2013, ഡിസംബർ 30, തിങ്കളാഴ്‌ച

കൊച്ചിയില്‍ സിനിമയുടെ മറവില്‍ പെണ്‍വാണിഭം




സിനിമാ നിര്‍മ്മാണം മറയാക്കി തട്ടിപ്പു നടത്തുന്ന സംഘങ്ങള്‍ കൊച്ചിയില്‍ സജീവമെന്ന്‌ റിപ്പോര്‍ട്ട്‌. 50 ലക്ഷം രൂപ മുടക്കിയാല്‍ നായകനാക്കാമെന്നും കുറഞ്ഞത്‌ 10 പെണ്‍കുട്ടികളെ ഉപയോഗിക്കാമെന്നുമാണെത്രെ തട്ടിപ്പ്‌ സംഘത്തിന്റെ വാഗ്‌ദാനം. പെണ്‍കുട്ടികളുടെ കിടപ്പറ രംഗങ്ങള്‍ ചിത്രീകരിച്ചിട്ടുണ്ടെന്നും സംഘത്തിന്റെ വെളിപ്പെടുത്തുന്നു.

അവിചാരിതമായാണ്‌ ഈ സംഘത്തെക്കുറിച്ച്‌ വിവരം കിട്ടിയതെന്നു ഒരു വാര്‍ത്താ ചാനല്‍ വെളിപ്പെടുത്തി. ഒരു പത്രത്തില്‍ വന്ന പരസ്യം ആയിരുന്നു അന്വേഷണത്തിനു തുടക്കം കുറിച്ചത്‌. സിനിമ നിര്‍മ്മാതാവിനെ ആവശ്യമുണ്ടെന്നായിരുന്നു പരസ്യം. ഇതോടൊപ്പം നല്‍കിയ ഫോണ്‍ നമ്പരില്‍ വിളിച്ചു നോക്കിയപ്പോള്‍ ഉടനെ തമ്മനത്തെ ഒരു പ്രമുഖ സ്റ്റുഡിയോയില്‍ എത്താനായിരുന്നു മറുപടി.
നിര്‍മ്മാതാവ്‌ ആകാന്‍ താല്‍പ്പര്യമുണ്ടെന്ന വ്യാജേനയാണ്‌ ചാനല്‍ സംഘംസ്റ്റുഡിയോയില്‍ എത്തിയത്‌. നിരവധി ചിത്രങ്ങള്‍ പിടിച്ചിട്ടുള്ള നിര്‍മ്മാതാവാണെന്നു സ്വയം പരിചയപ്പെടുത്തിയ ഒരു ചെറുപ്പക്കാരന്‍ ഇവരെ ഒരു മുറിയിലേക്കു കൂട്ടിക്കൊണ്ടുപോയി. 50ലക്ഷം മുടക്കിയാല്‍ ചിത്രീകരിക്കാന്‍ ഉദ്ദേശിക്കുന്ന സിനിമയില്‍ നായകനാക്കാമെന്ന്‌ സംവിധായകനാണെന്നു പരിചയപ്പെടുത്തിയ സംഘത്തിലെ ഒരാള്‍ വാക്ക്‌ നല്‍കി.
10 ദിവസം മലേഷ്യയിലാണ്‌ ഷൂട്ടിങ്ങ്‌ എന്നു പറഞ്ഞാണെത്രെ പെണ്‍കുട്ടികളെ കൊണ്ടുപോകുന്നത്‌. സിനിമയിലെ നായിക അടക്കം ആറ്‌ പെണ്‍കുട്ടികളെ നിര്‍മ്മാതാക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും ഉപയോഗിക്കാമെന്നും വാഗ്‌ദാനം ചെയ്യുന്നു. കൂടുതല്‍ വിശ്വാസം വരാന്‍ രണ്ട്‌ സ്‌ത്രീകളെയും മുന്നലെത്തിച്ചു. പെണ്‍കുട്ടികളെ കിട്ടുന്ന കാര്യം ഒരിക്കല്‍ കൂടി ഓര്‍മ്മിപ്പിച്ച ചെറുപ്പക്കാരന്‍ പെന്‍ഡ്രൈവില്‍ സൂക്ഷിച്ചിരുന്ന അവരുടെ കിടപ്പറരംഗങ്ങള്‍ കാട്ടിത്തരമെന്നും പറഞ്ഞു.
എല്ലാ വിട്ടുവീഴ്‌ചകള്‍ക്കും തയ്യാറാകുന്ന പെണ്‍കുട്ടികളെയാണ്‌ സിനിമയ്‌ക്കായി തിരഞ്ഞെടുക്കുന്നതെന്നും യുവാവ്‌ വ്യക്തമാക്കി.
വിവാദ പുരുഷനായ ഒരു ഉന്നത പോലീസ്‌ മേധാവിയുടേതാണ്‌ ഈ സിനിമാ സഘം തളമടിച്ചിരിക്കുന്ന സ്റ്റുഡിയോ . .വ്യാജ സിഡി നിരമ്മാണം ഉള്‍പ്പെടെ നിരവധി കേസുകള്‍ ഈ സ്റ്റുഡിയോയുമായി ബന്ധപ്പെട്ട്‌ ഉണ്ടെങ്കിലും അതെല്ലാം ഈ പോലീസ്‌ മേധാവി തേച്ചുമായിച്ചു കളയുകയാണ്‌ പതിവ്‌.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ