2014, ഏപ്രിൽ 23, ബുധനാഴ്‌ച

പൊന്നുരുന്നി മേല്‍പ്പാലത്തിലെ ടോള്‍ പിരിവ്‌ നീക്കം ജനങ്ങള്‍ തടഞ്ഞു




കൊച്ചി

പൊന്നുരുന്നി മേല്‍പ്പാലത്തില്‍ ടോള്‍ പിരിക്കാനുള്ള നീക്കത്തിനെതിരെ പ്രതിഷേധം ശക്തമായി. ഇതേ തുടര്‍ന്നു ടോള്‍ പിരിക്കാനുള്ള നീക്കം റോഡ്‌സ്‌ ആന്റ്‌ ബ്രിഡ്‌ജസ്‌ കോര്‍പ്പറേഷന്‍ താല്‍ക്കാലികമായി നിര്‍ത്തി. 
പ്രതിഷേധത്തെ തുടര്‍ന്നു നിര്‍ത്തിവെച്ചിരുന്ന ടോള്‍ പിരിവ്‌ രണ്ടു ദിവസത്തിനുള്ളില്‍ ആരംഭിക്കുമെന്നാണ്‌ അറിയിച്ചിരുന്നതെങ്കിലും ടോള്‍ പിരിവ്‌ നടന്നിരുന്നില്ല. എന്നാല്‍ ഇന്നലെ രാവിലെ മുതല്‍ റോഡ്‌സ്‌ ആന്റ്‌ ബ്രിഡ്‌ജ്‌സ്‌ കോര്‍പ്പറേഷന്‍ പുനരാംരംഭിക്കുകയായിരുന്നു. ടോള്‍ പിരിക്കുന്നതറിഞ്ഞ്‌ നാട്ടുകാരും ഡിവൈഎഫ്‌ഐ , എവൈഎഫ്‌ഐ പ്രതിഷേധവുമായി എത്തുകയായിരുന്നു പ്രതിഷേധം കണക്കിലെടുത്ത്‌ ശക്തമായ പോലീസ്‌ സന്നാഹം സ്ഥലത്തുണ്ടായിരുന്നു. ടോളിലേക്കു ഇടിച്ചു കയറാന്‍ ശ്രമിച്ച പ്രതിഷേധക്കാരെ പോലീസ്‌ തടഞ്ഞു പോലീസും പ്രതിഷേധക്കാരും തമ്മില്‍ നേരിയ ഉന്തും തള്ളും ഉണ്ടായി. ബിജെപി ,യുവ മോര്‍ച്ച പ്രവര്‍ത്തകരും പ്രതിഷേധത്തില്‍ പങ്കെടുത്തു. റോഡില്‍ കുത്തിയിരുന്നു മുദ്രാവാക്യം വിളിച്ച പ്രവര്‍ത്തകര്‍ ടോള്‍ പിരിക്കുന്നത്‌ തടഞ്ഞു .തുടര്‍ന്നു റോഡ്‌സ്‌ ആന്റ്‌ ബ്രിഡ്‌ജ്‌സ്‌ കോര്‍പ്പറേഷന്‍ അധികൃതര്‍ എത്തി ചര്‍ച്ച നടത്തിയ ശേഷം ടോള്‍ പിരിക്കുന്നതു താല്‍ക്കാലികമായി നിര്‍ത്തിവെച്ചു. തുടര്‍ന്നു പ്രതിഷേധക്കാര്‍ പിരിഞ്ഞുപോയി. 
25 കോടി രൂപയ്‌ക്കാണ്‌ റോഡ്‌സ്‌ ആന്റ്‌ ബ്രിഡ്‌ജസ്‌ കോര്‍പ്പറേഷന്‍ പൊന്നുരുന്നി മേല്‍പ്പാലം പൂര്‍ത്തിയാക്കിയിരിക്കുന്നത്‌.ഈ തുക 15 വര്‍ഷം കൊണ്ടു പിരിച്ചെടുക്കാനാണ്‌ റോഡ്‌സ്‌ ആന്റ്‌ ബ്രിഡ്‌ജസ്‌ കോര്‍പ്പറേഷന്റെ തീരുമാനം. എന്നാല്‍ പാലം നിര്‍മ്മാണം ജനറം പദ്ധതിയില്‍പ്പെടുത്തിയിരിക്കുന്തിനാല്‍ കേന്ദ്‌സഹായമായി അഞ്ച്‌ കോടി രൂപയും റെയില്‍വെ വിഹിതമായി 10 കോടി രൂപയും ലഭിക്കുമെന്നു പ്രതിഷേധക്കാര്‍ ചൂണ്ടിക്കാണിക്കുന്നു.അതിനാല്‍ ടോള്‍ പിരിവ്‌ ജനങ്ങളെ ചൂഷണം ചെയ്യുന്നതാണെന്നു പ്രതിഷേധക്കാര്‍ പറഞ്ഞു
ടോള്‍ പിരിക്കാന്‍ ആദ്യം നീക്കം വന്നപ്പോള്‍ മേയറുടെ ചേംബറില്‍ മേയറും എംഎല്‍എയും ചേര്‍ന്നു നടത്തിയ യോഗത്തില്‍ ബാക്കി വരുന്ന അഞ്ച്‌ കോടി രൂപയുടെ കാര്യത്തില്‍ സര്‍ക്കാരുമായി സംസാരിച്ച ശേഷം കൊച്ചിന്‍ കോര്‍പ്പറേഷന്റെ കൗണ്‍സില്‍ ഇക്കാര്യം തീരുമാനിക്കുമെന്നാണ്‌# അറിയിച്ചിരുന്നത്‌.
കൊര്‍പ്പറേഷന്‍ കൗണ്‍സില്‍ കഴിഞ്ഞദിവസം ചേര്‍ന്ന യോഗത്തില്‍ ടോള്‍ പിരിക്കേണ്ട എന്നു തീരുമാനിച്ചിരുന്നു. 
ഈ സാഹചര്യത്തിലാണ്‌ വീണ്ടും ടോള്‍ പിരിക്കാനുള്ള നീക്കം. ജനറം പദ്ധതിയില്‍പെടുത്തി കേന്ദ്ര സര്‍ക്കാരില്‍ നിന്നും തുക വാങ്ങുന്നതിനു കെ.വി തോമസ്‌ എംപിയും സംസ്ഥാന സര്‍ക്കാരിന്റെ വിഹിതം വാങ്ങുന്ന കാര്യത്തില്‍ ഹൈബി ഈഡന്‍ എംഎല്‍എയും കാണിച്ച വീഴ്‌ചയ്‌ക്കു ജനങ്ങള്‍ കപ്പം കൊടുക്കില്ലെന്നു സമരക്കാര്‍ പറഞ്ഞു
അഞ്ച്‌ കിലോമീറ്റര്‍ ചുറ്റളവില്‍ രണ്ട്‌ ടോള്‍ പിരിവ്‌ കൊടുക്കേണ്ട ഗതികേടിലാണ്‌ കൊച്ചി നഗര വാസികള്‍. എന്നാല്‍ ഈ തുക ഒന്നും ലഭ്യമായിട്ടില്ലെന്നും പൂര്‍ണമായി ലോണ്‍ എടുത്താണ്‌ പാലത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയതെന്നാണ്‌ റോഡ്‌സ്‌ ആന്റ്‌ ബ്രിഡ്‌ജസ്‌ കോര്‍പ്പറേഷന്‍ അധികൃതര്‍ പറയുന്നത്‌.ജനപ്രതിനിധികളുമായി ചര്‍ച്ച ചെയ്‌തശേഷമാണ്‌ ടോള്‍ പിരിവ്‌ പുനഃരാംരംഭിക്കാന്‍ തീരുമാനിച്ചതെന്നും റോഡ്‌സ്‌ ആന്റ്‌ ബ്രിഡ്‌ജസ്‌ കോര്‍പ്പറേഷന്‍ അധികൃതര്‍ വ്യക്തമാക്കി. 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ