2014, ജനുവരി 27, തിങ്കളാഴ്‌ച

കുമാര്‍ ബിശ്വാസിനെതിരെ ഉയര്‍ത്തിയ രോക്ഷപ്രകടനം രാഷ്ട്രീയ മുതലെടുപ്പിന്‌്‌ - കൊച്ചൗസേപ്പ്‌ ചിറ്റിലപ്പിള്ളി



കൊച്ചി
അഞ്ച്‌ വര്‍ഷം മുന്‍പ്‌ നിര്‍മ്മിച്ച ഒരു കോമഡി സീരിയലില്‍ മറ്റാരോ എഴുതിയ സ്‌കിപ്‌റ്റിന്റെ പേരില്‍ ആം ആദ്‌മി പാര്‍ട്ടിനേതാവിനെതിരെ നടത്തുന്ന അമിതാവേശം രാഷ്ടീയപേരിതമാണെന്ന്‌ പ്രമുഖ വ്യവസായി കൊച്ചോസേപ്പ്‌ ചിറ്റിലപ്പിള്ളി.
മലയാളി നഴ്‌സുമാരെ വംശീയമായി ആക്ഷേപിച്ചതായി ആരോപിച്ച്‌ ആം ആദ്‌മിയുടെ കൊച്ചി ഓഫീസിനു നേരെയും ആക്രമണം നടന്നിരുന്നു. രാഷ്ടീയക്കാര്‍ വാര്‍ത്തകള്‍ വളച്ചൊടിക്കുകയാണെന്നും ഒരു കോമഡി പരിപാടിയില്‍ ആയിരുന്നു കുമാര്‍ ബിശ്വാസ്‌ അത്തരം ഒരു പരാമാര്‍ശം നടത്തിയത്‌.അന്ന്‌ ആം ആദ്‌മി പാര്‍ട്ടി എന്ന സങ്കല്‍പ്പം പോലും ഉരിത്തിതിരഞ്ഞില്ല. ആം ആദ്‌മി പാര്‍ട്ടി ശക്തമായ വെല്ലുവിളിയായി മാറിയപ്പോഴാണ്‌ ഇങ്ങനെ ഒരു വിവാദം കുത്തിപ്പോക്കി കൊണ്ടുവന്നത്‌. ആം ആദ്‌മി പാര്‍ട്ടി നിലവിലുള്ള രാഷ്ട്‌ീയപാര്‍ട്ടിക്കാര്‍ക്ക്‌ ഭീഷണി ഉയര്‍ത്തി രംഗത്തു വന്നിരുന്നില്ലെങ്കില്‍ ഇക്കാര്യം ആരും അറിയുകപോലുമില്ലായിരുന്നു.. കഴിഞ്ഞ അഞ്ച്‌്‌ വര്‍ഷത്തിനിടെ കാണാത്ത പ്രതിഷേധം ഒര സുപ്രഭാതത്തില്‍ ഉണ്ടായതില്‍ കൊച്ചൗസേപ്പ്‌ ചിറ്റിലപ്പിള്ളി ആശ്ചര്യം പ്രകടിപ്പിച്ചു.
കുമാര്‍ബിശ്വാസിന്റേതായി പ്രചരിപ്പിച്ച വീഡിയോ അഞ്ച്‌ വര്‍ഷം മുന്‍പ്‌ അദ്ദഹം അഭിനിയിച്ച കോമഡി സീരിയലില്‍ നിന്നുള്ള ഒരു ഭാഗമാണെന്ന്‌്‌ ചിറ്റിലപ്പിള്ളി ചൂണ്ടിക്കാട്ടി. നിര്‍മ്മാതാവും സംവിധാകയനുമുള്ള കോമഡി സീരിയലുകളില്‍ ആരെങ്കിലും എഴുതിയ തിരക്കഥയ്‌ക്കനുസരിച്ച്‌ അഭിനയിക്കുകയാണ്‌ നടന്‍ ചെയ്യുക. ഇക്കാര്യം അറിയാതെയാണ്‌ പലരും രോക്ഷം കൊള്ളുന്നത്‌. യാഥാര്‍ത്ഥ സംഭവം എന്താണെന്നു പോലും ഇന്നും പലര്‍ക്കും അറിയില്ല. കേട്ടപാതി കേള്‍ക്കാത്ത പാതിയാണ്‌ പ്രതിഷേധവുമായി ചിലര്‍ പുറപ്പെട്ടത്‌. ജനം വികാരം കൊള്ളുമെന്നു മനിസിലാക്കിയാണ്‌ ഇപ്പോള്‍ ഈ വിവാദം ചിലര്‍ വളരെ ആസൂത്രിതമാി കുത്തിപ്പൊക്കി കൊണ്ടുവന്നതെന്നു വ്യക്തം.
കോമഡി സീരിയലിന്റെ ഭാഗമായ ഒരു വീഡിയോ ക്ലിപ്പിംഗ്‌ എടുത്തുകാട്ടി കുമാര്‍ ബിശ്വാസിന്റേ പ്രസ്‌താവനയും കാഴ്‌ചപ്പാടുമാണെന്ന വിധം പല മാധ്യമങ്ങളും വ്യാഖ്യാനിച്ചത്‌ ദുഃഖകരമാണെന്‌്‌ ചിറ്റിലപ്പിള്ളി തന്റെ ഫേസ്‌ ബുക്ക്‌ പേജില്‍ പറയുന്നു.
സംഭവത്തില്‍ കുമാര്‍ ബിശ്വാസ്‌ പരസ്യമായി ഖേദം പ്രകടിപ്പിച്ചിരുന്നു. കൊച്ചിയിലെ ആം ആദ്‌മി പാര്‍ട്ടി ഓഫീസിനു നേരെ നടന്ന ആക്രമം അപലപനീയമാണെന്ന്‌ ചിറ്റിലപ്പിള്ളി പറഞ്ഞു. ആം ആദ്‌മി പാര്‍്‌ട്ടിയില്‍ താന്‍ ചേരാന്‍ ആഗ്രഹിക്കുന്നില്ലെന്നും ആം ആദ്‌മി പാര്‍ട്ടിയുടെ തുടക്കത്തിനു കാരണമായ കാര്യങ്ങള്‍ വിവരിക്കുന്ന കജിരിവാളിന്റെ പുസ്‌തം വായിച്ചുകൊണ്ടിരിക്കുകയാണെന്നും ചിറ്റിലപ്പിള്ളി പറഞ്ഞു. 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ