2010, നവംബർ 10, ബുധനാഴ്‌ച

സ്വകാര്യബസിനു വീണ്ടും വിറളിപിടിച്ചു,ബൈക്ക്‌ യാത്രക്കാര്‍ പരുക്കുകളോടെ രക്ഷപ്പെട്ടു



http://nerumnerium.blogspot.com,


ഗരത്തില്‍ സ്വകാര്യ ബസിനു വീണ്ടും ഹാലിളക്കം.അമിത വേഗതിയില്‍ പാഞ്ഞ ബസ്‌ ഇന്നലെ ബൈക്ക്‌ ഇടിച്ചു വീഴ്‌ത്തി. ബൈക്ക്‌ യാത്രക്കാരായ സഹോദരങ്ങള്‍ പരുക്കുകളോടെ രക്ഷപ്പെട്ടു. രോക്ഷാകുലരായ നാട്ടുകാര്‍ ബസ്‌ തല്ലിതകര്‍ത്തു.
പട്ടാമ്പി സ്വദേശികളായ ഇല്ലിക്കാട്ടുതൊടി, പള്ളിപ്പുറം അബ്ദുള്‍ ബഷീര്‍ (33), ഇയാളുടെ സഹോദരന്‍ അബ്ദുള്‍ അസീസ്‌ (26) എന്നിവര്‍ക്കാണു പരിക്കേറ്റത്‌. ഇരുവരും മെഡിക്കല്‍ ട്രസ്റ്റ്‌ ആശുപത്രിയില്‍ ചികിത്സയിലാണ്‌. കാലിലൂടെ ബസ്‌ കയറി ഇറങ്ങി ഗുരുതരമായി പരിക്കേറ്റ അബ്ദുള്‍ അസീസ്‌ തീവ്രപരിചരണ വിഭാഗത്തിലാണ്‌. ഇന്നലെ രാവിലെ 10.30 തോടെ സരിത തിയറ്ററിനുസമീപത്തായിരുന്നു സംഭവം. രോഷാകുലരായ നാട്ടുകാര്‍ ബസ്‌ അടിച്ചു തകര്‍ത്തു.
കുമ്പളത്തേക്കു പോകുകയായിരുന്ന കെഎല്‍ 7 എഎ 2520 സുധ എന്ന ബസാണ്‌ ബൈക്ക്‌ യാത്രക്കാരെ ഇടിച്ചു തെറിപ്പിച്ചത്‌. ബസ്‌ അമിത വേഗത്തിലായിരുന്നുവെന്നു യാത്രക്കാരും നാട്ടുകാരും പറഞ്ഞു. പാലാരിവട്ടത്തു വച്ച്‌ കെഎസ്‌ആര്‍ടിസി ബസി}െയും കച്ചേരിപടിയില്‍ വച്ചു കാറി}െയും ഈ ബസ്‌ ഇടിച്ചിരുന്നതായും യാത്രക്കാര്‍ പറഞ്ഞു. മുന്‍പില്‍ പോകുകയായിരുന്ന ബൈക്കി}െ ഇടിച്ചു വീഴ്‌ത്തിയ ശേഷം 50 മീറ്ററോളം വലിച്ചു കൊു പോയി. ബസ്‌നിര്‍ത്തി ജീവനക്കാര്‍ ഓടി രക്ഷപ്പെട്ടു. ബസിന്റെ ചില്ലും, സീറ്റുമെല്ലാം നാട്ടുകാര്‍ തകര്‍ത്തു. സംഭവം നടന്ന്‌ 20 മി}ുറ്റോളം കഴിഞ്ഞാണു പൊലീസ്‌ സ്ഥലത്തെത്തിയതെന്നും നാട്ടുകാര്‍ കുറ്റപ്പെടുത്തി. അപകടത്തെ തുടര്‍ന്നു വന്‍ ഗതാഗത കുരുക്കും നഗരത്തില്‍ രൂപപ്പെട്ടു.



എറണാകുളം - പെരുമ്പടപ്പ്‌ - കുമ്പളങ്ങി റൂട്ടില്‍ സര്‍വീസ്‌ നടത്തുന്ന ബസ്‌ ആണ്‌ അപകടം വരുത്തിയത്‌. ബസ്‌ പൊലീസ്‌ കസ്‌റ്റഡിയിലെടുത്തുവെങ്കിലും ജീവനക്കാരെ പൊലീസ്‌ സംരക്ഷിക്കുന്നതായി പരാതി ഉയര്‍ന്നു. പൊലീസിന്റെ മൂക്കിനു താഴെ നിന്നും ഓടി രക്ഷപ്പെട്ട ജീവനക്കാരെ ഇതുവരെ പിടികൂടാന്‍ കഴിഞ്ഞിട്ടില്ല.
കഴിഞ്ഞ ദിവസം ബസുകളുടെ മരണപ്പാച്ചില്‍ രു ജീവന്‍ എടുത്തിരുന്നു.
18 പേര്‍ക്ക്‌ പരുക്കേറ്റു രുപേരുടെ നില ഗുരുതരമാ.ി തുടരുന്നു. ട്രാഫിക്‌ പൊലീസിന്റെ മുന്നില്‍ വച്ചായിരുന്നു ബസുകളുടെ മരണപ്പാച്ചില്‍ വീട്ടമ്മയുടെ ജീവന്‍ അപഹരിച്ചത്‌.
ചൊവ്വാഴ്‌ച രണ്‌
ു ു മണിയോടെ മാമംഗലത്തു വെച്ചായിരുന്നു ആദ്യ അപകടം. അമിതവേഗതയില്‍ പരസ്‌പരം മത്സര വേഗതയില്‍ മത്സരഓട്ടം നടത്തി പാഞ്ഞ ബസുകള്‍ തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു. ആലുവ-എറണാകുളം റൂട്ടില്‍ ഓടുന്ന മദി}, ഇമ്മാ}ുവല്‍ എന്നീ ബസുകളാണു കൂട്ടിയിടിച്ചത്‌.ഇതില്‍ ഇമ്മാനുവല്‍ ബസില്‍ യാത്രചെയ്‌തിരുന്ന ആലുവ തായിക്കാട്ടുകര പുത്തന്‍നികര്‍ത്തില്‍ സുഹ്‌റ അബ്ദുള്‍ ഖാദിര്‍ (56)ആണ്‌ മരണമടഞ്ഞത്‌. പരുക്കേറ്റ ശ്രീദേവി സുനില്‍ (25),ജയ പ്രകാശന്‍ (43) എന്നിവരുടെ നില ഗുരതരമാണ്‌
ചൊവ്വാഴ്‌ച വൈകിട്ട്‌ 6.10ഓടുകൂടി വൈറ്റില വെല്‍കെയര്‍ ആശുപത്രിക്കു സമീപമായിരുന്നു സ്വകാര്യ ബസിന്റെ അമിതവേഗത മറ്റൊരു ജീവന്‍ അപഹരിച്ചത്‌. ഏകദേശം 40 വയസു തോന്നിക്കുന്നയാളെ ബസ്‌ ഇടിച്ച വീഴ്‌ത്തി കടന്നു കളഞ്ഞിരുന്നു.ഇടിയുടെ ആഘാതത്തില്‍ തല്‍ക്ഷണം മരിച്ച ഇയാളുടെ മൃതദേഹം ജ}റല്‍ ആശുപത്രി മോര്‍ച്ചറിയല്‍ സൂക്ഷിച്ചിരിക്കുകയാണ്‌.അപകടം ഉണ്ടാക്കിയ ബസിനെക്കുറിച്ചു യാതൊരു വിവരവും ഇല്ലെന്നു ഇടപ്പള്ളി ട്രാഫിക്‌ പൊലീസ്‌ പറയുന്നു. മരിച്ചയാളെക്കുറിച്ചും പൊലീസി}ു വിവരം ഒന്നും ലഭിച്ചിട്ടില്ല.

നഗരത്തിലെ ബസുകളുടെ അമിതവേഗതയും ട്രാഫിക്‌ ലംഘ}വും പൊലീസ്‌ നിയന്ത്രിക്കാത്തതാണ്‌ അടിക്കടി ബസുകള്‍ അപകടം ഉണ്ടാക്കുന്നതിനു കാരണമായി ചൂണ്ടിക്കാണിക്കുന്നത്‌. സ്വകാര്യ ബസുകളുടെ അമിതവേഗതയും മത്സര ഓട്ടം മൂലം ജീവന്‍ പണയം വെച്ചാണ്‌ ഇരു ചക്രവാഹനയാത്രക്കാരും കാല്‍നടയാത്രക്കാരും ജീവന്‍ പണയം വെച്ചാണു റോഡിലൂടെ സഞ്ചരിക്കുന്നത്‌.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ