2016 ഓഗസ്റ്റ് 11, വ്യാഴാഴ്‌ച


ഇക്ക മാത്രം എന്നെ തൊട്ടാല്‍ മതിയെന്ന്‌ ആ യുവതി പറഞ്ഞിട്ടില്ല: മാധ്യമങ്ങള്‍ പച്ചക്കള്ളം പ്രചരിപ്പിച്ചു;
പുഴയില്‍ വീണ യുവതിയെ രക്ഷിച്ച പട്ടാളക്കാരന്‍ രാഹുല്‍

കൊച്ചി: തൊടുപുഴ തൊമ്മന്‍കൂഞ്ഞില്‍ പുഴയില്‍ വീണ യുവതിയെ ഭര്‍ത്താവല്ലാതെ മറ്റാരും തൊടരുതെന്ന്‌ വാശിപിടിച്ചെന്നത്‌ കെട്ടുകഥയാണെന്ന്‌ യുവതിയെ രക്ഷിച്ച പട്ടാളക്കാരനായ രാഹുല്‍. മാധ്യമങ്ങളൊന്നും ഒരിക്കല്‍ പോലും എന്നെ ബന്ധപ്പെട്ടിട്ടില്ല. ഇതിന്റെ പേരില്‍ സാമുഹിക മാധ്യമങ്ങളില്‍ നടക്കുന്ന കോലാഹലങ്ങളൊന്നും ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്നും രാഹുല്‍ മാധ്യമം ദിനപത്രത്തോട്‌ ആണ്‌ വ്യക്തമാക്കിയത്‌. ഒരാള്‍ മരിച്ചുകിടക്കുന്നത്‌ കണ്ടാല്‍ തിരിഞ്ഞുനോക്കാന്‍ ഇനി ഞാനൊന്ന്‌ മടിക്കും. സത്യം അന്വേഷിക്കാതെയാണ്‌ ആരോ ഇത്തരത്തിലുളള വാര്‍ത്തകള്‍ പ്രചരിപ്പിച്ചതെന്നും രാഹുല്‍ പറഞ്ഞു.
സത്യം അന്വേഷിക്കാതെ സാമൂഹിക മാധ്യമങ്ങളും ചില ദിനപത്രങ്ങളും ഓണ്‍ലൈന്‍ പത്രങ്ങളും പടച്ചുവിട്ട കഥകള്‍ക്ക്‌ മുന്നില്‍ മനസ്സ്‌ മടുത്ത രാഹുല്‍ എന്ന പട്ടാളക്കാരന്റെ വാക്കുകളാണിത്‌. യാഥാര്‍ഥ്യവുമായി ഒരു ബന്ധവുമില്ലാതെ ആരുടെയോ കുബുദ്ധിയില്‍ മെനഞ്ഞ കഥ സാമൂഹിക മാധ്യമങ്ങളടക്കം കണ്ണടച്ചു പ്രചരിപ്പിച്ചപ്പോള്‍ എന്താണ്‌ യാഥാര്‍ഥ്യമെന്ന്‌ അന്വേഷിക്കാന്‍ ആരും ഇനിയും തയാറായിട്ടില്ല.
തൊടുപുഴക്കടുത്ത്‌ തൊമ്മന്‍കുത്തില്‍ കഴിഞ്ഞ ശനിയാഴ്‌ച രാത്രിയുണ്ടായ അപകടത്തില്‍ ബൈക്കില്‍നിന്ന്‌ തെറിച്ചുവീണ യുവതി തന്നെ രക്ഷിക്കാന്‍ പുഴയിലേക്കു ചാടി നീന്തിയത്തെിയ രാഹുലിനോട്‌ ഭര്‍ത്താവല്ലാതെ മറ്റാരും തന്നെ തൊട്ടുപോകരുതെന്ന്‌ അലറിയെന്നും മരണത്തെ മുഖാമുഖം കണ്ട ഇവരെ ഒടുവില്‍ രാഹുല്‍ ബലമായി രക്ഷപ്പെടുത്തിയെന്നുമാണ്‌ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്‌. പട്ടാളക്കാരനെ അഭിനന്ദിച്ചും യുവതിയെ പരിഹസിച്ചും സാമൂഹിക മാധ്യമങ്ങളില്‍ കമന്റുകളും ട്രോളുകളും നിറയുമ്‌ബോള്‍ സംഭവിച്ചത്‌ ഇതൊന്നുമല്ലെന്ന്‌ യുവതിയും ഭര്‍ത്താവും രാഹുലും പറയുന്നു.
അവധി കഴിഞ്ഞ്‌ തിങ്കളാഴ്‌ച മടങ്ങിയ രാഹുല്‍ പറയുന്നതിങ്ങനെ: കഴിഞ്ഞ ശനിയാഴ്‌ച രാത്രി തൊടുപുഴയില്‍നിന്ന്‌ സ്വദേശമായ തൊമ്മന്‍കുത്തിലേക്ക്‌ പോകുകയായിരുന്നു. തൊമ്മന്‍കുത്ത്‌ പാലത്തിനടുത്തത്തെിയപ്പോള്‍ നെറ്റിയില്‍ മുറിവുമായി മറിഞ്ഞ ബൈക്കിന്‌ മുന്നില്‍ യാത്രക്കാരന്‍ നില്‍ക്കുന്നു. പുഴയില്‍നിന്ന്‌ ശബ്ദം കേട്ടപ്പോള്‍ കുട്ടികളാരെങ്കിലും വീണിട്ടുണ്ടാകുമെന്ന്‌ കരുതി. പിന്നീട്‌ ഒന്നും ആലോചിച്ചില്ല. പുഴയിലേക്ക്‌ എടുത്തുചാടി. ഇതിനിടെ പിറ്റേദിവസം ജോലിസ്ഥലത്തേക്ക്‌ മടങ്ങാനുള്ള ട്രെയിന്‍ ടിക്കറ്റും പോക്കറ്റിലുണ്ടായിരുന്ന പണവും വില കൂടിയ മൊബൈലും നഷ്ടമായി. തന്റെ മുട്ടിനു മുകളിലേ വെള്ളമുണ്ടായിരുന്നുള്ളൂ. ശക്തമായ ഒഴുക്കില്ല. നീന്തേണ്ട ആവശ്യമില്ല. നടന്ന്‌ യുവതിയുടെ അടുത്തത്തെുമ്‌ബോഴേക്കും അവര്‍ താനേ പിടിച്ച്‌ എഴുന്നേറ്റിരുന്നു. ഞാന്‍ ആശ്വസിപ്പിച്ചു. എന്റെ കൂടെ കരയിലേക്കു നടന്നത്തെിയപ്പോള്‍ അവരുടെ ഭര്‍ത്താവും അവിടേക്ക്‌ ഇറങ്ങിവന്നു.
'ഇനി ഇക്ക സഹായിച്ചോളും' എന്ന്‌ യുവതി പറഞ്ഞു. എനിക്ക്‌ അവരെ സാഹസികമായി രക്ഷിക്കേണ്ടി വരികയോ അവര്‍ എന്നോട്‌ തൊടരുതെന്നു പറയുകയോ ചെയ്‌തിട്ടില്ല. ടിക്കറ്റ്‌ നഷ്ടപ്പെട്ടതിനാല്‍ യാത്ര ഒരു ദിവസം മാറ്റിവെക്കേണ്ടിവന്നു. ഇത്രയുമാണുണ്ടായത്‌. ഇല്ലാത്ത വാര്‍ത്തകള്‍ പ്രചരിപ്പിച്ച മാധ്യമങ്ങളൊന്നും എന്നെ ഇതുവരെ ബന്ധപ്പെട്ടിട്ടില്ല. ഇതിന്റെ പേരില്‍ സാമൂഹികമാധ്യമങ്ങളില്‍ നടക്കുന്ന കോലാഹലങ്ങളൊന്നും ശ്രദ്ധയില്‍പെട്ടിട്ടില്ല രാഹുല്‍ പറഞ്ഞു.
സംഭവവുമായി ബന്ധപ്പെട്ട്‌ മാധ്യമങ്ങളില്‍ പ്രചരിക്കുന്നതത്രയും പച്ചക്കള്ളമാണെന്ന്‌ യുവതിയും ഭര്‍ത്താവും പറയുന്നു. അല്‍പസമയം പുല്‍പടര്‍പ്പില്‍ പിടിച്ചുകിടന്ന ശേഷം അധികം ആഴമോ ഒഴുക്കോ ഇല്ലാത്ത പുഴയില്‍നിന്ന്‌ താനേ കരയിലേക്ക്‌ കയറുകയായിരുന്നു. ഈ സമയത്താണ്‌ നാട്ടുകാര്‍ സ്ഥലത്തത്തെിയത്‌. ഇതിനിടെ തന്റെ അവശത കണ്ട്‌ ഒരാള്‍ എടുക്കണോ എന്ന്‌ ചോദിച്ചു. വേണ്ട ഇക്ക കൈയില്‍ പിടിച്ചോളുമെന്ന്‌ പറഞ്ഞു. മറ്റ്‌ പ്രചാരണങ്ങളെല്ലാം കെട്ടിച്ചമച്ചതാണ്‌ അവര്‍ വ്യക്തമാക്കി

കൊച്ചി ബ്ലൂ ബ്ലാക്ക്‌മെയിലിങ്‌ കേസ്‌ പൊലീസ്‌ കെട്ടിച്ചമച്ചത്‌



കൊച്ചി : കൊച്ചി സ്വദേശിയായ നടി സോന മരിയയെ ഉപയോഗിച്ച്‌ സിനിമാ നിര്‍മ്മാതാവും നടനുമായ കെ പി അംജിത്ത്‌ ബ്ലൂ ബ്ലാക്ക്‌ മെയിലിങ്‌ നടത്തിയെന്ന കേസ്‌ കെട്ടിച്ചമച്ചതാണെന്ന െ്രെകംബ്രാഞ്ചിന്റെ അന്വേഷണ റിപ്പോര്‍ട്ട്‌ ശരിവച്ച ഹൈക്കോടതി അംജിത്തിനെ കുറ്റവിമുക്തനാക്കി. തനിക്കെതിരെ പൊലീസ്‌ കള്ളക്കേസെടുക്കുകയായിരുന്നുവെന്നും കുറ്റക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ട്‌ അംജിത്‌ മുഖ്യമന്ത്രി പിണറായി വിജയന്‌ പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത്‌ അന്വേഷണം ഇഴച്ചിട്ട കേസില്‍ െ്രെകംബ്രാഞ്ച്‌ അന്വേഷണം ഊര്‍ജിതമാക്കുകയും പൊലീസ്‌ കള്ളക്കേസെടുക്കുകയായിരുന്നു എന്ന്‌ കണ്ടെത്തുകയുമായിരുന്നു. പിണറായി അധികാരമേറ്റതിന്‌ പിറ്റേന്നാണ്‌ അംജിത്‌ പരാതി നല്‍കിയത്‌. െ്രെകംബ്രാഞ്ചിന്റെ അന്വേഷണ റിപ്പോര്‍ട്ട്‌ പരിഗണിച്ച ജസ്റ്റിസ്‌ രാജ വിജയരാഘവനാണ്‌ കഴിഞ്ഞദിവസം വിധി പ്രസ്‌താവിച്ചത്‌.

ഇതിനു പിന്നാലെ, അപകീര്‍ത്തിപ്പെടുത്താന്‍ ഉദ്ദേശിച്ച്‌ ഒരു സിനിമാ നിര്‍മ്മാതാവും സംവിധായകനും അവരുടെ സിനിമാരംഗങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചുവെന്ന പരാതിയിലും നടിയെ ഹോട്ടല്‍ മുറിയില്‍വച്ച്‌ അപമാനിക്കാന്‍ ശ്രമിച്ചുവെന്ന പരാതിയില്‍ മറ്റൊരു നിര്‍മ്മാതാവിനെതിരെയും പൊലീസ്‌ അന്വേഷണം ആരംഭിക്കുകയും ചെയ്‌തിട്ടുണ്ട്‌. ഇതോടെ കഴിഞ്ഞവര്‍ഷം മാദ്ധ്യമങ്ങളില്‍ ദിവസങ്ങളോളം നിറഞ്ഞുനിന്ന ബ്ലൂ ബ്ലാക്ക്‌ മെയിലിങ്‌ കേസ്‌ മറ്റുചിലരെ രക്ഷിക്കാന്‍ വേണ്ടി പൊലീസിന്റെ തിരക്കഥയ്‌ക്കനുസരിച്ച്‌ ഉണ്ടായതാണെന്ന്‌ വ്യക്തമാകുകയാണ്‌.
കൊച്ചി സ്വദേശിയായ നടി സോന മരിയയും അംജിത്തും ചേര്‍ന്ന്‌ ആളുകളെ വശീകരിച്ചുകൊണ്ടുപോയി പണം തട്ടുകയും മര്‍ദ്ദിച്ച്‌ അവശരാക്കുകയും ചെയ്‌തുവെന്ന്‌ ആരോപിച്ച്‌ മരട്‌ പൊലീസ്‌ കഴിഞ്ഞവര്‍ഷം സെപ്‌റ്റംബറില്‍ രജിസ്റ്റര്‍ചെയ്‌ത കേസ്‌ കെട്ടിച്ചമച്ചതാണെന്നും പൊലീസ്‌ അംജിത്തിനെതിരെ കള്ളക്കേസ്‌ എടുക്കുകയായിരുന്നുവെന്നും ആണ്‌ െ്രെകംബ്രാഞ്ച്‌ കണ്ടെത്തിയിരിക്കുന്നത്‌. ഇത്തരത്തില്‍ തന്നെയും നടിയെയും അപമാനിക്കാനും കള്ളക്കേസെടുത്ത്‌ അത്‌ മാദ്ധ്യമങ്ങളില്‍ വന്‍ വാര്‍ത്തയാക്കാനും ശ്രമിച്ച പൊലീസ്‌ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു അംജിത്‌ മുഖ്യമന്ത്രിക്ക്‌ പരാതി നല്‍കിയത്‌.
മൂവാറ്റുപുഴ എസിപി ആയ ബിജോയ്‌ അലക്‌സാണ്ടര്‍ മുന്‍ മന്ത്രി കെ ബാബുവിന്റെ പിന്തുണയോടെ തന്നെ മനപ്പൂര്‍വം പ്രതിയാക്കിയെന്നായിരുന്നു അംജിതിന്റെ പരാതിയില്‍ പറഞ്ഞിരുന്നത്‌. എസിപിയും മരട്‌ എസ്‌ഐ ആയിരുന്ന സന്തോഷ്‌ കുമാര്‍, കോണ്‍സ്റ്റബിള്‍ വിനോദ്‌ എന്നിവരാണ്‌ തന്നെ കുടുക്കുന്നതിന്‌ ശ്രമിച്ചതെന്നും ഈ ഉദ്യോഗസ്ഥരെല്ലാം ക്രിമിനില്‍ പശ്ചാത്തലമുള്ളവരാണെന്നും അംജിത്‌ ചൂണ്ടിക്കാട്ടിയിരുന്നു. വാദിയെ പ്രതിയാക്കുന്ന നടപടിയാണ്‌ തനിക്കെതിരെ ഉണ്ടായത്‌. താന്‍ നിരപരാധിയാണെന്ന്‌ ബോധ്യമുണ്ടായിട്ടും കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത്‌ തനിക്കെതിരെയുള്ള െ്രെകംബ്രാഞ്ച്‌ അന്വേഷണം വൈകിപ്പിക്കുകയാണെന്നും അംജിത്‌ പറഞ്ഞിരുന്നു. മുന്മന്ത്രി ബാബുവിന്റെ പിന്തുണയോടെ നാലുവര്‍ഷം തുടര്‍ച്ചയായി തൃക്കാക്കര എസിപി ആയിരുന്ന ബിജോയ്‌ അല്‌സാണ്ടര്‍ മനപ്പൂര്‍വം കേസ്‌ വൈകിപ്പിക്കുകയാണെന്നും അംജത്‌ പിണറായിക്കു നല്‍കിയ പരാതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
ഈ പരാതിയുടെ അടിസ്ഥാനത്തില്‍ െ്രെകംബ്രാഞ്ച്‌ അന്വേഷണം നടന്നതോടെയാണ്‌ അംജിതിനെതിരെയും നടി സോനയ്‌ക്കെതിരെയും കള്ളക്കേസെടുക്കുകയായിരുന്നു പൊലീസെന്ന്‌ വ്യക്തമായത്‌. കോടതിയും ഈ അന്വേഷണ റിപ്പോര്‍ട്ട്‌ ശരിവച്ച പശ്ചാത്തലത്തില്‍ അംജിത്തിന്റെ പരാതിയില്‍ പറഞ്ഞ ഉദ്യോഗസ്ഥര്‍ക്കെതിരെയും നടപടി ഉണ്ടായേക്കുമെന്നാണ്‌ സൂചനകള്‍. നടിയെ ഹോട്ടല്‍മുറിയില്‍വച്ച്‌ അപമാനിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ പ്രതിയെ പിടികൂടി പൊലീസിനെ ഏല്‍പ്പിച്ച തന്നെ പിന്നീട്‌ കള്ളക്കേസില്‍ കുടുക്കുകയായിരുന്നുവെന്ന്‌ അംജിത്‌ മറുനാടനോട്‌ പറഞ്ഞു.
്‌അംജിത്‌ പറയുന്നത്‌ ഇങ്ങനെ: സോന മരിയയും ഞാനും സുഹൃത്തുക്കളാണ്‌. ഒരു സിനിമയുടെ സെറ്റില്‍വച്ച്‌ അവര്‍ക്ക്‌ എന്നെ ഒരു സുഹൃത്താണ്‌ പരിചയപ്പെടുത്തുന്നത്‌. അംജിത്‌ ഭായിയെന്നാണ്‌ ഞാന്‍ അറിയപ്പെടുന്നതെന്നും ഒരു ദാദയാണെന്നും മറ്റും പറഞ്ഞാണ്‌ പരിചയപ്പെടുത്തിയത്‌. ഇവരെ ഒരു സിനിമയില്‍ അഭിനയിപ്പിക്കാമെന്നു പറഞ്ഞ്‌ പ്രൊഡ്യൂസറായി നടിച്ച്‌ ഒരാള്‍ ചെന്നൈയില്‍ വരാന്‍ പറഞ്ഞിരുന്നു. ചെന്നൈയില്‍ നടിക്കും അമ്മയ്‌ക്കും താമസിക്കാന്‍ ഫ്‌ലാറ്റ്‌ ഏര്‍പ്പാടാക്കി.
സിനിമതുടങ്ങാന്‍ വൈകുമെന്ന്‌ പറഞ്ഞ്‌ കുറച്ചുനാള്‍ താമസിപ്പിച്ചു. ഇതിനിടയില്‍ ഒരുദിവസം നടിയെ കയറിപ്പിടിക്കാന്‍ ശ്രമിച്ചു. ഇതോടെ ഇവര്‍ രക്ഷപ്പെട്ട്‌ നാട്ടിലേക്ക്‌ മടങ്ങി. ഇയാളെ പിന്നീടൊരുനാള്‍ കൊച്ചിയിലെ ഒരു ഫ്‌ളാറ്റിന്റെ പരിസരത്തുവച്ച്‌ കണ്ടപ്പോള്‍ സോന എനിക്ക്‌ ഫോണ്‍ ചെയ്‌തു. സ്ഥലത്തെത്തിയ ഞാന്‍ ഇയാളെ പിടികൂടി മരട്‌ പൊലീസില്‍ ഏല്‍പിച്ചു. പക്ഷേ ഇയാളെ വെറുതെവിട്ട പൊലീസ്‌ പിന്നീട്‌ എന്നെ അറസ്റ്റുചെയ്യുകയും എന്റെയും സോനയുടെയും പേരുകള്‍ ചേര്‍ത്ത്‌ കള്ളക്കഥ ചമയ്‌ക്കുകയുമായിരുന്നു. യഥാര്‍ത്ഥ പ്രതിയെ രക്ഷപ്പെടുത്താനും ഞ്‌ങ്ങളെ കുടുക്കാനും ശ്രമിച്ച പൊലീസ്‌ ഉദ്യോഗസ്ഥരുടെ പേരാണ്‌ മുഖ്യമന്ത്രിക്ക്‌ നല്‍കിയ പരാതിയില്‍ പറഞ്ഞത്‌.

ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തും മുഖ്യമന്ത്രിക്കും ചെന്നിത്തലയ്‌ക്കുമെല്ലാം പരാതി നല്‍കി. തുടര്‍ന്ന്‌ െ്രെകംബ്രാഞ്ച്‌ അന്വേഷണം പ്രഖ്യാപിച്ചെങ്കിലും കെ ബാബു ഇടപെട്ട്‌ പൊലീസ്‌ ഉദ്യോഗസ്ഥര്‍ക്കെതിരായ നടപടികള്‍ തടസ്സപ്പെടുത്തുകയും െ്രെകംബ്രാഞ്ച്‌ അന്വേഷണത്തെ തണുപ്പിക്കുകയുമായിരുന്നു. അംജിത്‌ ആരോപിക്കുന്നു.
ഇപ്പോള്‍ പുതിയ സര്‍ക്കാര്‍ വന്നതോടെ െ്രെകംബ്രാഞ്ച്‌ എസ്‌പി അലക്‌സ്‌ ജോണ്‍ റിപ്പോര്‍ട്ട്‌ നല്‍കുകയും അംജിതിനെതിരെ മരട്‌ പൊലീസ്‌ ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരുമുള്ള കേസ്‌ നിലനില്‍ക്കില്ലെന്ന്‌ കോടതിയെ അറിയിക്കുകയുമായിരുന്നു. ഇതാണ്‌ ഇപ്പോള്‍ ഹൈക്കോടതിയും അംഗീകരിച്ചത്‌. ഏതായാലും ഇതിനു പിന്നാലെ നടിയുടെ പരാതിയിലും പൊലീസ്‌ അന്വേഷണം ഊര്‍ജിതമാക്കുന്ന സാഹചര്യത്തില്‍ അവരുടെ വീഡിയോ യുട്യൂബിലിട്ട്‌ അപമാനിക്കാന്‍ ശ്രമിച്ച സിനിമാ പ്രവര്‍ത്തകര്‍ക്കെതിരെയും നടിയെ ചെന്നൈയില്‍ വച്ച്‌ അപമാനിക്കാന്‍ ശ്രമിച്ച പ്രൊഡ്യൂസര്‍ക്കെതിരെയും ഉടന്‍ നടപടിയുണ്ടായേക്കുമെന്നാണ്‌ സൂചനകള്‍.

ടി വി എസ്‌ സ്‌കൂട്ടി സെസ്റ്റില്‍ ഹിമാലയം കീഴടക്കാന്‍ പത്തംഗ വനിതാ ടീം




കൊച്ചി: ടി വി എസ്‌ സ്‌കൂട്ടി സെസ്റ്റില്‍ പത്തംഗ വനിതാ ടീം ഹിമാലയന്‍ മലനിരകള്‍ കീഴടക്കാന്‍ തയ്യാറെടുക്കുന്നു. ഹിമാലയന്‍ ഹൈസ്‌ സീസണ്‍ 2-ല്‍ 21 വയസ്സു മുതല്‍ 50 വയസ്സുവരെ പ്രായമുള്ള വനിതകള്‍ ഉള്‍പ്പെടും.
ഏറ്റവും ഉയരം കൂടിയ മോട്ടോറബിള്‍ റോഡായ ഖാര്‍ദൂങ്‌-ലാ വരെ സംഘം പര്യടനം നടത്തും. 2015ലെ സീസണ്‍ 1-ല്‍ ടി വി എസ്‌ സ്‌കൂട്ടി സെസ്റ്റ്‌ 110-ല്‍ കാര്‍ദൂങ്‌-ലാ യില്‍ എത്തി ഇന്ത്യ ബുക്ക്‌ ഓഫ്‌ റെക്കോര്‍ഡ്‌സില്‍ സ്ഥാനംപിടിച്ച ലക്‌നൗ സ്വദേശിനി അനം ഹാഷിം ടീമിനെ നയിക്കും. 
ജൂണ്‍ മാസത്തില്‍ നടന്ന സെലക്ഷന്‌ വനിതകളില്‍ നിന്ന്‌ വന്‍ പ്രതികരണമാണ്‌ ലഭിച്ചത്‌. അന്വേഷണങ്ങള്‍ മാത്രം 5000-ലേറെ വരും 29 സംസ്ഥാനങ്ങളില്‍ നിന്ന്‌ 2000 പേരാണ്‌ രജിസ്റ്റര്‍ ചെയ്‌തത്‌. ഇവരില്‍ നിന്നാണ്‌ ചുരുക്കപ്പട്ടിക തയ്യാറാക്കിയത്‌. മത്സരാര്‍ത്ഥികളുടെ സൈക്കോഗ്രാഫിക്‌സ്‌, ശാരീരികക്ഷമത, മാനസിക കരുത്ത്‌ എന്നിവ പരിശോധിച്ചാണ്‌ ചുരുക്കപ്പട്ടിക ഉണ്ടാക്കിയത്‌. ഒപ്പം റൈഡിങ്‌ ശേഷിയും വിലയിരുത്തപ്പെട്ടു.
ടി വി എസ്‌ സ്‌കൂട്ടി സെസ്റ്റില്‍ 110-ല്‍ തനിച്ച്‌ ഖാര്‍ദൂങ്‌-ലാ താണ്ടിയ അനം ഹാഷിം വനിതകളുടെ ആവേശമാണെന്ന്‌ ടി വി എസ്‌ മോട്ടോര്‍ കമ്പനി വൈസ്‌ പ്രസിഡന്റ്‌ അനിരുദ്ധ ഹല്‍ദാര്‍ പറഞ്ഞു.
വിവാഹ ഫോട്ടോഗ്രാഫര്‍ മേഖ ചക്രബര്‍ത്തി 25 ബിലാസ്‌പുര്‍, ബി ആര്‍ക്‌ വിദ്യാര്‍ത്ഥി റോഷ്‌ണി സോംകു വാര്‍ 22 നാഗ്‌പുര്‍, എഴുത്തുകാരിയായ എബറോന ദൊറോത്തി 24 ചെന്നൈ, ട്രാന്‍സ്‌പോര്‍ട്ട്‌ സൂപ്പര്‍വൈസര്‍ അന്ധാര പാല്‍ 26 ബാംഗ്‌ളൂര്‍, ഡിജിറ്റല്‍ അനലിറ്റിക്കല്‍ കണ്‍സല്‍ട്ടന്റ്‌ സുര്‍ബി തിവാരി 28 ബാംഗ്ലൂര്‍, ബി എസ്‌ സി വിദ്യാര്‍ത്ഥി കെ ആര്‍ മിസ്‌ട്രി 22 മുംബൈ, എല്‍ എല്‍ ബി വിദ്യാര്‍ത്ഥി ഗരിമ കപൂര്‍ 23 ലക്‌നൗ, സംരംഭകയായ പല്ലവി ഫജ്‌ദോര്‍ 37 ഡെല്‍ഹി, വ്യവസായിയായ തൃപ്‌തി സര്‍വാര്‍ക്കര്‍ 50 മുംബൈ, എന്‍ജിനീയറായ ശ്രുതി നായിഡു 28 ബാംഗ്ലൂര്‍ എന്നിവരാണ്‌ പത്തംഗ വനിതാ ടീമംഗങ്ങള്‍.

'ഫ്രീഡം ഫ്രം ഫിയര്‍' ഇന്നുമുതല്‍


ബലാത്സംഗ ഇരകള്‍ക്ക്‌ സാന്ത്വനം: മഞ്‌ജു വാര്യര്‍ അവതരിപ്പിക്കുന്ന ബോധവല്‍കരണ ഹ്രസ്വചിത്രം 'ഫ്രീഡം ഫ്രം ഫിയര്‍' ഇന്നുമുതല്‍ (ആഗസ്റ്റ്‌ 12) യൂട്യൂബില്‍

� ബോധിനിക്ക്‌ വേണ്ടി പ്രശസ്‌ത സംവിധായകന്‍ ശ്യാമപ്രസാദ്‌ ഒരുക്കുന്ന മൂന്നാമത്തെ സാമൂഹ്യപ്രസക്തിയുള്ള ഹ്രസ്വചിത്രമാണ്‌ 'ഫ്രീഡം ഫ്രം ഫിയര്‍'. 


� ബോധിനിക്കായി ശ്യാമപ്രസാദ്‌ സംവിധാനം ചെയ്‌ത്‌ നേരത്തെ പുറത്തിറങ്ങിയ 'ഓണ്‍ലൈന്‍ പ്രിഡേറ്റേഴ്‌സ്‌' എന്ന ഹ്രസ്വചിത്രം ഓണ്‍ലൈന്‍ നവമാധ്യമങ്ങളിലൂടെ കുട്ടികള്‍ക്ക്‌ നേരെ നടക്കുന്ന ലൈംഗിക അതിക്രമങ്ങളെക്കുറിച്ച്‌ പ്രതിപാദിക്കുന്നതാണ്‌. നടി പാര്‍വതിയാണ്‌ ചിത്രത്തില്‍ സമൂഹത്തിനുള്ള സന്ദേശം നല്‍കുന്നത്‌. ഈ ചിത്രം യൂട്യൂബില്‍ വന്‍ ഹിറ്റാണ്‌. ഇതുവരെ 24 ലക്ഷത്തോളം പേര്‍ ചിത്രം കണ്ടിട്ടുണ്ട്‌. 


കൊച്ചി: ബലാത്സംഗത്തിനിരയാകുന്നവര്‍ക്ക്‌ അതിന്റെ ആഘാതത്തില്‍ നിന്നും പുറത്തുവരാനും സാധാരണ ജീവിതം നയിക്കാനും സഹായിക്കേണ്ടതിന്റെ അനിവാര്യതയെക്കുറിച്ച്‌ സമൂഹത്തെ ബോധവല്‍കരിക്കാന്‍ ലക്ഷ്യമിട്ട്‌ ബോധിനി മെട്രോപോളിസ്‌ ചാരിറ്റബ്‌ള്‍ ട്രസ്‌റ്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ബോധിനി എന്ന സന്നദ്ധസംഘടന നിര്‍മിച്ച 'ഫ്രീഡം ഫ്രം ഫിയര്‍' എന്ന ഹ്രസ്വചിത്രം ഇന്ന്‌ (ആഗസ്റ്റ്‌ 12) യൂട്യൂബില്‍ റിലീസ്‌ ചെയ്യുന്നു. ചിത്രത്തില്‍ സമൂഹത്തിനുള്ള സന്ദേശവുമായെത്തുന്നത്‌ മഞ്‌ജു വാര്യറാണ്‌. ബോധിനിക്ക്‌ വേണ്ടി പ്രശസ്‌ത സംവിധായകന്‍ ശ്യാമപ്രസാദ്‌ ഒരുക്കുന്ന മൂന്നാമത്തെ സാമൂഹ്യപ്രസക്തിയുള്ള ഹ്രസ്വചിത്രമാണ്‌ 'ഫ്രീഡം ഫ്രം ഫിയര്‍'. 

വിദ്യാര്‍ഥിയായിരിക്കെ പീഡനത്തിനിരയാവേണ്ടി വന്ന അജിതയെന്ന ബാങ്ക്‌ ജീവനക്കാരി ജീവിതത്തില്‍ പിന്നീട്‌ നേരിടേണ്ടി വരുന്ന പ്രശ്‌നങ്ങളും അതില്‍ നിന്നും കരകയറാന്‍ അവര്‍ ജോലി ചെയ്യുന്ന ബാങ്കിലെ മാനേജര്‍ അവരെ എങ്ങനെ സഹായിക്കുന്നുവെന്നതാണ്‌ 'ഫ്രീഡം ഫ്രം ഫിയര്‍' എന്ന ചിത്രത്തിന്റെ പ്രമേയം. ബലാത്സംഗത്തിനും പീഡനത്തിനും ഇരയാകേണ്ടി വരുന്നവര്‍ അതേക്കുറിച്ച്‌ പുറത്ത്‌ പറയാന്‍ മടിക്കുകയും അതിന്റെ ആഘാതത്തില്‍ ജീവിതകാലം മുഴുവന്‍ ഭയപാടോടെ ജീവിക്കാന്‍ നിര്‍ബന്ധിതരാകുന്നു. ഇത്‌ ഇരകളെ തുടര്‍ന്നും ഭീഷണിപ്പെടുത്തി കീഴ്‌പ്പെടുത്താന്‍ വേട്ടക്കാര്‍ക്ക്‌ പ്രചോദനമാകുന്നുവെന്നും ബോധിനിയുടെ പ്രവര്‍ത്തകര്‍ പറയുന്നു. യൂട്യൂബില്‍ ബോധിനി ഫിലിംസ്‌/ ബോധിനി കൊച്ചി എന്നിവയുടെ പേജില്‍ ലഭ്യമാകുന്ന ഹ്രസ്വചിത്രം ഇരകളോടുള്ള സമൂഹത്തിന്റെ കാഴ്‌ചപ്പാടില്‍ മാറ്റമുണ്ടാക്കാന്‍ സഹായകമാകുമെന്നും അവര്‍ പറഞ്ഞു.


ബോധിനിക്കായി ശ്യാമപ്രസാദ്‌ സംവിധാനം ചെയ്‌ത്‌ നേരത്തെ പുറത്തിറങ്ങിയ 'ഓണ്‍ലൈന്‍ പ്രിഡേറ്റേഴ്‌സ്‌' എന്ന ഹ്രസ്വചിത്രം ഓണ്‍ലൈന്‍ നവമാധ്യമങ്ങളിലൂടെ കുട്ടികള്‍ക്ക്‌ നേരെ നടക്കുന്ന ലൈംഗിക അതിക്രമങ്ങളെക്കുറിച്ച്‌ പ്രതിപാദിക്കുന്നതാണ്‌. നടി പാര്‍വതിയാണ്‌ ചിത്രത്തില്‍ സമൂഹത്തിനുള്ള സന്ദേശം നല്‍കുന്നത്‌. ഈ ചിത്രം യൂട്യൂബില്‍ വന്‍ ഹിറ്റാണ്‌. ഇതുവരെ 24 ലക്ഷത്തോളം പേര്‍ ചിത്രം കണ്ടിട്ടുണ്ട്‌. വിദ്യാര്‍ഥികളിലെ വര്‍ധിച്ചുവരുന്ന ലഹരിമരുന്നുപയോഗത്തിനെതിരായ ബോധവല്‍കരണവുമായി പുറത്തിറങ്ങിയ 'റോഡ്‌ ട്രിപ്‌ ടു ഹെല്‍' എന്ന ഹ്രസ്വചിത്രമാണ്‌ രണ്ടാമത്തെ ചിത്രം. പൃഥ്വിരാജാണ്‌ ഈ ചിത്രത്തില്‍ സന്ദേശവും വിവരണവും നല്‍കുന്നത്‌. സ്‌ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെയുള്ള ലൈംഗികാതിക്രമങ്ങള്‍, സൈബറിടങ്ങളില്‍ നടക്കുന്ന ലൈംഗിക അതിക്രമങ്ങള്‍ എന്നിവയ്‌ക്കെതിരെ ബോധവല്‍കരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന സംഘടനയാണ്‌ ബോധിനി.

ആസ്‌റ്റര്‍ മെഡ്‌സിറ്റി അവയവദാന ദിനത്തില്‍ 'ഗിഫ്‌റ്റ്‌ എ ലൈഫ്‌' സൈക്ലോത്തോണ്‍ സംഘടിപ്പിക്കുന്നു


കൊച്ചി: ഓഗസ്‌റ്റ്‌ 13-ന്‌ അവയവദാന ദിനത്തില്‍ ആസ്റ്റര്‍ മെഡ്‌സിറ്റി അവയവദാനത്തെക്കുറിച്ച്‌ അവബോധമുണ്ടാക്കുന്നതിന്‌ "ഗിഫ്‌റ്റ്‌ എ ലൈഫ്‌" എന്ന പേരില്‍ കൊച്ചിയില്‍ സൈക്ലോത്തോണ്‍ സംഘടിപ്പിക്കുന്നു.
കടവന്തറ രാജീവ്‌ ഗാന്ധി ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍നിന്ന്‌ തുടങ്ങി പത്തുകിലോമീറ്റര്‍ ദൂരമാണ്‌ സൈക്ലോത്തോണ്‍ പിന്നിടുന്നത്‌. സൗത്ത്‌ ഓവര്‍ബ്രിഡ്‌ജ്‌ വഴി എംജി റോഡില്‍ കടന്ന്‌ മറൈന്‍ ഡ്രൈവ്‌ വഴി മേനകയിലൂടെ എംജി റോഡിലെത്തി സൗത്ത്‌ ഓവര്‍ബ്രിഡ്‌ജ്‌ പിന്നിട്ട്‌ സൈക്ലോത്തോണ്‍ ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍തന്നെ അവസാനിക്കും.
സൈക്കിളുമായെത്തി ആദ്യം രജിസ്‌റ്റര്‍ ചെയ്യുന്ന 150 പേര്‍ക്ക്‌ ഗിഫ്‌റ്റ്‌ എ ലൈഫ്‌ സൈക്ലോത്തോണില്‍ പങ്കെടുക്കാം. രാവിലെ 6.30-ന്‌ റിപ്പോര്‍ട്ട്‌ ചെയ്യണം. രാവിലെ ഏഴിനാണ്‌്‌ ഫ്‌ളാഗ്‌ ഓഫ്‌. രജിസ്‌ട്രേഷന്‍ ഫീയോ മറ്റ്‌ ചാര്‍ജുകളോ ഉണ്ടായിരിക്കില്ല. പങ്കെടുക്കുന്നവര്‍ക്ക്‌ സൗജന്യമായി ടീഷര്‍ട്ടും ലഘുഭക്ഷണവും ലഭിക്കും.
അവയവദാനത്തെക്കുറിച്ച്‌ ജനങ്ങളില്‍ അവബോധമുണ്ടാക്കുന്നതിനും എന്തെങ്കിലും തെറ്റിദ്ധാരണകളുണ്ടെങ്കില്‍ അവ മാറ്റുന്നതിനും ലക്ഷ്യമിട്ടാണ്‌ സൈക്ലോത്തോണ്‍ സംഘടിപ്പിക്കുന്നതെന്ന്‌ ആസ്റ്റര്‍ മെഡ്‌സിറ്റി സിഇഒ ഡോ. ഹരീഷ്‌ പിള്ള പറഞ്ഞു. അവയവദാനത്തിന്റെ സന്ദേശം കൂടുതല്‍ ആളുകളില്‍ എത്തിക്കുന്നതിനായി ഗിഫ്‌ററ്‌ എ ലൈഫ്‌ സൈക്ലോത്തോണില്‍ സജീവമായ പങ്കാളിത്തം ഉണ്ടാകുമെന്നാണ്‌ പ്രതീക്ഷയെന്ന്‌ അദ്ദേഹം പറഞ്ഞു.

2016 ഓഗസ്റ്റ് 8, തിങ്കളാഴ്‌ച

ഫുട്‌ബോള്‍ പ്രതിഭകള്‍ക്ക്‌ പഠന-പരിശീലന സൗകര്യം ഒരുക്കി ബംഗ്‌്‌ലുരു എഫ്‌.സി


കെ.എഫ്‌.എ വൈസ്‌പ്രസിഡന്റ്‌ കെ.പി.സണ്ണി, ബംഗലുരു എഫ്‌.സി ചീഫ്‌ ടെക്‌നിക്കല്‍ ഓഫീസര്‍ മന്ദാര്‍ തംഹാനെ, അക്കാഡമി ഹെഡും ബാംഗലുരു എഫ്‌.സി യൂത്ത്‌ ഡെവലപ്പ്‌മെന്റ്‌ ഓഫീസറുമായ ജോണ്‍ കില എന്നിവര്‍ ചേര്‍ന്ന്‌ ബംഗ്‌്‌ലുരു എഫ്‌.സി ടീമിന്റെ ജേഴ്‌സി പ്രകാശനം ചെയ്യുന്നു.

കൊച്ചി: 
ഐ-ലീഗ്‌ ചാമ്പ്യന്മാരായ ബംഗലുരു എഫ്‌.സി രാജ്യത്തെ ഫുട്‌ബോള്‍ പ്രതിഭകള്‍ക്കായി വിപുലമായ പഠന-പരിശീലന സൗകര്യത്തോടെ റെസിഡന്‍ഷ്യല്‍ ഫുട്‌ബോള്‍ അക്കാദമി തുടങ്ങുന്നു. അണ്ടര്‍-16, അണ്ടര്‍ -18 കാറ്റഗറിയിലായിരിക്കും സെലക്ഷന്‍. കേരളത്തില്‍ നിന്നുള്ള ഫുട്‌ബോള്‍ പ്രതിഭകളെ കണ്ടെത്തുവാന്‍ ഈ മാസം 10നു കോഴിക്കോട്‌ കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തിലും 16നു കൊച്ചി, അംബേദ്‌കര്‍ സ്റ്റേഡിയത്തിലും സെലക്ഷന്‍ ട്രയല്‍ നടത്തും. കോഴിക്കോട്‌ ജില്ലാ ഫുട്‌ബോള്‍ അസോസിയേഷനിലും കൊച്ചിയില്‍ കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌്‌റു സ്‌റ്റേഡിയിത്തിലെ കെ.എഫ്‌.എ ഓഫീസിലും പങ്കെടുക്കാന്‍ താല്‍പ്പര്യമുള്ളവര്‍ക്ക്‌ പേരുകള്‍ രജിസ്റ്റര്‍ ചെയ്യാം. വാക്കിങ്ങ്‌ രജിസ്‌ട്രേഷനും സൗകര്യം ഒരുക്കിയട്ടുണ്ട്‌. ബംഗലുരുഎഫ്‌.സി. കോം എന്ന വെബ്‌സൈറ്റില്‍ ഓണ്‍ലൈന്‍ രജിസ്‌ട്രേഷനും ചെയ്യാനാകും.
സെപ്‌തംബര്‍ അവസാനവാരം ബംഗലുരുവില്‍ ആയിരിക്കും അവസാനഘട്ട സെല്‌ക്ഷന്‍.ഓരോ കാറ്റഗറിയിലും 40 പേരെ വീതം തെരഞ്ഞെടുക്കും
അണ്ടര്‍ 8,അണ്ടര്‍ 10,അണ്ടര്‍ 12 കാറ്റഗറിയിലെ കുട്ടികളുടെ സെല്‌ക്ഷന്‍ നേരത്തെ ബംഗലുരുവില്‍ നടന്നതായി ചീഫ്‌ ടെക്‌നിക്കല്‍ ഓഫീസര്‍ മന്ദാര്‍ തംഹാനെ പറഞ്ഞു.
കളിക്കളത്തിലെ പൊസിഷനുകളേക്കാള്‍ വിവിധ തലങ്ങളിലെ ടെക്‌നിക്കല്‍ സ്‌കില്ലിനായിരിക്കും അണ്ടര്‍-16നു താഴെയുള്ള കുട്ടികളുടെ കാര്യത്തില്‍ കൂടുതല്‍ പ്രാധാന്യം നല്‍കുകയെന്ന്‌ ബാംഗലുരു എഫ്‌.സി യൂത്ത്‌ ഡെവലപ്പ്‌മെന്റ്‌ ഓഫീസറുമായ ജോണ്‍ കില വ്യക്തമാക്കി. 
ഫുട്‌ബോള്‍ പരിശീലനത്തിനോടൊപ്പം വിജയനഗര്‍ ബെല്ലാരിയിലെ ബംഗലുരു എഫ്‌.സിയുടെ ഫുട്‌ബോള്‍ അക്കാദമിയില്‍ പഠനം തുടരുന്നതിനും അവസരം ഒരുക്കിയിട്ടുണ്ട്‌. കന്നഡ,സിബിഎസ്‌്‌സി,ഓപ്പണ്‍ സിലബസുകളിലായിട്ടായിരിക്കും പഠനം. കേരളത്തിനു പുറമെ ബംഗലുരു, പഞ്ചാബ്‌, ചണ്ഡിഗഡ്‌ ,മിസോറം,ഹൈദരബാദ്‌ എന്നിവടങ്ങളിലും സെലക്ഷന്‍ ട്രയല്‍ നടത്തും. 
കെ.എഫ്‌.എ വൈസ്‌പ്രസിഡന്റ്‌ കെ.പി.സണ്ണി, ബംഗലുരു എഫ്‌.സി ചീഫ്‌ ടെക്‌നിക്കല്‍ ഓഫീസര്‍ മന്ദാര്‍ തംഹാനെ, അക്കാഡമി ഹെഡും ബാംഗലുരു എഫ്‌.സി യൂത്ത്‌ ഡെവലപ്പ്‌മെന്റ്‌ ഓഫീസറുമായ ജോണ്‍ കില, ഹെഡ്‌ ഓഫ്‌ ഓപ്പറേഷന്‍ ശ്രീനിവാസ്‌ മൂര്‍ത്തി എന്നിവര്‍ കൊച്ചി ജവഹര്‍ലാല്‍ നെഹ്‌്‌റു സ്റ്റേഡിയത്തില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു. ചടങ്ങില്‍ ടീമിന്റെ ജേഴ്‌സി പ്രകാശനം ചെയ്‌്‌തു

.




2016 ഓഗസ്റ്റ് 3, ബുധനാഴ്‌ച

സംഘടന ഉണ്ടാക്കിയതിന്റെ പേരില്‍ മുത്തൂറ്റില്‍ നടപടി


ഗവണ്മന്റ്‌ പ്ലീഡര്‍ ധനേഷ്‌ മാത്യു മാഞ്ഞൂരാന്‍ യുവതിയെ കടന്നുപിടിച്ച കേസ്‌ റദ്ദാക്കാനാവില്ല- ഹൈക്കോടതി




കൊച്ചി
ഗവണ്മന്റ്‌ പ്ലീഡര്‍ ധനേഷ്‌ മാത്യു മാഞ്ഞൂരാന്‍ യുവതിയെ നടുറോഡില്‍ കടന്നുപിടിച്ച കേസ്‌ റദ്ദാക്കാനാവില്ലെന്ന്‌ പോലീസ്‌ ഹൈക്കോടതിയെ അറിയിച്ചു.
മൊഴികളില്‍ നിന്ന്‌ കുറ്റകൃത്യം നടന്നതായി പ്രഥമദൃഷ്ട്യാ വ്യക്തമായതായും അന്വേഷണം അവസാന ഘട്ടത്തിലാണെന്നും പോലീസ്‌ ഹൈക്കോടതിയെ ബോധിപ്പിച്ചു. 
കേസ്‌ റദ്ദാക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ ധനേഷ്‌ മാത്യു മാഞ്ഞൂരാന്‍ നല്‍കിയ ഹര്‍ജി പരിഗണിച്ചപ്പോഴാണ്‌ പോലീസ്‌ നിലപാട്‌ വ്യക്തമാക്കിയത്‌. യുവതിയെ കടന്നുപിടിച്ചുവെന്ന കേസുമായി ബന്ധപ്പെട്ട്‌ 37 പേരുടെ മൊഴി രേഖപ്പെടുത്തിയട്ടുണ്ട്‌. ഈ മൊഴികളില്‍ നിന്നും ധനേഷ്‌ മാത്യു മാഞ്ഞൂരാനെതിരെ കുറ്റം ചെയ്‌തതായുള്ള വ്യക്തമായ തെളിവുകള്‍ ലഭിച്ചതായും പോലീസ്‌ കോടതിയെ അറിയിച്ചു. 
ഇതേതുടര്‍ന്ന്‌ കേസിന്റെ അന്വേഷണ പുരോഗതി അറയിക്കണമെന്ന്‌ ഹൈക്കോടതി സര്‍ക്കാരിനു നിര്‌ദ്ദേശം നല്‍കി. 
ഇതിനിടെ പരാതിക്കാരിയുടെ രഹസ്യമൊഴി എങ്ങനെയാണ്‌ മാധ്യമങ്ങള്‍ക്ക്‌ ലഭിച്ചതെന്ന കാര്യം അന്വേഷിക്കണമെന്ന്‌ ധനേഷ്‌ മാത്യു മാഞ്ഞൂരാന്റെ അഭിഭാഷകനും ആവശ്യപ്പെട്ടു. കേസിന്റെ വിശദാംശങ്ങള്‍ മാധ്യമങ്ങള്‍ പ്രസിദ്ധീകരിക്കുന്നത്‌ തടയണമെന്നും കോടതിയില്‍ ഇവര്‍ വാദിച്ചു. തുടര്‍ന്നു 10 ദിവസത്തിനുള്ളില്‍ വിശദമായ റിപ്പോര്‍ട്ട്‌ നല്‍കാനാാണ്‌ കോടതി ആവശ്യപ്പെട്ടിരിക്കുന്നത്‌. .ഹര്‍ജി പിന്‍വലിക്കാന്‍ തയ്യാറാണെന്നും പ്രതിഭാഗം കോടതിയെ അറിയിച്ചുവെങ്കിലും പോലീസ്‌ റിപ്പോര്‍ട്ട്‌ വന്നതിനു ശേഷം തീരുമാനം എടുകകാമെന്ന്‌ ഹൈക്കോടതി വ്യക്തമാക്കി. 

യുവതിയെ കടന്നുപിടിച്ച കേസ്‌ സ്‌റ്റേ ചെയ്യണമെന്ന പ്രതിയും സര്‍ക്കാര്‍ പ്ലീഡറുമായ ധനേഷ്‌ മാത്യു മാഞ്ഞൂരാന്റെ ഹര്‍ജി നേരത്തെ ഹൈകോടതി തള്ളിയിരുന്നു. പൊലീസ്‌ കള്ളക്കേസ്‌ ചുമത്തുന്നുവെന്ന്‌ ചൂണ്ടിക്കാട്ടിയാണ്‌ ധനേഷ്‌ മാത്യു അന്ന്‌ ഹൈകോടതിയെ സമീപിച്ചിരുന്നത്‌.രാത്രി 7.10ന്‌ എറണാകുളം ഉണ്ണിയാട്ടില്‍ ലെയിനില്‍വെച്ച്‌ ഞാറക്കല്‍ സ്വദേശിയായ യുവതിയെ അഡ്വ. ധനേഷ്‌ മാത്യു മാഞ്ഞൂരാന്‍ കയറിപ്പിടിച്ചുവെന്നാണ്‌ കേസ്‌. തുടര്‍ന്ന്‌ കണ്‍ട്രോള്‍ റൂമില്‍ ലഭിച്ച വിവര പ്രകാരം രാത്രി കാനന്‍ഷെഡ്‌ റോഡില്‍വെച്ചു ധനേഷ്‌ പിടിയിലായി. ആളുമാറിയാണ്‌ പരാതി നല്‍കിയതെന്ന്‌ യുവതി കോടതിയില്‍ സത്യവാങ്‌മൂലം നല്‍കിയതിനെ തുടര്‍ന്ന്‌ ധനേഷിന്‌ കോടതി ജാമ്യം അനുവദിച്ചിരുന്നു. ജാമ്യം ലഭിച്ചതിന്‌ പിന്നാലെ പൊലീസ്‌ കള്ളക്കേസില്‍ കുടുക്കിയെന്നാരോപിച്ച്‌ ധനേഷും കേരള ഹൈകോര്‍ട്ട്‌ അഡ്വക്കേറ്റ്‌സ്‌ അസോസിയേഷനും രംഗത്തെത്തിയതോടെ സംഭവം വിവാദമാവുകായിരുന്നു.
എന്നാല്‍ ഇതിനിടെ പോലീസ്‌ യുവതിയെ മജിസ്‌ട്രേറ്റിന്‌ മുന്നില്‍കൊണ്ടുപോയി രഹസ്യമൊഴി എടുപ്പിച്ചിരുന്നു. ധനേഷ്‌ മാഞ്ഞൂരാന്‍ തന്നെയാണ്‌ തന്നെ കയറിപ്പിടിച്ചതെന്നും അദ്ദേഹത്തിന്റെ അച്ഛന്‍ വിഷയം വിവാദമാക്കരുതെന്നും കേസ്‌ പിന്‍വലിക്കണമെന്നും പറഞ്ഞ്‌ തന്നെക്കൊണ്ട്‌ എഴുതി ഒപ്പിടുവിച്ചിരുന്നെന്നും യുവതി മൊഴി നല്‍കിയിരുന്നു. പിതാവ്‌ മുദ്രപത്രത്തില്‍ എഴുതിയ കത്തില്‍ ധനേഷിന്‌ തെറ്റുപറ്റിയെന്ന്‌ സമ്മതിച്ചിരുന്നു.

2016 ഓഗസ്റ്റ് 2, ചൊവ്വാഴ്ച

യൂസഫലിയും മറുനാടന്‍ മലയാളിയും പിന്നെ കുറെ ചാവേറുകളും



കൊച്ചി: എം എ യൂസഫലി ഒരു ബിംബമാണ്‌. അനേകം പേര്‍ക്ക്‌ തൊഴില്‍ നല്‍കിയും, അനേകം ചാരിറ്റി പ്രവര്‍ത്തികള്‍ നടത്തിയും ഗള്‍ഫ്‌ രാജ്യങ്ങളിലെ ഭരണാധികാരികളുമായി ചങ്ങാത്തം കൂടിയും ഒക്കെ മലയാളത്തെ സ്‌നേഹിക്കുകയും, സഹായിക്കുകയും ചെയ്യുന്ന വ്യവസായി. അതുകൊണ്ടു തന്നെ യൂസഫലിയെ വിമര്‍ശിച്ചാല്‍ ചാവേറുകള്‍ ചങ്കു പറിച്ചു രംഗത്തിറങ്ങും. വാര്‍ത്ത മുക്കുന്നു എന്നാരോപിച്ച്‌ മുഖ്യധാരാ മാദ്ധ്യമങ്ങളെ കൊലവിളിക്കുന്നവര്‍ ബ്ലാക്ക്‌മെയിലിങ്ങ്‌ ജേര്‍ണലിസം എന്നു പറഞ്ഞു രംഗത്തു വരും.



ബഹ്‌റിനിലെ ലുലു മാളില്‍ ജോലി ചെയ്യുന്ന ചില ജീവനക്കാര്‍ എഴുതിയ കത്തുകളുടെ അടിസ്ഥാനത്തില്‍ മറുനാടന്‍ കഴിഞ്ഞ ദിവസം നല്‍കിയ വാര്‍ത്ത വന്‍ ചലനമാണ്‌ ഉണ്ടാക്കിയത്‌. 20 ലക്ഷത്തില്‍ അധികം പേര്‍ ഇതുവരെ വായിച്ചു കഴിഞ്ഞ ആ വാര്‍ത്ത വൈറല്‍ ആയതോടെ ലുലുവിന്റെ ജീവനക്കാരും, യൂസഫലി ഭക്തരും മറുനാടനെതിരെ സോഷ്യല്‍ മീഡിയയില്‍ ഉറഞ്ഞു തുള്ളുകയാണ്‌. ബഹ്‌റിനിലെ ലുലുവില്‍ നിന്നും ജോലി രാജി വച്ചു പോയ ഒരു തൊഴിലാളിയുടെ വീഡിയോ വൈറല്‍ ആയതിനെക്കാള്‍ കൂടുതല്‍ ഈ വാര്‍ത്ത വൈറല്‍ ആയതോടെയാണ്‌ ശത്രു സംഹാര ലക്ഷ്യത്തോടെ ഇവര്‍ രംഗത്തിറങ്ങിയത്‌. മറുനാടന്‍ ബഹിഷ്‌ക്കരിക്കുക എന്ന ആഹ്വാനമാണ്‌ പ്രധാനമായും ഇവര്‍ നടത്തുന്നത്‌. മറുനാടന്‍ വാര്‍ത്ത വായിച്ച വായനക്കാര്‍ക്ക്‌ ആ വാര്‍ത്തയ്‌ക്കെതിരെ ഉയര്‍ന്ന ആരോപണം അറിയാന്‍ അവകാശം ഉള്ളതുകൊണ്ട്‌ ശ്രദ്ധയില്‍പ്പെട്ട പ്രധാന വിമര്‍ശനങ്ങള്‍ കോര്‍ത്തിണക്കി ഞങ്ങള്‍ ഒരു വാര്‍ത്ത എഴുതുകയാണ്‌. പ്രതികരണങ്ങള്‍ എല്ലാം തന്നെ യൂസഫലി ആരാധകരുടെ വികാരം എന്നു കരുതി മറുപടി പറയാതെ അവഗണിക്കാന്‍ ആണ്‌ ഞങ്ങളുടെ തീരുമാനം. ജനാധിപത്യത്തില്‍ ആര്‍ക്കും എന്തു അഭിപ്രായവും പറയാന്‍ അവകാശം ഉള്ളതുകൊണ്ടാണ്‌ ഇത്‌. ഈ പ്രതികരണങ്ങളോടു മറുനാടന്‍ വായനക്കാര്‍ എങ്ങനെ പ്രതികരിക്കുന്നു എന്നറിയാന്‍ താല്‌പര്യം ഇല്ലാതെയില്ല.
മറുനാടന്‍ മലയാളി എന്ന ഓണ്‍ലൈന്‍ കൂട്ടികൊടുപ്പ്‌ കാരന്‌ യൂസുഫലിയെ കുറിച്ച്‌ എന്തറിയാമെന്നാണ്‌ ഒരു ഭക്തന്റെ ചോദ്യം. മറുനാടന്‍ ഓരോ മാസവും ഉണ്ടാക്കുന്നത്‌ കോടികള്‍: വരുമാനം അനാവശ്യ വിവാദ വാര്‍ത്തകളിലുടെയെന്ന പ്രചരണവുമായി ഫെയ്‌സ്‌ ബുക്ക്‌ പേജും തുടങ്ങി. പത്രത്തില്‍ മഷി പുരളാന്‍ പറ്റാത്തതൊക്കെ ഓണ്‍ലൈനില്‍ വരും. ഇപ്പോള്‍ കാണുന്നവര്‍ക്ക്‌ ഒക്കെ ഓണ്‍ലൈന്‍ പത്രമാണ്‌. പത്ര ഓഫീസിന്റെ പടി കയറാന്‍ യോഗ്യത ഇല്ലാത്തവരും ഓണ്‍ലൈന്‍ പത്ര ഉടമകളാണ്‌. ഇത്തരം ഓണ്‍ലൈന്‍ പത്ര ഉടമകളുടെ ബ്‌ളാക്ക്‌ മെയിലിങ്ങ്‌ ഭീഷണിയിലാണ്‌ കേരളമെന്നാണ്‌ ചിലരുടെ വാദം. തനിക്കൊന്നും വേറെ പണിയൊന്നുമില്ലേ...തന്നെകൊണ്ട്‌ പറ്റുമോ 10 പേര്‍ക്ക്‌ ജോലി കൊടുക്കാന്‍...ഞാന്‍ 8 വര്‍ഷത്തോളമായി ഈ കമ്‌ബനിയില്‍ ജോലി ചെയ്യാന്‍ തുടങ്ങിയിട്ട്‌ ഇതുവരെ ഞങ്ങള്‍ക്ക്‌ ഒരു മാസം പോലും സാലറി മുടങ്ങിയിട്ടില്ല പറഞ്ഞതിലും ഒരു ദിവസം മുന്നേയാണ്‌ ഞങ്ങള്‍ക്ക്‌ സാലറി തരാറുള്ളത്‌.. യൂസഫലിയുടെ ഒരു ഭക്തന്റെ കമന്റ്‌ ഇങ്ങനെയാണ്‌. ആയിരം നാവുകള്‍ പറയാന്‍ ആഗ്രഹിച്ചകാര്യം താങ്കള്‍ ഭംഗിയായി വിവരിച്ചു. ഈ 'മറുനാടന്‍ മലയാളി'യെ യൂസഫലിയെ സ്‌നേഹിക്കുന്നവരെങ്കിലും വെറുക്കുക, അവരുടെ പേജ്‌ ഡിസ്‌ ലൈക്ക്‌ ചെയ്യുകയെന്ന്‌ ആഹ്വാനം നടത്തുന്നവരുമുണ്ട്‌.
എന്നാല്‍ ഇതൊന്നും സോഷ്യല്‍ മീഡിയയുടെ പൊതു വികാരം. മറുനാടന്‌ പിന്തുണ കൂടുകയാണ്‌. സ്വര്‍്‌ണ്ണക്കട മുതലാളിമാരുടേയും കുത്തകകളുടേയും പരസ്യം മോഹിക്കാതെ വാര്‍ത്ത നല്‍കുന്ന മറുനാടന്‌ ജന പിന്തുണ കൂടുന്നതിന്റ തെളുവുകൂടിയാണ്‌ ഈ വിവാദം. കൊടുത്ത വാര്‍ത്ത ഏറെ കുറെ ശരിയുമാണെന്നാണ്‌ രാഹുല്‍ രാജ്‌ എന്ന വ്യക്തി യുസഫലിയുടെ ലുലു ഹൈപ്പര്‍ മാര്‍ക്കറ്റിലെ വാര്‍ത്തയോട്‌ പ്രതികരിച്ചത്‌. ഇത്‌ ലുലുവില്‍ മാത്രം അല്ല ഗള്‍ഫിലെ ഒട്ടുമിക്ക കമ്‌ബനികളിലും ജോബ്‌ കോണ്‍ട്രാക്‌ട്‌ അനുസരിച്ചു അല്ല പ്രവര്‍ത്തിച്ചിരുന്നതെന്ന്‌ വിപിന്‍ വെട്ടിക്കല്‍ ചെമ്‌ബേരിയും പറയുന്നു. യൂസഫലിയുടെ ദിവ്യ പരിവേശം അംഗീകരിക്കാത്തതോടൊപ്പം തന്നെ അയാള്‍ക്ക്‌ അനുകൂലമായ്‌ പ്രതികരിക്കുന്നവര്‍ അയാളുടെ മതവിശ്വാസം പരിഗണിച്ച്‌ വര്‍ഗ്ഗീയമായ്‌ അയാളെ സപ്പോര്‍ട്ട്‌ ചെയ്യുകയാണെന്ന ധാരണ വച്ച്‌ പുലര്‍ത്തുന്നത്‌ കടുത്ത വര്‍ഗ്ഗീയ വിഷം ഉള്ളിലുള്ളതുകൊണ്ടാണ്‌ എന്ന്‌ കൂടി സൂചിപ്പിക്കുന്നു... അത്തരം വിഷം ഉള്ളിലില്ലാ എന്ന്‌ അവനവന്‍ തന്നെ ഉറപ്പിക്കണം... യൂസഫലി എന്തോ വല്ല്യ ജീവകാരുണ്യ പ്രവര്‍ത്തനമാണ്‌ ചെയ്യുന്നത്‌ എന്ന ചിന്താഗതി കുത്തിവച്ച മാദ്ധ്യമ വാര്‍ത്തകളില്‍ കൂടി യൂസഫലി ദിവ്യ പുരുഷനാണെന്ന ചിന്താഗതി ഉള്ളില്‍ ഉറച്ച്‌ പോയ ആരാധകരുടെ വികാര പ്രകടനങ്ങള്‍ മാത്രമാണ്‌ അനുകൂല പ്രതികരണങ്ങള്‍ മിക്കതും..എന്ന്‌ ഷംസീറും കുറിക്കുന്നു. അങ്ങനെ സോഷ്യല്‍ മീഡിയയില്‍ മറുനാടന്‌ അനുകൂലമായ പ്രതികണവും നിറയുകയാണ്‌.
യൂസുഫലിയുടെ മാളുകളില്‍ വ്യാപാരികളും നിര്‍മ്മാതാക്കളും അവരുടെ പ്രോഡക്‌റ്റുകള്‍ നേരിട്ടല്ല വില്‍ക്കുന്നത്‌. ഉല്‍പ്പന്നങ്ങള്‍ ലുലുവില്‍ വില്‍ക്കണമെങ്കില്‍ അങ്ങോട്ട്‌ കാശു കൊടുക്കണം.വിറ്റ ഉല്‍പ്പന്നങ്ങളുടെ കാശു തിരികെ കിട്ടാന്‍ അറുപതു എഴുപതു ദിവസങ്ങള്‍ കഴിയണം.ഈ ദിവസങ്ങള്‍ക്കുള്ളില്‍ നിര്‍മ്മാതാക്കളും വ്യാപാരികളും പോക്കറ്റില്‍ നിന്നും കാശിറക്കി വീണ്ടും ഉല്‍പ്പന്നങ്ങള്‍ മാര്‍ക്കെറ്റില്‍ എത്തിക്കണം.അതായത്‌ നിര്‍മ്മാതാക്കളും വ്യാപാരികളുമാണു ലുലുവിന്റെ വാടകയും മറ്റു ചിലവുകളും നല്‍കുന്നത്‌.അറുപതു ദിവസം മറ്റവന്റെ ഉല്‍പ്പന്നങ്ങള്‍ വിറ്റ്‌ കാശു റോള്‍ ചെയ്യുന്നത്‌ വേറെ. എല്ലാ മാളുകളും സൂപ്പര്‍മ്മാര്‍ക്കറ്റുകളും ഇത്‌ തന്നെയാണു ചെയ്യുന്നത്‌. യൂസുഫലി ഒരിക്കലും മറ്റു ചൂഷകരില്‍ നിന്നും വ്യത്യസ്ഥനാകുന്നില്ല.ഒരു പാട്‌ കണ്ണീരിന്റെയും ജീവനുകളുടെയും ഉല്‍പ്പന്നമാണു യൂസുഫലിമാരുടെ ബിസിനസ്സ്‌ ശ്രംഖലകള്‍ എന്ന്‌ ചൂണ്ടിക്കാട്ടുന്നവരുമുണ്ട്‌. ഇത്‌ ലുലുവില്‍ മാത്രം അല്ല ഗള്‍ഫിലെ ഒട്ടുമിക്ക കമ്‌ബനികളിലും ജോബ്‌ കോണ്‍ട്രാക്‌ട്‌ അനുസരിച്ചു അല്ല പ്രവര്‍ത്തിച്ചിരുന്നതെന്നും ചിലര്‍ കുറിച്ചു. നാഴികക്ക്‌ നാല്‍പ്പതു വട്ടം അമൃതാനന്ദ മയിയെ തന്തക്കു വിളിക്കുന്ന ചില മഹാന്മാരാണ്‌ യൂസഫലിയുടെ നാമത്തെ ദൈവതുല്യവുമായി കരുതുന്നതെന്ന അഭിപ്രായവും സജീവമാണ്‌. ഈസ്‌റ്റേണ്‍ കറിപ്പൊടിയില്‍ മായം ചേര്‍ത്ത വാര്‍ത്ത ഒന്ന്‌ കൊടുത്തു നോക്കിയേ ഇതേ പോല്‍ അന്നേരവും മുതലാളിയെ താങ്ങി ഭക്തര്‍ തെറി വിളിയും ആയി എത്തും ..സംഭവം ഏറ്റു അതാണ്‌ ഭക്തര്‍ തുള്ളലും ആയി ഇറങ്ങിയതെന്നും കമന്റുകളെത്തുന്നു. തെറ്റ്‌ ആര്‌ ചെയ്‌താലും അത്‌ ജനങ്ങളെ അറിയിക്കണമെന്നാണ്‌ മറ്റൊരു വാദം. ആരാണ്‌ ശരി ഈശരന്‌ മാത്രം അറിയാം!!! ബോബി ചെമ്മന്നൂരിനെ കുറിച്ച്‌ അറിഞ്ഞപ്പോള്‍ മുതല്‍ മറ്റ്‌ ഉള്ളവരെ കുറിച്ചും ഇങ്ങനെ ചിന്തിക്കുന്നതാണ്‌ നല്ലത്‌ എന്ന്‌ തോന്നിയെന്ന്‌ കുറിക്കുന്നവരുമുണ്ട്‌. ഇത്‌ ലുലുവിന്റെ മാത്രം ഒറ്റപ്പെട്ട കഥ അല്ല, ഒട്ടുമിക്ക മലയാളി കമ്‌ബനികളുടെ കഥയും ഇതൊക്കെത്തന്നെ... വേണ്ടവന്‍ വന്നാല്‍ മതി എന്നു പറയാമെങ്കിലും ഒന്ന്‌ ചിന്തിക്കേണ്ടിയിരിക്കുന്നുവെന്നാണ്‌ ജോസഫ്‌ മാത്യു എന്നയാള്‍ കുറിച്ചത്‌. അങ്ങനെ യുസഫലിയുടെ ഭക്തന്മാരുടെ വാര്‍ത്തയെ ഇല്ലായ്‌മ ചെയ്യാനുള്ള നീക്കവും സോഷ്യല്‍ മീഡിയ പൊളിക്കുകയാണ്‌.
ബഹ്‌റൈനിലെ ഒരു ഹൈപ്പര്‍മാര്‍ക്കറ്റില്‍ നിന്നും ഒരു തൊഴിലാളി രാജി വച്ചു പോകാന്‍ നേരം യൂട്യൂബില്‍ അപ്ലോഡ്‌ ചെയ്‌ത വീഡിയോയെ തുടര്‍ന്നാണ്‌ പീഡനങ്ങള്‍ പുറത്തുവന്നത്‌. ഈ തൊഴിലാളിയുടെ വാര്‍ത്ത മറുനാടന്‍ മലയാളി പ്രസിദ്ധീകരിച്ചപ്പോള്‍ അനേകം പേരാണ്‌ പ്രതികരണവുമായി രംഗത്തു വന്നത്‌. മറ്റു ലുലു സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക്‌ പരാതികള്‍ ഇല്ലാതിരിക്കവെ ബഹ്‌റൈനില്‍ നിന്നും നിരവധി പരാതികളാണ്‌ ഉയര്‍ന്നത്‌. ഇവയൊക്കെ യൂസഫലി ഒരു പക്ഷേ അറിയുന്നുപോലും ഉണ്ടാവില്ല എന്നറിയാമെന്നും മറുനാടന്‍ കുറിച്ചിരുന്നു. മറുനാടന്‍ വാര്‍ത്ത ശരിവച്ചുകൊണ്ട്‌ ബഹ്‌റൈനില്‍ നിന്നും അനേകം തൊഴിലാളികള്‍ ഞങ്ങളെ ബന്ധപ്പെട്ടിരുന്നു. ഇങ്ങനെ തൊഴിലാളികളില്‍ പേര്‌ വെളിപ്പെടുത്തരുത്‌ എന്ന കര്‍ക്കശ നിര്‍ദ്ദേശത്തോടെ അയച്ചുതന്ന പരാതികളിലെ പ്രധാനപ്പെട്ട ആരോപണങ്ങള്‍ ആണ്‌ ഇവിടെ പ്രസിദ്ധീകരിച്ചത്‌. യൂസഫലി ഇതൊക്കെ അറിഞ്ഞുകൊണ്ടാണ്‌ നടക്കുന്നതെങ്കില്‍ യൂസഫലിയെയും ലുലുവിനെയും നമ്മള്‍ പ്രതിസ്ഥാനത്തു നിര്‍ത്തേണ്ട സമയം ആയിരിക്കുന്നു. യൂസഫലിക്കു ഇതൊന്നും അറിയില്ല എങ്കില്‍ അടിയന്തിരമായി യൂസഫലി ഇടപെടേണ്ട സമയം ആയിരിക്കുന്നു എന്നു പറയാതെ വയ്യെന്നും വ്യക്തമാക്കി.
വളരെ ഉത്തരവാദിത്തതോടെ തൊഴിലാളി താല്‍പ്പര്യം മാത്രം മുന്‍നിര്‍ത്തിയാണ്‌ മറുനാടന്‍ വാര്‍ത്ത നല്‍കിയത്‌. അത്‌ യുസഫലി തിരുത്തുമെന്നായിരുന്നു പ്രതീക്ഷ. എന്നാല്‍ അതു ചെയ്യുന്നില്ലെന്ന സൂചനകളാണ്‌ ലഭിക്കുന്നത്‌. ഇതിന്‌ പുറമേയാണ്‌ യുസഫലിയുടെ ആരാധകര്‍ മറുനാടനെ അധിക്ഷേപിക്കുന്നതും.
മറുനാടനെതിരെ സോഷ്യല്‍ മീഡയയില്‍ പ്രചരിക്കുന്ന രണ്ട്‌ പ്രധാന ലേഖനങ്ങള്‍ പൂര്‍ണ്ണമായും ചുവടെ പ്രസിദ്ധീകരിക്കുന്നു
മറുനാടന്‍ മലയാളി എന്ന ഓണ്‍ലൈന്‍ കൂട്ടികൊടുപ്പ്‌ കാരന്‌ യൂസുഫലിയെ കുറിച്ച്‌ എന്തറിയാം
പണ്ട്‌ കാലത്ത്‌ െ്രെകം ചെയ്യുന്ന ജോലി ഇന്ന്‌ ഓണ്‍ലൈന്‍ വഴി നടത്തി ആരാന്റ കുറ്റവും കുറവും പറഞ്‌ തന്റെ കുടുംബം പോറ്റാന്‍ വഴി കാണുന്ന നീ പതിനായിരങ്ങള്‍ക്ക്‌ അന്നമേകുന്ന യൂസുഫലിയുടെ അല്ലെങ്കില്‍ അവരുടെ സ്ഥാപനത്തെ കരിവാരി തേക്കുന്നത്‌ വഴി നിന്റെ ഒരു നേരത്തെ പട്ടിണി മാറ്റാന്‍ കഴിയുന്നുവെങ്കില്‍ അത്‌ തുടരട്ടെ കാരണം നേരിട്ടും അല്ലാതെയുമായി അമ്‌ബതിനായിരത്തോളം ആളുകള്‍ക്ക്‌ ജോലി നല്‍കിയ ആ മഹാ മനുഷ്യനെ കുറ്റം പറഞത്‌ വഴി എങ്കിലും നിന്റെ കുടുംബം പുലരട്ടെ.
ഭാര്യയുടെ കെട്ട്‌ താലി പണയം വച്ച്‌ , ഉള്ള വീടും സ്ഥലവും ബാങ്കില്‍ വച്ച്‌ വിസക്ക്‌ കാശും കൊടുത്ത്‌ ടിക്കറ്റും എടുത്ത്‌ ഗള്‍ഫ്‌ നാടുകളില്‍ ബക്കാലകളില്‍ അടക്കം ജോലിക്ക്‌ വന്ന വേറേയും പതിനായിരങ്ങള്‍ ഉണ്ട്‌ , പതിനാലും പതിനഞ്ചും മണിക്കൂര്‍ ദിവസം ജോലി ചെയ്‌ത്‌, മുതലാളിമാരുടെ ആട്ടും തുപ്പും സഹിച്ച്‌ നില്‍ക്കുന്ന പതിനായിരങ്ങള്‍ പിന്നെയുമുണ്ട്‌ എന്നാല്‍ അവര്‍ക്കെതിരെ ഒരക്ഷരം താന്‍ മിണ്ടില്ല കാരണം അവരെ കുറിച്ച്‌ എന്തെഴുതിയാലും ഇവിടെ ആരും മൈന്റ്‌ ചെയ്യില്ല നിനക്കും നിന്റെ വാറോലക്ക്‌ ലൈക്കും കമന്റും ഇടുന്ന കുറേ അവന്മാര്‍ക്കും വേണ്ടത്‌ ക്ഷീരമുള്ളോരകിടാണ്‌ നയാപൈസ വാങ്ങാതെ ടിക്കറ്റ്‌ താമസ സൗകര്യങ്ങളടക്കം എല്ലാവിധ ആനുകൂല്യങ്ങളും നല്‍കിയാണ്‌ ലുലു സ്റ്റാഫിനെ നിയമിക്കുന്നത്‌ , എന്റെ കുറേ സുഹൃത്തുക്കള്‍ ഇവിടെ ജോലി ചെയ്യുന്നതിനാല്‍ ഈ ആനുകൂല്യങ്ങള്‍ അവര്‍ക്ക്‌ ലഭിക്കുന്നുണ്ട്‌ എന്നും എനിക്ക്‌ വ്യക്തമാണ്‌ ലുലുവിന്റെ ഓരോ ഇന്റര്‍വ്യൂവിലും പങ്കെടുക്കാന്‍ നാട്ടികയില്‍ എത്തുന്നത്‌ പതിനായിരങ്ങളാണ്‌ അതില്‍ ഏറെ കുറേയും ലുലുവില്‍ വര്‍ക്ക്‌ ചെയ്യുന്ന തൊഴിലാളികളുടെ ബന്ധുക്കള്‍ ആണ്‌ , നിങ്ങള്‍ പറയുന്നത്‌ പോലെ തൊഴിലാളികളെ പീഡിപ്പിക്കുന്നുവെങ്കില്‍ ആ സ്ഥാപനത്തിലേക്ക്‌ തന്റെ സ്വന്തക്കാരെ കയറ്റാന്‍ ശ്രമിക്കുന്ന തൊഴിലാളികള്‍ മണ്ടന്മാരല്ലേ ?
യൂസഫലിയുടെ വിജയത്തിന്റെ പ്രധാനപങ്ക്‌ ഞാന്‍ മനസ്സിലാക്കിയിടത്തോളം സ്വന്തം മുതലാളിയുടെയും സ്ഥാപനത്തിന്റെയും ഉയര്‍ച്ച ആഗ്രഹിക്കുന്ന നല്ല സ്റ്റാഫുകള്‍ തന്നെയാണ്‌. സ്റ്റാഫുകള്‍ക്ക്‌ അര്‍ഹിക്കുന്ന പരിഗണനകള്‍ നല്‍കാത്ത കമ്‌ബനികള്‍ക്ക്‌ വിജയിക്കാന്‍ പ്രയാസമാണെന്ന ലോജിക്ക്‌ താന്‍ മനസ്സിലാക്കണമെങ്കില്‍ തന്റെ ഓണ്‍ലൈന്‍ വാറോലയില്‍ പേരിനെങ്കിലും താന്‍ ഒരാളെ ജോലിക്ക്‌ വെക്കണം ബഹ്‌റൈനില്‍ ജോലിക്ക്‌ ഉണ്ടായിരുന്ന ഒരു വ്യക്തിയുടെ വീഡിയോ ആണ്‌ മറുനാടന്‍ ഇങ്ങനെ അന്വേഷിക്കാനും പ്രതേക ലേഖകനെ വച്ച്‌ എഴുതിപ്പിക്കാനും തയ്യാറായതെങ്കില്‍ ഇതിന്റെ സത്യാവസ്ഥ കൂടെ അറിയാന്‍ താന്‍ ശ്രമിക്കണമായിരുന്നു. കേവലം പത്താം ക്ലാസുകാരന്‌ സ്വപ്‌നം കാണാന്‍ കഴിയാത്ത ശമ്‌ബളം ഉള്ള ജോലി നല്‍കി വീട്‌ പണി നടക്കുമ്‌ബോളും മകളുടെ കല്യാണത്തിനും സഹായിച്ച വ്യക്തിയെ അല്ലെങ്കില്‍ അതിന്‌ കാരണമായ സ്ഥാപനത്തെ കരിവാരി തേക്കാന്‍ ഇറങ്ങിവന്ന ഒരാളെ കാണിച്ചല്ല യൂസഫലിയെ അളക്കേണ്ടത്‌, അവിടുത്തെ മേലുദ്യോഗസ്ഥരെ കുറിച്ച്‌ മോശം അഭിപ്രായം ഉണ്ടേല്‍ അത്‌ യൂസുഫലിയെ അറിയിക്കാന്‍ മാര്‍ഗ്ഗം ഇല്ല എന്ന്‌ പറഞ്ഞാല്‍ വിശ്വസിക്കുന്ന ചില ഓണ്‍ലൈന്‍ ഊത്ത്‌കാര്‌ കാണും എന്നാല്‍ എല്ലാരും അത്‌ പോലെയാണെന്ന്‌ ചിന്തിക്കുന്നത്‌ നന്നല്ല അവസാനത്തെ ആനുകൂല്യവും കൈപ്പറ്റി വീഡിയോക്ക്‌ മുമ്‌ബിലിരുന്ന്‌ കണക്ക്‌ പറയുന്ന ഒരു തൊഴിലാളിയിലൂടെയായിരുന്നില്ല യൂസുഫലിയെ പോലെ ഉള്ള ഒരു വ്യക്തിയെ കുറിച്ച്‌ അന്വേഷിക്കാന്‍ താന്‍ പുറപ്പെടേണ്ടത്‌ പകരം ജാതിയും മതവും വര്‍ണ്ണവും വര്‍ഗ്ഗവും രാഷ്ട്രീയവും നോക്കാതെ ആയിരങ്ങള്‍ക്ക്‌ അഭയം നല്‍ക്കുന്ന , അശരണര്‍ക്ക്‌ അത്താണി ആവുന്ന , നിരാലംബര്‍ക്ക്‌ ആലംബമാകുന്ന യൂസുഫലിയെ ആയിരുന്നു നീ കണേണ്ടിയിരുന്നത്‌ , മറുനാടന്‍ മലയാളി എന്ന മഞ്ഞ തവളേ ഒരു നാളെങ്കിലും നിന്റെ ആ പൊയ്‌മുഖം മാറ്റി യൂസുഫലി എന്ന വ്യക്തിയെ നഗ്‌നനേത്രം കൊണ്ട്‌ കാണാന്‍ ശ്രമിക്കൂ..
ഈ അടുത്ത ദിവസം ഒരു വര്‍ക്കിന്റെ ഭാഗമായി യൂസഫലിക്കയെ നേരിട്ട്‌ കാണാന്‍ കുറച്ച്‌ നേരം സംസാരിക്കാന്‍ ഈ ഉള്ളവന്‌ അവസരം ലഭിച്ചു. ഒരു പക്ഷേ ആ കൂടിക്കാഴ്‌ച്ച ഇവിടെ വിവരിച്ചാല്‍ നിന്നെ പോലെ ഫേസ്‌ബുക്കില്‍ തള്ളി നടക്കുന്ന ചിലര്‍ക്ക്‌ പുകഴ്‌ത്തല്‍ ആയി കാണും, എന്നാല്‍ സമൂഹത്തില്‍ ഒന്നുമല്ലാത്ത സാധാരണക്കാരനായ എന്നെയും എന്റെ സുഹൃത്തിനെയും അദ്ധേഹം സ്വീകരിച്ചത്‌ മറക്കാനാവില്ല, ആദ്യം അദ്ധേഹത്തെ കാണാന്‍ പുറപ്പെടുമ്‌ബോള്‍ കോട്ടും സ്യൂട്ടും ഇട്ടാലോ എന്ന്‌ ഞാന്‍ ചിന്തിച്ചു എന്നാല്‍ ഞാന്‍ ഞാനായി തന്നെ പോകണം എന്ന്‌ തീരുമാനിച്ചു കാരണം ഞാന്‍ അറിഞ്ഞ യൂസുഫലി സിംപിള്‍ ആണ്‌ യൂസുഫലിക്കയെ കണ്ട്‌ പുറത്തിറങ്ങി ഞാനും സുഹൃത്തും വണ്ടിയില്‍ കയറി ആദ്യം പറഞ്ഞത്‌ അദ്ധേഹത്തിന്റെ എളിമയെ ക്കുറിച്ചാണ്‌ , ലോകരാജ്യങ്ങളിലെ നേതാക്കള്‍ക്കൊപ്പം നില്‍ക്കുന്ന ഫോട്ടോ പതിച്ച റൂമില്‍ സാധാരണക്കാരനില്‍ സാധാരണക്കാരായ ഞങ്ങള്‍ തിരിച്ചു വരാന്‍ നോക്കുമ്‌ബോള്‍ എഴുന്നേറ്റ്‌ വന്ന്‌ ഒരു ടേബിളില്‍ വച്ച ഊദ്‌ തന്റെ കയ്യിലാക്കി ഞങ്ങളുടെ വസ്‌ത്രത്തില്‍ പുരട്ടി തന്നത്‌ കേവലമൊരു യൂസുഫലി ആയിരുന്നില്ല പകരം ലോകം ഉറ്റുനോക്കുന്ന, ലോക നേതാക്കള്‍ ഇഷ്ടപ്പെടുന്ന, പതിനായിരങ്ങള്‍ക്ക്‌ അന്നമേകുന്ന ലോകത്തെ പ്രമുഖ വ്യവസായി പ്രമുഖരില്‍ പെടുന്ന എന്നാല്‍ ലവലേശം അഹങ്കാരമോ പത്രാസോ കാണിക്കാത്ത നാട്യങ്ങളില്ലാത്ത നാട്ടികക്കാരനായ ങഅ യൂസുഫലിയെ ആയിരിന്നു.
മറുനാടന്‍ ഓരോ മാസവും ഉണ്ടാക്കുന്നത്‌ കോടികള്‍: വരുമാനം അനാവശ്യ വിവാദ വാര്‍ത്തകളിലുടെ
ഓണ്‍ലൈന്‍ പത്രങ്ങളുടെ വരുമാനത്തിന്റെ മുഖ്യ സ്രോതസ്സാണ്‌ ഗൂഗിള്‍ പരസ്യങ്ങള്‍. ഓരോ വാര്‍ത്ത വായിക്കുമ്‌ബോഴും വാര്‍ത്തയുടെ അരികിലായി പ്രത്യക്ഷപ്പെടുന്ന ഗൂഗിളിന്റെ പരസ്യങ്ങള്‍ വായനക്കാരന്‍ കാണുകയും ചെയ്യും. ഓണ്‍ലൈനില്‍ പത്രം വായിക്കുന്നതിനെ ഹിറ്റ്‌ എന്നാണ്‌ പറയുന്നത്‌. ഓരോ ഹിറ്റിനും ഓണ്‍ലൈന്‍ ഉടമക്ക്‌ ഗൂഗിള്‍ പരസ്യം വഴി പണം വന്നുകൊണ്ടിരിക്കും. അതാണ്‌ ഓണ്‍ലൈന്‍ നടത്തിപ്പിന്റെ വരുമാന രഹസ്യം.
ഓരോ വാര്‍ത്തയും വായനക്കാരന്‍ വായിക്കുമ്‌ബോള്‍ ഓണ്‍ലൈന്‍ നടത്തിപ്പുകാരന്‌ കാശ്‌ കിട്ടികൊണ്ടിരിക്കും. വായനക്കാരന്‍ കൂടുതല്‍ വാര്‍ത്തകള്‍ വായിച്ചാല്‍ ഓണ്‍ലൈന്‍ ഉടമ പണം വാരും. കേരളത്തില്‍ നിന്നുള്ള ഹിറ്റിന്‌ കിട്ടുന്നതില്‍ പല മടങ്ങാണ്‌ വിദേശ നാടുകളില്‍ നിന്നുള്ള ഹിറ്റിന്‌ കിട്ടുന്ന വരുമാനം. അപവാദങ്ങള്‍, വിവാദങ്ങള്‍, ചൂടന്‍ ഫോട്ടോകള്‍, അങ്ങനെ വായനക്കാരനെ വെബ്‌സൈറ്റില്‍ പിടിച്ചു നിര്‍ത്താന്‍ വേണ്ട ചൂടന്‍ വിഭവങ്ങള്‍ ഓണ്‍ലൈനുകളില്‍ വന്നുകൊണ്ടിരിക്കുന്നതിന്റെ സാമ്‌ബത്തിന്റെ ശാസ്‌ത്രം ഇതു മാത്രമാണ്‌.വിവാദങ്ങള്‍ കാണുമ്‌ബോള്‍ സോഷ്യല്‍ മീഡിയായില്‍ വായനക്കാര്‍അത്‌ ഷെയര്‍ ചെയ്യും. അങ്ങനെ ഹിറ്റുകള്‍ നീണ്ട്‌ നീണ്ടു പോകും. ഓരോ ഹിറ്റിനും ഓണ്‍ലൈന്‍ ഉടമ പണം ഉണ്ടാക്കുന്നു എന്ന സത്യം വായനക്കാരന്‍ അറിയുന്നില്ല. സത്യ സന്ധമായ വാര്‍ത്തകള്‍ക്ക്‌ അപ്പുറത്ത്‌ വിവാദങ്ങള്‍ക്കാണ്‌ പൊതുവേ ഓണ്‍ലൈനില്‍ മാര്‍ക്കറ്റ്‌.
ഓരോ ദിവസവും പുതിയ വിവാദങ്ങള്‍ക്ക്‌ വേണ്ടി വായനക്കാരന്‍ കാത്തിരിക്കും. അത്‌ ഓണ്‍ലൈന്‍ നടത്തിപ്പുകാരന്‍ കണ്ടു പിടിക്കും. പത്രത്തില്‍ മഷി പുരളാന്‍ പറ്റാത്തതൊക്കെ ഓണ്‍ലൈനില്‍ വരും. ഇപ്പോള്‍ കാണുന്നവര്‍ക്ക്‌ ഒക്കെ ഓണ്‍ലൈന്‍ പത്രമാണ്‌. പത്ര ഓഫീസിന്റെ പടി കയറാന്‍ യോഗ്യത ഇല്ലാത്തവരും ഓണ്‍ലൈന്‍ പത്ര ഉടമകളാണ്‌. ഇത്തരം ഓണ്‍ലൈന്‍ പത്ര ഉടമകളുടെ ബ്‌ളാക്ക്‌ മെയിലിങ്ങ്‌ ഭീഷണിയിലാണ്‌ കേരളം. ഇത്‌ ലുലുവിന്റെ മാത്രം ഒറ്റപ്പെട്ട കഥ അല്ല, ഒട്ടുമിക്ക മലയാളി കമ്‌ബനികളുടെ കഥയും ഇതൊക്കെത്തന്നെ... വേണ്ടവന്‍ വന്നാല്‍ മതി എന്നു പറയാമെങ്കിലും ഒന്ന്‌ ചിന്തിക്കേണ്ടിയിരിക്കുന്നു.

2016 ജൂലൈ 29, വെള്ളിയാഴ്‌ച

മാധ്യമ പ്രവര്‍ത്തകര്‍ നന്മയുടെ പക്ഷം ചേര്‍ന്ന്‌ പ്രവര്‍ത്തിക്കണം: - മന്ത്രി അഡ്വ. മാത്യു. ടി. തോമസ്‌

 കെആര്‍എല്‍സിബിസി മീഡിയ കമ്മീഷന്‍ സംഘടിപ്പിച്ച മീഡിയ കമ്മീഷന്‍ 2016 ബഹുമാനപ്പെട്ട ജലവിഭവ വകുപ്പു മന്ത്രി അഡ്വ. മാത്യു ടി. തോമസ്‌ ഉദ്‌ഘാടനം ചെയ്യുന്നു. ഫാ. ആന്റണി വിബിന്‍ സേവ്യര്‍ വേലിക്കകത്ത്‌, മോണ്‍. ജോസഫ്‌ പടിയാരംപറമ്പില്‍, ജെയിന്‍ ആന്‍സില്‍ ഫ്രാന്‍സിസ്‌, ഹൈബി ഈഡന്‍ എംഎല്‍എ, ആര്‍ച്ച്‌ബിഷപ്‌ ഡോ. ഫ്രാന്‍സിസ്‌ കല്ലറക്കല്‍, ഷാജി ജോര്‍ജ്‌, ഫാ. ഫ്രാന്‍സിസ്‌ സേവ്യര്‍ താന്നിക്കാപ്പറമ്പില്‍, ഗ്രേസി ബാബു ജേക്കബ്‌ എന്നിവര്‍ സമീപം


കൊച്ചി: ധാര്‍മികത മുന്‍നിര്‍ത്തിയുള്ള മാധ്യമ പ്രവര്‍ത്തനമാണ്‌ ഇന്നിന്റെ ആവശ്യമെന്ന്‌ ജലവിഭവമന്ത്രി മാത്യു ടി. തോമസ്‌ പറഞ്ഞു. കേരള റീജ്യന്‍ ലാറ്റിന്‍ കാത്തലിക്‌ ബിഷപ്‌സ്‌ കൗണ്‍സില്‍ (കെആര്‍എല്‍സിബിസി) മീഡിയ കമ്മീഷന്‍ സംഘടിപ്പിച്ച ലത്തീന്‍ കത്തോലിക്ക മാധ്യമ സംഗമം എറണാകുളം ആശിര്‍ഭവനില്‍ ഉദ്‌ഘാടനം ചെയ്‌ത്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം. മാധ്യമങ്ങള്‍ നിഷ്‌പക്ഷരാണെന്ന വാദം ശരിയല്ല. എല്ലാ മാധ്യമങ്ങള്‍ക്കും പക്ഷങ്ങളുണ്ട്‌. പക്ഷേ നന്മയുടെ പക്ഷം ചേര്‍ന്ന്‌ പ്രവര്‍ത്തിക്കുകയാണ്‌ മാധ്യമങ്ങളും മാധ്യമപ്രവര്‍ത്തകരും ചെയ്യേണ്ടത്‌. വിവരസാങ്കേതിക വിദ്യ ഏറെ വികസിച്ചതിനാല്‍ ഇന്ന്‌ വാര്‍ത്തകള്‍ വളച്ചൊടിക്കാന്‍ എളുപ്പമല്ല. വാര്‍ത്തകളുടെ നേരറിയാന്‍ ഇന്ന്‌ എളുപ്പത്തില്‍ സാധിക്കുന്നു. തമസ്‌കരിക്കപ്പെട്ടവരുടെ ശബ്‌ദമായി മാധ്യമ പ്രവര്‍ത്തകര്‍ മാറേണ്ടതുണ്ടെന്ന്‌ സമ്മേളനത്തില്‍ അദ്ധ്യക്ഷം വഹിച്ച കെആര്‍എല്‍സിബിസി മീഡിയ കമ്മീഷന്‍ ചെയര്‍മാന്‍ കൂടിയായ വരാപ്പുഴ ആര്‍ച്ച്‌ബിഷപ്‌ ഡോ. ഫ്രാന്‍സിസ്‌ കല്ലറക്കല്‍ വ്യക്തമാക്കി. മുഖ്യധാരയില്‍ നിന്നും മാറ്റി നിര്‍ത്തപ്പെട്ടവര്‍ക്കു വേണ്ടിയാണ്‌ യേശു സംസാരിച്ചത്‌. അതിനു വേണ്ടി പീഡകള്‍ ഏറ്റുവാങ്ങുകയും ചെയ്‌തുവെന്ന്‌ അദ്ദേഹം ചൂണ്ടിക്കാട്ടി. 
ഹൈബി ഈഡന്‍ എംഎല്‍എ മുഖ്യസന്ദേശം നല്‍കി. ചടങ്ങില്‍ കേരളടൈംസ്‌ ദിനപത്രത്തിന്റെ മുന്‍ മാനേജിംഗ്‌ എഡിറ്ററും പ്രമുഖ എഴുത്തുകാരനും ചരിത്രകാരനുമായ മോണ്‍. ജോര്‍ജ്‌ വെളിപ്പറമ്പിലിനെ ആദരിച്ചു. വരാപ്പുഴ അതിരൂപത വികാരി ജനറല്‍ മോണ്‍. ജോസഫ്‌ പടിയാരംപറമ്പില്‍, കെആര്‍എല്‍സിസി വൈസ്‌ പ്രസിഡന്റ്‌ ഷാജി ജോര്‍ജ്‌, കെആര്‍എല്‍സിസി ജനറല്‍ സെക്രട്ടറി ഫാ. ഫ്രാന്‍സിസ്‌ സേവ്യര്‍ താന്നിക്കാപ്പറമ്പില്‍, കെഎല്‍സിഡബ്ല്യുഎ സംസ്ഥാന പ്രസിഡന്റ്‌ ജെയിന്‍ ആന്‍സില്‍ ഫ്രാന്‍സിസ്‌, കൊച്ചി കോര്‍പറേഷന്‍ കൗണ്‍സിലര്‍ ഗ്രേസി ബാബു ജേക്കബ്‌ തുടങ്ങിയവര്‍ സംബന്ധിച്ചു. കെആര്‍എല്‍സിബിസി മീഡിയ കമ്മീഷന്‍ സെക്രട്ടറി ഫാ. ആന്റണി വിബിന്‍ സേവ്യര്‍ വേലിക്കകത്ത്‌ സ്വാഗതവും അസോസിയേറ്റ്‌ സെക്രട്ടറി ബിജോ സില്‍വേരി നന്ദിയും പറഞ്ഞു.
കേരളസമൂഹത്തിലെ ചലനങ്ങള്‍-മാധ്യമങ്ങളുടെ ഇടപെടലും സഭയുടെ നിലപാടും' എന്ന വിഷയത്തില്‍ റവ. ഡോ. പോള്‍ തേലക്കാട്ട്‌, എന്‍. പി ചെക്കുട്ടി, ഷാജി ജോര്‍ജ്‌, അഡ്വ. ലാലി വിന്‍സെന്റ്‌, നിഷ ജെബി എന്നിവര്‍ പങ്കെടുത്ത പാനല്‍ ചര്‍ച്ചയും തുടര്‍ന്ന്‌ കൊച്ചിന്‍ ആര്‍ട്‌സ്‌ ആന്‍ഡ്‌ കമ്യൂണിക്കേഷന്‍സ്‌ (സിഎസി) അവതരിപ്പിച്ച ലൈറ്റ്‌ ആന്‍ഡ്‌ സൗണ്ട്‌ ഷോയും ഉണ്ടായിരുന്നു. മാര്‍ഷല്‍ ഫ്രാങ്ക്‌ പാനല്‍ ചര്‍ച്ചയില്‍ മോഡറേറ്ററായിരുന്നു. അഗസ്റ്റിന്‍ കണിപ്പിള്ളി തിരുവനന്തപുരം നന്ദി പറഞ്ഞു.


.

ഒഡീസി യുവപ്രതിഭ പ്രാചി ഹോത ഇന്ന്‌ കൊച്ചിയില്‍




കൊച്ചി : ഇന്ത്യന്‍ ശാസ്‌ത്രീയ നൃതനൃത്യങ്ങളുടെ ചാരുതയാര്‍ന്ന പ്രകടനവുമായി ഒഡീസി യുവ നര്‍ത്തകി പ്രാചി ഹോത കൊച്ചിയിലെത്തുന്നു.
ഇടപ്പള്ളി ചങ്ങമ്പുഴ പാര്‍ക്കില്‍ ഇന്ന്‌ വൈകുന്നേരം ഏഴിന്‌ ഗുരുസ്‌മരണ നൃത്തോത്സവത്തോടനുബന്ധിച്ചാണ്‌ പ്രാചി ഹോതയുടെ വിസ്‌മയ പ്രകടനങ്ങള്‍.
കിഴക്കേ ഇന്ത്യയുടെ തനതുകലയായ ഒഡീസിയില്‍ പ്രാചിയുടെ നടന വൈഭവം സമാനതകള്‍ ഇല്ലാത്തതാണ്‌. നാട്യാചാര്യന്‍ ഗുരുശ്രീ ഹരേകൃഷ്‌ണ ബെഹേരയുടെ ശിഷ്യയായ പ്രാചി, അരങ്ങില്‍ സൃഷ്‌ടിക്കുന്ന ശക്തവും തീവ്രവുമായ ഭാവചലനങ്ങള്‍ പ്രേഷകരില്‍ ആവേശത്തിരയിളക്കും.
വിഷ്‌ണുവിന്റേയും ശ്രീകൃഷ്‌ണന്റേയും എട്ട്‌ അവതാരങ്ങള്‍ ആണ്‌ ഒഡീസി നൃത്ത രൂപത്തിലൂടെ പ്രാചി അവതരിപ്പിക്കുക. ഒഡീഷയുടെ തനതു കലയും പാരമ്പര്യവും ഫിലോസഫിയും ആവാഹിച്ചെടുത്ത്‌, ഒഡീഷയുടെ ഇഷ്‌ടദേവനായ പുരി ജഗന്നാഥന്റെ പാദാരവിന്ദങ്ങളില്‍ അര്‍പ്പിക്കുന്ന ഒരു തപസ്യ കൂടിയാണ്‌ പ്രാചി ഹോതയുടെ മിന്നുന്ന പ്രകടനങ്ങള്‍.

തീയില്‍ കുരുത്ത കേശഭാംഗി









പ്രശസ്‌ത ഹോളിവുഡ്‌ താരങ്ങളുടെ ഹെയര്‍ ഡ്രെസര്‍ ഹാരിഷ്‌ ഭാട്ടിയ മാധ്യമപ്രവര്‍ത്തകര്‍ക്കു മുന്നില്‍ മെഴുകുതിരി നാളത്തില്‍ നിന്നും മുടിവെട്ടുന്നത്‌ കാണിച്ചുകൊടുക്കുന്നു. 


കൊച്ചി
മെഴുകുതിരിയില്‍ നിന്നുള്ള തീജ്വാലകള്‍ കൊണ്ട്‌ മുടി വെട്ടുന്ന വിദ്വാന്‍ കൊച്ചിയില്‍ എത്തി. പ്രശസ്‌ത ഹോളിവുഡ്‌ താരങ്ങളുടെ ഹെയര്‍ ഡ്രെസര്‍ ആയ ഹാരിഷ്‌ ഭാട്ടിയ ആണ്‌ മെഴുകുതിരിയുടെ തീയില്‍ നിന്നും മുടികത്തിച്ചു കേശഭംഗി ഒരുക്കിയത്‌. 
അദ്ദേഹത്തിനു മുന്നില്‍ തീയില്‍ വാടാത്ത കേശവുമായി ഇരുന്നുകൊടുത്തത്‌ പച്ചാളം സ്വദേശിനിയായ വീട്ടമ്മ ആന്‍ഡ്രിയ ഡയസ്‌ . ഒരുമണിക്കൂറിലേറെ നീണ്ട കാന്‍ഡില്‍ ലൈറ്റ്‌ കട്ടിങ്ങിനു ശേഷം ആന്‍ഡ്രിയയ്‌ക്ക്‌ തന്റെ മുടിയുടെ അഴക്‌ കണ്ടു അവിശ്വസനീയത. നാലുവയസുകാരി മകളും അല്‍പ്പം ഭയത്തോടെ ഹോളിവുഡ്‌ ഹെയര്‍ ഡിസൈനറിന്റെ പ്രകടനം കണ്ടു പകച്ചു നില്‍ക്കുന്നുണ്ടായിരുന്നു.
സംഗതി നിസാരക്കാരനല്ല ഹാരിഷ്‌ ഭാട്ടിയ എന്ന സൂപ്പര്‍ ഹെയര്‍ ഡ്രെസര്‍. കേട്ടാല്‍ ഞെട്ടും . ഫ്‌ളൈറ്റില്‍ എത്തിയാണ്‌ മുടിവെട്ടുന്നത്‌. ഒരു തലയ്‌ക്ക്‌ വാങ്ങുന്നത്‌ കേവലം അര ലക്ഷം രൂപ. സച്ചിന്‍ തെണ്ടൂല്‍ക്കര്‍ വരെ ഹരീഷ്‌ ഭാട്ടിയയുടെ കൈമെരുങ്ങിന്റെയും കേശാലങ്കാരത്തിന്റെയും മികവ്‌ അറിഞ്ഞിട്ടുണ്ട്‌. സച്ചിന്റെ ഒരുകാലത്ത്‌ ഏറെ ഹിറ്റായ ഹെയര്‍ഡ്രെസിങ്ങ്‌ ഹാരീഷ്‌ ഭാട്ടിയയുടെ കത്രികളുടെ വകയായിരുന്നു
കേരളത്തിലെ ഹെയര്‍ ഡിസൈനര്‍മാര്‍ക്ക്‌ ബ്യൂട്ടി പാര്‍ലര്‍ മേഖലയിലെ പ്രമുഖ ഇറക്കുമതിക്കാരും ഹോള്‍ സെയില്‍ വില്‍പ്പനക്കാരുമായ സിറ്റി കളക്ഷന്‍ സംഘടിപ്പിക്കുന്ന ത്രിദിന പരിശീലന പരിപാടിയില്‍ പങ്കെടുക്കാനാണ്‌ അദ്ദേഹം കൊച്ചിയില്‍ എത്തിയത്‌. 
കണ്ണടച്ചു മുടിവെട്ടുകയാണ്‌ അദ്ദേഹത്തിന്റെ മറ്റൊരു ഇഷ്ടഇനം. ഗിന്നസ്‌ ബുക്കിലൂടെയും ബിലീവ്‌ ഇറ്റ്‌ ഓര്‍ നോട്ട്‌ എന്ന പരിപാടിയിലൂടെയും ആഗോള ശ്രദ്ധ നേടിയിട്ടുള്ള ഹാരീഷ്‌ ഭാട്ടിയ എറണാകുളം ഫൈന്‍ ആര്‍ട്‌സ്‌ ഹാളില്‍ വീണ്ടും അത്ഭുതങ്ങള്‍ സൃഷ്ടിക്കാന്‍ ഒരുങ്ങുകയാണ്‌.ഇതിന്റെ മുന്നോടിയായിട്ടാണ്‌ മാധ്യമങ്ങള്‍ക്കു മുന്നില്‍ ഈ പ്രകടനം കാഴ്‌ചവെച്ചത്‌. ഇദ്ദേഹത്തിന്റെ പ്രകടനം വെബ്‌ സൈറ്റ്‌ വഴി ലൈവ്‌ ആയിക്കാണുവാനും അവസരമുണ്ട്‌.
ഒരാളുടെ സൗന്ദര്യത്തില്‍ മുടിക്ക്‌ എത്ര മാത്രം പ്രാധാന്യമുണ്ടെന്ന്‌ അദ്ദേഹം പഠിപ്പിക്കുന്നു. ഒപ്പം ഹെയര്‍ ഡിസൈനിങ്ങ്‌ രംഗത്തെ നൂതന പ്രവണതകളും രീതികളും അദ്ദേഹം വിവരിച്ചു.


ക്യാപ്‌ഷന്‍

2016 ജൂലൈ 24, ഞായറാഴ്‌ച

വിദേശ തൊഴില്‍ : ഉദ്യോഗാര്‍ത്ഥികള്‍ക്ക്‌ കേരളത്തില്‍ രണ്ട്‌ പരിശീലന കേന്ദ്രങ്ങള്‍



കൊച്ചി : വിദേശത്ത്‌ തൊഴില്‍ തേടുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക്‌ പരിശീലനം നല്‍കാന്‍ കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ സഹകരണത്തോടെ പ്രീ-ഡിപ്പാര്‍ച്ചര്‍ ഓറിയന്റേഷന്‍ ട്രെയിനിങ്ങ്‌ സെന്ററുകള്‍ ആരംഭിക്കും. ഇന്ത്യയില്‍ ആരംഭിക്കുന്ന 50 ഇന്ത്യാ ഇന്റര്‍നാഷണല്‍ സ്‌കില്‍ സെന്റേഴ്‌സിന്റെ ഭാഗമാണിത്‌.
ഗാര്‍ഹിക ജോലി, ആരോഗ്യ സംരക്ഷണം, റീട്ടെയ്‌ല്‍, സെക്യൂരിറ്റി, കാപ്പിറ്റല്‍ ഗുഡ്‌സ്‌, ഓട്ടോമോട്ടീവ്‌, നിര്‍മാണമേഖല, ടൂറിസം, ഹോസ്‌പിറ്റാലിറ്റി എന്നീ വിഭാഗങ്ങളിലായിരിക്കും പരിശീലനം. ഭാഷാ പരിജ്ഞാനം, സോഫ്‌റ്റ്‌ സ്‌കില്‍ പരിശീലനം എന്നിവ ഇതില്‍ ഉള്‍പ്പെടും.
സ്‌കില്‍ ഇന്ത്യയുടെ ഒന്നാം വാര്‍ഷികാഘോഷത്തോടനുബന്ധിച്ച്‌, കേന്ദ്ര സ്‌കില്‍ ഡവലപ്‌മെന്റ്‌ ആന്‍ഡ്‌ എന്റര്‍പ്രന്യുര്‍ഷിപ്‌ (എംഎസ്‌ഡിഇ) മന്ത്രാലയം ആരംഭിക്കുന്ന വിവിധ പദ്ധതികളുടെ ഭാഗമാണിത്‌. യുവജനങ്ങള്‍ക്കുവേണ്ടി അഞ്ചു പ്രധാന പദ്ധതികള്‍ക്കാണ്‌ മന്ത്രാലയം രൂപം കൊടുത്തിട്ടുള്ളത്‌. പ്രധാന്‍മന്ത്രി കൗശല്‍ വികാസ്‌ യോജന, ഇന്ത്യ ഇന്റര്‍നാഷണല്‍ സ്‌കില്‍ സെന്റേഴ്‌സ്‌, ഇന്ത്യാ സ്‌കില്‍ ഓണ്‍ലൈന്‍ ലേബര്‍ മാനേജ്‌മെന്റ്‌ ഇന്‍ഫര്‍മേഷന്‍ സിസ്റ്റം, ഇന്ത്യാ സ്‌കില്‍സ്‌ മത്സരങ്ങള്‍ എന്നിവ ഇതില്‍ ഉള്‍പ്പെടും. 
2017-ല്‍ അബുദാബിയില്‍ നടക്കുന്ന ലോക സ്‌കില്‍ ചാമ്പ്യന്‍ഷിപ്പിലേയ്‌ക്കുള്ള ഇന്ത്യന്‍ സംഘത്തെ സുസജ്ജമാക്കുകയാണ്‌ ഇന്ത്യാ സ്‌കില്‍ കോംപറ്റീഷന്റെ ഉദ്ദേശ്യം. 24 സ്‌കില്‍സില്‍ 80 പ്രാദേശിക റൗണ്ടുകളില്‍ മാറ്റുരയ്‌ക്കാന്‍ 4820-ലേറെ യുവാക്കള്‍ രജിസ്റ്റര്‍ ചെയ്‌തിട്ടുണ്ട്‌.
അടുത്ത വര്‍ഷങ്ങളില്‍ നടപ്പിലാക്കുന്ന അപ്രന്റീഷിപ്‌ പ്രോത്സാഹന്‍ യോജന, പ്രധാന്‍മന്ത്രി കൗശല്‍ വികാസ്‌ യോജന എന്നിവയ്‌ക്കുവേണ്ടി 22000 കോടി രൂപയാണ്‌. കേന്ദ്രസര്‍ക്കാര്‍ എംഎസ്‌ഡിഇ മന്ത്രാലയത്തിന്‌ അനുവദിച്ചിട്ടുള്ളതെന്ന്‌ വകുപ്പിന്റെ സ്വതന്ത്ര ചുമതലയുള്ള കേന്ദ്രമന്ത്രി രാജീവ്‌ പ്രതാപ്‌ റൂഡി അറിയിച്ചു.
നാഷണല്‍ ലേബര്‍ മാര്‍ക്കറ്റ്‌ ഇന്‍ഫര്‍മേഷന്‍ സിസ്റ്റത്തിനും മന്ത്രാലയം രൂപം നല്‍കി. തൊഴില്‍ മേഖലയിലെ ആവശ്യകതയും വിതരണവും പഠിക്കുകയാണ്‌ ഇതിന്റെ ലക്ഷ്യം.
ദേശീയ തലത്തില്‍ ബാഹ്യാകാശ വിദൂര പഠന പരിപാടികള്‍ക്കായി മന്ത്രാലയം, ഐഎസ്‌ആര്‍ഓ-യുമായി ധാരണാപത്രം ഒപ്പിട്ടിട്ടുണ്ട്‌. 2300 ഐടിഐകളും 31 അഡ്വാന്‍സ്‌ ട്രെയിനിങ്ങ്‌ ഇന്‍സ്റ്റിറ്റിയൂട്ടുകളും ഇതിന്റെ പരിധിയില്‍ വരും. മനുഷ്യ വിഭവശേഷി വികസന മന്ത്രാലയത്തിന്റെ കീഴിലുള്ള, നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ ഓപ്പണ്‍ സ്‌കൂളിങ്ങുമായും എംഎസ്‌ഡിഇ മറ്റൊരു ധാരണാപത്രവും ഒപ്പുവച്ചിട്ടുണ്ട്‌.
പ്രധാന്‍മന്ത്രി കൗശല്‍ വികാസ്‌ യോജന അനുസരിത്ത്‌ 2020 മാര്‍ച്ച്‌ മാസത്തോടെ ഒരു കോടി യുവാക്കള്‍ക്ക്‌ പരിശീലനം നല്‍കാന്‍ 12,000 കോടി രൂപയാണ്‌ വകയിരുത്തിയിട്ടുള്ളതെന്നും എംഎസ്‌ഡിഇ മന്ത്രാലയം പത്രക്കുറിപ്പില്‍ അറിയിച്ചു.

രണ്ടു വയസ്സുകാരന്റെ ഹൃദയത്തിനുള്ളിലും പുറത്തുമായി രൂപപ്പെട്ട ട്യൂമര്‍ അപൂര്‍വ ശസ്‌ത്രക്രിയയിലൂടെ നീക്കം ചെയ്‌തു

ഡോ. സനഗര്‍ സച്ചിന്‍ പ്രഹ്ലാദ്‌, ഡോ. ജഗദീഷ്‌ എന്‍., ഡോ. മൂസക്കുഞ്ഞി എം. കെ. എന്നിവര്‍ ആദി തോപ്പില്‍ ഫാബീറിനോടും മാതാവ്‌ മെറിന്‍ ഫാബീറിനോടുമൊപ്പം






കൊച്ചി: ദുബായില്‍ മാതാപിതാക്കളോടൊത്ത്‌ താമസിച്ചിരുന്ന ആദി തോപ്പില്‍ ഫാബീര്‍ എന്ന രണ്ടു വയസ്സുകാരന്റെ ഹൃദയാന്തര്‍ഭാഗത്ത്‌ രൂപപ്പെട്ട ഇന്‍ട്രാകാര്‍ഡിയാക്‌ യോക്‌ സാക്‌ ജെം സെല്‍ മുഴ, അപൂര്‍വ ശസ്‌ത്രക്രിയയിലൂടെ വിപിഎസ്‌ ലേക്ക്‌ഷോര്‍ ആശുപത്രിയിലെ കാര്‍ഡിയാക്‌ സര്‍ജന്മാര്‍ നീക്കം ചെയ്‌തു. ഈ ശസ്‌ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കിയത്‌ ലോകത്ത്‌ ഇത്‌ അഞ്ചാം തവണയാണെന്ന്‌ ആശുപത്രി അധികൃതര്‍ അവകാശപ്പെട്ടു.

വിപിഎസ്‌ ലേക്ക്‌ഷോറിലെ കാര്‍ഡിയാക്‌ സര്‍ജറി, ഹാര്‍ട്ട്‌ ട്രാന്‍സ്‌പ്ലാന്റേഷന്‍ വിഭാഗം തലവനും ചീഫ്‌ സര്‍ജനുമായ ഡോ. എം. കെ. മൂസക്കുഞ്ഞിയുടെ നേതൃത്വത്തിലുള്ള 30-അംഗ സംഘമാണ്‌ ശസ്‌ത്രക്രിയ നടത്തിയത്‌. `അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസാണിത്‌. ഗര്‍ഭാവസ്ഥയുടെ മൂന്നാം ദിവസം രൂപപ്പെടുന്ന യോക്‌ സാക്‌ ടിഷ്യു ഒരു മാസത്തിനുള്ളില്‍ത്തന്നെ ഇല്ലാതാകാറാണ്‌ പതിവ്‌. എന്നാല്‍ ആദിയുടെ കാര്യത്തില്‍ ഇത്‌ കാന്‍സറസ്‌ ആയ മുഴയായി വളരുകയായിരുന്നു. ഈയിടെ പനി വന്ന്‌ ദുബായിലെ ഒരാശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോഴാണ്‌ ട്യൂമറിന്റെ സാന്നിധ്യം മനസ്സിലായത്‌. ദുബായിലെ ആശുപത്രിയില്‍ ഇത്തരം ശസ്‌ത്രക്രിയക്കുള്ള സൗകര്യങ്ങളും വിദഗ്‌ധരും ഇല്ലാഞ്ഞതിനാലാണ്‌ സങ്കീര്‍ണമായ ഈ ശസ്‌ത്രക്രിയയ്‌ക്കായി കുട്ടിയെ വിപഎസ്‌ ലേക്ക്‌ഷോറിലേയ്‌ക്ക കൊണ്ടുവന്നത്‌,` ഡോ. എം. കെ. മൂസക്കുഞ്ഞി വിശദീകരിച്ചു.

വിപിഎസ്‌ ലേക്ക്‌ഷോറിലെത്തുമ്പോള്‍ മുഴ മൂലം 90% രക്തചംക്രമണവും തടസപ്പെട്ട്‌, ഹൃദയത്തിന്റെ രണ്ട്‌ വലത്‌ അറകളേയും ബാധിച്ച നിലയില്‍ ഈ രണ്ടു വയസ്സുകാരന്റെ നില അതീവഗുരുതരമായിരുന്നുവെന്ന്‌ ഡോ. മൂസക്കുഞ്ഞി കൂട്ടിച്ചേര്‍ത്തു. മുഴ എത്രയും വേഗം നീക്കം ചെയ്യുക മാത്രമായിരുന്നു പോംവഴി. ആദിയുടെ ഹൃദയത്തിന്റെ ഉള്ളിലും പുറത്തുമായി രൂപപ്പെട്ട മുഴ 9 മണിക്കൂര്‍ നീണ്ട ശസ്‌ത്രക്രിയയിലൂടെയാണ്‌ നീക്കം ചെയ്‌തത്‌. ശരീര താപനില 15 ഡിഗ്രിയിലേയ്‌ക്ക്‌ താഴ്‌ത്തിക്കൊണ്ടുവന്ന്‌ ചെയ്യുന്ന ഡീപ്‌ ഹൈപോതെര്‍മിക്‌ സര്‍കുലേറ്ററി അറസ്‌റ്റ്‌ (ഡിഎച്ച്‌സിഎ) ശസ്‌ത്രക്രിയാ രീതിയാണ്‌ ഡോ. മൂസക്കുഞ്ഞിയും സംഘവും അവലംബിച്ചത്‌. `സാധാരണ 50% മാത്രം വിജയസാധ്യതയുള്ള കേസായിരുന്നു ഇത്‌. മരണത്തില്‍ നിന്ന്‌ മുടിനാരിഴയ്‌ക്കാണ്‌ ആദി രക്ഷപ്പെട്ടത്‌` ഡോ. മൂസക്കുഞ്ഞി പറയുന്നു. ശസ്‌ത്രക്രിയക്കു ശേഷം ആദിയുടെ നില പെട്ടെന്ന്‌ മെച്ചപ്പെട്ടെന്നും ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ അവന്‍ ഡിസ്‌ചാര്‍ജ്‌ ചെയ്യപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.

ദുബായില്‍ വെച്ച്‌ തങ്ങളുടെ മകന്റെ ഹൃദയത്തില്‍ കാന്‍സറസ്‌ ആയ ട്യൂമര്‍ കണ്ടെത്തിയത്‌ തങ്ങളെ തളര്‍ത്തിക്കളഞ്ഞെന്ന്‌ കുട്ടിയുടെ മാതാപിതാക്കള്‍ പറഞ്ഞു. `ആ കണ്ടീഷനില്‍ യാത്ര പാടില്ലെന്ന്‌ ദുബായിലെ ഡോക്ടര്‍മാര്‍ വിലക്കിയിരുന്നു. എന്നാല്‍ അവിടുത്തെ വിദഗ്‌ധരിലും സൗകര്യങ്ങളിലും വിശ്വാസം പോരാഞ്ഞതിനാല്‍ ഞങ്ങള്‍ റിസ്‌ക്കെടുക്കുകയായിരുന്നു. പിറ്റേന്നു തന്നെ ഞങ്ങള്‍ കൊച്ചിക്കു വന്നു. നെടുമ്പാശ്ശേരിയില്‍ നിന്ന്‌ നേരെ ആംബുലന്‍സിലാണ്‌ വിപിഎസ്‌ ലേക്ക്‌ഷോറിലേയ്‌ക്കു വന്നത്‌. ഞങ്ങളുടെ മകന്റെ ജീവന്‍ രക്ഷിച്ച വിപിഎസ്‌ ലേക്ക്‌ഷോര്‍ അധികൃതരോട്‌, വിശേഷിച്ചു ഈദ്‌ ദിനത്തില്‍ തന്നെ വന്ന്‌ ഈ ശസ്‌ത്രക്രിയക്ക്‌ നേതൃത്വം കൊടുത്ത ഡോ. മൂസക്കുഞ്ഞിയോട്‌ ഞങ്ങള്‍ക്ക്‌ ഏറെ നന്ദിയുണ്ട്‌,` ആദിയുടെ അമ്മയായ മെറിന്‍ ഫാബീര്‍ പറഞ്ഞു. മകന്‌ ഇപ്പോള്‍ ഏറെ ആശ്വാസമുണ്ടെന്നും ആ അമ്മ കൂട്ടിച്ചേര്‍ത്തു.

ട്യൂമറിന്റെ വളര്‍ച്ച ഇനിയുണ്ടാകാതിരിക്കാന്‍ കുട്ടിക്ക്‌ ഭാവിയില്‍ കീമോതെറാപ്പി ആവശ്യമായിവരുമെന്ന്‌ ആശുപത്രി അധികൃതര്‍ പറഞ്ഞു. ഡോ. സച്ചിന്‍, ഡോ. ജഗദീഷ്‌ എന്നിവരാണ്‌ ശസ്‌ത്രക്രിയയില്‍ ഡോ. മൂസക്കുഞ്ഞിക്ക്‌ പിന്തുണ നല്‍കിയത്‌.






2016 ജൂലൈ 21, വ്യാഴാഴ്‌ച

കൊച്ചിയിലെ അഭിഭാഷകരുടെ അഴിഞ്ഞാട്ടം ജൂുഡീഷ്യല്‍ അന്വേഷണത്തിനു വിടും



കൊച്ചി
ഹൈക്കോടതി വളപ്പില്‍ അഭിഭാഷകര്‍ നടത്തിയ അഴിഞ്ഞാട്ടം ജൂഡീഷ്യല്‍ അന്വേഷണത്തിനു വിടും .അഡ്വേക്കേറ്റ്‌ ജനറല്‍ വിളിച്ചു ചേര്‍ത്ത അഭിഭാഷകരുടേയും മാധ്യമപ്രവര്‍ത്തകരുടേയും യോഗത്തിലാണ്‌ തീരുമാനം. 
രണ്ടുദിസവങ്ങളിലായി അഭിഭാഷകര്‍ നടത്തി അഴിഞ്ഞാട്ടത്തെക്കുറിച്ച്‌ ഡപ്യുട്ടി പോലീസ്‌ കമ്മീഷണര്‍ അന്വേഷിക്കും. . ഹൈക്കോടതിയിലെ മീഡിയ റൂം തുറന്നു കോടുക്കുന്നകാര്യത്തില്‍ അനിശ്ചിതത്വം തുടരും. അഡ്വേക്കറ്റ്‌ ജനറല്‍ ഇന്നലെ സമാധാന ചര്‍ച്ച വിളിച്ചുകൂട്ടുന്നതിനിടെ മീഡിയ റൂമിനു മുന്നില്‍ അഭിഭാഷക്കര്‍ ശുചിയാലയം എന്ന ബോര്‍ഡ്‌ സ്ഥാപിച്ചു വീണ്ടും സംഘര്‍ഷത്തിനുള്ള വഴിയൊരുക്കി. എന്നാല്‍ ചര്‍ച്ചയ്‌ക്ക്‌ എത്തിയ മാധ്യമപ്രതിനിധികള്‍ സംയമനം പാലിച്ചു.
ചീഫ്‌ ജസ്റ്റിസിന്റെ നിര്‍ദ്ദേശ പ്രകാരമാണ്‌ ഇന്നലെ അഡ്വക്കേറ്റ്‌ ജനറല്‍ മാധ്യമപ്രവര്‍ത്തകരുടേയും അഭിഭാഷകരുടേയും ഉയര്‍ന്ന പോലീസ്‌ ഉദ്യോഗസ്ഥരുടേയും യോഗം ഗസ്റ്റ്‌ ഹൗസില്‍ അഡ്വക്കേറ്റ്‌ ജനറല്‍ ജി.സുധാകര പ്രസാദ്‌ വിളിച്ചു ചേര്‍ത്തത്‌. കോടതിക്കു പുറത്തു നടന്ന അനിഷ്ടസംഭവങ്ങളാകും ജുഡീഷ്യല്‍ അന്വേഷണത്തിന്റെ പരിധിയില്‍ വരുക. 
മാധ്യമപ്രവര്‍ത്തകര്‍ക്ക്‌ ഹൈക്കോടതി നടപടികള്‍ റിപ്പോര്‍ട്ട്‌ ചെയ്യാനുള്ള സമാധാനപരമായ അന്തരീക്ഷം ഉറപ്പാക്കുമെന്ന്‌ സമാധാന ചര്‍ച്ചയില്‍ പങ്കെടുത്ത ഹൈക്കോടതി അഭിഭാഷക സംഘടന അധ്യക്ഷന്‍ ഉറപ്പ്‌ നല്‍കി. എന്നാല്‍ കോടതി വളപ്പിലെ മീഡിയ റൂം തുറക്കുന്ന കാര്യം ചീഫ്‌ ജസ്റ്റിസ്‌ ആയിരിക്കും തീരുമാനിക്കുക. വര്‍ഷങ്ങള്‍ക്കു മുന്‍പ്‌ ചീഫ്‌ ജസ്റ്റിസ്‌ ആണ്‌ മാധ്യമപ്രവര്‍ത്തകര്‍ക്ക്‌ മീഡിയ റൂമിന്റെ താക്കോല്‍ കൈമാറിയത്‌. 
അതേസമയം കോടതി നടപടികള്‍ ബഹിഷ്‌കരിക്കാനുള്ള അഭിഷാകരുടെ ആഹ്വാനത്തെ തുടര്‍ന്ന്‌ ഇന്നലെ ഹൈക്കോടതി നടപടികള്‍ തടസ്സപ്പെട്ടു. അഭിഷാകര്‍ ആരും ഇന്നലെ ഹൈക്കോടതിയില്‍ ഹാജരായില്ല. തുടര്‍ന്നു കേസുകള്‍ വിളിച്ച്‌ു മാറ്റിവെക്കുകയായിരുന്നു. സംസ്ഥാനത്തെ മുഴുവന്‍ കോടതികളും ബഹിഷ്‌കരിക്കാന്‍ അഡ്വക്കേറ്റ്‌സ്‌ അസോസിയേഷന്‍ ആഹ്വാനം ചെയ്‌തുവെങ്കിലും മറ്റു കോടതികളില്‍ ബഹിഷ്‌കരണം ഭാഗികമായിരുന്നു. കോടതി നടപടികള്‍ ബഹിഷകരിച്ച അഭിഭാഷകര്‍ രജിസ്‌ട്രാറെ കണ്ടു പരാതി നല്‍കി. ആക്ടിങ്ങ്‌്‌ ചീഫ്‌ ജസ്‌റ്റിസിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ്‌ രജിസ്‌ട്രാര്‍ ഇടപെട്ടത്‌. 
ഇന്നലെ എറണാകുളം പ്രസ്‌ക്ലബിനു മുന്നിലേക്കു അഭിഭാഷകര്‍ പ്രകടനം നടത്തുമെന്ന സൂചന ഉണ്ടായതിനെ തുടര്‍ന്ന്‌ വന്‍ പോലീസ്‌ സംഘം പ്രസ്‌ ക്ലബിനു മുന്നില്‍ എത്തിച്ചേര്‍ന്നിരുന്നു. അതേപോലെ വന്‍ പോലീസ്‌ സംഘം ഹൈക്കോടതി പരിസരത്തും എത്തിച്ചേര്‍ന്നിരുന്നു. എന്നാല്‍ അഭിഭാഷകര്‍ പ്രകടനം ഉപേക്ഷിച്ചു
ഞാറയ്‌ക്കല്‍ സ്വദേശിനായ യുവതിയെ കയറിപിടിച്ച കേസില്‍ എഫ്‌ഐആര്‍ റദ്ദാക്കണമെന്ന ഗവണ്മന്റ്‌ പ്ലീഡര്‍ മാഞ്ഞൂരാന്റെ കേസ്‌ ഇന്നലെ വിചാരണയ്‌ക്ക്‌ വച്ചിരുന്നു. കൂടാതെ മുഖ്യമന്ത്രിയുടെ മുഖ്യ ഉപദേഷ്ടാവായി എം.കെ.ദാമോദരനെ നിയമിച്ചതിനെതിനെ ചോദ്യം ചെയ്‌ത്‌ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്റെ ഹര്‍ജിയും ക്വാറി ഉടമകളുടെ മറ്റാരോ ഹര്‍ജിയും ആണ്‌ ഇന്നലെ ഹൈക്കോടതി മുന്നില്‍ പരിഗണനക്കു വന്നിരുന്ന കേസുകള്‍. എന്നാല്‍ ഇവയെല്ലാം പിന്നീടു പരിഗണിക്കാന്‍ മാറ്റിവെച്ചു. 

2016 ജൂലൈ 20, ബുധനാഴ്‌ച

ഉന്നതതല ഗൂഢാലോചന നടന്നെന്ന്‌ അഡ്വ. എംകെ ദാമോദരന്‍.





കൊച്ചി: മുഖ്യമന്ത്രിയുടെ നിയമോപദേശക പദവി ഏറ്റെടുക്കുന്നതിനെതിരെ ഉന്നതതല ഗൂഢാലോചന നടന്നെന്ന്‌ അഡ്വ. എംകെ ദാമോദരന്‍. വ്യക്തിഹത്യ നടത്താന്‍ ശ്രമമുണ്ടായി. ഐസ്‌ക്രീം പാര്‍ലര്‍ കേസില്‍ വിഎസിന്റെ ഹര്‍ജി ഹൈക്കോടതി തള്ളിയതിനുശേഷമാണു തനിക്കെതിരെ സംഘടിത ശ്രമമുണ്ടായത്‌. വിധിയുണ്ടാകുംവരെ നിയമോപദേശകനായി തന്നെ നിയമിച്ചതിനെ ആരും എതിര്‍ത്തിരുന്നില്ല. എന്നാല്‍ വിധിവന്നു മണിക്കൂറുകള്‍ക്കകം തന്നെ കാര്യങ്ങള്‍ മാറിമറിഞ്ഞു. ഇതിനു പിന്നില്‍ ആരെന്നു ഇപ്പോള്‍ പറയുന്നില്ലെന്നും ദാമോദരന്‍ പറഞ്ഞു. ഒരു ഇംഗ്‌ളീഷ്‌ ദിനപ്പത്രത്തിന്‌ നല്‍കിയ അഭിമുഖത്തിലാണ്‌ ഭരണ പക്ഷത്തിലെ തന്നെ ചിലര്‍ക്കെതിരെ ഗുരുതരമായ ആരോപണങ്ങളുമായി ദാമോദരന്‍ രംഗത്തെത്തിയിരിക്കുന്നത്‌.
കഴിഞ്ഞ ജൂണ്‍ ഒന്‍പതിന്‌ നിയമോപദേഷ്ടവായി തന്നെ നിയമിച്ചുകൊണ്ട്‌ ഉത്തരവിറങ്ങുമ്‌ബോള്‍ ആര്‍ക്കും എതിര്‍പ്പുണ്ടായിരുന്നില്ല. ഐസ്‌ക്രീം പാര്‍ലര്‍ കേസില്‍ വിഎസ്‌ അച്യുതാനന്ദന്റെ ഹരജി തള്ളിയതിന്‌ ശേഷമാണ്‌ തനിക്കെതിരെ എതിര്‍പ്പുയര്‍ന്നത്‌ എന്നും എംകെ ദാമോദരന്‍ വ്യക്തമാക്കി. ലോട്ടറി വ്യവസായി സാന്റിയാഗോ മാര്‍ട്ടിന്റെ കേസില്‍ മൂന്നുവര്‍ഷമായി ഹാജരാകുന്നുണ്ട്‌. അതില്‍ പുതുമയൊന്നുമില്ല. ഐഎന്‍ടിയുസി നേതാവ്‌ ചന്ദ്രശേഖരനുവേണ്ടി ഹാജരായതു സര്‍ക്കാര്‍ നിലപാടിനു വിരുദ്ധമാണെന്നു പ്രചാരണമുണ്ടായി. എന്നാല്‍ സര്‍ക്കാര്‍ നിലപാടിനു വിരുദ്ധമായ നിലപാടല്ല സ്വീകരിച്ചത്‌. ഹൈക്കോടതിയില്‍ സര്‍ക്കാര്‍ നിലപാടിനോടു ചേര്‍ന്നു പോകുന്ന രീതിയില്‍തന്നെയാണ്‌ ഹര്‍ജിയില്‍ ഉന്നയിക്കപ്പെട്ട കാര്യങ്ങളെന്നും ദാമോദരന്‍ പറഞ്ഞു.
ലോട്ടറി രാജാവായ സാന്റിയാഗോ മാര്‍ട്ടിനു വേണ്ടിയും ക്വാറി ഉടമകള്‍ക്കുവേണ്ടിയും കോടതിയില്‍ ദാമോദരന്‍ ഹാജരായതും കശുവണ്ടി വികസന കോര്‍പറേഷന്‍ അഴിമതിയാരോപണത്തില്‍ വിജിലന്‍സ്‌ കേസ്‌ നേരിടുന്ന ഐഎന്‍ടിയുസി സംസ്ഥാന പ്രസിഡന്റ്‌ ആര്‍ ചന്ദ്രശേഖരനു വേണ്ടി വക്കാലത്ത്‌ ഏറ്റെടുത്തതും വിവാദമായിരുന്നു.
മുഖ്യമന്ത്രിയുടെ നിയമോപദേഷ്ടവായി എകെ ദാമോദരനെ നിയമിക്കാനുള്ള തീരുമാനം വലിയ വിവാദങ്ങള്‍ക്ക്‌ ഇടയാക്കിയിരുന്നു. ഇത്‌ സംബന്ധിച്ച്‌ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ ഹൈകോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവെ എംകെ ദാമോദരന്‍ ചുമതല സ്വീകരിച്ചിട്ടില്ലെന്നും സ്വീകരിക്കില്ലെന്നും സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അറിയിക്കുകയായിരുന്നു.

ഹൈക്കോടതി വളപ്പില്‍ അഭിഭാഷകര്‍ വീണ്ടും അഴിഞ്ഞാടി



വനിതാ മാധ്യമ പ്രവര്‍ത്തകര്‍ക്ക്‌ അടക്കം നിരവധി മാധ്യമപ്രവര്‍ത്തകര്‍ക്ക്‌ പരുക്ക്‌ 



കൊച്ചി 
ഹൈക്കോടതിയില്‍ തുടര്‍ച്ചയായ രണ്ടാംദിവസവും മാധ്യമപ്രവര്‍ത്തകര്‍ക്കു നേരെ അഭിഭാഷകരുടെ ആക്രമണം. ഏഷ്യാനെറ്റ്‌ ന്യൂസ്‌ സീനിയര്‍ റിപ്പോര്‍ട്ടര്‍ സലാം പി ഹൈദ്രോസ്‌, ക്യാമറാമാന്‍ രാജേഷ്‌ തകഴി, മീഡിയാ വണ്‍ ക്യാമറാമാന്‍ മോനിഷ്‌ എന്നിവര്‍ക്ക്‌ മര്‍ദ്ദനമേറ്റു. മോനിഷിനെ 50ഓളം വരുന്ന അഭിഭാഷകര്‍ വളഞ്ഞിട്ട്‌ ആക്രമിച്ചു. രാജേഷിനെയും അഞ്ചു മിനിറ്റോളം അഭിഭാഷകര്‍ തല്ലിചതച്ചു. അഭിഭാഷകരുടെ അഴിഞ്ഞാട്ടത്തില്‍ നിന്നും രക്ഷനേടി ഓടിയ മാധ്യമപ്രവര്‍ത്തകരെ പോലീസ്‌ സമീപത്തെ കടയ്‌ക്കുള്ളില്‍ കയറ്റി അടച്ചിട്ടാണ്‌ രക്ഷപ്പെടുത്തിയത്‌. ഇതിനിടെ പ്രതിഷേധവുമായി എത്തിയ വനിതാ മാധ്യമ പ്രവര്‍ത്തകരെ അപമാനിക്കാനും അഭിഭാഷകര്‍ശ്രമിച്ചു. 
ചീഫ്‌ ജസ്റ്റിസ്‌ മാധ്യമപ്രവര്‍ത്തകര്‍ക്കു അനുവദിച്ച മീഡിയ റൂം അഭിഭാഷകര്‍ താഴിട്ട്‌ പൂട്ടി.
തുടര്‍ന്നു ഹൈക്കോടതിക്കു മുന്നില്‍ കുത്തിയിരുന്നു പ്രതിഷേധിച്ച മാധ്യമപ്രവര്‍ത്തകര്‍ക്കു നേരെ ചില്ലറ പൈസ അഭിഭാഷകര്‍ വലിച്ചെറിഞ്ഞു.അരമണിക്കൂറോളം അഭിഭാഷകര്‍ ഹൈക്കോടതിക്കു മുന്നില്‍ പോലീസിന്റെ സാന്നിധ്യത്തില്‍ അഴിഞ്ഞാടി.
കഴിഞ്ഞ ദിവസവും ഹൈക്കോടതി രജിസ്‌ട്രാര്‍ക്ക്‌ പരാതി നല്‍കാന്‍ എത്തിയ വനിതകളായ മാധ്യമപ്രവര്‍ത്തകരെ അഭിഭാഷകര്‍ അപമാനിച്ച്‌ ഇറക്കിവിടുകയും ക്യാമറാമാന്‍മാരെയും മാധ്യമപ്രവര്‍ത്തകരെയും മര്‍ദിക്കുകയുമായിരുന്നു.

കഴിഞ്ഞ യുഡിഎഫ്‌ സര്‍ക്കാര്‍ നിയമിച്ച ഗവണ്‍മെന്റ്‌ പ്‌ളീഡര്‍ അഡ്വ. ധനേഷ്‌ മാത്യു മാഞ്ഞൂരാന്‍ സ്‌ത്രീയെ പൊതുവഴിയില്‍ കടന്നുപിടിച്ചത്‌ റിപ്പോര്‍ട്ട്‌ ചെയ്‌തതാണ്‌ അഭിഭാഷകരെ ചൊടിപ്പിച്ചത്‌. ഇതുമായി ബന്ധപ്പെട്ട്‌ കഴിഞ്ഞ ദിവസും അഭിഭാഷകര്‍ മാധ്യമപ്രവര്‍ത്തകരെ ആക്രമിച്ചു.ചൊവ്വാഴ്‌ച ഉച്ചയ്‌ക്കുശേഷം റിജില്‍ എന്ന അഭിഭാഷകന്റെ നേതൃത്വത്തിലാണ്‌ ഡെക്കാണ്‍ ക്രോണിക്കിള്‍ റിപ്പോര്‍ട്ടറായ രോഹിത്‌ രാജിനെ പത്തോളം അഭിഭാഷകര്‍ കൈയേറ്റംചെയ്‌തത്‌.ഇതില്‍ പ്രതിഷേധിക്കാനാണ്‌ മാധ്യമപ്രവര്‍ത്തകര്‍ ഇന്നലെ ഹൈക്കോടതിയില്‍ എത്തിയത്‌. 

ഇന്നലെ പ്രതിഷേധവുമായി കൂടുതല്‍ മാധ്യമപ്രവര്‍ത്തകര്‍ എത്തിയതു കണ്ടതോടെ ആക്രമമത്തിനു ശക്തികൂട്ടി. തൊട്ടടുത്ത സെന്റര്‍ പോലീസ്‌ സ്‌റ്റേഷനില്‍ നിന്നുള്ള പോലീസുകാരുടെ സാന്നിധ്യത്തില്‍ ആയിരുന്നു അഭിഭാഷകര്‍ മാധ്യമ പ്രവര്‍ത്തകരെ വളഞ്ഞിട്ടു ആക്രമിച്ചത്‌. 
കഴിഞ്ഞദിവസം മേനക ബോട്ട്‌ജെട്ടിയില്‍ ഗവണ്‍മെന്റ്‌ പ്‌ളീഡര്‍ അഡ്വ. ധനേഷ്‌ മാത്യു മാഞ്ഞൂരാന്‍ വഴിയാത്രക്കാരിയെ കയറിപ്പടിച്ച സംഭവത്തില്‍ പൊലീസ്‌ കേസെടുത്തിരുന്നു ഈ വാര്‍ത്ത മാധ്യമങ്ങള്‍ പ്രാധാന്യത്തോടെ നല്‍കിയതാണ്‌ പ്രശ്‌നം. ധനേഷ്‌ മാത്യുവിനെതിരായ കേസ്‌ സ്‌റ്റേചെയ്യണമെന്ന ആവശ്യം ഹൈക്കോടതി നിരാകരിച്ചതും അഭിഭാഷകരെ പ്രകോപിപ്പിച്ചു. ഹൈക്കോടതി ജഡ്‌ജിപോലും അഭിഭാഷകരുടെ ആവശ്യം തള്ളിക്കളഞ്ഞതും അഭിഭാഷകര്‍ക്ക്‌ തിരിച്ചടിയായ



ഗവണ്മന്റ്‌ പ്‌ളീഡര്‍ യുവതിയെ കടന്നുപിടിച്ച കേസില്‍
പൊലീസിന്‌ വീഴ്‌ച പറ്റിയിട്ടില്ലെന്ന്‌ ഡിജിപി


കൊച്ചി
കൊച്ചിയില്‍ ഗവണ്മന്റ്‌ പ്‌ളീഡര്‍ യുവതിയെ കടന്നുപിടിച്ചെന്ന കേസില്‍ പൊലീസിന്‌ വീഴ്‌ച പറ്റിയിട്ടില്ലെന്ന്‌ ഡിജിപി ലോക്‌നാഥ്‌ ബെഹ്‌റ പറഞ്ഞു. കേസ്‌ വനിത ഉദ്യോഗസ്ഥ അന്വേഷിക്കുമെന്നും ബെഹ്‌റ വ്യക്തമാക്കി. അതേസമയം അഭിഭാഷകനെതിരെ പൊലീസ്‌ പക്ഷപാതപരമായാണ്‌ കേസെടുത്തതെന്ന്‌ അഭിഭാഷകരുടെ പ്രതിനിധിസംഘം ഡിജിപിയെ അറിയിച്ചു.യുവതിയെ കടന്നുപിടിച്ച കേസില്‍ കഴിഞ്ഞ ദിവസമാണ്‌ ഗവ.പ്‌ളീഡറായ ധനേഷ്‌ മാത്യു മഞ്ഞൂരാനെ പൊലീസ്‌ അറസ്റ്റ്‌ ചെയ്‌തത്‌്‌. യുവതിയെ അപമാനിക്കുന്നത്‌്‌ കണ്ട നാട്ടുകാരാണ്‌ ഇയാളെ പൊലീസ്‌ പിടിച്ചുകൊടുത്തത്‌. കേസില്‍ യുവതി മജിസ്‌ട്രേറ്റിന്‌ മൊഴി നല്‍കിയിട്ടുമുണ്ട്‌.

2016 ജൂലൈ 17, ഞായറാഴ്‌ച

എം ജി റോഡിലെ പരിഷ്‌കാരം: തീരുമാനം അശാസ്‌ത്രീയവും അപ്രായോഗികവും: പി രാജു



കൊച്ചി: നഗരസൗന്ദര്യ വത്‌കരണത്തിന്റെ പേരില്‍ എം ജി റോഡിന്റെ പടിഞ്ഞാറുഭാഗത്തെ വാഹനഗതാഗതം നിരോധിക്കാനുള്ള തീരുമാനം അശാസ്‌ത്രീയവും അപ്രായോഗികവുമാണെന്ന്‌ സിപിഐ ജില്ലാസെക്രട്ടറി പി രാജു പ്രസ്‌താവിച്ചു. നഗരത്തിലെ പ്രധാന പാതകളിലൊന്നായ എം ജി റോഡ്‌ അടച്ചുകെട്ടാനുള്ള നീക്കത്തില്‍ നിന്ന്‌ പിന്മാറണമെന്ന്‌ കൊച്ചി കോര്‍പ്പറേഷനോടും കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡിനോടും അദ്ദേഹം ആവശ്യപ്പെട്ടു. എന്തിന്റെ പേരിലായാലും അപരിഷ്‌കൃതമായ ഈ തീരുമാനം യാതൊരു കാരണവശാലും അംഗീകരിക്കുകയില്ലെന്നും രാജു വ്യക്തമാക്കി. 
എം ജി റോഡില്‍ മാധവ ഫാര്‍മസി ജംഗ്‌ഷന്‍ മുതല്‍ ജോസ്‌ ജംഗ്‌ഷന്‍ വരെ പടിഞ്ഞാറു ഭാഗത്ത്‌ നടപ്പാതയും സൈക്കിള്‍പാതയും പൂന്തോട്ടവും നിര്‍മ്മിച്ച്‌ നഗരം മോടി പിടിപ്പിക്കാന്‍ കോര്‍പ്പറേഷനും കെഎംആര്‍എല്ലും തീരുമാനമെടുത്തിരിക്കുകയാണ്‌. ഇതിലേക്ക്‌ ആ ഭാഗത്തുകൂടിയുള്ള ഗതാഗതം നിറുത്തലാക്കും. ഇപ്പോള്‍ത്തന്നെ ഗതാഗതകുരുക്കില്‍പ്പെട്ട്‌ വീര്‍പ്പുമുട്ടുന്ന നഗരത്തില്‍ അശാസ്‌ത്രീയമായ ഈ പരിഷ്‌ക്കാരം വലിയ പ്രത്യാഘാതമുണ്ടാക്കും. നഗരത്തിലെ പൊട്ടിപ്പൊളിഞ്ഞ്‌ ഉപയോഗശൂന്യമായ റോഡുകള്‍ വാഹനഗതാഗതത്തിന്‌ സൗകര്യപ്രദമായ രീതിയില്‍ നന്നാക്കാന്‍ താല്‍പ്പര്യ കാണിക്കാത്ത കോര്‍പ്പറേഷന്‍ നഗരസൗന്ദര്യവത്‌ക്കരണത്തിന്‌ വ്യഗ്രത കാണിക്കുന്നത്‌ അപഹാസ്യമാണെന്ന്‌ രാജു പറഞ്ഞു. 
നഗരം മോടിപിടിപ്പിക്കുന്നതില്‍ ആരും എതിരല്ല. അത്‌ ദീര്‍ഘവീക്ഷണത്തോടെയാവണം. എം ജി റോഡിന്റെ പടിഞ്ഞാറുഭാഗത്തു കൂടിയുള്ള വാഹന ഗതാഗതത്തിന്‌ തടസ്സം വരാത്ത വിധത്തില്‍ രണ്ടു റോഡുകളുടെയും നടുവിലായി സൗന്ദര്യവത്‌ക്കരണത്തിനുള്ള സാധ്യതകള്‍ പരിശോധിക്കുകയാണ്‌ വേണ്ടതെന്ന്‌ രാജു അഭിപ്രായപ്പെട്ടു. 
നഗരത്തിലെ വാഹന ഗതാഗതം താറുമാറാക്കുന്ന തരത്തിലുള്ള അധികൃതരുടെ അശാസ്‌ത്രീയമായ തീരുമാനത്തിനെതിരെ നിരവധി സംഘടനകള്‍ ഇതിനകം രംഗത്തുവന്നിട്ടുണ്ട്‌. 

ദാമോദരന്‍ അല്ല ,പിണറായി ആണ്‌ കുറ്റക്കാരന്‍- പി.സി.തോമസ്‌



കൊച്ചി
ആര്‍ക്കു വേണ്ടി വാദിക്കാനും നിയമോപദേശം നല്‍കാനും അഭിഭാഷകന്‍ എന്നനിലയില്‍ എം.കെ.ദാമോദരന്‌ അവകാശമുണ്ട്‌. എന്നാല്‍ കേരളത്തിന്റെ താല്‍പ്പര്യങ്ങള്‍ കാത്തു സൂക്ഷിക്കാന്‍ ബാധ്യതയുള്ള മുഖ്യമന്ത്രി, സംസ്ഥാനത്തിന്റെ താല്‍പ്പര്യങ്ങള്‍ക്ക്‌ വിപരീതമായ നിലപാടുകള്‍ സ്വീകരിക്കേണ്ട വ്യക്തിയുടെ നിയമോപദേശം സ്വീകരിച്ചതാണ്‌ കുറ്റമെന്ന്‌ കേരള കോണ്‍ഗ്രസ്‌ ചെയര്‍മാന്‍ പി.സി.തോമസ്‌.
സാന്റിയോഗോ മാര്‍ട്ടിന്റേയും ക്വാറി ഉടമകളുടേയും വക്കീല്‍ ആയ എം.കെ.ദാമോദരന്‌ ഒരിക്കലും ഇതിനെതിരായ സംസ്ഥാനത്തിന്റെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാന്‍ കഴിയില്ല. എതിര്‍കക്ഷികളുടെ വക്കീലിനെ കേസ്‌ ഏല്‍പ്പിച്ചാല്‍ കേരള സര്‍ക്കാര്‍ തോല്‍ക്കും. മനഃപൂര്‍വ്വം തോറ്റുകൊടുക്കുവനാണോ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകുന്നതെന്നു വ്യക്തമാക്കണം. കേരള സര്‍ക്കാരിന്റെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ റാങ്കുള്ളയാള്‍ മാര്‍ട്ടിന്റെയും ക്വാറി ഉടമകളുടേയും ഉള്‍പ്പെടെ കേരള സര്‍ക്കാരിനെതിരെ വാദിക്കുന്ന കേസുകളില്‍ എന്തുപദേശമാണ്‌ പിണറായി വിജയനു നല്‍കിയതെന്ന്‌ വ്യക്തമാക്കണമെന്നും പി.സി.തോമസ്‌ ആവശ്യപ്പെട്ടു. കേരള സര്‍ക്കാരിന്റെ രഹസ്യരേഖകള്‍ എം.കെ.ദാമോദരനെ എല്‍പ്പിച്ച മുഖ്യമന്ത്രി പിണറായി വിജയന്‍ കുറ്റക്കാരനാണെന്നും പി.സി.തോമസ്‌ പറഞ്ഞു. മുല്ലപ്പെരിയാര്‍ ഡാം സുരക്ഷിതമാണെന്നും ഡല്‍ഹിയില്‍ പറഞ്ഞ മുഖ്യമന്ത്രി ഒന്നരമാസത്തിനു ശേഷം നിയമസഭയില്‍ തിരിച്ചു പറഞ്ഞു. ഈ ഒന്നരമാസത്തിനകം തമിഴ്‌നട്‌ മുഖ്യമന്ത്രി ജയലളിത കേന്ദ്രമന്ത്രി ഉമാഭാരതിയെ നേരില്‍ കണ്ടു കേന്ദ്ര നിലപാട്‌ തമിഴ്‌നാടിനു അനുകൂലമാക്കി. മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ വെള്ളത്തിന്റെ ഉയരം 152 ആയി ഉയര്‍ത്തി. നാളെ തമിഴ്‌നാടിനു വേണ്ടി കോടതിയില്‍ ഹാജരാകുന്ന എം.കെ.ദാമോദരന്റെ ഉപദേശമാണോ ഡല്‍ഹിയില്‍ മുല്ലപ്പെരിയാര്‍ ഡാമിനെ സുരക്ഷിതമാക്കിയതെന്നും തോമസ്‌ ചോദിച്ചു. 
വിവരാവകാശ നിയമത്തിനെതിരായ മുഖ്യമന്ത്രിയുടെ നിലപാട്‌ ആര്‍ക്കുവേണ്ടിയാണെന്നും വ്യക്തമാക്കണം. മെത്രാന്‍ കായലിനെപ്പറ്റി ആയാലും മുന്‍ സര്‍ക്കാരിന്റെ അഴിമതിയെക്കുറിച്ചായാലും ജനങ്ങള്‍ക്ക്‌ അറിയാനുള്ള അവകാശം നിഷേധിക്കാന്‍ മുഖ്യമന്ത്രിക്ക്‌ അവകാശമില്ലെന്നും പി.സി.തോമസ്‌ പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ കേരള കോണ്‍ഗ്രസ്‌ വൈസ്‌ ചെയര്‍മാന്‍ അഹമ്മദ്‌ തോട്ടത്തില്‍, ജില്ലാ പ്രസിഡന്റ്‌ സജി തുരുത്തിക്കുന്നേല്‍, ജില്ലാ സെക്രട്ടറി സുരേഷ്‌ കടപ്പത്ത്‌ എന്നിവരും പങ്കെടുത്തു. 

ബിരുദ പഠനത്തിനു സീറ്റുകള്‍ ബാക്കി കിടക്കും- സ്വാശ്രയ കോളേജ്‌ മാനേജ്‌മെന്റ്‌ അസോസിയേഷന്‍



കൊച്ചി
ഈ വര്‍ഷം ആര്‍ട്‌സ്‌ ആന്റ്‌ സയന്‍സ്‌ കോളേജുകളില്‍ സീറ്റ്‌ കിട്ടുവാനില്ല എന്ന വാര്‍ത്ത അടിസ്ഥാന രഹിതമാണെന്ന്‌ കേരള സ്‌റ്റേറ്റ്‌ സെല്‍ഫ്‌ ഫിനാന്‍സ്‌ ആര്‍ട്‌സ്‌ ആന്റ്‌ സയന്‍സ്‌ കോളേജ്‌ മാനേജ്‌മെന്റ്‌ അസോസിയേഷന്‍.
ഈ വാര്‍ത്ത ചില പത്രങ്ങളിലൂടെ പ്രചരിപ്പിച്ചതിനു പിന്നില്‍ സ്വകാര്യ എയ്‌ഡഡ്‌ കോളേജ്‌ മാനേജ്‌മെന്റുകളാണെന്ന്‌ അസോസിയേഷന്‍ ആരോപിച്ചു. സീറ്റുകള്‍ ഇല്ലെന്നു പറഞ്ഞു പരത്തി ലക്ഷങ്ങള്‍ വിദ്യാര്‍ത്ഥികളില്‍ നിന്നും എത്രയും വേഗം പിടിച്ചു വാങ്ങാനുള്ള ഗൂഢശ്രമാണ്‌ നടത്തുന്നത്‌. ഇതിന്റെ ഫലമായി ഈ വര്‍ഷം സെല്‍ഫ്‌ ഫിനാന്‍സ്‌ കോളേജുകളില്‍ പകുതിപോലും വിദ്യാര്‍ത്ഥികളെ ലഭിക്കില്ല എന്ന അവസ്ഥായാണ്‌ സംജാതമായിരിക്കുന്നത്‌. ഭൂരിപക്ഷം സെല്‍ഫ്‌ ഫൈനാന്‍സ്‌ കോളേജുകളുടേയും നിലനില്‍പ്പ്‌ പ്രതിസന്ധിയിലായിരിക്കുന്നതായും അസോസിയേഷന്‍ നേതാക്കള്‍ പറഞ്ഞു.
സംസ്ഥാനത്ത്‌ ആയിരത്തോളം കോഴ്‌സുകളാണ്‌ നിലവിലുള്ളത്‌. . പുതിയതായി 400 ഓളം കോഴ്‌സുകള്‍ക്കും അപേക്ഷ നല്‍കിയട്ടുണ്ട്‌. ഇവയക്ക്‌ അനുമതി ലഭിക്കാനുള്ള ശ്രമമാണ്‌ ഈ പ്രചാരത്തിനു പിന്നില്‍. എം.ജി സര്‍വകലാശാലയില്‍ ബിരുദ പഠനത്തിന്‌ 65,000 അപേക്ഷകളാണ്‌ ലഭിച്ചിരിക്കുന്നത്‌. ഇതില്‍ മെറിറ്റില്‍ 30,000 സീറ്റുകളും മാനേജ്‌മെന്റ്‌ ക്വാട്ടയില്‍ 30,000ത്തോളവും ഗവണ്മന്റ്‌ കോളേജുകളില്‍ 20,000 ത്തോളം സീറ്റുകളും ലഭ്യമാണ്‌ ഈ നിിലയില്‍ സ്വാശ്രയ കോളേജുകളില്‍ പഠിക്കുവാന്‍ വിദ്യാര്‍ഥികളെ ലഭിക്കില്ലെന്നും കേരള സ്‌റ്റേറ്റ്‌ സെല്‍ഫ്‌ ഫിനാന്‍സ്‌ ആര്‍ട്‌സ്‌ ആന്റ്‌ സയന്‍സ്‌ കോളേജ്‌ മാനേജ്‌മെന്റ്‌ അസോസിയേഷന്‍ ചൂണ്ടിക്കാട്ടി. സംസ്ഥാനത്ത്‌ 504 സ്വാശ്രയ കോളേജുകളാണ്‌ നിലവിലുള്ളത്‌. 66,000 സീറ്റുകളും ലഭ്യമാണ്‌. എന്നാല്‍ 2013 മുതല്‍ എയ്‌ഡഡ്‌ കോളേജുകളില്‍ മാനദണ്ഡങ്ങള്‍ പരിഗണിക്കാതെ ധാരാളമായി അണ്‍എയ്‌ഡഡ്‌ കോഴ്‌സുകള്‍ നല്‍കിയതിലും ഗവണ്മന്റ്‌ ക്വാട്ടയില്‍ യുണിവേഴ്‌സിറ്റി നടപ്പാക്കിയ ക്യാപ്‌ അലോട്ട്‌മെന്റിലെ അശാസ്‌ത്രീയതയും കാരണം കഴിഞ്ഞവര്‍ഷം 25 ശതമാനം സീറ്റുകള്‍ സ്വാശ്രയ കോളേജുകളില്‍ ഒഴിഞ്ഞുകിടക്കുകയാണ്‌. 
അതേസമയം നിലവിലെ റഗുലര്‍ എയ്‌ഡഡ്‌ കോളേജുകളുടെ മറവില്‍ വന്‍ കൊള്ളയാണ്‌ നടക്കുന്നത്‌. സര്‍ക്കാര്‍ ചെലവിലും യുജിസി ഗ്രാന്റിലും പ്രവര്‍ത്തിക്കുന്ന എയ്‌ഡഡ്‌ കോളേജുകളില്‍ ചട്ടവിരുദ്ധമായി നല്‍കിയട്ടുള്ള അണ്‍ എയ്‌ഡഡ്‌ കോഴ്‌സുകള്‍ വിദ്യാര്‍ത്ഥികളിലും മാതാപിതാക്കളിലും കുഴപ്പം സൃഷ്ടിക്കുകയാണ്‌. പ്രത്യേക സ്ഥലത്ത്‌ പ്രത്യേകം ക്യാമ്പസ്‌ ഉണ്ടാക്കി അണ്‍ എയഡഡ്‌ കോഴ്‌സുകള്‍ നടത്തുന്നതിനു പകരം നിലവിലെ പ്രശസ്‌തമായ ഭൂരിഭാഗം കോളേജുകളിലും അതേപേരില്‍ അതേ പ്രിന്‍സിപ്പാള്‍, സ്റ്റാഫ്‌, ണോണ്‍ ടീച്ചിങ്ങ്‌ സ്‌റ്റാഫ്‌ ,സ്റ്റാഫ്‌ റൂം എന്നിവ അണ്‍ എയ്‌ഡഡ്‌ കോഴ്‌സിനു ഉപയോഗപ്പെടുത്തുകയാണ്‌.കൊച്ചിയിലെ ഒരു പ്രമുഖ കോളേജില്‍ ബികോം കോഴ്‌സിനു അഞ്ച്‌ ലക്ഷം രൂപവരെ യാണ്‌ നിരക്ക്‌ നിശ്ചയിച്ചിരിക്കുന്നത്‌. 
ഈ വര്‍ഷം സെപ്‌തംബര്‍ 22 വരെ അലോട്ട്‌മെന്റ്‌ നീട്ടിയിരിക്കുന്നതും ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥികളുടെ പഠനത്തിനെ ബാധിക്കും. ഒന്നാം സെമസ്‌റ്റര്‍ പരീക്ഷ നടത്തണമെങ്കില്‍ യൂണിവേഴ്‌സിറ്റിയുടെ നിയമപ്രകാരം 90 അധ്യയന വര്‍ഷം നിര്‍ബന്ധമാണ്‌. ഈ നിലയില്‍ ഇത്‌ അസാധ്യമാകുമെന്നും കേരള സ്‌റ്റേറ്റ്‌ സെല്‍ഫ്‌ ഫിനാന്‍സ്‌ ആര്‍ട്‌സ്‌ ആന്റ്‌ സയന്‍സ്‌ കോളേജ്‌ മാനേജ്‌മെന്റ്‌ അസോസിയേഷന്‍ വ്യക്തമാക്കി.
അതേസമയം യഥാര്‍ത്ഥ സ്വാശ്രയ കോളേജുകളില്‍ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക്‌ ഫീസ്‌ ഇളവും സമര്‍ത്ഥരായവര്‍ക്ക്‌ സ്‌കോളര്‍ഷിപ്പും നല്‍കുന്നു സൗജന്യമായി പ്രത്യേക ട്യൂഷന്‍ നല്‍കിയും നല്ല വിജയശതമാനം എന്ന ലക്ഷ്യമാണ്‌ സ്വാശ്രയ കോളേജുകള്‍ക്കുള്ളതെന്നും കേരള സ്‌റ്റേറ്റ്‌ സെല്‍ഫ്‌ ഫിനാന്‍സ്‌ ആര്‍ട്‌സ്‌ ആന്റ്‌ സയന്‍സ്‌ കോളേജ്‌ മാനേജ്‌മെന്റ്‌ അസോസിയേഷന്‍ ഭാരവാഹികളായ ടിസാന്‍ തച്ചങ്കരി (കെ.എസ്‌ എം.എ ജനറല്‍ സെക്രട്ടറി, മൂന്നാര്‍ കേറ്ററിങ്ങ്‌ കോളേജ്‌), എം.പി.എ. റഹീം (കെ.എസ്‌ എം.എ ചെയര്‍മാന്‍, നെസ്റ്റ്‌ അക്കാഡമിക്‌ സിറ്റി), കെ.എം.മൂസ, ടി.ടി.ജോയി എന്നിവര്‍ പറഞ്ഞു. 


പൊതുമരാമത്ത്‌ പണികള്‍ നന്നാകാന്‍ പിരിവ്‌ എടുക്കുന്നത്‌ ആദ്യം നിര്‍ത്തണം- ഓള്‍ കേരള ഗവണ്മന്റ്‌ കോണ്‍ട്രാക്ടേഴ്‌സ്‌ അസോസിയേഷന്‍.



കൊച്ചി
കേരളത്തിലെ പൊതുമരാമത്ത്‌ വകുപ്പിന്റെ കീഴിലുള്ള പണികളില്‍ അഴിമതി ഇല്ലാതാക്കാന്‍ പൊതുമരാമത്ത്‌ മന്ത്രിയുടെ പാര്‍ട്ടിക്കാര്‍ തന്നെ കരാറുകാരില്‍ നിന്നും പിരിവ്‌ എടുക്കുന്നതില്‍ നിന്നും പിന്മാറി മാതൃക കാണിക്കണമെന്ന്‌ ഓള്‍ കേരള ഗവണ്മന്റ്‌ കോണ്‍ട്രാക്ടേഴ്‌സ്‌ അസോസിയേഷന്‍. രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥന്മാരും ആണ്‌ പൊതുമരാമത്ത്‌ പണികള്‍ മോശമാകാന്‍ കാരണം.
സംസ്ഥാന സര്‍ക്കാരിന്റെ പണികളില്‍ നിന്നും ലഭിക്കുന്നതില്‍ ഒരു നല്ല വിഹിതം രാഷ്ട്രീയക്കാര്‍ക്കും ഉന്നത ഉദ്യോഗസ്ഥര്‍ക്കും നല്‍കേണ്ടിവരുന്നു. 100 രൂപയുടെ പണി ലഭിക്കുമ്പോള്‍ നികുതിയായും മറ്റും 21 രൂപയോളം നല്‍കേണ്ട്‌ിവരുന്നു. രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥന്മാരും വാങ്ങുന്ന തുക അതിനു പുറമെ. പണികള്‍ മോശമാകുനുള്ള കാരണങ്ങള്‍ ഈ അഴിമതികളാണെന്നും അസോസിയേഷന്‍ ചൂണ്ടിക്കാട്ടി. നിലവില്‍ 2650 കോടി രൂപയാണ്‌ പൊതുമരാമത്ത്‌ ഇറിഗേഷന്‍ ,ഹര്‍ബര്‍ വകുപ്പുകളിലായി കുടിശ്ശിക കരാറുകാര്‍ക്ക്‌ ലഭിക്കാനുള്ളത്‌. ഇത്‌ എന്നു ലഭിക്കുമെന്നു പോലും വ്യക്തമല്ല. 
ഈ സാഹചര്യത്തില്‍ അടുത്തിടെ മെട്രോ റെയില്‍ സാരഥി ഇ.ശ്രീധരന്‍ എഞ്ചിനിയര്‍മാരുടെ യോഗത്തില്‍ നടത്തിയ പ്രസ്‌താവന നിര്‍ഭാഗ്യകരമായി പോയെന്നും കോണ്‍ട്രാക്ടേഴ്‌സ്‌ അസോസിയേഷന്‍ നേതാക്കള്‍ പറഞ്ഞു. മെട്രോ റെയില്‍ അടക്കമുള്ള പണികളില്‍ ഇ.ശ്രീധരന്‍ സ്വന്തമായി എസ്റ്റിമേറ്റ്‌ ഉണ്ടാക്കുകയും യാതൊരു മാറ്റവും വരുത്താതെ സര്‍ക്കാര്‍ ഇത്‌ അംഗീകരിക്കുകയും ചെയ്യുന്നു . മുന്‍കൂര്‍ അഡ്വാന്‍സ്‌ ഉള്‍പ്പെടെ യാതോരു തടസ്സവുമില്ലാതെ കൃത്യമയാി പണം കൊടുക്കുകയും ചെയ്യുന്നു. സര്‍ക്കാര്‍ കരാറുകാര്‍ക്ക്‌ ഇ.ശ്രീധരനു നല്‍കുന്ന ആനുകൂല്യം നല്‍കിയാല്‍ അതേ ഗുണനിലവാരത്തോടെ പണികള്‍ ചെയ്യാന്‍ സാധിക്കും. ഓരോ പണികള്‍ക്കും അതിന്റേതായ റേറ്റും പണി ചെയ്യാനുള്ള സ്വാതന്ത്ര്യവും നല്‍കിയാല്‍ മലേഷ്യന്‍ കമ്പനിയേക്കാള്‍ മെച്ചമായി ഇവിടത്തെ കരാറുകാര്‍ക്കും പണികള്‍ പൂര്‍ത്തിയാക്കാന്‍ കഴിയും. 
കഴിഞ്ഞ സര്‍ക്കാരിന്റെ അവസാന നാളുകളില്‍ കരാറുകള്‍ നല്‍കിയതില്‍ കോടികളുടെ തട്ടിപ്പ്‌ നടന്നതായും ഓള്‍ കേരള ഗവണ്മന്റ്‌ കോണ്‍ട്രാക്ടേഴ്‌സ്‌ അസോസിയേഷന്‍ ആരോപിച്ചു. ഭൂരിഭാഗം കരാറുകളും തോന്നിയ നിരക്കില്‍ തങ്ങള്‍ക്കു വേണ്ടപ്പെട്ടവരെയാണ്‌ എല്‍പ്പിച്ചത്‌. മിക്കവയിലും രാഷ്ട്രീയക്കാരുടെ ബിനാമികളായിരുന്നു ഈ പണികള്‍ എറ്റെടുത്തു നടത്തിയവര്‍. യാതൊരു ടെന്‍ഡറും വിളിക്കാതെയായിരുന്നു കരാര്‍ നല്‍കിയത്‌. 967 കോടിരൂപയുടെ പണികളാണ്‌ ഊരാളി ലേബര്‍ കോണ്‍ട്രാക്ടര്‍മാര്‍ക്കു നല്‍കിയത്‌. വന്‍ തുകയാണ്‌ ഇതില്‍ നഷ്ടം വന്നിരിക്കുന്നത്‌. അതേപോലെ തെരഞ്ഞെടുപ്പിനു മുന്‍പ്‌ നല്‍കിയ ക്വട്ടേഷന്‍ വര്‍ക്ക്‌്‌ ഇലക്ഷന്‍ ഫണ്ടിനു വേണ്ടിയായിരുന്നുവെന്നും ഓള്‍ കേരള ഗവണ്മന്റ്‌ കോണ്‍ട്രാക്ടേഴ്‌സ്‌ അസോസിയേഷന്‍ ആരോപിച്ചു.
യാതോരു മാനദണ്ഡവുമില്ലാതെ അക്രഡിറ്റഡ്‌ ഏജന്‍സി എന്ന ഓമനപ്പേരില്‍ ടെണ്ടറില്ലാതെ വിളിച്ചു നല്‍കിയതുമൂലം കോടിക്കണക്കിനു രൂപയുടെ ബാധ്യതയാണ്‌ വരുത്തിയത്‌. 
വാര്‍ത്താ സമ്മേളനത്തില്‍ ഓള്‍ കേരള ഗവണ്മന്റ്‌ കോണ്‍ട്രാക്ടേഴ്‌സ്‌ അസോസിയേഷന്‍ വര്‍ക്കിങ്ങ്‌ പ്രസിഡന്റ്‌ കെ.സി.ജോണ്‍, ജനറല്‍ സെക്രട്ടറി സണ്ണി പെന്നിക്കര, വൈസ്‌ പ്രസിഡന്റ്‌ എച്ച്‌.മുഹമ്മദ്‌,ജില്ലാ പ്രസിഡന്റ്‌ കെ.എ.അബ്ദുള്ള, ,പി.വി സ്റ്റീഫന്‍ എന്നിവര്‍ പങ്കെടുത്തു. 

പഠിക്കുമ്പോഴേ പ്രതിജ്ഞയെടുക്കൂ കൈക്കൂലി വാങ്ങില്ലെന്ന്‌



കൊച്ചി: ഭാവി ജീവിതത്തില്‍ പത്തുപൈസ കൈക്കൂലി വാങ്ങില്ലെന്ന്‌ വിദ്യാര്‍ഥികള്‍ പഠനകാലയളവില്‍ പ്രതിജ്ഞയെടുക്കണമെന്നു മന്ത്രി നിര്‍ദേശിച്ചു. കൂടുതല്‍ വായിക്കണം നന്നായി പഠിക്കണം. അതില്‍ നിന്ന്‌ സമൂഹ നന്‍മ ഉള്‍ക്കൊള്ളണം. പഠിക്കാനാഗ്രഹിക്കുന്ന കോഴ്‌സിനു സീറ്റില്ല. സീറ്റുള്ളതിന്‌ ആളില്ലാത്ത സ്ഥിതിയാണിന്ന്‌ കേരളത്തില്‍. പ്രതിഭകളെ പണത്തിന്റെ ചരടില്‍ കെട്ടിയിടാതിരിക്കുക. രാഷ്ട്ര നിര്‍മാണത്തിനായി എന്‍ജിനീയര്‍മാര്‍ക്കു പ്രോത്‌സാഹനം നല്‍കണം. 5000 വര്‍ഷംമുമ്പു പണിത നളന്ദ സര്‍വകലാശാല എന്‍ജിനീയറിംഗിന്റെ അത്ഭുതമാണ്‌.
യോഗത്തില്‍ വി. കെ. ഇബ്രാഹിംകുഞ്ഞ്‌ എം എല്‍ എ അധ്യക്ഷനായിരുന്നു. സര്‍ക്കാര്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കു പൊതുമരാമത്തു വകുപ്പില്‍ നിന്നു കൂടുതല്‍ ഫണ്ട്‌ അനുവദിക്കണമെന്ന്‌ അദ്ദേഹം മന്ത്രിയോടഭ്യര്‍ഥിച്ചു. പോളിടെക്‌നിക്കില്‍ നിന്നു പുറത്തു വരുന്നവര്‍ക്കു കേരളത്തിനകത്തും പുറത്തും മികച്ച തൊഴിലവസരമാണുള്ളത്‌. ഗുണമേന്‍മയുള്ള വിദ്യാഭ്യാസത്തിനു പോളിടെക്‌നിക്കുകള്‍ പുതിയ പ്രതീക്ഷയാണു നല്‍കുന്നതെന്ന്‌ അദ്ദേഹം പറഞ്ഞു.
പഠിച്ചവരെല്ലാം പഠിച്ച കലാലയത്തിനു തിരികെ എന്തെങ്കിലും നല്‍കണമെന്ന ചിന്താഗതിയോടെയാണു താന്‍ പ്രവര്‍ത്തിച്ചതെന്നു മുന്‍ എം പി. പി. രാജീവ്‌ പറഞ്ഞു. പൊതു വിദ്യാഭ്യാസത്തെ വരുംകാലങ്ങളില്‍ ശക്തിപ്പെടുത്തണമെന്ന്‌ അദ്ദേഹം പറഞ്ഞു. പി. രാജീവിന്റെ ഈ നിലപാടിനെ ചടങ്ങില്‍ വിശിഷ്ടാതിഥിയായിരുന്ന ജില്ലാ കളക്ടര്‍ എം. ജി. രാജമാണിക്യം പ്രശംസിച്ചു. കെമിക്കല്‍ എന്‍ജിനീയറിംഗ്‌ ലാബിന്റെ നിര്‍മാണത്തിനായി പി. രാജീവിന്റെ എംപി ഫണ്ടില്‍ നിന്ന്‌ 25 ലക്ഷം രൂപ അനുവദിച്ചിരുന്നു. 
സ്റ്റാഫ്‌ ക്വാര്‍ട്ടേഴ്‌സിന്റെ ഉദ്‌ഘാടനവും കോളേജ്‌ ഓഡിറ്റോറിയത്തിന്റെ ശിലാസ്ഥാപനവും മന്ത്രി ജി. സുധാകരനും കെമിക്കല്‍ എന്‍ജിനീയറിംഗ്‌ ലാബിന്റെ ഉദ്‌ഘാടനം പി. രാജീവ്‌ എംപിയും നിര്‍വഹിച്ചു. ചടങ്ങില്‍ പൊതുമരാമത്തു കെട്ടിട വിഭാഗം ചീഫ്‌ എന്‍ജിനീയര്‍ എം. പെണ്ണമ്മ റിപ്പോര്‍ട്ട്‌ അവതരിപ്പിച്ചു. കളമശേരി മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ജെസി പീറ്റര്‍ മുഖ്യാതിഥിയായിരുന്നു. വൈസ്‌ചെയര്‍മാന്‍ ടി. എസ്‌. അബൂബക്കര്‍, വാര്‍ഡ്‌ കണ്‍സിലര്‍ എ. എ. പരീത്‌, മുന്‍ എംഎല്‍എ എ. എം. യൂസഫ്‌, എന്‍. ശാന്തകുമാര്‍, എന്‍. കെ. രാജന്‍, കെ. ടി. ബിന്ദു, വി. എ. ഷംസുദീന്‍, പി. എം സുനില്‍ എന്നിവര്‍ ആശംസകളര്‍പ്പിച്ചു. സാങ്കേതിക വിദ്യാഭ്യാസ വകുപ്പ്‌ സീനിയര്‍ ജോ. ഡയറക്ടര്‍ കെ. എന്‍. ശശികുമാര്‍ സ്വാഗതവും പോളിടെക്‌നിക്ക്‌ പ്രിന്‍സിപ്പല്‍ സി. കെ. മോഹനന്‍ നന്ദിയും പറഞ്ഞു.

പൊതുമരാമത്തു വകുപ്പില്‍ മെയിന്റനന്‍സ്‌ വിഭാഗം രൂപീകരിക്കും



കൊച്ചി: സംസ്ഥാനത്തെ പൊതുമരാമത്തു വകുപ്പില്‍ മെയിന്റനന്‍സ്‌ വിഭാഗം രൂപീകരിക്കുമെന്നു മന്ത്രി ജി. സുധാകരന്‍ അറിയിച്ചു. വിദേശ രാജ്യങ്ങളില്‍ ഈ രീതിയില്‍ ഒരു വിഭാഗമുണ്ട്‌. റോഡ്‌ ഉള്‍പ്പെടെയുള്ള സംവിധാനങ്ങളുടെ അറ്റകുറ്റപ്പണി ഇവരാണ്‌ നിര്‍വഹിക്കുന്നത്‌. സംസ്ഥാനത്ത്‌ പൊതുമരാമത്തു വകുപ്പിലെ ഒരു ചീഫ്‌ എന്‍ജിനീയര്‍ക്ക്‌ ഈ വിഭാഗത്തിന്റെ ചുമതല നല്‍കാനാണ്‌ ആലോചിക്കുന്നത്‌. റോഡു നിര്‍മാണത്തിനായി ഉപയോഗിക്കുന്ന ടാര്‍ മറിച്ചുവില്‌ക്കുന്നതിനെതിരേ കര്‍ശന നടപടി ഉണ്ടാകും. എത്രമാത്രം ടാര്‍ വിതരണം ചെയ്‌തുവെന്നതിനെക്കുറിച്ച്‌ കൊച്ചിന്‍ റിഫൈനറിയില്‍ നിന്ന്‌ റിപ്പോര്‍ട്ട്‌ ആവശ്യപ്പെടും. 
പുതിയ റോഡ്‌ നിര്‍മിക്കുമ്പോള്‍ നടപ്പാതയും ഓടയും സൈക്കിള്‍, ഇരുചക്ര യാത്രികര്‍ക്കായി അനുബന്ധപാതയും വേണമെന്നു നിഷ്‌കര്‍ഷിക്കും. ഓരോ സാഹചര്യത്തിനും അനുസരിച്ചുള്ള എന്‍ജിനീയറിംഗ്‌ ആണ്‌ വേണ്ടതെന്നു മന്ത്രി പറഞ്ഞു. ഹൈക്കോടതിയില്‍ നിര്‍മിച്ച പുതിയ അന്താരാഷ്ട്ര നിലവാരത്തിലുള്ള ഹാള്‍ പുത്തന്‍ എന്‍ജിനീയറിംഗിന്റെ മികവാണ്‌. അതിനു പിന്നില്‍ പ്രവര്‍ത്തിച്ച എന്‍ജിനീയര്‍മാരെ മന്ത്രി പ്രശംസിച്ചു. മുന്‍ പൊതുമരാമത്തു വകുപ്പു മന്ത്രി കൂടിയായ വി. കെ. ഇബ്രാഹിംകുഞ്ഞിന്റെ കാലത്ത്‌ ഒട്ടേറെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടന്നതായി മന്ത്രി സുധാകരന്‍ പറഞ്ഞു

എന്‍ജിനീയറിംഗ്‌ കോളേജുകള്‍ക്കു പകരം പോളിടെക്‌നിക്കുകളാണു വേണ്ടത്‌: മന്ത്രി ജി. സുധാകരന്‍



കൊച്ചി: സംസ്ഥാനത്തെ സാങ്കേതികവിദ്യാഭ്യാസ മേഖല തലകുത്തി നില്‍ക്കുന്ന സ്ഥിതിയാണെന്നും അതു നേരേയാക്കുക എന്നതാണ്‌ ഇടതുമുന്നണി സര്‍ക്കാരിന്റെ സുപ്രധാന കടമകളിലൊന്ന്‌ എന്നും പൊതുമരാമത്തു വകുപ്പു മന്ത്രി ജി. സുധാകരന്‍ പറഞ്ഞു. 
കളമശേരി ഗവ. പോളിടെക്‌നിക്കില്‍ സ്റ്റാഫ്‌ ക്വാര്‍ട്ടേഴ്‌സ്‌, കെമിക്കല്‍ എന്‍ജിനീയറിംഗ്‌ പ്രോജക്ട്‌ ലാബ്‌ ഉദ്‌ഘാടനത്തിനും ശിലാസ്ഥാപനത്തിനും ശേഷം യോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. എന്‍ജിനീയറിംഗ്‌ കോളേജുകള്‍ക്കു പകരം കൂടുതല്‍ പോളിടെക്‌നിക്കുകളും ഐടി ഐകളുമാണ്‌ ഇനി നമുക്ക്‌ ആവശ്യം. പോളിടെക്‌നിക്കുകള്‍ രാജ്യത്തിന്റെ അടിസ്ഥാനമാണ്‌. കേരളത്തില്‍ ആകെയുള്ളത്‌ 51 പോളിടെക്‌നിക്കുകളാണ്‌. അതേസമയം ചുരുങ്ങിയ വര്‍ഷത്തിനുള്ളില്‍ ഇവിടെ അണ്‍ എയ്‌ഡഡ്‌, സ്വാശ്രയ എന്‍ജിനീയറിംഗ്‌ കോളേജുകള്‍ കൂണുപോലെ പൊന്തി. ഇതു വിദ്യാഭ്യാസ മേഖലയെ തകര്‍ക്കുകയായിരുന്നു. കഴിവുള്ളവര്‍ക്കു അതു പ്രകടിപ്പിക്കാന്‍ കഴിയുന്നില്ല. കാരണം ഇവരെ സഹായിക്കാന്‍ വേണ്ടത്ര വിദഗ്‌ധരില്ല. ഓവര്‍സീയര്‍മാരുടെ 700 ഒഴിവുകളാണ്‌ സംസ്ഥാനത്തുള്ളതെന്ന്‌ മന്ത്രി അറിയിച്ചു.
അടിസ്‌്‌ഥാനപരമായ പല കാര്യങ്ങളിലും നാം പിന്നോട്ടുപോയി. കരാറുകാരും എന്‍ജിനീയര്‍മാരും തമ്മിലുള്ള വഴിവിട്ട ബന്ധം നിര്‍മാണമേഖലയെ തകര്‍ത്തു. സമൂഹത്തില്‍ ഡോക്ടര്‍മാരേക്കാള്‍ പ്രാധാന്യം ലഭിക്കേണ്ടത്‌ എന്‍ജിനീയര്‍മാര്‍ക്കാണ്‌. രോഗിയുണ്ടെങ്കിലേ ഡോക്ടറുള്ളൂ. യഥാര്‍ഥത്തില്‍ പോളിടെക്‌നിക്കുകളാണ്‌ എന്‍ജിനീയറിംഗിന്റെ അടിസ്ഥാനം. എന്തിനാണ്‌ 160 അണ്‍ എയ്‌ഡഡ്‌ എന്‍ജിനീയറിംഗ്‌ കോളേജുകള്‍... കുറേ കുട്ടികള്‍ എങ്കിലും പഠിക്കട്ടേയെന്നു കരുതിയാണ്‌ സര്‍ക്കാര്‍ ഇവക്കെതിരേ നടപടിയെടുക്കാത്തത്‌. വിദ്യാഭ്യാസ രംംഗത്താണ്‌ സംസ്ഥാനത്ത്‌ ഏറ്റവും കൂടുതല്‍ അഴിമതി നടക്കുന്നത്‌. ബികോമിന്‌ അഞ്ചുലക്ഷം രൂപ വരെ വാങ്ങുന്ന കോളേജുകളുണ്ട്‌. പണമുള്ളവര്‍ അതു വാരിയെറിയുകയാണ്‌. ജനങ്ങളുടെ മനോഭാവത്തില്‍ ആരോ വരുത്തിയ മാറ്റം അവര്‍ക്കു തന്നെ ഇപ്പോള്‍ ശാപമായിരിക്കുകയാണ്‌. സ്വന്തം വീടു പോലെയാണു സമൂഹത്തെയും കാത്തുസൂക്ഷിക്കേണ്ടത്‌. ചെറിയ വീടായാലും വലിയ വീടായാലും വൃത്തിയുള്ളതായിരിക്കണമെന്നു ശ്രീനാരായണ ഗുരു പറഞ്ഞിട്ടുണ്ട്‌. 65000 എന്‍ജിനീയറിംഗ്‌ കോളേജ്‌ സീറ്റുകളില്‍ 30000 ഒഴിഞ്ഞുകിടക്കുകയാണ്‌. ജോലിയില്ലാതെ എന്‍ജിനീയര്‍മാര്‍ തെക്കുംവടക്കും നടക്കുന്ന സ്ഥിതിയാണിപ്പോള്‍. പ്രവേശന പരീക്ഷതന്നെ കാലഹരണപ്പെട്ടുവെന്ന്‌ മന്ത്രി പറഞ്ഞു.