2014, ഏപ്രിൽ 15, ചൊവ്വാഴ്ച

മനോരമയുടെ മുതലക്കണ്ണീര്‍







മനോരമ വനിതയുടെ ഏപ്രില്‍ 15-ാം ലക്കത്തില്‍ പ്രൊഫ.ടി.ജെ ജോസഫിന്റെ ഭാര്യ സലോമി ആത്മഹത്യയെക്കുറിച്ചുള്ള കണ്ണീരില്‍ ചാലിച്ചെടുത്ത കദനകഥ കണ്ടപ്പോള്‍ ശരിക്കും ഞെട്ടി.
മനോരമ കുറച്ചു മാസം മുന്‍പ്‌ പ്രൊഫസറിനു അനുകൂലമായ കോടതി വിധി വന്ന സാഹചര്യത്തില്‍ ഏങ്കിലും അദ്ദേഹത്തിനു അനുകൂലമായി മനോരമ എഴുതിയിരുന്നുവെങ്കില്‍ സലോമിയുടെ ആത്മഹത്യ ഒഴിവാക്കാമായിരുന്നു. ഇതുവരെ പ്രൊഫ.ജോസഫിനു അനുകൂലമായി ഒരു വാര്‍ത്തപോലും മനോരമ കൊടുത്തിട്ടില്ല. വളരെ പൈശാചികമായി മുസ്ലിം തീവ്രവാദികള്‍ പ്രൊഫസറിന്റെ കൈ വെട്ടിയെടുത്ത സംഭവം പോലും മനോരമ വളരെ ലാഘവത്തോടെയാണ്‌ കൈകാര്യം ചെയ്‌തത്‌. കാര്യമായ പ്രാധാന്യം ഒരിക്കലും കൊടുക്കരുതെന്നു മനോരമ തീരുമാനിച്ചുറപ്പിച്ചിരുന്നു. അതേപോലെ കൈവെട്ടിയ മതതീവ്രവാദികളെക്കുറിച്ച്‌ ഇതുവരെ ഒരുവരി പോലും എഴുതിയിട്ടില്ല.
പോട്ടെ, മതതീവ്രവാദികളാണ്‌ ഈ പൈശാചിക കൃത്യം നിര്‍വഹിച്ചതെന്നുപോലും ഇതുവരെ മനോരമ പറഞ്ഞിട്ടില്ല ഇപ്പോഴും മനോരമ എഴുതുന്നത്‌ അക്രമികള്‍ എന്നാണ്‌ . ഇതു വേണമെങ്കില്‍ ഇനി മാവോയിസ്‌റ്റുകള്‍ എന്നാക്കി മാറ്റിയേക്കാം.
കുറ്റബോധം തരിപോലും ഇല്ലാതെയാണ്‌ സലോമയുടെ ശവം പോലും മനോരമ വിറ്റുകാശാക്കുന്നത്‌.
മറ്റൊരു രസകരമായ സത്യം .. സലോമി മരിച്ചതിനു കാരണം കടുത്ത തലവേദന ആയിരുന്നുവെന്നും വനിതാ ലേഖിക കണ്ടെത്തിയിരിക്കുന്നു.
പണ്ട്‌ ഐഎസ്‌ആര്‍ഒ ചാരക്കേസുമായി ബന്ധപ്പെട്ടു പ്രമുഖ ശാസ്‌ത്രജ്ഞനായ നമ്പിനാരായണന്‍ മാലി സുന്ദരികളുമായി രാസലീലകള്‍ നടത്തിയ കഥകള്‍ ആഴ്‌ചകളോളം ഏഴുതി വായനക്കാരെ ഇക്കിളി കൊള്ളിച്ചതാണീ മനോരമ.
ഇനിയും പാവം പ്രൊഫസറെ വേട്ടയാടുന്ന വെള്ളയടിച്ച ശവക്കല്ലറകളായി മാറിയിരിക്കുന്ന സഭയും മനോരമയും തമ്മില്‍ എന്താണ്‌ വ്യത്യാസം.
മറ്റൊരു ജാതിക്കാരനായിരുന്നുവെങ്കില്‍ പ്രൊഫസര്‍ക്ക്‌ ഈ ഗതി വരുമായിരുന്നുവോ... അദ്ദേഹം മുസ്ലിം ആയിരുന്നുവെങ്കില്‍ ഗള്‍ഫില്‍ നിന്നു പണം ഒഴുകിയെത്തുമായിരുന്നു. ഹിന്ദു ആയിരുന്നുവെങ്കില്‍ ആര്‍എസ്‌എസിന്റെയും വിശ്വഹിന്ദു പരിക്ഷത്തിന്റേയും സഹായം തീര്‍ച്ചയായും പ്രൊഫസറിനു ലഭിക്കുമായിരുന്നു. . പ്രൊഫസര്‍ ക്രിസ്‌ത്യാനി ആയിപ്പോയി. . മതതീവ്രവാദികള്‍ അദ്ദേഹത്തിന്റെ കൈവെട്ടി.തിരുസഭ അവന്റെ പാര്‍ശ്വത്തില്‍ കുന്തം കൊണ്ടു കുത്തി.
സര്‍പ്പങ്ങളേ അണലി സ്‌്‌ന്തതികളേ ,നരകശിക്ഷയില്‍ നി്‌ന്നും നിങ്ങള്‍ എങ്ങനെ രക്ഷപ്പെടും . .. നിഷ്‌കളങ്കനായ ആബേലിന്റെ രക്തം മുതല്‍ ,വിശുദ്ധ സ്ഥലത്തിന്നും ബലിപീഠത്തിന്നും മധ്യേ നിങ്ങള്‍ വധിച്ചവനും ബെറോഖ്യോയുടെ പുത്രനായ സെഖത്യായുടെ രക്തംവരെ ,ഭൂമിയില്‍ നിങ്ങള്‍ ചീന്തിക്കപ്പെട്ടിട്ടുള്ള എല്ലാ നീതിമാന്മാരുടേയും രക്തം നിങ്ങളുടെ മേല്‍ വന്നുചേരും.
(മത്തായി 23 30-36).

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ