2014, ഏപ്രിൽ 6, ഞായറാഴ്‌ച

കോണ്‍ഗ്രസ്‌ തകരും, ബിജെപിക്കു നേട്ടം ഉണ്ടാക്കാനും കഴിയില്ല- പ്രകാശ്‌ കാരാട്ട്‌



കൊച്ചി
കോണ്‍ഗ്രസ്‌ തകരുകയും ബിജെപിക്ക്‌ കാര്യമായ നേട്ടം ഉണ്ടാക്കാനും കഴിയില്ലെന്ന്‌ സിപിഎം ജനറല്‍ സെക്രട്ടറി പ്രകാശ്‌ കാരാട്ട്‌ കോണ്‍ഗ്രസിനു ഇത്തവണ 100 സീറ്റ്‌ പോലും ലഭിക്കില്ലെന്നു സിപിഎം ജനറല്‍ സെക്രട്ടറി പ്രകാശ്‌ കാരാട്ട്‌. കോണ്‍ഗ്രസിന്റെ പരാജയം ബിജെപിക്കു ഗുണം ചെയ്യില്ല. നരേന്ദ്ര മോദി നടപ്പിലക്കിയ സ്ഥിരത ഇല്ലാത്ത ഗുജറാത്ത്‌ മോഡല്‍ വികസനം വന്നാല്‍ രാജ്യത്ത്‌ മഹാദുരന്തം സംഭവിക്കുമെന്നും പ്രകാശ്‌ കാരാട്ട്‌ പറഞ്ഞു. എറണാകുളം പ്രസ്‌ ക്ലബ്‌ സംഘടിപ്പിച്ച നിലപാട്‌ 2014 -ല്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രതിരോധ മന്ത്രി എ.കെ ആന്റണിയെ അദ്ദേഹം രൂക്ഷമായി വിമര്‍ശിച്ചു. ആന്റണി ഏത്‌ ലോകത്താണ്‌ ജീവിക്കുന്നതെന്നും അദ്ദേത്തിന്റെ വകുപ്പ്‌ അഴിമതിയുടെ കാര്യത്തില്‍ ഒട്ടും പുറകില്‍ അല്ലെന്നും കാരാട്ട്‌ വ്യക്തമാക്കി. തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനു സര്‍വനാശമാണ്‌ വരാനിരിക്കുന്നത്‌ എന്നിട്ടും ഇടതുപാര്‍ട്ടികള്‍ കോണ്‍ഗ്രസിനെ പിന്തുണക്കുമെന്നു പറയാന്‍ എ.കെ ആന്റണിക്കുമാത്രമെ കഴിയൂ.കോണ്‍ഗ്രസിനെ പിന്തുണക്കുമോ എന്ന ചോദ്യത്തിനു ഇനി പ്രസക്തിയില്ല. ദുര്‍ഭരണം മൂലം ജനം തോല്‍പ്പിക്കുന്ന കോണ്‍ഗ്രസിനെ പിന്തുണക്കേണ്ട കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.

. കോണ്‍ഗസ്‌ ഇതര ബിജെപി ഇതര സര്‍ക്കാരായിരിക്കും കേന്ദ്രത്തില്‍ അധികാരത്തില്‍ വരുകയെന്നുംപ്രകാശ്‌ കാരാട്ട്‌ പറഞ്ഞു. കഴിഞ്ഞ ഫെബ്രുവരിയില്‍ പ്രാദേശികവും മതനിരപേക്ഷകരുമായ 11 പാര്‍ട്ടികളുമായി ഇടതു പാര്‍ട്ടികള്‍ ചര്‍ച്ച നടത്തി. തിരഞ്ഞെടുപ്പിനു ശേഷം ഈ പാര്‍ട്ടികള്‍ക്കിടയില്‍ മുന്‍തൂക്കം ലഭിക്കുന്ന പാര്‍ട്ടിയുടെ നേതാവ്‌ ആയിരിക്കും പ്രധാനമന്ത്രി സ്ഥാനാര്‍ഥിയെന്ന്‌ പ്രകാശ്‌ കരാട്ട്‌ സൂചിപ്പിച്ചു.
മൂന്നാം മുന്നണി എന്നു ഈ സഖ്യത്തിനെ സിപിഎം വിശേഷിപ്പിച്ചിട്ടില്ലെന്നും ഇതു മാധ്യമ സൃഷ്‌ടിയാണെന്നും കാരാട്ട്‌ പറഞ്ഞു..മതനിരപേക്ഷ കക്ഷികള്‍ തിരഞ്ഞെടുപ്പിനു ശേഷം കോണ്‍ഗ്രസിനെ പിന്തുണക്കുമെന്ന ആന്‍ണിയുടെ പ്രസ്‌താവന പ്രകാശ്‌ കാരാട്ടും തള്ളിക്കളഞ്ഞു. പാടെ തരിപ്പണമാകുന്ന കോണ്‍ഗ്രസിനു എങ്ങനെ മന്ത്രിസഭ ഉണ്ടാക്കാന്‍ കഴിയുമെന്നു അദ്ദേഹം ചോദിച്ചു.
1996ല്‍ ദേവഗൗഡ സര്‍ക്കാര്‍ രൂപീകരിക്കുമ്പോള്‍ 35 സീറ്റാണ്‌ സിപിഎമ്മിനുണ്ടായിരുന്നത്‌ .എന്നിട്ടും മറ്റു കക്ഷികളോടെന്ന പോലെ ഇടതുകക്ഷികളോടും സര്‍ക്കാര്‍ രൂപീകരിക്കുന്ന കാര്യം ചോദിച്ചിരുന്നു. എന്നിട്ടും അധികാരത്തിനു വേണ്ടി മുന്നില്‍ വരാതെ പിന്തുണ നല്‍കുന്ന നിലപാടാണ്‌ ഇടതു പാര്‍ട്ടികള്‍ സ്വീകരിച്ചതെന്നും കാരാട്ട്‌ സൂചിപ്പിച്ചു.

ഇത്തവണ തിരഞ്ഞെടുപ്പു പത്രിക ഇറക്കാന്‍ പോലും ബിജെപിയ്‌ക്കു ഇത്തവണ കഴിഞ്ഞിട്ടില്ല. രാജ്യം ആദ്യഘട്ട തിരിഞ്ഞെടുപ്പിനു ഇറങ്ങുന്ന ഏഴാം തീയതിയാണ്‌ മാനിഫെസ്റ്റോ പുറത്തിറക്കുമെന്നു പറയുന്നത്‌. 2009ല്‍ പുറത്തിറക്കിയ പത്രികയില്‍ അയോധ്യയില്‍ ക്ഷേത്രം പണിയുമെന്നായിരുന്നു പറഞ്ഞിരുന്നത്‌. അയോധ്യയ്‌ക്കു ശേഷം കാശി എന്നായിരുന്നു .കാശി ഉള്‍പ്പെട്ട വാരണാസിയിലാണ്‌ ഇപ്പോള്‍ മോദി മത്സരിക്കുന്നത്‌. എന്നാല്‍ ഇത്തവണ ബിജെപിയുടെ പ്രകടന പത്രികയില്‍ എന്തായിരിക്കുമെന്നു ആര്‍ക്കും അറിയില്ല.

കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ ഇന്ത്യയില്‍ തൊഴില്‍ ഇല്ലായ്‌മയുടെ കാര്യത്തിലാണ്‌ വികസനം ഉണ്ടായതെന്ന്‌പ്രകാശ്‌ കാരാട്ട്‌ പറഞ്ഞു. വിലക്കയറ്റവും തൊഴില്‍ ഇല്ലായ്‌മയും കൂടി സാധാരണക്കാരുടെ ജീവിതം ദുരിതപൂര്‍ണമാക്കി. കേരളത്തില്‍ നിന്നും എട്ടുമന്ത്രിമാര്‍ കേന്ദ്രമന്ത്രിസഭയില്‍ ഉണ്ടായിരുന്നു.അതൊരു വലിയ പ്രാതിനിധ്യം തന്നെയാണ്‌.എന്നിട്ടും ഏന്ത്‌ നേട്ടമാണ്‌ ഉണ്ടാക്കിയതെന്നും അദ്ദേഹം ചോദിച്ചു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ