2014, മേയ് 30, വെള്ളിയാഴ്‌ച

സമുദ്രോല്‍പ്പന്ന കയറ്റുമതിയില്‍ വമ്പിച്ച നേട്ടം


കൊച്ചി

സമുദ്രോല്‍പ്പന്ന കയറ്റുമതിയില്‍ ഇന്ത്യക്ക്‌ വന്‍ നേട്ടം. കഴിഞ്ഞ വര്‍ഷം 6007.70 ദശലക്ഷം ഡോളറിന്റെ കയറ്റുമതിയാണ്‌ ഉണ്ടായത്‌. ഇതൊരു സര്‍കാല റെക്കോര്‍ഡാണ്‌. വിദേശ നാണ്യത്തില്‍ മാത്രമല്ല മത്സ്യകയറ്റുമതിയിലൂടെ അളവിലും രൂപയുടെ മൂല്യത്തിലും വര്‍ധനവ്‌ ഉണ്ടായി. 30213 .28 കോടി രൂപയുടെ വിദേശനാണ്യം നേടി തന്ന 983,745 മെട്രിക്‌ ടണ്‍ സമുദ്രോല്‍പ്പന്നങ്ങളാണ്‌ കയറ്റുമതി ചെയ്യാന്‍ കഴിഞ്ഞത്‌.
ചെമ്‌മീന്‍ കയറ്റുമതിയിലൂടെയാണ്‌ വിദദേശനാണ്യം ഏറ്റവും കൂടുതല്‍ ലഭിച്ചത്‌. മൊത്തം മത്സ്യ കയറ്റുമതില്‍ 64ശതമാനത്തോളം വരുമാനം ശീതീകരിച്ച ചെമ്മീന്‍ കയറ്റുമതിയില്‍ നിന്നാണ്‌ . ഇന്ത്യയില്‍ നിന്നും അമേരിക്കയിലേക്കാണ്‌ പ്രധാന കയറ്റുമതി. യുറോപ്യന്‍ യുണിയന്‍ ,തെക്കുകിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങള്‍, ജപ്പാന്‍ എന്നിവയാണ്‌ അടുത്ത സ്ഥാനങ്ങളില്‍. മത്സ്യ കയറ്റുമതിയില്‍ കണവയാണ്‌ ഒന്നാമത്‌ 19.78 ശതമാനം.ശീതീകരിച്ച കൂന്തലിന്റെ യും ഉണക്കമത്സ്യത്തിന്റെയും കയറ്റുമതിയിലും വന്‍ വര്‍ധനവ്‌ ഉണ്ടായി. 
മറൈന്‍ പ്രോഡക്‌ട്‌സ്‌ എക്‌സ്‌പോര്‍ട്ട്‌ ഡെവലപ്പ്‌മെന്റ്‌ അതോറിറ്റിയുടെ മൂന്നാമത്‌ അക്വ അക്വേറിയ 2015 ഫെബ്രുവരി 20-22 വരെ വിജയവാഡയിലെ ലൊയോള കോളേജ്‌ കാമ്പസില്‍ നടക്കുമെന്നും വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.മേളയില്‍ 300ഓളം സ്റ്റാളുകള്‍ ഉണ്ടാകും. ഉല്‍പ്പാദന,വിളവെടുപ്പ്‌ സാങ്കേതിക വിദ്യകളും കയറ്റുമതിക്കു വേണ്ടിയുള്ള യന്ത്രസാമഗ്രികളുടെ പ്രദര്‍ശനവും ഉണ്ടായിരിക്കും.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ