2013, ഡിസംബർ 30, തിങ്കളാഴ്‌ച

അകത്തായത്‌ നാടിനെ നടുക്കിയ ഗൂണ്ടകള്‍








കുപ്രസിദ്ധ ഗൂണ്ടാ തലവന്‍ ഭായി നസീറിനോടൊപ്പം പിടികൂടിയവര്‍ ഏറെയും കൊച്ചി നഗരത്തെ നടുക്കിയ ഗൂണ്ടകളാണ്‌. നസീര്‍ എന്നപേരില്‍ മൂന്നുപേരാണ്‌ നെട്ടൂരിലും സമീപ പ്രദേങ്ങളെയും സാധാരണ ജനങ്ങളില്‍ ഭീതി സൃഷ്ടിച്ചിരുന്നത്‌ ഇതില്‍ ഒരു നസീര്‍ ഇപ്പോള്‍ സജീവമായി ഇല്ല. ബാക്കിയുള്ളവരില്‍ ഒന്നാം നമ്പരാണ്‌ പുലി നസീര്‍, രണ്ടാമന്‍ ഭായ്‌ നസീര്‍. ഇവരുടെ മേല്‍ക്കോയ്‌മ അംഗീകരിക്കാന്‍ സമീപപ്രദേശങ്ങളിലുള്ള മറ്‌ു ഗൂണ്ടാസംഘങ്ങള്‍ തയ്യാറാകാതെ വന്നതോടെയാണ്‌ പസസ്‌പരം ഏറ്റുമമുട്ടില്‍ ആരംഭിച്ചത്‌.. രണ്ടുപേരും ക്വട്ടേഷനുകളിലും മത്സരിക്കാന്‍ തുടങ്ങിയതോടെ ശത്രുത വര്‍ധിച്ചു.

തമ്മനം എന്നു കേട്ടാല്‍ ആദ്യം മറ്റുള്ള നാട്ടുകാര്‍ ഓര്‍മ്മിക്കുക ഗൂണ്ട ഷാജിയെ ആണ്‌. ഇന്ന്‌ ക്വട്ടേഷന്‍ സബ്‌ കൊടുത്ത്‌ ഷാജി മാറി നില്‍്‌ക്കുകയാണ്‌. തന്റെ പേര്‌ ഉപയോഗിച്ചാണ്‌ ഷാജിയുടെ വിരട്ടല്‍. അതിലേറെ ഭീകരന്മാരാണ്‌ ഇന്ന്‌ ഈ രണ്ടു സംഘങ്ങളിലുമുള്ളത്‌. രണ്ട്‌ പതിറ്റാണ്ടിനു മുന്‍പ്‌ നഗരം കീഴടക്കി വാണ പതിനെട്ടര സംഘം, ഏലൂര്‍ ചൗക്കയിലെ ചൗക്ക ഗ്യാങ്ങ്‌ എന്നിവരുടെ വിരാമത്തിനു ശേഷമാണ്‌ വെട്ടില്‍ സുരേഷ്‌ ,തമ്മനം ഷാജ്‌ എന്നിവര്‍ രാഷ്ടീയക്കാരുടെ പിന്‍ബലത്തോടെ നഗരം വടിവാളുകളടമക്കമുള്ള ടൂളുകള്‍ കൊണ്ട്‌ നിയന്തിക്കാനാരംഭിച്ചത്‌. കൊച്ചി നഗരം വിറപ്പിക്കാന്‍ വന്ന ബ്രൂസ്‌്‌ലി എന്നപേരില്‍ അറിയപ്പെട്ടിരുന്നു ഒരു പ്രമുഖ പോലീസ്‌ ഉദ്യോഗസ്ഥനാണ്‌ ഇതില്‍ ചില ഗൂണ്ടാകളെ മദ്യവും പണവും എല്ലാം നല്‍കി വളര്‍ത്തികൊണ്ടുവന്നത്‌. പ്രമുഖ രാഷ്ട്രീയകക്ഷികള്‍ കൂടി ഇവരെ സംരക്ഷി്‌ക്കാന്‍ തുടങ്ങിയതോടെ കിരീടം വെക്കാത്ത്‌ രാജാക്കന്മാരായി മാറി.
ഇപ്പോള്‍ മാത്രം പിടിയിലായ ഭായ്‌ നസീറിനെതിരെ പാലാരിവട്ടം ജയ്‌മോന്‍ വധക്കേസ്‌, വിദ്യാധരന്‍ കൊലക്കേസ്‌, കൊലപാതക ശ്രമം, പിടിച്ചുപറി,ആയുധം കൈവശം വെക്കല്‍ തുടങ്ങിയ നിരവധി കേസുകളുണ്ട്‌.
ഭായ്‌ നസീറിനോടൊപ്പം പിടിയിലായ മുണ്ടംവേലി പുളിക്കല്‍ വീട്ടില്‍ പോള്‍ മകന്‍ പ്രവീണ്‍ (25),കാക്കനാട്‌ ചെമ്പുമുക്ക്‌ കൈതക്കാട്ടില്‍ വീ്‌ട്ടില്‍ ഷണ്മുഖന്റെ മകന്‍ പ്രജീഷ്‌ (29), തേവര മട്ടുമ്മല്‍ മണി മകന്‍ ശ്രീമോന്‍ (31), മരട്‌ പെരിങ്ങാ്‌ട്ടൂര്‍ പറമ്പില്‍ അബ്ദുള്‍ കരീം പുലിക്കോടന്‍ മകന്‍ പുലി നസീര്‍ (36), നെട്ടൂര്‍ ഹബീബ്‌ ബിജു എന്നിവരെ അഞ്ചുമാസം മുന്‍പ്‌ ഭീഷണിപ്പെടുത്തി പണം വാങ്ങിയ കേസിലാണ്‌ അറസ്റ്റ്‌ ചെയ്‌തിരിക്കുന്നത്‌. പനങ്ങാട്‌ പോലീസ്‌ സ്‌റ്റേഷനില്‍ ഇവര്‍ക്കെതിരെ നിരവധി കേസുകള്‍ നിലവിലുണ്ട്‌
ഇന്നലെ പോലീസ്‌ ഹാജരാക്കിയ പളളുരുത്തി കച്ചേരിപ്പടി ചളിയന്‍ങ്കോട്ട്‌ കമറുദ്ദീന്‍ മകന്‍ റംഷാദ്‌ (32) വൈറ്റില തൈക്കുടം ഭാസി മകന്‍ സമീഷ്‌ (25) എന്നിവര്‍ മരട്‌ അനീഷിനെ കോടതി വരാന്തയില്‍വെച്ച്‌ ഭീഷണി മുഴക്കിയ സംഘത്തിലുണ്ടായിരുന്നവരാണ്‌.ഇവര്‍ക്കെതിരെ സെന്‍ട്രല്‍ സ്‌റ്റേഷനാണ്‌ കേസ്‌ എടുത്തിട്ടുള്ളത്‌.
പനങ്ങാട്‌ പോലീസ്‌ സ്‌റ്റേഷനില്‍ പ്രതികളായ പ്രവീണ്‍,്‌ പ്രജീ,്‌ ,പുലി നസീര്‍, ശ്രീമോന്‍ എന്നിവരെ ഇന്ന്‌ എറണാകുളം അഡീഷണല്‍ ചീഫ്‌ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ്‌ കോടതിയില്‍ ഹാജരാക്കും. 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ