2015, ഏപ്രിൽ 7, ചൊവ്വാഴ്ച

ബസ്‌ ഇടിച്ചു കൊന്നാല്‍ കേസ്‌ നിസാരം കേസെടുക്കുന്നത്‌ മനഃപൂര്‍വമല്ലാത്ത നരഹത്യയുടെ പേരില്‍ ,



കൊച്ചി:
കൊച്ചി നഗരത്തില്‍ ഒരു ഡസനിലേറെപ്പേരെങ്കിലും അമിത വേഗതിയില്‍ ഓടുന്ന സ്വകാര്യ ബസുകള്‍ക്കടയില്‍പ്പെട്ടു മരിക്കുന്നു. കൂടിവന്നാല്‍ കുറച്ചുനാളത്തേക്ക്‌ ഡ്രൈവിങ്ങ്‌ ലൈസന്‍സ്‌ റദ്ദാക്കപ്പെടുമെന്നതൊഴിച്ചാല്‍ കാര്യമായ ശിക്ഷകള്‍ ഒന്നും ലഭിക്കാതെ പോകുന്നു.
ജാമ്യം ലഭിക്കുന്ന കുറ്റംമാത്രമെ നടുറോഡിലെ കാപാലികര്‍ക്കെതിരെ പോലീസ്‌ ചുമത്തുന്നുള്ളുവെന്നതാണ്‌ ഇതിനു പ്രധാന കാരണം. ചുറുങ്ങിയത്‌ ഒരു ആറു വര്‍ഷം എങ്കിലും പരോള്‍ കിട്ടാത്തവിധം ജയിലില്‍ കിടക്കേണ്ട വിധം നിയമം ഭേദഗതി ചെയ്‌താല്‍ ഈ മരണപ്പാച്ചില്‍ ഇല്ലാതാകും.
പഴയ നോര്‍ത്ത്‌ പാലത്തില്‍ ഇരുചക്രവാഹനങ്ങള്‍ക്കു മാത്രം കടന്നുപോകാവുന്ന പാതയിലൂടെ ബസ്‌ ഓടിച്ചുകയറ്റിയ വിദ്വാന്‍ പിന്നെ ജാമ്യം എടുത്തു മുങ്ങി. ഇരുചക്രവാഹന യാത്രക്കാരെ മദ്യപിച്ചു വാഹനം ഓടിച്ചതിനു പിടികൂടി നല്‍കുന്ന ശിക്ഷ പഭൂരിഭാഗം തവണയും ബസ്‌ ഡ്രൈവര്‍മാര്‍ക്കു നല്‍കാറില്ല. പോലീസും സ്വകാര്യ ബസ്‌ ജീവനക്കാരും തമ്മിലുള്ള അവിഹിത ബന്ധം തന്നെ ഇതിനു കാരണം.
ഇതിന്റെ ദുരന്തം അനുഭവിക്കേണ്ടിവരുന്നത്‌ സാധാരണക്കാരായ യാത്രക്കാരാണ്‌. കഴിഞ്ഞ ദിവസം
അമിത വേഗത്തില്‍ വന്ന ബസിടിച്ച്‌ ബൈക്ക്‌ യാത്രക്കാരനായ യുവാവ്‌ തത്‌ക്ഷണം മരിച്ചു. തിരുവനന്തപുരം ടെക്‌നോപാ?ക്കിലെ ജീവനക്കാരനും കോഴിക്കോട്‌ സ്വദേശിയുമായ ടിറ്റോ ജോസഫാണ്‌ മരിച്ചത്‌. ബസിന്റെ ചക്രം ടിറ്റോയുടെ തലയിലൂടെ കയറിയിറങ്ങുകയായിരുന്നു.

ബൈക്ക്‌ ഓടിച്ചിരുന്ന എയ്‌ഡ്‌സ്‌ ക?ട്രോ? സൊസൈറ്റി പ്രവ?ത്തക? കോട്ടയം വെളിയന്നൂ? സ്വദേശി അജിത്‌ മോഹ(25)ന്‍ പരിക്കുകളോടെ ആശുപത്രിയിലാണ്‌. ചൊവ്വാഴ്‌ച രാവിലെ ഒമ്പതിന്‌ തേവര അറ്റ്‌ലന്റിസ്‌ ജംഗ്‌ഷന്‌ സമീപമായിരുന്നു അപകടം.

ബൈക്കിനെ ഇടിച്ചിട്ട ബസ്‌ നി?ത്താതെ പോകുകയായിരുന്നു. ബൈക്കില്‍ ബസ്‌ ഇടിച്ചതിനെ തുട?ന്ന്‌ ബൈക്കിന്റെ പിന്നിലിരുന്ന ടിറ്റോ തെറിച്ചു റോഡിലേക്കു വീണു. ടിറ്റോയുടെ തലയിലൂടെ ബസ്‌ കയറി ഇറങ്ങുകയായിരുന്നു. മൃതദേഹം ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍. ബസിന്റെ നിയന്ത്രണം വിട്ടുള്ള പാച്ചിലിനിടെ ഒരു സൈക്കിള്‍ യാത്രക്കാരനും പരിക്കേറ്റു.

നഗരത്തില്‍അരമണിക്കൂ? റെയ്‌ഡ്‌ നടത്തിയാണ്‌ ഇടിച്ച ബസ്‌ കലൂരി? നിന്ന്‌ കണ്ടെത്താനായത്‌. പൂക്കാട്ടുപടി റൂട്ടില്‍ ഓടുന്ന 'ഫൈസല്‍ ബസ്‌ ട്രാഫിക്‌ പൊലീസ്‌ കസ്റ്റഡിയിലെടുത്തു. െ്രെഡവര്‍ സനൂപിനെ അറസ്റ്റ്‌ ചെയ്‌തു. പിന്നെ വിട്ടയച്ചു. 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ