2014, ഏപ്രിൽ 14, തിങ്കളാഴ്‌ച

വിഎസിനു മറവിരോഗമെന്ന്‌, നിലവാരമില്ലാത്ത ബാറുകള്‍ അനുവദിച്ചത്‌ മുന്‍ സര്‍ക്കാര്‍- മന്ത്രി കെ.ബാബു





കൊച്ചി: സംസ്ഥാനത്തെ നിലവാരമില്ലാത്ത 418 ബാറുകളുടെ പട്ടിക തയാറാക്കിയത്‌ വി.എസ്‌.അച്യുതാനന്ദന്‍ സര്‍ക്കാരാണെന്ന്‌ എക്‌സൈസ്‌ മന്ത്രി കെ.ബാബു.
നിലവാരം ഇല്ലാത്ത 418 ബാറുകള്‍ക്കു അനുമതികൊടുത്തത്‌ ടൂറിസം ഡിപ്പാര്‍ട്ട്‌മെന്റിന്റെ അനുമതി ഇല്ലാതെയാണെന്നു വിഎസ്‌ കഴിഞ്ഞിദിവസം ആരോപിച്ചിരുന്നു..

ഇപ്പോഴും സ്റ്റാര്‍പദവി നല്‍കുന്ന കാര്യം ടൂറിസം വകുപ്പാണ്‌ .അതില്‍ മാറ്റമില്ലെന്നും എക്‌സൈസ്‌ വകുപ്പിനു ഇതുമായി ഒരു ബന്ധവും ഇല്ലെന്നും കെ. ബാബു വിഎസിനുള്ള മറുപടിയായി പറഞ്ഞു
കഴിഞ്ഞ കുറെ നാളുകളായി വിഎസിനു പല കാര്യങ്ങളും മറന്നു പോകുന്ന പ്രശ്‌നം ഉണ്ട്‌.അതുകൊണ്ട്‌ മറവിയുടെ ഭാഗമായിട്ടാണ്‌ വിഎസിന്റെ ആരോപണത്തെ കാണുന്നതെന്നും കെ.ബാബു പറഞ്ഞു.
അതേപോലെ 418 ഹോട്ടലുകളുടെ ലിസ്റ്റ്‌ തയ്യാറാക്കിയതും ഈ ഗവണ്മന്റ്‌ അല്ല. കഴിഞ്ഞ ഗവണ്‌മന്റിന്റെ എക്‌സൈസ്‌ കമ്മീഷണര്‍ സുബ്ബയ്യ ആയിരുന്നു ലിസറ്റ്‌ കൊടുത്തത്‌. അതിനകത്ത്‌ ഈ ഗവണ്മന്റിനു യാതൊരു ബന്ധവുമില്ലെന്നു കെ. ബാബു കൂട്ടിച്ചേര്‍ത്തു.അന്ന്‌ ഈ 418 ബാറുകളുടെ ലിസ്റ്റ്‌ എക്‌സൈസ്‌ കമ്മീഷണര്‍ കൊടുത്തപ്പോള്‍ ടൂറിസം ഡിപ്പാര്‍ട്ടുമെന്റുമായി ആലോചിച്ചിരുന്നുവോ എന്ന കാര്യത്തില്‍ വിഎസിന്റെ മറുപടി ആവശ്യമാണെന്നും അതില്‍ എന്തെങ്കിലും അഴിമതി നടന്നിട്ടിട്ടുണ്ടോ എന്നകാര്യം വിഎസ്‌ വ്യക്തമാക്കണമെന്നും കെ.ബാബു ആവശ്യപ്പെട്ടു.
1953 മുതല്‍ ബാര്‍ ലൈസന്‍സുകള്‍ അതാത്‌ വര്‍ഷത്തെ അബ്‌കാരി നയങ്ങളുടെ ഭാഗമായിട്ട്‌ പുതുക്കി നല്‍കിവരുന്നുണ്ട്‌. ഓരോ സര്‍ക്കാരും തുടരുന്ന കീഴ്‌വഴക്കം മാത്രമാണ ്‌ഇതെന്നും കെബാബു കൂട്ടിച്ചേര്‍ത്തു.
പിന്നെ,തന്റെ സ്വന്തക്കാര്‍ക്കോ ബന്ധുക്കള്‍ക്കോ, തന്റെ അറിവില്‍ ബാറുകള്‍ ഒന്നും ഇല്ലെന്നും മന്ത്രി പറഞ്ഞു. തന്റെ അറിവില്‍ മുന്‍ സിപിഎം നേതാവും മന്ത്രിയുമായ ടി.കെ രാമകൃഷ്‌ണന്റെ മകനാണ്‌ ബാര്‍ ഉള്ളത്‌. മരിച്ചുപോയവരെ ഇതിലേക്കു വലിച്ചിഴക്കുന്നത്‌ ഭംഗിയല്ലെങ്കിലും ആക്ഷേപം ഉന്നയിക്കുമ്പോള്‍ ഇക്കാര്യവും ചൂണ്ടിക്കാണിക്കണമെന്നും അദ്ദേഹം പറഞ്ഞു. അതേപോലെ ആക്ഷേപം പറയുന്ന ബാറുകളില്‍ ചിലത്‌ ഇടതുപക്ഷക്കാരുടെ ബന്ധുക്കളുടേതാണെന്നും അദ്ദേഹം ആരോപിച്ചു.
പതിനൊന്നു ഹോട്ടലുകള്‍ക്ക്‌ പുതിയ ബാര്‍ ലൈസന്‍സ്‌ കൊടുക്കാന്‍ എക്‌സൈസ്‌ വകുപ്പ്‌ പ്ലാന്‌ ചെയ്യതായി വിഎസ്‌ നടതതിയ ആരോപണവും മന്ത്രി തള്ളിക്കളഞ്ഞു.കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ പുതിയതായി ഒരു ബാറിനു പോലും ലൈസന്‍സ്‌ നല്‍കിയിയിട്ടില്ലെന്നും യുഡിഎഫിന്റെ ആയിരം ദിവസത്തെ ഭരണത്തിനിടെ പുതിയതായി ഒരു ബിവറേജ്‌ ഔട്ട്‌ലെര്‌റുകള്‍ പോലും തുടങ്ങിയിട്ടില്ലെന്നും ികെ.ബാബു കൂട്ടിച്ചേര്‍ത്തു.
ജസ്റ്റിസ്‌ രാമചന്ദ്രന്റെ സമഗ്രമായ റിപ്പോര്‍ട്ട്‌ വന്നതിനു ശേഷം മാത്രം ബാറുകള്‍ക്ക്‌ ലൈസന്‍സ്‌ കൊടുക്കുന്ന കാര്യം ആലോചിച്ചാല്‍ മതിയെന്നാണ്‌ മന്ത്രിസഭയുടെ തീരുമാനമെന്നു അദ്ദേഹം പറഞ്ഞു.വിഎസ്‌ പറഞ്ഞ പതിനൊന്നു ഹോട്ടലുകള്‍ ഏതൊക്കെയാണെന്നും ഈ ലിസ്റ്റ്‌ എവിടെ നിന്നുംകിട്ടിയെന്നു വ്യക്തമാക്കണമെന്നും കെ.ബാബു ആവശ്യപ്പെട്ടു.
സുപ്രിംകോടതിയില്‍ സത്യവാങ്‌മൂലം നല്‍കിയ എട്ടു ബാറുകളെക്കുറിച്ചു പറഞ്ഞതിലും തെറ്റുപറ്റിയെന്നു കെ.ബാബു പറഞ്ഞു. ബാര്‍ ഹോട്ടലുകളാണ്‌ സത്യവാങ്‌മൂലം സുപ്രിംകോടതിയില്‍ സമര്‍പ്പിച്ചത്‌,അല്ലാതെ സര്‍ക്കാര്‍ അല്ലെന്നും അദ്ദേഹം പറഞ്ഞു. സുപ്രിം കോടതി കേരള സര്‌ക്കാരിന്റെ മദ്യനയം അംഗീകരിച്ചുകൊണ്ട്‌ ഈ എട്ടുഹോട്ടലുകളുടേയും ലൈസന്‍സ്‌ റദ്ദാക്കി.ഈ ഹോട്ടലുകളുടെ ബാറുകളും , ലൈസന്‍സ്‌ റദ്ദാക്കിയ 418 ബാറുകളുടെ കൂട്ടത്തിലുണ്ടെന്നും കെ.ബാബു ചൂണ്ടിക്കാട്ടി.
അടച്ചുപൂട്ടിയ ബാര്‍ ഹോട്ടലുകളിലെ തൊഴിലാളികള്‍ക്ക്‌ സര്‍ക്കാര്‍ അടിയന്തര സഹായം നല്‍കണമെന്ന വിഎസിന്റെ വാദം ബാലിശമാണെന്നും കെ.ബാബു പറഞ്ഞു. ഈ തൊഴിലാളികള്‍ സര്‍ക്കാരിന്റെ നേരിട്ടുള്ള തൊഴിലാളികള്‍ അല്ല. സര്‍ക്കാരിനു നേരിട്ടു ഇതില്‍ യാതൊരു ബാധ്യതയും ഇല്ല. ബിവറേജ്‌ കോര്‍പ്പറേഷന്‍ ആണെങ്കില്‍ സക്കാരിനു നേരിട്ടു ബാധ്യത വരുമായിരുന്നു. ഹോട്ടലുടമകള്‍ക്കാണ്‌ ബാധ്യത. അതേ സമയം തൊഴിലാളികളുടെ പ്രശ്‌നം ഗൗരവമുള്ളതാണെന്നും കെ.ബാബു പറഞ്ഞു.

ബാറുകളുടെ ലൈസന്‍സ്‌ പുതുക്കി നല്‍കുന്ന വിഷയം ഉള്‍പ്പടെയുള്ള സര്‍ക്കാരിന്റെ മദ്യ നയം ചര്‍ച്ച ചെയ്യാന്‍ ചേരുന്ന 21-ാം തീയതി നിശ്ചയിച്ചിരിക്കുന്ന കെപിസിസി എക്‌സിക്യൂട്ടീവ്‌ യോഗത്തെക്കുറിച്ച്‌ തന്നെ അറിയിച്ചിട്ടില്ല. വിവരം തന്നെ അറിയിക്കുമെന്നാണ്‌ പ്രതീക്ഷിക്കുന്നതെന്നും കെ.ബാബു പറഞ്ഞു..ലൈസന്‍സ്‌ പുതുക്കി നല്‍കാത്ത ഹോട്ടലുകളില്‍ നിലവാരമുള്ളത്‌ ഉണ്ടെന്നും , അതേപോലെ പുതുക്കി നല്‍കിയതില്‍ നിലവാരം ഇല്ലാത്തതും ഉണ്ടെന്ന കാര്യവും മന്ത്രി സമ്മതിച്ചു, ഇതില്‍ ഒരു നയം ആവിഷ്‌കരിക്കാന്‍ തിരഞ്ഞെടുപ്പ്‌ ചട്ടം നിലവില്‍ വന്നതോടെ സമയം കിട്ടിയില്ലെന്നു കെ.ബാബു പറഞ്ഞു.
21നു നടക്കുന്ന കെപിസിസി യോഗം ആയിരിക്കും 418 ബാറുകള്‍ക്കു ലൈസന്‍സ്‌ പുതുക്കി നല്‍കുന്ന കാര്യത്തില്‍ തീരുമാനം എടുക്കുക. ഏകാംഗ കമ്മീഷന്‍ റിപ്പോര്‍ട്ട്‌, സുപ്രിംകോടതി വിധി,സര്‍ക്കാര്‍ കീഴ്‌വഴക്കങ്ങള്‍ ,യുഡിഎഫിന്റെയും കോണ്‍ഗ്രസ്‌ പാര്‍ട്ടിയുടേയും മദ്യനയം തുടങ്ങിയവ ഈ യോഗത്തില്‍ ചര്‍ച്ചാവിഷയം ആയിരിക്കുമെന്നും പ്രായോഗികമായ തീരുമാനം ഈ യോഗത്തില്‍ ഉണ്ടാകുമെന്നും മന്ത്രി കെ.ബാബു ഉറപ്പ്‌ നല്‍കി. 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ