2014, മേയ് 30, വെള്ളിയാഴ്‌ച

കാനറാ ബാങ്കിന്റെ സര്‍ക്കിള്‍ ഓഫീസ്‌ കൊച്ചിയില്‍ പ്രവര്‍ത്തനം ആരംഭിച്ചു


കൊച്ചി

കാനറാ ബാങ്കിന്റെ കേരളത്തിലെ മൂന്നാമത്തെ സര്‍ക്കിള്‍ ഓഫീസ്‌ കൊച്ചിയില്‍ പ്രവര്‍ത്തനം ആരംഭിച്ചു. എറണാകുളം ടി.ഡി റോഡ്‌ നോര്‍ത്ത്‌ എന്‍ഡിലെ പുതിയ ഓഫീസ്‌ മന്ദിരം ബാങ്ക്‌ ചെയര്‍മാനും എംഡിയുമായ ആര്‍.കെ ദുബെ ഉദ്‌ഘാടനം ചെയ്‌തു. എംപിമാരായ കെ.വി തോമസ്‌,പി.രാജീവ്‌,ഹൈബി ഈഡന്‍ എംഎല്‍എ എന്നിവര്‍ പങ്കെടുത്തു.
ബാങ്കിന്റെ 40-#ാമത്തെ സര്‍ക്കിളായ എറണാകുളം ജില്ലയിലെ 39ഉം തൃശൂര്‍ ജില്ലയിലെ 42ഉം ഇടുക്കിയിലെ മൂന്നും അടക്കം 125 ശാഖകളുടെ മേല്‍നോട്ടം കൊച്ചി സര്‍ക്കിളിനായിരിക്കും. നേരത്തെ കോഴിക്കോടും തിരുവനന്തപുരത്തുമാണ്‌ സര്‍ക്കള്‍ ഓഫീസുകള്‍ ഉണ്ടായിരുന്നത്‌. ഒരു വര്‍ഷത്തിനകം പാലക്കാട്‌ അല്ലെങ്കില്‍ തൃശൂരില്‍ അഞ്ചാമത്തെ സര്‍ക്കിള്‍ ഓഫീസ്‌ തുറക്കുവാനും പദ്ധതിയുണ്ട്‌. വന്‍ നഗരങ്ങളില്‍ 27ഉം പട്ടണങ്ങളിലെ 82ഉം ഗ്രാമങ്ങളിലെ 16ഉം ശാഖകളില്‍ നിന്നായി 13,000 കോടിയുടെ ബിസിനസ്‌ ഇപ്പോള്‍ നിലവിലുണ്ട്‌. ഈ സാമ്പത്തിക വര്‍ഷം 75 പുതിയ ശാഖകള്‍ കൂടി തുറന്ന്‌ ,ശാഖകളുടെ എണ്ണം 200 ആക്കി വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്‌. എറണാകുളം സര്‍ക്കിളിലെ 13,000 കോടിയുടെ മൊത്ത ബിസിനസില്‍ 3000 കോടി കൃഷിക്കും 1500 കോടി ചെറുകിട വ്യവസായങ്ങള്‍ക്കും 4000 കോടിയോളം മുന്‍ഗണന വായ്‌പയും നല്‍കികൊണ്ട്‌ 86ശതമാനം വായ്‌പ നിക്ഷേപ അനുപാതം നേടിയിട്ടുണ്ട്‌. 
പുതിയ സാമ്പത്തികവര്‍ഷത്തില്‍ നിക്ഷേപത്തില്‍ 16 മുതല്‍ 17ശതമാനം വളര്‍ച്ചയും വായ്‌പയില്‍ 20ശതമാനം വരെയും വളര്‍ച്ചയും നേടാനായി. 8.5ലക്ഷം കോടി മൊത്ത ബിസിനസ്‌ ആണ്‌ ബാങ്കിന്റെ ലക്ഷ്യം. 
ഗ്രാമീണ മേഖലയില്‍ യുവാക്കള്‍ക്ക്‌ സ്വന്തമായി തൊഴില്‍ നടത്തുവാനുള്ള പരിശീലനവും അതിനുവേണ്ട സാമ്പത്തിക സഹായം ഉറപ്പിക്കുവാനുമായി തൃശൂര്‍,മലപ്പുറം,പാലക്കാട്‌,കോഴിക്കോട്‌ എന്നീ ജില്ലാകളില്‍ സെല്‍ഫ്‌ എംപ്ലോയിമെന്റ്‌ പരിശീലന ഇന്‍സ്റ്റിറ്റിയൂട്ടുകള്‍ നടത്തിവരുന്നു. 
ഉദ്‌ഘാടന വേളയില്‍ കുടുംബശ്രീ മിഷനുമായി സഹകരിച്ച്‌ 10.16 കോടി രൂപയുടെ വിദ്യാഭ്യാസ വായ്‌പളുടേയും 0.25 കോടിയുടെ ചെറുകിട വ്യവസായ വായ്‌പകളുടേയും വിതരണം നടത്തി. ഡപ്യുട്ടി ജനറല്‍ മാനേജര്‍മാരായ ഡി.എസ്‌ സുരേഷ്‌, കിഷോര്‍ കുമാര്‍ എന്നിവര്‍ പങ്കെടുത്തു. 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ