2015 ജൂൺ 12, വെള്ളിയാഴ്‌ച

കൊച്ചി സോളാര്‍ സിറ്റി പദ്ധതി മാസ്റ്റര്‍ പ്ലാന്‍ തയ്യാറായി



കൊച്ചി
കേന്ദ്ര സര്‍ക്കാരുമായി സഹകരിച്ച്‌ കൊച്ചി നഗരസഭ നടപ്പാക്കുന്ന സോളാര്‍ സിറ്റി പദ്ധതിയുടെ മാസ്റ്റര്‍ പ്ലാന്‍ തയാറായി. ന്യൂഡെല്‍ഹിയില്‍ നടന്ന ചടങ്ങില്‍ മാസ്റ്റര്‍ പ്ലാനിന്റെ കോപ്പി ഇന്റര്‍നാഷണല്‍ കൗണ്‍സില്‍ ഫൊര്‍ ലോക്കല്‍ എന്‍വിയോണ്മെന്റല്‍ ഇനിഷ്യേറ്റീവ്‌സിന്റെ (ഐസിഎല്‍ഇഐ) ഡെപ}ട്ടി ഡയറക്‌റ്റര്‍ സുനന്ദന്‍ തിവാരിയില്‍ നി�ം മേയര്‍ ടോണി ചമ്മണി ഏറ്റുവാങ്ങി. ചടങ്ങില്‍ കൊച്ചി നഗരസഭനഗരാസൂത്രണ സ്റ്റാന്റിങ്‌ കമ്മിറ്റി ചെയര്‍മാന്‍ കെ.ജെ. സോഹന്‍, ഐസിഎല്‍ഇഐ പ്രതിനിഥികളായ ആശിശ്‌ വര്‍മ, സൗമ്യ ചതുര്‍വേദുള, ബെദോശ്രുതി സാധുഖാന്‍ എന്നിവര്‍ പങ്കെടുത്തു.
കേന്ദ്ര സര്‍ക്കാറിന്റെ മിനിസ്‌ട്രി ഒഫ്‌ ന്യൂ ആന്‍ഡ്‌ റിന്യൂവബിള്‍ എനര്‍ജി നേതൃത്വം നല്‍കുന്ന സുപ്രധാന പദ്ധതികളില്‍ ഒന്നാണ്‌ സോളാര്‍ സിറ്റി പദ്ധതി. ഈ പദ്ധതിക്കായി തെരഞ്ഞെടുക്കപ്പെട്ട 60 ഇന്ത്യന്‍ നഗരങ്ങളില്‍ ഒന്നാണ്‌ കൊച്ചി. നഗരസഭക്ക്‌ വേണ്ടി ഇന്റര്‍നാഷണല്‍ കൗണ്‍സില്‍ ഫൊര്‍ ലോക്കല്‍ എന്‍വിയോണ്മെന്റല്‍ ഇനിഷ്യേറ്റീവ്‌സാണ്‌ മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കിയത്‌.
സോളാര്‍ സിറ്റിയുമായി ബന്ധപ്പെട്ട മാസ്റ്റര്‍ പ്ലാന്‍ അടക്കമുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനായി ആദ്യ ഘട്ടമെന്ന നിലയില്‍ 50 ലക്ഷം രൂപയാണ്‌ കൊച്ചി നഗരത്തിനായി കേന്ദ്ര സര്‍ക്കാര്‍ നീക്കിവെച്ചത്‌.
19,42,000 രൂപ സോളാര്‍ സിറ്റി പദ്ധതി നടത്തിപ്പിന്റെ സംസ്ഥാന തല നോഡല്‍ ഏജന്‍സിയായ അനര്‍ട്ട്‌ വഴി കൊച്ചി നഗരസഭക്ക്‌്‌ അനുവദിച്ചിട്ടുണ്ട്‌.
സോളാര്‍ സിറ്റി പദ്ധതിയുടെ ഭാഗമായി കൊച്ചി സോളാര്‍ സിറ്റി മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കാന്‍ പ്രവര്‍ത്തനങ്ങള്‍ കഴിഞ്ഞ ഒരു വര്‍ഷമായി പുരോഗമിക്കുകയായിരുന്നു. നിരവധി വിലയിരുത്തലുകള്‍ക്കും, ഗവേഷണ പ്രവര്‍ത്തനങ്ങള്‍ക്കും, യോഗങ്ങള്‍ക്കും, കൂടിയാലോചനങ്ങള്‍�ം ശേഷമാണ്‌ 2015 ജനുവരിയില്‍ കരട്‌ മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കിയത്‌. പ്രസ്‌തുത കരട്‌ മാസ്റ്റര്‍ പ്ലാന്‍ പ്രധാനപ്പെട്ട എല്ലാ സ്റ്റേക്‌ഹോള്‍ഡേഴ്‌സിന്റെ മുന്നില്‍ അവതരിപ്പിക്കുകയും മുഴുവന്‍ നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും ഉള്‍പ്പെടുത്തിയും കൊണ്ടാണ്‌ മാസ്റ്റര്‍ പ്ലാന്‍ പൂര്‍ത്തികരിച്ചിരിക്കുന്നത്‌.
മാസ്റ്റര്‍ പ്ലാന്‍ ഉടനടി തന്നെ കൗണ്‍സില്‍ മുമ്പാകെ അവതരിപ്പിക്കുകയും ആവശ്യമായ അംഗീകാരങ്ങള്‍ക്ക്‌ ശേഷം പ്രവര്‍ത്തന തലത്തില്‍ എത്തിക്കുകയും ചെയ്യുമെന്ന്‌ നഗരസഭ അറിയിച്ചു. കൊച്ചി നഗരത്തിന്റെ ഊര്‍ജോപയോഗത്തിന്റെ സ്ഥിതി, ഊര്‍ജോപയോഗത്തിന്റെ രീതി, വൈദ്യുതി ഉപയോഗം, ഇന്ധനോപയോഗം, ഭാവിയിലെ ഊര്‍ജത്തിന്റെ ആവശ്യകത, റിന്യൂവബിള്‍ എനര്‍ജി സ്‌റ്റാറ്റര്‍ജീസ്‌, എനര്‍ജി എഫിഷന്‍സി സ്റ്റാറ്റര്‍ജിസ്‌, ഫിനാന്‍ഷ്യല്‍ ഔട്ട്‌ലൈന്‍ എന്നിവയടങ്ങിയ ശാസ്‌ത്രീയവും ബൃഹത്തുമായ മാസ്റ്റര്‍ പ്ലാനാണ്‌ കൊച്ചിക്ക്‌ വേണ്ടി തയ്യാറാക്കിയിരിക്കുന്നത്‌. 

2015 ജൂൺ 4, വ്യാഴാഴ്‌ച

യന്ത്രം ഘടിപ്പിച്ച വള്ളങ്ങള്‍ക്ക്‌ 12 നോട്ടിക്കല്‍ മൈലിനപ്പുറം കടലില്‍ മത്സ്യബന്ധനാനുമതി നല്‍കണം



കൊച്ചി:യന്ത്രം ഘടിപ്പിച്ച വള്ളങ്ങള്‍ക്ക്‌ 12 നോട്ടിക്കല്‍ മൈലിനപ്പുറം കടലില്‍ മത്സ്യബന്ധനാനുമതി നല്‍കണമെന്ന്‌ കേരള സ്വതന്ത്ര മത്സ്യത്തൊഴിലാസി ഫെഡറേഷന്‍, നാഷണല്‍ ഫിഷ്‌ വര്‍ക്കേഴ്‌സ്‌ ഫോറം എന്നീ സംഘടനകളുടെ ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. പരമ്പരാഗത മത്സ്യതൊഴിലാളികളെ മത്സ്യബന്ധന നിരോധനത്തില്‍ നിന്ന്‌ ഒഴിവാക്കിയത്‌ മത്സ്യത്തൊഴിലാളികളുടെ കണ്ണില്‍പൊടിയിടാനാണെന്നും അവര്‍ കുറ്റപ്പെടുത്തി.
വിദേശ മീന്‍പിടുത്ത കപ്പലുകള്‍ക്ക്‌ ഇന്ത്യന്‍ കടലില്‍ മീന്‍ പിടിക്കാന്‍ നല്‍കിയിട്ടുള്ള മുഴുവന്‍ ലൈസന്‍സും റദ്ദാക്കണം, ട്രോളിംഗ്‌ ബോട്ടുകള്‍ ബോട്ടുകള്‍ക്ക്‌ ഏര്‍പ്പെടുത്തിയ നിരോധന ഉത്തരവ്‌ കര്‍ശനമായി നടപ്പാക്കണം. പെയര്‍ ട്രോളിംഗ്‌ നിരോധന ഉത്തരവ്‌ നടപ്പാക്കണം തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചു. കേരള സ്വാതന്ത്ര്യ മത്സ്യതൊഴിലാളി ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്റ്‌ പി.പി ജോണ്‍, ജനറല്‍ സെക്രട്ടറി ജാക്‌സണ്‍ പൊള്ളയില്‍, നാഷണല്‍ ഫിഷ്‌ വര്‍ക്കേഴ്‌സ്‌ ഫോറം ദേശീയ സെക്രട്ടറി ടി. പീറ്റര്‍, പി.വി വില്‍സണ്‍, വി.ജി മജീന്ദ്രന്‍, എന്‍.ജെ ആന്റണി എന്നിവര്‍ പങ്കെടുത്തു.

റബര്‍ വിലയിടിവില്‍ പ്രതിഷേധിച്ച്‌ ബഹുജന സമരപ്രഖ്യാപന സമ്മേളനം 7ന്‌


കൊച്ചി: റബര്‍ വിലയിടവില്‍ പ്രതിഷേധിച്ച്‌ നവ റബര്‍ കര്‍ഷക കൂട്ടായ്‌മയുടെ(ദി ന്യൂ റബ്ബര്‍ ഫാര്‍മേഴ്‌സ്‌ ഫോറം) നേതൃത്വത്തില്‍ ഞായറാഴ്‌ച മൂവാറ്റുപുഴ ഭാരത്‌ ഹോട്ടല്‍ ഓഡിറ്റോറിയത്തില്‍ ബഹുജന സമര പ്രഖ്യാപന സമ്മേളനം സംഘടിപ്പിക്കുമെന്ന്‌ ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. റബര്‍ തൊഴിലാളികളെ സംരക്ഷിക്കാനാവാശ്യമായ നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ സര്‍ക്കാര്‍ സ്ഥാനാര്‍ത്ഥിയെ തിരഞ്ഞെടുപ്പില്‍ പരാജയപ്പെടുത്തും. ബാങ്കോക്ക്‌ വിലയില്‍ നിന്ന്‌ 20 രൂപ വിലകൂട്ടി നല്‍കണം. അല്ലാത്ത പക്ഷം ഇന്ത്യന്‍ കമ്പിനികളുടെ ടയര്‍ ബഹിഷ്‌ക്കരിക്കുമെന്നും അവര്‍ പറഞ്ഞു. റബറിന്റെ അവധിവ്യാപാരം നിര്‍ത്തലാക്കുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചു. ദി ന്യൂ റബ്ബര്‍ ഫാര്‍മേഴ്‌സ്‌ ഫോറം ഭാരവാഹികളായ പ്രൊഫ. ജോസ്‌ കുട്ടി ഒഴുക്കായില്‍,ജെബി മാത്യു,ബാബു കുട്ടന്‍ചിറ, സി വി ജോര്‍ജ്‌ എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

ആരാധനാലയങ്ങളും ആരാധനാലയങ്ങളില്‍ ശ്‌മശാനങ്ങളും നിര്‍മ്മിക്കുന്നതിനുള്ള അനുമതി നല്‍കാനുള്ള അധികാരം അതാത്‌ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക്‌ തന്നെ കൈമാറണമെന്ന്‌

കൊച്ചി: പുതിയ ആരാധനാലയങ്ങളും ആരാധനാലയങ്ങളില്‍ ശ്‌മശാനങ്ങളും നിര്‍മ്മിക്കുന്നതിനുള്ള അനുമതി നല്‍കാനുള്ള അധികാരം അതാത്‌ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക്‌ തന്നെ കൈമാറണമെന്ന്‌ സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍ ചെയര്‍മാന്‍ അഡ്വ. എം.വീരാന്‍കുട്ടി സര്‍ക്കാരിനോട്‌ അഭ്യര്‍ത്ഥിച്ചു. ഇതു സംബന്ധിച്ച ശുപാര്‍ശ ഉടന്‍ സര്‍ക്കാരിന്‌ നല്‍കുമെന്നും കൊച്ചിയില്‍ നടത്തിയ സിറ്റിംഗില്‍ അദ്ദേഹം വ്യക്തമാക്കി. ഈ വിഷയവുമായി ബന്ധപ്പെട്ട്‌ കമ്മീഷന്‌ മുന്നില്‍ നിരവധി പരാതികളെത്തിയിരുന്നു. ആരാധനാലയങ്ങള്‍ നിര്‍മിക്കുന്നതിനും മുസ്‌ലിം, ക്രിസ്‌ത്യന്‍ സമുദായാംഗങ്ങളുടെ മൃതദേഹം സംസ്‌കരിക്കുന്നതിനും സ്ഥലം ഒരുക്കുന്നതിന്‌ അനുമതി ലഭിക്കാത്തതും സംബന്ധിച്ചായിരുന്നു പരാതികള്‍. ശ്‌മശാനങ്ങള്‍ നിര്‍മിക്കുമ്പോള്‍ അനാവശ്യമായി തടസ്സങ്ങളുണ്ടാക്കുകയും ഇതിന്റെ പേരില്‍ കളക്‌ടര്‍ അനുമതി നിഷേധിക്കുകയും ചെയ്യുന്നുവെന്ന ഇത്തരം പരാതികളുടെ അടിസ്ഥാനത്തിലാണ്‌ കമ്മീഷന്‍ ഈ നിര്‍ദ്ദേശം മുന്നോട്ടു വെച്ചത്‌. ശ്‌മശാനത്തിന്‌ പഞ്ചായത്തുകള്‍ വഴി അനുമതി ലഭിച്ച ശേഷം ആരോഗ്യ വകുപ്പ്‌ സാക്ഷ്യപ്പെടുത്തി കളക്ടറുടെ തീരുമാനത്തിനായി സമര്‍പ്പിക്കുന്നതാണ്‌ നിലവിലെ രീതി. പലപ്പോഴും ഇതില്‍ ക്രമസമാധാന പ്രശ്‌നം ചൂണ്ടിക്കാട്ടി അപേക്ഷ നിരസിക്കുന്നുണ്ട്‌. ഇത്‌ ഭരണഘടന അവകാശങ്ങളുടെ ലംഘനമാണെന്നാണ്‌ കമ്മീഷന്‍ ചൂണ്ടിക്കാട്ടുന്നത്‌.
ഇത്തരം അപേക്ഷകളില്‍ പാരിസ്ഥിതികമോ ആരോഗ്യപരമോ ആയ പ്രശ്‌നങ്ങളില്ലെങ്കില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്‌ തന്നെ അനുമതി നല്‍കുന്നതിന്‌ നിയമമുണ്ടാകണമെന്നും ഇതിനായി കമ്മീഷന്‍ ശക്തമായി ഇടപെടുമെന്നും സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തുമെന്നും ചെയര്‍മാന്‍ പറഞ്ഞു. ഇതു സംബന്ധിച്ച്‌ സംസ്ഥാനത്താകെ ഇരുപതോളം കേസുകളാണ്‌ കമ്മീഷന്‌ മുന്നിലുള്ളത്‌. എറണാകുളം ജില്ലയിലെ ആറു കേസുകള്‍ ഇന്നലെ പരിഗണനയ്‌ക്കെടുത്തു. ജില്ലയിലെ കരുമാല്ലൂരിലുള്ള ഒരു ജുമാ മസ്‌ജിദിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്ത്‌ ഖബര്‍സ്ഥാന്‍ പണിയുന്നതിന്‌ കഴിഞ്ഞ മൂന്നു വര്‍ഷമായി ശ്രമങ്ങള്‍ നടക്കുന്നുണ്ടെങ്കിലും ക്രമസമാനാധത്തിന്റെ പ്രശ്‌നം പറഞ്ഞ്‌ കളക്‌ടര്‍ ഇതുവരെ അനുമതി നല്‍കിയിട്ടില്ല. പള്ളി കമ്മിറ്റിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ കമ്മീഷന്‍ ഈ സ്ഥലം സന്ദര്‍ശിക്കുകയും ഖബര്‍സ്ഥാന്‍ നിര്‍മിക്കുന്നതിന്‌ യാതൊരു തടസ്സവുമില്ലെന്നും പരിസരവാസികള്‍ക്ക്‌ എതിര്‍പ്പില്ലെന്നും കണ്ടെത്തുകയും ചെയ്‌തിരുന്നു. എന്നാല്‍ പൊലീസ്‌ റിപ്പോര്‍ട്ടിന്റെ മാത്രം അടിസ്ഥാനത്തില്‍ ജില്ലാ കളക്‌ടര്‍ അനുമതി നിഷേധിക്കുകയായിരുന്നു. ഈ നടപടി ന്യൂനപക്ഷ താല്‍പര്യങ്ങള്‍ക്ക്‌ വിരുദ്ധമാണെന്ന്‌ കാണിച്ചാണ്‌ പള്ളി അധികൃതര്‍ വീണ്ടും കമ്മീഷന്‌ മുന്നിലെത്തിയത്‌. പെരുമ്പാവൂര്‍ കൂവപ്പടിയില്‍ ക്രിസ്‌ത്യന്‍ ദേവാലയം പണിയുന്നതിന്‌ നിയമപ്രകാരം അനുമതി ലഭിച്ചിട്ടും ഹിന്ദു ഐക്യ വേദി പോലെയുള്ള സംഘനടകള്‍ നിര്‍മാണം തടസ്സപ്പെടുത്തുന്നുവെന്നാണ്‌ പരാതി. ഈ രണ്ടു പരാതികളും വാദം കേള്‍ക്കുന്നിനായി 25ന്‌ തിരുവനന്തപുരത്ത്‌ നടക്കുന്ന ഹയര്‍ സിറ്റിങിലേക്ക്‌ മാറ്റിവച്ചു. അംഗങ്ങളായ അഡ്വ. വി.വി. ജോഷി, അഡ്വ. കെ.പി. മറിയുമ്മ എന്നിവരും സിറ്റിങില്‍ പങ്കെടുത്തു.

കൊച്ചി: ന്യൂനപക്ഷ സമുദായാംഗങ്ങള്‍ ഏറെയുള്ള ഇടപ്പള്ളി ബ്ലോക്ക്‌ പഞ്ചായത്തിനെ ന്യൂനപക്ഷ ബ്ലോക്കായി പ്രഖ്യാപിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ പ്രസിഡന്റ്‌ ഏലിയാമ്മ ഐസക്ക്‌ സംസഥാന ന്യൂനപക്ഷ കമ്മീഷന്‌ അപേക്ഷ നല്‍കി. ഇന്നലെ എറണാകുളം ഗസ്റ്റ്‌ ഹൗസില്‍ നടന്ന സിറ്റിങിലാണ്‌ അപേക്ഷ സമര്‍പ്പിച്ചത്‌. അപേക്ഷ റിപ്പോര്‍ട്ടിനായി ജില്ലാ കളക്ടര്‍ക്ക്‌ സമര്‍പ്പിക്കുമെന്ന്‌ കമ്മീഷന്‍ വ്യക്തമാക്കി.
പശ്ചിമ കൊച്ചിയില്‍ ചെല്ലാനം, കണ്ണമാലി ഭാഗത്ത്‌ കടലാക്രമണം തടയുന്നതിനായി കടല്‍ഭിത്തി നിര്‍മ്മിക്കുന്നത്‌ സംബന്ധിച്ച്‌ കൊച്ചി തുറമുഖ ട്രസ്റ്റുമായി നിലനിന്ന കേസില്‍ ഭിത്തി പണിയാന്‍ കമ്മീഷന്‍ പോര്‍ട്ട്‌ ട്രസ്റ്റിന്‌ നിര്‍ദേശം നല്‍കി. തുടര്‍ നടപടികള്‍ സ്വീകരിക്കാനും വിശദാംശങ്ങള്‍ അറിയിക്കാനും കമ്മീഷന്‍ നിര്‍ദ്ദേശിച്ചു. കടല്‍ഭിത്തി നിര്‍മിക്കുന്നതിന്‌ കൊച്ചിന്‍ പോര്‍ട്ട്‌ ട്രസ്റ്റ്‌ തടസ്സം നില്‍ക്കുന്നുവെന്ന പരാതിയെ തുടര്‍ന്നാണ്‌ നടപടി. സംസ്ഥാന സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള കേപില്‍ (കോ ഓപ്പറേറ്റീവ്‌ അക്കാദമി ഫോര്‍ പ്രൊഫഷണല്‍ എജ്യുക്കേഷന്‍) നിയമനത്തിന്‌ മാനദണ്ഡങ്ങള്‍ പാലിക്കുന്നില്ലെന്ന പരാതിയിലും തെറ്റു തിരുത്തണമെന്ന്‌ കമ്മീഷന്‍ ഉത്തരവിട്ടു. കാലടി ശ്രീ ശങ്കരചാര്യ സര്‍വകലാശാലയില്‍ ഗവേഷണം ചെയ്യുന്നതിന്‌ ഗൈഡിനെ ലഭിക്കുന്നില്ലെന്ന ന്യൂനപക്ഷ വിദ്യാര്‍ത്ഥിയുടെ പരാതിയിലും കമ്മീഷന്‍ പരാതിക്കാരിക്ക്‌ അനുകൂലമായി ഉത്തരവിട്ടു.
ഇന്നലെ നടന്ന സിറ്റിംഗില്‍ മൊത്തം 27 കേസുകളാണ്‌ കമ്മീഷന്‍ പരിഗണിച്ചത്‌. ആറു കേസുകളില്‍ തീരുമാനമായി. മറ്റുള്ള കേസുകളില്‍ അടുത്ത സിറ്റിംഗില്‍ വാദം കേള്‍ക്കും ചെയര്‍മാന്‍ അഡ്വ എം. വീരാന്‍കുട്ടിയുടെ അധ്യക്ഷതയില്‍ നടന്ന സിറ്റിംഗില്‍ അംഗങ്ങളായ അഡ്വ. വി.വി. ജോഷി, അഡ്വ. കെ.പി. മറിയുമ്മ എന്നിവരും പങ്കെടുത്തു. അടുത്ത സിറ്റിംഗ്‌ ജൂലൈ 30ന്‌ നടക്കും.

�ഫോര്‍ യുവര്‍ ഇന്‍ഫര്‍മേഷന്‍� (എഫ്‌.വൈ.ഐ) ചിത്രപ്രദര്‍ശനവുമായി റാപ്പിഡ്‌ വാല്യൂ ടെക്കികള്‍



കൊച്ചിയിലെ ദര്‍ബാര്‍ ഹാളില്‍ ജൂണ്‍ ആറിന്‌ ആനന്ദ്‌ ചന്നാര്‍ ചിത്രപ്രദര്‍ശനം ഉദ്‌ഘാടനം ചെയ്യും
� റാപ്പിഡ്‌ വാല്യൂ സൊലൂഷന്‍സിലെ 14 ജീവനക്കാരുടെ കരവിരുതുകളാണ്‌ പ്രദര്‍ശനത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്‌







കൊച്ചി: സ്വയം തീര്‍ത്ത പെയിന്റിങ്ങുകളുടേയും ഫോട്ടോകളുടേയും പ്രദര്‍ശനമൊരുക്കി ഇന്‍ഫോപാര്‍ക്കിലെ ടെക്കികള്‍ എത്തുന്നു. കോര്‍പ്പറേറ്റ്‌ സോഷ്യല്‍ റെസ്‌പോണ്‍സിബിലിറ്റി പ്രവര്‍ത്തനങ്ങളുടെ ഭാഗമായുള്ള സുസ്ഥിര വികസന പ്രവര്‍ത്തനങ്ങള്‍ക്ക്‌ തുടക്കം കുറിക്കുന്നതിനായാണ്‌ ഇന്‍ഫോപാര്‍ക്കിലെ റാപ്പിഡ്‌ വാല്യു സൊലൂഷന്‍സ്‌ കമ്പനി ജീവനക്കാര്‍ വളരെ വ്യത്യസ്‌തമായ ഒരു എക്‌സിബിഷന്‍ അണിയിച്ചൊരുക്കുന്നത്‌. ജൂണ്‍ ആറ്‌ മുതല്‍ പത്ത്‌ വരെ കൊച്ചി ദര്‍ബാര്‍ ഹാളിലാണ്‌ ചിത്ര പ്രദര്‍ശനം നടക്കുന്നത്‌.
�ഫോര്‍ യുവര്‍ ഇന്‍ഫര്‍മേഷന്‍� (എഫ്‌.ഐ.എ) എന്ന്‌ പേരിട്ടിരിക്കുന്ന ചിത്രപ്രദര്‍ശനം ജൂണ്‍ ആറിന്‌ വൈകിട്ട്‌ നാല്‌ മണിക്ക്‌ ദുബായ്‌ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന പ്രമുഖ ചിത്രകാരനും കണ്‍സള്‍ട്ടന്റുമായ ആനന്ദ്‌ ചന്നാര്‍ ഉദ്‌ഘാടനം ചെയ്യും. റാപ്പിഡ്‌ വാല്യു സൊലൂഷന്‍സിലെ ഡിസൈനേഴ്‌സിന്റെ കൂട്ടായ്‌മയായ ജെംസിലെ ടെക്‌നോളജി പ്രൊഫഷണലുകളുടെ ഒരു സംരംഭമാണ്‌ ചിത്ര പ്രദര്‍ശനം.
ഉദ്‌ഘാടനത്തിന്‌ മിഴിവേകാന്‍ 5.30 മുതല്‍ 7 മണിവരെ അലന്‍ സണ്ണി സ്റ്റീഫന്‍, വിനയ്‌ മാത്യു ജോണ്‍ എന്നിവര്‍ നയിക്കുന്ന സംഗീത വിരുന്നും ഒരുക്കുന്നുണ്ട്‌.
സുസ്ഥിര വികസന പ്രവര്‍ത്തനങ്ങള്‍ ഉയര്‍ത്തുന്നതിനോടൊപ്പം ഡിസൈനേഴ്‌സ്‌, വര്‍ണങ്ങളെ സ്‌നേഹിക്കുകയും ആദരിക്കുകയും ചെയ്യുന്നവര്‍, ചിത്രകലയെ നെഞ്ചേറ്റുന്നവര്‍ എന്നിവരുമായി കൈകോര്‍ക്കുന്നതിനുള്ള ജെംസിന്റെ പ്രാരംഭ നടപടികള്‍ കൂടിയാണ്‌ ഈ സംരംഭം.
മെല്‍വിന്‍ തമ്പി, റോയ്‌ ആനന്ദ്‌, അനൂപ്‌ എം, സുജിത്‌ കെ.എസ്‌, അനുഗീത്‌ ടി.എസ്‌, ശരണ്യ രമണന്‍, ഹരി കൃഷ്‌ണന്‍, ജിബിന്‍ ജോസഫ്‌, അമല്‍ ടോമി, മാത്തുക്കുട്ടി സേവ്യര്‍, ജിജോ ജോസഫ്‌, സ്‌മിനു ജോസഫ്‌, അരുണ്‍ കെ.എ, അജ്ഞലി രവീന്ദ്രന്‍ എന്നിവരുടെ ചിത്രങ്ങളാണ്‌ പ്രദര്‍ശനത്തില്‍ അണിനിരത്തുന്നത്‌.
�മൊബൈല്‍, വെബ്‌ എന്നിവയ്‌ക്ക്‌ വേണ്ടി മനോഹരവും പ്രവര്‍ത്തന ക്ഷമവുമായ സോഫ്‌റ്റ്‌ വെയര്‍ നിര്‍മിക്കുന്ന വളരെ കഴിവുറ്റ ഒരു കൂട്ടം കലാകാരന്‍മാരുടെ വളരെ വ്യത്യസ്‌തമായ ഒരു സംരംഭമാണ്‌ എഫ്‌.വൈ.ഐ എക്‌സിബിഷന്‍. ഇത്തരമൊരു എക്‌സിബിഷന്‌ ആതിഥേയത്വം വഹിക്കുന്നതിലും സ്‌പോണ്‍സര്‍ ചെയ്യുന്നതിലും ഞങ്ങള്‍ക്ക്‌ അങ്ങേയറ്റം അഭിമാനവും ആവേശവുമുണ്ട്‌. കൊച്ചിയിലേയും കേരളത്തിലേയും എല്ലാ പ്രതിഭകള്‍ക്കും ഇതൊരു പ്രചേദനമായിരിക്കുമെന്നും അവര്‍ക്കും തങ്ങളുടെ സൃഷ്‌ടികള്‍ പുറംലോകത്തെത്തിക്കുന്നതിനുള്ള അവസരം ഇതിലൂടെ സൃഷ്‌ടിക്കപ്പെടുമെന്നും ഞങ്ങള്‍ക്ക്‌ ഉറപ്പുണ്ട്‌. ഞങ്ങളുടെ ടീമിന്‌ ഞാന്‍ എല്ലാവിധ വിജയാശംസകളും നേരുന്നു. ഇത്‌ വളരെ വിജയകരമായ ഒരു എക്‌സിബിഷനാകുമെന്ന്‌ പ്രതീക്ഷിക്കുന്നു,� റാപ്പിഡ്‌ വാല്യു സൊലൂഷന്‍സ്‌ സി.ഇ.ഒയും പ്രസിഡന്റുമായ രാജേഷ്‌ പടിഞ്ഞാറേമഠം അഭിപ്രായപ്പെട്ടു.
�റാപ്പിഡ്‌ വാല്യു സൊലൂഷന്‍സിന്റെ സുസ്ഥിര വികസന പ്രവര്‍ത്തനങ്ങള്‍ക്കുള്ള ഒരു ഉദ്യമമാണ്‌ എഫ്‌.വൈ.ഐ. കൊച്ചി ഇന്‍ഫോപാര്‍ക്കിലെ ടെക്കികളുടെ കലാമികവ്‌ തുറന്ന്‌ കാട്ടുന്നതിനുള്ള ഒരു വേദി ഒരുക്കുക എന്നതാണ്‌ ഇതിന്റെ പ്രാഥമിക ലക്ഷ്യം. റാപ്പിഡ്‌ വാല്യു സൊലൂഷന്‍സിലെ ഡിസൈനേഴ്‌സിന്റെയും മറ്റ്‌ മേഖലകളില്‍ നിന്നുള്ള കലാകാരന്‍മാരുടെ കൂട്ടായ്‌മയുടേയും ചിത്രങ്ങളും ഡിസൈനുകളും പ്രദര്‍ശിപ്പിക്കുക, വിവിധ കമ്പനികളിലെ ഡിസൈനര്‍മാര്‍ക്ക്‌ ഒന്നിക്കുവാനും ആശയവിനിമയം നടത്തുവാനും അവസരം ഒരുക്കുക എന്നിവയാണ്‌ പരിപാടിയിലൂടെ ഉദ്ദേശിക്കുന്നത്‌. ഇതിലൂടെ ഡിസൈനിങ്‌ രംഗത്തെ പ്രതിഭകളെ ഒരേ വേദിയില്‍ ഒരുമിപ്പിക്കുന്നതിനും അതുവഴി കലാലോകത്ത്‌ നവീനതയും പുരോഗതിയും പരിപാലിക്കുന്നതിനും സാധിക്കും,� റാപ്പിഡ്‌ വാല്യു സൊലൂഷന്‍സിന്റെ ഹ്യൂമന്‍ റിസോഴ്‌സ്‌ ഡയറക്‌ടര്‍ ഡോ. ഗോപാലകൃഷ്‌ണന്‍ ജെ. പ്രകാശ്‌ അഭിപ്രായപ്പെട്ടു.
റാപ്പിഡ്‌ വാല്യു സൊലൂഷന്‍സ്‌
ആഗോളതലത്തില്‍ എന്‍ഡ്‌-ടു-എന്‍ഡ്‌ മൊബൈലിറ്റി സൊലൂഷനുകള്‍ പ്രദാനം ചെയ്യുന്ന പ്രമുഖ കമ്പനിയാണ്‌ റാപ്പിഡ്‌ വാല്യു സൊലൂഷന്‍സ്‌. മൊബൈലിറ്റി കണ്‍സള്‍ട്ടിങ്‌, ആപ്ലിക്കേഷന്‍ ഡവലപ്‌മെന്റ്‌ രംഗത്തെ വിദഗ്‌ദ്ധരടങ്ങിയ സംഘം വിവധ തരത്തിലുള്ള മൊബൈലിറ്റി സര്‍വ്വീസുകളും സൊലൂഷനുകളും വാഗ്‌ദാനം ചെയ്യുന്നു. അമേരിക്കയിലും ഇന്ത്യയിലും പ്രവര്‍ത്തന കേന്ദ്രങ്ങള്‍ ഉള്ള റാപ്പിഡ്‌ വാല്യു ലോകത്തെ ഒന്നാംനിര ബ്രാന്‍ഡുകള്‍ക്കും ഫോര്‍ച്യൂണ്‍ 1000 കമ്പനികള്‍ക്കുമാണ്‌ സേവനങ്ങള്‍ ലഭ്യമാക്കുന്നത്‌. 

വിദ്യാഭ്യാസ അവാര്‍ഡ്‌ ദാനം, പഠനോപകരണ വിതരണം

കൊച്ചി: കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതിയുടെ ചാരിറ്റി വിംഗായ ദയ ഹെല്‍പിംഗ്‌ ഹാന്റിന്റെ നേതൃത്വത്തില്‍ വിദ്യാഭ്യാസ അവാര്‍ഡ്‌ ദാനം, പഠനോപകരണ വിതരണം, പച്ചക്കറി തൈവിതരണം എന്നിവ ശനിയാഴ്‌ച മാര്‍ക്കറ്റ്‌ റോഡ്‌ ഡി.ഡി വസ്‌ത്രമഹലില്‍ സംഘടിപ്പിക്കുമെന്ന്‌ ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. കാറ്റും വെളിച്ചവും എന്നാണ്‌ പദ്ധതിക്ക്‌ പേര്‌ നല്‍കിയിരിക്കുന്നത്‌. വൈകിട്ട്‌ മൂന്നിന്‌ സിപിഎം ജില്ലാ സെക്രട്ടറി പി.രാജീവ്‌ ഉദ്‌ഘാടനം നിര്‍വഹിക്കും.ഡെപ്യൂട്ടി മേയര്‍ പക്കറി തൈവിതരണം ഉദ്‌ഘാടനം ചെയ്യും. പഠനോപകരണ വിതരണം നഗരസഭാ പ്രതിപക്ഷ നേതാവ്‌ കെ.ജെ ജേക്കബ്‌ ഉദ്‌ഘാടനം നിര്‍വഹിക്കും. സിറ്റി യൂണിറ്റ്‌ പ്രസിഡന്റ്‌ ടി.വി പ്രദീപ്‌ അധ്യക്ഷത വഹിക്കും. സമിതി സംസ്ഥാന സെക്രട്ടറി ഇ.എസ്‌ ബിജു മുഖ്യപ്രഭാഷണം നടത്തും. സിറ്റി യൂണിറ്റ്‌ സെക്രട്ടറി സുല്‍ഫീക്കര്‍ അലി.എസ്‌, പ്രസിഡന്റ്‌ ടി.വി പ്രദീപ്‌ കുമാര്‍, പ്രോഗ്രാം കമ്മിറ്റി ചെയര്‍മാന്‍ എ.കെ ഖാലിദ്‌, ദയ ചെയര്‍മാന്‍ കെ.കെ അബ്ദുള്‍ കലാം എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

അന്വേഷണം മുഖ്യമന്ത്രിയിലേക്കും അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളിലേക്കും വ്യാപ്പിക്കണമെന്ന്‌

കൊച്ചി
കടകംപിള്ളി,കളമശേരി ഭൂമി തട്ടിപ്പുമായി ബന്ധപ്പെട്ട അന്വേഷണം മുഖ്യമന്ത്രിയിലേക്കും അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളിലേക്കും വ്യാപ്പിക്കണമെന്ന്‌ ബിജെപി ജനറല്‍ സെക്രട്ടറി എ.എന്‍. രാധാകൃഷ്‌ണന്‍ ആവശ്യപ്പെട്ടു.
മുഖ്യമന്ത്രിയുടെ കുടുംബാംഗങ്ങളെയും ഇക്കാര്യവുമായി ബന്ധപ്പെട്ട്‌ ചോദ്യം ചെയ്യണമെന്നും അവരുടെ പങ്കാളിത്തത്തെക്കുറിച്ചു പരിശോധന നടത്തുകയും മുഖ്യമന്ത്രിയുടെ കുടുംബാംഗങ്ങളുടെ ടെലിഫോണ്‍ രേഖകള്‍ പരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഈ തട്ടിപ്പില്‍ പ്രധാനമായും കേന്ദ്രമായിരിക്കുന്നത്‌ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ വീട്‌ ആണെന്നു കെ.എന്‍ രാധാകൃഷ്‌ണന്‍ ആരോപിച്ചു. സരിതയുടെ കേസുമായി ബന്ധപ്പെട്ട്‌ ഉരിത്തിരിഞ്ഞുവന്ന ഏറ്റവും പ്രധാനപ്പെട്ട ആക്ഷേപത്തിലും തട്ടിപ്പ്‌ പ്രധാനമായും നടന്നത്‌ മുഖ്യമന്ത്രിയുടെ ഓഫീസ്‌ കേന്ദ്രീകരിച്ചായിരുന്നു. മുഖ്യമന്ത്രിയുടെ കുടുംബാംഗങ്ങള്‍ക്ക്‌ ഇതില്‍ വ്യക്തമായ ബന്ധമുണ്ട്‌. കേസിലെ പ്രധാന പ്രതിയായ മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍ സലിം രാജിന്റെ മൊബൈല്‍ ഫോണുകള്‍ ഇത്തരുണത്തില്‍ പരിശോധിക്കണമെന്നു ബിജെപി നേരത്ത തന്നെ ആവശ്യപ്പെട്ടിരുവെന്ന്‌ എ.എന്‍ രാധാകൃഷ്‌ണന്‍ പറഞ്ഞു. അപോലെ സലിം രാജിനെ നുണപരിശോധനയ്‌ക്കു വിധേയമാക്കുവാനും നിര്‍ദ്ദേശിച്ചിരുന്നു മുഖ്യമന്ത്രിയുടെ ഓഫീസ്‌ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന വലിയ റാക്കറ്റിലെ ചെറിയ കണ്ണിമാത്രമാണ്‌ സലിം രാജ്‌ എന്ന്‌്‌ എ.എന്‍ രാധാകൃഷണന്‍ കുറ്റപ്പെടുത്തി.
കളമശേരിയിലെ ഭൂമിതട്ടിപ്പിനിരയായ ഷെറീഫയുടെ മകന്‍ നാസര്‍ ഉള്‍പ്പെടെയുള്ളവരെ ഇക്കാര്യം സംസാരിക്കുന്നതിനായി മുഖ്യമന്ത്രി വിളിച്ചിരുന്നു. ഗണ്‍മാനായിരുന്ന സലിം രാജിനെ വിളിച്ചുവരുത്തി ഒരു പ്രഥമികമായ അന്വേഷണം മുഖ്യമന്ത്രി നടത്തിയിരുന്നു.
മുഖ്യമന്ത്രിയ്‌ക്കു പുറമെ ഉയര്‍ന്ന ഉദ്യോഗസ്ഥന്മാര്‍ക്കും റവന്യു മന്ത്രി അടൂര്‍ പ്രകാശിനും അഡ്വക്കേറ്റ്‌ ജനറലിനും ഉയര്‍ന്ന പോലീസ്‌ ഉദ്യോഗസ്ഥന്മാര്‍ക്കും ഭരണസംവിധാനത്തിനും ഇക്കാര്യത്തില്‍ പങ്കാളിത്തമുണ്ടെന്നു വ്യക്തമാണ്‌. ഭൂമിവില മാത്രം കണക്കാക്കിയാല്‍ 200 കോടി രൂപയോളം വരുന്ന തട്ടിപ്പാണ്‌ കടകംപള്ളിയിലും കളമശേരിയിലുമായി നടത്തിയിരിക്കുന്നത്‌. ഇനിയും ഇത്തരം ഒരു പാട്‌ തട്ടിപ്പുകള്‍ പുറത്തുവരേണ്ടിയിരിക്കുന്നു.
ഉയര്‍ന്ന പോലീസ്‌ ഉദ്യോഗസ്ഥന്മാരെ ഇതിനു ഉപയോഗപ്പെടുത്തിയിട്ടുണ്ട്‌. കളമേശേരി ഭൂമി തട്ടിപ്പുമായി ബന്ധപ്പെട്ട ഡപ്യുട്ടി പാലീസ്‌ കമ്മീഷണര്‍ മുഹമ്മദ്‌ റഫീഖിനു പ്രധാന പങ്ക്‌ ഉണ്ടെന്നും കെ.എന്‍ രാധാകൃഷ്‌ണന്‍ പറഞ്ഞു. കളമശേരി ഭൂമി ത്‌ട്ടിപ്പുമായി ബന്ധപ്പെട്ട്‌ മുഹമ്മദ്‌ റഫീഖ്‌ നല്‍കിയ റിപ്പോര്‍ട്ട്‌ ഇതിനു തെളിവാണ്‌. 2013 ജനുവരിയില്‍ നല്‍കിയ റിപ്പോര്‍ട്ട്‌ ഈ സാഹചര്യത്തില്‍ പുനഃപരിശോധിക്കണമെന്നും ്‌അദ്ദേഹം ആവശ്യപ്പെട്ടു.
കളമശേരി ഭൂമിതട്ടിപ്പ്‌്‌ കേസിലെ വാദിയായ ഷെറിഫയുടെ മകന്‍ നാസറിനെ പ്രതിയാക്കിയാണ്‌ ഡപ്യുട്ടി പോലീസ്‌ കമ്മീഷണര്‍ മുഹമ്മദ്‌ റഫീഖ്‌ വിചിത്രമായ ിപ്പോര്‍ട്ട്‌ മുഖ്യമന്ത്രിയ്‌ക്ക്‌ നല്‍കിയത്‌. ജില്ലാ കലക്ടര്‍, തൃക്കാക്കര നോര്‍ത്ത്‌ വില്ലേജ്‌ ഓഫീസര്‍,കണയന്നൂര്‍ അഡീഷണല്‍ സഹസില്‍ദാര്‍ ,ലാന്‍ഡ്‌ റവന്യു കമ്മീഷണര്‍ തുടങ്ങിയ 14ഓളം ഓഫീസുകളില്‍ നിന്നും മുഹമ്മദ്‌ റഫീഖ്‌ റിപ്പോര്‍ട്ട്‌ എടുത്തു. ഈ റിപ്പോര്‍ട്ടുകള്‍ എല്ലാം സത്യവിരുദ്ധമാണെന്നും ഈ റിപ്പോര്‍ട്ട്‌ നല്‍കിയവരെക്കൂടി അന്വേഷണ പരിധിയില്‍ കൊണ്ടുവരണമെന്നും എ.എന്‍ റാധാകൃഷ്‌ണന്‍ പറഞ്ഞു. ഉയര്‍ന്ന പോലീസ്‌ ഉദ്യോഗസ്ഥന്മാര്‍ അടക്കം വന്‍ ഉദ്യോഗസ്ഥവൃന്ദം തട്ടിപ്പ്‌ സംഘത്തില്‍ ഉണ്ടെന്നും ഇവരെല്ലാം ഇതിനു തുനിഞ്ഞതിനു കാരണം ഇതിനു പിന്നില്‍ മുഖ്യമന്ത്രിയ്‌ക്കും റവന്യു മന്ത്രിക്കും പങ്കുണ്ടെന്ന ധൈര്യത്തിലാണെന്നും എ.എന്‍ രാധാകൃഷ്‌ണന്‍ പറഞ്ഞു.
ഹൈക്കോടതി ജഡ്‌ജി എ.വി രാമകൃഷ്‌ണപിള്ളയുടെ ഉത്തരവ്‌ പ്രകാരം തണ്ടപ്പേര്‌ രേഖപ്പെടുത്തി കളമശേരി ഭൂമിയുടെ യഥാര്‍ത്ഥ ഉടമകളായ എ.കെ.നാസറിനും കുടുംബത്തിനും ഭൂമിയുടെ കരം അടക്കാന്‍ ഉത്തരവ്‌ നല്‍കിയിരുന്നു. എന്നാല്‍ സര്‍ക്കാര്‍ ഇതുവരെ കരം വാങ്ങുവാന്‍ തയ്യാറായിട്ടില്ല.
സരിതയുടെ കേസ്‌ എങ്ങനെയാണോ കൈകമാര്യം ചെയ്‌തത്‌ അതേപോലെ മുഖ്യമന്ത്രിയുടെ വീട്‌ കേന്ദ്രീകൃതമായി മുഖ്യമന്ത്രിയുടെ കുടുംബാംഗങ്ങള്‍ ബന്ധപ്പെട്ടുള്ള തട്ടിപ്പ്‌ സംഘത്തിലെ ഒന്നാംപ്രതി മുഖ്യമന്ത്രിയാണെന്നും റവന്യു മന്ത്രി അടൂര്‍ പ്രകാശിനും ഇതില്‍ പങ്കുണ്ടെന്നും അതുകൊണ്ട്‌ തന്നെ ഈ കേസ്‌ തേച്ചുമാച്ചുകളയാനുള്ള ശ്രമം നടക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ്‌ നല്‍കി.ഇപ്പോള്‍ ചെറിയ ഉദ്യോഗസ്ഥന്മാരെ ബലിയാടാക്കി ഈ കേസ്‌ ഒതുക്കാന്‍ ശ്രമിക്കുന്നത്‌ ജനാധിപത്യസംവിധാനത്തിനു ഭൂഷണമല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
വാര്‍ത്താ സമ്മേളനത്തില്‍ ബിജെപി എറണാകുളം ജില്ലാ പ്രസിഡന്റ്‌ പി.ജെ തോമസ്‌, കളമശേരി ഭൂമിതട്ടിപ്പിനിരയായ എ.കെ നാസര്‍ ,സഹോദരന്‍ എ.കെ നൗഷാദ്‌ എന്നിവര്‍ പങ്കെടുത്തു.

2015 ജൂൺ 3, ബുധനാഴ്‌ച

നഴ്‌സിങ്ങ്‌ റിക്രൂട്ട്‌മെന്റിലെ അപാകത : സുപ്രിംകോടതിയെ സമീപിക്കും


കൊച്ചി : വിദേശത്ത്‌ ജോലിക്കുപോകാന്‍ ഉദ്ദേശിക്കുന്ന നഴ്‌സുമാര്‍ക്ക്‌ കേന്ദ്രസര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ നിര്‍ദ്ദേശങ്ങളിലെ അപാകതകള്‍ക്കെതിരെ നഴ്‌സിങ്‌ അസോസിയേഷന്‍ സുപ്രീംകോടതിയെ സമീപിക്കുമെന്ന്‌ യുണൈറ്റഡ്‌ നഴ്‌സിങ്‌ അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ്‌ ജാസ്‌മിന്‍ ഷാ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഇതിനായി നിയമസഹായ സമിതി രൂപീകരിക്കാന്‍ 9ന്‌ സമ്മേളനം നടത്തും. രാവിലെ പത്തിന്‌ കലൂര്‍ റിന്യൂവല്‍ സെന്ററില്‍ നടക്കുന്ന സമ്മേളനം മുന്‍ എം.പി പി രാജീവ്‌ ഉദ്‌ഘാടനം ചെയ്യും.
നഴ്‌സിങ്‌ റിക്രൂട്ട്‌മെന്റ്‌ സര്‍ക്കാര്‍ ഏജന്‍സികള്‍ വഴിയാക്കുന്നതിന്‌ മുന്‍പ്‌ ഇതിനാവശ്യമായ സൗകര്യങ്ങള്‍ അവിടെ ഉണ്ടോയെന്ന്‌ ഉറപ്പ്‌ വരുത്തണമായിരുന്നു. പത്താം ക്ലാസ്‌ ജയിച്ചവര്‍ക്ക്‌ എമിഗ്രേഷന്‍ വേണ്ടെന്ന നിയമം നിലനില്‍ക്കെ നഴ്‌സിങ്‌ സമൂഹത്തിനുമാത്രം രണ്ട്‌ എമിഗ്രേഷന്‍ എന്നത്‌ കടുത്ത അനീതിയാണെന്നും ജാസ്‌മിന്‍ ഷാ പറഞ്ഞു. ഈ അപാകതകള്‍ പരിശോധിക്കാന്‍ കേന്ദ്രം തയ്യാറായില്ലെങ്കില്‍ പതിനായിരക്കണക്കിന്‌ ഇന്ത്യന്‍ നഴസുമാരുടെ ഭാവി അവതാളത്തിലാകും. ഇത്തരം ബുദ്ധിമുട്ടുകള്‍ ചൂണ്ടിക്കാട്ടി കേന്ദ്ര മന്ത്രി സുഷമാ സ്വരാജിന്‌ ഭീമഹര്‍ജി നല്‍കുമെന്നും അസോസിയേഷന്‍ ഭാരവാഹികള്‍ പറഞ്ഞു.
റിന്യൂവല്‍ സെന്ററില്‍ നടക്കുന്ന യോഗത്തില്‍ ഡോ. സെബാസ്റ്റിയന്‍ പോള്‍ മുഖ്യാതിഥിയാകും. പങ്കെടുക്കാന്‍ താല്‍പ്പര്യമുള്ളവര്‍ 9567574809, 9447532533 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക. അസോസിയേഷന്‍ ജില്ലാ സെക്രട്ടറി ഹാരിസ്‌ മണലുംപാറ, ജില്ലാ വൈസ്‌ പ്രസിഡന്റ്‌ അഞ്‌ജലി എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു. 

പി.രാജീവിനെ ആദരിക്കുമെന്ന്‌



കൊച്ചി : മാതൃകപരമായ പാര്‍ലമെന്ററി പ്രവര്‍ത്തനം വഴി രാജ്യസഭയുടെ അഭിനന്ദനം നേടിയ പി.രാജീവിനെ ആദരിക്കുമെന്ന്‌ മുന്‍ കളക്ടര്‍ ഡോ.കെ.ആര്‍ വിശ്വംഭരന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. പൗരസൗഹൃദ വേദിയുടെ ആഭിമുഖ്യത്തില്‍ ബി.ടി.എച്ചില്‍ വെള്ളിയാഴ്‌ച 4നാണ്‌ പരിപാടി സംഘടിപ്പുക്കുന്നതെന്ന്‌ അദ്ദേഹം അറിയിച്ചു. മേയര്‍ ടോണി ചമ്മണി, പ്രൊഫ.എം.കെ.സാനു, നടന്‍ മമ്മൂട്ടി, എം.എ ബേബി, ഹൈബി ഈഡന്‍ എം.എല്‍.എ തുടങ്ങി പ്രമുഖര്‍ പങ്കെടുക്കും. ചടങ്ങിനു ശേഷം ഗായിക ചന്ദ്രലേഖയും ഗസല്‍ ഗായകന്‍ പ്രസാദ്‌ പൊന്നാനിയും അവതരിപ്പിക്കുന്ന സംഗീത വിരുന്ന്‌ നടത്തുമെന്നും ഡോ.കെ.ആര്‍ വിശ്വംഭരന്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. സാബു ജോര്‍ജ്ജ്‌, റിയാസ്‌ കെ.എം എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു. 

ഫൈന്‍ ആര്‍ട്‌സ്‌ കോഴ്‌സുകളിലെ അഡ്‌മിഷന്‍


കൊച്ചി : കര്‍ണ്ണാടക സ്‌റ്റേറ്റ്‌ ഓപ്പണ്‍ യൂണിവേഴ്‌സിറ്റിയുടെ കീഴിലുള്ള അല്ലാമപ്രഭു ലളിതകലാ അക്കാദമി നടത്തുന്ന ഫൈന്‍ ആര്‍ട്‌സ്‌ കോഴ്‌സുകളിലെ 2015-16 വര്‍ഷത്തേക്കുള്ള അഡ്‌മിഷന്‍ ആരംഭിച്ചതായി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഏതുപ്രായത്തിലും ജോലിചെയ്യുന്നവര്‍ക്കും സുകുമാരകലകളില്‍ പഠനം നടത്താന്‍ പര്യാപ്‌തമായ രീതിയിലാണ്‌ കോഴ്‌സുകള്‍ നടത്തുന്നത്‌. ചിത്രകല, ശില്‍പ്പകല, അപ്ലൈഡ്‌ ആര്‍ട്‌സ്‌, സംഗീതം, നൃത്തം, നാടകം എന്നിവയില്‍ ബിരുദത്തിനും ബിരുദാനന്തര പഠനത്തിനും സൗകര്യമുണ്ട്‌. തൃപ്പൂണിത്തുറ ഇന്‍സൈറ്റ്‌ ആര്‍ട്‌സ്‌ ഫൗണ്ടേഷനിലാണ്‌ ക്ലാസുകള്‍ നടക്കുന്നത്‌. കലയില്‍ പ്രാവീണ്യം നേടിയ 18 വയസ്‌ പൂര്‍ത്തിയായവര്‍ക്ക്‌ പ്രത്യേക പഠനയോഗ്യതയില്ലാതെ നേരിട്ട്‌ അഡ്‌മിഷന്‍ നല്‍കും. ഏതെങ്കിലും ബിരുദം ഉള്ളവര്‍ക്ക്‌ എംഎഫ്‌എ കോഴ്‌സിന്‌ നേരിട്ട്‌ ചേര്‍ന്ന്‌ പഠിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക്‌ 9847220694 എന്ന നമ്പറില്‍ ബന്ധപ്പെടുക. അഡ്വ. എ വി ബിജു, ഡോ. ഡി എ ഉപാധ്യായ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

ദീര്‍ഘവീക്ഷണം ഇല്ലാതെയാണ്‌ കേരളത്തില്‍ താല്‍ക്കാലിക മജിസ്‌ട്രേറ്റ്‌ കോടതികള്‍ ആരംഭിച്ചതെന്ന്‌




കൊച്ചി : ദീര്‍ഘവീക്ഷണം ഇല്ലാതെയാണ്‌ കേരളത്തില്‍ താല്‍ക്കാലിക മജിസ്‌ട്രേറ്റ്‌ കോടതികള്‍ ആരംഭിച്ചതെന്ന്‌ ഭാരതീയ അഭിഭാഷക പരിഷത്ത്‌ ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഇതിനെതിരെ ഹൈക്കോടതിയില്‍ മെമ്മോറാണ്ടം നല്‍കും. ആറ്‌ മണിക്കൂര്‍ തുടര്‍ച്ചയായി സിറ്റിംഗ്‌ നടത്തിയിരുന്ന കോടതികളില്‍ ഇപ്പോള്‍ ഒരു മണിക്കൂര്‍ മാത്രമാണ്‌ സിറ്റിംഗ്‌ നടത്തുന്നത്‌. ഇവ ആഴ്‌ചയില്‍ ഒന്നോരണ്ടോ തവണയാണ്‌ പ്രവര്‍ത്തിക്കുന്നത്‌. ഇവിടെ നിയമിച്ചിരിക്കുന്ന മജിസ്‌ട്രേറ്റുമാര്‍ക്ക്‌ വേണ്ടത്ര യോഗ്യതയില്ല. താല്‍ക്കാലിക ജീവനക്കാരുടെ നിയമനം കോടതിയുടെ വിശ്വാസ്യത നഷ്ടപ്പെടുത്തുമെന്നും അവര്‍ പറഞ്ഞു.
സംസ്ഥാന സെക്രട്ടറി അഡ്വ. എം എ വിനോദ്‌, ജില്ലാ പ്രസിഡന്റ്‌ അഡ്വ. പി എല്‍ ബാബു, ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ. എന്‍ ജഗത്ത്‌, എം എന്‍ മനോജ്‌, കെ ബി സാജന്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

കൊച്ചി മെട്രോ - നോ്‌ക്കുകൂലി ആവശ്യം പാളങ്ങള്‍ നീക്കുന്ന പണി നിലച്ചു


കൊച്ചി
തൊഴിലാളി യൂണിയനുകള്‍ അന്യായമായി നോക്കുകൂലി ആവശ്യപ്പെട്ടതോടെ കൊച്ചി മെട്രോ നിര്‍മ്മാണത്തിന്റെ പുരോഗതിയെ വീണ്ടും ബാധിക്കുന്നു.
കൂലിക്കു പുറമെ അന്യായമായി തൊഴിലാളികള്‍ നോക്കുകൂലി ആവശ്യപ്പെട്ടതോടെ മെട്രോയ്‌ക്കായി കൊണ്ടു വന്ന പാളങ്ങള്‍ തുറമുഖത്തു നിന്നും കലൂരിലെ യാര്‍ഡിലേക്കു മാറ്റുന്ന ജോലികള്‍ തടസ്സപ്പെട്ടു.
കൊച്ചി മെട്രോ റെയിലിനായി ഒരാഴ്‌ച മുന്‍പ്‌ ഫ്രാന്‍സില്‍ നിന്നും കൊച്ചി തുറമുഖത്ത്‌ എത്തിച്ച 3361 ടണ്‍ വരുന്ന റെയില്‍ പാളങ്ങള്‍ നീക്കുന്നതാണ്‌ തൊഴിലാളി യൂണിയനുകള്‍ നോക്കുകൂലി ആവശ്യപ്പെട്ടതോടെ തടസ്സപ്പെട്ടിരിക്കുന്നത്‌. വേതനത്തിനു പുറമെ അട്ടിക്കാശ്‌ എന്ന പേരില്‍ നോക്കുകൂലി വേണമെന്നാണ്‌ തൊഴിലാളികളുടെ ആവശ്യം. ഇതിനാല്‍ പാളം നീക്കാന്‍ കരാര്‍ ഏറ്റെടുത്ത കമ്പനിക്കു വന്‍ തുക ചെലവാകും.
അട്ടിക്കാശിനു പുറമെ ഒരു വണ്ടിക്ക്‌ 1500 രൂപയാണ്‌ ആവശ്യപ്പെട്ടിരിക്കുന്നത്‌.ഇതിനു പുറമെ 200 രൂപചായക്കാശ്‌ ഒരു ലോഡിനു 5000 രൂപയാണ്‌ കൊടുക്കുന്നതെന്നും കരാര്‍ ഏറ്റഠുത്ത കമ്പനിക്കാര്‍ പറയുന്നു.
എന്നാല്‍ ഇതിനുപുറമെ ഈ ജോലിക്ക്‌ തങ്ങളുടെ യൂണിയനില്‍പ്പെട്ടവരെ എടുക്കണമെന്നാണ്‌ മറ്റൊരു ആവശ്യം.
കലൂരിലെ യാര്‍ഡിലേക്കു ഉടനടി പാള്‌ങ്ങള്‍ മാറ്റിയില്ലെങ്കില്‍ കൊച്ചി തുറമുഖ അധികൃതര്‍ക്ക്‌ സ്ഥലവാടകയായി വന്‍ തുക നല്‍കേണ്ടിവരും .എന്നാല്‍ കൂടുതല്‍ തൊഴിലാളികള്‍ക്ക്‌ ജോലി നല്‍കണമെന്നതു മാത്രമാണ്‌ തങ്ങളുടെ ആവശ്യമെന്നു യൂണിയന്‍ ഭാരവാഹികള്‍ പറയുന്നു.
ഇതിനു മുന്‍പും നോക്കുകൂലി വിവാദത്തില്‍പ്പെട്ട്‌ മെട്രോ നിര്‍മ്മാണം തടസ്സപ്പെട്ടിരുന്നു. അന്ന്‌ മന്ത്രി ആര്യാടന്‍ മുഹമ്മദ്‌ ഇടപെട്ടാണ്‌ പ്രശ്‌നം പരിഹരിച്ചത്‌. സര്‍ക്കാര്‍ ഇടപെട്ട്‌ പ്രശ്‌നപരിഹാരം ഉണ്ടാക്കിയില്ലെങ്കില്‍ കരാര്‍ ഉപേക്ഷിക്കുമെന്നു കരാറുകാരന്‍ വ്യക്തമാക്കി. 

2015 മേയ് 28, വ്യാഴാഴ്‌ച

കൊച്ചിക്ക്‌ ഫിഫയുടെ താല്‍ക്കാലിക അംഗീകാരം

കൊച്ചി: ഫിഫ അണ്ടര്‍-17 ലോകകപ്പിനുള്ള വേദിയായി കൊച്ചിക്ക്‌ ഫിഫയുടെ താല്‍ക്കാലിക അംഗീകാരം. ഇന്നലെ കലൂര്‍ രാജ്യാന്തര സ്റ്റേഡിയത്തില്‍ കളിയുമായി ബന്ധപ്പെട്ട്‌ സ്റ്റോക്ക്‌ ഹോള്‍ഡേഴ്‌സിനായി സംഘടിപ്പിച്ച ശില്‍പ്പശാലക്ക്‌ ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ്‌ ഫിഫ അണ്ടര്‍-17 ലോകകപ്പ്‌ ടൂര്‍ണമെന്റ്‌ ഡയറക്‌ടര്‍ ഹാവിയര്‍ സെപ്പി, പ്രൊജക്‌ട്‌ ഡയറക്‌ടര്‍ ജോയ്‌ ഭട്ടാചാര്യ എന്നിവര്‍ ചേര്‍ന്ന്‌ കൊച്ചിയെ താല്‍ക്കാലിക അംഗീകാരം ലഭിക്കുന്ന ആദ്യ വേദിയായി പ്രഖ്യാപിച്ചത്‌. മറ്റു വേദികളെ പിന്നീട്‌ പ്രഖ്യാപിക്കും. ഡല്‍ഹി, നവി മുംബൈ, ഗോവ, കൊല്‍ക്കത്ത, ഗുഹാവത്തി എന്നിവയാണ്‌ സാധ്യത ലിസ്റ്റിലുള്ള മറ്റു വേദികള്‍. പ്രൊവിഷണല്‍ സെലക്ഷന്‍ അഗ്രിമെന്റ്‌ അണ്ടര്‍-17 ലോകകപ്പ്‌ നോഡല്‍ ഓഫീസര്‍ എം.പി.എം മുഹമ്മദ്‌ ഹനീഷ്‌ ഐ.എ.എസിനും കെ.എഫ്‌.എ പ്രസിഡന്റ്‌ കെ.എം.ഐ മേത്തര്‍ക്കും ടൂര്‍ണമെന്റ്‌ ഡയറക്‌ടര്‍ സാവിയര്‍ സെപ്പി കൈമാറി. കൊച്ചിയില്‍ ഫിഫക്ക്‌ ശുഭാപ്‌തി വിശ്വാസമുണ്ടെന്നും സമയ പരിധിക്കുള്ളില്‍ തന്നെ കൊച്ചി മത്സരങ്ങള്‍ക്കായി സജ്ജമാകുമെന്നാണ്‌ ഞങ്ങള്‍ പ്രതീക്ഷിക്കുന്നതെന്നും ഹാവിയര്‍ സെപ്പി പറഞ്ഞു. ഇതുവരെയുള്ള ഒരുക്കങ്ങളില്‍ ഫിഫ പൂര്‍ണ സംതൃപ്‌തരാണെന്നും സര്‍ക്കാറും ഫുട്‌ബോള്‍ അസോസിയേഷനും ജനപ്രതിനിധികളും മികച്ച പിന്തുണയാണ്‌ ലോകകപ്പിന്റെ ഒരുക്കങ്ങള്‍ക്ക്‌ നല്‍കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ലോകകപ്പിന്‌ തയ്യാറാകുന്നതിനായി 2016 സെപ്‌തംബര്‍ വരെയാണ്‌ കൊച്ചിക്ക്‌ സമയം അനുവദിച്ചിരിക്കുന്നത്‌. ഇതിനിടയില്‍ പ്രധാന വേദിയായ കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയവും നാലു പരിശീലന സ്റ്റേഡിയങ്ങളും പൂര്‍ണ സജ്ജമാക്കി ഫിഫക്ക്‌ കൈമാറണം. സെപ്‌തംബറില്‍ ഫിഫയുടെ സാങ്കേതിക സമിതി അന്തിമ പരിശോധന നടത്തിയ ശേഷം കൊച്ചിയെ മത്സര വേദിയായി ഔദ്യോഗികമായി പ്രഖ്യാപിക്കും. താരങ്ങളുടെ പരിശീലനത്തിനായി കൊച്ചി കോര്‍പ്പറേഷന്റെ കീഴിലുള്ള ഫോര്‍ട്ടുകൊച്ചി വേളി ഗ്രൗണ്ട്‌, പനമ്പിള്ളി നഗര്‍ ബോയ്‌സ്‌ സ്‌കൂള്‍ ഗ്രൗണ്ട്‌, മഹാരാജാസ്‌ കോളജ്‌ ഗ്രൗണ്ട്‌ എന്നിവയുടെ ട്രെയിനിങ്‌ സൈറ്റ്‌ കരാറുംചടങ്ങില്‍ കൈമാറി. നാലാമത്തെ പരിശീലന വേദിയായി പരിഗണിക്കുന്ന കുഫോസ്‌ സ്റ്റേഡിയത്തിന്റെ കരാര്‍ ഒരാഴ്‌ച്ചക്കകം ഒപ്പുവെക്കും. മത്സര വേദിയായ കലൂര്‍ രാജ്യാന്തര സ്റ്റേഡിയം സംബന്ധിച്ച കരാര്‍ കഴിഞ്ഞ ഏപ്രിലില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ സാന്നിധ്യത്തില്‍ എ.ഐ.എഫ്‌.എഫ്‌ ചീഫ്‌ എക്‌സിക്യൂട്ടിവ്‌ ഓഫിസര്‍ സുനന്ദോദറിന്‌ ജി.സി.ഡി.എ കൈമാറിയിരുന്നു. കലൂര്‍ സ്റ്റേഡിയത്തിന്റെ അടിസ്ഥാന സൗകര്യ വികസനവുമായി ബന്ധപ്പെട്ട്‌ ജി.സി.ഡി.എ 42 കോടിയുടെ എസ്റ്റിമേറ്റാണ്‌ സര്‍ക്കാറിന്‌ സമര്‍പ്പിച്ചിട്ടുള്ളത്‌. ഇതില്‍ ഒരു വിഹിതം കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ട്‌. കരാര്‍ പ്രകാരം കളി നടത്തുന്നതിനാവശ്യമായ എല്ലാ സൗകര്യവും മൈതാനത്തിന്‍െറ ഉടമസ്ഥരായ ജി.സി.ഡി.എ ചെയ്യേണ്ടത്‌. 2013 സെപ്‌റ്റംബറില്‍ തന്നെ സര്‍ക്കാര്‍ ഇതു സംബന്ധിച്ച്‌ എ.ഐ.എഫ്‌.എഫിനും ഫിഫക്കും ഗാരന്റി നല്‍കിയിരുന്നു. സുരക്ഷാ സംവിധാനം, വാര്‍ത്താ വിനിമയ സംവിധാനങ്ങള്‍, ലോകോത്തര നിലവാരത്തിലുള്ള സജ്ജീകരണം, ആവശ്യമായ പെര്‍മിറ്റുകള്‍ മുതലായ എല്ലാ സംവിധാനങ്ങളും ജി.സി.ഡി.എയാണ്‌ ഒരുക്കേണ്ടത്‌. കളിയുടെ വിപണനത്തിനുള്ള അവകാശം ഫിഫക്കായിരിക്കും. കളിക്ക്‌ ആറുമാസം മുമ്പ്‌ മൈതാനം ഫിഫക്ക്‌ വിട്ടുകൊടുക്കണം.
പരിശീലന ഗ്രൗണ്ടുകള്‍ ഒരുക്കുന്നതിനായി നാലു കോടി രൂപയുടെ പ്രൊജക്‌ടാണ്‌ തയ്യാറാക്കിയിട്ടുള്ളത്‌. ഈ ഫണ്ട്‌ സര്‍ക്കാര്‍ സ്വന്തമായി കണ്ടെത്തണം. പരിശീലനം ഫ്‌ളഡ്‌ലൈറ്റിനു കീഴിലായതിനാല്‍ മികച്ച വെളിച്ച സംവിധാനമടക്കുള്ള കാര്യങ്ങള്‍ നാലു സ്റ്റേഡിയങ്ങളിലും തയ്യാറാക്കണം. അതാത്‌ പ്രദേശങ്ങളിലെ എം.എല്‍.എമാരുടെ ഫണ്ട്‌ ഉപയോഗിച്ച്‌ സ്റ്റേഡിയവും അനുബന്ധ സൗകര്യങ്ങളും ഒരുക്കാനാണ്‌ കെ.എഫ്‌.എ ഉദ്ദേശിക്കുന്നത്‌. സ്റ്റേഡിയങ്ങള്‍ ഒരുക്കുമ്പോള്‍ സാങ്കേതിക സഹായവും നിര്‍ദ്ദേശങ്ങളും ഫിഫ നല്‍കും. മത്സര വേദിയുടെയും പരിശീലന വേദിയുടെയും നിലവാരം ഉയര്‍ത്താനായി ഫിഫ സംഘം നിര്‍ദേശിച്ച കാര്യങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കേണ്ടിവരും. മത്സര വേദിയേക്കാള്‍ പത്ത്‌ മടങ്ങ്‌ മികച്ചതായിരിക്കണം പരിശീലന ഗ്രൗണ്ടുകളെന്ന്‌ ടെക്‌നികള്‍ കമ്മിറ്റി നിര്‍ദേശിച്ചിരുന്നു.
2016ലെ ചാമ്പ്യന്‍ഷിപ്പിനു മുന്നോടിയായി പിച്ചിന്റെ ഗുണനിലവാരം ഉറപ്പാക്കുന്നതിനായി അന്താരാഷ്‌ട്ര സൗഹൃദ മത്സരങ്ങളടക്കം സ്റ്റേഡിയത്തില്‍ നടത്തും. മറ്റു സാധ്യത വേദികളില്‍ ഗുഹാവത്തി ഒഴിച്ച്‌ മറ്റുള്ള വേദികളിലെല്ലാം ഫിഫ സംതൃപ്‌തരാണ്‌. ഗുവാവത്തിയെ ഒഴിവാക്കി ചാമ്പ്യന്‍ഷിപ്പ്‌ അഞ്ചു വേദികളിലാക്കി ചുരുക്കാനും സാധ്യതയുണ്ട്‌. അങ്ങനെ വന്നാല്‍ കൊച്ചിയില്‍ കൂടുതല്‍ മത്സരങ്ങളുണ്ടാകും. ആദ്യറൗണ്ടില്‍ ഒരു ഗ്രൂപ്പിലെ ആറ്‌ കളികള്‍ക്ക്‌ പുറമേ നോക്കൗട്ട്‌ റൗണ്ടിലെ സെമി മത്സരങ്ങളിലൊന്ന്‌ കൊച്ചിക്ക്‌ അനുവദിക്കാനും സാധ്യതയുണ്ട്‌. രണ്ട്‌ വര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന 17 വയസിന്‌ താഴെയുള്ളവരുടെ ലോകകപ്പില്‍ ഇന്ത്യയുള്‍പ്പെടെ 24 രാജ്യങ്ങളാണ്‌ പങ്കെടുക്കുക. ആറ്‌ ഭൂഖണ്ഡങ്ങളിലായി നടക്കുന്ന യോഗ്യതാ ടൂര്‍ണമെന്റുകളിലൂടെ ശേഷിച്ച ടീമുകളെ തിരഞ്ഞെടുക്കും. യൂറോപ്പില്‍നിന്നും മധ്യ അമേരിക്കന്‍ മേഖലയില്‍നിന്നും അഞ്ച്‌ ടീമുകള്‍ വീതവും ഏഷ്യ, ലാറ്റിനമേരിക്ക, ആഫ്രിക്ക എന്നിവിടങ്ങളില്‍നിന്ന്‌ നാല്‌ ടീമുകളും ഓഷ്യാനിയയില്‍നിന്ന്‌ ഒരു ടീമുമാണ്‌ യോഗ്യത നേടിയെത്തുക. ആകെ 24 ടീമുകളും 52 മത്സരങ്ങളുമാണുള്ളത്‌. ടീമുകളെ ആറ്‌ ഗ്രൂപ്പുകളായി തിരിക്കും. ഈ വര്‍ഷത്തെ ലോകകപ്പിന്‌ ലാറ്റിനമേരിക്കന്‍ രാജ്യമായ ചിലിയാണ്‌ വേദിയാവുക. ഇന്ത്യയുടെ ഫുട്‌ബോള്‍ ചരിത്രത്തിലാദ്യമായാണ്‌ ഫിഫയുടെ ഒരു ചാമ്പ്യന്‍ഷിപ്പ്‌ എത്തുന്നത്‌
ഫിഫ അണ്ടര്‍-17 ലോകകപ്പ്‌ ഹെഡ്‌ ഓഫ്‌ വെന്യൂസ്‌ ഓപ്പറേഷന്‍സ്‌ റോമ ഖന്ന, ഡൊമിനിക്‌ പ്രസന്റേഷന്‍ എം.എല്‍.എ, മേയര്‍ ടോണി ചമ്മിണി, ജി.സി.ഡി.എ ചെയര്‍മാന്‍ എന്‍ വേണുഗോപാല്‍, ജില്ലാ കളക്‌ടര്‍ എം.ജി രാജമാണിക്കം തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുത്തു. 


കൊച്ചി ബിനാലെ പുതിയ ക്യൂറേറ്ററെ
ശനിയാഴ്‌ച തിരഞ്ഞെടുക്കും

കൊച്ചി: അടുത്ത വര്‍ഷാവസാനം ആരംഭിക്കുന്ന കൊച്ചി ബിനാലെയുടെ മൂന്നാം പതിപ്പിന്റെ ക്യൂറേറ്ററെ ശനിയാഴ്‌ച നടക്കുന്ന ഉന്നതതല സമിതിയുടെ യോഗത്തില്‍ തിരഞ്ഞെടുക്കും. കൊച്ചി ബിനാലെ ഫൗണ്ടേഷന്‍ രക്ഷാധികാരികള്‍, കലാകാരന്‍മാര്‍, വിദഗ്‌ധര്‍ ഉള്‍പ്പെടെ ഒന്‍പതുപേര്‍ അടങ്ങുന്ന ഉന്നതതല സമിതിയാണ്‌ ഡല്‍ഹിയില്‍ നടക്കുന്ന യോഗത്തില്‍ പുതിയ ക്യൂറേറ്ററെ കണ്ടെത്തുക.

കൊച്ചി ബിനാലെ ഫൗണ്ടേഷന്‍ പ്രസിഡന്റ്‌ ബോസ്‌ കൃഷ്‌ണമാചാരി, സെക്രട്ടറി റിയാസ്‌ കോമു, രക്ഷാധികാരി സുനില്‍ വി എന്നിവരെ കൂടാതെ കലാ നിരൂപകന്‍ രഞ്‌ജിത്‌ ഹോസ്‌കോട്ടെ, പ്രൊമോട്ടര്‍മാരായ കിരണ്‍ നാടാര്‍, ഷിറീന്‍ ഗാന്ധി, കലാകാരന്‍മാരായ അതുല്‍ ദോഡിയ, ജ്യോതി ബസു, ഭാരതി ഖേര്‍ എന്നിവരാണ്‌ 2016 ഡിസംബര്‍ 12 ന്‌ ആരംഭിക്കുന്ന ബിനാലെയുടെ ഉന്നതതല സമിതി അംഗങ്ങള്‍.

കൊച്ചി ആസ്ഥാനമായി 2010ല്‍ രൂപം കൊച്ചി ബിനാലെ ഫൗണ്ടേഷന്‍ പുതിയ ക്യൂറേറ്ററെ തിരഞ്ഞെടുക്കുന്നതില്‍ സുതാര്യത ഉറപ്പുവരുത്തുന്നതിനായി അടുത്തിടെ വിദഗ്‌ധരെ ഉള്‍പ്പെടുത്തി ഉന്നതതല സമിതി രൂപീകരിച്ചിരുന്നു. കലാലോകത്തെ പ്രശസ്‌തരെ ഉള്‍പ്പെടുത്തിയുള്ള പുതിയ ആര്‍ട്ടിസ്റ്റിക്‌ ഉപദേശക ബോര്‍ഡ്‌ യോഗം ചേരുന്നത്‌ 2016 ലേക്കുള്ള പുതിയ ക്യൂറേറ്ററെ തിരഞ്ഞെടുക്കുന്നതിനുള്ള സൂതാര്യമായ പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ചയാണെന്ന്‌ റിയാസ്‌ കോമു പറഞ്ഞു.

പുതിയ ഉപദേശക സമിതിയില്‍ ബിനാലെ ഫൗണ്ടേഷന്‍ അംഗങ്ങള്‍ക്കു പുറമെ കലാലോകത്തെ പ്രഗത്ഭരും പ്രമുഖരും ഉള്‍പ്പെട്ടിട്ടുണ്ടെന്ന്‌ ബോസ്‌ കൃഷ്‌ണമാചാരി പറഞ്ഞു.
2013ലെ ഇത്തരമൊരു യോഗത്തിലൂടെയാണ്‌ മാര്‍ച്ച്‌ 29ന്‌ തിരശ്ശീല വീണ 108 ദിവസം നീണ്ട 2014ലെ ബിനാലെയുടെ ക്യൂറേറ്ററായി ജിതീഷ്‌ കല്ലാട്ടിനെ തിരഞ്ഞെടുത്തത്‌. ബോസ്‌ കൃഷ്‌ണമാചാരി, റിയാസ്‌ കോമു എന്നിവരെ കൂടാതെ കലാ ചരിത്രകാരി ഗീത കപൂര്‍, മുംബൈ ബാവു ദാജി ലാഡ്‌ മ്യൂസിയം ഡയറക്ടര്‍ തസ്‌നീം സക്കറിയ മേഹ്‌ത്ത, കലാരംഗത്തെ പ്രമുഖരായ ഷീല ഗൗഡ, ബാലന്‍ നമ്പ്യാര്‍, ഗുജറാള്‍ ഫൗണ്ടേഷനിലെ ഫിറോസ്‌ ഗുജറാള്‍, ക്യൂറേറ്ററും ഗ്യാലറിസ്റ്റുമായ അഭയ്‌ മസ്‌കാര എന്നിവരും ഉള്‍പ്പെട്ടിരുന്നു. 

2015 മേയ് 25, തിങ്കളാഴ്‌ച

മയക്കു മരുന്ന്‌ ഉപയോഗവും വില്‍പനയും തെളിയിക്കുന്നതില്‍ പൊലീസ്‌ പരാജയപ്പെട്ടു




ഡിജെ പാര്‍ട്ടിക്കിടെ മയക്കു മരുന്നു കണ്ടെത്തിയ കേസില്‍ പൊലീസ്‌ കണ്ടെടുത്ത തെളിവുകള്‍ അശക്തം. പ്രതികളുടെ മയക്കു മരുന്ന്‌ ഉപയോഗവും വില്‍പനയും തെളിയിക്കുന്നതില്‍ പൊലീസ്‌ പരാജയപ്പെട്ടു. ഇതോടെ പിടിയിലായ ഏഴു പേരില്‍ റഷ്യന്‍ സംഗീതചജ്ഞന്‍ ഒഴികെ ആറുപേര്‍ക്ക്‌ ഞായറാഴ്‌ച്ച രാത്രി തന്നെ ജാമ്യം ലഭിച്ചു. മുഖ്യപ്രതി റഷ്യന്‍ സംഗീതജ്ഞന്‍ സൈക്കോവിസ്‌കി വാസ്‌ലി മാര്‍ക്കലാവോ (37)ക്കും ഉടന്‍തന്നെ ജാമ്യം ലഭിക്കും. പ്രതികളെ മജിസ്‌ട്രേറ്റിനു മുമ്പില്‍ ഹാജരാക്കിയപ്പോഴാണ്‌ ഇവരുടെ മയക്കു മരുന്ന്‌ ഉപയോഗം ശാസ്‌ത്രീയമായി തെളിയിക്കാന്‍ പൊലീസിനു കഴിയാതെ പോയത്‌. ഇതോടെ ആറു പേരെ ജാമ്യത്തില്‍ വിട്ടയക്കുകയായിരുന്നു. ഒരു ലക്ഷം രൂപ ബോണ്ടിന്റെയും രണ്ട്‌ ആള്‍ജാമ്യത്തിലുമാണ്‌ ഇവരെ വിട്ടയച്ചത്‌. ജാമ്യ വ്യവസ്ഥകള്‍ പാലിക്കാന്‍ വാസ്‌ലി മാര്‍ക്കലോവക്ക്‌ കഴിയാതിരുന്നതോടെ ഇയാള്‍ക്ക്‌ ജാമ്യം നിഷേധിക്കുകയായിരുന്നു.
പിടികൂടുന്ന മയക്കു മരുന്ന്‌ 100 ഗ്രാമില്‍ താഴെയാണെങ്കില്‍ എന്‍ഡിപിഎസ്‌ ആക്‌റ്റ്‌ പ്രകാരം പ്രതികള്‍ക്ക്‌ ജാമ്യം നല്‍കാന്‍ കോടതിക്ക്‌ കഴിയും. വാസ്‌ലി മാര്‍ക്കലാവോയില്‍ നിന്നും 57 ഗ്രാം മയക്കു മരുന്നു മാത്രമാണ്‌ പൊലീസിനു കണ്ടെത്താനായത്‌. 5000 രൂപ പിഴയടച്ചാല്‍ പുറത്തിറങ്ങാവുന്ന വകുപ്പേ ഇതിലുള്ളു. നിലവില്‍ ജാമ്യ വ്യവസ്ഥകളും വിസാ ചട്ട ലംഘനവും ചൂണ്ടിക്കാട്ടി വാസ്‌ലി മാര്‍ക്കലോവയുടെ ജാമ്യം നീട്ടുന്നതിനാണ്‌ പൊലീസിന്റെ ശ്രമം. ജാമ്യത്തിലിറങ്ങിയാല്‍ മാര്‍ക്കലോവ രാജ്യം വിടാനുള്ള സാഹചര്യവും പൊലീസ്‌ കോടതിയില്‍ ഉന്നയിക്കും. ശനിയാഴ്‌ച്ച രാത്രിയിലാണ്‌ കുണ്ടന്നൂരിലെ ലേ മെറിഡിയന്‍ ഹോട്ടലില്‍ നടന്ന നിശാപാര്‍ട്ടിക്കിടെയാണ്‌ മുന്തിയ ഇനം ലഹരി പദാര്‍ഥങ്ങള്‍ പൊലീസ്‌ കണ്ടെത്തിയത്‌. റഷ്യന്‍ സീക്രട്ട്‌ എന്നറിയപ്പെടുന്ന മയക്കു മരുന്നില്‍
അഡ്വഞ്ചര്‍ വണ്‍ എന്ന പേരിലാണ്‌ പാക്കറ്റിലാക്കിയിരുന്നത്‌. കഞ്ചാവ്‌, ഹഷീഷ്‌, മരിജ്വാന തുടങ്ങിയ ലഹരി പദാര്‍ഥങ്ങളുടെ സാനിധ്യം ഈ പൊടിയില്‍ ഉണ്ടെന്ന്‌ പ്രാഥമിക പരിശോധനയില്‍ കണ്ടെത്തിയിരുന്നു. പൊടി കലക്കിയ കുപ്പി വെള്ളം പാര്‍ട്ടി നടന്ന ഹാളില്‍ പലയിടത്തായി വച്ചിരുന്നതും പൊലീസ്‌ കണ്ടെത്തിയിരുന്നു. പൊടിയില്‍ അടങ്ങിയിരിക്കുന്ന ലഹരി പദാര്‍ഥങ്ങള്‍ ഏതൊക്കെയെന്ന്‌ കണ്ടെത്തുന്നതിനായി കാക്കനാടുള്ള ഫോറിന്‍സിക്‌ ലാബില്‍ വിശദ പരിശോധനക്ക്‌ അയച്ചിരിക്കുകയാണ്‌. ഒരാഴ്‌ച്ചക്ക്‌ ശേഷമെ ലാബില്‍ നിന്നുള്ള റിസല്‍റ്റ്‌ വരു. പൊടിയില്‍ എന്തൊക്കെ ലഹരി പദാര്‍ഥങ്ങള്‍ അടങ്ങിയിട്ടുണ്ടെന്ന്‌ റിസല്‍റ്റ്‌ വന്ന ശേഷമെ സ്ഥിരീകരിക്കാനാവു. എന്നാല്‍ തന്റെ പക്കല്‍ നിന്നും കണ്ടെടുത്ത പൊടി വീടുകളില്‍ ഉപയോഗിക്കുന്ന കോഫി പൗഡര്‍ മാത്രമാണെന്നാണ്‌ മാര്‍ക്കലോവയുടെ വിശദീകരണം.
അതേ സമയം വാസ്‌ലി മാര്‍ക്കലോവയും കൂടി ജാമ്യത്തിലിറങ്ങുന്നതോടെ കേസിന്റെ അന്വേഷണം നിലക്കും. കെറ്റമിന്‍ ഉള്‍പ്പെടെയുള്ള മയക്കു മരുന്ന്‌ എങ്ങനെയാണ്‌ പാര്‍ട്ടിയില്‍ എത്തിയതെന്നതുള്‍പ്പെടെയുള്ള അന്വേഷണം ഇതോടെ നിലക്കാനാണ്‌ സാധ്യത. സംഭവത്തില്‍ ഹോട്ടലിന്റെ പങ്കു സംബന്ധിക്കുന്ന അന്വേഷണത്തിനും ഇതോടെ അവസാനമാകും

നഴ്‌സിങ്ങ്‌ തട്ടിപ്പ്‌ - അല്‍സറാഫയ്‌ക്കു വേണ്ടി ഉതുപ്പിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി



നഴ്‌സ്‌ിംഗ്‌ റിക്രൂട്ട്‌മെന്റ്‌ തട്ടിപ്പുകേസില്‍ കൊച്ചിയിലെ അല്‍സറഫ ഗ്രൂപ്പ്‌ എം.ഡി പുതുപ്പള്ളി സ്വദേശി ഉതുപ്പ്‌ വര്‍ഗ്ഗീസ്‌ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. കുവൈറ്റിലേക്ക്‌ നഴ്‌സുമാരെ റിക്രൂട്ട്‌ചെയ്യുന്നതിന്‌ കോടികളുടെ തട്ടിപ്പു നടത്തിയ കേസില്‍ ഉതുപ്പ്‌ വ?ഗ്ഗീസ്‌ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ ജസ്റ്റിസ്‌ എബ്രഹാം മാത്യുവാണ്‌ പരിഗണിച്ചത്‌. ഉതുപ്പ്‌ വ?ഗ്ഗീസ്‌ അല്‍ സറഫ എന്ന തന്റെ റിക്രൂട്ടിംഗ്‌ ഏജ?സിയുടെ പേരിലാണ്‌ മുന്‍കൂര്‍ ജാമ്യാപേക്ഷ ന?കിയത്‌. ഇപ്പോ? വിദേശത്തുള്ള തനിക്ക ഇന്ത്യയിലേക്ക്‌ മടങ്ങിവന്ന്‌ അന്വേഷണവുമായി സഹകരിക്കാന്‍ ആഗ്രഹമുണ്ടെന്നും മുന്‍കൂര്‍ ജാമ്യം നല്‍കണമെന്നുമായിരുന്നു ഉതുപ്പിന്റെ വാദം.
എന്നാല്‍ അ?സറഫ എന്ന റിക്രൂട്ടിംഗ്‌ ഏജ?സിയുടെ പേരില്‍ ന?കിയ മുന്‍കൂ?ര്‍ ജാമ്യാപേക്ഷയില്‍ സ്ഥാപനത്തിന്‌ എങ്ങനെയാണ്‌ മുന്‍കൂര്‍ ജാമ്യം നല്‍കുന്നതെന്ന്‌ സിംഗിള്‍ ബെഞ്ച്‌ ആരാഞ്ഞു. വ്യക്തികള്‍ക്കാണ്‌ മുന്‍കൂര്‍ ജാമ്യം നല്‍കുന്നത്‌. സ്ഥാപനത്തെ അറസ്റ്റു ചെയ്യുന്നതെങ്ങനെയാണ്‌ ? ആ നിലയ്‌ക്ക്‌ സ്ഥാപനത്തിന്റെ പേരില്‍ മുന്‍കൂര്‍ജാമ്യാപേക്ഷ നല്‍കിയാല്‍ അനുവദിക്കുന്നതെങ്ങനെ ? കോടതി ചോദിച്ചു. ഉതുപ്പ്‌ വ?ഗ്ഗീസിനാണ്‌ മുന്‍കൂര്‍ ജാമ്യം വേണ്ടതെങ്കില്‍അയാളാണ്‌ ഹ?ജി ന?കേണ്ടതെന്നും കോടതി വിശദീകരിച്ചു. തുട?ന്ന്‌ ഹ?ജിയില്‍ തുടര്‍ നടപടികള്‍ക്കില്ലെന്ന്‌ ഉതുപ്പിന്റെ അഭിഭാഷക വ്യക്തമാക്കി. ഇതു കണക്കിലെടുത്ത്‌ ഹര്‍ജി തള്ളുകയായിരുന്നു.
കുവൈറ്റിലെ ആരോഗ്യ മന്ത്രാലയവുമായുണ്ടാക്കിയ കരാറിന്റെ പേരില്‍ 1200 നഴ്‌സുമാരെ റിക്രൂട്ട്‌ ചെയ്‌ത ഉതുപ്പ്‌ വ?ഗ്ഗീസ്‌ കോടികള്‍ തട്ടിയെടുത്തുവെന്നാണ്‌ കേസ്‌. 19,500 രൂപ വീതം ഫീസ്‌ ഈടാക്കാമെന്ന കരാ? വ്യവസ്ഥ ലംഘിച്ച്‌ ഉതുപ്പിന്റെ കമ്പനി 19.5 ലക്ഷം രൂപ വീതം വാങ്ങി. ഇതു സംബന്ധിച്ച പരാതിയില്‍ അന്വേഷണം നടത്തുന്ന സി.ബി.ഐ ഉതുപ്പ്‌ വര്‍ഗ്ഗീസ്‌ അന്താരാഷ്ട്ര അധോലോക ബന്ധങ്ങളുള്ള കൊടും കുറ്റവാളിയാണെന്ന്‌ ഹൈക്കോടതിയില്‍ വിശദീകരണം ന?കിയിരുന്നു.  

ലെ മെറിഡിയനിലെ ഡിജെ പാര്‍ട്ടി റഷ്യാക്കരനു ജാമ്യമില്ല

സിറ്റിയിലെ പ്രമുഖ പഞ്ച നക്ഷത്ര ഹോട്ടലില്‍ ഡി.ജെ പാര്‌ട്ടിുയ്‌ക്കിടെ പോലിസ്‌ റെയിഡ്‌ �കഞ്ചാവും, കെറ്റമിനും, ഹാഷിഷും കണ്ടെടുത്തു. ഏഴ്‌ പേരെ ഇതുമായി ബന്ധപ്പെട്ട്‌ പോലിസ്‌ അറസ്റ്റ്‌ ചെയ്‌തു.

1,എറണാകുളം വൈറ്റില, തട്ടശ്ശേരി വീട്ടില്‍ ഫ്രാന്‌സികസ്‌ മകന്‍ സെബാസ്റ്റ്യന്‍ AGE 24, 2, റഷ്യന്‍ സ്വദേശി MARJELOVV VASTILY AGE 37, 3, MARAD, KAMBALLITHUNDIPARAMBIL , VINU AGE 24 S/O GOPALAKRISHNAN, 4, KOTTAYAM, CENTTURY TOWERS, SUMEET S PAI AGE S/O SURESH, 5, KOTTAYAM, ISWARYA HOUSE, KOORAPADA, RAHUL PRATHAP AGE 20, 6, TRISSUR, CHARUTHA HOUSE, KUTTANELLOOR, GOUTHAM AGE 25 S/O UNNIKRISHNAN 7, TTRISUR ,PARAYAN PARAMBIL , SAFWAL AGE 22, S/O ABDUL SALAM എന്നിവരെയാണ്‌ പിടികൂടിയത്‌.
'PSY KOVSKY' (OSOM MUSIC RUSSIA) 7 HR RITUAL എന്ന പേരില്‍ ആണ്‌ പ്രോഗ്രാം നടത്തിയത്‌.
റഷ്യന്‍ സ്വദേശിയുടെ കൈ വശത്തുനിന്നും ADVENTURE ON എന്ന ലേബലോടുകൂടിയ പായ്‌ക്കറ്റില്‍ കണ്ടെടുത്ത പൊടി രാസപരിശോധ നടത്തിയതില്‍ കഞ്ചാവിന്റെയ മിശ്രിതമായ ഹാഷിഷോ / മരിജ്വനയോ ആണെന്നാണ്‌ പ്രാഥമിക നിഗമനം. റഷ്യന്‍ സീക്രട്ട്‌ എന്നറിയപെടുന്ന മയക്കുമരുന്ന്‌ ഇനത്തില്‍ പെട്ട ഉത്തേജക വസ്‌തുവാണ്‌ ഇത്‌.
സെബാസ്റ്റ്യന്റെന കൈവശം കാണപ്പെട്ട വെളുത്ത പൊടി മയക്കുമരുന്ന്‌ ഇനത്തില്‍ പെട്ട കെറ്റമിന്‍ ആണെന്നു പ്രാഥമിക പരിശോധനിയില്‍ വ്യക്തമായിട്ടുണ്ട്‌. മറ്റുള്ളവര്‍ കഞ്ചാവ്‌ കൈവശം വെച്ചതിനും, വലിച്ചതിനാണു കേസ്‌.
റഷ്യന്‍ സ്വദേശി ക്കെതിരെ നിലവിലുള. വ്യവസ്ഥകള്‌ക്കെവതിരെ യുള്ള ലംഘനത്തിന്‌ എഛഞഋകഏചഋഞട അഇഠ പ്രകാരവും കേസ്‌ ഉണ്ട്‌.
ഇന്റതര്‍ നെറ്റ്‌, വാട്‌സ്‌ ആപ്‌ വഴി യായിരുന്നു പ്രോഗ്രാം ബുക്ക്‌ ചെയ്‌തിരുന്നത്‌. വിദേശികളും , അന്യസംസ്ഥാനക്കാരും, വനിതകളും അടക്കം നൂറ്റിയന്‌പതിലധികം ആള്‌ക്കാ ര്‍ ഡി.ജെ പാര്‌ട്ടി്യില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു.
തൃശൂര്‍ സ്വദേശികള്‍ ആണ്‌ പ്രോഗ്രാം സംഘടിപ്പിച്ചത്‌. 200 രൂപ സംഘാടാകര്‌ക്കും , 200 രൂപ ഹോട്ടലിനും, 600 രൂപ ഡി.ജെ ടീമിനും എന്നായിരുന്നു വ്യക്തമാക്കിയത്‌.
പ്രോഗ്രാം തുടങ്ങിയ സമയം ടികറ്റ്‌ എടുത്ത്‌ അകത്തു കയറി മുതല്‍ ഷാഡോ പോലിസ്‌ രഹസ്യമായി നിരീക്ഷണം ഉണ്ടായിരുന്നു.
സിറ്റി പോലിസ്‌ കമ്മീഷണര്‍ കെ.ജി ജെയിംസിന്റെി നിര്‌ദ്ദേ ശാനുസരണം ഡപ്യൂട്ടി പോലിസ്‌ കമ്മീഷണര്‍ ഹരിശങ്കര്‍, ഹില്‌പാ ലസ്‌ സി.ഐ, ബൈജു പൌലോസ്‌ ,വനിതാ സെല്‍ സി.ഐ. ഷെര്‌ലരറ്റ്‌ കെ.മാണി ഷാഡോ എസ്‌.ഐ. അനന്തലാല്‍., മരട്‌ എസ്‌.ഐ വിപിന്‍ , സൗത്ത്‌ എസ്‌.ഐ ഗോപകുമാര്‍, ഹില്‌പലാസ്‌ എസ്‌.ഐ .സന്തോഷ്‌ എന്നിവരുടെ നേതൃത്വത്തില്‍ ആണ്‌ റെയിഡ്‌ നടത്തിയത്‌.
മരട്‌ പോലിസ്‌ കേസ്‌ രജിസ്റ്റര്‍ ചെയ്‌തു. പ്രതികളെ ഇന്ന്‌ കോടതിയില്‍ ഹാജരാക്കും. കണ്ടെടുത്ത മയക്കു മരുന്നിന്റെയ ഉറവിടത്തെ ക്കുറിച്ച്‌ പോലിസ്‌ അന്വേഷണം ആരംഭിച്ചു. ഡി.ജെ.പാര്‌ട്ടി കളില്‍ മയക്കു മരുന്ന്‌ ഉപയോഗിക്കുന്നത്‌ ശ്രദ്ധയില്‍ പെട്ടാല്‍ ശക്തമായ നടപടി തുടര്‍ ദിവസങ്ങളില്‍ ഉണ്ടാകുമെന്ന്‌ സിറ്റി പോലിസ്‌ കമ്മീഷണര്‍ അറിയിച്ചു









2015 മേയ് 20, ബുധനാഴ്‌ച

ചൈന സുനിലിനു പുതിയതായി 18 കോടി രൂപ വായ്‌പ നല്‍കാന്‍ ഉന്നതങ്ങളില്‍ നീക്കം

കൊച്ചി
ഒറ്റത്തവണ തീര്‍പ്പാക്കലിലൂടെ കോടികളുടെ വായ്‌പ ഇളവ്‌ കിട്ടിയ ബാര്‍ കോഴക്കേസിലെ സാക്ഷി ചൈന സുനിലിനു പുതിയതായി 18 കോടി രൂപ വായ്‌പ നല്‍കാന്‍ ധനകാര്യ വകുപ്പിനു കീഴിലുള്ള ക്രേരള ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷന്റെ ഉന്നതങ്ങളില്‍ നീക്കം.
വായ്‌പ പണം ആവശ്യപ്പെട്ട്‌ ചൈന സുനിലിന്റെ ഭാര്യ ബിന്ദു രണ്ടാഴ്‌ച മുന്‍പ്‌ നല്‍കിയ അപേക്ഷ കെഎഫ്‌സി ഹെഡ്‌ ഓഫീസിന്റെ പരിഗണനയില്‍ എത്തി. ബാര്‍ കോഴക്കേസില്‍ കെ.എം മാണിക്ക്‌ അനുകൂലമായ നിലപാട്‌ എടുത്ത സുനിലിനെ ധനകാര്യവകുപ്പ്‌ സഹായിക്കാന്‍ ശ്രമിക്കുന്നുവെന്ന്‌ നേരത്തെ തന്നെ ആക്ഷേപം ഉയര്‍ന്നിരുന്നു.
ഒറ്റത്തവണ തീര്‌പ്പാക്കല്‍ പദ്ധതിയുടെ പേരില്‍ കെഎഫ്‌സിയിസ്‌# നിന്നും ഒന്നരകോടി രൂപയുടെ വായ്‌പ ഇളവാണ്‌്‌ ചൈന സുനില്‍ എന്ന സുനില്‍കുമാറിനു ലഭിച്ചത്‌. ഇപ്പോള്‍ സുനില്‍കുമാര്‍ ഭാര്യ ബിന്ദുവിന്റെ പേരിലാണ്‌ 18 കോടി രൂപയുടെ വായ്‌പയ്‌ക്കായി കെഎഫ്‌സിയെ സമീപിച്ചിരിക്കുന്നത്‌. രണ്ടാഴ്‌ച്‌ മുന്‍പ്‌ കേരള ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷന്റെ തിരുവനന്തപുരം ബ്രാഞ്ചിലാണ്‌ വായ്‌പയ്‌ക്കായി അപേക്ഷ നല്‍കിയത്‌. സ്വകാര്യ പണമിട പാട്‌ സ്ഥാപനമായ ഗോഗുലം ചിട്ടീസില്‍ നിന്നും എടുത്ത ഒന്‍പത്‌ കോടി രൂപ കെഎഫ്‌സിയിലേക്കു മാറ്റണമെന്നും തന്റെ ഉടമസ്ഥരയിലുള്ള ഹോട്ടല്‍ പുതുക്കുന്നതിനായി ആറുകോടി രൂപവായ്‌പയും നല്‍കണമെന്നു ആവശ്യപ്പട്ടാണ്‌ സുനിലിന്റെ ഭാര്യ കെഎഫ്‌സിയില്‍ അപേക്ഷ നല്‍കിയത്‌. സാധാരണ ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിയിലുടെ വായ്‌പ ഇളവ്‌ അനുവദിക്കുന്നവര്‍ക്ക്‌ പിന്നീട്‌ ആ സ്ഥാപനം വായ്‌പ നല്‍കാറില്ല.
കൂടാതെ ഗോകുലം പോലുള്ള സ്വകാര്യ ധനകാര്യസ്ഥാപനത്തിലുള്ള ബാധ്യത കെഎഫ്‌സിപോലുള്ള സര്‍ക്കാര്‍ ധനകാര്യ സ്ഥാപനങ്ങള്‍ ഏറ്റെടുക്കാറുമില്ല. ഇക്കാര്യങ്ങള്‍ കെഎഫ്‌സിയുടെ തിരുവനന്തപുരം ബ്രാഞ്ച്‌ മാനേജര്‍ ഉന്നതരെ അറിയിക്കുകയും ചെയ്‌തിരുന്നു.
എന്നാല്‍ സുനിലിന്റെ ഭാര്യയുടെ വായ്‌പ അപേക്ഷ ഹെഡ്‌ ഓഫീസിന്റെ പരിഗണനയിലേക്കു അയക്കാനായിരുന്നു ഉന്നതരുടെ നിര്‍ദ്ദേശം  

2015 ഏപ്രിൽ 28, ചൊവ്വാഴ്ച

നേപ്പാള്‍ ഭൂകമ്പത്തില്‍ നിന്നും രക്ഷപ്പെട്ട മലയാളികള്‍




കൊച്ചി: മണിക്കൂറുകളുടെ വ്യത്യാസത്തില്‍ ഭാഗ്യം കൊണ്ടാണ്‌ തങ്ങള്‍ രക്ഷപ്പെട്ടത്‌. നേപ്പാളില്‍ ഭൂകമ്പത്തില്‍ നശിച്ച സ്ഥലങ്ങളില്‍ പലയിടങ്ങളിലും തങ്ങള്‍ സന്ദര്‍ശിച്ചവയാണ്‌. ഒരു ദിവസം കൂടി അവിടെ തങ്ങാമെന്ന്‌ സംഘത്തിലെ പലരും നിര്‍ബന്ധിച്ചിട്ടും ചെവിക്കൊള്ളാതിരുന്നതാണ്‌ ഇന്ന്‌ ജീവനോടെയിരിക്കുന്നതിന്‌ കാരണം- കേരളത്തില്‍ നിന്നും നേപ്പാളിലേക്ക്‌ തീര്‍ഥാടനത്തിനും വിനോദസഞ്ചാരത്തിനുമായി പോയ സംഘത്തലവന്റെ വാക്കുകളാണിവ. ഇന്നലെ ഖൊരക്‌പൂര്‍-തിരുവനന്തപുരം എക്‌സ്‌പ്രസില്‍ എറണാകുളം സൗത്ത്‌ റെയില്‍വേ സ്‌റ്റേഷനിലെത്തിയ സംഘാംഗങ്ങള്‍ക്ക്‌ എത്രയും വേഗം വീട്ടിലെത്താനുള്ള തിടുക്കമായിരുന്നു. സ്‌ത്രീകളും കുട്ടികളും അടങ്ങുന്ന 58 അംഗമാണ്‌ കേരളത്തില്‍ നിന്നും നേപ്പാളിലേക്ക്‌ തീര്‍ഥാടനത്തിനും വിനോദസഞ്ചാരത്തിനുമായി പോയത്‌്‌. 14 ദിവസത്തെ തീര്‍ഥാടനമായിരുന്നു.
നേപ്പാളില്‍ നിന്നും ഖൊരക്‌പൂരിലെത്തി അവിടെ നിന്നും 26-ന്‌ രാവിലെയാണ്‌ ഖൊരക്‌പൂര്‍-തിരുവനന്തപുരം എക്‌സ്‌പ്രസില്‍ കേരളത്തിലേക്ക്‌ സംഘം യാത്ര തിരിച്ചത്‌. ഇന്നലെ ഉച്ചയ്‌ക്ക്‌ രണ്ടരയോടെ എറണാകുളം സൗത്ത്‌ റെയില്‍വേ സ്‌റ്റേഷനിലെത്തി. ഈമാസം 15-നാണ സംഘം നേപ്പാളിലേക്ക്‌ യാത്ര തിരിച്ചത്‌. 17-ന്‌ അവിടെയെത്തി, നേപ്പാളിലെ വിവിധ തീര്‍ഥാടന കേന്ദ്രങ്ങളില്‍ സന്ദര്‍ശനം നടത്തിയ ശേഷം 24-ന്‌ രാത്രി 12 ഓടെ ഇന്ത്യ-നേപ്പാള്‍ അതിര്‍ത്തിയായ സൊണോലിയിലെത്തി. അന്നുതന്നെ രാത്രി മുതല്‍ തന്നെ കാലാവസ്ഥ വളരെ മോശമായിരുന്നു. അടുത്ത ദിവസമായ 25-ന്‌ രാവിലെയാണ്‌ ഭൂകമ്പമുണ്ടായത്‌. സൊണോലിയയില്‍ ഭൂകമ്പം സാരമായി ബാധിച്ചില്ല അതുകൊണ്ടുതന്നെ 25-ന്‌ തങ്ങള്‍ ഇന്ത്യയില്‍ ഖൊരക്‌പൂരിലെത്തിയ ശേഷമാണ്‌ ഭൂകമ്പം നടന്ന വിവരം അറിയുന്നത്‌. അവിടെ വച്ച്‌ നാട്ടില്‍ നിന്നും ബന്ധുക്കള്‍ ഫോണില്‍ ബന്ധപ്പെട്ടും ഖൊരക്‌പൂരില്‍ താമസിച്ചിരുന്ന ലോഡ്‌ജില്‍ ടിവി വാര്‍ത്തകളിലൂടെയും മറ്റും നേപ്പാളിലെ അപകടവിവരം അറിയുകയായിരുന്നു.
നേപ്പാളില്‍ കാഠ്‌മണ്ഡുവില്‍ തങ്ങള്‍ സന്ദര്‍ശിച്ച തീര്‍ഥാടന കേന്ദ്രങ്ങളില്‍ നാശനഷ്ടമുണ്ടായതായി സുവര്‍ണന്‍ പറഞ്ഞു. തങ്ങള്‍ സന്ദര്‍ശിച്ച കാഠ്‌മണ്ഡുവിലെ പശുപതിനാഥിന്റെ ക്ഷേത്രം, സ്വയംഭൂനാഥ്‌, ജലനാരായണ ക്ഷേത്രം, ഭൗതനാഥ്‌ എന്നിവിടങ്ങളിലും നേപ്പാളിലെ പ്രസിദ്ധ തീര്‍ഥാടന കേന്ദ്രമായ സംഘ ഭക്തപൂറിലെ പുരാതന കെട്ടിടങ്ങള്‍ക്കെല്ലാം നാശമുണ്ടായിട്ടുണ്ട്‌. കൂടാതെ തങ്ങള്‍ താമസിച്ചിരുന്ന പോഖ്രയിലെയും കാഠ്‌മണ്ഡുവിലെയും ഹോട്ടലുകള്‍ക്കും നാശനഷ്ടമുണ്ടായിട്ടുണ്ടെന്നുമാണ്‌ അറിയുന്നു. അപകടങ്ങള്‍ ഒന്നും തന്നെ തങ്ങള്‍ നേരിട്ടു കണ്ടിട്ടില്ല, കേട്ടറിവ്‌ മാത്രമേയുള്ളൂ. എന്നാല്‍ 25-ന്‌ അര്‍ധരാത്രി ഭൂകമ്പമുണ്ടാകാന്‍ സാധ്യതയുണ്ടെന്ന്‌ മുന്നറിയിപ്പ്‌ ലഭിച്ചതിനെ തുടര്‍ന്ന്‌ ഖൊരക്‌പൂരില്‍ താമസിച്ചിരുന്ന ലോഡ്‌ജില്‍ നിന്നും പുറത്തിറക്കി നിര്‍ത്തിയത്‌ ഭയചകിതരാക്കിയെന്നും സുവര്‍ണന്‍ പറയുന്നു. പിന്നീട്‌ ഒരു മണിക്കൂറിന്‌ ശേഷം അപകടമുണ്ടാകില്ലെന്ന്‌ അറിയിപ്പ്‌ ലഭിച്ചതിനെ തുടര്‍ന്നാണ്‌ തങ്ങളെ തിരികെ ലോഡ്‌ജില്‍ പ്രവേശിപ്പിച്ചത്‌. കഴിഞ്ഞ 35 വര്‍ഷമായി തങ്ങള്‍ ഇത്തരത്തില്‍ തീര്‍ഥാടന യാത്ര പോകാറുണ്ടെന്ന്‌ സുവര്‍ണന്‍ പറയുന്നു. ഓരോ വര്‍ഷവും ഓരോ സ്ഥലങ്ങളാണ്‌ തെരഞ്ഞെടുക്കാറുള്ളത്‌. അഞ്ച്‌ കുട്ടികളും 29 സ്‌ത്രീകളും 24 പുരുഷന്മാരുമാണ്‌ സംഘത്തിലുണ്ടായിരുന്നത്‌. ചാലക്കുടി, ആലുവ ഭാഗങ്ങളിലുള്ളവര്‍ അവിടെ ഇറങ്ങി. ശേഷിച്ച ഫോര്‍ട്ടുകൊച്ചി, എളമക്കര, തൃപ്പൂണിത്തുറ എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ്‌ എറണാകുളം സൗത്ത്‌ റെയില്‍വേ സ്റ്റേഷനിലെത്തിയത്‌.

മീനാകുമാരി കമ്മീഷന്‍ റിപ്പോര്‍ട്ട്‌ തള്ളിക്കളയുക- എം.എ ബേബി


കൊച്ചി
വിവിധ റിപ്പോര്‍ട്ടുകളുടെ കൂട്ടുപിടിച്ച്‌ മത്സ്യത്തൊഴിലാളികളെ ദ്രോഹിക്കാന്‍ മന്‍മോഹന്‍ സിങ്ങിന്റെ പാത പിന്‍തുടരുകയാണ്‌ മോഡി സര്‍ക്കാരും ചെയ്യുന്നതെന്ന്‌ സിപിഐ എം പോളിറ്റ്‌ ബ്യൂറോ അംഗം എം എ ബേബി. ഡോ. മീനാകുമാരി കമ്മീഷന്‍ റിപ്പോര്‍ട്ടും സെയ്‌ദാ റാവു റിപ്പോര്‍ട്ടും നടപ്പാക്കിയാല്‍ പത്തുകോടി മത്സ്യത്തൊഴിലാളി കുടുംബാംഗങ്ങള്‍ പട്ടിണിയിലാകും. മൂലധന ശക്തികളുടെ സമ്മര്‍ദ്ദങ്ങള്‍ക്ക്‌ കീഴടങ്ങുന്ന നയമാണ്‌ സര്‍ക്കാര്‍ കമ്മറ്റികളും കാണിക്കുന്നത്‌. നമ്മുടെ കടലിലെ മത്സ്യ സമ്പത്ത്‌ ഇന്ത്യയിലെ വന്‍കിട കുത്തകകള്‍ക്കും വിദേശ കുത്തകകള്‍ക്കും കൈമാറുകയാണ്‌. പാരമ്പര്യമായും ചരിത്രപരമായും ഇന്ത്യയിലെ മത്സ്യത്തൊഴിലാളികള്‍ക്ക്‌ മാത്രം അവകാശപ്പെട്ട സമ്പത്താണ്‌ ഇപ്രകാരം കൈമാറ്റം ചെയ്യപ്പെടുന്നത്‌. ഒരു അഭയ ബോധത്തോടെ അവര്‍ കടലമ്മയെന്നു വിളിക്കുന്നിടത്തേക്കാണ്‌ മത്സ്യ സംസ്‌കരണ ഫാടക്‌ടറികള്‍ എന്നു വിശേഷിപ്പിക്കുന്ന വന്‍കിട കപ്പലുകളെ പ്രവേശിപ്പിക്കുന്നത്‌. പ്രകൃതി നശീകരണം എന്ന അശാസ്‌ത്രീയമായ വികസനമാണ്‌ കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കാന്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. തീരദേശസംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ സിഎംഎഫ്‌ആര്‍ഐയ്‌ക്ക്‌ മുന്നില്‍ നടത്തുന്ന 48 മണിക്കൂര്‍ സമരം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു എം എ ബേബി.
വന്‍കിട മത്സ്യക്കമ്പനികള്‍ക്ക്‌ ട്യൂണ മത്സ്യം പിടിക്കാന്‍ ട്രോളിങ്‌ നിരോധനം പോലും എടുത്തു കളയാനാണ്‌ റിപ്പോര്‍ട്ടുകള്‍ നടപ്പാക്കുന്നതിലൂടെ ശ്രമിക്കുന്നത്‌. തീരപരിപാലന നിയമത്തിന്റെ പേരില്‍ പാവപ്പെട്ട മത്സ്യത്തൊഴിലാളികള്‍ക്ക്‌ സ്വന്തം കൂരപോലും നന്നാക്കാന്‍ അനുവദിക്കാത്ത സര്‍ക്കാരുകള്‍ വന്‍കിട മൂലധന ശക്‌തികള്‍ക്ക്‌ യാതൊരു മടിയും കൂടാതെ അനുവാദങ്ങള്‍ നല്‍കുകയാണ്‌. വിഴിഞ്ഞം പദ്ധതി മോഡിയുടെ ആത്മമിത്രവും ശതകോടീശ്വരനുമായ അദാനിയുടെ മടിയിലേക്ക്‌ വെച്ചു നീട്ടുകയാണ്‌ സര്‍ക്കാര്‍ ചെയ്‌തത്‌. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ നിയന്ത്രണത്തിലാകണം വിഴിഞ്ഞം പദ്ധതി നടപ്പാക്കേണ്ടതെന്നും എം എ ബേബി പറഞ്ഞു. ആറന്മുള പദ്ധതി നടപ്പാക്കുമെന്ന്‌ പ്രസിഡന്റ്‌ പാര്‍ലമെന്റിലെ ഇരു സഭകളിലും നടത്തിയ പ്രസംഗം ചട്ട വിരുദ്ധമാണ്‌. ഹരിത ട്രീബ്യൂണലിലും കോടതികളിലുമായി കേസില്‍ കിടക്കുന്ന പദ്ധതി നടപ്പാക്കുമെന്ന്‌ എങ്ങനെ പ്രസിഡന്റിന്‌ പറയാനാകുമെന്നും അദ്ദേഹം ചോദിച്ചു.
നമ്മുടെ രാജ്യത്തിന്റെ വിലപിടിപ്പുള്ള പലതും വിദേശ കുത്തകകള്‍ക്ക്‌ അടിയറ വെയ്‌ക്കുന്ന നയത്തിനെതിരെ ഇടത്‌പക്ഷം ഒറ്റക്കെട്ടായി അണിനിരക്കുമെന്നും എം എ ബേബി പറഞ്ഞു. 

2015 ഏപ്രിൽ 20, തിങ്കളാഴ്‌ച

നഴ്‌സിങ്ങ്‌ തട്ടിപ്പ് : ഉതുപ്പ്‌ വര്‍ീഗീസിനെ പിടികൂടാന്‍ സിബിഐ ഇന്റര്‍പോളിന്റെ സഹായം തേടി


കൊച്ചി
കുവൈറ്റിലേക്കു നഴ്‌സിങ്ങ്‌ റിക്രൂട്ട്‌്‌മെന്റ്‌ വഴി 300 കോടിയുടെ തട്ടിപ്പ്‌ നടത്തിയ പുതുപ്പള്ളി സ്വദേശി ഉതുപ്പ്‌ വര്‍ഗീസിനെ നാട്ടിലെത്തിക്കാന്‍ സിബിഐ ഇന്റര്‍പോളിന്റെ സഹായം തേടി.
ഇതിന്റെ പ്രറാംഭനടപടി എന്ന നിലയില്‍ സിബിഐ ഉതുപ്പ്‌ വര്‍ഗീസിനെതിരെ ലുക്കൗട്ട്‌്‌ നോട്ടിസ്‌ പുറത്തിറക്കി.
ഇപ്പോള്‍ കുവൈറ്റില്‍ സുഖജീവിതം നയിക്കുന്ന പ്രതിയെ കസ്റ്റഡിയില്‍ എടുത്തു നാട്ടില്‍ എത്തിക്കാന്‍ വേണ്ടി നടപടികള്‍ ആരംഭിച്ചതായി സിബിഐ ഉദ്യോഗസ്ഥര്‍ അറിയിച്ചു. ചോദ്യം ചെയ്യലിനു ഹാജരാകണമെന്നു ആവശ്യപ്പെട്ട്‌ സിബിഐ നോട്ടീസ്‌ നല്‍കിയിരുന്നു. ഇയാളുടെ കൊച്ചിയിലെ സ്ഥാപനമായ അല്‍ സറാഫയിലും പുതുപ്പള്ളിയിലെ വീട്ടിലും നോട്ടീസ്‌ എത്തിച്ചുവെങ്കിലും ഇതിനോട്‌ ഉതുപ്പ്‌ വര്‍ഗീസ്‌ പ്രതീകരിച്ചില്ല. ഇതോടെയാണ്‌ പ്രതിയെ വിട്ടുകിട്ടാന്‍ ഇന്റര്‍പോളിന്റെ സഹായം തേടാന്‍ സിബിഐ തീരുമാനിച്ചത്‌.
ഉതുപ്പ്‌ വര്‍ഗീസിനെ കഴിഞ്ഞ ദിവസം കുവൈറ്റ്‌ പോലീസ്‌ കസ്‌റ്റഡിയില്‍ എടുത്തിരുന്നു. എന്നാല്‍ ഇന്ത്യയിലെ കേസിന്റെ വിശദാംശങ്ങള്‍ എംബസി കൈമാറാത്തതിനെ തുടര്‍ന്നു പിന്നീട്‌ വിട്ടയക്കുകയായിരുന്നു.
അതിനിടെ അല്‍ സറാഫ എജന്‍സിയുടെ പേരില്‍ ഉതുപ്പ്‌ വര്‍ഗീസ്‌ ഇന്നലെയും നഴ്‌സിങ്ങ്‌ റിക്രൂട്ട്‌മെന്റ്‌നടപടികള്‍ തുടര്‍ന്നു. സിബിഐ കുവൈറ്റ്‌ പോലീസിനെ കേസിന്റെ വിശദാംശങ്ങള്‍ ഇനിയും അറിയിക്കാത്തതിനു പിന്നില്‍ ഉതുപ്പ്‌ വര്‍ഗീസിനെ രക്ഷിക്കാന്‍ ഉന്നതങ്ങളില്‍ നിന്നുള്ള ഇടപെടല്‍ ഉ്‌ണ്ടെന്ന ആക്ഷേപം ഉയര്‍ന്നു.
കൊച്ചിയിലെ ഓഫിസില്‍ നടന്ന റെയ്‌ഡില്‍ കോടികള്‍ കണ്ടെത്തിയെങ്കിലും അതെല്ലം നിസാരമായി എടുത്ത്‌ ഉതുപ്പ്‌ വര്‍ഗീസ്‌ കുവൈറ്റില്‍ സുഖജീവിനം നയിച്ചുവരുകയായിരുന്നു
അതിനിടെ അല്‍ സറാഫ എജന്‍സിയെ സഹായിച്ച സംഭവത്തില്‍ പ്രോട്ടക്‌്‌റ്റര്‍ ഓഫ്‌ എമിഗ്രന്റ്‌സ്‌ അഡോള്‍ഫ്‌സ്‌ ലോറന്‍സിനെ ഇന്നലെ ചോദ്യം ചെയ്‌തു. കൊച്ചി കതൃക്കടവിലെ സിബിഐ ഓഫീസില്‍ വിളിച്ചുവരുത്തിയായിരുന്നു ഇദ്ദേഹത്തിനെ ചോദ്യം ചെയ്‌തത്‌. ഉതുപ്പ്‌ വര്‍ഗീസിന്റെ അല്‍ സറാഫ ഏജന്‍സിയെ സഹായിച്ച കേസില്‍ അഡോള്‍ഫസ്‌ ലോറന്‍സിനെ ഒന്നാം പ്രതിയാക്കി സിബിഐ എഫ്‌ഐആര്‍ സമര്‍പ്പിച്ചിട്ടുണ്ട്‌. ഇദ്ദേഹത്തിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി നേരത്തെ തള്ളിക്കളഞ്ഞിരുന്നു.
ഇതിനിടെ ഉതുപ്പ്‌ വര്‍ഗീസിന്റെ ചിത്രം എടുക്കാന്‍ ശ്രമിച്ച കുവൈറ്റിലെ മലയാളി മാധ്യമപ്രവര്‍ത്തകരെ ഉതുപ്പ്‌ വര്‍ഗീസിന്റെ സംഘാംഗങ്ങള്‍ കയ്യേറ്റം ചെയ്‌തു. മൂന്നോളം മാധ്യമപ്രവര്‍ത്തകരെ കയ്യേറ്റം ചെയ്‌തതിനു കുവൈറ്റ്‌ പോലീസ്‌ ഉതുപ്പ്‌്‌ വര്‍ഗീസിനെ കസ്റ്റഡിയിലെടുത്ത ശേഷം വിട്ടയച്ചു
കുവൈത്ത്‌ ആരോഗ്യ മന്ത്രാലയത്തിലെ സുലൈബിക്കാത്തിന്റെ ആസ്ഥാനത്താണു നാടകീയ സംഭവങ്ങ? അരങ്ങേറിയത്‌.
കേരളത്തിലെ 1200 നഴ്‌സ്‌മാരുടെ വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്‌ ഉള്‍പ്പെടെയുള്ള രേഖകള്‍ശരിയാക്കുന്നതിന്‌ ഉതുപ്പ്‌ വര്‍ഗീസ്‌ എത്തിയിട്ടുണ്ട്‌ എന്ന വിവരം ലഭിച്ചതിനെ തുടര്‍ന്ന്‌ മാധ്യമ പ്രവര്‍ത്തകര്‍ മന്ത്രാലയത്തില്‍ എത്തി. ഉതുപ്പ്‌ വര്‍ഗീസിന്റെ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിച്ച കുവൈത്തിലെ മലയാളി മാധ്യമ പ്രവര്‍ത്തകന്‍ അനി ല്‍ പി.അലക്‌സിനെ പത്ത്‌ പേര്‍ ചേര്‍ന്ന്‌ കയ്യേറ്റം ചെയുകയും മുറിയില്‍ പൂട്ടിയിടുകയും ചെയ്‌തു. റിപ്പോര്‍ട്ടര്‍ ടി വി കുവൈത്ത്‌ പ്രതിനിധി ഇസ്‌മയില്‍ പയ്യോളിയുടെ മൊബൈല്‍ ഫോണ്‍ ഉതുപ്പ്‌ വര്‍ഗീസ്‌ പിടിച്ചു വാങ്ങി. രണ്ട്‌ മാധ്യമ പ്രവര്‍ത്തകരെയും രണ്ട്‌ മണിക്കൂര്‍ നേരം മുറിയില്‍ പൂട്ടിയിട്ടു. പിന്നീട്‌ മുതി?ന്ന മാധ്യമ പ്രവ?ത്തകനായ തോമസ്‌ മാത്യു കടവില്‍ ഇന്ത്യന്‍ സ്ഥാനപതിയെ വിവരം അറിയിച്ചു. സ്ഥാനപതിയുടെ ഇടപെടല്‍ വഴി അസിസ്റ്റന്റ്‌ അണ്ടര്‍ സെക്രട്ടറി ജമാല്‍ അല്‍ ഹല്‍ബിയുടെ നി?ദ്ദേശ പ്രകാരം മാധ്യമ പ്രവ?ത്തകരെ വിട്ടയച്ചു.
മാധ്യമ പ്രവര്‍ത്തകര്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഉതുപ്പ്‌ വര്‍ഗീസിനെ ഷുവൈഖ്‌ പോലീസ്‌ കസ്‌റ്റഡിയില്‍ എടുത്തു. എന്നാല്‍ ഉതുപ്പ്‌ വര്‍ഗീസ്‌ തട്ടിപ്പ്‌ നടത്തിയത്‌ ഇന്ത്യയിലാണ്‌ എന്നും കുവൈത്തില്‍ കേസുകള്‍ ഇല്ല എന്നും കണ്ടെത്തിയതിനെ തുടര്‍ന്ന്‌ പോലീസ്‌ ഇയാളെ വിട്ടയക്കുകയും ചെയ്‌തു. 1200 നഴ്‌സ്‌മാരെ കുവൈത്തില്‍ എത്തിച്ചു ഉതുപ്പ്‌ വര്‍ഗീസ്‌ പണപിരിവ്‌ നടത്തുന്നത്‌ സംബന്ധിച്ച്‌ വാര്‍ത്തകള്‍ കഴിഞ്ഞ ദിവസം പുറത്ത്‌ വന്നിരുന്നു. 

2015 ഏപ്രിൽ 11, ശനിയാഴ്‌ച

ഇന്ദിര പോയിന്റ്‌ രാജ്യത്തിനു സമര്‍പ്പിച്ചു



















കൊച്ചി
പ്രതിരോധ മന്ത്രാലയം നിര്‍മ്മിക്കുന്ന അടുത്ത അഞ്ചുവര്‍ഷത്തേക്കുള്ള മുഴുവന്‍ കപ്പലുകളുടേയും നിര്‍മ്മാണ ചുമതല കൊച്ചിന്‍ ഷിപ്പ്‌ യാര്‍ഡിനെ എല്‍പ്പിക്കും.
കഴിഞ്ഞ ദിവസം നടത്തിയ ചര്‍ച്ചയില്‍ പ്രതിരോധമന്ത്രി മനോഹര്‍ പരീക്കര്‍ ഉറപ്പുനല്‍കിയതായി കേന്ദ്ര ഷിപ്പിങ്ങ്‌ മന്ത്രി നിതിന്‍ ഗഡ്‌ഗരി അറിയിച്ചു. ആന്‍ഡമാന്‍ നിക്കോബാര്‍ ഭരണകൂടത്തിനായുള്ള ആറ്‌ യാത്രാകപ്പലുകളും കൊച്ചിന്‍ ഷിപ്പ്‌ യാര്‍ഡില്‍ നിര്‍മ്മിക്കും. നാവികസേനയുടെ വക കപ്പലുകളുടെ നിര്‍മ്മാണം ലഭിക്കാത്തത്‌ കൊച്ചിന്‍ ഷിപ്പ്‌ യാര്‍ഡിന്റെ വികസനത്തെ തടസപ്പെടുത്തിയിരുന്നു. ലൈറ്റ്‌ ഹൗസ്‌ ഡയറക്ടറേറ്റിനു വേണ്ടി നിര്‍മ്മിച്ച ഇന്ദിര പോയിന്റ്‌ എന്ന കപ്പല്‍ രാജ്യത്തിനു സമര്‍പ്പിച്ചുകൊണ്ട്‌ സംസാരിക്കുകയായിരുന്നു നിതിന്‍ ഗഡ്‌ഗരി.
.രാജ്യത്തെ ഏറ്റവും മികച്ച കപ്പല്‍ നിര്‍മ്മാണ ശാലയാണ്‌ കൊച്ചിയിലേതെന്നു ഗഡ്‌ഗരി പറഞ്ഞു.രാജ്യത്തെ ജലഗതാഗത രംഗം മെച്ചപ്പെടുത്തുന്നതിനു കൊച്ചിക്കു നിര്‍ണായക പങ്ക്‌ വഹിക്കാനുണ്ട്‌. അതോടൊപ്പം കപ്പല്‍ നിര്‍മ്മാണശാലയിലെ നിലവിലുള്ള സംവിധാനം കൂടുതല്‍ വികസിപ്പിക്കുകയും വേണം.കേന്ദ്ര സര്‍ക്കാരിന്റെ മുഴുവന്‍ പിന്തുണയും ഇതിനുണ്ടാകുമെന്നും ഗഡ്‌ഗരി വാഗ്‌ദാനം ചെയ്‌തു.
ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപസമൂഹത്തിലേക്കു വേണ്ടി എട്ടു യാത്രാക്കപ്പലുകളാണ്‌ നിര്‍മ്മിക്കുന്നത്‌. 1200,500,400,200 പേരെ വീതം വഹിക്കാവുന്ന രണ്ട്‌ വീതം കപ്പലുകള്‍ ഷിപ്പിങ്ങ്‌ കോര്‍പ്പറേഷനു വേണ്ടി നിര്‍മ്മിക്കാനാണ്‌ കൊച്ചിന്‍ ഷിപ്പ്‌ യാര്‍ഡിനു ഓര്‍ഡര്‍ ലഭിച്ചിരിക്കുന്നത്‌.
ആഗോളതലത്തില്‍ കൂടുതല്‍ കപ്പലുകള്‍ നിര്‍മ്മിച്ചു നല്‍കുന്നതിനായി കൊച്ചിന്‍ പോര്‍ട്ട്‌ ട്രസ്‌റ്റ്‌ ഷിപ്പ്‌ യാര്‍ഡിന്റെ വികസനത്തിനായി കൂടുതല്‍ സ്ഥലം വിട്ടുകൊടുക്കണമെന്നും ഗഡ്‌ഗരി നിര്‍ദ്ദേശിച്ചു. ഷിപ്പ്‌ യാര്‍ഡിന്റെ വികസനം ഈ മേഖലയില്‍ കൂടുതല്‍ ജോലി സാധ്യതയ്‌ക്കും വഴിയൊരുക്കുമെന്നും അദ്ദേഹം പറഞ്ഞു
ജലഗതാഗത രംഗത്ത്‌ കാറ്റാമരന്‍, ഹോവര്‍ക്രാഫ്‌റ്റ്‌ ,സീ പ്ലെയിന്‍ എന്നിവയുടെ നിര്‍മ്മാണത്തിലേക്കും കൊച്ചിന്‍ ഷിപ്പ്‌ യാര്‍ഡ്‌ മുന്നോട്ടുവരണമന്നും അദ്ദേഹം പറഞ്ഞു. കൊച്ചിന്‍ ഷിപ്പ്‌ യാര്‍ഡിന്റെ കീഴില്‍ കണ്ട്‌ല, നിക്കോബാര്‍ എന്നിവടങ്ങളില്‍റിപ്പയറിങ്ങ്‌ ,മെയിന്റനന്‍സ്‌ പണികള്‍ നടത്തുന്നതിനുള്ള വര്‍ക്ക്‌ ഷോപ്പുകള്‍ ആരംഭിക്കേണ്ട കാര്യവും . ഇതിനുവേണ്ടി നിക്ഷേപ സമാഹരണവും ആവശ്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
എല്‍എന്‍ജി കാരിയല്‍ കപ്പലുകളുടെ നിര്‍മ്മാണത്തിനു കൊച്ചിന്‍ ഷിപ്പ്‌ യാര്‍ഡും കൊറിയന്‍ കമ്പനിയായ സാംസങ്ങുമായി പ്രാഥമിക ധാരണായിട്ടുണ്ട്‌.
ഇതിനു വേണ്ടി ഷിപ്പ്‌ യാര്‍ഡില്‍ നിന്നുള്ള എട്ടംഗ സംഘം കൊറിയ സന്ദര്‍ശിച്ചിരുന്നു. എല്‍എന്‍ജി ടാങ്കറുകളുടെ നിര്‍മ്മാണത്തിനുവേണ്ടി കൊച്ചിന്‍ ഷിപ്പ്‌ യാര്‍ഡിലെ ഡോക്ക്‌ വലുതാക്കേണ്ടിവരും. 320 മീറ്റര്‍ നീളവും 75 മീറ്റര്‍ വീതിയും 13 അടി താഴ്‌ചയും വരുന്ന പുതിയ ഡോക്ക്‌ നിര്‍മ്മിക്കണമെന്നും ഷിപ്പ്‌ യാര്‍ഡ്‌ അധികൃതര്‍ വ്യക്തമാക്കി.
ഇന്നലെ നീറ്റില്‍ ഇറക്കിയ മള്‍ട്ടിപര്‍പ്പസ്‌ കപ്പല്‍ പ്രധാനമായും ആളക്കടലിലെയും വിദൂരദ്വീപുകളിലെയും ലൈറ്റ്‌ ഹൗസുകളിലും ബോയകളുടെയും റിപ്പയറിങ്ങിനും മെയ്‌ന്റന്‍സിനും വേണ്ടിയുള്ളതാണ്‌. അതോടൊപ്പം യന്ത്രസാമഗ്രികള്‍ കൊണ്ടുപോുകന്നതിനും സൗകര്യമൊരുക്കിയിട്ടുണ്ട്‌. ഹെലിപ്പാഡ്‌ ഓടുകൂടിയ വിശാലമായ ഡെക്കാണ്‌ ഇതിന്റെ സവിശേഷത. ഇന്നലെ പുറത്തിറിക്കിയ ബോയ ടെന്‍ഡര്‍ വെസലും കൊച്ചിന്‍ ഷിപ്പ്‌ യാര്‍ഡിന്റെ പ്രവര്‍ത്തന മികവിനു ഉദാഹരണമായി മാറി. നിശ്ചിത സമയപരിധിക്കു രണ്ടു മാസം മുന്‍പ്‌ തന്നെ പണി പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞതായി കൊച്ചിന്‍ ഷിപ്പ യാര്‍ഡ്‌ എംഡി കമ്മഡോര്‍ കെ.സുബ്രമണ്യം പറഞ്ഞു. ബരുണ്‍ മിത്ര (ഷിപ്പിങ്ങ്‌ ജോയിന്റ്‌്‌ സെക്രട്ടറി),എ.കെ ്‌ഗുപ്‌ത (ഷിപ്പിങ്ങ്‌ കോര്‍പ്പറേഷന്‍ ചെയര്‍മാന്‍),പോള്‍ ആന്റണി (കൊച്ചിന്‍ പോര്‍ട്ട്‌ ട്രസ്‌റ്റ്‌ ചെയര്‍മാന്‍),ക്യാപ്‌റ്റന്‍ എ.കെ സൂരജ്‌ (ലൈറ്റ്‌ ഹൗസ്‌ ഡയറക്ടര്‍ ജനറല്‍ )എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.

കേരള കോണ്‍ഗ്രസ്‌ (സെക്യുലര്‍)പുനരുജ്ജീവിപ്പിച്ചു


കൊച്ചി
കേരള കോണ്‍ഗ്രസ്‌ (സെക്യുലര്‍) പുനരുജീവിപ്പിച്ചു. മുന്‍ മന്ത്രിയും സ്‌പീക്കറുമായിരുന്ന ടി.എസ്‌.ജോണിന്റെ നേതൃത്വത്തിലാണ്‌ ഇടവേളയ്‌ക്കു ശേഷം പാര്‍ട്ടി പ്രവര്‍ത്തനം പുനരാരംഭിച്ചത്‌. യുഡിഎഫിനൊപ്പം പാര്‍ട്ടി ഉറച്ചു നില്‍ക്കുമെന്ന്‌ ടി.സ്‌ ജോണ്‍ അറിയിച്ചു.
കേരള കോണ്‍ഗ്രസ്‌ സെക്യുലര്‍ പാര്‍ട്ടിയ്‌ക്കു ലഭിച്ച ചീഫ്‌ വിപ്പ്‌ സ്ഥാനവും ഉന്നതാധികാര സമിതി അംഗത്വവും ഏകപക്ഷീയമായി എടുത്തുമാറ്റിയ കെ.എം മാണിയുടെ നടപടയില്‍ അദ്ദേഹം പ്രതിഷേധിച്ചു.
ഇതോടെ കേരള കോണ്‍ഗ്രസ്‌ രാഷ്ട്രീയത്തില്‍ കൂടുതല്‍ കലാപത്തിനു വഴിമരുന്നിടുന്നതായിരിക്കും ഈ തീരുമാനം. കുറുമാറ്റ നിരോധന നിയമം ബാധകമാകാത്ത ഘട്ടത്തില്‍ പി.സി ജോര്‍ജ്‌ പാര്‍ട്ടിയിലേക്കു വരുമെന്നും പ്രഖ്യാപനം നടത്തിക്കൊണ്ട്‌ ചെയര്‍മാന്‍ ടി.എസ്‌ ജോണ്‍ പറഞ്ഞു.
കൂറുമാറ്റ നിരോധന നിയമത്തിന്റെ കാലാവധി തീരുന്നന്നതുവരെ പി.സിജോര്‍ജ്‌ മുതല്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ പ്രതിനിധികള്‍ വരെ തല്‍ക്കാലം മാണിഗ്രൂപ്പില്‍ യുഡിഎഫിന്റെ വിപ്പ്‌ അനുസരിച്ചു പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ബാര്‍ കോഴക്കേസില്‍ അഴിമതി നടന്നു എന്ന്‌ വിജലന്‍സ്‌ പ്രഥമദൃഷ്ട്യാ പോലീസിനു ബോധ്യപ്പെട്ടി സാഹചര്യത്തില്‍ കെ.എം മാണി രാജിവെക്കുകയോ അല്ലെങ്കില്‍ മുഖ്യമന്ത്രി അദ്ദേഹത്തെ നീക്കം ചെയ്യുകയോ വേണമെന്ന്‌ കേരള കോണ്‍ഗ്രസ്‌ (സെക്യുലര്‍) ആവശ്യപ്പെട്ടു. ഇക്കാര്യം പാര്‍ട്ടി ഉന്നതാധികാര സമിതി യോഗത്തില്‍ താന്‍ ഉന്നയിച്ചിരുന്നുവെന്നും ടി.എസ്‌ ജോണ്‍ പറഞ്ഞു.പി.സി ജോര്‍ജ്‌ ഇക്കാര്യം തുറന്നുപറഞ്ഞതാണ്‌ പ്രശ്‌നമായത്‌. അദ്ദേഹത്തിനെതിരായ നടപടി അംഗീകരിക്കാന്‍ ആവില്ലെന്നും അതുകൊണ്ടു തന്നെയാണ്‌ സെക്യുലര്‍ പുനരുജീവിപ്പിക്കുന്നതെന്നും ടി.എസ്‌ ജോണ്‍ വിശദീകരിച്ചു.
ബാര്‍ കോഴക്കേസില്‍ വിജിലന്‍സ്‌ പ്രതിചേര്‍ക്കപ്പെട്ട ധനകാര്യ മന്ത്രി കെ.എം. മാണ്‌ മന്ത്രിസഭയില്‍ നിന്നും രാജിവെക്കണമായിരുന്നു. ഇക്കാര്യം ആവശ്യപ്പെട്ട പി.സി ജോര്‍ജിനെ ചീഫ്‌ വിപ്പ്‌ സ്ഥാനത്തു നിന്നും നീക്കിയ നടപടി പ്രതിഷേധാര്‍ഹമാണ്‌ ഈ സാഹചര്യത്തിലാണ്‌ കേരള കോണ്‍ഗ്രസ്‌ (സെക്യുലര്‍ ) പുനരുജ്ജീവിപ്പിക്കാന്‍ തീരുമാനിച്ചതെന്ന്‌ ടി.എസ്‌ ജോണ്‍ വ്യക്തമാക്കി.
കേരള കോണ്‍ഗ്രസില്‍ ജനാധിപത്യവും ഇല്ല ഒരു കാര്യത്തിലും ചര്‍ച്ചകളും നടക്കുന്നില്ല അതുകൊണ്ടാണ്‌ കേരള കോണ്‍ഗ്രസ്‌ സെക്യുലറിനെ പുനരുജ്ജീവിപ്പിക്കേണ്ടിവന്നതെന്നും അദ്ദേഹം പറഞ്ഞു. അഴിമതി നടത്തിയട്ടില്ലെന്നു കെ.എം.മാണിക്കു പൂര്‍ണ ബോധ്യമുണ്ടെങ്കില്‍ അദ്ദേഹം എഫ്‌ഐആര്‍ റദ്ദാക്കാന്‍ ഹൈകോടതിയെ സമീപിക്കുകയായിരുന്നു വേണ്ടിയിരുന്നതെന്നും അതുകൊണ്ടു തന്നെ മാണി കുറ്റം ചെയ്‌തിട്ടുണ്ടെന്നു മാണി സ്വയം വിശ്വസിക്കുന്നതായും ടി.എസ്‌.ജോണ്‍ പറഞ്ഞു.
കേരള കോണ്‍ഗ്രസ്‌ (എം) ലെ ബഹുഭൂരിപക്ഷം ആളുകളും പതിഞ്ഞ സ്വരത്തില്‍ മാണി സാര്‍ രാജിവെക്കേണ്ടതായിരുന്നുവെന്ന്‌ പറഞ്ഞിരുന്നു. അതേപോലെ യുഡിഎഫിലെ ഭൂരിപക്ഷം നേതാക്കളും കോണ്‍ഗ്രസിലെ നേതാക്കള്‍ ഉള്‍പ്പെടെ അദ്ദേഹം രാജിവെക്കേണ്ടതായിരുന്നുവന്നും ,അതായിരുന്നു ഉചിതമെന്നും അവര്‍ അന്യോന്യം സംസാരിച്ചിരുന്നുവെന്നും ടി.എസ്‌. ജോണ്‍ പറഞ്ഞു.
കേരള കോണ്‍ഗ്രസ്‌ (സെക്യുലര്‍ ) യുഡിഎഫിന്റെ ഭാഗമായി തുടരും. പി.സി ജോര്‍ജ്‌ നിലവില്‍ കേരള കോണ്‍ഗ്രസ്‌ (എം) ന്റെ വൈസ്‌ ചെയര്‍മാന്‍ ആയിരുന്നതിനാല്‍ അദ്ദേഹത്തിനു സെക്യുലര്‍ കേരള കോണ്‍ഗ്രസുമായി സഹകരിക്കാന്‍ പ്രയാസമുണ്ടാകും. വിജിലന്‍സ്‌ എഫ്‌്‌ഐആര്‍ രജിസ്റ്റര്‍ ചെയ്‌തതോടെ ഗൂഡാലോചനവാദം പൊളിഞ്ഞുവെന്നും ടി.എസ്‌ ജോണ്‍ പറഞ്ഞു.
പി.എസ്‌ ജോണിനോടൊപ്പം കേരള കോണ്‍ഗ്രസ്‌ (എം) ലേക്കു പോയ ഒട്ടുമിക്ക നേതാക്കളും സെക്യുലര്‍ കേരള കോണ്‍ഗ്രസിന്റെ ഭാഗമായിട്ടുണ്ട്‌.
മാണി ഗ്രൂപ്പില്‍ നിലവിലെ ജനറല്‍ സെക്രട്ടറിയായ എം.ടി ജോസഫ്‌ (പാലക്കാട്‌) ആണ്‌ പാര്‍ട്ടിയുടെ വര്‍ക്കിങ്ങ്‌ ചെയര്‍മാന്‍. ഇ.കെ ഹസന്‍കുട്ടി (എറണാകുളം), ജോസ്‌ കോലാടി (ഇടുക്കി) എന്നിവരാണ്‌ വൈസ്‌ ചെയര്‍മാന്മാര്‍. എസ്‌.ഭാസ്‌കര പിള്ള (ആലപ്പുഴ),മാലോത്ത്‌ പ്രതാപന്‍(കോട്ടയം), സെയ്‌ജോ ഹസന്‍ (തൃശൂര്‍), കല്ലട ദാസ്‌(കൊല്ലം) എന്നിവരെ ജനറല്‍ സെക്രട്ടറിമാരായും ജോര്‍ജ്‌ കുരുവിളയെ (പത്തനംതിട്ട) ട്രഷറര്‍ ആയും തിരഞ്ഞെടുത്തു.
ജില്ലാ കണ്‍വീനര്‍മാരായി കെ.ഒ രാജന്‍ (തിരുവനന്തപുരം), രവി മൈനാഗപ്പിള്ളി (കൊല്ലം),പ്രൊഫ.മോഹന്‍ ജോസഫ്‌ (പത്തനംതിട്ട),ബേബി പാറേക്കാടന്‍ (ആലപ്പുഴ),തോമസ്‌ കണ്ണന്തറ (കോട്ടയം),സാജു പട്ടരുമഠം (ഇടുക്കി),ജോസഫ്‌ സാര്‍ദോ (എറണാകുളം),ജോസ്‌ മുറ്റത്തുകാട്ടില്‍ (തൃശൂര്‍),ഷാജി പാലത്ത്‌ (പാലക്കാട്‌),ജെഫ്രി തങ്ങള്‍ (മലപ്പുറം),ജോയി വളവില്‍ 9കോഴിക്കോട്‌),അഡ്വ.ജോര്‍ജ്‌ വാത്തുപറമ്പില്‍( വയനാട്‌), എസ്‌.എം.കെ മുഹമ്മദാലി (കണ്ണൂര്‍) സണ്ണി തോമസ്‌ (കാസര്‍ഗോഡ്‌) എന്നിവരെയും പാര്‍ട്ടിയുടെ മറ്റു പോഷക സംഘം ഭാരവാഹികളെയും തിരഞ്ഞെടുത്തു
കോട്ടയത്താണ്‌ പാര്‍ട്ടിയുടെ സംസ്ഥാന കമ്മിറ്റി ഓഫീസ്‌. എല്ലാ ജില്ലകളിലും ഓഫീസുകള്‍ പത്തു ദിവസത്തിനകം തുറക്കുമെന്നും പാര്‍ട്ടി നേതാക്കള്‍ പറഞ്ഞു.
ജില്ലാ കണ്‍വീനര്‍മാരുടെ യോഗം അടുത്ത ദിവസം എറണാകുളത്ത്‌ എസ്‌എഎസ്‌ ടവറില്‍ ചേരും. 

2015 ഏപ്രിൽ 7, ചൊവ്വാഴ്ച

ബസ്‌ ഇടിച്ചു കൊന്നാല്‍ കേസ്‌ നിസാരം കേസെടുക്കുന്നത്‌ മനഃപൂര്‍വമല്ലാത്ത നരഹത്യയുടെ പേരില്‍ ,



കൊച്ചി:
കൊച്ചി നഗരത്തില്‍ ഒരു ഡസനിലേറെപ്പേരെങ്കിലും അമിത വേഗതിയില്‍ ഓടുന്ന സ്വകാര്യ ബസുകള്‍ക്കടയില്‍പ്പെട്ടു മരിക്കുന്നു. കൂടിവന്നാല്‍ കുറച്ചുനാളത്തേക്ക്‌ ഡ്രൈവിങ്ങ്‌ ലൈസന്‍സ്‌ റദ്ദാക്കപ്പെടുമെന്നതൊഴിച്ചാല്‍ കാര്യമായ ശിക്ഷകള്‍ ഒന്നും ലഭിക്കാതെ പോകുന്നു.
ജാമ്യം ലഭിക്കുന്ന കുറ്റംമാത്രമെ നടുറോഡിലെ കാപാലികര്‍ക്കെതിരെ പോലീസ്‌ ചുമത്തുന്നുള്ളുവെന്നതാണ്‌ ഇതിനു പ്രധാന കാരണം. ചുറുങ്ങിയത്‌ ഒരു ആറു വര്‍ഷം എങ്കിലും പരോള്‍ കിട്ടാത്തവിധം ജയിലില്‍ കിടക്കേണ്ട വിധം നിയമം ഭേദഗതി ചെയ്‌താല്‍ ഈ മരണപ്പാച്ചില്‍ ഇല്ലാതാകും.
പഴയ നോര്‍ത്ത്‌ പാലത്തില്‍ ഇരുചക്രവാഹനങ്ങള്‍ക്കു മാത്രം കടന്നുപോകാവുന്ന പാതയിലൂടെ ബസ്‌ ഓടിച്ചുകയറ്റിയ വിദ്വാന്‍ പിന്നെ ജാമ്യം എടുത്തു മുങ്ങി. ഇരുചക്രവാഹന യാത്രക്കാരെ മദ്യപിച്ചു വാഹനം ഓടിച്ചതിനു പിടികൂടി നല്‍കുന്ന ശിക്ഷ പഭൂരിഭാഗം തവണയും ബസ്‌ ഡ്രൈവര്‍മാര്‍ക്കു നല്‍കാറില്ല. പോലീസും സ്വകാര്യ ബസ്‌ ജീവനക്കാരും തമ്മിലുള്ള അവിഹിത ബന്ധം തന്നെ ഇതിനു കാരണം.
ഇതിന്റെ ദുരന്തം അനുഭവിക്കേണ്ടിവരുന്നത്‌ സാധാരണക്കാരായ യാത്രക്കാരാണ്‌. കഴിഞ്ഞ ദിവസം
അമിത വേഗത്തില്‍ വന്ന ബസിടിച്ച്‌ ബൈക്ക്‌ യാത്രക്കാരനായ യുവാവ്‌ തത്‌ക്ഷണം മരിച്ചു. തിരുവനന്തപുരം ടെക്‌നോപാ?ക്കിലെ ജീവനക്കാരനും കോഴിക്കോട്‌ സ്വദേശിയുമായ ടിറ്റോ ജോസഫാണ്‌ മരിച്ചത്‌. ബസിന്റെ ചക്രം ടിറ്റോയുടെ തലയിലൂടെ കയറിയിറങ്ങുകയായിരുന്നു.

ബൈക്ക്‌ ഓടിച്ചിരുന്ന എയ്‌ഡ്‌സ്‌ ക?ട്രോ? സൊസൈറ്റി പ്രവ?ത്തക? കോട്ടയം വെളിയന്നൂ? സ്വദേശി അജിത്‌ മോഹ(25)ന്‍ പരിക്കുകളോടെ ആശുപത്രിയിലാണ്‌. ചൊവ്വാഴ്‌ച രാവിലെ ഒമ്പതിന്‌ തേവര അറ്റ്‌ലന്റിസ്‌ ജംഗ്‌ഷന്‌ സമീപമായിരുന്നു അപകടം.

ബൈക്കിനെ ഇടിച്ചിട്ട ബസ്‌ നി?ത്താതെ പോകുകയായിരുന്നു. ബൈക്കില്‍ ബസ്‌ ഇടിച്ചതിനെ തുട?ന്ന്‌ ബൈക്കിന്റെ പിന്നിലിരുന്ന ടിറ്റോ തെറിച്ചു റോഡിലേക്കു വീണു. ടിറ്റോയുടെ തലയിലൂടെ ബസ്‌ കയറി ഇറങ്ങുകയായിരുന്നു. മൃതദേഹം ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍. ബസിന്റെ നിയന്ത്രണം വിട്ടുള്ള പാച്ചിലിനിടെ ഒരു സൈക്കിള്‍ യാത്രക്കാരനും പരിക്കേറ്റു.

നഗരത്തില്‍അരമണിക്കൂ? റെയ്‌ഡ്‌ നടത്തിയാണ്‌ ഇടിച്ച ബസ്‌ കലൂരി? നിന്ന്‌ കണ്ടെത്താനായത്‌. പൂക്കാട്ടുപടി റൂട്ടില്‍ ഓടുന്ന 'ഫൈസല്‍ ബസ്‌ ട്രാഫിക്‌ പൊലീസ്‌ കസ്റ്റഡിയിലെടുത്തു. െ്രെഡവര്‍ സനൂപിനെ അറസ്റ്റ്‌ ചെയ്‌തു. പിന്നെ വിട്ടയച്ചു.