പരിപാടിയില്‍ മിശ്രിതം നിര്‍മ്മിക്കുന്നതിന്റെവിവിധ രീതികള്‍ വിശദീകരിക്കുന്നു. 

2017 സെപ്റ്റംബർ 26, ചൊവ്വാഴ്ച

വേണമെങ്കില്‍ പഴങ്ങള്‍ ടെറസിലുംകായ്‌ക്കും







കൊച്ചി: മനസ്സുവെച്ചാല്‍ ഫലവൃക്ഷങ്ങള്‍ വീടിന്റെടെറസ്സിലും വളര്‍ത്താം. കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിന്‌ (സിഎംഎഫ്‌ആര്‍ഐ) കീഴിലുള്ള കൃഷിവിജ്ഞാന കേന്ദ്രം ഒരുക്കിയ പ്രദര്‍ശനം കണ്ടാല്‍ആര്‍ക്കും ഇത്‌ പെട്ടെന്ന്‌ ബോധ്യമാകും. വീടിന്റെ മട്ടുപ്പാവില്‍മാവും പ്ലാവും ഞാവലും നെല്ലിയുംതുടങ്ങി വേഗത്തില്‍കായ്‌ക്കുന്ന ഫലവൃക്ഷങ്ങള്‍ എങ്ങനെ വളര്‍ത്താമെന്ന്‌ പൊതുജനങ്ങളെ പരിചയപ്പെടുത്തുകയാണ്‌സിഎംഎഫ്‌ആര്‍ഐയില്‍ഒരുക്കിയ പ്രദര്‍ശനവും ഫലവൃകഷത്തൈ വിപണന മേളയും.

കൃഷിവിജ്ഞാന കേന്ദ്രത്തിലെ ഹോട്ടിക്കള്‍ച്ചര്‍ വിദഗ്‌ധര്‍ക്ക്‌ പുറമെ, മട്ടുപ്പാവ്‌കൃഷിയില്‍ ശ്രദ്ധേയമായ നേട്ടം കൈവരിച്ച ജൈവകര്‍ഷകനായജോസഫ്‌ ഫ്രാന്‍സിസും സന്ദര്‍ശകരുടെ സംശയങ്ങള്‍ക്ക്‌ മറുപടി നല്‍കുന്നുണ്ട്‌. ജോസഫ്‌ തന്റെവീടിന്റെടെറസില്‍ വളര്‍ത്തുന്ന ഫലവൃക്ഷങ്ങളും മേളയില്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്‌. മാവ്‌, പ്ലാവ്‌ എന്നിവയ്‌ക്ക്‌ പുറമെതായ്‌ലന്റ്‌സീതപ്പഴം, എളന്തപ്പഴം, ചാമ്പ തുടങ്ങിയവയുടെ വളര്‍ന്നു വലുതായ വൃക്ഷങ്ങളും മേളയിലുണ്ട്‌. 

വേഗത്തില്‍കായ്‌ക്കുന്ന 14 തരം ഫലവൃക്ഷങ്ങളുടെതൈകളാണ്‌ മേളയില്‍വില്‍പന നടത്തുന്നത്‌. തൈകള്‍ വാങ്ങാന്‍ നല്ല തിരക്കാണ്‌ അനുഭവപ്പെട്ടത്‌. 2000ത്തോളം തൈകളാണ്‌ ഇന്നലെ വിറ്റുപോയത്‌. രണ്ടര അടി പൊക്കമുള്ളതൈകളാണ്‌വില്‍പന നടത്തുന്നത്‌. മാവ്‌, കറിനാരകം, മാതളം എന്നിവയുടെതൈകള്‍ക്ക്‌ 140 രൂപയുംഞാവല്‍, സപ്പോട്ട എന്നിവയ്‌ക്ക്‌ 160 രൂപയുംചെറുനാരകം, പേര, നെല്ലി എന്നിവയ്‌ക്ക്‌ 110 രൂപയുമാണ്‌വില. സീതപ്പഴം 120രൂപ, ചാമ്പ 120രൂപ, പ്ലാവ്‌ (മുട്ടന്‍ വരിക്ക) 60രൂപ, ചെറി 50രൂപ പാഷന്‍ ഫ്രൂട്ട്‌ 35രൂപ എന്നിങ്ങനെയാണ്‌ മറ്റ്‌തൈകളുടെവിലനിലവാരം. 

മട്ടുപ്പാവില്‍ പഴത്തോട്ടം ഒരുക്കുമ്പോള്‍ വേരുകള്‍ അമിതമായി വളരുന്നത്‌ തടയണമെന്ന്‌ കെവികെയിലെവിദഗ്‌ധര്‍ പറയുന്നു. കൃത്യമായ ഇടവേളകളില്‍വേരുകളുടെ ഇടയിളക്കി അമിതവളര്‍ച്ച തടയാം. ശിഖരങ്ങളും അമിതമായി വളരുന്നത്‌ നിയന്ത്രണ വിധേയമാക്കേണ്ടതുണ്ട്‌. 200 ലിറ്ററിന്റെ പ്ലാസ്റ്റിക്‌ ഡ്രംമുറിച്ച്‌ അതില്‍ 25 കിലോ മണ്ണും പന്ത്രണ്ടര കിലോവീതംചാണകപ്പൊടിയുംചകിരിച്ചോറുംചേര്‍ത്താണ്‌തൈകള്‍ നട്ടുപിടിപ്പിക്കേണ്ടത്‌. ഇലകളില്‍ തളിക്കുന്ന വളങ്ങളാണ്‌ ഉപയോഗിക്കേണ്ടത്‌. രണ്ട്‌ വര്‍ഷം കഴിയുമ്പോഴേക്കും വൃക്ഷങ്ങള്‍ കായ്‌ക്കും. ഫലവൃക്ഷങ്ങള്‍ മട്ടുപ്പാവിലുംഅല്ലാതെയും വളര്‍ത്തുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ കെവികെയിലെ വിദഗ്‌ധര്‍ മേളയില്‍വിശദീകരിക്കുന്നുണ്ട്‌.

അമൃത ഫെര്‍ട്ടിലിറ്റി സെന്‍റര്‍ പ്രവര്‍ത്തനമാരംഭിച്ചു





കൊച്ചി: ്‌ ലോകോത്തര നിലവാരമുള്ള ചികിത്സ ഉറപ്പാക്കി അമൃത ഫെര്‍ട്ടിലിറ്റി സെന്‍റര്‍ തേവരയില്‍ പ്രവര്‍ത്തനമാരംഭിച്ചു. ചലച്ചിത്രതാരം ശാന്തി കൃഷ്‌ണ ഉദ്‌ഘാടനം ചെയ്‌തു. കെ ജെ മാക്‌സി എം എല്‍ എ യുടെ അധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ മാതാ അമൃതാനന്ദമയി മഠം ജനറല്‍ സെക്രട്ടറി സ്വാമി പൂര്‍ണാമൃതാനന്ദ പുരി അനുഗ്രഹപ്രഭാഷണം നടത്തി. അമൃത ഫെര്‍ട്ടിലിറ്റി സെന്‍റര്‍ കണ്‍സല്‍ട്ടന്‍റ്‌ ഡോ. ഫെസി ലൂയിസ്‌ ആമുഖ പ്രഭാഷണം നടത്തി. അമൃത മെഡിക്കല്‍ ഡയറക്ടര്‍ ഡോ. പ്രേം നായര്‍, പ്രൊഫ. വിശാല്‍ മര്‍വ, ഡോ. എം നാരായണന്‍, ഡോ. എസ്‌ വിനയചന്ദ്രന്‍, ഡോ. കെ. രാധാമണി, ഡോ. ഗ്രേസി തോമസ്‌ എന്നിവര്‍ സംസാരിച്ചു. ഡോ. ജയശ്രീ നായര്‍ സ്വാഗതവും ഡോ. ജ്യോതി പിള്ള നന്ദിയും പറഞ്ഞു.


രാജ്യത്തെ ഏറ്റവും വൃത്തിയുള്ള റൂം ലാബുകള്‍ ഉള്ള സെന്‍ററില്‍ ഐ വി എഫ്‌, ഐ സി എസ്‌ ഐ, ഐ യു എല്‍, ചികിത്സാ രീതികളും സെക്ഷ്വല്‍ ഡിസ്‌ഫങ്‌ഷന്‍, ടെസ്റ്റിക്കുലര്‍ ബയോപ്‌സി, ടെസ, മൈക്രോ ടെസി, തുടങ്ങിയ പരിശോധനകളും നടത്താന്‍ സൗകര്യമുണ്ട്‌. മെഡിക്കല്‍ കൗണ്‍സില്‍ അംഗീകരിച്ചിട്ടുള്ള റീപ്രൊഡക്ടീവ്‌ മെഡിസിന്‍ എം സി എച്ച്‌ പി ജി പ്രോഗ്രാമിനായുള്ള രാജ്യത്തെ മൂന്ന്‌ സെന്‍ററുകളില്‍ ഒന്നാണ്‌ അമൃത ഫെര്‍ട്ടിലിറ്റി സെന്‍റര്‍. എം ജി റോഡില്‍ തേവര അറ്റ്‌ലാന്‍റ്റിസ്‌ ജംഗ്‌ഷനിലാണ്‌ സെന്‍റര്‍ പ്രവര്‍ത്തനം ആരംഭിച്ചത്‌.

ക്യാപ്‌ഷന്‍--
അമൃത ഫെര്‍ട്ടിലിറ്റി സെന്‍റര്‍ ചലച്ചിത്രതാരം ശാന്തി കൃഷ്‌ണ ഉദ്‌ഘാടനം ചെയ്യുന്നു.ഡോ പ്രേ നായര്‍, ഡോ.വിശാല്‍ മാര്‍വാ, കെ.ജെ മാക്‌സി എംഎല്‍എ, സ്വാമി പൂര്‍ണമൃതാന്ദപുരി എന്നിവര്‍ സമീപം. 

ടൂറിസം പ്രോല്‍സാഹിപ്പിക്കുന്നതിനായി ഒല - കേരള ടൂറിസം സഹകരണം





ഒലയുടെ #GhoomoResponsibly കാമ്പയിന്‍ കേരളത്തിലെത്തുന്ന സഞ്ചാരികളോട്‌ ഉത്തരവാദിത്തപരമായ വിനോദസഞ്ചാരം, ഓഫ്‌ ബീറ്റ്‌ യാത്രകള്‍, ഇന്ത്യയിലുടനീളം അന്തര്‍ നഗര കാബ്‌ സര്‍വീസുകള്‍ എന്നിവ പ്രോത്സാഹിപ്പിക്കുന്നു.

� പ്രമുഖ നടിയും വിഡിയോ ബ്ലോഗറുമായ ഷെനാസ്‌ ട്രഷറിയുടെ 14 ദിവസത്തെ കേരള യാത്രയും, മറ്റ്‌ സംസ്ഥാനങ്ങളിലെ യാത്രകള്‍ക്കും ഇതോടൊപ്പം തുടക്കമായി 

� കേരളത്തിലെ സമുദ്രതീരങ്ങള്‍, കായലുകള്‍, ചരിത്രം, പാരമ്പര്യം എന്നിവയിലൂടെയുള്ള യാത്രകളാണ്‌ ഷെനാസിന്റെ കേരളയാത്രയുടെ സവിശേഷത 


തിരുവനന്തപുരം: ഐക്യ രാഷ്ട്ര സഭയുടെ ഈ വര്‍ഷത്തെ ലോക ടൂറിസം ദിന പ്രമേയത്തിന്‌ അനുബന്ധമായി പ്രമുഖ മൊബൈല്‍ ടാക്‌സി ആപ്പായ ഒലയും കേരള ടൂറിസം വകുപ്പും ഉത്തരവാദിത്ത ടൂറിസവും ഓഫ്‌ ബീറ്റ്‌ യാത്രയും പ്രോല്‍സാഹിപ്പിക്കുന്നതിനായി സഹകരിക്കുന്നു. കേരള ടൂറിസമിനെ കൂടാതെ ആന്ധ്ര പ്രദേശ്‌, കര്‍ണാടക, രാജസ്ഥാന്‍, മഹാരാഷ്ട്ര, ഗുജറാത്ത്‌, ആസാം തുടങ്ങിയ സംസ്ഥാനങ്ങളിലെ ടൂറിസം വകുപ്പുകളുമായും ഒല സഹകരിച്ച്‌ പ്രവര്‍ത്തിക്കുന്നുണ്ട്‌.
ഒല ഔട്ട്‌ സ്റ്റേഷന്റെ അന്തര്‍ നഗര യാത്രയുടെ 14 ദിവസം നീണ്ടു നില്‍ക്കുന്ന ഒരു പ്രചാരണത്തിനും തുടക്കം കുറിച്ചിട്ടുണ്ട്‌. ഏഴു സംസ്ഥാനങ്ങളിലെ 21 അറിയപ്പെടാത്ത ലൊക്കേഷനുകളിലൂടെ പ്രമുഖ നടി ഷെനാസ്‌ ട്രഷറി നടത്തുന്ന യാത്രയാണ്‌ പ്രചാരണത്തിന്‌ ഉപയോഗിക്കുന്നത്‌. കര്‍ണാടകയിലെ ബംഗളൂരുവില്‍ സെപ്‌റ്റംബര്‍ 16ന്‌ തുടക്കം കുറിച്ച പ്രചാരണം സെപ്‌റ്റംബര്‍ 23ന്‌ കേരളത്തില്‍ പ്രവേശിച്ചതോടെ അഞ്ചാം പാദത്തിലേക്ക്‌ കടന്നിരിക്കുകയാണ്‌. കേരളത്തില്‍ ഫോര്‍ട്ടുകൊച്ചി, കൊടുങ്ങല്ലൂര്‍ (മുസിരിസ്‌), കുമരകം തുടങ്ങിയ സ്ഥലങ്ങള്‍ സന്ദര്‍ശിച്ച ശേഷം ഷെനാസ്‌ മഹാരാഷ്ട്രയിലേക്ക്‌ തിരിക്കും.
വൈവിധ്യമാര്‍ന്ന സുന്ദരമായ കടല്‍ തീരങ്ങളും മലകളും കാപ്പി തോട്ടങ്ങളും നിറഞ്ഞ കേരളം റോഡ്‌ യാത്രയ്‌ക്ക്‌ ഏറ്റവും അനുയോജ്യമായ സ്ഥലമാണ്‌. ഒല ഔട്ട്‌ സ്റ്റേഷനിലൂടെ ഇപ്പോള്‍ അനായാസം എത്തിപ്പെടാവുന്ന അത്രയൊന്നും അറിയപ്പെടാത്ത കേരളത്തിലെ സ്ഥലങ്ങള്‍ റോഡ്‌ മാര്‍ഗം സന്ദര്‍ശിക്കുന്നതിന്‌ പ്രോല്‍സാഹിപ്പിക്കാനാണ്‌ ഒലയും കേരള ടൂറിസം വകുപ്പും ലോക ടൂറിസം ദിനത്തോടനുബന്ധിച്ച്‌ (സെപ്‌റ്റംബര്‍ 27) സഹകരിക്കുന്നത്‌. 
ബീച്ചുകളും ഉള്‍നാടന്‍ ജലാശയങ്ങളും പച്ചപ്പും നിറഞ്ഞ കേരളം ഇന്ത്യയിലെ പ്രമുഖ ടൂറിസം കേന്ദ്രങ്ങളിലൊന്നാണെന്നും ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ആളുകള്‍ ഇവിടെ എത്തുന്നതിനാല്‍ സൗകര്യപ്രദമായ യാത്രാ മാര്‍ഗങ്ങള്‍ ഒരുക്കേണ്ടത്‌ പ്രധാനകാര്യമാണെന്നും ഒലയെ പോലുള്ള കോര്‍പറേറ്റുകള്‍ ഇതിന്‌ സഹായിക്കുന്നതില്‍ സന്തോഷമുണ്ടെന്നും ഇതിന്റെ ഭാഗമായി ഒല നടത്തുന്ന പ്രചാരണങ്ങളെ അഭിനന്ദിക്കുകയാണെന്നും ഇതിന്റെ വിജയം സംസ്ഥാനത്തിന്‌ ഗുണം ചെയ്യുമെന്ന്‌ ഉറപ്പുണ്ടെന്നും ടൂറിസം വകുപ്പ്‌ അഡീഷണല്‍ ഡയറക്ടര്‍ ജാഫര്‍ മാലിക്‌ പറഞ്ഞു. 
ഏറ്റവും പ്രചാരമുള്ള മലനിരകളും കാപ്പി തോട്ടങ്ങളും നിറഞ്ഞ കേരളത്തിലേക്ക്‌ വര്‍ഷം മുഴുവന്‍ സന്ദര്‍ശകരെത്തുന്നതിനാല്‍ അവര്‍ക്ക്‌ ആവശ്യമായ യാത്രാ സൗകര്യം ഒരുക്കേണ്ടത്‌ അത്യാവശ്യമാണെന്നും ഒല ഔട്ട്‌ സ്റ്റേഷന്‍ പോലുള്ള സൗകര്യങ്ങള്‍ യാത്ര അനായാസമാക്കുന്നുവെന്നും ഇതിലൂടെ ടാക്‌സി അനുഭവം പുതിയൊരു തലത്തിലേക്ക്‌ ഉയരുന്നുവെന്നും ടൂറിസം വകുപ്പിന്റെ അംഗീകാരം വലിയ ബഹുമതിയായാണ്‌ കാണുന്നതെന്നും ഒല ഓപറേഷന്‍സ്‌ വിപി വിജയ്‌ ഘാഡ്‌ഗെ പറഞ്ഞു.
പല രാജ്യങ്ങളും സന്ദര്‍ശിച്ചിട്ടുണ്ടെങ്കിലും ഇന്ത്യയ്‌ക്ക്‌ എന്റെ മനസില്‍ പ്രത്യേക ഇടമുണ്ടെന്നും രാജ്യത്തിന്റെ സ്വാഭാവിക സൗന്ദര്യവും സംസ്‌കാരവും കാത്തു സൂക്ഷിക്കുവാന്‍ ആഹ്വാനം ചെയ്യുന്ന പ്രചാരണത്തിന്റെ ഭാഗമായതില്‍ അഭിമാനമുണ്ടെന്നും തീരങ്ങളും ഉള്‍നാടന്‍ ജലാശയങ്ങളും നിറഞ്ഞ കേരളത്തിലൂടെ ഒല ഔട്ട്‌ സ്റ്റേഷനില്‍ യാത്ര ചെയ്യുന്നതിന്റെ ആവേശത്തിലാണെന്നും റോഡ്‌ മാര്‍ഗമുള്ള യാത്രകളിലൂടെ യഥാര്‍ത്ഥ സൗന്ദര്യം ആസ്വദിക്കാന്‍ ആളുകളെ ക്ഷണിക്കുകയാണെന്നും ഷെനാസ്‌ ട്രഷറി പറഞ്ഞു. 
മൂന്നാര്‍, ആലപ്പുഴ, തേക്കടി, തിരുവനന്തപുരം തുടങ്ങിയ കേരളത്തിലെ പ്രമുഖ ടൂറിസ്റ്റ്‌ കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കാന്‍ ഒരുപാടു ടൂറിസ്റ്റുകളാണ്‌ എത്തുന്നത്‌. എത്തിപ്പെടാനുള്ള ബുദ്ധിമുട്ടും അജ്ഞതയും പലരെയും പല സ്ഥലങ്ങളില്‍ നിന്നും അകറ്റുന്നു. സഹകരണത്തോടെ ഈ സ്ഥലങ്ങള്‍ വെളിച്ചത്തു കൊണ്ടുവരാനാകുമെന്ന പ്രതീക്ഷയിലാണ്‌ ഒലയും കേരള ടൂറിസവും. 







2017 സെപ്റ്റംബർ 17, ഞായറാഴ്‌ച

സ്വച്ഛ്‌താ റാങ്കിങില്‍ അമൃത യൂണിവേഴ്‌സിറ്റിക്ക്‌ ഒന്നാം സ്ഥാനം





കൊച്ചി: എന്‍ഐആര്‍എഫ്‌ റാങ്കിങില്‍ ഇന്ത്യയില്‍ ഒന്നാം സ്ഥാനമുള്ള അമൃത യൂണിവേഴ്‌സിറ്റി സാങ്കേതിക സ്ഥാപന വിഭാഗത്തിനുള്ള സ്വച്ഛ്‌താ റാങ്കിങില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കിയതായി മനുഷ്യ വിഭവ ശേഷി വികസന മന്ത്രാലയം അറിയിച്ചു. 
ഇന്ത്യയിലെ 3500 ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ റാങ്കിങില്‍ പങ്കെടുത്തെന്നും ശുചിത്വം, മാലിന്യ സംസ്‌കരണ മാര്‍ഗങ്ങള്‍, കാമ്പസിന്റെ പച്ചപ്പ്‌, കാമ്പസിലെ ഹോസ്റ്റലുകളിലെയും അക്കാദമിക കെട്ടിടങ്ങളിലെയും മാലിന്യം തള്ളല്‍, ടോയ്‌ലറ്റുകള്‍, അടുക്കള ഉപകരണങ്ങള്‍, ശുദ്ധജല വിതരണ സംവിധാനം, ജലത്തിന്റെ ലഭ്യത തുടങ്ങിയ കാര്യങ്ങളെല്ലാം പരിഗണിച്ചാണ്‌ റാങ്കിങ്‌ നിശ്ചയിച്ചതെന്നും സച്ഛ്‌താ പ്രവര്‍ത്തനങ്ങളുടെ പ്രചാരണത്തിനും പ്രവര്‍ത്തനങ്ങള്‍ക്കുമായി സ്ഥാപനം ഏതെങ്കിലും പ്രദേശമോ ഗ്രാമമോ തെരഞ്ഞെടുത്തിട്ടുണ്ടോയെന്ന കാര്യവും പരിഗണിച്ചെന്നും അമൃത യൂണിവേഴ്‌സിറ്റി വൈസ്‌ ചാന്‍സലര്‍ വെങ്കട്ട്‌ രംഗന്‍ പറഞ്ഞു. 
അഖിലേന്ത്യ തലത്തില്‍ സാങ്കേതിക വിഭാഗം സ്ഥാപനങ്ങളില്‍ സ്വച്ഛ്‌താ റാങ്കിങില്‍ ഉന്നത സ്ഥാനം ലഭിച്ചത്‌ വലിയ അംഗീകാരം തന്നെയാണെന്നും ശുചിത്വത്തിലും പരിസ്ഥിതിയിലും പാലിച്ച ഉന്നത നിലവാരമാണ്‌ ഇത്‌ നേടിതന്നതെന്നും കാമ്പസില്‍ 1.6 ലക്ഷം മരങ്ങള്‍ നട്ടുപിടിപ്പിച്ചിട്ടുണ്ടെന്നും ഡ്രിപ്പ്‌ ഇരിഗേഷനും മഴവെള്ള സംഭരണവുമാണ്‌ ഇതിന്‌ ഉപയോഗിക്കുന്നതെന്നും ദിവസവും രണ്ടു നേരം ശേഖരിക്കുന്ന മാലിന്യം കാമ്പസിനകത്തുതന്നെയുള്ള റീസൈക്ലിങ്‌ സെന്ററിലേക്ക്‌ എത്തിക്കുകയും ദ്രാവക രൂപത്തിലുള്ള മാലിന്യം പൂര്‍ണമായും റീസൈക്കിള്‍ ചെയ്‌ത്‌ പൂന്തോട്ടത്തിന്‌ ഉപയോഗിക്കുകയാണെന്നും ഇവിടുത്തെ സ്വീവേജ്‌ സംവിധാനം 100 ശതമാനമാണെന്നും അദേഹം പറഞ്ഞു.
ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ഓരോ ഫ്‌ളോറിലും പ്രത്യേകം ടോയ്‌ലറ്റ്‌ സംവിധാനങ്ങളുണ്ട്‌. വാട്ടര്‍ പ്യൂരിഫയറുകളിലൂടെയാണ്‌ ശുദ്ധജല വിതരണം. അടുക്കളയിലും മെസ്‌ ഹാളിലും കര്‍ശന ശുചിത്വം പാലിക്കുന്നു. പച്ചക്കറികള്‍ അരിയാനും ചപ്പാത്തി ഉണ്ടാക്കാനും യന്ത്രങ്ങളുടെ സഹായമുണ്ട്‌. ഇവിടെയുണ്ടാകുന്ന വേസ്റ്റ്‌ വെര്‍മി കമ്പോസ്റ്റ്‌ ആക്കി മാറ്റുന്നു.
മാതൃ സ്ഥാപനമായ മാതാ അമൃതാനന്ദമയീ മഠം യൂണിവേഴ്‌സിറ്റിയുമായി ചേര്‍ന്ന്‌ വിവിധ സാമൂഹ്യ പ്രവര്‍ത്തനങ്ങളിലും ഏര്‍പ്പെടുന്നുണ്ട്‌. സ്ഥിരതയാര്‍ന്ന വികസനത്തിനായി മടം 101 ഗ്രാമങ്ങള്‍ ദത്തെടുത്തിട്ടുണ്ട്‌. അടുത്തുള്ള എല്ലാ ഗ്രാമങ്ങള്‍ക്കും സൗജന്യ ചികില്‍സാ സൗകര്യങ്ങളും ലഭ്യമാക്കുന്നു. ഹരിത പ്രവര്‍ത്തനങ്ങള്‍ക്കായി അമൃത യൂണിവേഴ്‌സിറ്റിക്ക്‌ നിരവധി ബഹുമതികള്‍ ലഭിച്ചിട്ടുണ്ട്‌. 2017 ജൂണില്‍ സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ അവാര്‍ഡ്‌ ലഭിച്ചു

2017 സെപ്റ്റംബർ 15, വെള്ളിയാഴ്‌ച

എന്‍ജിനീയം 2017- കോട്ടയം സെന്റ്‌ ഗിറ്റ്‌സ്‌ കോളേജിന്‌ അഖിലേന്ത്യാ അവാര്‍ഡ്‌



തിരുവനന്തപുരം : ടെക്‌നോപാര്‍ക്കിലെ ക്വസ്റ്റ്‌ ഗ്ലോബല്‍ കമ്പനി അഖിലേന്ത്യാ തലത്തില്‍ കോളേജ്‌ വിദ്യാര്‍ത്ഥികള്‍ക്കായി സംഘടിപ്പിച്ച എന്‍ജിനീയറിംഗ്‌ സാങ്കേതികവിദ്യാ ആശയങ്ങളുടെ മത്സരമായ എന്‍ജിനീയം 2017 ല്‍ കോട്ടയം സെന്റ്‌ ഗിറ്റ്‌സ്‌ കോളേജിന്‌ പുരസ്‌കാരം. തിരുവനന്തപുരത്ത്‌ താജ്‌ വിവാന്തയില്‍ സംഘടിപ്പിച്ച പ്രദര്‍ശനത്തില്‍ അവസാന ഘട്ടത്തിലെത്തിയിട്ടുള്ള പത്ത്‌ പ്രോജക്‌ടുകളില്‍ നിന്നാണ്‌ സെന്റ്‌ ഗിറ്റ്‌സ്‌ ഒന്നാമതെത്തിയത്‌. വിജയികളായ സെന്റ്‌ ഗിറ്റ്‌സ്‌ കോളേജ്‌ വിദ്യാര്‍ത്ഥികള്‍ക്ക്‌ ഒരു ലക്ഷം രൂപയുടെ ക്യാഷ്‌ അവാര്‍ഡും ട്രോഫിയും എയര്‍ബസ്‌ പ്രോജക്‌ട്‌ ലീഡര്‍ ബര്‍ക്‌ ഹാര്‍ഡ്‌ ഹെയ്‌ന്‍കെയില്‍ നിന്ന്‌ ഏറ്റുവാങ്ങി. ഇവര്‍ക്ക്‌ ജര്‍മ്മനിയിലെ എയര്‍ബസ്‌ നിര്‍മ്മാണശാല സന്ദര്‍ശിക്കാനുള്ള അവസരവും ഒരുങ്ങും.
റോഡിലെ സ്‌പീഡ്‌ ബ്രേക്കറുകളില്‍ കൂടി വാഹനങ്ങള്‍ കടന്നുപോകുമ്പോള്‍ ഉണ്ടാകുന്ന മര്‍ദ്ദത്താല്‍ സൃഷ്‌ടിക്കപ്പെടുന്ന ഊര്‍ജ്ജം വൈദ്യുതോര്‍ജ്ജമാക്കി മാറ്റാനുള്ള പദ്ധതിയാണ്‌ സെന്റ്‌ ഗിറ്റ്‌സ്‌ കോളേജിലെ മെക്കാനിക്കല്‍ എന്‍ജിനീയറിംഗ്‌ വിദ്യാര്‍ത്ഥികളായ ബോബി ജോര്‍ജ്ജും ജോസ്‌ ടോമും അവതരിപ്പിച്ചത്‌. യുദ്ധവിമാനങ്ങളുടെ ഗതിമാറ്റം അനായാസമാക്കാനായി ചിറകുകള്‍ ക്രമീകരിക്കുന്ന പദ്ധതി അവതരിപ്പിച്ച പാര്‍ക്ക്‌ കോളേജ്‌ ഓഫ്‌ എന്‍ജിനീയറിംഗ്‌ തമിഴ്‌നാടിനാണ്‌ രണ്ടാം സ്ഥാനം. ജൈവസാങ്കേതിക വിദ്യാധിഷ്‌ഠിതമായ കൃത്രിമകാലുകളുടെ സാദ്ധ്യതയെ പറ്റിയുള്ള പദ്ധതി അവതരിപ്പിച്ച വെല്ലൂര്‍ ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ ടെക്‌നോളജി തമിഴ്‌നാടിന്‌ മൂന്നാം സമ്മാനം ലഭിച്ചു

2017 സെപ്റ്റംബർ 1, വെള്ളിയാഴ്‌ച

20000 ട്രക്ക്‌ ഡ്രൈവര്‍മാര്‍ക്ക്‌ വിദഗ്‌ധ പരിശീലനം നല്‍കും


എന്‍എസ്‌ഡിസിയും എഎസ്‌ആര്‍ടിയും ചേര്‍ന്ന്‌ 


കൊച്ചി: വൈദഗ്‌ധ്യ വികസന, സംരംഭകത്വ മന്ത്രാലയത്തിനു കീഴിലുള്ള നാഷണല്‍ സ്‌കില്‍ ഡെവലപ്‌മെന്റ്‌ കോര്‍പറേഷന്‍ (എന്‍എസ്‌ഡിസി) സ്റ്റേറ്റ്‌ റോഡ്‌ ട്രാന്‍സ്‌പോര്‍ട്ട്‌ അണ്ടര്‍ടേക്കിങ്‌സ്‌ അസോസിയേഷനുമായി (എഎസ്‌ആര്‍ടിയു) ചേര്‍ന്ന്‌ വലിയ വാണിജ്യ വാഹനങ്ങള്‍ ഓടിക്കുന്നതിന്‌ വര്‍ഷന്തോറും 20,000 ഡ്രൈവര്‍മാര്‍ക്ക്‌ പരിശീലനം നല്‍കും. 
ഇതിനായി അസോസിയേഷനു കീഴിലുള്ള സമിതികള്‍ വഴി ഇന്ത്യയിലുടനീളം ആധുനിക സൗകര്യങ്ങളോടെ ഡ്രൈവര്‍ ട്രെയിനിങ്‌ ഇന്‍സ്റ്റിറ്റിയൂട്ടുകള്‍ (ഡിടിഐ) സ്ഥാപിക്കും. എഎസ്‌ആര്‍ടിയു അംഗങ്ങളിലൂടെ 70 ഇന്‍സ്റ്റിറ്റിയൂട്ടുകളാണ്‌ സ്ഥാപിക്കുന്നത്‌. 
എന്‍എസ്‌ഡിസി-എഎസ്‌ആര്‍ടിയു കരാര്‍ അനുസരിച്ച്‌ പ്രധാനമന്ത്രി കൗശല്‍ വികാസ്‌ യോജനയുടെ കീഴിലായിരിക്കും പ്രത്യേക പദ്ധതിയായി പരിശീലനം നല്‍കുക. തൊഴില്‍ രഹിതരായ യുവജനങ്ങള്‍ക്കും എഎസ്‌ആര്‍ടിയുകള്‍ക്കു കീഴിലുള്ള തൊഴിലാളികള്‍ക്കുമായിരിക്കും പരിശീലനം നല്‍കുക.
ആധുനിക സാങ്കേതിക വിദ്യകളായ ജിപിഎസ്‌ പോലുള്ളവ ഉപയോഗിക്കാന്‍ അറിയാവുന്ന പ്രൊഫഷണല്‍ ഡ്രൈവര്‍മാര്‍ക്ക്‌ വലിയ ഡിമാന്‍ഡുള്ള കാലമാണിതെന്നും ഡ്രൈവര്‍മാര്‍ക്ക്‌ ആവശ്യമായ അടിസ്ഥാന വൈദഗ്‌ധ്യം ലഭ്യമാക്കേണ്ടതുണ്ടെന്നും ഈ കരാറിലുടെ ഡ്രൈവര്‍മാര്‍ക്ക്‌ വലിയ വാഹനങ്ങള്‍ ഉപയോഗിക്കുന്നതിനുള്ള പരിശീലനം നല്‍കി ഈ രംഗത്തെ വിടവു നികത്തുകയാണ്‌ ലക്ഷ്യമിടുന്നതെന്നും എഎസ്‌ആര്‍ടിയുമായുള്ള ധാരണാ പത്രം കൈമാറികൊണ്ട്‌ എന്‍എസ്‌ഡിസി എംഡിയും സിഇഒയുമായ മനീഷ്‌ കുമാര്‍ പറഞ്ഞു.
വാണീജ്യ വാഹനങ്ങളുടെ ഉപയോഗം ഗണ്യമായി വര്‍ധിച്ചതോടെ വിദഗ്‌ധ ട്രക്ക്‌ ഡ്രൈവര്‍മാരെയും മെക്കാനിക്കല്‍ സ്റ്റാഫിനെയും ഇന്ന്‌ ഏറെ ആവശ്യമുണ്ടെന്നും എന്‍എസ്‌ഡിസിയുമായി ചേര്‍ന്ന്‌ ഈ കുറവ്‌ പരിഹരിക്കുന്നതിലും കൂടുതല്‍ പേര്‍ക്ക്‌ തൊഴില്‍ അവസരം ഒരുക്കുന്നതിലും സന്തോഷമേയുള്ളുവെന്നും എഎസ്‌ആര്‍ടിയു, ഇഡി, പി. ആനന്ദ്‌ റാവു പറഞ്ഞു.
കണക്കനുസരിച്ച്‌ രാജ്യത്ത്‌ ഡ്രൈവര്‍മാരുടെ 22 ശതമാനം കുറവുണ്ടെന്നും അത്‌ മാസം തോറും വര്‍ധിച്ചുകൊണ്ടിരിക്കുകയാണെന്നും വ്യക്തമാണ്‌. ഒരു വര്‍ഷം ഒരു ലക്ഷം ട്രക്ക്‌ ഡ്രൈവര്‍മാരെയെങ്കിലും ആവശ്യമായി വരുമെന്നാണ്‌ ലോജിസ്റ്റിക്‌സ്‌ കമ്പനികള്‍ പറയുന്നത്‌. 2020ല്‍ 50 ശതമാനം ഡ്രൈവര്‍മാരുടെ കുറവുണ്ടാകുമെന്നും കണക്കാക്കുന്നു. 

2017 ഓഗസ്റ്റ് 9, ബുധനാഴ്‌ച

കമ്പ്യൂട്ടറിനെപ്പോലെ വിദ്യാര്‍ത്ഥികള്‍ക്കും ചിന്തിക്കാം - ആദ്യസംഗമം കൊച്ചിയില്‍ നടന്നു




� ഇന്നത്തെ വിദ്യാര്‍ത്ഥികളെ ഭാവിയിലേയ്‌ക്ക്‌ സജ്ജമാക്കുന്നതിന്‌ ലക്ഷ്യമിട്ട്‌ സ്‌മാര്‍ട്‌ക്ലാസ്‌ എഡ്യുക്കേഷനല്‍ അവതരിപ്പിച്ച ഇരുപത്തൊന്നാം നൂറ്റാണ്‍ിന്റെ സിടിഐ ലാബ്‌ നഗരത്തിലെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അധികൃതര്‍ക്ക്‌ പരിചയപ്പെടുത്തി

� കൊച്ചി സ്‌കൂളുകളിലെ അമ്പതോളം പ്രിന്‍സിപ്പല്‍മാരും അധ്യാപകരും സംഗമത്തില്‍ പങ്കെടുത്തു

കൊച്ചി: വിദ്യാഭ്യാസ സാങ്കേതികവിദ്യാരംഗത്തെ സ്റ്റാര്‍ട്ടപ്പായ സ്‌മാര്‍ട്‌ക്ലാസ്‌ എഡ്യുക്കേഷനല്‍ സംഘടിപ്പിച്ച ആദ്യത്തെ സ്‌മാര്‍ട്‌ ലേണിംഗ്‌ സ്‌കൂള്‍സ്‌ കോണ്‍ക്ലേവ്‌ കൊച്ചിയിലെ ക്രൗണ്‍ പ്ലാസ ഹോട്ടലില്‍ നടന്നു. പുതിയ വൈദഗ്‌ധ്യങ്ങളും നൈപുണ്യങ്ങളും വിദ്യാര്‍ത്ഥികളെ പരിശീലിപ്പിക്കുന്നതില്‍ വിദ്യാലയങ്ങള്‍ നേരിടുന്ന വെല്ലുവിളികള്‍ കോണ്‍ക്ലേവ്‌ ചര്‍ച്ച ചെയ്‌തു. നഗരത്തിലും ചുറ്റുമുള്ള അമ്പതിലേറെ വിദ്യാലയങ്ങളില്‍ നിന്നുള്ള പ്രിന്‍സിപ്പല്‍മാര്‍, അധ്യാപകര്‍, മാനേജ്‌മെന്റ്‌ പ്രതിനിധികള്‍ എന്നിവര്‍ സംബന്ധിച്ച കോണ്‍ക്ലേവില്‍ സ്‌മാര്‍ട്‌ക്ലാസ്‌ എഡ്യുക്കേഷന്റെ സിടിഐ ലാബ്‌ അവതരണവും നടന്നു. നിലവിലുള്ള അധ്യായന നിലവാരം ഗണ്യമായി ഉയര്‍ത്തുന്നതിനും വിദ്യാര്‍ത്ഥികളെ ഭാവിയിലേയ്‌ക്ക്‌ സജ്ജമാക്കുന്നതിനും ലക്ഷ്യമിട്ടുള്ള കമ്പ്യൂട്ടേനല്‍ ചിന്ത ഉപയോഗപ്പെടുത്തുന്ന നൂതന സംവിധാനമാണ്‌ സിടിഐ ലാബ്‌.

പ്രശ്‌നങ്ങളെയും പരീക്ഷകളേയും മാനസിക പ്രാവീണ്യമുപയോഗിച്ച്‌ മുഴുവനായോ ഭാഗങ്ങളാക്കിയോ പരിഹരിക്കാനും പഠിക്കുന്ന വിഷയങ്ങള്‍ ശാസ്‌ത്രീയമായി വിശകലനം ചെയ്യാനും ഓര്‍മയില്‍ സൂക്ഷിക്കാനും സാങ്കേതികവിദ്യയുടെ പ്രയോഗങ്ങള്‍ ലളിതമായി പഠിക്കാനും സഹായിക്കുന്നതാണ്‌ സിടിഐ. 

പരീക്ഷകളില്‍ ഉയര്‍ന്ന മാര്‍ക്കുകള്‍ വാങ്ങുന്നതിലുപരി അറിവിന്റെ മികച്ച സംസ്‌കരണം ഉറപ്പുവരുത്തുന്നതിനു കൂടി ലക്ഷ്യമിട്ട ടെസ്റ്റിംഗ്‌ ടൂളായ എന്‍-കാറ്റും കോണ്‍ക്ലേവില്‍ അവതരിപ്പിക്കപ്പെട്ടു. അധ്യാപനരീതി വിദ്യാര്‍ത്ഥിക്കാവശ്യമായ വിധം പരിഷ്‌കരിക്കുന്നതിനും എന്‍-കാറ്റ്‌ ഉപയോഗപ്പെടുത്താമെന്നതില്‍ അധ്യാപകര്‍ക്ക്‌ ഏറെ പ്രയോജനപ്രദമാണ്‌ ഇതെന്ന്‌ കൃഷ്‌ണമൂര്‍ത്തി പറഞ്ഞു.

സ്‌മാര്‍ട്‌ക്ലാസ്‌ എഡ്യുക്കേഷനല്‍ സംഘടിപ്പിക്കുന്ന സ്‌മാര്‍ട്‌ ലേണിംഗ്‌ സ്‌കൂള്‍ കോണ്‍ക്ലേവുകളില്‍ രാജ്യമൊട്ടാകെയായി അയ്യായിരത്തിലേറെ വിദ്യാലയങ്ങള്‍ പങ്കെടുക്കുമെന്നാണ്‌ കണക്കാക്കപ്പെടുന്നത്‌. ജൂലൈ മുതല്‍ സെപ്‌തംബര്‍ വരെയുള്ള കാലയളവില്‍ 80 നഗരങ്ങളിലാണ്‌ കോണ്‍ക്ലേവുകള്‍ അരങ്ങേറുന്നത്‌. ഈ സംവിധാനങ്ങളുടെ പ്രചാരം ലക്ഷ്യമിട്ട്‌ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക്‌ വായ്‌പ നല്‍കുന്ന വെര്‍സുറ ശിക്ഷ എന്ന സ്ഥാപനവുമായി സ്‌മാര്‍ട്‌ക്ലാസ്‌ എഡ്യുക്കേഷനല്‍ സഹകരണകരാറിലെത്തിയിട്ടുണ്‍്‌. 

സ്‌കൂള്‍ജീവിതം ആരംഭിക്കുമ്പോള്‍ത്തന്നെ ഇന്നത്തെ കുട്ടികള്‍ പരിശീലിക്കേണ്‍ ഇരുപത്തൊന്നാം നൂറ്റാിന്റെ പ്രാവീണ്യമാണ്‌ കമ്പ്യൂട്ടേഷനല്‍ ചിന്തനമെന്ന്‌ കോണ്‍ക്ലേവില്‍ സംസാരിച്ച സ്‌മാര്‍ട്‌ക്ലാസ്‌ എഡ്യുക്കേഷനല്‍ സീനിയര്‍ വൈസ്‌ പ്രസിഡന്റ്‌ എം. ആര്‍. കൃഷ്‌ണമൂര്‍ത്തി പറഞ്ഞു. സാങ്കേതികവിദ്യകള്‍ നിറഞ്ഞ ഇന്നത്തെ നിത്യജീവിതത്തിന്‌ അവരെ സജ്ജമാക്കുന്നതില്‍ ഈ രീതി നിര്‍ണായകമാണ്‌. സാങ്കേതികവിദ്യയുടെ നിഷ്‌ക്രിയരായ ഉപഭോക്താക്കള്‍ മാത്രമാകുന്നതിനു പകരം കണ്‍ുപിടുത്തക്കാരും നൂതന പ്രവണതകളുടെ മുന്‍നിരക്കാരുമാക്കാന്‍ പുതുതലമുറയെ ഈ രീതി സജ്ജമാക്കും.

എന്‍സിഇആര്‍ടി ചട്ടക്കൂടിനനുസരിച്ചുള്ള കമ്പ്യൂട്ടേഷനല്‍ ചിന്തനം അടിസ്ഥാനമാക്കിയാണ്‌ സിടിഐ ലാബിന്റെ രൂപകല്‍പ്പന. വിദ്യാര്‍ത്ഥികളെ കേന്ദ്രീകരിച്ച്‌ തയ്യാറാക്കിയിട്ടുള്ള ഈ സംവിധാനം 1 മുതല്‍ 8 വരെ ക്ലാസുാര്‍ക്ക്‌ കമ്പ്യൂട്ടര്‍ സയന്‍സിലും 1 മുതല്‍ 4 വരെയുള്ളവര്‍ക്ക്‌ റോബോട്ടിക്‌സിലും 2 മുതല്‍ 4 വരെയുള്ളവര്‍ക്ക്‌ ക്രിയേറ്റര്‍ ഉപയോഗിച്ച്‌ കഥകള്‍ ഉണ്‍ാക്കുന്നതിനും സഹായിക്കുന്ന 4-5 ലാബ്‌ സെഷനുകളാണ്‌ വിഭാവനം ചെയ്യുന്നത്‌.