2016, മാർച്ച് 1, ചൊവ്വാഴ്ച

അഞ്‌ജനയ്‌ക്ക്‌ സഹായം തേടി ആമിനക്കുട്ടി











ഹൃദയ ശസ്‌ത്രക്രീയക്കു സഹായം തേടുന്ന അഞ്ചുവയസുകാരി അഞ്‌ജനയോടൊപ്പം ഹലോ നമസ്‌തേയിലെ അഭിനേതാക്കളായ ബേബി അക്ഷര,വിനയ്‌ ഫോര്‍ട്ട്‌,ഭാവന,സൗബിന്‍,സംവിധായകന്‍ ജയന്‍ കെ.നായര്‍,തിരക്കഥാകൃത്ത്‌ കൃഷ്‌ണ പൂജപ്പുര എന്നിവര്‍ 



കൊച്ചി
ആലപ്പുഴ സ്വദേശിനിയായ അഞ്ചുവയസുകാരി അഞ്‌ജനയ്‌ക്ക്‌ു വേണ്ട ഹൃദയശസ്‌ത്രക്രീയക്ക്‌ സഹായം തേടി ആമിനക്കുട്ടി. 
ഹലോ നമസ്‌തേയില്‍ ഇതേ അവസ്ഥയില്‍ കിടക്കുന്ന ബാലിക ആമിനക്കുട്ടി എന്ന കഥാപാത്രത്തിനു ജീവന്‍ നല്‍കിയ ബേബി അക്ഷരയാണ്‌ ഇന്നലെ എറണാകുളം പ്രസ്‌ക്ലബില്‍ എത്തിയത്‌. ഹലോ നമസ്‌തയില്‍ വെറും ഒരു കഥാപാത്രമായിരുന്നുവെങ്കില്‍ എറണാകുളം പ്രസ്‌ക്ലബില്‍ ബേബി അക്ഷര എത്തിയത്‌ അതേ അവസ്ഥയില്‍ കഴിയുന്ന അഞ്ചുവയസുകാരി അഞ്‌ജനയോടൊപ്പമാണ്‌. ആലപ്പുഴ സ്വദേശി സുമേഷ്‌ വിനീത ദമ്പതികളുടെ മകള്‍ അഞ്ചനയാണ്‌ യഥാര്‍ത്ഥത്തില്‍ ഹലോ നമസ്‌തേയിലെ ആമിനക്കുട്ടി എന്ന കഥാപാത്രത്തിനു പിന്നില്‍ . പള്ളാംതുരുത്ത്‌ ഇഡി എല്‍പിഎസ്‌ സ്‌കൂളിലെ ഒന്നാം ക്ലാസ്‌ വിദ്യാര്‍ഥിനിയാണ്‌ അഞ്‌ജന. ഹൃദയ അറകള്‍ക്കിടയില്‍ ചെറിയ വിള്ളല്‍ മൂലമുണ്ടാകുന്ന അവസ്ഥയാണ്‌ അഞ്ചനയുടേത്‌. 1.5 മുതല്‍ രണ്ട്‌ ലക്ഷം രൂപ വരെ ഇതിന്റെ ശസ്‌ത്രക്രിയയുടെ ചെലവ്‌. ഇതിനുള്ള പണം നല്‍കുന്നതിലൂടെ സിനിമയല്ല ജീവിതമെന്ന്‌ പറയുന്നവര്‍ക്കു മുന്നില്‍ സിനിമയില്‍ നടക്കുന്നത്‌ ജീവിതത്തിലും നടക്കുമെന്ന്‌ കാണിച്ചുതരുകയാണ്‌ ഹലോ നമസ്‌തേ ടീം. ഒപ്പം ഒരു പുത്തന്‍ മാതൃകയും.
ഹലോ നമസ്‌തേയിലെ അഭിനേതാക്കളായ വിനയ്‌ ഫോര്‍ട്ട്‌,ഭാവന,സൗബിന്‍,സംവിധായകന്‍ ജയന്‍ കെ.നായര്‍,തിരക്കഥാകൃത്ത്‌ കൃഷ്‌ണ പൂജപ്പുര എന്നിവരോടൊപ്പം അഞ്‌ജനയുടെ മാതാപിതാക്കളും അഞ്‌ജനയെ ചികിത്സിക്കുന്ന എറണാകുളം ലൂര്‍ദ്ദ്‌ ആശുപത്രിയിലെ ഫിസിഷ്യന്‍ ഡോ.ജോയിസണും അക്ഷരയോടൊപ്പം ഉണ്ടായിരുന്നു
്‌ അഞ്‌ജനയുടെ ജീവനു തന്നെ നിലവില്‍്‌അപകടം നേരിടുകയാണ്‌.ചെറിയ ദുരം നടന്നാല്‍ മതി കിതക്കും, പിന്നെ കുഴഞ്ഞു വീഴും. രണ്ടു ലക്ഷം രൂപയോളം കുട്ടിയുടെ സര്‍ജറിക്കു വേണ്ടിവരുമെന്നും ശസ്‌ത്രക്രീയ നടത്തിയാല്‍ പൂര്‍ണമായും അസുഖം ഭേദമാക്കാനാകുമെന്നും ്‌ ഡോ.ജോയിസണ്‍ പറഞ്ഞു. 
ഹലോ നമസ്‌തേയുടെ സഹായം സംവിധായകന്‍ ജയന്‍ കെ.നായര്‍ വാഗ്‌ദാനം ചെയ്‌തു.എന്നാല്‍ അതില്‍ കൂടുതല്‍ തുക വേണ്ടിവരുമെന്ന്‌ കുട്ടിയുടെ പിതാവ്‌ എസ്‌.സുമേഷ്‌ പറഞ്ഞു. സുമനസുകളുടെ സഹായം തേടുകയാണ്‌ അഞ്‌ജനയുടെ മാതാപിതാക്കള്‍.
ഏഴ്‌ വയസുകാരി ആമിനക്കുട്ടിയുടെ ചികിത്സയ്‌ക്കു പണം കണ്ടെത്തുവാന്‍ സ്‌പോണ്‍സറെ തേടുന്ന റേഡിയോ ജോക്കികളുടെ കഥ പറയുന്ന ഹലോ നമസ്‌തേ രണ്ടാം വാരവും പിന്നിട്ടു.സിനിമയുടെ ലാഭത്തിന്റെ ഒരുവിഹിതം ഇതേപോലെ ചികിത്സയ്‌ക്കു പണം ലഭിക്കുവാന്‍ കഴിയാതെ മരണത്തിലേക്കു നീങ്ങുന്ന കുട്ടികളെ രക്ഷപ്പെടുത്താന്‍ വേണ്ടി വിനിയോഗിക്കുമെന്നും ജയന്‍ കെ.നായര്‍ പറഞ്ഞു. 


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ