2017, ഫെബ്രുവരി 1, ബുധനാഴ്‌ച

വരള്‍ച്ച നേരിടുന്നതിന്‌ അടിയന്തിര നടപടികള്‍ സ്വീകരിക്കും മന്ത്രി മാത്യു ടി.തോമസ്‌




കൊച്ചി: വരള്‍ച്ച നേരിടുന്നതിന്‌ അടിയന്തിര നടപടികള്‍ സ്വീകരിക്കുമെന്ന്‌ മന്ത്രി മാത്യു ടി. തോമസ്‌. ജലസ്രോതസുകളുടെ നവീകരണത്തിനും ജലസ്രോതസുകളില്‍ തടയിണകള്‍ സ്ഥാപിക്കുന്നതിനും നി?ദേശം ന?കിയിട്ടുണ്ട്‌. വരള്‍ച്ചനേരിടാനുള്ള മുന്നൊരക്കങ്ങളുടെ ഭാഗമായി ജലവിഭവവകുപ്പിന്‍റെ കീഴിലെ ജലസേചനം, ഭൂജലവികസനം, കേരള ജല അതോറിറ്റി, ജലനിധി എന്നിവയിലെ ഉദ്യോഗസ്ഥരുടെ യോഗത്തിനുശേഷം മാധ്യമപ്രവര്‍ത്തകരോ
ട്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം. എറണാകുളം, ആലപ്പുഴ, ഇടുക്കി, കോട്ടയം ജില്ലകളിലെ സ്ഥിതിയാണ്‌ മന്ത്രി വിലയിരുത്തിയത്‌. ഇന്നു തിരുവനന്തപുരത്തും ആറിന്‌ തൃശൂരിലും സമാനനമായി യോഗം ചേരും. 
തുലാവ?ഷവും കൈവിട്ടതോടെ കേരളം കടുത്ത ജലക്ഷാമത്തിലേക്കാണ്‌ നീങ്ങുന്നതെന്നും മന്ത്രി പറഞ്ഞു. നദീജല കരാറുകളില്‍ ഇതര സംസ്ഥാനങ്ങള്‍ വീഴ്‌ച്ച വരുത്തുന്നതാണ്‌ കേരളത്തിലെ ജലക്ഷാമത്തിനു കാരണം. പറമ്പിക്കുളം, ആഴിയാര്‍ പദ്ധതികളില്‍ വലിയ നഷ്ടമാണ്‌ കേരളത്തിനുണ്ടായിരിക്കുന്നത്‌. അന്ത? സംസ്ഥാന നദീജല പ്രശ്‌നങ്ങ? ചര്‍ച്ച ചെയ്യാന്‍ ഇന്ന്‌ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ യോഗം ചേരും. 
നിലവിലെ ജല സ്രോതസുകളില്‍ നിന്നും കുടിവെള്ള ക്ഷാമം പരിഹരിക്കാനുള്ള ജലം ലഭിച്ചില്ലെങ്കില്‍ ബദല്‍ മാര്‍ഗഗങ്ങളെ കുറിച്ചും ആലോചിക്കും. നാട്ടിന്‍ പുറങ്ങളിലെ പൂട്ടിക്കിടക്കുന്ന പാറമടകളില്‍ വലിയ ജലശേഖരം സംഭരിക്കുന്നുണ്ട്‌. ഇത്‌ ഉപയോഗ പ്രദമാക്കാന്‍എന്തുചെയ്യാന്‍ കഴിയുമെന്നും വകുപ്പ്‌ ആലോചിക്കുന്നുണ്ട്‌. 
ഇത്തവണ 5500 കുഴല്‍ക്കിണറുകളുമാണ്‌ സംസ്ഥാനത്ത്‌ നവീകരിക്കുന്നത്‌. ഫെബ്രുവരി 1520നുള്ളില്‍ ഇത്തരം പ്രവര്‍ത്തനം പൂര്‍ത്തിയാക്കി കമ്മിഷന്‍ ചെയ്യാനാണ്‌ ഉദ്ദേശിക്കുന്നത്‌. ദുരന്തനിവാരണ അതോറിറ്റിയുടെ നേതൃത്വത്തില്‍ വെള്ളമില്ലെന്നു കണ്ടെത്തിയ സ്ഥലങ്ങളില്‍ ചെറുകിട പദ്ധതികളും കുഴല്‍ക്കിണറുകളും നവീകരിക്കും. ഇടുക്കിയില്‍ 556 പുതിയ കുഴല്‍കിണറുകള്‍ സ്ഥാപിക്കും. കോട്ടയത്ത്‌ 281ഉം, എറണാകുളത്ത്‌ 260 കുഴല്‍കിണറുകളും ഉപയോഗ്യമാക്കും, കൂടാതെ ഇടുക്കി, ആലപ്പുഴ, കോട്ടയം ജില്ലകളിലാല്‍ 24 വീതം ചെറുകിട ജലവിതരണ പദ്ധതികളും പൂര്‍ത്തിയാക്കും. മാര്‍ച്ച്‌ 31നുള്ളില്‍ ഇവ കമ്മീഷന്‍ ചെയ്യുമെന്നും മന്ത്രി പറഞ്ഞു. കിണറുകളും മറ്റു ജലസ്രോതസുകളും വറ്റിവരളുന്ന സാഹചര്യത്തില്‍ വാട്ടര്‍ അതോറിറ്റിയുടെ ശുദ്ധീകരിച്ച ജലത്തിന്‍റെ ഉപയോഗം വാര്‍ധിക്കാം എന്നത്‌ മുന്‍കൂട്ടി കണ്ട്‌ ഉപഭോഗത്തിന്‌ അനുസൃതമായി വെള്ളം കൊടുക്കാന്‍ നിലവിലുള്ള എല്ലാ സംവിധാനങ്ങളിലും മതിയായ അളവില്‍ വെള്ളം സൂക്ഷിക്കാന്‍ നടപടി സ്വീകരിക്കും. വരള്‍ച്ചയെ നേരിടുന്നതിന്‍റെ ഭാഗമായി റവന്യൂവകുപ്പിന്‍റെ നിര്‍ദേശപ്രകാരം വാര്‍ഡ്‌ തലത്തില്‍ സ്ഥാപിക്കുന്ന കിയോസ്‌കുകളില്‍ നിറയ്‌ക്കാനുള്ള ശുദ്ധീകരിച്ച ജലം ജലവിഭവവകുപ്പ്‌ നല്‍കും. പൈപ്പ്‌ പൊട്ടുന്നതുള്‍പ്പെടെയുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സംവിധാനം ഒരുക്കിയിട്ടുണ്ട്‌. പൈപ്പ്‌ പൊട്ടി ജലം പാഴാകുന്നത്‌ കണ്ടാല്‍ 18004255313 എന്ന ടോള്‍ ഫ്രീ നമ്പറില്‍ പരാതി രേഖപ്പെടുത്താം. ശുദ്ധീകരിച്ച വെള്ളം എത്തിക്കാന്‍പറ്റുന്ന സ്ഥലങ്ങളില്‍ അതിനുള്ള സംവിധാനം ഒരുക്കുമെന്നും മന്ത്രി പറഞ്ഞു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ