2017, ജനുവരി 6, വെള്ളിയാഴ്‌ച

വിധിയെ തോല്‍പിച്ച്‌ രമ്യാപ്രഭു ജീവിതത്തിന്റെ പടിക്കെട്ടുകള്‍ നടന്നു കയറി



കൊച്ചി : ഈയടുത്ത കാലം വരെ, ജനനസമയത്ത്‌ ഉണ്ടാകുന്ന തലച്ചോറിന്റെ ക്ഷതം ഭേദപ്പെടുത്താന്‍ കഴിയില്ലെന്നായിരുന്നു വിശ്വാസം. എന്നാല്‍ സ്റ്റെം സെല്‍ തെറാപ്പികൊണ്ട്‌ തലച്ചോറിലെ കോശങ്ങളുടെ ക്ഷതം ഭേദമാക്കാന്‍ കഴിയുമെന്ന്‌ പുതിയ ഗവേഷണങ്ങള്‍ തെളിയിക്കുന്നു. ന്യൂറോളജിക്കലുമായി ബന്ധപ്പെട്ട രോഗങ്ങള്‍ക്കും രോഗികള്‍ക്കും, അഡള്‍ട്ട്‌ സ്റ്റെം സെല്‍ തെറാപ്പി ഒരു പുതിയ പ്രതീക്ഷയാണ്‌ നല്‍കുന്നത്‌.
കൊച്ചി സ്വദേശിയും സ്‌പാസ്റ്റിക്‌ ക്വാഡ്രിപ്ലീജിക്‌ സെറിബ്രല്‍ പാള്‍സി രോഗബാധിതയുമായ രമ്യാ വി പ്രഭുവിന്റെ കേസ്‌ ഇതിന്റെ പ്രകടമായ തെളിവാണ്‌. 
പ്രസവ സമയത്ത്‌ എല്ലാം സാധാരണ നിലയിലായിരുന്നുവെന്ന്‌ എല്‍ഐസി ഉദ്യോഗസ്ഥയും രമ്യയുടെ മാതാവുമായ സന്ധ്യാപ്രഭു പറഞ്ഞു. പിതാവ്‌ വിദ്യാധരപ്രഭു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഉദ്യോഗസ്ഥനാണ്‌. പക്ഷേ ജനിച്ച്‌ മൂന്നാം നാള്‍ രമ്യയ്‌ക്ക്‌ കടുത്ത മഞ്ഞപിത്തം ബാധിച്ചു.
2016 ഓഗസ്റ്റില്‍ ന്യൂറോജനില്‍ രമ്യ പരിശോധനയ്‌ക്ക്‌ എത്തിയപ്പോള്‍ കണ്ടെത്തിയ അവളുടെ പ്രധാന പ്രശ്‌നം കൈകളുടെ പ്രവര്‍ത്തനത്തകരാര്‍ ആയിരുന്നു. ഓറല്‍ മോട്ടോര്‍ കണ്‍ട്രോള്‍ വേണ്ടവിധം വികസിച്ചിട്ടുണ്ടായിരുന്നില്ല. അതിനാല്‍ തന്നെ അവളുടെ സംസാരവും അവ്യക്തമായിരുന്നു. ശരാശരി ആയിരുന്നു അവളുടെ ശ്രദ്ധയും ഏകാഗ്രതയും. 15-20 മിനിട്ട്‌ കഴിയുമ്പോള്‍ അവളുടെ ശ്രദ്ധമാറിപ്പോകുക പതിവായിരുന്നു. ശരാശരി ആയിരുന്നു അവളുടെ ബുദ്ധിശക്തിയും പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള ശേഷിയും. ഐ കോണ്ടാക്‌ടും വളരെ മോശമായിരുന്നു. എല്ലാ ദൈനംദിന കാര്യങ്ങള്‍ക്കും അവള്‍ക്ക്‌ ആരെയെങ്കിലും ആശ്രയിക്കേണ്ടിയും വന്നു. 
കുളിക്കാനോ വസ്‌ത്രം ധരിക്കാനോ വൃത്തിയായിരിക്കാനോ ഒന്നും അവള്‍ക്ക്‌ കഴിഞ്ഞിരുന്നില്ല. കക്കൂസില്‍ പോകണമെന്ന്‌ പറയുമെങ്കിലും കൃത്യം കഴിഞ്ഞാല്‍ വൃത്തിയാക്കാന്‍ മറ്റാരുടേയെങ്കിലും സഹായം വേണ്ടി വന്നിരുന്നു. നിരപ്പല്ലാത്ത പ്രതലങ്ങളില്‍ നടക്കാനും വഴിമദ്ധ്യേയുള്ള തടസ്സങ്ങള്‍ മറികടക്കാനും പടിക്കെട്ടുകള്‍ കയറാനും സഹായവും മേല്‍നോട്ടവും വേണ്ടി വന്നിരുന്നു. ഭക്ഷണം എടുത്തു കഴിക്കാന്‍ അവള്‍ക്ക്‌ കഴിഞ്ഞിരുന്നില്ല. അപ്രതീക്ഷിതമായി ആരെങ്കിലും സ്‌പര്‍ശിക്കുകയോ ഉച്ചത്തില്‍ ശബ്‌ദിക്കുകയോ ചെയ്‌താല്‍ അവള്‍ ഭയന്നു വിറയ്‌ക്കുകയും അത്‌ ചുഴലിയിലേക്ക്‌ നയിക്കുകയും ചെയ്യുമായിരുന്നു.
ന്യൂറോജെനില്‍ രമ്യ സ്റ്റെം സെല്‍ തെറാപ്പിക്ക്‌ വിധേയയാകുകയും അതോടൊപ്പം അവള്‍ക്കുവേണ്ടി മാത്രമായി ഒരു പുനരധിവാസ പ്രോഗ്രാം ചിട്ടപ്പെടുത്തുകയും ചെയ്‌തു. ബാലന്‍സ്‌ നടത്തം, പടിക്കെട്ട്‌ കയറല്‍, ബുദ്ധിശക്തി, അംഗവിന്യാസം, നിയന്ത്രണം എന്നിവ മെച്ചപ്പെടുത്താന്‍ സഹായിക്കുന്ന വ്യായാമങ്ങള്‍ അവള്‍ക്ക്‌ നല്‍കി. വേണ്ടത്ര വിശ്രമ ഇടവേളകള്‍ സഹിതം ചിട്ടയായ ഒരു രീതിയിലാണ്‌ ഈ വ്യായാമങ്ങള്‍ അവളെക്കൊണ്ട്‌ ചെയ്യിപ്പിച്ചത്‌. ന്യൂറോജെന്‍ സ്റ്റെം സെല്‍ തെറാപ്പിയിലൂടെ ഒരു പുതിയ പ്രതീക്ഷയാണ്‌ രക്ഷിതാക്കള്‍ക്ക്‌ ലഭിച്ചത്‌. ആശുപത്രി വിട്ട ശേഷവും ന്യൂറോജെനില്‍ പഠിപ്പിച്ച ഫിസിയോതെറാപ്പിയും റീഹാബിലിറ്റേഷനും വീട്ടിലും തുടര്‍ന്നു.
ഈ തെറാപ്പിക്കു ശേഷം 2016 നവംബറിലെ ഫോളോ അപ്പില്‍ വളരെ വലിയ തോതിലുള്ള മെച്ചപ്പെടലുകളാണ്‌ കാണാന്‍ കഴിഞ്ഞത്‌. അവളുടെ അംഗവിന്യാസം മെച്ചപ്പെട്ടു. മുമ്പ്‌ ഇടത്‌ കൈപ്പത്തിയും കണങ്കൈയും വിരലുകളും സാധാരണ നിലയിലായിരിക്കുന്നു. ഭാരം വഹിക്കാനുള്ള ശേഷി മെച്ചപ്പെട്ടു. നടത്തം വളരെയധികം പുരോഗമിച്ചു. ഇപ്പോള്‍ അവള്‍ക്ക്‌ ആരുടേയും സഹായമില്ലാതെ നടക്കാനും പടിക്കെട്ടുകള്‍ കയറാനും കഴിയുന്നുണ്ട്‌. ചുഴലിയുടെ ഇടവേളകള്‍ ഗണ്യമായി കുറഞ്ഞിരിക്കുന്നു. പെരുമാറ്റ പ്രശ്‌നങ്ങള്‍ മെച്ചപ്പെട്ടു. 
കാര്യങ്ങള്‍ മനസ്സിലാക്കുന്നതില്‍ പുരോഗതി കൈവരിച്ചിരിക്കുന്നു. ശ്രദ്ധയും ഏകാഗ്രതയും മെച്ചപ്പെട്ടിരിക്കുന്നു. ശരീരാവയവങ്ങളുടെ നിയന്ത്രണം മെച്ചപ്പെട്ടു. തോള്‍, കൈമുട്ടുകള്‍, കണങ്കൈ, കൈ എന്നിവയുടെ പ്രവര്‍ത്തനം മെച്ചപ്പെട്ടു. ബാലന്‍സില്‍ നല്ല പുരോഗതി കൈവരിച്ചിരിക്കുന്നു. മുമ്പ്‌ ബാലന്‍സ്‌ നഷ്‌ടപ്പെട്ടു പോകുമെന്ന ഭയം ഉണ്ടായിരുന്നു. ഇപ്പോള്‍ നല്ല ബാലന്‍സ്‌ കൈവരിച്ചിരിക്കുന്നു. ഫൈന്‍ മോട്ടോര്‍ അസെസ്‌മെന്റ്‌ മെച്ചപ്പെട്ടു. കൈമുട്ട്‌ നിവര്‍ത്തി ഒരു വസ്‌തു എടുക്കാനും വിരലുകള്‍ കൊണ്ട്‌ അവ തുറക്കാനും അവള്‍ ശ്രമിക്കുന്നുണ്ട്‌.
20 വയസ്സുകാരിയായ രമ്യ ഗായികയും സംഗീത പ്രേമിയുമാണ്‌. സംഗീതം രമ്യയ്‌ക്ക്‌ ജീവനാണ്‌. രമ്യക്ക്‌ ഏറ്റവും ഇഷ്‌ടപ്പെട്ടതും എപ്പോഴും മൂളുന്നതുമായ ഗാനങ്ങളിലൊന്ന്‌ സദ്‌മയിലെ സുറുമൈ അഖിയോ മെ ആണ്‌. ഇതിനെല്ലാം പുറമെ ആള്‍ക്കാരുമായി ഇപ്പോള്‍ നന്നായി ഇടപഴകുകയും ചെയ്യും രമ്യ.
ഓട്ടിസം, സെറിബ്രല്‍ പാള്‍സി, മന്ദഗതിയിലായ മാനസിക വളര്‍ച്ച, മസ്‌കുലര്‍ ഡിസ്‌ട്രഫി, നട്ടെല്ലിലെ പരിക്ക്‌, പക്ഷാഘാതം, ബ്രെയ്‌ന്‍ സ്‌ട്രോക്ക്‌, സെറിബെലര്‍ അറ്റാക്‌സിയ, മറ്റ്‌ ന്യൂറോളജിക്കല്‍ തകരാറുകള്‍ എന്നിങ്ങനെയുള്ള രോഗാവസ്ഥകള്‍ക്കുള്ള ഏറ്റവും പുതിയ ചികിത്സാ മാര്‍ഗമായി ഉയര്‍ന്നു വരികയാണ്‌ സ്റ്റെം സെല്‍ തെറാപ്പി. മോളിക്യൂളര്‍, സ്‌ട്രക്‌ചറല്‍, ഫങ്‌ഷണല്‍ തലത്തില്‍ തന്നെ കേടായ തലച്ചോറിലെ കോശങ്ങളെ ഭേദപ്പെടുത്താനുള്ള കഴിവ്‌ ഈ ചികിത്സയ്‌ക്ക്‌ ഉണ്ടെന്ന്‌ ന്യൂറോജെന്‍ ബ്രെയ്‌ന്‍ ആന്റ്‌ സ്‌പൈന്‍ ഇന്‍സ്റ്റിറ്റിയൂട്ട്‌ ഡയറക്‌ടറും സിയോണിലെ എല്‍ടിഎംജി ഹോസ്‌പിറ്റല്‍ ആന്റ്‌ എല്‍ടി മെഡിക്കല്‍ കോളേജ്‌ പ്രൊഫസറും ഹെഡ്‌ ഓഫ്‌ ന്യൂറോസര്‍ജറിയുമായ ഡോ.അലോക്‌ ശര്‍മ്മ പറഞ്ഞു.
വളരെ ലളിതവും സുരക്ഷിതവുമാണ്‌ സ്റ്റെം സെല്‍ തെറാപ്പിയെന്ന്‌ ന്യൂറോജെന്‍ ബ്രെയ്‌ന്‍ ആന്റ്‌ സ്‌പൈന്‍ ഇന്‍സ്റ്റിറ്റിയൂട്ട്‌ ഡെപ്യൂട്ടി ഡയറക്‌ടര്‍ ഡോ. നന്ദിനി ഗോകുല ചന്ദ്രന്‍ പറഞ്ഞു. ന്യൂറോജെന്‍ ബ്രെയ്‌ന്‍ ആന്റ്‌ സ്‌പൈന്‍ ഇന്‍സ്റ്റിറ്റിയൂട്ടില്‍ ചെയ്‌ത സ്റ്റെം സെല്‍ തെറാപ്പി (എസ്‌ സി ടി) ഒരു സൂചിയുടെ സഹായത്തോടെ രോഗിയുടെ മജ്ജയില്‍ നിന്ന്‌ സ്റ്റെം സെല്‍ എടുക്കുകയും പ്രോസസിങ്ങിനു ശേഷം അവരുടെ സ്‌പൈനല്‍ ഫ്‌ളൂയിഡിലേക്ക്‌ ശരീരത്തില്‍ നിന്നു തന്നെയാണ്‌ ഇവ എടുക്കുന്നത്‌ എന്നതിനാല്‍ റിജക്ഷനോ പാര്‍ശ്വഫലങ്ങളോ ഉണ്ടാകുകയില്ല. അതിനാല്‍ തന്നെ പൂര്‍ണമായും സുരക്ഷിതമാണ്‌.
ആയിരത്തില്‍ ഏതാണ്ട്‌ ഒന്നു മുതല്‍ മൂന്നു വരെ കുട്ടികള്‍ക്ക്‌ സെറിബ്രല്‍ പാള്‍സി ഉണ്ടാകാറുണ്ട്‌. എന്നാല്‍ വളരെ കുറഞ്ഞ ശരീരഭാരത്തിലും അശാലത്തിലും ജനിക്കുന്ന നവജാത ശിശുക്കള്‍ക്ക്‌ ഇത്‌ സംഭവിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്‌.
നവി മുംബയിലെ നെരുളില്‍ സ്ഥിതി ചെയ്യുന്ന ന്യൂറോജെന്‍ ബ്രെയ്‌ന്‍ ആന്റ്‌ സ്‌പൈന്‍ ഇന്‍സ്റ്റിറ്റിയൂട്ട്‌ സ്റ്റെല്‍ തെറാപ്പി മാത്രമല്ല റീഹാബിലിറ്റേഷനും നല്‍കുന്ന ഇന്ത്യയിലെ ഏക സ്ഥാപനമാണ്‌. 11 നിലകളിലായുള്ള ഈ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയില്‍ 51-ലധികം കിടക്കകളും സ്‌പെഷ്യല്‍ ന്യൂറോറീഹാബിലിറ്റേഷന്‍ തെറാപ്പി കേന്ദ്രവും ഉണ്ട്‌. ഭേദപ്പെടുത്താവുന്ന ന്യൂറോളജിക്കല്‍ തകരാറുകള്‍ കൊണ്ട്‌ ബുദ്ധിമുട്ട്‌ അനുഭവിക്കുന്ന രോഗികള്‍ക്ക്‌ സഹായമാകാനാണ്‌ ബിഎസ്‌ഐ രൂപീകരിച്ചിരിക്കുന്നത്‌. കൂടുതല്‍ വിവരങ്ങള്‍ക്ക്‌ എസ്‌. പുഷ്‌കല 09821529653.



അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ