2013, ഡിസംബർ 21, ശനിയാഴ്‌ച

ഇന്ത്യന്‍ നയതന്ത്രജ്ഞ ദേവയാനി ഖോബ്രാഗഡെയ്‌ക്ക്‌ എറണാകുളം ജില്ലയില്‍ രണ്ട്‌ ഏക്കര്‍ സ്ഥലം



കൊച്ചി
അമേരിക്കയില്‍ അറസ്റ്റിലായ ഇന്ത്യന്‍ നയതന്ത്രജ്ഞ ദേവയാനി ഖോബ്രാഗഡെ എറണാകുളം ജില്ലയിലും സ്ഥലം വാങ്ങി. ഇവരുടെ പേരില്‍ എറണാകുളം ജില്ലയില്‍ മൂന്നിടങഅങളിലായി രണ്ട്‌ ഏക്കറിലധികം സ്ഥലം ഇണ്ടെന്നാണ്‌ വിവരങ്ങള്‍ മൂന്നിടങ്ങളിലായി രണ്ട്‌ ഏക്കറിലേറെ സ്ഥലത്തിനു 16ലക്ഷത്തോളം രൂപയാണ്‌ വിലകാണിച്ചിരിക്കുന്നത്‌. ദേവയാനിയുടെ പിതാവിന്റെ പേരില്‍ വാങ്ങിയ ഈ സ്ഥലം 2011 ഡിസംബര്‍ 20നു ദേവയാനിയുടെ പേരിലേക്കു കൈമാറ്രം ചെയ്‌തതായാണ്‌ രേഖപ്പെടുത്തിയിരിക്കുന്നത്‌.
ദേവയാനിയുടെ പേരില്‍ നിരവധി ക്രമക്കേടുകള്‍ കണ്ടെത്തി. വ്യാജ സത്യവാങ്‌മൂലം നല്‌കിയാണ്‌ ദേവയാനി മുംബൈയിലെ ആദരശ്‌ സമുച്ചയത്തില്‍ ഫ്‌ളാറ്റ്‌ സ്വന്തമാക്കിയതെന്ന്‌ അന്വേഷണ കമ്മീഷന്‍ കണ്ടെത്തി.
എറണാകുളം ജില്ലയിലെ രണ്ട്‌ ഏക്കര്‍ സ്ഥലത്തിനു പുറമെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങലിലായി ദേവയാനിക്ക്‌ ഭൂ സ്വത്ത്‌ ഉള്ളതായും രേഖകള്‍ വ്യക്തമാക്കുന്നു.
വീട്ട്‌ ജോലിക്കാരിക്ക്‌ കുറഞ്ഞ ശമ്പളം നല്‍കുകയും അവരുടെ തൊഴില്‍ വിസയില്‍ തെറ്റായ വിവരങ്ങള്‍ നല്‍കുകയും ചെയ്‌തതിന്റെ പേരിലാണ്‌ അമേരിക്കന്‍ അധികൃതര്‍ അറസ്റ്റ്‌ ചെയ്‌തത്‌. ഇതിനിടെയാണ്‌ ഇവര്‍ ഇന്ത്യയില്‍ നടത്തിയ സാമ്പതിക ക്രമക്കേടുകള്‍ പുറത്തുവന്നിരിക്കുന്നത്‌. വന്‍ വിവാദമായ ആദര്‍ശ്‌ ഫ്‌ളാറ്റ്‌ അഴിമതിയില്‍ ദേവയാനിക്കും പിതാവ്‌ ഉതതം ഖോബ്രാഗഡെയ്‌ക്കും പങ്കുണ്ടെന്നാണ്‌ അന്വേഷണ കമ്മീഷന്റെ കണ്ടെത്തില്‍ . ഔദയോഗിക വസതിയുള്ളവര്‍ക്ക്‌ സര്‍ക്കാര്‍ ക്വാട്ടിയില്‍ മറ്റൊരു വീടിനു അപേക്ഷിക്കാനാവില്ല. മുംബൈയിലെ ജോഗീശ്വരിയില്‍ ഫ്‌ളാറ്റ്‌ ഉണ്ടായിരന്നപ്പോളാണ്‌ 2004 ജൂണില്‍ ദേവയാനി ആദര്‍ശ്‌ സമുച്ചയത്തിലും അപേക്ഷിച്ചതെന്ന്‌ അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട്‌ ചൂണ്ടിക്കാട്ടുന്നു. പുനെ ,ഓറംഗബാദ്‌ എന്നിവടങ്ങളിലും ഓരോ ഫ്‌ളാറ്റുകള്‍ ദേവയാനിയുടെ പേരിലുണ്ട
എറണാകുളത്തിനു പുറമെ പത്തിടങ്ങളിലും ദേവയാനിക്കു ഭൂസ്വത്ത്‌ ഉള്ളതായി കണ്ടെത്തി യിരിക്കുന്നത്‌. ചന്ദ്രപ്പൂര്‍ ജില്ലയില്‍ 25 ഏക്കര്‍, രത്‌നഗിരി ജില്ലയില്‍ എട്ട്‌ ഏക്കര്‍, റായിഗഢില്‍ രണ്ടേക്കര്‍ എന്നിവടങ്ങളിലും ദേവയാനിയുടെ പേരില്‍ ഭൂസ്വത്ത്‌ കണ്ടെത്തി.
ഉവയുടെ മൂല്യം കുറച്ചുകാണിച്ചതായും വ്യക്തമായിട്ടുണ്ട്‌..


്‌ 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ