2015, ജൂൺ 3, ബുധനാഴ്‌ച

കൊച്ചി മെട്രോ - നോ്‌ക്കുകൂലി ആവശ്യം പാളങ്ങള്‍ നീക്കുന്ന പണി നിലച്ചു


കൊച്ചി
തൊഴിലാളി യൂണിയനുകള്‍ അന്യായമായി നോക്കുകൂലി ആവശ്യപ്പെട്ടതോടെ കൊച്ചി മെട്രോ നിര്‍മ്മാണത്തിന്റെ പുരോഗതിയെ വീണ്ടും ബാധിക്കുന്നു.
കൂലിക്കു പുറമെ അന്യായമായി തൊഴിലാളികള്‍ നോക്കുകൂലി ആവശ്യപ്പെട്ടതോടെ മെട്രോയ്‌ക്കായി കൊണ്ടു വന്ന പാളങ്ങള്‍ തുറമുഖത്തു നിന്നും കലൂരിലെ യാര്‍ഡിലേക്കു മാറ്റുന്ന ജോലികള്‍ തടസ്സപ്പെട്ടു.
കൊച്ചി മെട്രോ റെയിലിനായി ഒരാഴ്‌ച മുന്‍പ്‌ ഫ്രാന്‍സില്‍ നിന്നും കൊച്ചി തുറമുഖത്ത്‌ എത്തിച്ച 3361 ടണ്‍ വരുന്ന റെയില്‍ പാളങ്ങള്‍ നീക്കുന്നതാണ്‌ തൊഴിലാളി യൂണിയനുകള്‍ നോക്കുകൂലി ആവശ്യപ്പെട്ടതോടെ തടസ്സപ്പെട്ടിരിക്കുന്നത്‌. വേതനത്തിനു പുറമെ അട്ടിക്കാശ്‌ എന്ന പേരില്‍ നോക്കുകൂലി വേണമെന്നാണ്‌ തൊഴിലാളികളുടെ ആവശ്യം. ഇതിനാല്‍ പാളം നീക്കാന്‍ കരാര്‍ ഏറ്റെടുത്ത കമ്പനിക്കു വന്‍ തുക ചെലവാകും.
അട്ടിക്കാശിനു പുറമെ ഒരു വണ്ടിക്ക്‌ 1500 രൂപയാണ്‌ ആവശ്യപ്പെട്ടിരിക്കുന്നത്‌.ഇതിനു പുറമെ 200 രൂപചായക്കാശ്‌ ഒരു ലോഡിനു 5000 രൂപയാണ്‌ കൊടുക്കുന്നതെന്നും കരാര്‍ ഏറ്റഠുത്ത കമ്പനിക്കാര്‍ പറയുന്നു.
എന്നാല്‍ ഇതിനുപുറമെ ഈ ജോലിക്ക്‌ തങ്ങളുടെ യൂണിയനില്‍പ്പെട്ടവരെ എടുക്കണമെന്നാണ്‌ മറ്റൊരു ആവശ്യം.
കലൂരിലെ യാര്‍ഡിലേക്കു ഉടനടി പാള്‌ങ്ങള്‍ മാറ്റിയില്ലെങ്കില്‍ കൊച്ചി തുറമുഖ അധികൃതര്‍ക്ക്‌ സ്ഥലവാടകയായി വന്‍ തുക നല്‍കേണ്ടിവരും .എന്നാല്‍ കൂടുതല്‍ തൊഴിലാളികള്‍ക്ക്‌ ജോലി നല്‍കണമെന്നതു മാത്രമാണ്‌ തങ്ങളുടെ ആവശ്യമെന്നു യൂണിയന്‍ ഭാരവാഹികള്‍ പറയുന്നു.
ഇതിനു മുന്‍പും നോക്കുകൂലി വിവാദത്തില്‍പ്പെട്ട്‌ മെട്രോ നിര്‍മ്മാണം തടസ്സപ്പെട്ടിരുന്നു. അന്ന്‌ മന്ത്രി ആര്യാടന്‍ മുഹമ്മദ്‌ ഇടപെട്ടാണ്‌ പ്രശ്‌നം പരിഹരിച്ചത്‌. സര്‍ക്കാര്‍ ഇടപെട്ട്‌ പ്രശ്‌നപരിഹാരം ഉണ്ടാക്കിയില്ലെങ്കില്‍ കരാര്‍ ഉപേക്ഷിക്കുമെന്നു കരാറുകാരന്‍ വ്യക്തമാക്കി. 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ