2015 ജൂലൈ 1, ബുധനാഴ്‌ച

കൊച്ചി കൊക്കെയ്‌ന്‍കേസ്‌ അന്വേഷണം പോലീസ്‌ അവസാനിപ്പിക്കുന്നു




കൊച്ചി: യുവ സിനിമാതാരം ഉള്‍പ്പെടെയുള്ളവര്‍ പിടിയിലായ കൊക്കെയ്‌ന്‍ കേസില്‍ പൊലീസ്‌ അന്വേഷണം അവസാനിപ്പിക്കുന്നു. കേസില്‍ വിചാരണ നടപടികള്‍ തുടങ്ങാനിരിക്കെ അന്വേഷണം അവസാനിപ്പിച്ച്‌ എത്രയും വേഗം ചാര്‍ജ്‌ ഷീറ്റ്‌ കൈമാറാനാണ്‌ പൊലിസിന്റെ ശ്രമം. അതേ സമയം കേസുമായി ബന്ധപ്പെട്ട പ്രമുഖര്‍ക്ക്‌ ക്ലീന്‍ ചിറ്റ്‌ നല്‍കിക്കൊണ്ടാണ്‌ പൊലീസിന്റെ കുറ്റപത്രം ഒരുങ്ങുന്നത്‌. സിനിമാതാരം ഷൈന്‍ ടോം ചാക്കോ ഉള്‍പ്പെടെ എട്ട്‌ പേരാണ്‌ കടവന്തറയിലെ ഫ്‌ളാറ്റില്‍ നിന്നും സ്‌മോക്ക്‌ പാര്‍ട്ടിക്കിടെ പിടിയിലായത്‌. ജനുവരി 31നായിരുന്നു സംഭവം. കേസില്‍ ഷൈന്‍ ടോം ചാക്കോ മൂന്നാം പ്രതിയും മോഡലും നടിയുമായ രേഷ്‌മ രംഗസ്വാമി ഒന്നാം പ്രതിയുമാണ്‌. സഹസംവിധായികയായ ബ്ലസി, മോഡലുകളായ സ്വപ്‌ന ബാബു, ടിന്‍സി എന്നിവരാണ്‌ ഒപ്പം പ്രതിചേര്‍ക്കപ്പെട്ടിട്ടുള്ള മറ്റുള്ളവര്‍. തുടര്‍ അന്വേഷണത്തില്‍ അറസ്റ്റിലായ തമിഴ്‌നാട്‌ സ്വദേശി പൃഥ്വിരാജ്‌, നൈജീരിയന്‍ സ്വദേശി ഒക്കോവ ചിഗോസി പഞ്ചാബ്‌ സ്വദേശി ജസ്‌ബീര്‍ സിങ്ങ്‌ എന്നിവര്‍ക്കെതിരെയുള്ള കുറ്റപത്രം ഇതുവരെ പൊലീസ്‌ കോടതിയില്‍ സമര്‍പ്പിച്ചിട്ടില്ല.
പൃഥ്വിരാജിനെ മാപ്പുസാക്ഷിയാക്കുന്നതിനാണ്‌ അന്വേഷണ സംഘം ലക്ഷ്യമിടുന്നത്‌. നേരത്തെ മയക്കു മരുന്ന്‌ ഉപയോഗിച്ചിരുന്ന ഇയാള്‍ ഇപ്പോള്‍ ലഹരി ഉപയോഗിക്കാറില്ലെന്നും അതിനാല്‍ മാപ്പു സാക്ഷിയാക്കി മറ്റു പ്രതികള്‍ക്കെതിരെ സാക്ഷി പറയിക്കാനാകുമെന്നും പൊലീസ്‌ കരുതുന്നു. 
അതേ സമയം കേസിലെ പ്രധാന പ്രതിയായ ഒക്കോവയുടെ യഥാര്‍ഥ വിലാസം കണ്ടെത്താന്‍ പൊലീസിന്‌ ഇതുവരെ കഴിഞ്ഞിട്ടില്ല. ഗോവയില്‍ നിന്നാണ്‌ നൈജീരിയന്‍ സ്വദേശി ഒക്കോവ ചിഗോസി പൊലീസിന്റെ വലയിലായത്‌. കൊച്ചിയിലെ സ്‌മോക്ക്‌ പാര്‍ട്ടിയിലേക്ക്‌ കൊക്കൈന്‍ എത്തിച്ചു കൊടുത്തത്‌ ഇയാളായിരുന്നു. റെയ്‌ല്‍വെ സ്റ്റേഷനിലെ സിസി ടിവി ദൃശ്യങ്ങളിലൂടെയാണ്‌ ഒക്കോവയെ പൊലീസ്‌ തിരിച്ചറിഞ്ഞത്‌. എന്നാല്‍ പിടിയിലാകുമ്പോള്‍ പെട്രൊസ്‌ എന്ന പേരിലുള്ള വ്യാജ പാസ്‌പോര്‍ട്ടാണ്‌ ഇയാളില്‍ നിന്നും ലഭിച്ചത്‌. തുടര്‍ന്ന്‌ു നടന്ന ചോദ്യം ചെയ്യലില്‍ പരസ്‌പര വിരുദ്ധമായ മറുപടിയാണ്‌ ഇയാള്‍ നല്‍കുന്നത്‌. ഇയെളുടെ യഥാര്‍ഥ പേരും മേല്‍വിലാസവും കണ്ടെത്താന്‍ എംബസിയുടെ സഹായം തേടിയിരിക്കുകയാണ്‌ പൊലീസ്‌. വിവരങ്ങള്‍ ലഭിച്ചെങ്കില്‍ മാത്രമേ ഒക്കോവക്കെതിരെയുള്ള കുറ്റപത്രം സമര്‍പ്പിക്കാന്‍ പൊലീസിനു കഴിയു. 
തൃശൂരിലെ വിവാധ വ്യവസായി നിസാമിന്റെ ഫ്‌ളാറ്റില്‍ നിന്നാണ്‌ താരങ്ങള്‍ ഉള്‍പ്പെടെയുള്ള സംഘം പിടിയിലാകുന്നത്‌. കേസില്‍ സിനിമാ, സീരിയല്‍ രംഗത്തെ ഉന്നതര്‍ക്ക്‌ ബന്ധമുണ്ടെന്ന്‌ ആദ്യം തന്നെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. പാര്‍ട്ടി നടന്ന കടവന്ത്രയിലെ ഫ്‌ളാറ്റില്‍ ആരൊക്കെ വന്നു എന്നതു സംബന്ധിച്ച അന്വേഷണങ്ങളും മുന്നോട്ടു പോയില്ല. അന്വേഷണത്തിന്റെ തുടക്കം മുതല്‍ പ്രമുഖരെ അന്വേഷണ പരിധിയില്‍ നിന്നും മാറ്റി നിര്‍ത്തുന്നതിനായിരുന്നു പൊലീസിന്റെ ശ്രമം. പാര്‍ട്ടി നടത്തിയത്‌ നിസാമിന്റെ അറിവോടെയാണോ എന്ന കാര്യത്തിലും ഇതുവരെ വ്യക്തത വരുത്താനായിട്ടില്ല. ഫ്‌ളാറ്റിലെ സിസി ടിവി ദൃശ്യങ്ങള്‍ പരിശോധിച്ച പൊലീസ്‌ ഇതും പുറത്തു വിട്ടില്ല. വിചാരണ നടപടികള്‍ തുടങ്ങാനിരിക്കെ അശക്തമായ തെളിവുകള്‍ മാത്രമാണ്‌ അന്വേഷണ സംഘത്തിന്റെ പക്കലുള്ളത്‌. പ്രതികള്‍ക്ക്‌ അനായാസം രക്ഷപെടുന്നതിനാണ്‌ ഇത്തരത്തില്‍ കേസ്‌ അവസാനിപ്പിക്കുന്നതെന്നും ആക്ഷേപമുണ്ട്‌.  

2015 ജൂൺ 30, ചൊവ്വാഴ്ച

സോളാര്‍ തട്ടിപ്പ്‌ - വിഎസിനെ പിണറായി തള്ളി സിബിഐ അന്വേഷിക്കേണ്ടതില്ലെന്ന്‌



കൊച്ചി: 
സോളാര്‍ തട്ടിപ്പിന്റെ അന്വേഷണ കാര്യത്തില്‍ വിഎസും പിണറായിയും രണ്ടു ധ്രുവങ്ങളില്‍. വിഎസിന്റെ ഇക്കാര്യത്തിലുള്ള അഭിപ്രായം പിണറായി തള്ളിക്കളഞ്ഞു.
സോളാര്‍ തട്ടിപ്പിനെക്കുറിച്ച്‌ പുതിയൊരു അന്വേഷണ ഏജന്‍സി അന്വേഷിക്കേണ്ടതില്ലെന്ന്‌ സി.പി.എം മുന്‍ സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. സോളാര്‍ കേസ്‌ സി.ബി.ഐ അന്വേഷിക്കണമെന്ന പ്രതിപക്ഷ നേതാവ്‌ വി.എസ്‌ അച്യുതാനന്ദന്റെ ആവശ്യം പാര്‍ട്ടിയുടേതല്ലെന്നും പിണറായി സോളാര്‍ കമ്മീഷനു മുന്നില്‍ മൊഴി നല്‍കി.
സോളാര്‍ തട്ടിപ്പ്‌ നടത്തിയ സരിത, ബിജു രാധാകൃഷ്‌ണന്‍, ടെന്നിജോപ്പന്‍, ശാലുമേനോന്‍ എന്നിവരെക്കുറിച്ച്‌ എസ്‌.ഐ.ടി അന്വേഷിക്കുന്നുണ്ട്‌. ഒരു കേസില്‍ സരിതയേയും ബിജുരാധാകൃഷ്‌ണനേയും കോടതി ശിക്ഷിച്ചിട്ടുണ്ട്‌. തട്ടിപ്പില്‍ മുഖ്യമന്ത്രിയടക്കമുള്ള ഉന്നതരെക്കുറിച്ച്‌ ജുഡീഷ്യല്‍ കമ്മീഷനും അന്വേഷിക്കുന്നുണ്ട്‌. ഈ സാഹചര്യത്തില്‍ മറ്റൊരു ഏജന്‍സിയുടേയൊ ദേശീയ ഏജന്‍സിയുടേയൊ അന്വേഷണമാവശ്യമില്ല. സി.ബി.ഐ അന്വേഷണമാവശ്യപ്പെട്ട്‌ വി.എസ്‌ അച്യുതാനന്ദന്‍ ഹൈക്കോടതിയില്‍ നല്‍കിയ റിട്ടിലെ വിശദാംശങ്ങളെക്കുറിച്ച്‌ പാര്‍ട്ടിക്ക്‌ അറിയില്ല. ഇക്കാര്യത്തില്‍ വി.എസ്‌ സ്വീകരിച്ച്‌ നിലപാട്‌ പാര്‍ട്ടിയുടേതായിരുന്നില്ല. പാര്‍ട്ടി അത്തരത്തിലൊരു നിലപാട്‌ കൈക്കൊണ്ടിട്ടില്ല. സോളാര്‍ തട്ടിപ്പില്‍ ഉന്നതരുടെ പങ്കിനെക്കുറിച്ച്‌ ജുഡീഷ്യല്‍ അന്വേഷണത്തിന്‌ സര്‍ക്കാര്‍ ഉത്തരവിട്ട സമയത്ത്‌ തന്നെ അത്തരൊമൊരു അന്വേഷണം നടക്കുമെന്ന്‌ എല്‍.ഡി.എഫിന്‌ അറിയാമായിരുന്നു. എന്നാല്‍ മുഖ്യമന്ത്രിയേയും മുഖ്യമന്ത്രിയുടെ ഓഫീസിനേയും അന്വേഷണ പരിധിയില്‍ നിന്ന്‌ ഒഴിവാക്കിയപ്പോഴാണ്‌ എല്‍.ഡി.എഫ്‌ കമ്മീഷനുമായി സഹകരിക്കാതിരുന്നത്‌. 
പിന്നീട്‌ കമ്മീഷന്‍ തന്നെ തെളിവുകളുടെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രിയേയും മുഖ്യമന്ത്രിയുടെ ഓഫീസിനേയും അന്വേഷണ പരിധിയില്‍ ഉള്‍പ്പെടുത്തിയതോടെ സഹകരിക്കാന്‍ പാര്‍ട്ടി തീരുമാനിക്കുകയായിരുന്നു. ജുഡീഷ്യല്‍ അന്വേഷണം നടക്കുന്ന സമയത്ത്‌ സാമാന്യ മര്യാദയനുസരിച്ച്‌ ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രി സ്ഥാനത്തു നിന്ന്‌ മാറി നില്‍ക്കേണ്ടിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. 
മുഖ്യമന്ത്രിയുടെ ഓഫീസ്‌ കുറ്റവാളികളുടെ താവളമാക്കിയതിന്റെ ഉത്തരവാദിത്വം ഉമ്മന്‍ചാണ്ടിക്കാണ്‌. മുഖ്യമന്ത്രിയുടെ സഹായത്തിന്റെ അടിസ്ഥാനത്തിലാണ്‌ പ്രതികള്‍ തട്ടിപ്പ്‌ നടത്തിയിരിക്കുന്നത്‌. സോളാര്‍ പദ്ധതി നടപ്പാക്കുന്നതിലായിരുന്നില്ല സര്‍ക്കാരിന്റെ താത്‌പര്യം. പദ്ധതിയുമായി ബന്ധപ്പെട്ട്‌ തട്ടിപ്പ്‌ നടത്തുന്നതിലായിരുന്നു സര്‍ക്കാരിന്‌ താത്‌പര്യം. സരിതയ്‌ക്ക്‌ മുഖ്യമന്ത്രിയടക്കമുള്ളവരുമായുള്ള അടുപ്പത്തെതുടര്‍ന്നാണ്‌ ടീം സോളാറിന്‌ പണം നല്‍കാന്‍ തയാറായതെന്നാണ്‌ തട്ടിപ്പിനിരയായവര്‍ പറയുന്നത്‌. 
21 പേജുള്ള സരിതയുടെ മൊഴി അട്ടിമറിച്ചതിന്‌ പിന്നില്‍ പ്രവര്‍ത്തിച്ചത്‌ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാണ്‌. ജയില്‍ ഡി.ഐ.ജി ഗോപകുമാര്‍ സരിതയെ അട്ടക്കുളങ്ങര ജയിലില്‍ വന്നുകണ്ടാണ്‌ ഈ മൊഴിമാറ്റത്തിന്‌ വഴിയൊരുക്കിയത്‌. സരിത മൊഴി മാറ്റുന്നതിന്‌ മുമ്പ്‌ അവരുടെ അമ്മയും മറ്റൊരാളും സരിതയെ ജയിലില്‍ വന്ന്‌ കണ്ടിരുന്നു. ഇതിനു ശേഷമുള്ള സരിതയുടെ മൊഴി മാറ്റം കമ്മീഷന്‍ പരിശോധിക്കണമെന്നും പിണറായി ആവശ്യപ്പെട്ടു.
മന്ത്രിമാരും എം.എല്‍.എമാരും സോളാര്‍ പ്രതികളുമായി നടത്തിയ ഫോണ്‍ സംഭാഷണത്തിന്റെ വിവരങ്ങള്‍ ഉന്നത പൊലിസ്‌ ഉദ്യോഗസ്ഥരുടെ കൈവശമുണ്ട്‌. ഈ രേഖകള്‍ ഐ.ജി ജോസും മറ്റു ചില ഉദ്യോസ്ഥരുമാണ്‌ സ്വരൂപിച്ചത്‌. അന്നത്തെ ആഭ്യന്തരമന്ത്രിയായിരുന്ന തിരുവഞ്ചൂര്‍ രാധാകൃഷ്‌ണനും പേഴ്‌സണല്‍ സെക്രട്ടറി ടി.കെ രവീന്ദ്രനും തമ്മില്‍ നടത്തിയ ഫോണ്‍ വിളികളുടെ വിശദാംശങ്ങള്‍ പുറത്തുവിട്ടത്‌ ഐ.ജി ടി.ജെ ജോസാണെന്ന്‌ ആഭ്യന്തര വകുപ്പിനറിയാമായിരുന്നു. ഈ ഉദ്യോഗസ്ഥനെതിരെ നടപടിയെടുക്കണമെന്ന്‌ ഇന്റലിജന്‍സ്‌ മേധാവി സെന്‍കുമാര്‍ ഡി.ജി.പിയോട്‌ ശുപാര്‍ശ ചെയ്‌തിരുന്നു. എന്നാല്‍ മുഖ്യമന്ത്രിയിടപ്പെട്ടാണ്‌ ടി.ജെ ജോസിനെതിരായ നടപടി തടഞ്ഞത്‌. മുഖ്യമന്ത്രി പ്രതിസ്ഥാനത്ത്‌ നില്‍ക്കുന്ന സമയത്ത്‌ ജോസിനെ പിണക്കുന്നത്‌ അപകടമാണെന്ന തിരിച്ചറിവാണ്‌ ഇതിനുകാരണം. പൊലിസ്‌ ഉദ്യോഗസ്ഥരുടെ കൈവശമുള്ള ഫോണ്‍ രേഖയിലെ വിശദാംശങ്ങളെക്കിറിച്ച്‌ മുഖ്യമന്ത്രിയ്‌ക്കും മറ്റു മന്ത്രിമാര്‍ക്കും അറിയാം. 2011 മുതല്‍ 2013 വരേയുള്ള സമയത്ത്‌ സോളാര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട്‌ പ്രവര്‍ത്തിച്ചവരുടെ ഫോണ്‍ രേഖകള്‍ സൈബര്‍ സെല്ലില്‍ നിന്ന്‌ വിളിച്ചുവരുത്തി കമ്മീഷന്‍ പരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. തന്നെ മന്ത്രിമാരടക്കമുള്ളവര്‍ ലൈംഗീകമായി പീഡിപ്പിച്ചിട്ടുണ്ടെന്നും മന്ത്രിമാര്‍ക്ക്‌ പണം നല്‍കിയിട്ടുണ്ടെന്നും വ്യക്തമാക്കി സരിത എഴുതിയ കത്ത്‌ അന്വേഷണ ഉദ്യോഗസ്ഥര്‍ പിടിച്ചെടുക്കാതിരുന്നത്‌ കേസ്‌ അട്ടിമറിക്കാനായിരുന്നുവെന്നും പിണറായി പറഞ്ഞു. 


സര്‍ക്കാരിനെതിരേയുള്ള ജനവികാരം അരുവിക്കരയില്‍ പ്രതിഫലിച്ചില്ല : പിണറായി

കൊച്ചി:സര്‍ക്കാരിനെതിരേയുള്ള ജനവികാരം അരുവിക്കരയില്‍ പ്രതിഫലിച്ചില്ലെന്നും സ്വാഭാവികമായുണ്ടായ സഹതാപതരംഗമാണ്‌ ശബരിനാഥിനെ വിജയിപ്പിച്ചതെന്ന്‌ സിപിഎം നേതാവ്‌ പിണറായി വിജയന്‍.എറണാകുളം ഗസ്‌റ്റ്‌ ഹൗസില്‍ മാധ്യമപ്രവര്‍ത്തകരോട്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം.ജനവികാരത്തെ അട്ടിമറിക്കാനുള്ള ബോധപൂര്‍വമായ നീക്കമാണ്‌ യു.ഡി.എഫിന്റെ ഭാഗത്തു നിന്നുണ്ടായത്‌.പണത്തിന്റേയും പ്രലോഭനത്തിന്റെയും മറ്റ്‌ തരത്തിലുള്ള സ്വാധീനിക്കലിന്റെയും വിജയമാണിത്‌.അരുവിക്കരയില്‍ ഉമ്മന്‍ചാണ്ടി സാധാരണയില്‍ കവിഞ്ഞ ആത്മവിശ്വാസം പ്രകടിപ്പിച്ചിരുന്നു.യു.ഡി.എഫി ന്‌ തെരഞ്ഞെടുപ്പ്‌ ചട്ടങ്ങള്‍ ലംഘിച്ച്‌ പ്രവര്‍ത്തിക്കാനുള്ള സാഹചര്യം തെരഞ്ഞെടുപ്പ്‌ കമ്മീഷന്‍ ഒരുക്കികൊടുത്തു. തെരഞ്ഞെടുപ്പ്‌ ചട്ടങ്ങള്‍ക്ക്‌ നേതൃത്വം നല്‍കിയ മുഖ്യമന്ത്രി ആസൂത്രിതമായ രീതിയില്‍ പണമിറക്കി.ജനവിധി അംഗീകരിക്കുന്നു. ഇനിയുള്ള പ്രവര്‍ത്തനങ്ങളില്‍ എല്‍.ഡി.എഫിനെ കൂടുതല്‍ ശക്‌തിപ്പെടുത്തും.ബി.ജെ.പിക്ക്‌ 25000 വോട്ട്‌ ലഭിക്കുമെന്ന്‌ സി.പി.എം പ്രതീക്ഷിച്ചിരുന്നു. എല്‍.ഡി.ഫി ന്റേയും യു.ഡി.എഫിന്റേയും വോട്ട്‌ ബി.ജെ.പിക്ക്‌ ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

2015 ജൂൺ 29, തിങ്കളാഴ്‌ച

കാവ്യ മാധവന്റെ ഓണ്‍ലൈന്‍ വസ്‌ത്രവ്യാപാര സ്‌റ്റോര്‍ ആദ്യ ദിവസം തന്നെ പൂട്ടിപ്പോയോ...?



കൊച്ചി: കൊട്ടിഘോഷിച്ച്‌ തുടങ്ങിയ കാവ്യ മാധവന്റെ ഓണ്‍ലൈന്‍ വസ്‌ത്രവ്യാപാര സ്‌റ്റോര്‍ ആദ്യ ദിവസം തന്നെ പൂട്ടിപ്പോയോ...? അതോ അത്‌ തുടങ്ങാനിരിയ്‌ക്കുന്നതേ ഉള്ളോ..? ലക്ഷ്യ എന്ന്‌ പേരിട്ടിരിക്കുന്ന ഷോപ്പിന്റെ വെബ്‌സൈറ്റില്‍ പോയി നോക്കിയാല്‍ അങ്ങനെ ഒരു സംശയം തോന്നും. കാരണം കമിംഗ്‌ സൂണ്‍ എന്നാണ്‌ അവിടെ എഴുതി വച്ചിരിയ്‌ക്കുന്നത്‌. ഓണ്‍ലൈനില്‍ വസ്‌ത്രം വാങ്ങാനും ഇപ്പോള്‍ കഴിയുന്നില്ല. കഴിഞ്ഞ ദിവസം മെഗാ സ്റ്റാര്‍ മമ്മൂട്ടിയാണ്‌ 'ലക്ഷ്യ' ഉദ്‌ഘാടനം ചെയ്‌തത്‌. കൊച്ചി ലുലുമാളിലെ ലുലു മാരിയട്ട്‌ ഹോട്ടലില്‍ വച്ചായിരുന്നു ഉദ്‌ഘാടനം. വെബ്‌സൈറ്റിന്റെ ഉദ്‌ഘാടനം സിനിമാ നടനും എംപിയും ആയ ഇന്ന സെന്റ്‌ ആണ്‌ നിര്‍വ്വഹിച്ചത്‌. കാവ്യയുടെ ഓണ്‍ലൈന്‍ ഷോപ്പിനെ കുറിച്ച്‌ വേറേയും ഉണ്ട്‌ ചില സംശയങ്ങള്‍

2015 ജൂൺ 23, ചൊവ്വാഴ്ച

കൊച്ചി നഗരത്തില്‍ നല്ല ഇറച്ചി ഇനി വീടുകളില്‍ എത്തിതുടങ്ങും


മെമു എത്തുന്നത്‌ ഏറെ തടസങ്ങള്‍ പിന്നിട്ട്‌



കോമിന്‍കോ ബിനാനി പൂട്ടുന്നു, പൂട്ടരുതെന്ന്‌ ട്രേഡ്‌ യൂണിയനുകള്‍


മെമു ഓടിത്തുടങ്ങി


മര്‍ദ്ദനമേറ്റ യുവാവിനെ പോലീസ്‌ പ്രതിയാക്കി



പഞ്ചായത്ത്‌്‌ തിരഞ്ഞെടുപ്പിനു കൊച്ചി ഒരുങ്ങിത്തുടങ്ങി


മഹാരാജാസിന്റെ ഓട്ടോണോമസിനെതിരെ സമരം ശക്തമായി


കാക്കനാട്ടെ പാണ്ടവാസ്‌ കേവ്‌ വീണ്ടെടുക്കാനുള്ള ശ്രമത്തില്‍




2015 ജൂൺ 22, തിങ്കളാഴ്‌ച

സ്‌മൃതി ഇറാനിയുടെ ബിരുദം അന്വേഷണം വേണമെന്ന്‌ പ്രഹ്ലാദ്‌ മോദി


നീറ്റ ജലാറ്റിന്‍ കമ്പനി അടച്ചുപൂട്ടണം-ആക്‌ഷന്‍ കൗണ്‍ലില്‍




കൊച്ചി
കഴിഞ്ഞ 35 വര്‍ഷമായി മലിനീകരണം തടയാന്‍ കഴിയാത്ത നീറ്റാ ജലാറ്റിന്‍ കമ്പനി ഇനി ഒരു നിമിഷം വൈകാതെ അടച്ചുപൂട്ടണമെന്ന്‌ ആക്‌്‌ഷന്‍ കൗണ്‍സില്‍ ആവശ്യപ്പെട്ടു. കമ്പനിക്ക്‌ കീഴ്‌ ഭാഗത്ത്‌ ചാലക്കുടി പുഴയിലെ ജലം ഉപയോഗിക്കുന്ന പ്രദേശത്ത്‌ ഒരു വിദേശ ഏജന്‍സിയെക്കൊണ്ട്‌ പഠനം നടത്തണമെന്നും പരിസരവാസികള്‍ക്ക്‌ അടിയന്തിര ചികിത്സാ സഹായം നല്‍കണമെന്നും ആക്‌്‌ഷന്‍ കൗണ്‍സില്‍ അഭ്യര്‍ത്ഥിച്ചു. 
നീറ്റ ജെലാറ്റിന്‍ ഉയര്‍ത്തുന്ന മാലിന്യപ്രശനത്തെക്കുറിച്ചു അന്വേഷിച്ചു റിപ്പോര്‍ട്ട്‌ സമര്‍പ്പിക്കാന്‍ നാഗ്‌പൂര്‍ കേന്ദ്രമായ നാഷണല്‍ എന്‍വയോണ്‍മെന്റല്‍ എന്‍ജിനിയറിംഗ്‌ റിസര്‍ച്ച്‌ ഇന്‍സ്‌റ്റിറ്റിയൂട്ടിനെയാണ്‌ (നീറി) ഏര്‍പ്പെടുത്തിയിരുന്നത്‌. എന്നാല്‍ നീറി നല്‍കിയ റിപ്പോര്‍ട്ട്‌ തൃശൂര്‍ ജില്ലാ കലക്ടറും കെഎസ്‌ഐഡിസി ഉദ്യോഗസ്ഥരും ഒത്തു ചേര്‍ന്നു പൂഴ്‌ത്തിവെക്കുകയായിരുന്നുവെന്നും ആക്‌്‌ഷന്‍ കൗണ്‍സില്‍ ആരോപിച്ചു. ഇരുകൂട്ടരെയും അടിയന്തിരമായി സസ്‌പെന്‍ഡ്‌ ചെയ്യണമെന്നും ,കമ്പനി സര്‍ക്കാര്‍ എത്രയും വേഗം ഏറ്റെടുത്ത്‌ അവിടെ ശുദ്ധജല നിര്‍മ്മാണ കമ്പനി നടത്തി തൊഴിലാളികളെ സംരക്ഷിക്കണമെന്നും ആവശ്യപ്പെട്ടു.
മൂന്നര പതിറ്റാണ്ടായി കാതികൂടം ഗ്രാമത്തെയും ചാലക്കുടി പുഴയുടെ ശുദ്ധജലത്തെയും ആശ്രയിച്ചു ജീവിക്കുന്ന നാല്‌ ദശലക്ഷത്തോളം ജനങ്ങളെ മാറിമാറി വരുന്ന സര്‍ക്കാരുകള്‍ വഞ്ചിച്ചതായും ആരോപണമുയര്‍ന്നു. കമ്പനിയുടെ 100 മീറ്റര്‍ ചുറ്റളവില്‍ വീടുകള്‍ ഒന്നും പാടില്ലെന്നാണെങ്കിലും 50 മീറ്റര്‍ ചുറ്റളവില്‍ തന്നെ 46 ഓളം കുടുംബങ്ങളാണ്‌ താ്‌മസിക്കുന്നത്‌. അതേപോലെ എറണാകുളം ,തൃശൂര്‍ ജില്ലകളിലായി അന്നമനട, കാടുകുറ്റി, പുത്തന്‍വേലിക്കര,കുന്നുകര തുടങ്ങിയ 18ഓളം പഞ്ചായത്തുകളാണ്‌ കുടിവെള്ളത്തിനായി ചാലക്കുടി പുഴയെ ആശ്രയിക്കുന്നത്‌.
ഒരു പൊതുജലാശയത്തിലേക്കു ശുദ്ധീകരിച്ച മലിനജലം ഒഴുക്കുന്നതിനു ഇന്ത്യന്‍ നിലവാര പ്രകാരം 29 വസ്‌തുക്കളുടെ പരമാവധി അളവ്‌ നിശ്ചിയിച്ചിട്ടുള്ളതാണ്‌. അതായത്‌ ഉപയോഗശൂന്യമായ മലിനജലത്തില്‍ 29വസ്‌തുക്കളുടെ അളവ്‌ ഈ പരിധിയില്‍ താഴെ ആയിരിക്കണമെന്നു കര്‍ശനമായി നിഷ്‌്‌കര്‍ച്ചിട്ടുണ്ട്‌. എന്നാല്‍ 1979 മുതല്‍ നാളിതുവരെ ഇവിടെ കേവലം എട്ടു പദാര്‍ത്ഥങ്ങളുടെ അളവ്‌ മാത്രമാണ്‌ പരിശോധിച്ചിട്ടുള്ളത്‌. കമ്പനിക്ക്‌ അനൂകൂലമായ എട്ടു പദാര്‍ത്ഥങ്ങള്‍ മാത്രം കേരള പിസിബി പരിശോധിച്ച്‌ ഈ കമ്പനി ചാലക്കുടി പുഴയിലേക്ക്‌ ഒഴുക്കുക്കുന്നതെന്നും ബോധിപ്പിച്ച്‌ കോടതികളെയും പൊതു സമൂഹത്തേയും ചതിക്കുകയായിരുന്നു. എട്ട്‌ ഇനങ്ങളില്‍ നിന്നും ക്ലോറൈഡിന്റെ പരിശോധന ഒഴിവാക്കിയതായും ആക്‌്‌ഷന്‍ കൗണ്‍സില്‍ ആരോപിച്ചു. കമ്പനി അടിച്ചുപൂട്ടാന്‍ 11 മാസം മുന്‍പ്‌ തന്നെ ജില്ലാ കലക്ടര്‍ക്കു കോടതി നിര്‍ദ്ദേശം നല്‍കിയിരുന്നുവെങ്കിലും ഇതുവരെ ഇതു പാലിച്ചട്ടില്ല. ഇതിനെതിരെ കോടതി അലക്ഷ്യ കേസ്‌ നല്‍കുമെന്നും ആക്‌്‌ഷന്‍ കൗണ്‍സില്‍ അറിയിച്ചു.
അതീവഗുരുതര മലിനീകരണം നടത്തുന്ന കാതികൂടത്തെ നീറ്റ ജലാറ്റിന്‍ കമ്പനിക്കെതിരെ ജനങ്ങള്‍ നടത്തുന്ന സമരത്തിനു പിന്നില്‍ മാവോയിസ്‌റ്റുകളാണെന്നു വരുത്തി തീര്‍ക്കാനാണ്‌ പൊതുവെ ശ്രമം നടത്തുന്നത്‌. വന്‍ അഴിമതി മൂടിവെക്കാനുള്ള ശ്രമമാണ്‌ ഇതിനു പിന്നിലുള്ളതെന്നും ആക്‌്‌ഷന്‍ കൗണ്‍സില്‍ ഭാരവാഹികള്‍ പറഞ്ഞു. എല്ലാ ജനാധിപത്യ മര്യാദകളെല്ലാം ലംഘിച്ചു സമരത്തിനു നേതൃത്വം നല്‍കുന്നവരുടെ മൊബൈല്‍ ഫോണുകള്‍ പോലീസ്‌ വര്‍ഷങ്ങളായി ചോര്‍ത്തിക്കൊണ്ടിരിക്കുകയാണ്‌.
നീറ്റ ജലാറ്റിന്‍ കമ്പനി ഉടനടി അടച്ചുപൂട്ടണമെന്നു ആവശ്യപ്പെട്ടുകൊണ്ട്‌ സമരമാര്‍ഗങ്ങള്‍ ഉടന്‍ ആരംഭിക്കാന്‍ എന്‍.ജി.ഐ.എല്‍ ആക്‌്‌്‌ഷന്‍ കൗണ്‍സില്‍ തീരുമാനിച്ചതായി വാര്‍ത്താ സമ്മേളനത്തില്‍ രക്ഷാധികാരി ജയ്‌സണ്‍ പനിക്കുളങ്ങര, സെക്രട്ടറി അനില്‍ കാതികൂടം, കോര്‍ കമ്മിറ്റി അംഗങ്ങളായ പി.കെ. സഖീര്‍ , പി.സി.ബിനോജ്‌ എന്നിവര്‍ അറിയിച്ചു.

2015 ജൂൺ 18, വ്യാഴാഴ്‌ച

ആട്ടിന്‍ തോലണിഞ്ഞ ചെന്നായ മതവിദ്വേഷം പ്രചരിപ്പിക്കുന്നു


കൊച്ചി
ആട്ടിന്‍ തോലണിഞ്ഞ ചെന്നായ എന്ന പേരില്‍ പുത്തിറക്കിയ പുസ്‌തകം മതവിദ്വേഷം പ്രചരിപ്പിക്കുന്നതായി ആരോപണം.
വിശുദ്ധ ബൈബിളിലെ വാക്യങ്ങളെ ദുര്‍വ്യാഖ്യാനം ചെയ്‌ത്‌ യേശുക്രിസ്‌തുവിനെയുംു ദൈവത്തേയും അതിനിശിതമായും നികൃഷ്ടമായും വിമര്‍ശിക്കുന്നതായാണ്‌ ആരോപണം. പുസ്‌തകം പ്രചരിപ്പിക്കുന്നതിലൂടജനങ്ങളുടെ ഇടയില്‍ തെറ്റിദ്ധാരണ ഉണ്ടാക്കി അരക്ഷിതാവസ്ഥ ഉണ്ടാക്കാനുള്ള ശ്രമം നടത്തുകയാണെന്നും തുറവൂര്‍ സ്വദേശി തോമസ്‌ നാലാംപുരയ്‌ക്കല്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു .
േ്രയശുിക്രിസ്‌തുവിനെ സത്താനായി വിശേഷിപ്പിക്കുന്ന ഈ പുസ്‌തകം രചിച്ചിരിക്കുന്നത്‌ ടെറ്റസ്‌ ലിയോ എന്നയാളുടെ പേരിലാണ്‌ . പുസ്‌തകത്തിന്റെ പ്രസാധകരായി ഐഡന്റിറ്റി പബ്ലിക്കേഷന്‍സ്‌ എന്ന വ്യാജപേരാണ്‌ നല്‍കിയിരിക്കുന്നത്‌. പശ്ചിമ കൊച്ചിയിലെ പള്ളികളില്‍ രാത്രികാലങ്ങളിലാണ്‌ പുസ്‌തകം കൊണ്ടു ചെന്ന്‌ ഇടുന്നതെത്രെ. കഴിഞ്ഞ ഒരുവര്‍ഷത്തിനിടെ നിരവധി ദേവാലയങ്ങളില്‍ ഈ പുസ്‌തകത്തിന്റെ കോപ്പികള്‍ കൊണ്ടുചെന്നിട്ടതായും തോമസ്‌ പറഞ്ഞു
ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി പ്രിന്‍സിപ്പല്‍ സെക്രട്ടറിക്കും ആഭ്യന്തര മന്ത്രിക്കും പരാതികള്‍ നല്‍കിയിരുന്നുവെങ്കിലും ഇതുവരെ പുസ്‌തകം നിരോധിക്കുവാനോ ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്കെതിരെ നടപടിയും എടുക്കുവാനും തയ്യാറായിട്ടില്ലെന്നു പരാതിക്കാരന്‍ പറഞ്ഞു.
്‌പുസ്‌തകത്തിന്റെ പ്രചാരണം തടയണമെന്ന്‌ ആവശ്യപ്പെട്ട്‌ ചേര്‍ത്തല മുന്‍സിഫ്‌ കോടതിയില്‍ അപേക്ഷ നല്‍കിയിരുന്നുവെങ്കിലും അനുവദിക്കാത്ത സാഹചര്യത്തില്‍ അപ്പീല്‍ ഫയല്‍ ചെയ്‌തിരിക്കുകയാണെന്നും പരാതിക്കാരന്‍ പറഞ്ഞു.

ജാതീയമായി ആക്ഷേപിച്ച്‌ പട്ടിക ജാതി ഐ.ടി സംരംഭകയെ സ്ഥാപനത്തില്‍ നിന്ന്‌ പുറത്താക്കി





 ജാതീയമായി ആക്ഷേപിച്ച്‌ പട്ടിക ജാതി ഐ.ടി സംരംഭകയെ സ്ഥാപനത്തില്‍ നിന്ന്‌ പുറത്താക്കിയതായി പരാതി. സംസ്ഥാന സര്‍ക്കാരിന്റെ കീഴിലുള്ള കേരളത്തിലെ ആദ്യത്തെ ഗ്രാമീണ ഐ.ടി സംരംഭമായ എറണാകുളം തിരുമാറാടി പഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്ന ടെക്‌നോ ലോഡ്‌ജിലെ ബി പോസിറ്റീവ്‌ എന്ന സ്ഥാപനം നടത്തുന്ന യുവ വനിത സംരംഭകയായ സൗമ്യദേവിയാണ്‌ പരാതിക്കാരി. വാടക കുടിശിക വരുത്തിയെന്നും മേലധികാരികളോട്‌ ധിക്കാരപരമായി പെരുമാറിയെന്നും ആരോപിച്ച്‌ സ്ഥാപത്തിന്റെ സി.ഇ.ഒ, കാശില്ലാത്ത പുലയരൊക്കെ എന്തിനാണ്‌ ബിസിനസ്‌ ചെയ്യുന്നതെന്നും വേറെ പണിക്ക്‌ പോകരുതോ എന്ന്‌ ചോദിച്ചതായും അവര്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. സാമ്പത്തിക ബുദ്ധിമുട്ടുള്ളത്‌ കൊണ്ടാണ്‌ വാടക കൊടുക്കാന്‍ താമസിച്ചത്‌. എന്നാല്‍ തന്നേക്കാള്‍ കൂടുതല്‍ കുടിശികയുള്ളവര്‍ സ്ഥാപനത്തിലുണ്ട്‌. ചെറിയ തുക മാത്രം കുടിശികയുള്ള തന്നെ ഗൂഡാലോചനയിലൂടെയാണ്‌ പുറത്താക്കിയിരിക്കുന്നത്‌. പുറത്താക്കുന്നതിന്‌ മുമ്പ്‌ യാതൊരു മുന്നറിയിപ്പും നല്‍കിയില്ല. സ്ഥാപനത്തില്‍ ജോലി ചെയ്‌തു കൊണ്ടിരിക്കുമ്പോഴായിരുന്നു ലാപ്‌ടോപ്പും മറ്റു രേഖകളും പിടിച്ചെടുത്ത ശേഷം തന്നെ പുറത്താക്കിയത്‌. സ്ഥാപനത്തിലെ ഏക വനിത-പട്ടിക സംരംഭകയാണ്‌ താന്‍. തന്റെ വസ്‌ത്രത്തെ കുറിച്ചും ഭക്ഷണത്തെ കുറിച്ചും സ്ഥാപനത്തില്‍ നിന്ന്‌ പരിഹാസമേല്‍ക്കേണ്ടി വന്നിട്ടുണ്ട്‌. സി.ഇ.ഒ ധിക്കാരപരമായാണ്‌ സംരംഭകരോട്‌ പെരുമാറുന്നത്‌. പലര്‍ക്കും ഇതേകുറിച്ച്‌ പരാതിയുണ്ട്‌. പേടി കാരണമാണ്‌ ആരും ഒന്നും പുറത്ത്‌ പറയാത്തത്‌. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി കുത്താട്ടുകുളം പൊലീസ്‌ സ്റ്റേഷനിലും പട്ടിക ജാതി വകുപ്പിനും ജില്ലാ കളക്‌ടര്‍ക്കും പരാതി നല്‍കിയിട്ടുണ്ടെന്നും അവര്‍ പറഞ്ഞു. യു.കെയില്‍ നിന്നും ഉന്നത വിദ്യാഭ്യാസം നേടിയ സൗമ്യ സ്ഥാപനം സ്ഥിതി ചെയ്യുന്ന തിരുമാറാടി പഞ്ചായത്ത്‌ സ്വദേശിയാണ്‌. 


കൊച്ചി: ജാതീയമായി ആക്ഷേപിച്ച്‌ പട്ടിക ജാതി ഐ.ടി സംരംഭകയെ ഗ്രാമീണ ഐ.ടി സംരംഭമായ പിറവം ടെക്‌നോ ലോഡ്‌ജില്‍ നിന്ന്‌ പുറത്താക്കിയന്ന വാദം അടിസ്ഥാന രഹിതമാണെന്ന്‌ ടെക്‌നോ ലോഡ്‌ജ്‌ സി.ഇ.ഒ രഞ്‌ജിനി ബ്രൈറ്റ്‌. താനും ഒരു പട്ടിക ജാതി വിഭാഗക്കാരിയാണ്‌. അത്‌ കൊണ്ട്‌ തന്നെ ജാതീയമായി ആക്ഷേപിച്ചുവെന്ന വാദം തെറ്റാണ്‌. ഇക്കാര്യം പൊലീസിനും പട്ടിക ജാതി സംഘടനകള്‍ക്കും ബോധ്യപ്പെട്ടിട്ടുണ്ടെന്നും അവര്‍ പറഞ്ഞു. സ്ഥാപനത്തിലെ അധികാരികളോട്‌ മോശമായി പെരുമാറിയതിനാല്‍ ബോര്‍ഡിന്‌ മുമ്പാകെ ഹാജരാകണമെന്നാണ്‌ സൗമ്യദേവിയെ അറിയിച്ചത്‌. പുറത്താക്കിയതായി കാണിച്ച്‌ ഒരു മെയിലും കത്തും സി.ഇ.ഒ എന്ന നിലയില്‍ താന്‍ നല്‍കിയിട്ടില്ല. ആറു മാസമായി കുടിശിക വരുത്തിയതിനാല്‍ ബോര്‍ഡ്‌ യോഗത്തിന്റെ തീരുമാന പ്രകാരം അത്‌ സൗമ്യയെ അറിയിക്കാനും നോട്ടീസ്‌ നല്‍കാനും വേണ്ടി തന്റെ ക്യാബിനിലേക്ക്‌ വിളിച്ചപ്പോള്‍ ഞാന്‍ വരില്ലെന്നും താന്‍ എന്തു വേണമെങ്കിലും ചെയ്‌തോ എന്നുമായിരുന്നു സൗമ്യയുടെ നിലപാട്‌. ഇക്കാര്യം താന്‍ ബോര്‍ഡിനെ അറിയിക്കുകയും തുടര്‍ന്ന്‌ ബോര്‍ഡിനെ കണ്ട്‌ ഇനി സ്ഥാപനത്തില്‍ പ്രവേശിച്ചാല്‍ മതിയെന്ന സ്ഥാപനത്തിന്റെ തീരുമാനം കാണിച്ച്‌ അവര്‍ക്ക്‌ മെയില്‍ അയക്കുകയുമാണ്‌ താന്‍ ചെയ്‌തത്‌. സ്ഥാപനത്തില്‍ നിന്ന്‌ പുറത്താക്കിയതായുള്ള ഒരു പരാമര്‍ശവും അതിലുണ്ടായിരുന്നില്ല. പക്ഷെ അതിന്‌ ശേഷം സൗമ്യ സ്ഥാപനത്തില്‍ വന്നിട്ടില്ല. പരാതിയുമായി ബന്ധപ്പെട്ട പൊലീസ്‌ സ്റ്റേഷനിലാണ്‌ പിന്നീട്‌ അവരെ കാണുന്നത്‌. മോശമായ രീതിയിലാണ്‌ സൗമ്യ മറുപടി മെയില്‍ അയച്ചിരിക്കുന്നതെന്നും ഇക്കാര്യം വിഷയവുമായി ബന്ധപ്പെട്ട്‌ ഓഫീസിലെത്തിയ കെ.പി.എം.എസ്‌ പോലുള്ള സംഘടനകളെ ബോധ്യപ്പെടുത്തിയിട്ടുണ്ടെന്നും അവര്‍ പറഞ്ഞു.  

യോട്ടിങ്ങിനെ സര്‍ക്കാര്‍ അവഗണിക്കുന്നതായി ആരോപണം



കൊച്ചി
ഒളിമ്പിക്‌സില്‍ 39 മെഡലുകളുള്ള ഇനമായ യോട്ടിങ്ങിനെ അവഗണിക്കുന്നതായി ആരോപണം യോട്ടിങ്ങ്‌ സിലബസില്‍ ഉള്‍പ്പെടുത്തിയിട്ടും കേരളത്തിലെ സര്‍വകലാശാലകളും ഈ കായിക ഇനത്തിനെ അവഗണിക്കുന്നതായി ആരോപണം. യോട്ടിങ്ങ്‌ പരിശീലനത്തിനായി കായലും കടലും തൊട്ടുമുന്നില്‍ ഉണ്ടെങ്കിലും സംസ്ഥാന സര്‍ക്കാരും കായിക മന്ത്രാലയവും ഈ കായിക ഇനത്തിനെ കണ്ടില്ലെന്ന നിലപാടിലാണ്‌. ഒളിമ്പിക്‌സില്‍ മെഡല്‍ പോലും ഇല്ലാത്ത കായിക ഇനങ്ങള്‍ക്കു നല്‍കുന്ന പ്രാധാന്യം പോലും യോട്ടിങ്ങിനു സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്നില്ല.
അതേസമയം സൈന്യത്തില്‍ നിരവധി ജോലി സാധ്യതകളുള്ള കായിക ഇനമാണ്‌ യോട്ടിങ്ങ്‌. എന്നിട്ടും ഇതുവരെ സ്‌പോര്‍ട്‌സ്‌ കൗണ്‍സില്‍ ഈ കായിക ഇനത്തിനെ അവഗണിച്ചിരിക്കുകയാണ്‌. എട്ടു ജില്ലാ അസോസിയേഷനുകള്‍ എങ്കിലും ഉണ്ടെങ്കില്‍ മാത്രമെ സ്‌പോര്‍ട്‌്‌സ്‌ കൗണ്‍സിലിന്റെ അംഗീകാരം ലഭിക്കുകയുള്ളു. ഒരു യോട്ടിങ്ങ്‌ കേന്ദ്രം ആരംഭിക്കാന്‍ ഒന്നര കോടി രൂപയുടെ സാമിഗ്രികള്‍ പരിശീലനത്തിനു വേണ്ടിവരും. നിലവില്‍ തേവര സെക്രഡ്‌ ഹാര്‍ട്ട്‌ കോളേജ്‌ കേന്ദ്രമാക്കിയാണ്‌ യോട്ടിങ്ങ്‌ അസോസിയേഷന്‍ ഓഫ്‌ ഇന്ത്യയുടെ പ്രവര്‍ത്തനം നടക്കുന്നുള്ളു. 
വേണ്ട സാമ്പത്തിക സഹായം ലഭിക്കുകയാണെങ്കില്‍ രാജ്യന്തര നിലവാരമുള്ള യോട്ടിങ്ങ്‌ താരങ്ങളെ സൃഷ്ടിക്കുവാന്‍ കേരളത്തിനു കഴിയും . രാജ്യാന്തര മത്സരങ്ങളില്‍ പങ്കെടുക്കുവാനുള്ള അവസരം നിലവില്‍ കേരളത്തില്‍ യോട്ടിങ്ങ്‌ താരങ്ങള്‍ക്ക്‌്‌ അസാധ്യമായിരിക്കുകയാണെന്ന്‌ കേരള വാട്ടര്‍ സ്‌പോര്‍ട്‌സ്‌ ആന്റ്‌ സെയിലിങ്ങ്‌ ഓര്‍ഗനൈസേഷന്‍ കുറ്റപ്പെടുത്തി. 
ഓര്‍ഗനൈസേഷന്റെ നേതൃത്വത്തില്‍ 20,,21 തീയതികളില്‍ തേവര എസ്‌്‌ എച്ച്‌ കോളേജില്‍ വെച്ച്‌ ഓപ്‌റ്റിമിസ്റ്റ്‌,ലേസര്‍,എന്റര്‍പ്രൈസസ്‌ വിഭാഗങ്ങളില്‍ പരിശീലനം നടത്തും.ഇതില്‍ നിന്നും യോഗ്യത നേടുന്ന 12 പേരെ രണ്ടാഴ്‌ചത്തെ ഉപരിപഠനത്തിനായി സെക്കന്തരബാദിലെ ഇന്ത്യന്‍ കരസേനയുടെ നേതൃത്വത്തില്‍ ഹുസൈന്‍ സാഗറില്‍ രാജ്യത്തെ മികച്ച പരിശീലനം ലഭിക്കും. നീന്തല്‍, തുഴച്ചില്‍,ബോട്ട്‌ ഹാന്റ്‌ലിങ്ങ്‌, ബാലന്‍സിങ്ങ്‌, റെസ്‌ക്യു,സിഗ്നല്‍സ്‌, നോ്‌ട്‌സ്‌ എന്നിങ്ങനെ യോട്ടിങ്ങ്‌ വരെ നീണ്ടുനില്‍ക്കുന്നതായിരിക്കും പരിശീലനം. കേരള വാട്ടര്‍ സ്‌പോര്‍ട്‌സ്‌ ആന്റ്‌ സെയിലിങ്ങ്‌ ഓര്‍ഗനൈസേഷന്‍ സെക്രട്ടറി ഗിരിജ ഗോവിന്ദ്‌, ക്യാപ്‌റ്റന്‍ ഓഫ്‌ ബോട്ട്‌സ്‌ ജോളി തോമസ്‌ എന്നിവര്‍ പങ്കെടുത്തു. 

ഇക്കണോമി വിമന്‍ എക്‌സലന്‍സ്‌ അവാര്‍ഡ്‌ നൈറ്റ്‌ 19ന്‌


കൊച്ചി
യൂണിക്‌ ടൈംസ്‌ അവതരിപ്പിക്കുന്ന കേരളത്തിലെ വിവിധ മേഖലകളില്‍ കഴിവ്‌ തെളിയിച്ച മികച്ച വനിതകള്‍ക്ക നല്‍കുന്ന പുരസ്‌കാരമായ ദ ഇക്കണോമി വിമന്‍ എക്‌സലന്‍സ്‌ അവാര്‍ഡ്‌ 19നു ഹോട്ടല്‍ ക്രൗണ്‍ പ്ലാസയില്‍ നടക്കുന്ന ചടങ്ങില്‍ വിതരണം ചെയ്യും.
വൈകിട്ട്‌ 5.30നു ആരംഭിക്കുന്ന ചടങ്ങില്‍ സാമൂഹിക-സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ പങ്കെടുക്കും. മണപ്പുറം ഫിനാന്‍്‌സ്‌ എംഡി വി.പി.നന്ദകുമാര്‍ അവാര്‍ഡ്‌ നൈറ്റ്‌്‌്‌ ഉദ്‌ഘാടനം ചെയ്യും.
പെഗാസസ്‌ ഇവന്റ്‌ മേക്കേഴ്‌സ്‌ ചെയര്‍മാന്‍ അജിത്‌ രവിയുടെ 100 ലൈഫ്‌ ചലഞ്ചിന്റെ ഔദ്യോഗിക പ്രഖ്യാപനവും ഇതോടൊപ്പം നടക്കും.
ബീന കണ്ണന്‍,ബി.സന്ധ്യ,പര്‍വീന്‍ ഹാഫിസ്‌, റെമി തോമസ്‌, ഷീല കൊച്ചൗസേപ്പ്‌, ധന്യരാമന്‍, അംബിക പിള്ള, ഷാനി പ്രഭാകരന്‍,ഡോ.റോസ്‌ മേരി വില്‍സന്‍, രാധ രാജശേഖരന്‍,പ്രീജ ശ്രീധരന്‍, റീന വേണുഗോപാല്‍, പമേല അന്ന മാത്യു, സുഗതകുമാരി, ഭാഗ്യലക്ഷ്‌മി എന്നിവരാണ്‌ ഇത്തവണത്തെ അവാര്‍ഡിനു അര്‍ഹരായവര്‍.
മീഡിയ ഔട്ട്‌ലുക്ക്‌ ഇന്ത്യ പബ്ലിക്കേഷന്‍സ്‌ എം.ഡി. മോനിഷ്‌ മോഹന്‍, എക്‌സിക്യൂട്ടീവ്‌ ഡയറക്ടര്‍ രേജഷ്‌ കുമാര്‍, പെഗാസസ്‌ ഇവന്റ്‌സ്‌ ചെയര്‍മാന്‍ അജിത്‌ രവി എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

വൈസ്‌മെന്‍ ഇന്ത്യ വാര്‍ഷിക സമ്മേളനം 28


കൊച്ചി
വൈസ്‌മെന്‍ ഇന്റര്‍നാഷണലിന്റെ ദേശീയ യൂണിറ്റായ ഇന്ത്യാ ഏരിയയുടെ 33-ാമത്‌ വാര്‍ഷിക സമ്മേളനം 28നു ഐഎംഎ ഹാളില്‍ നടക്കും. വൈസ്‌മെന്‍ ഇന്റര്‍നാഷണല്‍ പ്രസിഡന്റ്‌ ഐസക്‌ പാലത്തിങ്കല്‍ സമ്മേളനം ഉദ്‌ഘാടനം ചെയ്യും.
രാജ്യത്തെ വിവിധ സംസ്ഥാനങ്ങളെയും മിഡില്‍ ഈസ്റ്റ്‌ രാജ്യങ്ങളും ഉള്‍പ്പെടുന്ന ഇന്ത്യാ ഏരിയായെ പ്രതിനിധീകരിച്ചുകൊണ്ട്‌ 577 ക്ലബ്ബുകളില്‍ നിന്നായി 1500 ലധികം പ്രതിനിധികള്‍ പങ്കെടുക്കും. ഇന്ത്യ ഏരിയ പ്രസിഡന്റായി പി.വിജയകുമാറിനെ അവരോധിക്കുന്ന ചടങ്ങുകള്‍ക്ക്‌ നിയുക്ത പ്രസിഡന്റ്‌ വിച്ചിയാന്‍ ബുണ്‍മാപ ജോണ്‍ നേതൃത്വം വഹിക്കും. പുതിയ ഭറണസമിതി സമ്മേളനത്തില്‍ ചുമതലയേല്‍ക്കും.
ഈ സാമ്പത്തിക വര്‍ഷം നടപ്പിലാക്കുന്ന വിവിധ സേവന പദ്ധതികളുടെ ഔപചാരിക ഉദ്‌ഘാടനം ഇന്റര്‍നാഷണല്‍ ട്രഷറര്‍ ഫിലിപ്പ്‌ ചെറിയാന്‍,മുന്‍ ഇന്റര്‍നാഷണല്‍ പ്രസിഡന്റ്‌ ഫിലിപ്പ്‌ മത്തായി എന്നിവര്‍ നിര്‍വഹിക്കും.
ആരോഗ്യം ,ആതുരസേവനം, പരിസ്ഥിതി എന്നീ മേഖലകളിലായി 25 കോടി രൂപയുടെ പദ്ധതികളാണ്‌ ആവിഷ്‌കരിച്ചിരിക്കുന്നത്‌. 300 വീടുകളുടെ നിര്‍മ്മിതി, ഒരു ലക്ഷം വൃക്ഷത്തൈ നടല്‍, മാലിന്യസംസ്‌കരണ പദ്ധതി ,പരിസ്ഥിതി ശുചീകരണം,ജീവിതശൈലി രോഗങ്ങള്‍ സംബന്ധിച്ച്‌ അവബോധം എന്നിവയ്‌ക്കായുള്ള പ്രചരണ പരിപാടികള്‍, ക്യാന്‍സര്‍ ആന്റ്‌ പാലിയേറ്റീവ്‌ കെയര്‍,10,000 ഡയാലിസിസ്സിനു സഹായം ഏര്‍പ്പെടുത്തുക തുടങ്ങിയ നിരവധി പദ്ധതികള്‍ ഈ വര്‍ഷം നടപ്പില്‍ വരുത്തും. വാര്‍ത്താ സമ്മേളനത്തില്‍ പി.വിജയകുമാര്‍, നിജു മോഹന്‍ദാസ്‌ എന്നിവര്‍ പങ്കെടുത്തു.

അന്താരാഷ്ട്ര യോഗ ദിനം ജില്ലയില്‍ വിപുലമായ പരിപാടികള്‍


കൊച്ചി
ഈ മാസം 21നു അന്താരാഷ്ട്ര യോഗദിനം ആഘോഥിക്കുന്നതിന്‍രെ ഭാഗമായി ജില്ലയില്‍ വിപുലമായ പരിപാടികള്‍ നടത്തും.
21നു രാവിലെ എളമക്കര ഭാസ്‌കരീയം കണ്‍വെന്‍ഷന്‍ സെന്ററില്‍ രാവിലെ ഏഴുമുതല്‍ എട്ടുവരെ സാമൂഹിക യോഗ പരിശീലനവും 9.30 മുതല്‍ 11.30 വരെ ധ്യാന പരിശീലനവും 10 മുതല്‍ 12 വരെ സരസ്വതി വിദ്യാനികേതന്‍ സ്‌കൂളിലെ 600 ഓളം വിദ്യാര്‍ഥികളുടെ യോഗാനുഭൂതി സാമൂഹ്യ സുര്യനമസ്‌കാരവും യോഗനിദ്രാ പ്രദര്‍ശനവും 3മുതല്‍ 6.30വരെ സാംസ്‌കാരിക സമ്മേളനവും നടക്കും. ജസ്റ്റിസ്‌ കെ.ടി ശങ്കരന്‍ സന്മേളനം ഉദ്‌ഘാടനം ചെയ്യും. ജില്ലയില്‍ 34 കേന്ദ്രങ്ങളില്‍ സാമൂഹിക യോഗ പരിശീലന വേദികള്‍ ഉണ്ടാകും.
വാര്‍ത്താ സമ്മേളനത്തില്‍ ഡോ.എ.പ്രകാശ്‌ ചന്ദ്രന്‍, ജി.ദേവന്‍,സി.ജി രാജഗോപാല്‍, ഡോ.ആര്‍.രാജീവ്‌ കുമാര്‍ എന്നിവര്‍ പങ്കെടുത്തു.

2015 ജൂൺ 14, ഞായറാഴ്‌ച

തുരുത്തുകളുടെ ടൂറിസം സാധ്യതകള്‍




നഗരം കീഴടക്കാന്‍ ആഫ്രിക്കന്‍ ഒച്ചുകള്‍ എത്തിത്തുടങ്ങി


മൂലമ്പിള്ളിക്കാര്‍ അരുവിക്കരയിലേക്ക്‌


വികാരിയച്ചനെ സ്ഥലം മാറ്റുന്നതു തടയാന്‍ വിശ്വാസികളുടെ സമരം


ബ്രോഡ്‌വെ പുനര്‍ജനിക്കുന്നു


കൊച്ചിയിലെ ബിഫിന്റെ രഹസ്യം