2015, ജൂൺ 22, തിങ്കളാഴ്‌ച

നീറ്റ ജലാറ്റിന്‍ കമ്പനി അടച്ചുപൂട്ടണം-ആക്‌ഷന്‍ കൗണ്‍ലില്‍




കൊച്ചി
കഴിഞ്ഞ 35 വര്‍ഷമായി മലിനീകരണം തടയാന്‍ കഴിയാത്ത നീറ്റാ ജലാറ്റിന്‍ കമ്പനി ഇനി ഒരു നിമിഷം വൈകാതെ അടച്ചുപൂട്ടണമെന്ന്‌ ആക്‌്‌ഷന്‍ കൗണ്‍സില്‍ ആവശ്യപ്പെട്ടു. കമ്പനിക്ക്‌ കീഴ്‌ ഭാഗത്ത്‌ ചാലക്കുടി പുഴയിലെ ജലം ഉപയോഗിക്കുന്ന പ്രദേശത്ത്‌ ഒരു വിദേശ ഏജന്‍സിയെക്കൊണ്ട്‌ പഠനം നടത്തണമെന്നും പരിസരവാസികള്‍ക്ക്‌ അടിയന്തിര ചികിത്സാ സഹായം നല്‍കണമെന്നും ആക്‌്‌ഷന്‍ കൗണ്‍സില്‍ അഭ്യര്‍ത്ഥിച്ചു. 
നീറ്റ ജെലാറ്റിന്‍ ഉയര്‍ത്തുന്ന മാലിന്യപ്രശനത്തെക്കുറിച്ചു അന്വേഷിച്ചു റിപ്പോര്‍ട്ട്‌ സമര്‍പ്പിക്കാന്‍ നാഗ്‌പൂര്‍ കേന്ദ്രമായ നാഷണല്‍ എന്‍വയോണ്‍മെന്റല്‍ എന്‍ജിനിയറിംഗ്‌ റിസര്‍ച്ച്‌ ഇന്‍സ്‌റ്റിറ്റിയൂട്ടിനെയാണ്‌ (നീറി) ഏര്‍പ്പെടുത്തിയിരുന്നത്‌. എന്നാല്‍ നീറി നല്‍കിയ റിപ്പോര്‍ട്ട്‌ തൃശൂര്‍ ജില്ലാ കലക്ടറും കെഎസ്‌ഐഡിസി ഉദ്യോഗസ്ഥരും ഒത്തു ചേര്‍ന്നു പൂഴ്‌ത്തിവെക്കുകയായിരുന്നുവെന്നും ആക്‌്‌ഷന്‍ കൗണ്‍സില്‍ ആരോപിച്ചു. ഇരുകൂട്ടരെയും അടിയന്തിരമായി സസ്‌പെന്‍ഡ്‌ ചെയ്യണമെന്നും ,കമ്പനി സര്‍ക്കാര്‍ എത്രയും വേഗം ഏറ്റെടുത്ത്‌ അവിടെ ശുദ്ധജല നിര്‍മ്മാണ കമ്പനി നടത്തി തൊഴിലാളികളെ സംരക്ഷിക്കണമെന്നും ആവശ്യപ്പെട്ടു.
മൂന്നര പതിറ്റാണ്ടായി കാതികൂടം ഗ്രാമത്തെയും ചാലക്കുടി പുഴയുടെ ശുദ്ധജലത്തെയും ആശ്രയിച്ചു ജീവിക്കുന്ന നാല്‌ ദശലക്ഷത്തോളം ജനങ്ങളെ മാറിമാറി വരുന്ന സര്‍ക്കാരുകള്‍ വഞ്ചിച്ചതായും ആരോപണമുയര്‍ന്നു. കമ്പനിയുടെ 100 മീറ്റര്‍ ചുറ്റളവില്‍ വീടുകള്‍ ഒന്നും പാടില്ലെന്നാണെങ്കിലും 50 മീറ്റര്‍ ചുറ്റളവില്‍ തന്നെ 46 ഓളം കുടുംബങ്ങളാണ്‌ താ്‌മസിക്കുന്നത്‌. അതേപോലെ എറണാകുളം ,തൃശൂര്‍ ജില്ലകളിലായി അന്നമനട, കാടുകുറ്റി, പുത്തന്‍വേലിക്കര,കുന്നുകര തുടങ്ങിയ 18ഓളം പഞ്ചായത്തുകളാണ്‌ കുടിവെള്ളത്തിനായി ചാലക്കുടി പുഴയെ ആശ്രയിക്കുന്നത്‌.
ഒരു പൊതുജലാശയത്തിലേക്കു ശുദ്ധീകരിച്ച മലിനജലം ഒഴുക്കുന്നതിനു ഇന്ത്യന്‍ നിലവാര പ്രകാരം 29 വസ്‌തുക്കളുടെ പരമാവധി അളവ്‌ നിശ്ചിയിച്ചിട്ടുള്ളതാണ്‌. അതായത്‌ ഉപയോഗശൂന്യമായ മലിനജലത്തില്‍ 29വസ്‌തുക്കളുടെ അളവ്‌ ഈ പരിധിയില്‍ താഴെ ആയിരിക്കണമെന്നു കര്‍ശനമായി നിഷ്‌്‌കര്‍ച്ചിട്ടുണ്ട്‌. എന്നാല്‍ 1979 മുതല്‍ നാളിതുവരെ ഇവിടെ കേവലം എട്ടു പദാര്‍ത്ഥങ്ങളുടെ അളവ്‌ മാത്രമാണ്‌ പരിശോധിച്ചിട്ടുള്ളത്‌. കമ്പനിക്ക്‌ അനൂകൂലമായ എട്ടു പദാര്‍ത്ഥങ്ങള്‍ മാത്രം കേരള പിസിബി പരിശോധിച്ച്‌ ഈ കമ്പനി ചാലക്കുടി പുഴയിലേക്ക്‌ ഒഴുക്കുക്കുന്നതെന്നും ബോധിപ്പിച്ച്‌ കോടതികളെയും പൊതു സമൂഹത്തേയും ചതിക്കുകയായിരുന്നു. എട്ട്‌ ഇനങ്ങളില്‍ നിന്നും ക്ലോറൈഡിന്റെ പരിശോധന ഒഴിവാക്കിയതായും ആക്‌്‌ഷന്‍ കൗണ്‍സില്‍ ആരോപിച്ചു. കമ്പനി അടിച്ചുപൂട്ടാന്‍ 11 മാസം മുന്‍പ്‌ തന്നെ ജില്ലാ കലക്ടര്‍ക്കു കോടതി നിര്‍ദ്ദേശം നല്‍കിയിരുന്നുവെങ്കിലും ഇതുവരെ ഇതു പാലിച്ചട്ടില്ല. ഇതിനെതിരെ കോടതി അലക്ഷ്യ കേസ്‌ നല്‍കുമെന്നും ആക്‌്‌ഷന്‍ കൗണ്‍സില്‍ അറിയിച്ചു.
അതീവഗുരുതര മലിനീകരണം നടത്തുന്ന കാതികൂടത്തെ നീറ്റ ജലാറ്റിന്‍ കമ്പനിക്കെതിരെ ജനങ്ങള്‍ നടത്തുന്ന സമരത്തിനു പിന്നില്‍ മാവോയിസ്‌റ്റുകളാണെന്നു വരുത്തി തീര്‍ക്കാനാണ്‌ പൊതുവെ ശ്രമം നടത്തുന്നത്‌. വന്‍ അഴിമതി മൂടിവെക്കാനുള്ള ശ്രമമാണ്‌ ഇതിനു പിന്നിലുള്ളതെന്നും ആക്‌്‌ഷന്‍ കൗണ്‍സില്‍ ഭാരവാഹികള്‍ പറഞ്ഞു. എല്ലാ ജനാധിപത്യ മര്യാദകളെല്ലാം ലംഘിച്ചു സമരത്തിനു നേതൃത്വം നല്‍കുന്നവരുടെ മൊബൈല്‍ ഫോണുകള്‍ പോലീസ്‌ വര്‍ഷങ്ങളായി ചോര്‍ത്തിക്കൊണ്ടിരിക്കുകയാണ്‌.
നീറ്റ ജലാറ്റിന്‍ കമ്പനി ഉടനടി അടച്ചുപൂട്ടണമെന്നു ആവശ്യപ്പെട്ടുകൊണ്ട്‌ സമരമാര്‍ഗങ്ങള്‍ ഉടന്‍ ആരംഭിക്കാന്‍ എന്‍.ജി.ഐ.എല്‍ ആക്‌്‌്‌ഷന്‍ കൗണ്‍സില്‍ തീരുമാനിച്ചതായി വാര്‍ത്താ സമ്മേളനത്തില്‍ രക്ഷാധികാരി ജയ്‌സണ്‍ പനിക്കുളങ്ങര, സെക്രട്ടറി അനില്‍ കാതികൂടം, കോര്‍ കമ്മിറ്റി അംഗങ്ങളായ പി.കെ. സഖീര്‍ , പി.സി.ബിനോജ്‌ എന്നിവര്‍ അറിയിച്ചു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ