2014, മേയ് 31, ശനിയാഴ്‌ച

പാലാരിവട്ടം ഫ്‌ളൈഓവര്‍ ശിലാസ്ഥാപനം ഇന്ന്‌



18 മാസം കൊണ്ടു പൂര്‍ത്തിയാകും
ചെലവ്‌ 72.6 കോടി രൂപ


കൊച്ചി

കൊച്ചിയിലെ ഗതാഗതക്കുരുക്കിനു പരിഹാരമായി പാലാരിവട്ടം ബൈപാസിനു മുകളില്‍ പാലം വരുന്നു. പാലത്തിന്റെ ശിലാസ്ഥാപനം ഇന്ന്‌ വൈകിട്ട്‌ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നിര്‍വഹിക്കും.
പൊതുമരാമത്ത്‌ വകുപ്പിന്റെ സ്‌പീഡ്‌ കേരള പദ്ധതിയില്‍പ്പെടുത്തിയാണ്‌ മേല്‍പ്പാലം നിര്‍മ്മിക്കുന്നത്‌.പാടിവട്ടത്തു നിന്നും തുടങ്ങി സ്‌പൈസസ്‌ ബോര്‍ഡിന്റെ മുന്നില്‍ അവസാനിക്കുന്ന രീതിയിലായിരിക്കും ഫ്‌ളൈ ഓവറിന്റ നിര്‍മ്മാണം. 600 മീറ്ററാണ്‌ നീളം. നാലുവരി ഗതാഗതം സാധ്യമാകുന്ന രീതിയിലായിരിക്കും മേല്‍പ്പാലം .സ്‌പീഡ്‌ കേരളയുടെ ആദ്യ പദ്ധതിയായ പാലാരിവട്ടം ഫ്‌ളൈ ഓവര്‍ 18 മാസം കൊണ്ടു പൂര്‍ത്തിയാക്കാനാണ്‌ ഉദ്ദേശിക്കുന്നത്‌. 
പുല്ലേപ്പടി പാലം നിര്‍മ്മിച്ച റോഡ്‌സ്‌ ആന്റ്‌ ബ്രിഡ്‌ജസ്‌ കോര്‍പ്പറേഷനാണ്‌ നിര്‍മ്മാണ ചുമതല.
72.6 കോടി രൂപ ചെലവ്‌ പ്രതീക്ഷിക്കുന്ന മേല്‍പ്പാലത്തിനുവേണ്ട പൈലിങ്‌ ജോലികള്‍ ഉടന്‍ തുടങ്ങും. പണി തുടങ്ങും മുന്‍പ്‌ സര്‍വീസ്‌ റോഡുകള്‍ വീതി കൂട്ടി ബലപ്പെടുത്തും. ഇടപ്പള്ളി,പാലാരിവട്ടം,വൈറ്റില,കുണ്ടന്നൂര്‍ ഫ്‌ളൈ ഓവറുകളാണ്‌ സ്‌പീഡ്‌ കേരള പദ്ധതിയിലുള്ളത്‌.ഇടപ്പള്ളി ഫ്‌ളൈ ഓവറിന്റെ നിര്‍മ്മാണം ഡിഎംആര്‍സിയുടെ നേതൃത്വത്തില്‍ പുരോഗമിക്കുകയാണ്‌ .ദേശീയപാതയിലേയും നഗരത്തിലേയും ഗതാഗതക്കുരുക്കിനു ഈ നാലു ഫ്‌ളൈ ഓവറുകള്‍ വരുന്നതോടെ പരിഹാരമാകും. 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ