2017, ജൂൺ 13, ചൊവ്വാഴ്ച

മരണക്കളിയായ ബ്ലൂവെയ്‌്‌ല്‍ ഗെയിം കേരളത്തിലും




കൊച്ചി: 
തികച്ചും ഭീകരമായ ബ്ലൂ വെയ്‌ല്‍ ഗെയിം കേരളത്തിലും എത്തി.
ബ്ലൂ വെയ്‌ല്‍ അഥവാ നീലത്തിമിംഗലം ഗെയിം എന്നാണ്‌ ഇതിന്റെ പേര്‌. കൗമാരക്കാരെ ലക്ഷ്യമിട്ട്‌ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ ഉപയോഗിച്ചാണ്‌ ഈ അതിഭീകര ഗെയിം കളിക്കുന്നത്‌. 
കളിച്ചു തുടങ്ങിയാല്‍ കളിയുടെ അവസാനം മരണം ഇതാണ്‌ ബ്ലൂ വെയിന്‍ ഗെയിം. ഇപ്പോള്‍ കേരളത്തിലെ കൗമാരക്കാരിലും ബ്ലൂ വെയിന്‍ തരംഗമാകുന്നുണ്ട്‌. മരണക്കളിയില്‍ കമ്പം കൂടുതല്‍ കൗമാരക്കാ?ക്കാണ്‌.
ഗെയിം ലെവല്‍ 1 ആരംഭിക്കുമ്പോള്‍ അവസാന ലെവലില്‍ തങ്ങളുടെ ജീവന്‍ എടുക്കുമെന്നു ഇവര്‍ അറിയുന്നില്ല. സാധാരണ ഗതിയിസ്‌ പ്ലേ സ്‌റ്റേറുകളില്‍ മരണക്കളി ലഭിക്കറില്ലാ ഇതു #ഓണ്‍ലൈന്‍ വഴി മാത്രമാണ്‌ ലഭിക്കാറഉള്ളത്‌.


2013 ല്‍ റഷ്യയിലാണ്‌ ബ്ലൂവെയിലിന്റെ ജനനം. ഇതിന്റെ സ്ഥാപക്‌ന്‍ ആരാണെന്നും ഇപ്പോഴും ഉത്തരം കിട്ടത്ത ചോദ്യമാണ്‌. ഒരിക്കല്‍ ഇന്‍സ്‌റ്റാള്‍ ചെയ്‌തു കഴിഞ്ഞാല്‍ പിന്നെ ഒരിക്കലും ഡിലീറ്റ്‌ ചെയ്യാന്‍ സാധിക്കില്ല എന്നതാണ്‌ ഇതിന്റെ ഒരു പ്രത്യേകത.

50 ഘട്ടമായിട്ടാണ്‌ ഗെയിം ക്രമീകരിച്ചിരിക്കുന്നത്‌. ഈ 50 ഘട്ടവും പല പല വെല്ലുവിളികള്‍ നിറഞ്ഞതുമാണ്‌. വെബ്‌സൈറ്റില്‍ ലോഗിന്‍ ചെയ്‌ത്‌ കയറുമ്പോള്‍ തന്നെ മുന്നറിയിപ്പു നല്‍
കും. അതു കൗമാരക്കാരെ വെല്ലുവിളിക്കുന്നതു പോലെയാണ്‌ ക്രമികരിച്ചിരിക്കുന്നത്‌. ഈ വെല്ലുവിളിയില്‍ ആകൃഷ്ടരാകുന്ന കൗമാരക്കാരാണ്‌ കെണിയില്‍ വീഴുന്നത്‌.

ആദ്യ ഘട്ടംമുതലെ വിചിത്രമായ ലെവലുകളാണ്‌ കളിയിലുള്ളത്‌. ബ്ലൂ വെയ്‌ല്‍ ഗെയിം കളി രാത്രിയിലും പുലര്‍ച്ചയുമാണ്‌ കളിക്കേണ്ടത്‌. ആദ്യം ഘട്ടത്തില്‍ തന്നെ സ്വന്തം രക്തംകൊണ്ട്‌ കൈകളില്‍ ടാറ്റു വരക്കും. പ്രേത സിനിമകള്‍ ഒറ്റക്കിരുന്നു കാണുന്നതിന്റെ വീഡിയോകള്‍ അയച്ചു കൊടുക്കണമെന്നുള്ളതാണ്‌ മറ്റൊരു വിചിത്രമായ ഘട്ടം. ഒരു 15 ഘട്ടം ആകുമ്പോള്‍ തന്നെ കളിക്കുന്നയാള്‍ ഗെയിമിന്റെ അടിമയാകും.പിന്നിടുള്ള കാര്യങ്ങള്‍ നിയന്ത്രിക്കുന്നത്‌ ഗെയിം മാസ്റ്ററായിരിക്കും. അവരുടെ ആ!ജ്ഞ അനുസരിച്ചു പ്രവ?ത്തിക്കുന്ന ഒരു പാവയെ പോലെയായിരിക്കും കളിക്കുന്നവര്‌ 27ാം ദിവസം കൈയില്‍ മൂര്‍ച്ചയേറിയ ആയുധം ഉപയോഗിച്ചു നീലതിമിംഗലത്തി?രെ ചിത്രം വരച്ച്‌ സൈറ്റില്‍ അപ്‌ ലോഡ്‌ ചെയ്യണം .50 ദിവസമാകുമ്പോഴേക്കും ഗെയിം കളിക്കുന്നയാള്‍ ആത്മഹത്യ ചെയ്യും. ഇതാണ്‌ ബ്ലൂ വെയില്‍ ഗെയിം.
10 നും 20 വയസിനും താഴെയുള്ള കൗമരക്കാരെ ലക്ഷ്യം വച്ചാണ്‌ ബ്യൂവെയി? പ്രവ?ത്തിക്കുന്നത്‌. 2013 ല്‍ റഷ്യയില്‍ 20 വയസുകാരനാണ്‌ ആദ്യമായി മരണക്കളിയുടെ അടിമയായത്‌. പിന്നിട്‌ 2015-16 ല്‍ 130 പേരുടെ ജീവനെടുത്തു. റഷ്യയില്‍ തന്നെയുള്ള രണ്ടു പെണ്‍കുട്ടികള്‍ ആത്മഹത്യ വിവരം സോഷ്യല്‍ മീഡിയയില്‍ അപ്‌ ലോഡ്‌ ചെയ്യപ്പോഴാണ്‌ മരണക്കളിയുടെ തീവ്രത ലോകം മനസിലാക്കിയത്‌.

റഷ്യയില്‍ വേരുറപ്പിച്ച മരണക്കളി ഇപ്പോള്‍ കേരളത്തിലും വ്യാപകമാകുന്നു. ഗെയിമിന്റെ തീവ്രത മനസിലാക്കാതെയാണ്‌ കുട്ടികള്‍ ഇതില്‍ അകപ്പെട്ടു പോകുന്നത്‌. എന്നാല്‍ ഇടയ്‌ക്ക്വച്ചു അവസനിപ്പിച്ചു പോകാനു സാധിക്കില്ല.തങ്ങളുടെ ഫോണിലുളള വിവരങ്ങള്‍ ചോര്‍ത്തി ഭീക്ഷണിപ്പെടുത്തുകയാണ്‌ ഇവരുടെ രീതി.അവസാനം ഗെയിം മാസ്റ്ററുടെ ഭീക്ഷണിയെ തുട?ന്ന്‌ സ്വന്തമായി ഇവര്‍ ജീവനെടുക്കുന്നു. സൈലന്റ്‌ ഹൗസ്‌, സീ ഓഫ്‌ വെയ്‌ല്‍സ്‌ എന്നീ പേരുകളിലും ഗെയിം അറിയപ്പെടുന്നുണ്ട്‌. ഫേസ്‌ ബുക്ക്‌ വാട്ട്‌സാപ്പ്‌ തുടങ്ങിയ സമൂഹമാധ്യമങ്ങള്‍ വഴി കേരളത്തിലും ഇതിനെതിരെ ക്യാമ്പയിന്‍ തുടങ്ങിക്കഴിഞ്ഞു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ