2014, മാർച്ച് 9, ഞായറാഴ്‌ച

അമൃതാന്ദമയിയുടെ ്‌ അവിഹിതബന്ധം നേരില്‍ കണ്ടെതായി പീപ്പിള്‍ ടിവിയില്‍ ഗെയില്‍



കൊച്ചി
അമൃതാനന്ദമയിക്ക്‌ പ്രമുഖ ശിഷ്യരുമായി അവിഹിത ബന്ധമുണ്ടായിരുന്നുവെന്ന്‌ മുന്‍ ശിഷ്യ ഗെയില്‍ ട്രെഡ്‌വെല്‍ . പീപ്പിള്‍സ്‌ ടിവിക്കുവേണ്ടി ജോണ്‍ ബ്രിട്ടാസുമായി നടത്തിയ അഭിമുഖത്തിലാണ്‌ ഞെട്ടിക്കുന്ന ആരോപണം പുറത്തുവന്നിരിക്കുന്നത്‌. നേരത്തെ സൂചിപ്പിച്ചിരുന്ന ബാലു എന്ന ശിഷ്യനെ കൂടാതെ റാവു എന്ന ശിഷ്യനുമായും ബന്ധമുണ്ടായിരുന്നു എന്നാണ്‌ ഗെയില്‍ ട്രെഡ്‌വെല്‍ അഭിമുഖത്തില്‍ പറയുന്നത്‌.
വിശുദ്ധ നരകം എന്ന ഗെയിലിന്റെ ആത്മകഥയുമായി ബന്ധപ്പെട്ട്‌ വിവാദം ഉണ്ടായതിനെ തുടര്‍ന്ന്‌ അമേരിക്കയില്‍ വെച്ചാണ്‌ ബ്രിട്ടാസ്‌ ഗെയിലുമായി അഭിമുഖം നടത്തിയത്‌. എന്‌#ാല്‍ ഗെയില്‍ ട്രെഡ്‌വെലിന്റെ അഭിമുഖത്തില്‍ പറയുന്ന കാര്യങ്ങള്‍ എന്തെങ്കിലും തരത്തില്‍ ശരിയാണെന്ന്‌ സമര്‍ത്ഥിക്കുന്നില്ലെന്നും ഇതൊരു ഇന്റര്‍വ്യു മാത്രമാണെന്നും ബ്രിട്ടാസ്‌ വ്യക്തമാക്കുന്നുണ്ട്‌.
അമൃതാനന്ദമയി മഠത്തില്‍ വന്‍ സാമ്പതതിക തട്ടിപ്പും അനാശാസ്യവും നടക്കുന്നുണ്ടെന്ന്‌ ഗെയില്‍ പുസ്‌തകത്തില്‍ പറയുന്നു. അതേസമംയ ഇത്തരം അനാശാസ്യ കാര്യങ്ങള്‍ മഠത്തില്‍ നടക്കുന്നുണ്ടെന്നറിഞ്ഞിട്ടും 20 വര്‍ഷക്കാലം ഗെയില്‍ മഠതതില്‍ താമസിച്ചതെന്തിനാണെന്ന്‌ മലയാളി ഹൗസ്‌ ഫെയിം രാഹുല്‍ ഈശ്വറിനപ്പോലുള്ളവര്‍ ചോദിക്കുന്നു.
ഇക്കാര്യത്തില്‍ ഗെയില്‍ പറയുന്ന മറുപടി അക്കാലത്ത്‌ തനിക്ക്‌ രക്ഷപെടാന്‍ സാധ്യമായിരുന്നില്ലെന്നാണ്‌ .അതുകൊണ്ടാണ്‌ മഠത്തില്‍ നിന്നും സാഹസികമായി രക്ഷപ്പെട്ടത്‌ . രക്ഷപ്പെട്ടശേഷം പിന്നീട്‌ അമേരിക്കയില്‍ വച്ച്‌ അമൃതാനന്ദമയിയെ സന്ദര്‍ശിച്ചെന്ന്‌ ഗെയില്‍ പറയുന്നു.അത്‌ തലയുര്‍ത്തിപ്പിടിച്ച്‌ അവര്‍ക്കുമുന്നിലൂടെ പുറത്തുകട്‌കകാനാണെന്ന്‌ ഗെയില്‍ വ്യക്തമാക്കുന്നു.
നേരത്തെ പുസ്‌തകത്തില്‍ പറഞ്ഞതു പോലെ മഠത്തിലെ സെക്കന്റ്‌ കമാന്റ്‌ അമൃതാന്ദ സ്വരൂപാന്ദ തന്നെ ബലാല്‍സംഗം ചെയ്‌തതായി ഗെയില്‍ അഭിമുഖത്തിലും പറഞ്ഞു. അനുഭവിച്ചതും കേട്ടതും കണ്‌തുമായ കാര്യങ്ങളെല്ലാം സത്യമായാണ്‌ പുസ്‌തക്ത്‌തില്‍ അവതരിപ്പിച്ചതെന്ന്‌ ഗെയില്‍ ബ്രിട്ടാസിനോടു പറയുന്നുണ്ട്‌.
അതേസമയം ജോണ്‍ ബ്രിട്ടാസ്‌ ഗെയില്‍ ട്രെഡ്‌ വെലുമായി നടത്തിയ അഭിമുഖം പീപ്പിള്‍സ്‌ ചാനലിലൂടെ സംപ്രേഷണം ചെയ്‌തത്‌ വരുന്ന ലോകസഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിയെ ബാധിക്കുമെന്ന്‌ സിപിഎം ആലപ്പുഴ ജില്ലാ കമ്മിറ്റി.
ധീവരസമുദായത്തില്‍ നിന്നും വന്ന അമൃതാന്ദമയി ഈ സമുദായത്തിനു നിരവധി സഹായങ്ങള്‍ ചെയ്യുന്നുണ്ട്‌. അതുകൊണ്ടു തന്നെ ഇവര്‍ക്കിടെ പാര്‍ട്ടിക്കെതിരെ അമര്‍ഷമുണ്ടായാല്‍ അത്‌ പാര്‍ട്ടിയുടെ വിജയ സാധ്യതയെ ബാധിക്കുമെന്ന്‌ ജില്ലാ കമ്മിറ്റിയിലെ ഒരു വിഭാഗം അഭിപ്രായപ്പെട്ടു.
അലപ്പുഴയില്‍ സി.ബി ചന്ദ്രബാബുവിന്റെ സ്ഥാനാര്‍ത്ഥിത്വം റിപ്പോര്‍ട്ട്‌ ചെയ്യാന്‍ ചേര്‍ന്ന യോഗത്തിലായിരുന്നു ഈ അഭിപ്രായം ഉയര്‍ന്നുവന്നത്‌. കേന്ദ്രകമ്മിറ്റി അംഗങ്ങളായ തോമസ്‌ ഐസക്ക്‌ ,എളമരം കരീം എന്നിവര്‍ യോഗത്തില്‍ സംബന്ധിച്ചു. 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ