2014, ഏപ്രിൽ 25, വെള്ളിയാഴ്‌ച

ബിഒടി പാലത്തിലെ ടോള്‍ കൊള്ളയടി 27നു വൈകിട്ട്‌ അഞ്ചിനു അവസാനിക്കും


പശ്ചിമകൊച്ചിയിലെ ജനങ്ങളുടെ നിരന്തര പ്രക്ഷോഭങ്ങളുടെ വേദിയായ തൊപ്പുംപടി ബിഒടി പാലത്തിലെ വിവാദ ടോള്‍ പിരിവ്‌ 27നു വൈകിട്ട്‌ അഞ്ചുമണിക്ക്‌ അവസാനിപ്പിക്കുമെന്ന്‌ ജിസിഡിഎ ചെയര്‍മാന്‍ എന്‍.വേണുഗോപാല്‍ അറിയിച്ചു.
കരാറുകാരായ ഗാമണ്‍ ഇന്ത്യയുടേയും സര്‍ക്കാരിന്റെ പ്രതിനിധികളും ജിസിഡിഎയും തമ്മില്‍ ഉണ്ടാക്കിയ കരാര്‍ അനുസരിച്ച്‌ നിര്‍മ്മാണ കാലാവധി കഴിഞ്ഞിട്ടും 13 വര്‍ഷവും ഒന്‍പത്‌ മാസവും എന്ന കാലാവധിയില്‍ ടോള്‍ പിരിച്ച്‌ ഗാമണ്‍ ഇന്ത്യ ഒഴിയണം എന്നതാണ്‌ കരാറില്‍ പറഞ്ഞിരിക്കുന്ന വ്യവസ്ഥ 2000 ജൂലൈ 27നു പാലത്തില്‍ ടോള്‍ പിരിക്കുന്നതിനുള്ള സജ്ജീകരണത്തോടു കൂടി പാലം പണി പൂര്‍ത്തിയാക്കി. 15-9-2001ലാണ്‌ ടോളിന്റെ വിജ്ഞാപനം പുറപ്പെടുവിക്കുന്നത്‌. നിലനില്‍ക്കുന്ന നിയമം അനുസരിച്ച്‌ ഏതെങ്കിലും ഒരു ടോള്‍ പിരിവ്‌ നടക്കണമെന്നുണ്ടെങ്കില്‍ നിയമത്തിലെ 24-#ാമത്തെ വകുപ്പ്‌ അനുസരിച്ച്‌ വിജ്ഞാപനം നടത്തണമെന്നും ,ആ വിജ്ഞാപനം എത്രകാലത്തേക്കാണ്‌ അത്രയും നാള്‍ ടോള്‍ പിരിക്കാമെന്നുള്ളതാണ്‌. മട്ടാഞ്ചേരി ബിഒടി പാലത്തെ സംബന്ധിച്ചിടത്തോളം 13 വര്‍ഷവും ഒന്‍പതു മാസവും എന്ന വിജ്ഞാപനം കരാര്‍ അനുസരിച്ച്‌ 27-7-2000ല്‍ ആരംഭിച്ച്‌ 27-4-2014ല്‍ അവസാനിക്കുന്ന കാലാവധിയാണ്‌.
ടോളിന്റെ സാമ്പത്തിക ക്രമീകരണങ്ങളുമായി ബന്ധപ്പെട്ട്‌ ജിസിഡിഎയ്‌ക്ക്‌ തുടക്കം മുതല്‍ ഇന്നുവരെയുള്ള എല്ലാ കണക്കുകളും ,ഹൈക്കോടതിയുടെ ഇടപെടല്‍ വരുന്നതുവരെ മാസത്തില്‍ ഒരിക്കലും 2009ല്‍ ഹൈക്കോടതി ഇടപെട്ടതിനെ തുടര്‍ന്ന്‌ എല്ലാ ദിവസത്തേയും കണക്കുകള്‍ ജിസിഡിഎ സ്വീകരിച്ചിട്ടുണ്ട്‌. ജിസിഡിഎയുടെ ഓഫീസില്‍ സമര്‍പ്പിക്കുന്നുണ്ട്‌.
ഗാമണ്‍ ഇന്ത്യയും ജിസിഡിഎയും തമ്മില്‍ ഒരു കരാര്‍ അല്ലാതെ ഒരു സംയുക്ത അക്കൗണ്ട്‌ ഓപ്പറേഷന്‍ ബാങ്കില്‍ തുടങ്ങണമെന്ന ആവശ്യം ജിസിഡിഎയുടെ നിയമഉപദേശം മുഖേന അത്‌ ആവശ്യമില്ലാത്ത സാമ്പത്തിക ബാധ്യതയ്‌ക്കു ഉത്തരം പറയേണ്ടിവരും ഏന്നതുകൊണ്ട്‌ ഒരു അക്കൗണ്ട്‌ സംയുക്തമായി ഓപ്പണ്‍ ചെയ്‌തിട്ടില്ല. എന്നാല്‍ എക്‌സിക്യൂട്ടീവ്‌ എന്‍ജിനിയറുടെ പദവിയിലുള്ള ഒരു ഉദ്യോഗസ്ഥന്‍ കഴിഞ്ഞ എല്ലാ സമയത്തും ടോളിന്റെ നിരന്തരമായ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ടു ജിസിഡിഎ നിയമിച്ചിട്ടുണ്ട്‌.
ഇന്നലെ വരെ 2009 വരെ തന്നിരിക്കുന്ന മാസങ്ങളിലുള്ള കണക്കും മാര്‍ച്ച്‌ 31 വരെയുള്ള ദിവസേനയുള്ള കണക്കുകളും നോക്കിയാല്‍ 43 കോടി94 ലക്ഷം രൂപ ലഭിച്ചതിന്റെ കണക്കും ജിസിഡിഎ നല്‍കുന്ന ടിക്കറ്റിന്റെ കൗണ്ടറിന്റെ കണക്കുകളും ജിസിഡിഎയുടെ ഓഫീസില്‍ സുരക്ഷിതമായി സൂക്ഷിച്ചിട്ടുണ്ട്‌.
കരാര്‍ അനുസരിച്ച്‌ സാമ്പത്തിക ക്രമീകരണങ്ങളെ സംബന്ധിച്ച്‌ ഏതെങ്കിലും തരത്തില്‍ പ്രശ്‌നങ്ങളുണ്ടായാല്‍ ആ തര്‍ക്കങ്ങള്‍ ആര്‍ബിട്രേഷനു വിടണം എന്നതായിരുന്നു തീരുമാനം. ഹൈക്കോടതില്‍ ഗാമണ്‍ ഇന്ത്യ 2009ല്‍ സമര്‍പ്പിച്ച സാമ്പത്തിക തര്‍ക്കവിഷയങ്ങള്‍ സംബന്ധിച്ച്‌ ഹൈക്കോടതി ആര്‍ബിട്രേഷന്‍ വഴി മൂന്നംഗ ആര്‍ബിട്രേഷന്‍ 2013 മാര്‍ച്ചില്‍ 16,17,18 ദിവസങ്ങളില്‍ കൂടാന്‍ തീരുമാനിച്ചിരുന്നു. അതിനുശേഷം ആര്‍ബിട്രേഷന്‍ ഇതുവരെ കൂടിയിട്ടില്ല.
സാമ്പത്തിക കാര്യങ്ങളെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ഹൈക്കോടതിയിലേക്കു പോയതിനു പിന്നില്‍ 2001ലെ യുഡിഎഫ്‌ ഗവണ്മന്റ്‌,അന്ന്‌ ജനങ്ങളില്‍ നിന്നും കൂട്ടായ പ്രതിഷേധ പ്രകടനങ്ങളുടെ ഭാഗമായി ഒരു സബ്‌ കമ്മിറ്റിയെ നിയമിച്ചിരുന്നു. മന്ത്രിസഭ സബ്‌ കമ്മിറ്റിയുടെ നിര്‍ദ്ദേശത്തില്‍ വെച്ച്‌ മള്‍ട്ടിപ്പില്‍ പാസ്‌ എന്നുപറയുന്ന ഒരു പാസ്‌ കൊണ്ടുവന്നു.എന്നാല്‍ ജനങ്ങള്‍ക്ക്‌ അത്‌ താങ്ങാന്‍ പറ്റാത്തതുകൊണ്ട്‌ അന്ന്‌ ഒന്നര കോടി രൂപവെച്ച്‌ ഒരുവര്‍ഷവും ആറുവര്‍ഷത്തേക്കു കാലാവധി നീട്ടുകയും ചെയ്യുന്നതിനുള്ള മന്ത്രി സഭ തീരുമാനം 2000-03ല്‍ ഉണ്ടായി. എന്നാല്‍ ആ മന്ത്രി സഭ തീരുമാനം പല കാരണങ്ങള്‍ കൊണ്ട്‌ നീട്ടിക്കൊണ്ടു പോകുകയും പിന്നീടു വന്ന മന്ത്രി സഭ ക്യാബിനറ്റില്‍ വെച്ചുതന്നെ ആ നിര്‍ദ്ദേശങ്ങള്‍ തള്ളിക്കളയുകയും ചെയ്‌തു.
അതുകൊണ്ടു തന്നെ നിലനില്‍ക്കുന്ന ജിസിഡിഎയുമായുള്ള കരാര്‍ ആണ്‌ ഇതിനകത്തെ അന്തിമമായ വാക്ക്‌.
27വരെ മാത്രമെ ഈ പാലത്തില്‍ ടോള്‍ പിരിക്കാന്‍ പാടുള്ളു. അനധികൃത ടോള്‍ പിരിവ്‌ ഒരു കാരണവശാലും ജിസിഡിഎയ്‌ക്കു അനുവദിക്കാനാവില്ല. അതുകൊണ്ടു തന്നെ 27നു വൈകുന്നേരം അഞ്ച്‌മണിക്ക്‌ ടോള്‍ ബൂത്തുകള്‍ പൂട്ടുകയും കൊച്ചിയിലെ ജനങ്ങള്‍ക്ക്‌ സ്വതന്ത്രമായി സാമ്പത്തിക ബാധ്യത ഇല്ലാത സഞ്ചരിക്കാനുള്ള സൗകര്യവും ജിസിഡിഎ തുറന്നുകൊടുക്കും.
കൊച്ചിയിലേക്കുള്ള യാത്രയില്‍ യുപി പാലം കഴിഞ്ഞ്‌ മട്ടാഞ്ചേരിയിലേക്കു പോരുന്ന വഴിക്ക്‌ കഴിഞ്ഞ 18വര്‍ഷക്കാലമായി നാഷണല്‍ ഹൈവെയുടെ പേരില്‍ ഒരു ടോള്‍ പിരിവ്‌ നടക്കുന്നുണ്ട്‌. 14 വര്‍ഷത്തില്‍ കൂടുതല്‍ ടോള്‍ പിരിക്കരുത്‌ എന്ന നിലനില്‍ക്കുന്ന നിയമങ്ങളെ ലംഘിച്ചുകൊണ്ട്‌ നാഷണല്‍ ഹൈവേ അതോറിറ്റിയുടെ യുപി പാലത്തിലെ ടോള്‍ പിരിവ്‌ അടിയന്തിരമായി അവസാനിപ്പിക്കണമെന്നും ജിസിഡിഎ ചെയര്‍മാനും പൊതുപ്രവര്‍ത്തകന്‍ എന്നിനിലയിലും എന്‍.വേണുഗോപാല്‍ ആവശ്യപ്പെട്ടു. ആ ടോള്‍ പിരിവ്‌ എറണാകുളത്തെ ജനങ്ങളോ സാമൂഹ്യസംഘടനകളോ രാഷ്‌ട്രീയ സംഘടനകളോ കണ്ടില്ല എന്ന ഒരു ധാരണയാണ്‌ ഇപ്പോള്‍ നിലനില്‍ക്കുന്നത്‌.
അനധികൃതമായ യുപി പാലത്തിലെ ടോള്‍ പിരിവ്‌ അവസാനിപ്പിക്കണം
ജില്ലാ കോടതിയില്‍ നിന്നും ജിസിഡിഎയ്‌ക്കു ഒരു സമന്‍സ്‌ വന്നിട്ടുണ്ട്‌. 30നു കോടതിയില്‍ ഹാജരാകുകയും അഡ്വക്കേറ്റ്‌സിന്റെ കൗണ്‍സില്‍ ടോള്‍ പിരവിനെ സംബന്ധിച്ചിട്ടുള്ള കാര്യങ്ങളുടെ പേരില്‍ ഒരു കാരണവശാലും വിട്ടുവീഴ്‌ചക്കു തയ്യാറല്ലെന്ന തീരുമാനം കോടതിയെ അറിയിക്കും. ഹൈക്കോടതിയില്‍ ഒരു നോട്ടീസ്‌ കൊടുത്തിട്ടുള്ളതായി അറിയുന്നു. അതിനും ആവശ്യമായ അഭിഷകരെ നിയമിച്ചിട്ടുണ്ട്‌.
ഒരു കോടതിക്കും അനധികൃതമായ ടോള്‍പിരിവിനു അനുമതി കൊടുക്കാനുള്ള അവകാശം ഇല്ല.
ഗവണ്മന്റ്‌ ആര്‍ബിട്രേഷന്റെ മുന്നില്‍ ഒരു സബ്‌ കമ്മിറ്റി രൂപീകരിച്ചു . ഈ സബ്‌ കമ്മിറ്റിയുടെ തീരുമാനം വരുന്നതുവരെ ആര്‍ബിട്രേഷന്റെ തുടര്‍ന്നുള്ള സിറ്റിംഗ്‌ മാറ്റിവെച്ചാല്‍ കൊള്ളമെന്നുള്ള അഭിപ്രായം ആര്‍ബിട്രേഷനോടു പറഞ്ഞതിനെ തുടര്‍ന്നാണ്‌ ആര്‍ബിട്രേഷന കഴിഞ്ഞ ഒരുവര്‍ഷമായി കൂടാതിരിക്കുന്നത്‌. ഗാമണ്‍ ഇന്ത്യയുടെ സീനിയറായ അഭിഭാഷകന്‍ ബറുച്യ ചെയര്‍മാനായ ആര്‍ബിട്രേഷനില്‍ കെ.ടി തോമസ്‌, നാരായണ സ്വാമി, കൃഷ്‌ണമൂര്‍ത്തി എന്നിവരാണ്‌ ഉള്‍പ്പെടുന്നത്‌.
ആര്‍ബിട്രേഷന്‍ നിലനില്‍ക്കുന്ന കാലത്തോളം സര്‍ക്കാരിനു മറ്റൊരു തീരുമാനവും ഇക്കാര്യത്തില്‍ എടുക്കനാവില്ല.
കഴിഞ്ഞ ഒരുവര്‍ഷമായി ടോള്‍ പിരിവ്‌ വളരെ കുറഞ്ഞു. 1,20,000 രൂപവരെ ലഭിച്ചുകൊണ്ടിരുന്ന ടോള്‍ പിന്നീട്‌ കഴിഞ്ഞ ഒരുവര്‍ഷക്കാലമായി 70,000-80,000 രൂപവരെയായി കുറഞ്ഞിട്ടുണ്ട്‌. സ്വകാര്യ ഏജന്‍സിക്കു ടോള്‍ പിരിവ്‌ നടത്തുന്നത്‌ റോഡ്‌ ഫണ്ട്‌ ആക്‌ട്‌ അനുസരിച്ചാണ്‌ ടോള്‍ പിരിവ്‌ നടത്തിവന്നിരുന്നത്‌
ടോള്‍ പിരിവ്‌ നിര്‍ത്തുന്നതിന്റെ ഭാഗമായി ചേരുന്നയോഗത്തില്‍ പള്ളുരുത്തി എംഎല്‍എ ഡോമനിക്‌ പ്രസന്റേഷന്‍, പശ്ചിമകൊച്ചിയിലെ കൗണ്‍സിലര്‍മാര്‍, സാമൂഹ്യസേവന സംഘടനകള്‍, രാഷ്‌ട്രീയപ്രവര്‍ത്തകര്‍,വ്യാപാരി വ്യവസായി സംഘടനകള്‍, റെസിഡന്‍സ്‌ അസോസിയേഷനുകള്‍ തുടങ്ങിയവര്‍ പങ്കെടുക്കുമെന്നും ടോള്‍ പിരിവ്‌ നിര്‍ത്തിയതായുള്ള ഫ്‌ളക്‌സ്‌ സ്ഥാപിക്കുമെന്നും എന്‍.വേണുഗോപാല്‍ പറഞ്ഞു. 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ