2015, ജൂൺ 3, ബുധനാഴ്‌ച

ദീര്‍ഘവീക്ഷണം ഇല്ലാതെയാണ്‌ കേരളത്തില്‍ താല്‍ക്കാലിക മജിസ്‌ട്രേറ്റ്‌ കോടതികള്‍ ആരംഭിച്ചതെന്ന്‌




കൊച്ചി : ദീര്‍ഘവീക്ഷണം ഇല്ലാതെയാണ്‌ കേരളത്തില്‍ താല്‍ക്കാലിക മജിസ്‌ട്രേറ്റ്‌ കോടതികള്‍ ആരംഭിച്ചതെന്ന്‌ ഭാരതീയ അഭിഭാഷക പരിഷത്ത്‌ ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഇതിനെതിരെ ഹൈക്കോടതിയില്‍ മെമ്മോറാണ്ടം നല്‍കും. ആറ്‌ മണിക്കൂര്‍ തുടര്‍ച്ചയായി സിറ്റിംഗ്‌ നടത്തിയിരുന്ന കോടതികളില്‍ ഇപ്പോള്‍ ഒരു മണിക്കൂര്‍ മാത്രമാണ്‌ സിറ്റിംഗ്‌ നടത്തുന്നത്‌. ഇവ ആഴ്‌ചയില്‍ ഒന്നോരണ്ടോ തവണയാണ്‌ പ്രവര്‍ത്തിക്കുന്നത്‌. ഇവിടെ നിയമിച്ചിരിക്കുന്ന മജിസ്‌ട്രേറ്റുമാര്‍ക്ക്‌ വേണ്ടത്ര യോഗ്യതയില്ല. താല്‍ക്കാലിക ജീവനക്കാരുടെ നിയമനം കോടതിയുടെ വിശ്വാസ്യത നഷ്ടപ്പെടുത്തുമെന്നും അവര്‍ പറഞ്ഞു.
സംസ്ഥാന സെക്രട്ടറി അഡ്വ. എം എ വിനോദ്‌, ജില്ലാ പ്രസിഡന്റ്‌ അഡ്വ. പി എല്‍ ബാബു, ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ. എന്‍ ജഗത്ത്‌, എം എന്‍ മനോജ്‌, കെ ബി സാജന്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ